Contents

Displaying 25001-25010 of 26068 results.
Content: 25454
Category: 1
Sub Category:
Heading: ചെന്നൈയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ചത് 4 ലക്ഷം വിശ്വാസികള്‍
Content: ചെന്നൈ: 2025 ആഗോള ജൂബിലി വർഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ഒരുക്കിയ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ചത് നാലു ലക്ഷത്തോളം വിശ്വാസികള്‍. ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തില്‍ ആഗസ്റ്റ് 15, 16, 17 തീയതികളില്‍ നടന്ന തിരുശേഷിപ്പ് പ്രദര്‍ശനം നേരിട്ടു കാണാനും വിശുദ്ധരോട് ആദരവ് പ്രകടമാക്കാനുമാണ് പതിനായിരങ്ങള്‍ എത്തിയത്. കത്തോലിക്കരെ വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയെടുക്കാനും ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടാനും സഹായിക്കുന്നതാണ് ഇത്തരം പ്രദര്‍ശനങ്ങളെന്ന് ഇടവക വികാരി ഫാ. ബക്യ റെജിസ് കാത്തലിക് കണക്റ്റിനോട് പറഞ്ഞു. ഓഗസ്റ്റ് 15ന് മദ്രാസ് - മൈലാപ്പൂർ മുന്‍ ആർച്ച് ബിഷപ്പ് എ.എം. ചിന്നപ്പ നയിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് പ്രദർശനം ആരംഭിച്ചത്. വൈകുന്നേരം, ചെങ്കൽപ്പട്ടു ബിഷപ്പ് നീതിനാഥനും ബലിയര്‍പ്പിച്ചിരിന്നു. ഓഗസ്റ്റ് 16-ന്, മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസാമി മുഖ്യ കാർമികത്വം വഹിച്ചു. ഓഗസ്റ്റ് 17ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് തഞ്ചാവൂർ ബിഷപ്പ് സഹായരാജ് നേതൃത്വം നൽകി. തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ഭാഷകളിൽ എല്ലാ ദിവസവും ദിവ്യബലി അർപ്പിച്ചിരുന്നു. ഒരിക്കൽ ജീവിച്ചിരുന്നതും ദൈവസ്നേഹത്തിന് സാക്ഷ്യം വഹിച്ചതുമായ വിശുദ്ധരുടെ സാന്നിധ്യം വിശ്വാസികൾക്ക് അനുഭവിക്കാൻ ഈ അവസരത്തിലൂടെ കഴിയുകയാണെന്ന് ആർച്ച് ബിഷപ്പ് ആന്റണിസാമി അഭിപ്രായപ്പെട്ടു. ചെങ്കൽപ്പെട്ട് രൂപത സംഘടിപ്പിച്ച ഹോളി റെലിക്സ് എക്സ്പോയില്‍ സഭയിലെ അപ്പോസ്തലന്മാർ, രക്തസാക്ഷികൾ, മിസ്റ്റിക്കുകൾ, മിഷ്ണറിമാർ, വേദപാരംഗതര്‍ എന്നിവരുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-21-14:52:28.jpg
Keywords: തിരുശേഷി
Content: 25455
Category: 18
Sub Category:
Heading: നാളത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരണം, ഒരു മണിക്കൂറെങ്കിലും ആരാധനയില്‍ പങ്കെടുക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Content: കൊച്ചി: ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികളോടു ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. പരിശുദ്ധ പിതാവിൻ്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് നാളെ, വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്ന പിതാക്കന്മാരോടുചേർന്ന് എല്ലാവരോടും ആഹ്വാനംചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കഴിയുന്ന എല്ലാവരും നാളെ ഉപവസിക്കണമെന്നും സാധിക്കുന്നിടത്തോളം എല്ലാ പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണമെന്നും അറിയിക്കുന്നു. പരിശുദ്ധ പിതാവിനോടും സാർവത്രികസഭയോടു ചേർന്നു സമാധാനത്തിനായി പ്രാർഥിക്കുമ്പോൾ സീറോമലബാർസഭയെയും നമ്മുടെ എല്ലാ നിയോഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. കർത്താവിൻ്റെ കാരുണ്യം ലോകം മുഴുവന്റെ മേലും നമ്മിലും വർഷിക്കപ്പെടുന്നതിനു സമാധാനത്തിൻ്റെ രാജ്ഞിയായ പരി ശുദ്ധ അമ്മയുടെ മാധ്യസ്‌ഥ്യം അപേക്ഷിക്കുകയും ചെയ്യാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-21-15:44:53.jpg
Keywords: പ്രാര്‍
Content: 25456
Category: 1
Sub Category:
Heading: ബ്രസീലിന്റെ ക്രിസ്തീയ സാക്ഷ്യമായി പത്തു ലക്ഷത്തിലധികം വിശ്വാസികളുടെ മരിയന്‍ റാലി
Content: റിയോ ഡി ജനീറോ: ബ്രസീലിലെ ഫോർട്ടാലേസ നഗരത്തില്‍ വിശ്വാസ സാക്ഷ്യമായി ഒരു ദശലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികളുടെ മരിയന്‍ റാലി. 23-ാമത് വാർഷിക “വാക്ക് വിത്ത് മേരി” എന്ന പ്രാര്‍ത്ഥനാറാലിയുടെ ഭാഗമായാണ് ഒരു ദശലക്ഷത്തിലധികം കത്തോലിക്കർ വലിയ വിശ്വാസി സംഗമത്തിന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15ന്, മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചാണ് റാലി നടന്നത്. “ഞങ്ങൾ പ്രത്യാശയുടെ മാതാവ് മറിയത്തോടൊപ്പം നടക്കുന്നു”എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. 30 ടീമുകളിലായി ഏകദേശം 3,000 സന്നദ്ധപ്രവർത്തകരാണ് ഏകദേശം ഏഴ് മൈൽ ദൂരമുള്ള യാത്രയുടെ സംഘാടന ഉത്തരവാദിത്വത്തിന് ചുക്കാന്‍ പിടിച്ചത്. ആർച്ച് ബിഷപ്പ് ഗ്രിഗോറിയോ പൈക്‌സോ, ഒഎസ്‌ബിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തോടെ കാല്‍ നട തീര്‍ത്ഥാടന യാത്രയ്ക്കു തുടക്കമായി. പ്രാർത്ഥിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തുക്കൊണ്ടാണ് വിശ്വാസികള്‍ നടന്നു നീങ്ങിയത്. സ്വർഗ്ഗാരോപിത മാതാവിന്റെ ചിത്രം ഫ്ലോട്ടിൽ വഹിച്ചുകൊണ്ട് 20 സൗണ്ട് ട്രക്കുകളുടെയും സംഗീത സംഘങ്ങളുടെയും അകമ്പടിയോടെ തെരുവുകളെ ആത്മീയ ആനന്ദത്താല്‍ നിറച്ചായിരിന്നു റാലിയെന്നത് ശ്രദ്ധേയമാണ്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/DNZUnYox4m-/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/DNZUnYox4m-/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/DNZUnYox4m-/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Arquidiocese de Fortaleza (@arquidiocesefortaleza)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> 2003-ൽ ആരംഭിച്ച "Walk with Mary" ബ്രസീലിലെ ഏറ്റവും വലിയ കത്തോലിക്ക പരിപാടികളിൽ ഒന്നാണ്. 2015-ൽ ഇത് ബ്രസീലിന്റെ സാംസ്കാരിക പൈതൃക പരിപാടിയായി സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിന്നു. 12.5 കിലോമീറ്റര്‍ ദൂരം പ്രാര്‍ത്ഥനാനിര്‍ഭരമായ സ്തുതിഗീതങ്ങളാല്‍ ഏകദേശം 5 മണിക്കൂർക്കൊണ്ട് നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. റാലിയില്‍ പങ്കുചേരാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ കഴിഞ്ഞ ദിവസം ഫോർട്ടാലേസ നഗരത്തിലെത്തിയിരിന്നു. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ബ്രസീല്‍. ഏകദേശം125 ദശലക്ഷം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-21-18:26:47.jpg
Keywords: മരിയന്‍, ബ്രസീ
Content: 25457
Category: 18
Sub Category:
Heading: ഫാ. തോമസ് ഷൈജു ചിറയില്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു. രൂപതയിലെ ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടറും ചേര്‍ത്തല മായിത്തറ മാര്‍ക്കറ്റ് സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയും കെആര്‍എല്‍സിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയുമായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം. ഇന്നലെ വ്യാഴാഴ്ച പിഒസിയില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതി യോഗത്തില്‍വച്ച് ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെ സാന്നിധ്യത്തില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി ഫാ. ജോണ്‍ അരീക്കലില്‍ നിന്നും അദ്ദേഹം ഉത്തരവാദിത്വം എറ്റെടുത്തു.
Image: /content_image/India/India-2025-08-22-09:51:33.jpg
Keywords: മദ്യ
Content: 25458
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക സഭ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം ആഗോള കത്തോലിക്ക സഭ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. വിശുദ്ധ നാട്ടിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനേകര്‍ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ലെയോ പാപ്പ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്. പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുകൂടിക്കാഴ്ച വേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഓഗസ്റ്റ് 22 പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ ദിനത്തില്‍ സമാധാനത്തിനായി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരിന്നു. നമ്മുടെ അമ്മയായ മറിയം, സമാധാനത്തിൻ്റെ രാജ്ഞിയായും ഓർമിക്കപ്പെടുന്നു. യുക്രൈനും വിശുദ്ധ നാടും ലോകത്തിന്റെ ഇതര ഭാഗങ്ങളും യുദ്ധങ്ങളാൽ മുറിവേറ്റുകൊണ്ടിരിക്കുമ്പോൾ, ദുരിതമനുഭവിക്കുന്ന എല്ലാവർക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമുക്ക് സമാധാനവും നീതിയും നൽകാനും തുടർച്ചയായ സായുധ സംഘട്ടനങ്ങൾ മൂലം കഷ്‌ടപ്പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കാനും കർത്താവിനോട് അപേക്ഷിക്കാം. സമാധാനത്തിന്റെ വഴികൾ കണ്ടെത്താൻ സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോട് നമുക്ക് മധ്യസ്ഥത യാചിക്കാമെന്നും മാർപാപ്പ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഇന്നു വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍ദ്ദേശം നല്‍കിയിരിന്നു. എല്ലാ പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണമെന്നും പരിശുദ്ധ പിതാവിനോടും സാർവത്രികസഭയോടു ചേർന്നു സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-22-10:39:41.jpg
Keywords: പാപ്പ
Content: 25459
Category: 1
Sub Category:
Heading: അരക്ഷിതാവസ്ഥ; പെറുവില്‍ നിന്ന് പത്ത് കർമ്മലീത്ത കന്യാസ്ത്രീകൾ പലായനം ചെയ്തു
Content: മാഡ്രിഡ്/ ലിമാ: രാജ്യത്തെ അരക്ഷിതാവസ്ഥയെ തുടര്‍ന്നു പെറുവിൽ താമസിച്ചിരുന്ന മഠത്തിൽ നിന്ന് പത്ത് കർമ്മലീത്ത കന്യാസ്ത്രീകൾ സ്പെയിനിലേക്ക് പലായനം ചെയ്തു. ലിമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പിന്നാക്കം നിൽക്കുന്ന പട്ടണമായ മഞ്ചേയിൽ 2012 മുതൽ സേവനം ചെയ്തിരിണ കർമ്മലീത്ത സന്യാസിനികളാണ് പ്രദേശത്തെ കഠിനമായ സാഹചര്യത്തെ തുടര്‍ന്നു സ്പെയിനിലെ സെഗോർബെ-കാസ്റ്റെലോൺ രൂപതയിലേക്ക് ചേക്കേറിയത്. സമർപ്പിത ജീവിതത്തിനും അപ്പസ്തോലിക് ജീവിതത്തിനുമുള്ള സൊസൈറ്റികൾക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി കഴിഞ്ഞ മാസം കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നൽകിയതായി സെഗോർബെ-കാസ്റ്റെലോൺ രൂപത അറിയിച്ചു. നിരവധി കവർച്ചകളും പിടിച്ചുപറിയും ഭീഷണികളും ഉള്‍പ്പെടെ കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചായിരിന്നു സന്യാസിനികള്‍ ഇവിടെ ഒരു പതിറ്റാണ്ടായി സേവനം ചെയ്തിരിന്നത്. പ്രദേശത്ത് അരക്ഷിതാവസ്ഥ സമാനതകള്‍ക്ക് അപ്പുറം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് സന്യാസിനികള്‍ പലായനം ചെയ്യുവാന്‍ തീരുമാനിക്കുകയായിരിന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ആക്രമണങ്ങളുടെ തോത് 2025-ൽ 54.5% വർദ്ധിച്ചതായി പോലീസ് തന്നെ അടുത്തിടെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിന്നു. പെറുവിയൻ കന്യാസ്ത്രീകൾ ഇപ്പോൾ സ്പാനിഷ് പ്രവിശ്യയായ കാസ്റ്റെലോണിലെ ഒണ്ട പട്ടണത്തിലെ ഒരു ആശ്രമത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ മധ്യത്തിലാണ് സന്യാസിനികള്‍ എത്തിയതെന്നും വികാരി ജനറൽ ഫാ. ജാവിയർ അപാരിസി സ്വീകരിച്ചുവെന്നും അവർ സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിലാണെന്നും രൂപത നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ബിഷപ്പ് ലോപ്പസ് ലോറെന്റ് ഒണ്ടയിലെ മഠം സന്ദർശിക്കുമെന്നും രൂപതയ്ക്കുള്ള സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുകയാണെന്നും സ്പെയിനിലെ സഭാനേതൃത്വം പ്രസ്താവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-22-12:11:31.jpg
Keywords: കന്യാ, സന്യാസ
Content: 25460
Category: 1
Sub Category:
Heading: ഒഡീഷയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ക്രൈസ്തവരുടെ റാലി
Content: റൂർക്കേല: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒഡീഷയില്‍ പതിനായിരത്തില്‍ അധികം ക്രൈസ്തവരുടെ റാലി. കത്തോലിക്ക മെത്രാന്മാരുടെ നേതൃത്വത്തിൽ ഇരുപതിലധികം ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തോളം ക്രൈസ്തവരാണ് കിഴക്കൻ ഒഡീഷ സംസ്ഥാനത്തെ പ്രധാന തെരുവുകളിലൂടെ മാർച്ച് നടത്തിയത്. സംസ്ഥാനത്തും ഇന്ത്യയിലുടനീളവും തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ചായിരിന്നു ഓരോ ചുവടുകളും. വൈദികര്‍, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികള്‍ എന്നിവർക്കു നേരെയുള്ള ആക്രമണങ്ങൾ ഒഡീഷയിലും ഇന്ത്യയിലുടനീളവും വർദ്ധിക്കുകയാണെന്ന് റൂർക്കേല രൂപത ബിഷപ്പ് കിഷോർ കുമാർ കുജുർ പറഞ്ഞു. ആക്രമണങ്ങളുടെ ഭയാനകമായ വര്‍ദ്ധനവ് ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൂർക്കേലയില്‍ നടന്ന റാലിയ്ക്കു ശേഷം ബിഷപ്പും 20 ക്രൈസ്തവ നേതാക്കളും ജില്ല ഭരണകൂടത്തിലെ ധീന ദസ്തഗീറിന് മെമ്മോറാണ്ടം സമർപ്പിച്ചു. ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിരിന്നു ഇത്. ജില്ല ആസ്ഥാനമായ സുന്ദർഗഡിലും ക്രൈസ്തവര്‍ റാലി നടത്തിയിരിന്നു. റാലിയില്‍ പങ്കെടുത്തവര്‍ ജില്ലാ കളക്ടർ ശുഭാങ്കർ മൊഹപത്രയ്ക്കും സമാനമായ നിവേദനം സമർപ്പിച്ചു. ഒഡീഷയിലും അയൽ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ദളിത്, ആദിവാസി ക്രൈസ്തവരെ ആക്രമിക്കുന്നുണ്ടെന്ന് സുന്ദർഗഡിൽ നടന്ന റാലിക്ക് നേതൃത്വം നൽകിയ പ്രൊട്ടസ്റ്റന്റ് നേതാക്കളായ പ്രതാപ് പ്രധാനും ജോൺ ലക്രയും പറഞ്ഞു. ജൂലൈ 25ന് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് ആൾക്കൂട്ട വിചാരണയ്ക്കു പിന്നാലേ രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തതു ഉൾപ്പെടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പശ്ചാത്തലവും കൂടി കണക്കിലെടുത്താണ് റാലി നടത്തിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-22-13:34:38.jpg
Keywords: ഒഡീഷ
Content: 25461
Category: 4
Sub Category:
Heading: സ്വർലോക രാജ്ഞിയായ മറിയത്തിന്റെ തിരുനാൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Content: 1954-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്. മംഗള വാർത്തയുടെ അവസരത്തിൽ ഗബ്രിയൽ മാലാഖ മറിയത്തിന്റെ പുത്രൻ ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും ഭരണം നടത്തും എന്ന ദൈവിക ദൂത് അറിയിക്കുന്നു. തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കമ്പോൾ, എലിസബത്ത് മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നു. "എന്റെ കർത്താവിൻെറ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? "(ലൂക്കാ: 1:43). മറിയത്തിന്റെ രാജ്ഞി പദവിയെക്കുറിച്ചുള്ള സൂചനകൾ പഴയ നിയമത്തിൽ നമുക്ക് കാണാൻ കഴിയും. അമ്മ രാജ്ഞിക്ക്(Queen Mother) ഇസ്രായേൽ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം അടിസ്ഥാനമാക്കി ഇതു മനസ്സിലാക്കാൻ എളുപ്പമാണന്നു പ്രസിദ്ധ അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ ഡോ: സ്കോട്ട് ഹാൻ പറയുന്നു. അമ്മ റാണിയെ " Queen Mother" നെ ഹെബ്രായ ഭാഷയിൽ ഗെബിറ (gebirah) എന്നാണ് വിളിക്കുക. യഹൂദ പാരമ്പര്യപ്രകാരം ഗെബിറക്ക് ഇസ്രായേൽ രാജവംശത്തിൽ വളരെ ശക്തവും അതുല്യവുമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. അമ്മ റാണി രാജസദസ്സിലേക്ക് വരുമ്പോൾ ബഹുമാനസൂചകമായി രാജാവുൾപ്പെടയുള്ളവർ എഴുന്നേറ്റു നിൽക്കണമായിരുന്നു. അമ്മയുടെ എതാഗ്രഹങ്ങളും മകൻ സാധിച്ചു കൊടുത്തിരുന്നു. ഉദാഹരണത്തിന്, സോളമൻ രാജാവ് തന്റെ അമ്മയായ ബെഷ്തബായെ, അമ്മ രാജ്ഞിയായി അവരോധിച്ചു. ഇസ്രായേൽ ചരിത്രത്തിൽ 16 അമ്മ റാണിമാരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ പക്വമതികളായ ഇവർ രാജഭരണത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഹെബ്രായ സംസ്കാരത്തിൽ ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയാലും മരിച്ചാലും , അമ്മയുടെ രാജ്ഞി പദവി നഷ്ടമാവില്ല. രാജാക്കന്മാരുടെ ജ്ഞാന ഉപദേശക “wisdom counselor,” പദവിയുള്ള അമ്മ സൈനിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ രാജാവിനു ഉപദേശം നൽകിപ്പോന്നു. ചില സമയങ്ങളിൽ രാജ്യതാൽപര്യത്തിനു വിപരീതമായി മകൻ പ്രവർത്തിച്ചാൽ എതിർക്കാനും അമ്മ രാജ്ഞിമാർ ധൈര്യം പ്രകടിപ്പിച്ചിരുന്നു. ഒരു സ്ത്രീ എഴുതിയതായി വിശ്വസിക്കുന്ന വി.ഗ്രന്ഥത്തിലെ ഏക അധ്യായം സുഭാഷിതം 31 ആണ് . ഈ അധ്യായത്തിൽ മാസ്സാരാജാവായ ലമുവേലിന് രാജസിംഹാസനം ഏറ്റെടുക്കാനും, ഉത്തമമായ ഭാര്യയെ തിരഞ്ഞെടുക്കുവാനും അമ്മ രാജ്ഞി നൽകുന്ന നിർദേശങ്ങളാണ് വിവരിച്ചിരിക്കുന്നത്. രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനഞ്ചാം അധ്യായത്തിൽ ഇസ്രായേൽ രാജാവ് ആഹാബിന്റെ ഭാര്യയായ, ഇസബെൽ എന്ന തിന്മയുടെ മുർത്തീഭാവമായ രാജ്ഞിയെ കണ്ടുമുട്ടുന്നു. പഴയ നിയമ പണ്ഡിതനായ ഫാ.റോളണ്ട് ഡേവോയുടെ (Fr. Roland DeVoe) നിരീക്ഷണത്തിൽ അഹാബിന്റെയും ജസബെലിൻെറയും സമയത്ത് വളരെ അസ്വസ്ഥതകളും തകർച്ചകളും ഇസ്രായേലിൽ സംഭവിക്കാൻ കാരണം അവിടെ അമ്മ രാജ്ഞിയുടെ അഭാവമായിരുന്നു. മറിയം ക്രിസ്തുവിന്റെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ്. ക്രിസ്തു എല്ലാ സൃഷ്ടികളുടെയും രാജാവായതിനാൽ അവിടുത്തെ അമ്മയായ മറിയം അമ്മ രാജ്ഞി (Queen Mother)യുമാണ്. യേശു മറിയത്തിന്റെ ഉദരത്തിൽ ജന്മമെടുത്തതിനാൽ അവിടുത്തെ അമ്മയായ മറിയത്തെ ഈ ലോകത്തിനു വിട്ടുകൊടുക്കാതെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയും സ്വർഗ്ഗീയ രാജ്ഞി പദവി നൽകി അനുഗ്രഹിക്കുകയും ചെയ്തു. കാനായിലെ കല്യാണ വിരുന്നിൽ അവൻ പറയുന്നുപോലെ നിങ്ങൾ ചെയ്യുവിൻ എന്ന മറിയത്തിന്റെ ആഹ്വാനം മറിയത്തിന്റെ അമ്മ റാണി പദവിയുടെ ഉത്തമ ദൃഷ്ടാന്തമാണ്. നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ സഭാപിതാവായിരുന്ന വി. അപ്രേം മറിയത്തെ രാജ്ഞി എന്നു വിളിക്കുന്നുണ്ട്, പിന്നിടു വന്ന സഭാപിതാക്കന്മാരും മറിയത്തെ രാജ്ഞിയായി അംഗീകരിക്കുന്നു. 11 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിൽ രൂപപ്പെട്ട മരിയൻ ഗീതങ്ങളിൽ, പരിശുദ്ധ രാജ്ഞി, സ്വർഗ്ഗ രാജ്ഞി എന്നിങ്ങനെ മറിയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ജപമാല പ്രാർത്ഥനയും മറിയത്തിന്റെ ലുത്തിനിയും മറിയം സ്വർഗ്ഗരാജ്ഞി എന്ന വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2025-08-22-15:30:04.jpg
Keywords: മരിയ, മാതാ
Content: 25462
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ ഇറാഖില്‍ പുതിയ ദേവാലയം തുറക്കും
Content: ക്വാരഘോഷ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ വേട്ടയാടല്‍ നടത്തിയ ഇറാഖില്‍ പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ പുതിയ ദേവാലയം തുറക്കും. പീഡിത ക്രിസ്ത്യാനികളുടെ അമ്മയായ മറിയത്തിന് സമർപ്പിച്ചിരിക്കുന്ന പുതിയ ദേവാലയം വടക്കൻ ഇറാഖിലെ ക്വാരഘോഷില്‍ ഒക്ടോബറിലാണ് കൂദാശ ചെയ്യുക. 2014 ലെ ഐസിസിന്റെ ക്രൂരമായ ആക്രമണത്തിന്റെ മുറിവുകളിൽ നിന്ന് ഇപ്പോഴും പൂര്‍ണ്ണമായി മുക്തി നേടാത്ത പ്രദേശമാണ് ക്വാരഘോഷ്. അമേരിക്ക, ഇംഗ്ലണ്ട്, സ്വീഡൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് പണിത ദേവാലയങ്ങളുടെ പട്ടികയില്‍ ഇടം നേടാനിരിക്കുന്ന ആഗോളതലത്തിൽ നിര്‍മ്മിക്കുന്ന ഏഴാമത്തെ ദേവാലയമാണിത്. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ.ഓർഗ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ദേവാലയം യാഥാര്‍ത്ഥ്യമാക്കിയത്. ദേവാലയത്തിന്റെ കൂദാശ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒക്ടോബറില്‍ നടത്തും. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തിനിടെ ബാർട്ടല്ലയിൽ നിന്ന് നാടുകടത്തപ്പെട്ട സിറിയന്‍ കത്തോലിക്ക ഡീക്കൻ ഇബ്രാഹീം യാൽഡോ നിർമ്മിച്ച മരിയന്‍ രൂപമാണ് ആരാധനാലയത്തിന്റെ കേന്ദ്രബിന്ദു. അറമായ ഭാഷയിൽ "മറിയം; പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ" എന്ന്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രാദേശിക വിശ്വാസി സമൂഹത്തെ ശക്തിപ്പെടുത്തുക, പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെ ഓർക്കാനും പ്രാർത്ഥിക്കാനും പടിഞ്ഞാറൻ രാജ്യങ്ങളിലെ ക്രൈസ്തവരോട് ആഹ്വാനം ചെയ്യുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ ദേവാലയം വിഭാവനം ചെയ്യുന്നതെന്ന് ആർച്ച് ബിഷപ്പ് ഹാനോ പറഞ്ഞു. 2003 ന് മുമ്പ് ഏകദേശം 1.5 ദശലക്ഷമുണ്ടായിരിന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തിനെ തുടര്‍ന്നുണ്ടായ സംഘർഷം, പീഡനം, കുടിയേറ്റം എന്നിവയെ തുടര്‍ന്നു 150,000 ആയി കുറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് തുടരുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശ പകരുവാന്‍ പുതിയ ആരാധനാലയം വഴി തെളിയിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-22-16:44:27.jpg
Keywords: ഇറാഖ
Content: 25463
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ സാമൂഹിക സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു
Content: കൊച്ചി: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ സഞ്ചരിക്കുന്ന ദേവാലയങ്ങളെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയുടെ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ സ്പന്ദൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവാർഡ്ദാന ചടങ്ങിൻ്റെ ഉദ്ഘാടനം കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോ സെൻ്റ് തോമസ് സീറോമലബാർ രൂപത സ്പോൺസർ ചെയ്യുന്ന എഴുപത്തി അയ്യായിരം രൂപ കാഷ് അവാർഡും ഫലകവും അടങ്ങുന്ന സോഷ്യൽ മിനിസ്ട്രി അവാർഡിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേൽ, സന്യസ്ത വിഭാഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർച്ചനാ വിമൻസ് സെൻ്റർ സ്ഥാപക ഡയറക്ടർ മിസ്സ് ത്രേസ്യാമ്മ മാത്യു, അത്മായരുടെ വിഭാഗത്തിൽ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവർത്തിച്ചു വരുന്ന സ്നേഹജ്ജ്വാല ട്രസ്റ്റ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ എൻ. എം. എന്നിവർ അർഹരായി. സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും അവശതയനുഭവിക്കുന്നവർക്കായി തങ്ങൾ ചെയ്തുവരുന്ന ഈ സേവനം കൂടുതൽ തീക്ഷ്ണമായി നിർവ്വഹിക്കുന്നതിന് സോഷ്യൽ മിനിസ്ട്രി അവാർഡ് പ്രചോദനമേകുമെന്ന് അവാർഡ് ജേതാക്കൾ മറുപടിയായി പറഞ്ഞു. സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും, സജോ ജോയി നന്ദിയും പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-22-18:03:58.jpg
Keywords: സീറോ