Contents
Displaying 24941-24950 of 26068 results.
Content:
25392
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ വ്യാപിച്ച് ഇസ്ളാമിക തീവ്രവാദി സംഘടനകള്‍; ആക്രമണ ഇരകളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവര്‍
Content: അബൂജ: ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ACSS) സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. 2025 ജൂണ്‍ അവസാനം വരെ 22,000-ത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ക്രൈസ്തവരാണ്. 2023 മുതൽ അക്രമത്തിൽ 60 ശതമാനം വർധനവുണ്ടായതായി സംഘടന ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും മാലി, നൈജീരിയ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സഹേൽ മേഖലയില്‍ അക്രമത്തിന്റെ വേഗതയും വ്യാപ്തിയും റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലായിരിക്കാമെന്ന് സൈനിക ഭരണകൂടങ്ങൾക്ക് കീഴിലുള്ള മാധ്യമ നിയന്ത്രണങ്ങളെ ഉദ്ധരിച്ച് സംഘടന റിപ്പോർട്ടില്‍ മുന്നറിയിപ്പ് നൽകി. സഹേലിലെ 80 ശതമാനത്തിലധികം മരണങ്ങൾക്കും ജമാഅത്ത് നുസ്രത്ത് ഉൽ-ഇസ്ലാം വ അൽ-മുസ്ലിമിൻ (ജെഎൻഐഎം) ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഉത്തരവാദികള്‍. ഇപ്പോൾ ബുർക്കിന ഫാസോയുടെ പകുതിയും ഇവരാണ് നിയന്ത്രിക്കുന്നത്. സൊമാലിയയിൽ, അൽ ഷബാബിന്റെ ആക്രമണങ്ങളെ തുടര്‍ന്നു കഴിഞ്ഞ വർഷം ആറായിരത്തിലധികം പേരുടെ ജീവന്‍ നഷ്ട്ടപ്പെടുന്നതിന് കാരണമായി. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഇൻ സൊമാലിയ (ഐഎസ്എസ്) മേഖലയില്‍ വലിയ ഭീഷണിയായി തുടരുന്ന സാഹചര്യവുമുണ്ട്. അക്രമം കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും വ്യാപിക്കുന്നുണ്ട്. സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്, വിശുദ്ധ കുർബാനയ്ക്കിടെ 43 വിശ്വാസികളെ കൊലപ്പെടുത്തിയിരിന്നു. ആഫ്രിക്കയിലുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ വിവിധ ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണിയെ അടിവരയിടുന്നതാണ് പഠനഫലം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-13:39:50.jpg
Keywords: ആഫ്രിക്ക
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ വ്യാപിച്ച് ഇസ്ളാമിക തീവ്രവാദി സംഘടനകള്‍; ആക്രമണ ഇരകളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവര്‍
Content: അബൂജ: ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ACSS) സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. 2025 ജൂണ്‍ അവസാനം വരെ 22,000-ത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ക്രൈസ്തവരാണ്. 2023 മുതൽ അക്രമത്തിൽ 60 ശതമാനം വർധനവുണ്ടായതായി സംഘടന ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും മാലി, നൈജീരിയ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സഹേൽ മേഖലയില്‍ അക്രമത്തിന്റെ വേഗതയും വ്യാപ്തിയും റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലായിരിക്കാമെന്ന് സൈനിക ഭരണകൂടങ്ങൾക്ക് കീഴിലുള്ള മാധ്യമ നിയന്ത്രണങ്ങളെ ഉദ്ധരിച്ച് സംഘടന റിപ്പോർട്ടില്‍ മുന്നറിയിപ്പ് നൽകി. സഹേലിലെ 80 ശതമാനത്തിലധികം മരണങ്ങൾക്കും ജമാഅത്ത് നുസ്രത്ത് ഉൽ-ഇസ്ലാം വ അൽ-മുസ്ലിമിൻ (ജെഎൻഐഎം) ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഉത്തരവാദികള്‍. ഇപ്പോൾ ബുർക്കിന ഫാസോയുടെ പകുതിയും ഇവരാണ് നിയന്ത്രിക്കുന്നത്. സൊമാലിയയിൽ, അൽ ഷബാബിന്റെ ആക്രമണങ്ങളെ തുടര്‍ന്നു കഴിഞ്ഞ വർഷം ആറായിരത്തിലധികം പേരുടെ ജീവന്‍ നഷ്ട്ടപ്പെടുന്നതിന് കാരണമായി. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഇൻ സൊമാലിയ (ഐഎസ്എസ്) മേഖലയില്‍ വലിയ ഭീഷണിയായി തുടരുന്ന സാഹചര്യവുമുണ്ട്. അക്രമം കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും വ്യാപിക്കുന്നുണ്ട്. സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്, വിശുദ്ധ കുർബാനയ്ക്കിടെ 43 വിശ്വാസികളെ കൊലപ്പെടുത്തിയിരിന്നു. ആഫ്രിക്കയിലുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ വിവിധ ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണിയെ അടിവരയിടുന്നതാണ് പഠനഫലം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-13:39:50.jpg
Keywords: ആഫ്രിക്ക
Content:
25395
Category: 1
Sub Category:
Heading: വരച്ച നിറക്കൂട്ടുകൾ ബാക്കിയാക്കി സ്വർഗ്ഗത്തിന്റെ വർണ്ണങ്ങൾ തേടി സുരേഷച്ചന്‍ യാത്രയായി
Content: "സ്വർഗ്ഗത്തിൽ നിന്ന് ദൈവം നോക്കി. അത്യാവശ്യമായി അല്പം ചിത്രങ്ങൾ വരയ്ക്കാൻ ഒരാളെ വേണം. തന്റെ മനസ്സിനെണങ്ങിയ ചിത്രം വരയ്ക്കാൻ പറ്റിയ ഒരാളെ കണ്ടു. സുരേഷ് അച്ചനെ.... അങ്ങനെ വിളിച്ചുകൊണ്ടുപോയിയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.... അതിനെ കഴിയുന്നുള്ളൂ". വരച്ച നിറക്കൂട്ടുകൾ ബാക്കിയാക്കി ഒരു മുപ്പത്തിമൂന്നുകാരനായി സുരേഷച്ചൻ സ്വർഗ്ഗത്തിന്റെ വർണ്ണങ്ങൾ തേടി യാത്ര ആയി. വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേരുമ്പോൾ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിൾ. സെമിനാരിയിൽ ചേർന്ന് ആദ്യനാളുകളിൽ തന്നെ അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളിൽ പേരെഴുതുവാനും ഓരോരുത്തരുടെയും ഹൃദയത്തിനും താല്പര്യങ്ങൾക്കും ചേർന്ന കുഞ്ഞു കുറിപ്പുകൾ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്. അപ്രകാരം സുരേഷച്ചൻ തന്റെ ബൈബിളിന്റെ ആദ്യ പേജിൽ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തിൽ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു ഇരടികൾ. സുരേഷ് അച്ചന്റെ തീം സോങ് ആണത്. ബൈബിളിന്റെ ആദ്യ താളുകളിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരം: " കുഞ്ഞു മനസിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയെ.... ഈശോയെ... ആശ്വാസം നീയല്ലോ". തുടർന്ന് ആ പേജിന്റെ സൈഡിൽ കുരിശിൽ കരങ്ങൾ വിരിച്ച് കിടക്കുന്ന ക്രൂശിതനായി ഈശോയുടെ ചിത്രം. ക്രൂശിതനായി ഈശോ തന്റെ ശിരസ്സ് സ്വർഗ്ഗത്തിലേക്ക് ആണ് ഉയർത്തിയിരിക്കുന്നത്. അല്പം ചിത്രപ്പണികൾ ചെയ്തിരിക്കുന്ന ആ കുരിശിന്റെ കാൽച്ചുവട്ടിലെ ആണിപ്പഴുതുകളോട് ചേർന്ന് ഒരു തിരുവചനം. അതിപ്രകാരമാണ്: "എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. "അവന്‍ എന്റെ ഹിതം നിറവേറ്റും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 22-23). ജീവിതത്തിന് ശക്തി പകരുന്ന പല വചനങ്ങളും ഓരോരുത്തരും സൂക്ഷിക്കാറുണ്ട്. അത് പിന്നീട് ചിലപ്പോൾ ജീവിതം തന്നെയായിട്ട് മാറും. അങ്ങനെ സുരേഷ് അച്ചന്റെ ഇഷ്ടപ്പെട്ട വചനമാണിത്. ജീവിതം തന്നെ കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നത് പോലെ തന്നെയാണ് ഇന്ന് മനസ്സിലാക്കുവാൻ പറ്റുന്നത്. പിന്നെ പേജിന്റെ അവസാനം കുരിശിന്റെ ചുവട്ടിൽ ആയി സുരേഷച്ചൻ തന്റെ മോട്ടോ എഴുതി വച്ചിരിക്കുകയാണ്. " എന്റെ ഈശോയെ ഇനി നീ എന്റെ ചങ്ങാതി". ഇതാണ് സുരേഷ് അച്ചന്റെ ബൈബിളിന്റെ ആദ്യത്തെ പേജ്. ഒറ്റ പേജിൽ അങ്ങനെ ജീവിതത്തെ ഇപ്രകാരം ഒതുക്കാൻ സുരേഷ് അച്ചന് കഴിഞ്ഞു. ഇതായിരുന്നു ഫാ സുരേഷ് പറ്റേട്ട് MCBS എന്ന ഞങ്ങളുടെ കുഞ്ഞനുജൻ. സെമിനാരിയിൽ ചേർന്നതിനുശേഷം ആദ്യ നാളുകളിൽ കുറിച്ച കാര്യങ്ങളാണിത്. എത്ര മനോഹരമായാണ്, എത്ര ആഴമായാണ് തന്റെ ജീവിതത്തെ സുരേഷ് അച്ചൻ തിരിച്ചറിഞ്ഞതും ജീവിച്ചതും എന്നതിന് മറ്റൊരു തെളിവ് വേണ്ട. ഫിലോസഫി പഠനകാലത്താണ് ആദ്യമായിട്ട് കണ്ടുമുട്ടുന്നത്. ഫിലോസഫിയും തിയോളജിയും എല്ലാം സമകാലികരായി പഠിച്ചു പോയത് ഓർക്കുന്നു. രണ്ടുവർഷം ഇളയതാണെങ്കിലും ഒരു കുഞ്ഞ് അനുജനെ പോലെ കൂടെ കൂട്ടാൻ ആഗ്രഹിച്ചുപോകുന്ന ഒരു വ്യക്തിത്വം ആയിരുന്നു സുരേഷ് അച്ചന്റെത്. "അതീവ ശാന്തനായ ഒരു വ്യക്തി, അതുല്യ പ്രതിഭയായ ചിത്രകാരൻ..." സുരേക്ഷച്ചനെ ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന രണ്ട് കാര്യങ്ങളാണ് ഇത്. പല കാര്യങ്ങളും ഒന്നിച്ച് ചെയ്തതെല്ലാം ഓർമ്മകളായി നിലനിൽക്കുന്നു. ഗോഹാട്ടിയിൽ നിന്നും ഡൽഹിയിലേക്ക് എയർ ആംബുലൻസിൽ ഹെലികോപ്റ്ററിൽ പ്രത്യേകം കൊണ്ടുവന്നപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും ഒത്തിരി സങ്കടം ഉളവാക്കുന്നതാണ് അച്ചന്റെ വിടവാങ്ങൽ. കൂട്ടുകാരുമായും സുരേഷച്ചന്റെ ബാച്ച് കാരുമായും ഈ ദിവസങ്ങളിൽ സംസാരിച്ചപ്പോൾ എല്ലാവരുടെയും വാക്കുകളിൽ ഇടറി വീണ സ്വരമായിരുന്നു സുരേഷ് അച്ഛന്റെ ഓർമ്മകൾ. ഫോൺ കോളുകളിൽ പലരും പലതവണ ആവർത്തിച്ച ഒരു കാര്യം ഇതായിരുന്നു. "എത്ര സിമ്പിൾ ആയിരുന്നു നമ്മുടെ സുരേഷച്ചൻ". അതെ... "സിമ്പിൾ സുരേഷ് അച്ചൻ". വീണ്ടും ഒരു തച്ചന്റെ മകൻ 33 -മത്തെ വയസ്സിൽ യാത്രയായി. യൗസേപ്പിതാവിനെ പോലെ സുരേഷച്ചന്റെ അപ്പച്ചനും വളരെ നല്ല ഒരു ശില്പിയാണ്. അതുപോലെതന്നെയാണ് സുരേഷച്ചനും. പ്രഗൽഭ്യമുള്ള ഒരു ആർട്ടിസ്റ്റാണ്. സെമിനാരിക്കാലത്തെ എന്നല്ല അച്ചന്റെ സമയത്ത് നടന്നിരിക്കുന്ന എല്ലാ കാര്യങ്ങളിലും വരച്ചും അലങ്കാരങ്ങൾ ചെയ്തും ചൂവരുകളിൽ ചിത്രങ്ങൾ തയ്യാറാക്കിയും നിറക്കൂട്ടുകളിലും അലങ്കാരങ്ങളിലും വിസ്മയങ്ങൾ തീർത്ത ഒരു കലാകാരൻ സ്വർഗ്ഗത്തിലെ ക്യാൻവാസുകളെ കൂടുതൽ മനോഹരമാക്കാൻ യാത്രയായി. നിഷ്കളങ്കതയോടെയും ശാന്തതയോടെയും പരിഭവങ്ങൾക്ക് അതീതനായും സ്വയം മറന്ന് ആത്മാർത്ഥത നിറഞ്ഞ തീഷ്ണതയുള്ള ഒരു മിഷനറി ആയും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഞങ്ങളുടെ കുഞ്ഞനുജൻ മാറിയിരുന്നു എന്നതിൽ ഞങ്ങൾക്കേവർക്കും അഭിമാനം തോന്നുന്ന ഒരു കാര്യമാണ്. 2020 ജനുവരി 1 ന് പൗരോഹിത്യം സ്വീകരിച്ച സുരേഷച്ചൻ കഴിഞ്ഞ അഞ്ചു വർഷങ്ങളായി അരുണാചൽ പ്രദേശത്ത് ദിവ്യകാരുണ്യ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി ഗ്രാമങ്ങളിലേക്കുള്ള തന്റെ മിഷൻ പ്രവർത്തനങ്ങളിൽ അച്ചന്റെ പ്രത്യേക തീക്ഷ്ണത സഹപ്രവർത്തകർ എടുത്തു പറയുകയുണ്ടായി. അസുഖം കഠിനമായിമാറുന്നതിനു തൊട്ടുമുമ്പു വരെയും തന്റെ പ്രിയപ്പെട്ടവരായ ആളുകളുടെ ഇടയിലേക്ക്, ഗ്രാമങ്ങളിലേക്ക് അച്ചൻ കടന്നു പോയിരുന്നു. കുറഞ്ഞ കാലയളവിൽ എത്ര മനോഹരമായി ജീവിക്കാമെന്ന് സുരേഷ് അച്ചൻ എല്ലാവർക്കും മാതൃകയാവുകയാണ്. മുപ്പത്തിമൂന്നുകാരനായ ഈശോ ഒരു വികാരമാണ്. പ്രത്യേകിച്ച് വൈദികരായ ഞങ്ങൾക്ക്. ക്രിസ്തുവിന്റെ പ്രായം മുപ്പത്തിമൂന്ന്, അത് മനോഹരമായി മനസ്സിൽ സൂക്ഷിക്കാറുണ്ട്. വൈദികരെല്ലാം ഹൃദയംകൊണ്ട് പ്രണയിച്ചു പോകുന്ന, ഉള്ളുകൊണ്ട് കൊതിച്ചുപോകുന്ന മുപ്പത്തിമൂന്ന് എന്ന നസ്രായന്റെ പ്രായത്തിൽ തന്നെ ഭാഗ്യപ്പെട്ട ഒരു വിടവാങ്ങലായി... നെഞ്ചിനുള്ളിൽ വേദനയോടെയെങ്കിലും ഓർത്ത് ആശ്വസിക്കുകയാണ്. കഴിഞ്ഞപ്രാവശ്യം അവധിക്ക് വന്നപ്പോൾ പ്രിയപ്പെട്ടവരെ എല്ലാം പോയി കണ്ടത് യാത്ര പറയാൻ ആയിരുന്നല്ലേ...! ഒരു കാര്യം ഇനി ഉറപ്പാണ്. നമ്മൾ എത്തുമ്പോഴേക്കും സ്വർഗ്ഗം അല്പംകൂടി മനോഹരമാകും. കാരണം സുരേഷ് അച്ചന്റെ അലങ്കാരങ്ങളും നിറക്കൂട്ടുകളുടെ ചിത്രങ്ങളുകൂടി ഇനി സ്വർഗ്ഗത്തിൽ ഉണ്ടാകുമല്ലോ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-16:11:04.jpg
Keywords: മിഷ്ണ
Category: 1
Sub Category:
Heading: വരച്ച നിറക്കൂട്ടുകൾ ബാക്കിയാക്കി സ്വർഗ്ഗത്തിന്റെ വർണ്ണങ്ങൾ തേടി സുരേഷച്ചന്‍ യാത്രയായി
Content: "സ്വർഗ്ഗത്തിൽ നിന്ന് ദൈവം നോക്കി. അത്യാവശ്യമായി അല്പം ചിത്രങ്ങൾ വരയ്ക്കാൻ ഒരാളെ വേണം. തന്റെ മനസ്സിനെണങ്ങിയ ചിത്രം വരയ്ക്കാൻ പറ്റിയ ഒരാളെ കണ്ടു. സുരേഷ് അച്ചനെ.... അങ്ങനെ വിളിച്ചുകൊണ്ടുപോയിയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.... അതിനെ കഴിയുന്നുള്ളൂ". വരച്ച നിറക്കൂട്ടുകൾ ബാക്കിയാക്കി ഒരു മുപ്പത്തിമൂന്നുകാരനായി സുരേഷച്ചൻ സ്വർഗ്ഗത്തിന്റെ വർണ്ണങ്ങൾ തേടി യാത്ര ആയി. വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേരുമ്പോൾ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിൾ. സെമിനാരിയിൽ ചേർന്ന് ആദ്യനാളുകളിൽ തന്നെ അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളിൽ പേരെഴുതുവാനും ഓരോരുത്തരുടെയും ഹൃദയത്തിനും താല്പര്യങ്ങൾക്കും ചേർന്ന കുഞ്ഞു കുറിപ്പുകൾ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്. അപ്രകാരം സുരേഷച്ചൻ തന്റെ ബൈബിളിന്റെ ആദ്യ പേജിൽ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തിൽ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു ഇരടികൾ. സുരേഷ് അച്ചന്റെ തീം സോങ് ആണത്. ബൈബിളിന്റെ ആദ്യ താളുകളിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരം: " കുഞ്ഞു മനസിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയെ.... ഈശോയെ... ആശ്വാസം നീയല്ലോ". തുടർന്ന് ആ പേജിന്റെ സൈഡിൽ കുരിശിൽ കരങ്ങൾ വിരിച്ച് കിടക്കുന്ന ക്രൂശിതനായി ഈശോയുടെ ചിത്രം. ക്രൂശിതനായി ഈശോ തന്റെ ശിരസ്സ് സ്വർഗ്ഗത്തിലേക്ക് ആണ് ഉയർത്തിയിരിക്കുന്നത്. അല്പം ചിത്രപ്പണികൾ ചെയ്തിരിക്കുന്ന ആ കുരിശിന്റെ കാൽച്ചുവട്ടിലെ ആണിപ്പഴുതുകളോട് ചേർന്ന് ഒരു തിരുവചനം. അതിപ്രകാരമാണ്: "എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. "അവന്‍ എന്റെ ഹിതം നിറവേറ്റും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 22-23). ജീവിതത്തിന് ശക്തി പകരുന്ന പല വചനങ്ങളും ഓരോരുത്തരും സൂക്ഷിക്കാറുണ്ട്. അത് പിന്നീട് ചിലപ്പോൾ ജീവിതം തന്നെയായിട്ട് മാറും. അങ്ങനെ സുരേഷ് അച്ചന്റെ ഇഷ്ടപ്പെട്ട വചനമാണിത്. ജീവിതം തന്നെ കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നത് പോലെ തന്നെയാണ് ഇന്ന് മനസ്സിലാക്കുവാൻ പറ്റുന്നത്. പിന്നെ പേജിന്റെ അവസാനം കുരിശിന്റെ ചുവട്ടിൽ ആയി സുരേഷച്ചൻ തന്റെ മോട്ടോ എഴുതി വച്ചിരിക്കുകയാണ്. " എന്റെ ഈശോയെ ഇനി നീ എന്റെ ചങ്ങാതി". ഇതാണ് സുരേഷ് അച്ചന്റെ ബൈബിളിന്റെ ആദ്യത്തെ പേജ്. ഒറ്റ പേജിൽ അങ്ങനെ ജീവിതത്തെ ഇപ്രകാരം ഒതുക്കാൻ സുരേഷ് അച്ചന് കഴിഞ്ഞു. ഇതായിരുന്നു ഫാ സുരേഷ് പറ്റേട്ട് MCBS എന്ന ഞങ്ങളുടെ കുഞ്ഞനുജൻ. സെമിനാരിയിൽ ചേർന്നതിനുശേഷം ആദ്യ നാളുകളിൽ കുറിച്ച കാര്യങ്ങളാണിത്. എത്ര മനോഹരമായാണ്, എത്ര ആഴമായാണ് തന്റെ ജീവിതത്തെ സുരേഷ് അച്ചൻ തിരിച്ചറിഞ്ഞതും ജീവിച്ചതും എന്നതിന് മറ്റൊരു തെളിവ് വേണ്ട. ഫിലോസഫി പഠനകാലത്താണ് ആദ്യമായിട്ട് കണ്ടുമുട്ടുന്നത്. ഫിലോസഫിയും തിയോളജിയും എല്ലാം സമകാലികരായി പഠിച്ചു പോയത് ഓർക്കുന്നു. രണ്ടുവർഷം ഇളയതാണെങ്കിലും ഒരു കുഞ്ഞ് അനുജനെ പോലെ കൂടെ കൂട്ടാൻ ആഗ്രഹിച്ചുപോകുന്ന ഒരു വ്യക്തിത്വം ആയിരുന്നു സുരേഷ് അച്ചന്റെത്. "അതീവ ശാന്തനായ ഒരു വ്യക്തി, അതുല്യ പ്രതിഭയായ ചിത്രകാരൻ..." സുരേക്ഷച്ചനെ ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന രണ്ട് കാര്യങ്ങളാണ് ഇത്. പല കാര്യങ്ങളും ഒന്നിച്ച് ചെയ്തതെല്ലാം ഓർമ്മകളായി നിലനിൽക്കുന്നു. ഗോഹാട്ടിയിൽ നിന്നും ഡൽഹിയിലേക്ക് എയർ ആംബുലൻസിൽ ഹെലികോപ്റ്ററിൽ പ്രത്യേകം കൊണ്ടുവന്നപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും ഒത്തിരി സങ്കടം ഉളവാക്കുന്നതാണ് അച്ചന്റെ വിടവാങ്ങൽ. കൂട്ടുകാരുമായും സുരേഷച്ചന്റെ ബാച്ച് കാരുമായും ഈ ദിവസങ്ങളിൽ സംസാരിച്ചപ്പോൾ എല്ലാവരുടെയും വാക്കുകളിൽ ഇടറി വീണ സ്വരമായിരുന്നു സുരേഷ് അച്ഛന്റെ ഓർമ്മകൾ. ഫോൺ കോളുകളിൽ പലരും പലതവണ ആവർത്തിച്ച ഒരു കാര്യം ഇതായിരുന്നു. "എത്ര സിമ്പിൾ ആയിരുന്നു നമ്മുടെ സുരേഷച്ചൻ". അതെ... "സിമ്പിൾ സുരേഷ് അച്ചൻ". വീണ്ടും ഒരു തച്ചന്റെ മകൻ 33 -മത്തെ വയസ്സിൽ യാത്രയായി. യൗസേപ്പിതാവിനെ പോലെ സുരേഷച്ചന്റെ അപ്പച്ചനും വളരെ നല്ല ഒരു ശില്പിയാണ്. അതുപോലെതന്നെയാണ് സുരേഷച്ചനും. പ്രഗൽഭ്യമുള്ള ഒരു ആർട്ടിസ്റ്റാണ്. സെമിനാരിക്കാലത്തെ എന്നല്ല അച്ചന്റെ സമയത്ത് നടന്നിരിക്കുന്ന എല്ലാ കാര്യങ്ങളിലും വരച്ചും അലങ്കാരങ്ങൾ ചെയ്തും ചൂവരുകളിൽ ചിത്രങ്ങൾ തയ്യാറാക്കിയും നിറക്കൂട്ടുകളിലും അലങ്കാരങ്ങളിലും വിസ്മയങ്ങൾ തീർത്ത ഒരു കലാകാരൻ സ്വർഗ്ഗത്തിലെ ക്യാൻവാസുകളെ കൂടുതൽ മനോഹരമാക്കാൻ യാത്രയായി. നിഷ്കളങ്കതയോടെയും ശാന്തതയോടെയും പരിഭവങ്ങൾക്ക് അതീതനായും സ്വയം മറന്ന് ആത്മാർത്ഥത നിറഞ്ഞ തീഷ്ണതയുള്ള ഒരു മിഷനറി ആയും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഞങ്ങളുടെ കുഞ്ഞനുജൻ മാറിയിരുന്നു എന്നതിൽ ഞങ്ങൾക്കേവർക്കും അഭിമാനം തോന്നുന്ന ഒരു കാര്യമാണ്. 2020 ജനുവരി 1 ന് പൗരോഹിത്യം സ്വീകരിച്ച സുരേഷച്ചൻ കഴിഞ്ഞ അഞ്ചു വർഷങ്ങളായി അരുണാചൽ പ്രദേശത്ത് ദിവ്യകാരുണ്യ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി ഗ്രാമങ്ങളിലേക്കുള്ള തന്റെ മിഷൻ പ്രവർത്തനങ്ങളിൽ അച്ചന്റെ പ്രത്യേക തീക്ഷ്ണത സഹപ്രവർത്തകർ എടുത്തു പറയുകയുണ്ടായി. അസുഖം കഠിനമായിമാറുന്നതിനു തൊട്ടുമുമ്പു വരെയും തന്റെ പ്രിയപ്പെട്ടവരായ ആളുകളുടെ ഇടയിലേക്ക്, ഗ്രാമങ്ങളിലേക്ക് അച്ചൻ കടന്നു പോയിരുന്നു. കുറഞ്ഞ കാലയളവിൽ എത്ര മനോഹരമായി ജീവിക്കാമെന്ന് സുരേഷ് അച്ചൻ എല്ലാവർക്കും മാതൃകയാവുകയാണ്. മുപ്പത്തിമൂന്നുകാരനായ ഈശോ ഒരു വികാരമാണ്. പ്രത്യേകിച്ച് വൈദികരായ ഞങ്ങൾക്ക്. ക്രിസ്തുവിന്റെ പ്രായം മുപ്പത്തിമൂന്ന്, അത് മനോഹരമായി മനസ്സിൽ സൂക്ഷിക്കാറുണ്ട്. വൈദികരെല്ലാം ഹൃദയംകൊണ്ട് പ്രണയിച്ചു പോകുന്ന, ഉള്ളുകൊണ്ട് കൊതിച്ചുപോകുന്ന മുപ്പത്തിമൂന്ന് എന്ന നസ്രായന്റെ പ്രായത്തിൽ തന്നെ ഭാഗ്യപ്പെട്ട ഒരു വിടവാങ്ങലായി... നെഞ്ചിനുള്ളിൽ വേദനയോടെയെങ്കിലും ഓർത്ത് ആശ്വസിക്കുകയാണ്. കഴിഞ്ഞപ്രാവശ്യം അവധിക്ക് വന്നപ്പോൾ പ്രിയപ്പെട്ടവരെ എല്ലാം പോയി കണ്ടത് യാത്ര പറയാൻ ആയിരുന്നല്ലേ...! ഒരു കാര്യം ഇനി ഉറപ്പാണ്. നമ്മൾ എത്തുമ്പോഴേക്കും സ്വർഗ്ഗം അല്പംകൂടി മനോഹരമാകും. കാരണം സുരേഷ് അച്ചന്റെ അലങ്കാരങ്ങളും നിറക്കൂട്ടുകളുടെ ചിത്രങ്ങളുകൂടി ഇനി സ്വർഗ്ഗത്തിൽ ഉണ്ടാകുമല്ലോ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-16:11:04.jpg
Keywords: മിഷ്ണ
Content:
25396
Category: 1
Sub Category:
Heading: ഒഡീഷയില്‍ വൈദികർക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല, അസഹിഷ്ണുത രാജ്യത്തു വര്‍ദ്ധിക്കുന്നു: സിബിസിഐ
Content: ന്യൂഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്കാ വൈദികർക്കും സന്യസ്തര്‍ക്കും നേരെയുണ്ടായ ഹിന്ദുത്വവാദികളുടെ ആക്രമണത്തെ അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ഈ ആക്രമണം ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അസ്വസ്ഥതയുണ്ടാക്കുന്ന അക്രമത്തിന്റെ ഭാഗമാണ്, ഇത് രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സിബിസിഐ ഇന്ന് പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെയും മാനുഷിക അന്തസ്സിന്റെയും നഗ്നമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങള്‍. വർദ്ധിച്ചുവരുന്ന ആൾക്കൂട്ട അക്രമ പ്രവണത എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും, സമാധാനപരമായ സഹവർത്തിത്വത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കുറ്റവാളികളെ തിരിച്ചറിഞ്ഞ് പ്രോസിക്യൂട്ട് ചെയ്യുന്നതിനും, എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും വേഗത്തിലും നിർണ്ണായകമായും നടപടിയെടുക്കണമെന്ന് സിബിസിഐ ഒഡീഷ സർക്കാരിനോട് ആഭ്യര്‍ത്ഥിച്ചു. ഭരണഘടന പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ അധികാരികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അതുവഴി ഓരോ പൗരനും ഭയമില്ലാതെ ജീവിക്കാനും അവരുടെ വിശ്വാസം ആചരിക്കാനും കഴിയും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് സിബിസിഐ തുടരും, കൂടാതെ എല്ലാ പൗരന്മാരുടെയും, പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹത്തിന്റെ, അവകാശങ്ങളും, അന്തസ്സും, സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമെന്നും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പിആർഒ ഫാ. റോബിൻസൺ റോഡ്രിഗസ് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ ആക്രമിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-18:20:26.jpg
Keywords: ഒഡീഷ, തീവ്രഹിന്ദു
Category: 1
Sub Category:
Heading: ഒഡീഷയില്‍ വൈദികർക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല, അസഹിഷ്ണുത രാജ്യത്തു വര്‍ദ്ധിക്കുന്നു: സിബിസിഐ
Content: ന്യൂഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്കാ വൈദികർക്കും സന്യസ്തര്‍ക്കും നേരെയുണ്ടായ ഹിന്ദുത്വവാദികളുടെ ആക്രമണത്തെ അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ഈ ആക്രമണം ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അസ്വസ്ഥതയുണ്ടാക്കുന്ന അക്രമത്തിന്റെ ഭാഗമാണ്, ഇത് രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സിബിസിഐ ഇന്ന് പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെയും മാനുഷിക അന്തസ്സിന്റെയും നഗ്നമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങള്‍. വർദ്ധിച്ചുവരുന്ന ആൾക്കൂട്ട അക്രമ പ്രവണത എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും, സമാധാനപരമായ സഹവർത്തിത്വത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കുറ്റവാളികളെ തിരിച്ചറിഞ്ഞ് പ്രോസിക്യൂട്ട് ചെയ്യുന്നതിനും, എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും വേഗത്തിലും നിർണ്ണായകമായും നടപടിയെടുക്കണമെന്ന് സിബിസിഐ ഒഡീഷ സർക്കാരിനോട് ആഭ്യര്‍ത്ഥിച്ചു. ഭരണഘടന പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ അധികാരികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അതുവഴി ഓരോ പൗരനും ഭയമില്ലാതെ ജീവിക്കാനും അവരുടെ വിശ്വാസം ആചരിക്കാനും കഴിയും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് സിബിസിഐ തുടരും, കൂടാതെ എല്ലാ പൗരന്മാരുടെയും, പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹത്തിന്റെ, അവകാശങ്ങളും, അന്തസ്സും, സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമെന്നും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പിആർഒ ഫാ. റോബിൻസൺ റോഡ്രിഗസ് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ ആക്രമിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-18:20:26.jpg
Keywords: ഒഡീഷ, തീവ്രഹിന്ദു
Content:
25397
Category: 1
Sub Category:
Heading: പ്രത്യാശയുടെ ജൂബിലി തീർത്ഥാടനത്തിന് ജയില്‍പുള്ളികളും; സ്വീകരിച്ച് ലെയോ പാപ്പ
Content: റോം: ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിച്ചേർന്ന വെനീസിലെ മേരി മേജർ തടവറയിലുള്ള അന്തേവാസികളെ വത്തിക്കാനിൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. വെനീസ് പാത്രിയാർക്കീസും തടവറയുടെ ചാപ്ലെയിനുമായ ആർച്ചുബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യ ഉള്‍പ്പെടെയുള്ളവര്‍ തടവറ സംഘത്തെ അനുഗമിച്ചിരിന്നു. ഇന്നലെ ആഗസ്റ്റ് ഏഴാം തീയതി, ഇറ്റലിയിലെ വെനീസിൽ നിന്നും എത്തിയ മൂന്നു തടവുകാരെയാണ് ലെയോ പതിനാലാമൻ പാപ്പ സ്വീകരിച്ചത്. പ്രത്യേക അനുമതിയോടെ കാൽനടയായിട്ടാണ് മൂവരും റോമിലെത്തിയത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുപുള്ളികള്‍, പരിശുദ്ധ പിതാവിനെ സന്ദർശിച്ചു തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവെച്ചു. വെനീസ് അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എപ്പിസ്‌കോപ്പൽ വികാരിയും, തീർത്ഥാടനത്തിൽ മൂവരെയും അനുഗമിച്ചു. തടവറ, ആളുകൾക്ക് മനസാന്തരപ്പെടുവാനുള്ള അവസരം നൽകുന്ന ഇടമാണെന്നും, ഈ തീർത്ഥാടനം പ്രായശ്ചിത്തത്തിന്റെ അനുഭവം സമ്മാനിക്കുന്നതാണെന്നും തടവറയുടെ ചുമതലയുള്ള എൻറിക്കോ ഫരിന എടുത്തുപറഞ്ഞു. വെനീസിൽ നിന്നും കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള്‍ പാപ്പായ്ക്കു നൽകി. തികച്ചും സൗഹാർദ്ദപരമായിരുന്നു ലെയോ പാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും, അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോട് സംസാരിച്ചുവെന്നും, വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും പറഞ്ഞു. ഏകദേശം ഇരുപതുവർഷങ്ങൾക്കു മുൻപ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങളും പാപ്പ പങ്കുവച്ചു. ശിക്ഷ കാലാവധി കഴിഞ്ഞ്, നിയമപ്രകാരം മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ മൂന്നു തടവുകാരും റോമിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തിയത്. റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർത്ഥാടനം നടത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-18:50:16.jpg
Keywords: ലെയോ
Category: 1
Sub Category:
Heading: പ്രത്യാശയുടെ ജൂബിലി തീർത്ഥാടനത്തിന് ജയില്‍പുള്ളികളും; സ്വീകരിച്ച് ലെയോ പാപ്പ
Content: റോം: ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിച്ചേർന്ന വെനീസിലെ മേരി മേജർ തടവറയിലുള്ള അന്തേവാസികളെ വത്തിക്കാനിൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. വെനീസ് പാത്രിയാർക്കീസും തടവറയുടെ ചാപ്ലെയിനുമായ ആർച്ചുബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യ ഉള്‍പ്പെടെയുള്ളവര്‍ തടവറ സംഘത്തെ അനുഗമിച്ചിരിന്നു. ഇന്നലെ ആഗസ്റ്റ് ഏഴാം തീയതി, ഇറ്റലിയിലെ വെനീസിൽ നിന്നും എത്തിയ മൂന്നു തടവുകാരെയാണ് ലെയോ പതിനാലാമൻ പാപ്പ സ്വീകരിച്ചത്. പ്രത്യേക അനുമതിയോടെ കാൽനടയായിട്ടാണ് മൂവരും റോമിലെത്തിയത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുപുള്ളികള്‍, പരിശുദ്ധ പിതാവിനെ സന്ദർശിച്ചു തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവെച്ചു. വെനീസ് അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എപ്പിസ്‌കോപ്പൽ വികാരിയും, തീർത്ഥാടനത്തിൽ മൂവരെയും അനുഗമിച്ചു. തടവറ, ആളുകൾക്ക് മനസാന്തരപ്പെടുവാനുള്ള അവസരം നൽകുന്ന ഇടമാണെന്നും, ഈ തീർത്ഥാടനം പ്രായശ്ചിത്തത്തിന്റെ അനുഭവം സമ്മാനിക്കുന്നതാണെന്നും തടവറയുടെ ചുമതലയുള്ള എൻറിക്കോ ഫരിന എടുത്തുപറഞ്ഞു. വെനീസിൽ നിന്നും കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള്‍ പാപ്പായ്ക്കു നൽകി. തികച്ചും സൗഹാർദ്ദപരമായിരുന്നു ലെയോ പാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും, അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോട് സംസാരിച്ചുവെന്നും, വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും പറഞ്ഞു. ഏകദേശം ഇരുപതുവർഷങ്ങൾക്കു മുൻപ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങളും പാപ്പ പങ്കുവച്ചു. ശിക്ഷ കാലാവധി കഴിഞ്ഞ്, നിയമപ്രകാരം മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ മൂന്നു തടവുകാരും റോമിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തിയത്. റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർത്ഥാടനം നടത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-08-18:50:16.jpg
Keywords: ലെയോ
Content:
25398
Category: 1
Sub Category:
Heading: മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ തലയറത്തു കൊലപ്പെടുത്തി
Content: കാബോ ഡെൽഗാഡോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ വടക്കൻ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചിയുരെ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളുടെ 20 ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രവിശ്യ (ISMP) പുറത്തുവിട്ടതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) വെളിപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു. ചിയൂർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. ക്രൈസ്‌തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് സംഘടന വിശേഷിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഐസിസ് പ്രവർത്തകർ ഗ്രാമങ്ങൾ കൊള്ളയടിക്കുന്നതും പള്ളിയും വീടുകളും കത്തിക്കുന്നതും ഫോട്ടോകളിൽ ദൃശ്യമാണ്. ജിഹാദികൾ ക്രൈസ്തവ വിശ്വാസികളുടെ തലയറുത്ത് കൊല്ലുന്നതും നിരവധി അംഗങ്ങളുടെ മൃതദേഹങ്ങളും ചിത്രങ്ങളിൽ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">ISIS soldiers behead Christians in Mozambique, burning church and homes: 'Silent genocide' <a href="https://t.co/bz9uUPIo0r">https://t.co/bz9uUPIo0r</a></p>— Fox News (@FoxNews) <a href="https://twitter.com/FoxNews/status/1953560547493921194?ref_src=twsrc%5Etfw">August 7, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നുണ്ട്. ജുലൈയിൽ കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്ക പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-09-09:56:06.jpg
Keywords: മൊസാം, ഇസ്ലാമി
Category: 1
Sub Category:
Heading: മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ തലയറത്തു കൊലപ്പെടുത്തി
Content: കാബോ ഡെൽഗാഡോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ വടക്കൻ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചിയുരെ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളുടെ 20 ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രവിശ്യ (ISMP) പുറത്തുവിട്ടതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) വെളിപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു. ചിയൂർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. ക്രൈസ്‌തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് സംഘടന വിശേഷിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഐസിസ് പ്രവർത്തകർ ഗ്രാമങ്ങൾ കൊള്ളയടിക്കുന്നതും പള്ളിയും വീടുകളും കത്തിക്കുന്നതും ഫോട്ടോകളിൽ ദൃശ്യമാണ്. ജിഹാദികൾ ക്രൈസ്തവ വിശ്വാസികളുടെ തലയറുത്ത് കൊല്ലുന്നതും നിരവധി അംഗങ്ങളുടെ മൃതദേഹങ്ങളും ചിത്രങ്ങളിൽ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">ISIS soldiers behead Christians in Mozambique, burning church and homes: 'Silent genocide' <a href="https://t.co/bz9uUPIo0r">https://t.co/bz9uUPIo0r</a></p>— Fox News (@FoxNews) <a href="https://twitter.com/FoxNews/status/1953560547493921194?ref_src=twsrc%5Etfw">August 7, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നുണ്ട്. ജുലൈയിൽ കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്ക പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-09-09:56:06.jpg
Keywords: മൊസാം, ഇസ്ലാമി
Content:
25399
Category: 18
Sub Category:
Heading: ഒഡീഷയിൽ വൈദികർക്കും സന്യസ്തര്‍ക്കും നേരേ ഉണ്ടായ ആക്രമണത്തിൽ നടപടിയെടുക്കണമെന്ന്‍ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ആക്രമിക്കപ്പെടുന്നതു ക്രൈസ്‌തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിൻ് ഭരണഘട നകുടിയാണ്. കൃത്യമായ നടപടികൾ ഇല്ലാത്തതു കൂടുതൽ ആക്രമണങ്ങൾക്കു വഴി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമാണ് അവർ പോയത്. എന്നാൽ, മതപരിവർത്തനമാണ് അക്രമികൾ ആരോപിച്ചത്. ആ ക്രമിക്കപ്പെട്ട മലയാളി വൈദികനുമായി സംസാരിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാർക്കെതിരായ കേസ് റദ്ദാക്കണം. ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും ഇതിന് ഉത്തരവാദിത്വമുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള ക്രൈസ്തവർ പേടിയോടെയാണു കഴിയുന്നത്. ആ സാഹചര്യം ഇല്ലാതാവണം. ഇതിനുമുന്‍പ് മൂന്നു തവണ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞിരുന്നുവെന്നും മാർ താഴത്ത് വ്യക്തമാക്കി.
Image: /content_image/India/India-2025-08-09-10:20:37.jpg
Keywords: ഒഡീഷ
Category: 18
Sub Category:
Heading: ഒഡീഷയിൽ വൈദികർക്കും സന്യസ്തര്‍ക്കും നേരേ ഉണ്ടായ ആക്രമണത്തിൽ നടപടിയെടുക്കണമെന്ന്‍ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ആക്രമിക്കപ്പെടുന്നതു ക്രൈസ്‌തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിൻ് ഭരണഘട നകുടിയാണ്. കൃത്യമായ നടപടികൾ ഇല്ലാത്തതു കൂടുതൽ ആക്രമണങ്ങൾക്കു വഴി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമാണ് അവർ പോയത്. എന്നാൽ, മതപരിവർത്തനമാണ് അക്രമികൾ ആരോപിച്ചത്. ആ ക്രമിക്കപ്പെട്ട മലയാളി വൈദികനുമായി സംസാരിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാർക്കെതിരായ കേസ് റദ്ദാക്കണം. ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും ഇതിന് ഉത്തരവാദിത്വമുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള ക്രൈസ്തവർ പേടിയോടെയാണു കഴിയുന്നത്. ആ സാഹചര്യം ഇല്ലാതാവണം. ഇതിനുമുന്‍പ് മൂന്നു തവണ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞിരുന്നുവെന്നും മാർ താഴത്ത് വ്യക്തമാക്കി.
Image: /content_image/India/India-2025-08-09-10:20:37.jpg
Keywords: ഒഡീഷ
Content:
25400
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെ പതിവായി വര്‍ഗ്ഗീയ വിഷമുള്ള പ്രചരണവുമായി ബിജെപി എംഎൽഎ; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി
Content: മുംബൈ: ക്രൈസ്‌തവർക്കെതിരേ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയ്ക്കെക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹര്‍ജി. ബിജെപി എംഎൽഎ ഗോപിചന്ദ് പദാൽക്കർക്കെതിരേയാണു താനെ സ്വദേശിയായ ആക്‌ടിവിസ്റ്റ് മെൽവിൻ ഫെർണാണ്ടസ് പൊതുതാത്പര്യ ഹർജി നൽകിയത്. എംഎൽഎ നടത്തിയ വർഗീയവിഷം ചീറ്റുന്ന പ്രസംഗത്തിന്റെ ഓഡിയോയും പരാതിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മതപരിവർത്തനം നടത്തുന്ന വൈദികരെ കൊല്ലണമെന്നും വൈദികരെ ആക്രമിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നുമുള്ള പദാൽക്കറുടെ പ്രസ്‌താവന വിവാദമായതിനെത്തുടർന്ന് മുംബൈയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂൺ ആറിന് ജൽനയിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്‌ത സംഭവത്തെ ക്രൈസ്‌തവരുമായി ബന്ധപ്പെടുത്തി സാംഗ്ലിയിലെ കുപ്‌വാഡിൽ ജൂൺ 17ന് എംഎൽഎ ഒടുവില്‍ നടത്തിയ പ്രസംഗമാണു പരാതിക്ക് ആധാരം. റാലിയിൽ പ്രസംഗിക്കുന്നതിനിടെ ക്രൈസ്‌തവർക്കെതിരേ അത്യന്തം പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്‌താവന നടത്തിയ എംഎൽഎ, യുവതി മരിച്ചത് വൈദികർ നിർബന്ധിത മതപരിവർത്തനം മുലമാണെന്നുവരെ വ്യാജ ആരോപണം ഉന്നയിച്ചിരിന്നു. സാമുദായിക ഐക്യത്തിനും പൊതുക്രമത്തിനും മതേതര ധാർമികതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തെ അടിസ്ഥാനമാക്കി ശത്രുത വ ളർത്തൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മനഃപു ർവം സമാധാനലംഘനം, 2023ലെ ഭാരതീയ ന്യായ സംഹിതയിലെ മറ്റു പ്രസക്തമായ വ്യവസ്ഥകൾ എന്നിവപ്രകാരം എംഎൽഎയ്ക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്തോടു നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/India/India-2025-08-09-10:30:14.jpg
Keywords: ബിജെപി
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെ പതിവായി വര്‍ഗ്ഗീയ വിഷമുള്ള പ്രചരണവുമായി ബിജെപി എംഎൽഎ; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി
Content: മുംബൈ: ക്രൈസ്‌തവർക്കെതിരേ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയ്ക്കെക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹര്‍ജി. ബിജെപി എംഎൽഎ ഗോപിചന്ദ് പദാൽക്കർക്കെതിരേയാണു താനെ സ്വദേശിയായ ആക്‌ടിവിസ്റ്റ് മെൽവിൻ ഫെർണാണ്ടസ് പൊതുതാത്പര്യ ഹർജി നൽകിയത്. എംഎൽഎ നടത്തിയ വർഗീയവിഷം ചീറ്റുന്ന പ്രസംഗത്തിന്റെ ഓഡിയോയും പരാതിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മതപരിവർത്തനം നടത്തുന്ന വൈദികരെ കൊല്ലണമെന്നും വൈദികരെ ആക്രമിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നുമുള്ള പദാൽക്കറുടെ പ്രസ്‌താവന വിവാദമായതിനെത്തുടർന്ന് മുംബൈയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂൺ ആറിന് ജൽനയിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്‌ത സംഭവത്തെ ക്രൈസ്‌തവരുമായി ബന്ധപ്പെടുത്തി സാംഗ്ലിയിലെ കുപ്‌വാഡിൽ ജൂൺ 17ന് എംഎൽഎ ഒടുവില്‍ നടത്തിയ പ്രസംഗമാണു പരാതിക്ക് ആധാരം. റാലിയിൽ പ്രസംഗിക്കുന്നതിനിടെ ക്രൈസ്‌തവർക്കെതിരേ അത്യന്തം പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്‌താവന നടത്തിയ എംഎൽഎ, യുവതി മരിച്ചത് വൈദികർ നിർബന്ധിത മതപരിവർത്തനം മുലമാണെന്നുവരെ വ്യാജ ആരോപണം ഉന്നയിച്ചിരിന്നു. സാമുദായിക ഐക്യത്തിനും പൊതുക്രമത്തിനും മതേതര ധാർമികതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തെ അടിസ്ഥാനമാക്കി ശത്രുത വ ളർത്തൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മനഃപു ർവം സമാധാനലംഘനം, 2023ലെ ഭാരതീയ ന്യായ സംഹിതയിലെ മറ്റു പ്രസക്തമായ വ്യവസ്ഥകൾ എന്നിവപ്രകാരം എംഎൽഎയ്ക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്തോടു നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/India/India-2025-08-09-10:30:14.jpg
Keywords: ബിജെപി
Content:
25401
Category: 18
Sub Category:
Heading: ക്രൈസ്തവർക്കെതിരായ ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോൺഗ്രസ്
Content: കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടന്ന അക്രമങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തിൽ ഓർമ്മപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കെതിരേയും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏൽപ്പിക്കുന്നതുമാണെന്ന് കത്തിൽ വ്യക്തമാക്കി. ബജ്റംഗ്ദൾ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവർത്തകരാണ് ക്രൂരതകൾക്കു പിന്നില്‍. "ആൾക്കൂട്ട വിചാരണയും കാട്ടുനീതിയും തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണാധികാരികൾ നൽകേണ്ടത്, ന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായ അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ കത്തിൽ വ്യക്തമാക്കി. വിശ്വാസികളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമത്തിൽ പങ്കെടുത്തവർക്കെതിരെ ഉടൻ നിയമനടപടികൾ കൈക്കൊള്ളണമെന്നും കത്തിലുണ്ട്. ക്രൈസ്തവർക്കെതിരായി രാജ്യത്ത് നടക്കുന്ന വിവിധ പ്രശ്നങ്ങളിൽ കേന്ദ്ര ഗവൺമെന്റ്നോട് അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു. ആക്രമണങ്ങളെ അനുകൂലിക്കുന്നതോ മൗനം പാലിക്കുന്നതോ ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെറുപ്പ് ഇന്ധനമാക്കി വർഗീയത വളർത്തുന്ന ഇത്തരം അതിക്രമങ്ങൾ ഭാരതത്തിൽ പതിവാകുന്നത് മതേതരത്വത്തിനും മതസഹിഷ്ണുതയ്ക്കുമെതിരെയുള്ള വലിയ വെല്ലുവിളിയാണ്. തീവ്ര നിലപാടുകാർ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പൊതുജന പ്രതികരണവും നീതി ഉറപ്പാക്കുന്ന സർക്കാർ ഇടപെടലും ആവശ്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ആവർത്തിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-09-10:51:30.jpg
Keywords: ഒഡീ
Category: 18
Sub Category:
Heading: ക്രൈസ്തവർക്കെതിരായ ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോൺഗ്രസ്
Content: കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടന്ന അക്രമങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തിൽ ഓർമ്മപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കെതിരേയും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏൽപ്പിക്കുന്നതുമാണെന്ന് കത്തിൽ വ്യക്തമാക്കി. ബജ്റംഗ്ദൾ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവർത്തകരാണ് ക്രൂരതകൾക്കു പിന്നില്‍. "ആൾക്കൂട്ട വിചാരണയും കാട്ടുനീതിയും തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണാധികാരികൾ നൽകേണ്ടത്, ന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായ അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ കത്തിൽ വ്യക്തമാക്കി. വിശ്വാസികളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമത്തിൽ പങ്കെടുത്തവർക്കെതിരെ ഉടൻ നിയമനടപടികൾ കൈക്കൊള്ളണമെന്നും കത്തിലുണ്ട്. ക്രൈസ്തവർക്കെതിരായി രാജ്യത്ത് നടക്കുന്ന വിവിധ പ്രശ്നങ്ങളിൽ കേന്ദ്ര ഗവൺമെന്റ്നോട് അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു. ആക്രമണങ്ങളെ അനുകൂലിക്കുന്നതോ മൗനം പാലിക്കുന്നതോ ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെറുപ്പ് ഇന്ധനമാക്കി വർഗീയത വളർത്തുന്ന ഇത്തരം അതിക്രമങ്ങൾ ഭാരതത്തിൽ പതിവാകുന്നത് മതേതരത്വത്തിനും മതസഹിഷ്ണുതയ്ക്കുമെതിരെയുള്ള വലിയ വെല്ലുവിളിയാണ്. തീവ്ര നിലപാടുകാർ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പൊതുജന പ്രതികരണവും നീതി ഉറപ്പാക്കുന്ന സർക്കാർ ഇടപെടലും ആവശ്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ആവർത്തിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-09-10:51:30.jpg
Keywords: ഒഡീ
Content:
25402
Category: 1
Sub Category:
Heading: പാവപ്പെട്ടവരോടൊപ്പം ബലിയര്‍പ്പിച്ച് ഉച്ചഭക്ഷണം പങ്കിടുവാന്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിക്കുന്നതിനും ഉച്ചഭക്ഷണം പങ്കിടുന്നതിനും ലെയോ പതിനാലാമൻ പാപ്പ തയാറെടുക്കുന്നു. വരുന്ന ആഗസ്റ്റ് 17 ഞായറാഴ്ച ഇറ്റലിയിലെ അൽബാനോയിലാണ് പാപ്പ ചെലവഴിക്കുക. വത്തിക്കാനിൽ നിന്ന് 35 കിലോമീറ്റർ (ഏകദേശം 22 മൈൽ) അകലെ പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുമായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദേവാലയത്തിൽ പ്രാദേശിക സമയം രാവിലെ 9:30ന് പാപ്പ എത്തിച്ചേരും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഉച്ചയ്ക്ക് ലിബർട്ടി സ്ക്വയറിൽ നിന്ന് ആഞ്ചലസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടര്‍ന്നു 100 നിര്‍ധനരായ പാവപ്പെട്ടരോടൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിടും. ഇതാദ്യമായാണ് പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷം ലെയോ പതിനാലാമൻ പാപ്പ ദരിദ്രരുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്യുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, വില്ലനോവയിലെ സെന്റ് തോമസിന്റെ പൊന്തിഫിക്കൽ ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പരിശുദ്ധ പിതാവ് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് പോകുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-09-16:12:45.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: പാവപ്പെട്ടവരോടൊപ്പം ബലിയര്‍പ്പിച്ച് ഉച്ചഭക്ഷണം പങ്കിടുവാന്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിക്കുന്നതിനും ഉച്ചഭക്ഷണം പങ്കിടുന്നതിനും ലെയോ പതിനാലാമൻ പാപ്പ തയാറെടുക്കുന്നു. വരുന്ന ആഗസ്റ്റ് 17 ഞായറാഴ്ച ഇറ്റലിയിലെ അൽബാനോയിലാണ് പാപ്പ ചെലവഴിക്കുക. വത്തിക്കാനിൽ നിന്ന് 35 കിലോമീറ്റർ (ഏകദേശം 22 മൈൽ) അകലെ പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുമായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദേവാലയത്തിൽ പ്രാദേശിക സമയം രാവിലെ 9:30ന് പാപ്പ എത്തിച്ചേരും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഉച്ചയ്ക്ക് ലിബർട്ടി സ്ക്വയറിൽ നിന്ന് ആഞ്ചലസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടര്‍ന്നു 100 നിര്‍ധനരായ പാവപ്പെട്ടരോടൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിടും. ഇതാദ്യമായാണ് പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷം ലെയോ പതിനാലാമൻ പാപ്പ ദരിദ്രരുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്യുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, വില്ലനോവയിലെ സെന്റ് തോമസിന്റെ പൊന്തിഫിക്കൽ ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പരിശുദ്ധ പിതാവ് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് പോകുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-09-16:12:45.jpg
Keywords: പാപ്പ
Content:
25403
Category: 1
Sub Category:
Heading: ഏറ്റവും പ്രായമുള്ള കര്‍ദ്ദിനാളുമാരില്‍ രണ്ടാമനായിരിന്ന കർദ്ദിനാൾ എസ്റ്റാനിസ്ലാവോ ദിവംഗതനായി
Content: ബ്യൂണസ് അയേഴ്‌സ്: അർജന്റീനയിലും ക്രൊയേഷ്യയിലും ഏറ്റവും കൂടുതൽ കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ എസ്റ്റാനിസ്ലാവോ എസ്റ്റെബാൻ കാർലിക് ദിവംഗതനായി. ലോകത്ത് ഏറ്റവും പ്രായമുള്ള കര്‍ദ്ദിനാളുമാരില്‍ രണ്ടാം സ്ഥാനത്തുള്ള വ്യക്തിയായിരിന്നു അദ്ദേഹം. 99 വയസ്സായിരിന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഹൃദയസംബന്ധമായ അസുഖത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹവുമായി ലെയോ പതിനാലാമൻ പാപ്പ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിന്നു. 2023-ല്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എഡ്വേർഡോ ഫ്രാൻസിസ്കോയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരിന്ന വ്യക്തിയായിരിന്നു കർദ്ദിനാൾ എസ്റ്റാനിസ്ലാവോ. 1926 ഫെബ്രുവരി 7 ന് അർജന്റീനയിലെ ക്രിക്വെനിക്കയ്ക്കടുത്തുള്ള ഗ്രിസാൻ ഗ്രാമത്തിൽ നിന്നുള്ള ക്രൊയേഷ്യൻ കുടിയേറ്റ കുടുംബത്തിലാണ് ജനനം. 1947-ൽ സെമിനാരിയിൽ ചേരുന്നതിന് മുമ്പ് കാർലിക് കോർഡോബയിൽ തന്റെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. 1954-ൽ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1955-ൽ പൗരോഹിത്യം സ്വീകരിച്ചു. അർജന്റീനയിലുടനീളം വിവിധ ഇടങ്ങളില്‍ സേവനമനുഷ്ഠിച്ചു.1986 മുതൽ 2003 വരെ വടക്കുകിഴക്കൻ നഗരമായ പരാനയുടെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ 2007ൽ ബെനഡിക്ട് പാപ്പയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-09-18:10:30.jpg
Keywords: കര്‍ദ്ദി
Category: 1
Sub Category:
Heading: ഏറ്റവും പ്രായമുള്ള കര്‍ദ്ദിനാളുമാരില്‍ രണ്ടാമനായിരിന്ന കർദ്ദിനാൾ എസ്റ്റാനിസ്ലാവോ ദിവംഗതനായി
Content: ബ്യൂണസ് അയേഴ്‌സ്: അർജന്റീനയിലും ക്രൊയേഷ്യയിലും ഏറ്റവും കൂടുതൽ കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ എസ്റ്റാനിസ്ലാവോ എസ്റ്റെബാൻ കാർലിക് ദിവംഗതനായി. ലോകത്ത് ഏറ്റവും പ്രായമുള്ള കര്‍ദ്ദിനാളുമാരില്‍ രണ്ടാം സ്ഥാനത്തുള്ള വ്യക്തിയായിരിന്നു അദ്ദേഹം. 99 വയസ്സായിരിന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഹൃദയസംബന്ധമായ അസുഖത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹവുമായി ലെയോ പതിനാലാമൻ പാപ്പ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിന്നു. 2023-ല്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എഡ്വേർഡോ ഫ്രാൻസിസ്കോയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരിന്ന വ്യക്തിയായിരിന്നു കർദ്ദിനാൾ എസ്റ്റാനിസ്ലാവോ. 1926 ഫെബ്രുവരി 7 ന് അർജന്റീനയിലെ ക്രിക്വെനിക്കയ്ക്കടുത്തുള്ള ഗ്രിസാൻ ഗ്രാമത്തിൽ നിന്നുള്ള ക്രൊയേഷ്യൻ കുടിയേറ്റ കുടുംബത്തിലാണ് ജനനം. 1947-ൽ സെമിനാരിയിൽ ചേരുന്നതിന് മുമ്പ് കാർലിക് കോർഡോബയിൽ തന്റെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. 1954-ൽ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1955-ൽ പൗരോഹിത്യം സ്വീകരിച്ചു. അർജന്റീനയിലുടനീളം വിവിധ ഇടങ്ങളില്‍ സേവനമനുഷ്ഠിച്ചു.1986 മുതൽ 2003 വരെ വടക്കുകിഴക്കൻ നഗരമായ പരാനയുടെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ 2007ൽ ബെനഡിക്ട് പാപ്പയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-09-18:10:30.jpg
Keywords: കര്‍ദ്ദി