Contents
Displaying 24931-24940 of 26068 results.
Content:
25381
Category: 1
Sub Category:
Heading: ജൂബിലിയ്ക്കു എത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുവജന ജൂബിലിയ്ക്കെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്പെയിന്‍ സ്വദേശിയായ ഇഗ്നാസിയൊ ഗൊൺസാലെസിനെ കാണാനാണ് പാപ്പ റോമിലെ ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. യുവജന ജൂബിലി സമാപിച്ചതിൻറെ പിറ്റേന്ന്, തിങ്കളാഴ്ച വൈകുന്നേരമാണ് ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ അടുത്ത്, വത്തിക്കാൻറെ മേൽനോട്ടത്തിലുള്ള, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള 'ബംബീനൊ ജെസു' ആശുപത്രിയില്‍ എത്തിയത്. ഇഗ്നാസിയൊ ഗോൺസാലെസും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത പാപ്പ ആശുപത്രിയിലെ അർബുദരോഗ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അടുത്തു ചെന്നു അവരെയും അവരുടെ ബന്ധുക്കളെയും സാന്ത്വനിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെയും പാപ്പ അഭിവാദ്യം ചെയ്തു. എല്ലാവരുമൊത്ത് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തതിനു ശേഷമാണ് പാപ്പ ആശുപത്രിയില്‍ നിന്നു മടങ്ങിയത്. യുവജന ജൂബിലിയിൽ പങ്കെടുക്കാനെത്തി ആകസ്മികമായി മരണമടഞ്ഞ ഈജിപ്റ്റ് സ്വദേശിനി പതിനെട്ടുകാരിയായിരുന്ന പസ്കാലെയും സ്പെയിൻ സ്വദേശിനി ഇരുപതുവയസ്സുകാരിയായിരുന്ന മരിയ കോബൊ വെർഗാരയെയും പാപ്പ അനുസ്മരിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-06-14:27:26.jpg
Keywords: ലെയോ
Category: 1
Sub Category:
Heading: ജൂബിലിയ്ക്കു എത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുവജന ജൂബിലിയ്ക്കെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്പെയിന്‍ സ്വദേശിയായ ഇഗ്നാസിയൊ ഗൊൺസാലെസിനെ കാണാനാണ് പാപ്പ റോമിലെ ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. യുവജന ജൂബിലി സമാപിച്ചതിൻറെ പിറ്റേന്ന്, തിങ്കളാഴ്ച വൈകുന്നേരമാണ് ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ അടുത്ത്, വത്തിക്കാൻറെ മേൽനോട്ടത്തിലുള്ള, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള 'ബംബീനൊ ജെസു' ആശുപത്രിയില്‍ എത്തിയത്. ഇഗ്നാസിയൊ ഗോൺസാലെസും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത പാപ്പ ആശുപത്രിയിലെ അർബുദരോഗ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അടുത്തു ചെന്നു അവരെയും അവരുടെ ബന്ധുക്കളെയും സാന്ത്വനിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെയും പാപ്പ അഭിവാദ്യം ചെയ്തു. എല്ലാവരുമൊത്ത് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തതിനു ശേഷമാണ് പാപ്പ ആശുപത്രിയില്‍ നിന്നു മടങ്ങിയത്. യുവജന ജൂബിലിയിൽ പങ്കെടുക്കാനെത്തി ആകസ്മികമായി മരണമടഞ്ഞ ഈജിപ്റ്റ് സ്വദേശിനി പതിനെട്ടുകാരിയായിരുന്ന പസ്കാലെയും സ്പെയിൻ സ്വദേശിനി ഇരുപതുവയസ്സുകാരിയായിരുന്ന മരിയ കോബൊ വെർഗാരയെയും പാപ്പ അനുസ്മരിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-06-14:27:26.jpg
Keywords: ലെയോ
Content:
25382
Category: 1
Sub Category:
Heading: കോംഗോയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ പോലീസിന് നിശബ്ദത; നീതി വേണമെന്ന് മെത്രാന്‍ സമിതി
Content: ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ നാല്‍പ്പതിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോംഗോ ബിഷപ്പുമാർ. ജൂലൈ 26നും 27നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിലെ അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ബുനിയ രൂപതയിലെ ബ്ലെസ്ഡ് അനുവാരിറ്റ് ഇടവകയിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ നരഹത്യ നടത്തുകയായിരിന്നു. യൂക്കറിസ്റ്റിക് ക്രൂസേഡ് എന്നറിയപ്പെടുന്ന ഒരു കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജാഗരണ പ്രാർത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന 37 യുവജനങ്ങള്‍ ഉള്‍പ്പെടെ 43 പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ആകസ്മിക വേര്‍പാടില്‍ പലരും മാനസികമായി തകർന്നുവെന്നും ആക്രമണം എന്താണ് സംഭവിച്ചതെന്ന് കാണാൻ എത്തിയവരെ കാത്തിരിന്നത് നടുക്കുന്ന കാഴ്ചകളായിരിന്നുവെന്നും ബുനിയയിലെ ബിഷപ്പ് ഡിയുഡോണെ ഉറിംഗി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. പോലീസും സൈന്യവും അകലെയായിരുന്നില്ല, പക്ഷേ അവർ കൃത്യസമയത്ത് പ്രവർത്തിച്ചില്ല. ജനങ്ങളെ സംരക്ഷിക്കാൻ അവർ കൂടുതൽ വേഗത്തിൽ ഇടപെടേണ്ടതായിരുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഉഗാണ്ടയുടെ അതിർത്തിയിലുള്ള പ്രദേശത്ത് പോരാടുന്ന വിവിധ ഗ്രൂപ്പുകൾ മൂലമുണ്ടായ നിലവിലുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, താന്‍ ശുശ്രൂഷ തുടരുകയാണ്. കാടിന്റെ നടുവിലുള്ള ഒരു ഖനി പ്രദേശത്തേക്ക് 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സ്ഥൈര്യലേപന കൂദാശ നൽകുന്നതിനായി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഭരണകൂടവും പോലീസും പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-06-15:54:34.jpg
Keywords: കോംഗോ
Category: 1
Sub Category:
Heading: കോംഗോയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ പോലീസിന് നിശബ്ദത; നീതി വേണമെന്ന് മെത്രാന്‍ സമിതി
Content: ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ നാല്‍പ്പതിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോംഗോ ബിഷപ്പുമാർ. ജൂലൈ 26നും 27നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിലെ അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ബുനിയ രൂപതയിലെ ബ്ലെസ്ഡ് അനുവാരിറ്റ് ഇടവകയിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ നരഹത്യ നടത്തുകയായിരിന്നു. യൂക്കറിസ്റ്റിക് ക്രൂസേഡ് എന്നറിയപ്പെടുന്ന ഒരു കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജാഗരണ പ്രാർത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന 37 യുവജനങ്ങള്‍ ഉള്‍പ്പെടെ 43 പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ആകസ്മിക വേര്‍പാടില്‍ പലരും മാനസികമായി തകർന്നുവെന്നും ആക്രമണം എന്താണ് സംഭവിച്ചതെന്ന് കാണാൻ എത്തിയവരെ കാത്തിരിന്നത് നടുക്കുന്ന കാഴ്ചകളായിരിന്നുവെന്നും ബുനിയയിലെ ബിഷപ്പ് ഡിയുഡോണെ ഉറിംഗി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. പോലീസും സൈന്യവും അകലെയായിരുന്നില്ല, പക്ഷേ അവർ കൃത്യസമയത്ത് പ്രവർത്തിച്ചില്ല. ജനങ്ങളെ സംരക്ഷിക്കാൻ അവർ കൂടുതൽ വേഗത്തിൽ ഇടപെടേണ്ടതായിരുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഉഗാണ്ടയുടെ അതിർത്തിയിലുള്ള പ്രദേശത്ത് പോരാടുന്ന വിവിധ ഗ്രൂപ്പുകൾ മൂലമുണ്ടായ നിലവിലുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, താന്‍ ശുശ്രൂഷ തുടരുകയാണ്. കാടിന്റെ നടുവിലുള്ള ഒരു ഖനി പ്രദേശത്തേക്ക് 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സ്ഥൈര്യലേപന കൂദാശ നൽകുന്നതിനായി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഭരണകൂടവും പോലീസും പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-06-15:54:34.jpg
Keywords: കോംഗോ
Content:
25383
Category: 18
Sub Category:
Heading: വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി
Content: കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്ക്കുന്നത് ഭീതികരമായ കാര്യമാണെന്ന് കെസിബിസി പ്രസ്താവിച്ചു. പ്രസ്തുത കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസമൂഹത്തിന്റെയും, സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു. സാര്‍വത്രിക സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന 'പ്രത്യാശയുടെ ജൂബിലി' കേരളസഭാതലത്തില്‍ 2025 ഡിസംബര്‍ 13-ന് ശനിയാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികവും വിവേചനാപരമായി ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി 31/7/2025 ല്‍ പുറപ്പെടുവിച്ച ഓര്‍ഡറില്‍ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്കു അംഗീകാരം നല്കണമെന്നും അവ ക്രമവത്ക്കരിച്ചു നല്കണമെന്നും എന്‍.എസ്.എസ്. നുള്ള വിധിയില്‍ ബ. സുപ്രീം കോടതി തീര്‍പ്പു കല്പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് ബ. സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്‍.എസ്.എസ്. കേസില്‍ സുപ്രീം കോടതി നല്കിയ വിധിന്യായത്തില്‍തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സമാനവിഷയത്തില്‍ കെസിബിസി കമ്മീഷന്‍ ഫോര്‍ എഡ്യുക്കേഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എന്‍.എസ്.എസ്. നുള്ള വിധിയും അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂലവിധി നേടുകയും ചെയ്തു. എന്നാല്‍ ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എന്‍.എസ്.എസ്. നുമാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെന്റുകളില്‍ ഇത് നടപ്പാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്. എന്‍.എസ്.എസ്. നു ലഭിച്ച അനുകൂലവിധി മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സമാന സാഹചര്യങ്ങളില്‍ ബാധകമാണെന്ന് ബ. സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്. സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുമൂലം ഇതിനകം നിയമിതരായ ആയിരക്കണക്കിന് ജീവനക്കാര്‍ക്കു സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാക്കുകമാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമൂദായികപരവുമായ അസ്വസ്ഥതകള്‍ക്കു കൂടി കാരണമാകുന്നുണ്ട് എന്നും കെസിബിസി വിലയിരുത്തി. വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടുകൂടി മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ചചെയ്തു. തുടര്‍ന്ന് മെത്രാന്മാര്‍ വാര്‍ഷികധ്യാനത്തില്‍ പ്രവേശിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-06-21:29:54.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി
Content: കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്ക്കുന്നത് ഭീതികരമായ കാര്യമാണെന്ന് കെസിബിസി പ്രസ്താവിച്ചു. പ്രസ്തുത കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസമൂഹത്തിന്റെയും, സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു. സാര്‍വത്രിക സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന 'പ്രത്യാശയുടെ ജൂബിലി' കേരളസഭാതലത്തില്‍ 2025 ഡിസംബര്‍ 13-ന് ശനിയാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികവും വിവേചനാപരമായി ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി 31/7/2025 ല്‍ പുറപ്പെടുവിച്ച ഓര്‍ഡറില്‍ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്കു അംഗീകാരം നല്കണമെന്നും അവ ക്രമവത്ക്കരിച്ചു നല്കണമെന്നും എന്‍.എസ്.എസ്. നുള്ള വിധിയില്‍ ബ. സുപ്രീം കോടതി തീര്‍പ്പു കല്പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് ബ. സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്‍.എസ്.എസ്. കേസില്‍ സുപ്രീം കോടതി നല്കിയ വിധിന്യായത്തില്‍തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സമാനവിഷയത്തില്‍ കെസിബിസി കമ്മീഷന്‍ ഫോര്‍ എഡ്യുക്കേഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എന്‍.എസ്.എസ്. നുള്ള വിധിയും അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂലവിധി നേടുകയും ചെയ്തു. എന്നാല്‍ ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എന്‍.എസ്.എസ്. നുമാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെന്റുകളില്‍ ഇത് നടപ്പാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്. എന്‍.എസ്.എസ്. നു ലഭിച്ച അനുകൂലവിധി മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സമാന സാഹചര്യങ്ങളില്‍ ബാധകമാണെന്ന് ബ. സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്. സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുമൂലം ഇതിനകം നിയമിതരായ ആയിരക്കണക്കിന് ജീവനക്കാര്‍ക്കു സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാക്കുകമാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമൂദായികപരവുമായ അസ്വസ്ഥതകള്‍ക്കു കൂടി കാരണമാകുന്നുണ്ട് എന്നും കെസിബിസി വിലയിരുത്തി. വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടുകൂടി മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ചചെയ്തു. തുടര്‍ന്ന് മെത്രാന്മാര്‍ വാര്‍ഷികധ്യാനത്തില്‍ പ്രവേശിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-06-21:29:54.jpg
Keywords: കെസിബിസി
Content:
25384
Category: 1
Sub Category:
Heading: റോസ പുഷ്പദള വർഷവുമായി റോമിലെ മേരി മേജർ ബസലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ നാലു വലിയ ബസിലിക്കകളിൽ ഒന്നായ സാന്താ മരിയ മജോരെ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു ആഗസ്റ്റ് മാസം അഞ്ചാം തീയതി നടന്ന പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പൊതുകാര്യങ്ങൾക്കുള്ള ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് എഡ്‌ഗാർ പെഞ്ഞ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രാർത്ഥനയുടെ സമാപനത്തിൽ, പാരമ്പര്യമായി അനുസ്മരണാത്മക വെളുത്ത റോസാപുഷ്പദള വർഷവും ബസിലിക്കയിൽ നടന്നു. തന്റെ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ ആശംസകളും, ആശീർവാദവും ആര്‍ച്ച് ബിഷപ്പ് എഡ്‌ഗാർ അറിയിച്ചു. സായാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള മറിയത്തിന്റെ സ്തോത്രഗീത സമയത്ത് അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ പ്രത്യേക സ്മരണയ്ക്കായി ബസിലിക്കയുടെ മേൽത്തട്ടിൽ നിന്നും വെളുത്ത റോസാപുഷ്പത്തിന്റെ ഇതളുകൾ താഴേക്ക് വർഷിച്ചു. എഡി 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ആയിരക്കണക്കിന് തീർത്ഥാടകരുടെ പ്രധാന ഇടമായ ബസിലിക്കയുടെ പ്രാധാന്യം ആർച്ചുബിഷപ്പ് അനുസ്മരിച്ചു. നമ്മുടെ രക്ഷയ്ക്കുവേണ്ടി പുത്രനെ നൽകിയതിൽ പരിശുദ്ധ അമ്മയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നു പറഞ്ഞ അദ്ദേഹം, തന്റെ ഏതൊരു ദൗത്യത്തിന് മുൻപും ഫ്രാൻസിസ് പാപ്പ, ഈ അമ്മയുടെ സന്നിധിയിലാണ്, തന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുവാൻ എത്തിയിരുന്നതെന്നും അനുസ്മരിച്ചു. നൂറ്റാണ്ടുകളായി റോമിനും സാർവത്രിക സഭയ്ക്കും, മരിയൻ ഭക്തിയുടെ കേന്ദ്രമായ ഈ ബസിലിക്കയിൽ തങ്ങളുടെ ജീവിതത്തിന്റെ ആശങ്കകളും സന്തോഷങ്ങളും, ദുഖങ്ങളും, പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും, അനേകര്‍ക്ക് ഇടവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എഡി 358 ഓഗസ്റ്റ് അഞ്ചാം തീയതി, റോമിലെ എസ്‌ക്വിലിനോ കുന്നിൽ മഞ്ഞു പെയ്‌തയിടത്ത് പണികഴിപ്പിച്ചതാണ് മേരി മേജർ ബസലിക്ക. 310 മുതൽ 366 വരെ സഭയുടെ തലവനായിരുന്ന ലിബേരിയൂസ് പാപ്പായായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയത്. "അത്ഭുതകരമായ ഒരു കാര്യം നടക്കുന്നയിടത്ത് തനിക്കായി ഒരു ദേവാലയം പണിയണമെന്ന്" പരിശുദ്ധ അമ്മ നൽകിയ നിർദേശമനുസരിച്ചാണ് ഈ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ചരിത്രം. മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ചത് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ എന്ന ഈ ദേവാലയത്തിലായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-09:08:25.jpg
Keywords: റോമ
Category: 1
Sub Category:
Heading: റോസ പുഷ്പദള വർഷവുമായി റോമിലെ മേരി മേജർ ബസലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ നാലു വലിയ ബസിലിക്കകളിൽ ഒന്നായ സാന്താ മരിയ മജോരെ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു ആഗസ്റ്റ് മാസം അഞ്ചാം തീയതി നടന്ന പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പൊതുകാര്യങ്ങൾക്കുള്ള ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് എഡ്‌ഗാർ പെഞ്ഞ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രാർത്ഥനയുടെ സമാപനത്തിൽ, പാരമ്പര്യമായി അനുസ്മരണാത്മക വെളുത്ത റോസാപുഷ്പദള വർഷവും ബസിലിക്കയിൽ നടന്നു. തന്റെ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ ആശംസകളും, ആശീർവാദവും ആര്‍ച്ച് ബിഷപ്പ് എഡ്‌ഗാർ അറിയിച്ചു. സായാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള മറിയത്തിന്റെ സ്തോത്രഗീത സമയത്ത് അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ പ്രത്യേക സ്മരണയ്ക്കായി ബസിലിക്കയുടെ മേൽത്തട്ടിൽ നിന്നും വെളുത്ത റോസാപുഷ്പത്തിന്റെ ഇതളുകൾ താഴേക്ക് വർഷിച്ചു. എഡി 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ആയിരക്കണക്കിന് തീർത്ഥാടകരുടെ പ്രധാന ഇടമായ ബസിലിക്കയുടെ പ്രാധാന്യം ആർച്ചുബിഷപ്പ് അനുസ്മരിച്ചു. നമ്മുടെ രക്ഷയ്ക്കുവേണ്ടി പുത്രനെ നൽകിയതിൽ പരിശുദ്ധ അമ്മയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നു പറഞ്ഞ അദ്ദേഹം, തന്റെ ഏതൊരു ദൗത്യത്തിന് മുൻപും ഫ്രാൻസിസ് പാപ്പ, ഈ അമ്മയുടെ സന്നിധിയിലാണ്, തന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുവാൻ എത്തിയിരുന്നതെന്നും അനുസ്മരിച്ചു. നൂറ്റാണ്ടുകളായി റോമിനും സാർവത്രിക സഭയ്ക്കും, മരിയൻ ഭക്തിയുടെ കേന്ദ്രമായ ഈ ബസിലിക്കയിൽ തങ്ങളുടെ ജീവിതത്തിന്റെ ആശങ്കകളും സന്തോഷങ്ങളും, ദുഖങ്ങളും, പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും, അനേകര്‍ക്ക് ഇടവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എഡി 358 ഓഗസ്റ്റ് അഞ്ചാം തീയതി, റോമിലെ എസ്‌ക്വിലിനോ കുന്നിൽ മഞ്ഞു പെയ്‌തയിടത്ത് പണികഴിപ്പിച്ചതാണ് മേരി മേജർ ബസലിക്ക. 310 മുതൽ 366 വരെ സഭയുടെ തലവനായിരുന്ന ലിബേരിയൂസ് പാപ്പായായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയത്. "അത്ഭുതകരമായ ഒരു കാര്യം നടക്കുന്നയിടത്ത് തനിക്കായി ഒരു ദേവാലയം പണിയണമെന്ന്" പരിശുദ്ധ അമ്മ നൽകിയ നിർദേശമനുസരിച്ചാണ് ഈ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ചരിത്രം. മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ചത് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ എന്ന ഈ ദേവാലയത്തിലായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-09:08:25.jpg
Keywords: റോമ
Content:
25385
Category: 1
Sub Category:
Heading: 'പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു
Content: വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” സിനിമയുടെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപിച്ചു. ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില്‍ റിലീസ് ചെയ്യുമെന്നും ലയൺസ്ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യ ഭാഗം 2027 മാർച്ച് 26 ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകൾക്കുശേഷം മെയ് 6ന് സ്വര്‍ഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 5ന് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ലയൺസ്ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ഈ തലമുറയിലെ ലോകമെമ്പാടുമുള്ള നിരവധി പ്രേക്ഷകര്‍ക്ക്, 'ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിസ്മയകരവും അതിശയകരവുമായ ചിത്രമായിരിക്കുമെന്ന് ലയൺസ്ഗേറ്റ് മോഷൻ പിക്ചർ ഗ്രൂപ്പിന്റെ ചെയർമാൻ ആദം ഫോഗൽസൺ പത്രക്കുറിപ്പിൽ പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">THE RESURRECTION OF THE CHRIST Parts One and Two - coming to theaters Spring 2027. <br><br>PART ONE <br>Good Friday - March 26, 2027 <br><br>PART TWO <br>Ascension Day - May 6, 2027 <a href="https://t.co/0TzQgzahd3">pic.twitter.com/0TzQgzahd3</a></p>— lionsgate (@Lionsgate) <a href="https://twitter.com/Lionsgate/status/1952839146432807324?ref_src=twsrc%5Etfw">August 5, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ലയൺസ്‌ഗേറ്റിന്റെ ഇടപെടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും 'ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ചിത്രത്തിന് ഇതിലും മികച്ച ഒരു വിതരണക്കാരനെ തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായെന്നും സിനിമയുടെ സംവിധായകന്‍ മെല്‍ ഗിബ്സൺ പറഞ്ഞു. യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസല്‍ തന്നെയായിരിക്കും യേശുവായി വീണ്ടും അവതരിപ്പിക്കുക. ആദ്യ സിനിമ പുറത്തിറങ്ങി 20 വർഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സിജിഐ ഡീ-ഏജിംഗ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടിവരുമെന്നു ഗിബ്സൺ നേരത്തെ പങ്കുവെച്ചിരിന്നു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’. ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം. ഐക്കൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-09:55:27.jpg
Keywords: പാഷൻ, സിനിമ
Category: 1
Sub Category:
Heading: 'പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു
Content: വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” സിനിമയുടെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപിച്ചു. ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില്‍ റിലീസ് ചെയ്യുമെന്നും ലയൺസ്ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യ ഭാഗം 2027 മാർച്ച് 26 ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകൾക്കുശേഷം മെയ് 6ന് സ്വര്‍ഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 5ന് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ലയൺസ്ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ഈ തലമുറയിലെ ലോകമെമ്പാടുമുള്ള നിരവധി പ്രേക്ഷകര്‍ക്ക്, 'ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിസ്മയകരവും അതിശയകരവുമായ ചിത്രമായിരിക്കുമെന്ന് ലയൺസ്ഗേറ്റ് മോഷൻ പിക്ചർ ഗ്രൂപ്പിന്റെ ചെയർമാൻ ആദം ഫോഗൽസൺ പത്രക്കുറിപ്പിൽ പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">THE RESURRECTION OF THE CHRIST Parts One and Two - coming to theaters Spring 2027. <br><br>PART ONE <br>Good Friday - March 26, 2027 <br><br>PART TWO <br>Ascension Day - May 6, 2027 <a href="https://t.co/0TzQgzahd3">pic.twitter.com/0TzQgzahd3</a></p>— lionsgate (@Lionsgate) <a href="https://twitter.com/Lionsgate/status/1952839146432807324?ref_src=twsrc%5Etfw">August 5, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ലയൺസ്‌ഗേറ്റിന്റെ ഇടപെടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും 'ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ചിത്രത്തിന് ഇതിലും മികച്ച ഒരു വിതരണക്കാരനെ തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായെന്നും സിനിമയുടെ സംവിധായകന്‍ മെല്‍ ഗിബ്സൺ പറഞ്ഞു. യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസല്‍ തന്നെയായിരിക്കും യേശുവായി വീണ്ടും അവതരിപ്പിക്കുക. ആദ്യ സിനിമ പുറത്തിറങ്ങി 20 വർഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സിജിഐ ഡീ-ഏജിംഗ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടിവരുമെന്നു ഗിബ്സൺ നേരത്തെ പങ്കുവെച്ചിരിന്നു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’. ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം. ഐക്കൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-09:55:27.jpg
Keywords: പാഷൻ, സിനിമ
Content:
25387
Category: 1
Sub Category:
Heading: സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചപ്പോഴും ആഫ്രിക്കയ്ക്കു കൂടുതല്‍ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍
Content: റോം: ആഫ്രിക്കയ്ക്കു വിവിധ സർക്കാരുകളിൽ നിന്നും ദാതാക്കളിൽ നിന്നുമുള്ള ധനസഹായം വെട്ടികുറച്ചപ്പോഴും ഭൂഖണ്ഡത്തെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകൾ. സാമൂഹിക നീതിയിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് റോമിൽ അടുത്തിടെ നടന്ന പരിപാടിയിൽ ആഫ്രിക്കയോടുള്ള തങ്ങളുടെ കരുതല്‍ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ പ്രകടമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് റിലീഫ് സര്‍വീസ് (CRS) സംഘടനയും ജർമ്മൻ കത്തോലിക്ക സഭയുടെ വികസന ഏജൻസിയായ മിസെറിയറും ലോകത്തെ ഏറ്റവും നിര്‍ധനരുള്ള ഭൂഖണ്ഡമായ ആഫ്രിക്കയോടുള്ള കരുതല്‍ പ്രകടിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ആഫ്രിക്കയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ മുൻഗണനയായി തുടരുന്നുവെന്ന് ഇരു ഗ്രൂപ്പുകളും വ്യക്തമാക്കി. 2023 മുതൽ സഭ നടത്തുന്ന പദ്ധതികൾക്ക് ജർമ്മനിയിൽ നിന്നുള്ള സർക്കാർ പിന്തുണ കുറഞ്ഞുവെന്ന് മിസെറിയറിന്റെ ഡയറക്ടർ ഫാ. ആൻഡ്രിയാസ് ഫ്രിക് വെളിപ്പെടുത്തി. സമീപ വർഷങ്ങളിൽ ജർമ്മനിയിലെ ഇടവകകളിൽ നിന്നുള്ള സംഭാവനകൾ കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ആഫ്രിക്കയിലെ ദേവാലയങ്ങളുമായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ സംഘടന ദൃഢപ്രതിജ്ഞയെടുത്തിട്ടുണ്ട്. അമേരിക്കയും സമീപകാലത്ത് സഹായം വെട്ടിക്കുറച്ചിരിന്നു. കാത്തലിക് റിലീഫ് സര്‍വീസ് സംഘടനയുടെ പ്രസിഡന്റ് ഷോൺ കല്ലഹാനും ഫണ്ടിംഗ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സമ്മതിച്ചു. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആഫ്രിക്കയിലെ സമൂഹങ്ങളെ സഹായിക്കുന്നത് സിആർഎസ് നിർത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. സംഘടനയുടെ പ്രവർത്തനം കത്തോലിക്ക സാമൂഹിക പ്രബോധനത്തിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ, ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസ് സംഘടന വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-10:34:59.jpg
Keywords: ആഫ്രിക്ക
Category: 1
Sub Category:
Heading: സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചപ്പോഴും ആഫ്രിക്കയ്ക്കു കൂടുതല്‍ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍
Content: റോം: ആഫ്രിക്കയ്ക്കു വിവിധ സർക്കാരുകളിൽ നിന്നും ദാതാക്കളിൽ നിന്നുമുള്ള ധനസഹായം വെട്ടികുറച്ചപ്പോഴും ഭൂഖണ്ഡത്തെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകൾ. സാമൂഹിക നീതിയിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് റോമിൽ അടുത്തിടെ നടന്ന പരിപാടിയിൽ ആഫ്രിക്കയോടുള്ള തങ്ങളുടെ കരുതല്‍ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ പ്രകടമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് റിലീഫ് സര്‍വീസ് (CRS) സംഘടനയും ജർമ്മൻ കത്തോലിക്ക സഭയുടെ വികസന ഏജൻസിയായ മിസെറിയറും ലോകത്തെ ഏറ്റവും നിര്‍ധനരുള്ള ഭൂഖണ്ഡമായ ആഫ്രിക്കയോടുള്ള കരുതല്‍ പ്രകടിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ആഫ്രിക്കയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ മുൻഗണനയായി തുടരുന്നുവെന്ന് ഇരു ഗ്രൂപ്പുകളും വ്യക്തമാക്കി. 2023 മുതൽ സഭ നടത്തുന്ന പദ്ധതികൾക്ക് ജർമ്മനിയിൽ നിന്നുള്ള സർക്കാർ പിന്തുണ കുറഞ്ഞുവെന്ന് മിസെറിയറിന്റെ ഡയറക്ടർ ഫാ. ആൻഡ്രിയാസ് ഫ്രിക് വെളിപ്പെടുത്തി. സമീപ വർഷങ്ങളിൽ ജർമ്മനിയിലെ ഇടവകകളിൽ നിന്നുള്ള സംഭാവനകൾ കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ആഫ്രിക്കയിലെ ദേവാലയങ്ങളുമായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ സംഘടന ദൃഢപ്രതിജ്ഞയെടുത്തിട്ടുണ്ട്. അമേരിക്കയും സമീപകാലത്ത് സഹായം വെട്ടിക്കുറച്ചിരിന്നു. കാത്തലിക് റിലീഫ് സര്‍വീസ് സംഘടനയുടെ പ്രസിഡന്റ് ഷോൺ കല്ലഹാനും ഫണ്ടിംഗ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സമ്മതിച്ചു. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആഫ്രിക്കയിലെ സമൂഹങ്ങളെ സഹായിക്കുന്നത് സിആർഎസ് നിർത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. സംഘടനയുടെ പ്രവർത്തനം കത്തോലിക്ക സാമൂഹിക പ്രബോധനത്തിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ, ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസ് സംഘടന വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-10:34:59.jpg
Keywords: ആഫ്രിക്ക
Content:
25388
Category: 18
Sub Category:
Heading: അരുണാചൽ പ്രദേശിൽ യുവ മലയാളി മിഷ്ണറി വൈദികൻ അന്തരിച്ചു
Content: ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സമൂഹാംഗമായ യുവ മിഷ്ണറി വൈദികൻ ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ് നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടർന്ന് ഗുവാഹത്തിയിലെ നെംകെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽ മിഷ്ണറിയായി സേവനം ചെയ്തു വരുകയായിരുന്നു ഫാ. സുരേഷ്. മൃതദേഹം നാളെ വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്ക് കോട്ടയം കടുവാക്കുളത്തുള്ള എം സി ബി എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച ഒരുമണിക്ക് ആരംഭിക്കും. പാലാ രൂപതയിലെ വെള്ളികുളം ഇടവകാംഗമാണ് അദ്ദേഹം. മാതാപിതാക്കൾ: ജെയിംസ്, മേരിക്കുട്ടി. സഹോദരങ്ങൾ: സച്ചു, ആൻമരിയ, ഐറിൻ അൽഫോൻസ.
Image: /content_image/India/India-2025-08-07-15:41:33.jpg
Keywords: വൈദിക
Category: 18
Sub Category:
Heading: അരുണാചൽ പ്രദേശിൽ യുവ മലയാളി മിഷ്ണറി വൈദികൻ അന്തരിച്ചു
Content: ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സമൂഹാംഗമായ യുവ മിഷ്ണറി വൈദികൻ ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ് നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടർന്ന് ഗുവാഹത്തിയിലെ നെംകെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽ മിഷ്ണറിയായി സേവനം ചെയ്തു വരുകയായിരുന്നു ഫാ. സുരേഷ്. മൃതദേഹം നാളെ വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്ക് കോട്ടയം കടുവാക്കുളത്തുള്ള എം സി ബി എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച ഒരുമണിക്ക് ആരംഭിക്കും. പാലാ രൂപതയിലെ വെള്ളികുളം ഇടവകാംഗമാണ് അദ്ദേഹം. മാതാപിതാക്കൾ: ജെയിംസ്, മേരിക്കുട്ടി. സഹോദരങ്ങൾ: സച്ചു, ആൻമരിയ, ഐറിൻ അൽഫോൻസ.
Image: /content_image/India/India-2025-08-07-15:41:33.jpg
Keywords: വൈദിക
Content:
25389
Category: 1
Sub Category:
Heading: ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച് ബജ്‌റംഗ്ദൾ തീവ്രവാദികളുടെ ഭീഷണി
Content: ഭൂവനേശ്വര്‍: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ. ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ആക്രമിക്കുകയായിരിന്നു. ഇന്നലെ ഓഗസ്റ്റ് 6ന് ആണ് സംഭവം. ജലേശ്വർ രൂപതയിലെ ജോഡ ഇടവകയിലെ മലയാളി വൈദികരായ ഫാ. ലിജോ നിരപ്പേലും ഫാ. വി. ജോജോയും ഉള്‍പ്പെടെയുള്ള സംഘം രണ്ട് പ്രാദേശിക ക്രൈസ്തവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് അതിക്രമം നടന്നത്. വൈകുന്നേരം 9 മണിയോടെ ഗ്രാമം വിട്ടുപോകുമ്പോൾ, ഗ്രാമത്തിൽ നിന്ന് അര കിലോമീറ്റർ അകലെ, ഇടുങ്ങിയ വനപ്രദേശത്ത്, ഏകദേശം എഴുപതോളം ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഒരു സംഘം കാത്തിരിക്കുകയായിരിന്നുവെന്ന്‍ ഫാ. ലിജോ പറഞ്ഞു. ആദ്യം മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഞങ്ങളുടെ മതബോധന അദ്ധ്യാപകനെ അവർ ലക്ഷ്യം വച്ചു. അദ്ദേഹത്തെ അവര്‍ നിഷ്കരുണം മർദ്ദിച്ചു. ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുത്തുവെന്നും വൈദികന്‍ വെളിപ്പെടുത്തി. തുടർന്ന് അക്രമികൾ വൈദികരുടെ വാഹനത്തിന് നേരെ തിരിഞ്ഞു. ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തി വർഗീയമായി അധിക്ഷേപിയ്ക്കുകയായിരിന്നു. “തള്ളിയും വലിച്ചും, കഠിനമായി മർദിച്ചും അവർ ഞങ്ങളെ ശാരീരികമായി ആക്രമിച്ചു, ഞങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. ബിജെഡിയുടെ കാലം കഴിഞ്ഞു, ഇപ്പോൾ ബിജെപിയുടെ ഭരണമാണ് - നിങ്ങൾക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാൻ കഴിയില്ലായെന്ന്" ആക്രോശിച്ചുക്കൊണ്ടായിരിന്നു ആക്രമണം നടന്നതെന്നും ഫാ. ലിജോ പറയുന്നു. നിലവില്‍ ഇതുവരെ അക്രമവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്. കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഒഡീഷയിലെ സാധാരണക്കാരായ ക്രൈസ്തവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-18:34:35.jpg
Keywords: ഒഡീഷ, തീവ്രഹിന്ദു
Category: 1
Sub Category:
Heading: ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച് ബജ്‌റംഗ്ദൾ തീവ്രവാദികളുടെ ഭീഷണി
Content: ഭൂവനേശ്വര്‍: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ. ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ആക്രമിക്കുകയായിരിന്നു. ഇന്നലെ ഓഗസ്റ്റ് 6ന് ആണ് സംഭവം. ജലേശ്വർ രൂപതയിലെ ജോഡ ഇടവകയിലെ മലയാളി വൈദികരായ ഫാ. ലിജോ നിരപ്പേലും ഫാ. വി. ജോജോയും ഉള്‍പ്പെടെയുള്ള സംഘം രണ്ട് പ്രാദേശിക ക്രൈസ്തവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് അതിക്രമം നടന്നത്. വൈകുന്നേരം 9 മണിയോടെ ഗ്രാമം വിട്ടുപോകുമ്പോൾ, ഗ്രാമത്തിൽ നിന്ന് അര കിലോമീറ്റർ അകലെ, ഇടുങ്ങിയ വനപ്രദേശത്ത്, ഏകദേശം എഴുപതോളം ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഒരു സംഘം കാത്തിരിക്കുകയായിരിന്നുവെന്ന്‍ ഫാ. ലിജോ പറഞ്ഞു. ആദ്യം മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഞങ്ങളുടെ മതബോധന അദ്ധ്യാപകനെ അവർ ലക്ഷ്യം വച്ചു. അദ്ദേഹത്തെ അവര്‍ നിഷ്കരുണം മർദ്ദിച്ചു. ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുത്തുവെന്നും വൈദികന്‍ വെളിപ്പെടുത്തി. തുടർന്ന് അക്രമികൾ വൈദികരുടെ വാഹനത്തിന് നേരെ തിരിഞ്ഞു. ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തി വർഗീയമായി അധിക്ഷേപിയ്ക്കുകയായിരിന്നു. “തള്ളിയും വലിച്ചും, കഠിനമായി മർദിച്ചും അവർ ഞങ്ങളെ ശാരീരികമായി ആക്രമിച്ചു, ഞങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. ബിജെഡിയുടെ കാലം കഴിഞ്ഞു, ഇപ്പോൾ ബിജെപിയുടെ ഭരണമാണ് - നിങ്ങൾക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാൻ കഴിയില്ലായെന്ന്" ആക്രോശിച്ചുക്കൊണ്ടായിരിന്നു ആക്രമണം നടന്നതെന്നും ഫാ. ലിജോ പറയുന്നു. നിലവില്‍ ഇതുവരെ അക്രമവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്. കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഒഡീഷയിലെ സാധാരണക്കാരായ ക്രൈസ്തവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-07-18:34:35.jpg
Keywords: ഒഡീഷ, തീവ്രഹിന്ദു
Content:
25390
Category: 18
Sub Category:
Heading: ഒഡീഷയിലും ആക്രമണം: സംഘപരിവാറിന്റെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ
Content: കൊച്ചി: സംഘപരിവാർ സംഘടനയായ ബജ്‌രംഗ്‌ദൾ ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിൽ സീറോ മലബാർ സഭ ശക്തമായി പ്രതിഷേധിച്ചു. സംഭവസ്ഥലത്തു പോലീസ് എത്തിയെങ്കിലും കേസെടുക്കാൻ തയാറായില്ല എന്നതു നിയമ സംവിധാനങ്ങളെ വർഗീയശക്തികൾ നിയന്ത്രിക്കുന്നതിൻ്റെ തെളിവാണെന്ന് സീറോമലബാർ സഭാ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡിൽ നിയമം കൈയിലെടുത്ത് അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും ഇവർക്കെതിരേ എടുക്കാൻ തയാറാകാത്തതാണ് വീണ്ടും അഴിഞ്ഞാടാനും ക്രൈസ്തവ ന്യൂനപക്ഷത്തെ ആക്രമിക്കാനും പരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾമൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്ന വർഗീയ സംഘങ്ങൾ ഭാരതത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തു ക്രൈസ്‌തവർക്കു നേരേ വർധിച്ചുവരുന്ന അസഹിഷ്‌ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും ക്രൈസ്‌തവർക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും ഫാ. ഓലിക്കരോട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് യി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ ആക്രമിച്ചിരിന്നു.
Image: /content_image/India/India-2025-08-08-10:35:01.jpg
Keywords: ഒഡീഷ
Category: 18
Sub Category:
Heading: ഒഡീഷയിലും ആക്രമണം: സംഘപരിവാറിന്റെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ
Content: കൊച്ചി: സംഘപരിവാർ സംഘടനയായ ബജ്‌രംഗ്‌ദൾ ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിൽ സീറോ മലബാർ സഭ ശക്തമായി പ്രതിഷേധിച്ചു. സംഭവസ്ഥലത്തു പോലീസ് എത്തിയെങ്കിലും കേസെടുക്കാൻ തയാറായില്ല എന്നതു നിയമ സംവിധാനങ്ങളെ വർഗീയശക്തികൾ നിയന്ത്രിക്കുന്നതിൻ്റെ തെളിവാണെന്ന് സീറോമലബാർ സഭാ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡിൽ നിയമം കൈയിലെടുത്ത് അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും ഇവർക്കെതിരേ എടുക്കാൻ തയാറാകാത്തതാണ് വീണ്ടും അഴിഞ്ഞാടാനും ക്രൈസ്തവ ന്യൂനപക്ഷത്തെ ആക്രമിക്കാനും പരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾമൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്ന വർഗീയ സംഘങ്ങൾ ഭാരതത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തു ക്രൈസ്‌തവർക്കു നേരേ വർധിച്ചുവരുന്ന അസഹിഷ്‌ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും ക്രൈസ്‌തവർക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും ഫാ. ഓലിക്കരോട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് യി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ ആക്രമിച്ചിരിന്നു.
Image: /content_image/India/India-2025-08-08-10:35:01.jpg
Keywords: ഒഡീഷ
Content:
25391
Category: 18
Sub Category:
Heading: വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് പ്രത്യാശ പകര്‍ന്ന് 'ഗ്രേസ്ഫുള്‍ ധ്യാന'വുമായി ചങ്ങനാശേരി അതിരൂപതയുടെ സീയോന്‍ ധ്യാനകേന്ദ്രം
Content: ചങ്ങനാശേരി: വാർധക്യത്തിൽ എത്തിയവർക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുള്ള ചങ്ങനാശേരി അതിരൂപതയുടെ സീയോൻ ധ്യാന കേന്ദ്രത്തിന്റെ ശുശ്രൂഷ ശ്രദ്ധ നേടുന്നു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കായി നടന്നുവരുന്ന ഗ്രേസ് ഫുൾ ധ്യാനമാണ് ഇതിനകം അനേകർക്ക് അനുഗ്രഹമായി മാറിയിരിക്കുന്നത്. അറുപത് മുതൽ നൂറ് വയസുവരെ പ്രായമുള്ളവരെ മാത്രം കേന്ദ്രീകരിച്ചുള്ള താമസിച്ചുക്കൊണ്ടുള്ള മൂന്ന് ദിവസത്തെ ധ്യാനങ്ങളില്‍ നിരവധി വയോധികരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ധ്യാനവിചിന്തനങ്ങളും പ്രാർത്ഥനയും വാർധക്യത്തിലെ പ്രശ്‌നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്‌ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗൺസലിംഗും അനേകര്‍ക്ക് പ്രത്യാശ പകരുകയാണ്. വിദഗ്ധ ഡോക്ടർമാരും വൈദികരും നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ വാർധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്ക് കടന്നുവരുന്നത്. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 8086399023, 9495107045 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Image: /content_image/India/India-2025-08-08-12:03:39.jpg
Keywords: ധ്യാന
Category: 18
Sub Category:
Heading: വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് പ്രത്യാശ പകര്‍ന്ന് 'ഗ്രേസ്ഫുള്‍ ധ്യാന'വുമായി ചങ്ങനാശേരി അതിരൂപതയുടെ സീയോന്‍ ധ്യാനകേന്ദ്രം
Content: ചങ്ങനാശേരി: വാർധക്യത്തിൽ എത്തിയവർക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുള്ള ചങ്ങനാശേരി അതിരൂപതയുടെ സീയോൻ ധ്യാന കേന്ദ്രത്തിന്റെ ശുശ്രൂഷ ശ്രദ്ധ നേടുന്നു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കായി നടന്നുവരുന്ന ഗ്രേസ് ഫുൾ ധ്യാനമാണ് ഇതിനകം അനേകർക്ക് അനുഗ്രഹമായി മാറിയിരിക്കുന്നത്. അറുപത് മുതൽ നൂറ് വയസുവരെ പ്രായമുള്ളവരെ മാത്രം കേന്ദ്രീകരിച്ചുള്ള താമസിച്ചുക്കൊണ്ടുള്ള മൂന്ന് ദിവസത്തെ ധ്യാനങ്ങളില്‍ നിരവധി വയോധികരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ധ്യാനവിചിന്തനങ്ങളും പ്രാർത്ഥനയും വാർധക്യത്തിലെ പ്രശ്‌നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്‌ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗൺസലിംഗും അനേകര്‍ക്ക് പ്രത്യാശ പകരുകയാണ്. വിദഗ്ധ ഡോക്ടർമാരും വൈദികരും നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ വാർധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്ക് കടന്നുവരുന്നത്. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 8086399023, 9495107045 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Image: /content_image/India/India-2025-08-08-12:03:39.jpg
Keywords: ധ്യാന