Contents

Displaying 24911-24920 of 26068 results.
Content: 25361
Category: 1
Sub Category:
Heading: അനുതാപത്തിന്റെ കൂദാശയ്ക്കു 'യൂകാറ്റ് കുമ്പസാര' സഹായി; അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍
Content: റോം: വത്തിക്കാനില്‍ നടക്കുന്ന യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിർക്കോ മാസിമോയിൽ അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍. ഇന്നലെ ആഗസ്റ്റ് ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ പത്തുമണി മുതൽ നടന്ന അനുരഞ്ജന കൂദാശ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരകണക്കിന് യുവജനങ്ങളാണ് വലിയ തയാറെടുപ്പ് നടത്തി സ്വീകരിച്ചത്. യുവജനങ്ങൾക്ക്, കുമ്പസാരത്തിനു ഒരുങ്ങുന്നതിനു യൂകാറ്റ് ഫൗണ്ടേഷന്റെയും, സുവിശേഷവത്ക്കരണ ഡിക്കാസ്റ്ററിയുടെയും സംയുക്താഭിമുഖ്യത്തിൽ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികളാണ് സൗജന്യമായി വിതരണം ചെയ്തത്. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നിങ്ങനെ വിവിധ ഭാഷകളിൽ ഈ പുസ്തകം ലഭ്യമാക്കി. ജൂബിലിക്കായി എത്തിയ യുവജനങ്ങളെ അനുരഞ്ജനത്തിന്റെ കൂദാശയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">On Friday, the Circus Maximus was transformed into an open-air confessional for thousands of young pilgrims with 200 confessionals set up as part of the Jubilee of Youth celebration in Rome. <a href="https://t.co/UTRRHFZQKs">pic.twitter.com/UTRRHFZQKs</a></p>&mdash; EWTN Vatican (@EWTNVatican) <a href="https://twitter.com/EWTNVatican/status/1951335519247540324?ref_src=twsrc%5Etfw">August 1, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "യേശു നിങ്ങൾക്കായി തുറന്ന കൈകളോടെ കാത്തിരിക്കുന്നു" എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ, സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കേലാ കുറിച്ചിരിക്കുന്നത്. യുവജനങ്ങൾക്ക് ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരമെന്ന നിലയിൽ അനുരഞ്ജന കൂദാശയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ദൈവം തന്റെ അനന്തമായ സ്നേഹത്താലും കരുണയാലും നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ് ഈ കൂദാശയുടെ വ്യത്യസ്തതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമാണ് പ്രധാന ആഘോഷം. 2000-ൽ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോർ വെർഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നാളെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-02-16:05:03.jpg
Keywords: യുവജന
Content: 25362
Category: 1
Sub Category:
Heading: ഒന്‍പത് ദിവസത്തെ അന്യായ ജയില്‍ വാസത്തിന് ശേഷം കന്യാസ്ത്രീകള്‍ പുറത്തിറങ്ങി
Content: റായ്‌പുർ: അന്യായമായി തടവിലാക്കപ്പെട്ട ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഒമ്പത് ദിവസത്തിന് ശേഷം കന്യാസ്ത്രീകൾ ജയിൽ മോചിതരായത്. സന്തോഷം പങ്കുവെയ്ക്കാനും സിസ്റ്റര്‍മാരെ സ്വാഗതം ചെയ്യാനും നിരവധി പേരാണ് ജയിലിന് മുന്നിലെത്തിയത്. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. കേരളത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ജയിലിന് മുമ്പിൽ കന്യാസ്ത്രീകളെ സ്വീകരിക്കുന്നതിനായി ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യാസ്ത്രീകളെ സ്വീകരിച്ചത്. സമീപത്തെ കന്യാസ്ത്രീ മഠത്തിലേക്കു ഇവരെ മാറ്റി. ഇനി ഇവിടെയായിരിക്കും കന്യാസ്ത്രീകള്‍ ഉണ്ടാകുക. കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്‌ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ അറസ്റ്റിലായത്. തീവ്രഹിന്ദുത്വവാദികളായ ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. അന്യായമായി തടവിലാക്കപ്പെട്ട സന്യസ്തരുടെ മോചനത്തിന് രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-02-16:36:56.jpg
Keywords: കന്യാസ്ത്രീ
Content: 25363
Category: 4
Sub Category:
Heading: ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ
Content: ആഗസ്റ്റ് മാസം രണ്ടാം തീയതി കത്തോലിക്ക സഭ "കുർബാനയുടെ അപ്പോസ്തലൻ" എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്‌മാർഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു. പരിശുദ്ധ കുർബാനയുടെ ആഴവും അർത്ഥവും മനസ്സിലാക്കി ദിവ്യകാരുണ്യ ആത്മീയത ജീവിക്കുന്ന പക്വതയാർന്ന ഒരു വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പഠിപ്പിച്ച ദിവ്യകാരുണ്യ ജീവിതത്തിനുള്ള പന്ത്രണ്ടു നിയമങ്ങളിൽ പലതിനും ഇക്കാലത്തും കാലിക പ്രസക്തിയുണ്ട്. അവയെ നമുക്കൊന്നു മനസ്സിലാക്കാം. #{blue->none->b->ഒന്നാം നിയമം ‍}# രാവിലെ ഉണരുമ്പോൾ അരൂപിയിൽ സക്രാരിയുടെ ചുവട്ടിലെത്തുക. കാരണം ഈശോ നമ്മൾ ഓരോരുത്തരോടുമുള്ള സ്നേഹത്താൽ രാത്രി മുഴുവൻ അവിടെ നമുക്കായി വസിക്കുകയായിരുന്നു. രക്ഷകനായ ഈശോയ്ക്കു ഒരു സമർപ്പണം നടത്തുക, നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാനും എല്ലാ പാപങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാനും അവന്റെ സ്നേഹം നിലനിൽക്കാനും അവനോട് അപേക്ഷിക്കുക. #{blue->none->b->രണ്ടാം നിയമം ‍}# പ്രഭാത പ്രാർത്ഥന ആരംഭിക്കുമ്പോൾ സക്രാരിയുടെ മുമ്പിൽ നമ്മളെത്തന്നെ ആത്മനാ സന്നിഹിതമാക്കുക. നമ്മുടെ യാചനകൾ പിതാവായ ദൈവത്തിനു സമർപ്പിക്കാൻ അവിടെ കാത്തിരിക്കുന്ന ഈശോയോട്, ആ ദിവസത്തെ നമ്മുടെ പദ്ധതികളെക്കുറിച്ച് പറയുക, അവ അനുഗ്രഹിക്കാൻ ആവശ്യപ്പെടുക. #{blue->none->b->മൂന്നാം നിയമം ‍}# സാധിക്കുമെങ്കിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. അസാധ്യമായ ദിവസങ്ങൾ വിശുദ്ധ ബലിയിൽ ആത്മനാ സന്നിഹിതരായിരിക്കാൻ പരിശ്രമിക്കുക. സക്രാരിയുടെ മുമ്പിൽ ആത്മനാ പോയി ഈശോയുടെ ഹൃദയത്തിൽ നമ്മളെത്തന്നെ സ്വയം സമർപ്പിക്കുക. ഓരോ നിമിഷവും ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളോട് സ്വയം ഐക്യപ്പെട്ടു ജീവിക്കുക. #{blue->none->b->നാലാം നിയമം ‍}# സക്രാരിയിൽ ജീവിക്കുന്ന ഈശോയെപ്പറ്റി ചിന്തിക്കാതെയോ അവൻ്റെ അനുഗ്രഹങ്ങൾ യാചിക്കാതെയോ രാവിലെയോ ഉച്ചതിരിഞ്ഞോ വൈകിട്ടോ ഒരു ജോലിയും ആരംഭിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യരുത്. #{blue->none->b->അഞ്ചാം നിയമം ‍}# ഉച്ച ഭക്ഷണത്തിനും വൈകുന്നേരത്തെ ഭക്ഷണത്തിനും മുമ്പും ശേഷവും, ഒരു നിമിഷം മുട്ടുകുത്തി പ്രാർത്ഥിക്കുക. പലരും മറന്നു പോകുന്ന ഈശോയെ അഭിവാദ്യം ചെയ്യാൻ ഈ സമയത്തെങ്കിലും മറക്കാതിരിക്കുക. #{blue->none->b->ആറാം നിയമം ‍}# ദിവസത്തിൽ പല പ്രാവശ്യം സക്രാരിയിലേക്ക് സ്നേഹപൂർവമായ ഒരു ചിന്ത അയയ്ക്കുക. ഉദാഹരണത്തിന്, ക്ലോക്കിൽ മണി മുഴങ്ങുമ്പോൾ ദൈവസ്നേഹപ്രകരണങ്ങൾ ജപിക്കുക ശീലമാക്കുക. #{blue->none->b->ഏഴാം നിയമം ‍}# ജോലിക്ക് പോകുന്ന സമയത്താണെങ്കിൽപ്പോലും, ദിവ്യകാരുണ്യ സന്നിധിയിൽ വിസീത്ത അനുദിനം നടത്തുന്നത് ശീലമാക്കുക, അപ്പോൾ മരണസമയത്ത് ഈശോയും നമ്മളെ സന്ദർശിക്കും. ദിവ്യകാരുണ്യ സന്നിധിയിലേക്ക് പതിവായി വിസീത്ത നടത്താൻ കഴിയുന്നില്ലെങ്കിൽ, ഉറങ്ങുന്നതിനു മുമ്പ് പരിശുദ്ധ കുർബാനയുടെ സന്നിധിയിലേക്ക് ഒരു ആത്മീയ സന്ദർശനം നടത്തുക. നമ്മളോടുള്ള വലിയ സ്നേഹം ഒന്നുകൊണ്ടുമാത്രം സക്രാരിയിൽ വസിക്കന്ന ഈശോയെ മനസ്സിൽ ധ്യാനിച്ച് ഒരു മിനിറ്റെങ്കിലും ആരാധനയിലായിരിക്കുക. . #{blue->none->b->എട്ടാം നിയമം ‍}# നമ്മുടെ രാത്രി പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ സക്രാരിക്കു മുമ്പിൽ ആത്മാവിൽ സമർപ്പിക്കുക. ഈശോയോടു സഹായം അപേക്ഷിക്കുക; അവന്റെ സംരക്ഷണയുടെ കീഴിൽ, നമ്മുടെ മനസ്സാക്ഷിയെ താഴ്മയോടെ പരിശോധിക്കുക. പകൽ സമയത്ത് നമ്മൾ ചെയ്ത കാര്യങ്ങൾ നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നത് ഈശോ തന്നെയാണെന്ന് ചിന്തിക്കുക. #{blue->none->b->ഒമ്പതാം നിയമം ‍}# ഏറ്റവും പ്രധാനപ്പെട്ട നിയമമാണിത് ഇതിൽ നാലു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. 1. ഈശോയുടെ സക്രാരിക്കു മുമ്പിൽ പോയി (അരൂപിയിലെങ്കിലും) സ്വയം നമ്മളെത്തന്നെ സമർപ്പിക്കുക. 2. ദിവ്യകാരുണ്യ നിയമങ്ങിളിലെ ചോദ്യങ്ങളിലൊന്ന് വായിക്കുക. 3. ഒരു നിമിഷം അവ സാവധാനം ചിന്തിക്കുകയും ഫലങ്ങൾ കണ്ടെത്തുകയും ചെയ്യുക. 4. നമ്മുടെ ചിന്തകൾപോലും അറിയുന്ന ഈശോയെ ആത്മാവിന്റെ കണ്ണുകളാൽ നോക്കി പറയുക: "ഈശോയെ, എന്നെ കാണുകയും മനസ്സിലാക്കുകയും ചെയ്യണമേ. എന്റെ ആത്മാവിനോട് സംസാരിക്കേണമേ, കർത്താവേ, അരുൾ ചെയ്താലും , ദാസനിതാ ശ്രവക്കും." #{blue->none->b->പത്താം നിയമം}# പകൽ സമയത്ത്, നമുക്കു എന്തെങ്കിലും പരീക്ഷണമോ പ്രശ്‌നമോ വന്നാൽ, ഉടൻ തന്നെ സക്രാരിയിലേക്കു പോയി അത് ഈശോയോടു തുറന്നുപറയുക. വൈരുദ്ധ്യങ്ങളിൽ ഉടൻ തന്നെ അവനോട് സംസാരിക്കുക, ക്ഷമ നിലനിർത്താൻ അവനോടു ആവശ്യപ്പെടുക. നമ്മൾ തനിച്ചായിരിക്കുന്ന സന്ദർഭങ്ങളിൽ ഈശോയോടു കൂട്ടുകൂടാൻ അരൂപിയിൽ പോകുക. അവനെ പലപ്പോഴും, നാം അവന്റെ കൂടാരത്തിൽ ഉപേക്ഷിച്ചിരിക്കുന്നു. നമ്മുടെ ഒറ്റപ്പെടൽ അപ്പോൾ നമുക്കു വേദന കുറഞ്ഞതായി തോന്നും. #{blue->none->b->പതിനൊന്നാം നിയമം}# നമ്മുടെ ചിന്തകൾ കഴിയുന്നത്ര ഈശോയുടെ ദൃഷ്ടിയിൽ നിരന്തരം നിലനിർത്താൻ സ്വയം ശീലിക്കുക. "ഈശോയെ, നീ എന്റെ ആഗ്രഹങ്ങൾ അറിയുന്നു, കർത്താവേ, എന്റെ ആത്മാവിനെ സുഖപ്പെടുത്തേണമേ! കർത്താവേ, എന്നെ കാണണമേ! കർത്താവേ, എന്നെ സ്നേഹിക്കേണമേ" തുടങ്ങയ കൊച്ചു പ്രാർത്ഥനകൾ നമുക്കു ശീലമാക്കാം #{blue->none->b->പന്ത്രണ്ടാം നിയമം}# വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യം നമ്മുടെ ചിന്തകളിൽ നിന്നു നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കുക. ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ ആദ്യ ചിന്ത, ആദ്യ നോട്ടം എന്നിവ ഈശോയ്ക്കു നൽകുക. അവിടെ നടക്കുന്ന പ്രാർത്ഥനകൾ, ചടങ്ങുകൾ, പ്രസംഗങ്ങൾ എന്നിവയുടെ എല്ലാം കേന്ദ്രം ഈശോ ആയിരിക്കട്ടെ. ഈ ദിവ്യകാരുണ്യ നിയമങ്ങളുടെ സ്വീകരണത്തിലൂടെ ആത്മീയ പക്വതയിലേക്കു നമുക്കു വളർന്നുയരാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2025-08-02-20:31:23.jpg
Keywords: ദിവ്യകാരുണ്യ
Content: 25364
Category: 1
Sub Category:
Heading: കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് ക്രൈസ്‌തവർക്ക് അറിയാം: യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി 'ദീപിക' എഡിറ്റോറിയല്‍
Content: കൊച്ചി: ഛത്തീസ്‌ഗഡില്‍ നിരപരാധികളായ കന്യാസ്ത്രീകള്‍ വേട്ടയാടപ്പെട്ട സംഭവത്തില്‍ ശക്തമായ എഡിറ്റോറിയലുമായി 'ദീപിക' ദിനപത്രം. ഇന്നത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന എഡിറ്റോറിയലില്‍ വസ്തുതാപരമായ വിവിധ കാര്യങ്ങള്‍ അടിവരയിട്ട് നിരത്തിയാണ് ഓരോ വരികളും കടന്നുപോകുന്നത്. കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് ക്രൈസ്‌തവർക്ക് അറിയാമെന്നു മുഖ പ്രസംഗത്തില്‍ പറയുന്നു. മതമിളകിയ ജ്യോതി ശർമക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ തയാറാകാത്ത ഇരട്ടത്താപ്പും ബജ്‌രംഗ്ദൾ ഭീകരപ്രസ്ഥാനത്തിന് പിന്നിലെ കാവലായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖമൂടിയും തുറന്നുക്കാണിക്കുന്നതാണ് എഡിറ്റോറിയല്‍. ഛത്തീസ്ഗഡിൽ കേരളം കോർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുതെന്ന ഓര്‍മ്മപ്പെടുത്തലോടെയും കേരളമെഴുതിയ മതേതരത്വത്തിൻ്റെ ഇന്ത്യൻ സ്റ്റോറിയുടെ കെട്ടുറപ്പിനുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുതെന്ന വാക്കുകളോടെയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്. #{blue->none->b->ദീപിക എഡിറ്റോറിയലിന്റെ പൂര്‍ണ്ണരൂപം ‍}# മതേതര-ജനാധിപത്യത്തിന്റെ കാവൽക്കാരായ സഹോദരീസഹോദരന്മാരേ നന്ദി! സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ജ നാധിപത്യ-മതേതര വളർച്ചകളെയും ദുർബലമാക്കിക്കൊണ്ട് ഭരണകൂട പിന്തുണയിൽ ഹിന്ദുത്വ വർഗീയത ആർ ജിച്ച ഫാസിസ്റ്റ് കുതിപ്പിനെ മതേതര ഇന്ത്യ താത്കാലികമായെങ്കിലും വഴിയിൽ തടഞ്ഞിരിക്കുന്നു. ഛത്തീസ്ഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ 'മത'മിളകിയ ഒരു സ്ത്രീയുടെ നേതൃത്വത്തിൽ സംഘപരിവാർ സം ഘടന കള്ളക്കേസിൽ കുടുക്കിയ രണ്ടു കന്യാസ്ത്രീമാർക്കു ജാമ്യം ലഭിച്ചിരിക്കുന്നു. വർഗീയതയ്ക്കുമേൽ മതേത ര സാഹോദര്യത്തിൻ്റെ വിജയം! പക്ഷേ, ആരും പിരിഞ്ഞുപോകരുത്, വർഗീയ ആൾക്കൂട്ടങ്ങൾ ഇവിടെത്തന്നെയു ണ്ട്. ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാൻ നാടു നിരങ്ങുകയാണവർ. ജ്യോതിശർമമാരും അവരുടെ കേരള ത്തിലുൾപ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണ്; വിഷം തീണ്ടരുത്. അഭിമാനിക്കാം, ഛത്തീസ്ഗ ഡിൽ കേരളം രാജ്യത്തിനൊരു സന്ദേശം കൊടുത്തിരിക്കുന്നു; രാജ്യത്തിൻ്റെ മതേതരവീണ്ടെടുപ്പ് സാധ്യമാണ്. ബജ്‌രംഗ്ദളിന്റെ താത്പര്യപ്രകാരം ഛത്തീസ്‌ഗഡ് പോലീസ് അറസ്റ്റ് ചെയ്‌ത സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കു ബിലാസ്‌പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് ഇന്നലെ ഉച്ചയ്ക്കാണ്. പാ സ്പോർട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളുമുണ്ട്. കഴിഞ്ഞ 25നാണ് ആദിവാസി പെൺകുട്ടിയും സഹോദരനും മറ്റു രണ്ടു പെൺകുട്ടികളും കന്യാസ്ത്രീമാർക്കൊപ്പം ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിയത്. കന്യാസ്ത്രീമാർ സഭാ സ്ഥാപനത്തിൽ ജോലിക്കു കൊണ്ടുപോകുന്നതി നിടെ പ്ലാറ്റ്ഫോം ടിക്കറ്റില്ലെന്ന തൊടുന്യായം പറഞ്ഞ് പെൺകുട്ടികളെ തടഞ്ഞുവച്ച ടിടിഇ, ബജ്‌രംഗ്‌ദൾ പ്രവർ ത്തകരെ വിളിച്ചുവരുത്തി. തുടർന്ന് ആൾക്കൂട്ട വിചാരണയ്ക്കെ‌ാടുവിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈസ്തവരായ പെൺകുട്ടികളെ സംബന്ധിച്ച രേഖകളൊന്നും സ്വീകരിക്കാനോ യാത്രക്കാർക്കു സംരക്ഷണമൊ രുക്കാനോ തയാറാകാതിരുന്ന പോലീസ് ബജ്‌രംഗ്‌ദളുകാരുടെ ആജ്ഞാനുസാരം നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ഇപ്പോഴത് എൻഐഎയുടെ കീഴിലാകുകയും ചെയ്തു. പക്ഷേ, പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാർക്കും കൂടെയു ള്ളവർക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശർമയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസുപോലുമില്ല. അ തേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാർ 52 തടവുകാർക്കൊപ്പം ജയിലിൻ്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ് കാ വികാസ്. ഛത്തീസ്ഗഡ് സംഭവത്തിൻ്റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദി ക്കാനൊന്നുമില്ല. വർഗീയവാദികളുടെ തോന്ന്യാസത്തിനും സമൂഹവിരുദ്ധപ്രവർത്തനങ്ങൾക്കും വഴങ്ങി റെയിൽ വേ പോലീസ് എടുത്ത കേസ് ഇപ്പോൾ രാജ്യവിരുദ്ധ പ്രവർത്തനത്തിൻ്റെ നിഴലിലാക്കി എൻഐഎയുടെ കോടതി യിലായി. ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഈ കേസ് റദ്ദാക്കുകയും നഗ്നമായ വർഗീയാതിക്രമം നട ത്തിയവർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയുമാണു വേണ്ടത്. ജ്യോതി ശർമയുടേതു രാജ്യദ്രോ ഹമല്ലെങ്കിൽ രാജ്യദ്രോഹത്തിൻ്റെ അർഥമെന്താണെന്ന് അധികാരക്കസേരയിലുള്ളവർ പറഞ്ഞുതരണം. പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് നേരിടുന്നത്. മതത്തിൻ്റെ പേരിൽ ഇതര മ തസ്ഥരായ പൗരന്മാരെ കാഷ്‌മീരിൽ ആക്രമിച്ചവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർ ഗീയവാദികൾക്കു മുന്നിൽ പത്മാസനത്തിലിരിക്കുന്നു. 1999 ജനുവരിയിൽ ഒറീസയിലെ കുഷ്ഠരോഗികൾക്കുവേണ്ടി ആയുസത്രയും സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെ യും രണ്ടു മക്കളെയും ജീപ്പിലിട്ടു ജീവനോടെ കത്തിച്ച ഭീകരപ്രസ്ഥാനമാണ് ബജ്‌രംഗ്‌ദൾ. അന്നുമുതൽ ഇന്നുവ രെ എത്രയോ ആക്രമണങ്ങൾ ക്രൈസ്‌തവർക്കെതിരേ ഇവർ നടത്തിക്കഴിഞ്ഞു. ഇവർക്കു കാവൽ നിൽക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം. ഏതായാലും രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ ക്രൈസ്‌തവർ ആത്മപരിശോധന നടത്തിക്കഴിഞ്ഞു. ആരാണ് കന്യാസ്ത്രീമാരെ പുറത്തിറക്കാൻ സഹായിച്ചത് എന്നതൊന്നും ആരും ക്രിസ്ത്യാനികളെ പറഞ്ഞു മനസിലാക്കേണ്ടതില്ല. പുറത്തിറക്കിയതു മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അവർക്കറിയാം. ഇതു തുടങ്ങിയിട്ട് എത്ര നാളായെന്നുമറിയാം. ഇതൊക്കെ ഛത്തീസ്‌ഗഡിലല്ലേ, കേരളം മതേതരത്വത്തിന്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്‌കളങ്കരുണ്ടാകാം. പക്ഷേ, മറക്കരുത് വർഗീയതയും തീവ്രവാദവും മസിൽ പെരുപ്പിക്കുംമുമ്പ് മനസ് പെരുപ്പിക്കും. അതു കേരളത്തി ലും നടന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇഴയുന്ന വിഷസാന്നിധ്യങ്ങളെ ശ്രദ്ധിച്ചാൽ മാത്രം മതി കാര്യമറിയാൻ. അധികാരത്തിൻ്റെയോ അധീശത്വത്തിൻ്റെയോ ഒരു പുതുമഴ മതി, അവ മാളം വിടാൻ. മതഭ്രാന്തുകൾ ആവർത്തി ക്കുമ്പോഴൊക്കെ ഈ പ്രതിരോധം ആവർത്തിക്കണമെന്നില്ല. കിട്ടിയ അവസരം മുതലെടുത്തവരുണ്ട്. ക്രൈസ്‌തവ സ്ഥാപനങ്ങളിൽ റെയ്‌ഡ് നടത്താനും കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും പറഞ്ഞ് ചിലരങ്ങ് പേടിപ്പിക്കാൻ നോക്കിക്കളഞ്ഞു. തങ്ങളെന്തോ ഒന്നാന്തരം പൗരന്മാരാണെന്ന് അവരെ ആരോ പറഞ്ഞു പറ്റിച്ചതാവാം. അല്ലെങ്കിൽ ഭരണഘടനയെന്നു കരുതി ഏതോ ചി ന്താധാര വായിച്ചിട്ടുണ്ടാകും. ഛത്തീസ്ഗഡിലുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സവർണൻ്റെ ചവിട്ടടിയിലാണ് അവർണരുള്ളത്. പൊതുകി ണറ്റിൽനിന്നു വെള്ളം കുടിക്കാനും പൊതുനിരത്തിൽ നടക്കാനും സവർണനെ പേരു വിളിക്കാനും അവകാശമില്ലാ ത്ത ആ മനുഷ്യർക്കാണ് മിഷണറിമാരെ കൂടുതൽ ആവശ്യമുള്ളത്. ഏതു കൊടികെട്ടിയ പോലീസുകാരനാണെ ങ്കിലും അതറിഞ്ഞിരിക്കണം. ഉന്നതസ്ഥാനത്തിരുന്ന തഴമ്പല്ല, ഉന്നതചിന്തയാണ് മനുഷ്യത്വത്തിന്റെ തൊപ്പി. ജാമ്യം താത്കാലിക വിജയമാണ്. ഹിന്ദുത്വയുടെ ആൾക്കൂട്ടവിചാരണകളും ആൾക്കൂട്ടക്കൊലപാതകങ്ങളും ബു ൾഡോസർരാജും ദുരൂഹമായ ഉന്നത നിശബ്ദതകളുമൊക്കെ നിലനിൽക്കുകയാണ്. ഛത്തീസ്‌ഗഡിൽ കേരളം കോ ർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്. വർഗീയ കൂട്ടുകെട്ടുകൾക്കു മുകളിൽ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിൻ്റെ ഇന്ത്യൻ സ്റ്റോറി യാണ്. ഈ കെട്ടുറപ്പിനുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-03-09:19:17.jpg
Keywords: ദീപിക
Content: 25365
Category: 18
Sub Category:
Heading: സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽ നിന്നും പിൻവാങ്ങില്ല: മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയര്‍ത്തി ജയിലിലടക്കപ്പെട്ട മലയാളി സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്നും സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽ നിന്നും പിൻവാങ്ങില്ലായെന്നും സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കഴിഞ്ഞ ഒൻപതു ദിവസനങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. സിസ്റ്റേഴ്സിന്റെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച്, കേന്ദ്രസർക്കാരിനും, സംസ്ഥാന സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിലിടപെട്ട എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും, ഭാരതത്തിലെ മതേതര സമൂഹത്തിനും മേജർ ആര്‍ച്ച് ബിഷപ്പ് നന്ദി പ്രകാശിപ്പിച്ചു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാർ റാഫേൽ തട്ടിൽ അറിയിച്ചു. അതേസമയം കേസിലുൾപ്പെട്ടിരിക്കുന്ന സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും പിൻവാങ്ങില്ല. തികച്ചും ⁠ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം, നിയമം കയ്യിലെടുക്കാനും അറസ്റ്റുചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ച വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ഭരണഘടന എല്ലാവർക്കും നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താൻ പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങൾ സൂചിപ്പിക്കുന്നതെന്നും മേജർ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-03-18:31:20.jpg
Keywords: തട്ടി
Content: 25366
Category: 7
Sub Category:
Heading: പത്തു ലക്ഷം യുവജനങ്ങൾ ലെയോ പാപ്പയോടു ചേർന്ന് ദിവ്യബലിയർപ്പിച്ചപ്പോൾ | VIDEO
Content: 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ച് റോമിലെ ടോർ വെർഗറ്റയിൽ ഇന്ന് (ആഗസ്റ്റ് 3) ലെയോ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന യുവജനങ്ങൾ. യുവജന ജൂബിലി ആഘോഷത്തിന്റെ സമാപന ദിവ്യബലിയിൽ 140 രാജ്യങ്ങളിൽ നിന്നുള്ള പത്തു ലക്ഷം യുവജനങ്ങളാണ് പങ്കെടുത്തത്. കാണാം മനോഹരമായ ദൃശ്യങ്ങൾ.
Image: /content_image/News/News-2025-08-03-22:54:21.jpg
Keywords: യുവജന
Content: 25367
Category: 1
Sub Category:
Heading: ഛത്തീസ്‌ഗഡിൽ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നേരത്തെ തന്നെ ലക്ഷ്യമിട്ടതിന് തെളിവ്
Content: കോട്ടയം: ഛത്തീസ്‌ഗഡിൽ സേവനം നടത്തുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരെ മതപരിവർത്തന നിയമ ലംഘനം ചുമത്തി അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തേ പദ്ധതിയിട്ടതായി തെളിവുകൾ. ജൂൺ 30ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ ബലത്തിലാണ് അസീസ്സി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സമൂഹത്തിലെ രണ്ടു സിസ്റ്റർമാരെ അറസ്റ്റ് ചെയ്യുകയും ഒമ്പതു ദിവസം തടവിൽ വയ്ക്കുകയും ചെയ്ത‌തെന്ന് 'ദീപിക' പത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയുണ്ടാകുമെന്ന മുൻവിധിയിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് കന്യാസ്ത്രീമാർക്കെതിരേ രാജ്യസുരക്ഷാ നിയമം ചുമത്തിയത്. സംസ്ഥാനത്തു സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയാകുന്നവർക്കെതിരേ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ കളക്‌ടർക്ക് ഈ നിയമം ഉപയോഗിക്കാൻ സാധിക്കും. സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്നതോ അല്ലെങ്കിൽ ആകാൻ പോകുന്നവയോ ആയതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതു പൊതുക്രമസമാധാനത്തെയും സംസ്ഥാനത്തിൻ്റെ സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നൽകുന്നു എന്നാണ് ഉത്തരവ്. ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് ജൂലൈ 25നാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് സിസ്റ്റർമാരായ പ്രീതി മേരി (55), വ ന്ദന ഫ്രാൻസിസ് (53) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാരായൺപുരിൽനിന്നുള്ള മൂന്നു സ്ത്രീകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തി കട ത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെത്തുടർന്ന് കേന്ദ്രസർക്കാർ ഇടപെട്ടതോടെയാണ് കന്യാസ്ത്രീമാർക്ക് എൻഐഎ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-04-10:38:43.jpg
Keywords: ഛത്തീസ്‌
Content: 25368
Category: 18
Sub Category:
Heading: ഛത്തീസ്‌ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെബിനാര്‍ ഇന്ന്
Content: കൊച്ചി: ഛത്തീസ്‌ഗഡിൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റിലീജിയസ് ഫോർ പീസ് ആൻഡ് ജസ്റ്റീസ് കേരള ഫോറം വെബ് സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്നു വൈകുന്നേരം അഞ്ചിന് സും പ്ലാറ്റ്ഫോമിലാണു സമ്മേളനം. ക്രൈസ്തവർക്കെതിരേ രാജ്യത്തു തുടർച്ചയായി നടക്കുന്ന പീഡനങ്ങളും വേട്ടയാടലുകളും സമ്മേളനം ചർച്ച ചെയ്യും. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതും നയപരിപാടികളും ചർച്ച ചെയ്യും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാളയം ഇമാം സുഹൈബി മൗലവി, ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമചൈതന്യ, സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു, ഛത്തീസ്ഗഡ്, കാണ്ഡമാൽ, മണിപ്പുർ, ജാർഖണ്ഡ് തുടങ്ങിയ മിഷൻ പ്രദേശങ്ങളിലെ ക്രൈസ്‌തവ പ്രതിനിധികളും പങ്കെടുക്കും. പങ്കെടുക്കുന്നവർക്കും സംസാരിക്കാൻ അവസരമുണ്ടാകും. ഫോൺ: 9447399781 (ഫാ. ബേബി ചാലിൽ), 9074871299 (ഫാ. ഡിറ്റോ). ** ⧪ {{ https://us06web.zoom.us/j/89881617411?pwd=NMgDVl8bM6ZwgJzgdp8MaY7EesOqF5.1 ‍-> https://us06web.zoom.us/j/89881617411?pwd=NMgDVl8bM6ZwgJzgdp8MaY7EesOqF5.1 }}
Image: /content_image/India/India-2025-08-04-11:23:41.jpg
Keywords: വെബിനാ
Content: 25369
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ മുതല്‍
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം നാളെ ആഗസ്റ്റ് 5 ചൊവ്വാഴ്ച വൈകിട്ട് 5-ന് ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ശാലോം മീഡിയ സ്പിരിച്യുല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി സി.എം.ഐ ആണ് ധ്യാനം നയിക്കുന്നത്. ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍വച്ച് നടക്കും. കേരളത്തിലെ യുക്തിവാദ, നിരീശ്വരവാദ പ്രവണതകളെ സംബന്ധിച്ച് തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരി അധ്യാപകന്‍ റവ. ഡോ. ജോളി കരിമ്പില്‍, സി.എസ്.റ്റി സഭയുടെ ആലുവ റിസേര്‍ച്ച് സെന്റര്‍, ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി സി.എസ്.റ്റി., എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസ അര്‍പ്പിക്കും. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. അലീന കെവിനും, ടീം സ്റ്റാര്‍സ് പാലക്കാടും പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും. കത്തോലിക്ക സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ സംബന്ധിക്കും.
Image: /content_image/India/India-2025-08-04-11:35:32.jpg
Keywords: കെസിബിസി
Content: 25370
Category: 1
Sub Category:
Heading: യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനം. 140-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി പത്തു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് യുവജന ജൂബിലി ആഘോഷത്തിന് സമാപനമായത്. ഇന്നലെ ഞായറാഴ്ച "തോർ വെർഗത്തയിൽ" അര്‍പ്പിച്ച ദിവ്യബലിയില്‍ ലെയോ പതിനാലാമൻ പാപ്പ മുഖ്യകാര്‍മ്മികനായിരിന്നു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ പങ്കെടുത്തു. യേശുവുമായുള്ള കൂടിക്കാഴ്ചയുടെയും അവിടന്നിലർപ്പിതമായ പ്രത്യാശയുടെയും അനുഭവത്തില്‍ ജീവിക്കുന്നതിന്റെ സാക്ഷ്യം പങ്കുവയ്ക്കാനുമായി ജൂലൈ 28 മുതലാണ് യുവജന സംഗമത്തിനായി റോമിൽ യുവജനങ്ങള്‍ സമ്മേളിച്ചത്. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിൽ കടക്കൽ, റോമിലെ ചിർക്കോ മാസ്സിമൊ മൈതാനിയിൽ തയ്യാറാക്കിയ താല്ക്കാലിക കുമ്പസാരക്കൂടാരങ്ങളിൽ പാപസങ്കീർത്തന കൂദാശാസ്വീകരണം, ശനിയാഴ്ച റോമിൻറെ പ്രാന്തത്തിലുള്ള തോർ വെർഗാത്തയിൽ പാപ്പയുമൊത്തുള്ള ജാഗരണ പ്രാർത്ഥനാ ശുശ്രൂഷ ഉൾപ്പടെയുള്ള സപ്തദിന ജൂബിലിയാചരണ പരിപാടികളിൽ യുവതീയുവാക്കൾ പങ്കുചേർന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-04-12:11:14.jpg
Keywords: യുവജന