Contents
Displaying 25041-25050 of 26068 results.
Content:
25494
Category: 1
Sub Category:
Heading: സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനത്തിനോട് അനുബന്ധിച്ച് ഇന്ന് നടത്തിയ മാധ്യമ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. സീറോമലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തി. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചു. സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. സിനഡുതീരുമാനങ്ങൾക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്പനകൾ പുറപ്പെടുവിച്ചു. ഇന്ന്‍ ആഗസ്റ്റ് 28നു സഭയുടെ ആസ്‌ഥാന കാര്യാലയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചു ബിഷപ്പ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-15:47:08.jpg
Keywords: സീറോ മലബാ
Category: 1
Sub Category:
Heading: സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനത്തിനോട് അനുബന്ധിച്ച് ഇന്ന് നടത്തിയ മാധ്യമ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. സീറോമലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തി. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചു. സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. സിനഡുതീരുമാനങ്ങൾക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്പനകൾ പുറപ്പെടുവിച്ചു. ഇന്ന്‍ ആഗസ്റ്റ് 28നു സഭയുടെ ആസ്‌ഥാന കാര്യാലയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചു ബിഷപ്പ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-15:47:08.jpg
Keywords: സീറോ മലബാ
Content:
25495
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ 4 പുതിയ അതിരൂപതകളും അവയുടെ സാമന്ത രൂപതകളും അറിയാം..!
Content: സീറോ മലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തിയുള്ള പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നടത്തി. ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിൻസിൽ ബിജ്‌നോർ, ഗോരഖ്‌പൂർ രൂപതകൾ സാമന്ത രൂപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്. ഉജ്ജയിൻ രൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വടക്കേൽ പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ്. സാഗർ, സത്ന, ജഗ്ദൽപൂർ രൂപതകളാണ് ഉജ്ജയിൻ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കല്യാൺ കേന്ദ്രമാക്കിയുള്ള പ്രോവിൻസിൽ ഛാന്ദ, രാജ്കോട്ട് രൂപതകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കല്യാൺ രൂപതാ മെത്രാനായ മാർ തോമസ് ഇലവനാൽ 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജി സമർപ്പിച്ചതിനാൽ, നിലവിൽ സീറോമലബാർ സഭയുടെ കൂരിയാമെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കല്യാണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാബാദിലെ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണങ്ങാടനാണ് പ്രോവിൻസിന്റെ മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജർ ആർച്ച് ബിഷപ്പ് കല്‌പന നല്‌കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-16:35:33.jpg
Keywords: സീറോ മലബാ
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ 4 പുതിയ അതിരൂപതകളും അവയുടെ സാമന്ത രൂപതകളും അറിയാം..!
Content: സീറോ മലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തിയുള്ള പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നടത്തി. ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിൻസിൽ ബിജ്‌നോർ, ഗോരഖ്‌പൂർ രൂപതകൾ സാമന്ത രൂപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്. ഉജ്ജയിൻ രൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വടക്കേൽ പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ്. സാഗർ, സത്ന, ജഗ്ദൽപൂർ രൂപതകളാണ് ഉജ്ജയിൻ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കല്യാൺ കേന്ദ്രമാക്കിയുള്ള പ്രോവിൻസിൽ ഛാന്ദ, രാജ്കോട്ട് രൂപതകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കല്യാൺ രൂപതാ മെത്രാനായ മാർ തോമസ് ഇലവനാൽ 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജി സമർപ്പിച്ചതിനാൽ, നിലവിൽ സീറോമലബാർ സഭയുടെ കൂരിയാമെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കല്യാണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാബാദിലെ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണങ്ങാടനാണ് പ്രോവിൻസിന്റെ മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജർ ആർച്ച് ബിഷപ്പ് കല്‌പന നല്‌കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-16:35:33.jpg
Keywords: സീറോ മലബാ
Content:
25496
Category: 1
Sub Category:
Heading: ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ നിയുക്ത മെത്രാന്‍
Content: കൊച്ചി: ക്ലരീഷൻ സന്യാസ സമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷന്‍. ക്ലരീഷ്യൻ സന്യാസ സമൂഹത്തിന്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ബൽത്തങ്ങാടി രൂപതയിൽ ബട്ടിയാൽ സെൻ്റ് മേരീസ് ഇടവകയിലെ പട്ടേരിൽ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ഫാ. ജെയിംസ് പട്ടേരിലിന്റെ ജനനം. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷൻ സന്യാസസമൂഹത്തിൽ ചേർന്നു. കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തിൽ സെമിനാരി പരിശീലനം ആരംഭിച്ചു. ബാംഗ്ലൂരിൽ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1990 ഏപ്രിൽ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബൽത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളിൽ സേവനമനുഷ്‌ഠിച്ചു. ജർമനിയിലെ ഫ്രൈബുർഗ്ഗ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പാസ്റ്ററൽ തിയോളജിയിൽ ഉപരിപഠനം നടത്തി. ക്ലരീഷ്യൻ സന്യാസ സമൂഹത്തിൻ്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായും വുർസ്ബർഗ്ഗ് രൂപതയിലെ സീറോമലബാർ വിശ്വാസികളുടെ അജപാലനചുമതലയും നിർവഹിച്ചു വരികയായിരിന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്തമെത്രാൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-18:00:49.jpg
Keywords: മെത്രാ
Category: 1
Sub Category:
Heading: ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ നിയുക്ത മെത്രാന്‍
Content: കൊച്ചി: ക്ലരീഷൻ സന്യാസ സമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷന്‍. ക്ലരീഷ്യൻ സന്യാസ സമൂഹത്തിന്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ബൽത്തങ്ങാടി രൂപതയിൽ ബട്ടിയാൽ സെൻ്റ് മേരീസ് ഇടവകയിലെ പട്ടേരിൽ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ഫാ. ജെയിംസ് പട്ടേരിലിന്റെ ജനനം. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷൻ സന്യാസസമൂഹത്തിൽ ചേർന്നു. കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തിൽ സെമിനാരി പരിശീലനം ആരംഭിച്ചു. ബാംഗ്ലൂരിൽ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1990 ഏപ്രിൽ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബൽത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളിൽ സേവനമനുഷ്‌ഠിച്ചു. ജർമനിയിലെ ഫ്രൈബുർഗ്ഗ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പാസ്റ്ററൽ തിയോളജിയിൽ ഉപരിപഠനം നടത്തി. ക്ലരീഷ്യൻ സന്യാസ സമൂഹത്തിൻ്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായും വുർസ്ബർഗ്ഗ് രൂപതയിലെ സീറോമലബാർ വിശ്വാസികളുടെ അജപാലനചുമതലയും നിർവഹിച്ചു വരികയായിരിന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്തമെത്രാൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-18:00:49.jpg
Keywords: മെത്രാ
Content:
25497
Category: 1
Sub Category:
Heading: ഫാ. ജോസഫ് തച്ചാപറമ്പത്ത് സിഎംഐ അദിലാബാദ് രൂപതയെ നയിക്കും
Content: കൊച്ചി: ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയുടെ അധ്യക്ഷ പദവിയിലേക്ക് സിഎംഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത്. ഇടുക്കി രൂപതയിലെ നാലുമുക്ക് - നസ്രത്ത് വാലി ഇടവകയിൽ തച്ചാപറമ്പത്ത് ലൂക്കോസ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാണു ജോസഫ് തച്ചാപറമ്പത്ത് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ ഛാന്ദാ മാർതോമാ പ്രോവിൻസിൽ ചേർന്നു വൈദീകപരിശീലനം ആരംഭിച്ചു. വാർധായിലെ ദർശന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു തത്വശാസ്ത്രവും ധർമാരാം കോളേജിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1997 ജനുവരി 1നു മാർ വിജയാനന്ദ് നെടുംപുറം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപതയിൽ ബാലാപൂർ, ചിൻചോളി, ദേവാപൂർ, ദുർഗാപൂർ എന്നീ ഇടവകകളിൽ അജപാലനശുശ്രൂഷകൾ നിർവഹിച്ചു. ഛാന്ദാ സിഎംഐ മാർതോമാ പ്രോവിൻസിൻ്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കംകുറിച്ച അദ്‌ദേഹം സാമ്പത്തിക ചുമതലയുളള കൗൺസിലറായും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. അദിലാബാദ് രൂപതയുടെ ഫിനാൻസ് ഓഫീസറായി 2005 മുതൽ 2000 വരെയും, 2017 മുതൽ 2023 വരെയും ശുശ്രൂഷ നിർവഹിച്ചു. 2023 മുതൽ ഛാനാ മാർതോമാ പ്രോവിൻസിൻ്റെ പ്രോവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. ബി.എഡും എംഎഡും പാസ്സായ അദ്‌ദേഹം രാജസ്ഥാൻ സൺറൈസ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-18:30:22.jpg
Keywords: അദിലാ
Category: 1
Sub Category:
Heading: ഫാ. ജോസഫ് തച്ചാപറമ്പത്ത് സിഎംഐ അദിലാബാദ് രൂപതയെ നയിക്കും
Content: കൊച്ചി: ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയുടെ അധ്യക്ഷ പദവിയിലേക്ക് സിഎംഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത്. ഇടുക്കി രൂപതയിലെ നാലുമുക്ക് - നസ്രത്ത് വാലി ഇടവകയിൽ തച്ചാപറമ്പത്ത് ലൂക്കോസ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാണു ജോസഫ് തച്ചാപറമ്പത്ത് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ ഛാന്ദാ മാർതോമാ പ്രോവിൻസിൽ ചേർന്നു വൈദീകപരിശീലനം ആരംഭിച്ചു. വാർധായിലെ ദർശന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു തത്വശാസ്ത്രവും ധർമാരാം കോളേജിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1997 ജനുവരി 1നു മാർ വിജയാനന്ദ് നെടുംപുറം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപതയിൽ ബാലാപൂർ, ചിൻചോളി, ദേവാപൂർ, ദുർഗാപൂർ എന്നീ ഇടവകകളിൽ അജപാലനശുശ്രൂഷകൾ നിർവഹിച്ചു. ഛാന്ദാ സിഎംഐ മാർതോമാ പ്രോവിൻസിൻ്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കംകുറിച്ച അദ്‌ദേഹം സാമ്പത്തിക ചുമതലയുളള കൗൺസിലറായും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. അദിലാബാദ് രൂപതയുടെ ഫിനാൻസ് ഓഫീസറായി 2005 മുതൽ 2000 വരെയും, 2017 മുതൽ 2023 വരെയും ശുശ്രൂഷ നിർവഹിച്ചു. 2023 മുതൽ ഛാനാ മാർതോമാ പ്രോവിൻസിൻ്റെ പ്രോവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. ബി.എഡും എംഎഡും പാസ്സായ അദ്‌ദേഹം രാജസ്ഥാൻ സൺറൈസ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-28-18:30:22.jpg
Keywords: അദിലാ
Content:
25498
Category: 18
Sub Category:
Heading: കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ ആവേശകരമായ തുടക്കം
Content: വെള്ളരിക്കുണ്ട് (കാസർഗോഡ്): കേരള സമൂഹത്തിന്റെ വികസനവും വിവിധ വിഭാഗങ്ങളുടെ അവകാശ സംരക്ഷണവും യുവജനമുന്നേറ്റവുമായി ബന്ധപ്പെട്ട സന്ദേശങ്ങളുയർത്തിപ്പിടിച്ച് കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർഗോട്ടുനിന്നു തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ ആവേശകരമായ തുടക്കം. ജാഥ ക്യാപ്റ്റനായ കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിനു കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവരണ മെന്നും സമയോചിതമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം, യുവജന മുന്നേറ്റം, വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരായ ജാഗ്രത, മലയോര- തീരദേശ - ദളിത് ജനതകളുടെ അവകാശ സംരക്ഷണം, വർഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദം, ഭരണഘടനാവകാശ ങ്ങൾ ഉറപ്പാക്കുക എന്നിവയാണു യാത്രയുടെ ലക്ഷ്യങ്ങൾ. സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ, അമൽ പേഴുംകാട്ടിൽ, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു. യാത്രയുടെ ഭാഗമായി വിവിധ രൂപതകളിൽനിന്നു ശേഖരിക്കുന്ന നിർദേശങ്ങളുടെ യും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന കേരള വികസനരേഖ സമാപന ദിവസം മുഖ്യമന്ത്രിക്കും മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും സമർപ്പിക്കും. വിവിധ രൂപത മെത്രാന്മാരും സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും യാത്രയിൽ അണിചേരും. സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, സംസ്ഥാന ഭാരവാഹികളായ ജോഷ്‌ന എലിസബത്ത്, അനൂപ് ജെ.ആ ർ.പാലിയോട്, ജിബി ഏലിയാസ്, ജീന ജോർജ്, ജോസ്‌മി മരിയ ജോസ്, സനു സാജൻ പടിയറയിൽ എന്നിവരാണ് ജാഥയ്ക്കു നേതൃത്വം നൽകുന്നത്. 14 ജില്ലകളിലെ 32 രൂപതകളിലൂടെ കടന്നുപോകുന്ന നവീകരണയാത്ര സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
Image: /content_image/India/India-2025-08-29-10:16:24.jpg
Keywords: കെസിവൈഎം
Category: 18
Sub Category:
Heading: കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ ആവേശകരമായ തുടക്കം
Content: വെള്ളരിക്കുണ്ട് (കാസർഗോഡ്): കേരള സമൂഹത്തിന്റെ വികസനവും വിവിധ വിഭാഗങ്ങളുടെ അവകാശ സംരക്ഷണവും യുവജനമുന്നേറ്റവുമായി ബന്ധപ്പെട്ട സന്ദേശങ്ങളുയർത്തിപ്പിടിച്ച് കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർഗോട്ടുനിന്നു തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ ആവേശകരമായ തുടക്കം. ജാഥ ക്യാപ്റ്റനായ കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിനു കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവരണ മെന്നും സമയോചിതമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം, യുവജന മുന്നേറ്റം, വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരായ ജാഗ്രത, മലയോര- തീരദേശ - ദളിത് ജനതകളുടെ അവകാശ സംരക്ഷണം, വർഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദം, ഭരണഘടനാവകാശ ങ്ങൾ ഉറപ്പാക്കുക എന്നിവയാണു യാത്രയുടെ ലക്ഷ്യങ്ങൾ. സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ, അമൽ പേഴുംകാട്ടിൽ, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു. യാത്രയുടെ ഭാഗമായി വിവിധ രൂപതകളിൽനിന്നു ശേഖരിക്കുന്ന നിർദേശങ്ങളുടെ യും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന കേരള വികസനരേഖ സമാപന ദിവസം മുഖ്യമന്ത്രിക്കും മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും സമർപ്പിക്കും. വിവിധ രൂപത മെത്രാന്മാരും സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും യാത്രയിൽ അണിചേരും. സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, സംസ്ഥാന ഭാരവാഹികളായ ജോഷ്‌ന എലിസബത്ത്, അനൂപ് ജെ.ആ ർ.പാലിയോട്, ജിബി ഏലിയാസ്, ജീന ജോർജ്, ജോസ്‌മി മരിയ ജോസ്, സനു സാജൻ പടിയറയിൽ എന്നിവരാണ് ജാഥയ്ക്കു നേതൃത്വം നൽകുന്നത്. 14 ജില്ലകളിലെ 32 രൂപതകളിലൂടെ കടന്നുപോകുന്ന നവീകരണയാത്ര സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
Image: /content_image/India/India-2025-08-29-10:16:24.jpg
Keywords: കെസിവൈഎം
Content:
25499
Category: 18
Sub Category:
Heading: വേളാങ്കണ്ണി തിരുനാളിന് ഇന്നു കൊടിയേറും; കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകൾ
Content: നാഗപട്ടണം: ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച് കൂടുന്ന ദൈവമാതാവിന്റെ തിരുനാളിന് വേളാങ്കണ്ണി ബസിലിക്കയില്‍ ഇന്നു കൊടിയേറും. വൈകുന്നേരം 5.45നു തഞ്ചാവൂർ രൂപത മെത്രാൻ ഡോ. സഹായരാജിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്. തുടർന്നു മാതാവിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും തിരുനാളിന്റെ പത്തുദിവസത്തേക്കു വേളാങ്കണ്ണി ബസിലിക്കയിൽ വരുന്ന ഭക്തർ കടലിൽ കുളിക്കുന്നതു വിലക്കി ജില്ലാ കളക്ടർ ആകാശ് ഉത്തരവു പുറപ്പെടുവിച്ചു. വേളാങ്കണ്ണി പള്ളി തിരുനാളിനോട് അനുബന്ധിച്ചു ദക്ഷിണ റെയിൽവേ 2 പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് കോട്ടയം- പുനലൂർ വഴിയും തിരുവനന്തപുരം സെൻട്രലിൽ നിന്നു നാഗർകോവിൽ വഴിയുമാണു പ്രത്യേക ട്രെയിനുകൾ. #{blue->none->b->06061 എറണാകുളം ജംക്‌ഷൻ - വേളാങ്കണ്ണി (സെപ്റ്റംബർ 3, 10) }# എറണാകുളം: രാത്രി 11.50 കോട്ടയം: 12.45 ചങ്ങനാശേരി: 1.00 വേളാങ്കണ്ണി: ഉച്ചയ്ക്ക് 3.15 #{blue->none->b->****** 06062 വേളാങ്കണ്ണി - എറണാകുളം ജംക്‌ഷൻ (സെപ്റ്റംബർ 4, 11) }# വേളാങ്കണ്ണി: വൈകിട്ട് 6.40 ചങ്ങനാശേരി: പിറ്റേന്ന് രാവിലെ 9.47 കോട്ടയം: 10.04 എറണാകുളം: 11.55. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-29-10:28:00.jpg
Keywords: വേളാങ്ക
Category: 18
Sub Category:
Heading: വേളാങ്കണ്ണി തിരുനാളിന് ഇന്നു കൊടിയേറും; കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകൾ
Content: നാഗപട്ടണം: ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച് കൂടുന്ന ദൈവമാതാവിന്റെ തിരുനാളിന് വേളാങ്കണ്ണി ബസിലിക്കയില്‍ ഇന്നു കൊടിയേറും. വൈകുന്നേരം 5.45നു തഞ്ചാവൂർ രൂപത മെത്രാൻ ഡോ. സഹായരാജിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്. തുടർന്നു മാതാവിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും തിരുനാളിന്റെ പത്തുദിവസത്തേക്കു വേളാങ്കണ്ണി ബസിലിക്കയിൽ വരുന്ന ഭക്തർ കടലിൽ കുളിക്കുന്നതു വിലക്കി ജില്ലാ കളക്ടർ ആകാശ് ഉത്തരവു പുറപ്പെടുവിച്ചു. വേളാങ്കണ്ണി പള്ളി തിരുനാളിനോട് അനുബന്ധിച്ചു ദക്ഷിണ റെയിൽവേ 2 പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് കോട്ടയം- പുനലൂർ വഴിയും തിരുവനന്തപുരം സെൻട്രലിൽ നിന്നു നാഗർകോവിൽ വഴിയുമാണു പ്രത്യേക ട്രെയിനുകൾ. #{blue->none->b->06061 എറണാകുളം ജംക്‌ഷൻ - വേളാങ്കണ്ണി (സെപ്റ്റംബർ 3, 10) }# എറണാകുളം: രാത്രി 11.50 കോട്ടയം: 12.45 ചങ്ങനാശേരി: 1.00 വേളാങ്കണ്ണി: ഉച്ചയ്ക്ക് 3.15 #{blue->none->b->****** 06062 വേളാങ്കണ്ണി - എറണാകുളം ജംക്‌ഷൻ (സെപ്റ്റംബർ 4, 11) }# വേളാങ്കണ്ണി: വൈകിട്ട് 6.40 ചങ്ങനാശേരി: പിറ്റേന്ന് രാവിലെ 9.47 കോട്ടയം: 10.04 എറണാകുളം: 11.55. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-29-10:28:00.jpg
Keywords: വേളാങ്ക
Content:
25500
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കിടെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ വെടിവെയ്പ്പ്: പിന്നില്‍ കത്തോലിക്ക വിരുദ്ധതയെന്ന് എഫ് ബി ഐ
Content: വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ മിന്നിപോളിസില്‍ സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വെടിവയ്പു സംഭവത്തെ കത്തോലിക്കാവിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐ ഏജൻസി. ബുധനാഴ്‌ച രാവിലെ സ്‌കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്‌പിൽ എട്ടും പത്ത് വയസുള്ള കുരുന്നുകളാണ് ദയനീയമായി കൊല്ലപ്പെട്ടത്. 17 പേർക്കു പരിക്കേൽക്കുകയും ചെയ്‌തിരുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് ആക്രമണം നടത്തിയത്. ഇയാളെ സ്വയം വെടിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ തിരുസഭ പുലര്‍ത്തുന്ന ശക്തമായ ധാര്‍മ്മിക നിലപാട് പ്രതിയുടെ വെറുപ്പിന് കാരണമായിട്ടുണ്ടാകാമെന്ന പ്രാഥമിക നിഗമനമാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്. പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ. ഇത് യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അക്രമ സംഭവത്തില്‍ ലെയോ പാപ്പ ദുഃഖം പ്രകടിപ്പിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-11:05:06.jpg
Keywords: അമേരിക്ക
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കിടെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ വെടിവെയ്പ്പ്: പിന്നില്‍ കത്തോലിക്ക വിരുദ്ധതയെന്ന് എഫ് ബി ഐ
Content: വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ മിന്നിപോളിസില്‍ സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വെടിവയ്പു സംഭവത്തെ കത്തോലിക്കാവിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐ ഏജൻസി. ബുധനാഴ്‌ച രാവിലെ സ്‌കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്‌പിൽ എട്ടും പത്ത് വയസുള്ള കുരുന്നുകളാണ് ദയനീയമായി കൊല്ലപ്പെട്ടത്. 17 പേർക്കു പരിക്കേൽക്കുകയും ചെയ്‌തിരുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് ആക്രമണം നടത്തിയത്. ഇയാളെ സ്വയം വെടിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ തിരുസഭ പുലര്‍ത്തുന്ന ശക്തമായ ധാര്‍മ്മിക നിലപാട് പ്രതിയുടെ വെറുപ്പിന് കാരണമായിട്ടുണ്ടാകാമെന്ന പ്രാഥമിക നിഗമനമാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്. പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ. ഇത് യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അക്രമ സംഭവത്തില്‍ ലെയോ പാപ്പ ദുഃഖം പ്രകടിപ്പിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-11:05:06.jpg
Keywords: അമേരിക്ക
Content:
25501
Category: 1
Sub Category:
Heading: പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി 'ലൗദാത്തോ സി ഗ്രാമം' തയാര്‍; ലെയോ പാപ്പ ഉദ്‌ഘാടനം ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും. നൂറ്റാണ്ടുകളായി പാപ്പമാരുടെ വേനൽക്കാലവസതിയായ കാസ്റ്റൽ ഗന്ധോൾഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 'ലൗദാത്തോ സി' എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തിലാണ്, ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗ്രാമത്തിനു തുടക്കം കുറിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ മാസം അഞ്ചാം തീയതിയാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. സൃഷ്ടിയോടുള്ള കരുതലും പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നൽകുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനുമാണ് 'ലൗദാത്തോ സി ഗ്രാമം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ സംരക്ഷിക്കാനും, വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കുക എന്ന ഫ്രാൻസിസ് പാപ്പയുടെ ചിന്തകളിൽ നിന്നുമാണ്, ഇത്തരമൊരു കേന്ദ്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. 55 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആത്മീയതയ്ക്കും, പഠനത്തിനും ഒരുപോലെപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിതെന്ന് വത്തിക്കാന്‍ വ്യക്തമാക്കുന്നു. സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചകഴിഞ്ഞാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ, ആശീർവാദ ശുശ്രൂഷയും, യാമപ്രാർത്ഥനയും നടക്കും. പ്രാർത്ഥനകൾക്ക് മുൻപായി പാപ്പ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച്, ജീവനക്കാർ, സഹകാരികൾ, അവരുടെ കുടുംബങ്ങൾ, ഈ പദ്ധതിക്ക് സംഭാവന നൽകിയ ആളുകൾ എന്നിവരെ അഭിവാദ്യം ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-14:28:55.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി 'ലൗദാത്തോ സി ഗ്രാമം' തയാര്‍; ലെയോ പാപ്പ ഉദ്‌ഘാടനം ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും. നൂറ്റാണ്ടുകളായി പാപ്പമാരുടെ വേനൽക്കാലവസതിയായ കാസ്റ്റൽ ഗന്ധോൾഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 'ലൗദാത്തോ സി' എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തിലാണ്, ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗ്രാമത്തിനു തുടക്കം കുറിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ മാസം അഞ്ചാം തീയതിയാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. സൃഷ്ടിയോടുള്ള കരുതലും പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നൽകുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനുമാണ് 'ലൗദാത്തോ സി ഗ്രാമം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ സംരക്ഷിക്കാനും, വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കുക എന്ന ഫ്രാൻസിസ് പാപ്പയുടെ ചിന്തകളിൽ നിന്നുമാണ്, ഇത്തരമൊരു കേന്ദ്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. 55 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആത്മീയതയ്ക്കും, പഠനത്തിനും ഒരുപോലെപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിതെന്ന് വത്തിക്കാന്‍ വ്യക്തമാക്കുന്നു. സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചകഴിഞ്ഞാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ, ആശീർവാദ ശുശ്രൂഷയും, യാമപ്രാർത്ഥനയും നടക്കും. പ്രാർത്ഥനകൾക്ക് മുൻപായി പാപ്പ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച്, ജീവനക്കാർ, സഹകാരികൾ, അവരുടെ കുടുംബങ്ങൾ, ഈ പദ്ധതിക്ക് സംഭാവന നൽകിയ ആളുകൾ എന്നിവരെ അഭിവാദ്യം ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-14:28:55.jpg
Keywords: പാപ്പ
Content:
25502
Category: 1
Sub Category:
Heading: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, ദയനീയ അവസ്ഥ; ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍
Content: ഗാസ/ ജെറുസലേം; ഗാസയിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള അൽ-അഹ്‌ലി അറബ് ആശുപത്രിയിലെ ഡോ. മഹർ അയ്യാദാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് അവിശ്വസനീയമാണെന്നും കിടക്കകൾക്കായി തീവ്രമായി തിരയുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. പക്ഷേ കട്ടില്‍ ഒന്നും കണ്ടെത്തുന്നില്ല. രാത്രികളില്‍ രോഗികൾ പലപ്പോഴും പൂന്തോട്ടങ്ങളിലും ഇടനാഴികളിലും ചെലവഴിക്കുകയാണ്. കാരണം എല്ലാ രോഗികളെയും ഉൾക്കൊള്ളാൻ മതിയായ സ്ഥലമില്ല. എല്ലാ ദിവസവും ഞങ്ങൾ 700 രോഗികളെ ചികിത്സിക്കുന്നു, അവരിൽ അനേകര്‍ പരിക്കേറ്റവരാണ്. ഒരേ സമയം ശസ്ത്രക്രിയ ആവശ്യമുള്ള രണ്ട് പരിക്കേറ്റ ആളുകളുണ്ടെങ്കിൽ, അവരില്‍ ആർക്ക് അതിജീവിക്കാൻ ഈ അവസരം നൽകണമെന്ന് ഞങ്ങൾ തീരുമാനിക്കണം. മറ്റേയാളെ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ഡോ. മഹർ പറയുന്നു. കൂട്ടക്കൊല തടയാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. പാലസ്തീനികളുടെ മാത്രമല്ല, ഇസ്രായേല്യരുടെയും ക്ഷേമമാണ് അപകടത്തിലായിരിക്കുന്നത്. ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ജീവൻ നഷ്ടപ്പെട്ട രോഗികളുടെ എണ്ണം എണ്ണമറ്റതാണ്. ആശുപത്രികളിൽ ആൻറിബയോട്ടിക്കുകൾ, ആസ്പിരിൻ എന്നിവ പോലുമില്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഓശാന ഞായറാഴ്ച ഇസ്രയേൽ മിസൈലാക്രമണം നടത്തിയ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയത്തിലെ വൈദ്യശാസ്ത്ര വിദഗ്ദ്ധനാണ് ഡോ. മഹർ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-15:40:01.jpg
Keywords: ഗാസ
Category: 1
Sub Category:
Heading: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, ദയനീയ അവസ്ഥ; ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍
Content: ഗാസ/ ജെറുസലേം; ഗാസയിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള അൽ-അഹ്‌ലി അറബ് ആശുപത്രിയിലെ ഡോ. മഹർ അയ്യാദാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് അവിശ്വസനീയമാണെന്നും കിടക്കകൾക്കായി തീവ്രമായി തിരയുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. പക്ഷേ കട്ടില്‍ ഒന്നും കണ്ടെത്തുന്നില്ല. രാത്രികളില്‍ രോഗികൾ പലപ്പോഴും പൂന്തോട്ടങ്ങളിലും ഇടനാഴികളിലും ചെലവഴിക്കുകയാണ്. കാരണം എല്ലാ രോഗികളെയും ഉൾക്കൊള്ളാൻ മതിയായ സ്ഥലമില്ല. എല്ലാ ദിവസവും ഞങ്ങൾ 700 രോഗികളെ ചികിത്സിക്കുന്നു, അവരിൽ അനേകര്‍ പരിക്കേറ്റവരാണ്. ഒരേ സമയം ശസ്ത്രക്രിയ ആവശ്യമുള്ള രണ്ട് പരിക്കേറ്റ ആളുകളുണ്ടെങ്കിൽ, അവരില്‍ ആർക്ക് അതിജീവിക്കാൻ ഈ അവസരം നൽകണമെന്ന് ഞങ്ങൾ തീരുമാനിക്കണം. മറ്റേയാളെ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ഡോ. മഹർ പറയുന്നു. കൂട്ടക്കൊല തടയാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. പാലസ്തീനികളുടെ മാത്രമല്ല, ഇസ്രായേല്യരുടെയും ക്ഷേമമാണ് അപകടത്തിലായിരിക്കുന്നത്. ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ജീവൻ നഷ്ടപ്പെട്ട രോഗികളുടെ എണ്ണം എണ്ണമറ്റതാണ്. ആശുപത്രികളിൽ ആൻറിബയോട്ടിക്കുകൾ, ആസ്പിരിൻ എന്നിവ പോലുമില്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഓശാന ഞായറാഴ്ച ഇസ്രയേൽ മിസൈലാക്രമണം നടത്തിയ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയത്തിലെ വൈദ്യശാസ്ത്ര വിദഗ്ദ്ധനാണ് ഡോ. മഹർ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-15:40:01.jpg
Keywords: ഗാസ
Content:
25503
Category: 1
Sub Category:
Heading: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 15 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
Content: പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ ചക്ഫെം ജില്ലയിൽ നടന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള ഗോത്ര വിഭാഗം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏകദേശം മൂവായിരത്തോളം വിശ്വാസികൾ വീടുകൾ വിട്ട് പലായനം ചെയ്തുവെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ക്രൈസ്തവ മാധ്യമമായ 'പ്രീമിയര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 18 തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ ടിം, കൊപ്പാങ്, മിഹിദിഹിൻ, ജിബ്ലാങ്, ജിലേം, ജിബിൻ, മാൻഡൻ എന്നീ ഗ്രാമങ്ങളിൽ അക്രമികൾ പ്രവേശിച്ചു നാശം വരുത്തുകയായിരിന്നു. വെടിവയ്ക്കുകയും വീടുകൾ കത്തിക്കുകയും കന്നുകാലികളെ കൊല്ലുകയും ചെയ്തായിരിന്നു അക്രമികളുടെ ക്രൂരത. പിറ്റേന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയപ്പോള്‍ തെരുവുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തിരിന്നു. ആക്രമണങ്ങളിൽ ഭക്ഷണസാധനങ്ങളും മൃഗങ്ങളും നശിച്ചതിനെത്തുടർന്ന് യാതൊന്നും ഇല്ലാതെ പലായനം ചെയ്യേണ്ടി വന്നതായി കുടിയിറക്കപ്പെട്ട ക്രൈസ്തവര്‍ പറയുന്നു. സുരക്ഷാസേന എത്താൻ വൈകിയതിനെ മവാഘവുൾ ഡെവലപ്‌മെന്റ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ബുലസ് ഡാബിറ്റ് അപലപിച്ചു. സുരക്ഷാസേന ചാക്ഫെമിൽ എത്തിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുവെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്നും ബുലസ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച്, ക്രൈസ്തവര്‍ക്ക് ജീവിക്കുന്നതിന് ലോകത്തില്‍ ഏറ്റവും അപകടകരമായ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ നിയമപരമായ മതസ്വാതന്ത്ര്യം നൈജീരിയയിലുണ്ടെങ്കിലും, തുടർച്ചയായ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയയിൽ ആയിരകണക്കിന് ക്രൈസ്തവരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്. പതിനായിരകണക്കിന് ക്രൈസ്തവര്‍ക്ക് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-17:37:31.jpg
Keywords: നൈജീരിയ
Category: 1
Sub Category:
Heading: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 15 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
Content: പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ ചക്ഫെം ജില്ലയിൽ നടന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള ഗോത്ര വിഭാഗം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏകദേശം മൂവായിരത്തോളം വിശ്വാസികൾ വീടുകൾ വിട്ട് പലായനം ചെയ്തുവെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ക്രൈസ്തവ മാധ്യമമായ 'പ്രീമിയര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 18 തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ ടിം, കൊപ്പാങ്, മിഹിദിഹിൻ, ജിബ്ലാങ്, ജിലേം, ജിബിൻ, മാൻഡൻ എന്നീ ഗ്രാമങ്ങളിൽ അക്രമികൾ പ്രവേശിച്ചു നാശം വരുത്തുകയായിരിന്നു. വെടിവയ്ക്കുകയും വീടുകൾ കത്തിക്കുകയും കന്നുകാലികളെ കൊല്ലുകയും ചെയ്തായിരിന്നു അക്രമികളുടെ ക്രൂരത. പിറ്റേന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയപ്പോള്‍ തെരുവുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തിരിന്നു. ആക്രമണങ്ങളിൽ ഭക്ഷണസാധനങ്ങളും മൃഗങ്ങളും നശിച്ചതിനെത്തുടർന്ന് യാതൊന്നും ഇല്ലാതെ പലായനം ചെയ്യേണ്ടി വന്നതായി കുടിയിറക്കപ്പെട്ട ക്രൈസ്തവര്‍ പറയുന്നു. സുരക്ഷാസേന എത്താൻ വൈകിയതിനെ മവാഘവുൾ ഡെവലപ്‌മെന്റ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ബുലസ് ഡാബിറ്റ് അപലപിച്ചു. സുരക്ഷാസേന ചാക്ഫെമിൽ എത്തിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുവെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്നും ബുലസ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച്, ക്രൈസ്തവര്‍ക്ക് ജീവിക്കുന്നതിന് ലോകത്തില്‍ ഏറ്റവും അപകടകരമായ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ നിയമപരമായ മതസ്വാതന്ത്ര്യം നൈജീരിയയിലുണ്ടെങ്കിലും, തുടർച്ചയായ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയയിൽ ആയിരകണക്കിന് ക്രൈസ്തവരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്. പതിനായിരകണക്കിന് ക്രൈസ്തവര്‍ക്ക് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-29-17:37:31.jpg
Keywords: നൈജീരിയ