India - 2025
സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു
സ്വന്തം ലേഖകന്‍ 01-08-2016 - Monday
കോട്ടയം: ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരേയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഇന്നലെ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. സീറോ മലങ്കാരസഭയുടെ വിവിധ രൂപതകളിലും വിജയപുരം രൂപത ഉള്‍പ്പെടെ മിക്ക ലത്തീന്‍ രൂപതകളിലും ഇന്നലെ പ്രത്യേക പ്രാത്ഥനകള്‍ നടത്തപ്പെട്ടു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണു മിക്ക ദേവാലയങ്ങളിലും പ്രാര്‍ഥനകളും കരുണയുടെ ജപമാലയും പരിഹാര പ്രദക്ഷിണവും നടത്തിയത്. ചങ്ങനാശേരി, കോട്ടയം അതിരൂപതകള്‍, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ വിവിധ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തപ്പെട്ടു.
വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ നാഗമ്പടം വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് പള്ളിക്കു ചുറ്റും കരുണയുടെ ജപമാലയും പരിഹാര പ്രദക്ഷിണം നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി ദിവ്യകാരുണ്യ ആരാധനയും നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളിലെ എകെസിസി, യുവദീപ്തി- കെസിവൈഎം എന്നിവയുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനാ ദിനം ആചരിച്ചു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക