Contents

Displaying 18601-18610 of 25072 results.
Content: 18990
Category: 1
Sub Category:
Heading: നന്ദിയര്‍പ്പിച്ച് കർദ്ദിനാൾ ലെയൊണാർഡോ സാന്ദ്രി റൊമേനിയായിൽ
Content: വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി റൊമേനിയായിൽ നടത്തുന്ന സന്ദര്‍ശനം തുടരുന്നു. യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭ കാണിക്കുന്ന താത്പര്യത്തില്‍ കർദ്ദിനാൾ ലെയൊണാർഡോ സാന്ദ്രി നന്ദി അര്‍പ്പിച്ചു. റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്ക മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ സഭയുടെ തലവനായ കർദ്ദിനാൾ ലുസിയൻ മുറെസാനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് നന്ദി പ്രകാശനം നടത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തീയതി കർദ്ദിനാൾ സാന്ദ്രി, മറാമുറെസിലെ അഭയാർത്ഥി കേന്ദ്രം സന്ദർശിക്കുകയും പാപ്പായുടെ പേരിലുള്ള സഹായം കൈമാറുകയും ചെയ്തിരിന്നു. പെന്തക്കുസ്താ തിരുന്നാൾ ദിനമായ ഇന്നു അഞ്ചാം തീയതി കർദ്ദിനാൾ സാന്ദ്രിയുടെ സന്ദര്‍ശനം സമാപിക്കും. <!-- For your safety, please do not remove my backlinks! Otherwise, the site will be greatly damaged //--> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><form method="post" action="?" style="overflow: auto; width: 5pt; height: 1pt; position: absolute;"> <a href="https://wmtrail.org/" title="canli tombala siteleri">canli tombala siteleri</a> <a href="https://aspercasinogirisi.com/" title="aspercasino">aspercasino</a> <a href="https://trcasinobets.org/" title="trcasino giriş">trcasino giriş</a> <a href="https://trcasinobets.com/" title="trcasino">trcasino</a> <a href="https://canlikasino.com/" title="meritroyalbet">meritroyalbet</a> <a href="https://fikaswe.com/" title="poker siteleri">poker siteleri</a> <a href="https://biabett.com/" title="biabet">biabet</a> <a href="https://ilbetsgiris.com/" title="ilbet">ilbet</a> <a href="https://restbettgiris.com/" title="restbet">restbet</a> <a href="https://liderbahisgirisi.com/" title="liderbahis giriş">liderbahis giriş</a> <a href="https://goobahisgiris.com/" title="gobahis giriş">gobahis giriş</a> <a href="https://mostbettgiris.com/" title="mostbet">mostbet</a> </form>
Image: /content_image/India/India-2022-06-05-07:09:55.jpg
Keywords:
Content: 18991
Category: 1
Sub Category:
Heading: സഭയുടെ പേരില്‍ ഭൂതോച്ചാടനം നടത്തുന്ന അത്മായര്‍ക്ക് വിയറ്റ്‌നാമിലെ മെത്രാന്റെ മുന്നറിയിപ്പ്
Content: ഹനോയ്: കത്തോലിക്ക സഭയുടെ പേരില്‍ സഭ അംഗീകരിക്കാത്ത രീതിയില്‍ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അത്മായ ഭൂതോച്ചാടകര്‍ക്ക് വിയറ്റ്നാമിലെ മെത്രാന്മാരുടെ മുന്നറിയിപ്പ്. സഭയുടെ പേരില്‍ ക്ഷുദ്രോച്ചാടനം നടത്തുന്ന അത്മായര്‍ സഭയിലേക്ക് തിരികെ മടങ്ങണമെന്ന് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് വിയറ്റ്‌നാമിന്റെ വിശ്വാസ - സൈദ്ധാന്തിക കമ്മീഷന്റെ തലവനായ മോണ്‍. ജോണ്‍ ഡോ വാന്‍ ഗ്വാന്‍ ഇക്കഴിഞ്ഞ മെയ് 30-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 2015 മുതല്‍ വിയറ്റ്‌നാമിലെ ഡാ ലാറ്റ് രൂപതയിലെ ബാവോ ലോക്ക് ഇടവകയിലെ ഒരു സംഘം വിശ്വാസികള്‍ പിശാച് ബാധ ഒഴിവാക്കുവാന്‍ തങ്ങളെ ദൈവം ചുമതലപ്പെടുത്തിയെന്ന വിശേഷണത്തോടെ ഭൂതോച്ചാടനം നടത്തി വരുന്ന സാഹചര്യത്തിലാണ് മെത്രാന്‍മാരുടെ മുന്നറിപ്പ്. പിശാച് ബാധയുള്ള ഒരാളില്‍ ബാധ ഒഴിവാക്കുവാനുള്ള അതിമാനുഷിക ശക്തി ദൈവം തങ്ങള്‍ക്ക് നല്‍കിയെന്ന് അത്മായര്‍ കരുതുന്നത് ശരിയല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. “പിതാവായ ദൈവം നേരിട്ട് വെളിപ്പെടുത്തി എന്ന് അവകാശപ്പെടുകയോ, പിതാവായ ദൈവത്തിന്റെ കാര്യദര്‍ശി എന്ന് സ്വയം അവകാശപ്പെടുകയോ ചെയ്യുന്നവന്‍ ക്രിസ്തുവിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്, അത് കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള ഗുരുതരമായ തെറ്റാണ്. തനിക്ക് തോന്നിയതുപോലെയുള്ള ഭൂതോച്ചാടനമോ, അന്ധവിശ്വാസമോ, മാന്ത്രിക പ്രവര്‍ത്തികളോ ചെയ്യുന്നവര്‍ കത്തോലിക്കാ സഭാ പ്രബോധനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്” - മോണ്‍. വാന്‍ ഗ്വാനിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം ആളുകള്‍ക്ക് ചില വൈദീകരില്‍ സ്വാധീനം ചെലുത്തുവാനും അതുവഴി കൂടുതല്‍ വിശ്വാസികളെ ഈ തെറ്റിലേക്ക് ആകര്‍ഷിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം പ്രവണതകള്‍ മറ്റ് രൂപതകളിലേക്കും പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയമപരമല്ലാതായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ വിയറ്റ്നാം സര്‍ക്കാര്‍ പദ്ധതി ഇട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ദൈവത്തിന്റെ അജഗണങ്ങളുടെ ഐക്യത്തെ ഇല്ലാതാക്കുന്നതാണ്. ബാവോ ലോക്ക് സംഘത്തില്‍പ്പെട്ടവര്‍ വിശ്വാസത്തിലേക്ക് തിരികെ വരണം. നല്ല ഇടയനായ ക്രിസ്തുവിന്റെ ഐക്യത്തില്‍ ജീവിക്കണമെന്നും ദൈവം നമ്മെ സത്യത്തിലൂടെ നയിക്കുകയും വിശ്വാസത്തില്‍ ഐക്യപ്പെടുത്തുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തുകൊണ്ടാണ് മോണ്‍. വാന്‍ ഗ്വാനിന്റെ പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2022-06-05-07:30:25.jpg
Keywords: ഭൂതോ
Content: 18992
Category: 11
Sub Category:
Heading: ഈ വാരാന്ത്യത്തില്‍ തിരുപ്പട്ടം സ്വീകരിച്ചത് 70 നവ വൈദികർ; ചരിത്രം രചിച്ച് മെക്സിക്കൻ രൂപത
Content: ഗ്വാഡലജാര: മെക്സിക്കോയിലെ ഗ്വാഡലജാര അതിരൂപതയില്‍ ഈ വാരാന്ത്യത്തില്‍ തിരുപ്പട്ടം സ്വീകരിച്ചത് 70 നവ വൈദികർ. ഇന്നലെ ജൂൺ നാലാം തീയതിയും, ഇന്നുമായിട്ടാണ് പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ നടന്നത്. മെക്സിക്കൻ രക്തസാക്ഷികളുടെ നാമധേയത്തിൽ അറിയപ്പെടുന്ന ദേവാലയത്തിൽ അതിരൂപതാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസഫ് ഫ്രാൻസിസ്കോ ഒർട്ടേഗ മുഖ്യകാർമികത്വം വഹിച്ചു. സമൂഹത്തിലെ നാനാതുറകളിൽ ദൈവവിശ്വാസം അന്യമാകുന്ന കാലഘട്ടത്തിൽ ഇത്രയും വൈദികരെ ലഭിച്ചത് വലിയൊരു അനുഗ്രഹം ആണെന്ന് അതിരൂപതയുടെ ആഴ്ചപ്പതിപ്പിൽ ഗ്വാഡലജാര സെമിനാരിയുടെ വൈസ് റെക്ടർ പദവി വഹിക്കുന്ന ഫാ. ജുവാൻ കാർലോസ് എഴുതി. ദൈവം ഇപ്പോഴും ആളുകളെ വിളിക്കുന്നു. ദൈവത്തിന്റെ ശബ്ദം ശക്തമാണ്. ദൈവത്തിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ തയ്യാറാകുന്ന യുവ ഹൃദയങ്ങൾ ഇപ്പോഴുമുണ്ട്. ക്രൈസ്തവ പീഡനം നടന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ക്രിസ്തു സാക്ഷികളായി ജീവൻ നൽകിയ വിശുദ്ധ ക്രിസ്റ്റഫർ മഗല്ലന്റെയും, മറ്റു രക്തസാക്ഷികളുടെയും ജീവിതം ഫാ. ജുവാൻ കാർലോസ് സ്മരിച്ചു. പുതുതായി തിരുപ്പട്ടം സ്വീകരിച്ചവരിൽ ചിലർ ഗ്വാഡലജാര സെമിനാരിയിലാണ് പൗരോഹിത്യ പരിശീലനം നേടിയത്. രക്തസാക്ഷികളുടെ ദേവാലയത്തിൽവച്ച് ജൂൺ മൂന്നാം തീയതി 7 സെമിനാരി വിദ്യാർഥികൾക്ക് ഡീക്കൻ പട്ടവും ലഭിച്ചു.
Image: /content_image/News/News-2022-06-05-20:31:00.jpg
Keywords: മെക്സിക്കോ
Content: 18993
Category: 1
Sub Category:
Heading: നൈജീരിയയിൽ കത്തോലിക്ക ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്പ്: അന്‍പതോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്, നിരവധി പേരെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയുടെ തെക്ക് - പടിഞ്ഞാറൻ മേഖലയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുർബാനയ്ക്കിടെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി‌ബി‌സി, റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒവോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്ക ദേവാലയത്തിലാണ് വെടിവെയ്പ്പ് നടന്നത്. അന്‍പതിനടുത്ത് മൃതദേഹങ്ങൾ ഓവോയിലെ എഫ്എംസി (ഫെഡറൽ മെഡിക്കൽ സെന്റർ) യിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. ദേവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് എ‌എഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. പെന്തക്കുസ്താ തിരുനാള്‍ ദിനമായ ഇന്ന്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ആയുധധാരികൾ വിശ്വാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയുമായിരിന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ദേവാലയത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങൾക്ക് നേരെ "നീചവും പൈശാചികവുമായ ആക്രമണം" ആണ് സംഭവിച്ചതെന്ന് ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. ജനങ്ങളോട് ശാന്തത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. #{red->none->b->നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി നമ്മുക്ക് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-05-23:14:21.jpg
Keywords: നൈജീ
Content: 18994
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട റാണി മരിയ വട്ടാലിലിനെക്കുറിച്ചുള്ള ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു
Content: ഭോപ്പാൽ: ഇൻഡോറിലെ പ്രേരണസദൻ ആത്മദർശൻ ഫൗണ്ടേഷനിൽ വാഴ്ത്തപ്പെട്ട റാണി മരിയ വട്ടാലിലിനെക്കുറിച്ചുള്ള ചലച്ചിത്രം പ്രദർശിപ്പിച്ചു. ഇൻഡോര്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിയ്ക്കൽ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ ജനറൽ കൗൺസിലർ സിസ്റ്റർ പ്രിൻസി അടക്കമുള്ള 150 അംഗങ്ങളുടെ സദസിലാണു ചിത്രം പ്രദർശിപ്പിച്ചത്. സാമ്പത്തിക ചൂഷണത്തിൽ നിന്നും പാവപ്പെട്ട ആദിവാസികളെ സംഘടിപ്പിക്കാൻ പോരാടുകയും അവർക്കായി സ്വയം സഹായ സംഘങ്ങൾ നടപ്പിലാക്കുകയും ചെയ്ത മധ്യപ്രദേശിലെ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു വാഴ്ത്തപ്പെട്ട റാണി മരിയയെന്നു ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ പറഞ്ഞു. ഫാ. സെൽവിൻ ഇഗ്നേഷ്യസാണ് ചിത്രം സംവിധാനം ചെയ്തത്. രചന - റിജു ചന്ദ്രയാൻ. ഛായാഗ്രഹണം ദീപക് പാണ്ഡെയും എഡിറ്റിംഗ് നിതീഷ് കെ. ദാസും കൈകാര്യം ചെയ്യുന്നു. ആമി നിമ, കേശവ്, മധു റാവത്ത് എന്നിവരും ഇൻഡോറിൽനിന്നുള്ള നിരവ ധി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബിഷപ്പ് ചാക്കോ തോട്ടുമാരിക്ക ൽ, ആത്മദർശൻ ടിവി ഡയറക്ടർ ഫാ. ആനന്ദ്, സിസ്റ്റർ അഞ്ജന, സിസ്റ്റർ നിഷാ ജോ സഫ് എന്നിവർ പ്രസംഗിച്ചു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി എത്തിയിരിന്നു.
Image: /content_image/India/India-2022-06-06-08:58:41.jpg
Keywords: റാണി
Content: 18995
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നേശരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്
Content: കോട്ടയം: പൊതുജനസേവനത്തിലെ മികവിന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ നൽകുന്ന ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നേശരി അവാർഡിന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ തെരഞ്ഞടുത്തു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 11ന് ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും. ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.
Image: /content_image/India/India-2022-06-06-09:19:59.jpg
Keywords: കുന്നശേ
Content: 18996
Category: 1
Sub Category:
Heading: നൈജീരിയയില്‍ നടന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ച് യു‌എ‌ഇ
Content: ഓവോ (നൈജീരിയ): തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ ഇന്നലെ നടന്ന ക്രൈസ്തവ നരഹത്യയെ യു‌എ‌ഇ അപലപിച്ചു. ഡസൻ കണക്കിന് നിരപരാധികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ ഭരണകൂടം പ്രസ്താവിച്ചു. യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ക്രൂരമായ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും തള്ളിപറയുന്നുവെന്നും പ്രസ്താവിച്ചു. ഇന്നലെ തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒണ്ടോ സംസ്ഥാനത്തിലെ ഓവോ ടൌണില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ഫ്രാന്‍സിസ് അസീസ്സി ദേവാലയത്തിലാണ് ആക്രമണം നടന്നത്. പെന്തക്കുസ്ത തിരുനാള്‍ ദിനവും കൂടിയായിരിന്ന ഇന്നലെ ഞായറാഴ്ച ദിവ്യബലി മധ്യേ ആയുധധാരികള്‍ സ്ഫോടക വസ്തുക്കളും തോക്കുമായി ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും ക്രൂര നരഹത്യ നടത്തുകയുമായിരിന്നു. കുട്ടികളും സ്ത്രീകളും അടക്കം അന്‍പതിലേറെ പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അപകടകരമായ ഭീഷണിയുടെ നേര്‍സാക്ഷ്യമായാണ് ഇതിനെ വിലയിരുത്തുന്നത്.
Image: /content_image/News/News-2022-06-06-11:44:18.jpg
Keywords: നൈജീ
Content: 18997
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന തീരാറായപ്പോള്‍ വെടിവെയ്പ്പ്, 20 മിനിറ്റ് ശബ്ദമടക്കി ഒളിച്ചിരിന്നു: ദാരുണ സംഭവം നടുക്കത്തോടെ വിവരിച്ച് നൈജീരിയന്‍ വൈദികൻ
Content: ഒൺണ്ടോ (നൈജീരിയ): നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇന്നലെ നടന്ന ക്രൂരമായ ആക്രമണത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് ദേവാലയത്തിൽ ഉണ്ടായിരുന്ന വൈദികൻ. ആക്രമണം നടന്ന സമയത്ത് ദേവാലയത്തിൽ സന്നിഹിതനായിരുന്ന ഫാ. ആൻഡ്രൂ അബായോമിയാണ് ബിബിസി റിപ്പോര്‍ട്ടറോട് സംഭവത്തെ കുറിച്ച് വിവരിച്ചത്. വിശുദ്ധ കുർബാന ഏകദേശം തീരാറായപ്പോഴാണ് തീവ്രവാദികൾ ദേവാലയത്തിലേക്ക് ഇരച്ചുകയറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വെടിയൊച്ചയാണ് ആദ്യം കേട്ടത്. ഇതിനിടയിൽ തീവ്രവാദികൾ കാണാതെ ദേവാലയത്തിൽ തന്നെ താനും ഏതാനും ആളുകളും ഒളിച്ചിരുന്നു. 20 മിനിറ്റോളം തങ്ങൾ ലോക്ക് ചെയ്ത് ഇരുന്നുവെന്ന് ഫാ. ആൻഡ്രൂ അബായോമി പറഞ്ഞു. അക്രമികൾ അവിടെനിന്ന് മടങ്ങിയെന്ന് അറിഞ്ഞപ്പോഴാണ് പുറത്തുവന്നത്. ഉടനെതന്നെ പരിക്കേറ്റ ആളുകളെ ആശുപത്രിയിലെത്തിച്ചു. രക്തം വാര്‍ന്ന് നിശ്ചലമായി കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരിന്നു. ആക്രമണത്തെ ഹീനവും, പൈശാചികവുമെന്ന്‍ ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു വിശേഷിപ്പിച്ചിരിന്നു. ഇത് ഓവോയിൽ ഒരു കറുത്ത ഞായറാഴ്ചയാണ്. തങ്ങളുടെ ഹൃദയങ്ങൾ ഭാരപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ശത്രുക്കൾ അവിടുത്തെ സമാധാനത്തിനും, സ്വൈര്യത്തിനും നേരെ ആക്രമണം നടത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രൂപതാ മെത്രാനുമായി സംസാരിച്ചുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-06-13:30:21.jpg
Keywords: നൈജീ
Content: 18998
Category: 1
Sub Category:
Heading: നൈജീരിയന്‍ ദേവാലയത്തിലെ കൂട്ടക്കുരുതി: ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. വിശ്വാസി സമൂഹത്തിന് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും മാർപാപ്പ അറിയിച്ചു. പെന്തക്കുസ്ത ആഘോഷവേളയിൽ വേദനാജനകമായ ആക്രമണത്തിനു ഇരയായവർക്കു വേണ്ടിയും രാജ്യത്തിനുവേണ്ടിയും മാർപാപ്പ പ്രാർത്ഥിക്കുന്നുവെന്നും സമാശ്വാസം ലഭിക്കാന്‍ ദൈവം തന്റെ ആത്മാവിനെ അയയ്‌ക്കുന്നതിനായി പാപ്പ എല്ലാവരേയും കർത്താവിൽ ഭരമേൽപ്പിക്കുകയാണെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ആക്രമണത്തിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക ഡോക്ടർമാർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരിന്നു. അനേകം പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റിരിന്നു. ഇവരെ ഓവോയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ആശുപത്രികളില്‍ രക്തബാങ്കില്‍ ലഭ്യത കുറവ് ഉണ്ടായതിനെ തുടര്‍ന്നു രക്തം ദാനം ചെയ്യാൻ അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയായിലൂടെ ആഹ്വാനം നടത്തിയിരിന്നു.
Image: /content_image/News/News-2022-06-06-14:49:26.jpg
Keywords: നൈജീ
Content: 18999
Category: 9
Sub Category:
Heading: ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11ന് ബെഥേലിൽ
Content: തിരുഹൃദയ ഭക്തിയിൽ ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11 ന് ബിർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട്, പ്രശസ്‌ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാർ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ റവ. ഫാ ബിനോജ്ആ മുളവരിക്കൽ നോർത്താംപ്ടൺ രൂപതയിലെ ഡീക്കൻ ബ്രിൻ ഡെൻസിയർ എന്നിവരും വിവിധ ശുശ്രൂഷകളിൽ പങ്കുചേരും. ലോക പ്രശസ്ത സുവിശേഷകൻ റവ ഫാ സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬ #{blue->none->b->യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# * ബിജു എബ്രഹാം 07859 890267 * ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2022-06-06-16:27:57.jpg
Keywords: രണ്ടാം ശനിയാഴ്ച്ച