Contents

Displaying 18571-18580 of 25073 results.
Content: 18960
Category: 1
Sub Category:
Heading: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
Content: ''സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം'' എന്ന സങ്കീർത്തകന്റെ പ്രാർത്ഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. സേക്രഡ് ഹാർട്ട്‌ ക്നാനായ കത്തോലിക്കാ മിഷൻ ലണ്ടൻ ഇടവകയായി ഉയർത്തികൊണ്ടും പ്രഥമ വികാരിയായി റവ. ഫാ. പത്രോസ് ചമ്പക്കരയെ നിയമിച്ചുകൊണ്ടുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാൻസലർ റവ. ഫാ. ടെൻസൺ പോൾ തിരുകർമ്മ വേളയിൽ വായിച്ചു. രൂപതാ പ്രോക്യുറേറ്റർ റവ. ഫാ. ജേക്കബ് എടകളത്തൂര്‍ കൂദാശാ കർമ്മങ്ങളുടെ ആർച്ചു ഡീക്കനായിരിന്നു. കൂദാശകർമ്മങ്ങളുടെ സമാപനത്തിൽ നടത്തപെട്ട അനുമോദന സമ്മേളനത്തിന് മാർ ജോസ് കല്ലുവേലിൽ അധ്യക്ഷത വഹിച്ചു. രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു മോശയെ പോലെ നേതൃത്വം നൽകിയ വികാരി ഫാ. പത്രോസ് ചമ്പക്കരെയെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു. ദിവ്യബലി മധ്യ ഉദ്ഘാടന സന്ദേശവേളയിലും സഭയോട് ചേർന്നു ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓർമ്മിപ്പിക്കുകയും ഫാ. പത്രോസ് ചമ്പക്കരയുടെ ത്യാഗപൂർണ്ണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെയും അഭിനന്ദിച്ചു. മുഖ്യസന്ദേശം നൽകിയ ഹ്യൂറോൻ ആംഗ്ലിക്കൻ രൂപതാധ്യക്ഷന്‍ ബിഷപ്പ് റവ. ഡോ. റ്റൊഡ് ടൗൺഷെന്റ് തങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം തുടർന്നും ആരാധനക്കായി സ്വന്തമാക്കിയ ദൈവജനത്തെ . അനുമോദിച്ചു. നോർത്ത് അമേരിക്കൻ ക്നാനായ റീജിയനെ പ്രതിനിധികരിച്ചു ചിക്കാഗോ സിറോ മലബാർ രൂപതാ വികാരി ജനറാൽ വെരി റവ. ഫാ. തോമസ് മുളവനാലും മിസ്സിസ്സാഗ രൂപതാ പ്രെസ്സ്ബട്ടോറിയൽ കൌൺസിൽ പ്രതിനിധികരിച്ചു ലണ്ടൻ സെന്റ് മേരിസ് സിറോ മലബാർ വികാരി റവ. ഫാ. പ്ലോഗൻ കണ്ണമ്പുഴയും കാനഡ ക്നാനായ കാത്തോലിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ. ജോസഫ് പതിയിൽ ആശംസകൾ അർപ്പിച്ചു. വികാരി റവ. ഫാ. പത്രോസ് ചമ്പക്കര സ്വാഗതവും പാരിഷ് കൌൺസിൽ സെക്രട്ടറി സന്തോഷ്‌ മേക്കര റിപ്പോർട്ടും കൈക്കാരൻ ബൈജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടന്നു. . നിരവധി വൈദികരുടെയും സന്യസ്ഥരുടെയും ദൈവജനത്തിന്റെ പങ്കാളിത്തം തിരുകര്‍മ്മങ്ങളില്‍ ഉണ്ടായിരിന്നു. ഫാ. പത്രോസ് ചമ്പകര.യോടൊപ്പം കൈക്കാരന്മാരായ സാബു തറപ്പേൽ, ബൈജു സ്റ്റീഫൻ, സെക്രട്ടറി സന്തോഷ്‌ മേക്കര ബിൽഡിംഗ്‌ കമ്മിറ്റി കൺവീനർ ജോജി പന്തംപ്ലക്കിൽ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ കഠിനധ്വനത്തിന്റെ ഫലമായിട്ടാണ് പ്രൗഡ്ഡഗംഭീരമായ ചടങ്ങുകൾ നടത്തപെട്ടത്. അരനൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം കാനഡയിൽ ഉള്ള ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പ്രഥമ ദേവാലയയും മിസ്സിസ്സാഗ രൂപതയുടെ ആറാമത്തെ ദേവാലയുമാമാണ് കൂദാശ ചെയ്യപ്പെട്ടത്. പ്രഥമ വികാരിയായി ചാർജെടുത്ത റവ. ഫാ. പത്രോസ് ചമ്പക്കരയുടെയും ഇടവക ജനത്തിന്റെയും നിരന്തര പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ദേവാലയം സ്വന്തമാക്കാൻ സാധിച്ചത്. കാനഡയിൽ താമസിക്കുന്ന എല്ലാ ക്നാനായ സഭാ മക്കളുടെയും സാമ്പത്തിക പ്രാർത്ഥനാ സഹായ സഹകരണം ഈ ദേവാലയം സ്വന്തമാക്കാൻ ലഭ്യമായത് ഈ സമൂഹത്തിന്റെ പരസ്പര സഹകരണത്തിന്റെയും ഇഴയെടുപ്പത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണെന്ന് ഇടവക നേതൃത്വം പ്രസ്താവിച്ചു.
Image: /content_image/News/News-2022-05-31-13:30:42.jpg
Keywords: കാനഡ
Content: 18961
Category: 1
Sub Category:
Heading: സമാധാന രാജ്ഞിയുടെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പയുടെ ജപമാല സമര്‍പ്പണം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: ജപമാല മാസത്തിന്റെ സമാപന ദിനമായ ഇന്ന്‍ റോമിലെ സെന്റ്‌ മേരി മേജര്‍ ബസിലിക്കയില്‍ ‘സമാധാനത്തിന്റെ രാജ്ഞി’യുടെ (റെജിന പാസിസ്) രൂപത്തിന് മുന്നില്‍ പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച രൂപമാണ് സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം. റോമന്‍ സമയം വൈകിട്ട് 6 മണിക്ക് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല നവസുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ഏകോപിപ്പിക്കുന്നത്. പ്രഥമ ദിവ്യകാരുണ്യ, വിശ്വാസ സ്ഥിരീകരണം നടത്തിയ കുട്ടികള്‍, റോമിലെ യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ള കുടുംബങ്ങള്‍, റോമിലെ വിവിധ ഇടവകാംഗങ്ങള്‍, റോമന്‍ കൂരിയ, സ്വിസ്സ് ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പാപ്പയ്ക്കൊപ്പം ജപമാലയില്‍ പങ്കുചേരും. യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരുമാണ് ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിയന്‍ ദേവാലയങ്ങളിലും ഇതേസമയം തന്നെ ജപമാലകള്‍ അര്‍പ്പിക്കും. ഗ്വാഡലൂപ്പ, ലൂര്‍ദ്ദ്, നോക്ക്, ഹോളി ഹൗസ് ഓഫ് ലൊറെറ്റോ, ജസ്ന ഗോര, കൊറിയന്‍ മാര്‍ട്ടിയേഴ്സ് തുടങ്ങിയ മരിയന്‍ ദേവാലയങ്ങളും ജപമാലയില്‍ പങ്കുചേരും. ഇറ്റാലിയന്‍ ആംഗ്യഭാഷയിലുള്ള തര്‍ജ്ജമക്കൊപ്പം വത്തിക്കാന്റെ ഔദ്യോഗിക ചാനലുകളിലെല്ലാം പരിപാടി തത്സമയ സംപ്രേഷണം നടത്തും. 1918-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ ചുമതലപ്പെടുത്തിയതനുസരിച്ച് അന്നത്തെ വത്തിക്കാന്‍ മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും, ശില്‍പ്പിയുമായ ഗുയിഡോ ഗാല്ലിയാണ് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്.
Image: /content_image/News/News-2022-05-31-14:40:53.jpg
Keywords: ജപമാല
Content: 18962
Category: 13
Sub Category:
Heading: ഡെട്രോയിറ്റ് രൂപതയിൽ രണ്ടു മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുങ്ങുന്നു
Content: ഡെട്രോയിറ്റ്: കത്തോലിക്ക സഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങളിലൊന്നായ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ലോകത്തോട് വീണ്ടും പ്രഘോഷിക്കുവാൻ ഡെട്രോയിറ്റ് രൂപതയിൽ വിവിധങ്ങളായ പരിപാടികൾ. വേനല്‍ക്കാലത്ത് അമേരിക്കന്‍ മെത്രാന്‍ സമിതി മൂന്നു വര്‍ഷം നീളുന്ന കര്‍മ്മപരിപാടിയ്ക്കാണ് ആരംഭം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 19ന് ഡെട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്കര്‍ ആർച്ച്‌ ബിഷപ്പ് അലന്‍ വിഗ്നെറോണിന്റെ നേതൃത്വത്തില്‍ രണ്ടു മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടിപ്പിക്കും. പ്രദിക്ഷണം ഡെട്രോയിറ്റിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയിലായിരിക്കും അവസാനിക്കുക. ആളുകളെ യേശുവിലേക്ക് അടുപ്പിക്കുന്നതിനു ലഭിച്ച ഒരു അവസരമാണ് ഈ പ്രദിക്ഷണമെന്നും അതുകൊണ്ടാണ് ക്രിസ്തുവിനെ തെരുവിലേക്ക് കൊണ്ടു വന്ന് പ്രാര്‍ത്ഥിക്കുവാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും സിസ്റ്റര്‍ എസ്തേര്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നേതൃത്വത്തില്‍ റോമില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി പ്രദിക്ഷണത്തില്‍ പങ്കെടുത്തതിന്റെ പ്രചോദനത്തില്‍ നിന്നുമാണ് ഈ പ്രദിക്ഷണം സംഘടിപ്പിക്കുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 19ന് ഉച്ചക്ക് ഒരു മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന പ്രദിക്ഷണം ഷിക്കാഗോയിലെ ബോള്‍വാര്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയിലാണ് അവസാനിക്കുക. കുടുംബങ്ങളും, വൈദികരും, വിദ്യാര്‍ത്ഥികളും, ക്നൈറ്റ്സ് ഓഫ് കൊളംബസ് പോലെയുള്ള സംഘടനകളില്‍ നിന്നുമായി നിരവധി പേര്‍ പ്രദിക്ഷണത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു അതിരൂപതയുടെ ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് മിഷ്ണറി ഡിസിപ്ലിന്‍ ഡയറക്ടര്‍ മാര്‍ലോണ്‍ ഡെ ലാ ടോരെ പറഞ്ഞു. 2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെ രൂപതാതലത്തിലും, 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ ഇടവകാതലത്തിലും, 2024 ജൂലൈയില്‍ ഇന്ത്യാനപോളിസില്‍ നടക്കുന്ന യൂക്കരിസ്റ്റ് കോണ്‍ഗ്രസുമായി മൂന്ന്‍ ഭാഗങ്ങളായിട്ടാണ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റ് റിവൈവല്‍ നടക്കുക. ദിവ്യകാരുണ്യ ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ദിവ്യകാരുണ്യ ആരാധന, പരിശീലന ശില്‍പ്പശാലകള്‍, യൂക്കരിസ്റ്റിക്ക് കോണ്‍ഫറന്‍സുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്കാണ് ഡെട്രോയിറ്റ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്.
Image: /content_image/News/News-2022-05-31-15:27:51.jpg
Keywords: ഡെട്രോയി
Content: 18963
Category: 10
Sub Category:
Heading: പുരുഷന്മാരുടെ ജപമാല സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍
Content: അസുൻസിയോൺ: ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നടന്ന പുരുഷന്‍മാരുടെ ജപമാലയില്‍ (മെന്‍സ് റോസറി) കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം. പെറുവിനും, അര്‍ജന്റീനക്കും, കോസ്റ്ററിക്കക്കും പുറമേ, പരാഗ്വേ, പ്യുയര്‍ട്ടോ റിക്കോ എന്നീ രാഷ്ട്രങ്ങളാണ് മെന്‍സ് റോസറിയില്‍ പങ്കെടുത്തത്. പരാഗ്വേയില്‍ നെംബിയിലാണ് ജപമാല സംഘടിപ്പിച്ചത്. ജപമാലക്ക് പുറമേ, നിത്യസഹായ മാതാവിന്റെ ചാപ്പലില്‍ നിന്നും സാന്‍ ലോറെന്‍സോ ഇടവകയിലേക്ക് തീര്‍ത്ഥാടനവും (റോസാരിയോ സിന്‍ ഫ്രോണ്ടെറാസ്) സംഘടിപ്പിച്ചു. വിവിധ സംഘടനാംഗങ്ങളും, അപ്പസ്തോലിക സംരഭങ്ങളും ഇതില്‍ ഭാഗഭാക്കായി. 2011 നവംബര്‍ 7-നാണ് പുരുഷന്‍മാരെ ദൈവമാതാവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘റൊസാരിയോ ഡെ ഹോംബ്രെസ്’ ആരംഭിക്കുന്നത്. പരാഗ്വേയിലെ 'റോസറി ഓഫ് ബ്രേവ് മെന്‍' പുരുഷന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും, തങ്ങളുടെ ആത്മാവിനെ പരിപോഷിക്കുവാനും ലഭിക്കുന്ന ഒരവസരമാണെന്നു സംഘാടക നിരയിലുള്ള ഗോണ്‍സാലസ് പറഞ്ഞു. പ്യൂയര്‍ട്ടോ റിക്കോയില്‍ തലസ്ഥാന നഗരമായ സാന്‍ ജുവാനിലാണ് മെന്‍സ് റോസറി സംഘടിപ്പിച്ചത്. സാന്‍ ജോസ് ദേവാലയത്തിലെ റെക്ടറുടെ ആശീര്‍വാദത്തോടെയായിരിന്നു പ്രാര്‍ത്ഥനാശുശ്രൂഷ. വിചിന്തനങ്ങളും, ആരാധനയും പരിപാടിയുടെ ഭാഗമായി. വിശുദ്ധിയുടെ ഫലം പുറപ്പെടുവിക്കുന്ന ജപമാലയിലൂടെ തങ്ങളുടെ ക്രിസ്തീയ ദൗത്യം മികച്ച രീതിയില്‍ നിര്‍വഹിക്കുവാന്‍ പുരുഷന്‍മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും റൊസാരിയോ ഡെ ഹോംബ്രെസിനുണ്ടെന്നു സംഘടന ഫേസ്ബുക്ക് പേജില്‍ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-31-19:03:35.jpg
Keywords: ജപമാല
Content: 18964
Category: 13
Sub Category:
Heading: ചാമ്പ്യൻസ് ലീഗ് കിരീടം ദൈവമാതാവിന് സമർപ്പിച്ച് റയൽ മാഡ്രിഡ് ടീം
Content: മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് തങ്ങളുടെ ട്രോഫി ദൈവ മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു. ഔർ ലേഡി ഓഫ് അൽമുദേന എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നിലാണ് അൽമുദേന കത്തീഡ്രൽ ദേവാലയത്തിലെത്തി ടീമംഗങ്ങളും, മറ്റ് ഒഫീഷ്യൽസും ചാമ്പ്യൻസ് ലീഗ് ട്രോഫിയും, ഏപ്രിൽ 30നു വിജയിച്ച സ്പാനിഷ് ലീഗ് ട്രോഫിയും സമർപ്പിച്ചത്. മെയ് 29നു മാഡ്രിഡിന്റെ തെരുവിലൂടെ ആയിരക്കണക്കിന് ആരാധകരുടെ ഹർഷാരവം ഏറ്റുവാങ്ങിയാണ് കത്തീഡ്രൽ ദേവാലയത്തിലേക്ക് ടീം എത്തിയത്. റയൽ മാഡ്രിഡ് ടീമിനെ കർദ്ദിനാൾ കാർലോസ് ഒസോറോ സിയറയാണ് സ്വീകരിച്ചത്. കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോർ മാഡ്രിഡിന്റെ പേര് ഭൂഖണ്ഡത്തിലെ മറ്റ് സ്ഥലങ്ങളിൽ സുപരിചിതമാക്കിയത് പോലെ, രാജ്യതലസ്ഥാനത്തിന്റെ പേര് മറ്റ് സ്ഥലങ്ങളിൽ എത്തിക്കുന്ന റയൽ ടീമിന് കർദ്ദിനാൾ നന്ദി പറഞ്ഞു. കന്യകാമറിയത്തിന്റെ മാതൃ സംരക്ഷണം അവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും ലഭിക്കുവാന്‍ ടീമിന്റെ പബ്ലിക് റിലേഷൻ ഡയറക്ടർ പദവി വഹിക്കുന്ന മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന എമിലിയോ ബുട്രാജുവേനോ കത്തീഡ്രലിൽവെച്ച് പ്രാർത്ഥിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Así fue la foto de familia en la Catedral de la Almudena.<a href="https://twitter.com/hashtag/RealMadrid?src=hash&amp;ref_src=twsrc%5Etfw">#RealMadrid</a> | <a href="https://twitter.com/hashtag/CHAMP14NS?src=hash&amp;ref_src=twsrc%5Etfw">#CHAMP14NS</a> | <a href="https://twitter.com/hashtag/CAMPEON35?src=hash&amp;ref_src=twsrc%5Etfw">#CAMPEON35</a> <a href="https://t.co/p89OCRV0us">pic.twitter.com/p89OCRV0us</a></p>&mdash; Real Madrid C.F. (@realmadrid) <a href="https://twitter.com/realmadrid/status/1530964736795463680?ref_src=twsrc%5Etfw">May 29, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കേരള ടീം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ കോച്ചായ ബിനോ ജോര്‍ജ്ജ്, മഞ്ചേരി സെന്‍റ് ജോസഫ് ദേവാലയത്തില്‍ ട്രോഫിയുമായി എത്തിചേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനെ വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായിട്ട് കൂടിയാണ് റയൽ മാഡ്രിഡ് ടീമിന്റെ വിശ്വാസ സാക്ഷ്യത്തെ മലയാളി ക്രൈസ്തവ സമൂഹം നോക്കികാണുന്നത്. റയൽ മാഡ്രിഡ് കിരീടം നേടിയപ്പോള്‍ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിച്ചിരിന്നതിന്റെ വീഡിയോയും ചര്‍ച്ചകളില്‍ ഇടം നേടിയിരിന്നു. മെയ് 28നു നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെയാണ് റയൽ മാഡ്രിഡ് തകർത്തത്. ഇത് പതിനാലാമത്തെ തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. മുന്‍പും നിരവധി തവണ കിരീടം സ്വന്തമാക്കിയതിന് കൃതജ്ഞതയര്‍പ്പിക്കാന്‍ ടീം ഒന്നടങ്കം കത്തീഡ്രല്‍ ദേവാലയത്തിലെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-01-11:33:54.jpg
Keywords: ടീം
Content: 18965
Category: 11
Sub Category:
Heading: ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ സുരക്ഷയ്ക്കായി യുവാക്കള്‍ക്ക് പാക്ക് പോലീസിന്റെ പരിശീലനം
Content: പെഷവാര്‍: ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ പോലീസിനെ സഹായിക്കുന്നതിനായി പെഷവാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി. റൂറല്‍ എസ്.പി നൗഷെര്‍വാന്‍ അലി, ഡി.എസ്.പി ലുഖ്മാന്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ ഡിവിഷനില്‍പ്പെട്ട ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശീലനം സംഘടിപ്പിച്ചത്. ദേവാലയങ്ങളില്‍ വരുന്ന സന്ദര്‍ശകരുടെ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൈസ്തവര്‍ക്ക് പുറമേ മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരും പരിശീലനത്തില്‍ പങ്കെടുത്തുവെന്നു നൗഷെര്‍വാന്‍ അലി പറഞ്ഞു. പെഷവാര്‍ പോലീസ് ചീഫ് ഇജാസ് ഖാനുമായി സമീപ ദിവസം ക്രിസ്ത്യന്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിനെ സഹായിക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും, സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് പതിവാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലാഹോറിലെ ഗ്രീൻ ടൗണിൽ സ്ഥിതി ചെയ്യുന്ന വൺ ഇൻ ക്രൈസ്റ്റ് മേല്‍ക്കൂരയില്‍ കയറി ഒരു മുസ്ലീം യുവാവ് കുരിശു രൂപം പിഴുതുകളയുവാന്‍ ശ്രമിച്ചതും, ജനുവരിയില്‍ ഒകാര ജില്ലയിലെ സെന്റ്‌ കാമിലസ് ദേവാലയം 4 പേര്‍ ചേര്‍ന്ന് അലംകോലമാക്കിയതും വാര്‍ത്തയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന്റെ കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ പണം ആവശ്യപ്പെട്ടുകൊണ്ട് 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത് സമീപ കാലത്താണ്. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായ പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹം കടുത്ത ഭീഷണി നേരിടുന്നുണ്ട്. പെഷവാറില്‍ ദേവാലയ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം സുരക്ഷാസേനയില്‍ ചേര്‍ന്ന ആകാശ് ബഷീർ എന്ന ഇരുപതുകാരന്‍ ചാവേർ ആക്രമണം നടത്താൻ വന്ന തീവ്രവാദിയെ സ്വജീവൻ പണയം വെച്ച് തടഞ്ഞുനിർത്തി രക്തസാക്ഷിത്വം വരിച്ചിരിന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാഷ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാഷിന്റെ അവസാന വാക്കുകള്‍. ഈ യുവാവിനെ കഴിഞ്ഞ വര്‍ഷം ദൈവദാസനായി പ്രഖ്യാപിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-01-13:44:01.jpg
Keywords: ക്രിസ്ത്യന്‍
Content: 18966
Category: 1
Sub Category:
Heading: ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാന്‍ സ്വാമിക്ക് മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പ്രത്യേക ബഹുമതി
Content: ജെനീവ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു മരണാനന്തര ബഹുമതി. "മനുഷ്യാവകാശത്തിനുള്ള നോബൽ സമ്മാനം" എന്ന് വിളിക്കപ്പെടുന്ന മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പുരസ്കാരത്തിന് പുറമേയുള്ള പ്രത്യേക ബഹുമതിയ്ക്കാണ് ഫാ. സ്റ്റാന്‍ സ്വാമിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ ഫാ. സേവ്യർ സോറെങ് SJ (RAN) ബഹുമതി ഏറ്റുവാങ്ങും. 2021-ല്‍ പുരസ്ക്കാരത്തിന് ഫാ. സ്റ്റാൻ സ്വാമി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അതിലേക്ക് എത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചുവെന്ന് അവാർഡ് ജൂറി ചെയർ ഹാൻസ് തൂലെൻ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ഫാ. സ്റ്റാന്‍ നടത്തിയ പോരാട്ടങ്ങള്‍ അതുല്യമാണെന്നും അതിലേക്കു വെളിച്ചം വീശാൻ ജൂറി ആഗ്രഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.
Image: /content_image/News/News-2022-06-01-15:49:40.jpg
Keywords: സ്റ്റാന്‍
Content: 18967
Category: 10
Sub Category:
Heading: സമാധാന രാജ്ഞിയുടെ മുന്നില്‍ ലോക സമാധാനത്തിനായി ജപമാല സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ സെന്റ്‌ മേരി മേജര്‍ ബസിലിക്കയിലെ ‘സമാധാനത്തിന്റെ രാജ്ഞി’യായ (റെജിന പാസിസ്) പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ യുക്രൈന്റേയും, ലോകം മുഴുവന്റേയും സമാധാനത്തിനായി ജപമാല അര്‍പ്പിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ മാതാവിന്റെ വണക്കമാസത്തിന് ഔദ്യോഗിക സമാപനം കുറിച്ചു. വത്തിക്കാന്റെ തത്സമയ സംപ്രേഷണത്തില്‍ നല്‍കിയിരുന്ന വീഡിയോ ലിങ്ക് വഴി പടിഞ്ഞാറന്‍ യുക്രൈനിലെ സാര്‍വനിറ്റ്സ്യായിലെ മദര്‍ ഓഫ് ഗോഡ് ദേവാലയമുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി മരിയന്‍ ദേവാലയങ്ങള്‍ ഫ്രാന്‍സിസ് പാപ്പക്കൊപ്പം ജപമാലയില്‍ പങ്കെടുത്തു. തന്റെ കയ്യില്‍ കരുതിയിരുന്ന വെള്ള പൂച്ചെണ്ട് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപത്തിന് മുന്നില്‍ അര്‍പ്പിച്ച ശേഷമാണ് പാപ്പ ആമുഖ പ്രാര്‍ത്ഥന ആരംഭിച്ചത്. പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതും, ഇപ്പോള്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെപോലും ബാധിച്ചിരിക്കുന്നതുമായ യുദ്ധം അവസാനിപ്പിക്കണമേ എന്ന ഉള്ളടക്കമുള്ളതായിരിന്നു പാപ്പ ചൊല്ലിയ ആമുഖ പ്രാര്‍ത്ഥന. യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരും ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലി. ജപമാലക്ക് ശേഷം സമാപന പ്രാര്‍ത്ഥനയും, പാപ്പയുടെ ആശീര്‍വാദവുമുണ്ടായിരുന്നു. റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവിന്റെ രൂപവും വണങ്ങിയതിന് ശേഷമാണ് പാപ്പ ബസിലിക്ക വിട്ടത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതിന് വേണ്ടി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ കമ്മീഷന്‍ ചെയ്തതനുസരിച്ചാണ് ശില്‍പ്പി ഗുയിഡോ ഗല്ലി സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-01-20:12:25.jpg
Keywords: ജപമാല
Content: 18968
Category: 18
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ മാധ്യമ സന്ദേശം ചാക്യാർകൂത്ത് രൂപത്തിൽ
Content: കൊച്ചി: ലോക മാധ്യമദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ മാധ്യമ സന്ദേശം (ഹൃദയംകൊണ്ട് കേൾക്കുക) ചാക്യാർകൂത്ത് രൂപത്തിൽ അവതരിപ്പിക്കുന്നു. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ജൂണ്‍ നാലിന് ഉച്ചകഴിഞ്ഞു മൂന്നിനു പാലാരിവട്ടം പിഓസിയിലാണു പരിപാടി. പ്രമുഖ ക്രൈസ്തവ ചാക്യാരായ ഡോ. ജാക്സൺ തോട്ടുങ്കലാണു ചാക്യാർകൂത്ത് നടത്തുന്നത്. പരിപാടി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യും.പ്രവേശനം സൗജ്യന്യമായിരിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രാഹം ഇരിമ്പിനിക്കല്‍ അറിയിച്ചു.
Image: /content_image/India/India-2022-06-02-09:44:02.jpg
Keywords: കെ‌സി‌ബി‌സി
Content: 18969
Category: 13
Sub Category:
Heading: ജനം ഒന്നടങ്കം പറയുന്നു, ഇതാണ് യഥാര്‍ത്ഥ ഇടയന്‍: സ്വന്തം ഇടവകാംഗത്തിന് വൃക്ക പകുത്തു നല്‍കാന്‍ വികാരിയച്ചന്‍
Content: തൃശൂര്‍: കനകമല ഇടവകയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചന്‍ ഇന്ന്‍ വൃക്ക ദാനം ചെയ്യുന്നു, സ്വീകരിക്കുന്ന വ്യക്തിയാകട്ടെ - തങ്ങളുടെ ഇടവകാംഗവും. യേശു കാണിച്ച ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശം തന്റെ പ്രവര്‍ത്തികളിലൂടെ ലോകത്തോട് പ്രഘോഷിക്കുന്നത് കനകമല തീർത്ഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരിയാണ്. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് അതികഠിനമായ വിധത്തില്‍ വേദനകളിലൂടെ കടന്നുപോകുന്ന കനകമല കണ്ണമ്പുഴ ബെന്നി ജിൻസി ദമ്പതികളുടെ മകൻ ബെൻസനാണ് വൃക്ക സ്വീകരിക്കുന്നത്. ബെൻസന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഡയാലിസിസ് നടത്തി മുന്നോട്ട് പോകുന്നതിനിടെയാണ് എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവൻ രക്ഷിക്കാനാവൂവെന്ന്‍ ഡോക്ടർമാർ നിര്‍ദ്ദേശിക്കുന്നത്. മാതാപിതാക്കള്‍ വൃക്ക ദാനത്തിന് തയാറായെങ്കിലും രണ്ടുപേരുടെയും അനുയോജ്യമല്ലെന്ന് കണ്ടെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് പൂര്‍ണ്ണ മനസ്സോടെ സന്നദ്ധത അറിയിച്ച് വികാരിയച്ചനായ ഫാ. ഷിബു നെല്ലിശേരി രംഗത്തുവരുന്നത്. പരിശോധനയില്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. താന്‍ ചെയ്യുന്നത് ചെറിയ കാര്യമാണെന്ന ചിന്തയില്‍ വൈദികന്‍ പറഞ്ഞത് ഇങ്ങനെ: ''ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാൻ കഴിയുന്നതു ചെയ്യാനായിട്ടാണു താൻ വൈദികനായത്. ബെൻസന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകുന്നതിലൂടെ ദൈവത്തിന്റെ തിരുവിഷ്ട്ടം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നത്''. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ ഇന്ന്‍ ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായുള്ള പരിശോധനയ്ക്കായി രണ്ടു ദിവസം മുമ്പേ ഇരുവരും ആശുപത്രിയിൽ അഡ്മിറ്റായി. ശസ്ത്രക്രിയക്കാവശ്യമായ മുഴുവൻ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമുള്ള സുമനസുകളുടെ സഹായത്തോടെയാണു സ്വരുകൂട്ടിയത്. ഇരിങ്ങാലക്കുട നെല്ലിശ്ശേരി ജോസ്-ബേബി ദമ്പതികളുടെ മകനാണ് ഫാ. ഷിബു നെല്ലിശേരി. 2006 ൽ തിരുപ്പട്ടം സ്വീകരിച്ച ഈ യുവ വൈദികന്‍ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കനകമല തീർത്ഥാടന കേന്ദ്രത്തിൽ റെക്ടറായി നിയമിതനായത്. ഇരുവരുടെയും ശസ്ത്രക്രിയ വിജയത്തിനായി രാവും പകലും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസി സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-02-11:10:09.jpg
Keywords: വൃക്ക