Contents

Displaying 2501-2510 of 24979 results.
Content: 2711
Category: 8
Sub Category:
Heading: നീയും ഒരിക്കല്‍ മരിക്കുമെന്നോര്‍ക്കുക.....!
Content: “കണ്ണുയര്‍ത്തി കുന്നുകളിലേക്കു നോക്കുക! ഒരു സ്ഥലമെങ്കിലും ഉണ്ടോ നീ ശയിക്കാത്തതായി? മരുഭൂമിയില്‍ അറബിയെന്നപോലെ നീ വഴിയരികേ ജാരന്‍മാരെ കാത്തിരുന്നു. നികൃഷ്ടമായ വേശ്യാവൃത്തിയാല്‍ നീ നാടു ദുഷിപ്പിച്ചു” (ജെറമിയ 3:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 30}# ഭൗതീകലോക സുഖങ്ങള്‍ക്ക് വേണ്ടിയും, പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടിയും ആയിരകണക്കിന് പാപങ്ങളുടെ കറകളാല്‍ ജീവിതത്തെ മലിനപ്പെടുത്തുന്ന നിങ്ങളോട് പറയുന്നു, “ദൈവത്തിന്റെ നീതിയുടെ രഹസ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക്‌ ബോധ്യമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ വലിപ്പത്തെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” (ഫ്രഞ്ച് സുവിശേഷകനും ഗ്രന്ഥകാരനുമായ ഫാദര്‍ ചാള്‍സ് അര്‍മിഞ്ചോണ്‍). #{blue->n->n->വിചിന്തനം:}# ഇഹലോക ജീവിതത്തിലെ താത്ക്കാലിക താമസക്കാര്‍ മാത്രമാണു നാം. ഏതു നിമിഷവും മരണം നമ്മെ തേടിയെത്താം. മരണത്തിനപ്പുറമുള്ള നിത്യമായ ജീവിതത്തിനു എന്തു നിക്ഷേപമാണ് നമ്മുക്കുള്ളത്? സമയമെടുത്ത് വിചിന്തനം ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-30-03:18:56.jpg
Keywords: മരി
Content: 2712
Category: 6
Sub Category:
Heading: എങ്ങനെ പ്രാര്‍ത്ഥിക്കണം?
Content: "ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു" (ലൂക്കാ 18:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 30}# ഞങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാ എന്ന് നാം മിക്കപ്പോഴും പറയാറുണ്ടല്ലോ. എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്? ഇത് വളരെ ലളിതമാണ്. ഞാന്‍ പറയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രാര്‍ത്ഥിക്കുക. പക്ഷേ പ്രാര്‍ത്ഥിച്ചിരിക്കണം. 'ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല, കാരണം, എനിക്ക് പ്രാര്‍ത്ഥിക്കുവാന്‍ അറിഞ്ഞുകൂടാ' എന്ന് ഒരിക്കലും നാം പറയരുത്. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അറിയാം. പ്രാര്‍ത്ഥനയുടെ വാക്കുകള്‍ ലളിതമാണ്; ബാക്കിയെല്ലാം താനേ വന്നുകൊള്ളും. 'എനിക്ക് പ്രാര്‍ത്ഥിക്കുവാന്‍ അറിഞ്ഞുകൂടാ' എന്ന് പറയുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ നിങ്ങളെ തന്നെ വഞ്ചിക്കുകയാണെന്നതാണ്. ഹൃദയത്തില്‍ ചുരുങ്ങിയ അവസ്ഥയെയാണ് ഇത്തരം മനോഭാവം കാണിക്കുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കാനുള്ള സന്മനസ്സിന്റെ കുറവ്; അല്ലെങ്കില്‍ ആത്മധൈര്യത്തിന്റെ അഭാവം. നാമായിരിക്കുന്ന ഓരോ അവസ്ഥയിലും നമ്മുക്ക് പ്രാര്‍ഥിക്കാന്‍ കഴിയണം. പ്രാര്‍ത്ഥന എല്ലാവര്‍ക്കും സാധ്യമാണ്, പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യവുമാണ്. നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നതുപോലെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 9.4.62) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-30-03:40:16.jpg
Keywords: പ്രാര്‍ത്ഥന
Content: 2713
Category: 1
Sub Category:
Heading: അമോരിസ് ലെത്തീസിയയുടെ ഹിന്ദി പരിഭാഷ പുറത്തിറക്കി; അപ്പസ്‌ത്തോലിക പ്രബോധനം എല്ലാ വിശ്വാസികളിലേക്കും എത്തിക്കുവാന്‍ സഭയുടെ ശ്രമം
Content: ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ' എല്ലാ വിശ്വാസികളുടെയും ഇടയിലേക്ക് എത്തിക്കുന്നതിനായി ഭാരതത്തിലെ കത്തോലിക്ക സഭ പ്രത്യേകം പദ്ധതികള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമോരിസ് ലെത്തീസിയയുടെ ഹിന്ദി പതിപ്പ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പുറത്തിറക്കി. ഹിന്ദി പതിപ്പിന്റെ ആദ്യ കോപ്പി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയ്ക്കു നല്‍കിയാണ് കര്‍ദിനാള്‍ പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്. 2014, 2015 വര്‍ഷങ്ങളില്‍ നടത്തപ്പെട്ട കുടുംബ സിനഡിന്റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌ത്തോലിക പ്രബോധനമായ അമോരിസ് ലെത്തീസിയ തയ്യാറാക്കിയത്. ശക്തമായ കുടുംബബന്ധങ്ങളെ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയെ സംബന്ധിക്കുന്ന പിതാവിന്റെ അഭിപ്രായങ്ങളുമാണ് അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ പ്രധാന ഉള്ളടക്കം. സിസിബിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി കൗണ്‍സില്‍ വഴി അപ്പോസ്‌ത്തോലിക പ്രബോധനം കുടുംബങ്ങളിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ മുന്‍കൂട്ടി നടപ്പിലാക്കിയിരുന്നു. വടക്കേ ഇന്ത്യക്കാരായ വിശ്വാസികള്‍ക്ക് വായിച്ചു മനസിലാക്കുന്നതിനായിട്ടാണ് അപ്പസ്‌ത്തോലിക പ്രബോധനം ഹിന്ദിയിലേക്ക് തര്‍ജമ ചെയ്തു പുറത്തിറക്കിയിരിക്കുന്നത്. വലിയ ഒരു വിഭാഗം ജനങ്ങളിലേക്ക് പാപ്പയുടെ സന്ദേശം എത്തുന്നതിന് ഈ നടപടി കാരണമാകും. അതേ സമയം 'കത്തോലിക്ക കുടുംബങ്ങളും പ്രാദേശിക സഭകളുടെ കാരുണ്യ പ്രവര്‍ത്തികളും' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി എഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ വെച്ചു നടക്കും. മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനും പ്രായോഗികമായി ഇതിനെ നടപ്പിലാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഭോപ്പാലില്‍ സിസിബിഐയും പ്രത്യേക സിനഡ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-30-06:32:29.jpg
Keywords: Church,in,India,to,Promote,Amoris,Laetitia,Hindi,translation,published
Content: 2714
Category: 1
Sub Category:
Heading: പാരീസ് മാതൃകയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത: യുകെയിലെ കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തിന് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി
Content: ലണ്ടന്‍: തീവ്രവാദികളുടെ ആക്രമണ സാധ്യത മുന്‍നിര്‍ത്തി യുകെയിലെ പ്രശസ്തമായ കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള പോലീസ് സംഘം കാന്‍റര്‍ബറി കത്തീഡ്രല്‍ പരിസരത്ത് തന്നെ ക്യാമ്പ് ചെയ്യുകയാണ്. അതേ സമയം ലണ്ടനില്‍ എല്ലാ സ്ഥലങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഫാ. ജാക്വസ് ഹാമലിന്റെ കൊലപാതകത്തെയും ഭീകരാക്രമണ സാധ്യതകളെയും മുന്നില്‍ കണ്ടാണ് കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തിന് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. യൂറോപ്പില്‍ അടുത്തിടെ നടന്ന പല തീവ്രവാദി ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ തീവ്രവാദികളില്‍ ചിലര്‍ യുകെയിലേക്കും കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അത്യാധുനിക തോക്കുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളുമായിട്ടാണ് പോലീസ് സംഘം ദേവാലയ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അതേ സമയം പോലീസ് നടപടി ജനങ്ങളുടെ ഉള്ളില്‍ ഭീതിപരത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ഷോപ്പിംഗ് സെന്ററുകളിലും, ലണ്ടനിലെ സൗത്ത് എന്‍ഡ് വിമാനത്താവളത്തിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദേവാലയത്തിലേക്ക് എത്തുന്നവര്‍ക്ക് പോലീസ് ക്രമീകരണങ്ങള്‍ മൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും, ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് കാന്‍റര്‍ബറി കത്തീഡ്രല്‍ വക്താവ് പ്രതികരിച്ചു. കെന്റ് പോലീസും, എസെക്‌സ് പോലീസുമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും, സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസം യുകെ ആഭ്യന്തരമന്ത്രാലയം ആരാധനാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 2.4 മില്യണ്‍ യൂറോ പ്രത്യേകമായി അനുവദിച്ചിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കാന്‍റര്‍ബറി കത്തീഡ്രല്‍ ആണ് ആര്‍ച്ച്ബിഷപ്പിന്റെ ഔദ്യോഗിക ആസ്ഥാന ദേവാലയം. വര്‍ഷംതോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെയ്ക്ക് പ്രാര്‍ത്ഥനകള്‍ക്കും സന്ദര്‍ശനത്തിനുമായി എത്തുന്നത്.
Image: /content_image/News/News-2016-09-30-07:43:38.jpg
Keywords: Armed,police,patrol,Canterbury,Cathedral
Content: 2715
Category: 1
Sub Category:
Heading: കത്തോലിക്ക സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനവും ശാന്തിയും പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കണമെന്ന് ഫിലിപ്പീന്‍സ് ആര്‍ച്ച് ബിഷപ്പ്
Content: മനില: ഫിലിപ്പിന്‍സില്‍ കത്തോലിക്ക സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനവും ശാന്തിയും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി പ്രത്യേക പദ്ധതി രൂപകല്‍പ്പന ചെയ്യണമെന്ന് കത്തോലിക്ക ബിഷപ്പ്. കഗായന്‍ ഡീ ഒറോ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്റോണിയോ ലെഡിസ്മയാണ് കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ പാഠ്യപദ്ധതി തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമാധാനത്തിന്റെ സംസ്‌കാരം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാത്തലിക് എജ്യൂക്കേഷന്‍ അസോസിയേഷന്‍ ഓഫ് ഫിലിപ്പിന്‍സിന്റെ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ആര്‍ച്ച് ബിഷപ്പ് തന്റെ ആശയം നിര്‍ദേശിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും സാംസ്‌കാരിക സമന്വയത്തിനും ഉതകുന്നതായിരിക്കും സമാധാന സന്ദേശങ്ങളുടെ പഠനമെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. മനുഷ്യ ജീവന്റെ മഹത്വവും കുടുംബ ബന്ധങ്ങളുടെ വിലയും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കണമെന്നും ബിഷപ്പ് പറഞ്ഞു. രാജ്യത്തെ 1500-ല്‍ അധികം കത്തോലിക്ക സ്‌കൂളുകളില്‍ നിന്നും മൂവായിരത്തില്‍ അധികം പ്രതിനിധികള്‍ സീബു സിറ്റിയില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തി. 'K-12' എന്നറിയപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ഈ തീരുമാനം കത്തോലിക്ക സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ദോഷകരമായി ബാധിക്കുന്ന തീരുമാനം നടപ്പിലാക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-30-07:21:54.jpg
Keywords: Catholic,school,new,course,to,study,peace,says,Philippians,arch,bishop
Content: 2716
Category: 1
Sub Category:
Heading: ഭൂതോച്ചാടകരായ വൈദികരുടെ എണ്ണം കത്തോലിക്ക സഭയില്‍ വര്‍ദ്ധിക്കുന്നു; വൈദികരുടെ സേവനം ആയിരങ്ങളെ രക്ഷയുടെ മാര്‍ഗത്തിലേക്ക് അടുപ്പിക്കുന്നു
Content: വാഷിംഗ്ടണ്‍: ഭൂതോച്ചാടകരായ വൈദികരുടെ എണ്ണം കത്തോലിക്ക സഭയില്‍ വര്‍ദ്ധിക്കുന്നു. ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഭൂതങ്ങളേയും, സാത്താന്റെ വിവിധ ആക്രമണങ്ങളേയും മനുഷ്യരില്‍ നിന്നും അകറ്റി നല്‍കുന്നതിനായി കത്തോലിക്ക സഭയില്‍ ഒരു സംഘം വൈദികര്‍ തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഇത്തരം സേവനം ചെയ്തിരുന്നത് വിരലിലെണ്ണാവുന്ന വൈദികരാണെങ്കില്‍, ഇപ്പോള്‍ അവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. യുഎസില്‍ മാത്രം ഭൂതബാധയും, സാത്താന്റെ മറ്റ് പലബാധകളും ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണം പത്തുവര്‍ഷത്തില്‍ തന്നെ നാലിരട്ടിയായി വര്‍ധിച്ചു. പത്ത് വര്‍ഷം മുമ്പ് വെറും പത്ത് വൈദികരായിരുന്നു ഇത്തരം സേവനങ്ങളുമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമ്പതില്‍ അധികം വൈദികര്‍ ഭൂത പിശാചുകളുടെ വലയില്‍ കുടുങ്ങിയ മനുഷ്യ ജീവിതങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ദുരിതത്തില്‍ കഴിഞ്ഞ ആയിരക്കണക്കിനു വ്യക്തികള്‍ക്ക് സ്വാന്തനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിക്കുന്ന വിശദമായ റിപ്പോര്‍ട്ട് അടുത്തിടെ ഓണ്‍ലൈന്‍ പത്രമായ 'ടെലിഗ്രാഫ്' പുറത്തുവിട്ടിരുന്നു. യുഎസിലെ പ്രമുഖരായ ഭൂതബാധ ഒഴിപ്പിക്കുന്ന ഫാദര്‍ ഗാരി തോമസിന്റെയും, ഫാദര്‍ വിന്‍സി ലാംപേര്‍ട്ടിന്റെയും അഭിമുഖം വിശ്വാസികള്‍ക്ക് അധികം പരിചിതമല്ലാത്ത വിവിധ സാത്താന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് ഭൂതോച്ചാടകരായ (ഭൂതബാധ ഒഴിപ്പിക്കുന്ന) വൈദികര്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചതെന്ന് തങ്ങളുടെ അഭിമുഖത്തില്‍ വൈദികരായ ഗാരിയും, വിന്‍സി ലാംപേര്‍ട്ടും പറയുന്നു. അതിനു മുമ്പ് സാത്താനുണ്ടെന്നു പറയുന്നതു തന്നെ വൈദികര്‍ പലപ്പോഴും ഒഴിവാക്കിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള സഭയിലെ പുരോഹിതർ സാത്താന്റെ പ്രവര്‍ത്തനത്തെ കുറിച്ചും, അതിലൂടെ മനുഷ്യര്‍ നശിപ്പിക്കപ്പെടുന്നതിനെ സംബന്ധിച്ചും വിവിധ മുന്നറിയിപ്പുകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ, ഒരു വിശ്വാസിയുടെ ശരീരത്തു നിന്നും നേരില്‍ ഭൂതത്തെ പുറത്താക്കിയിരുന്നു. സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനകളില്‍ നിന്നും വ്യത്യസ്ഥമായി ചില ശക്തമായ പ്രാര്‍ത്ഥനകളിലൂടെയാണ് പരിശുദ്ധ പിതാവ് വിശ്വാസിയുടെ ശരീരത്തു നിന്നും ഭൂതത്തെ ഒഴിപ്പിച്ചത്. ഭൂതോച്ചാടകരായ വൈദികര്‍ എല്ലാ വൈദികരേയും പോലെ സാധാരണ ശുശ്രൂഷകള്‍ ചെയ്യുന്നവരാണെന്നും, അല്ലാതെ മാന്ത്രിക ശക്തിയുള്ള ദിവ്യരല്ലെന്നും ജനം മനസിലാക്കണമെന്നും ഫാദര്‍ ഗാരിയും, വിന്‍സിയും തങ്ങളുടെ അഭിമുഖത്തില്‍ പറയുന്നു. റോമില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശീലനം മാത്രമാണ് ഇത്തരം വൈദികര്‍ക്ക് ലഭിക്കുക. ഓരോ രൂപതയിലും ബിഷപ്പ് ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഭൂതബാധ ഒഴിപ്പിക്കുന്ന വൈദികനെ ഔദ്യോഗികമായി നിയമിക്കാം. ഇത്തരത്തിലുള്ള വൈദികര്‍ രൂപതയുടെ കീഴിലുള്ള വിശ്വാസികളുടെയും, ആവശ്യമനുസരിച്ച് മറ്റുള്ളവരുടെയും ഭൂതബാധകള്‍ പ്രാര്‍ത്ഥനകളിലൂടെ ഒഴിപ്പിച്ചു നല്‍കാറുണ്ട്. യുഎസിലെ തങ്ങളുടെ രൂപതയിലെ വിശ്വാസികളിലും അധികമായി തങ്ങളെ പുറത്തുള്ള രൂപതയിലെ ആളുകളാണ് ശുശ്രൂഷകള്‍ക്കായി വളിക്കുന്നതെന്നും വൈദികര്‍ പറയുന്നു. ഭാരതത്തിലും, അര്‍മേനിയായിലും, ആഫ്രിക്കയിലും ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ സേവനത്തിനായി വിളിക്കാറുണ്ടെന്നും ഈ സ്ഥലങ്ങളിലെല്ലാം പോയി ബാധ ഒഴിപ്പിച്ച് നല്‍കിയതായും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ ശുശ്രൂഷകള്‍ക്കു ശേഷം ലഭിക്കുന്ന സമയത്തെല്ലാം തന്നെ പ്രാര്‍ത്ഥനാപൂര്‍വ്വം ഭൂതങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രാര്‍ത്ഥന തങ്ങള്‍ നടത്താറുണ്ടെന്നും വൈദികര്‍ അഭിമുഖത്തില്‍ പറയുന്നു. ഒരാളില്‍ നിന്നും ഭൂതത്തെ ഒഴിപ്പിക്കുന്നതിനു മുന്നോടിയായി ശക്തമായ പ്രാര്‍ത്ഥനകള്‍ വിവിധ സംഘങ്ങളായി വൈദികര്‍ നടത്താറുണ്ട്. ഒരു ഡോക്ടറുടെയും മനശാസ്ത്രജ്ഞന്റെയും സഹായവും ചില സന്ദര്‍ഭങ്ങളില്‍ വൈദികര്‍ ഉപയോഗിക്കുന്നു. സാത്താന്‍ എന്നത് ഒരു കെട്ടുകഥയല്ലെന്നും അതൊരു വാസ്തവമാണെന്നും, വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഭൂതബാധ ഒഴിപ്പിക്കുന്നതിനുള്ള ശുശ്രൂഷകള്‍ ചെയ്തു നല്‍കുയുള്ളുവെന്നും, കത്തോലിക്ക വിശ്വാസികളെക്കാളും അധികമായി അകത്തോലിക്ക വിശ്വാസികള്‍ തങ്ങളെ സേവനത്തിനായി വിളിക്കുന്നുണ്ടെന്ന് വൈദികര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു മനുഷ്യനെ അടിമയാക്കിയ ശേഷം പലരീതിയിലാണ് സാത്താന്‍ അവനിലേക്ക് പ്രവേശിക്കുന്നത്. ഇത്തരത്തില്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ദുഷ്ടാത്മാവ് ആ പ്രത്യേക വ്യക്തിയില്‍ വാസമുറപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ആളുകളെ അടമകളാക്കുക, നീലചിത്രങ്ങള്‍ കാണുവാന്‍ പ്രേരിപ്പിച്ച് അതിലുള്ള ആസക്തി വര്‍ദ്ധിപ്പിക്കുക, തുടങ്ങിയവയാണ് സാത്താന്‍ ഉപയോഗിക്കുന്ന ശക്തമായ മാര്‍ഗങ്ങളെന്നും വൈദികര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ തന്റെ അടിമകളായവരെ സാത്താന്‍ അവനെ ആരാധിക്കുന്നവരാക്കി മാറ്റുന്നു. വീട്ടിലേക്ക് സാത്താന്റെ പ്രവര്‍ത്തനത്തേയും സ്വാധീനത്തേയും ക്ഷണിച്ചുവരുത്തുന്ന ഒന്നാണ് ഓജോ ബോര്‍ഡ് എന്ന് വൈദികര്‍ എടുത്ത് പറയുന്നുണ്ട്. ചില പ്രത്യേക ടാറ്റുകള്‍ ശരീരത്തില്‍ വരയ്ക്കുകയും, ചരടുകളും മറ്റും കൈയില്‍ ധരിക്കുകയും ചെയ്യുന്നവരിലും, മന്ത്രവാദം നടത്തുന്നവരിലും, അതില്‍ പങ്കാളികളാകുന്നവരിലും സാത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈദികര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം തെറ്റായ സാഹചര്യങ്ങളെല്ലാം ഒഴിവാക്കണമെന്നും ദൈവവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെയും, ആരാധനയിലൂടെയും, കൂദാശകളിലൂടെയും ശക്തമാക്കി നിലനിര്‍ത്തണമെന്നും വൈദികരായ ഗാരി തോമസും, വിന്‍സി ലാംപോര്‍ട്ടും മുന്നറിയിപ്പു നൽകുന്നു.
Image: /content_image/News/News-2016-10-01-00:23:30.jpg
Keywords: Exorcist priests, pravachaka sabdam
Content: 2717
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ സ്‌നേഹമാണ് സഭകളെ ഒന്നിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ; ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവനുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി
Content: ടിബിലിസി: ദൈവസ്‌നേഹവും ക്രിസ്തുവിലുള്ള ഐക്യവുമാണ്, അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് സുവിശേഷത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നമ്മേ സഹായിക്കുന്നതെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ജോര്‍ജിയയില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, രാജ്യത്തിലെ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ ഇലിയാസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരിന്നു. ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രീയാര്‍ക്കീസായ ഇലിയാ രണ്ടാമനുമായി തലസ്ഥാന നഗരമായ ടിബിലിസില്‍ വച്ചാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. പാത്രീയാര്‍ക്കീസ് പാലസില്‍ ജോര്‍ജിയന്‍ സഭ ഊഷ്മളമായ വരവേല്‍പ്പാണ് മാര്‍പാപ്പയ്ക്ക് നല്‍കിയത്. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ജോര്‍ജിയയില്‍ സമാനമായ രീതിയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. "ദൈവത്തിന്റെ സ്‌നേഹമാണ് നമ്മേ ഉയര്‍ത്തിക്കൊണ്ടു വരുന്നതും, നിലനിര്‍ത്തുന്നതും. ഈ സ്‌നേഹത്തിന്റെ ആത്മാവ് പഴയ കാലങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ മറക്കുവാനും വരും കാലത്തിലെ ഭയത്തെ നേരിടുവാനും നമ്മേ പ്രാപ്തരാക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും ദുഷ്ടാത്മാവാണ് എല്ലാവരിലേക്കും പകരുന്നത്. നമ്മെ തെറ്റിലേക്കു നയിക്കുന്ന പിശാചിന്റെ നടപടികളില്‍ നിന്നും രക്ഷ നേടുവാന്‍ നാം ചെയ്യേണ്ടത് പരസ്പരം സ്‌നേഹിക്കുക എന്നതാണ്. സ്‌നേഹത്തിന് മാത്രമേ എല്ലാ ദുഷ്ട പ്രവര്‍ത്തികളേയും കീഴടക്കുവാന്‍ സാധിക്കുകയുള്ളു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നിരവധി ക്ലേശങ്ങളും പരീക്ഷണങ്ങളും നേരിട്ടപ്പോഴും വിശ്വാസത്തില്‍ അടിയുറച്ചു നിന്ന ജോര്‍ജിയന്‍ സഭയിലെ വിശ്വാസികളെ താന്‍ അകമഴിഞ്ഞ് അനുമോദിക്കുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കൂടിക്കാഴ്ചയില്‍ ഇലിയാ രണ്ടാമനോട് പറഞ്ഞു. കത്തോലിക്ക സഭയുടെ തലവന്‍മാരും, ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രീയാര്‍ക്കീസുമാരും ഏറെ സൗഹൃദപരമായ സഹവര്‍ത്തിത്വമാണ് നടത്തിയിരുന്നതെന്ന വസ്തുതയും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പിന്നീട് സെന്റ് സൈമണ്‍ ബാര്‍ സാബേ ദേവാലയത്തില്‍ വച്ച് അസിറിയന്‍, കല്‍ദായന്‍ കത്തോലിക്ക സമൂഹവുമായി മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ക്ലേശവും ദുഃഖവും അനുഭവിക്കുന്ന ജനതയ്ക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി. സിറിയയിലേയും ഇറാഖിലേയും ജനതയെ മാര്‍പാപ്പ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം സ്മരിച്ചു. ജോര്‍ജിയയിലെ സന്ദര്‍ശനത്തിനു ശേഷം അസര്‍ബൈജാനും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. തന്റെ അപ്പോസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം നാളെ അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-01-00:21:46.png
Keywords: Christ's,love,unites,us,says,pope,visit,Georgia
Content: 2718
Category: 1
Sub Category:
Heading: അക്രമി സംഘം തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയായില്‍ അക്രമി സംഘം തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ മോചിതനായി. 'ഫാദര്‍ ടാന്‍സി' മേജര്‍ സെമിനാരിയുടെ റെക്ടറായ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ തട്ടിക്കൊണ്ടു പോയ അക്രമി സംഘമാണ് വൈദികനെ വെറുതെ വിട്ടത്. രണ്ടര മില്യണ്‍ നൈജീരിയന്‍ നൈറ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് വൈദികനെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്. എന്നാല്‍ മോചനദ്രവ്യം കൂടാതെ തന്നെയാണ് വൈദികന്‍ മോചിതനായിരിക്കുന്നത്. അവ്കാ രൂപതയുടെ വക്താവ് ഫാദര്‍ ഫ്രാന്‍സിസ് ചിഡൂമിയാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. "ദൈവത്തിന്റെ കാരുണ്യത്താല്‍ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ അക്രമി സംഘം മോചിപ്പിച്ചു. എന്‍സൂക്ക രൂപതയിലെ വൈദികനായ ഫാദര്‍ ഇമ്മാനുവേല്‍ ഇപ്പോള്‍ രൂപതയുടെ ബിഷപ്പ് ഗോഡ്ഫ്രീ ഒനാഹിനൊപ്പം ഉണ്ട്". ഫാദര്‍ ഫ്രാന്‍സിസ് ചിഡൂമി പറഞ്ഞു. അവ്കാ രൂപതയുടെ ബിഷപ്പായ പൗളിനസ് ഇസിയോകാഫോര്‍ ആണ് മോചിതനായ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ സ്വീകരിച്ചത്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് പൗളിനസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 26-ാം തീയതിയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മും മറ്റു രണ്ടു വൈദികരും സഞ്ചരിച്ചിരുന്ന വാഹനം അക്രമികള്‍ വളയുകയും ഇമ്മാനുവേല്‍ ഡിമ്മിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. അക്രമികളുടെ വെടിയേറ്റെങ്കിലും മറ്റു രണ്ടു വൈദികരും ഓടി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുസ്ലീം ഗോത്ര വര്‍ഗ്ഗമായ ഫുലാനി ഹെഡ്‌സ്മാന്‍ വിഭാഗത്തിലെ ഒരു സംഘം ആളുകളാണ് വൈദികരെ ആക്രമിച്ച ശേഷം ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ തട്ടിക്കൊണ്ടു പോയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-01-06:52:39.jpg
Keywords: Kidnapped,Nigerian,priest,released,safely
Content: 2719
Category: 4
Sub Category:
Heading: സാന്‍ നിക്കോളസ്സില്‍ പരിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശങ്ങള്‍
Content: അര്‍ജന്റീനയിലെ സാന്‍ നിക്കോളസ്സില്‍ ഉണ്ടായ പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണം പ്രസ്തുത സ്ഥലത്തെ ബിഷപ്പായ ഹെക്ടര്‍ സബത്തീനോ അടുത്തിടെ അംഗീകരിച്ചിരിന്നു. ആറര വര്‍ഷ ക്കാലയളവിനുള്ളില്‍, വിദ്യാഭ്യാസമില്ലാത്ത ഒരു വീട്ടമ്മയായ ഗ്ലാഡിസ് ക്വിറോഗാ ഡ മോട്ടായ്ക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ, 800-ഓളം സന്ദേശങ്ങളാണ് അവര്‍ക്ക് നല്‍കിയത്. അവയില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും സന്ദേശങ്ങളെ പറ്റിയാണ് താഴെ കൊടുക്കുന്നത്. #{red->none->b-> സാത്താനുമായുള്ള പോരാട്ടം}# #{blue->n->n->1. ഇന്നത്തെ ലോകം ആകെ ആശയക്കുഴപ്പത്തിലാണ്. തിന്മ ലോകത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. ഹൃദയത്തിലൂടെ നേര്‍ക്കാഴ്ച ആഗ്രഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ആത്മശോധന മുടക്കാത്തവര്‍ ഭാഗ്യവാന്മാര്‍! ദിവ്യമാതാവിനാല്‍ നയിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍! അല്‍പം പോലും പ്രകാശം ആത്മാവിലില്ലാത്ത ഈ കാലങ്ങളില്‍, എന്റെ വിശുദ്ധമായ വെളിച്ചമായിരിക്കും ഈ ഘോരമായ ഇരുട്ടിന്റെ നടുവില്‍ നിങ്ങളെ നയിക്കുക. എല്ലാ അനിശ്ചിതത്വങ്ങളും തരണം ചെയ്യുവാന്‍ ഞാന്‍ നിന്നെ സഹായിക്കാം. വേണ്ടതുപോലെ നേരിടാന്‍ ദൈവപുത്രനോട് ചേര്‍ന്ന് ഈ അമ്മ നിന്നെ പ്രാപ്തയാക്കാം. അതിനുവേണ്ടി, എളിമപ്പെട്ട് എന്റെ ഹൃദയത്തിലേക്ക് സ്വയം സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്. 2. സാത്താന്‍ അതിശക്തിയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്, ഭയപ്പെടരുത്. അവന് സ്പര്‍ശിക്കാന്‍ സാധിക്കുന്ന എല്ലാത്തിനേയും വളഞ്ഞ് ദയാദാക്ഷിണ്യമില്ലാതെ അവന്‍ ആക്രമിച്ചു കൊണ്ടിരിക്കയാണ്. എന്റെ മക്കളേ, പ്രാര്‍ത്ഥിക്കുവിന്‍; പ്രാര്‍ത്ഥന നിങ്ങളെ ശക്തിപ്പെടുത്തും. പ്രാര്‍ത്ഥിക്കുവാനായി യേശുക്രിസ്തുവിനാല്‍ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. തിന്മയുടെ അധിപന്‍ ഇക്കാലത്ത് പൂര്‍ണ്ണ ശക്തിയോടെ വിഷം വാരി വിതറുകയാണ്; കാരണം, അവന്റെ ദുഷ്ഭരണം അവസാനിക്കാന്‍ പോകുകയാണെന്ന് അവനറിയാം. അവനിനിയും അധിക കാലമില്ല; അവന്റെ അന്ത്യം അടുത്തിരിക്കുന്നു. 3. തിന്മയുടെ വിഷം സകലതും ദുഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആത്മാക്കളുടെ രക്ഷയ്ക്കു കര്‍ത്താവിനെയാണ് വേണ്ടതെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. 4. എന്നെ ക്രൂരമായി ധിക്കരിച്ചു കൊണ്ടിരിക്കുന്ന ശത്രു, എന്റെ മക്കളെ പരസ്യമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത് ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഒരു പോരാട്ടമാണ്. ഇത് എന്റെ പ്രിയപ്പെട്ട സഭയുടെ നിരന്തരമായ പീഢനമാണ്. 5. ശത്രു ഏറ്റവും ഭയക്കുന്ന ആയുധം ജപമാലയാണ്. അത് ആശ്വാസം തേടുന്നവരുടെ അഭയവും, എന്റെ ഹൃദയത്തിലേക്ക് കടക്കുവാനുമുള്ള കവാടവുമാണ്. ഇതാണ് നിങ്ങൾ പ്രയോജനപ്പെടുത്തേണ്ട ഏറ്റവും വിലയേറിയ സമയം.}# #{red->none->b-> കേന്ദ്രസ്ഥാനമായ ക്രിസ്തു}# #{blue->none->n->6. ഇന്ന് അനേകരെ അടിമകളാക്കുന്ന സുഖലോലുപത എന്ന രോഗത്തില്‍ നിന്നും എന്റെ മക്കളെ മോചിപ്പിക്കുവാൻ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തുവിനെ കണ്ടെത്തുവാനും അവനെ സ്‌നേഹിക്കുവാനും നിങ്ങളെ സഹായിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനും ഉപരിയായി, ക്രിസ്തു അവരില്‍ പ്രബലമായി നിലനില്‍ക്കണമെന്ന് അവരോട് പറയുവാനും ഞാന്‍ ആഗ്രഹിക്കുന്നു. 7. ക്രിസ്തു ശിരസ്സായ സഭയുടെ അവയവങ്ങളാണ് നിങ്ങള്‍. ഭൂമിയില്‍ ആ ശരീരത്തിന്റെ ചുമതലക്കാരനായി നില്‍ക്കുന്ന വ്യക്തിയായ മാർപാപ്പ 'എന്റെ മകന്റെ വികാരി'യാണ്. ഇക്കാരണത്താല്‍, നീ മാർപാപ്പയെ പിന്‍തുടരണം. ക്രിസ്തുവിന്റെ യഥാര്‍ത്ഥ ഉപദേശമായ അദ്ദേഹത്തിന്റെ ഉപദേശം അനുസരിക്കണം. അങ്ങനെ 'എന്റെ മകന്റെ' ഇഷ്ടം നിറവേറട്ടെ! 8. കാല്‍വരിയിലെ ക്രൂശിക്കപ്പെടലിനും മരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചത് പോലെ ക്രിസ്തുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വീണ്ടും ഉദിച്ചുയരും, അങ്ങനെ സ്‌നേഹത്തിന്റെ ശക്തിയാല്‍ സഭ പുനരുദ്ധരിക്കപ്പെടും. 9. അവന്റെ രാജ്യം എല്ലാവരും അനുഭവിക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്. അവനില്‍ നിന്ന്‍ ദൂരസ്ഥരായവരോട് ഞാന്‍ പറയുന്നു, 'അടുത്ത് ചെല്ലുക, യേശുക്രിസ്തു നിങ്ങളുടെ കൈ എത്തുന്ന ദൂരത്തുണ്ട്'. 10. മനുഷ്യരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കർത്താവിനു നേരെ കതക് അടച്ചു കളയരുത്. യേശു നമ്മോട് പ്രതിജ്ഞാബദ്ധമായിരിക്കുന്നത് പോലെ നാം അവനോട് പ്രതിജ്ഞാബദ്ധമായിരിക്കുക.}# #{red->none->b-> പരിശുദ്ധ അമ്മയുടെ വേദന}# #{blue->n->n->11. എന്റെ ഹൃദയം മുറിവേറ്റിരിക്കുകയാണ്. കാരണം സഭ ആക്രമിക്കപ്പെടുകയാണ്; സഭയുടെ മാതാവ് എന്ന നിലയില്‍ തളര്‍ത്തി കളയുന്ന വേദനയാണ് ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എന്റെ കഷ്ടതകള്‍ മാര്‍പാപ്പയുടെ കഷ്ടതകളുമായി കൂടിച്ചേരുകയാണ്. എന്തെന്നാല്‍ മാര്‍പാപ്പയുടെ വേദന എന്റെ വേദനയാണ്. സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. 12. ഓരോ തവണയും ക്രിസ്തുവിന്റെ വചനങ്ങളെ ധിക്കരിക്കുമ്പോൾ, അത് എന്റെ ഹൃദയത്തിന് അടിയേല്‍ക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.}# #{red->none->b-> വിശുദ്ധ കുര്‍ബ്ബാന}# #{blue->n->n->13. വിശുദ്ധ കുര്‍ബാനയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്. വിശുദ്ധ കുര്‍ബാനയിൽ സന്നിഹിതനായിരിക്കുന്ന അവനെ ആരാധിക്കുക, സ്‌നേഹിക്കുക. 14. എന്റെ മക്കളേ, 'ക്രിസ്തു തന്നെത്തന്നെ നിനക്കായി നല്‍കിയെന്നത് അനുഭവവേദ്യമാകുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. ശരീരമായും രക്തമായും അവന്‍ നമ്മിലേക്ക് പ്രവേശിക്കുന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. അവനെ സ്വീകരിക്കാന്‍ ഒരുക്കമാകുന്നവരുടെ ആത്മാക്കളെ അവന്‍ രക്ഷിക്കുന്നത് വിശുദ്ധ കുര്‍ബ്ബാനയിലാണ്.}# പരിശുദ്ധ അമ്മയുടെ പ്രത്യേക സ്മരണക്കായി സഭ മാറ്റി വെച്ചിരിക്കുന്ന മാസമാണല്ലോ ഈ ഒക്ടോബര്‍ മാസം. രക്ഷകന് ജന്മം നല്കിയ നിമിഷം മുതല്‍ തന്റെ മരണം വരെ പരിശുദ്ധ അമ്മ അനുഭവിച്ച സഹനങ്ങള്‍ നിരവധിയായിരിന്നുവെന്ന് നമ്മുക്കറിയാം. എന്നാല്‍ ഇന്ന്‍ ഈ നിമിഷവും, ഭൂമിയിലെ പാപത്തിന്റെ ഫലമായി പരിശുദ്ധ അമ്മ വേദനിക്കുകയാണെന്ന് മുകളില്‍ നല്കിയിരിക്കുന്ന സന്ദേശങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും. ഈ വേദനകള്‍ നീങ്ങണമെങ്കില്‍ ലോകത്തിന്റെ നവീകരണം സാധ്യമായേ തീരൂ. അതിനുള്ള പ്രതിവിധി പരിശുദ്ധ അമ്മ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ. അതായത് വിശുദ്ധ കുര്‍ബാനയോടും ജപമാലയോടുമുള്ള അതിരറ്റ ഭക്തി. പാപത്തിന്റെ ബന്ധനങ്ങളില്‍ അകപ്പെട്ട് സ്വന്തം ശരീരത്തെയും ആത്മാവിനെയും എന്നെന്നേക്കുമായി നശിപ്പിക്കുന്ന അനേകര്‍ക്ക് മാനസാന്തരമുണ്ടാകുന്നതിനും അങ്ങനെ ആത്മാക്കളുടെ രക്ഷ സാധ്യമാകുന്നതിനും വേണ്ടി നമ്മുക്ക് ദിവ്യകാരുണ്യത്തോട് കൂടുതല്‍ അടുക്കാം. ജപമാലയെ മുറുകെ പിടിക്കാം. അങ്ങനെ ലക്ഷകണക്കിന് ആത്മാക്കളുടെ രക്ഷ സാധ്യമാകുന്നതിന് വേണ്ടി നമ്മുടെ ജീവിതം പൂര്‍ണ്ണമായും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2016-10-01-14:12:05.jpg
Keywords: മറിയ, മരിയ
Content: 2720
Category: 1
Sub Category:
Heading: ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു
Content: ദുബായ്: ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജിസിസി) ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുമ്പോഴാണ് ഇത്തരം ഒരു മുന്നേറ്റം ജിസിസി രാജ്യങ്ങളില്‍ നടക്കുന്നത്. മുസ്ലീം മതവിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കും യേശുവിലുള്ള രക്ഷയിലേക്കും ഈ മേഖലയിലെ ജനത ആകര്‍ഷികപ്പെടുകയാണെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു. ഏഴ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന യുഎഇയിലും, മുസ്ലീങ്ങളുടെ മതപരമായ പരമ്മോന്നത കേന്ദ്രം സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലുമാണ് കൂടുതലായും ക്രൈസ്തവ വിശ്വാസം വേരുറപ്പിക്കുന്നത്. 1910-ല്‍ യുഎഇയിലെ ക്രൈസ്തവരുടെ എണ്ണം 80 ആയിരുന്നു. സൗദിയില്‍ ഇതേ സമയം 50 ക്രൈസ്തവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, നൂറു വര്‍ഷത്തിന് ശേഷം 2010-ല്‍ എത്തിയപ്പോള്‍ 12.6 ശതമാനം ക്രൈസ്തവര്‍ വസിക്കുന്ന സ്ഥലമായി യുഎഇ മാറി. ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങള്‍ക്കും കര്‍ശനമായ വിലക്കുള്ള സൗദിയില്‍ ക്രൈസ്തവരുടെ എണ്ണം രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.4 ശതമാനവുമായി. പരസ്യമായി ആരാധന നടത്തുവാനോ, പള്ളികള്‍ പണിയുവാനോ സൗദി അറേബ്യയില്‍ ക്രൈസ്തവര്‍ക്ക് അനുവാദമില്ല. വധശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്. അതു പോലെ തന്നെ, മുസ്ലീം മതം ഉപേക്ഷിച്ച് ഒരാള്‍ക്ക് ക്രൈസ്തവ മതം സ്വീകരിക്കുവാനും സൗദിയില്‍ വിലക്കുണ്ട്. ഇങ്ങനെ മതം മാറുന്നവര്‍ ശിരഛേദനം ചെയ്യപ്പെടും. ഇക്കാരണങ്ങളാല്‍ തന്നെ സൗദി സ്വദേശികളായ ക്രൈസ്തവര്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന യുഎഇയില്‍ കാര്യങ്ങള്‍ക്ക് കുറച്ചു കൂടി വ്യത്യാസമുണ്ട്. യുഎഇയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പണിയുവാനുള്ള അനുമതി സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും സ്വദേശികളായ മുസ്ലീം പൗരന്‍മാര്‍ സ്വന്തം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്കും കടന്നു വരുന്നുണ്ട്. ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ഇതിനെ കാണുന്ന നിരീക്ഷകരും നിരവധിയാണ്. യേശുക്രിസ്തുവിനേയും പല വെളിപ്പാടുകളേയും കുറിച്ചുള്ള ഉള്‍കാഴ്ചകളാണ് തങ്ങളെ ക്രിസ്തുവിനെ കുറിച്ച് പഠിക്കുവാനും, ആ വഴിയിലേക്ക് വരുവാനും പ്രേരിപ്പിക്കുന്നതെന്ന് പല മുസ്ലീം വിശ്വാസികളും പറയുന്നുമുണ്ട്. ക്രൈസ്തവവിശ്വാസത്തിന്റെ ആരംഭം കുറിച്ച പ്രദേശങ്ങളില്‍ നിന്നും അതിനെ വേരോടെ അറുക്കുവാന്‍ നോക്കുമ്പോഴാണ് മുസ്ലീം ജനസമൂഹത്തിനിടയില്‍ ക്രൈസ്തവ വിശ്വാസം ചേക്കേറുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-10-01-05:25:12.jpg
Keywords: GCC,Muslim,converted,to,christian,dreams,seeing