Contents

Displaying 2481-2490 of 24979 results.
Content: 2691
Category: 8
Sub Category:
Heading: ആത്മാക്കളുടെ ദാഹത്തെ ശമിപ്പിക്കുന്ന നിത്യജീവന്റെ ജലം
Content: “എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും” (യോഹന്നാന്‍ 4:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 28}# "ടിഷ്യൂ കാന്‍സര്‍ വന്ന് മരണപ്പെട്ട തന്റെ സഹോദരനായ ദിനോക്രേറ്റ്സിനെ താന്‍ ദര്‍ശനത്തില്‍ കണ്ടതിനെപ്പറ്റിയുള്ള വിശുദ്ധ പെര്‍പ്പെച്ചുച്ച്വായുടെ വിവരണമാണ് ‘പാഷന്‍ ഓഫ് പെര്‍പ്പെച്ച്വാ ആന്‍ഡ്‌ ഫെലിസിറ്റി, മാര്‍ട്ടിയേഴ്സ് ഓഫ് ഏര്‍ളി ചര്‍ച്ച്' എന്ന രേഖ. ഒരു ഇരുണ്ട സ്ഥലത്താണ് അവനെ വിശുദ്ധ കണ്ടത്‌, വിളറിയ നിറത്തില്‍ കാണപ്പെട്ട അവന്‍ ദാഹിച്ചു വരണ്ടിരുന്നു. നിറയെ ജലമുള്ള ഒരു ജലാശയത്തില്‍ നിന്നും തന്റെ ദാഹമകറ്റുവാന്‍ ദിനോക്രേറ്റ്സ് ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ ഉയരത്തെ അപേക്ഷിച്ച് അത് വളരെ ഉയരത്തിലായിരുന്നു. വിശുദ്ധ പെര്‍പ്പെച്ച്വാ അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കരയുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ദര്‍ശനത്തില്‍ അവന്‍ വളരെ സന്തോഷത്തോട് കൂടി ആ ജലാശയത്തില്‍ നിന്നും വെള്ളം കുടിച്ച് സംതൃപ്തനാവുന്നതായി അവള്‍ കണ്ടു. ഈ ദര്‍ശനം പ്രതീകാത്മകമാണ്, ആത്മാക്കളുടെ ദാഹത്തെ ശമിപ്പിക്കുന്ന നിത്യജീവന്റെ ജലത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്". (പ്രമുഖ കത്തോലിക്കാ എഴുത്തുകാരിയായ സൂസൻ ടാസോൺ) #{blue->n->n->വിചിന്തനം:}# അടുത്ത ദിവസം ദേവാലയത്തില്‍ പ്രവേശിച്ച് വിശുദ്ധ വെള്ളം കൊണ്ട് കുരിശടയാളം വരക്കുമ്പോള്‍, നമ്മുടെ ജ്ഞാനസ്നാന ഉടമ്പടിയേയും, പാപം, സ്വാര്‍ത്ഥത, ചെകുത്താന്റെ പ്രലോഭനങ്ങള്‍, നുണകള്‍ എന്നിവയെ ഒഴിവാക്കുവാനുള്ള നമ്മുടെ പ്രതിബദ്ധതയേയും പുതുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-28-00:52:28.jpg
Keywords: ആത്മാ
Content: 2692
Category: 6
Sub Category:
Heading: ദൈവ സ്നേഹത്തിന്റെ വിവിധ വശങ്ങള്‍
Content: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്" (റോമാ 8.15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 28}# ദൈവ സ്‌നേഹത്തിന് വിവിധ വശങ്ങളുണ്ട്. പ്രത്യേകമായ ഒന്ന്, ദൈവം നമ്മെ സ്‌നേഹിക്കുന്നത് നമ്മുടെ പിതാവെന്ന നിലയ്ക്കാണ്. മുടിയനായ പുത്രന്റെ ഉപമ ഈ സത്യം വളരെ വ്യക്തമായി വെളിവാക്കുന്നതാണ്. സുബോധം വന്നപ്പോള്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിച്ചെല്ലുവാന്‍ തീരുമാനിക്കുന്ന ഉപമയിലെ സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. ദൂരെവച്ച് തന്നെ പിതാവ് അവനെ കണ്ടിട്ട്, മനസ്സലിഞ്ഞ്, ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ചുംബിക്കുന്നു. ഇതാണ് ദൈവത്തിന്റെ പിതൃസഹജമായ സ്‌നേഹം. കരുതലോടെയുള്ള സദാ ക്ഷമിക്കാനുള്ള തിരികെ സ്വീകരിക്കുവാന്‍ വ്യഗ്രതയുള്ള സ്‌നേഹം. പിതാവ് എന്ന നിലയിലുള്ള ദൈവത്തിന്റെ നമ്മോടുള്ള സ്‌നേഹം ശക്തവും വിശ്വസ്തവുമാണ്. അവിടുത്തെ ഈ സ്നേഹത്തെ കാരുണ്യം തുളുമ്പുന്ന ഒരുതരം സ്‌നേഹമെന്നും നാം പാപം ചെയ്തുകഴിയുമ്പോള്‍ മനം മാറ്റം ഉണ്ടാകാനുള്ള കൃപ നല്‍കുന്ന ഒരുതരം സ്‌നേഹമെന്നും വിളിക്കാം. ദൈവകാരുണ്യത്തെക്കുറിച്ചുള്ള ചാക്രിക ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, "മുടിയനായ പുത്രന്റെ ഉപമ ലളിതമായും ആഴമായും വെളിവാക്കുന്നത് മനഃപരിവര്‍ത്തനം എന്ന യാഥാര്‍ത്ഥ്യമാണ്. സ്‌നേഹം പ്രവര്‍ത്തനപരമാകുന്നതിന്റെ ഏറ്റവും വ്യക്തമായ പ്രകടനവും മനുഷ്യലോകത്തിലെ കാരുണ്യത്തിന്റെ സാന്നിദ്ധ്യവുമാണ് മനഃപരിവര്‍ത്തനം". സ്നേഹം പുനഃസ്ഥാപിക്കപ്പെടുകയും, ലോകത്ത് നിലനില്‍ക്കുന്ന എല്ലാ പ്രകാരത്തിലുമുള്ള തിന്മയില്‍ നിന്നും നന്മ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് കാരുണ്യം അതിന്റെ ശരിയായ രൂപത്തില്‍ പ്രകടമാകുന്നത്. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെ 'ആബാ പിതാവേ' എന്ന് സംബോധന ചെയ്യാന്‍ യേശു നമ്മോട് പറഞ്ഞത്, പിതാവെന്ന നിലയില്‍ ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നിമിത്തമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്‌സാസ് 13.10.87). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-28-01:46:41.jpg
Keywords: ധൂര്‍ത്ത പുത്രന്‍
Content: 2693
Category: 1
Sub Category:
Heading: ബൈബിളിലെ സംഭവങ്ങളെ വിവരിക്കുന്ന പ്രത്യേക എക്‌സിബിഷന്‍ സംഘടിപ്പിച്ച് ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍
Content: കൊളംമ്പോ: കരുണയുടെ ജൂബിലി വര്‍ഷത്തില്‍, തങ്ങളുടെ കലാപരമായ താലന്തുകളെ ഉപയോഗിച്ച് എക്‌സിബിഷന്‍ ഒരുക്കി ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍. 800-ല്‍ അധികം കുട്ടികളാണ് ക്രിസ്തുവിന്റെ കാരുണ്യപ്രവര്‍ത്തികളുടെയും, അത്ഭുതപ്രവര്‍ത്തികളുടെയും വിവിധ സംഭവങ്ങളെ വിവരിക്കുന്ന സ്റ്റാളുകള്‍ എക്‌സിബിഷന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു നല്‍കിയ 'കരുണയുടെ വാതിലിന്റെ' മാതൃകയും കുട്ടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊളംമ്പോയിലെ രണ്ട് ഇടവകകളിലായി മതബോധന ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ അവര്‍ തുടങ്ങിയിരുന്നു. കൊളംമ്പോയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കനുവാനയിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് 23 സ്റ്റാളുകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കുട്ടികള്‍ സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കുന്ന സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നുതന്നെ 650 കുട്ടികള്‍ പ്രദര്‍ശന സ്റ്റാളുകള്‍ നിര്‍മ്മിക്കുവാന്‍ രംഗത്ത് വന്നിരുന്നു. ഇവരെ കൂടാതെ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ നിന്നും കുട്ടികള്‍ ബൈബിള്‍ സംഭവങ്ങളെ ചിത്രീകരിക്കുന്ന തങ്ങളുടെ കരകൗശല വസ്തുക്കളുമായി എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ എത്തി. കൊളംമ്പോ അതിരൂപതയുടെ യുവജനവിഭാഗം ഡയറക്ടറായ ഫാദര്‍ ഫ്രെഡി ശാന്തികുമാര്‍ ആണ് എക്‌സിബിഷനു വേണ്ട ക്രമീകരണങ്ങള്‍ കുട്ടികള്‍ക്കായി ചെയ്തു നല്‍കിയത്. ബൈബിളിലെ സംഭവങ്ങള്‍ തങ്ങളുടെ കലാപരമായ കഴിവിലൂടെ കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍, ദൈവത്തെ കുറിച്ചുള്ള അവരുടെ ബോധ്യമാണ് വെളിവാകുന്നതെന്ന് ഫാദര്‍ ഫ്രെഡി ശാന്തികുമാര്‍ പറഞ്ഞു. ശ്രീലങ്കയിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ മാതൃകയും, സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതിലിന്റെ മാതൃകയുമാണ് പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ നിര്‍മ്മിതികള്‍. #{green->n->n->SaveFrTom }# #{red->none->b->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->none->b->Change.org}# #{red->none->b->വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-28-08:55:57.jpg
Keywords: Sri,Lankan,kids,put,on,an,exhibition,of,the,Year,of,Mercy
Content: 2694
Category: 1
Sub Category:
Heading: ബൈബിളിലെ സംഭവങ്ങളെ വിവരിക്കുന്ന പ്രത്യേക എക്‌സിബിഷന്‍ സംഘടിപ്പിച്ചു ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍
Content: കൊളംമ്പോ: കരുണയുടെ ജൂബിലി വര്‍ഷത്തില്‍, തങ്ങളുടെ കലാപരമായ താലന്തുകളെ ഉപയോഗിച്ച് എക്‌സിബിഷന്‍ ഒരുക്കി ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍. 800-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ക്രിസ്തുവിന്റെ കാരുണ്യപ്രവര്‍ത്തികളുടെയും, അത്ഭുതപ്രവര്‍ത്തികളുടെയും വിവിധ സംഭവങ്ങളെ വിവരിക്കുന്ന സ്റ്റാളുകള്‍ എക്‌സിബിഷന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു നല്‍കിയ 'കരുണയുടെ വാതിലിന്റെ' മാതൃകയും കുട്ടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊളംമ്പോയിലെ രണ്ട് ഇടവകകളിലായി മതബോധന ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ അവര്‍ തുടങ്ങിയിരുന്നു. കൊളംമ്പോയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കനുവാനയിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് 23 സ്റ്റാളുകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കുട്ടികള്‍ സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കുന്ന സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നുതന്നെ 650 കുട്ടികള്‍ പ്രദര്‍ശന സ്റ്റാളുകള്‍ നിര്‍മ്മിക്കുവാന്‍ രംഗത്ത് വന്നിരുന്നു. ഇവരെ കൂടാതെ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ നിന്നും കുട്ടികള്‍ ബൈബിള്‍ സംഭവങ്ങളെ ചിത്രീകരിക്കുന്ന തങ്ങളുടെ കരകൗശല വസ്തുക്കളുമായി എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ എത്തി. കൊളംമ്പോ അതിരൂപതയുടെ യുവജനവിഭാഗം ഡയറക്ടറായ ഫാദര്‍ ഫ്രെഡി ശാന്തികുമാര്‍ ആണ് എക്‌സിബിഷനു വേണ്ട ക്രമീകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെയ്തു നല്‍കിയത്. ബൈബിളിലെ സംഭവങ്ങള്‍ തങ്ങളുടെ കലാപരമായ കഴിവിലൂടെ കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍, ദൈവത്തെ കുറിച്ചുള്ള അവരുടെ ബോധ്യമാണ് വെളിവാകുന്നതെന്ന് ഫാദര്‍ ഫ്രെഡി ശാന്തികുമാര്‍ പറഞ്ഞു. ശ്രീലങ്കയിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ മാതൃകയും, സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതിലിന്റെ മാതൃകയുമാണ് പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ നിര്‍മ്മിതികള്‍. #{green->n->n->SaveFrTom }# #{red->none->b->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->none->b->Change.org}# #{red->none->b->വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-28-09:04:50.jpg
Keywords:
Content: 2695
Category: 19
Sub Category:
Heading: അവയവ ദാനത്തിന്റെ മഹത്തായ മാതൃകയുമായി ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍
Content: ലിവര്‍പ്പൂള്‍: യുകെയില്‍ പഠനത്തിനെത്തിയ കപ്പുച്ചിന്‍ സഭാംഗമായ ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍ വൃക്ക ദാനം ചെയ്തതു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തിങ്കളാഴ്ച നടന്ന വൃക്കമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ഫാ. ജിൻസൺ മുട്ടത്തിക്കുന്നേൽ രഹസ്യമാക്കി സൂക്ഷിക്കുകയായിരിന്നു. എന്നാല്‍ ആശുപത്രിയിലെ തന്നെ ചില മലയാളി ജീവനക്കാർ വഴി വാര്‍ത്ത പുറത്തായി. ഇതേ തുടര്‍ന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഈ വാർത്ത പെട്ടെന്ന് ഇടം പിടിക്കുകയായിരിന്നു. ലിവര്‍പൂളിലെ റോയല്‍ ആശുപത്രിയില്‍ വച്ചായിരിന്നു ശസ്ത്രക്രിയ. കണ്ണൂർ ജില്ലയിലെ കുടിയാന്മല സ്വദേശിയാണ് ഫാ. ജിൻസൻ. 2008 ആണ് ഫാ. ജിന്‍സണ്‍ തിരുപട്ടം സ്വീകരിച്ചത്. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്ന ഫാ. ഡേവിസ് ചിറമേലിന്റെ ആപ്ത വാക്യം ഈ യുവ വൈദികന്‍ ഏറ്റെടുക്കുമ്പോള്‍ പ്രാര്‍ത്ഥനകളുമായി മലയാളി സമൂഹം ഒപ്പമുണ്ട്. യുകെയിൽ പഠനം നടത്താൻ എത്തി മഹത്തായ ജീവകാരുണ്യം ഏറ്റെടുത്ത യുവാവായ ജിൻസനച്ചന്‍റെ തീരുമാനം കപ്പൂച്ചിൻ സഭയ്ക്ക് തന്നെ അഭിമാനകരമായി മാറുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-28-11:33:33.jpg
Keywords:
Content: 2696
Category: 19
Sub Category:
Heading: പുതിയ സീറോമലബാർ രൂപതയുടെ പേരിൽ സഭാമാതാവിനെ കല്ലെറിയുന്നവരെ സൂക്ഷിക്കുക
Content: ബ്രിട്ടനിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ്‌ പാപ്പാ പുതിയ രൂപത അനുവദിച്ചു എന്നുള്ള വാര്‍ത്ത പുറത്ത്‌ വന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ചില വ്യക്തികള്‍ ഇതിനെതിരെ പ്രചാരണം നടത്തുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പുതിയ രൂപതക്കെതിരെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചില ബ്ലോഗ്‌ എഴുത്തുകാര്‍ സഭയേയും പിതാക്കന്‍മാരേയും അവഹേളികുകയും ചെയ്യുന്നത് വിശ്വാസികള്‍ക്കിടയില്‍ അസ്വസ്ഥത ഉളവാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിലെ ആത്മീയവും ഭൗതീകവുമായ രണ്ടു വശങ്ങളേയും നാം വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു. #{red->n->n->പിശാച് ഒരുക്കുന്ന കെണികളെ തിരിച്ചറിയുക}# യേശുക്രിസ്തു തന്റെ പരസ്യജീവിതത്തിലൂടെയുള്ള ദൗത്യം ആരംഭിക്കുന്നതിനു മുന്‍പ്‌ പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതായി നാം ബൈബിളിൽ കാണുന്നു. അപ്പവും, പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ പരീക്ഷിക്കുന്നത് (മത്തായി 4:3-8). അവിടെ ക്രിസ്തു പ്രലോഭനത്തെ അതിജീവിക്കുന്നു, പിശാച് പരാജയപ്പെടുന്നു. ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയും ഓരോ കാലഘട്ടങ്ങളിലും പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. ക്രിസ്തു തന്റെ ദൗത്യം ആരംഭിക്കുന്നതിന് മുന്‍പ്‌ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടതു പോലെ പുതിയ സീറോമലബാർ രൂപതയും ബ്രിട്ടനിലെ ദൗത്യം ആരംഭിക്കുന്നതിനു മുൻപ് പരീക്ഷിക്കപ്പെടും. പിശാചിന്റെ പരീക്ഷണത്തെ വിജയിച്ച യേശു ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ സുവിശേഷത്തിന്റെ പിന്നീടുള്ള അദ്ധ്യായങ്ങളില്‍ നാം കാണുന്നു. അതുപോലെ തന്നെ ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയും ദൗത്യം ആരംഭിച്ചു കഴിയുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന മഹനീയമായ ദൈവീക ഇടപെടലുകളും, ദൈവത്തിന്റെ മഹത്തായ പ്രവര്‍ത്തികളും നാം മുന്നില്‍ കാണേണ്ടിയിരിക്കുന്നു. പിശാച് പ്രലോഭനങ്ങളിലൂടെയാണ് ക്രിസ്തുവിനെ പരീക്ഷിക്കുന്നത്. ഇവിടെ പിശാച് അതിനായി മുന്നോട്ട് വയ്ക്കുന്ന ഒരു വലിയ പ്രലോഭനമാണ് പ്രശസ്തി. ഈ പ്രശസ്തിയെന്ന പ്രലോഭനം UK യിലെ ചില വ്യക്തികളുടെ മുൻപിൽ വച്ചുകൊണ്ട് പിശാച് ഒരുക്കുന്ന കെണിയെ നാം തിരിച്ചറിയണം. ഇത്തരം വീഡിയോകള്‍ പുറത്ത്‌ വിടുകയും സഭക്കെതിരെ എഴുതുകയും ചെയ്‌താല്‍ വേഗം പ്രശസ്തരാകാമെന്നും മറ്റുള്ളവരുടെ കയ്യടി വാങ്ങാമെന്നും കരുതി അവര്‍ പുറത്തിറക്കുന്ന പോസ്റ്റുകളും വീഡിയോകളും Like ചെയ്യുകയും Share ചെയ്യുകയും ചെയ്യുന്നവര്‍ ചിന്തിക്കുക, നാം പിശാചിന്റെ പ്രവര്‍ത്തിയെയാണോ Like ചെയ്യുന്നത്. ഇവ Share ചെയ്തുകൊണ്ട് നാം പിശാചിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണോ ചെയ്യുന്നത്?. ദൈവത്തിന്റെ പദ്ധതി എപ്പോഴൊക്കെ ഭൂമിയില്‍ നടപ്പിലാക്കപ്പെടുന്നുവോ അപ്പോഴൊക്കെ പിശാച് അതിനെ എതിര്‍ത്തുകൊണ്ടിരിക്കും. അതിന് അവന്‍ ഉപയോഗിക്കുന്നത് ബലഹീനരായ മനുഷ്യരെത്തന്നെയായിരിക്കും. ഓരോവര്‍ഷവും കലാ-സാംസ്കാരിക രംഗങ്ങളിലുള്ളവരും മറ്റു സംഘടനകളും എത്രയോ തവണ കേരളത്തിൽ നിന്നും UK-യിൽ വന്ന് എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ നടത്തുന്നു. അതിന് ഒരു പരാതിയും പറയാതെ നൂറുകണക്കിന് പൗണ്ടു ചിലവിട്ട് പങ്കെടുക്കുവാന്‍ മടികാണിക്കാത്തവര്‍ ഒരു ആത്മീയ ശുശ്രൂഷ ഇവിടെ നടത്തപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്തുമാത്രം ആരോപണങ്ങളാണ് അതിനെതിരെ ഉന്നയിക്കുന്നത്. ആഘോഷങ്ങള്‍ക്ക്‌ വേണ്ടി നൂറുകണക്കിന് പൗണ്ട് ചിലവിടാന്‍ മടിക്കാത്തവര്‍ മെത്രാഭിഷേക ചടങ്ങിനു വേണ്ടി 25 പൗണ്ട് ആവശ്യപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍, പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങള്‍ തിരിച്ചറിയുക പിശാച് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. തിന്മയുടെ സ്വാധീനത്തിൽ കഴിയുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയിലൂടെ മോചിതരാകുമെന്നും, ധാരാളം വ്യക്തികള്‍ ഈ രൂപതയുടെ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിലേക്കു കൂടുതൽ അടുക്കുമെന്നും മറ്റാരും അറിഞ്ഞില്ലെങ്കിലും പിശാച് വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു മെത്രാനെ ഒരു ദേശത്തേക്ക് ദൈവം അയക്കുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കേണ്ട കടമ ഓരോ വിശ്വാസിക്കുമുണ്ട്. ഓരോ മെത്രാനും അപ്പസ്തോലന്മാരുടെ പിന്‍ഗാമികളാണ്. യേശു തന്‍റെ അപ്പസ്തോലന്മാരെ അധികാരം നല്‍കിക്കൊണ്ട് പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അയക്കുന്നത് സുവിശേഷങ്ങളില്‍ നാം കാണുന്നു. ഇപ്രകാരം ദൈവം അയക്കുന്നവരെ സ്വീകരിക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. "ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം- ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്തായി 10:14-15). #{red->n->n->പുതിയ രൂപത എന്തു മൂല്യമാണ് പകര്‍ന്നു നല്‍കുന്നത്?}# ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമിതാണ്‌: ഈ പുതിയ രൂപത ബ്രിട്ടനില്‍ എന്തു മൂല്യമാണ് പകര്‍ന്നു നല്‍കുക? ഈ ചോദ്യം തന്നെ വലിയൊരു അബദ്ധമാണ്. എന്താണ് സഭ എന്നറിയാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഇക്കൂട്ടർ ഉന്നയിക്കുന്നത്. ഒരു രൂപത എന്നത് സമൂഹത്തിനു എന്തെങ്കിലും മൂല്യങ്ങള്‍ മാത്രം പകര്‍ന്നുനല്‍കുന്ന സ്ഥാപനമല്ല. രൂപതയെന്നാല്‍ പ്രാദേശിക സഭ എന്നാണര്‍ത്ഥം. അപ്പസ്തോലന്‍മാരുടെ പിന്‍ഗാമിയായ മെത്രാനോട് വിശ്വാസത്തിന്റെയും കൂദാശകളുടെയും കൂട്ടായ്മയില്‍ കഴിയുന്ന ക്രിസ്തീയ വിശ്വാസികളുടെ സമൂഹമാണ് രൂപത (cf:CID II; CIC, can 368-369). സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍ മെത്രാന്മാർ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക്‌ വിശ്വസിക്കേണ്ട സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (cf: Lumen Gentium 24, 25). ഇപ്രകാരം ദൈവം മെത്രാന്മാരെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ഓരോ വിശ്വാസിയും അവന്‍ ജീവിക്കുന്ന ലോകത്തിനു മുന്‍പില്‍ ക്രിസ്തുവിന്റെ സാക്ഷിയും ജീവനുള്ള ദൈവത്തിന്റെ അടയാളവുമായി മാറിക്കൊണ്ടാണ് ഉന്നത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്, അല്ലാതെ അത് ഒരു മെത്രാനോ രൂപതയുടെ ഭരണസംവിധാനത്തിനോ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമല്ല. രൂപതയിലെ എല്ലാ വിശ്വാസികളും ഒറ്റക്കൊറ്റക്കും കൂട്ടായും തങ്ങളുടെ കഴിവിനൊത്ത് ലോകത്തെ ആത്മീയ ഫലങ്ങളാല്‍ ധന്യമാക്കുവാന്‍ കടപ്പെട്ടിരിക്കുന്നു (ഗലാത്തിയ 5:22). സുവിശേഷത്തില്‍ കര്‍ത്താവ്‌ ഭാഗ്യവാന്‍മാരെന്ന് വിളിച്ച ദരിദ്രരിലും, ശാന്തശീലരിലും സമാധാനമുണ്ടാക്കുന്നവരിലും ചൈതന്യംപകരുന്ന (മത്തായി 5:3-9) മനോഭാവം ലോകത്തില്‍ ചൊരിയുന്നതിനും അവര്‍ക്ക്‌ കടമയുണ്ട്. ഇപ്രകാരം ശരീരത്തില്‍ ആത്മാവെന്നപോലെ ലോകത്തില്‍ ക്രിസ്ത്യാനി മാറേണ്ടിയിരിക്കുന്നു (LG 38). ഇത് ഓരോ വിശ്വാസിയുടേയും കടമയാണ്. ദാരിദ്ര്യത്തിലൂടെയും, കഷ്ടപ്പാടുകളിലൂടെയും കടന്നുപോയിട്ട് UK യിലേക്ക്‌ കുടിയേറി സാമ്പത്തിക ഭദ്രതയും രാജ്യം നല്‍കുന്ന ആരോഗ്യ മേഖലയിലെ സംരക്ഷണവും നേടിക്കഴിഞ്ഞ മലയാളികളില്‍ ചിലരുടെ ചിന്ത അത്മായര്‍ക്ക് എങ്ങിനെ വേണമെങ്കിലും ജീവിക്കാം വൈദീകരും മെത്രാന്മാരും വിശുദ്ധിയിലും ദാരിദ്ര്യത്തിലും ജീവിക്കണം എന്നാണ്. മാമ്മോദീസ എന്ന കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും വിളിക്കപ്പെട്ടവരാണ്. #{red->n->n->പുതിയ രൂപത എങ്ങിനെ നമുക്ക്‌ പ്രയോജനകരമാകും?}# UK യിലേക്ക്‌ മലയാളികള്‍ കൂടുതലായി കുടിയേറുവാന്‍ തുടങ്ങുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അമേരിക്കയിലേക്കും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും ധാരാളം മലയാളികള്‍ കുടിയേറി പാര്‍ത്തിരുന്നു. ഇന്ന് അവരില്‍ നിരവധി പേർ തങ്ങളുടെ മക്കളുടെ തകരുന്ന ജീവിതങ്ങളെയോര്‍ത്ത് വിഷമിക്കുന്നവരാണ്. അവര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയപ്പോള്‍ അവിടെ കേരളത്തിലേക്കാളധികമായി ദേവാലയങ്ങളും, ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ യാത്രാ സൗകര്യങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക്‌ അവരുടെ മക്കളെ നന്മയില്‍ വളര്‍ത്തുവാന്‍ അതിയായ ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ അവര്‍ക്ക്‌ ലഭിക്കേണ്ട ആത്മീയ വളര്‍ച്ച അവര്‍ ശീലിച്ചു വന്ന മലയാളത്തിലുള്ള ശുശ്രൂഷകളിലൂടെ ധാരാളമായി ലഭിക്കാതെ വന്നപ്പോള്‍ അവര്‍ക്ക്‌ ആത്മീയ മന്ദത അനുഭവപ്പെട്ടു. അതുമൂലം അവര്‍ക്ക്‌ അവരുടെ മക്കളെ ശക്തമായ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ സാധിക്കാതെ വന്നു. അതിന്റെ ഫലമായി അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ നിലനിന്നിരുന്ന സകലവിധ തിന്മകളുടേയും സ്വാധീനത്തില്‍പ്പെട്ട് അവരുടെ മക്കളുടെ ജീവിതം തകരുവാന്‍ തുടങ്ങി. ഇന്ന് മതത്തിന്റെയോ, ഭാഷയുടേയോ, നിറത്തിന്റെയോ വ്യത്യാസമില്ലാതെ കുറച്ച് കാലം മാത്രം പരീക്ഷണാര്‍ത്ഥം ജീവിച്ചു പിന്നീട് തകർന്നു വീഴുന്ന തങ്ങളുടെ മക്കളുടെ വിവാഹബന്ധങ്ങളോർത്ത് അവർ വിലപിക്കുന്നു. ഈ ഒരു ഗതികേട് UK മലയാളികള്‍ക്ക് സംഭവിക്കാതിരിക്കണമെങ്കില്‍ സീറോമലബാര്‍ സഭാ സംവിധാനം കൂടിയേ തീരൂ. കാരണം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിനു ഒരു തളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നു ആഗോള സഭ തന്നെ പരിഭവപ്പെടുന്നു. ഒരുകാലത്ത്‌ ക്രൈസ്തവവിശ്വാസത്തിന്റെ തറവാട് എന്ന് വിളിക്കപ്പെട്ടിരുന്ന യൂറോപ്പിലെ നിരവധി ദേവാലയങ്ങള്‍ ഇന്ന് പബ്ബുകളായും, നിശാക്ലബ്ബുകളായും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ദേവാലയങ്ങളില്‍ യുവാക്കളും കുട്ടികളും വരാതായിരിക്കുന്നു. ക്രിസ്തു ആരാണെന്നറിയാതെ ക്രിസ്തുമസ്സ് ആഘോഷിക്കുന്നവരാണ് ഇന്ന് ബ്രിട്ടനിലെ നല്ലൊരു വിഭാഗം ജനങ്ങളും. ഈ സാഹചര്യത്തില്‍ നമുക്ക്‌ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസം നിലനിര്‍ത്തുവാന്‍ സീറോമലബാര്‍ സംവിധാനങ്ങള്‍ ആവശ്യമാണ്‌. നമുക്ക്‌ ഇത്തരം സംവിധാനങ്ങളും മലയാളത്തിലുള്ള ശുശ്രൂഷകളും ഇല്ലാതായാല്‍ നമ്മുടെ വിശ്വാസം ക്ഷയിച്ചു പോകുവാനും നമ്മുടെ മക്കളെ വിശ്വാസത്തിലും നന്മയിലും വളര്‍ത്തുവാന്‍ നമുക്ക്‌ സാധിക്കാതെ വരികയും ചെയ്യും. അത് വലിയ വിപത്തുകളിലേക്ക് നയിക്കും എന്ന് നാം തിരിച്ചറിയണം. #{red->n->n->പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളും പുതിയ രൂപത നല്‍കുന്ന സാധ്യതകളും}# ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങളില്‍, പുതിയ തലമുറയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ നാം ചിന്തിക്കുന്നതിനും അപ്പുറത്താണ്. മദ്യം, മയക്കുമരുന്ന്, ലൈംഗിക തിന്മകള്‍ തുടങ്ങി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പല തിന്മകളും യൂറോപ്പില്‍ ഏറ്റവും കൂടുതലായി നിലനില്‍ക്കുന്ന രാജ്യമാണ് ബ്രിട്ടണ്‍. ഇവിടുത്തെ സ്കൂളുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾ വലിയ പ്രലോഭനങ്ങളുടെ നടുവിലൂടെയാണ് കടന്നുപോകുന്നത്. കത്തോലിക്കാ സ്കൂളുകളില്‍ പോലും ഇത്തരം തിന്മകളുടെ സ്വാധീനം നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ മക്കളെ എങ്ങനെ തിന്മയില്‍ നിന്നും സംരക്ഷിക്കാം? എങ്ങനെ അവരെ വിശ്വാസത്തില്‍ വളര്‍ത്താം? ഇതിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഓരോ കുടുംബങ്ങളും നവീകരിക്കപ്പെടണം; കുടുംബങ്ങള്‍ ആഴമായ വിശ്വാസത്തിലേക്കും പ്രാര്‍ത്ഥനാ ജീവിതത്തിലേക്കും കടന്നു വരണം. കുടുംബങ്ങള്‍‍ വിശ്വാസത്തില്‍ വളരണമെങ്കില്‍ മാതാപിതാക്കള്‍ വിശ്വാസത്തില്‍ ആഴപ്പെടണം. മാതാപിതാക്കള്‍ വിശ്വാസത്തില്‍ ശക്തി പ്രാപിക്കണമെങ്കില്‍ അവര്‍ക്കു കൂടുതല്‍ പരിചയമുള്ള ഭാഷയിലും രീതികളിലും വി.കുര്‍ബ്ബാനയും ശുശ്രൂഷകളും ആവശ്യമാണ്. ഇപ്രകാരം മാതാപിതാക്കളിലൂടെ മാത്രമേ സ്ഥായിയായ ഒരു വിശ്വാസജീവിതം മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കൂ. അതിനു സീറോമലബാര്‍ സഭാസംവിധാനങ്ങളും മലയാളത്തിലുള്ള ശുശ്രൂഷകളും ആവശ്യമാണ്‌. ഈ വിധത്തിലുള്ള സംവിധാനങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ മലയാളികളായ വിശ്വാസികള്‍ ചിതറിപ്പോകാനും അവരുടെ വിശ്വാസം ക്ഷയിച്ചു പോകാനും സാധ്യതയുണ്ട്. അതിനാല്‍ ചിതറിപ്പോകുന്ന ആടുകളെ മേയ്ക്കുന്നതിന് ഇടയന്മാരെ നിയോഗിക്കുമെന്നു വാഗ്ദാനം ചെയ്ത ദൈവം (ജെറമിയാ 23:4) നമുക്ക് ഒരു പുതിയ രൂപതയും ഒരു ഇടയനെയും നല്‍കിയപ്പോള്‍ അതിന് ദൈവത്തിന് നന്ദി പറയാം. പുതിയ തലമുറയിലെ നമ്മുടെ മക്കള്‍ക്ക് മലയാള ഭാഷയിലുള്ള പരിജ്ഞാനം കുറവായതുകൊണ്ട് എങ്ങനെ ഇത്തരം ശുശ്രൂഷകളുമായി സഹകരിക്കും എന്ന ഒരു ചോദ്യം നിരവധി മാതാപിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമായിരിക്കും പുതിയ തലമുറക്ക് വിശാസം പകര്‍ന്നു നല്‍കുക എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അവര്‍ ഈ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ തക്ക രീതിയില്‍ മതബോധന രീതികളിലും മാറ്റം വരുത്തും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറം വിശ്വാസം ഒരു പകര്‍ച്ചയാണ് എന്ന വലിയ സത്യം നാം തിരിച്ചറിയണം. അത് മാതാപിതാക്കളില്‍ നിന്നും മക്കളിലേക്കു പകരുന്ന ഒന്നാണ്. ക്രിസ്തുവില്‍ വിശ്വസിക്കുകയും ദൈവത്തിന്‍റെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ ജീവിതമാണ് മക്കളുടെ ഏറ്റവും വലിയ മതബോധനഗ്രന്ഥം. നാമറിയാതെ നമ്മുടെ മക്കള്‍ മറിച്ചു നോക്കുകയും വിലയിരുത്തുകയും, പഠിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ മതബോധന ഗ്രന്ഥമാണ് നമ്മുടെ ജീവിതം എന്ന വലിയ സത്യം നാം ഒരിക്കലും മറന്നു പോകരുത്. #{red->n->n->പുതിയ രൂപത എങ്ങനെ ബ്രിട്ടനും യൂറോപ്പിനും നന്മയായി മാറും?}# കേരളത്തില്‍ നിന്നുള്ള വിശ്വാസികള്‍ ബ്രിട്ടനിലെ ഇംഗ്ലീഷ് വിശ്വാസികള്‍ക്ക് വലിയ പ്രചോദനം ആകുന്നു എന്ന് UK-യിലെ നിരവധി ഇംഗ്ലീഷ് വൈദികരും മെത്രാന്മാരും പല പൊതുവേദികളിലും എടുത്തു പറഞ്ഞിട്ടുള്ള ഒരു വസ്തുതയാണ്. നമ്മുടെ കുടുംബ ജീവിതത്തിന്‍റെ കെട്ടുറപ്പും ആത്മീയ കാര്യങ്ങളിലുള്ള താല്‍പര്യവും അനേകം ഇംഗ്ലീഷ് വിശ്വാസികളെ സ്വാധീനിക്കുന്നു എന്ന വലിയ സത്യം ബ്രിട്ടനിലെ കത്തോലിക്കാ സഭ തന്നെ അംഗീകരിക്കുന്നു. ഈ കെട്ടുറപ്പിന് പ്രധാന കാരണം നമ്മുടെ പൂര്‍വ്വികര്‍ നമ്മിലേക്കു പകര്‍ന്നുതന്ന ക്രൈസ്തവ വിശ്വാസമാണ്. ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന ദൈവത്തിന്‍റെ കല്‍പന അനുസരിക്കുന്നതു കൊണ്ടാണ് സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഏകമനസ്സായി മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ UK-യിലെ മലയാളി ദമ്പതികൾ തയ്യാറാകുന്നത്. അതുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസം എപ്പോള്‍ തകരുന്നോ അപ്പോള്‍ നമ്മുടെ കുടുംബങ്ങളും തകരാന്‍ തുടങ്ങും. കുടുംബങ്ങള്‍ തകരുമ്പോള്‍ സമൂഹം തകരുന്നു. അത് രാജ്യങ്ങളുടെ തകര്‍ച്ചയിലേക്കും നയിക്കും. അതുകൊണ്ട് പുതിയ സീറോമലബാര്‍ സംവിധാനങ്ങളിലൂടെ വിശ്വാസത്തില്‍ ആഴപ്പെട്ടുകൊണ്ട് നമ്മുടെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമ്പോള്‍ അത് ബ്രിട്ടീഷ് ജനതക്കും ഈ രാജ്യത്തിനും നന്മയായി ഭവിക്കും. കുടുംബങ്ങള്‍ വിശ്വാസത്തില്‍ വളരുമ്പോള്‍ അത്തരം കുടുംബങ്ങളില്‍ നിന്നും ധാരാളം ദൈവവിളികള്‍ ഉണ്ടാകുന്നു. ഇപ്രകാരം നമ്മുടെ കുടുംബങ്ങളില്‍ നിന്നും ഉണ്ടാകുന്ന ദൈവവിളികള്‍ ബ്രിട്ടനിലേയും യൂറോപ്പിലെയും സഭയെ ശക്തിപ്പെടുത്തും. വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ വളരെ ദാരിദ്ര്യം അനുഭവപ്പെടുന്ന ഒരു രാജ്യമാണ് ബ്രിട്ടണ്‍. അതിനാല്‍ സീറോമലബാര്‍ സഭാസംവിധാനങ്ങളുടെ കടന്നു വരവ് ഭാവിയില്‍ ബ്രിട്ടനിലേയും യൂറോപ്പിലെയും വൈദികരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. UK-യിലെ മലയാളി കുടുംബങ്ങളില്‍ നിന്നുമാണ് കൂടുതല്‍ വൈദികരെ യൂറോപ്പിനു വേണ്ടി പ്രതീക്ഷിക്കുന്നത് എന്ന് നിരവധി ഇംഗ്ലീഷ് മെത്രാന്‍മാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം യൂറോപ്പിലെ സഭ ഉണരുമ്പോള്‍ ഈ ദേശത്തു നിന്നും ധാരാളം തിന്മകളും അപ്രത്യക്ഷമാകും എവിടെയെല്ലാം ജനങ്ങള്‍ ദൈവത്തെ അറിയുകയും കൂടുതലായി ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നോ അവിടെ തിന്മയുടെ ശക്തികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. അതുകൊണ്ട് ബ്രിട്ടനിലെ പുതിയ സീറോമലബാര്‍ സംവിധാനങ്ങള്‍ ഈ രാജ്യത്ത് വിതക്കുന്ന നന്മയുടെ വിത്തുകള്‍ നേട്ടങ്ങളുടെ ഫലങ്ങളായി വരും തലമുറക്കു കൊയ്തെടുക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. #{red->n->n->സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന വീഡിയോകളും അവയിലെ ചതിക്കുഴികളും}# കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന ചില വീഡിയോകള്‍ ഒരുക്കുന്ന ചതിക്കുഴികളെക്കുറിച്ച് വിശ്വാസികള്‍ ബോധവാന്മാരായിരിക്കണം. ഈ വീഡിയോയില്‍ ഒരു സഹോദരന്‍ അദ്ദേഹത്തെക്കുറിച്ചുതന്നെ പറയുന്ന ഒരു കാര്യമുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന്. പക്ഷേ ഈ സഹോദരന് ലോകത്തു നടക്കുന്ന പല തിന്മകളെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഒക്കെ നല്ല ബോധ്യമുണ്ട്. ബ്രിട്ടനിലെ ചില 'മഹാന്മാരുടെ' പേരുകളൊക്കെ എവിടെ നിന്നോ കണ്ടുപിടിച്ച് പറയുന്നുമുണ്ട്. എന്നാല്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു മാത്രം ഈ വ്യക്തിക്കറിയില്ല. ദൈവത്തിൽ പോലും വിശ്വാസമില്ലാത്തവർ പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകളുടെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കണം. മലയാളികളായ വൈദികര്‍ എല്ലാവരും കച്ചവട മനോഭാവമുള്ളവരാണ് എന്നു വരുത്തി തീര്‍ക്കാന്‍ ഇദ്ദേഹത്തിന്‍റെ വീട് വെഞ്ചരിപ്പിക്കാന്‍ വന്ന ഒരു ഇംഗ്ലീഷ് വൈദികനെക്കുറിച്ചു ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വീടു വെഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഇദ്ദേഹം കൊടുത്ത 50 പൗണ്ട് ഇംഗ്ലീഷ് വൈദികന്‍ സ്വീകരിച്ചില്ലത്രേ! നന്മ തന്നെ, സംശയമില്ല. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്ഥലത്ത് പുതുതായി വന്ന മലയാളി വൈദികന്‍ ആ രൂപതയിലെ പല പ്രദേശങ്ങളിലുള്ള നൂറുകണക്കിന് മലയാളികളുടെ വീടുകൾ മഞ്ഞും മഴയും സഹിച്ച് ഒരു പൈസ പോലും വാങ്ങാതെ വെഞ്ചരിച്ചത് ഇദ്ദേഹം കണ്ടില്ലേ? ഒരു വീട് പണം വാങ്ങാതെ വെഞ്ചരിച്ച ഇംഗ്ലീഷ് വൈദികന്‍റെ നന്മ കാണുന്നയാള്‍ക്ക് നൂറുകണക്കിന് വീടുകള്‍ പണം വാങ്ങാതെ വെഞ്ചരിച്ച മലയാളി വൈദികന്‍റെ നന്മ എന്തുകൊണ്ട് കാണാൻ കഴിയാതെ പോയി? നന്മയുള്ള മനസ്സുകള്‍ക്കെ മറ്റുള്ളവരുടെ നന്മ കാണാന്‍ സാധിക്കൂ. ഇത്തരം കഥകള്‍ പറഞ്ഞ് മലയാളികളായ വൈദികരോട് വെറുപ്പുളവാക്കാന്‍ വീഡിയോ നിർമ്മിക്കുന്നവരുടെ ഉദ്ദേശ്യം വിശ്വാസികളിൽ ഭിന്നത ഉളവാക്കി വിലകുറഞ്ഞ പ്രശസ്തി സമ്പാദിക്കുക എന്നതു മാത്രമാണെന്ന സത്യം വിശ്വാസികള്‍ തിരിച്ചറിയണം. #{red->n->n->പാപികളുടെ സഭയും കുറവുകളുള്ള വൈദികരും}# പ്രതികൂലമായ കാലാവസ്ഥയിലും വിശ്വാസികളുടെ ആത്മീയ വളർച്ച മാത്രം ലക്ഷ്യമാക്കി രാപകൽ അധ്വാനിക്കുന്ന നിരവധി മലയാളി വൈദികർ ഇന്ന് UK-യിലുണ്ട്. അവരിലെ നന്മ കാണാതെ ചില വൈദികർക്കു പറ്റുന്ന വീഴ്‌ചകൾ പെരുപ്പിച്ചു കാട്ടി സഭയെ വിമർശിക്കുന്നവർ ഇന്ന് നിരവധിയാണ്. വൈദികര്‍ കുറവുകളുള്ളവരാണ്; അവര്‍ മാനത്തു നിന്നും പൊട്ടിവീണവരല്ല. കുറവുകളുള്ള കുടുംബങ്ങളില്‍, ബലഹീനനായ മാതാപിതാക്കള്‍ക്ക് പിറന്ന്, തിന്മ നിറഞ്ഞ ലോകത്തിൽ വളര്‍ന്ന ഒരു വ്യക്തിയാണ് പിന്നീട് പട്ടം സ്വീകരിച്ച് വൈദികനാകുന്നത്. അതുകൊണ്ട് ലോകത്തില്‍ എന്തൊക്കെ തിന്മ നിലനില്‍ക്കുന്നുണ്ടോ ആ തിന്മകളുടെയെല്ലാം സ്വാധീനം ഓരോ വൈദികനിലും മെത്രാനിലും മാര്‍പ്പാപ്പായിലും വരെ ഉണ്ടാകും. പട്ടം സ്വീകരിക്കുന്ന നിമിഷം മുതല്‍ ധാരാളം പ്രലോഭനങ്ങളിലൂടെ കടന്നു പോകുന്നവരാണവര്‍. കുടുംബ ജീവിതവും അതോടൊപ്പം ലഭിക്കുന്ന സുഖങ്ങളും സൗഭാഗ്യങ്ങളും വിശ്വാസികള്‍ക്കു വേണ്ടി ത്യജിച്ചവനാണ് ഒരു വൈദികന്‍. നമ്മുടെ ശിരസ്സില്‍ മാമ്മോദീസാ ജലം ഒഴിച്ച് ക്രിസ്തുവിന്റെ സഭയിൽ അംഗമാക്കുന്നത് മുതല്‍ നിശ്ചലമായ നമ്മുടെ മൃതശരീരം ആറടി മണ്ണിലേക്ക് വക്കുന്ന നിമിഷത്തിലും നമ്മുടെ മരണശേഷവും 'ദൈവമേ ഈ സഹോദരന്‍ ചെയ്ത തെറ്റുകള്‍ പൊറുത്ത് ദൈവരാജ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ' എന്നു പ്രാര്‍ത്ഥിക്കുന്നവനാണ് ഒരു വൈദികന്‍. ആ വൈദികന് കുറവുകളുണ്ടാവും, ചിലപ്പോൾ നമ്മോട് ഒന്നു ദേഷ്യപ്പെട്ടെന്നും വരാം. സ്വന്തം ശരീരത്തിന്‍റെ വികാരങ്ങളോടും ലോകത്തിന്‍റെ പ്രലോഭനങ്ങളോടും നിരന്തരം പോരാടിക്കൊണ്ട്, മറ്റുള്ളവരോട് പങ്കു വക്കാന്‍ കഴിയാത്ത ദുഃഖങ്ങള്‍ ദൈവത്തോടു മാത്രം പങ്കുവക്കുന്ന ഒരു വൈദികന്‍ ചിലപ്പോള്‍ വീണു പോയേക്കാം. ആ വൈദികന്‍ വീഴുമ്പോള്‍ അദ്ദേഹത്തെ ചേര്‍ത്തു പിടിക്കാന്‍, അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അല്ലാതെ ഏതെങ്കിലും ഒരു വൈദികന്‍ വീഴുമ്പോള്‍ അത് ആഘോഷമാക്കിക്കൊണ്ട് അത് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച് അതില്‍ നിന്നും ലഭിക്കുന്ന like കളിലും shareകളിലും നോക്കി ആനന്ദം കണ്ടെത്തുന്ന വില കുറഞ്ഞ സംസ്കാരം ഓരോ ക്രിസ്ത്യാനിയും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പുറമേ നിന്നു നോക്കുമ്പോള്‍ സഭ എന്നത് തെറ്റുകളോടും കുറവുകളോടും കൂടിയ ഒരു സ്ഥാപനമാണ്‌; പാപികളുടെ സഭയാണ്. പക്ഷേ ആ നോട്ടം വേണ്ടത്ര ആഴത്തിലുള്ള നോട്ടമല്ല. സഭ എന്നത് ഒരേ സമയം മാനുഷികവും ദൈവികവുമായ രഹസ്യമാണ്. ആത്യന്തികമായി ക്രിസ്തു പാപികളായ നമ്മോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. മാനുഷികവും ദൈവികവുമായതിന്‍റെ- പാപത്തിന്‍റെയും ദൈവകൃപയുടേയും അവിഭാജ്യമായ ഐക്യം ആണ് സഭയെന്ന രഹസ്യം. സഭാംഗങ്ങളുടെ പാപങ്ങളെ നോക്കി സഭാമാതാവിനെ വിമര്‍ശിക്കുന്നവര്‍ ദൈവശാസ്ത്രജ്ഞനായ ഫാ. കാള്‍ റാനര്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- "സഭ ചുളിവുകളും ചാലുകളുമുള്ള ഒരു വൃദ്ധയാണ്; എന്നിരുന്നാലും അവള്‍ എന്‍റെ അമ്മയാണ്. സ്വന്തം അമ്മയെ ഒരുത്തനും തല്ലുകയില്ല". ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയുടെ പേരില്‍ സോഷ്യല്‍ മീഡിയായിലൂടെ സഭയെ ആക്രമിക്കുന്നവര്‍ ചിന്തിക്കുക: നാം ചുളിവുകളുള്ള അമ്മയെ തല്ലുന്നവരാണോ? ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ...
Image: /content_image/News/News-2016-09-29-07:11:09.jpg
Keywords: syro malabar britain
Content: 2697
Category: 1
Sub Category:
Heading: സഹനത്തിന്റെ മധ്യത്തിലും നല്ല കള്ളനോട് കാരുണ്യം കാണിച്ചവനാണ് ക്രിസ്തു എന്നത് നാം മറക്കരുത്; ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: കുരിശിലെ തന്റെ സഹന നിമിഷങ്ങള്‍ക്കിടയിലും നല്ല കള്ളനോട് കാരുണ്യം കാണിച്ച ക്രിസ്തുവിന്റെ കരുണയെ മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ക്രൂശീകരണ സമയത്ത് ഇടതും വലതുമായി ക്രിസ്തുവിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു കള്ളന്‍മാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്തയാണ് പിതാവ് വിശ്വാസികളുമായി പങ്കുവച്ചത്. ക്രിസ്തു ദൈവപുത്രനാണെങ്കില്‍ ഉടന്‍ തങ്ങളെ വിടുവിക്കണമെന്ന് പറയുന്ന ഇടതുഭാഗത്തെ കള്ളന്‍, ദൈവത്തെ കുറിച്ച് ശരിയായി മനസിലാക്കാതെയുള്ള പ്രതികരണമാണ് നടത്തിയതെന്നും മരണത്തിന്റെ ഭയം ബാധിച്ച ഒരു മനുഷ്യനില്‍ നിന്നും ഉയര്‍ന്നുവന്ന ചില വാക്കുകളാണ് ഇടതുഭാഗത്തെ കള്ളനില്‍ നിന്നും ഉണ്ടായതെന്നും പാപ്പ വിശദീകരിച്ചു. എന്നാല്‍, വലതു ഭാഗത്തെ കള്ളന്‍ മരണത്തിന്റെ വേദനകളിലും ദൈവത്തോട് കാരുണ്യമാണ് ആവശ്യപ്പെടുന്നതെന്നും, അതാണ് ശരിയായ പ്രാര്‍ത്ഥനയെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. "വലതുഭാഗത്തെ കള്ളന് ക്രിസ്തു സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. എത്ര ഹീനമായ പ്രവര്‍ത്തി ചെയ്തവരാണെങ്കിലും അവരേയും തന്റെ കുരിശ് മരണം രക്ഷിക്കുന്നുണ്ടെന്ന് ക്രിസ്തു ഇതിലൂടെ വീണ്ടും വെളിപ്പെടുത്തുകയാണ്. എത്ര വേദനിക്കുന്നവനും ദൈവത്തിന്റെ കാരുണ്യത്തിന് അര്‍ഹനാണ്. ആശുപത്രി കിടക്കയിലും, ജയിലിലും, യുദ്ധമുഖത്തും, വിവിധ ക്ലേശ സാഹചര്യങ്ങളിലും കഴിയുന്നവര്‍ ക്രിസ്തുവിന്റെ ക്രൂശിത രൂപം മനസില്‍ ഓര്‍ക്കണം. ക്ലേശങ്ങളുടെ മധ്യത്തിലും നല്ല കള്ളന് രക്ഷ നല്‍കിയവനാണ് ദൈവമെന്ന് നാം മറക്കരുത്". "ദൈവഭയം ഇല്ലാതിരുന്നതിനാലാണ് ഇടതുഭാഗത്തെ കള്ളന്‍ ക്രിസ്തുവിനോട് മരണത്തിന്റെ അവസ്ഥയില്‍ പോലും തെറ്റായി സംസാരിക്കുവാന്‍ കാരണമായത്. ദൈവഭയം എന്നത് ദൈവത്തെ പേടിക്കുന്ന അവസ്ഥയല്ല. മറിച്ച് ദൈവം സൃഷ്ടാവും രക്ഷിതാവുമാണെന്ന് മനസിലാക്കി അവിടുത്തേക്ക് നാം നല്‍കുന്ന ബഹുമാനത്തെ ആണ് ദൈവഭയമെന്ന് വിളിക്കുന്നത്. ദൈവത്തെ പേടിക്കേണ്ടവരല്ല നമ്മള്‍, മറിച്ച് അവിടുത്തെ മഹത്വം തിരിച്ചറിഞ്ഞ് അവിടുത്തെ ബഹുമാനിക്കേണ്ടവരാണ് നാം". പാപ്പ വ്യക്തമാക്കി. സിറിയയില്‍ യുദ്ധത്തിന്റെ ക്ലേശം അനുഭവിക്കുന്ന ജനതയെ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സ്മരിച്ചു. "ആലപ്പോയിലും മറ്റു സ്ഥലങ്ങളിലും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെയും ദുരിതത്തിലായിരിക്കുന്നവരേയും ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ഒരു ജനതയെ ദുരിതത്തിലേക്കും ദുഃഖത്തിലേക്കും തള്ളിവിട്ട്, അവരുടെ മേല്‍ ബോംബ് വര്‍ഷിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. നിങ്ങളുടെ ഈ പ്രവര്‍ത്തിക്ക് നിങ്ങള്‍ ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടി വരും". പാപ്പ പറഞ്ഞു. റോമിലെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി ഇന്ന് ഡീക്കന്‍മാരായി സ്ഥാനമേല്‍ക്കുന്ന അമേരിക്കയില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍പാപ്പ തന്റെ പ്രത്യേക പ്രാര്‍ത്ഥനാ ആശംസകളും ഇന്നലെ നടന്ന പൊതുപ്രസംഗത്തില്‍ അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-29-00:29:06.jpg
Keywords: God’s,mercy,overcomes,human,desperation,pope,Francis,says
Content: 2698
Category: 9
Sub Category:
Heading: വിനയാന്വിതനായി മുട്ടുകുത്തി അനുഗ്രഹം തേടി നിയുക്ത മെത്രാന്‍; മനം നിറഞ്ഞ് അനുഗ്രഹിച്ച് വലിയ ഇടയന്‍
Content: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ചു ബിഷപ്പുമായ കാര്‍ഡിനല്‍ വിന്‍സെന്‍റ് നിക്കോള്‍സിന്‍റെ പൈതൃകാശീര്‍വ്വാദം തേടി ഗ്രേറ്റ് ബ്രിട്ടന്‍റെ നിയുക്ത സീറോമലബാര്‍ ഇടയന്‍ മാര്‍ സ്രാമ്പിക്കലെത്തി. ഉച്ചയോടു കൂടി വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചു ബിഷപ്പ്സ് ഹൗസിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ കാര്‍ഡിനല്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് വലിയ ഇടയന്‍റെ മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുട്ടുകുത്തിയ നിയുക്ത മെത്രാനെ കാര്‍ഡിനല്‍ അനുഗ്രഹിച്ച് ആശീര്‍വദിച്ച് തന്‍റെ അഭിനന്ദനമറിയിച്ചു. മെത്രാഭിഷേക ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സാധിക്കില്ലെങ്കിലും തന്‍റെ പ്രതിനിധി ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് കര്‍ഡിനാള്‍ മാര്‍ സ്രാമ്പിക്കലിനെ അറിയിച്ചു. ഇന്നലെ രാവിലെ, ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സഭൈക്യ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന റവ.ഫാ. ജോണ്‍ ഒടോളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് മോണ്‍. മാര്‍ട്ടിന്‍ ഹെയ്സ് നിയുക്ത മെത്രാനെ സ്വീകരിച്ചു. തുടര്‍ന്ന് ബ്രന്‍റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ. ജോസഫ് അന്തിയാംകുളം, ഫാ.മൗറിസ് ഗോര്‍ഡന്‍, ഫാ.നിക്സണ്‍ ഗോമസ് തുടങ്ങിയവരും, വാള്‍ത്താം സ്റ്റോ, ഈസ്റ്റ് ഹാം, ചെയ്സ്ഫോര്‍ഡ്, കോള്‍ചെസ്റ്റര്‍, ക്ലോക്റ്റണ്‍ സീ, ബാസില്‍സണ്‍, ഹോണ്‍ചര്‍ച്ച്, ഹൈവിക്കോസ്, ഹാര്‍ലോ എന്നിവിടങ്ങളില്‍ വിശ്വാസി സമൂഹങ്ങളും തങ്ങളുടെ നിയുക്ത ഇടയനെ എതിരേറ്റു. വൈകിട്ട് 7 മണിക്ക് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്ന എല്ലാവരോടും നിയുക്ത മെത്രാന്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതശൈലിയും പ്രവര്‍ത്തന രീതികളും ഏറെ ഇഷ്ടപ്പെടുന്ന മാര്‍ സ്രാമ്പിക്കല്‍ തന്‍റെ പ്രാരംഭ സന്ദര്‍ശനത്തില്‍ തന്നെ ആളുകളുടെ പ്രിയപ്പെട്ട പിതാവായി മാറിക്കഴിഞ്ഞു. മെത്രാന്മാര്‍ തങ്ങളെ അനുഗ്രഹിക്കുന്നതായി മാത്രം കണ്ടു ശീലിച്ചിട്ടുള്ള വിശ്വാസികള്‍ക്ക്, തങ്ങളോട് പ്രാര്‍ത്ഥനയും അനുഗ്രഹവും ചോദിച്ചു വരുന്ന പിതാവിനെ എളിമയുടെയും സ്നേഹത്തിന്‍റെയും മാതൃകയായി ഇപ്പോള്‍ ത്തന്നെ മനസ്സിലായി ക്കഴിഞ്ഞു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ ഔദ്യോഗിക ആശീര്‍വാദം (ഉര്‍ബി എത്ത് ഒര്‍ബി) നല്‍കുന്നതിനു മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പായും വത്തിക്കാനില്‍ തടിച്ചുകൂടിയ ജനങ്ങളോട് തനിക്കുവേണ്ടി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്രാമ്പിക്കല്‍ പിതാവിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇംഗ്ലണ്ടില്‍ പുനര്‍ജനിക്കുന്ന അനുഭവം വിശ്വാസികള്‍ക്ക് കിട്ടി തുടങ്ങിയതായി നിയുക്ത ഇടയനെ സന്ദര്‍ശിച്ചവര്‍ പറഞ്ഞു. അതേസമയം, മെത്രാഭിഷേകം നടക്കുന്ന പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായി 'എന്‍ട്രി പാസ്സി'ന്‍റെ വിതരണോത്ഘാടനം, മെത്രാഭിഷേകത്തിന്‍റെ പ്രാദേശിക സംഘാടകനും ജോയിന്‍റ് കണ്‍വീനറുമായ ഫാ.മാത്യു ചൂരപൊയ്കയില്‍ നിര്‍വ്വഹിച്ചു. തികച്ചും സൗജന്യമായി വിശ്വാസികള്‍ക്കു നല്‍കുന്ന ഈ പാസ്സ്, സ്റ്റേഡിയത്തിലെ സുരക്ഷാസംവിധാനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളതാണ്. ഓരോ സ്ഥലത്തുമുള്ള വി.കുര്‍ബ്ബാന കേന്ദ്രങ്ങളിലെ വൈദികരില്‍ നിന്നാണ് വിശ്വാസികള്‍ക്ക് ഈ പാസ്സ് ലഭിക്കുന്നത്. നാളെ ഈസ്റ്റ്‌ ആംഗ്ലിയ രൂപതയില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശനം നടത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/Events/Events-2016-09-29-00:33:40.jpg
Keywords:
Content: 2699
Category: 18
Sub Category:
Heading: പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: ചെങ്ങളം: വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നതെന്നും പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണം. വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്കു കൂടുതൽ വില കൽപ്പിക്കണം. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലിൽ എവിടെയാണെന്ന് പോലും അറിയില്ല". "ഒഡീഷയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ അഭയം തേടിയത്. ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി. ഇത്രയൊക്കെ പ്രതിസന്ധികളിൽനിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്". കര്‍ദിനാള്‍ പറഞ്ഞു. സമൂഹബലിയിൽ മാർ ജോസ് പുളിക്കൽ, വികാരി ഫാ. മാത്യു പുതുമന, ഫാ. ജിൻസ് എംസിബിഎസ്, ഫാ. തോമസ് ഇലവനാമുക്കട, ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. റോയി എംസിബിഎസ് എന്നിവർ സഹകാർമികരായിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-29-01:13:19.jpg
Keywords:
Content: 2700
Category: 6
Sub Category:
Heading: അതിരുകളില്ലാത്ത ദൈവീക സ്നേഹം
Content: "മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല" (ഏശ 49: 15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 29}# ദൈവത്തിന് നമ്മോടുള്ള സ്‌നേഹം അമ്മയുടേത് പോലെയാണെന്ന് പറയുന്നതു സത്യമാണ്. ഇക്കാര്യം ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് സമര്‍ത്ഥിക്കുന്നുണ്ട്, 'ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ മറക്കാനാവുമോ?'. ദൈവസ്‌നേഹം അലിവാര്‍ന്നതും, കരുണാര്‍ദ്രവുമാണ്. വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ സജീവ സ്മരണയില്‍ ദൈവസ്‌നേഹം വര്‍ണ്ണിച്ചിരിക്കുന്നതും അനുഭവപ്പെട്ടിരിക്കുന്നതും സംശയലേശമന്യേ ഒരമ്മയുടെ കരുണാമയമായ സ്‌നേഹമായിട്ടാണ്. ജറുസലെമിനെ പ്രതി വിലപിക്കുന്നതിലൂടെ യേശു തന്റെ കരുണാര്‍ദ്രമായ സ്‌നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അവന്‍ ഇപ്രകാരം പറഞ്ഞു, "ജറുസലേമേ, ജറുസലേമേ! പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നത് പോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു". കര്‍ത്താവില്‍ പ്രിയ സ്‌നേഹിതരേ, മനുഷ്യഭാഷയുടെയും, അവന്റെ ഗ്രഹണശക്തിയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്നത്ര വലുതാണ് ദൈവസ്‌നേഹം! അത് ദൈവപുത്രനായ യേശുക്രിസ്തുവിലും അവന്റെ ശരീരമായ തിരുസഭയിലും മാംസം ധരിച്ചു. വേര്‍തിരിവുകളില്ലാതെ, അതിരുകളില്ലാതെ, ദൈവം നിങ്ങളെ എല്ലാവരേയും സ്‌നേഹിക്കുന്നു. നിങ്ങളുടെയിടയില്‍ പ്രായത്തിന്റെ ഭാരം പേറുന്ന വയോധികരെ അവന്‍ സ്‌നേഹിക്കുന്നു. നിങ്ങളിലെ രോഗികളേയും, എയിഡ്സ് പോലെയുള്ള രോഗത്താല്‍ ദുരിതമനുഭവിക്കുന്നവരേയും അവന്‍ സ്‌നേഹിക്കുന്നു. രോഗികളുടെ ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അവരെ ശുശ്രൂഷിക്കുന്നവരേയും അവന്‍ സ്‌നേഹിക്കുന്നു. നമ്മെ എല്ലാവരേയും വ്യവസ്ഥയില്ലാതെ, എന്നെന്നേക്കുമായി അവന്‍ സ്‌നേഹിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്‌സാസ് 13.10.87). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-29-01:45:43.jpg
Keywords: സ്നേഹം