Contents

Displaying 2521-2530 of 24979 results.
Content: 2732
Category: 5
Sub Category:
Heading: പരിശുദ്ധ ജപമാലയുടെ രാജ്ഞി
Content: 1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. 1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് 'ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം' എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്. "പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ" എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് മുതല്‍ ഇന്നുവരെ ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ ഈ പ്രാർത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് പരിശുദ്ധ അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ. ആധുനിക കാലഘട്ടത്തിലെ പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആഴമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല. ജപമാലയുടെ പ്രചാരണം വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരയായി ചൊരിയപ്പെടുന്നു. സകലർക്കും മോക്ഷം നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്പെയിനിലെ അഡാല്‍ജിസ് 2. ഫ്രാന്‍സിലെ അഗുസ്തുസ് 3. ബെക്ക്നോക്കിലെ കാനോഗ് 4. ആര്‍മാഘ് ആര്‍ച്ചു ബിഷപ്പായിരുന്ന ഡുബ്ടാഷ് 5. ഐറിഷ് പുരോഹിതനായിരുന്ന ഹെലാനുസ് 6. സിറിയായിലെ ജൂലിയാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-10-02-07:46:06.jpg
Keywords: ജപമാല
Content: 2733
Category: 5
Sub Category:
Heading: വിശുദ്ധ ബ്രൂണോ
Content: ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം അദ്ദേഹം പിന്നീട് ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു. ചാർട്രെയൂസ് എന്ന സ്ഥലത്താണ് വിശുദ്ധന്‍ ഏകാന്ത വാസം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കാർത്തുസിയൻ സഭ സ്ഥാപിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനഡിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂർണ്ണ നിശബ്ദതയും കാർത്തൂസിയൻസും പിന്തുടർന്നിരുന്നു. മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശുദ്ധനും ആശ്രമവാസികളും വിശപ്പടക്കി. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയോ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ ഉർബൻ രണ്ടാമൻ പാപ്പാ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു. നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വിജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിടുകയും ചെയ്തു. 1101 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം വിവിധ രോഗങ്ങള്‍ക്ക് അടിമയായി. അതേ വര്‍ഷം ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു. ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വോഴ്സ്ബര്‍ഗ് ബിഷപ്പായിരുന്ന അടെല്‍ബറോ 2. ബോവെസിലെ ഔറേയ 3. ഐറിഷ് ബിഷപ്പായിരുന്ന ചെയോള്ളാക് 4. അയോണ ആബട്ട് ആയ വെളുത്ത കുമിനെ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-02-07:47:33.jpg
Keywords: വിശുദ്ധ
Content: 2734
Category: 5
Sub Category:
Heading: വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക
Content: 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക ഒരു രാത്രിയിൽ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു. അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനു പോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ അവള്‍ക്ക് കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു. തന്റെ പുതിയ സേവന മേഖലയെ അവള്‍ കരുണാര്‍ദ്രമാക്കി. ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു. ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്. 1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവൾ യേശുവിനെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാൻ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ്‌ ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്. യേശു തനിക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സംഭവത്തില്‍ പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല. പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. 1938 ഒക്ടോബർ 5നു മുപ്പത്തി മൂന്നാം വയസ്സില്‍ അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രിൽ 30ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പുറത്തു പ്രകടമായത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടെവേസ്സിലെ അലക്സാണ്ടര്‍ 2. വാലന്‍സ് ബിഷപ്പായിരുന്ന അപ്പൊളിനാരിസ് 3. സ്പെയിനിലെ അറ്റിലാനൂസ് 4. ടെവെസിലെ പത്മാസിയൂസ് ബോനിഫസ് 5. അമീസുസില്‍ വച്ചു വധിക്കപ്പെട്ട കരിത്തീനാ 6. ഫ്രാന്‍സിലെ ഫിര്‍മാത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-04-13:49:20.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 2735
Category: 5
Sub Category:
Heading: വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി
Content: അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി. വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം). 224-ൽ ആയിരുന്നു ഇത്. ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു. കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എഫേസൂസിലെ അഡൌക്തൂസും മകള്‍ കല്ലിസ്റ്റേനയും 2. ഈജിപ്തിലെ മഹാനായ അമ്മോണ്‍ 3. പാരീസിലെ ഔറേയ 4. അലക്സാണ്ട്രിയായിലെ കായൂസ്, ഫൗസ്തൂസ്, എവുസെബിയൂസ്, കെരെമോന്‍, ലൂസിയൂസ് 5. ക്രിസ്പൂസും കായൂസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-03-11:11:00.jpg
Keywords: വിശുദ്ധ ഫ്രാന്‍സിസ്
Content: 2736
Category: 5
Sub Category:
Heading: ബ്രോണിലെ വിശുദ്ധ ജെറാർഡ്
Content: കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”. ജെറാർഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദർശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി. പത്രോസ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദിക വൃത്തിയിലേക്ക് ഉയർത്തപ്പെട്ടു. ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റിൽ, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം ഏകാന്തവാസത്തിനായി പള്ളിയോട് ചേര്‍ന്ന് അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു. എന്നാല്‍ അധികനാൾ ഈ ഏകാന്തവാസം തുടരാൻ ദൈവം അനുവദിച്ചില്ല. വി.ഗിസ്ലെയിൻ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാർഡിനുണ്ടായി. കാരണം, അവിടുത്തെ സന്യാസിമാർ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദർശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്ലാണ്ടേഴ്സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വർഷം, അദ്ദേഹം നവീകരണ പരിഷ്ക്കാര ജോലികൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവൻ ആശ്രമങ്ങളിലും ഒരു അവസാന സന്ദർശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാൻ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാർഡ് മടങ്ങി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടുളോണ്‍ ബിഷപ്പായിരുന്ന സിപ്രിയന്‍ 2. അലക്സാണ്ട്രിയായിലെ ഡയനീഷ്യസ് 3. വെളുത്ത എവാള്‍ഡും കറുത്ത എവാള്‍ഡും 4. ലയോണ്‍ ബിഷപ്പായിരുന്ന ഫ്രോയിലന്‍ ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-10-02-07:54:50.jpg
Keywords: വിശുദ്ധ
Content: 2737
Category: 1
Sub Category:
Heading: സെക്കന്തരബാദില്‍ തിരുവോസ്തിയില്‍ രക്തം; ദേവാലയത്തിലേക്ക് വിശ്വാസികള്‍ ഒഴുകുന്നു
Content: സെക്കന്തരാബാദ്: സെക്കന്തരാബാദിലെ സെന്റ് ഫ്രാന്‍സിസ് ജൂനിയര്‍ കോളജ് ചാപ്പലില്‍ അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ചിരുന്ന തിരുവോസ്തിയില്‍ രക്തം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അത്ഭുതം നടന്നത്. ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ആറു പേരാണ് ഈ അത്ഭുതത്തിനു ആദ്യം സാക്ഷികളായത്. ദേശീയ മധ്യസ്ഥ പ്രാര്‍ത്ഥന ദിനമായിരുന്നതിനാല്‍ ഇതിനോടനുബന്ധിച്ച് ഉച്ചക്ക് ശേഷം ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് നിവാസികളായിരുന്നു ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തത്. ഉച്ചക്ക് രണ്ടു മണിയോടെ ചാപ്പലില്‍ എത്തിയ രണ്ടു കന്യാസ്ത്രീകളും മറ്റ് നാലു വിശ്വാസികളും അള്‍ത്താരയില്‍ എഴുന്നള്ളിച്ച് വച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരിന്നു. ആരാധന ആരംഭിച്ച് പത്ത് മിനിറ്റ് പിന്നിട്ടപ്പോഴാണ് സിസ്റ്റര്‍ കാര്‍മല്‍ തിരുവോസ്തിയില്‍ രക്തത്തിന്റെ പാട് കണ്ടത്. പിന്നീട് നടന്ന കാര്യങ്ങള്‍ സിസ്റ്റര്‍ കാര്‍മല്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. "ആദ്യം രക്തത്തിന്റെ ചെറിയ ഒരു പാടു പോലെയാണ് അരുളിക്കയില്‍ കാണുവാന്‍ സാധിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചില രക്ത തുള്ളികള്‍ തിരുവോസ്തിയില്‍ നിന്നും പൊടിയുവാന്‍ ആരംഭിച്ചു. " സിസ്റ്റര്‍ കാര്‍മല്‍ വിശദീകരിച്ചു. വിശുദ്ധ കുര്‍ബാനയിലൂടെ ഈശോ സത്യമായും നമ്മിലേക്ക് എഴുന്നള്ളി വരുന്നുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സിസ്റ്റര്‍ കാര്‍മല്‍ പറഞ്ഞു. അത്ഭുതം നടന്ന ഉടനെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുകയായിരിന്നു. ഇപ്പോഴും നൂറുകണക്കിനു വിശ്വാസികള്‍ ദേവാലയത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം അത്ഭുതത്തെ പറ്റി രൂപതാവൃത്തം ഇത് വരെയും പ്രതികരിച്ചിട്ടില്ല.
Image: /content_image/News/News-2016-10-02-14:56:54.jpg
Keywords:
Content: 2738
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്ത്‌ ലഭിക്കേണ്ട സഹായം
Content: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്ക്‌ നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍ ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം” (മത്തായി 7:13-14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 3}# “ചില സമയങ്ങളില്‍ ദൈവത്തിന്റെ നിയമങ്ങളെ നമ്മുടെ ഇന്നത്തെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ആവശ്യമില്ല എന്ന തോന്നലുണ്ടാകാറുണ്ട്. അതിന് കാരണം ശുദ്ധീകരണസ്ഥലത്ത്‌ അതിന് പരിഹാരം ചെയ്യാം എന്ന വിചാരമാണ്. എന്നാല്‍ നാം ശുദ്ധീകരണസ്ഥലത്തെ ലക്ഷ്യം വെച്ചാല്‍, അതിനു ചിലപ്പോൾ സാധിക്കാതെ വരും, കാരണം നാം ശുദ്ധീകരണസ്ഥലത്തായിരിക്കുമ്പോൾ നമുക്കുവേണ്ടിയുള്ള മറ്റുള്ളവരുടെ പ്രാർത്ഥന അധികം ലഭിച്ചുവെന്ന് വരില്ല". (റിന്യൂവല്‍ മിനിസ്ട്രിയുടെ പ്രസിഡന്‍റും ഗ്രന്ഥകാരനുമായ റാല്‍ഫ് മാര്‍ട്ടിന്റെ വാക്കുകള്‍). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മുടെ ഇന്നത്തെ ജീവിതത്തെ കൂടുതൽ ഗൗരവത്തോടെ കാണാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-03-01:22:35.jpg
Keywords: ശുദ്ധീ
Content: 2739
Category: 1
Sub Category:
Heading: ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയായി മാത്രം വിശ്വാസത്തെ കരുതരുതെന്ന് ഫ്രാന്‍സിസ് പാപ്പ
Content: ബാക്കു: ദൈവവുമായി നമ്മെ ബന്ധിപ്പിക്കന്ന ഏറ്റവും പ്രധാനമായ മാര്‍ഗ്ഗമാണ് വിശ്വാസമെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയായി അതിനെ കരുതരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനത്തിനായി അസര്‍ബൈജാനില്‍ എത്തിയ ശേഷം വിശ്വാസ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ ജോര്‍ജിയന്‍ സന്ദര്‍ശനത്തിനു ശേഷമാണ്, കത്തോലിക്ക വിശ്വാസ സമൂഹം ന്യൂനപക്ഷമായുള്ള അസര്‍ബൈജാനിലേക്ക് സന്ദര്‍ശനം നടത്തുന്നതിനായി പാപ്പ എത്തിയത്. വിമാനത്താവളത്തില്‍ നിന്നും പാപ്പ നേരെ പോയത് പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള രാജ്യത്തെ ഏക കത്തോലിക്ക ദേവാലയത്തിലേക്കാണ്. ദേവാലയത്തില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കുവാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നതിനുമായി 300-ല്‍ അധികം വിശ്വാസികള്‍ എത്തിയിരുന്നു. അസെറി, ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളിലാണ് വിശുദ്ധ ഗ്രന്ഥ ഭാഗങ്ങള്‍ വായിച്ചത്. വിശുദ്ധ ബലി അര്‍പ്പിച്ച ശേഷം വിശ്വാസ സമൂഹത്തോട് മാര്‍പാപ്പ തന്റെ സന്ദേശം അറിയിച്ചു. "വളരെ ചെറിയ കത്തോലിക്ക വിശ്വാസ സമൂഹമുള്ള ഈ രാജ്യത്തേക്ക് ഞാന്‍ വരണോ, അത് സമയ നഷ്ടമല്ലേ എന്ന് പലരും എന്നോട് ചോദിച്ചു. ആരംഭത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ച, ദൈവമാതാവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിശ്വാസ സമൂഹം ഇതിലും ചെറിയതായിരുന്നു എന്നാണ് അവരോട് ഞാന്‍ മറുപടി പറഞ്ഞത്. പരിശുദ്ധാത്മാവാണ് അനുദിനം നമ്മേ വിശ്വാസം പ്രചരിപ്പിക്കുവാനും വളരുവാനും സഹായിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകുക". പാപ്പ പറഞ്ഞു. അസര്‍ബൈജാനിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷിയാ മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. കത്തോലിക്ക സമൂഹം ഒരുമയോടെ നില്‍ക്കുകയും, ലളിത ജീവിതം നയിക്കുകയും, കാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമൂഹത്തിന് അനുകരിക്കുവാന്‍ കഴിയുന്ന മാതൃകകള്‍ നമ്മില്‍ നിന്നും ഉണ്ടാകണമെന്നും പാപ്പ വിശ്വാസികളോട് പറഞ്ഞു. "വിശ്വാസമെന്നത് സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന ഒരു മാന്ത്രിക ശക്തിയല്ല. ഒരാളുടെ ആവശ്യം മാത്രം സാധിക്കുന്നതിനായി ഉപയോഗിക്കേണ്ട ഒന്നല്ല വിശ്വാസം. ദൈവവുമായി നമ്മെ ബന്ധിപ്പിക്കന്ന ഏറ്റവും പ്രധാനമായ മാര്‍ഗ്ഗമാണ് വിശ്വാസം. സേവനത്തില്‍ ഊന്നിയ വിശ്വാസം ഹൃദയത്തെ തുറക്കാന്‍ ഉപകരിക്കുന്നതാണ്. നല്ലതു ചെയ്യുമ്പോള്‍ ഹൃദയം സന്തോഷിക്കുന്നു". പാപ്പ പറഞ്ഞു. ചിലര്‍ സേവനം, പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനം ശരിയായ ആത്മാവില്‍ നിന്നല്ല ഉണ്ടാകുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-03-01:50:16.jpg
Keywords: Pope,visit,encourages,Azerbaijan’s,tiny,Catholic,minority,message
Content: 2741
Category: 18
Sub Category:
Heading: സമൂഹ നന്മയ്ക്കു കരുത്ത് പകരാന്‍ കത്തോലിക്കാ കോൺഗ്രസിനു കഴിയണമെന്നു മാർ ജോർജ് പുന്നക്കോട്ടിൽ
Content: തൊടുപുഴ: സമൂഹത്തിനു നന്മയിലൂടെ കരുത്തു പകരാൻ കത്തോലിക്കാ കോൺഗ്രസിനു കഴിയണമെന്നു കോതമംഗലം രൂപത മുൻ മെത്രാന്‍ മാർ ജോർജ് പുന്നക്കോട്ടിൽ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി പാരിഷ്ഹാളിൽ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത 98–ാം വാർഷികവും രൂപത പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "എകെസിസി ഒരു ഭക്‌തസംഘടനയല്ല. പകരം ഒരു സമുദായസംഘടനയാണ്. സഭയൊടൊപ്പം ചിന്തിക്കാനും നയിക്കാനും എകെസിസിക്ക് കഴിയണം. സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിനു കരുത്തു പകരാനും രാഷ്ട്രീയതലത്തിൽ സ്വാധീനം ചെലുത്താനും കത്തോലിക്കാ കോൺഗ്രസിനു കഴിയണം". മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു. ക്ലീൻ ഹോം ക്ലീൻ സിറ്റി സംസ്‌ഥാനതല ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു. രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷതവഹിച്ചു. കത്തോലിക്കാ കോൺഗ്രസിന്റെ കർമപദ്ധതികൾ അഡ്വ. ബിജു പറയന്നിലം വിശദീകരിച്ചു. സമ്മേളനത്തില്‍ കേന്ദ്ര ഡയറക്ടർ ഫാ. ജിയോ കടവിൽ മുഖ്യപ്രഭാഷണം നടത്തി.
Image: /content_image/India/India-2016-10-03-02:36:44.jpg
Keywords:
Content: 2742
Category: 6
Sub Category:
Heading: സമാധാനപാലകനായ ഫ്രാന്‍സിസ് അസീസ്സി
Content: "കാരണം, അവന്‍ നമ്മുടെ സമാധാന മാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 3}# സമാധാനത്തിന്റേയും സാര്‍വത്രിക സാഹോദര്യത്തിന്റേയും ഇഷ്ടതോഴന്‍ എന്ന ബഹുമാനം കൈവിടാതിരുന്ന ഒരാളായിരുന്നു ഫ്രാന്‍സിസ് അസ്സീസ്സി. ഫ്രാന്‍സിസ് സ്വയം ആസ്വദിച്ചതും വിദേശത്ത് പ്രചരിപ്പിച്ചതുമായ സമാധാനം ദൈവത്തില്‍ നിന്ന് സ്വീകരിച്ചതാണ്. നമ്മുടെ സമാധാനമാകുന്ന യേശുക്രിസ്തുവിലാണ് ഈ സമാധാനം ശക്തി പ്രാപിച്ചത്. അവന്‍ ഒരു യഥാര്‍ത്ഥ സമാധാന പാലകന്‍ ആയിരുന്നു; കാരണം, അവന്റെ പ്രസംഗങ്ങളുടെ രത്‌നച്ചുരുക്കം ലക്ഷ്യം വച്ചിരുന്നത് ശത്രുതയെ അവസാനിപ്പിക്കുന്നതിലും, സമാധാനത്തിന്റെ പുതിയ ഉടമ്പടികളുടെ അടിസ്ഥാനം ഇടുന്നതിലുമായിരുന്നു. രക്തച്ചൊരിച്ചിലില്‍ കലാശിക്കുന്ന തമ്മില്‍ തമ്മിലുള്ള കലഹങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്വന്തം പട്ടണത്തിലെ വൈരികളായ പൗരവിഭാഗങ്ങള്‍ക്കിടയില്‍ വിശുദ്ധന്‍ സമാധാനവും സന്ധിയും പുനസ്ഥാപിച്ചു. അനിഷ്ടം ഇഷ്ടപ്പെടുന്ന പിശാചുക്കളെ അവന്‍ പ്രാര്‍ത്ഥനകളിലൂടെ പുറത്താക്കി. വഴക്കിട്ട് വേര്‍പിരിഞ്ഞ നഗരങ്ങള്‍ക്കിടയിലും, പുരോഹിതരും ഇടവക ജനങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടായിരുന്നതിന്റെ ഇടയിലും, വിശുദ്ധന്‍ സമാധാനം കൊണ്ടുവന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.10.83) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-03-03:40:18.jpg
Keywords: ഫ്രാന്‍സിസ് അസീസ്സി