Contents

Displaying 2431-2440 of 24979 results.
Content: 2640
Category: 1
Sub Category:
Heading: മാധ്യമങ്ങള്‍ സമൂഹത്തിലെ വിഭജനത്തിനു കാരണമാകരുതെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: സമൂഹത്തില്‍ പൊതുനന്മ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അത് വിഭജനത്തിന് കാരണമാകരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയുടെ ദേശീയ മാധ്യമ കൗണ്‍സിലിലെ 400 മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിതാവ്. സമൂഹത്തിലെ പല നിലപാടുകള്‍ക്കെതിരേയും വിമര്‍ശനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ, അത്തരം വിമര്‍ശനങ്ങള്‍ വസ്തുതാപരമായിരിക്കണമെന്ന്‍ ഓര്‍മ്മിപ്പിച്ചു. "ചരിത്രത്തിന്റെ രൂപരേഖ എഴുതുന്ന ആദ്യ രചയിതാക്കള്‍ നിങ്ങളാണ്. ഇതിനാല്‍ തന്നെ ആരുടെയെങ്കിലും താല്‍പര്യങ്ങളെ വഹിക്കുന്നതിനുള്ള മാര്‍ഗമായി വാര്‍ത്തകളെ കാണുകയോ, അത്തരത്തില്‍ അതിനെ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പത്രപ്രവര്‍ത്തകരുടെ ശബ്ദം ശക്തിയുള്ളതാണെന്ന് നിങ്ങള്‍ മനസിലാക്കണം. ഏറ്റവും വലിയ ആയുധമാണ് അത്. ആളുകളുടെ ചിന്താ ധാരകളെ മാറ്റിമറിക്കുവാന്‍ അതിനു കഴിയും". "നിത്യമായ തകര്‍ച്ചയിലേക്ക് പലതിനേയും തള്ളിവിടുവാനും പത്രപ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് സാധിക്കും. വ്യക്തിഹത്യാപരമായ വാര്‍ത്തകള്‍ തകര്‍ക്കുന്നത് ഒരാളുടെ ജീവിതം മാത്രമല്ല. ആ വ്യക്തിയുമായി അടുത്ത് ജീവിക്കുന്നവരെ കൂടിയാണെന്ന കാര്യം മറക്കരുത്". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. എല്ലാവരുടെയും ജീവിതം സുഖകരമായതല്ല. നിറം മങ്ങിയ മരവിച്ച ജീവിതങ്ങളിലേക്ക് തൂലിക ചലിപ്പിക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് പരിഹാരം കണ്ടെത്തുവാനും മാധ്യമപ്രവര്‍ത്തകര്‍ അക്ഷീണം പരിശ്രമിക്കണം. കക്ഷി രാഷ്ട്രീയ പക്ഷം ചേര്‍ന്നുള്ള പത്രപ്രവര്‍ത്തനം ഒരിക്കലും നടത്തരുത്. സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന വിടവുകളും വേര്‍തിരിവുകളും കൂട്ടിയിണക്കുവാന്‍ പത്ര പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക അസോസിയേഷന്റെ പ്രസിഡന്റ് എന്‍സോ ലാക്കോപിനോ, പത്രപ്രവര്‍ത്തകരുടെ ഉപഹാരമായി കമോറോ എന്ന യുവപത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടുകളുടെ ബുക്ക് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. 1985-ല്‍ നേപ്പിള്‍സിലെ കുറ്റവാളി സംഘത്തിന്റെ കഥ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ വെളിയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലപ്പെട്ട 26 വയസുള്ള പത്രപ്രവര്‍ത്തകനായിരുന്നു കമോറോ. സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിന് ചില സമയങ്ങളില്‍ ജീവന്‍ പ്രതിഫലം നല്‍കേണ്ടി വരുമെന്ന് ഉപഹാരം ഏറ്റുവാങ്ങിയ ശേഷം മാര്‍പാപ്പ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-23-09:45:16.jpg
Keywords: Journalist,should,speak,truth,says,pope
Content: 2641
Category: 11
Sub Category:
Heading: ദേശീയ കാത്തലിക് യുവജന കണ്‍വന്‍ഷന്‍ മംഗലാപുരത്തു വെച്ചു നടക്കും
Content: കൊച്ചി: ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (ഐസിവൈഎം) പത്താമതു ദേശീയ യുവജന കണ്‍വന്‍ഷന്‍ 2017 ജനുവരി 14 മുതല്‍ 22 വരെ മംഗലാപുരം സെന്റ് ജോസഫ് കോളജില്‍ വെച്ചു നടക്കും. ഇന്ത്യയിലെ 171 രൂപതകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ യുവജന കണ്‍വന്‍ഷന്‍ മൂന്നു വര്‍ഷത്തിലൊരിക്കലാണു നടക്കുന്നത്. യുവജനങ്ങള്‍ നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരമായ വെല്ലുവിളികള്‍, സമൂഹത്തിലെ വിവിധ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചു ക്ലാസുകളും ചര്‍ച്ചകളും സെമിനാറുകളും കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനവും ആലോചനായോഗവും ഇന്നലെ കെ‌സി‌ബി‌സി ആസ്ഥാനമായ എറണാകുളം പിഒസിയില്‍ നടന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ലോഗോ പ്രകാശനവും യോഗത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഐസിവൈഎം ദേശീയ ഡയറക്ടര്‍ ഫാ. ദീപക് തോമസ്, ദേശീയ പ്രസിഡന്റ് സിജോ അമ്പാട്ട്, കര്‍ണാടക റീജണല്‍ ഡയറക്ടര്‍ ഫാ. മാരി ജോസഫ്, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, യൂത്ത് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, ഫാ. പോള്‍ സണ്ണി, ഐസിവൈഎം കേരള റീജണല്‍ പ്രതിനിധി മേരി ജെയ്‌സി, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡീനാ പീറ്റര്‍, സംസ്ഥാന സെക്രട്ടറി ടെസി തെരേസ് എന്നിവര്‍ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-23-03:22:56.jpg
Keywords:
Content: 2642
Category: 8
Sub Category:
Heading: ദൈവത്തിന്റെ നീതിയുടെ മുന്‍പില്‍ കടം കൂട്ടുന്നവര്‍
Content: “നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതു തന്നെ കൊയ്യും” (ഗലാത്തിയര്‍ 6:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 23}# “ചില ആളുകള്‍ വളരെയേറെ പരിതാപകരവും നാശകരവുമായ രീതിയിലാണ് ജീവിക്കുന്നത്. ഒരു സായാഹ്നത്തില്‍ കുറച്ച് സമയമെടുത്ത് ആ ദിവസം താന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അവര്‍ ഒന്ന് ആത്മപരിശോധന ചെയ്യുകയാണെങ്കില്‍, തങ്ങളുടെ അന്നത്തെ പാകപ്പിഴകള്‍ അവിടിവിടെയായി ചിതറികിടക്കുന്നതായി കാണുവാന്‍ കഴിയും. പരുഷമായ വാക്കുകള്‍, അമിതമായ ആകാംക്ഷ, അഹങ്കാരം, അത്യാര്‍ത്തി, ഇങ്ങനെ അവയുടെ പട്ടിക നീണ്ടുപോകുന്നു. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അവയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് വ്യാജമായ സങ്കടത്തോടുകൂടി കുമ്പസാരത്തില്‍ ഏറ്റുപറയുന്നു. ഇത്തരത്തിലുള്ള ആളുകള്‍ ദൈവത്തിന്റെ നീതിയുടെ മുന്‍പില്‍ തങ്ങളുടെ കടങ്ങള്‍ കുന്ന് കൂട്ടുകയാണ് ചെയ്യുന്നത്.” (‘പയസ്‌ യൂണിയന്‍ ഓഫ് സെന്റ്‌ ജോസഫ്’ എന്ന സംഘടനയുടെ സ്ഥാപകനായ വിശുദ്ധ ലൂയിസ് ഗുവാനെല്ല). #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ കുടിലതകളെ തിരിച്ചറിയുക. അവ ജീവിതത്തില്‍ നിന്ന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഉറച്ച തീരുമാനമെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-23-04:20:45.jpg
Keywords: നീതി
Content: 2643
Category: 6
Sub Category:
Heading: നാം ആര്‍ജ്ജിച്ചെടുക്കേണ്ട 'സഹന ധൈര്യം'
Content: "സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല" (1 യോഹന്നാന്‍ 4:18) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 23}# ഭയം ചിലപ്പോഴെങ്കിലും ഭീഷണിയുടേയും, അടിച്ചമര്‍ത്തലിന്റേയും പീഢനത്തിന്റെയും ചുറ്റുപാടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ധൈര്യത്തെ കവര്‍ന്നെടുക്കുന്നു. മാനുഷിക ബലഹീനതയെ, പ്രത്യേകിച്ച് ഭയത്തെ തരണം ചെയ്യുവാന്‍ 'സഹന ധൈര്യം' എന്ന സദ്ഗുണം ആവശ്യമാണ്. തീര്‍ച്ചയായും, മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ രോഗവും, കഷ്ടതയും ഭയപ്പെടുത്തുന്നു. സഹനശക്തി കൈവശമാക്കാന്‍ മനുഷ്യന് അവന്റെ പരിധികള്‍ക്ക് അപ്പുറത്തേക്ക്, അവനില്‍ നിന്നും വളരെ ഉയരത്തിലേക്ക് പോകേണ്ടതായിട്ടുണ്ട്; അപ്രതീക്ഷമായുണ്ടാകുന്ന അപകടം, മറ്റുള്ളവരില്‍ നീരസവും പരിഹാസവും നിന്ദയും സാമ്പത്തിക നഷ്ടവും, ചിലപ്പോള്‍ ജയില്‍ വാസവും, പീഢനവും ഉണ്ടാക്കുന്ന വേദനകള്‍ ഇവയെയെല്ലാം നാം നേരിട്ടു കൊണ്ട് വേണം ഈ ധൈര്യം ആര്‍ജ്ജിക്കേണ്ടത്. സത്യത്തോടും നന്മയോടും, വിശ്വസ്തതയോടും ജീവിച്ചെങ്കില്‍ മാത്രമേ, ഈ സഹന ധൈര്യം കൈവരിക്കാന്‍ മനുഷ്യന് കഴിയുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-23-04:48:45.jpg
Keywords: സഹനം
Content: 2644
Category: 1
Sub Category:
Heading: ലോകസമാധാനത്തിനായി ലെബനനില്‍ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ പ്രത്യേക പ്രാര്‍ത്ഥന; ഇസ്ലാം മതവിശ്വാസികള്‍ മരിയന്‍ ഗാനം ആലപിച്ചു
Content: ബെയ്‌റൂട്ട്: ലോക സമാധാനത്തിനായി ലെബനനിലെ വിവിധ മതവിശ്വാസികള്‍ ഹരിസായിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി. ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാം മതവിശ്വാസികളും ചേര്‍ന്നാണ് പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാനായി ഒത്തു ചേര്‍ന്നത്. ചടങ്ങില്‍ ഇസ്ലാം മതവിശ്വാസികള്‍ ഏവരേയും അതിശയിപ്പ് മരിയന്‍ ഗാനം ആലപിച്ചു. ഇറ്റലിയിലെ അസീസിയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ദേവാലയങ്ങളിലും സമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാന ചെയ്തിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലെബനനില്‍ സമൂഹ പ്രാര്‍ത്ഥന നടത്തിയത്. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ലെബനനിലെ ബിഷപ്പുമാരുടെ കൂട്ടായ്മയുടെ സെക്രട്ടറിയായ ബിഷപ്പ് ചുക്രല്ലാഹ് നാബില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. പ്രാര്‍ത്ഥനയ്ക്കായി ബിഷപ്പ് ചുക്രല്ലാഹ് നാബില്‍ ഹേജ് തെരഞ്ഞെടുത്ത ആപ്തവാക്യം 'മേരിയുടെ അരികില്‍, മേരിയോടൊപ്പം' എന്നതായിരിന്നു. യുദ്ധവും തീവ്രവാദവും മൂലം കൊല്ലപ്പെട്ട ലെബനനിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയും ആളുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സംഗമത്തിന് എത്തിയവര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. മേഖലയില്‍ ശാന്തിയും സമാധാനവും വേഗം പുനഃസ്ഥാപിക്കപ്പെടുന്നതിനായും വിശ്വാസ സമൂഹം ദൈവ മാതാവിന്റെ മധ്യസ്ഥയില്‍ പ്രാര്‍ത്ഥിച്ചു. വിവിധ മത വിഭാഗങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ അവരുടെ സന്ദേശവും ആശംസകളും അറിയിച്ചു. സമാധാനം സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന പ്രതിജ്ഞയോടെയാണ് പ്രാര്‍ത്ഥനാ സംഗമം അവസാനിച്ചത്. മാര്‍ച്ച് 25-ാം തീയതി നടക്കാറുള്ള സഹായ മാതാവിന്റെ തിരുനാള്‍ ലെബനനിലെ ദേശീയ അവധിദിനമാണ്. ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരും ഒരു പോലെ സാഹോദര്യ സന്ദേശം ഉയര്‍ത്തി ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷം കൂടിയാണത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-23-10:48:35.jpg
Keywords: Lebanon,Christians,Muslim,gathering,prayer,for,peace
Content: 2645
Category: 18
Sub Category:
Heading: ഇടുക്കിയുടെ പ്രിയ ഇടയന് ഇന്ന് 75ാം പിറന്നാൾ
Content: ഇടുക്കി: ലളിതവും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ജീവിതം കൊണ്ടു ജാതി ഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് ഇന്ന് 75–ാം ജന്മദിനം. അടിമാലി ആത്മജ്യോതിയിൽ വൈദികരുടെ ധ്യാനത്തിൽ പങ്കെടുക്കുന്ന പിതാവിനു സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാനാജാതി മതസ്ഥരായ കര്‍ഷകരുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സജീവ ശ്രദ്ധ ചെലുത്തി കൊണ്ടിരിക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടില്‍ 1942 സെപ്റ്റംബർ 23–ന് കടപ്ലാമറ്റം കുരുവിനാൽ ആനിക്കുഴിക്കാട്ടിൽ ലൂക്ക – ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് ജനിച്ചത്. 15 മക്കളിൽ പത്തുപേർ അജപാലന ശുശ്രൂഷാ രംഗത്തുതന്നെയാണ്. കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും മുത്തോലി ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം 1961–ലാണ് കോതമംഗലം മൈനർ സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്നത്. വടവാതൂർ സെമിനാരിയിലാണ് ഉപരി പഠനം പൂർത്തിയാക്കിയത്. 1971 മാർച്ച് 15–ന് മാർ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രലിൽ അസിസ്റ്റന്റ് വികാരിയായായിരുന്നു ഇടവക ശുശ്രൂഷയുടെ തുടക്കം. 1990–ൽ കോതമംഗലം രൂപത ചാൻസിലറായും മാർ ജോർജ് പുന്നക്കോട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്തശേഷം 2003 ജനുവരി 15–ന് ഇടുക്കി രൂപത രൂപീകൃതമായപ്പോൾ 60–ാം വയസിൽ പ്രഥമ മെത്രാനാകുകയായിരിന്നു. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ രണ്ടു സഹോദരങ്ങൾ ഇടുക്കി രൂപതയിൽ തന്നെ വൈദികരായി സേവനമനുഷ്ഠിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-23-07:32:44.jpg
Keywords:
Content: 2646
Category: 1
Sub Category:
Heading: അത്ഭുത രോഗശാന്തി സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സംഘത്തിന്റെ ചട്ടങ്ങള്‍ വത്തിക്കാന്‍ പുനഃക്രമീകരിച്ചു
Content: വത്തിക്കാന്‍: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി അത്ഭുതങ്ങളെ സ്ഥിരീകരിക്കുവാന്‍ നിയമിക്കുന്ന മെഡിക്കല്‍ സംഘത്തെ സംബന്ധിച്ച് വത്തിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ശാസ്ത്രീയവും, ചരിത്രപരവുമായി കൂടുതല്‍ കൃത്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്. മാര്‍പാപ്പ അംഗീകരിച്ച പുതിയ നിര്‍ദേശങ്ങള്‍ 'കോണ്‍ഗ്രിഗേഷന്‍ ഓഫ് സെയ്ന്റ്‌സിന്റെ' സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് മാര്‍സിലോ ബര്‍ടോലൂകിയാണ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം, അത്ഭുത രോഗശാന്തികള്‍ പരിശോധിക്കുന്ന മെഡിക്കല്‍ സംഘത്തില്‍ ആറ് അംഗങ്ങള്‍ ഉണ്ടായിരിക്കണം. തങ്ങള്‍ പരിഗണിക്കുന്ന രോഗിയില്‍ നടന്ന സൌഖ്യം വൈദ്യശാസ്ത്രത്തിനതീതമായ ഒന്നാണെന്ന് ഈ സംഘത്തിലെ മൂന്നില്‍ രണ്ട് ഭാഗം ഡോക്ടറുമാരും സമ്മതിച്ചാല്‍ മാത്രമേ അത് സാധുവാകുകയുള്ളു. ഇതിനു മുമ്പ് രോഗസൗഖ്യം പരിശോധിക്കുന്ന മെഡിക്കല്‍ അംഗങ്ങളുടെ നേരിയ ഭൂരിപക്ഷം മാത്രമേ, വിശുദ്ധ പദവിയിലേക്ക് നയിക്കുന്ന അത്ഭുതമായി അതിനെ കണക്കാക്കുവാന്‍ ആവശ്യമായിരുന്നുള്ളു. ഏതെങ്കിലും തരത്തില്‍ രോഗസൗഖ്യം നടന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണെങ്കില്‍ മെഡിക്കല്‍ സംഘം ഇനി മുതല്‍ മൂന്നു തവണയായിരിക്കും പരമാവധി പരിഗണിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന രോഗസൗഖ്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏഴു പേരടങ്ങിയ മെഡിക്കല്‍ സംഘത്തിന്റെ മുന്നിലാണ് പരിശോധിക്കപ്പെടുക. വിശുദ്ധനാക്കപ്പെടുവാനായി പരിഗണിക്കുന്ന വ്യക്തിയുടെ നാമകരണത്തിന്റെ പോസ്ടുലേറ്റര്‍ക്ക് മെഡിക്കല്‍ സംഘത്തില്‍ ആരെല്ലാമാണ് ഉള്ളതെന്ന് അറിയുവാന്‍ ഒരു കാരണവശാലും സാധിക്കുകയില്ല. ഒരു രോഗസൗഖ്യത്തിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയും, രണ്ടാമത് ഇതേ രോഗസൗഖ്യം തന്നെ വീണ്ടും പരിശോധിക്കുകയും ചെയ്യുമ്പോള്‍ പഴയ മെഡിക്കല്‍ സംഘത്തെ മാറ്റിയ ശേഷം പുതിയ മെഡിക്കല്‍ സംഘമായിരിക്കും ആ പ്രത്യേക കേസ് പരിഗണിക്കുക. രോഗസൗഖ്യത്തെ സംബന്ധിച്ച് പരിശോധനകള്‍ നടത്തുവാനെത്തുന്ന മെഡിക്കല്‍ സംഘത്തിലെ വിദഗ്ധര്‍ക്ക് ഇനി മുതല്‍ സേവനത്തിനുള്ള ശമ്പളം പണമായി നേരില്‍ അവരുടെ കൈവശം നല്‍കുകയില്ല. ഇലക്ട്രോണിക്ക് സംവിധാനം വഴി നിശ്ചിത തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും സേവനത്തിന്റെ ശമ്പളമെന്ന നിലയില്‍ കൈമാറുക. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് 1983-ല്‍ ആണ് മെഡിക്കല്‍ സംഘത്തെ സംബന്ധിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവസാനമായി സഭ നടപ്പിലാക്കിയത്. 2015 സെപ്റ്റംബര്‍ മാസത്തിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍സിലോയുടെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുള്ള പുതിയ സമിതിയെ പരിഷ്‌കാര നടപടികള്‍ക്കായി വത്തിക്കാന്‍ നിയോഗിച്ചത്. ഇവര്‍ സമര്‍പ്പിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മാര്‍പാപ്പ അംഗീകരിക്കുകയായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-24-06:16:19.jpg
Keywords: Vatican,issues,new,rules,medical,panel,judges,miracles
Content: 2647
Category: 1
Sub Category:
Heading: അവിശ്വാസികളായ സുഹൃത്തുക്കളെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കില്ല;ദൈവം തന്നെ അതിനായി ക്രിയചെയ്യണം:ബില്ലി ഗ്രഹാം
Content: വാഷിംഗ്ടണ്‍: ദൈവവിശ്വാസികളല്ലാത്ത സുഹൃത്തുക്കളെ ക്രൈസ്തവര്‍ക്ക് ഒരിക്കലും ക്രിസ്തുവിലേക്കു നയിക്കുവാന്‍ സാധിക്കില്ലെന്ന് പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റവ:ബില്ലി ഗ്രഹാം. ദൈവം തന്നെ അവരില്‍ പ്രവര്‍ത്തിച്ച് ഇടപെടലുകള്‍ നടത്തിയാല്‍ മാത്രമേ അവര്‍ക്കും ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ജീവിക്കുവാനും അവിടുത്തെ കാരുണ്യം മനസിലാക്കുവാനും സാധിക്കുകയുള്ളുവെന്നും ബില്ലി ഗ്രഹാം വ്യക്തമാക്കി. തന്റെ ഓണ്‍ ലൈന്‍ സൈറ്റില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ബില്ലി ഗ്രഹാം ഇങ്ങനെ പറഞ്ഞത്. എങ്ങനെയാണ് തന്റെ അവിശ്വാസിയായ സുഹൃത്തിനെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ സാധിക്കുക എന്നതായിരുന്നു വിശ്വാസിയായ ഒരാള്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ വെബ്‌സൈറ്റില്‍ ചോദ്യമായി ഉന്നയിച്ചത്. ദൈവത്തെ കുറിച്ചു പറയുമ്പോള്‍ സുഹൃത്ത് വെറുതെ ചിരിക്കുക മാത്രമാണ് ചെയ്യുകയെന്നും ചോദ്യകര്‍ത്താവ് ബില്ലി ഗ്രഹാമിനോട് വിശദീകരിക്കുന്നു. ചോദ്യത്തിനുള്ള മറുപടി ബില്ലി ഗ്രഹാം നല്‍കിയത് ഇങ്ങനെയാണ്. "ആ സുഹൃത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. മനുഷ്യര്‍ക്ക് മാറ്റിമറിക്കുവാന്‍ കഴിയാത്ത അവിശ്വാസികളുടെ കഠിനഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നത് കര്‍ത്താവാണ്. എല്ലാ ക്രൈസ്തവരും അവിശ്വാസികളായ തങ്ങളുടെ സുഹൃത്തുക്കളുടെ ഹൃദയത്തിലെ കഠിന ചിന്തകള്‍ക്ക് മാറ്റം വരുത്തേണമേ എന്ന് ക്രിസ്തുവിനോട് അപേക്ഷിക്കണം. ദൈവം ആ പ്രാര്‍ത്ഥന കേട്ട് അവിശ്വാസികളുടെ മനസില്‍ പ്രവര്‍ത്തിക്കുകയും രക്ഷയുടെ മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും". അവിശ്വാസികളുടെ മാനസാന്തരങ്ങള്‍ക്ക് സാക്ഷികളാകുവാന്‍, പ്രാര്‍ത്ഥിക്കുന്ന നമുക്കും അവസരം നല്‍കേണമേ എന്നും കര്‍ത്താവിനോട് അപേക്ഷിക്കണമെന്ന് ബില്ലി ഗ്രഹാം തന്റെ മറുപടിയില്‍ പറയുന്നു. അവിശ്വാസികള്‍ക്ക് വിശ്വാസികളോട് തര്‍ക്കിക്കുവാന്‍ കഴിയുമെങ്കിലും സത്യത്തോട് ഒരിക്കലും അവര്‍ക്ക് മറുത്ത് നില്‍ക്കുവാന്‍ സാധിക്കില്ലെന്നും ബില്ലി ഗ്രഹാം ഓര്‍മ്മിപ്പിക്കുന്നു. അവിശ്വാസിയായ സുഹൃത്തിനോട് അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ആത്മാര്‍ത്ഥമായി ഒരുങ്ങിയിരിക്കുവാന്‍ ചോദ്യകര്‍ത്താവ് പറയണമെന്നും ബില്ലി ഗ്രഹാം കുറിക്കുന്നുണ്ട്. സാത്താന്‍ എന്നത് വെറും ഒരു തോന്നല്‍ അല്ലെന്നും, വാസ്തവമായും അങ്ങനെ ഒരു വ്യക്തി നിലകൊള്ളുന്നുണ്ടെന്നും ബില്ലി ഗ്രഹാം അടുത്തിടെ ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞിരുന്നു. സാത്താന്‍ ഇല്ലെന്ന തോന്നല്‍ വിശ്വാസികളുടെ മേല്‍ വരുത്തുന്നത് സാത്താന്റെ തന്നെ പ്രവര്‍ത്തനമാണെന്നും, തന്‍മൂലം വിശ്വാസികള്‍ സാത്താനെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുമെന്നും ബില്ലി ഗ്രഹാം വ്യക്തമാക്കിയിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-24-01:59:34.jpg
Keywords: How,Christians,can,lead,atheist,to,Jesus,Billy,Graham
Content: 2648
Category: 18
Sub Category:
Heading: പതിനേഴാമത് ലോഗോസ് ബൈബിള്‍ ക്വിസ് നാളെ; 6 ലക്ഷത്തോളം പേര്‍ പങ്കെടുക്കും
Content: കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് ലോഗോസ് ബൈബിള്‍ ക്വിസ് നാളെ (25.09.16) നടക്കും. ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ ക്വിസ് എന്നറിയപ്പെടുന്ന ലോഗോസ് ക്വിസില്‍ ഇക്കുറി വിവിധ രൂപതകളിലായി 6 ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ഉച്ചയ്ക്കു രണ്ടു മുതല്‍ 3.30 വരെ കേരളത്തിനകത്തും പുറത്തുമുള്ള രൂപതകളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കൂടാതെ വിദേശത്തുള്ളവര്‍ക്കു ഓണ്‍ലൈനായി ലോഗോസ് ക്വിസില്‍ പങ്കെടുക്കുന്നതിനും സജജീകരണമൊരുക്കിയിട്ടുണ്ട്. പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിനു വിദേശമലയാളികള്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത്. രൂപതകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്കായി നവംബര്‍ 20, 26, 27 തിയതികളില്‍ ഫൈനല്‍ മത്സരം നടക്കും. വിജയികളെ കാത്തിരിക്കുന്നതു വിശുദ്ധ നാട് സന്ദര്‍ശനം, സ്വര്‍ണ്ണ മെഡല്‍, ക്യാഷ് പ്രൈസ് തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങളാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-24-02:03:14.jpg
Keywords:
Content: 2649
Category: 18
Sub Category:
Heading: താമരശ്ശേരി രൂപതാ വൈദികന്‍ വത്തിക്കാന്റെ വിദേശകാര്യ വിഭാഗത്തിലേക്ക്
Content: താമരശേരി: താമരശേരി രൂപതാ വൈദികനായ ഫാ. സെബാസ്റ്റ്യന്‍ പുതിയാപറമ്പില്‍ വത്തിക്കാന്റെ വിദേശകാര്യ വിഭാഗത്തില്‍ സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതുസംബന്ധിച്ച അറിയിപ്പ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു നേരത്തെ ലഭിച്ചിരുന്നു. റോമില്‍ വച്ചു നടന്ന വത്തിക്കാന്‍ ഭാരവാഹികളുമായുള്ള ഫാ. സെബാസ്റ്റ്യന്റെ അഭിമുഖത്തിനുശേഷമാണ് പ്രവേശനം ഉറപ്പായത്. വത്തിക്കാന്‍ വിദേശകാര്യ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന പൊന്തിഫിക്കല്‍ അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വൈദികരാണ് വത്തിക്കാന്‍ എംബസികളില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നത്. മലബാര്‍ മേഖലയില്‍ നിന്ന് ഈ സേവനത്തിനായി വിളിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാ. സെബാസ്റ്റ്യന്‍ പുതിയാപറമ്പില്‍. 2014 നവംബര്‍ 13ന് വൈദികപട്ടം സ്വീകരിച്ച ഫാ. സെബാസ്റ്റ്യന്‍ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളും പഠിച്ചിട്ടുണ്ട്. രൂപതാകോടതിയില്‍ ജഡ്ജിയായും, പാസ്റ്ററല്‍ സെന്ററിന്റെ അസി. ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-24-02:30:26.jpg
Keywords: