Contents

Displaying 2401-2410 of 24979 results.
Content: 2609
Category: 1
Sub Category:
Heading: വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി; മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായ വിശുദ്ധന്റെ രക്തം ശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ കഴിയാത്ത അത്ഭുത പ്രതിഭാസം
Content: നേപ്പിള്‍സ്: ഇറ്റാലിയന്‍ പട്ടണമായ നേപ്പിള്‍സില്‍ വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്ത കട്ട വീണ്ടും ദ്രാവക രൂപത്തിലായി. വിശുദ്ധന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് അത്ഭുത പ്രതിഭാസം നടന്നത്. വിശുദ്ധന്റെ രക്തം സൂക്ഷിച്ചിരിക്കുന്ന ചെറുകുപ്പിയുമായി തിരുനാള്‍ ദിവസം പട്ടണത്തിലൂടെ പ്രദക്ഷിണം നടത്തുന്ന പതിവുണ്ട്. ഇത്തരത്തില്‍ പ്രദക്ഷിണത്തിനായി കര്‍ദിനാള്‍ ക്രെസെന്‍സിയോ സെപേ തിരുശേഷിപ്പ് എടുക്കുവാന്‍ ചെന്ന സമയത്താണ് രക്തകട്ട പെട്ടെന്ന് ദ്രാവകാവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടത്. 2015 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ രക്തകട്ടയുടെ പകുതി ഭാഗം ദ്രവമായി തീര്‍ന്നിരുന്നു. എഡി 305-ല്‍ ആണ് ജാനുയേരിയസ് രക്തസാക്ഷിത്വം വരിച്ചത്. റോമന്‍ ചക്രവര്‍ത്തിയായ ഡയക്ലീഷന്റെ ഭരണകാലത്ത് ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. 1389-ല്‍ ആണ് വിശുദ്ധന്റെ കട്ടപിടിച്ചിരിക്കുന്ന രക്തം തിരുനാള്‍ ദിനവും മറ്റ് ചില വിശേഷ ദിവസങ്ങളിലും ദ്രാവക രൂപത്തിലേക്ക് മാറുവാന്‍ തുടങ്ങിയത്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19 കൂടാതെ ഡിസംബര്‍ 16, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് മുന്‍പുള്ള ശനിയാഴ്ച എന്നീ ദിവസങ്ങളിലാണ് സമാനമായ അത്ഭുതം നടക്കാറുള്ളത്. നേപ്പിള്‍സ് പട്ടണത്തിന്റെ മധ്യസ്ഥനായാണ് വിശുദ്ധ ജാനുയേരിയസ്സ് അറിയപ്പെടുന്നത്. പല പ്രമുഖ ശാസ്ത്രജ്ഞരും രക്ത കട്ട പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും നടക്കുന്ന രൂപാന്തരീകരണത്തെ പറ്റി ഇത് വരെ ശാസ്ത്രീയമായ ഒരു വിശദീകരണവും നല്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ നടന്ന തിരുനാള്‍ ആഘോഷത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രതിനിധിയും പങ്കെടുത്തിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-20-09:15:14.jpg
Keywords: Miracle,of,San,Gennaro,repeated,blood,liquefied,Monday
Content: 2610
Category: 9
Sub Category:
Heading: ബ്രിട്ടനിലെ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയത്തെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിസംബോധന ചെയ്തു
Content: പ്രസ്റ്റന്‍: ബ്രിട്ടനിലെ സിറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ യുകെ യിലെ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയം തിങ്കളാഴ്ച പ്രസ്റ്റണില്‍ നടന്നു. യുകെയിലെ വിവിധ രൂപതകളില്‍ ജോലിചെയ്യുന്ന ഇരുപത്തി അഞ്ചില്‍ പരം മലയാളി വൈദികർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. മെത്രാനായി നിയോഗിക്കപ്പെട്ട ശേഷം ഞായറാഴ്ചയാണ് അദ്ദേഹം ബ്രിട്ടനില്‍ എത്തിയത്. രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വൈദിക കൂട്ടായ്മയിൽ മെത്രാഭിഷേക ശുശ്രൂഷകളുടെ ജെനെറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടി സ്വാഗതം ആശംസിച്ചു, ജോയിന്റ് കണ്‍വീനര്‍ റെവ, ഡോ. മാത്യു ചൂരപൊയ്കലിന്റെ ആമുഖ പ്രസംഗം നടത്തി. അതിനുശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേക ശുശ്രൂഷകൾക്കും രൂപതയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും യുകെയിലെ മുഴുവന്‍ വൈദികരുടെയും അല്മായസമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ഥനയും അഭ്യര്‍ഥിച്ചുകൊണ്ടാണ് സംസാരിച്ചു. മെത്രാഭിഷേക ശുശ്രൂഷയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന പതിനാലോളം കമ്മറ്റികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ഉച്ചക്ക് രണ്ടു മണിയോടെ പ്രിസ്ബിറ്റേറിയം അവസാനിച്ചു. തുടര്‍ന്ന് പതിനാലു കമ്മറ്റികളുടെയും കണ്‍വീനര്‍മാരായ വൈദികര്‍ പ്രത്യേകം യോഗം ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്തി. റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍പുത്തെന്‍പുരയുടെ നേതൃത്വത്തില്‍ വോളന്റീയര്‍മാരും മറ്റു കമ്മറ്റി അംഗങ്ങളും മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്ന നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം പിന്നീട് സന്ദര്‍ശിച്ചു. ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സൗകര്യ പ്രദമായ രീതിയിൽ ക്രമീകരണങ്ങൾ എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് സ്റ്റേഡിയത്തിന്റെ അധികാരികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സ്റ്റേഡിയത്തില്‍ വച്ച് പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി.
Image: /content_image/Events/Events-2016-09-20-07:07:34.jpg
Keywords: syro malabar uk
Content: 2611
Category: 1
Sub Category:
Heading: മെക്‌സിക്കോയില്‍ രണ്ടു കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം വെടിവെച്ചു കൊലപ്പെടുത്തി; രാജ്യത്ത് പുരോഹിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു
Content: വെരാക്രൂസ്: മെക്‌സിക്കോയില്‍ കത്തോലിക്ക സഭയിലെ രണ്ടു വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം അക്രമികള്‍ കൊലപ്പെടുത്തി. മെക്‌സികോയിലെ വെരാക്രൂസ് എന്ന സംസ്ഥാനത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫാ. അലീജോ നാബോര്‍ ജിമനെസ് ജുവാറസ്, ഫാ. ജോസ് ആല്‍ഫ്രഡോ ജുവാറസ് ഡീലാ ക്രൂസ് എന്നിവരാണ് കൊല്ലപ്പെട്ട വൈദികരെന്നു മെക്‌സിക്കന്‍ ബിഷപ്പ് കൗണ്‍സില്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രണ്ടു വൈദികരേയും ഇവരുടെ സഹായിയേയും ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. അക്രമികളുടെ പിടിയില്‍ നിന്നും വൈദികരുടെ സഹായി രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടിയെങ്കിലും വൈദികര്‍ക്ക് അക്രമികളില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിച്ചില്ല. വെടിയേറ്റ് മരിച്ച നിലയിലാണ് രണ്ടു വൈദികരുടെയും മൃതശരീരങ്ങള്‍ പാപന്‍റല മുനിസിപ്പല്‍ ഏരിയായ്ക്ക് സമീപം കണ്ടെത്തിയത്. സംഭവത്തില്‍ തീവ്രമായ ദുഃഖം രേഖപ്പെടുത്തുന്നതായി ബിഷപ്പ്‌സ് കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. "അക്രമികളാല്‍ കൊല്ലപ്പെട്ട ഞങ്ങളുടെ സഹോദരങ്ങളുടെ ആത്മാക്കളെ കര്‍ത്താവ് സ്വര്‍ഗത്തില്‍ സ്വീകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഏറെ വേദനിക്കുന്ന സന്ദര്‍ഭത്തിലൂടെയാണ് കടന്നു പോകുന്നത്. അക്രമികള്‍ മാനസാന്തരത്തിലേക്ക് വരികയും ദൈവത്തെ തിരിച്ചറിഞ്ഞു ജീവിക്കുന്നതിനുമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സംഭവത്തെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ പുറത്തുവരുന്നതിനായി അധികാരികള്‍ അന്വേഷണം നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു". ബിഷപ്പ് കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മെക്‌സികോയില്‍ വൈദികര്‍ക്ക് നേരെ ഇതിനു മുമ്പും നിരവധി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. 2012 ഡിസംബറില്‍ പുതിയ പ്രസിഡന്റായി എൻറിക് പെനാ നിയറ്റോ അധികാരമേറ്റതിന് ശേഷം രാജ്യത്ത് 14 വൈദികരും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും, വൈദികരെ സഹായിക്കുന്ന ഒരു വ്യക്തിയും അക്രമികളാല്‍ കൊല്ലപ്പെട്ടു. പുരോഹിതര്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് വീണ്ടും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-20-10:16:33.jpg
Keywords: Two,catholic,priest,murdered,Mexico
Content: 2612
Category: 18
Sub Category:
Heading: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കാരുണ്യവർഷ കൺവൻഷൻ 25നു ആരംഭിക്കും
Content: ചാലക്കുടി: കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു കാരുണ്യവർഷ കൺവൻഷൻ 'ഡിവൈൻ മേഴ്സി കോൺഗ്രസ്' 25ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 29ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും. തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, എറണാകുളം– അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ ജനറാൾ ഫാ. വർഗീസ് പാറപ്പുറം, ഫാ.അഗസ്റ്റിൻ വല്ലൂരാൻ വിസി, ഫാ. മാത്യു ഇലവുങ്കൽ വിസി, ഫാ. ഡേവിസ് ചിറമ്മേൽ, ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജോസഫ് എറമ്പിൽ വിസി, ഫാ.തോമസ് അമ്പാട്ടുകുഴിയിൽ വിസി, ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ.ആന്റണി പയ്യപ്പള്ളി വിസി, ഫാ.മാത്യു തടത്തിൽ വിസി, ഫാ. ഷാർലോ ഏഴാനിക്കാട്ട് സിഎസ്ടി, ഫാ. സഖറിയാസ് എടാട്ട് വിസി, ഫാ.ഡെർബിൻ ഇട്ടിക്കാട്ടിൽ വിസി, ബ്രദർ തോമസ് പോൾ, ബ്രദർ ടി. സന്തോഷ്, ബ്രദർ സന്തോഷ് കരുമന്തറ എന്നിവർ വചനസന്ദേശം നൽകും. വിശുദ്ധ ഫൗസ്റ്റീനയുടെയും വിശുദ്ധ മദർ തെരേസയുടെയും തിരുശേഷിപ്പുകൾ വണങ്ങാനുള്ള അപൂർവ അവസരം കൺവൻഷനെത്തുന്നവര്‍ക്ക് ലഭിക്കും. കരുണയുടെ വാതിലിലേക്കുള്ള തീർത്ഥാടനത്തോടെയാണു കൺവൻഷന്റെ സമാപനം. വൈദികർക്കും സന്യസ്തർക്കും അൽമായർക്കും ഒരു പോലെ അനുഗ്രഹദായകമായിരിക്കുമെന്നു കൺവൻഷനു നേതൃത്വം നൽകുന്ന പോട്ട ധ്യാനകേന്ദ്രം ഡയറക്ടറും ഹോളിഫയർ മിനിസ്ട്രീസിന്റെ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ആന്റോ കണ്ണമ്പുഴ വിസി അറിയിച്ചു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍:}# ** 8547070753 ** 8547070793
Image: /content_image/India/India-2016-09-20-07:39:49.jpg
Keywords:
Content: 2613
Category: 9
Sub Category:
Heading: സീറോ മലബാര്‍ മെല്‍ബണ്‍ രൂപത രണ്ടാം വാര്‍ഷികാഘോഷവും 'കൃപാഭിഷേകം 2016' ബൈബിള്‍ കണ്‍വെന്‍ഷനും സെപ്റ്റംബര്‍ 24നു ആരംഭിക്കും
Content: മെല്‍ബണ്‍: സീറോ മലബാര്‍ മെല്‍ബണ്‍ രൂപത രണ്ടാം വാര്‍ഷികാഘോഷവും 'കൃപാഭിഷേകം 2016' ബൈബിള്‍ കണ്‍വെന്‍ഷനും സെപ്റ്റംബര്‍ 24, 25, 26 തിയതികളില്‍ സിഡ്നിയിലെ ക്യാംപ്വെല്‍ടൗണിലുള്ള സെന്‍റ് ഗ്രിഗറിസ് കോളേജ് ഹാളില്‍ വച്ച് നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ളവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബൈബിള്‍ കണ്‍വെന്‍ഷന്‍റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24-ാം തിയതി( ശനിയാഴ്ച ) 2 മണിയ്ക്ക് മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഫാ. ഡൊമിനിക് വളമാനാലിന്‍റെ നേതൃത്വത്തില്‍ ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9.30 ന് ആദ്യ ദിവസത്തെ കണ്‍വെന്‍ഷന്‍ സമാപിക്കും. സെപ്റ്റംബര്‍ 25-ാം തിയതി കണ്‍വെന്‍ഷന്‍റെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ 2 മണിയ്ക്ക് ആരംഭിക്കും. രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുയോഗം വൈകീട്ട് 4.30 ന് ആരംഭിക്കും. മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിക്കും. വോളഗോങ്ങ് രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ഇന്‍ഗാം, ഓസ്ട്രേലിയയിലെ മാരോണൈറ്റ് രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ആന്‍റോണി റ്റരാബെ, ഓസ്ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ മിനിസ്റ്റര്‍ ജോണ്‍ അജാക്ക, കാംഡെന്‍ എം.പി. ക്രിസ് പാറ്റേഴ്സണ്‍, മക്കാര്‍തര്‍ എം.പി. മൈക്ക് ഫ്രീലാന്‍ഡര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ബിജോയ് തോപ്പിലിന്‍റെ നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനം സമാപിക്കും. 9.30ന് രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ അവസാനിക്കും.സെപ്റ്റംബര്‍ 26 (തിങ്കളാഴ്ച ) 2 മണിയ്ക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 9 മണിയോടെ സമാപിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സൗജന്യ താമസ-വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബൈബിള്‍ കണ്‍വെന്‍ഷന്‍റെയും വാര്‍ഷികാഘോഷത്തിന്‍റെയും വിജയത്തിനായി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍, രൂപത വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, സിഡ്നി റീജിയണ്‍ എപ്പിസ്കോപ്പല്‍ വികാരി ഫാ.തോമസ് ആലുക്ക എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ബിജോയ് തോപ്പില്‍ ജനറല്‍ കണ്‍വീനറും ജോസ് കെ.പി. ജോയിന്‍റ് കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളിലേയ്ക്കും ഫാ.ഡൊമിനിക് വളമനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേയ്ക്കും ഏവരെയും ക്ഷണിക്കുന്നതായി മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ.തോമസ് ആലുക്ക എന്നിവര്‍ അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/Events/Events-2016-09-21-01:06:36.jpg
Keywords:
Content: 2614
Category: 1
Sub Category:
Heading: യുദ്ധവും വിഭാഗീയതയും സാത്താന്റെ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: അസീസി: സമാധാനമില്ലാതെയാക്കി അക്രമങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് പിശാചിന്റെ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ പട്ടണമായ അസീസിയില്‍ സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നതിന് മുമ്പ് നടത്തിയ വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. "പിശാചിന്റെ ഏക ലക്ഷ്യം എല്ലാ മനുഷ്യരെയും നശിപ്പിക്കുക എന്നതാണ്. ഇതിനായിട്ടാണ് അവന്‍ നമ്മില്‍ കടന്ന് വിഭാഗീയ ചിന്തകള്‍ സൃഷ്ടിക്കുന്നത്. മനുഷ്യരായ നാം സഹജീവികളോട് ചെയ്യുന്ന ദുഷ്ടത നിറഞ്ഞ പ്രവര്‍ത്തിയില്‍ നിന്നും പിന്‍തിരിയണം. ഇന്ന്‍ ആയിരക്കണക്കിനു നിരപരാധികളുടെ മേല്‍ ബോംബ് വര്‍ഷിക്കപ്പെടുന്നു. കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം തന്നെ പ്രായഭേദമില്ലാതെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരുടെ തലയ്ക്കു മീതെ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്നു". "എന്നാല്‍, ഇതിനെതിരെ നാം ഒന്നും തന്നെ ചെയ്യുന്നില്ല. അവരെ സഹായിക്കുവാന്‍ നാം അല്ലാതെ വെറേ ആരുമില്ലെന്ന കാര്യം നാം വിസ്മരിക്കുന്നു. മതങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും അതിന്റെ പ്രമാണങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും അസീസിയില്‍ കൂടിയിരിക്കുന്നത് വെറുമൊരു പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനല്ല. സമാധാനത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനാണ്. ദൈവം സമാധാനത്തിന്റെ ദൈവമാണ്". മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സുഭാഷിതങ്ങളില്‍ നിന്നും ഒന്നാം വായനയായി വായിച്ച ഭാഗം പിതാവ് തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. പാവപ്പെട്ടവരുടെ കരച്ചിലിനു നേരെ ചെവികള്‍ അടയ്ക്കുന്ന മനുഷ്യര്‍ സ്വന്തം പ്രശ്‌നങ്ങള്‍ മൂലം കരയുമ്പോള്‍, ആ കരച്ചില്‍ ദൈവം കേള്‍ക്കില്ലെന്ന് ബൈബിള്‍ നമ്മേ വ്യക്തമായി ബോധ്യപ്പെടുത്തുന്നുണ്ടെന്നു പിതാവ് ചൂണ്ടി കാണിച്ചു. "ഇന്ന് ലോകത്ത് യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരുടെ കരച്ചിലിനു നേരെ നാം നമ്മുടെ ചെവികള്‍ അടയ്ക്കുകയും അവരുടെ നേരെ നോക്കാതെ നമ്മുടെ കണ്ണുകളെ പിന്‍വലിക്കുകയും ചെയ്യുമ്പോള്‍ നാം ഈ വചനം ഓര്‍ക്കണം. മനുഷ്യ സമൂഹം സഹോദരങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന കാര്യത്തെ കുറിച്ച് അപമാനത്തോടെ മാത്രമേ ഓര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. കണ്ണുനീരോടെ നമുക്ക് സമാധാനത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാം". പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിലെ വിവിധ മതങ്ങളില്‍ നിന്നും വ്യത്യസ്ത ക്രൈസ്തവ സഭകളില്‍ നിന്നുമുള്ള 450 മതനേതാക്കളാണ് അസീസിയില്‍ ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഒത്തു കൂടിയത്. വിവിധ മത വക്താക്കളോട് ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള 'ഇന്റര്‍ റീലീജിയന്‍സ് മീറ്റിംഗിന്റെ' 30-ാം വാര്‍ഷിക സമ്മേളനത്തിനാണ് അസീസി വേദിയായത്. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത്തരം ഒരു സമ്മേളനത്തിന് തുടക്കം കുറിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-21-04:41:50.jpg
Keywords: Violence,work,of,Devil,says,Pope,world,day,of,prayer,for,peace
Content: 2615
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പുണ്യപ്രവർത്തികളുടെ ഫലങ്ങൾ
Content: “ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ” (സങ്കീര്‍ത്തനങ്ങള്‍ 51:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 21}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പുണ്യപ്രവർത്തികളുടെയും പ്രാർത്ഥനകളുടെയും ഫലങ്ങൾ ഇവയാണ്... 1. അവ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മളില്‍ എപ്പോഴും നിലനിര്‍ത്തുന്നു. 2. അവ നമ്മളില്‍ എപ്പോഴും ആത്മീയത നിലനിര്‍ത്തുന്നു. 3. അവ നമുക്ക്‌ മുന്‍പില്‍ ശുദ്ധീകരണസ്ഥലമെന്ന സിദ്ധാന്തത്തെ നിലനിര്‍ത്തുന്നു. 4. അവ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ക്കായുള്ള ഒരു കാരുണ്യപ്രവര്‍ത്തിയാണ്. 5. അവ ദൈവത്തിന്റെ മഹത്വത്തെ പ്രചരിപ്പിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. 6. അവ യേശു, മറിയം, വിശുദ്ധര്‍ തുടങ്ങിയവരുടെ ആദരവിന്റെ നിവൃത്തി കൂടിയാണ്. 7. അവ പാപത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ വികസിപ്പിക്കുകയും, പാപത്തെക്കുറിച്ചുള്ള ഭീതി നമ്മളില്‍ ഉളവാക്കുകയും ചെയ്യുന്നു. 8. അവ തിരുസഭയുടെ ആതാമാവുമായി നമ്മളെ സൗഹാര്‍ദ്ദത്തില്‍ നിലനിര്‍ത്തുന്നു. (മതപരിവര്‍ത്തനം ചെയ്ത ഫാദര്‍ ഫ്രെഡറിക്ക് ഫാബര്‍, ഇംഗ്ലീഷ്‌ ഗീതങ്ങളുടെ രചയിതാവ്‌, ദൈവശാസ്ത്രഞ്ജന്‍, ഗ്രന്ഥകാരന്‍). #{red->n->n->വിചിന്തനം:}# ‘പുണ്യങ്ങള്‍’ (Indulgence) എന്ന വാക്ക്‌ ഇന്‍ഡള്‍ജന്‍ഷ്യാ (Indulgentia) എന്ന ലാറ്റിന്‍ പദത്തില്‍നിന്നുമാണ് ഉത്ഭവിച്ചത്, ‘കരുണ’ ‘മൃദുത്വം’ എന്നിങ്ങനെയൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പ്രവർത്തികൾ വഴി അനുഗ്രഹങ്ങളുടെ നിധിശേഖരം ദൈവം നമ്മുടെ മേല്‍ ധാരാളമായി ചൊരിയുന്നു. ദൈവത്തിന്റെ ഈ അനുഗ്രഹത്തിനായി അതിയായി ആഗ്രഹിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-21-08:32:17.jpg
Keywords: ശുദ്ധീകരണ
Content: 2616
Category: 6
Sub Category:
Heading: മനുഷ്യന്‍ കൈവരിക്കേണ്ട ആന്തരിക പുരോഗതി
Content: "സമാധാനദ്വേഷികളോടു കൂടെയുള്ള വാസം എനിക്കു മടുത്തു. ഞാന്‍ സമാധാനത്തിനു വേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍ യുദ്ധത്തിനൊരുങ്ങുന്നു" (സങ്കീര്‍ത്തനങ്ങള്‍ 120:6-7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 21}# ആധുനിക ലോകത്തില്‍ സാങ്കേതികവിദ്യയിലും സംസ്ക്കാരത്തിലും ഒട്ടനവധി മറ്റ് രംഗങ്ങളിലും പുരോഗതിയും വികസനവും ഉണ്ടായിട്ടുണ്ട്. പക്ഷേ ബാഹ്യമായ ഈ പുരോഗതിയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട്, മനുഷ്യന്‍ കുറഞ്ഞപക്ഷം നേടേണ്ടത്, അവന് അത്യന്താപേക്ഷിതമായ ആന്തരിക പുരോഗതിയാണ്. ആധുനിക മനുഷ്യനും, ആധുനിക സമൂഹത്തിനും ഏറ്റവും അസഹ്യമായ ഭീഷണി യുദ്ധമാണ്. ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, സംസ്ക്കാരത്തിലും പുരോഗതി കൈവരിക്കുന്നതിലൂടെ മനുഷ്യന് സ്വായത്തമാക്കിയ എല്ലാം യുദ്ധം കൊണ്ട് അവസാനിക്കുന്നു. മനുഷ്യസ്വഭാവത്തിന്റെ പുരോഗമനമുണ്ടാകുന്നത് അവന്‍ ആന്തരികമായ വികസനം നേടുമ്പോള്‍ മാത്രമാണ്. കാരണം, മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലുള്ള ഒരു വ്യക്തിയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 25.12.65) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-21-02:43:02.jpg
Keywords: മനുഷ്യന്‍
Content: 2617
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഇറാഖില്‍ നിന്നും തിരുസഭയ്ക്കു രണ്ടു വൈദികര്‍ കൂടി; ഡീക്കന്‍മാര്‍ തിരുപട്ടം സ്വീകരിച്ചു
Content: അങ്കാവ: ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഇറാഖിന്റെ മണ്ണില്‍ നിന്നും രണ്ടു ഡീക്കന്‍മാര്‍ കൂടി തിരുപട്ടം സ്വീകരിച്ച് അഭിഷിക്തരായി. ഇറാഖിലെ കല്‍ദായന്‍ കത്തോലിക്ക സഭയില്‍ നിന്ന്‍ ജോവാക്കിം സ്ലീവാ, മാര്‍ട്ടിന്‍ ബാനി എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ചത്. രാജ്യത്തെ ക്രൈസ്തവരുടെ പ്രതിസന്ധിയുടെ മധ്യത്തിലും പ്രത്യാശയുടെ വലിയ സന്തോഷമായി മാറിയിരിക്കുകയാണ് നവ വൈദികരുടെ തിരുപട്ട സ്വീകരണം. ഇറാഖി കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലിനു സമീപമുള്ള അങ്കാവയിലെ നിത്യസഹായ മാതാവിന്റെ ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാനായി രണ്ടു വൈദികരുടെയും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരിന്നു. രാജ്യത്തെ പ്രതിസന്ധികള്‍ മൂലം നേരത്തെ പലായനം ചെയ്ത ജോവാക്കിമും മാര്‍ട്ടിനും തങ്ങളുടെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങി വന്ന ശേഷം സഭയുടെ ശുശ്രൂഷകളിലേക്ക് പ്രവേശിക്കുകയായിരിന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയിലെത്തിയ ജോവാക്കിം സ്ലീവാ അവിടുത്തെ കല്‍ദായന്‍ വിശ്വാസ സമൂഹത്തിന്റെ ഇടയില്‍ ദീര്‍ഘനാള്‍ ഡീക്കനായി സേവനം ചെയ്ത അനുഭവ സമ്പത്തുമായിട്ടാണ് അജപാലന ദൗത്യത്തിലേക്ക് കടക്കുന്നത്. കല്‍ദായന്‍ സഭയുടെ തലവനായ മാര്‍ സാക്കോ പാത്രീയാര്‍ക്കീസും അങ്കാവ ആര്‍ച്ച് ബിഷപ്പ് ബാഷ്ഹാര്‍ വാര്‍ദയുമാണ് തിരുപട്ട ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. ഇറാഖിലെ നിനവ താഴ്‌വരയും, മൊസൂളും ഉടന്‍ തന്നെ ഐഎസ് തീവ്രവാദികളുടെ പക്കല്‍ നിന്നും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാത്രീയാര്‍ക്കീസ് സാക്കോ പറഞ്ഞു. ക്രിസ്തു സംസാരിച്ചിരുന്ന അറമായ ഭാഷയിലാണ് ശുശ്രൂഷകള്‍ പൂര്‍ണ്ണമായും നടന്നത്. ഇറാഖിലെ വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദികരും ചടങ്ങിന് സാക്ഷികളാകുവാന്‍ എത്തിയിരുന്നു. 600-ല്‍ അധികം വിശ്വാസികളും 20 ഡീക്കന്‍മാരും സന്നിഹിതരായിരുന്ന ചടങ്ങില്‍ പ്രത്യേക ഗായകസംഘമാണ് ആരാധനയ്ക്കിടയിലുള്ള ഗാനങ്ങള്‍ ആലപിച്ചത്. ഭീകരവാദികളുടെ ആക്രമണത്തില്‍ തകര്‍ന്ന ക്രൈസ്തവ സമൂഹത്തിന് പുതിയ പ്രതീക്ഷകളേകിയാണ് നവവൈദികര്‍ അഭിഷിക്തരായിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ പാത്രീയാര്‍ക്കീസിന്റെ കൂടെ സേവനം ചെയ്ത ശേഷം ഇറാഖിലെ വിവിധ സ്ഥലങ്ങളിലേക്ക് നവവൈദികര്‍ സേവനത്തിനായി കടന്നു ചെല്ലും. യുകെയില്‍ നിന്നുള്ള വിശ്വാസികളും തിരുപട്ട ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഇവിടെ നിന്നുള്ള വിശ്വാസികളുടെ സാമ്പത്തിക സഹായം, ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാണ് പകരുന്നത്. പുതിയ വൈദികര്‍ ദേവാലയത്തിന് പുറത്തേക്ക് വന്നപ്പോള്‍ പരസ്പരം മധുരം നല്കിയാണ് വിശ്വാസികള്‍ സന്തോഷം പങ്കിട്ടത്. ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും വേണ്ടി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-21-04:36:23.jpg
Keywords: Iraq,Catholic,church,get,2,new,priest
Content: 2618
Category: 1
Sub Category:
Heading: മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ്ലീം വിമതര്‍ ക്രൈസ്തവ ഗ്രാമം ആക്രമിച്ച് 26 പേരെ കൊലപ്പെടുത്തി
Content: ബാന്‍ഗുയി: മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ്ലീം വിമതര്‍ ക്രൈസ്തവ ഗ്രാമം ആക്രമിച്ചു 26 ഗ്രാമീണരെ കൊലപ്പെടുത്തി. മുസ്ലീം വിമതരുടെ സംഘമായ 'സെലിക' ആണ് ആക്രമണത്തിന് പിന്നില്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ാം തീയതിയാണ് ഭീകരമായ നരഹത്യ നടന്നത്. രാത്രി എട്ടുമണിയോടെ 'എണ്ഡൊമീറ്റി' എന്ന ഗ്രാമത്തിലേക്ക് എത്തിയ സംഘം ക്രൈസ്തവ ഭവനങ്ങള്‍ തിരഞ്ഞ് പിടിച്ച് അക്രമം അഴിച്ചു വിടുകയും കൊല നടത്തുകയായിരിന്നു. കോംങ്കോയിലെ ചില കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച നരഹത്യയെ പറ്റിയുള്ള വാര്‍ത്ത 'മോര്‍ണിംഗ് സ്റ്റാര്‍' എന്ന പത്രമാണ് പുറം ലോകത്തെ അറിയിച്ചത്. 2013-ല്‍ സര്‍ക്കാര്‍ 'സെലിക'യെ നിരോധിത സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. അന്ന് 'സെലിക' യുടെ പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ബുസൈസിയെ സംഘടന നേതൃ സ്ഥാനത്തില്‍ നിന്നും മാറ്റിയ ശേഷം ഇസ്ലാം മതവിശ്വാസിയായ മീഖല്‍ ഡിജോട്ടോഡിയായെ പ്രസിഡന്റാക്കി. തന്നെ പ്രസിഡന്റാക്കിയതിന് പ്രത്യുപകാരമായി മീഖല്‍, സെലികയുടെ നിരോധനം എടുത്തു മാറ്റി. ഇതിനു ശേഷമാണ് ക്രൈസ്തവ വിശ്വാസികളെ ആക്രമിക്കുന്ന നിലപാടിലേക്ക് 'സെലിക' മാറിയത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുവാനും ക്രൈസ്തവരെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുവാനും നിലവിലെ ഭരണകൂടത്തിന് സാധിക്കുന്നില്ലായെന്ന് ജനങ്ങള്‍ പറയുന്നു. 2014 മേയ് മാസം 28-ാം തീയതി മധ്യാഫ്രിക്കന്‍ റിപബ്ലിക്കിന്റെ തലസ്ഥാനമായ ബാന്‍ഗുയില്‍ സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാ പള്ളിയില്‍ തീവ്രവാദികള്‍ വെടിവയ്പ്പ് നടത്തുകയും 11 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്ത് ക്രൈസ്തവരെ ലക്ഷ്യം വച്ച് നിരവധി അക്രമങ്ങള്‍ നടക്കുന്നതായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ബുസൈസിയെ വീണ്ടും തങ്ങളുടെ ഭരണകര്‍ത്താവായി ജനം തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ തീവ്രവാദികളും വിമതരും രാജ്യതലസ്ഥാനത്തിനു പുറത്തേക്ക് മാറി ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം തുടരുകയാണ്. മധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരായ സ്ത്രീകളെ തിരഞ്ഞുപിടിച്ച് മാനഭംഗപ്പെടുത്തുന്ന അക്രമികള്‍ വീടുകള്‍ കൊള്ളയടിക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-21-09:34:55.jpg
Keywords: central,African,republic,Christians,killed,by,Muslim,terrorist