Contents

Displaying 2351-2360 of 24979 results.
Content: 2556
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ രാത്രിയിലെ നക്ഷത്രങ്ങള്‍ക്കു സമാനം
Content: “രാത്രിയെ ഭരിക്കാന്‍ ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്” (സങ്കീര്‍ത്തനങ്ങള്‍ 136:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 14}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ രാത്രിയിലെ നക്ഷത്രങ്ങളെപ്പോലെയാണ്. ഒരുപക്ഷേ സ്വന്തം കണ്ണുകളില്‍ അവര്‍ ഓരോരുത്തരും ഇരുട്ട് നിറഞ്ഞവരാണെങ്കിലും മറ്റുള്ളവരുടെ മേല്‍ പ്രകാശം ചൊരിയുവാൻ അവര്‍ക്ക് സാധിക്കും. നീതി ആഗ്രഹിക്കുന്നതിലൂടെയും, പറയുന്നതിലൂടെയും, ചെയ്യുന്നതിലൂടെയുമെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സമാധാനം കണ്ടെത്തുന്നു. ഈ ആത്മാക്കളെല്ലാം സ്വർഗ്ഗസ്ഥനായ ദൈവത്തിനു 'ആമേന്‍' അര്‍പ്പിക്കുന്നു. സ്വര്‍ഗ്ഗത്തിലെ വിശുദ്ധർ, ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ അങ്ങ് പരിശുദ്ധന്‍, സ്വര്‍ഗ്ഗവും ഭൂമിയും അവിടുത്തെ മഹത്വത്താല്‍ നിറഞ്ഞിരിക്കുന്നു. അത്യുന്നതനായ ദൈവമേ അങ്ങേക്ക് ഓശാന’ എന്ന് നിരന്തരം പാടുമ്പോൾ ഈ സംഗീതത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ ദൈവത്തിനു സമർപ്പിക്കുന്ന 'ആമ്മേൻ”. (മോണ്‍സിഞ്ഞോര്‍ ഗേ, ഫ്രഞ്ച് പുരോഹിതന്‍) #{red->n->n->വിചിന്തനം:}# നിങ്ങള്‍ രാത്രിയിലെ നക്ഷത്രങ്ങളെ നോക്കുമ്പോഴൊക്കെ, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമുള്ള എണ്ണമറ്റ ആത്മാക്കളെക്കുറിച്ചോര്‍ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-13-16:03:32.jpg
Keywords: ശുദ്ധീകരണ
Content: 2557
Category: 1
Sub Category:
Heading: സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വീകരിച്ച അമേരിക്കയുടെ നടപടിയില്‍ വന്‍ പക്ഷപാതം; ക്രൈസ്തവ അഭയാര്‍ത്ഥികള്‍ നാമമാത്രമായി ചുരുങ്ങി
Content: വാഷിംഗ്ടണ്‍: കലാപ രൂക്ഷിതമായ സിറിയയില്‍ നിന്നും അമേരിക്കയിലേക്ക് ഒബാമ ഭരണകൂടം കൊണ്ടുവന്ന അഭയാര്‍ത്ഥികളില്‍, ക്രൈസ്തവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ആകെ പതിനായിരം സിറിയക്കാരെ തങ്ങളുടെ രാജ്യത്തിലേക്ക് അഭയാര്‍ത്ഥികളായി എത്തിക്കുമെന്ന് പറഞ്ഞ ഒബാമ ഭരണകൂടം, പ്രഖ്യാപിത സംഖ്യയില്‍ നിന്നും 801 പേരെ കൂടി അധികമായി രാജ്യത്ത് പ്രവേശിപ്പിച്ചു. 10,801 സിറിയന്‍ അഭയാര്‍ത്ഥികളെ യുഎസിലേക്ക് സ്വീകരിക്കുവാന്‍ ഒബാമ ഭരണകൂടം പ്രത്യേക താല്‍പര്യം കാണിച്ചപ്പോള്‍ ക്രൈസ്തവരുടെ എണ്ണം വെറും 56 പേര്‍ മാത്രമായി ചുരുങ്ങി. സിറിയന്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രൈസ്തവരാണ്. ഐഎസ് തീവ്രവാദികളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതും ക്രൈസ്തവര്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ന്യായീകരണങ്ങള്‍ ഒന്നുമില്ലാത്ത നടപടി ഒബാമയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ആകെ അമേരിക്കയിലേക്ക് പ്രവേശിച്ച അഭയാര്‍ത്ഥികളില്‍ 10,612 പേരും സുന്നി വിഭാഗക്കാരായ മുസ്ലീങ്ങളാണ്. ഷിയാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 20 മുസ്ലീങ്ങള്‍ക്കും, 17 യസീദികള്‍ക്കും മാത്രമേ സിറിയന്‍ അഭയാര്‍ത്ഥികളായി രാജ്യത്തേക്ക് യുഎസ് പ്രവേശനം നൽകിയിട്ടുള്ളൂ. ഒരു മതത്തിലും ഉള്‍പ്പെടാത്ത ഒരാള്‍ക്കും യുഎസിലേക്ക് അഭയാര്‍ത്ഥിയായി പ്രവേശിക്കുവാന്‍ കഴിഞ്ഞു. തീവ്ര മുസ്ലീംമത രാഷ്ട്രം സൃഷ്ടിക്കണമെന്ന് താല്‍പര്യപ്പെടുന്ന സുന്നി വിഭാഗക്കാരായ മുസ്ലീങ്ങളാണ് ഐഎസില്‍ അംഗമായ ഭൂരിഭാഗം പേരും. രാജ്യത്തു നിന്നും കൊലപാതകങ്ങള്‍ വഴി തുടച്ചു നീക്കുവാന്‍ ഇവര്‍ ലക്ഷ്യമിടുന്നതു ഷിയാ മുസ്ലീങ്ങളേയും, ന്യൂനപക്ഷമായ ക്രൈസ്തവരേയും, യസീദി സമുദായത്തില്‍ ഉള്‍പ്പെടുന്നവരേയുമാണ്. ഈ വസ്തുത നിലനില്‍ക്കുമ്പോഴാണ് സിറിയയില്‍ നിന്നും സുന്നികളായ പതിനായിരത്തില്‍ പരം ആളുകളെ യുഎസിലേക്ക് അഭയാര്‍ത്ഥികളായി എത്തിച്ചിരിക്കുന്നത്. അക്രമത്തിനു ഏറ്റവും കൂടുതല്‍ ഇരകളാകുന്ന ഷിയാ മുസ്ലീങ്ങള്‍ക്കും, ക്രൈസ്തവര്‍ക്കും, യസീദികള്‍ക്കും യുഎസ് ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. വിവേചനപരവും യുക്തിരഹിതവുമായ ഭരണകൂടത്തിന്റെ ഈ നടപടികള്‍ക്കെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരേയും, യസീദികളേയും, ഷിയാ മുസ്ലീങ്ങളേയും വംശഹത്യ ചെയ്തുവെന്നതിനു തെളിവുകള്‍ ലഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-14-06:05:54.jpg
Keywords: Syrian refugees in US
Content: 2558
Category: 6
Sub Category:
Heading: ഓഷ്‌വിറ്റ്‌സില്‍ മാക്‌സിമില്യന്‍ കോള്‍ബെ നടത്തിയ ആത്മബലി
Content: "ക്രിസ്തുവില്‍നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം" (1 യോഹന്നാന്‍ 4:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 15}# ദൈവത്തിലും മനുഷ്യനിലുമുള്ള വിശ്വാസത്തെയും സ്‌നേഹത്തെയും ഉന്മൂലനം ചെയ്ത ഈ സ്ഥലത്ത് വച്ചാണ് മാക്‌സിമില്യന്‍ കോള്‍ബെ, വിശ്വാസത്തിലും സ്‌നേഹത്തിലും കൂടി വിജയം കൈവരിച്ചത്. വെറുപ്പിന്റേയും നിന്ദയുടേയും മുകളില്‍ കെട്ടിച്ചമച്ച ഒരു സ്ഥലം! കൊടുക്രൂരതയുടെ ഇടം! ഓഷ്‌വിറ്റ്‌സിലെ നാസി ക്യാമ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇപ്പോഴും അവശേഷിക്കുന്ന പ്രവേശന കവാടത്തില്‍ എഴുതിവച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'അദ്ധ്വാനത്തിലൂടെ സ്വാതന്ത്ര്യം'. ഈ വാചകം ഉച്ചരിക്കുമ്പോള്‍ മുഴങ്ങുന്നത് ഒരു തരത്തില്‍ പരിഹാസച്ചിരിയാണ്. കാരണം, അതിനകത്ത് നടന്നത് ഘടകവിരുദ്ധമായ യാഥാര്‍ത്ഥ്യമാണ്. വിവിധ രാജ്യക്കാരായ 40 ലക്ഷം ജനങ്ങളെ കിരാതമായി കുരുതികഴിച്ച ഈ സ്ഥലത്താണ് ഫാ. മാക്സിമില്യണ്‍ കോള്‍ബെ ഒരു സഹോദരന് വേണ്ടി തന്നെ തന്നെ മരണത്തിന് വിട്ടുകൊടുത്തത്. ക്രിസ്തുവിന്റേതുപോലെ ആത്മീയ വിജയം കൈവരിച്ച ഈ സഹോദരന്‍ ഇന്നും പോളണ്ടുകാരുടെ മനസ്സില്‍ ജീവനോടിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-15-01:17:32.jpg
Keywords: ഓഷ്‌വിറ്റ്‌സ്
Content: 2559
Category: 1
Sub Category:
Heading: ജീവിതത്തിലെ വ്യര്‍ത്ഥമായ കാര്യങ്ങളിലല്ല; നാം ക്രിസ്തുവില്‍ പ്രത്യാശ വെക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ജീവിതത്തിലെ വ്യര്‍ത്ഥമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും നാം മുന്നോട്ടു നീങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ വഴിയില്‍ തളരാതെ മുന്നോട്ടു നീങ്ങുവാന്‍ ക്രിസ്തുവിലുള്ള പ്രത്യാശ നമ്മേ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് ക്രിസ്തുവില്‍ മാത്രം പ്രത്യാശവയ്ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പാപ്പ വിശ്വാസികളോട് സംസാരിച്ചത്. അധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരെയും തന്റെ അരികിലേക്ക് ക്ഷണിക്കുന്ന യേശുവിന്റെ വാക്കുകളെ ആസ്പദമാക്കിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. "നമ്മുടെ പരാജയങ്ങള്‍ക്ക് കാരണം ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയാണ്. ദൈവം നമ്മോട് പറയുന്നത് തന്റെ വഴികളില്‍ നിന്നും വ്യതിചലിക്കരുതെന്നും, ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നവര്‍ നിരാശരാകില്ലെന്നുമാണ്. തന്റെ അടുക്കലേക്കുള്ള ക്രിസ്തുവിന്റെ ക്ഷണം സ്വീകരിക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ പരാജയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇതിനാല്‍ പരിഹാരമുണ്ടാകും. പാപ്പ വചനത്തിന്റെ വെളിച്ചത്തില്‍ വിശദീകരിച്ചു. ക്രിസ്തുവിന്റെ നുകം ചുമക്കുമ്പോള്‍ നമ്മള്‍ അവിടുത്തെ കുരിശിന്റെയും രക്ഷയുടെയും രഹസ്യങ്ങളില്‍ പങ്കാളികളാകുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "നമ്മേ മനസിലാക്കുവാന്‍ കഴിയാത്ത ഒരു ദൈവമല്ല നമുക്കുള്ളത്. യേശുവിന് എല്ലാവരേയും അറിയാം. അവിടുന്ന് എളിമയുള്ളവരേയും പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരേയും അഭിസംബോധന ചെയ്തു. തന്റെ ഇഹലോകജീവിതത്തില്‍ ഈ അവസ്ഥയിലൂടെയെല്ലാം യേശു കടന്നു പോയിട്ടുണ്ട്. നമ്മുടെ അവസ്ഥകളെ ശരിയായി മനസിലാക്കുന്ന അവിടുന്ന് എല്ലാത്തിനും ഉത്തമമായ പ്രതിവിധി നല്‍കി നമ്മെ അനുഗ്രഹിക്കും. കാരുണ്യം ലഭിക്കുന്ന, നാം കാരുണ്യം നല്‍കുന്നവരുമാകണമെന്ന് അവിടുന്ന് ആവശ്യപ്പെടുന്നു". പാപ്പ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-15-07:45:57.jpg
Keywords: Trust,in,Jesus,not,in,things,that,don't,matter,Pope,says
Content: 2560
Category: 4
Sub Category:
Heading: ഫ്രാന്‍സിലെ ഫവേണിയില്‍ അഗ്നിബാധയെ അതിജീവിച്ചു വായുവില്‍ നിലകൊണ്ട സക്രാരി
Content: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഫ്രാന്‍സിലെ ഫവേണിയില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം തിരുവോസ്തി മാംസമായി മാറുന്നതോ, രക്തം പുറപ്പെടുവിക്കുന്നതോ അല്ലായിരുന്നു; പിന്നെയോ, ഗുരുത്വാകര്‍ഷണനിയമം ബാധിക്കാത്ത പ്രകൃത്യാതീതമായ ഒന്നായിരുന്നു. 8-ാം നൂറ്റാണ്ടില്‍ വി. ഗുഡ് സ്ഥാപിച്ച ഒരു മഠത്തിന്റെ ചാപ്പലിലാണ് ഈ അത്ഭുതം സംഭവിച്ചത്. ആദ്യകാലത്ത് കന്യാസ്ത്രീകള്‍ താമസിച്ചിരുന്ന ഈ മഠത്തില്‍ അവരെ മാറ്റി സന്യാസിമാര്‍ താമസിക്കുവാന്‍ തുടങ്ങിയത് 1132-ലാണ്. 1600-ന്റെ തുടക്കത്തില്‍, മഠത്തിലെ ആദ്ധ്യാത്മിക ജീവിതം ആഴപ്പെട്ടതായിരുന്നില്ല. ആശ്രമ സമൂഹമെന്ന്‍ പറയാവുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിന്നു. ആറ് സന്യാസിമാരും രണ്ട് വിദ്യാര്‍ത്ഥികളും മാത്രമായിരുന്നു ആ ആശ്രമത്തില്‍ ഉണ്ടായിരിന്നത്. അന്നുണ്ടായിരുന്ന പ്രൊട്ടസ്റ്റന്റ് സ്വാധീനത്താല്‍ ബലഹീനമാക്കപ്പെട്ട ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി, പെന്തക്കുസ്ത തിരുന്നാളിന്റെയും തുടര്‍ന്നുള്ള തിങ്കളാഴ്ച തിരുന്നാളിന്റേയും ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെയുള്ള പല വാര്‍ഷികാഘോഷങ്ങളും സന്യാസിമാര്‍ നടത്തിയിരുന്നു. 1608 മേയ് 25, അന്നായിരിന്നു ആ വര്‍ഷത്തെ പെന്തക്കുസ്താ ഞായര്‍. അന്നത്തെ ആരാധനയില്‍ ഒരു വലിയ ജനക്കൂട്ടം സംബന്ധിച്ചിരുന്നു. രാത്രിയായപ്പോള്‍, പള്ളിയുടെ കതകുകളെല്ലാം പൂട്ടി, സന്യാസിമാര്‍ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു; സക്രാരിക്കു മുമ്പിലായി രണ്ട് കെടാവിളക്കുകളായി കത്തിച്ചുവച്ചിരുന്നു. പിറ്റേന്ന് രാവിലെ, അതായത് മേയ് 26 തിങ്കളാഴ്ച കപ്യാരായ ഡോണ്‍ ഗാര്‍ണ്യര്‍ കതക് തുറന്നപ്പോള്‍ കണ്ടത് വളരെ ഭയാനകമായ ഒരു ദൃശ്യമായിരിന്നു. പള്ളി മുഴുവന്‍ പുക നിറഞ്ഞ്, അള്‍ത്താരയുടെ നാലുവശങ്ങളിലും നിന്നും തീ ഉയരുന്നു. സന്യാസിമാരെ വിവരമറിയിക്കാന്‍ അയാള്‍ മഠത്തിലേക്ക് ഓടി. തങ്ങളുടെ കൊച്ചു ചാപ്പലിനെ സംരക്ഷിക്കാന്‍ എല്ലാവരും കൂടി ശ്രമം തുടങ്ങി. തീയെല്ലാം അണച്ചു കഴിഞ്ഞപ്പോള്‍, 15 വയസുമാത്രം പ്രായമുള്ള ഹുദലോത്ത് എന്ന സന്യാസവിദ്യാര്‍ത്ഥി കണ്ടത് ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യമായിരിന്നു. സക്രാരി വായുവില്‍ തൂങ്ങിക്കിടക്കുന്നു. അള്‍ത്താരയുടെ പുറകിലുള്ള ജനാലയില്‍ തൊടാതെ, ചെറുതായി അങ്ങോട്ട് ചരിഞ്ഞ് അന്തരീക്ഷത്തില്‍ നിലകൊള്ളുന്നു. ഈ അത്ഭുത വാര്‍ത്ത പെട്ടെന്ന് പരന്നു; ചുറ്റുപാടുമുള്ള ഗ്രാമവാസികളേയും പുരോഹിതരേയും കൊണ്ട് പള്ളി നിറഞ്ഞു കവിഞ്ഞു. വെസോളിലുള്ള കപ്പൂച്ചിന്‍ സന്യാസിമാരും കാഴ്ച കാണാന്‍ ഓടിക്കൂടി. വായുവില്‍ തൂങ്ങിക്കിടക്കുന്ന സക്രാരിക്ക് മുമ്പില്‍ പലരും ഭയഭക്തിയോടെ മുട്ടിന്മേല്‍ നിന്നു; അതേസമയം, നിരവധി അവിശ്വാസികള്‍ അത്ഭുതം നേരിട്ടു പരിശോധിക്കാനായി അടുത്തുകൂടി. ഈ അത്ഭുതത്തിന് സാക്ഷികളാകാന്‍ എത്തുന്നവരെ സന്യാസികള്‍ നിയന്ത്രിച്ചില്ല. ആ പ്രദേശത്ത് എവിടെ വേണമെങ്കിലും സ്വതന്ത്രമായി നടന്ന് നോക്കാന്‍ സംശയാലുക്കളെ ആശ്രമാധികാരി അനുവദിക്കുകയും ചെയ്തു. പിറ്റേന്ന് മേയ് 27 ചൊവ്വാഴ്ച വെളുപ്പിന് മുതല്‍ ചുറ്റുപാടുമുള്ള പുരോഹിതര്‍ മാറിമാറി, തുടര്‍ച്ചയായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ തുടങ്ങി. ഫാ. നിക്കോളാസ് ഓബ്രി എന്ന വൈദികന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരുന്നപ്പോള്‍, സക്രാരി അതിന്റെ ദിശ കുത്തനെ ആയി സാവധാനം താഴേക്ക് ഇറങ്ങി. തീയില്‍ കത്തി നശിച്ചുപോയ അള്‍ത്താരയ്ക്ക് പകരമായി അവിടെ വച്ചിരുന്ന പുതിയ അള്‍ത്താരയില്‍ സക്രാരി സ്ഥാനം പിടിച്ചു. ഇത് വിശ്വാസ ഗണത്തെ വീണ്ടും അത്ഭുതപ്പെടുത്തി. സക്രാരി അന്തരീക്ഷത്തില്‍ നില കൊണ്ടത് മൊത്തം 33 മണിക്കൂര്‍ ആയിരുന്നു. മേയ് 31-നു ആര്‍ച്ച് ബിഷപ്പ് ഫെര്‍ഡിനാന്റ് റായി, വിശദമായ ഒരന്വേഷണത്തിന് ഉത്തരവിട്ടു. സന്യാസിമാര്‍, പുരോഹിതര്‍, കൃഷിക്കാര്‍, ഗ്രാമീണര്‍, എന്നിവരില്‍ നിന്നുമായി 54 സത്യവാങ് ശേഖരിച്ചു. രണ്ടു മാസത്തിന് ശേഷം, അന്വേഷണത്തില്‍ നിന്നും ലഭിച്ച സത്യവാങ്ങും മറ്റ് രേഖകളും പരിശോധിച്ച ശേഷം 1608 ജൂലൈ 30-ാം തീയതി, ആര്‍ച്ച് ബിഷപ്പ് ഈ അത്ഭുതം സ്ഥിതീകരിച്ചു. ഈ അത്ഭുതത്തിന്റെ ചില പ്രത്യേക വശങ്ങള്‍ നാം വിശദമായി പഠിക്കേണ്ടതായിട്ടുണ്ട്. തീയില്‍ വെന്തുപോയതു പ്രധാനമായും അള്‍ത്താരയായിരുന്നു. അതിന്റെ കാലുകളൊഴികെ എല്ലാം ഒരു ചാരക്കൂമ്പാരമായിത്തീര്‍ന്നു. അള്‍ത്താരയില്‍ ഉണ്ടായ വസ്തുക്കളും അള്‍ത്താര തുണികളും പൂര്‍ണ്ണമായും കത്തി നശിച്ചിരിന്നു. കൂടാതെ അള്‍ത്താരയുടെ ഇരുവശങ്ങളിലുമായി തൂക്കിയിട്ടിരുന്ന രണ്ട് അലംകൃതമായ ശാഖാവിളക്കുകളില്‍ ഒന്ന് ചൂടില്‍ ഉരുകിപ്പോയിരുന്നു. ഇത്രമാത്രം ഈ തീച്ചൂള ഉണ്ടായിട്ടും, സക്രാരി കേടു കൂടാതെ സംരക്ഷിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. സക്രാരിയിലുണ്ടായിരുന്ന രണ്ട് തിരുവോസ്തികള്‍ അങ്ങനെ തന്നെ അവശേഷിച്ചു. വായുവില്‍ തുങ്ങിക്കിടന്ന സക്രാരി ഇരുമ്പ് ജനാലയുടെ അടുത്തായിരുന്നെങ്കിലും, അതിന്റെ മുകളിലുണ്ടായിരുന്ന ചെറിയ കുരിശ് അതില്‍ തൊടാതെ, വേണ്ടത്ര അകലം പാലിച്ചിരുന്നു എന്നാണ് പുരോഹിതരടക്കമുള്ള 54 സാക്ഷികള്‍ തറപ്പിച്ച് മൊഴി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്ത് മൊഴി നല്‍കിയ ഈ സാക്ഷികള്‍ ഒപ്പിട്ട രേഖയും ഇപ്പോഴും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തൂങ്ങിക്കിടന്ന സ്ഥലത്തിന്റെ നേരെ താഴെയായി അത്ഭുതസ്ഥലം അടയാളപ്പെടുത്തുന്നതിനായി ഒരു മാര്‍ബിള്‍ പലക സ്ഥാപിച്ചിട്ടുണ്ട്. ''അത്ഭുതത്തിന്റെ സ്ഥലം'' എന്നാണ് ഇതില്‍ കൊത്തി വച്ചിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഈ അത്ഭുത സക്രാരി ദൗര്‍ഭാഗ്യവശാല്‍ നശിപ്പിക്കപ്പെട്ടു. അത്ഭുതം നടന്ന വര്‍ഷമായ 1608-ലെ ഡിസംബറില്‍, ഈ സക്രാരിയിലെ രണ്ട് തിരുഓസ്തികളില്‍ ഒരെണ്ണം, രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായ ഡോളിയിലേക്ക് മാറ്റി. ഫവേണിയിലെ മുനിസിപ്പാലിറ്റി കൗണ്‍സിലറന്മാര്‍ അപകടകാലം തീരുന്നതു വരെ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ തിരുഓസ്തി കേടുകൂടാതെ സംരക്ഷിക്കപ്പെട്ടു. പിന്നീട് വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന സക്രാരിയുടെ ഛായാചിത്രങ്ങള്‍ പകര്‍ത്തി പുതിയ ഒരു സക്രാരി നിര്‍മ്മിക്കപ്പെട്ടു. തൊട്ടടുത്തുള്ള ശാഖാവിളക്ക് ഉരുകി ചാമ്പലായിപ്പോകത്തക്കവണ്ണം ശക്തമായ അഗ്നിബാധയെ അതിജീവിച്ച്, 33 മണിക്കൂറുകള്‍ അന്തരീക്ഷത്തില്‍ അത്ഭുതകരമാംവിധം തൂങ്ങിക്കിടന്ന സക്രാരിയിലെ അതേ തിരുഓസ്തി ഈ പുതിയ സക്രാരിയില്‍ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. #{blue->n->n->പ്രത്യക്ഷത്തില്‍ ഓരോ ദിവ്യകാരുണ്യാത്ഭുതങ്ങളും മനുഷ്യനെ ദിവ്യബലിയോടുള്ള ആഭിമുഖ്യത്തിലേക്ക് നയിക്കുന്നുണ്ടെങ്കിലും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യത്തെ നാം തിരിച്ചറിയാറുണ്ടോ? ഓരോ തവണയും നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും തിരുവോസ്തിയില്‍ സന്നിഹിതനായ 'എന്റെ യേശുവിനെ' തന്നെയാണ് ഞാന്‍ സ്വീകരിക്കുന്നതെന്ന് നാം വിശ്വസിക്കാറുണ്ടോ? അതോ 'ദിവ്യബലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ കുര്‍ബാന സ്വീകരിക്കുന്നു' എന്ന ചിന്തയാണോ നമ്മുക്ക് ഉള്ളത്? ഓരോ കത്തോലിക്ക വിശ്വാസിയും ആത്മശോധനക്ക് വിധേയമാക്കേണ്ട ഒരു ചിന്തയാണിത്. }# #{red->n->n->പ്രവാചക ശബ്ദം മറ്റ് ചില ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരിന്നു. അത് താഴെ നല്കുന്നു.}# {{** മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളെ പറ്റിയുള്ള വിവരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1708 }} {{** ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1071 }} {{** രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1195 }} {{** ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1069 }} {{** വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/946 }}
Image: /content_image/Mirror/Mirror-2016-09-15-04:55:47.jpg
Keywords: ദിവ്യകാരുണ്യ അത്ഭുതം
Content: 2561
Category: 8
Sub Category:
Heading: നമ്മുടെ കര്‍ത്താവിന്റെ ശരീരവും ശുദ്ധീകരണസ്ഥലവും
Content: "കര്‍ത്താവിന്റെ ശിക്ഷണത്തെ നിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പു തോന്നുകയുമരുത്" (സുഭാഷി 3:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 15}# നമ്മുടെ കര്‍ത്താവിന്റെ ശരീരവും തിരുപത്നിയുമായിരിക്കുന്ന സഭയ്ക്ക് മൂന്നു ശാഖകളുണ്ട്. അവ സ്വര്‍ഗ്ഗത്തില്‍ ജയാഘോഷം കൊണ്ടാടുന്ന തിരുസഭയും, ശുദ്ധീകരണസ്ഥലത്തില്‍ പ്രായശ്ചിത്തമനുഭവിക്കുന്ന സഭയും ഭൌമിക ജീവിതത്തില്‍ ലോകം, പിശാച്, ശരീരം എന്ന ശത്രുക്കളോടു യുദ്ധം ചെയ്തു വരുന്ന സഭയുമാകുന്നു. ഈ മൂന്നു സഭകളും പരസ്പര ഐക്യം കൊണ്ടും ഭേദിപ്പാന്‍ പാടില്ലാത്ത ബന്ധത്താലും അന്യോന്യം സ്നേഹത്താലും നിലനില്‍ക്കുന്നു. ഇവ ഏകനായകന്റെ നേതൃത്വത്തില്‍ ഇരിക്കുന്നത് കൊണ്ടും ഈ സഭാഗംങ്ങള്‍ എന്നേക്കും ഏക സ്വര്‍ഗ്ഗരാജ്യത്തില്‍ വസിക്കുവാനിരിക്കുന്നതു കൊണ്ടും ഏക സഭയല്ലാതെ വെവ്വേറെ സഭകളല്ല. (വണക്കമാസം). #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന വേദനകളും അപമാനങ്ങളും പരാജയങ്ങളും മാതാവിന്റെ ഏഴു വ്യാകുലതകളോടും ചേര്‍ത്തു ഈശോയ്ക്ക് സമര്‍പ്പിച്ചു കൊണ്ട് ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-15-06:24:03.jpg
Keywords: വണക്ക
Content: 2562
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊല നടന്ന കന്ധമാലില്‍ നിന്നും ശുശ്രൂഷാ ജീവിതത്തിലേക്ക് രണ്ടു കന്യാസ്ത്രീകള്‍ കൂടി; സഹവിശ്വാസികളുടെ രക്തസാക്ഷിത്വമാണ് തങ്ങളെ സ്വാധീനിച്ചതെന്ന് കന്യാസ്ത്രീയുടെ സാക്ഷ്യം
Content: റൂര്‍ക്കല: നിത്യവൃതവാഗ്ദാനം നടത്തി ക്രിസ്തുവിന്റെ മണവാട്ടിയായി തീര്‍ന്ന സിസ്റ്റര്‍ സന്തൗന സിംഗിന്റെ മനസില്‍ ഇപ്പോഴും ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മായാതെ കിടപ്പുണ്ട്. മനുഷ്യരെ സ്‌നേഹത്താലും, ശുശ്രൂഷകളാലും കരുതുവാന്‍ തന്നെ പ്രാപ്തയാക്കിയത് ഈ ഓര്‍മ്മകളാണെന്ന് സിസ്റ്റര്‍ സന്തൗന പറയുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടക്കൊല നടന്ന കന്ധമാലില്‍ നിന്നും കന്യാസ്ത്രീയായ സന്തൗനയെ ക്രിസ്തുവിന്റെ മണവാട്ടിയാക്കി തീര്‍ത്തത് സഹവിശ്വാസികളുടെ രക്തസാക്ഷിത്വം കൂടിയാണ്. "ക്രിസ്തുവിന്റെ മണവാട്ടിയായി തീര്‍ന്ന് എന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് തീരുമാനിച്ചത് സഹവിശ്വാസികളുടെ രക്തസാക്ഷിത്വവും അവരുടെ വിശ്വാസ തീഷ്ണതയുമാണ്. അതീവ ആഴമുള്ള അവരുടെ വിശ്വാസം എന്നെ സ്വാധീനിച്ചു. ക്രിസ്തുവിന്റെ സന്ദേശവാഹകയാകുവാന്‍ എന്നെ അത് ബലപ്പെടുത്തി". സിസ്റ്റര്‍ സന്തൗന സിംഗ് പറഞ്ഞു. കലിംഗയില്‍ സ്ഥിതി ചെയ്യുന്ന 'റൈസണ്‍ ക്രൈസ്റ്റ്' ദേവാലയത്തിലാണ് സിസ്റ്റര്‍ സൗന്തന സിംഗിനൊപ്പം 18 പേരും നിത്യവൃതവാഗ്ദാനം നടത്തി 'സേര്‍വന്റസ് ഓഫ് മേരി' എന്ന കോണ്‍ഗ്രിഗേഷന്റെ ഭാഗമായത്. കുട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ, റൂര്‍ക്കല ബിഷപ്പ് കിഷോര്‍ കുമാര്‍ കുഞ്ച് എന്നിവരാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. 40 വൈദീകരും, 55 കന്യാസ്ത്രീകളും രണ്ടായിരത്തില്‍ അധികം വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കലിംഗയിലേക്ക് എത്തി. 14 പേര്‍ റൂര്‍ക്കല രൂപതയില്‍ നിന്നുള്ളവരാണ്. സിസ്റ്റര്‍ സന്തൗന സിംഗിനെ കൂടാതെ ഒരു കന്യാസ്ത്രീ കൂടി കന്ധമാൽ ജില്ലയില്‍ നിന്നും നിത്യവൃതവാഗ്ദാനം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നിത്യവൃതവാഗ്ദാനം നടത്തിയ എല്ലാവരേയും പ്രതിനിധീകരിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചതും സിസ്റ്റര്‍ സന്തൗന സിംഗ് ആയിരുന്നു. കന്ധമാൽ കൂട്ടകൊല നടന്ന 2008-ല്‍ തന്നെയാണ് സിസ്റ്റര്‍ സന്തൗന സിംഗ് 'സേര്‍വന്റസ് ഓഫ് മേരി' കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയാകുവാനുള്ള പരിശീലനം ആരംഭിച്ചത്. ബിഷപ്പ് കിഷോര്‍ കുമാര്‍ കുഞ്ച് ആണ് കന്യാസ്ത്രീകള്‍ക്കുള്ള ആശംസാ സന്ദേശം നല്‍കിയത്. ക്രിസ്തുവിനെ സേവിക്കുവാന്‍ വേണ്ടി സ്വയം ഇറങ്ങി തിരിച്ച എല്ലാവരും അവിടുത്തേക്ക് പൂര്‍ണ്ണമായി സമര്‍പ്പിച്ച് സ്ഥിരതയോടെ സഭാ ശുശ്രൂഷകളില്‍ ഏര്‍പ്പെടുവാന്‍ അദ്ദേഹം കന്യാസ്ത്രീകളോട് ആഹ്വാനം ചെയ്തു. ക്രൈസ്തവ രക്തം ഒഴുകിയ ഒഡീഷയില്‍ നിന്നും സന്യസ്ഥരായി ക്രിസ്തുവിന്റെ സന്ദേശവാഹകരാകുവാന്‍ ഓരോ വര്‍ഷവും നിരവധി പേരാണ് കടന്നുവരുന്നത്. 2009-ല്‍ ഒന്‍പതു പേര്‍ കന്യാസ്ത്രീകളായപ്പോള്‍ അടുത്ത വര്‍ഷം 13 പേരായി അത് ഉയര്‍ന്നു. 2015-ല്‍ 14 പേരാണ് ഒഡീഷയില്‍ സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ വര്‍ഷം അത് 19 ആയി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-15-06:57:38.jpg
Keywords: Nun,Kandhamal,persecution,blood,of,believers,
Content: 2563
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം നടത്തിയ മെഗാന്‍ റോദസ് ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞപ്പോള്‍ ഇന്ന്‍ ജീവന്റെ സംരക്ഷക
Content: വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം എന്ന മാരകപാപം നടത്തിയപ്പോഴും ക്രിസ്തു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ജീവിതത്തിലേക്ക് തന്നെ വീണ്ടും മടക്കികൊണ്ടുവന്നതെന്ന് യുവതിയുടെ സാക്ഷ്യം. മെഗാന്‍ റോദസ് എന്ന യുവതിയാണ് തന്റെ അനുഭവസാക്ഷ്യം വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഗര്‍ഭഛിദ്രം എന്ന തന്റെ തെറ്റായ തീരുമാനത്തേ കുറിച്ചും അതില്‍ നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ചും റോദസ് വീഡിയോയിലൂടെ ഏറ്റുപറയുന്നു. 2005-ലാണ് മെഗാന്‍ റോദസ് ഗര്‍ഭം ധരിക്കുന്നത്. അതുവരെയും ഗര്‍ഭഛിദ്രം ഒരു മാരകപാപമാണെന്നു കരുതിയിരുന്ന റോദസ്, അമ്മയാകുവാന്‍ തനിക്ക് പറ്റിയ സമയത്തല്ല താന്‍ ഗര്‍ഭവതിയായിരിക്കുന്നതെന്ന തെറ്റായ ചിന്തയാല്‍ ശക്തമായി വേട്ടയാടപ്പെട്ടു. ഇതുമൂലം തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യുന്നതിനു മുമ്പു വരെ താന്‍ ജീവന്റെ സംരക്ഷണത്തിനായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നുവെന്നും റോദസ് പറയുന്നു. ഗര്‍ഭഛിദ്രം ചെയ്ത ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ റോദസിന് കുറ്റബോധമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ മനസ്സില്‍ ശക്തമായ ഭാരം വേട്ടയാടുവാന്‍ തുടങ്ങി. തന്റെ ഹൃദയത്തിലെ ഭാരം താങ്ങുവാന്‍ കഴിയാതെ വന്നപ്പോഴാണ് ഒരു പ്രോലൈഫ് വോളന്റിയറിനെ മെഗാന്‍ റോദസ് സമീപിക്കുന്നത്. അവിടെ നിന്നും ലഭിച്ച കൗണ്‍സലിംങ് ക്ലാസുകളും, ക്രൈസ്തവ മൂല്യമുള്ള ആശ്വാസ വചനങ്ങളും റോദസിന് തന്റെ തെറ്റ് മനസിലാക്കുവാന്‍ സഹായകരമാകുകയും ജീവിതത്തിലേക്ക് മടങ്ങിപോകുവാനുള്ള ഊര്‍ജം നല്‍കുകയും ചെയ്തു. "ഞാന്‍ ഒരു ക്രൈസ്തവ വിശ്വാസിയാണെങ്കിലും ക്രിസ്തു എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ക്ഷമയുടെയും കൃപയുടെയും ക്രൂശിന്റെയുമൊന്നും ശരിയായ അര്‍ത്ഥം എനിക്ക് മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാന്‍ പാപിയായിരുന്നപ്പോള്‍ തന്നെ ക്രിസ്തു എന്നെ സ്‌നേഹിക്കുകയും എനിക്കായി ക്രൂശിന്‍മേല്‍ മരിക്കുകയും ചെയ്തു. എന്റെ എല്ലാ പാപങ്ങളും അവന്‍ വഹിച്ചു. ഞാന്‍ ഒരിക്കലും എന്റെ ഗര്‍ഭഛിദ്രത്തിന്റെ നീചമായ കഥ ആളുകളോട് പറയണമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, മറ്റുള്ളവര്‍ ഇതേ തെറ്റിലേക്ക് വീഴാതിരിക്കുവാന്‍ ക്രിസ്തു എന്നെ തന്റെ കൈകളിലെടുത്ത് ഉപയോഗിക്കുന്നു. ക്രിസ്തുവില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു". മെഗാന്‍ റോദസ് 'ലൈവ് ആക്ഷന്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ഇന്ന്‍ ഗര്‍ഭഛിദ്രം നടത്തി തന്റെ സമാന അവസ്ഥയില്‍ പശ്ചാത്താപത്താലും പാപഭാരത്താലും വലയുന്ന നിരവധി പേര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ശുശ്രൂഷകളില്‍ ഏര്‍പ്പെടുകയാണ് മെഗാന്‍ റോദസ്. ഇതിനായി goaskmegz.com എന്ന വെബ്സൈറ്റും മെഗാന്‍ ആരംഭിച്ചിട്ടുണ്ട്. ജീവന്റെ വില എന്താണെന്ന് നാം തിരിച്ചറിയണമെന്നും, ജീവന്റെ സംരക്ഷകരായി നാം മാറണമെന്നും മെഗാന്‍ റോദസ് കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-15-08:13:58.png
Keywords: Woman,Shares,Heartbreaking,Abortion,Regret,video
Content: 2564
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവര്‍ ഭീകരതയുടെ നടുവിലും ഉത്തമ ക്രൈസ്തവ സാക്ഷ്യത്തില്‍ ജീവിക്കുന്ന വിശ്വാസ സമൂഹം: ഫാദര്‍ ജാക്വസ് മൗറാദ്
Content: സുലൈമാനിയ (ഇറാഖി കുര്‍ദിസ്ഥാന്‍): വിവിധ പ്രശ്‌നങ്ങളുടെ മധ്യത്തിലും സിറിയയിലെ ക്രൈസ്തവര്‍ ഏറെ വിശ്വാസതീക്ഷ്ണതയോടെയാണ് നിലകൊള്ളുന്നതെന്ന് ഫാദര്‍ ജാക്വസ് മൗറാദ്. തുടര്‍ച്ചയായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ക്രിസ്തുവിലുള്ള വിശ്വാസത്തിനു അവിടുത്തെ ക്രൈസ്തവര്‍ക്ക് ഇച്ഛാഭംഗം വന്നിട്ടില്ലായെന്നും ഏലീയന്‍ ആശ്രമത്തിന്റെ മുന്‍ ആശ്രമാധിപന്‍ കൂടിയായിരുന്ന ഫാദര്‍ മൗറാദ് പറയുന്നു. 2015-ല്‍ സിറിയയിലെ ഖ്വര്യാറ്റായിനില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ തട്ടികൊണ്ടുപോകുകയും പിന്നീട് അവിടെ നിന്ന്‍ രക്ഷപ്പെടുകയും ചെയ്ത വൈദികനാണ് ഫാദര്‍ മൗറാദ്. "വലിയ പീഡനങ്ങളുടെയും തകര്‍ച്ചയുടേയും മധ്യത്തില്‍ നിന്നും തങ്ങളെ സമാധാനത്തിലേക്ക് കൊണ്ടുവന്ന ദൈവത്തിന് നന്ദി പറയുന്ന ക്രൈസ്തവ സമൂഹമാണ് ഇവിടെയുള്ളത്. സമാധാനം ഇത്തരത്തില്‍ പുനഃസ്ഥാപിതമായതിനെ അവര്‍ ഏറെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഇത്രയും പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവര്‍ ആരും ദൈവത്തിനെതിരെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല". ഫാദര്‍ ജാക്വസ് മൗറാദ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളെ കുറിച്ച് പറയുന്നു. ഐഎസ് തീവ്രവാദികള്‍ സിറിയയിലെ ക്രൈസ്തവ ദേവാലയങ്ങളും പുരാതന ആശ്രമങ്ങളും നശിപ്പിച്ച് തേര്‍വാഴ്ച്ച നടത്തിയ സമയത്തു തകര്‍ക്കപ്പെട്ട പുരാതന ആശ്രമങ്ങളിലൊന്നാണു ഏലീയന്‍ ആശ്രമം. 2015-ല്‍ ആശ്രമം തകര്‍ത്ത ശേഷം അവര്‍ ഫാദര്‍ മൗറാദിനെ ബന്ധിയാക്കി തങ്ങളുടെ ശക്തികേന്ദ്രമായ റാഖായിലേക്ക് കൊണ്ടുപോകുകയായിരിന്നു. 84 ദിവസം പീഡനങ്ങള്‍ ഏറ്റ് തടവറയില്‍ കഴിഞ്ഞ ഫാദര്‍ മൗറാദ്, അവിടെ നിന്നും നിന്നും ഒരു മുസ്ലീമിന്റെ സഹായത്തോടെ പിന്നീട് രക്ഷപ്പെട്ടു. ഈ വര്‍ഷം ഏപ്രിലില്‍ സിറിയന്‍ നഗരമായ ഖ്വര്യാറ്റായിന്‍, ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചിക്കപ്പെട്ടിരുന്നു. ഇറാഖി കുര്‍ദിസ്ഥാനിലെ സുലൈമാനിയ എന്ന സ്ഥലത്താണ് ഫാദര്‍ ജാക്വസ് മൗറാദ് ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-15-09:28:45.jpeg
Keywords: Syrian,Christians,remain,strong,in,faith
Content: 2565
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അബുദാബി കിരീടാവകാശി കൂടികാഴ്ച നടത്തി; മാർപാപ്പ നടത്തുന്ന സമാധാന ശ്രമങ്ങളില്‍ താന്‍ ഏറെ സന്തോഷവാനാണെന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍
Content: വത്തിക്കാന്‍: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യുഎഇയിലെ മന്ത്രിമാരും നയതന്ത്രപ്രമുഖരും അടങ്ങുന്ന വലിയ സംഘത്തോടൊപ്പമാണ് രാജകുമാരന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. വത്തിക്കാനും യുഎഇയുമായി 2007 മുതലാണ് നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിനെ കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ നഹ്യാന്‍ രാജകുമാരന്‍ വത്തിക്കാനിലേക്ക് എത്തിയത്. ഔദ്യോഗികമായി മാര്‍പാപ്പ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ക്ഷണകത്തും സംഘം പാപ്പയ്ക്ക് കൈമാറി. എല്ലാ മതങ്ങളും ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന സമാധാന സന്ദേശത്തെ കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും, ശാന്തിയോടെ വിവിധ മതസ്ഥര്‍ തമ്മില്‍ ലോകത്തില്‍ ജീവിക്കുകയും ചെയ്യേണ്ടതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരന്‍ വത്തിക്കാനില്‍ എത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ഷെയ്ഖ് അല്‍ നഹ്യാന്‍ പറഞ്ഞു. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വേണ്ടി സമൂഹത്തെ മാര്‍പാപ്പ സജ്ജമാക്കുന്ന രീതിയില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ പ്രസിഡന്റുമായും അല്‍ നഹ്യാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. "സമാധാനത്തിനു വേണ്ടിയും ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടിയും യോജിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ഇതു മൂലം വര്‍ദ്ധിക്കും. 200 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് യുഎഇയില്‍ താമസിക്കുന്നത്. എല്ലാവര്‍ക്കും ഞങ്ങളുടെ രാജ്യത്ത് ആരാധന സ്വാതന്ത്ര്യമുണ്ട്. ഒരുമിച്ച് ജീവിക്കുന്ന ഇത്രയും മനുഷ്യര്‍ തന്നെ സമാധാനം ലോകത്തില്‍ സാധ്യമാണെന്ന സന്ദേശം നല്‍കുന്നു. ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും അക്രമവും നടത്തുന്നത് ചില നിക്ഷിപ്ത താല്‍പര്യകാരാണ്". അല്‍ നഹ്യാന്‍ പറഞ്ഞു. സമാധാനം, ചർച്ച, സഹകരണം എന്നിവയാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അക്രമം നടത്തുന്നവരെ ഇസ്‌ലാം, അറബ് മേൽവിലാസങ്ങളോടെ കാണുന്നത് അനീതിയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അക്രമത്തേയും രാജ്യം ശക്തമായി നേരിടുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. സര്‍ ബനിയാസ് ഐലെന്റിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചുള്ള പ്രത്യേക പുസ്തകമാണ് രാജകുമാരന്‍ മാര്‍പാപ്പയ്ക്കായി സമ്മാനിച്ചത്. ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഇവിടെ പള്ളികളും ആരാധാനാലയങ്ങളും നിലനിന്നിരുന്നതായി ചരിത്രഗവേഷകര്‍ കണ്ടെത്തിയിരുന്നു. അന്നു മുതല്‍ തന്നെ യുഎഇ, വിവിധ മതങ്ങളേയും സംസ്‌കാരങ്ങളേയും സ്വാഗതം ചെയ്തിരുന്നതിനുള്ള തെളിവായിട്ടാണ് സര്‍ ബനിയാസ് ഐലെന്റ് നിലകൊള്ളുന്നത്. ഷെയ്ഖാ ഫാത്തിമ ബിന്റ് മുഹമ്മദ് ബിന്‍ സെയ്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നിര്‍മ്മിച്ച പ്രത്യേക പരവതാനിയും മാര്‍പാപ്പയ്ക്ക് സമ്മാനമായി യുഎഇ സംഘം നല്‍കി. അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന പെണ്‍കുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് ഷെയ്ഖാ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഊന്നല്‍ നല്‍കുന്നത്. ബലിപെരുന്നാളിനു ശേഷമുള്ള ദിവസം തന്നെ ഇറ്റലിയിലേക്ക് എത്തുകയും തന്നെ സന്ദര്‍ശിക്കുവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്ത രാജകുമാരനെയും സംഘത്തെയും മാര്‍പാപ്പ തന്റെ നന്ദി അറിയിച്ചു. യുഎഇ ഭരണാധികാരിയായ ഷെയ്ഖ് ഖലീഫയെ തന്റെ പ്രത്യേക ആശംസകള്‍ അറിയിക്കണമെന്നും പാപ്പ സംഘത്തോട് അഭ്യര്‍ത്ഥിച്ചു. യുഎഇ സന്ദര്‍ശിക്കണമെന്ന രാജ്യത്തിന്റെ ഭരണാധികാരിയുടെ ഔദ്യോഗിക ക്ഷണകത്ത് ഷെയ്ഖാ ലുബ്‌ന അല്‍ ഖ്വാസിമി മാര്‍പാപ്പയ്ക്ക് കൈമാറി. മേഖലയില്‍ കൂടുതല്‍ സമാധാനവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തുന്ന ശ്രമങ്ങള്‍ക്ക് പാപ്പയുടെ സന്ദര്‍ശനം മുതല്‍കൂട്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയുമായി ആരംഭിച്ച നയതന്ത്ര ബന്ധത്തില്‍ വലിയ വളര്‍ച്ച കൈവരിക്കുവാന്‍ അല്‍ നഹ്യാന്‍ രാജകുമാരനും മാര്‍പാപ്പയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വഴിതെളിയിക്കുന്നതായി അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്റര്‍ അഭിപ്രായപ്പെട്ടു. സമീപ ഭാവിയില്‍ തന്നെ പരിശുദ്ധ പിതാവ് യുഎഇയിലേക്ക് ഒരു സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും മതത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും യോജിച്ചുള്ള പരിഹാരം കാണുവാന്‍ സന്ദര്‍ശനം വഴിവയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 40-ല്‍ അധികം ദേവാലയങ്ങള്‍ യുഎഇയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ജിസിസി രാജ്യങ്ങളിലെ ആകെ ദേവാലയങ്ങളുടെ എണ്ണം ഇതിലും കുറവാണ് (സൗദി അറേബ്യ ഒരു ജിസിസി രാജ്യമാണെങ്കിലും ഇവിടെ ക്രൈസ്തവ ദേവാലയങ്ങള്‍ ഇല്ല). ഒരു മില്യണില്‍ അധികം ക്രൈസ്തവരാണ് യുഎഇയില്‍ വസിക്കുന്നത്. രാജ്യത്തെ ക്രൈസ്തവരില്‍ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്. യുഎഇയില്‍ ഉടനീളം 7 കത്തോലിക്ക ദേവാലയങ്ങളാണുള്ളത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-15-23:55:04.jpg
Keywords: UAE,prince,Al,Nahyan,visit,Francis,papa,Vatican