Contents
Displaying 25111-25120 of 26068 results.
Content:
25564
Category: 1
Sub Category:
Heading: വിശ്വാസത്തിന്റെ ദാസന്മാരാകണം, ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കണം: പുതിയ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷം സധൈര്യം പ്രസംഗിക്കാന്‍ പുതിയ മെത്രാന്മാരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമിതരായ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 192 ബിഷപ്പുമാര്‍ക്കുള്ള പരിശീലന കോഴ്‌സിന്റെ ഭാഗമായി ഇന്നു സെപ്റ്റംബർ 11 വ്യാഴാഴ്ച വത്തിക്കാനിൽ നവ മെത്രാന്‍മാര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു ലെയോ പാപ്പ. കർത്താവിന്റെ അപ്പോസ്തലന്മാരായും വിശ്വാസത്തിന്റെ ദാസന്മാരായും നിങ്ങളെ അയയ്ക്കാൻ കര്‍ത്താവ് തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തിരിക്കുകയാണെന്നും നിങ്ങൾക്ക് ലഭിച്ച സമ്മാനം നിങ്ങൾക്കുള്ളതല്ല, മറിച്ച് സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണെന്നും ലെയോ പാപ്പ പറഞ്ഞു. മെത്രാന്‍ ഒരു ദാസനാണ്, ജനങ്ങളുടെ വിശ്വാസത്തെ സേവിക്കാനാണ് അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സേവനം ഒരു ബാഹ്യ സ്വഭാവമോ ഒരാളുടെ ധർമ്മം നിറവേറ്റുന്നതിനുള്ള ഒരു മാർഗമോ അല്ല. നമ്മെ സമ്പന്നരാക്കാൻ തന്നെതന്നെ ദരിദ്രനാക്കിയ യേശു നടത്തിയ അതേ തിരഞ്ഞെടുപ്പിനെ ഉൾക്കൊള്ളാൻ, ആന്തരിക സ്വാതന്ത്ര്യം, ആത്മാവിന്റെ ദാരിദ്ര്യം, സ്നേഹത്തിൽ നിന്ന് ജനിക്കുന്ന സേവന സന്നദ്ധത എന്നിവ ആവശ്യപ്പെടുകയാണ്. പുതിയ മെത്രാന്മാര്‍ എപ്പോഴും ജാഗരൂകരായിരിക്കണം. എളിമയിലും പ്രാർത്ഥനയിലും നടക്കാനും, കർത്താവ് ഭരമേല്‍പ്പിക്കുന്ന ആളുകളുടെ ദാസന്മാരാകാനും ശ്രമിക്കണമെന്നും ലെയോ പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ ഒരു പുതിയ പ്രഖ്യാപനത്തിനായുള്ള അഭിനിവേശവും ധൈര്യവും വീണ്ടും കണ്ടെത്തണം. പ്രത്യേകിച്ച് വിശ്വാസ കൈമാറ്റത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കു സെപ്റ്റംബർ 3നു ആരംഭിച്ച കോഴ്സ് ഇന്നു സമാപിക്കും. മെത്രാന്‍ ശുശ്രൂഷയുടെ നിർവ്വഹണത്തിലുണ്ടാകുന്ന നിരവധി വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടുമുള്ള സഹോദര ബിഷപ്പുമാരുമായി സംഭാഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും റോമിൽ ഒരുമിച്ച് ദിവസങ്ങൾ ചെലവഴിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നവ മെത്രാന്മാര്‍ക്ക് വേണ്ടി കോഴ്സ് നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-17:48:56.jpg
Keywords: ലെയോ
Category: 1
Sub Category:
Heading: വിശ്വാസത്തിന്റെ ദാസന്മാരാകണം, ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കണം: പുതിയ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷം സധൈര്യം പ്രസംഗിക്കാന്‍ പുതിയ മെത്രാന്മാരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമിതരായ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 192 ബിഷപ്പുമാര്‍ക്കുള്ള പരിശീലന കോഴ്‌സിന്റെ ഭാഗമായി ഇന്നു സെപ്റ്റംബർ 11 വ്യാഴാഴ്ച വത്തിക്കാനിൽ നവ മെത്രാന്‍മാര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു ലെയോ പാപ്പ. കർത്താവിന്റെ അപ്പോസ്തലന്മാരായും വിശ്വാസത്തിന്റെ ദാസന്മാരായും നിങ്ങളെ അയയ്ക്കാൻ കര്‍ത്താവ് തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തിരിക്കുകയാണെന്നും നിങ്ങൾക്ക് ലഭിച്ച സമ്മാനം നിങ്ങൾക്കുള്ളതല്ല, മറിച്ച് സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണെന്നും ലെയോ പാപ്പ പറഞ്ഞു. മെത്രാന്‍ ഒരു ദാസനാണ്, ജനങ്ങളുടെ വിശ്വാസത്തെ സേവിക്കാനാണ് അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സേവനം ഒരു ബാഹ്യ സ്വഭാവമോ ഒരാളുടെ ധർമ്മം നിറവേറ്റുന്നതിനുള്ള ഒരു മാർഗമോ അല്ല. നമ്മെ സമ്പന്നരാക്കാൻ തന്നെതന്നെ ദരിദ്രനാക്കിയ യേശു നടത്തിയ അതേ തിരഞ്ഞെടുപ്പിനെ ഉൾക്കൊള്ളാൻ, ആന്തരിക സ്വാതന്ത്ര്യം, ആത്മാവിന്റെ ദാരിദ്ര്യം, സ്നേഹത്തിൽ നിന്ന് ജനിക്കുന്ന സേവന സന്നദ്ധത എന്നിവ ആവശ്യപ്പെടുകയാണ്. പുതിയ മെത്രാന്മാര്‍ എപ്പോഴും ജാഗരൂകരായിരിക്കണം. എളിമയിലും പ്രാർത്ഥനയിലും നടക്കാനും, കർത്താവ് ഭരമേല്‍പ്പിക്കുന്ന ആളുകളുടെ ദാസന്മാരാകാനും ശ്രമിക്കണമെന്നും ലെയോ പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ ഒരു പുതിയ പ്രഖ്യാപനത്തിനായുള്ള അഭിനിവേശവും ധൈര്യവും വീണ്ടും കണ്ടെത്തണം. പ്രത്യേകിച്ച് വിശ്വാസ കൈമാറ്റത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കു സെപ്റ്റംബർ 3നു ആരംഭിച്ച കോഴ്സ് ഇന്നു സമാപിക്കും. മെത്രാന്‍ ശുശ്രൂഷയുടെ നിർവ്വഹണത്തിലുണ്ടാകുന്ന നിരവധി വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടുമുള്ള സഹോദര ബിഷപ്പുമാരുമായി സംഭാഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും റോമിൽ ഒരുമിച്ച് ദിവസങ്ങൾ ചെലവഴിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നവ മെത്രാന്മാര്‍ക്ക് വേണ്ടി കോഴ്സ് നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-17:48:56.jpg
Keywords: ലെയോ
Content:
25565
Category: 9
Sub Category:
Heading: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍
Content: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ നേതൃത്വത്തില്‍ താമസിച്ചുള്ള ധ്യാനം പവര്‍ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍ നടക്കുന്നു. പ്രമുഖ വചനപ്രഘോഷകനും ഷെക്കെയ്‌ന മിനിസ്ട്രീസ് സ്ഥാപകനുമായ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനം നയിക്കുന്നത്. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും ധ്യാനത്തില്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. അസാധാരണമായ വഴികള്‍ തുറക്കപ്പെടുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികള്‍ക്കായ് അമേരിക്കയിലെ ഷെക്കെയ്‌നയുടെ മാധ്യമ ശുശ്രൂഷകളെ സ്‌നേഹിക്കുന്ന മലയാളിസമൂഹത്തിനായി നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് ഏവരെയും ബ്രദര്‍ സന്തോഷ് കരുമത്ര സ്വാഗതം ചെയ്തു. ഫ്‌ളോറിഡയിലെ ഡെല്‍റേ ബീച്ചിനു സമീപമുള്ള അമോറിസ് ക്രിസ്റ്റി സെന്ററിലാണ് ധ്യാനം നടക്കുന്നത്. #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. }# ട്വിങ്കിള്‍ മാത്യു + 1 647535 4035, ടോണി തോമസ് +1 202 714 8683
Image: /content_image/Events/Events-2025-09-11-18:54:24.jpg
Keywords: ധ്യാന
Category: 9
Sub Category:
Heading: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍
Content: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ നേതൃത്വത്തില്‍ താമസിച്ചുള്ള ധ്യാനം പവര്‍ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍ നടക്കുന്നു. പ്രമുഖ വചനപ്രഘോഷകനും ഷെക്കെയ്‌ന മിനിസ്ട്രീസ് സ്ഥാപകനുമായ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനം നയിക്കുന്നത്. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും ധ്യാനത്തില്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. അസാധാരണമായ വഴികള്‍ തുറക്കപ്പെടുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികള്‍ക്കായ് അമേരിക്കയിലെ ഷെക്കെയ്‌നയുടെ മാധ്യമ ശുശ്രൂഷകളെ സ്‌നേഹിക്കുന്ന മലയാളിസമൂഹത്തിനായി നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് ഏവരെയും ബ്രദര്‍ സന്തോഷ് കരുമത്ര സ്വാഗതം ചെയ്തു. ഫ്‌ളോറിഡയിലെ ഡെല്‍റേ ബീച്ചിനു സമീപമുള്ള അമോറിസ് ക്രിസ്റ്റി സെന്ററിലാണ് ധ്യാനം നടക്കുന്നത്. #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. }# ട്വിങ്കിള്‍ മാത്യു + 1 647535 4035, ടോണി തോമസ് +1 202 714 8683
Image: /content_image/Events/Events-2025-09-11-18:54:24.jpg
Keywords: ധ്യാന
Content:
25566
Category: 1
Sub Category:
Heading: വിശുദ്ധ കാര്‍ളോ അക്യുട്ടിസ്; മക്കളെ കാത്തിരിക്കുന്ന ദമ്പതികളുടെ മധ്യസ്ഥന്‍?
Content: "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും അധികം വിശേഷണം നല്‍കിയത് ഇപ്രകാരമായിരിന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങും അതില്‍ പങ്കുചേര്‍ന്ന കാര്‍ളോയുടെ കുടുംബവും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്യുട്ടിസ്, അമ്മ അൻ്റോണിയ സൽസാനോ, സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരൻ മിഷേൽ അക്യുട്ടിസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മുന്‍ നിരയില്‍ തന്നെ സന്നിഹിതരായിരുന്നു. നാമകരണ തിരുക്കര്‍മ്മങ്ങളില്‍ ഇളയ സഹോദരന്‍ മിഷേലാണ് ആദ്യ വായന നടത്തിയത്. വിശുദ്ധ കാര്‍ളോയുടെ ഇരട്ട സഹോദരങ്ങളായിരിന്നു മാധ്യമങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രവും. തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ സ്വന്തം സഹോദരൻ ഒരു വിശുദ്ധനായി ഉയര്‍ത്തപ്പെടുക എന്ന അത്യഅപൂര്‍വ്വ ഭാഗ്യമാണ് അവര്‍ക്ക് ലഭിച്ചത്. പിതാവ് ആൻഡ്രിയ അക്യുട്ടിസ്- അമ്മ അൻ്റോണിയ സൽസാനോ ദമ്പതികള്‍ക്ക് കാര്‍ളോയെ കൂടാതെ മറ്റ് മക്കള്‍ ഉണ്ടായിരിന്നില്ല. കാർളോ ജീവിച്ചിരുന്നപ്പോൾ, അവൻ ഏക മകനായിരുന്നു, എന്നിരുന്നാലും അവന്റെ അമ്മ കൂടുതൽ കുട്ടികളെ ആഗ്രഹിച്ചിരിന്നു. 2006-ൽ കാര്‍ളോയുടെ മരണശേഷം, ഇനി കുട്ടികളുണ്ടാകില്ലായെന്നായിരിന്നു അവരുടെ ധാരണ. പ്രായം തന്നെയായിരിന്നു വില്ലന്‍. ദത്തെടുക്കുന്നത് ആയിരിയ്ക്കും ഉചിതമെന്ന് കാര്‍ളോയുടെ അമ്മ കരുതി. അങ്ങനെ കാര്‍ളോയുടെ പിതാവ് ആൻഡ്രിയ അക്യുട്ടിസും അമ്മ അന്‍റോണിയ സൽസാനോയും ദത്തെടുക്കല്‍ നടപടിയിലേക്ക് നീങ്ങുകയായിരിന്നു. ഇറ്റലിയിലെ ദത്തെടുക്കൽ പ്രക്രിയ സാധാരണ നാലോ അഞ്ചോ വർഷം നീളുന്നതായിരിന്നു. ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു അനുഭവം ഉണ്ടാകുന്നത്. അമ്മ അൻ്റോണിയ സൽസാനോയ്ക്കു ഉണ്ടായ ഒരു സ്വപ്നമായിരിന്നു എല്ലാറ്റിന്റെയും അടിസ്ഥാനം. കാര്‍ളോയായിരിന്നു അമ്മയ്ക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത്. “വീണ്ടും ഒരു അമ്മയാകാൻ പോകുന്നു" എന്ന് കാര്‍ളോ തന്നോടു പറയുകയായിരിന്നുവെന്ന് അന്‍റോണിയ സൽസാനോ വെളിപ്പെടുത്തുന്നു. സ്വപ്നത്തിന് തൊട്ടുപിന്നാലെ, അസാധ്യമെന്നു വിലയിരുത്തിയ അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി. കാര്‍ളോ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത് 2006 ഒക്ടോബർ 12-നായിരിന്നു. കാർളോ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് കൃത്യം നാല് വർഷം കഴിഞ്ഞപ്പോൾ, 2010 ഒക്ടോബർ 12-നാണ് അമ്മ അന്റോണിയ സല്‍സാനയ്ക്കും ഭർത്താവ് ആൻഡ്രിയയ്ക്കും ഇരട്ട കുഞ്ഞുങ്ങളെ ലഭിച്ചത്. അതും മകന്‍ വിടവാങ്ങിയ ദിനത്തിന്റെ വാര്‍ഷികത്തില്‍. കാര്‍ളോയുടെ വിശുദ്ധിയുടെ തേജസ്സ് കുടുംബത്തിലേക്ക് തന്നെ ഒഴുകിയതിന്റെ ആദ്യ അടയാളമായിരിന്നു അത്. അമ്മയ്ക്ക് പ്രായം 44, അസാധ്യമെന്ന് വിലയിരുത്തിയ കാലത്ത് കാര്‍ളോയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചതോ ഇരട്ടകളെ..! ദത്തെടുക്കലിന് ശ്രമിക്കുമ്പോള്‍ തന്നെ അമ്മയാകാന്‍ പോകുന്നുവെന്ന ദര്‍ശനവും മരണവാര്‍ഷിക ദിനത്തിലുള്ള ഇരട്ടകളുടെ ജനനവും കൂടി കണക്കിലെടുക്കുമ്പോള്‍ മക്കളില്ലാത്ത, മക്കള്‍ ഉണ്ടാകാന്‍ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധന്‍ എന്ന്‍ കാര്‍ളോയെ വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. വേദനകളിലൂടെ കടന്നുപോകുന്ന നിരവധി ദമ്പതികള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ടി "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോയുടെ മാദ്ധ്യസ്ഥം നമ്മുക്കും തേടാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-19:42:38.jpg
Keywords: കാര്‍ളോ
Category: 1
Sub Category:
Heading: വിശുദ്ധ കാര്‍ളോ അക്യുട്ടിസ്; മക്കളെ കാത്തിരിക്കുന്ന ദമ്പതികളുടെ മധ്യസ്ഥന്‍?
Content: "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും അധികം വിശേഷണം നല്‍കിയത് ഇപ്രകാരമായിരിന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങും അതില്‍ പങ്കുചേര്‍ന്ന കാര്‍ളോയുടെ കുടുംബവും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്യുട്ടിസ്, അമ്മ അൻ്റോണിയ സൽസാനോ, സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരൻ മിഷേൽ അക്യുട്ടിസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മുന്‍ നിരയില്‍ തന്നെ സന്നിഹിതരായിരുന്നു. നാമകരണ തിരുക്കര്‍മ്മങ്ങളില്‍ ഇളയ സഹോദരന്‍ മിഷേലാണ് ആദ്യ വായന നടത്തിയത്. വിശുദ്ധ കാര്‍ളോയുടെ ഇരട്ട സഹോദരങ്ങളായിരിന്നു മാധ്യമങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രവും. തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ സ്വന്തം സഹോദരൻ ഒരു വിശുദ്ധനായി ഉയര്‍ത്തപ്പെടുക എന്ന അത്യഅപൂര്‍വ്വ ഭാഗ്യമാണ് അവര്‍ക്ക് ലഭിച്ചത്. പിതാവ് ആൻഡ്രിയ അക്യുട്ടിസ്- അമ്മ അൻ്റോണിയ സൽസാനോ ദമ്പതികള്‍ക്ക് കാര്‍ളോയെ കൂടാതെ മറ്റ് മക്കള്‍ ഉണ്ടായിരിന്നില്ല. കാർളോ ജീവിച്ചിരുന്നപ്പോൾ, അവൻ ഏക മകനായിരുന്നു, എന്നിരുന്നാലും അവന്റെ അമ്മ കൂടുതൽ കുട്ടികളെ ആഗ്രഹിച്ചിരിന്നു. 2006-ൽ കാര്‍ളോയുടെ മരണശേഷം, ഇനി കുട്ടികളുണ്ടാകില്ലായെന്നായിരിന്നു അവരുടെ ധാരണ. പ്രായം തന്നെയായിരിന്നു വില്ലന്‍. ദത്തെടുക്കുന്നത് ആയിരിയ്ക്കും ഉചിതമെന്ന് കാര്‍ളോയുടെ അമ്മ കരുതി. അങ്ങനെ കാര്‍ളോയുടെ പിതാവ് ആൻഡ്രിയ അക്യുട്ടിസും അമ്മ അന്‍റോണിയ സൽസാനോയും ദത്തെടുക്കല്‍ നടപടിയിലേക്ക് നീങ്ങുകയായിരിന്നു. ഇറ്റലിയിലെ ദത്തെടുക്കൽ പ്രക്രിയ സാധാരണ നാലോ അഞ്ചോ വർഷം നീളുന്നതായിരിന്നു. ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു അനുഭവം ഉണ്ടാകുന്നത്. അമ്മ അൻ്റോണിയ സൽസാനോയ്ക്കു ഉണ്ടായ ഒരു സ്വപ്നമായിരിന്നു എല്ലാറ്റിന്റെയും അടിസ്ഥാനം. കാര്‍ളോയായിരിന്നു അമ്മയ്ക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത്. “വീണ്ടും ഒരു അമ്മയാകാൻ പോകുന്നു" എന്ന് കാര്‍ളോ തന്നോടു പറയുകയായിരിന്നുവെന്ന് അന്‍റോണിയ സൽസാനോ വെളിപ്പെടുത്തുന്നു. സ്വപ്നത്തിന് തൊട്ടുപിന്നാലെ, അസാധ്യമെന്നു വിലയിരുത്തിയ അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി. കാര്‍ളോ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത് 2006 ഒക്ടോബർ 12-നായിരിന്നു. കാർളോ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് കൃത്യം നാല് വർഷം കഴിഞ്ഞപ്പോൾ, 2010 ഒക്ടോബർ 12-നാണ് അമ്മ അന്റോണിയ സല്‍സാനയ്ക്കും ഭർത്താവ് ആൻഡ്രിയയ്ക്കും ഇരട്ട കുഞ്ഞുങ്ങളെ ലഭിച്ചത്. അതും മകന്‍ വിടവാങ്ങിയ ദിനത്തിന്റെ വാര്‍ഷികത്തില്‍. കാര്‍ളോയുടെ വിശുദ്ധിയുടെ തേജസ്സ് കുടുംബത്തിലേക്ക് തന്നെ ഒഴുകിയതിന്റെ ആദ്യ അടയാളമായിരിന്നു അത്. അമ്മയ്ക്ക് പ്രായം 44, അസാധ്യമെന്ന് വിലയിരുത്തിയ കാലത്ത് കാര്‍ളോയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചതോ ഇരട്ടകളെ..! ദത്തെടുക്കലിന് ശ്രമിക്കുമ്പോള്‍ തന്നെ അമ്മയാകാന്‍ പോകുന്നുവെന്ന ദര്‍ശനവും മരണവാര്‍ഷിക ദിനത്തിലുള്ള ഇരട്ടകളുടെ ജനനവും കൂടി കണക്കിലെടുക്കുമ്പോള്‍ മക്കളില്ലാത്ത, മക്കള്‍ ഉണ്ടാകാന്‍ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധന്‍ എന്ന്‍ കാര്‍ളോയെ വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. വേദനകളിലൂടെ കടന്നുപോകുന്ന നിരവധി ദമ്പതികള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ടി "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോയുടെ മാദ്ധ്യസ്ഥം നമ്മുക്കും തേടാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-19:42:38.jpg
Keywords: കാര്‍ളോ
Content:
25567
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്‌മരണവും പുരസ്കാര വിതരണവും നാളെ
Content: കോട്ടയം: ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാ പക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്‌മരണവും ഫാ. മാലിപ്പറമ്പിൽ പുരസ്കാരവിതരണവും നാളെ ആർപ്പൂക്കരയിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സ മ്മേളനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പുരസ്കാരവിതരണവും മാർ പെരുന്തോട്ടം നിർവഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തും. ചങ്ങനാശേരി അതി രൂപത ഡയറക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിക്കും. ശാഖകൾ മുതൽ അന്തർദേശീയ തലത്തിൽ വരെയുള്ള ഭാരവാഹികൾ പങ്കെടുക്കും. തലശേരി അതിരൂപതാംഗം ഫാ. ആൻ്റണി തെക്കേമുറിയിലാണ് 2025-26 പ്രവർത്തന വർഷത്തെ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്‌കാരജേതാവ്. സംസ്ഥാന ഡയറക്ട ർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ കമ്മിറ്റി, ചെറുപുഷ്‌പ മിഷൻലീഗ് രക്ഷാധികാരി യും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
Image: /content_image/India/India-2025-09-12-10:30:08.jpg
Keywords: മിഷന്‍ ലീഗ
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്‌മരണവും പുരസ്കാര വിതരണവും നാളെ
Content: കോട്ടയം: ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാ പക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്‌മരണവും ഫാ. മാലിപ്പറമ്പിൽ പുരസ്കാരവിതരണവും നാളെ ആർപ്പൂക്കരയിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സ മ്മേളനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പുരസ്കാരവിതരണവും മാർ പെരുന്തോട്ടം നിർവഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തും. ചങ്ങനാശേരി അതി രൂപത ഡയറക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിക്കും. ശാഖകൾ മുതൽ അന്തർദേശീയ തലത്തിൽ വരെയുള്ള ഭാരവാഹികൾ പങ്കെടുക്കും. തലശേരി അതിരൂപതാംഗം ഫാ. ആൻ്റണി തെക്കേമുറിയിലാണ് 2025-26 പ്രവർത്തന വർഷത്തെ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്‌കാരജേതാവ്. സംസ്ഥാന ഡയറക്ട ർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ കമ്മിറ്റി, ചെറുപുഷ്‌പ മിഷൻലീഗ് രക്ഷാധികാരി യും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
Image: /content_image/India/India-2025-09-12-10:30:08.jpg
Keywords: മിഷന്‍ ലീഗ
Content:
25568
Category: 18
Sub Category:
Heading: അവഹേളനത്തിനു പരിഹാരമായി സീറോ മലബാര്‍ സഭയില്‍ ഇന്ന് ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്ത ആരാധന ദിനം ഇന്ന്. സീറോ മലബാര്‍സഭ മുഴുവനിലും ഇന്ന് ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്താനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തത്. ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുര്‍ബാന. നമ്മുടെ കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടുവരുന്ന അമൂല്യ നിമിഷങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം അനുഭവിക്കുത്. അത്യാദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുര്‍ബാനയെ സമീപിക്കാനെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് നേരത്തെ സിനഡാനന്തര സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി ഇന്ന് സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോ മലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനനടത്താന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നതായിരിന്നു സര്‍ക്കുലര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-12-10:50:46.jpg
Keywords: ആരാധ
Category: 18
Sub Category:
Heading: അവഹേളനത്തിനു പരിഹാരമായി സീറോ മലബാര്‍ സഭയില്‍ ഇന്ന് ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്ത ആരാധന ദിനം ഇന്ന്. സീറോ മലബാര്‍സഭ മുഴുവനിലും ഇന്ന് ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്താനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തത്. ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുര്‍ബാന. നമ്മുടെ കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടുവരുന്ന അമൂല്യ നിമിഷങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം അനുഭവിക്കുത്. അത്യാദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുര്‍ബാനയെ സമീപിക്കാനെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് നേരത്തെ സിനഡാനന്തര സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി ഇന്ന് സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോ മലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനനടത്താന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നതായിരിന്നു സര്‍ക്കുലര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-12-10:50:46.jpg
Keywords: ആരാധ
Content:
25569
Category: 1
Sub Category:
Heading: ഒപ്പമുള്ളത് ക്രിസ്തുവിലുള്ള വിശ്വാസം; ചാര്‍ലിയുടെ ആകസ്മിക വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക
Content: ഇല്ലിനോയിസ്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാര്‍ലി കിര്‍ക്കിന്റെ വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക. ജീവിതപങ്കാളിയുടെ വിയോഗത്തിലും എറിക്ക അവിശ്വസനീയമാം വിധം ശക്തയാണെന്നു ചാര്‍ലി സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക പങ്കാളിയും സുഹൃത്തുമായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട ജീവിതം നയിക്കുന്ന എറിക്ക ഈ സാഹചര്യം യേശുക്രിസ്തുവിനു സമര്‍പ്പിച്ച് മുന്നോട്ട് പോകും. കാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും അവര്‍ തുടര്‍ന്നിരുന്നത് വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതരീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വാസത്തില്‍ അവര്‍ക്ക് അത്രയും ഉറച്ച ആശ്രയം ഉള്ളതിനാല്‍, നിലവിലെ പ്രതിസന്ധികളെ അവര്‍ക്ക് നേരിടാന്‍ കഴിയും. സ്വർഗത്തിൽ നിന്ന് മാത്രം ലഭിക്കുന്ന ശക്തിയോടെ ഇതിലൂടെ കടന്നുപോകാൻ എറിക്കയ്ക്ക് കഴിവുണ്ടെന്നും പോസോബിക്ക് പ്രത്യാശ പ്രകടിപ്പിച്ചു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Psalm 46:1 - God is our refuge and strength, a very present help in trouble.</p>— Erika Kirk (@MrsErikaKirk) <a href="https://twitter.com/MrsErikaKirk/status/1965819009133326679?ref_src=twsrc%5Etfw">September 10, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തന്റെ ശുശ്രൂഷയിലും നേതൃ മേഖലകളിലും സംരംഭകത്വ ശ്രമങ്ങളിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസത്തിൽ വേരൂന്നി ക്രിസ്തു സ്നേഹത്താൽ ലക്ഷ്യബോധത്തോടെ ജീവിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിൽ എറിക്ക പ്രതിജ്ഞാബദ്ധയാണെന്നും കുടുംബവുമായി നേരിട്ടു ബന്ധമുള്ള പോസോബിക്ക് വെളിപ്പെടുത്തി. യൂട്ടായിൽ നടന്ന പരിപാടിയിൽ ചാർളി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എറിക്ക ബൈബിൾ വചനം 'എക്സില്‍' പോസ്റ്റ് ചെയ്തിരിന്നു. "ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്" (സങ്കീര്‍ത്തനങ്ങള്‍ 46:1) എന്ന വചനമാണ് അവര്‍ പോസ്റ്റ് ചെയ്തത്. എറിക്ക അടുത്തിടെ ആരംഭിച്ച BIBLEin365 എന്ന പേരിൽ ആരംഭിച്ച ഓണ്‍ലൈന്‍ മിനിസ്ട്രിക്ക് വലിയ സ്വീകാര്യത ലഭിച്ചിരിന്നു. ഓണ്‍ലൈനിലൂടെ ആയിരക്കണക്കിന് ക്രൈസ്തവരുമായി സഹകരിച്ച് ബൈബിൾ വായിക്കുകയും, സുവിശേഷം പ്രഖ്യാപിക്കുകയും, സമൂഹത്തിലെ ക്രിസ്ത്യൻ നേതാക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യമമായിരിന്നു ഇത്. മൂന്ന് വയസ്സുള്ള ഒരു മകളും, ഒന്നര വയസ്സു പ്രായമുള്ള ഒരു മകനുമാണ് ചാര്‍ലി -എറിക്ക ദമ്പതികള്‍ക്കുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-12:50:08.jpg
Keywords: ചാര്‍ലി കിര്‍, അമേരി
Category: 1
Sub Category:
Heading: ഒപ്പമുള്ളത് ക്രിസ്തുവിലുള്ള വിശ്വാസം; ചാര്‍ലിയുടെ ആകസ്മിക വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക
Content: ഇല്ലിനോയിസ്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാര്‍ലി കിര്‍ക്കിന്റെ വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക. ജീവിതപങ്കാളിയുടെ വിയോഗത്തിലും എറിക്ക അവിശ്വസനീയമാം വിധം ശക്തയാണെന്നു ചാര്‍ലി സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക പങ്കാളിയും സുഹൃത്തുമായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട ജീവിതം നയിക്കുന്ന എറിക്ക ഈ സാഹചര്യം യേശുക്രിസ്തുവിനു സമര്‍പ്പിച്ച് മുന്നോട്ട് പോകും. കാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും അവര്‍ തുടര്‍ന്നിരുന്നത് വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതരീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വാസത്തില്‍ അവര്‍ക്ക് അത്രയും ഉറച്ച ആശ്രയം ഉള്ളതിനാല്‍, നിലവിലെ പ്രതിസന്ധികളെ അവര്‍ക്ക് നേരിടാന്‍ കഴിയും. സ്വർഗത്തിൽ നിന്ന് മാത്രം ലഭിക്കുന്ന ശക്തിയോടെ ഇതിലൂടെ കടന്നുപോകാൻ എറിക്കയ്ക്ക് കഴിവുണ്ടെന്നും പോസോബിക്ക് പ്രത്യാശ പ്രകടിപ്പിച്ചു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Psalm 46:1 - God is our refuge and strength, a very present help in trouble.</p>— Erika Kirk (@MrsErikaKirk) <a href="https://twitter.com/MrsErikaKirk/status/1965819009133326679?ref_src=twsrc%5Etfw">September 10, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തന്റെ ശുശ്രൂഷയിലും നേതൃ മേഖലകളിലും സംരംഭകത്വ ശ്രമങ്ങളിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസത്തിൽ വേരൂന്നി ക്രിസ്തു സ്നേഹത്താൽ ലക്ഷ്യബോധത്തോടെ ജീവിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിൽ എറിക്ക പ്രതിജ്ഞാബദ്ധയാണെന്നും കുടുംബവുമായി നേരിട്ടു ബന്ധമുള്ള പോസോബിക്ക് വെളിപ്പെടുത്തി. യൂട്ടായിൽ നടന്ന പരിപാടിയിൽ ചാർളി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എറിക്ക ബൈബിൾ വചനം 'എക്സില്‍' പോസ്റ്റ് ചെയ്തിരിന്നു. "ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്" (സങ്കീര്‍ത്തനങ്ങള്‍ 46:1) എന്ന വചനമാണ് അവര്‍ പോസ്റ്റ് ചെയ്തത്. എറിക്ക അടുത്തിടെ ആരംഭിച്ച BIBLEin365 എന്ന പേരിൽ ആരംഭിച്ച ഓണ്‍ലൈന്‍ മിനിസ്ട്രിക്ക് വലിയ സ്വീകാര്യത ലഭിച്ചിരിന്നു. ഓണ്‍ലൈനിലൂടെ ആയിരക്കണക്കിന് ക്രൈസ്തവരുമായി സഹകരിച്ച് ബൈബിൾ വായിക്കുകയും, സുവിശേഷം പ്രഖ്യാപിക്കുകയും, സമൂഹത്തിലെ ക്രിസ്ത്യൻ നേതാക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യമമായിരിന്നു ഇത്. മൂന്ന് വയസ്സുള്ള ഒരു മകളും, ഒന്നര വയസ്സു പ്രായമുള്ള ഒരു മകനുമാണ് ചാര്‍ലി -എറിക്ക ദമ്പതികള്‍ക്കുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-12:50:08.jpg
Keywords: ചാര്‍ലി കിര്‍, അമേരി
Content:
25570
Category: 1
Sub Category:
Heading: നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്ക വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം ഒരുങ്ങുന്നു
Content: ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം നടത്താന്‍ ഒരുങ്ങുന്നു. 1994-ൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കെന്റിലെ പ്രഭുപത്നിയുടെ മൃതസംസ്കാരമാണ് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ സെപ്റ്റംബർ 16ന് നടക്കുക. സെപ്റ്റംബർ നാലിനാണ് 92 വയസ്സുണ്ടായിരിന്ന കാതറിൻ ലൂസി മേരി വോർസ്ലി വിടവാങ്ങിയത്. ജന്മം കൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരിന്നു കാതറിൻ. 1961-ൽ കെന്റ് പ്രഭുവും ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ പ്രിൻസ് എഡ്വേർഡ് രാജകുമാരനെ വിവാഹം കഴിച്ചു. 1975-ൽ, തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കെ, പ്രഭുപത്നിയ്ക്കു അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭാവസ്ഥയുടെ 36-ാം ആഴ്ചയിൽ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ട് വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് അവള്‍ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നാണ് പ്രഭുപത്നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്. 1685-ൽ, ചാൾസ് രണ്ടാമൻ രാജാവ് മരണക്കിടക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. എന്നാല്‍ അദ്ദേഹത്തിന് ആംഗ്ലിക്കൻ രീതിയിലുള്ള ശവസംസ്കാരം നടത്തി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും കത്തോലിക്കാ സഭയിലേക്ക് പരസ്യമായി സ്വീകരിച്ചിട്ടില്ലായിരിന്നു. അതിനാല്‍ തന്നെ കെന്‍റ് പ്രഭു പത്നിയുടെ വിശ്വാസ പരിവർത്തനം ഏറെ ശ്രദ്ധ നേടിയ ഒന്നായിരിന്നു. സെപ്റ്റംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് കത്തോലിക്ക വിശ്വാസ പ്രകാരം നടന്ന മൃതസംസ്കാര കര്‍മ്മങ്ങളിലും ദിവ്യബലിയിലും ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും പങ്കെടുക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-14:18:31.jpg
Keywords: യുകെ, ബ്രിട്ട
Category: 1
Sub Category:
Heading: നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്ക വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം ഒരുങ്ങുന്നു
Content: ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം നടത്താന്‍ ഒരുങ്ങുന്നു. 1994-ൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കെന്റിലെ പ്രഭുപത്നിയുടെ മൃതസംസ്കാരമാണ് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ സെപ്റ്റംബർ 16ന് നടക്കുക. സെപ്റ്റംബർ നാലിനാണ് 92 വയസ്സുണ്ടായിരിന്ന കാതറിൻ ലൂസി മേരി വോർസ്ലി വിടവാങ്ങിയത്. ജന്മം കൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരിന്നു കാതറിൻ. 1961-ൽ കെന്റ് പ്രഭുവും ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ പ്രിൻസ് എഡ്വേർഡ് രാജകുമാരനെ വിവാഹം കഴിച്ചു. 1975-ൽ, തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കെ, പ്രഭുപത്നിയ്ക്കു അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭാവസ്ഥയുടെ 36-ാം ആഴ്ചയിൽ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ട് വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് അവള്‍ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നാണ് പ്രഭുപത്നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്. 1685-ൽ, ചാൾസ് രണ്ടാമൻ രാജാവ് മരണക്കിടക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. എന്നാല്‍ അദ്ദേഹത്തിന് ആംഗ്ലിക്കൻ രീതിയിലുള്ള ശവസംസ്കാരം നടത്തി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും കത്തോലിക്കാ സഭയിലേക്ക് പരസ്യമായി സ്വീകരിച്ചിട്ടില്ലായിരിന്നു. അതിനാല്‍ തന്നെ കെന്‍റ് പ്രഭു പത്നിയുടെ വിശ്വാസ പരിവർത്തനം ഏറെ ശ്രദ്ധ നേടിയ ഒന്നായിരിന്നു. സെപ്റ്റംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് കത്തോലിക്ക വിശ്വാസ പ്രകാരം നടന്ന മൃതസംസ്കാര കര്‍മ്മങ്ങളിലും ദിവ്യബലിയിലും ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും പങ്കെടുക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-14:18:31.jpg
Keywords: യുകെ, ബ്രിട്ട
Content:
25571
Category: 1
Sub Category:
Heading: “മിക്ക ആളുകളും ഇവിടെ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല”: പാപ്പയോട് ഗാസ വികാരിയുടെ തുറന്നുപറച്ചില്‍
Content: ഗാസ സിറ്റി: കഠിനമായ കഷ്ടപ്പാടുകൾക്കിടയിലും ഗാസയിലെ മിക്ക ആളുകളും വീടുകൾ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പാപ്പയോട് ഗാസ ഇടവക വികാരിയുടെ തുറന്നുപറച്ചില്‍. ഗാസയിലെ ഏക കത്തോലിക്ക ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് പ്രദേശത്തെ സാഹചര്യം മാര്‍പാപ്പയോട് ഫോണില്‍ പങ്കുവെച്ചത്. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനാൽ, വളരെ കുറച്ച് സഹായം മാത്രമേ പ്രദേശത്ത് എത്തുന്നുള്ളൂവെന്നും സ്ഥിതിഗതികൾ വളരെ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഫോൺ കോളിൽ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴായിരിന്നു പ്രതികരണം. ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും, പ്രായമായവർക്കും വികലാംഗർക്കും സ്ഥലം വിടുന്നത് അപകടകരമാണെന്നും, പലർക്കും, അവിടെ തന്നെ തുടരുക എന്നതാണ് ഏക പോംവഴിയെന്നും വൈദികന്‍ വിശദീകരിച്ചു. ദുരിതമനുഭവിക്കുന്നവർക്കായി മാർപാപ്പ തന്റെ ആശീര്‍വാദവും പ്രാർത്ഥനകളും ഉറപ്പു നല്‍കി. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, സഹായം എന്നിവ എത്തിക്കുന്നതിന് സുരക്ഷിതമായ മാനുഷിക ഇടനാഴികൾ ഒരുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു. വിവിധ മതവിശ്വാസികളായ എഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഇടവകയാണ് ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-17:19:10.jpg
Keywords: ഗാസ
Category: 1
Sub Category:
Heading: “മിക്ക ആളുകളും ഇവിടെ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല”: പാപ്പയോട് ഗാസ വികാരിയുടെ തുറന്നുപറച്ചില്‍
Content: ഗാസ സിറ്റി: കഠിനമായ കഷ്ടപ്പാടുകൾക്കിടയിലും ഗാസയിലെ മിക്ക ആളുകളും വീടുകൾ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പാപ്പയോട് ഗാസ ഇടവക വികാരിയുടെ തുറന്നുപറച്ചില്‍. ഗാസയിലെ ഏക കത്തോലിക്ക ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് പ്രദേശത്തെ സാഹചര്യം മാര്‍പാപ്പയോട് ഫോണില്‍ പങ്കുവെച്ചത്. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനാൽ, വളരെ കുറച്ച് സഹായം മാത്രമേ പ്രദേശത്ത് എത്തുന്നുള്ളൂവെന്നും സ്ഥിതിഗതികൾ വളരെ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഫോൺ കോളിൽ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴായിരിന്നു പ്രതികരണം. ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും, പ്രായമായവർക്കും വികലാംഗർക്കും സ്ഥലം വിടുന്നത് അപകടകരമാണെന്നും, പലർക്കും, അവിടെ തന്നെ തുടരുക എന്നതാണ് ഏക പോംവഴിയെന്നും വൈദികന്‍ വിശദീകരിച്ചു. ദുരിതമനുഭവിക്കുന്നവർക്കായി മാർപാപ്പ തന്റെ ആശീര്‍വാദവും പ്രാർത്ഥനകളും ഉറപ്പു നല്‍കി. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, സഹായം എന്നിവ എത്തിക്കുന്നതിന് സുരക്ഷിതമായ മാനുഷിക ഇടനാഴികൾ ഒരുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു. വിവിധ മതവിശ്വാസികളായ എഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഇടവകയാണ് ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-17:19:10.jpg
Keywords: ഗാസ
Content:
25572
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നതായി നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍
Content: ബെനിന്‍: ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്നു രാജ്യത്തെ എൻ'ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനിയുടെ വെളിപ്പെടുത്തല്‍. നൈജീരിയയുടെ അതിർത്തിക്കടുത്തുള്ള ബെനിനിലെ ഗ്രാമം സെപ്റ്റംബർ 10ന് പുലർച്ചെ സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് മാർട്ടിൻ അഡ്ജൗ പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും വീടുകളിൽ അതിക്രമിച്ചു കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതായും ബിഷപ്പ് വെളിപ്പെടുത്തി. കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയൻ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭീകരത പടർത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തങ്ങൾ നിർബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു. എന്റെ രൂപതയിലെ വൈദികരോട് പകൽ സമയങ്ങളിൽ മാത്രം ആരാധനകൾ നടത്താൻ ഞാൻ ആവശ്യപ്പെട്ടു, കാരണം രാത്രിയാകുന്തോറും അരക്ഷിതാവസ്ഥ വർദ്ധിക്കുന്നു. ബൊക്കോ ഹറാമുമായി ബന്ധമുള്ള നൈജീരിയൻ ജിഹാദികൾക്ക് നിലവിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു. അവർ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും മോചനദ്രവ്യത്തിനായി ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. സുവിശേഷം പ്രഖ്യാപിക്കുന്നത് തടയുമെന്ന് അവർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിഷപ്പ് വെളിപ്പെടുത്തി. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-18:18:31.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നതായി നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍
Content: ബെനിന്‍: ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്നു രാജ്യത്തെ എൻ'ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനിയുടെ വെളിപ്പെടുത്തല്‍. നൈജീരിയയുടെ അതിർത്തിക്കടുത്തുള്ള ബെനിനിലെ ഗ്രാമം സെപ്റ്റംബർ 10ന് പുലർച്ചെ സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് മാർട്ടിൻ അഡ്ജൗ പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും വീടുകളിൽ അതിക്രമിച്ചു കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതായും ബിഷപ്പ് വെളിപ്പെടുത്തി. കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയൻ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭീകരത പടർത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തങ്ങൾ നിർബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു. എന്റെ രൂപതയിലെ വൈദികരോട് പകൽ സമയങ്ങളിൽ മാത്രം ആരാധനകൾ നടത്താൻ ഞാൻ ആവശ്യപ്പെട്ടു, കാരണം രാത്രിയാകുന്തോറും അരക്ഷിതാവസ്ഥ വർദ്ധിക്കുന്നു. ബൊക്കോ ഹറാമുമായി ബന്ധമുള്ള നൈജീരിയൻ ജിഹാദികൾക്ക് നിലവിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു. അവർ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും മോചനദ്രവ്യത്തിനായി ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. സുവിശേഷം പ്രഖ്യാപിക്കുന്നത് തടയുമെന്ന് അവർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിഷപ്പ് വെളിപ്പെടുത്തി. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-12-18:18:31.jpg
Keywords: നൈജീ
Content:
25573
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: അർഹതപ്പെട്ട നീതിപൂർവമായ പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കത്തോലിക്ക എയ്‌ഡഡ് മേഖലയിലെ അധ്യാപകരോടു പുലർത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ അടയിരിക്കുന്നത് അന്യായമാണ്. എയിഡഡ് മാനേജ്‌മെൻ്റുകളെ അയിത്തം കല്‌പിച്ച് തിന്മയുടെ വക്താക്കളായി അവതരിപ്പിക്കുന്നു. ഇതര സമുദായങ്ങളിൽനിന്നു ഭിന്നമായി ക്രൈസ്‌തവ മാനേജ്‌മെ ന്റുകളുടെ അധ്യാപകർക്കു മാത്രം ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ ശമ്പളം നൽകാതെ ഏഴു വർഷമായി തടഞ്ഞുവച്ചിരിക്കുന്നു. ഈ അന്യായം കണ്ടില്ലെന്നു നടി ക്കാനാകില്ല. സ്കൂൾ വിഷയത്തിൽ എൻഎസ്എസ് നേടിയ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമായിട്ടും വിധിയെ സർക്കാർ അംഗീകരിക്കുന്നില്ല. ക്രൈസ്തവ സ്കൂകൂളുകളുടെ ശമ്പള വിഷയത്തിൽ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി വിധിച്ച് ഒന്നര വർഷമായിട്ടും സർക്കാർ അനങ്ങുന്നില്ല. അന്യായത്തിന് അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. സമരം വിജയിക്കുംവരെ സഭാനേതൃത്വം സമരക്കാർക്കൊപ്പം ഉണ്ടാകും. സർക്കാർ ന ടത്താൻ പോകുന്ന ന്യൂനപക്ഷ സംഗമത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തുന്ന തെന്ന് അറിയാത്തതിനാൽ മറുപടി പറയുന്നില്ലെന്ന് പിന്നീട് ചോദ്യത്തിന് മറുപടിയാ യി മാർ പാംപ്ലാനി വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-13-12:29:59.jpg
Keywords: പാംപ്ലാ
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: അർഹതപ്പെട്ട നീതിപൂർവമായ പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കത്തോലിക്ക എയ്‌ഡഡ് മേഖലയിലെ അധ്യാപകരോടു പുലർത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ അടയിരിക്കുന്നത് അന്യായമാണ്. എയിഡഡ് മാനേജ്‌മെൻ്റുകളെ അയിത്തം കല്‌പിച്ച് തിന്മയുടെ വക്താക്കളായി അവതരിപ്പിക്കുന്നു. ഇതര സമുദായങ്ങളിൽനിന്നു ഭിന്നമായി ക്രൈസ്‌തവ മാനേജ്‌മെ ന്റുകളുടെ അധ്യാപകർക്കു മാത്രം ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ ശമ്പളം നൽകാതെ ഏഴു വർഷമായി തടഞ്ഞുവച്ചിരിക്കുന്നു. ഈ അന്യായം കണ്ടില്ലെന്നു നടി ക്കാനാകില്ല. സ്കൂൾ വിഷയത്തിൽ എൻഎസ്എസ് നേടിയ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമായിട്ടും വിധിയെ സർക്കാർ അംഗീകരിക്കുന്നില്ല. ക്രൈസ്തവ സ്കൂകൂളുകളുടെ ശമ്പള വിഷയത്തിൽ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി വിധിച്ച് ഒന്നര വർഷമായിട്ടും സർക്കാർ അനങ്ങുന്നില്ല. അന്യായത്തിന് അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. സമരം വിജയിക്കുംവരെ സഭാനേതൃത്വം സമരക്കാർക്കൊപ്പം ഉണ്ടാകും. സർക്കാർ ന ടത്താൻ പോകുന്ന ന്യൂനപക്ഷ സംഗമത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തുന്ന തെന്ന് അറിയാത്തതിനാൽ മറുപടി പറയുന്നില്ലെന്ന് പിന്നീട് ചോദ്യത്തിന് മറുപടിയാ യി മാർ പാംപ്ലാനി വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-13-12:29:59.jpg
Keywords: പാംപ്ലാ