Contents

Displaying 26141-26142 of 26142 results.
Content: 26601
Category: 1
Sub Category:
Heading: അംഗോളയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ഇക്വറ്റോറിയൽ ഗിനിയില്‍
Content: മലാബോ: അൾജീരിയയിലെയും കാമറൂണിലെയും അംഗോളയിലെയും അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ആഫ്രിക്കന്‍ പര്യടനത്തിലെ അവസാനത്തെ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിലെത്തി. അംഗോളയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ ഇന്നലെ ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് അപ്പസ്തോലിക ന്യൂൺഷ്യേച്ചറിലെ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പ, അവിടെനിന്ന് യാത്ര പറഞ്ഞ്, രാവിലെ 8.35-ന് ലുവാണ്ടയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. വിമാനത്താവളത്തില്‍ അംഗോളയുടെ പ്രസിഡന്റ് ജൊവാവോ മനുവേൽ ഗൊൺസാൽവെസ് ലൊറെൻസോ ഉൾപ്പെടുന്ന ഔദ്യോഗികസംഘം പാപ്പയെ സ്വീകരിച്ചു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും ഔദ്യോഗിക ബഹുമതിച്ചടങ്ങുകൾക്കും ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾക്കും ശേഷം പാപ്പ ഇക്വറ്റോറിയൽ ഗിനിയിലേക്ക് യാത്ര തിരിച്ചു. കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, ഗാബോൻ, കാമറൂൺ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ച പാപ്പ രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം മലാബോയിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം, മാർപാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പോയി. 1979 മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തിയോഡോറോ ഒബിയാങ് എൻഗുമ എംബാസോഗോയുമായി പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് പരിശുദ്ധ പിതാവ് രാജ്യത്തെ അധികാരികൾ, സിവിൽ സമൂഹത്തിലെ അംഗങ്ങൾ, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മലബോയിൽ സാംസ്കാരിക പരിപാടിയില്‍ പാപ്പ സംബന്ധിച്ചു. പാപ്പയുടെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്ത നാഷണൽ യൂണിവേഴ്സിറ്റിയുടെ ലിയോൺ XIV കാമ്പസ് പാപ്പ ഉദ്ഘാടനം ചെയ്തു. ഇക്വറ്റോറിയൽ ഗിനിയിലെ സന്ദര്‍ശനത്തിന് നാളെ സമാപനമാകും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-22-13:15:52.jpg
Keywords: ലെയോ
Content: 26602
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു ഏഴാണ്ട്
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിനു ഏഴാണ്ട്. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 279 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു. ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി സമ്മര്‍ദ്ധം തുടരുകയാണെന്നു അന്വേഷണങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സെന്റർ ഫോർ സൊസൈറ്റി ആൻഡ് റിലീജിയൻ (സിഎസ്ആർ) മേധാവി കൂടിയായ ഫാ. റോഹൻ സിൽവ ഒഎംഐ, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗൂഢാലോചന, ആക്രമണങ്ങളിൽ പങ്കാളിത്വം എന്നീ കുറ്റങ്ങൾ ചുമത്തി മേജർ ജനറൽ സുരേഷ് സല്ലെയെ ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തത് വലിയ വഴിത്തിരിവായിരിന്നുവെന്ന് ഫാ. റോഹൻ ചൂണ്ടിക്കാട്ടി. 25 പ്രതികൾക്കെതിരെയാണ് നിലവില്‍ കുറ്റം ചുമത്തിയിട്ടുള്ളത്. 23,000-ത്തിലധികം നിയമപരമായ കുറ്റാരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും പ്രധാന കേസ് മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിന് മുമ്പാകെയാണ് ഉള്ളതെന്നും ഫാ. റോഹൻ പറയുന്നു. വിചാരണയിലെ പ്രധാന ഘട്ടമായതിനാല്‍ ഇരകളും സാക്ഷികളും തെളിവുകൾ നൽകാൻ കോടതിയിലെത്തുന്നുണ്ട്. അന്നത്തെ ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നിന്നു കരകയറുവാന്‍ ശ്രീലങ്കയിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-22-14:58:16.jpg
Keywords: ശ്രീലങ്ക