Contents

Displaying 26141-26150 of 26401 results.
Content: 26601
Category: 1
Sub Category:
Heading: അംഗോളയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ഇക്വറ്റോറിയൽ ഗിനിയില്‍
Content: മലാബോ: അൾജീരിയയിലെയും കാമറൂണിലെയും അംഗോളയിലെയും അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ആഫ്രിക്കന്‍ പര്യടനത്തിലെ അവസാനത്തെ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിലെത്തി. അംഗോളയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ ഇന്നലെ ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് അപ്പസ്തോലിക ന്യൂൺഷ്യേച്ചറിലെ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പ, അവിടെനിന്ന് യാത്ര പറഞ്ഞ്, രാവിലെ 8.35-ന് ലുവാണ്ടയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. വിമാനത്താവളത്തില്‍ അംഗോളയുടെ പ്രസിഡന്റ് ജൊവാവോ മനുവേൽ ഗൊൺസാൽവെസ് ലൊറെൻസോ ഉൾപ്പെടുന്ന ഔദ്യോഗികസംഘം പാപ്പയെ സ്വീകരിച്ചു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും ഔദ്യോഗിക ബഹുമതിച്ചടങ്ങുകൾക്കും ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾക്കും ശേഷം പാപ്പ ഇക്വറ്റോറിയൽ ഗിനിയിലേക്ക് യാത്ര തിരിച്ചു. കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, ഗാബോൻ, കാമറൂൺ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ച പാപ്പ രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം മലാബോയിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം, മാർപാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പോയി. 1979 മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തിയോഡോറോ ഒബിയാങ് എൻഗുമ എംബാസോഗോയുമായി പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് പരിശുദ്ധ പിതാവ് രാജ്യത്തെ അധികാരികൾ, സിവിൽ സമൂഹത്തിലെ അംഗങ്ങൾ, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മലബോയിൽ സാംസ്കാരിക പരിപാടിയില്‍ പാപ്പ സംബന്ധിച്ചു. പാപ്പയുടെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്ത നാഷണൽ യൂണിവേഴ്സിറ്റിയുടെ ലിയോൺ XIV കാമ്പസ് പാപ്പ ഉദ്ഘാടനം ചെയ്തു. ഇക്വറ്റോറിയൽ ഗിനിയിലെ സന്ദര്‍ശനത്തിന് നാളെ സമാപനമാകും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-22-13:15:52.jpg
Keywords: ലെയോ
Content: 26602
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു ഏഴാണ്ട്
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിനു ഏഴാണ്ട്. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 279 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു. ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി സമ്മര്‍ദ്ധം തുടരുകയാണെന്നു അന്വേഷണങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സെന്റർ ഫോർ സൊസൈറ്റി ആൻഡ് റിലീജിയൻ (സിഎസ്ആർ) മേധാവി കൂടിയായ ഫാ. റോഹൻ സിൽവ ഒഎംഐ, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗൂഢാലോചന, ആക്രമണങ്ങളിൽ പങ്കാളിത്വം എന്നീ കുറ്റങ്ങൾ ചുമത്തി മേജർ ജനറൽ സുരേഷ് സല്ലെയെ ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തത് വലിയ വഴിത്തിരിവായിരിന്നുവെന്ന് ഫാ. റോഹൻ ചൂണ്ടിക്കാട്ടി. 25 പ്രതികൾക്കെതിരെയാണ് നിലവില്‍ കുറ്റം ചുമത്തിയിട്ടുള്ളത്. 23,000-ത്തിലധികം നിയമപരമായ കുറ്റാരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും പ്രധാന കേസ് മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിന് മുമ്പാകെയാണ് ഉള്ളതെന്നും ഫാ. റോഹൻ പറയുന്നു. വിചാരണയിലെ പ്രധാന ഘട്ടമായതിനാല്‍ ഇരകളും സാക്ഷികളും തെളിവുകൾ നൽകാൻ കോടതിയിലെത്തുന്നുണ്ട്. അന്നത്തെ ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നിന്നു കരകയറുവാന്‍ ശ്രീലങ്കയിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-22-14:58:16.jpg
Keywords: ശ്രീലങ്ക
Content: 26603
Category: 18
Sub Category:
Heading: വെടിക്കെട്ടുശാല അപകടം: കെസിബിസി അനുശോചനം രേഖപ്പെടുത്തി
Content: കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ അറിയിച്ചു. ആഘോഷങ്ങള്‍ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് മെത്രാന്‍ സമിതി വിലയിരുത്തി. ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം നമ്മുടെ മണ്ണില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭക്തര്‍ക്കും സംഘാടകര്‍ക്കുമൊപ്പം, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ഏവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും കെസിബിസി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2026-04-23-12:34:28.jpg
Keywords: കെസിബിസി
Content: 26604
Category: 18
Sub Category:
Heading: മുണ്ടത്തിക്കോട് അപകടം: കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മേജർ ആര്‍ച്ച് ബിഷപ്പ്
Content: കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മേജർ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു. "നമ്മുടെ സന്തോഷങ്ങൾ കണ്ണുനീരിൽ അവസാനിക്കുന്ന ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം വേദനാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് " -മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും സുമനസ്സുകളായ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും ദുഃഖാർത്തരായ കുടുംബങ്ങളുടെ ആത്മധൈര്യത്തിനായും സഭയുടെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2026-04-23-12:38:21.jpg
Keywords: തട്ടിൽ
Content: 26605
Category: 1
Sub Category:
Heading: മനോരോഗ ചികിത്സാകേന്ദ്രത്തില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി
Content: മലാബോ: ഇക്വറ്റോറിയൽ ഗിനിയില്‍ സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ മലാബോയിലെ മനോരോഗ ചികിത്സാകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെത്തിയ പാപ്പായെ, ആശുപത്രി ഡയറ്കടർ ബെക്കീർ ബെൻ ഹദ് അലിയും, വൈസ് ഡയറക്റ്ററും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. പ്രധാന അങ്കണത്തിലെത്തി പാപ്പ രോഗികളെയും, ജീവനക്കാരെയും അഭിവാന്ദ്യം ചെയ്തു. പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് പാട്ടുകൾ പാടുകയും, നൃത്തമവതരിപ്പിക്കുകയും ചെയ്ത ശേഷം ആശുപത്രി ഡയറക്ടർ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് രോഗികളിൽ ഒരാൾ തന്റെ സാക്ഷ്യം പങ്കുവച്ചു. മറ്റൊരാൾ താൻ ചിട്ടപ്പെടുത്തിയ ഒരു കവിത അവതരിപ്പിച്ചു. ശേഷം, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. ഭിന്നവിചാരങ്ങളോടെയാണ് ആശുപത്രികളും രോഗങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ള ആളുകൾക്ക് അഭയമേകുന്ന കേന്ദ്രങ്ങളും താൻ സന്ദർശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ്, മലാബോയിലെ ഷാൻ പിയർ ഒലീ മാനസീകരോഗാശുപത്രിയിലെ പ്രഭാഷണം ആരംഭിച്ചത്. സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ കാണുമ്പോൾ തന്നിൽ വേദനയും ദുഃഖവും ഉളവാകുന്നുണ്ടെന്നും, തങ്ങളുടെ കുടുംബത്തിലെ രോഗിയായ ഒരു അംഗത്തെ എങ്ങനെ സഹായിക്കണമെന്നോർത്ത് ബുദ്ധിമുട്ടുന്ന ആളുകളെക്കുറിച്ചോർക്കുമ്പോൾ വേദന അനുഭവിക്കാറുണ്ടെന്നും പാപ്പാ പറഞ്ഞു. എന്നാൽ അതേസമയം, മനുഷ്യജീവനുവേണ്ടി ഓരോ ദിവസവും ഈ ഇടങ്ങളിൽ ചെയ്യപ്പെടുന്ന സേവനങ്ങളും ജോലികളും തന്നിൽ അത്ഭുതവും ആശ്വാസവും തോന്നിക്കാറുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സന്ദേശത്തിന്റെ സമാപനത്തില്‍ പാപ്പ ആശീർവാദം നൽകി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-23-13:18:11.jpg
Keywords: പാപ്പ
Content: 26606
Category: 1
Sub Category:
Heading: ലെബനോനില്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്ത കുരിശ് പുനഃസ്ഥാപിച്ചു; അക്രമം നടത്തിയ സൈനികര്‍ക്ക് തടവ്
Content: ബെയ്‌റൂട്ട്: ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ തെക്കൻ ലെബനോനില്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്ത കുരിശ് പുനഃസ്ഥാപിച്ചു. ഇസ്രായേൽ പ്രതിരോധ സേനയുടെ നേതൃത്വത്തില്‍ തെക്കൻ ലെബനോനിലെ ഡെബെലിലെ പ്രാദേശിക സമൂഹവുമായി ചേര്‍ന്നാണ് കുരിശ് പുനഃസ്ഥാപിച്ചത്. ഇതിനിടെ കുരിശ് തകര്‍ത്ത രണ്ട് സൈനികര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുരിശ് തകര്‍ത്ത സൈനികനും അതിന്റെ ചിത്രം പകര്‍ത്തിയ സൈനികനും 30 ദിവസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇവരെ ലെബനോനില്‍ ഏല്‍പ്പിച്ചിരിന്ന ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">A short while ago, in full coordination with the local community of Debel in southern Lebanon, the damaged statue was replaced by IDF troops. The Northern Command worked to coordinate the replacement of the statue from the moment it received the report of the incident.<br><br>The IDF… <a href="https://t.co/nGh1s1iia1">pic.twitter.com/nGh1s1iia1</a></p>&mdash; Israel Defense Forces (@IDF) <a href="https://twitter.com/IDF/status/2046597268904558765?ref_src=twsrc%5Etfw">April 21, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സംഭവത്തിന്റെ റിപ്പോർട്ട് ലഭിച്ച നിമിഷം മുതൽ രൂപം പുനഃസ്ഥാപിക്കുന്നത് ഏകോപിപ്പിക്കാൻ വടക്കൻ കമാൻഡ് പ്രവർത്തിക്കുകയായിരിന്നുവെന്നും സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചിരിന്നുവെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ പുലര്‍ത്തുമെന്നും ഐ‌ഡി‌എഫ് വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തെ അപലപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരണം നടത്തി. കുറ്റവാളിക്കെതിരെ കഠിനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Findings and Conclusions of the Inquiry into the Conduct of an IDF Soldier Who Damaged a Christian Symbol in Southern Lebanon<br><br>The inquiry found that during IDF activity in the area of the Christian village of Debel in southern Lebanon, an IDF soldier damaged a Christian… <a href="https://t.co/73ubDn3L2G">https://t.co/73ubDn3L2G</a></p>&mdash; Israel Defense Forces (@IDF) <a href="https://twitter.com/IDF/status/2046589834341351758?ref_src=twsrc%5Etfw">April 21, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇസ്രായേല്‍ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ എന്ന ഗ്രാമത്തില്‍ അരങ്ങേറിയ സംഭവത്തില്‍ നേരത്തെ ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരിന്നു. ലെബനോനിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യത്തിന്റെ കീഴിലായിരിന്നു. പാലസ്തീൻ മാധ്യമ പ്രവർത്തകനായ യൂനിസ് തിരവിയാണ് ജാക്ക്ഹാമർ ഉപയോഗിച്ച് ഒരു സൈനികൻ യേശു ക്രിസ്തുവിന്റെ രൂപം തകർക്കുന്ന ചിത്രം എക്‌സിലൂടെ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല ഉള്‍പ്പെടെ നിരവധി പേര്‍ അക്രമത്തെ അപലപിച്ചു രംഗത്ത് വന്നിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-23-14:57:46.jpg
Keywords: ഇസ്രായേ
Content: 26607
Category: 1
Sub Category:
Heading: 113-ാം ജന്മദിനത്തിന്റെ നിറവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ
Content: ന്യൂയോര്‍ക്ക്: ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയായി കണക്കാക്കപ്പെടുന്ന കത്തോലിക്ക സന്യാസിനി 113-ാം ജന്മദിനത്തിന്റെ നിറവില്‍. അമേരിക്കയിൽ നിന്നുള്ള ഡൊമിനിക്കൻ സന്യാസിനിയായ സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസിയാണ് ചരിത്രം കുറിച്ച് പുതിയ പ്രായത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 1913 ഏപ്രിൽ 20ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ജനിച്ച സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസി പിസ്കറ്റെല്ല വിശ്വാസം, സ്ഥിരോത്സാഹം, സേവനം എന്നിവയാൽ ജീവിതം അടയാളപ്പെടുത്തിയ വ്യക്തിയാണ്. 1931-ല്‍ പതിനെട്ടാം വയസ്സില്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സിസ്റ്റർ പിസ്‌കാറ്റെല്ല തന്റെ ജീവിതത്തിന്റെ 94 വർഷങ്ങൾ സഭയുടെ സേവനത്തിനായി സമർപ്പിക്കുകയായിരിന്നു. ജീവിതത്തിലുടനീളം തിരുസഭയെ നയിച്ച 9 മാര്‍പാപ്പന്മാര്‍, 20 യുഎസ് പ്രസിഡന്‍റുമാര്‍, രണ്ട് ലോകമഹായുദ്ധങ്ങൾ, എന്നിവയ്ക്ക് സിസ്റ്റര്‍ സാക്ഷ്യം വഹിക്കുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞിരിന്നു. ദൈവം നമുക്ക് ജീവിക്കാൻ നിശ്ചിത വർഷങ്ങൾ നൽകുകയാണെന്നും ഈ പ്രായത്തിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും 'ഫോക്സ് 5' ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ പറഞ്ഞു. എന്റെ മനസ്സ് ദൈവത്തിലാണ്. ഈ വർഷങ്ങളിലെല്ലാം അവിടുന്നു എന്നെ താങ്ങിനിർത്തുകയായിരിന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ കന്യാസ്ത്രീയുടെ ഇടതുകൈയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരിന്നു. എന്നാല്‍ ഇത് അവളുടെ ദൈവവിളിയെ പിന്തുടരുന്നതിൽ നിന്ന് തടഞ്ഞില്ല. ഒരു കൈ മാത്രമുള്ളത് തന്റെ ശുശ്രൂഷയ്ക്കു ഒരു തരത്തിലും തടസ്സമാകുന്നില്ലെന്ന് തനിക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യപ്പെടുത്തുവാന്‍ കഴിഞ്ഞുവെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. സമര്‍പ്പിത ശുശ്രൂഷയ്ക്കു ഒപ്പം 52 വർഷം അധ്യാപികയായി സിസ്റ്റര്‍ സേവനം ചെയ്തിരിന്നു. തന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും സിസ്റ്റര്‍ വിവരിച്ചു. എപ്പോഴും പള്ളിയിൽ ഓടിച്ചെന്ന് പ്രാർത്ഥിക്കാറുണ്ടായിരിന്നുവെന്നും ജീവിതത്തിൽ വിശ്വാസത്തിന്റെ പങ്ക് വളരെ വലുതാണെന്നും സിസ്റ്റര്‍ പറയുന്നു. ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കനബാരോ ലൂക്കാസിന്റെ മരണശേഷം സിസ്റ്റർ ഫ്രാൻസിസ് ഡൊമെനിസിയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച കന്യാസ്ത്രീ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-23-17:00:23.jpg
Keywords: പ്രായ, കന്യാ
Content: 26608
Category: 1
Sub Category:
Heading: 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഏപ്രില്‍ 13നു ആരംഭിച്ച ലെയോ പാപ്പായുടെ പത്തു ദിവസം നീണ്ട ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഒടുവില്‍ സമാപനം. അപ്പസ്തോലിക പര്യടനത്തിലെ നാലാമത്തെ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പാപ്പ ഇന്നു വത്തിക്കാനിലേക്ക് മടങ്ങിയത്. ഇക്വറ്റോറിയൽ ഗിനിയ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നു, മലാബോ സ്റ്റേഡിയത്തിൽ, വിശുദ്ധ ബലിയർപ്പിച്ച്, പാപ്പ വചന സന്ദേശം നൽകി. മുപ്പതിനായിരത്തില്‍പരം വിശ്വാസികൾ വിശുദ്ധ ബലിയിൽ പങ്കെടുത്തു. യേശുവിന്റ പെസഹ വഴിയായി എല്ലാ ജനതയും തിന്മയുടെ അടിമത്തത്തിൽ നിന്നും മോചിതരാകുന്നുവെന്നും, അതിനാൽ അവിടുത്തെ സ്നേഹം മരണത്തേക്കാൾ ശക്തമാണെന്നു വിശ്വസിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്നു പാപ്പ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ ചോദിച്ചു. അവിടുത്തെ വിശ്വസിക്കാൻ തീരുമാനിക്കുന്നതിലൂടെ നാം ഓരോരുത്തരും ദൈവവും സാധ്യമാക്കുന്ന പ്രത്യാശയെ ജീവിതത്തിൽ തിരഞ്ഞെടുക്കുന്നുവെന്നും പാപ്പ പറഞ്ഞു. കർത്താവിനോട് ചേർന്ന് നിൽക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ അപ്രത്യക്ഷമാകുന്നില്ല. ഓരോ കുരിശും യേശുവിൽ വീണ്ടെടുപ്പ് കണ്ടെത്തുന്നതുപോലെ, സുവിശേഷം നമ്മുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയാണെന്നും പാപ്പ പറഞ്ഞു. 2026-ലെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ സന്ദര്‍ശനമാണ് പാപ്പ നടത്തിയത്. ഏപ്രിൽ 13നാണ് അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു പാപ്പ തുടക്കമിട്ടത്. അൾജീരിയയിലെ അൾജിയേഴ്സ്, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളിലും പരിശുദ്ധ പിതാവ് സന്ദര്‍ശനം നടത്തി. ഓരോ രാജ്യത്തെയും ഭരണകൂടം രാജകീയ സ്വീകരണമാണ് പാപ്പയ്ക്കു ഒരുക്കിയത്. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-23-17:48:52.jpg
Keywords: ലെയോ
Content: 26609
Category: 18
Sub Category:
Heading: ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകര്‍: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Content: തലശേരി: ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകരും പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹനിർമിതിയിൽ മുഖ്യപങ്ക് വഹിക്കുന്നവരുമാണെന്ന് പാലക്കാട് രൂപത ബിഷപ്പും സീറോമലബാർ മാതൃവേദിയുടെ ബിഷപ്പ് ലെഗേറ്റുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ഗ്ലോബൽ പ്രസിഡൻ്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദി ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡെന്നി താണിയ്ക്കൽ, തലശേരി അതിരൂപത മാതൃവേദി ഡയറക്‌ടർ ഫാ. ജോബി കോവാട്ട്, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശേരി അതിരൂപത മാതൃവേദി പ്രസിഡൻ്റ് സിസി ആൻ്റണി എന്നിവർ പ്രസംഗിച്ചു. സാമുദായിക ശക്തീകരണ വർഷത്തിൽ അമ്മമാർ പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തു. സലോമി ആന്റണി, ബ്രില്ലി അന്ന, മോളി പീറ്റർ, നിമ്മി ഷൈജു, സിസ്റ്റർ ലിന്റ് എന്നിവർ നേതൃത്വം നൽകി. സെമിനാറുകൾ, ചർച്ചാക്ലാസുകൾ, വിളക്കന്നൂർ തീർത്ഥയാത്ര എന്നിവയും നടന്നു. 20 രൂപതകളിൽനിന്നായി നൂറ്റിമുപ്പതോളം പ്രതിനിധികൾ പങ്കെടുത്തു.
Image: /content_image/India/India-2026-04-24-11:12:31.jpg
Keywords: പീറ്റർ
Content: 26610
Category: 1
Sub Category:
Heading: ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളുള്ള സിനിമകളുമായി മെക്സിക്കോയില്‍ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേള
Content: മെക്സിക്കോ സിറ്റി: വിശ്വാസം, ആത്മീയത, മാനുഷിക മൂല്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മെക്സിക്കോ ഒരുങ്ങുന്നു. വിശ്വാസപരമായ കാര്യങ്ങളെ പ്രതിഫലിപ്പിക്കുകയും ധാർമ്മികവും സാംസ്കാരികവുമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അർത്ഥവത്തായ സിനിമകളെ ഉയർത്തിക്കാട്ടുക എന്നതാണ് പാസ്റ്ററൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്‍ മുന്നോട്ടുവെയ്ക്കുന്ന മേളയുടെ ലക്ഷ്യം. പ്രത്യാശ, ക്ഷമ, സ്നേഹം, ത്യാഗം, ദൈവത്തിനായുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര, പ്രാദേശിക സിനിമകള്‍ ഏപ്രിൽ 30 മുതൽ മെയ് 20 വരെ രാജ്യത്തുടനീളമുള്ള വിവിധ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും. വിശ്വാസപരമായ അനുഭവങ്ങൾ, വ്യക്തിപരമായ ജീവിത പരിവർത്തന കഥകൾ, ആത്മീയ വീക്ഷണകോണിലൂടെ കാണുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേളയുടെ ഭാഗമാകും. യഥാർത്ഥ ജീവിത സാക്ഷ്യങ്ങൾ, മിഷ്ണറി പ്രവർത്തനങ്ങൾ, വിശ്വാസത്തിലൂടെ പോരാട്ടങ്ങളെ അതിജീവിച്ച വ്യക്തികളുടെ കഥകൾ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാകും. ബൈബിൾ വിവരണങ്ങൾ, വിശുദ്ധരുടെ ജീവിതം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ നേരിടുന്ന ആധുനിക വെല്ലുവിളികൾ എന്നിവയെ കേന്ദ്രീകരിക്കുന്ന സിനിമകളും പ്രദര്‍ശനത്തിലുണ്ടാകുമെന്നാണ് സൂചന. ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ, സംവിധായകരുമായും നിർമ്മാതാക്കളുമായുഉള്ള കൂടിക്കാഴ്ചകൾ എന്നിവ ഫെസ്റ്റിവലിൽ നടക്കും. സിനിമകൾക്ക് പിന്നിലെ സന്ദേശവും ആധുനിക സിനിമയിൽ ആത്മീയതയുടെ പങ്കിനെക്കുറിച്ചും പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാൻ ഈ സെഷനുകൾ സഹായിക്കുമെന്നു സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിനോദം മാത്രമല്ല, സുവിശേഷവൽക്കരണവും സാംസ്കാരിക വിനിമയവുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. കൂടുതൽ മൂല്യാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കുന്നതിനു ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് പരിപാടി സഹായകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-24-12:10:01.jpg
Keywords: മെക്സിക്കോ