Contents

Displaying 26101-26102 of 26102 results.
Content: 26561
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ആമൽ നോന കൽദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയർക്കീസ്
Content: ബാഗ്ദാദ്: കത്തോലിക്ക സഭയുടെ ഭാഗമായ പൗരസ്ത്യസഭകളിൽ ഉൾപ്പെടുന്ന പാത്രിയാർക്കൽ സഭയായ കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോനയെ തെരഞ്ഞെടുത്തു. മുൻഗാമിയായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ രാജിയെത്തുടർന്ന്, ഇന്നലെ ഏപ്രിൽ 12 ഞായറാഴ്ചയാണ് കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോന തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അധ്യക്ഷന്‍ പോൾ മൂന്നാമൻ എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 1967ൽ അൽഘോഷിലാണ് അസീറോ-കല്‍ദായ വംശജനായ ആമൽ ഷാമൂൺ നോനയുടെ ജനനം. 1985 ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കൽദായ പാത്രിയാർക്കൽ സെമിനാരിയിൽ ചേരുകയും 1991 ജനുവരി 11ന് ബാഗ്ദാദിൽവെച്ചു തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. 1993 മുതൽ 2000 വരെ അദ്ദേഹം അൽഘോഷിൽ ഇടവക വികാരിയായി സേവനം ചെയ്തു. തുടർന്ന് പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ചേർന്നു. 2005 ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാട്ടിലേക്ക് മടങ്ങി. 2005 മുതൽ ബാബൽ കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട്, അൽഘോഷിലെ കൽദായ കത്തോലിക്കാ രൂപതയുടെ വികാരി ജനറലായി അദ്ദേഹം നിയമിതനായി. സിറിയന്‍, അറബിക്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യമുണ്ട്. 2015 മുതൽ 2026 വരെ സിഡ്‌നിയിലെ സെന്റ് തോമസ് കല്‍ദായ രൂപതയുടെ ആർച്ച് ബിഷപ്പായി സേവനം ചെയ്തിരിന്നു. 2010 മുതൽ 2015 വരെ മൊസൂളിന്റെ ആർച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സ് മേഖലയില്‍ വന്‍ നാശം വിതച്ച കാലയളവായിരിന്നു അത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-13-11:35:31.jpg
Keywords: കൽദായ
Content: 26562
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ലെയോ പാപ്പ നടത്തുന്ന സുദീര്‍ഘമായ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. 2026-ലെ ലെയോ പാപ്പയുടെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ സന്ദര്‍ശനത്തിനാണ് ഇന്നു അള്‍ജീരിയായില്‍ തുടക്കമാകുക. അള്‍ജീരിയ കൂടാതെ കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കും ലെയോ പാപ്പ സന്ദര്‍ശനം നടത്തും. സന്ദര്‍ശനം 23 വരെ നീളും. അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. അൾജീരിയയിലേക്ക് ഒരു മാര്‍പാപ്പ നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക യാത്രയാണ് ഇത്തവണ ലെയോ പതിനാലാമൻ പാപ്പ നടത്തുന്നതെന്ന പ്രത്യേകത ഈ യാത്രയ്ക്കുണ്ട്. മറ്റു മൂന്ന് രാജ്യങ്ങളിലേക്കു ദശാബ്ദങ്ങൾക്കുശേഷമാണ് ഒരു പാപ്പ എത്തുന്നത്. ഇന്ത്യന്‍ സമയം ഇന്നു ഉച്ചയ്ക്ക് 2.30നു രാജ്യ തലസ്ഥാനമായ അൽജിയേഴ്‌സിലെ ഹൗറി ബൗമെഡിന്‍ ഇൻ്റർനാഷണൽ എയർപോർട്ടില്‍ ലെയോ പാപ്പയ്ക്കും സംഘത്തിനും ഭരണാധികാരികളും സഭാനേതൃത്വവും ചേര്‍ന്ന് സ്വീകരണം നല്‍കും. ആഫ്രിക്കന്‍ സന്ദർശനത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ പാപ്പാ വിശ്വാസി സമൂഹത്തെയും, പൗരന്മാരെയും അഭിസംബോധന ചെയ്യും. സമാധാനം, കുടിയേറ്റം, പരിസ്ഥിതി, യുവജനങ്ങൾ, കുടുംബം എന്നിവ സന്ദേശങ്ങളിലെ മുഖ്യവിഷയങ്ങളായിരിക്കുമെന്നാണ് സൂചന.
Image: /content_image/News/News-2026-04-13-12:31:27.jpg
Keywords: ആഫ്രിക്ക