Contents

Displaying 26051-26057 of 26057 results.
Content: 26510
Category: 1
Sub Category:
Heading: ആയുധങ്ങൾ ഉപേക്ഷിക്കുവാൻ ക്രിസ്തുവിന്റെ കുരിശ് നമ്മെ പ്രചോദിപ്പിക്കുന്നു: ദുഃഖവെള്ളി സന്ദേശത്തില്‍ പേപ്പൽ പ്രഭാഷകൻ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ കുരിശ് ആയുധങ്ങൾ ഉപേക്ഷിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുകയാണെന്ന് പേപ്പൽ ഭവനത്തിന്റെ പ്രഭാഷകൻ, ഫ്രാൻസിസ്കൻ വൈദികനായ ഫാ. റോബെർത്തോ പസോളിനി. ഇന്നലെ ഏപ്രിൽ മൂന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹനദാസനെ കുറിച്ചുള്ള വചനഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശം. തിന്മയിൽ നിന്നും പാപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ദൈവം അയച്ച സഹനദാസനാണ് ക്രിസ്തുവെന്നു ഫാ. റോബെർത്തോ പസോളിനി പറഞ്ഞു. കഷ്ടപ്പാടുകളാലും അനീതിയാലും പാപത്താലും തകർന്നടിഞ്ഞവരെ, സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യമായിരുന്നു യേശുവിനു ഉണ്ടായിരുന്നുവെന്നും, എന്നാൽ അതെല്ലാം ബലപ്രയോഗം ഉപയോഗിച്ചോ, ആക്രമണത്തിലൂടെയോ, നശീകരണത്തിലൂടെയോ ആയിരുന്നില്ലെന്നും, മറിച്ച് തിന്മയുടെ അന്ധകാരത്തിന്റെ നടുവിൽ ജീവൻ തേടുന്ന ഒരു അന്വേഷണമായിരുന്നു അവിടുത്തെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇരുട്ടിൽ ജീവിക്കുന്നവർ, വാസ്തവത്തിൽ, വെളിച്ചത്തെ സ്വാഗതം ചെയ്യുന്നില്ല. അവർ അതിനെ തള്ളിക്കളയുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ കർത്താവിന്റെ ദാസൻ ഈ പ്രലോഭനങ്ങൾക്ക് വശംവദരായി, പിന്നോട്ട് മാറുന്നില്ല. ഇന്നത്തെ ലോകം അടയാളപ്പെടുത്തുന്ന, യുദ്ധത്തിന്റെയും, വിഭജനത്തിന്റെയും, മുറിവുകളുടെ സാഹചര്യത്തിൽ, പിതാവ് തന്റെ ജീവിതത്തിൽ ഏൽപ്പിച്ച സ്നേഹത്തിന്റെയും സേവനത്തിന്റെയും, പീഡാസഹനങ്ങളുടെ വഴിയിൽ യേശു തിന്മയുടെ ചങ്ങല പൊട്ടിച്ചത്. എന്നാൽ സഹന ദാസൻ നേരിടേണ്ടി വരുന്നത് അതിക്രൂരമായ പീഡനങ്ങൾ ആയിരിന്നു. തീവ്രമായ ക്രൂരതകൾ, അവന്റെ മുഖത്തെ വികൃതമാക്കുന്നു. അവനെ തിരിച്ചറിയുവാൻ സാധിക്കാത്തവണ്ണം, വിരൂപമാക്കുന്നുവെന്നു പറയുമ്പോഴും, ഇതെല്ലം സ്വീകരിച്ചുകൊണ്ട്, തിന്മയുടെ യുക്തിക്ക് അവൻ വഴങ്ങുന്നില്ല. ഇന്നത്തെ ലോകം അടയാളപ്പെടുത്തുന്ന, യുദ്ധത്തിന്റെയും, വിഭജനത്തിന്റെയും, മുറിവുകളുടെ സാഹചര്യത്തിൽ, പിതാവ് തന്റെ ജീവിതത്തിൽ ഏൽപ്പിച്ച സ്നേഹത്തിന്റെയും സേവനത്തിന്റെയും, പീഡാസഹനങ്ങളുടെ വഴിയിൽ യേശു തിന്മയുടെ ചങ്ങല പൊട്ടിക്കുകയായിരിന്നു. ദൈവീക സ്വരം, നീതിയുക്തവും കൂടുതൽ സാഹോദര്യപരവുമായ ഒരു ലോകത്തേക്ക് നമ്മുടെ ചുവടുകളെ നയിക്കുന്നു. ഇത് തിന്മ തിരികെ കൊണ്ടുവരാതിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയാണ്. ക്രിസ്തുവിന്റെ കുരിശ്, നമ്മുടെ കൈകളിൽ ഇപ്പോഴും പിടിച്ചിരിക്കുന്ന ആയുധങ്ങൾ താഴെ വയ്ക്കാൻ, കുറഞ്ഞത് നമ്മുടെ ഹൃദയങ്ങളിലെങ്കിലും തീരുമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വെറുപ്പും അക്രമവും കൊണ്ട് കീറിമുറിക്കപ്പെട്ട, യുദ്ധങ്ങളെയും മരണമുറപ്പിക്കുന്ന തീരുമാനങ്ങളെയും ന്യായീകരിക്കാൻ ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, മറ്റുള്ളവരുടെ സേവനത്തിനായി സ്വന്തം ജീവൻ സമർപ്പിച്ച കർത്താവിന്റെ കുരിശിനെ സമീപിക്കുവാനും ഫാ. റോബെർത്തോ ഏവരെയും ക്ഷണിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-04-12:25:56.jpg
Keywords: പാപ്പ
Content: 26511
Category: 1
Sub Category:
Heading: ക്രൂശിത രൂപം വഹിച്ച് ലെയോ പാപ്പ; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് ആയിരങ്ങള്‍
Content: റോം: ഇന്നലെ ദുഃഖ വെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ രാത്രിയില്‍ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലെയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകി. പതിനാലു സ്ഥലങ്ങളിലൂടെയും നടത്തിയ പ്രദക്ഷിണത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു. വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത, കപ്പൂച്ചിൻ വൈദികൻ ഫാ. ഫ്രാന്‍സ്സെസ്‌കോ പാറ്റൺ തയ്യാറാക്കിയ ധ്യാനചിന്തകൾ സഹിതമായിരിന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥന നടന്നത്. യേശു എല്ലാവരെയും കരുതുന്നുവെന്നു അടിവരയിടുന്നതും, അവനിൽ പ്രത്യാശയും ജീവിക്കാനുള്ള യുക്തിയും നഷ്ടപ്പെട്ടവർക്ക് പോലും, ഒരിക്കൽ കൂടി പ്രതീക്ഷ നല്കുന്നതുമായിരുന്നു ധ്യാന ചിന്തകൾ. എകദേശം മുപ്പതിനായിരത്തോളം വിശ്വാസികള്‍ നേരിട്ടും സോഷ്യൽ മീഡിയ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ലഭ്യമാക്കിയ തത്സമയ സംപ്രേക്ഷണത്തില്‍ ലക്ഷകണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു. അനേകം ആദിമ ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച കൊളോസിയത്തിൽ കത്തിച്ച മെഴുകുതിരിയുമായാണ് വിശ്വാസികള്‍ അനുഗമിച്ചത്. കുരിശിന്റെ വഴിയുടെ സമാപനത്തില്‍ കർത്താവായ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ ഏവരെയും സഹായിക്കണമേയെന്ന യാചിച്ചുകൊണ്ട്, പ്രാർത്ഥന നടത്തി. എല്ലാ വർഷവും പീഡാനുഭവ വെള്ളിയോട് അനുബന്ധിച്ച് മാർപാപ്പയും റോമിലെ വിശ്വാസികളും കൊളോസിയത്തിൽ ഒത്തുകൂടി കുരിശിന്റെ വഴിയുടെ പതിനാല് സ്ഥലങ്ങളിലൂടെ തീർത്ഥാടനം നടത്താറുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത്. 1980-1994 കാലയളവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കാലത്താണ് ഇതിന് മുന്‍പ് കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ മുഴുവന്‍ സമയം കുരിശ് വഹിച്ചിട്ടുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-04-14:45:43.jpg
Keywords: വെള്ളി
Content: 26512
Category: 1
Sub Category:
Heading: കുരിശ് രൂപം വഹിച്ച് ലെയോ പാപ്പ; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് ആയിരങ്ങള്‍
Content: റോം: ഇന്നലെ ദുഃഖ വെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ രാത്രിയില്‍ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലെയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകി. പതിനാലു സ്ഥലങ്ങളിലൂടെയും നടത്തിയ പ്രദക്ഷിണത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു. വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത, കപ്പൂച്ചിൻ വൈദികൻ ഫാ. ഫ്രാന്‍സ്സെസ്‌കോ പാറ്റൺ തയ്യാറാക്കിയ ധ്യാനചിന്തകൾ സഹിതമായിരിന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥന നടന്നത്. യേശു എല്ലാവരെയും കരുതുന്നുവെന്നു അടിവരയിടുന്നതും, അവനിൽ പ്രത്യാശയും ജീവിക്കാനുള്ള യുക്തിയും നഷ്ടപ്പെട്ടവർക്ക് പോലും, ഒരിക്കൽ കൂടി പ്രതീക്ഷ നല്കുന്നതുമായിരുന്നു ധ്യാന ചിന്തകൾ. എകദേശം മുപ്പതിനായിരത്തോളം വിശ്വാസികള്‍ നേരിട്ടും സോഷ്യൽ മീഡിയ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ലഭ്യമാക്കിയ തത്സമയ സംപ്രേക്ഷണത്തില്‍ ലക്ഷകണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു. അനേകം ആദിമ ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച കൊളോസിയത്തിൽ കത്തിച്ച മെഴുകുതിരിയുമായാണ് വിശ്വാസികള്‍ അനുഗമിച്ചത്. കുരിശിന്റെ വഴിയുടെ സമാപനത്തില്‍ കർത്താവായ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ ഏവരെയും സഹായിക്കണമേയെന്ന യാചിച്ചുകൊണ്ട്, പ്രാർത്ഥന നടത്തി. എല്ലാ വർഷവും പീഡാനുഭവ വെള്ളിയോട് അനുബന്ധിച്ച് മാർപാപ്പയും റോമിലെ വിശ്വാസികളും കൊളോസിയത്തിൽ ഒത്തുകൂടി കുരിശിന്റെ വഴിയുടെ പതിനാല് സ്ഥലങ്ങളിലൂടെ തീർത്ഥാടനം നടത്താറുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത്. 1980-1994 കാലയളവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കാലത്താണ് ഇതിന് മുന്‍പ് കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ മുഴുവന്‍ സമയം കുരിശ് വഹിച്ചിട്ടുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-04-14:47:10.jpg
Keywords: ലെയോ, കൊളോ
Content: 26513
Category: 18
Sub Category:
Heading: മരണം അവസാനമല്ല, നിത്യ ജീവിതമുണ്ടെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Content: കൊച്ചി: ഉത്ഥാനംവഴി, മരണം അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടുവെന്ന്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മിശിഹായുടെ ഉത്ഥാനം പഴയ ജീവിതത്തിലേക്കുള്ള മടക്കയാത്രയല്ല, മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനംവഴി, മരണം അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെടുകയായിരിന്നുവെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്‌മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: "മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" (1 കോറിന്തോസ് 15:14). മരണത്തിന്റെ അന്ധകാരത്തെ സ്നേഹത്തിന്റെ അഗ്നികൊണ്ട് തോൽപ്പിച്ച ഉത്ഥിതനായ മിശിഹാ, തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് നമ്മുടെ ലോകത്തിനു പകർന്നുനൽകുന്നത്. ബെനഡിക്ട് പതിനാറാമൻ പാപ്പ വിശേഷിപ്പിച്ചതുപോലെ, 'മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ്. (Quantum Leap) അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന മിഥ്യാധാരണയുടെമേൽ സ്നേഹം നേടിയ വിജയമാണിത്'. മിശിഹായുടെ ഉത്ഥാനം പഴയ ജീവിതത്തിലേക്കുള്ള മടക്കയാത്രയല്ല, മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനംവഴി, മരണം അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു. വിശുദ്ധ അഗസ്തിനോസ് പഠിപ്പിക്കുന്നു, 'ദൈവം നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് വെറുമൊരു ഉത്ഥാനമല്ല, മറിച്ച് അവിടുത്തോടൊപ്പമുള്ള നിത്യമായ ഐക്യമാണ്. മരണം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തുന്നില്ല, മറിച്ച് അവിടുത്തെ നിത്യമായ പ്രകാശത്തിലേക്ക് നയിക്കുന്ന വാതിലായി മാറുന്നു.' ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടുന്ന് കാലാതീതനായി പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്. സ്ഥല- കാല പരിമിതികളിൽ നിന്നും സർവ്വവ്യാപിയായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധമുഖങ്ങളിലെ നിസ്സഹായതയിലും വേട്ടയാടപ്പെടുന്നവരുടെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമുക്ക് ഉറപ്പുനൽകുന്നു. നമ്മുടെ കാലഘട്ടം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും അവിടെനിന്നുയരുന്ന നിസ്സഹായരുടെ നിലവിളികളും ഹൃദയഭേദകമാണ്. ലോകമെമ്പാടും ക്രൈസ്തവർക്കു നേരെയുള്ള അസഹിഷ്ണുതയും പീഡനങ്ങളും വർധിച്ചുവരുന്നുണ്ട്. "ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" (യോഹ. 16:33) എന്ന മിശിഹായുടെ വചനം നമ്മെ ബലപ്പെടുത്തട്ടെ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഓർമ്മിപ്പിച്ചത് പോലെ; 'മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ പ്രത്യാശയുടെ സൂര്യൻ ഉദിക്കുക തന്നെ ചെയ്യും'. ഉത്ഥിതനായ മിശിഹാ ശിഷ്യന്മാർക്ക് നൽകിയ ആദ്യ സമ്മാനം അവന്റെ സമാധാനമായിരുന്നു. ആ സമാധാനം ഹൃദയങ്ങളിൽ സ്വീകരിച്ചുകൊണ്ട് നമുക്ക് ചുറ്റും ഉയരുന്ന ഭിന്നതയുടെയും വെറുപ്പിന്റെയും മതിലുകൾ തകർക്കാൻ പരിശ്രമിക്കാം. 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' എന്നാണല്ലോ വിശുദ്ധ പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നത് (റോമാ 5:5). ക്രിസ്തീയ പ്രത്യാശ എന്നത് കേവലം ഒരു ശുഭാപ്തിവിശ്വാസമോ ആഗ്രഹമോ അല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലും മിശിഹായുടെ ഉത്ഥാനത്തിലും അധിഷ്ഠിതമായ ഒരു ദൈവിക പുണ്യമാണ്. ഉത്ഥിതനായ മിശിഹായിൽ നങ്കൂരമിട്ട പ്രത്യാശയുള്ളവർക്കു ലോകത്തിലെ ഒരു പ്രതിസന്ധിയെയും ഭയപ്പെടേണ്ടതില്ല. നമുക്കും മിശിഹായോടൊപ്പം പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേല്ക്കാം. കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ഹൃദയപൂർവം നേരുകയാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-05-09:37:44.jpg
Keywords: തട്ടില്‍
Content: 26514
Category: 1
Sub Category:
Heading: യേശുവിന്റെ പുനരുത്ഥാന സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: കൊച്ചി: കുരിശിലെ ത്യാഗബലിയ്ക്ക് ശേഷം യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും രാത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. രാത്രിയില്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം ദേവാലയത്തില്‍ രാത്രി നമസ്‌കാരത്തെതുടർന്ന് ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്കു മുഖ്യകാർമികൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികനായി. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 10.30യ്ക്കു ഉയിർപ്പിൻ്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി. ...... #{green->none->b->പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഉത്ഥാന തിരുനാളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു ‍}# ......
Image: /content_image/News/News-2026-04-05-09:50:06.jpg
Keywords: ഈസ്റ്റ
Content: 26515
Category: 1
Sub Category:
Heading: യേശുവിന്റെ പുനരുത്ഥാന സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: കൊച്ചി: കുരിശിലെ ത്യാഗബലിയ്ക്ക് ശേഷം യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും രാത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. രാത്രിയില്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം ദേവാലയത്തില്‍ രാത്രി നമസ്‌കാരത്തെതുടർന്ന് ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്കു മുഖ്യകാർമികൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികനായി. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 10.30യ്ക്കു ഉയിർപ്പിൻ്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി. ...... #{green->none->b->പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഉത്ഥാന തിരുനാളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു ‍}# ......
Image: /content_image/News/News-2026-04-05-09:52:12.jpg
Keywords: ഈസ്റ്റര്‍
Content: 26516
Category: 1
Sub Category:
Heading: പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള മാര്‍പാപ്പയുടെ 'ഉര്‍ബി ഏത്ത് ഓര്‍ബി' ആശീര്‍വാദം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയില്‍ ലോകം ഇന്നു ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ഈസ്റ്റര്‍ ദിനമായ ഇന്ന് വത്തിക്കാനില്‍ ലെയോ പതിനാലാമന്‍ പാപ്പ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷം നല്‍കുന്ന അപ്പസ്തോലികാശീര്‍വ്വാദം, സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കും. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്നു ഈസ്റ്റർ ഞായറാഴ്ച ഇന്ത്യന്‍ ഉച്ചയ്ക്ക് 1.30നു ലെയോ പതിനാലാമൻ മാർപാപ്പയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടക്കും. ഇതിന് 2 മണിക്കൂര്‍ ശേഷമായിരിക്കും 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശവും ആശീര്‍വാദവും. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 3.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ ഉള്‍പ്പെടെ വിവിധ യൂട്യൂബ് ചാനലുകളിലൂടെ ലഭ്യമാകുന്നതാണ്. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് വത്തിക്കാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-05-10:11:50.jpg
Keywords: ദണ്ഡ