Contents
Displaying 26071-26073 of 26073 results.
Content:
26530
Category: 1
Sub Category:
Heading: 'ദ ചോസൺ'; പീഡാനുഭവം കേന്ദ്രമാക്കിയുള്ള ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യും
Content: വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. 'ആമസോണ്‍ പ്രൈം' വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറുകളെ ചിത്രീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തിൽ അവസാനിക്കുന്ന വിധത്തിലാണ് സീരീസ് തയാറാക്കിയിരിക്കുന്നത്. കഥയുടെ ഈ ഭാഗത്ത് എന്താണ് സംഭവിച്ചതെന്ന് പലർക്കും അറിയാം, പക്ഷേ അത് എന്തുകൊണ്ട് സംഭവിച്ചു എന്നോ ആ 24 മണിക്കൂർ എത്ര പ്രധാനമായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലാകുന്നില്ലായെന്നും അത് അവതരിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും സംവിധായകനായ ഡാളസ് ജെങ്കിൻസ് പറഞ്ഞു. കഥ വളരെ ശക്തമായിരുന്നതിനാൽ ഇത് ഒരു ടിവി പരമ്പരയുടെ ഭാഗമായി മാത്രമല്ല, തിയേറ്ററുകൾക്കായുള്ള ഒരു പൂർണ്ണ സിനിമയായും കാണണമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും അതിനാൽ തങ്ങൾ തുടക്കം മുതൽ തന്നെ ആസൂത്രണം ചെയ്യുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ദി ചോസൺ” സീസൺ ആറിൽ ആകെ ആറ് എപ്പിസോഡുകൾ ഉൾപ്പെടും. അതിൽ ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15ന് അവതരിപ്പിക്കും. തുടർന്ന് ഡിസംബർ 6 വരെ പ്രതിവാര എപ്പിസോഡ് എന്ന നിലയില്‍ റിലീസ് ചെയ്യും. പരമ്പരയിലെ അവസാന ഭാഗം 2027 വസന്തകാലത്ത് തീയേറ്റർ റിലീസായിട്ടായിരിക്കും പുറത്തുവിടുക. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-12:39:09.jpg
Keywords: ചോസൺ
Category: 1
Sub Category:
Heading: 'ദ ചോസൺ'; പീഡാനുഭവം കേന്ദ്രമാക്കിയുള്ള ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യും
Content: വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. 'ആമസോണ്‍ പ്രൈം' വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറുകളെ ചിത്രീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തിൽ അവസാനിക്കുന്ന വിധത്തിലാണ് സീരീസ് തയാറാക്കിയിരിക്കുന്നത്. കഥയുടെ ഈ ഭാഗത്ത് എന്താണ് സംഭവിച്ചതെന്ന് പലർക്കും അറിയാം, പക്ഷേ അത് എന്തുകൊണ്ട് സംഭവിച്ചു എന്നോ ആ 24 മണിക്കൂർ എത്ര പ്രധാനമായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലാകുന്നില്ലായെന്നും അത് അവതരിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും സംവിധായകനായ ഡാളസ് ജെങ്കിൻസ് പറഞ്ഞു. കഥ വളരെ ശക്തമായിരുന്നതിനാൽ ഇത് ഒരു ടിവി പരമ്പരയുടെ ഭാഗമായി മാത്രമല്ല, തിയേറ്ററുകൾക്കായുള്ള ഒരു പൂർണ്ണ സിനിമയായും കാണണമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും അതിനാൽ തങ്ങൾ തുടക്കം മുതൽ തന്നെ ആസൂത്രണം ചെയ്യുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ദി ചോസൺ” സീസൺ ആറിൽ ആകെ ആറ് എപ്പിസോഡുകൾ ഉൾപ്പെടും. അതിൽ ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15ന് അവതരിപ്പിക്കും. തുടർന്ന് ഡിസംബർ 6 വരെ പ്രതിവാര എപ്പിസോഡ് എന്ന നിലയില്‍ റിലീസ് ചെയ്യും. പരമ്പരയിലെ അവസാന ഭാഗം 2027 വസന്തകാലത്ത് തീയേറ്റർ റിലീസായിട്ടായിരിക്കും പുറത്തുവിടുക. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-12:39:09.jpg
Keywords: ചോസൺ
Content:
26531
Category: 1
Sub Category:
Heading: സുഡാനിൽ ക്രിസ്ത്യാനികൾ പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രാദേശിക മെത്രാന്‍
Content: ഖ്വാര്‍ടോം: സുഡാനിലെ ക്രൈസ്തവര്‍ തീവ്രമായ ദുരിതങ്ങളുടെ ഒരു കാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നതെന്നും അവര്‍ പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തല്‍. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എൽ ഒബീദ് രൂപതാധ്യക്ഷനായ യുനാൻ ടോംബെ ട്രില്ലെ കുക്കു ഇക്കാര്യം പറഞ്ഞത്. എൽ ഒബീദ് രൂപതയിൽ, നടന്നുകൊണ്ടിരിക്കുന്ന സംഘർഷം പല വിശ്വാസികൾക്കും ക്രിസ്തുവിന്റെ പീഡാനുഭവത്തെ ആഴത്തിൽ വ്യക്തിപരമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധം വ്യാപകമായ അക്രമം, സ്ഥാനഭ്രംശം, ഭയം എന്നിവയ്ക്ക് കാരണമായി. ഈ കഠിനമായ യാഥാർത്ഥ്യത്തിൽ, യേശു അനുഭവിച്ച പീഡനങ്ങളില്‍ വളരെ നേരിട്ടുള്ളതും വേദനാജനകവുമായ രീതിയിൽ പല ക്രിസ്ത്യാനികളും പങ്കുചേരുന്നതായി കരുതുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും, ക്രൈസ്തവ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. കഷ്ടപ്പാടുകൾക്കിടയിലും വിശ്വാസികൾ പ്രാർത്ഥനയിലും ദൈവത്തിലുള്ള ആശ്രയത്തിലും ശക്തി കണ്ടെത്തുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. അതേസമയം ഈ പ്രതിസന്ധി സമയം ക്രൈസ്തവര്‍ക്കിടയില്‍ ആഴത്തിലുള്ള ഐക്യബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത സഭകൾ ഒത്തുചേരുകയും, പരസ്പരം പ്രാർത്ഥിക്കുകയും, അവർ നേരിടുന്ന വെല്ലുവിളികളിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അപകടങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടെങ്കിലും, വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്നത് തുടരുന്നു. അവരുടെ ദൈനംദിന പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള ശക്തമായ അവബോധമാണ് അവരുടെ ആഘോഷങ്ങളുടെ സവിശേഷത. ക്രിസ്തുവിന്റെ സഹനങ്ങള്‍ നമ്മെ പുതിയ ജീവിതത്തിലേക്ക് നയിച്ചതുപോലെ, സുഡാനിലെ നിലവിലെ പ്രയാസങ്ങൾ ഒടുവിൽ ജനങ്ങൾക്കും സഭയ്ക്കും സമാധാനത്തിനും നവീകരണത്തിനും വഴിയൊരുക്കുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-13:55:16.jpg
Keywords: സുഡാനി
Category: 1
Sub Category:
Heading: സുഡാനിൽ ക്രിസ്ത്യാനികൾ പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രാദേശിക മെത്രാന്‍
Content: ഖ്വാര്‍ടോം: സുഡാനിലെ ക്രൈസ്തവര്‍ തീവ്രമായ ദുരിതങ്ങളുടെ ഒരു കാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നതെന്നും അവര്‍ പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തല്‍. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എൽ ഒബീദ് രൂപതാധ്യക്ഷനായ യുനാൻ ടോംബെ ട്രില്ലെ കുക്കു ഇക്കാര്യം പറഞ്ഞത്. എൽ ഒബീദ് രൂപതയിൽ, നടന്നുകൊണ്ടിരിക്കുന്ന സംഘർഷം പല വിശ്വാസികൾക്കും ക്രിസ്തുവിന്റെ പീഡാനുഭവത്തെ ആഴത്തിൽ വ്യക്തിപരമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധം വ്യാപകമായ അക്രമം, സ്ഥാനഭ്രംശം, ഭയം എന്നിവയ്ക്ക് കാരണമായി. ഈ കഠിനമായ യാഥാർത്ഥ്യത്തിൽ, യേശു അനുഭവിച്ച പീഡനങ്ങളില്‍ വളരെ നേരിട്ടുള്ളതും വേദനാജനകവുമായ രീതിയിൽ പല ക്രിസ്ത്യാനികളും പങ്കുചേരുന്നതായി കരുതുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും, ക്രൈസ്തവ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. കഷ്ടപ്പാടുകൾക്കിടയിലും വിശ്വാസികൾ പ്രാർത്ഥനയിലും ദൈവത്തിലുള്ള ആശ്രയത്തിലും ശക്തി കണ്ടെത്തുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. അതേസമയം ഈ പ്രതിസന്ധി സമയം ക്രൈസ്തവര്‍ക്കിടയില്‍ ആഴത്തിലുള്ള ഐക്യബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത സഭകൾ ഒത്തുചേരുകയും, പരസ്പരം പ്രാർത്ഥിക്കുകയും, അവർ നേരിടുന്ന വെല്ലുവിളികളിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അപകടങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടെങ്കിലും, വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്നത് തുടരുന്നു. അവരുടെ ദൈനംദിന പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള ശക്തമായ അവബോധമാണ് അവരുടെ ആഘോഷങ്ങളുടെ സവിശേഷത. ക്രിസ്തുവിന്റെ സഹനങ്ങള്‍ നമ്മെ പുതിയ ജീവിതത്തിലേക്ക് നയിച്ചതുപോലെ, സുഡാനിലെ നിലവിലെ പ്രയാസങ്ങൾ ഒടുവിൽ ജനങ്ങൾക്കും സഭയ്ക്കും സമാധാനത്തിനും നവീകരണത്തിനും വഴിയൊരുക്കുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-13:55:16.jpg
Keywords: സുഡാനി
Content:
26532
Category: 1
Sub Category:
Heading: ‘‘പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു നമ്മുക്ക് പുതുജീവൻ നൽകുന്നു’’; ഇറാനി കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു
Content: റോം: പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു പുതുജീവൻ നൽകുകയാണെന്നു ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്‌റാൻ-ഇസ്ഫഹാന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു. ഇറാനിലും മധ്യപൂര്‍വ്വേഷ്യയിലും യുദ്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദ്ദിനാള്‍ പ്രത്യാശ നിര്‍ഭരമായ സന്ദേശം പങ്കുവെച്ചത്. രാജ്യത്തെ ജനത കൂടുതൽ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമ്പോൾ, ക്രിസ്തുവിലുള്ള പുതിയ ജീവിതം -ഇറാനിയൻ ക്രിസ്ത്യാനികള്‍ക്ക് വർത്തമാനകാല പരീക്ഷണങ്ങൾ സഹിക്കാൻ സഹായിക്കുമെന്ന് ടെഹ്‌റാനിലെ കർദ്ദിനാൾ ആർച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ തിരുക്കര്‍മ്മങ്ങളില്‍ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും നിരവധി സഹ കർദ്ദിനാൾമാർക്കും ഒപ്പം കർദ്ദിനാൾ ഡൊമിനിക് മാത്യുവും പങ്കെടുത്തിരിന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ മാസം നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നിരിന്നു. അകലെയായിരിക്കുമ്പോഴും അജഗണത്തെ പ്രത്യേകം സ്മരിച്ചുക്കൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. നിങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് അറിയാം. എന്നെ ഏൽപ്പിച്ച അജഗണം, യുദ്ധത്തിന്റെ സംഭവങ്ങളാൽ വേർപിരിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളെ വീണ്ടും കണ്ടെത്താൻ കഴിയുന്നതിനായി കാത്തിരിക്കുന്നു. ഈ, വിശുദ്ധ രാത്രിയിൽ നിങ്ങളെയെല്ലാം എന്റെ ഹൃദയത്തിൽ വഹിച്ചുക്കൊണ്ടാണ് ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതെന്നും പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാമെന്നും ഇറാനിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-14:36:25.jpg
Keywords: ഇറാന
Category: 1
Sub Category:
Heading: ‘‘പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു നമ്മുക്ക് പുതുജീവൻ നൽകുന്നു’’; ഇറാനി കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു
Content: റോം: പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു പുതുജീവൻ നൽകുകയാണെന്നു ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്‌റാൻ-ഇസ്ഫഹാന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു. ഇറാനിലും മധ്യപൂര്‍വ്വേഷ്യയിലും യുദ്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദ്ദിനാള്‍ പ്രത്യാശ നിര്‍ഭരമായ സന്ദേശം പങ്കുവെച്ചത്. രാജ്യത്തെ ജനത കൂടുതൽ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമ്പോൾ, ക്രിസ്തുവിലുള്ള പുതിയ ജീവിതം -ഇറാനിയൻ ക്രിസ്ത്യാനികള്‍ക്ക് വർത്തമാനകാല പരീക്ഷണങ്ങൾ സഹിക്കാൻ സഹായിക്കുമെന്ന് ടെഹ്‌റാനിലെ കർദ്ദിനാൾ ആർച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ തിരുക്കര്‍മ്മങ്ങളില്‍ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും നിരവധി സഹ കർദ്ദിനാൾമാർക്കും ഒപ്പം കർദ്ദിനാൾ ഡൊമിനിക് മാത്യുവും പങ്കെടുത്തിരിന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ മാസം നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നിരിന്നു. അകലെയായിരിക്കുമ്പോഴും അജഗണത്തെ പ്രത്യേകം സ്മരിച്ചുക്കൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. നിങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് അറിയാം. എന്നെ ഏൽപ്പിച്ച അജഗണം, യുദ്ധത്തിന്റെ സംഭവങ്ങളാൽ വേർപിരിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളെ വീണ്ടും കണ്ടെത്താൻ കഴിയുന്നതിനായി കാത്തിരിക്കുന്നു. ഈ, വിശുദ്ധ രാത്രിയിൽ നിങ്ങളെയെല്ലാം എന്റെ ഹൃദയത്തിൽ വഹിച്ചുക്കൊണ്ടാണ് ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതെന്നും പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാമെന്നും ഇറാനിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-14:36:25.jpg
Keywords: ഇറാന