India - 2025

ദളിത് ക്രൈസ്തവർക്ക് ബിപിഎൽ ലിസ്റ്റിൽ അർഹമായ പരിഗണന നൽകണമെന്ന് ദളിത് ക്രിസ്ത്യൻസ് സംസ്‌ഥാന കമ്മിറ്റി

സ്വന്തം ലേഖകന്‍ 04-11-2016 - Friday

തിരുവനന്തപുരം: കേരളത്തിലെ ദളിത് ക്രൈസ്തവരിൽ അർഹരായവർക്ക് ബിപിഎൽ ലിസ്റ്റിൽ പരിഗണന ലഭിച്ചില്ലെന്നും ഇതു അടിയന്തിരമായി പരിഗണിക്കണമെന്നും കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് സംസ്‌ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഡിസി ജനറൽ കൺവീനർ വി.ജെ. ജോർജ് അറിയിച്ചു.

ഭൂരിഭാഗവും ചേരി നിവാസികളും കർഷക തൊഴിലാളികളും കൂലിപ്പണിക്കാരുമായ ദളിത് ക്രൈസ്തവർ അധികവും ഭവനരഹിതരുമാണ്. എന്നാൽ ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെയാണ് ദളിത് ക്രൈസ്തവരിൽ അധികം പേരെയും എപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദളിത് ക്രൈസ്തവര്‍ക്ക് നേരെയുള്ള പ്രീണന നയങ്ങള്‍ക്കെതിരെ മനുഷ്യാവകാശദിനമായ ഡിസംബർ 10നു സെക്രട്ടേറിയറ്റിലേക്ക് റാലിയും ധർണയും നടത്തുമെന്ന് കൺവീനർ വി.ജെ. ജോർജ് അറിയിച്ചു. കോട്ടയത്ത് കൂടിയ സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ സംസ്‌ഥാന വൈസ് ചെയർമാൻ കെ.ജെ. ടിറ്റൻ അധ്യക്ഷത വഹിച്ചു. ഡോ. ജെ.എം. ലൂക്കോസ്, സാംസൺ, എസ്.ജെ. ജയദാസ് സ്റ്റീഫൻസൺ, ഇ.ഡി. ആന്റണി, എസ്. ധർണരാജ് എന്നിവർ പ്രസംഗിച്ചു.

More Archives >>

Page 1 of 26