Contents

Displaying 10761-10770 of 25160 results.
Content: 11075
Category: 1
Sub Category:
Heading: 'ദൈവജനത്തിന് സുവിശേഷ സാക്ഷ്യം നല്‍കുന്നതില്‍ തെറ്റുപ്പറ്റി, എളിമയോടെ മാപ്പ് ചോദിക്കുന്നു'
Content: കൊച്ചി: സഭാഗാത്രത്തിലെ പ്രതിസന്ധികളില്‍ വേണ്ട രീതിയില്‍ ഇടപെട്ട് യഥാസമയം പരിഹരിക്കാന്‍ കഴിയാതിരുന്നതിലും ദൈവജനത്തിന് സുവിശേഷാധിഷ്ഠിത സാക്ഷ്യം നല്കുന്നതില്‍ വീഴ്ച വന്നതിലും പറ്റിയ തെറ്റ് ദൈവത്തിനും ദൈവജനത്തിനും മുമ്പില്‍ എളിമയോടെ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്നുവെന്ന് സീറോ മലബാര്‍ സിനഡ്. രണ്ടാഴ്ചയായി നടന്നുവന്ന സീറോ മലബാര്‍ സിനഡിന് ശേഷം പുറത്തിറക്കിയ സിനഡാനന്തര പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിവിവാദം, വ്യാജരേഖ കേസ്, അതിരൂപതയില്‍ സംഭവിച്ച അച്ചടക്ക ലംഘനങ്ങള്‍ തുടങ്ങിയ ഓരോ വിഷയങ്ങളെ കുറിച്ചും പത്രക്കുറിപ്പില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അതിരൂപതാ സുതാര്യതാ സമിതി (A.M.T.), അതിരൂപതാ സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ഇന്ത്യന്‍ കാത്തലിക്ക് ഫോറം, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍, സേവ് അവര്‍ സിസ്റ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നുവെന്നും ഇവയെ സഭാസംഘടനകളായി അംഗീകരിക്കുന്നില്ലായെന്നും പത്രക്കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു. #{red->none->b-> പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം, വ്യാജരേഖ കേസ്, അതിരൂപതയിലെ ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ക്രമീകരണങ്ങള്‍, അതിരൂപതയില്‍ സംഭവിച്ച അച്ചടക്ക ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഈ സിനഡില്‍ ചര്‍ച്ച ചെയ്തത്. ഓരോ വിഷയത്തിലും സിനഡു പിതാക്കന്മാര്‍ എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങള്‍ ഹൃദയം തുറന്ന് പങ്കുവച്ചത് വലിയ കൃപയുടെ നിമിഷങ്ങളായിരുന്നു. സഭാഗാത്രത്തിലെ പ്രതിസന്ധികളില്‍ വേണ്ട രീതിയില്‍ ഇടപെട്ട് യഥാസമയം പരിഹരിക്കാന്‍ കഴിയാതിരുന്നതിലും ദൈവജനത്തിന് സുവിശേഷാധിഷ്ഠിത സാക്ഷ്യം നല്കുന്നതില്‍ വീഴ്ച വന്നതിലും സിനഡു പിതാക്കന്മാരായ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് ദൈവത്തിനും ദൈവജനത്തിനും മുമ്പില്‍ എളിമയോടെ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്നു. #{black->none->b-> ഭൂമി വിവാദം ‍}# എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. ഭൂമിവിവാദവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങളും വിലയിരുത്തലുകളും സിനഡില്‍ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. വിവാദമായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ട് എന്ന് സിനഡ് മനസ്സിലാക്കുന്നു. വിവിധ പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നത് കര്‍ദിനാളോ സഹായ മെത്രാന്മാരോ, അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നാണ്. ഇടനിലക്കാര്‍ റിയല്‍ എസ്റ്റേറ്റ് രീതിയില്‍ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപതാ നേതൃത്വത്തിനോ കാനോനിക സമിതികള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന വൈദികര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ സാരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധക്കുറവും ഇടനിലക്കാരുടെ അന്യായമായ ലാഭേഛയുംമൂലം അതിരൂപതയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ട് പോകുമോ എന്നോര്‍ത്ത് അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും പ്രകടിപ്പിച്ച വികാരങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടതും വീണ്ടെടുക്കേണ്ടതുമാണ്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരി നേതൃത്വമെടുത്ത് സ്ഥിരം സിനഡ് അംഗങ്ങളുടെ സഹായത്തോടെ ഇതിനായി സമയബന്ധിതമായി പരിശ്രമിക്കുന്നതാണ്. ഭൂമി വിവാദത്തിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കുവാനായി സിനഡ് നേതൃത്വം നല്കുന്ന കര്‍മ്മപദ്ധതികളോട് എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മുന്‍വിധികള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ, അതിരൂപത ഒരു കുടുംബമാണ് എന്ന ചിന്തയോടെ, പരിശ്രമിച്ചാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ നമുക്ക് കഴിയും. അതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങള്‍ക്കും ഈ സിനഡ് പ്രതിജ്ഞാബദ്ധമാണ്. #{black->none->b-> വ്യാജരേഖാ വിവാദം ‍}# ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകളും പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഈ വ്യാജരേഖകളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുവാനായി സിനഡിന്റെ അംഗീകാരത്തോടെ നല്‍കിയ കേസില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവും ബഹു. പോള്‍ തേലക്കാട്ടച്ചനും പ്രതിചേര്‍ക്കപ്പെട്ടത് വ്യാജരേഖാ കേസിന് പുതിയ മാനങ്ങള്‍ നല്കി. സിനഡിനു വേണ്ടി പരാതി നല്‍കിയ വൈദികന്റെ മൊഴിക്ക് വിരുദ്ധമായി പ്രതിചേര്‍ക്കപ്പെട്ട ഇവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പരാതിക്കാരന്‍ CrPC 164 വകുപ്പ് പ്രകാരം മജിസ്ട്രറ്റിനു മുമ്പില്‍ മൊഴി നല്‍കിയിട്ടുണ്ട്്. ഈ കേസിനോടനുബന്ധിച്ച് പരാതിക്കാരന്റേതായി നിയമപരമായി നിലനില്‍ക്കുന്ന ഏക മൊഴി ഇതു മാത്രമാണ്. ഈ കേസില്‍ സിനഡിനുവേണ്ടി നല്കിയ പരാതിയില്‍ ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍് സിനഡ് ഉദ്ദേശിച്ചിരുന്നില്ല എന്ന നിലപാട് ഔദ്യോഗികമായി ആവര്‍ത്തിക്കുന്നു. പരാതിയില്‍ ഉന്നയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി വ്യത്യസ്ത പ്രഥമവിവര മൊഴികള്‍ (FIS) പോലീസ് ഹാജരാക്കിയതിനു പിന്നില്‍ ചില സഭാവിരുദ്ധ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ട്് എന്ന് സിനഡ് സംശയിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോ അല്മായരോ അകാരണമായി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ ദുഖത്തില്‍ സിനഡു പിതാക്കന്മാര്‍ പങ്കുചേരുന്നു. വ്യാജരേഖയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തണം എന്ന ലക്ഷ്യത്തിലുറച്ചു നില്‍ക്കുമ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് അന്യായമായി ആരും പീഡിപ്പിക്കപ്പെടരുതെന്ന് സിനഡിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായി സാധ്യമായ ഇടപെടലുകള്‍ നടത്തുന്നതാണ്. #{black->none->b-> അച്ചടക്ക ലംഘനം ‍}# വിവാദങ്ങള്‍ക്കിടയിലും സഭയുടെ പൊതു നന്മയെ മുന്‍നിര്‍ത്തി ആത്മസംയമനത്തോടെ സഭാശുശ്രൂഷ നിര്‍വ്വഹിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരേയും സന്യസ്തരേയും അല്മായരേയും സിനഡ് നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. എന്നാല്‍, ഭൂമി വിവാദത്തോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളില്‍ പലതും സഭയില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കോലം കത്തിച്ച ചില വ്യക്തികളുടെ നടപടി സഭയ്ക്ക് തീരാകളങ്കമാണ് വരുത്തിവച്ചത്. വൈദികര്‍ അതിരൂപതാ കാര്യാലയത്തിലേക്കു പ്രതിഷേധ പ്രകടനമായി ചെന്ന് നിവേദനം നല്കിയതും അതിരൂപതാധ്യക്ഷനെതിരേ ആക്ഷേപകരമായ വിശേഷണങ്ങളോടെ പത്രസമ്മേളനങ്ങള്‍ ആവര്‍ത്തിച്ചു നടത്തിയതും കത്തോലിക്കാ പൗരോഹിത്യ സംസ്‌കാരത്തിന് അന്യവും സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുന്നതുമായ നടപടികളായിരുന്നു. അതിമെത്രാസന മന്ദിരത്തില്‍ ഒരു വൈദികന്‍ ഉപവാസ സമരം നടത്തിയതും അതിന് ഏതാനും വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചതും സഭാഗാത്രത്തില്‍ വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ഇത്തരം തെറ്റായ നടപടികളെ സീറോ മലബാര്‍ സഭയുടെ സിനഡ് ശക്തമായി അപലപിക്കുകയും സഭയുടെ മുഴുവന്‍ ദുഖം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദൈവജനത്തിനുണ്ടായ മനോവേദനയും ദുര്‍മാതൃകയും എത്ര വലുതായിരുന്നുവെന്ന് ഇതില്‍ ഉള്‍പ്പെട്ടവര്‍ മനസ്സിലാക്കുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഈ പ്രതികരണങ്ങളിലൂടെ സീറോ മലബാര്‍ സഭ മാത്രമല്ല ഭാരതസഭ മുഴുവന്‍ അപമാനിതമാകുന്ന സാഹചര്യമുണ്ടായി. അതിരൂപതയുടെ നഷ്ടങ്ങളെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ “തന്റെ തിരുരക്തം വിലയായി കൊടുത്ത് സഭയെ നേടിയ” മിശിഹായാണ് (അപ്പ 20:28) വിസ്മരിക്കപ്പെട്ടത്. “എന്റെ സുഹൃത്തുക്കളുടെ ഭവനത്തില്‍ വച്ച് എനിക്കു മുറിവേറ്റു” (സഖ 13:6) എന്ന കര്‍ത്താവിന്റെ വിലാപത്തിന് നാം ചെവി കൊടുക്കണം. സഭയില്‍ സംജാതമായ ഈ അച്ചടക്കരാഹിത്യത്തെ തിരുത്താനുള്ള ഉത്തരവാദിത്തം എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതുതായി നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരിയെ സിനഡ് ഭരമേല്‍പ്പിക്കുകയാണ്. ബന്ധപ്പെട്ടവര്‍ക്ക് അനുതാപത്തിനും അനുരഞ്ജനത്തിനുമുള്ള വഴി സുഗമമാക്കുന്നതിന് മെത്രാപ്പോലീത്തന്‍ വികാരിയെ സഹായിക്കാന്‍ സിനഡ് ഒരു മെത്രാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തുറന്ന മനസ്സോടെ ഈ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് സിനഡ് ആവശ്യപ്പെടുകയാണ്. സമീപകാലത്ത് സഭയില്‍ വിവാദം സൃഷ്ടിച്ച പല സംഭവങ്ങളിലും വൈദികരുടെയും സന്യസ്തരുടെയും അച്ചടക്കരാഹിത്യം എത്രമേല്‍ അപകടകരമാകാമെന്നതിന് സഭയൊന്നാകെ സാക്ഷ്യം വഹിച്ചതാണ്. എല്ലാ മക്കളെയും ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന അമ്മയുടെ മനസ്സോടെയാണ് സഭാ നേതൃത്വം ഈ നിലപാടുകള്‍ സ്വീകരിക്കുന്നത്. വിവാദങ്ങളുടെ മറവില്‍, സഭയില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലൂടെ നടന്നു എന്നതും അപലപനീയമാണ്. സഭാതലവന്റെ സംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയെയും അതിരൂപതയിലെ വൈദികരെയും സഹായമെത്രാന്മാരെയും അപമാനിക്കുന്ന വിധത്തില്‍ പ്രതികരിച്ചവരും ഇവര്‍ക്കെതിരായി പ്രതികരിച്ചവരും ചേര്‍ന്ന് ചാനലുകളിലും ഇതര മാധ്യമങ്ങളിലും സൃഷ്ടിച്ച പ്രകോപനങ്ങള്‍ സഭാവിരുദ്ധ പ്രവൃത്തിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം അധിക്ഷേപിക്കുന്ന വിവിധ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ എല്ലാ രൂപതകളും ശ്രദ്ധിക്കണം. “ഭിന്നതയുടെ മതിലുകള്‍ തകര്‍ത്ത് നമ്മെ ഒന്നിപ്പിച്ച ഈശോയാണ് നമ്മുടെ സമാധാനം” (എഫേ 2:14). സഭയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളെയും സിനഡ് ഏകസ്വരത്തില്‍ അപലപിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും പത്രക്കുറിപ്പുകള്‍ നല്കുന്നതിനും വൈദികര്‍ക്ക് മെത്രാന്റെ അനുമതി ആവശ്യമാണെന്ന കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കത്തോലിക്കാ സഭയിലെ അല്മായര്‍ക്ക് അഭിപ്രായപ്രകടനത്തിനും സഭാഭരണത്തിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും സംഘടനാ സംവിധാനങ്ങളുമുണ്ട്. എന്നാല്‍, അടുത്ത കാലത്ത് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില വ്യക്തികള്‍ സഭയിലെ അല്മായരുടെയും സന്യസ്തരുടെയും അവകാശസംരക്ഷകര്‍ എന്ന വ്യാജേന സ്വന്തം നിലയില്‍ സംഘടനകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഘടനകള്‍ പലപ്പോഴും സഭാവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി വര്‍ത്തിക്കേണ്ടി വരുന്നതായും സിനഡ് സംശയിക്കുന്നു. സഭയില്‍ വിഭാഗീയത വളര്‍ത്താനും സഭയെ സമൂഹമധ്യത്തില്‍ അവഹേളിതയാക്കുവാനുമാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇടവരുത്തിയിട്ടുള്ളത്. അതിനാല്‍ അതിരൂപതാ സുതാര്യതാ സമിതി (A.M.T.), അതിരൂപതാ സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ഇന്ത്യന്‍ കാത്തലിക്ക് ഫോറം, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍, സേവ് അവര്‍ സിസ്റ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളെ സിനഡ് പൂര്‍ണ്ണമായും നിരാകരിക്കുന്നു. ഇവയെ സഭാസംഘടനകളായി അംഗീകരിക്കുന്നില്ല എന്ന് സിനഡ് അറിയിക്കുന്നു. #{black->none->b-> മുന്നോട്ടുള്ള വഴി ‍}# അഭിപ്രായഭിന്നതകള്‍ അവസാനിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും മുന്നോട്ടു പോകേണ്ടതുണ്ട്. “നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ച്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച് ഒരേ ആത്മാവും ഒരേ അഭിപ്രായവുമുള്ളവരാകുവിന്‍” (ഫിലി 2:2) എന്ന ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് ഓര്‍മ്മിക്കാം. ഇതിന് ആവശ്യമായ ഒരു കര്‍മ്മപദ്ധതി കൂടിയാലോചനകളിലൂടെ സിനഡ് രൂപീകരിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സീറോ മലബാര്‍ സഭയിലുള്ള പ്രമുഖസ്ഥാനം സിനഡ് പ്രത്യേകമായി ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. തങ്ങളില്‍നിന്ന് സഭയും കാലഘട്ടവും പ്രതീക്ഷിക്കുന്ന ആത്മീയ ഔന്നത്യവും ഉദാരതയും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും പ്രകടമാക്കും എന്ന് സിനഡ് പ്രത്യാശിക്കുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ആഗോളതലത്തിലുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പരിഗണിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണനിര്‍വ്വഹണത്തിന് ഒരു മെത്രാപ്പോലീത്തന്‍ വികാരിയെ നിയമിക്കുന്ന കാര്യം സിനഡ് 2007 മുതല്‍ ചര്‍ച്ച ചെയ്തിരുന്നതാണ്. ഇതു സംബന്ധിച്ചുള്ള തീരുമാനം 2019 ജനുവരി സിനഡില്‍ റോമിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയായി മണ്ഡ്യ രൂപതാദ്ധ്യക്ഷനും അതിരൂപതാംഗവുമായ മാര്‍ ആന്റണി കരിയില്‍ സി.എം.ഐ. യെ സിനഡ് തെരഞ്ഞെടുത്തിട്ടുണ്ട്. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയോടും ചേര്‍ന്ന് ഒരേമനസ്സോടെ അതിരൂപത സുവിശേഷത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നീങ്ങുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. “മിശിഹായില്‍ നാമെല്ലാവരും ഒന്നാണെന്ന” ശ്ലീഹായുടെ ആഹ്വാനം (ഗലാ 3:28) നമ്മെ നയിക്കട്ടെ. മലമേല്‍ പണിത ഗോപുരംപോലെ അതിരൂപതയുടെ മഹത്വം വര്‍ദ്ധമാനമാകട്ടെ എന്ന് സിനഡ് പ്രാര്‍ത്ഥിക്കുന്നു. സഹോദരര്‍ ഒരുമിച്ചു വസിക്കുന്നതിന്റെ വൈശിഷ്ട്യവും സൗന്ദര്യവും അതിരൂപതയില്‍ വര്‍ദ്ധിച്ചു വരട്ടെ. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിനോട് സിനഡിനുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. അപ്പസ്‌തോലിക് അഡ്മിസ്‌നിട്രേറ്റര്‍ എന്ന നിലയില്‍ അഭിവന്ദ്യ പിതാവ് സ്വീകരിച്ച നടപടികള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാര്‍ക്ക് പുതിയ അജപാലന സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കണം എന്ന ഉത്തരവാദിത്തം പരിശുദ്ധ സിംഹാസനം സിനഡിനെ ഭരമേല്‍പ്പിച്ചിരുന്നു. ഈ പിതാക്കന്മാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ശിക്ഷാനടപടിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വ്വഹണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ സിംഹാസനമെടുത്ത നടപടിയുടെ ഭാഗമായിരുന്നു എന്നും അറിയിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്മാരെന്ന നിലയില്‍ ഇവര്‍ ചെയ്ത സേവനങ്ങളെ സിനഡ് നന്ദിയോടെ ഓര്‍മ്മിക്കുന്നു. അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെ മണ്ഡ്യ രൂപതയുടെ മെത്രാനായും അഭിവന്ദ്യ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനെ ഫരിദാബാദ് രൂപതയുടെ സഹായ മെത്രാനായും സിനഡ് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ അജപാലന മേഖലകളില്‍ എല്ലാവിധ നന്മയും പിന്തുണയും ഈ പിതാക്കന്മാര്‍ക്ക് സിനഡ് വാഗ്ദാനം ചെയ്യുന്നു. ഈ പിതാക്കന്മാര്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നതുവരെ എറണാകുളം-അങ്കമാലി അതിമെത്രാസനഭവനത്തില്‍ താമസിച്ച് മെത്രാപ്പോലീത്തന്‍ വികാരിയെ സഹായിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മേല്‍പറഞ്ഞ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലവിലുള്ള വിവിധ കേസുകള്‍ നിയമപരമായും അനുരഞ്ജനാരൂപിയിലും പരിഹരിക്കേണ്ടത് അതിരൂപതയുടെ സുഗമമായ പ്രയാണത്തിന് ആവശ്യമാണെന്ന് സിനഡു വിലയിരുത്തുന്നു. ഇതിനായി വിരമിച്ച പ്രഗല്‍ഭ ന്യായാധിപന്മാരുടെ ഒരു സമിതിയെ സിനഡ് നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ സഹായത്തോടെ വ്യവഹാരങ്ങള്‍ പരിഹരിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയെ സിനഡ് ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നമ്മുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരിപ്പിതാവ് നല്കിക്കൊണ്ടിരിക്കുന്ന നേതൃത്വത്തെ സിനഡ് നന്ദിയോടെ ഓര്‍മ്മിക്കുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സമചിത്തതയോടെയും ക്രിസ്തീയ അരൂപിയിലും പ്രതികരിച്ച അഭിവന്ദ്യ പിതാവിന്റെ മാതൃക അനുകരണീയമാണ്. സീറോ മലബാര്‍ സഭയെ ഏറെ സ്‌നേഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും പൗരസ്ത്യ തിരുസംഘത്തെയും സിനഡ് ഏറെ ആദരവോടെയും നന്ദിയോടെയും അനുസ്മരിക്കുന്നു. വിവാദങ്ങളുടെ ഭാഗമായി ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ പരസ്പരം ക്ഷമിക്കാനും മറക്കാനും നമ്മുടെ കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ അരൂപിയില്‍ എല്ലാവരും തയ്യാറാകണം. ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ചെയര്‍മാന്‍, സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍
Image: /content_image/News/News-2019-08-30-12:14:35.jpg
Keywords: മാപ്പ
Content: 11076
Category: 18
Sub Category:
Heading: വീണ്ടും മെത്രാന്‍ നിയമനം: പറപ്പൂക്കര ഇടവകക്ക് ഇത് ഇരട്ടിമധുരം
Content: ഇരിങ്ങാലക്കുട: ഉത്തരാഖണ്ഡിലെ ബിജ്നോര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായിരിക്കുന്ന മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ നിയമനം ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയെ സംബന്ധിച്ച് ഇരട്ടിമധുരം. ഇപ്പോള്‍ അമേരിക്കയിലെ ഷിക്കാഗോ രൂപത സഹായ മെത്രാനായ ബിഷപ്പ് ജോയ് ആലപ്പാട്ടും പറപ്പൂക്കര സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ഇടവക ദേവാലയത്തിലെ അംഗമായിരിന്നു. 2014-ല്‍ ബിഷപ്പ് ആലപ്പാട്ടിന്റെ നിയമനം നടന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ തങ്ങളുടെ ഇടവകയില്‍ നിന്നാണ് മറ്റൊരു മെത്രാനുമെന്ന അപൂര്‍വ്വ നിമിഷത്തിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങള്‍. 1971 മെയ് 30ന് പറപ്പൂക്കര ഇടവകയിലെ നെല്ലായിപ്പറമ്പില്‍ ലോനപ്പന്‍ റോസി ദമ്പതികളുടെ മകനായിട്ടാണ് ഫാ. വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ ബിജ്നോര്‍ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനമാരംഭിച്ചു. അലഹബാദ് റീജണല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയശേഷം 1999-ല്‍ വൈദികനായി. ഉത്തരാഖണ്ഡിലെ ബഹുഗുണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബാഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടിയശേഷം വിവിധ മേഖലകളില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തി. രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, രൂപതയുടെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്റര്‍, അലഹാബാദ് റീജണല്‍ സെമിനാരിയില്‍ അധ്യാപകന്‍ എന്നീ നിലകളില്‍ മാതൃകാപരമായ ശുശ്രൂഷ നിര്‍വഹിച്ചു. ചിനിയാലിസൗര്‍ മേരിമാത മിഷന്‍ കേന്ദ്രത്തില്‍ വൈദിക ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ബിജ്നോര്‍ രൂപതയുടെ സാരഥ്യം സീറോ മലബാര്‍ സഭ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, ഇംഗ്ലിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്. നിയുക്ത മെത്രാന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
Image: /content_image/India/India-2019-08-30-14:08:02.jpg
Keywords: നിയമന
Content: 11077
Category: 13
Sub Category:
Heading: ഫിലിപ്പീന്‍സിലെ തെരുവ് ബാലന്‍ വിശുദ്ധ പദവിയിലേക്കുള്ള യാത്രയില്‍
Content: മനില: ഫിലിപ്പീന്‍സിലെ ചേരിയില്‍ ജനിച്ച് ചേരിയില്‍ വളര്‍ന്ന് പതിനേഴാമത്തെ വയസ്സില്‍ ലോകത്തോട്‌ വിടപറഞ്ഞ തെരുവ് ബാലന്റെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയെ ആശ്ചര്യത്തോടെ ഉറ്റു നോക്കുകയാണ് ലോകം. ‘ഡൂഷീന്‍ മസ്കുലര്‍ ഡിസ്ട്രോഫി’ എന്ന ഗുരുതര രോഗത്തോട് മല്ലടിച്ച് 2012-ല്‍ ഇഹലോകവാസം വെടിഞ്ഞ ഫിലിപ്പീന്‍സിലെ ദൈവദാസന്‍ ഡാര്‍വിന്‍ റാമോസിന്റെ വിശുദ്ധീകരണത്തിന്റെ രൂപതാതല നടപടികള്‍ക്ക് മനിലയിലെ കുബാവോ രൂപതയിലാണ് തുടക്കമായിരിക്കുന്നത്. 1994-ജനിച്ച ഈ തെരുവ് ബാലന്‍ ഏഴ് വയസുള്ളപ്പോള്‍ ‘ബ്രിഡ്ജ് ഫോര്‍ ചില്‍ഡ്രന്‍’ എന്ന സംഘടന ഏറ്റെടുത്തതോടെയാണ് ചേരി വാസത്തിന് അറുതിയായത്. അപ്പോഴേക്കും രോഗത്തിന്റെ ആരംഭ ഘട്ടം അവനില്‍ പിന്നിട്ടിരിന്നു. ‘ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ’ എന്ന വൈകല്യം ബാധിച്ച കുട്ടികള്‍ക്കായുള്ള കേന്ദ്രത്തിലായിരുന്നു പിന്നീട് അവന്റെ വാസം. 2006-ലാണ് തന്റെ കത്തോലിക്കാ വിശ്വാസത്തെ അറിയുകയും സ്വീകരിക്കുകയും ചെയ്തത്. തന്റെ രോഗത്തെ ഒരു ദൗത്യവും സഹനവുമായിട്ടാണ് ഡാര്‍വിന്‍ കണ്ടത്. “എനിക്ക് ഈ അവസ്ഥ എനിക്ക് ഒരു ദൗത്യമാണ്. ഇതു വഴി ഞാന്‍ ദൈവത്തെ കൂടുതല്‍ നന്നായി അറിയുന്നു. യേശുവിന് എല്ലാം അറിയാം. നമ്മേക്കാള്‍ നന്നായി അറിയാം” എന്നായിരുന്നു തന്റെ രോഗത്തെക്കുറിച്ച് ഡാര്‍വിന് പറയാനുണ്ടായിരുന്നത്. രോഗത്തിന്റെ കാഠിന്യം വഹിക്കുമ്പോഴും അവന്റെ പ്രത്യാശ യേശുവിലായിരിന്നു. ഇക്കഴിഞ്ഞ മെയ് 31നാണ് നാമകരണ പരിപാടികള്‍ ആരംഭിക്കുവാനുള്ള വത്തിക്കാന്റെ അനുവാദം കുബാവോ രൂപതക്ക് ലഭിക്കുന്നത്. ഡാര്‍വിന്റെ ജീവിതത്തിലെ അവസാനനാളുകളില്‍ അവനെ നേരിട്ടുകണ്ടിട്ടുള്ള ഫാ. തോമസ്‌ ഡെഗബോരെ എന്ന ഫ്രഞ്ച് പുരോഹിതനാണ് നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് കുബാവോ രൂപതയുടെ മെത്രാനായ മോണ്‍. ഹോണസ്റ്റോ ഫ്ലോര്‍സ് ഓങ്ങ്ടിയോക്കോയാണ് ഇതുസംബംന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡാര്‍വിന്റെ അമ്മ എര്‍ലിന്‍ഡ റാമോസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ലാളിത്യവും വിശുദ്ധിയുമാണ് ഡാര്‍വിനെ വ്യത്യസ്ഥനാക്കിയതെന്നും നാം ഓരോരുത്തരും ദൈവത്താല്‍ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും വാര്‍ത്താസമ്മേളനത്തിന് ശേഷം അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനക്കിടെ മോണ്‍. ഓങ്ങ്ടിയോക്കോ പറഞ്ഞു.
Image: /content_image/News/News-2019-08-30-23:58:58.jpg
Keywords: നാമകരണ
Content: 11078
Category: 18
Sub Category:
Heading: പതിനായിരങ്ങളെ സാക്ഷിയാക്കി വേളാങ്കണ്ണി തിരുനാളിന് കൊടിയേറി
Content: തഞ്ചാവൂര്‍: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനു കൊടിയേറി. പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ തഞ്ചാവൂര്‍ ബിഷപ്പ് ഡോ.എം.ദേവദാസ് അംബ്രോസാണ് കൊടിയേറ്റം നിര്‍വഹിച്ചത്. സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന പ്രധാന തിരുനാളിനു മുന്നോടിയായി ദിവസവും തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. വേളാങ്കണ്ണി തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയാണു തീര്‍ത്ഥാടന കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തിലധികം പോലീസുകാര്‍ നിലവില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ട്. തീര്‍ത്ഥാടകരെ പരിശോധനയ്ക്കു വിധേയരാക്കിയ ശേഷമാണ് ദേവാലയത്തിലേക്കു പ്രവേശിപ്പിക്കുക. തിരുനാളിനോടനുബന്ധിച്ചു തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഇരുന്നൂറു ബസുകള്‍ സര്‍വീസ് നടത്തും. എറണാകുളത്തൂ നിന്നും തിരുവനന്തപുരത്തു നിന്നും പ്രത്യേക ട്രെയിനുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-08-31-00:34:28.jpg
Keywords: വേളാങ്ക
Content: 11079
Category: 18
Sub Category:
Heading: മെത്രാപ്പോലീത്തന്‍ വികാരി: മാര്‍ഗരേഖ നിയമത്തിന്റെ ഭാഗമാകും
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി അഥവാ മെത്രാപ്പോലീത്തന്‍ വികാരിയുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാര്‍ഗരേഖ സിനഡ് അംഗീകരിച്ചു. സാവകാശം ഇതു സഭയുടെ പ്രത്യേക നിയമത്തിന്റെ ഭാഗമാകും. അതിരൂപതയുടെ സാധാരണ ഭരണത്തിന്റെ ഉത്തരവാദിത്തം മെത്രാപ്പോലീത്തന്‍ വികാരിയിലാണു നിക്ഷിപ്തമായിരിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി തുടരുന്നതിനാല്‍, വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമുന്പ് അതിരൂപതാധ്യക്ഷനുമായി മെത്രാപ്പോലീത്തന്‍ വികാരി കൂടിയാലോചിക്കണമെന്നു മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. അതേസമയം, അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെയുള്ള സാധാരണ ഭരണം നിര്‍വഹിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിക്കു പൂര്‍ണ ഉത്തരവാദിത്തം ഉണ്ടായിരിക്കും. സിവില്‍ നിയമമനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും രേഖകളില്‍ ഒപ്പുവയ്ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്നവയാണ്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള ശ്രമകരമായ ദൗത്യവും എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്തവും ഒരുമിച്ചു നിറവേറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അതിരൂപതയ്ക്കു പുതിയ ഭരണസംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ചു 2007 മുതല്‍ സിനഡില്‍ ആലോചനകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും വര്‍ധിച്ചതോടെ, മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ സമയം സഭയുടെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ടെത്തേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജനുവരി സിനഡില്‍ എടുത്ത തീരുമാനം റോമിനെ അറിയിക്കുന്നതും പൗര്യസ്ത്യ തിരുസംഘത്തിന്റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ അനുദിന ഭരണനിര്‍വഹണത്തിനായി നിയമിക്കുകയും ചെയ്തിരിക്കുന്നത്.
Image: /content_image/India/India-2019-08-31-00:46:41.jpg
Keywords: സീറോ മലബാര്‍
Content: 11080
Category: 18
Sub Category:
Heading: മണര്‍കാട് തിരുനാളിന് നാളെ കൊടിയേറും
Content: കോട്ടയം: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകുന്നേരം നാലിനു പെരുന്നാളിന്റെ മുന്നോടിയായുള്ള കൊടിമരം ഉയര്‍ത്തല്‍ നടക്കും. എട്ടാം തീയതി വരെ കരോട്ടെ പള്ളിയില്‍ രാവിലെ 6.30നും കത്തീഡ്രലില്‍ ഒന്പതിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ആറിന് ഉച്ചയ്ക്ക് 12നു കുരിശുപള്ളികളിലേക്കുള്ള റാസ പള്ളിയില്‍നിന്നും ആരംഭിക്കും. ഏഴിന് ഉച്ചനമസ്‌കാര സമയത്ത് പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ഭക്തജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്ന 'നട തുറക്കല്‍' നടക്കും. രാത്രി എട്ടിനു പ്രദക്ഷിണവും മാര്‍ഗംകളിയും പരിചമുട്ടുകളിയും നടത്തും. തിരുന്നാള്‍ ദിവസമായ എട്ടിന് ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടക്കും. എല്ലാ ദിവസങ്ങളിലും പ്രസംഗവും ധ്യാനവും ഉച്ചനമസ്‌കാരവും സന്ധ്യാനമസ്‌കാരവും നടക്കും. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ സന്ധ്യാനമസ്‌കാരത്തിനുശേഷം സായാഹ്ന ധ്യാനയോഗം നടത്തും. നാലിന് ഉച്ചകഴിഞ്ഞു രണ്ടിനു ആധ്യാത്മിക സംഘടനകളുടെ സമ്മേളനം നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്തായും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. സേവകാസംഘം നിര്‍മിച്ച് നല്കുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം ഉമ്മന്‍ ചാണ്ടി എംഎല്‍എയും സമൂഹ വിവാഹധനസഹായ വിതരണം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കും. വയോജന സംഘടനയിലെയും വനിതാ സമാജത്തിലേയും മുതിര്‍ന്ന അംഗങ്ങളെ ബെന്നി ബഹനാന്‍ എംപി ആദരിക്കും. വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. വി.എന്‍. വാസവന്‍ പ്രസംഗിക്കും. എട്ടു വധൂവരന്മാര്‍ക്ക് വിവാഹാവശ്യത്തിനായി നല്‍കിയ ഓരോ ലക്ഷം രൂപയ്ക്കുപുറമേ ഒരു ലക്ഷം രൂപ വീതമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റ് യോഗത്തില്‍ വിതരണം ചെയ്യും.
Image: /content_image/India/India-2019-08-31-01:01:15.jpg
Keywords: മണര്‍
Content: 11081
Category: 1
Sub Category:
Heading: കർണ്ണാടകയിലെ ധ്യാനകേന്ദ്രം അടച്ചുപൂട്ടിക്കാന്‍ സംഘടിത നീക്കം
Content: ബെംഗളൂരു: കര്‍ണ്ണാടകയില്‍ കത്തോലിക്ക ധ്യാനകേന്ദ്രം അടച്ചുപൂട്ടുവാൻ സമ്മര്‍ദ്ധ തന്ത്രവുമായി തീവ്ര ഹൈന്ദവ സംഘടന രംഗത്ത്. മുള്‍ക്കിയിലുള്ള ഡിവൈന്‍ കോള്‍സെന്റര്‍ ധ്യാനകേന്ദ്രം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്. ഹൈന്ദവർ ഒരുമിക്കുകയും ക്രിസ്‌തുമതം സ്വീകരിച്ചവരെ തിരികെ കൊണ്ടുവരികയും വേണമെന്നാണ് ഇവരുടെ ആവശ്യം. എല്ലാ മതകേന്ദ്രങ്ങളെയും സംസ്ഥാനത്തിന്റെ അധികാരത്തിന് കീഴിൽ കൊണ്ടുവരണമെന്നു ബിജെപി പോഷക സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശിക സെക്രട്ടറിയായ ശരൺ പമ്പ്‌വെല്‍ പറഞ്ഞു. പ്രദീപ്‌ കൊടിയൻ എന്ന ഹൈന്ദവ ടാക്സി ഡ്രൈവറെ രണ്ട് മിഷനറിമാർ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ നിർബന്ധിച്ചു എന്നാണ് ഇയാള്‍ ഉന്നയിക്കുന്ന ആരോപണം. ക്രൈസ്തവ വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന യുക്തിരഹിതമായ ആരോപണവും ശരൺ ഉന്നയിച്ചു. അതേസമയം, ക്രൈസ്തവ ഹൈന്ദവ സാഹോദര്യം തകര്‍ക്കാനുള്ള ചില സംഘടനകളുടെ നീക്കമാണ് ആരോപണത്തിനു പിന്നിലെന്നു ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി. ഡിവൈൻ കോള്‍ സെന്റർ, പ്രാർത്ഥനയ്ക്കായി സ്വമനസാലേ വിശ്വാസികൾ ഒന്നിച്ചു കൂടുന്ന സ്ഥലമാണെന്നും അവിടുത്തെ പ്രാർത്ഥന ശുശ്രുഷകളിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും സാജൻ കെ ജോർജ് വ്യക്തമാക്കി. നിർബന്ധിത പരിവർത്തനം കെട്ടിച്ചമച്ച ആരോപണമാണ്. ആത്മീയ നവീകരണത്തിനായി വിശ്വാസികൾ വരുന്ന പ്രാർത്ഥനാകേന്ദ്രം അനേകർക്ക്‌ ആശ്രയമാണ്. മാധ്യമ ശ്രദ്ധ നേടാനും കർണാടകയിലെ യഥാർത്ഥ പ്രതിസന്ധികൾ മൂടിവെയ്ക്കുന്നതിനുമായാണ് ഏതാനും നേതാക്കന്മാർ ഇത്തരം ആരോപണങ്ങളെ കൂട്ടുപിടിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാനത്തെ കർഷകരുടെ ആവശ്യങ്ങൾക്ക് ഭരണകൂടം മുൻ‌തൂക്കം നൽകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ധ്യാനകേന്ദ്രത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കര്‍ണാടക റീജിനല്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്‍റും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പുമായ പീറ്റര്‍ മച്ചാഡോയും വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2019-08-31-03:19:05.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 11082
Category: 10
Sub Category:
Heading: 'യേശുവിനെ കൂടാതെയുള്ള ജീവിതം ശൂന്യം': സിംഗപ്പൂര്‍ ശതകോടീശ്വരന്റെ തുറന്നുപറച്ചില്‍
Content: സിംഗപ്പൂര്‍: യേശുവിനെ കൂടാതെയുള്ള ജീവിതവും, ഭൗതീകതയും വെറും ശൂന്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സിംഗപ്പൂരിലെ ഏറ്റവും വലിയ സമ്പന്നനും, വന്‍ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമയുമായ ഫിലിപ്പ് ങ് ചീ റ്റാറ്റിന്റെ അഭിമുഖം ശ്രദ്ധേയമാകുന്നു. നമ്മളെല്ലാവരും തകര്‍ന്ന ഭാഗങ്ങളാണെന്നും എല്ലാവരേയും പൂര്‍ണ്ണരാക്കുന്ന നമ്മില്‍ നിന്നും നഷ്ടപ്പെട്ട ഒരു കഷ്ണമുണ്ടെന്നും അതാണ് കര്‍ത്താവായ യേശു ക്രിസ്തുവെന്നും ‘ബിലിവേഴ്സ് പോര്‍ട്ടല്‍’നു നല്‍കിയ അഭിമുഖത്തില്‍ ഫിലിപ്പ് പറഞ്ഞു. യേശുവില്ലാതെ, ഭൗതീകതയിലൂന്നിയുള്ള ജീവിതം സങ്കടകരമായ ഒരു മാര്‍ഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ കാര്യങ്ങള്‍ക്ക് പിറകേയുള്ള നമ്മുടെ പരക്കം പാച്ചില്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സന്തോഷകരവും, പരിപൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കുവാന്‍ കഴിയുകയുള്ളു. യാതൊരു അര്‍ത്ഥവുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന തന്റെ ജീവിതത്തില്‍ ദൈവസ്നേഹത്തെ കണ്ടെത്തിയത് ഒരു വഴിത്തിരിവായെന്നും ഫിലിപ്പ് സമ്മതിക്കുന്നു. നമ്മുടെ പക്കല്‍ ഒരുപക്ഷേ ധാരാളം സമ്പത്തും ആഡംബര വസ്തുക്കളും ഉണ്ടായിരിക്കാം. എന്നാല്‍ നാമെല്ലാവരും തകര്‍ന്നവരാണെന്നും, നമ്മില്‍ നിന്നും നഷ്ടമായ ഒരു ഭാഗമുണ്ടെന്നും അത് അംഗീകരിക്കുന്നതിലൂടെയാണ് എല്ലാം ആരംഭിക്കുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി പറഞ്ഞാല്‍ അത് യേശു ക്രിസ്തുവാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സിംഗപ്പൂരിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഭീമനായ ‘ഫാര്‍ ഈസ്റ്റ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ്‌ ഒഫീസറും, സിനോ ഗ്രൂപ്പിന്റെ ഹോങ്കോങ്ങിലേയും, ചൈനയിലേയും പദ്ധതികളുടെ പ്ലാനിങ്ങിനും, പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന കണ്‍സള്‍ട്ടന്റുമാണ് ഫിലിപ്പ്. ‘ഫാര്‍ ഈസ്റ്റ് ഓര്‍ച്ചാര്‍ഡ്'ന്റെ സ്ട്രാറ്റജിക് അഡ്വൈസര്‍ കൂടിയാണ് ഫിലിപ്പ്. ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങളുടെ ബിസിനസ്സെന്നു കമ്പനിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പ്രത്യേകം പരമാര്‍ശിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-08-31-03:51:33.jpg
Keywords: കോടീ
Content: 11083
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം സെപ്തംബര്‍ നാലു മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക സന്ദര്‍ശനം സെപ്തംബര്‍ 4നു ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലാണ് സമാധാന ദൂതുമായി പാപ്പ സന്ദര്‍ശനം നടത്തുക. ബുധനാഴ്ച ആരംഭിക്കുന്ന അപ്പസ്തോലിക യാത്ര സെപ്തംബര്‍ 10 ചൊവ്വാഴ്ച വരെ നീളും. സമാധാനം, സാഹോദര്യ കൂട്ടായ്മ, പ്രത്യാശ എന്നീ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം. പത്രോസിന്റെ പിന്തുടര്‍ച്ചക്കാരനായി സ്ഥാനമേറ്റതിന് ശേഷം പാപ്പ നടത്തുന്ന മുപ്പത്തിയൊന്നാമത് പ്രേഷിതയാത്രയാണ് ഇത്. 1988-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മൊസാംബിക്കിലേയ്ക്കും, 1989-ല്‍ മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ നാടുകളിലേയ്ക്കും രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലായി നടത്തിയ അപ്പസ്തോലിക യാത്രയാണ് ഫ്രാന്‍സിസ് പാപ്പ ഒരാഴ്ച നീളുന്ന പ്രേഷിത യാത്രയാക്കി പദ്ധതിയിട്ടിരിക്കുന്നത്. സെപ്തംബര്‍ 4, 5, 6 തീയതികളില്‍ മൊസാംബിക്കിലും 7, 8 തീയതികളില്‍ മഡഗാസ്ക്കറിലും 9, 10 തീയതികളില്‍ മൗറീഷ്യസിലുമായാണ് പാപ്പയുടെ സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി ഈ രാജ്യങ്ങളിലെ ജനങ്ങളെ അഭിവാന്ദനം ചെയ്തുകൊണ്ടുള്ള പാപ്പയുടെ സന്ദേശം കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിരിന്നു.
Image: /content_image/News/News-2019-08-31-04:09:59.jpg
Keywords: പാപ്പ, ആഫ്രിക്ക
Content: 11084
Category: 1
Sub Category:
Heading: നൈജീരിയയിൽ കത്തോലിക്ക വൈദികനെ ജീവനോടെ ചുട്ടുക്കൊന്നു
Content: ജലിന്‍ഗോ: നൈജീരിയയിലെ ജലിന്‍ഗോയില്‍ കത്തോലിക്കാ വൈദികനെ ജീവനോടെ കാറില്‍ ചുട്ടുക്കൊന്നു. ഫാ. ഡേവിഡ് റ്റാൻഗോ എന്ന വൈദികനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. താരബാ സംസ്ഥാനത്തെ ഗ്രാമങ്ങൾ അക്രമിക്കപ്പെട്ടു എന്ന വാർത്ത പുറത്തുവന്ന് 24 മണിക്കൂറുകൾ തികയും മുന്‍പാണ് വൈദികൻ അതിക്രൂരമായി കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ഷിബാൻ തിക്കാരി പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ചു. പ്രാദേശിക ഗ്രൂപ്പുകളായ ടിവ്, ജുകുൻ എന്ന രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു അനുരഞ്ജന ചര്‍ച്ചയ്ക്കായി ടാകും എന്ന പട്ടണത്തിലേക്ക് പോകുമ്പോഴായിരിന്നു ആക്രമണം. വൈദികന്‍ കടന്നു പോയ വഴിയിൽ പതിയിരുന്നാണ് അക്രമികൾ കാറിനു തീ കൊളുത്തിയത്. ടിവ് സമുദായത്തിലെ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയതെന്ന് ഷിബാൻ തിക്കാരി ആരോപിച്ചു. ദക്ഷിണ താരബായിൽ ഇതിനുമുമ്പും ആളുകളുടെ ജീവനും, സ്വത്തും നശിപ്പിച്ച ആക്രമണങ്ങൾ പ്രസ്തുത വിഭാഗം നടത്തിയിട്ടുണ്ടെന്നും ഷിബാൻ തിക്കാരി പറഞ്ഞു. ആഫ്രിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ഡേവിഡ് റ്റാൻഗോ. വൈദികന്റെ മരണത്തില്‍ ജലിന്‍ഗോ രൂപത അതീവ ദുഃഖം രേഖപ്പെടുത്തി. സെപ്റ്റംബര്‍ രണ്ടിന് രൂപത സെമിത്തേരിയില്‍ ഫാ. ഡേവിഡ് റ്റാൻഗോക്കു വിശ്വാസികളും സഭാനേതൃത്വവും യാത്രാമൊഴി ചൊല്ലും.
Image: /content_image/News/News-2019-08-31-04:51:31.jpg
Keywords: നൈജീ