Contents

Displaying 12061-12070 of 25155 results.
Content: 12380
Category: 18
Sub Category:
Heading: 'പ്രതിസന്ധികളില്‍ തന്റെ ജനത്തെ തള്ളിക്കളയുന്നവനല്ല ദൈവം'
Content: മാരാമണ്‍: പ്രതിസന്ധികളുടെ മധ്യത്തില്‍ ഏകാന്തമായ പ്രാര്‍ത്ഥനകളിലൂടെ ദൈവത്തോട് അഭിപ്രായം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും വേണമെന്നും പ്രതിസന്ധികളില്‍ തന്റെ ജനത്തെ തള്ളിക്കളയുന്നവനല്ല ദൈവമെന്നും ഓസ്‌ട്രേലിയയിലെ ആംഗ്ലിക്കന്‍ ബിഷപ്പ് കെയ്‌മേരി ഗോള്‍ഡ്‌സ് വര്‍ത്തി. മാരാമണ്‍ കണ്വറന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അവര്‍. ജീവിത രൂപാന്തരത്തിന് ദൈവിക കരങ്ങളില്‍ നാം സ്വയം സമര്‍പ്പിതരാകണമെന്നും വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്ന രൂപാന്തരത്തിലൂടെയാണ് ദൈവത്തിന്റെ സ്‌നേഹം ഹൃദയങ്ങളില്‍ പതിയേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ദൈവ ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ കുരിശാണ്. തന്റെ ഏകജാതനെ നല്‍കി ലോകത്തെ ദൈവം വീണ്ടെടുത്തതും ദൈവസ്‌നേഹം വെളിപ്പെടുന്നതും കുരിശിലാണ്. ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം കുരിശിലെ സ്‌നേഹത്തിനു മുന്പില്‍ അലിഞ്ഞുപോകുന്നതാണ് കണ്ടുവരുന്നത്. ആദിമ സമൂഹം മുതല്‍ക്കേ കുരിശിലെ ഒരുമയുടെ സ്‌നേഹത്തിലാണ് ക്രൈസ്തവ സമൂഹം വളര്‍ന്നുവന്നത്. സഭകളുടെ ഐക്യവും വിശ്വാസവും ദൈവം ക്രിസ്തുവിലൂടെ ലോകത്തിനു നല്‍കിയ സ്‌നേഹത്തിലൂടെ മാത്രമേ പൂര്‍ണമാകുകയുള്ളൂ. ഇതു ലോകത്തിനു മുന്പില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വമാണ് സഭയ്ക്കുള്ളതെന്നും കെയ്‌മേരി അഭിപ്രായപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-11-04:04:01.jpg
Keywords: ക്രിസ്തു
Content: 12381
Category: 13
Sub Category:
Heading: ഗര്‍ഭഛിദ്ര അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ദൈവശാസ്ത്രജ്ഞന്‍ രാജിവെച്ചു
Content: ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രം സംബന്ധിച്ച ഡൊമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖരുടെ നിലപാടില്‍ പ്രതിഷേധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍ ചാള്‍സ് കമോസി പാര്‍ട്ടി വിട്ടു. ഗര്‍ഭഛിദ്രം നല്ലതല്ല എന്നുപോലും പറയാനാവാത്ത അന്തരീക്ഷമാണു പാര്‍ട്ടിയിലെന്ന് ഡെമോക്രാറ്റ്‌സ് പ്രോലൈഫ് ഓഫ് അമേരിക്കയുടെ ബോര്‍ഡില്‍ നിന്നു രാജിവച്ചുകൊണ്ട് കമോസി പറഞ്ഞു. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ധര്‍മശാസ്ത്ര പ്രഫസറാണ് അദ്ദേഹം. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആശയം പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ വരെ പ്രകടിപ്പിക്കുന്നതില്‍ കമോസി രോഷം അറിയിച്ചു. ജനസംഖ്യയില്‍ 13 ശതമാനം പേരുടെ പോലും പിന്തുണയില്ലാത്ത ഒരാശയത്തെ പാര്‍ട്ടി നേതാക്കള്‍ പിന്താങ്ങുന്നതു ഖേദകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം സ്ഥാനാര്‍ഥി മോഹികളായ പീറ്റ്ബുട്ടി ജിയേഗ്, ബേര്‍ണി സാന്‍ഡേഴ്‌സ്, എലിസബത്ത് വാറന്‍, ആന്‍ഡ്രൂ യാംഗ് തുടങ്ങിയവരൊന്നും ഗര്‍ഭഛിദ്രത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല. കമോസി താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വോട്ട് ചെയ്യില്ലെന്നും അമേരിക്കന്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ ചേരുമെന്നും പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് അമേരിക്കന്‍ സോളിഡാരിറ്റി പാര്‍ട്ടി.
Image: /content_image/News/News-2020-02-11-04:39:26.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 12382
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണം: പ്രതിഷേധത്തിന് പ്രോലൈഫ് സമിതി
Content: കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു കെസിബിസി പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രൊലൈഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും മേഖലാ ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. 2020-ലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യു മാര്‍ഗ്ഗരേഖകള്‍ സംസ്ഥാന പ്രസിഡന്റ് സാബു ജോസ് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ സമഗ്ര വാര്‍ഷിക റിപ്പോര്‍ട്ടും ഗര്‍ഭഛിദ്ര നിയമം ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളും അവതരിപ്പിച്ചു. ഗര്‍ഭഛിദ്രം നടത്തുവാനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്തുവാനുള്ള തീരുമാനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിലവില്‍ ഇന്ത്യയില്‍ ഇത് 20 ആഴ്ചയായിരുന്നു. ഈ തീരുമാനം ഗര്‍ഭച്ഛിദ്രത്തിനു വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ പാര്‍ലമെന്റംഗങ്ങളും മത സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും തയ്യാറാകണം. സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ വ്യക്തമാക്കണം. മനുഷ്യജീവന്റെ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം. വിവിധ മേഖലകളിലും രൂപതകളിലും പ്രതിഷേധസമ്മേളനം, ഉപവാസം, റാലികള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, സംഗമം തുടങ്ങിയ വിവിധ കര്‍മ്മപദ്ധതികള്‍ക്ക് യോഗം രുപം നല്കി. കൂടാതെ, 'ജീവന്റെ സുവിശേഷം' എന്ന അപ്പസ്‌തോലിക രേഖയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന മേഖല, രൂപതാ തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പ്രേഷിത വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രൂപതകളിലൂടെ ഒരു ലക്ഷം സമര്‍പ്പിത പ്രേഷിത പ്രൊലൈഫ് കുടുംബങ്ങള്‍ക്ക് രുപം നല്കും. ഭ്രൂണഹത്യയ്ക്കു 24 മാസംവരെയുള്ള അനുവാദം നല്കാനുള്ള നിയമനിര്‍മ്മാണ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്കു നല്കാനും തീരുമാനിച്ചു. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളില്‍നിന്നുള്ള ഭാരവാഹികളും രൂപതാ പ്രധിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട് മേഖലാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ടോമി പ്ലാന്തോട്ടം. ഷിബു ജോണ്‍, ജെയിംസ് ആഴ്ചങ്ങാടന്‍, ഉമ്മച്ചന്‍ ചക്കുപുര, ആന്റണി പത്രോസ്, നാന്‍സി പോള്‍, സാലു എബ്രാഹം, ജോളി ജോസഫ്, യുഗേഷ് തോമസ്, ജോയ്‌സ് മുക്കുടേന്‍, റോണ റിബേര എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-02-11-06:28:35.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12383
Category: 1
Sub Category:
Heading: ന്യൂയോർക്ക് കർദ്ദിനാൾ ക്യൂബൻ പ്രസിഡന്റിനെ സന്ദർശിക്കും
Content: ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ തിമോത്തി ഡോളൻ ക്യൂബൻ സന്ദർശനവേളയിൽ പ്രസിഡന്റ് മിഗ്വെൽ മാരിയോ ഡയസിനെ സന്ദർശിക്കും. 2018ലാണ് മുൻ ക്യൂബൻ പ്രസിഡന്റായിരുന്ന റൗൾ കാസ്ട്രോയിൽ നിന്നും മിഗ്വെൽ മാരിയോ ഡയസ് ഭരണമേറ്റെടുത്തത്. പ്രസ്തുത വർഷംതന്നെ കര്‍ദ്ദിനാള്‍ ഡോളൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പിന്നീട് മിഗ്വെൽ മാരിയോ ഡയസ് ന്യൂയോർക്കിലെത്തിയപ്പോൾ ഡോളനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന് ക്യൂബയുടെ സ്വർഗീയ മധ്യസ്ഥയായ ഔർ ലേഡി ഓഫ് ചാരിറ്റി ഓഫ് എൽ കോബ്രയുടെ രൂപം സമ്മാനിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഓര്‍മ്മ പുതുക്കലായാണ് കർദ്ദിനാൾ ക്യൂബന്‍ പ്രസിഡന്‍റിനെ കാണുന്നതെന്ന് വിലയിരുത്തപ്പെടുന്നു. മുന്‍പ് നടന്ന കൂടിക്കാഴ്ചക്ക് ശേഷം ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാൻമ കർദ്ദിനാൾ ഡോളനെ പ്രശംസിച്ചുകൊണ്ട് എഴുതിയ ലേഖനം ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. 1959ൽ റൗൾ കാസ്ട്രോയുടെ സഹോദരനായ ഫിഡൽ കാസ്ട്രോ നടത്തിയ ക്യൂബൻ വിപ്ലവത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കുകയും, വിശ്വാസികളെയും, വൈദികരെയും പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. എന്നാൽ 1998ൽ ജോൺ പോൾ മാർപാപ്പ നടത്തിയ സന്ദർശനവും, പിന്നീട് ബനഡിക്ട് മാർപാപ്പയും, ഫ്രാൻസിസ് മാർപാപ്പയും നടത്തിയ സന്ദർശനങ്ങളും, കത്തോലിക്കാ സഭയുടെ മേൽ ക്യൂബൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ കാരണമായി. ക്യൂബയും, അമേരിക്കയും തമ്മിൽ നയതന്ത്രതലത്തിൽ നിലനിന്നിരുന്ന ശത്രുത അവസാനിപ്പിച്ചത് വത്തിക്കാൻ നടത്തിയ മധ്യസ്ഥ ചര്‍ച്ചകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-11-07:31:32.jpg
Keywords: ക്യൂബ
Content: 12384
Category: 10
Sub Category:
Heading: കൊറോണ: ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി എഫ്‌എ‌ബി‌സി തലവന്‍
Content: യങ്കോണ്‍: കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (എഫ്‌എ‌ബി‌സി) തലവന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. ഇത് സംബന്ധിച്ചു ഏഷ്യയിലെ 26 രാജ്യങ്ങളിലെ മെത്രാന്മാര്‍ക്ക് അദ്ദേഹം കത്തയച്ചു. കൊറോണ വൈറസ് നിയന്ത്രണവിധേയമാകുന്നതിന് നാം തുടര്‍ച്ചയായി മാതാവിന്റെ സംരക്ഷണം യാചിച്ചു പ്രാര്‍ത്ഥിക്കണമെന്നും അമ്മ തന്റെ സൗഖ്യദായകമായ കരം നമ്മുടെ നേരെ നീട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. മ്യാന്മാറിലെ യങ്കോണ്‍ അതിരൂപതയുടെ അധ്യക്ഷനാണ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ആകെ 1011 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം 103 പേര്‍ മരണമടഞ്ഞു. രാജ്യത്തു കൊറോണ ബാധിച്ചവരുടെ എണ്ണം 42,300 ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. #{green->n->n->ഇന്ന്‍ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ കൊറോണ ഇരകളുടെ സൗഖ്യത്തിനായി നമ്മുക്കും പ്രാര്‍ത്ഥിക്കാം }#
Image: /content_image/News/News-2020-02-11-08:39:35.jpg
Keywords: ലൂര്‍ദ്ദ, കൊറോ
Content: 12385
Category: 10
Sub Category:
Heading: മിഷ്ണറിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്യന്‍ പോലീസിന്റെ പര്യടനം പുരോഗമിക്കുന്നു
Content: സാന്റിയാഗോ: ദരിദ്ര മേഖലകളില്‍ പ്രേഷിത വേല ചെയ്തുകൊണ്ടിരിക്കുന്ന കത്തോലിക്കാ മിഷ്ണറിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് തെക്കേ അമേരിക്കയിലൂടെ നടത്തുന്ന പ്രേഷിത പര്യടനം പുരോഗമിക്കുന്നു. ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പതിനാറോളം പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇക്കഴിഞ്ഞ ജനുവരി 29ന് ചിലിയില്‍ നിന്നും ആരംഭിച്ച പര്യടനം അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ, പെറു തുടങ്ങിയ രാജ്യങ്ങളിലൂടെ ഏതാണ്ട് ഒന്‍പതിനായിരത്തിനടുത്ത് മൈല്‍ ദൂരമാണ് താണ്ടുന്നത്. ഈ മേഖലകളില്‍ സുവിശേഷ വേല ചെയ്തുകൊണ്ടിരിക്കുന്ന പ്രേഷിതരെ സന്ദര്‍ശിക്കുവാനും, ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന സമൂഹങ്ങളെ സഹായിക്കുകയുമാണ് പര്യടനത്തിന്റെ ലക്ഷ്യം. 2000-ല്‍ ഇറ്റാലിയന്‍ പോലീസ് രൂപം നല്‍കിയ ‘മോട്ടോ ഫോര്‍ പീസ്‌’ എന്ന സന്നദ്ധ സംഘടനയാണ് മോട്ടോര്‍ സൈക്കിള്‍ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഐക്യവും, സൗഹൃദവും, സാംസ്കാരികമായ പങ്കുവെക്കലും ഈ പര്യടനത്തിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ചിലിയില്‍ എത്തിയത് മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൂന്ന്‍ നഗരങ്ങളിലെ വൃദ്ധ സദനങ്ങളും, അനാഥാലയങ്ങളും സന്ദര്‍ശിക്കുകയും, സാന്റിയാഗോ അതിരൂപത സന്ദര്‍ശിച്ച് സെലസ്റ്റീനോ അവോസ് മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിന്നു. നേപ്പാളിലെ ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ സംഭാവന ചെയ്യുക, കുടിവെള്ളം ശുദ്ധീകരിക്കുന്ന മെഷീനുവേണ്ട പണം സമാഹരിക്കുക, ആഫ്രിക്കയിലെ വിവിധ മേഖലകളില്‍ വൈദ്യ സഹായമെത്തിക്കുക, ബൊളീവിയയില്‍ അനാഥാലയം പണികഴിപ്പിക്കുക തുടങ്ങിയവ സംഘടന മുന്‍ പര്യടനങ്ങളില്‍ നടത്തിയ സേവനങ്ങളില്‍ ചിലതാണ്. വത്തിക്കാന്റെ ഇന്റഗ്രല്‍ ഹുമന്‍ ഡെവലപ്മെന്റ് ഡിക്കാസ്റ്റ്റിയുടെ സഹകരണത്തോടെയാണ് മോട്ടോര്‍ സൈക്കിള്‍ പര്യടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മോട്ടോ ഫോര്‍ പീസിന്റെ വൈസ് പ്രസിഡന്റായ സെലസ്റ്റീനോ സ്വാരസ് പറഞ്ഞു. 2018-ലാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് തെക്കേ അമേരിക്ക സന്ദര്‍ശിക്കുവാന്‍ ‘മോട്ടോ ഫോര്‍ പീസ്‌’നെ പ്രോത്സാഹിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-11-10:05:22.jpg
Keywords: യൂറോ, മിഷ്ണ
Content: 12386
Category: 7
Sub Category:
Heading: 'എല്ലി' എന്ന കുഞ്ഞിനെ ഭാരതം കണ്ടിരുന്നെങ്കിൽ: ശിശുഹത്യയ്ക്കു അനുമതി അരുതേ.!
Content: കഴിഞ്ഞ ദിവസം യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വാര്‍ഷിക പ്രസംഗത്തില്‍ പങ്കുവെച്ച 'എല്ലി ഷ്നീഡര്‍' എന്ന കുഞ്ഞിന്റെ അനുഭവം വലിയൊരു സന്ദേശമാണ് ഭാരതത്തിന് നല്‍കുന്നത്. വീഡിയോ കാണുക. ഒപ്പം ഒരു നിമിഷം ചിന്തിക്കുക. 24 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുവാദം കൊടുക്കുന്ന നിയമം എല്ലിയെ പോലുള്ള എത്രയോ കുഞ്ഞുങ്ങളുടെ ജീവനെടുക്കും? ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നമ്മുടെ രാജ്യത്തിന്റെ പുതിയ നിയമത്തിനെതിരെ അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image:
Keywords: പെറ്റീ, ഗര്‍ഭ
Content: 12387
Category: 13
Sub Category:
Heading: 'ക്രിസ്തു കാണിച്ചുതന്ന മാതൃക': കേജ്രിവാളിന്റെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
Content: ന്യൂഡല്‍ഹി: മുഖ്യധാര പാര്‍ട്ടികളെ അട്ടിമറിച്ച് ഡല്‍ഹിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കിയ അരവിന്ദ് കേജ്രിവാളിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍. അതേസമയം കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനിടെ ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് ഗോയൽ, ഒരുക്കിയ വിരുന്നു സൽക്കാരത്തിനിടെ കേജ്രിവാൾ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ അഞ്ചുവർഷം ഭരണം നടത്താൻ ശ്രമിച്ചത് ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണെന്നും ക്ഷമയാണ് യേശു പഠിപ്പിച്ച ഏറ്റവും മഹത്തായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞിരിന്നു. പാവങ്ങളെയും ആലംബഹീനരെയും തന്റെ ജീവിതത്തിലൂടെ ശുശ്രൂഷിച്ച യേശുവിനെ പോലെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മോഹല്ല ക്ലിനിക്കുകൾ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പാവങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ശ്രമിച്ചുവെന്നും അന്നു അദ്ദേഹം തുറന്നു പറഞ്ഞു. ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലെ വിവിധ പേജുകളില്‍ ചര്‍ച്ചയാകുന്നത്. ഭരണ നേതൃത്വത്തിന് ആശംസകള്‍ നേരുന്നതിനോടൊപ്പം ക്രിസ്തീയ ദര്‍ശനത്തില്‍ ഊന്നിയുള്ള ഭരണം വീണ്ടും കാഴ്ചവെയ്ക്കണമെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവസാനഘട്ട ഫലങ്ങള്‍ അനുസരിച്ച് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-11-11:11:54.jpg
Keywords: രാഷ്ട്രീയ, കേജ്രി
Content: 12388
Category: 11
Sub Category:
Heading: ഗര്‍ഭഛിദ്ര ഭേദഗതിയ്ക്കെതിരെ ഓണ്‍ലൈന്‍ വിപ്ലവം: പെറ്റീഷനില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു
Content: 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണനേതൃത്വത്തിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 'പ്രവാചക ശബ്ദം' പോര്‍ട്ടല്‍ 'change.org'-ല്‍ തയാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പതിനായിരത്തിമുന്നൂറോളം ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്. നിലവിൽ ഇരുപതു ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. എന്നാല്‍ ഇരുപത്തിനാല് ആഴ്ച വരെ ക്രൂരമായ നരഹത്യ നടത്താമെന്നാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് ഇ മെയിലായി ചെല്ലുന്ന സംവിധാനമാണ് 'change.org' പോര്‍ട്ടലിലെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പ്രവര്‍ത്തിക്കുന്നത്. അരുംകൊലയ്ക്ക് അനുവാദം കൊടുക്കുന്ന കിരാത നടപടി ധാര്‍മ്മിക മൂല്യങ്ങള്‍ക്കെതിരാണെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും നിരവധി പേര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി പെറ്റീഷന്‍ ഒപ്പുവെയ്ക്കുവാന്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ ക്യാംപെയിന് പിന്തുണ അറിയിച്ച് പ്രോലൈഫ് സമിതിയും രംഗത്തുണ്ട്. ജനിക്കുവാനുള്ള അവകാശം നിഷേധിക്കരുത് എന്ന് അഭ്യർത്ഥിച്ചു നടത്തുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ കൂടുതല്‍ പേര്‍ ഒപ്പുവെയ്ക്കണമെന്ന് സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്‍റുമായ സാബു ജോസ് അഭ്യര്‍ത്ഥിച്ചു. പേരും ഇ മെയില്‍ ഐഡിയും നല്‍കി 'സൈന്‍ ദിസ് പെറ്റീഷന്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പരാതി മേല്‍ വിവരിച്ച അധികാരികള്‍ക്ക് ഇമെയിലായി ലഭിക്കുന്ന വിധമാണ് ക്യാംപെയിനിന്റെ പ്രവര്‍ത്തനം. പൂര്‍ണ്ണ വളര്‍ച്ചയ്ക്കു നാളുകള്‍ ശേഷിക്കേ ഗര്‍ഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അധികം കടമ്പകളില്ലാത്ത സ്ഥിതിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പെറ്റീഷന്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ നമ്മുക്ക് ഏകമനസ്സോടെ പ്രവര്‍ത്തിക്കാം. #{blue->none->b->PLEASE SIGN: ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ➤ #{green->n->n->ദയവായി പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ. }#
Image: /content_image/News/News-2020-02-11-13:21:01.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 12389
Category: 18
Sub Category:
Heading: സിബിസിഐയുടെ പ്ലീനറി സമ്മേളനം നാളെ മുതല്‍
Content: ബംഗളൂരു: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ പ്ലീനറി സമ്മേളനം നാളെ മുതല്‍ 19 വരെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടക്കും. 'സംവാദം സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത' എന്നതാണു സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയം.സിബിസിഐ പ്രസിഡന്‍റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അധ്യക്ഷതയിലാണ് സമ്മേളനം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ രാജ്യത്തെ 200ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കും. എം‌ടി‌പി ആക്ട് ഭേദഗതി വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുമെന്നും സൂചനയുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-12-03:19:56.jpg
Keywords: സി‌ബി‌സി‌ഐ