Contents

Displaying 12071-12080 of 25153 results.
Content: 12390
Category: 18
Sub Category:
Heading: ജീവനു വില കല്‍പിക്കാത്തവരാണു ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നത്: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ജീവനു വില കല്‍പിക്കാത്തവരാണു ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ജീവന്‍ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ എംടിപി ആക്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്തുസംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗര്‍ഭഛിദ്രകാലാവധി 24 ആഴ്ചവരെ ദീര്‍ഘിപ്പിക്കാനുള്ള നടപടി ഒരുവിഭാഗം ജനങ്ങളെ മാത്രമല്ല മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്നതിനാലാണ് ഇക്കാര്യത്തിനെതിരേ സഭ സമരരംഗത്ത് പ്രവര്‍ത്തിക്കുന്നത്. മനുഷ്യജീവനെ നശിപ്പിക്കാനുള്ള നിയമം പരിഷ്‌കൃത സമൂഹത്തിനു യോജിക്കാനും ദൈവവിശ്വാസികള്‍ക്ക് അംഗീകരിക്കാനും കഴിയില്ലെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത്. റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്ത് സമാപിച്ചു. വായ്മൂടി കെട്ടിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു. അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രോലൈഫ് കോ ഓര്‍ഡിനേറ്റര്‍ എബ്രഹാം പുത്തന്‍കളം വിഷയാവതരണ പ്രസംഗം നടത്തി. സീറോ മലബാര്‍ ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, ഫാമിലി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിജോ പുത്തന്‍പറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി, പിതൃവേദി അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, മാതൃവേദി അതിരൂപതാ പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, പ്രോലൈഫ് സെല്‍ സെക്രട്ടറി റെജി ആഴാഞ്ചിറ, പ്രിന്‍സ് ചക്കാല, ബൈജു ആലഞ്ചേരി, ടോമിച്ചന്‍ കാവാലം എന്നവര്‍ പ്രസംഗിച്ചു. ലിസാ മറിന്‍ മോട്ടി അമ്മേ എനിക്കും ജീവിക്കാന്‍ അവകാശമുണ്ട് എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്ന ഗാനം ആലപിച്ചു. മൈലാടി സെന്റ് ആന്റണീസ് പ്രോലൈഫ് സെല്‍ അവതിപ്പിച്ച 'അമ്മേ എന്നെ കൊല്ലല്ലെ' തെരുവു നാടകവും ഉണ്ടായിരുന്നു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-12-04:15:58.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12391
Category: 1
Sub Category:
Heading: വൈദിക ബ്രഹ്മചര്യം: പാപ്പയുടെ തീരുമാനം പുറത്തുവരാൻ ഇനി മണിക്കൂറുകള്‍ മാത്രം
Content: ഒക്ടോബർ മാസം റോമിൽ നടന്ന ആമസോൺ സിനഡിലെ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ വിശകലനങ്ങൾ, സിനഡാനന്തര രേഖയായി മാർപാപ്പയുടെ അംഗീകാരത്തോടെ ഇന്ന്‍ പുറത്തിറങ്ങും. ആഗോള തലത്തില്‍ തന്നെ ഏറ്റവും ചര്‍ച്ചയ്ക്കു വഴി തെളിയിച്ച സിനഡ് നിര്‍ദ്ദേശമായ വൈദിക ബ്രഹ്മചര്യത്തിലെ ഇളവ് ആമസോൺ മേഖലയ്ക്ക് പാപ്പ നൽകുമോയെന്ന ആകാംക്ഷയിലാണ് ലോകം. ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനും, സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കാനും ശുപാർശ ചെയ്യുന്ന 33 പേജുള്ള രേഖ സിനഡ് പിതാക്കന്മാർ വോട്ടെടുപ്പിലൂടെയാണ് നേരത്തെ പാസ്സാക്കിയത്. ഫ്രാൻസിസ് പാപ്പായുടെ മുമ്പാകെ സമർപ്പിച്ച സിനഡാനന്തരരേഖയുടെ മേൽ മാർപാപ്പ എന്ത് തീരുമാനം എടുക്കും എന്ന്‌ അറിയാൻ ഉറ്റുനോക്കുകയാണ് ലോകം. അതേസമയം വൈദിക ബ്രഹ്മചര്യ നിയമത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇളവനുവദിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് വത്തിക്കാന്‍ നല്‍കുന്ന സൂചന. ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യം വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പത്രസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. വർഷങ്ങളായി സഭ പിന്തുടരുന്ന വൈദിക ബ്രഹ്മചര്യം നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടും പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ചും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ലേഖനം ഉള്‍ക്കൊള്ളിച്ചു വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ എഴുതിയ “ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്നും” (ഫ്രം ദി ഡെപ്ത്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്സ്) എന്ന പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരിന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്ത് പാപ്പയുടെ തീരുമാനത്തിനായി ലോകം വത്തിക്കാനിലേക്ക് ഉറ്റുനോക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-04:43:06.jpg
Keywords: ആമസോ, ബ്രഹ്മച
Content: 12392
Category: 24
Sub Category:
Heading: ഗർഭഛിദ്രത്തിന് വേണ്ടി വാദിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രശസ്ത ജീവിതങ്ങള്‍
Content: 1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട്, ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേയ്ക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ഗര്‍ഭം ധരിക്കുന്ന അവിവാഹിതര്‍ക്കും നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യമന്ത്രാലയം വാദിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്, ജീവനു ഭീഷണിയാകുന്ന ഗുരുതര വൈകല്യങ്ങളൊന്നുമില്ലെങ്കിലും അമ്മയുടെ ജീവന് ഭീഷണികളൊന്നും തന്നെയില്ലെങ്കിലും അബോര്‍ഷനുവേണ്ടി ഡോക്ടറെ സമീപിക്കുന്നവരുണ്ട്. ഇത്തരക്കാരെല്ലാം ഓര്‍മ്മിക്കേണ്ട, തിരിച്ചറിയേണ്ട ചില ജീവിതങ്ങളുണ്ട്. ലോക ഫുട്‌ബോള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ഒരു ഡോക്ടറുണ്ട്. അജ്ഞാതനായ അദ്ദേഹമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഫുട്‌ബോളര്‍ ഉണ്ടാകുമായിരുന്നില്ല. 1984-ല്‍ റൊണാള്‍ഡോയെ അമ്മ മരിയ ഡൊളോറസ് ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം. ഒരു കുഞ്ഞ് വേണം എന്ന് അവര്‍ തീരെ ആഗ്രഹിക്കാത്ത സമയമായിരുന്നു അത്. അതുകൊണ്ടു തന്നെ ഗര്‍ഭം അലസിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, ഡോക്ടറോടു പറഞ്ഞപ്പോള്‍ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പോര്‍ച്ചുഗലിലെ അന്നത്തെ അബോര്‍ഷന്‍ നിയമങ്ങള്‍ കര്‍ക്കശമായിരുന്നു എന്നതായിരുന്നു കാരണം. ഡോക്ടര്‍ പറഞ്ഞതു കേള്‍ക്കാതെ അമ്മ സ്വന്തം നിലയ്ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റൊണാള്‍ഡോയുടെ ജന്മം തടയാനായില്ല. ”ഞാന്‍ ആവോളം ബീയര്‍ കുടിച്ചു. ഗര്‍ഭപാത്രം കുലുങ്ങുംവിധം തുളളിച്ചാടി” 2004-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ മരിയ ഡൊളോറസ് പറഞ്ഞു. തന്നെ ജനനത്തിനു മുമ്പേ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച കഥ കേട്ടപ്പോള്‍ ക്രിസ്റ്റ്യാനോ അമ്മയെ കളിയാക്കി: “ഇപ്പോള്‍ ഞാനില്ലെങ്കില്‍ കാണാമായിരുന്നു.. നമ്മളെങ്ങനെ ജീവിക്കും!” മദ്യപാനത്തിന് അടിമയായിരുന്ന അച്ഛന്‍ ജോസ് ഡിനിസ് അവെയ്‌രോ റൊണാള്‍ഡോയുടെ 20-ാം വയസ്സില്‍ തന്നെ മരണപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ തീരുന്നില്ല അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ട് പിന്നീട് ലോകമറിയുന്നവരായവരുടെ ലിസ്റ്റ്. ടൈറ്റാനിക്കിലെ പ്രശസ്തമായ പാട്ടിന്റെ (Every night in my dreams) ശബ്ദത്തിന്റെ ഉടമ സെലിന്‍ ഡിയോണ്‍, പട്ടിണി നിറഞ്ഞ കുടുംബത്തിലെ പതിനാലാമത്തെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാമെന്ന തീരുമാനം ഒരു പള്ളിവികാരി തടഞ്ഞതുകൊണ്ട് ഭൂമിയില്‍ പിറന്നവളാണ്. കരോള്‍ വോയ്റ്റിവ, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച അബോര്‍ഷന്‍ അമ്മ വേണ്ടെന്നുവച്ചതിന്റെ ഫലമായിരുന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. ഹോളിവുഡ് അഭിനേതാവും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ ജാക് നിക്കോള്‍സണ്‍ – അമ്മയെ, മുത്തശ്ശി അബോര്‍ഷനില്‍ നിന്നു പിന്തിരിപ്പിച്ചതിന്റെ ഫലവും. മറ്റൊരാളുടെ ഔദാര്യത്തില്‍ പിറന്നുവീണ ഒരാള്‍ക്ക് എങ്ങനെ അതേ അവകാശം ഇനിയൊരാള്‍ക്ക് അല്ലെങ്കില്‍ ഒരു കുഞ്ഞിന് നിഷേധിക്കാന്‍ കഴിയും? അതുകൊണ്ട് ഓര്‍ക്കുക, നിങ്ങള്‍ അവസാനിപ്പിക്കുന്നത് ചിലപ്പോള്‍ ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം. #{green->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# ➤ {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-02-12-05:25:52.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12393
Category: 1
Sub Category:
Heading: മൈക്കിളിന് വികാര നിര്‍ഭരമായ യാത്രാമൊഴി നല്‍കിക്കൊണ്ട് നൈജീരിയന്‍ ക്രൈസ്തവ സമൂഹം
Content: നൈജീരിയ: നൈജീരിയയിലെ സെമിനാരിയിൽനിന്ന് തട്ടികൊണ്ടുപോയി മൃഗീയമായി കൊല്ലപ്പെട്ട വൈദിക വിദ്യാർത്ഥി മൈക്കല്‍ നാഡിയ്ക്കു വികാര നിര്‍ഭരമായ യാത്രാമൊഴി. നൈജീരിയയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടൂണയിലെ ഗുഡ് ഷെപ്പേർഡ് സെമിനാരി വളപ്പില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ കണ്ണീരോടെ പങ്കെടുത്തത്. മൂന്നാം വർഷ വൈദിക വിദ്യാർത്ഥിയായിരുന്ന മൈക്കലിന് പതിനെട്ട് വയസ്സു മാത്രമായിരിന്നു പ്രായം. സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസന്‍ മൃതസംസ്കാര ശുശ്രൂഷ മധ്യേ സന്ദേശം നല്‍കി. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ വെറും വാക്കുകൾ മാത്രമായി മാറിക്കഴിഞ്ഞുവെന്നും അതിനു ഉദാഹരണമാണ് മൈക്കിളിന്റെ ദാരുണ മരണമെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിൽ പീഡിത ക്രൈസ്തവര്‍ക്ക് ഈ മരണം ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുട്ടിനെ വെളിച്ചത്തിൽനിന്നും നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്ന നിമിഷമാണിത്. ഉയർന്ന സമുദ്രത്തിൽ നിൽക്കുന്ന എന്നാൽ തെറ്റായതും നിയന്ത്രണമില്ലാത്തതും ഗതി തേടുന്നതുമായ ഒരു കപ്പൽ പോലെയാണ് നമ്മുടെ രാജ്യം. കാപട്യം, തെറ്റായ ഭക്തി, ശൂന്യമായ ധാർമികത, വഞ്ചന, എന്നിവ നമ്മെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സംഭവത്തെ പീഡനങ്ങളിൽനിന്നും അക്രമങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള ഒരു വിളിയായി കാണണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ മാസത്തിന്റെ ആദ്യ വാരത്തിലാണ് വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-06:33:16.jpg
Keywords: നൈജീ
Content: 12394
Category: 13
Sub Category:
Heading: ക്രൈസ്തവ പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ ആഹ്വാനവുമായി ബ്രിട്ടീഷ് എംപിയുടെ കന്നി പ്രസംഗം
Content: ലണ്ടന്‍: തലമുറകളായി പകര്‍ന്നു നല്‍കപ്പെട്ട ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നും യുകെ ഒരുപാട് മാറിപ്പോയെന്നും ക്രൈസ്തവ വിശ്വാസത്തെ ബ്രീട്ടീഷ് സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ഇന്ന്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഓർമ്മിപ്പിച്ച് ബ്രിട്ടീഷ് എംപിയുടെ കന്നി പ്രസംഗം. ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയറിലെ ഡെവിസസില്‍ നിന്നുമുള്ള ഡാനിയേല്‍ റെയ്ന്‍ കൃഗറാണ് ഹൗസ് ഓഫ് കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ ക്രിസ്തീയ യൂറോപ്പിന് വേണ്ടി ശബ്ദമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി പൊതു തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയ അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 31നാണ് ശക്തമായ പ്രസംഗം കാഴ്ചവെച്ചത്. ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് പോലും ബ്രിട്ടന്റെ വേരുകള്‍ ക്രിസ്തീയതയിലായിരുന്നെന്ന കാര്യം അറിയാമെന്നും മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു വേണ്ടി പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്ന ഡാനി പറഞ്ഞു. ഇന്നു ക്രിസ്ത്യന്‍ ആശയങ്ങളെ വിലകുറച്ച് കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മെ നയിക്കുവാന്‍ നമ്മുടെ പരമ്പരാഗത മൂല്യങ്ങളില്‍ നിന്നും, സംസ്കാരത്തില്‍ നിന്നും വിഭിന്നമായ തെറ്റുകളും, ശരികളും അടങ്ങുന്ന പുതിയൊരു മൂല്യസംഹിത കണ്ടെത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞകാലത്തെ അക്രമങ്ങളും, അനീതിയും കൊണ്ടാണ് ക്രിസ്തീയതയ്ക്കും പാശ്ചാത്യ സംസ്കാരത്തിനും ഇടിവുണ്ടായതെന്ന കാര്യം തനിക്കറിയാം. പക്ഷേ നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ അത്ര അനായാസമായി വലിച്ചെറിയുന്നത് നല്ലതല്ല. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വയം ഭരണാധികാരത്തിന്റെ പരിമിതികളെക്കുറിച്ചു ബോധവാന്മാരാകണമെന്നും എല്ലാക്കാലവും നിലനില്‍പ്പുള്ള പഴയ മാര്‍ഗ്ഗങ്ങളും, ആശയങ്ങളും ആശ്രയിക്കുവാനുള്ള കാരണങ്ങള്‍ നമ്മുക്കുണ്ടെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-08:23:24.jpg
Keywords: പാരമ്പ, യൂറോ
Content: 12395
Category: 14
Sub Category:
Heading: ഉഗാണ്ടന്‍ ജനതയെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ പുതിയ ക്രിസ്തീയ ചാനല്‍
Content: കംപാല: ഉഗാണ്ട സമൂഹത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ ക്രിസ്തീയ ചാനല്‍ പരീക്ഷണാര്‍ത്ഥം സംപ്രേക്ഷണം ആരംഭിച്ചു. രാജ്യമെങ്ങും സംപ്രേഷണം ആരംഭിക്കുന്നതിന് മുന്‍പ് സിഗ്നല്‍ പരിശോധനയുടെ ഭാഗമായി ഗ്രേറ്റര്‍ കംപാല മേഖലയിലെ 60 കിലോമീറ്റര്‍ ചുറ്റളവിലാണ് യു.സി.ടി.വി (ഉഗാണ്ട കത്തോലിക്ക ടിവി) എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള സിഗ്നെറ്റ് ഉഗാണ്ടയുടെ സഹകരണത്തോടെ ഫെബ്രുവരി 5 മുതല്‍ തലസ്ഥാന നഗരമായ കംപാല പരിധിയില്‍ സംപ്രേഷണം നടത്തിയതായി ഉഗാണ്ടന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ ഫാ. ജോസഫ് ഫ്രാന്‍സേലി ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള സംപ്രേക്ഷണത്തിനു ശേഷം മാത്രമേ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യു.സി.ടി.വി ലഭ്യമാവുകയുള്ളൂ. ഉഗാണ്ടയുടെ സുവിശേഷവത്കരണത്തിന്റെ അടുത്ത ഘട്ടമെന്ന് ദേശീയ മെത്രാന്‍ സമിതി വിശേഷിപ്പിച്ചിട്ടുള്ള യു.സി.ടി.വി യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തെ ക്രൈസ്തവ സമൂഹം ധനസമാഹരണം നടത്തിവരികയായിരുന്നു. ചിരകാല സ്വപ്നമായ യു.സി.ടി.വി യാഥാര്‍ത്ഥ്യമാക്കിയതിന് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കിയവര്‍ക്കും പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പുരോഹിതരും, അല്‍മായരും ഉള്‍പ്പെടെ സകലര്‍ക്കും ഉഗാണ്ടന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന് വേണ്ടി ഫാ. ഫ്രാന്‍സേലി നന്ദി അറിയിച്ചു. പൂര്‍ണതോതില്‍ യു.സി.ടി.വി സംപ്രേക്ഷണം ആരംഭിക്കുന്നതോടെ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമാകുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-09:43:33.jpg
Keywords: ഉഗാ
Content: 12396
Category: 10
Sub Category:
Heading: വിവാഹിതര്‍ക്ക് പൗരോഹിത്യമില്ല: ആമസോണ്‍ സിനഡാനന്തര രേഖ പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനുള്ള സിനഡ് തീരുമാനം ഒഴിവാക്കി പാപ്പയുടെ സിനഡാനന്തര രേഖ. ആമസോൺ സിനഡ് ചർച്ചകളിൽ നിന്നും ഉരുതിരിഞ്ഞ വിശകലനങ്ങൾ, അല്‍പ്പം മുന്‍പ് ‘ക്വേറിത ആമസോണിയ’ എന്ന പേരിൽ സിനഡാനന്തര രേഖയായി വത്തിക്കാൻ പ്രസിദ്ധപ്പെടുത്തിയതോടെയാണ് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. സിനഡ് നിര്‍ദ്ദേശം അംഗീകരിച്ച് ആമസോൺ മേഖലയിൽ വിവാഹിതര്‍ക്ക് വൈദികരാനുള്ള ശുപാര്‍ശ പാപ്പ അംഗീകരിക്കുമോ എന്നതായിരുന്നു കത്തോലിക്ക ലോകം പ്രധാനമായും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ ഇതിന് ‘ക്വേറിത ആമസോണിയ’ മറുപടി നല്‍കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഇളവനുവദിക്കപ്പെട്ടു കൊണ്ടുള്ള യാതൊരുവിധ പ്രസ്താവനയും പാപ്പ അംഗീകരിച്ച സിനഡാനന്തര രേഖയില്‍ ഇല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24 പേജുള്ള രേഖയില്‍ പൌരോഹിത്യ വിശുദ്ധിയെ കുറിച്ചു പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. സുവിശേഷവത്കരണം, പ്രകൃതിസംരക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും സിനഡാനന്തര രേഖയില്‍ ചര്‍ച്ചയാകുന്നു. ലത്തീന്‍ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. ഇതിന്റെ പരോക്ഷ ആവര്‍ത്തനമാണ് രേഖയിലും ഉള്ളത്. വർഷങ്ങളായി സഭ പിന്തുടരുന്ന വൈദിക ബ്രഹ്മചര്യം നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടും പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ചും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ലേഖനം ഉള്‍ക്കൊള്ളിച്ചു വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ബെനെഡിക്ട് പാപ്പയോട് ചേര്‍ന്ന് എഴുതിയ “ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്നും” (ഫ്രം ദി ഡെപ്ത്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്സ്) എന്ന പുസ്തകം കഴിഞ്ഞ നാളുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിന്നു. ഈ സാഹചര്യത്തില്‍ പുറത്തു വന്ന സിനഡാനന്തര രേഖയെ ഏറെ പ്രതീക്ഷയോടെയാണ് ആഗോള സഭ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-11:24:20.jpg
Keywords: ആമസോ, ബ്രഹ്മച
Content: 12397
Category: 18
Sub Category:
Heading: 'രണ്ടു കുട്ടികള്‍ മതി': ഗര്‍ഭഛിദ്ര ബില്ലിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണ ബില്ല് രാജ്യസഭയില്‍
Content: ന്യൂഡൽഹി: ഗര്‍ഭഛിദ്രത്തിനു കൂടുതല്‍ സാധ്യത തുറന്നു കൊടുക്കുന്ന എം‌ടി‌പി ഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ രാജ്യത്ത് ജനസംഖ്യ നിയന്ത്രണം കൊണ്ടുവരാന്‍ രാജ്യസഭയിൽ സ്വകാര്യ ബിൽ. ശിവസേന എംപിയായ അനിൽ ദേശായിയാണ് ജനസംഖ്യാ നിയന്ത്രണത്തിനായി ഭരണഘടനാ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ. ജനസംഖ്യാ നിയന്ത്രണവുമായി സഹകരിക്കുന്ന കുടുംബങ്ങള്‍ക്ക് (പരമാവധി രണ്ടു കുട്ടികള്‍ ഉള്ളവര്‍ക്ക്) നികുതി, ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സൗജന്യങ്ങള്‍ നൽകി പ്രോത്സാഹിപ്പിക്കണമെന്നാണ് ബില്ലിലെ ആവശ്യം. ചെറിയ കുടുംബമെന്ന ആശയം പിന്തുടരാത്തവര്‍ക്ക് നല്‍കുന്ന എല്ലാ ഇളവുകളും റദ്ദാക്കണമെന്നും ബില്ലിൽ ആവശ്യമുണ്ട്. ജനസംഖ്യ നിയന്ത്രിക്കാൻ ഫലപ്രദമായ ആശയം ഇതു മാത്രമാണെന്നാണ് സ്വകാര്യ ബില്ലിൽ ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനയിൽ സംസ്ഥാനങ്ങള്‍ക്കുള്ള ഡയറക്ടറേറ്റീവ് പ്രിൻസിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസീസ് എന്ന ഭാഗത്ത് ഇത് കൂട്ടിച്ചേര്‍ക്കാനായി ഭരണഘടനാഭേദഗതി വേണമെന്നാണ് ആവശ്യം. രാജ്യജനസംഖ്യ 125 കോടി കടന്നത് ആശങ്കാജനകമാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രതിസന്ധി നേരിടാനായി പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാനായി ചെറിയ കുടുംബങ്ങള്‍ക്ക് സാമൂഹ്യസുരക്ഷ പദ്ധതികളിലും നികുതിയിളവുകളും നല്‍കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്‍റെ ജനസംഖ്യാ നിയന്ത്രണ പദ്ധതികളോട് സഹകരിക്കാത്തവര്‍ക്ക് ഉയര്‍ന്ന നികുതി ഉള്‍പ്പെടെ ചുമത്തണമെന്നുമാണ് ആവശ്യം. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങൾ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ല് ദുരൂഹത ഉണർത്തുന്നുവെന്ന് സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പ്രതികരിച്ചു. തങ്ങളുടെ ആഗ്രഹത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിക്കുവാൻ മാതാപിതക്കൾക്കു സാധിക്കണം. ഏറെ വിഷമങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വളർത്തുന്നത്. ദമ്പതികൾക്ക് കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുവാൻ നിര്‍ദേശിക്കുമ്പോൾ, നിയമവിരുദ്ധമായി ഒന്നിലധികം വിവാഹം നടത്തുവാനും വിവാഹേതര ബന്ധങ്ങൾ വര്‍ദ്ധിക്കുവാനും സാഹചര്യം ഉണ്ടാകും. ഇത്തരം നിർദേശങ്ങൾ കുടുംബങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-12-13:37:38.jpg
Keywords: ജനസംഖ്യ, കേന്ദ്ര
Content: 12398
Category: 10
Sub Category:
Heading: 'ബ്രസീല്‍ ദൈവത്തിന്റേത്': പതിനായിരങ്ങളെ സാക്ഷിയാക്കി പ്രസിഡന്‍റിന്റെ പ്രഖ്യാപനം
Content: സാവോ പോളോ: പതിനായിരക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ബ്രസീല്‍ ദൈവത്തിന്റേതാണെന്ന് പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊണാരോയുടെ പ്രഖ്യാപനം. തലസ്ഥാന നഗരമായ ബ്രസീലിയായിലെ സ്റ്റേഡിയത്തില്‍ നടന്ന ‘ദി സെന്‍ഡ് ബ്രസീല്‍’ എന്ന സംയുക്ത പ്രേഷിത കൂട്ടായ്മയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നാണ് ജെയ്ര്‍ ബോള്‍സൊണാരോ പ്രഖ്യാപനം നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ‘ഉഷ്ണമേഖലയുടെ ട്രംപ്’ എന്നറിയപ്പെടുന്ന ബോള്‍സൊണാരോ ‘താന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്നും, ബ്രസീല്‍ ദൈവത്തിന്റേതാണ്’ എന്നും പ്രഖ്യാപിച്ചത് വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ബ്രസീല്‍ പ്രസിഡന്റിന്റെ ദൈവ വിശ്വാസത്തിന്റെ മറ്റൊരു പരസ്യ പ്രഖ്യാപനം കൂടിയായിരുന്നു അത്. ‘ബ്രസീലില്‍ ഒരേസമയം നടക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ പരിപാടി’ എന്ന് പത്രമാധ്യമങ്ങള്‍ വാഴ്ത്തിയ ‘ദി സെന്‍ഡ് ബ്രസീല്‍’ നാസ്യോണല്‍ സ്റ്റേഡിയം, മോറുമ്പി സ്റ്റേഡിയം, സാവോ പോളോയിലെ അല്യന്‍സ് പാര്‍ക്യു സ്റ്റേഡിയം എന്നീ മൂന്ന്‍ സ്റ്റേഡിയങ്ങളിലായാണ് സംഘടിപ്പിച്ചത്. ഒരേ സമയത്ത് സംഘടിപ്പിച്ച കൂട്ടായ്മകളില്‍ ഏതാണ്ട് ഒന്നര ലക്ഷത്തോളം യുവതീയുവാക്കളാണ് പങ്കെടുത്തത്. ഏതാണ്ട് 17 ലക്ഷത്തോളം ആളുകള്‍ പോര്‍ച്ചുഗീസ് ഭാഷയിലും, അഞ്ചര ലക്ഷത്തോളം ആളുകള്‍ ഇംഗ്ലീഷ് ഭാഷയിലും പരിപാടി തത്സമയ സംപ്രേഷണങ്ങള്‍ വീക്ഷിച്ചു. 180 പേരോളം പേര്‍ 12 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ സംസാരിച്ചു. നിരവധി അത്ഭുത രോഗശാന്തികള്‍ക്കും കൂട്ടായ്മ വേദിയായി. തങ്ങളുടെ ദൈവവിളി പൂര്‍ത്തിയാക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലീഡര്‍ യൂത്ത് വിത്ത് എ മിഷന്‍ (YWAM), സര്‍ക്യൂട്ട് റൈഡേഴ്സ്, ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്, ജീസസ് ഇമേജ്, ലൈഫ് സ്റ്റൈല്‍ ക്രിസ്റ്റ്യാനിറ്റി, ഡുനാമിസ് എന്നീ ഏഴു പ്രമുഖ പ്രേഷിത സംഘടനകള്‍ സംയുക്തമായാണ് ‘ദി സെന്‍ഡ്’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒര്‍ലാണ്ടോയിലാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-23:41:31.jpg
Keywords: ബ്രസീ
Content: 12399
Category: 18
Sub Category:
Heading: 'യഥാര്‍ത്ഥ ആത്മീയത പ്രകടമാക്കാന്‍ ഈ നാടിനെ സൗഖ്യമാക്കണമേ എന്നതാകണം നമ്മുടെ പ്രാര്‍ത്ഥന'
Content: മാരാമണ്‍: മുരടിച്ച ജീവിതങ്ങളിലൂടെ രൂപപ്പെട്ട ഭീകരതയില്‍നിന്നു നാടിന് വിമോചനം അനിവാര്യമായിരിക്കുന്നുവെന്ന് സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലം. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുരടിച്ച ജീവിതങ്ങളില്‍നിന്നു മോചനത്തിനു യഥാര്‍ഥമായ ആത്മീയത പ്രകടമാക്കാന്‍ ഈ നാടിനെ സൗഖ്യമാക്കണമേ എന്നതാകണം നമ്മുടെ പ്രാര്‍ത്ഥന. ആത്മീയത പുറംലോകത്തേക്ക് എത്തിക്കാനുള്ള ചുമതല സഭകള്‍ക്കുണ്ട്. കളകള്‍ക്കൊപ്പം വിള തിരിച്ചറിയുക പ്രയാസമാണ്. തളര്‍ന്നു പോകാതെ ദൈവഹിതം നിറവേറ്റുകയെന്നതാകണം സഭകളുടെ ദൗത്യം. വിമര്‍ശനങ്ങള്‍ ഉണ്ടാകാം. അവമതിപ്പുകള്‍ വന്നേക്കാം. ദൈവികചിന്തയില്‍ അവിടെയെല്ലാം ധൈര്യത്തോടെ മുന്നോട്ടുപോകാനാകണം. മുറിപ്പെടുത്തലുകള്‍ക്കു മുന്പില്‍ അധൈര്യപ്പെടരുതെന്നും ബിഷപ്പ് റസാലം കൂട്ടിച്ചേര്‍ത്തു. മനുഷ്യന്‍ നിസഹായത പ്രകടിപ്പിച്ച് ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ വെമ്പല്‍ കാട്ടുന്ന കാലഘട്ടമാണിത്. ദൈവവചനത്തില്‍ നിന്ന് മടങ്ങിയതാണ് ഇതിന് അടിസ്ഥാന കാരണം. നമ്മുടെ കുടുംബാന്തരീക്ഷങ്ങള്‍ പ്രാര്‍ത്ഥനയുടെ ലോകത്തേക്കു തിരികെപ്പോകണം. പ്രതികൂല സാഹചര്യത്തില്‍ ദൈവത്തില്‍ അഭയം കണ്ടെത്താന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. നന്മ തിന്മകളെ തിരിച്ചറിയുന്ന ഒരു മാധ്യമ സംസ്‌കാരമാണ് വളര്‍ന്നുവരേണ്ടത്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ കരുത്തുണ്ടാകേണ്ടതും കുടുംബാന്തരീക്ഷത്തില്‍ നിന്നാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരേ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കി. വൈകുന്നേരം ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ പ്രസംഗിച്ചു.
Image: /content_image/India/India-2020-02-12-22:51:04.jpg
Keywords: ക്രിസ്തു