Contents

Displaying 12081-12090 of 25153 results.
Content: 12400
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷിക്തനായിട്ട് ഇന്നേക്ക് 48 വര്‍ഷം
Content: ചങ്ങനാശേരി: നവതി നിറവിലുള്ള ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷിക്തനായിട്ട് ഇന്ന് 48വര്‍ഷം. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പവ്വത്തില്‍ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ പാപ്പയില്‍നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ 1977 ഫെബ്രുവരി 26 കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മേയ് 12 ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറയ്ക്കുശേഷം മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17 ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റു. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്.
Image: /content_image/India/India-2020-02-12-22:56:41.jpg
Keywords: ചങ്ങനാ
Content: 12401
Category: 18
Sub Category:
Heading: ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ജീവിത നവീകരണത്തിനുമുള്ള ആഹ്വാനം: ബിഷപ്പ് സ്റ്റാന്‍ലി റോമന്‍
Content: കൊല്ലം: ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ പ്രഘോഷിക്കപ്പെടുന്ന ദൈവവചനം ഓരോ മനുഷ്യ വ്യക്തിയുടെയും അടിസ്ഥാനപരമായ മാനസാന്തരത്തിനും അതുവഴി ജീവിത നവീകരണത്തിനുമുള്ള ആഹ്വാനമാണെന്നും, ആത്മാര്‍ഥമായി അനുതപിച്ചു കൊണ്ട് അത് ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഏവരും തയാറാകണമെന്നും മുന്‍ കൊല്ലം രൂപതാ മെത്രാന്‍ ഡോ.സ്റ്റാന്‍ലി റോമന്‍. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ. ഡൊമിനിക് വാളന്മനാല്‍ ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ അണിയിച്ചൊരുക്കിയ പന്തലില്‍ വൈകുന്നേരം നാലിന് ആരംഭിച്ച പ്രത്യേക പ്രാര്‍ഥനകളോടെ തുടങ്ങിയ ചടങ്ങുകള്‍ക്ക് കൊല്ലം രൂപതയുടെ കരിസ്മാറ്റിക് നവീകരണത്തിനായുള്ള ഡയറക്ടര്‍ ഫാ.അനില്‍ ജോസ്, സോണല്‍ കോഓര്‍ഡിനേറ്റര്‍ പി.കെ.സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ വിമല്‍ ആല്‍ബര്‍ട്ട്, വിന്‍സന്റ് തുണ്ടുവിള, അഗസ്റ്റിന്‍ പുല്ലിച്ചിറ, സിസ്റ്റര്‍ ആല്‍ബര്‍ട്ടാ മേരി, ലിന്‍ഡാ ജഫ്രി, ഡാളി ക്ലീറ്റസ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരം, രോഗശാന്തി വിടുതല്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവയും ഉണ്ടായിരിക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ 16ന് സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-12-23:22:50.jpg
Keywords: ദൈവ
Content: 12402
Category: 1
Sub Category:
Heading: സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി വീണ്ടും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അരക്ഷിതാവസ്ഥ നേരിടുന്ന സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഫെബ്രുവരി 12 ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയും ചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. ക്രൂരവും അജ്ഞാതവുമായ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നരിക്കുന്ന ചൈനയിലെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടിയും, അവരില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ പറഞ്ഞു. രോഗത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കാന്‍ ഇടയാകുന്നതിനായി അപേക്ഷിക്കണമെന്നും പൊതുകൂടിക്കാഴ്ച വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു. സിറിയയിലെ അതികഠിനമായ അവസ്ഥയും പാപ്പ ചൂണ്ടിക്കാട്ടി. മധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ നാടും, വീടും, സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പാപ്പ പറഞ്ഞു. വര്‍ഷങ്ങളായി രക്തക്കറ പുരണ്ട കുരുതിക്കളമാണ് സിറിയ. അതിനാല്‍ സിറിയന്‍ ജനതയ്ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ആഴ്ചയും ഇരു രാജ്യങ്ങള്‍ക്ക് വേണ്ടി പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-12-23:32:16.jpg
Keywords: പാപ്പ, ചൈന
Content: 12403
Category: 10
Sub Category:
Heading: 'നരകത്തിലെ അനുഭവം എന്നെ ക്രൈസ്തവ വിശ്വാസിയാക്കി': മുൻ സാത്താൻ ആരാധകന്റെ വെളിപ്പെടുത്തൽ
Content: ന്യൂയോര്‍ക്ക്: നരകത്തിലെ യാതന തനിക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതാണ് തന്നെ ക്രൈസ്തവ വിശ്വാസിയാക്കി മാറ്റിയതെന്നും മുൻ സാത്താൻ ആരാധകനായിരുന്ന ജോൺ റാമിറസിന്റെ വെളിപ്പെടുത്തൽ. 'ന്യൂസ് 12 ദ ബ്രോന്‍ക്സ്' മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം അത്യത്ഭുതം നിറഞ്ഞ തന്റെ അനുഭവം വിവരിച്ചത്. ചെറു പ്രായത്തിൽ പിതാവു വഴിയാണ് ജോൺ റാമിറസ് സാത്താനിക സംഘവുമായി പരിചയത്തിലാകുന്നത്. പിന്നീട് കൂടോത്ര വിദ്യകളിൽ ആഴമായ അറിവുള്ള ഒരു സാത്താനിക പുരോഹിതനായി ജോൺ മാറി. 1999-ലാണ് തന്റെ ശരീരം വിട്ട് താൻ നരകത്തിൽ പോയതായുള്ള അനുഭവം ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. അതിവേഗത്തില്‍ പോകുന്ന ഒരു ട്രെയിനിലായിരിന്നു ആ യാത്ര. നിറയെ ആളുകൾ ഉണ്ടായിരുന്ന ട്രെയിൻ നരകത്തിൽ എത്തിയപ്പോൾ ജസബലിനെ കണ്ടുമുട്ടി. ജസബൽ 'ദ്രോഹി, ദ്രോഹി' എന്ന് പൈശാചിക ശബ്ദത്തിൽ തന്നെ വിളിച്ചതായും താൻ അനുഭവിച്ച ഭയം, ഭൂമിയിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവിടെ ആളുകളുടെ മുഖം കാണാൻ സാധിക്കില്ലായിരിന്നു. നരകത്തിൽ കാലെടുത്തു വെക്കുമ്പോൾ, ഒരു മനുഷ്യനെ ചവിട്ടുന്നതിന്റെ പ്രതീതിയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script type='text/javascript' src='https://NEWS12BX.images.worldnow.com/interface/js/WNVideo.js?rnd=549608667;hostDomain=bronx.news12.com;playerWidth=640;playerHeight=360;isShowIcon=true;clipId=15000770;flvUri=;partnerclipid=;adTag=News;advertisingZone=;enableAds=true;landingPage=;islandingPageoverride=;playerType=STANDARD_EMBEDDEDscript;controlsType=overlay'></script><a href='//bronx.news12.com' title=''></a> <p> കൂടോത്രം ചെയ്യുന്നത് തുടരുന്ന ആളുകളെയും നരകത്തിൽ കണ്ടു. നരകത്തിൽ ഭയം എന്നത് ഒരു മനുഷ്യനെ പോലെയാണ്. അത് ഭീതിജനകമാണ്. അവിടെവച്ച് സാത്താനെ കണ്ടുമുട്ടിയെന്നും സാത്താൻ തന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ യേശുക്രിസ്തുവിന്റെ കുരിശ് നരകത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുരിശ് സാത്താനെ തട്ടി താഴെ ഇട്ടു. ഉടനെ തന്നെ തന്റെ ശരീരത്തിലേക്ക് മടങ്ങുന്ന അനുഭവം ഉണ്ടായി. താൻ യേശു ക്രിസ്തുവിന്റെ ഒരു സന്ദേശകൻ മാത്രമാണെന്നും, മറ്റൊന്നും തന്റെ കൈകളിൽ നൽകാൻ ഇല്ലെന്നും എന്നാൽ ക്രിസ്തുവിലേക്ക് തനിക്ക് വിരൽ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-13-02:38:29.jpg
Keywords: സാത്താ, പിശാച
Content: 12404
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ അജ്ഞത: രൂപതാതല കോണ്‍ഗ്രസ് പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍
Content: ഓക്ലാന്‍ഡ്‌: അമേരിക്കയിലെ വിശ്വാസികളില്‍ എഴുപതു ശതമാനവും ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അജ്ഞരാണെന്ന ‘പ്യൂ റിസേര്‍ച്ച്’ സെന്ററിന്റെ ഞെട്ടിക്കുന്ന സര്‍വ്വേ ഫലത്തിന്റെ പശ്ചാത്തലത്തില്‍ രൂപതാതല ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പ്രഖ്യാപനവുമായി കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡ്‌ രൂപത. മെത്രാനെന്ന നിലയില്‍, ഈ കണ്ടെത്തല്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും, ഇതിനോടുള്ള പ്രതികരണമായി വരുന്ന ജൂണ്‍ 19-20 തിയതികളിലായി ഓക്ലാന്‍ഡിലെ ക്രൈസ്റ്റ് ദി ലൈറ്റ് കത്തീഡ്രലില്‍ വെച്ച് രൂപതാതല യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുവെന്നുമാണ് ബിഷപ്പ് മൈക്കേല്‍ ബാര്‍ബര്‍ എസ്.ജെ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന വാര്‍ഷിക കാറ്റെക്കെറ്റിക്കല്‍ കണ്‍വെന്‍ഷന്റെ മുഖ്യ പ്രമേയം ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമാണെന്നും വിശ്വാസികള്‍ക്കു എഴുതിയ കത്തില്‍ അദ്ദേഹം കുറിച്ചു. ദിവ്യകാരുണ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുവാനും, എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരേപ്പോലെ, ദിവ്യകാരുണ്യത്താല്‍ പരിപാലിക്കപ്പെടുകയും, രൂപപ്പെടുകയും ചെയ്ത ഒരു ജനതയയാണെന്ന്‍ ഉറപ്പിക്കുവാനും യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്ന് ബിഷപ്പ് പറയുന്നു. ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുക മാത്രമല്ല തന്റെ ലക്ഷ്യം. കോണ്‍ഗ്രസ് വഴി പുരോഹിതരേയും, മതാധ്യാപകരേയും ഡയറക്ടര്‍മാരേയും, യുവജന നേതാക്കളേയും ആവേശഭരിതരാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടെന്ന് ബിഷപ്പ് മൈക്കേല്‍ വ്യക്തമാക്കി. രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിലെ ആദ്യദിനം വൈദികര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ആത്മീയ സംവാദങ്ങള്‍ക്കും, മെത്രാന്റെ പ്രഭാഷണത്തിനും, യുവജനങ്ങള്‍ക്കൊപ്പമുള്ള പ്രാര്‍ത്ഥനക്കും പുറമേ രാത്രി 11 മണിവരെ ആരാധനയും കോണ്‍ഗ്രസില്‍ നടക്കും. ജൂണ്‍ 20ന് ഇംഗ്ലീഷിലും, സ്പാനിഷിലുമുള്ള വിശുദ്ധ കുര്‍ബാനകളും, കത്തീഡ്രലിനോട് ചേര്‍ന്നുള്ള തെരുവിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവുമാണ് നടത്തുക. ബിഷപ്പ് മൈക്കേല്‍ ബാര്‍ബറിന്റെ അതേ ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇന്റര്‍നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസും നടക്കുക. പോളിഷ് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി, ഹംഗറി കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, സിറിയന്‍ ഗ്രീക്ക് കത്തോലിക്ക പാത്രിയാര്‍ക്ക് യൂസഫ്‌ അബ്സി തുടങ്ങിയ പ്രമുഖര്‍ ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-13-12:03:36.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാ
Content: 12405
Category: 1
Sub Category:
Heading: പാപ്പയുടെ ഭാരത സന്ദർശനം ഉടന്‍: പ്രതീക്ഷ പ്രകടിപ്പിച്ച് കർദ്ദിനാൾ ഗ്രേഷ്യസ്
Content: ബെംഗളൂരു: ഫ്രാൻസിസ് മാർപാപ്പയുടെ ഭാരത സന്ദർശനം ഉടനെ നടക്കുമെന്ന സൂചനകൾ നല്‍കിക്കൊണ്ട് സി‌ബി‌സി‌ഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇത് സംബന്ധിച്ചു ചർച്ചകൾ നടന്നു വരികയാണെന്നും ഭാരത സഭയുടെ ആവശ്യത്തിന് അനുകൂലമായ മനോഭാവമാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടക്കുന്ന ദേശീയ മെത്രാൻ സമിതിയുടെ മുപ്പതിനാലാമതു പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പത്ര സമ്മേളനത്തിലാണ് കർദ്ദിനാൾ ഗ്രേഷ്യസ് ഇക്കാര്യം പ്രസ്താവിച്ചത്. പാപ്പയുടെ സന്ദർശനത്തിന് ഒരുക്കമായി ഇരുരാജ്യങ്ങളും തമ്മിൽ പ്രോട്ടോകോൾ നടപടികൾ പൂർത്തീകരിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്കി. സിനഡിനായി കഴിഞ്ഞ വര്‍ഷം റോമിലെത്തിയ കർദ്ദിനാൾ ഗ്രേഷ്യസിനോട് മാർപാപ്പ ഭാരത സന്ദര്‍ശനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജനസംഖ്യയിൽ ചെറുതെങ്കിലും മുന്നൂറോളം വരുന്ന ബിഷപ്പുമാരുടെ കീഴിൽ രാജ്യത്തിൻറെ പുരോഗതിയ്ക്കായി പ്രയത്നിക്കുന്ന ഒരു സമൂഹമാണ് ക്രൈസ്തവരെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അന്‍പത്തിനാലായിരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ആറു കോടിയോളം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നു. ഇരുപതിനായിരം ആതുരാലയങ്ങളും സഭയുടേതായി പ്രവർത്തിക്കുന്നു. ഇതിനു പുറമെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അരലക്ഷത്തിലധികം വൈദികരും ഒരു ലക്ഷത്തോളം സന്യസ്തരും ആയിരകണക്കിന് അല്മായരും വിവിധ സംഘടനകൾ വഴി സേവനമനുഷ്ഠിക്കുന്നുണ്ട്. ഭരണകൂടത്തിന്റെയും ഇതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സമാധാനപൂർണമായ അന്തരീക്ഷം സൃഷ്ടിക്കുവാനാണ് സഭയുടെ പരിശ്രമം. ലോകത്തിന്റെ ദീപവും ഭൂമിയുടെ ഉപ്പുമാകാൻ വിളിക്കപ്പെട്ടവരാണ്‌ ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. ജാതിമതഭേദമെന്യേ എല്ലാവരുമായി സൗഹൃദ സംഭാഷണത്തിനൊപ്പം സഞ്ചരിക്കാനായിരിക്കണം പരിശ്രമമെന്നു സിബിസിഐ ജനറൽ സെക്രട്ടറി ബിഷപ്പ് ജോഷ്വ ഇഗ്നാത്തിയോസ് പ്ളീനറി സമ്മേളനത്തെക്കുറിച്ചു പറഞ്ഞു. 'സംവാദം സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത' എന്നതാണു സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയം. ഇന്ത്യയിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആരംഭിച്ച സമ്മേളനം 19 വരെ നീളും. ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അധ്യക്ഷതയിലാണ് സമ്മേളനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-13-15:09:39.jpg
Keywords: പാപ്പ, ഭാരത
Content: 12406
Category: 1
Sub Category:
Heading: കൊറോണ ആശങ്കയിൽ ഹോങ്കോംഗ്: വിഭൂതി തിരുകർമ്മങ്ങൾ റദ്ദാക്കി
Content: ലോകം മുഴുവൻ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി തീരുമാനങ്ങളെടുത്ത് ഹോങ്കോംഗ് സഭ. അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്ക് ദേവാലയ തിരുക്കർമ്മങ്ങൾ റദ്ദാക്കി. ഇതിൽ വിഭൂതി തിരുനാൾ തിരുകർമ്മങ്ങളും ഉൾപ്പെടുന്നുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധി നിർമ്മാർജ്ജനം ചെയ്യാൻ അടുത്ത രണ്ടാഴ്ച നിർണായകമാണ് എന്നതിനാലാണ് ദുഃഖകരമായ തീരുമാനം എടുക്കേണ്ടി വന്നതെന്ന് ഹോങ്കോങിലെ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി വഹിക്കുന്ന കർദ്ദിനാൾ ജോൺ ടോങ് പറഞ്ഞു. ഫെബ്രുവരി 15 മുതൽ 28 വരെ ഞായറാഴ്ചയും ഇടദിവസങ്ങളിലെയും വിശുദ്ധ കുർബാനകളും വിഭൂതി തിരുനാൾ കുർബാനയും റദ്ദാക്കിയതായി  ഇടയലേഖനത്തിലൂടെയാണ് കർദ്ദിനാൾ ജോൺ ടോങ് വിശ്വാസി സമൂഹത്തെ അറിയിച്ചത്. ദുരിത സമയത്ത് ദൈവത്തിൽ കൂടുതൽ ആശ്രയം വയ്ക്കണമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച കാലത്തേക്ക് മാധ്യമങ്ങളിലൂടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും, വീട്ടിലിരുന്നു ജപമാല ചൊല്ലാനും,  ബൈബിൾ വായിക്കാനും ഇടയലേഖനത്തിൽ നിർദേശമുണ്ട്.  മറ്റുള്ളവരെ സഹായിക്കാനും, അവർക്കു വേണ്ടി പ്രാർത്ഥിക്കാനും കർദ്ദിനാൾ ജോൺ ടോങ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. കത്തോലിക്കാസഭയിൽ ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പ് ദിനങ്ങൾ വിഭൂതി തിരുനാളോടുകൂടിയാണ് ആരംഭിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷത്തോളം വിശ്വാസികളാണ് ഹോങ്കോങ്ങിലെ സഭയുടെ ഭാഗമായിട്ടുള്ളത്. ചൈനയുമായി ഹോങ്കോങ്ങിന് തുറന്ന അതിർത്തിയാണുള്ളത്. ചൈനയിൽ ആയിരകണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ ഹോങ്കോങ്ങിൽ  ഇതുവരെ അമ്പതോളം ആളുകളിൽ സ്വീകരിച്ചിട്ടുണ്ട്. ഒരാൾ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
Image: /content_image/News/News-2020-02-14-11:28:18.jpg
Keywords: ഹോങ്കോ
Content: 12407
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് മാലി പ്രസി‍ഡന്‍റ്
Content: വത്തിക്കാന്‍ സിറ്റി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കാര്‍ കെയ്ത്താ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഫെബ്രുവരി 13 വ്യാഴാഴ്ച, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ഓഫിസില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മാലി ഇന്നു നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മതമൗലിക വാദത്തില്‍നിന്നും ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്നും ഉടലെടുത്തതാണെന്ന് പ്രസിഡന്‍റ് കെയ്ത്താ തുറന്നു പങ്കുവച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. ഭക്ഷ്യക്ഷാമം, കുടിയേറ്റ പ്രതിഭാസം, സുരക്ഷ എന്നീ വിഷയങ്ങളിലും ഇരുവരും ചര്‍ച്ചകള്‍ നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്, പ്രസിഡന്‍റ് കെയ്ത്താ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലാഘറുമായും മാലി പ്രസിഡന്‍റ് ചര്‍ച്ച നടത്തി. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ മാലിയുടെ ആകെ ജനസംഖ്യയുടെ 95%വും മുസ്ലിം മതത്തെ പിന്തുടരുന്നവരാണ്. രാജ്യത്തു 2% മാത്രമാണ് ക്രൈസ്തവ ജനസംഖ്യ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-14-13:40:25.jpg
Keywords: പാപ്പ
Content: 12408
Category: 13
Sub Category:
Heading: ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്ത് വൈദിക സഹോദരങ്ങള്‍
Content: വീടു വയ്ക്കാന്‍ സ്ഥലവും അതിനായി പണവുമില്ലാതെ കഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് അഞ്ചു സെന്റ് സ്ഥലം വീതം നൽകാനൊരുങ്ങി വൈദിക സഹോദരങ്ങൾ. കോടനാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലും, ജയ്‌പൂർ സെന്റ് ആൻസ്ലം ഇടവക വികാരി ഫാ. തോമസ് മണിപ്പറമ്പിലുമാണ് പാവങ്ങൾക്കായി കരുണയുടെ കരം തുറക്കുന്നത്. സഹോദര വൈദികർ തങ്ങളുടെ പൗരോഹിത്യ രജതജൂബിലിയോട് അനുബന്ധിച്ചാണ് ഈ കാരുണ്യപ്രവർത്തിക്കായി ഒരുങ്ങുന്നത്. അങ്കമാലി മഞ്ഞപ്ര ആനപ്പാറ ഫാത്തിമമാതാ പള്ളിക്കു സമീപമുള്ള 1. 10 ഏക്കർ ഭൂമിയാണ് ദാനം ചെയ്യുന്നത്. ഏപ്രിൽ 18-ന് ഫാത്തിമ മാതാ പള്ളിയിൽ വച്ചു നടക്കുന്ന ജൂബിലി ആഘോഷ സമാപനത്തിൽ മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെയും ആര്‍ച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന്റേയും സാന്നിധ്യത്തിൽ ഭൂമിദാനം നടക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-14-14:23:21.jpg
Keywords: ദാന
Content: 12409
Category: 14
Sub Category:
Heading: ഈസ്റ്ററിന് ഒരുക്കമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി
Content: റോം: ഈ വര്‍ഷത്തെ ഈസ്റ്ററിന് ഒരുക്കമായി വത്തിക്കാന്‍ സ്‌പെഷ്യല്‍ പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ക്കു രൂപം നല്‍കിയ ജര്‍മ്മന്‍ കലാകാരന്‍ ഹെയ്ന്‍റിച്ച് ഹോഫ്മാന്‍ വരച്ച ഉത്ഥിതനായ ക്രിസ്തുവിന്റെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.15 യൂറോയാണ് വില. 1824 -1911 കാലഘട്ടത്തില്‍ ജീവിച്ച ഹോഫ്മാന്‍ വരച്ച ഗത്സെമനിലെ യേശുവിന്റെ സഹനം വ്യക്തമാക്കുന്ന ചിത്രവും യേശുവിന്റെ മൃതസംസ്കാരത്തിന്റെ ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-14-14:58:20.jpg
Keywords: തപാ, സ്റ്റാമ്പ