Contents

Displaying 1331-1340 of 24959 results.
Content: 1481
Category: 8
Sub Category:
Heading: തന്നെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗം തുറക്കുന്നത് കണ്ടിട്ട് ശുദ്ധീകരണസ്ഥലത്തേക്ക് പോകുവാന്‍ ഏതെങ്കിലും രക്തസാക്ഷി തയ്യാറാകുമോ?: വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം ചോദിക്കുന്നു
Content: “പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടുംകൂടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സന്നിധിയില്‍ സത്യസന്ധമായി വ്യാപരിക്കുകയും ചെയ്താല്‍ അവിടുന്ന് നിങ്ങളെ കടാക്ഷിക്കും. നിങ്ങളില്‍നിന്നു മുഖം മറയ്ക്കുകയില്ല. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്‍മയെപ്പറ്റി ചിന്തിക്കുവിന്‍. ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവിന്‍. നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍. പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച് ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു. പാപികളായ ജനതയോട് അവിടുത്തെ ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു. പാപികളേ, പിന്‍തിരിയുവിന്‍; അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍. അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യുകയില്ലെന്ന് ആരറിഞ്ഞു” (തോബിത്ത് 13:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-28}# “ദുരിതങ്ങളുടെ നടുവിലും ദൈവത്തെ സ്തുതിക്കുന്ന നാവ്, രക്തസാക്ഷികളുടെ നാവിനേക്കാള്‍ ഒട്ടും വിലകുറഞ്ഞതല്ല, അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരുപോലെയുള്ള പ്രതിഫലം ലഭിക്കുവാനാണ് സാധ്യത. തന്റെ കഷ്ടതകളിലും ഒരു മനുഷ്യന്‍ ദൈവത്തെ സ്തുതിക്കുകയും, ദൈവത്തോട് നന്ദി പറയുകയും ചെയ്യുകയാണെങ്കില്‍, അത് ഒരു തരത്തിലുള്ള രക്തസാക്ഷിത്വമായിട്ടാണ് കണക്കാക്കുക. ഇപ്രകാരമുള്ള രക്തസാക്ഷികളുടെ മുൻപിൽ സ്വർഗ്ഗം തുറക്കുന്നു. തന്നെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗം തുറക്കുന്നത് കണ്ടിട്ട് ശുദ്ധീകരണസ്ഥലത്തേക്ക് പോകുവാന്‍ ഏതെങ്കിലും രക്തസാക്ഷി തയ്യാറാകുമോ?” (വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം). #{red->n->n->വിചിന്തനം:}# സഹനങ്ങളിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ രക്തസാക്ഷിയായി മാറുക. ദൈവത്തോടുള്ള സ്നേഹത്താല്‍ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-25-08:50:37.jpg
Keywords: സ്വര്‍ഗ്ഗം
Content: 1482
Category: 8
Sub Category:
Heading: അത്യാവശ്യമായ ജോലിയുണ്ടെന്ന് പറഞ്ഞു പ്രാര്‍ത്ഥന മറ്റൊരു സമയത്തേക്ക് നീക്കി വെക്കുന്നവര്‍ക്ക് ശുദ്ധീകരണസ്ഥലം എത്ര വര്‍ഷം?
Content: “കര്‍ത്താവിങ്കലേക്ക് തിരിയുവാന്‍ വൈകരുത്, നാളെ നാളെ എന്ന് നീട്ടിവയ്ക്കുകയുമരുത്, അവിടുത്തെ കോപം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും” (പ്രഭാഷകന്‍ 5:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-29}# "അത്യാവശ്യമായ ജോലി ഉണ്ട് എന്ന് പറഞ്ഞു പ്രാര്‍ത്ഥന മറ്റൊരു സമയത്തേക്ക് നീട്ടിവയ്ക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ക്രിസ്ത്യാനികള്‍ക്ക് എത്രവര്‍ഷത്തെ ശുദ്ധീകരണസ്ഥലമായിരിക്കും ലഭിക്കുക! ദൈവത്തെ സ്വന്തമാക്കുന്നതിന്റെ സന്തോഷം അനുഭവിക്കുവാന്‍ നാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ചെറുതും വലുതുമായ തെറ്റുകള്‍ നാം ഒഴിവാക്കണം, ദൈവത്തില്‍ നിന്നും വേര്‍പിരിയുക എന്ന കാര്യം ഈ പാവപ്പെട്ട ആത്മാക്കളെ സംബന്ധിച്ചിടത്തോളം ഭയാനകമായ ഒരു സഹനമായിരിക്കും." (വിശുദ്ധ ജോണ്‍ മരിയ വിയാന്നി) #{red->n->n->വിചിന്തനം:}# പ്രാര്‍ത്ഥനയിലൂടേയും, ദിവ്യബലിയിലൂടേയും നാം ശുദ്ധിയുള്ളവരായി തീരുന്നു. ബൈബിളില്‍ കാണുവാന്‍ കഴിയുന്ന - സുവിശേഷമനുസരിച്ച് ജീവിക്കുവാന്‍ ധൈര്യം കാണിച്ച പുരുഷന്‍മാരേയും, സ്ത്രീകളേയും മാതൃകയാക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിശുദ്ധര്‍ ആരൊക്കെയാണ്? അവരെ അനുകരിക്കുവാന്‍ ശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-24-03:22:04.jpg
Keywords: പ്രാര്‍ത്ഥന
Content: 1483
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ആയിരകണക്കിന് സന്ദര്‍ഭങ്ങള്‍
Content: “ഏകയെങ്കിലും സകലതും അവള്‍ക്ക് സാധ്യമാണ്. മാറ്റത്തിന് അധീനയാകാതെ അവള്‍ സര്‍വ്വവും നവീകരിക്കുന്നു. ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളില്‍ പ്രവേശിക്കുന്നു; അവരെ ദൈവ മിത്രങ്ങളും പ്രവാചകരുമാക്കുന്നു” (ജ്ഞാനം 7:27). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-30}# “നമ്മളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുവാനും, ആശയകുഴപ്പങ്ങളില്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും, അസ്വസ്ഥതകളില്‍ ആശ്വാസം പകരുവാനും, ദാരിദ്ര്യത്തില്‍ സഹായിക്കുവാനും, രോഗാവസ്ഥയില്‍ ആരോഗ്യം നല്‍കുവാനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കഴിയുമെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്ന ആയിരകണക്കിന് സന്ദര്‍ഭങ്ങള്‍ ഉണ്ട്. എത്രത്തോളം കൂടുതല്‍ ആത്മാക്കളെ നിങ്ങള്‍ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുന്നുവോ, അത്രത്തോളം കൂടുതല്‍ സംരക്ഷകര്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കും, അവിടെ അവര്‍ നിങ്ങളുടെ ക്ഷേമത്തിനായി നിരന്തരം ദൈവത്തോട് അപേക്ഷിച്ചു കൊണ്ടിരിക്കും”. (വിശുദ്ധ ഗ്രിഗറി). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, അവരുടെ കാവല്‍ മാലഖമാരുടെ നന്ദിയെക്കുറിച്ചോര്‍ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-24-03:41:31.jpg
Keywords: ശുദ്ധീകരണസ്ഥല
Content: 1484
Category: 8
Sub Category:
Heading: പരിശുദ്ധ അമ്മയെ മുറുകെ പിടിക്കുക; ശുദ്ധീകരണസ്ഥലത്തെ ഭയപ്പെടേണ്ടി വരില്ല
Content: “അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക് അവള്‍ ജീവന്റെ വൃക്ഷമാണ്; അവളെ മുറുകെപിടിക്കുന്നവര്‍ സന്തുഷ്ടരെന്ന് വിളിക്കപ്പെടും” (സുഭാഷിതങ്ങള്‍ 3:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-31}# നിങ്ങളെ പൂര്‍ണ്ണമായും പരിശുദ്ധ മറിയത്തിന് അടിയറവെക്കുക. വിശുദ്ധ കുര്‍ബ്ബാനകളും, ദിവ്യകാരുണ്യ സ്വീകരണങ്ങളും, ഉപവാസങ്ങളുമാകുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് നല്‍കുക. അവളുടെ മഹത്വമേറിയ നന്മകളെ അനുകരിക്കുക. ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലത്തെ ഭയപ്പെടേണ്ടതില്ല. ദൈവത്തിന്റെ ഹിതത്തിനനുസൃതമായ യഥാര്‍ത്ഥ അനുതാപവും, യോഗ്യതയും, നിങ്ങളുടെ അവസാന രോഗാവസ്ഥയില്‍ ഒരുപാട് ക്ഷമയും, ദൈവത്തെ സ്നേഹിക്കുവാനുള്ള വിശുദ്ധവും തീക്ഷ്ണവുമായ ആഗ്രഹവും, വിശേഷപ്പെട്ട എളിമയും, ശുദ്ധീകരണസ്ഥലത്തേപോലെ നമ്മുടെ ആത്മാവിലെ കറകള്‍ തുടച്ച് നീക്കുകയും, നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ പ്രാപ്തമാക്കും. നമ്മളെ ഈ അവസ്ഥയില്‍ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുവാനുള്ള പ്രത്യേകമായ സഹായം അവള്‍ നിങ്ങള്‍ക്ക് നേടി തരും. നീതിയുടെ മാതാവും, സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തിനിയും, ലോകത്തിന്റെ രാജ്ഞിയുമായ പരിശുദ്ധ കന്യകയ്ക്കല്ലാതെ ആര്‍ക്കാണിതിന് കഴിക? (എറ്റിയന്നെ ബിനെറ്റ്, എസ്. ജെ, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# തന്റെ മകനായ യേശുവിനെ സ്നേഹിക്കുന്നത് പോലെ തന്നെ പരിശുദ്ധ മാതാവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സ്നേഹിക്കുന്നു. ഇപ്രകാരം മൂന്ന്‍ പ്രാവശ്യം പ്രാര്‍ത്ഥിക്കുക: “ഓ പരിശുദ്ധ മറിയമേ, ജന്മ പാപമില്ലതെ ഉത്ഭവിച്ച ഞങ്ങളുടെ അമ്മേ, നിന്നില്‍ അഭയം പ്രാപിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-24-04:09:46.jpg
Keywords: പരിശുദ്ധ അമ്മ
Content: 1485
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി
Content: "തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു" (ലൂക്ക 2:50-51). #{red->n->n->പ.കന്യകയുടെ മരണം}# എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്‍റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ വിശ്വാസം സഭയില്‍ നിലനിന്നിരുന്നു. ജീവദാതാവായ മിശിഹാ പോലും മരണനിയമത്തിന് വിധേയമായതിനാല്‍ പ.കന്യക മരണത്തിന് അധീനയായിരിക്കുമെന്നാണ് കരുതേണ്ടത്. ദിവ്യസുതന്‍റെ സ്വര്‍ഗാരോഹണ ശേഷം സ്വര്‍ഗ്ഗത്തെ മാത്രം അന്വേഷിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് അവള്‍ നയിച്ചത്. സ്വപുത്രനോടുള്ള അത്യുജ്ജ്വലമായ സ്നേഹവും ഐക്യവും പരിശുദ്ധ അമ്മയെ ഈ ലോകത്തില്‍ നിന്നും വിമോചനം പ്രാപിക്കുവാനുള്ള ആഗ്രഹത്തിന് കാരണമായി തീര്‍ന്നിട്ടുണ്ടാകാം. മറിയം മരണത്തിന് വിധേയയായത് ദിവ്യസുതനോട് അനുരൂപയാകുന്നതിനു വേണ്ടി ആയിരിന്നു. മരണം എല്ലാവര്‍ക്കും ഭയാജനകമാണ്. എന്നാല്‍ പ.കന്യകയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ലായിരുന്നു. അത് കേവലം ഒരു സ്നേഹനിദ്രയായിരുന്നു. മേരി യാതൊരു മരണ വേദനയും അനുഭവിക്കാതെയാണ് കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്നും നിത്യസൗഭാഗ്യത്തിലേയ്ക്കു പ്രവേശിച്ചത്. പ്രായാധിക്യമോ, ശാരീരിക രോഗമോ മറ്റു ഭൗമികകാരണങ്ങളേക്കാള്‍ ഹൃദയത്തില്‍ ഉജ്ജ്വലിച്ച ദൈവസ്നേഹാഗ്നിയാലത്രേ മേരി ദിവംഗതയായത്. തന്റെ ജീവിതത്താല്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ ധന്യമാക്കിയ ശേഷം അവള്‍ സ്വര്‍ഗീയ മഹത്വത്തിലേക്ക് പ്രവേശിച്ചു. മിശിഹാ കാല്‍വരി മലയിലെ കുരിശില്‍ സ്വജീവന്‍ പരമപിതാവിന് സമര്‍പ്പിച്ച്‌ മരിച്ചതു പോലെ പ.കന്യകയും സ്വര്‍ഗീയപിതാവ് ഭരമേല്‍പ്പിച്ച ദൗത്യം പരിപൂര്‍ണമായി നിര്‍വഹിച്ച ശേഷം മരണത്തെ അഭിമുഖീകരിച്ചു. അവളുടെ പരിപാവനമായ ആത്മാവ് ഈ പ്രപഞ്ചത്തില്‍ നിന്നു സ്വര്‍ഗീയ പിതാവിന്‍റെയും അവിടുത്തെ ദിവ്യസുതന്‍റെയും സന്നിധിയിലേക്കു പറന്നുയര്‍ന്നു. എല്ലാ ക്രിസ്താനികള്‍ക്കും മരണത്തിലും അവളുടെ സ്നേഹ നിദ്ര മാതൃക നല്‍കുന്നു. പ്രത്യേകിച്ചും മരണസമയത്ത് പ.കന്യകയുടെ സഹായം നമുക്ക് ലഭിക്കുമെങ്കില്‍ നാം നല്ലമരണം പ്രാപിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്. ഇന്നു സ്വര്‍ഗ്ഗീയ മഹത്വം അനുഭവിക്കുന്ന വിശുദ്ധന്‍മാരെല്ലാവരും അവരുടെ ഉന്നതമായ സ്വര്‍ഗീയ സൗഭാഗ്യത്തിനര്‍ഹരായിത്തീര്‍ന്നത് പ.കന്യകയോടുള്ള ഭക്തി നിമിത്തമാണെന്ന് കാണാവുന്നതാണ്. നാം എല്ലാ ദിവസവും "പാപികളായ ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിച്ചു കൊള്ളണമേ" എന്നു ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന മരണസമയത്ത് പ.കന്യകയുടെ സവിശേഷമായ സഹായം ലഭിക്കാന്‍ കാരണമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. പ.കന്യകയുടെ നേരയുള്ള ഭക്തി നിത്യരക്ഷയുടെ സുനിശ്ചിതമായ അടയാളമാകുന്നുവെന്ന് ലെയോ പതിനൊന്നാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. "എനിക്കു മറിയത്തെ തരിക, മറിയം എന്നെ പരിത്യജിക്കാതിരിക്കുവാന്‍". പതിമൂന്നാം ലെയോ മാര്‍പാപ്പ മരണശയ്യയില്‍ കിടന്നുകൊണ്ട് പറഞ്ഞു: "നമുക്കു ഉത്തരീയനാഥയ്ക്കു ഒരു നവനാള്‍ കഴിക്കാം. അതിനുശേഷം ഞാന്‍ സമാധാനപൂര്‍ണമായി മരിച്ചുകൊള്ളാം." #{red->n->n->സംഭവം}# ആധുനിക യുവജനങ്ങളുടെ മദ്ധ്യസ്ഥയും വിശുദ്ധി സംരക്ഷിക്കുവാനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വി.മരിയ ഗൊരേറ്റിക്ക് പ.കന്യകയോട് തികഞ്ഞ ഭക്തിയാണുണ്ടായിരുന്നത്. അലക്സാണ്ടര്‍ എന്ന യുവാവ് പാപത്തിനു പ്രേരിപ്പിച്ചപ്പോള്‍ അതിന് സമ്മതിക്കാതിരുന്നതിനാല്‍ ഈ പിഞ്ചുബാലിക അയാളുടെ കഠാരക്കിരയായി. മരണത്തെപ്പോലും തൃണവല്‍ക്കരിച്ചുകൊണ്ട് വിശുദ്ധി സംരക്ഷിക്കുവാന്‍ സാധിച്ചത് പ.കന്യകാമറിയത്തിന്‍റെ സഹായത്താലാണെന്നു മരണത്തിനു മുമ്പ് ആശുപത്രിയില്‍ വച്ച് അവള്‍ പറഞ്ഞു. തന്നെ നിഷ്ക്കരുണം കുത്തിമുറിവേല്‍പ്പിച്ച ആ യുവാവിനോട് എന്തെങ്കിലും വിരോധമുണ്ടോ എന്നു ചോദിച്ചതിന് ആ ബാലിക, ഇപ്രകാരമാണ് മറുപടി പറഞ്ഞത്. "കുരിശിന്‍ ചുവട്ടില്‍ വച്ച് ഈശോയെ കുരിശില്‍ തറച്ചവരോട് ക്ഷമിച്ച നമ്മുടെ അമ്മ പ.കന്യകാമറിയത്തെ പ്രതി തെറ്റുകളെല്ലാം ഞാന്‍ അലക്സാണ്ടറോട് ക്ഷമിച്ചിരിക്കുന്നു". മാത്രമല്ല മരണത്തിനു മുമ്പ് അലക്സാണ്ടറിന്‍റെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തു. പ.കന്യകാമറിയത്തിന്‍റെ സന്നിധിയില്‍ മരിയാ ഗൊരേറ്റി ചെയ്ത പ്രാര്‍ത്ഥനകളാണ് തന്നെ രക്ഷിക്കുന്നതെന്ന് പിന്നീട് അലക്സാണ്ടര്‍ പറഞ്ഞിരുന്നു. #{red->n->n->പ്രാര്‍ത്ഥന}# പ.കന്യകയെ, അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നുവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണമായിരുന്നു. നാഥേ, ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ ദിവ്യകുമാരനോടും കൂടി സ്വര്‍ഗീയ സൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കേണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്ത് നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-24-04:35:09.jpg
Keywords: വണക്ക
Content: 1486
Category: 1
Sub Category:
Heading: ഈ മാസം 'ഫാത്തിമയില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു' എന്ന്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം
Content: 2016 മെയ് നാലാം തിയതി ഫാത്തിമയില്‍ കണ്ടത് സൂര്യപ്രകാശത്തിന്റെ അത്ഭുതം മാത്രം. എന്നാല്‍ ഇതിനെ 'ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു' എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പോര്‍ച്ചുഗീസ് ദിനപത്രമായ 'Correio da manha' യാണ് ഈ സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ 'Miracle Of Sun' എന്നാണ് പ്രസ്തുത ദിനപത്രം വിശേഷിപ്പിച്ചത്. പോര്‍ച്ചുഗലിലെ Vila Nova De Ourem-ല്‍ മെയ് നാലാം തിയ്യതി രാവിലെ 8 മണിയോടെ സംഭവിച്ച ഈ അത്ഭുതം നൂറുകണക്കിനു വിശ്വാസികള്‍ ദര്‍ശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഔറത്തു നിന്നും കാക്സറിയിലേക്ക് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണ മദ്ധ്യേ അസാധാരണമായ ഒരു പ്രകാശം സൂര്യനില്‍ നിന്നും അവിടേക്ക് പതിച്ചു. ഇത് അവിടെ കൂടിയിരിന്ന നൂറുകണക്കിനു വിശ്വാസികള്‍ ദര്‍ശിച്ചു. ഈ സംഭവത്തെയാണ് മാതാവിന്റെ പ്രത്യക്ഷപെടലായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള 'Miracle Of Sun' സംഭവിച്ചിട്ടുണ്ട്. 2011 മെയ് മാസത്തില്‍ നടന്ന സൂര്യപ്രകാശത്തിന്റെ അത്ഭൂതത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. (ഈ സംഭവത്തെക്കുറിച്ച് Correio da manha പുറത്തിറക്കിയ പോർച്ചുഗീസ് ഭാഷയിലുള്ള വീഡിയോ) പോര്‍ച്ചുഗലിലെ 'Shrine Of Our Lady Of Fathima' അധികൃതര്‍ ഈ സംഭവത്തെ ക്കുറിച്ച് ഇപ്രകാരമാണ് പ്രതികരിച്ചത്, "ഈ മാസം നാലാം തിയ്യതി ഫാത്തിമയില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. ഇതേ ദിവസം അവിടെ കൂടിയിരിന്ന ചില വിശ്വാസികള്‍ സൂര്യനില്‍ നിന്നും ഒരു പ്രത്യേക പ്രകാശം അവിടെക്കു പതിക്കുന്നതായി കണ്ടു. എന്നാല്‍ ഇത് ദര്‍ശിക്കാത്ത വിശ്വാസികളും ആ കൂട്ടത്തില്‍ ഉണ്ടായിരിന്നു. ഈ സംഭവം നടന്ന സ്ഥലത്തെ ഇടവക വികാരിയോ രൂപതയോ ഇതേ കുറിച്ച് യാതൊരു വിധ പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ല". 1917-ല്‍ ഫാത്തിമയില്‍ മൂന്ന്‍ കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്കിയെന്നുള്ളത് മാറ്റമില്ലാത്ത സത്യമാണ്. അതിനെ കത്തോലിക്ക സഭ അംഗീകരിക്കുകയും നിരവധി മാര്‍പാപ്പമാര്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങളാണ് ഇന്നും ഇവിടെ സംഭവിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഓരോ വര്‍ഷവും കടന്ന്‍ വരുന്നത്. എന്നാല്‍ സൂര്യപ്രകാശത്തിന്റെ അത്ഭുതത്തെ മാതാവിന്റെ പ്രത്യക്ഷപ്പെടലായി ചിത്രീകരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ 1917-ല്‍ നടന്ന യഥാര്‍ത്ഥ പ്രത്യക്ഷപ്പെടലിനെ പോലും സംശയിപ്പിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചേക്കാം. അതിനാല്‍ ഇതുപോലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നതില്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
Image: /content_image/News/News-2016-05-24-07:07:05.jpg
Keywords:
Content: 1487
Category: 6
Sub Category:
Heading: ആത്മീയത പൂര്‍ണ്ണത കൈവരിക്കുന്നത് മനുഷ്യന്റെ ബാഹ്യജീവിതത്തില്‍
Content: ''പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു'' (1 യോഹന്നാന്‍ 4:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 25}# സഭക്ക് മറ്റു മതങ്ങളോടുള്ള സമീപനം ബഹുമാനപുരസ്സരമായ ഒന്നാണ്. സഭ അവരോട് അഭ്യര്‍ത്ഥിക്കുന്നത് പരസ്പര സഹകരണമാണ്. നിങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന മത വിശ്വാസത്തിന്റെ മഹത്തായ പൈതൃക സമ്പത്തിനോടുള്ള പ്രശംസ ഇന്ന് ഇവിടെ വച്ച് ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കുവാന്‍ സഭ ആഗ്രഹിക്കുന്നു. മനസ്സിന്റേയും ഹൃദയത്തിന്റേയും ആന്തരിക സ്വഭാവമനുസരിച്ച്, ആന്തരികമനുഷ്യന് ഊന്നല്‍ കൊടുക്കുന്നതാണ് ആത്മീയത; ഇത് ശാരീരികവും മാനസികവുമായ ആന്തരിക പരിവര്‍ത്തനമാണ് സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ആത്മീയ സ്വഭാവത്തിന്റെ മേല്‍ ഊന്നല്‍ കൊടുക്കുക എന്ന്‍ പറയുമ്പോള്‍ അത് ഓരോ മനുഷ്യവ്യക്തിയുടേയും ഉന്നതമായ മാന്യതയിന്മേല്‍ പരിഗണന കൊടുക്കുകയാണെന്നാണ് അര്‍ത്ഥമാക്കുന്നത്. എല്ലാ ബാഹ്യരൂപങ്ങളുടേയും കാതല്‍ ഭാഗത്ത് അനന്തനായ ഈശ്വരന്റെ സ്വാധീനം ഉണ്ടെന്നാണ് ആത്മീയത പഠിപ്പിക്കുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ മുന്തിനില്‍ക്കുന്ന ഈ ആത്മീയത അതിന്റെ പൂര്‍ണ്ണതയും പൂര്‍ത്തീകരണവും കൈവരിക്കുന്നത് മനുഷ്യന്റെ ബാഹ്യജീവിതത്തിലാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, മദ്രാസ്, 5.2.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-25-00:12:35.jpg
Keywords: സഭ
Content: 1488
Category: 1
Sub Category:
Heading: ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭയ്ക്കു വന്‍ വളര്‍ച്ച; സഭ ഉപേക്ഷിച്ചു പോകുന്നവര്‍ തീരെ കുറവെന്നും പഠനം
Content: ലണ്ടന്‍: കത്തോലിക്ക സഭയ്ക്ക് ഇംഗ്ലണ്ടില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നു പഠന റിപ്പോര്‍ട്ട്. 3.8 മില്യണ്‍ കത്തോലിക്കര്‍ ഇംഗ്ലണ്ടില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. കത്തോലിക്ക സഭയിലേക്കു പിന്നീട് ചേര്‍ന്നവരുടെ എണ്ണം 6.2 മില്യണായി ഉയര്‍ന്നു. മേഖലയിലെ സഭയുടെ ശക്തമായ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. സഭയുടെ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവര്‍ 7.7 ശതമാനമായി കുറയുകയും ചെയ്തിരിക്കുന്നതായും പഠനം തെളിയിക്കുന്നു. മറ്റു സഭകളെ അപേക്ഷിച്ചു കത്തോലിക്ക സഭയിലാണ് ഏറ്റവും കുറവ് ആളുകള്‍ വിശ്വാസം ഉപേക്ഷിച്ചു പോകുന്നത്. കത്തോലിക്ക റിസര്‍ച്ച് ഫോറമായ ബനഡിക്ടറ്റ് പതിനാറമന്‍ സെന്ററാണു ശാസ്ത്രീയമായ രീതിയില്‍ വിഷയത്തില്‍ പഠനം നടത്തിയത്. സെന്റ് മേരിസ് സര്‍വകലാശാലയുടെ സഹായത്തോടെയാണു പഠനം സംഘടിപ്പിച്ചത്. സഭയുടെ വളര്‍ച്ചക്കു പ്രയോജനപ്പെടുന്ന രീതിയില്‍ പഠനങ്ങള്‍ നടത്തുന്ന സ്ഥാപനമാണിത്. ബ്രിട്ടീഷ് സോഷിയല്‍ ആറ്റിട്യൂഡ്‌സ് സര്‍വേയാണു പഠനത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയത്. ഇതു പഠനത്തിന്റെ കൃത്യതയെ സൂചിപ്പിക്കുന്നു. "മറ്റു പല സഭകളുടെയും ആളുകള്‍ വിശ്വാസം ഉപേക്ഷിച്ചു പോകുമ്പോള്‍ കത്തോലിക്ക സഭയ്ക്കു പിടിച്ചു നല്‍ക്കുവാന്‍ സാധിക്കുന്നുണ്ട്. വിശ്വാസികള്‍ സഭയില്‍ അടിയുറച്ചു നില്‍ക്കുന്നു. ഇതു സന്തോഷം നല്‍കുന്ന വസ്തുതയാണ്. ദൈവകൃപയാല്‍ നമുക്ക് ഇതിനു സാധിക്കുന്നു". ബനഡിക്ടറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഡോ. സ്റ്റീഫല്‍ ബുള്ളിവന്റ് പറയുന്നു. ആഫ്രിക്കന്‍, ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റവും കത്തോലിക്ക സഭയുടെ വളര്‍ച്ചയ്ക്കു ഗുണം ചെയ്തിട്ടുണ്ട്. കത്തോലിക്ക സഭയിലെ വിശ്വാസികളില്‍ 60 ശതമാനവും വനിതകളാണ്. വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാനെത്തുന്ന നാലു കത്തോലിക്കരില്‍ ഒരാള്‍ 65 വയസിനു മുകളിലുള്ള വനിതയാണെന്നും പഠനം പറയുന്നു. 1983-ല്‍ ജനസഖ്യയുടെ 44.5 ശതമാനം പേരും ആംഗ്ലീക്കന്‍ സഭയിലെ വിശ്വാസികളായിരുന്നു. എന്നാല്‍ വലിയ നഷ്ടമാണ് 2014-ല്‍ എത്തിനില്‍ക്കുമ്പോള്‍ ആ സഭയ്ക്ക് ഉണ്ടായിരിക്കുന്നത്. 19 ശതമാനമായി അവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. എന്നാല്‍ കത്തോലിക്ക സഭയിലെ അംഗങ്ങളുടെ എണ്ണം 30 വര്‍ഷങ്ങളായി കൂടി വരുന്നതായും കണക്കുകള്‍ പറയുന്നു. കണക്കുകളില്‍ നാം സന്തോഷിക്കുമ്പോഴും ഇംഗ്ലണ്ടിനു വേണ്ടി കൂടുതല്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്ന വസ്തുതയിലേക്കും ഇതു വിരല്‍ ചൂണ്ടുന്നു. കാരണം, മുഴുവന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകള്‍ ദൈവവിശ്വാസം ഇല്ലാത്തവരാണ്. 48.5 ശതമാനത്തിനും ഈശ്വര വിശ്വാസം ഇല്ല.
Image: /content_image/News/News-2016-05-25-00:24:57.jpg
Keywords: england,catholic,believers,increase,study
Content: 1489
Category: 1
Sub Category:
Heading: ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടതു നാടകീയ സംഭവങ്ങള്‍ക്കു ശേഷം: ബിഷപ്പ് ഗാങ്‌സ്‌വെയിന്‍
Content: വത്തിക്കാന്‍: ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് നാടകീയമായ പല സംഭവങ്ങളുടെയും അനന്തര ഫലമാണെന്ന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാങ്‌സ്‌വെയിന്‍. 2005-ല്‍ നടന്ന കോണ്‍ക്ലേവിനെ സംഭവ ബഹുലമായ ഒരു നാടകത്തോടാണ് ആര്‍ച്ച് ബിഷപ്പ് ഉപമിക്കുന്നത്. പോപ് ബനഡിക്ടറ്റുമായി ബന്ധപ്പെട്ട ഒരു പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു എമെരിറ്റസ് മാർപാപ്പയുറെ സെക്രട്ടറിയായ ബിഷപ്പ് ഗാങ്‌സ്‌വെയിന്‍. 2005-ല്‍ കോണ്‍ക്ലേവ് നടന്നപ്പോള്‍ ഉടനടി സഭയില്‍ വലിയ മാറ്റങ്ങള്‍ വരണമെന്നു ചിന്തിച്ചിരുന്ന ഒരു ചെറു സംഘം കര്‍ദിനാളുമാര്‍ ഉണ്ടായിരുന്നു. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ടറ്റ് മാര്‍പാപ്പയ്ക്കു വേഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നില്ല. 'സെന്റ് ഗാലന്‍ ഗ്രൂപ്പ്' എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ദൈവഹിതം ജോസഫ് റാറ്റ്‌സിംഗറെ ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയാക്കി തീര്‍ത്തു. സ്ഥാനമൊഴിയുവാന്‍ ബനഡിക്ടറ്റ് പതിനാറാമന്‍ തീരുമാനിച്ചത് ആരോഗ്യപരമായ കാരണങ്ങള്‍ക്കൊണ്ടു മാത്രമാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശുദ്ധ നുണകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വത്തീലിക്‌സ്' എന്ന പേരില്‍ പുറത്തു വന്ന ചില രേഖകളുടെ അടിസ്ഥാനത്തിലാണു ബനഡിക്ടറ്റ് പതിനാറാമന്‍ സ്ഥാനമൊഴിഞ്ഞതെന്നു, രേഖകള്‍ പുറത്തുവിട്ടവര്‍ തന്നെ പറഞ്ഞുണ്ടാക്കിയിരുന്നു. സഭയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു കൂട്ടം വാര്‍ത്തകളാണു വത്തിലീക്‌സില്‍ ഉണ്ടായിരുന്നത്. "തന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാകുന്നതായി പിതാവിനു മനസിലായി. ഈ അവസ്ഥയില്‍ വലിയ സഭയെ ഭരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന കാര്യവും പിതാവ് തിരിച്ചറിഞ്ഞു. പുതിയ പാപ്പയ്ക്കു ചുമതലകള്‍ നല്‍കിയ ശേഷം വിശ്രമിക്കാം എന്നു പരിശുദ്ധ പിതാവ് തീരുമാനിച്ചത് ഇതെ തുടര്‍ന്നാണ്". ഗാങ്‌സ്‌വെയില്‍ പറഞ്ഞു.
Image: /content_image/News/News-2016-05-25-00:46:12.jpg
Keywords: 2005,conclave,pope,selection,dramatic,decision
Content: 1490
Category: 1
Sub Category:
Heading: അലപ്പോയില്‍ കത്തോലിക്ക സ്‌കൂളിനു നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Content: അലപ്പോ: അലപ്പോയില്‍ പ്രായം ചെന്ന അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന സ്‌കൂള്‍ കെട്ടിടത്തിനു നേരെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കപ്പൂച്ചീന്‍ സഭാംഗങ്ങളായ വൈദികര്‍ നടത്തുന്ന ടെറാ സാന്റാ മിഡില്‍ സ്‌കൂളിനു നേരെയാണ് ആക്രമണം നടന്നത്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തായിരുന്നു സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത്. നഗരം പിടിക്കുവാന്‍ ഐഎസ് തീവ്രവാദികളും മറ്റ് വിമതരും നടത്തുന്ന ആക്രമണം ഉടന്‍ തന്നെ തങ്ങളിലേക്കും എത്തിച്ചേരുമോ എന്ന ഭീതിയിലാണ് ഇവിടെയുള്ള ക്രൈസ്തവരുടെ ചെറു സമൂഹം. ഒരു വര്‍ഷം മുമ്പാണു ടെറാ സാന്റാ മിഡില്‍ സ്‌കൂളില്‍ അഭയാര്‍ത്ഥികളായ മുതിര്‍ന്നവരെ താമസിപ്പിക്കുവാന്‍ വൈദികര്‍ സ്ഥലം ഒരുക്കിയത്. സ്‌കൂളില്‍ തന്നെയുള്ള ക്ലാസ് മുറികള്‍ വൈദികര്‍ ഇതിനായി സജ്ജീകരിച്ചു. പ്രായം ചെന്ന 20-ല്‍ അധികം ആളുകള്‍ സുരക്ഷിതരായി കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ താമസിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ ഉച്ച തിരിഞ്ഞു വിശ്രമിക്കുകയായിരുന്ന മുറിയിലേക്കു മിസൈല്‍ വന്നു പതിക്കുകയായിരുന്നു. "വലിയ ശബ്ദത്തോടു കൂടിയാണു മിസൈല്‍ വന്നു പതിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെയിരുന്ന ആക്രമണത്തില്‍ എല്ലാവരും പകച്ചു പോയി. അലപ്പോ നഗരത്തില്‍ സുരക്ഷിതരായി ആരും തന്നെയില്ലെന്നാണ് ആക്രമണം തെളിയിക്കുന്നത്". ബ്രദര്‍ ഫിരാസ് ലുട്ഡിയുടെ വാക്കുകളാണിത്. സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ അദ്ദേഹമാണ്. ഹോളി ലാന്റ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്ന സ്ഥലം ക്രൈസ്തവരുടെ കേന്ദ്രമാണ്. പച്ചപ്പു നിറഞ്ഞ ഈ പ്രദേശത്ത് ധാരളം പേര്‍ വിശ്രമിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി എത്താറുണ്ട്. വേനല്‍ക്കാലത്തു നിരവധി ക്രൈസ്തവ ഗ്രൂപ്പുകള്‍ ചെറുപ്പക്കാര്‍ക്കായി ഇവിടെ സമ്മര്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. ആക്രണം നടന്നതോടെ എല്ലാവരും ഭീതിയിലായിരിക്കുകയാണ്. സമ്മര്‍ ക്യാമ്പുകള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കപ്പൂച്ചീന്‍ സഭയ്ക്ക് ഇവിടെ രണ്ടു ദേവാലയങ്ങളും ടെറാ സാന്റാ മിഡില്‍ സ്‌കൂളുമാണ് ഉള്ളത്. ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം സിറിയയില്‍ പതിവാണ്.
Image: /content_image/News/News-2016-05-25-02:24:30.jpg
Keywords: school,attacked,syria,allepo,catholic,isis