Contents

Displaying 1381-1390 of 24964 results.
Content: 1546
Category: 5
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു
Content: "ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു" (ലൂക്കാ 1:39). ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ സത്യങ്ങളേയും, സംഭവങ്ങളേയും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ട് വരുന്നു. മംഗളവാര്‍ത്തക്ക് ശേഷം ഉടനെ തന്നെയാണ് പരിശുദ്ധ മാതാവ് തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുന്നത്; മറിയത്തിന്റെ വന്ദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടക്കുന്ന സ്നാപക യോഹന്നാന്‍ തന്റെ മൂലപാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. എലിസബത്ത് മറിയത്തെ ഇപ്രകാരം സ്തുതിക്കുന്നു, "ദൈവപുത്രന്റെ അമ്മയായ നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്”. ഇന്ന് തിരുസഭയുടെ ദിനംതോറുമുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി മാറിയിട്ടുള്ള “എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന മറിയത്തിന്റെ പ്രസിദ്ധമായ സ്തോത്രഗീതം ദൈവസ്നേഹത്തെ എടുത്ത് കാണിക്കുന്നു. എലിസബത്തുമായുള്ള മറിയത്തിന്റെ സംഗമം ധാരാളം ചിത്രകാരന്മാര്‍ക്ക് വിഷയമായിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റെ ഭക്തിയുടെ കേന്ദ്ര ബിന്ദുവും ഈ സന്ദര്‍ശനമാണ്. “രക്ഷകന്റെ അമ്മ” എന്ന ഉന്നതമായ വിശേഷണം കേള്‍ക്കുകയും, തന്റെ സന്ദര്‍ശനം മൂലം സ്നാപക യോഹന്നാന് ലഭിക്കപ്പെട്ട അനുഗ്രഹത്തെ കുറിച്ച് അറിയുകയും, ‘ഇനിമുതല്‍ അവള്‍ നൂറ്റാണ്ടുകളോളം ആദരിക്കപ്പെടും’ എന്ന പ്രവചനപരമായ സ്തുതിയും കേട്ടപ്പോള്‍ പരിശുദ്ധ മാതാവ് അതീവ സന്തോഷവതിയായി. "മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്" (ലൂക്ക 1:46). പരിശുദ്ധ അമ്മയുടെ സന്ദര്‍ശനത്തേക്കുറിച്ചുള്ള ലൂക്കായുടെ വിവരണത്തിന്റെ തുടക്കം തന്നെ എത്ര കാവ്യാത്മകമാണ്. സ്നേഹത്തിന്റേയും, കരുതലിന്റെയും തീവ്രമായ ഭാവം ഇതില്‍ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിക്കുന്നു. പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ യേശു രൂപം ധരിച്ചതു മുതല്‍ ദൈവീകമായ ഉള്‍പ്രേരണയാലാണ് അവള്‍ കഴിഞ്ഞിരുന്നത്. അവളുടെ ഉള്‍പ്രേരണ യേശു തന്നെയായിരുന്നു. ദുര്‍ഘടമായ യാത്ര വരുത്തി വെക്കുന്ന ക്ഷീണം വലുതായിരിക്കുമെന്ന ന്യായങ്ങളൊന്നും പരിശുദ്ധ മാതാവ് പരിഗണിച്ചതേയില്ല. "എലിസബത്തിനും ഒരു കുട്ടി ജനിക്കുവാനിരിക്കുന്നു, മറിയത്തിന്റെ കുട്ടിയാകട്ടെ വരുവാനിരിക്കുന്ന രക്ഷകനും, എന്നിരുന്നാലും മറിയത്തിനു എലിസബത്തിനെ പരിചരിക്കേണ്ട ആവശ്യകതയെ അവഗണിക്കുവാന്‍ കഴിഞ്ഞില്ല". നമ്മളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ മറിയത്തിന്റെ മാത്രം പ്രത്യേകതയാണ് ഈ സ്വഭാവഗുണം. അവള്‍ തന്റെ ബന്ധുവായ എലിസബത്തിനു തന്റെ വന്ദനം നല്‍കി, മറിയത്തിന്റെ വന്ദനം എലിസബത്ത് കേട്ടപ്പോള്‍ തന്നെ അവളുടെ ഉദരത്തിലുള്ള ശിശു ആനന്ദത്താല്‍ കുതിച്ചു ചാടി. യേശു ജനിക്കുന്നതിനു മുന്‍പേ തന്നെ അവന്റെ സാന്നിധ്യം പോലും ജീവന്‍ നല്‍കുന്നുവെന്ന്‍ എലിസബത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാം. ആദ്യം ഒരു കുട്ടിയെക്കുറിച്ചുള്ള ബോധ്യം മറ്റൊരു കുട്ടിയുടെ ഹൃദയത്തില്‍ നടക്കുന്നു, പിന്നീട് ആദ്യത്തെ അഭിവാദനം, ഒരു ശിശു സന്തോഷം കൊണ്ട് തന്റെ അമ്മയുടെ ഉദരത്തില്‍ കുതിക്കുന്നു, കാണുവാന്‍ പാടില്ലാത്ത യേശുവിനെ അറിഞ്ഞു കൊണ്ട് ജീവനിലേക്ക് കുതിച്ചു ചാടുന്നു. എപ്രകാരമാണ് എലിസബത്ത് നമ്മുടെ പരിശുദ്ധ കന്യകക്ക് സംഭവിച്ച കാര്യങ്ങളേ ക്കുറിച്ചറിഞ്ഞത്? തനിക്ക് പരിചയമുള്ള തന്റെ ഈ ചെറിയ ബന്ധു തന്റെ ദൈവപുത്രന്റെ അമ്മയാണെന്ന കാര്യം അവള്‍ എങ്ങിനെ അറിഞ്ഞു? അവള്‍ അതറിഞ്ഞത് അവളുടെ ഉദരത്തിലുള്ള ശിശു മുഖാന്തിരമാണ്. ജീവനിലേക്കുള്ള പെട്ടെന്നുള്ള ആ പ്രവേശനം സന്തോഷത്തിന്റെ ഒരു കുതിച്ചു ചാട്ടമായിരുന്നു. പരിശുദ്ധ അമ്മ നമുക്ക് കാണിച്ചു തരികയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ നാം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നമ്മുടെ അനുഭവവും അവളുടേതിന് തുല്യമായിരിക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->n->ഇതര വിശുദ്ധര്‍ }# 1. വി. ഉര്‍സുളയുടെ സ്ഥാപനം എന്ന സഭയുടെ സ്ഥാപകയായ ആഞ്ചെലാ ദേ മെരീച്ചി 2. റോമന്‍കാരായ കാന്‍ശിയാനും കാന്‍ഷിയനില്ലായും കാന്‍ഷിയൂസും പ്രോത്തൂസും 3. സര്‍ദീനിയായിലെ ക്രെഷന്‍ 4. കപ്പദോച്യായില്‍ വധിക്കപ്പെട്ട ഹെര്‍മിയാസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-05-29-23:50:50.jpg
Keywords: മറിയം, എലിസബ
Content: 1547
Category: 5
Sub Category:
Heading: കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍
Content: 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് കൈമാറി. അങ്ങിനെ തന്റെ 18-മത്തെ വയസ്സില്‍ വിശുദ്ധന്‍ പാലെന്‍സിയാ, വല്ലഡോളിഡ്‌, ബുര്‍ഗോസ് എന്നിവിടങ്ങളിലെ രാജാവായി. ചതിയനും, കൗശലക്കാരനുമായിരുന്ന ഡോണ്‍ അല്‍വാരെസ്‌ എന്ന പ്രഭു രാജ്യത്ത്‌ കുഴപ്പങ്ങള്‍ക്കും, ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാരണമായപ്പോള്‍ വിശുദ്ധന്‍ തന്റെ വിവേകവും, ധൈര്യവും തന്റെ മാതാവിന്റെ ഉപദേശങ്ങളും കൊണ്ട് അതിനെയെല്ലാം മറികടന്നു. ഡോണ്‍ അല്‍വാരെസിനെ വിശുദ്ധന്‍ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഒരു വലിയ രാജാവായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ മാതാവിനെ അനുസരിക്കുകയും വളരെയേറെ ബഹുമാനിക്കുകയും ചെയ്തിരുന്നു. തന്റെ മാതാവിന്റെ ഉപദേശത്താല്‍ വിശുദ്ധന്‍ 1219-ല്‍ ജര്‍മ്മനിയിലെ ചക്രവര്‍ത്തിയായിരുന്ന സോബിയായിലെ ഫിലിപ്പിന്റെ മകളായിരുന്ന ബിയാട്രിക്സിനെ തന്റെ ഭാര്യയായി സ്വീകരിച്ചു. വളരെ സന്തോഷകരമായ ഈ ദാമ്പത്യത്തില്‍ അവര്‍ക്ക്‌ 7 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ജനിച്ചു. ഭരണത്തിലും, നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വളരെ കര്‍ക്കശക്കാരനായിരുന്നു വിശുദ്ധന്‍. തനിക്ക്‌ എതിരെയുണ്ടായിരുന്ന ലഹളകള്‍ വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്‍ അവസാനിപ്പിച്ചു. എന്നിരുന്നാലും ദാനധര്‍മ്മങ്ങളില്‍ ഏറെ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. നീതിനടപ്പാക്കുന്നതിനായി വിശുദ്ധന്‍ റോയല്‍ കൗണ്‍സില്‍ ഓഫ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന കോടതി സ്ഥാപിക്കുകയും, ഏറ്റവും സമര്‍ത്ഥരായ അഭിഭാഷകരെ ഉപയോഗിച്ച് ഒരു വ്യക്തമായ നിയമസംഹിതക്ക് രൂപം നല്‍കുകയും ചെയ്തു. അത് ആ രാജ്യത്ത്‌ ഇപ്പോഴും ഉപയോഗിച്ച് വരുന്നു. തന്റെ പിതാവായ അല്‍ഫോണ്‍സസ് വിശുദ്ധന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അവകാശമുന്നയിക്കുകയും, ആക്രമിക്കുകയും ചെയ്തിട്ടും വിശുദ്ധന്‍ അവയെല്ലാം സമചിത്തതയോടെ നേരിടുകയും, മൂറുകള്‍ക്കെതിരായ യുദ്ധത്തില്‍ തന്റെ പിതാവിനെ സഹായിക്കുവാനായി തന്റെ സൈന്യത്തെ അയക്കുകയും ചെയ്തു. യുദ്ധത്തില്‍ കഴിവതും ആയുധ പ്രയോഗം ഒഴിവാക്കുവാനായി വിശുദ്ധന്‍ ശ്രമിച്ചിരുന്നു. നിരവധി ആത്മീയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, അനേകം കത്രീഡലുകള്‍, ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി പണിയാനും വിശുദ്ധന്‍ ശ്രദ്ധ ചെലുത്തി. ജനപ്രിയനായിരുന്ന ഒരു രാജാവായിരുന്നു വിശുദ്ധന്‍, തന്റെ ജനങ്ങളുടെ മേല്‍ അമിതമായ നികുതിഭാരവും അദ്ദേഹം ചുമത്തിയിരുന്നില്ല. 1225-ല്‍ ബായിസാ ആക്രമിച്ചു കൊണ്ട് വിശുദ്ധന്‍ മൂറുകള്‍ക്കെതിരായ തന്റെ ആദ്യത്തെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിറ്റേ വര്‍ഷം ആഫ്രിക്കന്‍ വംശജനും രാജാവുമായിരുന്ന ആബെന്‍ മാഹോമെറ്റ് തന്റെ അധികാര പ്രദേശങ്ങള്‍ ഫെര്‍ഡിനാന്റിനു അടിയറവെക്കുകയും, അദ്ദേഹത്തിന്റെ അധീശത്വം അംഗീകരിക്കുകയും ചെയ്തു. 1230-ല്‍ വിശുദ്ധ ഫെര്‍ഡിനാന്റ് കൊര്‍ദോവയിലേയും, ആന്‍ഡലൂഷ്യയിലേയും 20-ഓളം പ്രദേശങ്ങള്‍ തന്റെ അധീനതയിലാക്കി. ഇതിനിടെ തങ്ങളുടെ ശത്രു മതത്തില്‍പ്പെട്ട ഫെര്‍ഡിനാന്റിനെ സഹായിച്ചുവെന്ന കാരണത്താല്‍ ആബെന്‍ മാഹോമെറ്റ് കൊല്ലപ്പെട്ടു. ഈ അവസരം മുതലെടുത്ത് വിശുദ്ധന്‍, ബായിസാ ആക്രമിക്കുകയും അവിടെ മെത്രാന്റെ ഒരു കാര്യാലയം സ്ഥാപിക്കുകയും ചെയ്തു. തന്റെ സൈനീകര്‍ക്കിടയില്‍ ദൈവഭക്തിയുടെ ഒരു ഉത്തമമാതൃകയായിരുന്നു വിശുദ്ധന്‍. അദ്ദേഹം കഠിനമായി ഉപവസിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടിരിന്നു. കുരിശിന്റെ ആകൃതിയിലുള്ള ഒരു പരുക്കന്‍ രോമക്കുപ്പായമായിരുന്നു വിശുദ്ധന്‍ ധരിച്ചിരുന്നത്. മൂറുകളില്‍ നിന്നും പിടിച്ചടക്കിയ നിരവധി പ്രദേശങ്ങള്‍ വിശുദ്ധന്‍ സന്യാസസഭകള്‍ക്കും ടോള്‍ഡോ അതിരൂപതക്കും നല്‍കി. 1230-ല്‍ ജായിന്‍ ആക്രമിക്കുവാന്‍ പോകുന്നതിനിടക്കാണ് തന്റെ പിതാവിന്റെ മരണവിവരം വിശുദ്ധന്‍ അറിയുന്നത്. തുടര്‍ന്ന് മാതാവിന്റെ ആവശ്യപ്രകാരം പിതാവിന്റെ രാജ്യമായ ലിയോണും വിശുദ്ധന്‍ തന്റെ അധീശത്വത്തിലാക്കി. 1234-ല്‍ വിശുദ്ധന്‍ മൂറുകള്‍ക്കെതിരെയുള്ള തന്റെ യുദ്ധം ഉബേദാ ആക്രമിച്ചുകൊണ്ട് പുനരാരംഭിച്ചു. ഇക്കാലയളവില്‍ വിശുദ്ധന്റെ മകനായിരുന്ന അല്‍ഫോണ്‍സസ് 1500-ഓളം വരുന്ന സൈനികരെകൊണ്ട് സെവില്ലേയിലേ രാജാവായിരുന്ന അബെന്‍ഹട്ടിന്റെ ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തിയിരുന്നു. അപ്പസ്തോലനായിരുന്ന യാക്കോബ് ഈ യുദ്ധത്തില്‍ ക്രിസ്ത്യാനികളെ സഹായിച്ചതായി പറയപ്പെടുന്നു. 1236-ന്റെ തുടക്കത്തില്‍ വിശുദ്ധന്റെ ഭാര്യയായിരുന്ന ബിയാട്രിക്സ് മരണമടഞ്ഞു. തന്റെ പ്രിയതമയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്നും മോചിതനായ വിശുദ്ധന്‍ കൊര്‍ദോവയും, ബായിസായും പൂര്‍ണ്ണമായും തന്റെ അധീശത്വത്തിലാക്കുകയും അവിടത്തെ ഒരു വലിയ മുസ്ലിം പള്ളി ശുദ്ധീകരിച്ചു മാതാവിന്റെ നാമധേയത്തില്‍ ഒരു ക്രിസ്തീയ ദേവാലയമാക്കി മാറ്റുകയും ചെയ്തു. തന്റെ മാതാവിന്റെ സഹോദരിയായിരിന്ന ബ്ലാഞ്ചേയുടേയും ഉപദേശത്തില്‍ ഫ്രാന്‍സിലെ രാജകുമാരിയായ ഡോവാഗറിനെ ഫെര്‍ഡിനാന്റ് തന്റെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായി. ഇതിനിടയില്‍ നിരവധി ചെറു രാജ്യങ്ങളും ഫെര്‍ഡിനാന്റിന്റെ അധീശത്വം സ്വീകരിച്ചു. ഫെര്‍ഡിനാന്റിന്റെ ആത്മീയ ഗുരുവായിരുന്ന റോഡ്രിഗസ് മെത്രാപ്പോലീത്തയുടെയും തന്റെ മാതാവിന്റെയും മരണം വിശുദ്ധനെ വളരെയധികം തളര്‍ത്തി. എന്നിരുന്നാലും അദ്ദേഹം തന്റെ സൈനീക നീക്കങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. സ്പെയിനില്‍ മൂറുകളുടെ ഏറ്റവും പ്രധാനപ്പെട്ടതും, സമ്പന്നവുമായ രാജ്യമായ സെവില്ലേയിലേക്ക്‌ വിശുദ്ധന്റെ ശ്രദ്ധ തിരിഞ്ഞു. നീണ്ട പതിനൊന്ന് മാസത്തെ ഉപരോധത്തിനു ശേഷം 1249 നവംബര്‍ 23ന് അതിശക്തമായ സേവില്ലേ വിശുദ്ധന്‍ കീഴടക്കി. തുടര്‍ന്ന് വിശുദ്ധന്‍ ദൈവത്തിനും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തിനും നന്ദി പറഞ്ഞു. തന്റെ ശേഷിച്ച മൂന്ന്‍ വര്‍ഷക്കാലത്തെ ജീവിതം വിശുദ്ധന്‍ സെവില്ലേയിലാണ് ചിലവഴിച്ചത്. ഇതിനിടയില്‍ നിരവധി പ്രദേശങ്ങള്‍ വിശുദ്ധന്റെ അധീനതയിലായി. നിരന്തരമായ ഭക്തിയോട് കൂടിയ ഒരു രാജാവിന്റേയും, ക്രിസ്ത്യന്‍ പടയാളിയുടേയും ഉത്തമ ഉദാഹരണമായിരുന്നു വിശുദ്ധന്‍. സ്വന്തം കാര്യങ്ങളില്‍ വളരെ കര്‍ക്കശക്കാരനായ വിശുദ്ധന്‍, പക്ഷേ മറ്റുള്ളവരോട് അനുകമ്പാപൂര്‍വ്വമായിരുന്നു പെരുമാറിയിരുന്നത്. ആഫ്രിക്കയിലെ മൂറുകളെ ആക്രമിക്കുവാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് വിശുദ്ധന്‍ അവസാനമായി രോഗബാധിതനാവുന്നത്. കുമ്പസാരവും മറ്റ് കൂദാശകളും വഴി വിശുദ്ധന്‍ തന്റെ മരണത്തെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. സെഗോവിയായിലെ മെത്രാന്റേയും, പുരോഹിതന്‍മാരുടേയും സാന്നിധ്യത്തില്‍ വിശുദ്ധന്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേറ്റ്‌ തറയില്‍ മുട്ട് കുത്തിനിന്നു കുരിശുരൂപം കയ്യിലെടുത്ത് കണ്ണുനീരോട്കൂടി അതിനെ ചുംബിച്ചു. തുടര്‍ന്നു അദ്ദേഹം കുമ്പസാരം നടത്തി. അങ്ങിനെ 1252 മെയ്‌ 30ന് തന്റെ 53-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സേവില്ലേയിലെ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തിന് കീഴെ അടക്കം ചെയ്തു. അവിടത്തെ ഒരു അള്‍ത്താരയില്‍ വിശുദ്ധന്റെ ശരീരം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. 1671-ല്‍ ക്ലെമന്റ് പത്താമന്‍ പാപ്പായാണ് ഫെര്‍ഡിനാന്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->n->ഇതര വിശുദ്ധര്‍ }# 1. പാവിയാ ബിഷപ്പായ അനസ്റ്റാസിയൂസ് 2. ബാസില്‍, എമ്മേലിയ 3.സര്‍ഡീനിയായിലെ ഗബിനൂസും ക്രിസ്പുളൂസും 4. റവേന്നാ ബിഷപ്പായ എക്സുുപെരാന്‍സിയൂസ് 5. ഫെലിക്സ് പ്രഥമന്‍ പാപ്പാ. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-05-29-23:54:34.jpg
Keywords: വിശുദ്ധ ഫെ
Content: 1548
Category: 1
Sub Category:
Heading: ഫാദര്‍ ടോം ഉഴുന്നാലിന്റെ വീട്ടില്‍ സിസ്റ്റര്‍ സാലി എത്തി; വികാരഭരിതരായി സഹോദരനും ഭാര്യയും
Content: രാമപുരം: യെമനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സിസ്റ്റര്‍ സാലി, രാമപുരത്തെ ഫാദര്‍ ടോം ഉഴുന്നാലിന്റെ തറവാട്ടില്‍ എത്തി. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മിഷ്‌ണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളായ സിസ്റ്റര്‍ ബിന്ദുവിനും സിസ്റ്റര്‍ ക്ലെയ്‌റി റോസിനുമൊപ്പമാണ് സിസ്റ്റര്‍ സാലി എത്തിയത്. ഫാദര്‍ ടോമിന്റെ സഹോദരനായ മാത്യുവും അദ്ദേഹത്തിന്റെ ഭാര്യ റീത്തയും വികാരഭരിതരായാണ് സിസ്റ്റേഴ്സിനെ സ്വീകരിച്ചത്. യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം സേവനം ചെയ്തിരുന്ന മദര്‍തെരേസ ഹോമില്‍ തന്നെയാണ് മിഷ്‌ണറീസ് ഓഫ് ചാരിറ്റിയില്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സാലിയും സേവനം അനുഷ്ഠിച്ചിരുന്നത്. 2016 മാര്‍ച്ച് നാലാം തീയതിയാണ് യെമനിലെ ഏദനിലുള്ള മദര്‍തെരേസ ഹോമിനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായത്. അവിടെ താമസിച്ചിരിന്ന 12 അന്തേവാസികളെയും നാലു കന്യാസ്ത്രീകളെയും തീവ്രവാദികള്‍ അന്നു കൊലപ്പെടുത്തിയിരുന്നു. ജീവന്‍ കൈയില്‍ പിടച്ച് പ്രാര്‍ത്ഥിച്ച ആ നിമിഷങ്ങള്‍ ഫാദര്‍ ടോമിന്റെ സഹോദരനായ മാത്യുവിനോടും ഭാര്യ റീത്തയോടും സിസ്റ്റര്‍ സാലി പങ്ക് വെച്ചു, "സന്ദര്‍ശകര്‍ക്കു വേണ്ടി ഹോമിന്റെ ഗേറ്റുകള്‍ തുറന്നിട്ടിരിക്കുന്ന സമയത്താണ് തീവ്രവാദികള്‍ കടന്നു വന്നത്. ഗേറ്റില്‍ കാവല്‍ നിന്നിരുന്ന രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അവര്‍ ആദ്യം തന്നെ വെടിവച്ചു വീഴ്ത്തി. ഈ സമയം ഞാന്‍ മുറിക്കുള്ളില്‍ തന്നെയുണ്ടായിരുന്നു. തീവ്രവാദികള്‍ വരുന്ന സമയം ഞാന്‍ ഫാദര്‍ ടോമിനെ ഫോണില്‍ വിളിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. തീവ്രവാദികളില്‍ നിന്നും രക്ഷനേടുവാന്‍ ഞാന്‍ സ്‌റ്റോര്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. അവര്‍ ഉള്ളില്‍ പ്രവേശിച്ച ശേഷം മുറികളില്‍ കയറി പരിശോധിച്ചു. അന്തേവാസികളോട് സ്ഥാപനത്തില്‍ എത്ര കന്യാസ്ത്രീകളും പുരോഹിതരുമുണ്ടെന്ന് അവര്‍ തിരക്കി. എന്നാല്‍ അന്തേവാസികള്‍ ആരേയും ഒറ്റു കൊടുത്തില്ല. ഈ കാരണത്താല്‍ അവര്‍ അന്തേവാസികളെ വെടിവച്ചു കൊലപ്പെടുത്തി. ഞാന്‍ ഒളിച്ചിരുന്ന സ്റ്റോര്‍ റൂമിലേക്ക് അവര്‍ ഗ്രേനേഡുകള്‍ എറിഞ്ഞു. ഗ്രേനേഡുകള്‍ പൊട്ടിചിതറുമ്പോള്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുന്നവര്‍ പുറത്തേക്ക് വരുമെന്നാണ് അവര്‍ കരുതിയത്". "ഗ്രേനേഡ് പൊട്ടി മരിച്ചാലും തീവ്രവാദികളുടെ കൈയില്‍ അകപ്പെട്ടു മരിക്കേണ്ടി വരല്ലേയെന്ന ഒറ്റ പ്രാര്‍ത്ഥനയെ മനസ്സില്‍ ഉണ്ടായിരിന്നുള്ളൂ. വീണ്ടും ഗ്രേനേഡുകള്‍ വന്നു വീണപ്പോള്‍ ഞാന്‍ ബോധരഹിതയായി. രണ്ടു മണിക്കൂറിനു ശേഷം ബോധം തിരികെ ലഭിച്ച ഞാന്‍ മുറിക്കു പുറത്തേക്ക് വന്നു. എല്ലായിടവും മൃതശരീരങ്ങള്‍. പലര്‍ക്കും നെറ്റിയുടെ വലതുഭാഗത്തായാണ് വെടിയേറ്റിരിക്കുന്നത്. തല്‍ക്ഷണം എല്ലാവരും മരിച്ചു". ഭീതിയുടെ മണിക്കൂറുകള്‍ വിവരിക്കുന്നത് സിസ്റ്റര്‍ തുടര്‍ന്നു. "ഇതിനെല്ലാം ദൃക്‌സാക്ഷിയായ ഒരു ബാലന്‍ എന്നോടു കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ഫാദര്‍ ടോമിനെ അവര്‍ ബന്ധികളാക്കി കടത്തിക്കൊണ്ടു പോയെന്ന കാര്യം ഞാന്‍ അറിയുന്നത്. തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഫാദര്‍ ടോം. മഠം ആക്രമിക്കപ്പെടുകയാണെന്നു മനസിലാക്കിയ ഫാദര്‍ രക്ഷപെടുവാന്‍ ശ്രമിക്കാതെ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന മുഴുവനായും ഭക്ഷിച്ചു. തീവ്രവാദികളുടെ കൈയില്‍ വാഴ്ത്തിയ ഓസ്തി ലഭിക്കാതെ ഇരിക്കുന്നതിനാണ് ഫാദര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ചാപ്പലിലേക്കു കടന്ന തീവ്രവാദികള്‍ അച്ചന്റെ കണ്ണുകള്‍ കറുത്ത തുണി ഉപയോഗിച്ചു കെട്ടി. പിന്നീട് കരങ്ങള്‍ രണ്ടും പുറകിലേക്ക് വലിച്ചു കെട്ടി ബന്ധിയാക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി". സംഭവത്തിനു ദൃക്‌സാക്ഷിയായ ബാലന്‍ തന്നോടു പറഞ്ഞ വിവരം സിസ്റ്റര്‍ സാലി പറഞ്ഞു നിര്‍ത്തി. സിസ്റ്റര്‍ സാലി വീട്ടിലേക്കു കടന്നു വന്നപ്പോള്‍ തങ്ങള്‍ക്ക് അച്ചന്‍ വന്നതു പോലെയാണ് അനുഭവപ്പെട്ടതെന്നു റീത്ത പറഞ്ഞു. ഫാദര്‍ ടോം അയച്ചു നല്‍കിയ ഒരു ഫോട്ടോ സിസ്റ്റര്‍ സാലിയെ അവര്‍ കാണിച്ചു. ആക്രമണം നടന്ന ദിവസത്തിന്റെ തലേ രാത്രി എടുത്ത ചിത്രമാണിതെന്നു സിസ്റ്റര്‍ വീട്ടുകാരോടു പറഞ്ഞു. ആക്രമണത്തിനു ശേഷം ലോകമാധ്യമങ്ങളില്‍ നിറഞ്ഞ ഫാദര്‍ ടോമിന്റെ മുഖം ഈ ചിത്രത്തിലേതാണ്. തന്റെ സേവന പാതയില്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കുവാന്‍, ജൂണ്‍ ഏഴാം തീയതി ജോര്‍ദാനിലെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ റീജിയണല്‍ ഹോമിലേക്ക് സിസ്റ്റര്‍ സാലി വീണ്ടും യാത്രയാകും. താന്‍ ഇനി മടങ്ങിയെത്തുമ്പോഴേക്കും ഫാദര്‍ ടോം സുരക്ഷിതനായി രാമപുരത്തേ വീട്ടിലേക്ക് എത്തുവാന്‍ ദൈവം അനുവദിക്കുമെന്ന് സിസ്റ്റര്‍ സാലി പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-05-30-03:20:31.jpg
Keywords: father,tom,sister,sally,visiting,home,yemen,attack
Content: 1549
Category: 1
Sub Category:
Heading: ജൂണ്‍ ഒന്നിന് സിറിയയിലെ കുട്ടികള്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കും; കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍: ആഭ്യന്തര യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന സിറിയയിലെ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ജൂണ്‍ ഒന്നാം തീയതി മാറ്റി വയ്ക്കുവാന്‍ സിറിയന്‍ സഭയുടെ ഐക്യകണ്ഠ തീരുമാനം. സിറിയന്‍ കത്തോലിക്ക സഭയും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയും സംയുക്തമായിട്ടാണ് ജൂണ്‍ ഒന്നാം തീയതി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ അന്താരാഷ്ട്ര ദിനമായ ജൂണ്‍ 1നു ലോകമെമ്പാടുമുള്ള കുട്ടികള്‍ സിറിയയിലെ തങ്ങളുടെ കൂട്ടുകാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ദമാസ്‌കസ്, അലപ്പോ, ഹോംസ്, ടാര്‍ടസ് തുടങ്ങിയ നഗരങ്ങളിലൂടെ ജൂണ്‍ ഒന്നിനു കുട്ടികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം റാലിയും നടത്തുന്നുണ്ട്. "ലോകം കുട്ടികളുടെ ദിനമായി ആചരിക്കുന്ന ജൂണ്‍ ഒന്നാം തീയതി സിറിയയിലെ ക്രൈസ്തവ സമൂഹം ഒന്നായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കുട്ടികളെയാണ് ഈ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നത്. സിറിയയിലെ കുഞ്ഞുങ്ങള്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ കൂട്ടുകാരോടു പ്രാര്‍ത്ഥനയിലൂടെ തങ്ങളെയും സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു. സിറിയയിലെ കൂട്ടുകാരുടെ ശാന്തിക്കും സമാധാനത്തിനുമായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം" ഞായറാഴ്ച നടന്ന വിശുദ്ധ ബലിയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. സിറിയയില്‍ നിന്നും യുദ്ധം ഭയന്ന് തന്റെ കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പലായനം ചെയ്യുവാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സങ്കടകരമായ സംഭവവും പാപ്പ പങ്കുവച്ചു. കടലില്‍ മുങ്ങി മരിച്ച അവളുടെ കഥ പറഞ്ഞ പാപ്പ സിറിയയില്‍ കുട്ടികളും യുവാക്കളും സ്ത്രീകളും പുരുഷന്‍മാരും സുരക്ഷിതരല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സിറിയയിലെ പ്രാര്‍ത്ഥനാ കൂട്ടായ്മ സംബന്ധിച്ച അറിയിപ്പ് കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ പുറത്തിറക്കി. "ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ സമാധാനത്തില്‍ അവസാനിക്കട്ടെ. നമ്മുടെ കുഞ്ഞുങ്ങള്‍ ശാന്തത അനുഭവിക്കട്ടെ. നിരവധി ക്ലേശങ്ങള്‍ അനുഭവിച്ച ഉണ്ണീശോയുടെ കുഞ്ഞു സഹോദരങ്ങളാണ് സിറിയയിലെ നമ്മുടെ കുഞ്ഞുങ്ങള്‍. അഞ്ചു വര്‍ഷമായി സമാധാനമെന്താണെന്ന് ഈ കുഞ്ഞുങ്ങള്‍ അറിഞ്ഞിട്ടില്ല. ഉണ്ണീശോയുടെ അനുഗ്രഹത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുന്ന ജൂണ്‍ ഒന്നാം തീയതി, കത്തോലിക്ക സഭയുടെ പ്രതീകമെന്നവണ്ണം 'പ്രാഗിലെ ഉണ്ണീശോയുടെ രൂപവും' ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതീകമായി 'വാടാത്ത റോസപുഷ്പങ്ങളുടെ ദൈവമാതാവിന്റെ' രൂപവും വഹിച്ചായിരിക്കും കുട്ടികള്‍ റാലികളില്‍ പങ്കെടുക്കുക. സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ തന്നെ ജീവനും മാതാപിതാക്കളെയും നഷ്ടമാകുകയാണ്. ക്രൈസ്തവരുടെ നേരെ ആക്രമണം നടത്തുന്ന തീവ്രവാദി ഗ്രൂപ്പുകള്‍ സിറിയയില്‍ ക്രൈസ്തവരുടെ സാന്നിധ്യം പൂര്‍ണ്ണമായും തുടച്ചു നീക്കുവാനാണ് ലക്ഷ്യം വെക്കുന്നത്.
Image: /content_image/News/News-2016-05-30-06:26:54.jpg
Keywords: syria,children,day,united,prayer,pope,christian,killed
Content: 1550
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം ചൈനയില്‍ ഏഴു മടങ്ങ്‌ വര്‍ദ്ധിച്ചതായി പഠനം
Content: ബെയ്ജിംഗ്: ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം ചൈനയില്‍ ഏഴു മടങ്ങ്‌ വര്‍ദ്ധിച്ചതായി പഠനം. റിലീസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ക്രൈസ്തവര്‍ ചൈനയില്‍ സഹിക്കേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്. വിശ്വാസികളുടെ ഇടയില്‍ നിന്നും ക്രിസ്തുവിനെ മാറ്റി കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിക്കുവാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകൂടം നിയന്ത്രിക്കുന്ന തലത്തിലേക്ക് രാജ്യത്തെ പള്ളികളെ അവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. "2015-ന്റെ അവസാനത്തോടെ ഒരു പ്രവിശ്യയില്‍ മാത്രം 20 ക്രൈസ്തവ ദേവാലയങ്ങള്‍ ഭരണകൂടം പൊളിച്ചു നീക്കി. 1300-ല്‍ അധികം കുരിശുകള്‍ അവര്‍ തകര്‍ത്തു കളഞ്ഞു. വളരെ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്" റിലീസ് ഇന്‍റര്‍നാഷണല്‍ വക്താവായ മാത്യൂ കോംസ്റ്റണ്‍ പറയുന്നു. ചൈനയില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത് സെയ്ജാംഗ് എന്ന സ്ഥലത്താണ്. ഇവിടെ 60 ക്രൈസ്തവരെ ഒരു കാരണമില്ലാതെ വിവിധ കുറ്റങ്ങള്‍ ചുമത്തി ഭരണകൂടം തടവില്‍ അടച്ചിരിക്കുകയാണ്. ഇതു കൂടാതെ 28 പാസ്റ്ററുമാരും തടവില്‍ തന്നെയാണെന്ന് റിലീസ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണു ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഇടിച്ചു നിരത്തുന്ന പ്രവണത കൂടിയിരിക്കുകയാണ്. ചൈനയില്‍ ദൈവവിശ്വാസം വളരുന്നതില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു ശക്തമായ എതിര്‍പ്പാണുള്ളത്. അന്താരാഷ്ട്ര സമൂഹത്തിന്റെയും സഭയുടെയും പിന്തുണ തങ്ങള്‍ക്ക് ആവശ്യമാണെന്നു മാത്യൂ കോംസ്റ്റണ്‍ പറയുന്നു. പള്ളികള്‍ തകര്‍ന്നതു മൂലം ദൈവാരാധന നടത്താന്‍ സാധിക്കാത്തവര്‍ക്ക് ഐക്യം പ്രഖ്യപിച്ചു കൊണ്ടു തുറസ്സായ സ്ഥലങ്ങളില്‍ ആരാധന സംഘടിപ്പിക്കണം. ലോകത്ത് പീഡനം അനുഭവിക്കുന്ന ക്രിസ്തുസഭകള്‍ക്കായി ഐക്യത്തോടെ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Image: /content_image/News/News-2016-05-30-04:21:09.jpg
Keywords: china,christian,faith,threaten,attack,rising
Content: 1551
Category: 1
Sub Category:
Heading: തടവിലായവര്‍ക്ക് ആശ്വാസം നല്‍കാന്‍ മഠങ്ങളുടെ മതിലുകൾ കടന്ന് അമ്മമാരെത്തി
Content: സാന്റിയാഗോ: ലോകത്തിന്റെ നന്മയ്ക്കും സമാധാനത്തിനുമായി മഠത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന 61 കന്യാസ്ത്രീകള്‍ ജയിലില്‍ എത്തിയപ്പോള്‍ ചരിത്രം വഴിമാറി നിന്നു. 'ഏകാന്തവാസം നയിക്കുന്ന കന്യാസ്ത്രീകൾ' ചിലിയിലെ വനിത ജയിലില്‍ എത്തി തടവുകാരെ സന്ദര്‍ശിക്കുകയും അവരോടൊത്ത് കൂട്ടായ്മ ആചരിക്കുകയും ചെയ്തത് കരുണയുടെ വര്‍ഷത്തില്‍ ലോകത്തിനു പുതിയ മാതൃക കൂടിയായി മാറി. മഠത്തിനുള്ളില്‍ പ്രാര്‍ത്ഥനയും സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ഇവര്‍ (Cloistered nuns) പുറം ലോകവുമായി അധികം ബന്ധപ്പെടാറില്ല. "400 വര്‍ഷത്തെ ചിലിയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി എനിക്ക് അറിവില്ല. ആറു മഠങ്ങളില്‍ നിന്നുള്ള 61 കന്യാസ്ത്രീകള്‍ ഒരു ജയിലില്‍ സന്ദര്‍ശനം നടത്തുന്നത് ആദ്യമാണ്. ക്രിസ്തുവിന്റെ മുഖത്തേക്കു നോക്കി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്ന ഇവര്‍ ഇന്നു സഹജീവികളുടെ മുഖത്തേക്ക് നോക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു. അവര്‍ക്കായി നാഥനോടു മധ്യസ്ഥത അണയ്ക്കുന്നു" കര്‍ദിനാള്‍ റിക്കാര്‍ഡോ ഇസാട്ടി പറഞ്ഞു. അദ്ദേഹമാണ് ജയിലില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്. കരുണയുടെ വര്‍ഷത്തില്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കന്യാസ്ത്രീകള്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അവര്‍ ജയില്‍ സന്ദര്‍ശിച്ചത്. "തടവറയില്‍ കഴിയുന്ന സ്ത്രീകളുടെ കൂടെ ആയിരിക്കുവാന്‍ കഴിഞ്ഞതിനെ ഒരു അനുഗ്രഹമായിട്ടാണ് കരുതുന്നത്. അവരുടെ സഹോദരിമാരായി ഞങ്ങള്‍ മാറി. അവരുടെ സങ്കടങ്ങളും സന്തോഷവും ഞങ്ങളുമായി അവര്‍ പങ്കിട്ടു" സാന്‍ ജോണ്‍സ് മഠത്തിലെ സിസ്റ്റര്‍ മരിയ റോസിന്റെ വാക്കുകളാണിത്. വിശുദ്ധ ബലിക്കു ശേഷം പരിശുദ്ധ അമ്മയുടെ മധ്യസ്ഥത അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു പരമ്പരാഗത ഗാനം തടവുകാര്‍ ആലപിച്ചു. അവര്‍ക്കൊപ്പം ഈ സമയം നൃത്തം വയ്ക്കുവാന്‍ നാലു കന്യാസ്ത്രീകളും ചേര്‍ന്നു. വിശുദ്ധ ജീവിതം നയിക്കുന്ന കര്‍ത്താവിന്റെ മണവാട്ടിമാര്‍ തങ്ങളൊടൊപ്പം നൃത്തം വയ്ക്കുവാന്‍ വന്നപ്പോള്‍ അതിനെ അത്ഭുതത്തോടെയാണു തടവുകാര്‍ കണ്ടത്.
Image: /content_image/News/News-2016-05-30-11:37:58.jpg
Keywords: nuns,visiting,jail,chile,new,message,history
Content: 1552
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങി ചെല്ലുക. കാരണം, അവിടത്തെ ആത്മാക്കള്‍ക്ക് നിന്നെ ആവശ്യമുണ്ട്
Content: “നിങ്ങള്‍ അപേക്ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുവിന്‍” (എഫേസോസ് 6:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-1}# “ഇടക്കൊക്കെ ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങി ചെല്ലുക. കാരണം, അവിടത്തെ ആത്മാക്കള്‍ക്ക് നിന്നെ ആവശ്യമുണ്ട്”. (യേശു വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞത്, ഡയറി 1738). #{red->n->n->വിചിന്തനം:}# നിങ്ങള്‍ പ്രിയപ്പെട്ട ആത്മാക്കളെ ആശ്വസിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്റെ തിരുഹൃദയത്തെ തന്നെയാണ് നിങ്ങള്‍ ആശ്വസിപ്പിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക. “ഏറ്റവും കരുണയുള്ള യേശുവേ, നീ തന്നെ പറഞ്ഞിട്ടുണ്ടല്ലോ നീ കരുണ ആഗ്രഹിക്കുന്നുവെന്ന്, അതിനാല്‍ ഞാന്‍ നിന്റെ ഏറ്റവും അനുകമ്പയുള്ള ഹൃദയത്തിന്റെ മടിത്തട്ടിലേക്ക് നിനക്ക് ഏറ്റവും പ്രിയപ്പെട്ട ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കൊണ്ട് വന്നിരിക്കുന്നു. ഇതിനാല്‍ അവര്‍ നിന്റെ നീതിക്ക് പ്രത്യുപകാരം ചെയ്യട്ടെ. ശുദ്ധീകരണസ്ഥലത്തും നിന്റെ കരുണയുടെ ശക്തിയെ സ്തുതിക്കുമാറ്, നിന്റെ ഹൃദയത്തില്‍ നിന്നും ഒഴുകിയ രക്തവും ജലവും ശുദ്ധീകരണസ്ഥലത്തെ അഗ്നിനാളങ്ങളെ ശമിപ്പിക്കട്ടെ” (ഡയറി 1227). #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-30-11:04:22.jpg
Keywords: ശുദ്ധീകരണ
Content: 1553
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത വിശുദ്ധവും സന്തോഷകരവുമത്രേ
Content: “അത് നമ്മുടെ നീതിയുടെ പ്രവര്‍ത്തികള്‍ കൊണ്ടല്ല; പിന്നെയോ, അവിടുത്തേ കാരുണ്യം മൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റേയും നവീകരണത്തിന്റേയും സ്നാനത്താലത്രേ” (തീത്തോസ് 3:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-2}# ഫ്രഞ്ച് ഗ്രന്ഥകാരനായ അബി ക്ളോക്കറ്റ് 'ദിവ്യസ്നേഹത്തിന്റെ ചങ്ങല' എന്നാണ് ശുദ്ധീകരണ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. ദൈവത്തിന്റെ മാധുര്യമേറിയ കാരുണ്യമാണ് പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്ത അവസ്ഥയില്‍ മരിക്കുന്ന ആത്മാക്കള്‍ക്ക് ഈ ദിവ്യസ്നേഹത്തിന്റെ ചങ്ങല സമ്മാനിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ശുദ്ധീകരണസ്ഥലമെന്നത് ഭയപ്പെടേണ്ട ഒരു അവസ്ഥയല്ല. "ശുദ്ധീകരണസ്ഥലത്തിന്റെ ദര്‍ശനത്തെ കുറിച്ച് ചിന്തിക്കുന്നതും ധ്യാനിക്കുന്നതും എത്ര വിശുദ്ധവും സന്തോഷകരവുമാണ്". അദ്ദേഹം പറയുന്നു. #{red->n->n->വിചിന്തനം:}# നമ്മുടെ മോക്ഷത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ കരുണയുടെ മാധുര്യത്തില്‍ നാം തുറക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളോട് മോശമായി പെരുമാറിയിട്ടുള്ള ആര്‍ക്കെങ്കിലും ഈ കരുണയെ പകര്‍ന്നു നല്‍കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-02-11:15:32.jpg
Keywords: ശുദ്ധീകരണ
Content: 1554
Category: 6
Sub Category:
Heading: ജീവന്‍ നല്‍കുവാനുള്ള അവകാശം നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു
Content: ''നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം'' (ലൂക്കാ 1:42). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 31}# മേയ് മാസത്തിന്റെ അവസാനത്തെ ദിവസം സഭ അനുസ്മരിക്കുന്നത് പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദര്‍ശിക്കുന്നതിനെ പറ്റിയാണ്. ''കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി'' യേശുക്രിസ്തുവിന് ജന്മം നല്‍കാനായി ദൈവം തിരഞ്ഞെടുത്ത മറിയത്തെയാണ് എലിസബത്ത് ആശംസിക്കുന്നത്. മറിയത്തിന്റെ മാതൃത്വത്തിനുള്ള ആദരവായാണ് എലിസബത്ത് അവളെ പ്രകീര്‍ത്തിച്ചത്. മനുഷ്യന്റെ ആരംഭം, അവന്റെ അമ്മയുടെ ഉദരത്തില്‍ നിന്നാണ്. മാതൃത്വത്തെ ആദരിക്കുക എന്നതിന്റെ അര്‍ത്ഥം മനുഷ്യനെ അവന്റെ പൂര്‍ണ്ണ സത്യത്തിലും പൂര്‍ണ്ണ മഹത്വത്തിലും, ആരംഭം മുതല്‍ തന്നെ സ്വീകരിക്കുക എന്നാണ്. മാതൃത്വത്തിനും അത് ഉള്‍ക്കൊള്ളുന്ന മനുഷ്യരിലുള്ള വിശ്വാസത്തിനും ആദരവ് അര്‍പ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. മാതൃത്വത്തിനുള്ള ബഹുമതിയ്ക്കു മനുഷ്യന്‍ ഏറെ വിലകല്‍പ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ അവന്റെ ആരംഭത്തില്‍ നിന്നും വേര്‍പെടുത്താന്‍ നമുക്ക് സാദ്ധ്യമല്ല. ഇന്ന് നാം എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കുമ്പോള്‍ എല്ലാ മേഖലകളിലും അറിവ് നേടുമ്പോഴും മനുഷ്യന്റെ ആദ്യത്തെ അവകാശം ജനിക്കുവാനുള്ള അവകാശമാണെന്ന്‍ നാം മറക്കരുത്. ജീവന്‍ നല്‍കുവാനുള്ള അവകാശവും മൂല്യവും നാം സംരക്ഷിക്കുക തന്നെ വേണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 31.5.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-30-12:06:16.jpg
Keywords: ജീവ
Content: 1555
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലൂടെ ഇന്നും നമ്മോടൊപ്പമായിരിക്കുന്ന യേശുവിനെ ഹൃദയം തുറന്ന്‍ സ്നേഹിക്കുവിന്‍
Content: ''ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു'' (യോഹന്നാന്‍ 15:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 1}# യേശു ഒരാശയമല്ല; ഒരു തോന്നലോ, ഒരോര്‍മ്മയോ അല്ല! നമ്മോടൊത്ത് ഇന്നും വസിക്കുന്നവനുമായ ഒരു 'വ്യക്തി'യാണ് യേശു! വിശുദ്ധ കുര്‍ബാനയിലൂടെ അപ്പവും വീഞ്ഞും രൂപാന്തരീകരിക്കപ്പെട്ട് യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. അതിനാൽ ജീവിക്കുന്ന ഈ ദൈവത്തെ ആഴമായി നാം സ്നേഹിക്കേണ്ടിയിരിക്കുന്നു. 'കുരിശിലെ ബലിയുടെ പുനരാവിഷ്ക്കാരമായി വിശുദ്ധ കുര്‍ബ്ബാനയില്‍ അവന്‍ ത്യാഗത്തിന്റെ രൂപത്തില്‍ സന്നിഹിതനാകുന്നു. 'വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുക' എന്നാല്‍ മാനവവംശത്തെ രക്ഷിക്കാന്‍ സഹനങ്ങളെ സന്തോഷ പൂര്‍വ്വം സ്വീകരിച്ച യേശുവിനോപ്പം കാല്‍വരിയിലേക്ക് പോകുക എന്നാണര്‍ത്ഥമാക്കുക. വിശുദ്ധ കുര്‍ബാനയിലൂടെ അവന്‍ നമ്മുടെ ഹൃദയത്തിലേക്ക് വരികയും നമ്മോടൊപ്പം ആയിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിത വഴിയിലെ സഹായകനും സ്‌നേഹിതനുമാകാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. പുരോഹിതര്‍ മുഖാന്തരം സഭയില്‍ ഇന്നും വസിക്കുന്ന ദിവ്യകാരുണ്യനാഥനായ യേശുവിനെ സ്‌നേഹിക്കുവിന്‍. പ്രത്യേകമായി, മാനസികവും ശാരീരികവും ആദ്ധ്യാത്മികവുമായ യാതനകള്‍ അനുഭവിക്കുന്നവരില്‍ ക്രിസ്തുവിന്റെ മുഖം കണ്ടെത്തി, അവരെ സ്നേഹിക്കുവിന്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-05-30-13:54:38.jpg
Keywords: കുര്‍ബാന