Contents
Displaying 17871-17880 of 25101 results.
Content:
18244
Category: 1
Sub Category:
Heading: ന്യൂയോര്‍ക്കിലെ പുതിയ സഹായ മെത്രാന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്മാരില്‍ ഒരാള്‍
Content: വത്തിക്കാന്‍ സിറ്റി: ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്മാരായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച രണ്ടുപേരില്‍ ഒരാള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്മാരില്‍ ഒരാള്‍. അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്മാരായി ഡോ. ജോസഫ് എ. എസ്പൈലാട്ടും, ഡോ. ജോണ്‍ എസ്. ബോണീസിയും തെരഞ്ഞെടുക്കപ്പെട്ട വിവരം ഇക്കഴിഞ്ഞ ജനുവരി 25 നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. അഭിഷിക്തനായി കഴിഞ്ഞാല്‍ 1976 ഡിസംബര്‍ 27-ന് ജനിച്ച ഡോ. ജോസഫ് എ. എസ്പൈല്ലാട്ട് ആയിരിക്കും അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍. ലോകത്തെ പ്രായം കുറഞ്ഞ മെത്രാന്‍മാരില്‍ ഒരാളായും അദ്ദേഹം മാറും. നിലവില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ഹിസ്പാനിക് കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിന്റെ ഡയറക്ടര്‍ സ്ഥാനം വഹിച്ചു വരികയാണ് നാല്‍പ്പത്തിയഞ്ച് വയസ്സുള്ള ഡോ. എസ്പൈല്ലാട്ട്. ‘സെയിന്റ്ഹുഡ് ഇന്‍ ദി സിറ്റി’ എന്ന പേരില്‍ വിശ്വാസം, സംഗീതം, കായികം, ഫാഷന്‍, പോപ് സംസ്കാരം തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന ഒരു പോഡ്കാസ്റ്റിനും, യുട്യൂബ് ചാനലിനും എസ്പൈല്ലാട്ട് ഈ വര്‍ഷം ആരംഭം കുറിച്ചിരുന്നു. 2003-ലാണ് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 2015-മുതല്‍ തെക്കന്‍ ബ്രോങ്ക്സിലെ സെന്റ് അന്തോണി ഓഫ് പാദുവ ഇടവക വികാരിയായി സേവനം ചെയ്തിട്ടുള്ള ഫാ. എസ്പൈല്ലാട്ട് ന്യൂയോര്‍ക്ക് അതിരൂപതയുടെ യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടറായിരിന്നു. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ഇടവക വികാരിയായും, മാന്‍ഹട്ടനിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് മാര്‍ട്ടിയേഴ്സിന്റെ പാറോക്കിയല്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഫോര്‍ദാം സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുള്ള അദ്ദേഹം ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കിയത് ഡുണ്‍വൂഡിയിലെ സെന്റ് ജോസഫ് സെമിനാരിയില്‍ നിന്നുമാണ്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ സ്റ്റെപാന്‍ സുസ് മെത്രാനാണ്. 2020-ല്‍ മെത്രാന്‍ പദവി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 38 വയസ്സു മാത്രമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-26-14:35:01.jpg
Keywords: ന്യൂയോ
Category: 1
Sub Category:
Heading: ന്യൂയോര്‍ക്കിലെ പുതിയ സഹായ മെത്രാന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്മാരില്‍ ഒരാള്‍
Content: വത്തിക്കാന്‍ സിറ്റി: ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്മാരായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച രണ്ടുപേരില്‍ ഒരാള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്മാരില്‍ ഒരാള്‍. അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്മാരായി ഡോ. ജോസഫ് എ. എസ്പൈലാട്ടും, ഡോ. ജോണ്‍ എസ്. ബോണീസിയും തെരഞ്ഞെടുക്കപ്പെട്ട വിവരം ഇക്കഴിഞ്ഞ ജനുവരി 25 നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. അഭിഷിക്തനായി കഴിഞ്ഞാല്‍ 1976 ഡിസംബര്‍ 27-ന് ജനിച്ച ഡോ. ജോസഫ് എ. എസ്പൈല്ലാട്ട് ആയിരിക്കും അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍. ലോകത്തെ പ്രായം കുറഞ്ഞ മെത്രാന്‍മാരില്‍ ഒരാളായും അദ്ദേഹം മാറും. നിലവില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ഹിസ്പാനിക് കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിന്റെ ഡയറക്ടര്‍ സ്ഥാനം വഹിച്ചു വരികയാണ് നാല്‍പ്പത്തിയഞ്ച് വയസ്സുള്ള ഡോ. എസ്പൈല്ലാട്ട്. ‘സെയിന്റ്ഹുഡ് ഇന്‍ ദി സിറ്റി’ എന്ന പേരില്‍ വിശ്വാസം, സംഗീതം, കായികം, ഫാഷന്‍, പോപ് സംസ്കാരം തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന ഒരു പോഡ്കാസ്റ്റിനും, യുട്യൂബ് ചാനലിനും എസ്പൈല്ലാട്ട് ഈ വര്‍ഷം ആരംഭം കുറിച്ചിരുന്നു. 2003-ലാണ് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 2015-മുതല്‍ തെക്കന്‍ ബ്രോങ്ക്സിലെ സെന്റ് അന്തോണി ഓഫ് പാദുവ ഇടവക വികാരിയായി സേവനം ചെയ്തിട്ടുള്ള ഫാ. എസ്പൈല്ലാട്ട് ന്യൂയോര്‍ക്ക് അതിരൂപതയുടെ യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടറായിരിന്നു. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ഇടവക വികാരിയായും, മാന്‍ഹട്ടനിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് മാര്‍ട്ടിയേഴ്സിന്റെ പാറോക്കിയല്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഫോര്‍ദാം സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുള്ള അദ്ദേഹം ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കിയത് ഡുണ്‍വൂഡിയിലെ സെന്റ് ജോസഫ് സെമിനാരിയില്‍ നിന്നുമാണ്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ സ്റ്റെപാന്‍ സുസ് മെത്രാനാണ്. 2020-ല്‍ മെത്രാന്‍ പദവി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 38 വയസ്സു മാത്രമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-26-14:35:01.jpg
Keywords: ന്യൂയോ
Content:
18245
Category: 1
Sub Category:
Heading: ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഇടപെടൽ വേണമെന്ന് മിഷേൽ ക്ലർക്ക്
Content: കെയ്റോ: ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാരുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഏലിയറ്റ് സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫേഴ്സിലെ മുൻ പ്രൊഫസറുമായിരുന്ന മിഷേൽ ക്ലർക്ക്. ഈജിപ്തിലെ കോപ്റ്റിക് സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റി ഗവേഷണം നടത്തിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് സർക്കാരുകളോട് ശക്തമായ ഇടപെടൽ നടത്തണമെന്ന് മിഷേൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റം നടത്തി വിവാഹത്തിന്റെ മറവിൽ ലൈംഗിക പീഡനത്തിനു വിധേയരാക്കുന്ന നിരവധി സംഭവങ്ങളാണ് ഈജിപ്തിൽ നിന്ന് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് സംരക്ഷണവും, സഹായവും നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മിഷേൽ ക്ലർക്ക് പറഞ്ഞു. അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് 'ഹിയർ ഹെർ ക്രൈസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെയും, ഏഷ്യയിലേയും ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റി പ്രത്യേക പരാമര്‍ശമുണ്ടായിരിന്നു. അതിക്രമങ്ങളുടെ ഇരകളാകുന്ന സ്ത്രീകൾക്ക് കുടിയേറ്റത്തിനടക്കം സഹായം ചെയ്തു നൽകാൻ സർക്കാരുകൾക്ക് കഴിയണമെന്ന് പ്രൊഫസർ മിഷേൽ പറഞ്ഞു. ക്രൈസ്തവ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമം ന്യൂനപക്ഷങ്ങൾക്ക് നേരെ യുദ്ധം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് അവർ അഭിപ്രായപ്പെട്ടു. വിഷയത്തെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അനേകം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യം ഉണ്ടെന്നും മിഷേൽ ചൂണ്ടിക്കാട്ടി. ഈജിപ്തിലെ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്താൽ അവർക്ക് തിരികെ സ്വന്തം സമുദായത്തിലേക്ക് തിരികെ മടങ്ങാൻ സാധിക്കാറില്ല. 13 വർഷം മുമ്പ് ഈജിപ്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ആദ്യത്തെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ നിരവധിപേർ പ്രതിഷേധിച്ചിരിന്നു. എന്നാൽ തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന ബോധ്യം മാധ്യമങ്ങൾക്ക് അടക്കം ലഭിച്ചതിനാൽ നേരത്തെ ഉണ്ടായിരുന്ന മനോഭാവത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്നും മിഷേൽ ക്ലർക്ക് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2022-01-26-17:48:49.jpg
Keywords: മനുഷ്യാവ
Category: 1
Sub Category:
Heading: ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഇടപെടൽ വേണമെന്ന് മിഷേൽ ക്ലർക്ക്
Content: കെയ്റോ: ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാരുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഏലിയറ്റ് സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫേഴ്സിലെ മുൻ പ്രൊഫസറുമായിരുന്ന മിഷേൽ ക്ലർക്ക്. ഈജിപ്തിലെ കോപ്റ്റിക് സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റി ഗവേഷണം നടത്തിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് സർക്കാരുകളോട് ശക്തമായ ഇടപെടൽ നടത്തണമെന്ന് മിഷേൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റം നടത്തി വിവാഹത്തിന്റെ മറവിൽ ലൈംഗിക പീഡനത്തിനു വിധേയരാക്കുന്ന നിരവധി സംഭവങ്ങളാണ് ഈജിപ്തിൽ നിന്ന് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് സംരക്ഷണവും, സഹായവും നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മിഷേൽ ക്ലർക്ക് പറഞ്ഞു. അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് 'ഹിയർ ഹെർ ക്രൈസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെയും, ഏഷ്യയിലേയും ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റി പ്രത്യേക പരാമര്‍ശമുണ്ടായിരിന്നു. അതിക്രമങ്ങളുടെ ഇരകളാകുന്ന സ്ത്രീകൾക്ക് കുടിയേറ്റത്തിനടക്കം സഹായം ചെയ്തു നൽകാൻ സർക്കാരുകൾക്ക് കഴിയണമെന്ന് പ്രൊഫസർ മിഷേൽ പറഞ്ഞു. ക്രൈസ്തവ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമം ന്യൂനപക്ഷങ്ങൾക്ക് നേരെ യുദ്ധം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് അവർ അഭിപ്രായപ്പെട്ടു. വിഷയത്തെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അനേകം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യം ഉണ്ടെന്നും മിഷേൽ ചൂണ്ടിക്കാട്ടി. ഈജിപ്തിലെ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്താൽ അവർക്ക് തിരികെ സ്വന്തം സമുദായത്തിലേക്ക് തിരികെ മടങ്ങാൻ സാധിക്കാറില്ല. 13 വർഷം മുമ്പ് ഈജിപ്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ആദ്യത്തെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ നിരവധിപേർ പ്രതിഷേധിച്ചിരിന്നു. എന്നാൽ തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന ബോധ്യം മാധ്യമങ്ങൾക്ക് അടക്കം ലഭിച്ചതിനാൽ നേരത്തെ ഉണ്ടായിരുന്ന മനോഭാവത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്നും മിഷേൽ ക്ലർക്ക് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2022-01-26-17:48:49.jpg
Keywords: മനുഷ്യാവ
Content:
18246
Category: 1
Sub Category:
Heading: മെത്രാൻ സമിതിയുടെ അധ്യക്ഷനുമായി സ്പാനിഷ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Content: മാഡ്രിഡ്: സ്പെയിനിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ജുവാൻ ജോസ് ഓമല്ലയുമായി സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് കൂടിക്കാഴ്ച നടത്തി. സഭയുടെ സ്വത്തുക്കളെ സംബന്ധിച്ചും, വിവിധ സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ച നടന്ന ഒരു മണിക്കൂർ കൂടികാഴ്ച മെത്രാൻ സമിതിയുടെ ആസ്ഥാനമന്ദിരത്തിലാണ് നടന്നത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സഭയും, സർക്കാരും ഒന്നിച്ചു പ്രവർത്തിക്കാൻ വേണ്ടിയുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം കർദ്ദിനാൾ ഓമല്ല പ്രതികരിച്ചു. ഭ്രൂണഹത്യ, ആരോഗ്യമേഖല, ദയാവധം, അഭയാർത്ഥി വിഷയം തുടങ്ങിയവയും ചർച്ചയുടെ ഭാഗമായെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമൂഹത്തിന്റെ നന്മയെ കരുതി കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസും, ഇടവകകളും അഭയാർഥികളെ സഹായിക്കുന്ന കാര്യം മെത്രാൻ സമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഭയുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി സ്വത്തുവകകളെ പറ്റി വിവാദം ഉയർന്നുവന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിച്ച ഒരു റിപ്പോർട്ട് കർദ്ദിനാൾ പ്രധാനമന്ത്രിക്ക് കൈമാറി. നേരത്തെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഒരു അഡ് ഹോക്ക് കമ്മറ്റിയെ ഓഗസ്റ്റ് മാസം നിയമിച്ചിരുന്നു. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും സംതൃപ്തർ ആണെന്ന് മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി ലൂയിസ് ആർജൂലോ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-26-20:40:42.jpg
Keywords: സ്പെയി, സ്പാനി
Category: 1
Sub Category:
Heading: മെത്രാൻ സമിതിയുടെ അധ്യക്ഷനുമായി സ്പാനിഷ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Content: മാഡ്രിഡ്: സ്പെയിനിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ജുവാൻ ജോസ് ഓമല്ലയുമായി സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് കൂടിക്കാഴ്ച നടത്തി. സഭയുടെ സ്വത്തുക്കളെ സംബന്ധിച്ചും, വിവിധ സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ച നടന്ന ഒരു മണിക്കൂർ കൂടികാഴ്ച മെത്രാൻ സമിതിയുടെ ആസ്ഥാനമന്ദിരത്തിലാണ് നടന്നത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സഭയും, സർക്കാരും ഒന്നിച്ചു പ്രവർത്തിക്കാൻ വേണ്ടിയുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം കർദ്ദിനാൾ ഓമല്ല പ്രതികരിച്ചു. ഭ്രൂണഹത്യ, ആരോഗ്യമേഖല, ദയാവധം, അഭയാർത്ഥി വിഷയം തുടങ്ങിയവയും ചർച്ചയുടെ ഭാഗമായെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമൂഹത്തിന്റെ നന്മയെ കരുതി കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസും, ഇടവകകളും അഭയാർഥികളെ സഹായിക്കുന്ന കാര്യം മെത്രാൻ സമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഭയുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി സ്വത്തുവകകളെ പറ്റി വിവാദം ഉയർന്നുവന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിച്ച ഒരു റിപ്പോർട്ട് കർദ്ദിനാൾ പ്രധാനമന്ത്രിക്ക് കൈമാറി. നേരത്തെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഒരു അഡ് ഹോക്ക് കമ്മറ്റിയെ ഓഗസ്റ്റ് മാസം നിയമിച്ചിരുന്നു. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും സംതൃപ്തർ ആണെന്ന് മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി ലൂയിസ് ആർജൂലോ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-26-20:40:42.jpg
Keywords: സ്പെയി, സ്പാനി
Content:
18247
Category: 13
Sub Category:
Heading: ദൈവ വചനത്തിന്റെ വാഹകരാകണമെന്നത് ക്രൈസ്തവരുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരിന്നു ഫ്രാൻസിസ് പാപ്പ. നമ്മുടെ ഭീതികളുടെ ചാരത്തിൽ നിന്ന് പ്രത്യാശയുടെ തിരി തെളിച്ച് നമ്മുടെ ദു:ഖങ്ങളുടെ ചക്രവാളത്തിൽ സന്തോഷം വീണ്ടും കണ്ടെത്താൻ സഹായിക്കുകയും, ഏകാന്ത വികാരങ്ങളെ പ്രത്യാശ കൊണ്ട് നിറക്കുകയും ചെയ്യുന്നത് ദൈവ വചനത്തിലൂടെയാണെന്ന് പാപ്പ പറഞ്ഞു. ദൈവത്തിന്റെ വചനം, നമ്മെ നമ്മിൽ നിന്ന് പുറത്തു കടന്ന് ദൈവത്തിന്റെ വിമോചിപ്പിക്കുന്ന സ്നേഹത്തിന്റെ ശാന്തമായ ശക്തിയോടെ നമ്മുടെ സഹോദരീ സഹോദരന്മാരെ കണ്ടുമുട്ടാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവവചനം തീർച്ചയായും നമ്മെ മാറ്റിമറിക്കുന്നു; ദരിദ്രരുടെ മേൽ ക്രമാതീതമായി പ്രതിഫലിക്കുന്ന ഈ ലോകത്തിലെ വേദനകളോടു നിസ്സംഗത പുലർത്താതിരിക്കാൻ അത് നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അത് ദൈവാരാധനയും മനുഷ്യരുടെ പരിപാലനവും സംയോജിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു. ദൈവവചനം സഭയുടെ ജീവിതത്തിന്റെയും അജപാലന കർമ്മത്തിന്റെയും കേന്ദ്രമാക്കാനും, വചനം ശ്രവിക്കുവാനും, അതുമായി പ്രാർത്ഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-26-20:48:30.jpg
Keywords: പാപ്പ
Category: 13
Sub Category:
Heading: ദൈവ വചനത്തിന്റെ വാഹകരാകണമെന്നത് ക്രൈസ്തവരുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരിന്നു ഫ്രാൻസിസ് പാപ്പ. നമ്മുടെ ഭീതികളുടെ ചാരത്തിൽ നിന്ന് പ്രത്യാശയുടെ തിരി തെളിച്ച് നമ്മുടെ ദു:ഖങ്ങളുടെ ചക്രവാളത്തിൽ സന്തോഷം വീണ്ടും കണ്ടെത്താൻ സഹായിക്കുകയും, ഏകാന്ത വികാരങ്ങളെ പ്രത്യാശ കൊണ്ട് നിറക്കുകയും ചെയ്യുന്നത് ദൈവ വചനത്തിലൂടെയാണെന്ന് പാപ്പ പറഞ്ഞു. ദൈവത്തിന്റെ വചനം, നമ്മെ നമ്മിൽ നിന്ന് പുറത്തു കടന്ന് ദൈവത്തിന്റെ വിമോചിപ്പിക്കുന്ന സ്നേഹത്തിന്റെ ശാന്തമായ ശക്തിയോടെ നമ്മുടെ സഹോദരീ സഹോദരന്മാരെ കണ്ടുമുട്ടാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവവചനം തീർച്ചയായും നമ്മെ മാറ്റിമറിക്കുന്നു; ദരിദ്രരുടെ മേൽ ക്രമാതീതമായി പ്രതിഫലിക്കുന്ന ഈ ലോകത്തിലെ വേദനകളോടു നിസ്സംഗത പുലർത്താതിരിക്കാൻ അത് നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അത് ദൈവാരാധനയും മനുഷ്യരുടെ പരിപാലനവും സംയോജിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു. ദൈവവചനം സഭയുടെ ജീവിതത്തിന്റെയും അജപാലന കർമ്മത്തിന്റെയും കേന്ദ്രമാക്കാനും, വചനം ശ്രവിക്കുവാനും, അതുമായി പ്രാർത്ഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-26-20:48:30.jpg
Keywords: പാപ്പ
Content:
18248
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ പുതു പ്രതീക്ഷകള്‍: പൊന്തിഫിക്കല്‍ സംഘടനയുമായി തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ഇറാഖി ക്രൈസ്തവർ
Content: മൊസൂൾ : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചനം നേടിയതിന് ശേഷം ഇറാഖി ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോൾ തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ഇറാഖി ക്രൈസ്തവർ. തീവ്രവാദികൾ തകര്‍ത്ത ക്രൈസ്തവ ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും പുനര്‍ നിര്‍മ്മാണവും, ഇറാഖിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പട്ടണമായ ക്വാരക്കോഷ് അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുന്നുവെങ്കിലും ഇറാഖിലെ ക്രൈസ്തവരുടെ ജീവിതം ഇപ്പോഴും സന്ദിഗ്ദ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നു പ്രദേശവാസികൾ പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നോട് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ പരാജയവും, കൊറോണ പകര്‍ച്ചവ്യാധിയേയും ഭീകരവാദത്തേയും വകവെക്കാതെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനവും കഴിഞ്ഞ ഒരു ദശകമായി കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഇറാഖി ക്രൈസ്തവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജിഹാദി അധിനിവേശകാലത്ത് പലായനം ചെയ്ത നിരവധി ക്രിസ്ത്യാനികളാണ് അതിന് ശേഷം ജന്മദേശത്തേക്ക് തിരികെ വന്നത്. കഴിഞ്ഞ ദശകത്തെ വെച്ച് നോക്കുമ്പോള്‍ ക്രിസ്തുമസ്സിന്റേയും, പുതുവര്‍ഷത്തിന്റേയും അന്തരീക്ഷത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നു കവിയും മാധ്യമ പ്രവര്‍ത്തകനുമായ നമ്രൂദ് കാഷ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്'നോട് പറഞ്ഞു. വെല്ലുവിളികള്‍ ഉണ്ടെങ്കിലും അത് വകവെക്കാതെ തങ്ങള്‍ തങ്ങളുടെ പട്ടണത്തിലേക്ക് തിരികെ എത്തിയെന്നും, പട്ടണത്തിന്റെ പുനരുദ്ധാരണത്തിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരുടെ രാഷ്ട്രീയ മേഖലയിലുള്ള അതിജീവനത്തെക്കുറിച്ചാണ് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമേര്‍ ഷാമൗണിന് പറയുവാനുണ്ടായിരുന്നത്. രാഷ്ട്രീയത്തിലെ ക്രൈസ്തവ സാന്നിധ്യം ഉറപ്പ് വരുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ക്രൈസ്തവരുടെ ഭരണഘടനാപരമായ മറ്റ് അവകാശങ്ങള്‍ ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക പോരാളി സംഘടനകള്‍ രാഷ്ട്ര സുസ്ഥിരതക്ക് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാണ് ക്വാരക്കോഷിലെ സെന്റ് ജോസഫ് സിറിയൻ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ഇസ്തെഫനോസ് അല്‍-കത്തീബ് പറഞ്ഞത്. കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കവര്‍ച്ചയും, കൊള്ളയും, അഴിമതിയും വഴി അവര്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ കടക്കല്‍ കത്തിവെക്കുകയാണെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകയായ അമ്ര്‍ യല്‍ദാ തങ്ങളുടെ പഴയ ക്രിസ്തുമസ് പോലെ തന്നെയായിരുന്നു ഇത്തവണത്തെ ക്രിസ്തുമസെന്ന് പറഞ്ഞതിനോടൊപ്പം തന്നെ അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിന് ശേഷമുള്ള ക്രിസ്തുമസിനെ കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ചു.
Image: /content_image/News/News-2022-01-27-14:36:01.jpg
Keywords: ഇസ്ലാമിക് സ്റ്റേറ്റ്, ക്രൈസ്തവ
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ പുതു പ്രതീക്ഷകള്‍: പൊന്തിഫിക്കല്‍ സംഘടനയുമായി തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ഇറാഖി ക്രൈസ്തവർ
Content: മൊസൂൾ : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചനം നേടിയതിന് ശേഷം ഇറാഖി ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോൾ തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ഇറാഖി ക്രൈസ്തവർ. തീവ്രവാദികൾ തകര്‍ത്ത ക്രൈസ്തവ ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും പുനര്‍ നിര്‍മ്മാണവും, ഇറാഖിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പട്ടണമായ ക്വാരക്കോഷ് അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുന്നുവെങ്കിലും ഇറാഖിലെ ക്രൈസ്തവരുടെ ജീവിതം ഇപ്പോഴും സന്ദിഗ്ദ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നു പ്രദേശവാസികൾ പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നോട് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ പരാജയവും, കൊറോണ പകര്‍ച്ചവ്യാധിയേയും ഭീകരവാദത്തേയും വകവെക്കാതെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനവും കഴിഞ്ഞ ഒരു ദശകമായി കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഇറാഖി ക്രൈസ്തവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജിഹാദി അധിനിവേശകാലത്ത് പലായനം ചെയ്ത നിരവധി ക്രിസ്ത്യാനികളാണ് അതിന് ശേഷം ജന്മദേശത്തേക്ക് തിരികെ വന്നത്. കഴിഞ്ഞ ദശകത്തെ വെച്ച് നോക്കുമ്പോള്‍ ക്രിസ്തുമസ്സിന്റേയും, പുതുവര്‍ഷത്തിന്റേയും അന്തരീക്ഷത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നു കവിയും മാധ്യമ പ്രവര്‍ത്തകനുമായ നമ്രൂദ് കാഷ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്'നോട് പറഞ്ഞു. വെല്ലുവിളികള്‍ ഉണ്ടെങ്കിലും അത് വകവെക്കാതെ തങ്ങള്‍ തങ്ങളുടെ പട്ടണത്തിലേക്ക് തിരികെ എത്തിയെന്നും, പട്ടണത്തിന്റെ പുനരുദ്ധാരണത്തിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരുടെ രാഷ്ട്രീയ മേഖലയിലുള്ള അതിജീവനത്തെക്കുറിച്ചാണ് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമേര്‍ ഷാമൗണിന് പറയുവാനുണ്ടായിരുന്നത്. രാഷ്ട്രീയത്തിലെ ക്രൈസ്തവ സാന്നിധ്യം ഉറപ്പ് വരുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ക്രൈസ്തവരുടെ ഭരണഘടനാപരമായ മറ്റ് അവകാശങ്ങള്‍ ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക പോരാളി സംഘടനകള്‍ രാഷ്ട്ര സുസ്ഥിരതക്ക് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാണ് ക്വാരക്കോഷിലെ സെന്റ് ജോസഫ് സിറിയൻ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ഇസ്തെഫനോസ് അല്‍-കത്തീബ് പറഞ്ഞത്. കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കവര്‍ച്ചയും, കൊള്ളയും, അഴിമതിയും വഴി അവര്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ കടക്കല്‍ കത്തിവെക്കുകയാണെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകയായ അമ്ര്‍ യല്‍ദാ തങ്ങളുടെ പഴയ ക്രിസ്തുമസ് പോലെ തന്നെയായിരുന്നു ഇത്തവണത്തെ ക്രിസ്തുമസെന്ന് പറഞ്ഞതിനോടൊപ്പം തന്നെ അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിന് ശേഷമുള്ള ക്രിസ്തുമസിനെ കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ചു.
Image: /content_image/News/News-2022-01-27-14:36:01.jpg
Keywords: ഇസ്ലാമിക് സ്റ്റേറ്റ്, ക്രൈസ്തവ
Content:
18249
Category: 18
Sub Category:
Heading: രാമനാഥപുരത്തു കപ്പേള തകർത്ത സംഭവത്തിൽ ഹിന്ദു മുന്നണി പ്രവർത്തകർ അറസ്റ്റിൽ
Content: കോയമ്പത്തൂർ : തമിഴ്നാട്ടിലെ രാമനാഥപുരത്തു വിശുദ്ധ സെബസ്ത്യാനോസിന്‍റെ രൂപവും കപ്പേളയും തകർത്ത സംഭവത്തിൽ രണ്ടു ഹിന്ദു മുന്നണി പ്രവർത്തകർ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രി രാമനാഥപുരം ഹോളി രൂപതയുടെ ട്രിനിറ്റി കത്തീഡ്രൽ കവാടത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ കപ്പേളയും രൂപവും തകർത്ത നിലയിൽ കാണപ്പെട്ടത്. ഇതേത്തുടർന്നു തമിഴ്നാട്ടിലെങ്ങും വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വെള്ളല്ലൂർ സ്വദേശി മിൽക്കി എന്ന മദൻകുമാറി (23)നെയും ഒരു പതിനാറുകാരനെയും അറസ്റ്റ് ചെയ്തത്. ഹിന്ദു മുന്നണി പ്രവർത്തകരായ ദീപക്, മരുദാചലമൂർത്തി എന്നിവർക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ഇവർ ഒളിവിലാണ്. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരനാണ് ദീപക്കിനെ സംഭവസ്ഥലത്തു ബൈക്കിൽ എത്തിച്ചത്. രാത്രി പത്തോടെ തിരുച്ചി റോഡിൽ രാമനാഥപുരം ജംഗ്ഷനിലെ പള്ളിയുടെ കവാടത്തിലാണ് ഇരുചക്രവാഹനത്തിൽ ദീപക്കിനെ എത്തിച്ചതെന്നു പോലീസ് പറഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. വിദ്യാർഥി സ്ഥലം വിട്ടപ്പോൾ ദീപക് കപ്പേളയുടെ ചില്ല് തകർത്തു വിശുദ്ധന്‍റെ രൂപവും ഇഷ്ടികകൊണ്ടു തകർത്തു. രൂപം അലോങ്കോലമാക്കിയ ശേഷം പുറത്തിറങ്ങിയ ദീപക്കിനെ മരുദാചലമൂർത്തി മറ്റൊരു ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയി. സുരക്ഷാ ജീവനക്കാരന്‍റെ കണ്ണിൽപ്പെടുംമുന്പ് ഇവർ സ്ഥലത്തുനിന്നു കടന്നു. ദീപക് കപ്പേളയിൽ അതിക്രമം നടത്തുന്പോൾ മദൻകുമാർ റോഡിൽനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്നു പരിസരം നിരീക്ഷിച്ചു. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടിച്ചത്. മദൻകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്നിൽ ഹാജരാക്കി. ലക്ഷ്മി മിൽസ് ജംക്‌ഷനിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്കാണ് വിദ്യാർഥിയെ അയച്ചത്. തഞ്ചാവൂരിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതു മതപരിവർത്തനം മൂലമാണെന്ന ആരോപണം ഉന്നയിച്ചാണ് ഇവർ കപ്പേളയിൽ ആക്രമണം നടത്തിയെന്നാണ് പോലീസ് നൽകുന്ന സൂചന.
Image: /content_image/India/India-2022-01-27-14:45:01.jpg
Keywords: രാമനാഥപുരം, കപ്പേള
Category: 18
Sub Category:
Heading: രാമനാഥപുരത്തു കപ്പേള തകർത്ത സംഭവത്തിൽ ഹിന്ദു മുന്നണി പ്രവർത്തകർ അറസ്റ്റിൽ
Content: കോയമ്പത്തൂർ : തമിഴ്നാട്ടിലെ രാമനാഥപുരത്തു വിശുദ്ധ സെബസ്ത്യാനോസിന്‍റെ രൂപവും കപ്പേളയും തകർത്ത സംഭവത്തിൽ രണ്ടു ഹിന്ദു മുന്നണി പ്രവർത്തകർ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രി രാമനാഥപുരം ഹോളി രൂപതയുടെ ട്രിനിറ്റി കത്തീഡ്രൽ കവാടത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ കപ്പേളയും രൂപവും തകർത്ത നിലയിൽ കാണപ്പെട്ടത്. ഇതേത്തുടർന്നു തമിഴ്നാട്ടിലെങ്ങും വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വെള്ളല്ലൂർ സ്വദേശി മിൽക്കി എന്ന മദൻകുമാറി (23)നെയും ഒരു പതിനാറുകാരനെയും അറസ്റ്റ് ചെയ്തത്. ഹിന്ദു മുന്നണി പ്രവർത്തകരായ ദീപക്, മരുദാചലമൂർത്തി എന്നിവർക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ഇവർ ഒളിവിലാണ്. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരനാണ് ദീപക്കിനെ സംഭവസ്ഥലത്തു ബൈക്കിൽ എത്തിച്ചത്. രാത്രി പത്തോടെ തിരുച്ചി റോഡിൽ രാമനാഥപുരം ജംഗ്ഷനിലെ പള്ളിയുടെ കവാടത്തിലാണ് ഇരുചക്രവാഹനത്തിൽ ദീപക്കിനെ എത്തിച്ചതെന്നു പോലീസ് പറഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. വിദ്യാർഥി സ്ഥലം വിട്ടപ്പോൾ ദീപക് കപ്പേളയുടെ ചില്ല് തകർത്തു വിശുദ്ധന്‍റെ രൂപവും ഇഷ്ടികകൊണ്ടു തകർത്തു. രൂപം അലോങ്കോലമാക്കിയ ശേഷം പുറത്തിറങ്ങിയ ദീപക്കിനെ മരുദാചലമൂർത്തി മറ്റൊരു ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയി. സുരക്ഷാ ജീവനക്കാരന്‍റെ കണ്ണിൽപ്പെടുംമുന്പ് ഇവർ സ്ഥലത്തുനിന്നു കടന്നു. ദീപക് കപ്പേളയിൽ അതിക്രമം നടത്തുന്പോൾ മദൻകുമാർ റോഡിൽനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്നു പരിസരം നിരീക്ഷിച്ചു. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടിച്ചത്. മദൻകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്നിൽ ഹാജരാക്കി. ലക്ഷ്മി മിൽസ് ജംക്‌ഷനിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്കാണ് വിദ്യാർഥിയെ അയച്ചത്. തഞ്ചാവൂരിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതു മതപരിവർത്തനം മൂലമാണെന്ന ആരോപണം ഉന്നയിച്ചാണ് ഇവർ കപ്പേളയിൽ ആക്രമണം നടത്തിയെന്നാണ് പോലീസ് നൽകുന്ന സൂചന.
Image: /content_image/India/India-2022-01-27-14:45:01.jpg
Keywords: രാമനാഥപുരം, കപ്പേള
Content:
18250
Category: 1
Sub Category:
Heading: കന്യാസ്ത്രീകൾ കേരളം കത്തിക്കുന്നത് കാണാൻ കാത്തിരിക്കുന്നവരോട്
Content: കൊച്ചിയിൽ ചിലർ കത്തോലിക്കാ സന്യസ്തരുടെ തിരുവസ്ത്രത്തെ അനുകരിച്ചുള്ള വേഷവിധാനങ്ങളുമായി ലെസ്ബിയൻ പ്രണയ ഫോട്ടോ ഷൂട്ട് നടത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിനെക്കുറിച്ച് ഒരു ഓൺലൈൻ മഞ്ഞ മാധ്യമം വാർത്തകൊടുത്തതിന്റെ തലക്കെട്ട് "ഇന്ന് കേരളം കത്തും" എന്നായിരുന്നു. കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന വിധത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ പലർക്കും നോവും എന്ന് ആ തലക്കെട്ട് കൊടുത്ത വ്യക്തി മനസിലാക്കിയിട്ടുണ്ടെന്ന് വ്യക്തം. സന്യസ്തർക്കെതിരെയുള്ള ഇത്തരം അവഹേളനങ്ങൾ പതിവാകുമ്പോൾ ഒന്നുകൂടി വ്യക്തമാകുന്നു, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം തരംതാണ കോപ്രായങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യം ആരെയൊക്കെയോ മുറിപ്പെടുത്തുക തന്നെയാണ്. കത്തോലിക്കാ സന്യസ്തർ ഏറ്റവും മഹത്തായി കരുതുന്നതും, അവർ അത്യന്തം വിലമതിച്ച് വ്രതം ചെയ്യുന്നതുമായ ലൈംഗിക വിശുദ്ധിയെ തള്ളിപ്പറഞ്ഞ് ഫോട്ടോ ഷൂട്ടിന് മുതിർന്ന ഫോട്ടോഗ്രാഫറോട് ചിലത് പറയാതെ വയ്യ!! ഒരു സ്ത്രീകൂടിയായ ആ ഫോട്ടോഗ്രാഫറുടെ വിഷയ ദാരിദ്ര്യം തീർക്കാൻ ഇതായിരുന്നില്ല മാർഗ്ഗം. മനോനില തെറ്റിയ ചിലരുടെ വിഭ്രമങ്ങളും, മറ്റുള്ള ചിലർ കൽപ്പിച്ചുകൂട്ടിയ കെട്ടുകഥകളും, കരുതിക്കൂട്ടി അവഹേളിക്കാൻ കുറേപ്പേർ സൃഷ്ടിച്ചെടുത്ത കള്ളക്കഥകളും സന്യാസിനിമാർക്ക് എതിരെയുള്ള പ്രചാരണായുധങ്ങളാക്കി മഞ്ഞപ്പത്രങ്ങൾ ലൈക്കും ഷെയറും വാരിക്കൂട്ടുമ്പോൾ ലൈംഗികതയെയും സന്യസ്തരെയും കൂട്ടിക്കെട്ടി ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യുന്നതിന് മുമ്പ് സ്ത്രീത്വത്തെയെങ്കിലും വിലയോടെ കാണാൻ ഫോട്ടോഗ്രാഫർ ശ്രമിക്കേണ്ടിയിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒരു വാക്കിന്റെ ബലത്തിലാണ് ഇത്തരമൊരു വികലമായ സൃഷ്ടിക്ക് അവർ മുതിർന്നതെങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ മാന്യവും മനോഹരവുമായി ഉപയോഗിച്ച മറ്റൊരാളെക്കുറിച്ച് അറിയണം. ഏതോ കാലത്ത് മറ്റേതോ രാജ്യത്തല്ല, നിരപരാധികളായ അനേകരെയും, ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളെയും ചവിട്ടിയരയ്ക്കാൻ പേനയും ക്യാമറയും ഉപയോഗിക്കാൻ മത്സരിക്കുന്ന ചിലർ ജീവിക്കുന്ന ഇതേ കേരളത്തിൽത്തന്നെ. കേരളത്തിന്റെ സ്വന്തം യുവ കലാകാരൻ വിനീത് ശ്രീനിവാസനാണ് അത്. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചലച്ചിത്രം ഈ ജനുവരി 21 നാണ് റിലീസായത്. ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് അവതരിപ്പിക്കപ്പെട്ട ഒരു മനോഹര കലാസൃഷ്ടിയായിരുന്നു ആ ചലച്ചിത്രമെന്ന് സകല കാഴ്ചക്കാരും മനസ്സുനിറഞ്ഞ് ഒരേസ്വരത്തിൽ പറയുന്നു. ആ കലാസൃഷ്ടിയിലൂടെ ഒരാളുടെയും മനസ്സോ, വികാരമോ വ്രണപ്പെട്ടില്ല. അയാൾ ഉപയോഗിച്ച ആവിഷ്കാര സ്വാതന്ത്ര്യം കണ്ടു മനസ്സ് നിറഞ്ഞ അയാളുടെ അമ്മ അയാളെ കെട്ടിപിടിച്ചു അനുഗ്രഹിക്കുന്ന വീഡിയോ കേരളം കാണുകയുണ്ടായി. കന്യാസ്ത്രീവസ്ത്രം വാടകയ്‌ക്കെടുത്ത് ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ച് "കേരളം കത്തിക്കാൻ" നോക്കിയ ആളുടെ അമ്മ തന്റെ പുത്രിയുടെ സൃഷ്ടി മാഹാത്മ്യം കണ്ടു കെട്ടി പിടിച്ച് അഭിനന്ദിച്ചു കാണുമോ? അറിയില്ല. ഇവിടെയാണ് "ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്.. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത "(Mt. 12:33) എന്ന ബൈബിൾ വചനം അന്വർത്ഥമാകുന്നത്.. തുടർന്ന് വായിച്ചാൽ ഒരു വചനം കൂടി കാണാം, "ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്"( Mt.12:34b). ഒരു പ്രസംഗകന്റെ അധരം സംസാരിക്കുന്നത് അയാളുടെ മികവുറ്റ പ്രസംഗങ്ങളിലൂടെയാണ്, ഒരു ചിത്രകാരൻ സംസാരിക്കുന്നത് അയാളുടെ ജീവൻ തുടിക്കുന്ന ചിത്രരചനകളിലൂടെ, മികച്ച ഗായകൻ സമൂഹത്തോട് സംവദിക്കുന്നത് അയാളുടെ ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൂടെ, നർത്തകൻ/നർത്തകി ആസ്വാദകരെ പിടിച്ചിരുത്തുന്ന നൃത്തത്തിലൂടെ... ഇങ്ങനെ ഏതൊരു കലാകാരനും/ കലാകാരിയും തങ്ങളുടെ ആശയങ്ങൾ പങ്കു വയ്ക്കാൻ ഉപാധിയാക്കുന്നത് അവർക്ക് ദൈവം ദാനമായി നൽകിയ കലാപരമായ കഴിവുകളാണ്. അത് പ്രേക്ഷകരെ ജീവിക്കാൻ, സ്നേഹിക്കാൻ, മാനസാന്തരപ്പെടാൻ, കുറച്ചു കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിക്കുന്നതാകാം... മറിച്ചും ആകാം.. അവിടെയാണ് കലാകാരന്റെ ഹൃദയം വെളിപ്പെടുന്നത്... ഈ ദിവസങ്ങളിൽ നമ്മുടെ സാക്ഷര കേരളത്തിൽ ഒരു കലാകാരന്റെയും കലാകാരിയുടെയും ഹൃദയം വെളിപ്പെട്ട സൃഷ്ടികളാണ് "ഹൃദയം" എന്ന ഹൃദയം കുളിർപ്പിച്ച സിനിമയും "വാടക കന്യാസ്ത്രീകളെ " വച്ച് നടത്തിയ അനേക ഹൃദയങ്ങളെ വല്ലാതെ മുറിപ്പെടുത്തിയ "ഫോട്ടോ ഷൂട്ടും." * സീൻ 1 സെൻസർ ബോർഡിന് മുറിച്ചുനീക്കാൻ ഒരു സീൻ പോലും ഇല്ല എന്ന് ഹൃദയത്തിൽ തൊട്ട് പറഞ്ഞ ഒരു മനുഷ്യൻ! കുടുംബ സമേതം കേരളം ഒന്നിച്ച് തിയേറ്ററിൽ പോയി "ഹൃദയം" കാണണം എന്ന് ആഗ്രഹിച്ച ഒരു മനുഷ്യൻ! എനിക്ക് അച്ഛനും അമ്മയും ഭാര്യയും മക്കളും ഉണ്ട്, അവരെ കൂടി ഓർത്താണ് ഞാൻ പടം ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞ മനുഷ്യൻ! * സീൻ 2 അൽപ്പം തിരിച്ചറിവുള്ള കൊച്ചുകുട്ടികൾ പോലും "അയ്യേ ഇതെന്നാ ഇങ്ങനെ" എന്ന് ചോദിച്ചു പോകുന്ന ഒരു ഫോട്ടോ ഷൂട്ട്! ധാർമികത, മൂല്യ ബോധം ഇവ അല്പമെങ്കിലും ഉള്ള ആരുടെയും മനസാക്ഷിക്ക് തെല്ലും നിരക്കാത്ത വിചിത്രമായ ഫോട്ടോഷൂട്ട്! മാന്യമായി ജീവിക്കുന്ന, ആർക്കും ഒരു ഉപദ്രവത്തിനും പോകാതെ, പ്രാർത്ഥനയോടെ, പരസ്നേഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി കഴിയുന്ന കേരളത്തിലെ ഏകദേശം നാൽപ്പത്തിനായിരത്തോളം വരുന്ന സന്യാസിനികൾക്ക് മുഴുവൻ അപമാനവും, ആത്മാഭിമാനത്തിന് ക്ഷതവും വരുത്തണം എന്ന ഉദ്ദേശത്തോടെ അറിഞ്ഞുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ട്.. അഥവാ വ്യക്തി ഹത്യ... രണ്ടുപേരും ഉപയോഗിച്ചത് കഴിവാണ്, ആവിഷ്കാര സ്വാതന്ത്ര്യമാണ്, ക്യാമറയാണ്. പക്ഷെ രണ്ടുപേരുടെയും ഹൃദയത്തിന്റെ നിറവിൽ നിന്ന് വന്നത് രണ്ടു ശക്തികൾ ആണ്: ഒന്ന് മനുഷ്യ ഹൃദയത്തെ കൂടുതൽ സുന്ദരമാക്കുന്നതും മറ്റൊന്ന് മനുഷ്യനെ മൃഗങ്ങളെക്കാൾ വിലകുറച്ചു കാണിക്കുന്നതും. (മൃഗതുല്യം എന്നു പറഞ്ഞു കൂടാ.. മൃഗങ്ങൾക്ക് പ്രകൃതി നിയമങ്ങൾ അറിയാം) ഒന്നോർക്കണം, ആർക്കും ആരെയും എന്തും പറഞ്ഞു നോവിക്കാം എന്ന് വിചാരിക്കരുത്! മുകളിൽ ഒരു ദൈവമുണ്ട്. ചില വ്യക്തികൾക്ക് സംഭവിച്ച വീഴ്ചകളെ സാമാന്യവൽക്കരിച്ചു കാണിച്ച് ആ സമൂഹത്തെ ഒന്നടങ്കം ജീവനോടെ കുരുതികൊടുക്കാനും ചവിട്ടി അരയ്ക്കാനും ശ്രമിക്കുന്നത് കഴിവോ മികവോ പുതുമ തേടലോ അല്ല.. കഴിവുകേടും നെറിവുകേടും സംസ്കാരശൂന്യതയും പിതൃശൂന്യതയും ആണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഉള്ള ഫോളോവേഴ്‌സിന്റെ എണ്ണമോ, വിലകുറഞ്ഞ കാര്യങ്ങൾ ചെയ്ത് ശ്രദ്ധ നേടാൻ വേണ്ടി ആത്മാഭിമാനത്തെ വിൽക്കുന്ന കറന്റ് ട്രെൻഡോ, അറിഞ്ഞു കൊണ്ട് ഒരാളെ/ ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്നതിലെ സന്തോഷമോ അല്ല ഒരാളെ മികച്ച വ്യക്തിയാക്കുന്നത്, സ്വഭാവത്തിന്റെ സംശുദ്ധതയാണ്. എല്ലാം കാണുന്നുണ്ടെങ്കിലും ആ വേദനയിലും മൗനമായി പ്രാർത്ഥിക്കുകയും അവഹേളിക്കുന്നവരെയും അനുഗ്രഹിക്കാൻ കരങ്ങൾ ഉയർത്തുകയും ചെയ്യുന്ന അർപ്പണ ബോധമുള്ള, ദൈവം തുണയായുള്ള പതിനായിരക്കണക്കിന് കന്യാസ്ത്രീമാർ ഇപ്പോഴും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നു. അവരെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല, കാരണം ശരീരത്തെ കൊല്ലുന്നവരെയും, അവഹേളിക്കാൻ പ്രച്ഛന്നവേഷം ധരിക്കുന്നവരെയും, പാതി ഊരിയ സന്യാസവസ്ത്രത്തിൽ നിന്ന് കോപ്രായം കാണിക്കുന്നവരെയും, മത്സരിച്ചു തങ്ങളുടെ മേൽ ചെളി വാരി എറിയുന്ന ചാനൽ ജഡ്ജിമാരെയും ഒറ്റ കോടതി വിധി മഴയ്ക്ക് പൊട്ടി മുളച്ച വനിതാ സംരക്ഷക തകരകളെയും ഒന്നും അവർക്ക് ഭയമില്ല.... അവരെ നയിക്കുന്നത് അവനാണ് "ലോകത്തെ പണ്ടേ ജയിച്ച" ക്രിസ്തു! ഇനിയും അവരെ വേദനിപ്പിക്കാനും അവഹേളിക്കാനും പേനകളും, ക്യാമറകളും ചലിക്കുമെന്നറിയാം, എങ്കിലും ആരും ഭയക്കേണ്ടതില്ല, അതിനായി കാത്തിരിക്കേണ്ടതില്ല - കന്യാസ്ത്രീകൾ കേരളം കത്തിക്കില്ല.
Image: /content_image/News/News-2022-01-27-16:33:18.jpg
Keywords: കന്യാസ്ത്രീ
Category: 1
Sub Category:
Heading: കന്യാസ്ത്രീകൾ കേരളം കത്തിക്കുന്നത് കാണാൻ കാത്തിരിക്കുന്നവരോട്
Content: കൊച്ചിയിൽ ചിലർ കത്തോലിക്കാ സന്യസ്തരുടെ തിരുവസ്ത്രത്തെ അനുകരിച്ചുള്ള വേഷവിധാനങ്ങളുമായി ലെസ്ബിയൻ പ്രണയ ഫോട്ടോ ഷൂട്ട് നടത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിനെക്കുറിച്ച് ഒരു ഓൺലൈൻ മഞ്ഞ മാധ്യമം വാർത്തകൊടുത്തതിന്റെ തലക്കെട്ട് "ഇന്ന് കേരളം കത്തും" എന്നായിരുന്നു. കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന വിധത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ പലർക്കും നോവും എന്ന് ആ തലക്കെട്ട് കൊടുത്ത വ്യക്തി മനസിലാക്കിയിട്ടുണ്ടെന്ന് വ്യക്തം. സന്യസ്തർക്കെതിരെയുള്ള ഇത്തരം അവഹേളനങ്ങൾ പതിവാകുമ്പോൾ ഒന്നുകൂടി വ്യക്തമാകുന്നു, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം തരംതാണ കോപ്രായങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യം ആരെയൊക്കെയോ മുറിപ്പെടുത്തുക തന്നെയാണ്. കത്തോലിക്കാ സന്യസ്തർ ഏറ്റവും മഹത്തായി കരുതുന്നതും, അവർ അത്യന്തം വിലമതിച്ച് വ്രതം ചെയ്യുന്നതുമായ ലൈംഗിക വിശുദ്ധിയെ തള്ളിപ്പറഞ്ഞ് ഫോട്ടോ ഷൂട്ടിന് മുതിർന്ന ഫോട്ടോഗ്രാഫറോട് ചിലത് പറയാതെ വയ്യ!! ഒരു സ്ത്രീകൂടിയായ ആ ഫോട്ടോഗ്രാഫറുടെ വിഷയ ദാരിദ്ര്യം തീർക്കാൻ ഇതായിരുന്നില്ല മാർഗ്ഗം. മനോനില തെറ്റിയ ചിലരുടെ വിഭ്രമങ്ങളും, മറ്റുള്ള ചിലർ കൽപ്പിച്ചുകൂട്ടിയ കെട്ടുകഥകളും, കരുതിക്കൂട്ടി അവഹേളിക്കാൻ കുറേപ്പേർ സൃഷ്ടിച്ചെടുത്ത കള്ളക്കഥകളും സന്യാസിനിമാർക്ക് എതിരെയുള്ള പ്രചാരണായുധങ്ങളാക്കി മഞ്ഞപ്പത്രങ്ങൾ ലൈക്കും ഷെയറും വാരിക്കൂട്ടുമ്പോൾ ലൈംഗികതയെയും സന്യസ്തരെയും കൂട്ടിക്കെട്ടി ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യുന്നതിന് മുമ്പ് സ്ത്രീത്വത്തെയെങ്കിലും വിലയോടെ കാണാൻ ഫോട്ടോഗ്രാഫർ ശ്രമിക്കേണ്ടിയിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒരു വാക്കിന്റെ ബലത്തിലാണ് ഇത്തരമൊരു വികലമായ സൃഷ്ടിക്ക് അവർ മുതിർന്നതെങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ മാന്യവും മനോഹരവുമായി ഉപയോഗിച്ച മറ്റൊരാളെക്കുറിച്ച് അറിയണം. ഏതോ കാലത്ത് മറ്റേതോ രാജ്യത്തല്ല, നിരപരാധികളായ അനേകരെയും, ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളെയും ചവിട്ടിയരയ്ക്കാൻ പേനയും ക്യാമറയും ഉപയോഗിക്കാൻ മത്സരിക്കുന്ന ചിലർ ജീവിക്കുന്ന ഇതേ കേരളത്തിൽത്തന്നെ. കേരളത്തിന്റെ സ്വന്തം യുവ കലാകാരൻ വിനീത് ശ്രീനിവാസനാണ് അത്. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചലച്ചിത്രം ഈ ജനുവരി 21 നാണ് റിലീസായത്. ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് അവതരിപ്പിക്കപ്പെട്ട ഒരു മനോഹര കലാസൃഷ്ടിയായിരുന്നു ആ ചലച്ചിത്രമെന്ന് സകല കാഴ്ചക്കാരും മനസ്സുനിറഞ്ഞ് ഒരേസ്വരത്തിൽ പറയുന്നു. ആ കലാസൃഷ്ടിയിലൂടെ ഒരാളുടെയും മനസ്സോ, വികാരമോ വ്രണപ്പെട്ടില്ല. അയാൾ ഉപയോഗിച്ച ആവിഷ്കാര സ്വാതന്ത്ര്യം കണ്ടു മനസ്സ് നിറഞ്ഞ അയാളുടെ അമ്മ അയാളെ കെട്ടിപിടിച്ചു അനുഗ്രഹിക്കുന്ന വീഡിയോ കേരളം കാണുകയുണ്ടായി. കന്യാസ്ത്രീവസ്ത്രം വാടകയ്‌ക്കെടുത്ത് ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ച് "കേരളം കത്തിക്കാൻ" നോക്കിയ ആളുടെ അമ്മ തന്റെ പുത്രിയുടെ സൃഷ്ടി മാഹാത്മ്യം കണ്ടു കെട്ടി പിടിച്ച് അഭിനന്ദിച്ചു കാണുമോ? അറിയില്ല. ഇവിടെയാണ് "ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്.. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത "(Mt. 12:33) എന്ന ബൈബിൾ വചനം അന്വർത്ഥമാകുന്നത്.. തുടർന്ന് വായിച്ചാൽ ഒരു വചനം കൂടി കാണാം, "ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്"( Mt.12:34b). ഒരു പ്രസംഗകന്റെ അധരം സംസാരിക്കുന്നത് അയാളുടെ മികവുറ്റ പ്രസംഗങ്ങളിലൂടെയാണ്, ഒരു ചിത്രകാരൻ സംസാരിക്കുന്നത് അയാളുടെ ജീവൻ തുടിക്കുന്ന ചിത്രരചനകളിലൂടെ, മികച്ച ഗായകൻ സമൂഹത്തോട് സംവദിക്കുന്നത് അയാളുടെ ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൂടെ, നർത്തകൻ/നർത്തകി ആസ്വാദകരെ പിടിച്ചിരുത്തുന്ന നൃത്തത്തിലൂടെ... ഇങ്ങനെ ഏതൊരു കലാകാരനും/ കലാകാരിയും തങ്ങളുടെ ആശയങ്ങൾ പങ്കു വയ്ക്കാൻ ഉപാധിയാക്കുന്നത് അവർക്ക് ദൈവം ദാനമായി നൽകിയ കലാപരമായ കഴിവുകളാണ്. അത് പ്രേക്ഷകരെ ജീവിക്കാൻ, സ്നേഹിക്കാൻ, മാനസാന്തരപ്പെടാൻ, കുറച്ചു കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിക്കുന്നതാകാം... മറിച്ചും ആകാം.. അവിടെയാണ് കലാകാരന്റെ ഹൃദയം വെളിപ്പെടുന്നത്... ഈ ദിവസങ്ങളിൽ നമ്മുടെ സാക്ഷര കേരളത്തിൽ ഒരു കലാകാരന്റെയും കലാകാരിയുടെയും ഹൃദയം വെളിപ്പെട്ട സൃഷ്ടികളാണ് "ഹൃദയം" എന്ന ഹൃദയം കുളിർപ്പിച്ച സിനിമയും "വാടക കന്യാസ്ത്രീകളെ " വച്ച് നടത്തിയ അനേക ഹൃദയങ്ങളെ വല്ലാതെ മുറിപ്പെടുത്തിയ "ഫോട്ടോ ഷൂട്ടും." * സീൻ 1 സെൻസർ ബോർഡിന് മുറിച്ചുനീക്കാൻ ഒരു സീൻ പോലും ഇല്ല എന്ന് ഹൃദയത്തിൽ തൊട്ട് പറഞ്ഞ ഒരു മനുഷ്യൻ! കുടുംബ സമേതം കേരളം ഒന്നിച്ച് തിയേറ്ററിൽ പോയി "ഹൃദയം" കാണണം എന്ന് ആഗ്രഹിച്ച ഒരു മനുഷ്യൻ! എനിക്ക് അച്ഛനും അമ്മയും ഭാര്യയും മക്കളും ഉണ്ട്, അവരെ കൂടി ഓർത്താണ് ഞാൻ പടം ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞ മനുഷ്യൻ! * സീൻ 2 അൽപ്പം തിരിച്ചറിവുള്ള കൊച്ചുകുട്ടികൾ പോലും "അയ്യേ ഇതെന്നാ ഇങ്ങനെ" എന്ന് ചോദിച്ചു പോകുന്ന ഒരു ഫോട്ടോ ഷൂട്ട്! ധാർമികത, മൂല്യ ബോധം ഇവ അല്പമെങ്കിലും ഉള്ള ആരുടെയും മനസാക്ഷിക്ക് തെല്ലും നിരക്കാത്ത വിചിത്രമായ ഫോട്ടോഷൂട്ട്! മാന്യമായി ജീവിക്കുന്ന, ആർക്കും ഒരു ഉപദ്രവത്തിനും പോകാതെ, പ്രാർത്ഥനയോടെ, പരസ്നേഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി കഴിയുന്ന കേരളത്തിലെ ഏകദേശം നാൽപ്പത്തിനായിരത്തോളം വരുന്ന സന്യാസിനികൾക്ക് മുഴുവൻ അപമാനവും, ആത്മാഭിമാനത്തിന് ക്ഷതവും വരുത്തണം എന്ന ഉദ്ദേശത്തോടെ അറിഞ്ഞുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ട്.. അഥവാ വ്യക്തി ഹത്യ... രണ്ടുപേരും ഉപയോഗിച്ചത് കഴിവാണ്, ആവിഷ്കാര സ്വാതന്ത്ര്യമാണ്, ക്യാമറയാണ്. പക്ഷെ രണ്ടുപേരുടെയും ഹൃദയത്തിന്റെ നിറവിൽ നിന്ന് വന്നത് രണ്ടു ശക്തികൾ ആണ്: ഒന്ന് മനുഷ്യ ഹൃദയത്തെ കൂടുതൽ സുന്ദരമാക്കുന്നതും മറ്റൊന്ന് മനുഷ്യനെ മൃഗങ്ങളെക്കാൾ വിലകുറച്ചു കാണിക്കുന്നതും. (മൃഗതുല്യം എന്നു പറഞ്ഞു കൂടാ.. മൃഗങ്ങൾക്ക് പ്രകൃതി നിയമങ്ങൾ അറിയാം) ഒന്നോർക്കണം, ആർക്കും ആരെയും എന്തും പറഞ്ഞു നോവിക്കാം എന്ന് വിചാരിക്കരുത്! മുകളിൽ ഒരു ദൈവമുണ്ട്. ചില വ്യക്തികൾക്ക് സംഭവിച്ച വീഴ്ചകളെ സാമാന്യവൽക്കരിച്ചു കാണിച്ച് ആ സമൂഹത്തെ ഒന്നടങ്കം ജീവനോടെ കുരുതികൊടുക്കാനും ചവിട്ടി അരയ്ക്കാനും ശ്രമിക്കുന്നത് കഴിവോ മികവോ പുതുമ തേടലോ അല്ല.. കഴിവുകേടും നെറിവുകേടും സംസ്കാരശൂന്യതയും പിതൃശൂന്യതയും ആണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഉള്ള ഫോളോവേഴ്‌സിന്റെ എണ്ണമോ, വിലകുറഞ്ഞ കാര്യങ്ങൾ ചെയ്ത് ശ്രദ്ധ നേടാൻ വേണ്ടി ആത്മാഭിമാനത്തെ വിൽക്കുന്ന കറന്റ് ട്രെൻഡോ, അറിഞ്ഞു കൊണ്ട് ഒരാളെ/ ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്നതിലെ സന്തോഷമോ അല്ല ഒരാളെ മികച്ച വ്യക്തിയാക്കുന്നത്, സ്വഭാവത്തിന്റെ സംശുദ്ധതയാണ്. എല്ലാം കാണുന്നുണ്ടെങ്കിലും ആ വേദനയിലും മൗനമായി പ്രാർത്ഥിക്കുകയും അവഹേളിക്കുന്നവരെയും അനുഗ്രഹിക്കാൻ കരങ്ങൾ ഉയർത്തുകയും ചെയ്യുന്ന അർപ്പണ ബോധമുള്ള, ദൈവം തുണയായുള്ള പതിനായിരക്കണക്കിന് കന്യാസ്ത്രീമാർ ഇപ്പോഴും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നു. അവരെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല, കാരണം ശരീരത്തെ കൊല്ലുന്നവരെയും, അവഹേളിക്കാൻ പ്രച്ഛന്നവേഷം ധരിക്കുന്നവരെയും, പാതി ഊരിയ സന്യാസവസ്ത്രത്തിൽ നിന്ന് കോപ്രായം കാണിക്കുന്നവരെയും, മത്സരിച്ചു തങ്ങളുടെ മേൽ ചെളി വാരി എറിയുന്ന ചാനൽ ജഡ്ജിമാരെയും ഒറ്റ കോടതി വിധി മഴയ്ക്ക് പൊട്ടി മുളച്ച വനിതാ സംരക്ഷക തകരകളെയും ഒന്നും അവർക്ക് ഭയമില്ല.... അവരെ നയിക്കുന്നത് അവനാണ് "ലോകത്തെ പണ്ടേ ജയിച്ച" ക്രിസ്തു! ഇനിയും അവരെ വേദനിപ്പിക്കാനും അവഹേളിക്കാനും പേനകളും, ക്യാമറകളും ചലിക്കുമെന്നറിയാം, എങ്കിലും ആരും ഭയക്കേണ്ടതില്ല, അതിനായി കാത്തിരിക്കേണ്ടതില്ല - കന്യാസ്ത്രീകൾ കേരളം കത്തിക്കില്ല.
Image: /content_image/News/News-2022-01-27-16:33:18.jpg
Keywords: കന്യാസ്ത്രീ
Content:
18251
Category: 24
Sub Category:
Heading: വിശുദ്ധിയുടെ പരിമളം പരത്തുന്ന അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്
Content: "അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി ". അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! "വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!...നമ്മള് ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല". കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ പല തവണ എഴുതി പരാജയം സമ്മതിച്ച, യുജിസി നെറ്റ് പരീക്ഷ, ബിരുദാനന്തര ബിരുദ പഠന വേളയിൽത്തന്നെ പാസ്സായതിന്റെ സന്തോഷം പങ്കു വയ്ക്കാൻ സ്റ്റാഫ്‌റൂമിലേക്ക് ഓടിയെത്തിയിരിക്കുകയാണവൾ. "ചെലവ് ചെയ്യണം..ട്ടോ, ഈശോയ്ക്ക് വേണ്ടി സമയം കൊടുത്താൽ അത് ഒരിക്കലും പാഴാവില്ലെന്നു തെളിഞ്ഞില്ലേ. ഇനിയിപ്പം പഠിച്ചിറങ്ങുമ്പോൾത്തന്നെ ടീച്ചറായി ജോലി കിട്ടുമല്ലോ. നമ്മുടെ കോളേജിൽത്തന്നെ കേറാനിടവരട്ടെ". "അതൊക്കെ ഈശോ തീരുമാനിക്കട്ടെ അച്ചോ . വൈകിട്ട് ജീസസ് യൂത്തിന്റെ കോർ ടീം മീറ്റിങ് ഉണ്ട് ചാപ്പലിൽ. അതിലേ വരുവാണേൽ ചെലവ് ചെയ്യാം... ഈശോയേ, ദാണ്ടേ ബെല്ലടിച്ചു...പോകുവാണേ, അപ്പൊ വൈകിട്ട് കാണാം". സന്തോഷത്തിമിർപ്പോടെ അവൾ ക്ലാസ്സ് മുറിയിലേക്ക് ഓടി. 2013 ഒക്ടോബർ മാസത്തിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ഞാൻ നിയമിതനായത്. കോളേജിൽ ഭാഷാധ്യാപകർ ആകുന്നവർക്ക് വലിയ ഒരു ഭാഗ്യമുണ്ട്. എന്താണെന്നോ? ഭാഷ എല്ലാ കോഴ്‌സുകൾക്കും പാഠ്യവിഷയമായതുകൊണ്ട് മറ്റെല്ലാ ഡിപ്പാർട്ടുമെന്റിലുള്ള കുട്ടികളുമായും പരിചയപ്പെടാനാകും. അങ്ങനെയാണ് കൊമേഴ്‌സ് രണ്ടാം വർഷ ബിരുദക്ലാസ്സിൽ പഠിപ്പിക്കാനും ക്ലാസ്സിൽ വച്ച് അജ്‌നാ ജോർജ് എന്ന കുട്ടിയെ പരിചയപ്പെടാനും അവസരം ലഭിച്ചത്. "കോളേജിലെ ജീസസ് യൂത്തിന്റെ ചുമതല അച്ചനെ ഏൽപ്പിക്കുകയാണ്. നമ്മുടെ ക്യാംപസിലാണ് ജീസസ് യൂത്തിന് തുടക്കമിട്ടത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ഇപ്പോൾ കോളേജിൽ ഈ പ്രസ്‌ഥാനത്തിന്റെ യാതൊരു ചലനവും കേൾക്കാനില്ല. ഒന്ന് ശ്രമിച്ചു നോക്ക്". ജോലിയിൽ പ്രവേശിച്ച് കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ ഓഫീസിലേക്ക് വിളിപ്പിച്ച് പ്രിൻസിപ്പാളച്ചൻ പറഞ്ഞു. അടുത്തയാഴ്ചതന്നെ കോളേജിലെ ജീസസ് യൂത്ത് അംഗങ്ങളുടെ ഒരു മീറ്റിങ് ഉച്ചഭക്ഷണ ശേഷം വിളിച്ചു കൂട്ടി. എന്നാൽ, ആവേശത്തോടെ ചാപ്പലിൽ ചെന്നപ്പോൾ ആകെ അഞ്ചോ ആറോ കുട്ടികൾ എത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ അവളുമുണ്ട്- അജ്ന ജോർജ്ജ്. "വിഷമിക്കണ്ട അച്ചോ...അച്ചനൊന്ന് ഞങ്ങടെ കൂടെ നിന്നാ മതി. പിള്ളേര് വരും. നമ്മക്ക് എല്ലാം സെറ്റാക്കാന്നേ". കൂളായുള്ള അവളുടെ ധൈര്യപ്പെടുത്തൽ കേട്ടപ്പോൾ എന്തോ ഒരു സമാധാനമായി. അവളെത്തന്നെ കോർഡിനേറ്ററായി നിയമിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച സമയത്ത് മുടങ്ങാതെ മീറ്റിങ് കൂടാൻ തീരുമാനിച്ചു. അടുത്തയാഴ്ച വരുമ്പോൾ ഓരോരുത്തരും മറ്റൊരാളെക്കൂടി കൊണ്ടുവരണമെന്ന് നിശ്ചയിച്ചു. പിന്നീടു വന്ന തിങ്കളാഴ്ചകൾ വിസ്മയിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ എണ്ണം ഓരോ ആഴ്ചയും ഇരട്ടിച്ചു തുടങ്ങി. എല്ലാവരും ചേർന്ന് വട്ടത്തിലിരുന്ന് കുറച്ചു സമയം പ്രാർഥിക്കും. അബ്രാഹം ഗിറ്റാർ കൊണ്ടുവരും. ആക്ഷൻ സോംഗുകൾ പഠിപ്പിക്കുന്നത് മീറ്റിങ്ങിന്റെ ഒരു അനിവാര്യ ഘടകമാണ്. പഠനത്തിന്റെ പിരിമുറുക്കങ്ങളെല്ലാം മറന്ന് പാട്ടും പ്രാർഥനയുമായി കൂട്ടുകാർ ഒത്തുകൂടുന്ന തിങ്കളാഴ്ച മീറ്റിങ്ങുകളിലേക്ക് തേൻ നിറഞ്ഞ പൂവിലേക്ക് പൂമ്പാറ്റകൾ പോലെ വിദ്യാർഥികൾ എത്തിത്തുടങ്ങി. "മോളെങ്ങനെയാ ഇതിലേക്ക് വന്നേ" ? "അജ്ന ചേച്ചി വിളിച്ചിട്ടാണ്"...പലർക്കും പറയാനുള്ളത് ഇതുതന്നെയായിരുന്നു. ഉച്ചയ്ക്കത്തെ ഇടവേളയ്ക്ക് തിടുക്കത്തിൽ ഭക്ഷണം കഴിച്ചിട്ട് ജൂനിയേഴ്‌സിന്റെ ക്‌ളാസ്സുകളിൽ ചെന്നും വരാന്തകളിൽ ഓടി നടന്നും അവൾ പിള്ളേരെ ഒരുമിച്ചു ചേർത്ത് ഈശോയുടെ അരികിലേക്ക് കൊണ്ടുവന്നിരുന്ന കാര്യം പിന്നീടാണറിഞ്ഞത്. ആഴ്ചകളും മാസങ്ങളും വേഗത്തിൽ കടന്നു പോയി. അഞ്ചുപേരിൽ തുടങ്ങിയ കൊച്ചു കൂട്ടായ്മയിൽ ചില ദിവസങ്ങളിൽ പള്ളിയുടെ പകുതി നിറയുവോളം കുട്ടികൾ എത്തിത്തുടങ്ങി. ഒക്ടോബർ മാസത്തിൽ പത്ത് ദിവസത്തെ ജപമാലയർപ്പണം, നോമ്പ് കാലത്ത് കോളേജ് ഗ്രൗണ്ടിൽ കുരിശിന്റെ വഴി, ആദ്യ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് ഗായക സംഘം നേതൃത്വം നൽകുന്ന വി. കുർബാന, ആദ്യ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് കുമ്പസാരവും ആരാധനയും. വിശുദ്ധരുടെ തിരുനാൾ അനുസ്മരണങ്ങൾ, ക്രിസ്മസിനു പ്രത്യേക ഒരുക്കങ്ങൾ, വലിയ ആഴ്ചയിൽ മലയാറ്റൂർ മലകയറ്റം, മാന്നാനത്തേയ്ക്ക് തീർഥാടന യാത്ര...ഇങ്ങനെ ഇങ്ങനെ ക്യാംപസിലെ ക്രിസ്തീയ സാക്ഷ്യത്തിന് അജ്നയുടെ നേതൃത്വത്തിൽ പുതിയ ചൈതന്യം കൈ വരികയായിരുന്നു. പ്രിൻസിപ്പൽ ഫാ. പ്രശാന്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനം ഇവയ്‌ക്കെല്ലാം ഉണ്ടായിരുന്നു. ക്രിസ്തീയ മൂല്യങ്ങൾ പകർന്നു നല്കാനാവുന്നില്ലെങ്കിൽ സഭ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. മറ്റു മതസ്‌ഥരായ കുട്ടികൾപോലും ഇവയിലൊക്കെ ആകൃഷ്ടരായി കൂട്ടായ്മകൾക്ക് എത്തിത്തുടങ്ങിയെന്നത് വിശുദ്ധിയുടെ പരിമളം ആർക്കും അവഗണിക്കാൻ സാധിക്കുകയില്ലെന്നതിന് തെളിവാണ്. ദൈവത്തിലേക്കു വളരുകയെന്നതിൽ മാത്രമല്ലല്ലോ വിശുദ്ധി അടങ്ങിയിരിക്കുന്നത്. ദൈവസ്നേഹം ആഴത്തിൽ അറിഞ്ഞവർ അത് നിശ്ചയമായും സഹോദരങ്ങളിലേക്ക് പകരുകയും ചെയ്യും. പ്രത്യേകിച്ച്, സ്നേഹവും പരിഗണനയും ഏറ്റവുമധികം അർഹിക്കുന്നവരിലേക്ക്. അതിനുള്ള കുട്ടികളുടെ പരിശ്രമങ്ങളെ പിന്നീട് വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. എല്ലാ ബുധനാഴ്ചകളിലും പ്രഭാതത്തിൽ മൊണാസ്ട്രിയുടെ മുന്നിൽ ഒരു നീണ്ട നിര പ്രത്യക്ഷപ്പെടും. എറണാകുളം നഗരത്തിൽ കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷനിലും കായൽത്തീരത്തെ അരഭിത്തിയിലും ഒക്കെയായി അന്തിയുറങ്ങുന്ന അഗതികളും, നിത്യവൃത്തി കഴിക്കാൻ വകയില്ലാത്തവരും, വികലാംഗരും, പാവപ്പെട്ട അമ്മമാരും ഒക്കെയായി കുറേയാളുകളാണവർ. ബുധനാഴ്ച ദിവസം തേവര ഭാഗത്തെ ഒന്നു രണ്ടു പള്ളികളിൽ നിന്നും മൊണാസ്ട്രിയിൽ നിന്നും ചെറിയ സഹായം ലഭിക്കും. ഇത് വാങ്ങാനായി രാവിലെതന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്ന കാഴ്ച പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2014 ലെ ക്രിസ്മസ് അടുത്ത് വന്നപ്പോൾ തിങ്കളാഴ്ച പ്രാർഥനാ യോഗത്തിൽ ഒരു നിർദ്ദേശം വന്നു. "നമുക്ക് അടുത്ത ബുധനാഴ്ച കുറച്ചു നേരത്തെ കോളേജിൽ വന്ന് ഈ പാവങ്ങൾക്ക് വേണ്ടി ഒരു ക്രിസ്മസ് പ്രോഗ്രാം സംഘടിപ്പിച്ചാലോ"? അങ്ങനെയാണ് ഇരുനൂറോളം അഗതികൾ വന്നു ചേർന്ന ആദ്യത്തെ"ക്രിസ്മസ് സ്നേഹ സംഗമം" നടത്തപ്പെട്ടത്. ഇന്ന് "തണൽ മരം" എന്ന പേരിൽ വളർന്നു വികസിച്ച, പാവങ്ങൾക്ക് വേണ്ടിയുള്ള അനേകം വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമിന് തുടക്കമായത് അങ്ങനെയാണ്. കാലക്രമേണ എല്ലാ ബുധനാഴ്ചകളിലും കുറച്ചു നല്ല മനുഷ്യരുടെ സഹായത്തോടെ കോളേജ് കാന്റീനിൽ ഇവർക്ക് പ്രഭാത ഭക്ഷണം നൽകിയ ശേഷം ചാപ്പലിന്റെ മുന്നിൽ ഒരുമിച്ചു കൂട്ടി വിവിധ ഡിപ്പാർട്മെന്റിലെ കുട്ടികൾ മാറി മാറി ഓരോ ആഴ്ചയും 8.30 മുതൽ 9.30 ന് ക്ലാസ്സ് തുടങ്ങുംവരെ പാവങ്ങൾക്ക് വേണ്ടി വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. അവരുടെ ആവലാതികളും രോഗവിവരങ്ങളും സങ്കടങ്ങളും കേൾക്കുവാൻ ഓരോ കുട്ടികളും ഓരോരുത്തർക്കായി പത്ത് മിനിറ്റുവീതം ചിലവഴിക്കുന്നത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ആഗ്രഹമുണ്ടെങ്കിലും വലിയവരുടെ ലോകത്തിൽ തങ്ങളെ പ്രവേശിപ്പിക്കുമോ എന്ന ഭയം കൊണ്ടോ, കയ്യിൽ പണമില്ലാത്തതുകൊണ്ടോ ലുലു മാൾ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത, തണൽമരത്തിലെ അംഗങ്ങളായ, തെരുവിലലയുന്ന അറുപതോളം പാവങ്ങളെയും ഭിക്ഷാടകരെയും ചേർത്തുപിടിച്ച് അജ്നയുടെയും അവളുടെ പിൻഗാമികളായ കോർഡിനേറ്റർമാർ അജിന്റെയും അനീറ്റയുടെയും ഒക്കെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ ലുലുമാൾ യാത്ര വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മാളിലെ തിയറ്ററിൽ സിനിമ കാണിച്ചു, പാരഗൺ ഹോട്ടലിൽ ഭക്ഷണം കൊടുത്തു, എല്ലാവർക്കും ഷോപ്പിംഗ് നടത്താൻ അഞ്ഞൂറ് രൂപാ വീതം കയ്യിൽ നൽകുകയും ചെയ്തു. കോളേജിന്റെ പരിസരത്തുള്ള വീടുകൾ കയറി ആക്രി പെറുക്കിയാണ് അതിനുള്ള തുക സംഭരിച്ചത്. അഗതികൾക്ക് ധരിച്ചുകൊണ്ടുപോകാൻ നല്ല വസ്ത്രങ്ങളും കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് ശേഖരിച്ചു നൽകിയിരുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന ശ്രീ. പോൾ രാജ് എന്ന നല്ല മനുഷ്യൻ നൽകിയ പിന്തുണ അനുസ്മരിക്കാതെ വയ്യ. പിന്നീടങ്ങോട്ട് തേവര കോളേജിൽ ജീസസ് യൂത്തിന്റെ വസന്ത കാലമായിരുന്നു. വിദ്യാർഥികൾക്ക് ആരുടേയും മേൽനോട്ടമില്ലാതെ തുക നിക്ഷേപിച്ച ശേഷം അത്യാവശ്യം വേണ്ട സ്റ്റേഷനറി സാധനങ്ങൾ എടുക്കാവുന്ന "ഓണസ്റ്റി ഷോപ്പ്", തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ വിദ്യാർഥികൾ ഒരുമിച്ചുകൂടി ക്യാംപസ് വൃത്തിയാക്കൽ, അടുത്തുള്ള അഗതിമന്ദിരങ്ങൾ സന്ദർശനം , തൊട്ടടുത്തുള്ള ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ തോറ്റുപോയ ഇരുപത്തിയഞ്ചു കുട്ടികളെ ഒരുമിച്ച് ചേർത്ത് ട്യൂഷൻ, കോളേജിന്റെ മതിൽക്കെട്ടിനപ്പുറമുള്ള കോളനിയിലെ പാവപ്പെട്ട വീടുകളിൽ സന്ദർശനങ്ങൾ , ശനിയാഴ്ചകളിൽ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിലെ അഗതികളുടെ വാർഡും ക്യാൻസർ വാർഡും വിസിറ്റിങ്, ആലുവ സബ് ജയിലിലും എറണാകുളം സബ് ജയിലിലും പ്രോഗ്രാമുകൾ... എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി "മിനിസ്ട്രികൾ" എന്ന ഓമനപ്പേരിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കോളേജ് വിദ്യാർത്ഥികൾക്കായി "സോൾട്ടീസ്" എന്ന പേരിൽ എല്ലാ വർഷവും നടത്തുന്ന മൂന്നു ദിവസത്തെ ആത്മീയ സഹവാസ ക്യാമ്പ്, ഒന്നാം വർഷക്കാരെ ജീസസ് യൂത്തിലേക്ക് ആകർഷിക്കാനായി "ഹാർവെസ്റ്റ്" എന്ന പേരിലുള്ള ക്യാമ്പ് എന്നിവയൊക്കെ ആരംഭിച്ചതും ആ നാളുകളിലാണ്. അജ്നയുടെ പിൻഗാമിയായി ജീസസ് യൂത്ത് കോർഡിനേറ്ററായ അജിൻ കോളേജ് ഇലക്ഷനിൽ യൂണിയൻ ചെയർമാനായതും ജീസസ് യൂത്തിന്റെ വിവിധ മിനിസ്ട്രികളുടെ കോർഡിനേറ്റർമാരായ ആറുപേർ ആ വർഷത്തെ യൂണിയൻ അംഗങ്ങളായി തിരഞ്ഞടുക്കപ്പെട്ടതും വിദ്യാർത്ഥി സമൂഹം ഈ നന്മകളെ എത്രമാത്രം നെഞ്ചേറ്റിയെന്നതിന്റെ തെളിവുതന്നെയാണ്. തീവ്ര രാഷ്ട്രീയ ചായ്‌വുകളും വിദ്യാർഥി സമരങ്ങളും ഒട്ടും കുറവല്ലാത്ത നാളുകളിലാണിത് സംഭവിച്ചതെന്നോർക്കണം. വിജയികളായ ഈ കുട്ടികൾ, ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കപ്പെട്ടയുടനെ, ഇരമ്പിയാർത്ത്, നേർക്ക് നേരെ നിന്ന് വെല്ലുവിളിച്ച് മുദ്രാവാക്യം മുഴക്കുന്ന വിദ്യാർഥികൾക്കിടയിലൂടെ തിടുക്കത്തിൽ നടന്നു പോയത് കോളേജിൽ പതിവുള്ള വിജയ ഘോഷ യാത്ര നടത്താനായിരുന്നില്ല, മറിച്ച്, ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ചെന്ന് വട്ടം ചേർന്നിരുന്ന് നന്ദി പറഞ്ഞു പ്രാർഥിക്കാനായിരുന്നു. ഞങ്ങളൊക്കെ കൺ കുളിർക്കെ കണ്ടു നിന്ന ഒരു രംഗമായിരുന്നു അത്. ഇതിനിടെ അഭിമാനാർഹമായ ചില നേട്ടങ്ങളും കോളേജ് ജീസസ് യൂത്തിനെ തേടിയെത്തി. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന, കേരളത്തിലെ എല്ലാ കോളേജുകളിൽ നിന്നും കുട്ടികൾ ഒത്തു കൂടുന്ന, ജീസസ് യൂത്തിന്റെ ഓൾ കേരള ക്യാംപസ് കോൺഫറൻസ് തേവര കോളേജിൽ വച്ച് 2015 ഓഗസ്റ്റിൽ നടത്തപ്പെട്ടു. അതിന്റെ മുഖ്യ സംഘാടകയായി അജ്ന മുൻ നിരയിൽ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന, ഇന്ത്യയിലെ മുഴുവൻ കാത്തലിക് കോളേജുകളിലെയും കുട്ടികൾ പങ്കെടുത്ത ആർട്സ് ഫെസ്റ്റിവലിൽ തേവര കോളേജിലെ ജീസസ് യൂത്ത് ടീം ഓവറോൾ കിരീടം നേടി. 2015 ലെ ക്രിസ്മസിനോടനുബന്ധിച്ച് ദേശീയതലത്തിൽ നടത്തപ്പെട്ട ക്രിസ്മസ് കരോൾ മത്സരത്തിൽ കോളേജ് ജീസസ് യൂത്ത് ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ക്യാംപസിൽ നടന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്, ക്രിസ്തീയ മൂല്യങ്ങൾ കുട്ടികളിലേക്ക് പകരാൻ ഏറ്റവുമധികം ശ്രമങ്ങൾ നടത്തിയെന്ന കാരണം പരിഗണിച്ച്, ഇന്ത്യയിലെ മികച്ച കാത്തലിക് കോളേജിനുള്ള 2017-18 വർഷത്തെ അവാർഡ് ലഭിച്ചു. ആസ്സാമിലെ ഗുവാഹത്തിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രിൻസിപ്പൽ അച്ചന്റെ കൂടെ ആ അവാർഡ് ഏറ്റു വാങ്ങാൻ ഭാഗ്യം ലഭിച്ചു. അജ്നയുടെ ജീവിതം കോളേജിലെ ജീസസ് യൂത്ത് പ്രവർത്തനങ്ങളോട് അത്ര മേൽ ഇഴചേർന്ന് നിന്നതു കൊണ്ടാവണം അവളുടെ വിയോഗ ശേഷം പുറകോട്ടു നോക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ഇന്ന് ഇത്രമേൽ പ്രസക്തമായി അനുഭവപ്പെടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കോർഡിനേറ്റർ സ്‌ഥാനം ജൂനിയർ ബാച്ചുകാർക്ക് കൈമാറിയെങ്കിലും ഉത്സാഹത്തോടെ അജ്ന എല്ലാക്കാര്യങ്ങൾക്കും കൂടെ ഉണ്ടായിരുന്നു. മനോഹരമായി പാടാനും വളരെ രസകരമായി പരിപാടികൾ ആങ്കർ ചെയ്യാനും ക്ലാസ്സുകൾ എടുക്കാനും അവൾക്ക് പ്രത്യക സിദ്ധിയുണ്ടായിരുന്നു. ഒരു ദിവസം പോലും വിശുദ്ധകുർബാന മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പിജി ബാച്ചിലെ കുട്ടികൾ ഹൈദരാബാദിന് ടൂറ് പോകാനൊരുങ്ങിയപ്പോൾ കൂടെപ്പോകണമെങ്കിൽ അവൾ ഒരു വ്യവസ്‌ഥ വച്ചുവത്രേ "ഇടയ്ക്കെപ്പോഴെങ്കിലും എനിക്ക് ദിവസവും കുർബാന കൂടാൻ അവസരം കിട്ടുന്നതുപോലെ ക്രമീകരിച്ചാൽ ഞാൻ വരാം". ഉച്ചയ്ക്കത്തെ വിശ്രമ വേളയിൽ എല്ലാ ദിവസവും മുടങ്ങാതെ റോഡ് മുറിച്ചു കടന്നു കോളേജിനു മറുവശത്തുള്ള മൊണാസ്ട്രി ചാപ്പലിൽ പത്ത് മിനിറ്റെങ്കിലും ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരിക്കുന്നത് അജ്നയുടെ ശീലമായിരുന്നു. ഏറ്റവും പിന്നിൽ കുമ്പസാരക്കൂടിനു ചേർന്നാണിരുപ്പ്. ഏതെങ്കിലും കാരണവശാൽ രാവിലെ ഇടവകപ്പള്ളിയിൽ വി. കുർബാനയിൽ പങ്കെടുക്കാനായില്ലെങ്കിൽ കോളേജ് വിട്ട ശേഷം കൂട്ടുകാരോടൊപ്പം മൊണാസ്ട്രി ചാപ്പലിലോ പരിസരത്തോ ഒക്കെയായി കുറെ സമയം ചിലവഴിക്കുന്നത് കാണാം. വൈകിട്ട് കോളേജിന്റെ അടുത്തുള്ള ഇടവകപ്പള്ളിയിൽ കുർബാനയുണ്ടാകും. അതിൽ സംബന്ധിക്കാനാണീ കാത്തു നിൽപ്പ്. ഒരിക്കൽ പരിചയപ്പെട്ടവർ വിസ്മരിക്കാത്ത പ്രസന്ന ഭാവം, ആവേശത്തോടെയുള്ള സംസാരം. അത് ഈശോയെക്കുറിച്ചാണെങ്കിൽ ആവേശം ഇരട്ടിയാകും. നല്ല മാർക്കോടെ ഡിഗ്രി പൂർത്തിയാക്കി അജ്ന പിജിയ്ക്ക് ഇവിടെത്തന്നെ അഡ്മിഷൻ എടുത്തപ്പോൾ കൂട്ടുകാർക്കെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ! രണ്ടാം വർഷം പിജി പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യുജിസി നെറ്റ് പരീക്ഷ പാസായി കോളേജിൽ പഠിപ്പിക്കാൻ യോഗ്യത നേടി. "ഈശോ എനിക്ക് വേണ്ടി അത്ഭുതം പ്രവർത്തിച്ചതുകൊണ്ടാണ്", പഠിക്കാൻ ഏറെ സമർത്ഥയായിരുന്നെങ്കിലും വിനയപൂർവ്വം കുസൃതിച്ചിരിയോടെ തന്റെ വിജയത്തെക്കുറിച്ച് അവൾ പറഞ്ഞിരുന്നതിങ്ങനെയാണ്. അവധി ദിവസങ്ങളിൽ പല സ്‌ഥലങ്ങളിലും ജീസസ് യൂത്തിന്റെ ക്യാമ്പുകളിൽ പങ്കെടുക്കാനും ക്ലാസ്സുകൾ എടുക്കാനും മ്യൂസിക് മിനിസ്ട്രിയിൽ ഭാഗമാകാനും അവൾ പോകും. "ഈശോയ്ക്ക് വേണ്ടി നമ്മൾ സമയം കൊടുത്താൽ ഒരിക്കലും അത് നഷ്ടമാവില്ല" അവളുടെ ബോധ്യമായിരുന്നു അത്. "ഇനി എന്താണ് പരിപാടി"? പിജി പഠനം പൂർത്തിയാക്കിയ സമയത്ത് ഒരിക്കൽ അവളോട് ചോദിച്ചു. "കുറച്ചു കോളേജുകളിൽ പഠിപ്പിക്കാൻ ആപ്ലിക്കേഷൻ അയച്ചിട്ടുണ്ട്. ഒരു നല്ല കോളേജ് ഈശോ കൊണ്ടത്തരും. അച്ചൻ പ്രാർഥിക്കണം". ആ വർഷം മെയ് മാസത്തിൽ ഞാൻ വീട്ടിൽ അവധിക്കു പോയിരിക്കെ ഒരു മെസ്സേജ് വന്നു: "അച്ചാ, ഒന്ന് പ്രാർത്ഥിക്കണം, എന്റെ മുഖത്തിന്റെ ഒരു വശത്ത് ചെറിയ മരപ്പു പോലെ ഇടയ്ക്ക് അനുഭവപ്പെടുന്നു. ഡോക്ടറെ കാണിച്ചപ്പോൾ കൂടുതൽ പരിശോധനകൾ വേണമെന്ന് പറഞ്ഞു. അമൃത മെഡിക്കൽ കോളേജിൽ പോയി ടെസ്റ്റ് ചെയ്തു. ലാബ് റിസൾട്ട് വരണം." രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാവിലെ ഒരു കോൾ വന്നു: "അച്ചാ, ഒരു സന്തോഷവാർത്തയുണ്ട്. ഞാൻ രാജഗിരി കോളേജിൽ ലക്ച്ചർ പോസ്റ്റിന് അപേക്ഷിച്ച് ഇന്റർവ്യൂന് പോയിരുന്നു. എനിക്ക് അവിടെ ജോലി കിട്ടി എന്ന് ഇപ്പോൾ അറിയിപ്പ് ലഭിച്ചു. നമ്മുടെ ഈശോ എത്ര നല്ലവനാണ് അല്ലേ?" പഠിച്ചിറങ്ങിയപ്പോൾത്തന്നെ കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളിലൊന്നിൽ അധ്യാപികയായി നിയമനം കിട്ടുക. എന്തൊരു വലിയ ദൈവാനുഗ്രഹമാണ്! തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന, രണ്ടു പെണ്മക്കൾ മാത്രമുള്ള അവളുടെ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും ഈ വാർത്ത. ദൈവത്തിന് ഏറെ നന്ദി പറഞ്ഞു. നിശ്ചയമായും അജ്ന കോളേജിൽ പഠിച്ച നാളുകളിൽ ഈശോയ്ക്ക് വേണ്ടി ചെയ്ത സാക്ഷ്യ ജീവിതത്തിനും സൽക്കർമ്മങ്ങൾക്കും അവിടുന്ന് നൽകിയ പ്രതിഫലമാണിത്. ഞാൻ മനസ്സിലോർത്തു. എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളു. വൈകിട്ട് ഫോണിൽ വന്ന മെസ്സേജ് കണ്ടു ഹൃദയം തകർന്നു പോയി. "എന്റെ ബയോപ്സി റിസൾട്ട് വന്നു. താടിയെല്ലിനു സർക്കോമ എന്ന വിഭാഗത്തിൽ പെട്ട ക്യാൻസറാണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണമത്രേ. രോഗ ബാധിതമായ ഭാഗം മുറിച്ചു കളഞ്ഞ് അവിടെ കാലിന്റെ ഒരു എല്ല് എടുത്ത് വച്ച് പിടിപ്പിക്കണം എന്നാണ് ഡോക്ടർ പറയുന്നത്". മറുപടി പറയാനും ആശ്വസിപ്പിക്കാനും വാക്കുകളില്ലാതെ കുഴങ്ങി. ഓപ്പറേഷന് രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് ജീസസ് യൂത്തിലെ ഞങ്ങളുടെ പ്രിയ കൂട്ടുകാരനായ ജിത്തുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ എങ്ങനെ അവളെ ഫേസ് ചെയ്യും, എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്തയിലായിരുന്നു. താടിയെല്ലിന് ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ ക്ലാസ്സ് എടുക്കാൻ പറ്റുമോ? മുഖത്തിന്റെ ഷേപ്പ് മാറുമോ? വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിക്ക് അത് എന്തുമാത്രം ഹൃദയ ഭേദകമായിരിക്കും! ഉറപ്പായിട്ടും അവൾ എന്നോട് ചോദിക്കും: " അച്ചാ, ഞാൻ ഈശോയ്ക്ക് വേണ്ടി ഇത്രേമൊക്കെ ചെയ്തിട്ട് ഈശോ എന്നോട് ഇങ്ങനെ ചെയ്തതെന്താ"? എന്ത് മറുപടി പറയും! ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടി വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അജ്നയാണ്. പ്രതീക്ഷിച്ചത് വിഷാദിച്ച് കണ്ണീരോടെ...എന്നാൽ, കണ്ടതാകട്ടെ പതിവുള്ള പുഞ്ചിരി മായാത്ത മുഖത്തോടെ "ഹലോ, ഇതാരൊക്കെ" എന്ന് പറഞ്ഞ് സ്വാഗതം ചെയ്യുന്ന മാലാഖക്കുട്ടിയെ. അകത്തു ചെന്നപ്പോൾ അപ്പച്ചനും അമ്മയും ഞങ്ങളെക്കണ്ട് പെട്ടന്നൊന്ന് വിതുമ്പി. രണ്ടു പേരെയും ചേർത്ത് പിടിച്ച്അവൾ പറയുന്നത് വിസ്മയത്തോടെയല്ലാതെ കണ്ടു നിൽക്കാനായില്ല: "അയ്യേ, എന്താ ഇത്, അമ്മച്ചി പോയി അച്ചന് ചായ വച്ചേ, അപ്പച്ചൻ അവിടെ ഒന്ന് സമാധാനത്തോടെ ഇരുന്നേ"...ഏതാണ്ട് രണ്ടു മണിക്കൂറോളം അവരോടൊത്തിരുന്നു. ഇരുട്ട് വീണപ്പോൾ ഒരുമിച്ചിരുന്നു കുടുംബ പ്രാർഥയനയെത്തിച്ചു. ഇറങ്ങാൻ നേരം അവളുടെ കരം പിടിച്ച് ഇങ്ങനെ ചോദിച്ചു: "അജ്ന, അടുത്ത ദിവസം ഓപ്പറേഷനല്ലേ, നിനക്ക് പേടിയൊന്നുമില്ലേ? എങ്ങനെ ഇത്ര ധൈര്യത്തോടെ, സന്തോഷത്തോടെ....?? "അച്ചാ, ഈശോ അറിയാതെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമോ? എന്റെ ഓപ്പറേഷൻ കഴിഞ്ഞ് എല്ലാം ഭേദമായി വന്നാൽ ഞാൻ മുമ്പത്തെപ്പോലെ തന്നെ ഈശോയ്ക്ക് വേണ്ടി ജീവിക്കും. അല്ലാ, ഇത് എന്നെ തിരിച്ചു വിളിക്കാൻ ഈശോ ഒരുക്കുന്നതാണെങ്കിൽ പരാതിയില്ലാതെ ഞാനത് സഹിച്ച് ഈശോയുടെ അടുത്തെത്തും. ഞാനെന്തിന് പേടിക്കണം"! ഈ വാക്കുകൾ വെറുതെ പറഞ്ഞതല്ലെന്നു ഞങ്ങൾ തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട്. തുടർച്ചയായ ആസ്പത്രി വാസങ്ങൾ, ഓപ്പറേഷനുകൾക്കു മേൽ ഓപ്പറേഷനുകൾ, നിരന്തരമായ കീമോ തെറാപ്പി മൂലം ദുർബലമായ ശരീരം, തലയിലെ മുടി മുഴുവൻ പൊഴിഞ്ഞ് ഷേപ്പ് മാറിപ്പോയ അവസ്‌ഥ, കാലിലെ മുറിവ് ഉണങ്ങാതെ തീവ്ര വേദന സഹിച്ച ദിവസങ്ങൾ...മാസങ്ങൾ. കാൻസർ അവളുടെ ആത്മവിശ്വാസത്തിനു മുൻപിൽ തോറ്റു പിന്മാറിയെന്നു കരുതിയ നാളുകളിൽ ഒരു വർഷത്തോളം തേവര കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ അധ്യാപികയായി സേവനം ചെയ്തു. ആ നാളുകളിൽ അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് ഈശോയെ കൊടുക്കാൻ എന്തു മാത്രം ശ്രമിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്തുള്ള സ്‌കൂളുകളിൽ മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കാൻ പോകുമ്പോൾ ഞാൻ അജ്‌നയെയും കൂട്ടിയിരുന്നു. നൂറു കണക്കിന് കുട്ടികളുള്ള ഓഡിറ്റോറിയത്തിൽ ഒന്ന് രണ്ടു മണിക്കൂറൊക്കെ അനായാസമായി അവൾ ദൈവസ്നേഹത്തെക്കുറിച്ച് ക്ലാസ് എടുക്കുമായിരുന്നു. ഇത്ര വലിയ സഹനത്തിലൂടെ കടന്നു പോയിട്ടും പതറാതെ ദൈവ സ്നേഹത്തെ തെല്ലും സംശയിക്കാതെ അവൾ നൽകുന്ന ക്രിസ്തീയ സാക്ഷ്യം ശ്രോതാക്കൾക്ക് ആഴമേറിയ ആത്മീയ ബോധ്യങ്ങൾ നൽകാൻ ഉതകുന്നവയായിരുന്നു. ഏതാണ്ട് ഒരു വർഷം അദ്ധ്യാപികയായി ജോലി ചെയ്തു കഴിഞ്ഞപ്പോൾ കാൻസർ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്ലാസ്സ് എടുക്കാൻ വയ്യാതെയായി. വീണ്ടും കീമോ തെറാപ്പികൾ, ഓപ്പറേഷനുകൾ... കുറച്ചൊന്നു ഭേദമായെന്നു തോന്നിയപ്പോൾ കോളേജിനോട് ചേർന്നുള്ള സെമിനാരിയിൽ കുട്ടികളെ പഠിപ്പിക്കാൻ റെക്ടറായിരുന്ന ബ. ജോസഫ് അച്ചന്റെ ക്ഷണ പ്രകാരം വന്നിരുന്നു. ലോക് ഡൗൺ നാളുകളിൽ പള്ളികളിൽ കുർബാന ഇല്ലാതായപ്പോൾ സെമിനാരി ചാപ്പലിൽ വന്നു കുർബാന കാണുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. യാത്ര ചെയ്യാൻ തീരെ വയ്യാതാവുന്ന നാളുകളോളം ഏകദേശം ആറു കിലോമീറ്ററോളം ദൂരം സ്കൂട്ടറോടിച്ച് വന്ന് അവൾ സെമിനാരി വിദ്യാർഥികൾക്ക് ക്ലാസ്സുകൾ എടുത്തിരുന്നു. അവളുടെ ജീവിത സാക്ഷ്യം അവർക്ക് ഏറെ ആവേശം പകർന്നിരുന്നുവെന്നതിൽ സംശയമില്ല. അവശയായ നാളുകളിൽ പലതവണ അവളെ വീട്ടിൽ പോയി സന്ദർശിക്കാൻ ഇടയായിട്ടുണ്ട്. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും കാൻസർ അവളുടെ മുഖത്തെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഒരിക്കൽ പോലും ഒരു പരാതിയോ പരിഭവമോ അവൾ പറഞ്ഞിട്ടില്ല. എത്ര വയ്യെങ്കിലും സുസ്മേര വദനയായി പതിയെ പതിയെ നടന്നു വന്ന് അരികിലിരുന്ന് സംസാരിക്കുകയും കോളേജിലെ ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. മുഖം വിരൂപമായിത്തുടങ്ങിയിട്ടും ആവശ്യപ്പെട്ടപ്പോഴൊക്കെ കോളേജിലെ പുതിയ ജീസസ് യൂത്ത് കുട്ടികൾക്ക് വീഡിയോ ഓൺ ചെയ്തു തന്നെ ഓൺലൈനായി തന്റെ ദൈവാനുഭവങ്ങൾ പങ്കു വയ്ക്കാൻ ഒരു മടിയും കാണിച്ചില്ല. എല്ലാ ദിവസവും അമ്മയുടെ കൈ പിടിച്ച് അതിരാവിലെ ഇടവക ദേവാലയത്തിൽ പോയി വി. കുർബാനയിൽ പങ്കു കൊള്ളുമായിരുന്നു. കുർബാന സമയത്തുള്ള അവളുടെ ഭക്തിയെക്കുറിച്ചും ആരാധയിൽ പങ്കെടുക്കുമ്പോഴുള്ള മുഖ ഭാവത്തെക്കുറിച്ചുമെല്ലാം ഇടവക വികാരിയച്ചൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നടക്കാൻ തീരെ വയ്യാതായ ദിനങ്ങളിൽ പോലും രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ എത്രയും വേഗം ദിവ്യ കാരുണ്യ ഈശോയുടെ അരികിലെത്താനുള്ള ആവേശം മൂലം അവൾ സ്പീഡ് കൂട്ടുന്നതുകൊണ്ട് അമ്മയ്ക്ക് ചിലപ്പോൾ പുറകെ ഓടേണ്ടി വരുന്നത് കണ്ടിട്ടുണ്ടെന്ന് അയൽക്കാർ ചിലർ തമാശയായി പറയുന്നത് കേൾക്കാനിടയായി. തീരെ വയ്യാതായി എന്ന് കേട്ടപ്പോൾ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുന്നതിന് ഒരാഴ്ച മുൻപ് അവളെ കാണാൻ വീട്ടിൽ പോയി. പ്രശാന്ത് അച്ചനെയും കൂട്ടിയാണ് പോയത്. സത്യമായും അത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ആ മുഖത്തേയ്ക്ക് ഒന്ന് നോക്കിയ ഉടനെ ഞങ്ങൾ കണ്ണ് പിൻവലിച്ചു. കണ്ണും കാതും മുഖ കാന്തിയും ചുണ്ടുകളുമൊക്കെ ഇഞ്ചിഞ്ചായി കവർന്നു കവർന്നു കാൻസർ അതിന്റെ ഭീകര രൂപം വരച്ചിരുന്നു അവളുടെ മുഖത്ത്. നീര് വച്ച് വീർത്ത് നിറയെ വ്രണങ്ങളും തുളകളും നിറഞ്ഞ മുഖം. മുറിവുകളിൽ നിന്ന് പഴുപ്പും വെള്ളവുമൊക്കെ ഒഴുകിയിറങ്ങുന്നുണ്ട്. ഒന്നെനിക്കുറപ്പുണ്ട്. അവളല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ അങ്ങനെ ഒരു രൂപത്തിൽ മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തയ്യാറാവില്ല. അവൾ വന്ന് പതിവ് പോലെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അരികിലിരുന്നു. കയ്യിലുള്ള ടർക്കിതൂവാല കൊണ്ട് ഇടയ്ക്കിടെ മുഖത്തെ വ്രണങ്ങൾ ഒപ്പുന്നുണ്ട്. ദൈവമേ, എന്തൊരു സാത്വിക ഭാവത്തോടെയാണ് അവൾ അത് ചെയ്തിരുന്നത്! സംസാരിക്കാൻ അത്രമേൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി പ്രശാന്തച്ചൻ നടത്തിയ ബൈക്ക് യാത്രയെക്കുറിച്ച് ആവേശത്തോടെ അവൾ ചോദിച്ചറിഞ്ഞു. അച്ചന്റെ മൊബൈൽ മേടിച്ച് വളരെ താല്പര്യത്തോടെ അച്ചനെടുത്ത ഫോട്ടോകളൊക്കെ കണ്ടു. അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. കുറച്ചു കാലം കൂടി ജീവിക്കാനും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ കാണാനും അവൾ കൊതിക്കുന്നതുപോലെ തോന്നിപ്പോയി. അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ, നിങ്ങൾ പറയൂ, ആർക്കു കഴിയും ഇത് പോലെ ഒരവസ്‌ഥയിൽ നടന്നു പള്ളിയിൽ പോകാൻ! തീരെ അവശയായപ്പോൾ "പള്ളിയിൽ വരാൻ വാഹനം ക്രമീകരിക്കട്ടേ" എന്ന് ചോദിച്ച വികാരി അച്ചനോട് അവൾ കുസൃതിയോടെ പറഞ്ഞതിങ്ങനെയാണത്രെ: "സഹനം ഒഴിവാക്കാൻ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ"? യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് ഞങ്ങളോട് ബൈ പറയാൻ പതിയെ എണീറ്റ് നിന്നപ്പോൾ അവളെ അഭിമാനത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി. ഏറ്റവും ശക്തമായ യുദ്ധത്തിലേർപ്പെടാൻ അവസരം കിട്ടുന്നത് ഏറ്റവും ധൈര്യമുള്ള പോരാളികൾക്കായിരിക്കുമല്ലോ. ഈശോയുടെ ധീരയായ പോരാളിയെ ഞാനൊന്ന് ചേർത്ത് പിടിച്ചു. കാൻസർ ദയ തോന്നി അധികം സ്പർശിക്കാതിരുന്ന, എന്നാൽ, നീര് വച്ച് വീർത്ത, മുഖത്തിന്റെ വലതു ഭാഗം എന്റെ നെഞ്ചോടു ചേർത്ത് വച്ച് കുറച്ച് നേരം അവൾ നിന്നു. പിരിയുമ്പോൾ റ്റാറ്റാ തന്നയച്ചു....എന്നേയ്ക്കുമായി. അവസാന ദിവസങ്ങളിൽ അമൃത മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിക്കുമ്പോഴും ഒരു നിർബന്ധം അവർക്കുണ്ടായിരുന്നു: "എനിക്ക് കുർബാന മുടക്കരുത്". വായിലൂടെ ഈശോയെ സ്വീകരിക്കാൻ സാധിക്കാതെയായിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു. നാളുകളായി വയറിൽ തുളയിട്ടു ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. വി. കുർബാന ഗ്ളാസ്സിലെ വെള്ളത്തിൽ അലിയിപ്പിച്ച് ആ ട്യൂബിലൂടെ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇടവക ദേവാലയത്തിൽ വി. ബലിക്ക് ശേഷം പള്ളിമുറിയിൽ ചെന്നിരുന്ന് അമ്മയുടെ സഹായത്തോടെ ട്യൂബിലൂടെ ഈശോയെ സ്വീകരിക്കുകയായിരുന്നു. അജ്നയുടെ ചേച്ചിയുടെ സഹപാഠിയായ ഫാ. ജീൻ അവസാന രണ്ടു വർഷങ്ങളിൽ ഇടവക വികാരിയായി എത്തിയത് അവൾക്കും കുടുംബത്തിനും സഹനവേളയിൽ വലിയ അനുഗ്രഹമായി. ആജ്നമോളുടെ സുകൃത ജീവിതം കുഞ്ഞു നാളു മുതൽക്കു തന്നെ അടുത്തറിഞ്ഞിരുന്ന അച്ചൻ ലോക് ഡൗൺ കാലത്ത് വേറെ ആരും പള്ളിയിൽ വരാത്തപ്പോഴും അമ്മയ്ക്കും മകൾക്കും കുർബാനയ്ക്കു വരാൻ പ്രത്യേകാനുവാദം കൊടുത്തു. പള്ളിയിൽ വരാൻ അവൾക്ക് സാധിക്കാത്ത അവസ്‌ഥകൾ വന്നപ്പോളൊക്കെ ലോക് ഡൗൺ നാളുകളിൽപ്പോലും വീട്ടിലെത്തി ദിവ്യകാരുണ്യ നാഥനെ നൽകി. പലപ്പോഴും അച്ചനെ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തിട്ടുണ്ടത്രേ. മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലും മുടങ്ങാതെ വൈകുന്നേരങ്ങളിൽ ആസ്പത്രിയിലെത്തി അച്ചൻ അവൾക്ക് ദിവ്യകാരുണ്യം നൽകുമായിരുന്നു. കുറേ നേരം ഈശോയെ അരികിൽ വച്ച് ഭക്തിപൂർവ്വം ആരാധിച്ച ശേഷമാണ് അവൾ ഉൾക്കൊണ്ടിരുന്നത്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് തനിക്കുണ്ടായ ഒരു അനുഭവം അച്ചൻ പങ്കു വച്ചതിങ്ങനെയാണ്. അന്ന് എന്തോ ആലോചിച്ചു ഹോസ്പിറ്റലിലേക്ക് കയറിച്ചെന്ന അച്ചന് ടവർ മാറിപ്പോയി. വഴി കണ്ടു പിടിക്കാനാവാതെ അച്ചൻ ബുദ്ധിമുട്ടി. ആ സമയത്ത് അജ്ന തീരെ അവശയായി ഏതാണ്ട് ആറു മണിക്കൂറോളം അബോധാവസ്‌ഥയിൽ കിടക്കുകയായിരുന്നു. പെട്ടന്ന് അവൾ ബോധമുണർന്ന് ചേച്ചിയോട് നേർത്ത സ്വരത്തിൽ ആയാസപ്പെട്ട് പറഞ്ഞുവത്രേ: "ജീനച്ചൻ...ജീനച്ചന് വഴി തെറ്റിയിട്ടുണ്ട്...ഫോണിൽ ലൊക്കേഷൻ ഇട്ടു കൊടുക്ക്". ചേച്ചി അത് ചെയ്യാനൊരുങ്ങുമ്പോഴേയ്ക്കും അച്ചൻ മുറിയിലെത്തിയത്രേ. അച്ചൻ ആ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് കുർബാനയും കൊണ്ട് പോകാറ്. എന്നാൽ, അജ്ന മരിച്ച ദിവസം ഉച്ചയ്ക്ക് ശക്തമായ പ്രേരണ, ഇന്ന് നേരത്തെ ചെല്ലണം. അങ്ങനെ പതിവ് തെറ്റിച്ച് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി അവളുടെ അരികിലെത്തി. ഈശോയെ കൊടുത്ത് അവളുടെ അരികിലിരുന്ന് സുകൃത ജപം ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കെ കൃത്യം മൂന്നു മണിക്ക്ദിവ്യകാരുണ്യ ഈശോയുടെ സ്വന്തം അജ്നയെ അവിടുന്ന് എന്നേയ്ക്കുമായി തന്റെ മാറോടു ചേർത്തു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു! മൃത സംസ്കാരത്തിന് ഒരു മണിക്കൂർ മുൻപ് കോളേജിൽ നിന്നും മാനേജർ ഫാ. പൗലോസ്, അജ്നയുടെ മറ്റൊരു പ്രിയ സുഹൃത്തായിരുന്ന ഫാ. ജോസഫ് എന്നിവരോടൊപ്പം ഞാൻ വീട്ടിലെത്തി. മൃത സംസ്കാര ശുശൂഷകളാരംഭിക്കുമ്പോൾ വികാരിയച്ചൻ പറഞ്ഞു: "അച്ചൻ രണ്ടു വാക്ക് പറയണം". ഞങ്ങളുടെ അജ്ന ഒരു കൊച്ചു വിശുദ്ധയാണെന്നല്ലാതെ ഞാൻ മറ്റെന്തു പറയാൻ! തൈക്കൂടം വി. റാഫേൽ മാലാഖയുടെ പള്ളി സെമിത്തേരിയിലാണ് അവളെ സംസ്കരിച്ചത്. മുഖത്തിന്റെ വിരൂപമായ ഇടതുവശം പഞ്ഞി കൊണ്ട് മറച്ചു വച്ചിരുന്നു. എന്നാൽ, അവളുടെ സുകൃത ജീവിതവും ആത്മാവിന്റെ വിശുദ്ധിയും ആർക്കും മറച്ചു വയ്ക്കാൻ സാധ്യമായിരുന്നില്ലല്ലോ. അവളുടെ മുഖം അവസാന ദിവസങ്ങളിൽ വിരൂപമാക്കാൻ ക്യാൻസർ രോഗത്തിന് കഴിഞ്ഞിരിക്കാം. എന്നാൽ, അവളുടെ ജീവിത വിശുദ്ധിക്ക് പരിക്കേൽപ്പിക്കാൻ ഒരു പ്രതികൂല ജീവിത സാഹചര്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നത് നിസ്തർക്കമാണ്. അന്ന് വൈകിട്ട് തന്നെ സോഷ്യൽ മീഡിയകളിൽ അവളുടെ ജീവിതവും മരണവും ചർച്ചാ വിഷയമായി. ജീനച്ചൻ അവളെക്കുറിച്ച് എഴുതിയ മനോഹരമായ കുറിപ്പ് വായിച്ച ലോകം മുഴുവൻ ഏറ്റു പറഞ്ഞു: "അതേ, ഇവൾ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യ ഭക്തൻ വാഴ്ത്തപ്പെട്ട കാർലോ അക്വറ്റസിന്റെ സഹോദരി തന്നെ".ഇപ്പോൾ കോളേജിൽ പഠിപ്പിക്കേണ്ടിയിരുന്ന അവൾക്ക് സ്വർഗ്ഗത്തിൽ ഒരു വേക്കൻസി ഉണ്ടെന്ന് കണ്ട് തമ്പുരാൻ അങ്ങോട്ട് പ്രമോഷൻ കൊടുത്തതല്ലെന്ന് ആരറിഞ്ഞു! ഫാ. സാബു കുമ്പുക്കൽ, അസി. പ്രൊഫസർ, SH കോളേജ് തേവര
Image: /content_image/SocialMedia/SocialMedia-2022-01-27-17:26:43.jpg
Keywords: അജ്ന
Category: 24
Sub Category:
Heading: വിശുദ്ധിയുടെ പരിമളം പരത്തുന്ന അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്
Content: "അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി ". അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! "വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!...നമ്മള് ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല". കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ പല തവണ എഴുതി പരാജയം സമ്മതിച്ച, യുജിസി നെറ്റ് പരീക്ഷ, ബിരുദാനന്തര ബിരുദ പഠന വേളയിൽത്തന്നെ പാസ്സായതിന്റെ സന്തോഷം പങ്കു വയ്ക്കാൻ സ്റ്റാഫ്‌റൂമിലേക്ക് ഓടിയെത്തിയിരിക്കുകയാണവൾ. "ചെലവ് ചെയ്യണം..ട്ടോ, ഈശോയ്ക്ക് വേണ്ടി സമയം കൊടുത്താൽ അത് ഒരിക്കലും പാഴാവില്ലെന്നു തെളിഞ്ഞില്ലേ. ഇനിയിപ്പം പഠിച്ചിറങ്ങുമ്പോൾത്തന്നെ ടീച്ചറായി ജോലി കിട്ടുമല്ലോ. നമ്മുടെ കോളേജിൽത്തന്നെ കേറാനിടവരട്ടെ". "അതൊക്കെ ഈശോ തീരുമാനിക്കട്ടെ അച്ചോ . വൈകിട്ട് ജീസസ് യൂത്തിന്റെ കോർ ടീം മീറ്റിങ് ഉണ്ട് ചാപ്പലിൽ. അതിലേ വരുവാണേൽ ചെലവ് ചെയ്യാം... ഈശോയേ, ദാണ്ടേ ബെല്ലടിച്ചു...പോകുവാണേ, അപ്പൊ വൈകിട്ട് കാണാം". സന്തോഷത്തിമിർപ്പോടെ അവൾ ക്ലാസ്സ് മുറിയിലേക്ക് ഓടി. 2013 ഒക്ടോബർ മാസത്തിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ഞാൻ നിയമിതനായത്. കോളേജിൽ ഭാഷാധ്യാപകർ ആകുന്നവർക്ക് വലിയ ഒരു ഭാഗ്യമുണ്ട്. എന്താണെന്നോ? ഭാഷ എല്ലാ കോഴ്‌സുകൾക്കും പാഠ്യവിഷയമായതുകൊണ്ട് മറ്റെല്ലാ ഡിപ്പാർട്ടുമെന്റിലുള്ള കുട്ടികളുമായും പരിചയപ്പെടാനാകും. അങ്ങനെയാണ് കൊമേഴ്‌സ് രണ്ടാം വർഷ ബിരുദക്ലാസ്സിൽ പഠിപ്പിക്കാനും ക്ലാസ്സിൽ വച്ച് അജ്‌നാ ജോർജ് എന്ന കുട്ടിയെ പരിചയപ്പെടാനും അവസരം ലഭിച്ചത്. "കോളേജിലെ ജീസസ് യൂത്തിന്റെ ചുമതല അച്ചനെ ഏൽപ്പിക്കുകയാണ്. നമ്മുടെ ക്യാംപസിലാണ് ജീസസ് യൂത്തിന് തുടക്കമിട്ടത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ഇപ്പോൾ കോളേജിൽ ഈ പ്രസ്‌ഥാനത്തിന്റെ യാതൊരു ചലനവും കേൾക്കാനില്ല. ഒന്ന് ശ്രമിച്ചു നോക്ക്". ജോലിയിൽ പ്രവേശിച്ച് കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ ഓഫീസിലേക്ക് വിളിപ്പിച്ച് പ്രിൻസിപ്പാളച്ചൻ പറഞ്ഞു. അടുത്തയാഴ്ചതന്നെ കോളേജിലെ ജീസസ് യൂത്ത് അംഗങ്ങളുടെ ഒരു മീറ്റിങ് ഉച്ചഭക്ഷണ ശേഷം വിളിച്ചു കൂട്ടി. എന്നാൽ, ആവേശത്തോടെ ചാപ്പലിൽ ചെന്നപ്പോൾ ആകെ അഞ്ചോ ആറോ കുട്ടികൾ എത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ അവളുമുണ്ട്- അജ്ന ജോർജ്ജ്. "വിഷമിക്കണ്ട അച്ചോ...അച്ചനൊന്ന് ഞങ്ങടെ കൂടെ നിന്നാ മതി. പിള്ളേര് വരും. നമ്മക്ക് എല്ലാം സെറ്റാക്കാന്നേ". കൂളായുള്ള അവളുടെ ധൈര്യപ്പെടുത്തൽ കേട്ടപ്പോൾ എന്തോ ഒരു സമാധാനമായി. അവളെത്തന്നെ കോർഡിനേറ്ററായി നിയമിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച സമയത്ത് മുടങ്ങാതെ മീറ്റിങ് കൂടാൻ തീരുമാനിച്ചു. അടുത്തയാഴ്ച വരുമ്പോൾ ഓരോരുത്തരും മറ്റൊരാളെക്കൂടി കൊണ്ടുവരണമെന്ന് നിശ്ചയിച്ചു. പിന്നീടു വന്ന തിങ്കളാഴ്ചകൾ വിസ്മയിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ എണ്ണം ഓരോ ആഴ്ചയും ഇരട്ടിച്ചു തുടങ്ങി. എല്ലാവരും ചേർന്ന് വട്ടത്തിലിരുന്ന് കുറച്ചു സമയം പ്രാർഥിക്കും. അബ്രാഹം ഗിറ്റാർ കൊണ്ടുവരും. ആക്ഷൻ സോംഗുകൾ പഠിപ്പിക്കുന്നത് മീറ്റിങ്ങിന്റെ ഒരു അനിവാര്യ ഘടകമാണ്. പഠനത്തിന്റെ പിരിമുറുക്കങ്ങളെല്ലാം മറന്ന് പാട്ടും പ്രാർഥനയുമായി കൂട്ടുകാർ ഒത്തുകൂടുന്ന തിങ്കളാഴ്ച മീറ്റിങ്ങുകളിലേക്ക് തേൻ നിറഞ്ഞ പൂവിലേക്ക് പൂമ്പാറ്റകൾ പോലെ വിദ്യാർഥികൾ എത്തിത്തുടങ്ങി. "മോളെങ്ങനെയാ ഇതിലേക്ക് വന്നേ" ? "അജ്ന ചേച്ചി വിളിച്ചിട്ടാണ്"...പലർക്കും പറയാനുള്ളത് ഇതുതന്നെയായിരുന്നു. ഉച്ചയ്ക്കത്തെ ഇടവേളയ്ക്ക് തിടുക്കത്തിൽ ഭക്ഷണം കഴിച്ചിട്ട് ജൂനിയേഴ്‌സിന്റെ ക്‌ളാസ്സുകളിൽ ചെന്നും വരാന്തകളിൽ ഓടി നടന്നും അവൾ പിള്ളേരെ ഒരുമിച്ചു ചേർത്ത് ഈശോയുടെ അരികിലേക്ക് കൊണ്ടുവന്നിരുന്ന കാര്യം പിന്നീടാണറിഞ്ഞത്. ആഴ്ചകളും മാസങ്ങളും വേഗത്തിൽ കടന്നു പോയി. അഞ്ചുപേരിൽ തുടങ്ങിയ കൊച്ചു കൂട്ടായ്മയിൽ ചില ദിവസങ്ങളിൽ പള്ളിയുടെ പകുതി നിറയുവോളം കുട്ടികൾ എത്തിത്തുടങ്ങി. ഒക്ടോബർ മാസത്തിൽ പത്ത് ദിവസത്തെ ജപമാലയർപ്പണം, നോമ്പ് കാലത്ത് കോളേജ് ഗ്രൗണ്ടിൽ കുരിശിന്റെ വഴി, ആദ്യ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് ഗായക സംഘം നേതൃത്വം നൽകുന്ന വി. കുർബാന, ആദ്യ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് കുമ്പസാരവും ആരാധനയും. വിശുദ്ധരുടെ തിരുനാൾ അനുസ്മരണങ്ങൾ, ക്രിസ്മസിനു പ്രത്യേക ഒരുക്കങ്ങൾ, വലിയ ആഴ്ചയിൽ മലയാറ്റൂർ മലകയറ്റം, മാന്നാനത്തേയ്ക്ക് തീർഥാടന യാത്ര...ഇങ്ങനെ ഇങ്ങനെ ക്യാംപസിലെ ക്രിസ്തീയ സാക്ഷ്യത്തിന് അജ്നയുടെ നേതൃത്വത്തിൽ പുതിയ ചൈതന്യം കൈ വരികയായിരുന്നു. പ്രിൻസിപ്പൽ ഫാ. പ്രശാന്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനം ഇവയ്‌ക്കെല്ലാം ഉണ്ടായിരുന്നു. ക്രിസ്തീയ മൂല്യങ്ങൾ പകർന്നു നല്കാനാവുന്നില്ലെങ്കിൽ സഭ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. മറ്റു മതസ്‌ഥരായ കുട്ടികൾപോലും ഇവയിലൊക്കെ ആകൃഷ്ടരായി കൂട്ടായ്മകൾക്ക് എത്തിത്തുടങ്ങിയെന്നത് വിശുദ്ധിയുടെ പരിമളം ആർക്കും അവഗണിക്കാൻ സാധിക്കുകയില്ലെന്നതിന് തെളിവാണ്. ദൈവത്തിലേക്കു വളരുകയെന്നതിൽ മാത്രമല്ലല്ലോ വിശുദ്ധി അടങ്ങിയിരിക്കുന്നത്. ദൈവസ്നേഹം ആഴത്തിൽ അറിഞ്ഞവർ അത് നിശ്ചയമായും സഹോദരങ്ങളിലേക്ക് പകരുകയും ചെയ്യും. പ്രത്യേകിച്ച്, സ്നേഹവും പരിഗണനയും ഏറ്റവുമധികം അർഹിക്കുന്നവരിലേക്ക്. അതിനുള്ള കുട്ടികളുടെ പരിശ്രമങ്ങളെ പിന്നീട് വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. എല്ലാ ബുധനാഴ്ചകളിലും പ്രഭാതത്തിൽ മൊണാസ്ട്രിയുടെ മുന്നിൽ ഒരു നീണ്ട നിര പ്രത്യക്ഷപ്പെടും. എറണാകുളം നഗരത്തിൽ കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷനിലും കായൽത്തീരത്തെ അരഭിത്തിയിലും ഒക്കെയായി അന്തിയുറങ്ങുന്ന അഗതികളും, നിത്യവൃത്തി കഴിക്കാൻ വകയില്ലാത്തവരും, വികലാംഗരും, പാവപ്പെട്ട അമ്മമാരും ഒക്കെയായി കുറേയാളുകളാണവർ. ബുധനാഴ്ച ദിവസം തേവര ഭാഗത്തെ ഒന്നു രണ്ടു പള്ളികളിൽ നിന്നും മൊണാസ്ട്രിയിൽ നിന്നും ചെറിയ സഹായം ലഭിക്കും. ഇത് വാങ്ങാനായി രാവിലെതന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്ന കാഴ്ച പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2014 ലെ ക്രിസ്മസ് അടുത്ത് വന്നപ്പോൾ തിങ്കളാഴ്ച പ്രാർഥനാ യോഗത്തിൽ ഒരു നിർദ്ദേശം വന്നു. "നമുക്ക് അടുത്ത ബുധനാഴ്ച കുറച്ചു നേരത്തെ കോളേജിൽ വന്ന് ഈ പാവങ്ങൾക്ക് വേണ്ടി ഒരു ക്രിസ്മസ് പ്രോഗ്രാം സംഘടിപ്പിച്ചാലോ"? അങ്ങനെയാണ് ഇരുനൂറോളം അഗതികൾ വന്നു ചേർന്ന ആദ്യത്തെ"ക്രിസ്മസ് സ്നേഹ സംഗമം" നടത്തപ്പെട്ടത്. ഇന്ന് "തണൽ മരം" എന്ന പേരിൽ വളർന്നു വികസിച്ച, പാവങ്ങൾക്ക് വേണ്ടിയുള്ള അനേകം വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമിന് തുടക്കമായത് അങ്ങനെയാണ്. കാലക്രമേണ എല്ലാ ബുധനാഴ്ചകളിലും കുറച്ചു നല്ല മനുഷ്യരുടെ സഹായത്തോടെ കോളേജ് കാന്റീനിൽ ഇവർക്ക് പ്രഭാത ഭക്ഷണം നൽകിയ ശേഷം ചാപ്പലിന്റെ മുന്നിൽ ഒരുമിച്ചു കൂട്ടി വിവിധ ഡിപ്പാർട്മെന്റിലെ കുട്ടികൾ മാറി മാറി ഓരോ ആഴ്ചയും 8.30 മുതൽ 9.30 ന് ക്ലാസ്സ് തുടങ്ങുംവരെ പാവങ്ങൾക്ക് വേണ്ടി വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. അവരുടെ ആവലാതികളും രോഗവിവരങ്ങളും സങ്കടങ്ങളും കേൾക്കുവാൻ ഓരോ കുട്ടികളും ഓരോരുത്തർക്കായി പത്ത് മിനിറ്റുവീതം ചിലവഴിക്കുന്നത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ആഗ്രഹമുണ്ടെങ്കിലും വലിയവരുടെ ലോകത്തിൽ തങ്ങളെ പ്രവേശിപ്പിക്കുമോ എന്ന ഭയം കൊണ്ടോ, കയ്യിൽ പണമില്ലാത്തതുകൊണ്ടോ ലുലു മാൾ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത, തണൽമരത്തിലെ അംഗങ്ങളായ, തെരുവിലലയുന്ന അറുപതോളം പാവങ്ങളെയും ഭിക്ഷാടകരെയും ചേർത്തുപിടിച്ച് അജ്നയുടെയും അവളുടെ പിൻഗാമികളായ കോർഡിനേറ്റർമാർ അജിന്റെയും അനീറ്റയുടെയും ഒക്കെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ ലുലുമാൾ യാത്ര വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മാളിലെ തിയറ്ററിൽ സിനിമ കാണിച്ചു, പാരഗൺ ഹോട്ടലിൽ ഭക്ഷണം കൊടുത്തു, എല്ലാവർക്കും ഷോപ്പിംഗ് നടത്താൻ അഞ്ഞൂറ് രൂപാ വീതം കയ്യിൽ നൽകുകയും ചെയ്തു. കോളേജിന്റെ പരിസരത്തുള്ള വീടുകൾ കയറി ആക്രി പെറുക്കിയാണ് അതിനുള്ള തുക സംഭരിച്ചത്. അഗതികൾക്ക് ധരിച്ചുകൊണ്ടുപോകാൻ നല്ല വസ്ത്രങ്ങളും കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് ശേഖരിച്ചു നൽകിയിരുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന ശ്രീ. പോൾ രാജ് എന്ന നല്ല മനുഷ്യൻ നൽകിയ പിന്തുണ അനുസ്മരിക്കാതെ വയ്യ. പിന്നീടങ്ങോട്ട് തേവര കോളേജിൽ ജീസസ് യൂത്തിന്റെ വസന്ത കാലമായിരുന്നു. വിദ്യാർഥികൾക്ക് ആരുടേയും മേൽനോട്ടമില്ലാതെ തുക നിക്ഷേപിച്ച ശേഷം അത്യാവശ്യം വേണ്ട സ്റ്റേഷനറി സാധനങ്ങൾ എടുക്കാവുന്ന "ഓണസ്റ്റി ഷോപ്പ്", തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ വിദ്യാർഥികൾ ഒരുമിച്ചുകൂടി ക്യാംപസ് വൃത്തിയാക്കൽ, അടുത്തുള്ള അഗതിമന്ദിരങ്ങൾ സന്ദർശനം , തൊട്ടടുത്തുള്ള ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ തോറ്റുപോയ ഇരുപത്തിയഞ്ചു കുട്ടികളെ ഒരുമിച്ച് ചേർത്ത് ട്യൂഷൻ, കോളേജിന്റെ മതിൽക്കെട്ടിനപ്പുറമുള്ള കോളനിയിലെ പാവപ്പെട്ട വീടുകളിൽ സന്ദർശനങ്ങൾ , ശനിയാഴ്ചകളിൽ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിലെ അഗതികളുടെ വാർഡും ക്യാൻസർ വാർഡും വിസിറ്റിങ്, ആലുവ സബ് ജയിലിലും എറണാകുളം സബ് ജയിലിലും പ്രോഗ്രാമുകൾ... എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി "മിനിസ്ട്രികൾ" എന്ന ഓമനപ്പേരിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കോളേജ് വിദ്യാർത്ഥികൾക്കായി "സോൾട്ടീസ്" എന്ന പേരിൽ എല്ലാ വർഷവും നടത്തുന്ന മൂന്നു ദിവസത്തെ ആത്മീയ സഹവാസ ക്യാമ്പ്, ഒന്നാം വർഷക്കാരെ ജീസസ് യൂത്തിലേക്ക് ആകർഷിക്കാനായി "ഹാർവെസ്റ്റ്" എന്ന പേരിലുള്ള ക്യാമ്പ് എന്നിവയൊക്കെ ആരംഭിച്ചതും ആ നാളുകളിലാണ്. അജ്നയുടെ പിൻഗാമിയായി ജീസസ് യൂത്ത് കോർഡിനേറ്ററായ അജിൻ കോളേജ് ഇലക്ഷനിൽ യൂണിയൻ ചെയർമാനായതും ജീസസ് യൂത്തിന്റെ വിവിധ മിനിസ്ട്രികളുടെ കോർഡിനേറ്റർമാരായ ആറുപേർ ആ വർഷത്തെ യൂണിയൻ അംഗങ്ങളായി തിരഞ്ഞടുക്കപ്പെട്ടതും വിദ്യാർത്ഥി സമൂഹം ഈ നന്മകളെ എത്രമാത്രം നെഞ്ചേറ്റിയെന്നതിന്റെ തെളിവുതന്നെയാണ്. തീവ്ര രാഷ്ട്രീയ ചായ്‌വുകളും വിദ്യാർഥി സമരങ്ങളും ഒട്ടും കുറവല്ലാത്ത നാളുകളിലാണിത് സംഭവിച്ചതെന്നോർക്കണം. വിജയികളായ ഈ കുട്ടികൾ, ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കപ്പെട്ടയുടനെ, ഇരമ്പിയാർത്ത്, നേർക്ക് നേരെ നിന്ന് വെല്ലുവിളിച്ച് മുദ്രാവാക്യം മുഴക്കുന്ന വിദ്യാർഥികൾക്കിടയിലൂടെ തിടുക്കത്തിൽ നടന്നു പോയത് കോളേജിൽ പതിവുള്ള വിജയ ഘോഷ യാത്ര നടത്താനായിരുന്നില്ല, മറിച്ച്, ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ചെന്ന് വട്ടം ചേർന്നിരുന്ന് നന്ദി പറഞ്ഞു പ്രാർഥിക്കാനായിരുന്നു. ഞങ്ങളൊക്കെ കൺ കുളിർക്കെ കണ്ടു നിന്ന ഒരു രംഗമായിരുന്നു അത്. ഇതിനിടെ അഭിമാനാർഹമായ ചില നേട്ടങ്ങളും കോളേജ് ജീസസ് യൂത്തിനെ തേടിയെത്തി. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന, കേരളത്തിലെ എല്ലാ കോളേജുകളിൽ നിന്നും കുട്ടികൾ ഒത്തു കൂടുന്ന, ജീസസ് യൂത്തിന്റെ ഓൾ കേരള ക്യാംപസ് കോൺഫറൻസ് തേവര കോളേജിൽ വച്ച് 2015 ഓഗസ്റ്റിൽ നടത്തപ്പെട്ടു. അതിന്റെ മുഖ്യ സംഘാടകയായി അജ്ന മുൻ നിരയിൽ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന, ഇന്ത്യയിലെ മുഴുവൻ കാത്തലിക് കോളേജുകളിലെയും കുട്ടികൾ പങ്കെടുത്ത ആർട്സ് ഫെസ്റ്റിവലിൽ തേവര കോളേജിലെ ജീസസ് യൂത്ത് ടീം ഓവറോൾ കിരീടം നേടി. 2015 ലെ ക്രിസ്മസിനോടനുബന്ധിച്ച് ദേശീയതലത്തിൽ നടത്തപ്പെട്ട ക്രിസ്മസ് കരോൾ മത്സരത്തിൽ കോളേജ് ജീസസ് യൂത്ത് ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ക്യാംപസിൽ നടന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്, ക്രിസ്തീയ മൂല്യങ്ങൾ കുട്ടികളിലേക്ക് പകരാൻ ഏറ്റവുമധികം ശ്രമങ്ങൾ നടത്തിയെന്ന കാരണം പരിഗണിച്ച്, ഇന്ത്യയിലെ മികച്ച കാത്തലിക് കോളേജിനുള്ള 2017-18 വർഷത്തെ അവാർഡ് ലഭിച്ചു. ആസ്സാമിലെ ഗുവാഹത്തിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രിൻസിപ്പൽ അച്ചന്റെ കൂടെ ആ അവാർഡ് ഏറ്റു വാങ്ങാൻ ഭാഗ്യം ലഭിച്ചു. അജ്നയുടെ ജീവിതം കോളേജിലെ ജീസസ് യൂത്ത് പ്രവർത്തനങ്ങളോട് അത്ര മേൽ ഇഴചേർന്ന് നിന്നതു കൊണ്ടാവണം അവളുടെ വിയോഗ ശേഷം പുറകോട്ടു നോക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ഇന്ന് ഇത്രമേൽ പ്രസക്തമായി അനുഭവപ്പെടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കോർഡിനേറ്റർ സ്‌ഥാനം ജൂനിയർ ബാച്ചുകാർക്ക് കൈമാറിയെങ്കിലും ഉത്സാഹത്തോടെ അജ്ന എല്ലാക്കാര്യങ്ങൾക്കും കൂടെ ഉണ്ടായിരുന്നു. മനോഹരമായി പാടാനും വളരെ രസകരമായി പരിപാടികൾ ആങ്കർ ചെയ്യാനും ക്ലാസ്സുകൾ എടുക്കാനും അവൾക്ക് പ്രത്യക സിദ്ധിയുണ്ടായിരുന്നു. ഒരു ദിവസം പോലും വിശുദ്ധകുർബാന മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പിജി ബാച്ചിലെ കുട്ടികൾ ഹൈദരാബാദിന് ടൂറ് പോകാനൊരുങ്ങിയപ്പോൾ കൂടെപ്പോകണമെങ്കിൽ അവൾ ഒരു വ്യവസ്‌ഥ വച്ചുവത്രേ "ഇടയ്ക്കെപ്പോഴെങ്കിലും എനിക്ക് ദിവസവും കുർബാന കൂടാൻ അവസരം കിട്ടുന്നതുപോലെ ക്രമീകരിച്ചാൽ ഞാൻ വരാം". ഉച്ചയ്ക്കത്തെ വിശ്രമ വേളയിൽ എല്ലാ ദിവസവും മുടങ്ങാതെ റോഡ് മുറിച്ചു കടന്നു കോളേജിനു മറുവശത്തുള്ള മൊണാസ്ട്രി ചാപ്പലിൽ പത്ത് മിനിറ്റെങ്കിലും ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരിക്കുന്നത് അജ്നയുടെ ശീലമായിരുന്നു. ഏറ്റവും പിന്നിൽ കുമ്പസാരക്കൂടിനു ചേർന്നാണിരുപ്പ്. ഏതെങ്കിലും കാരണവശാൽ രാവിലെ ഇടവകപ്പള്ളിയിൽ വി. കുർബാനയിൽ പങ്കെടുക്കാനായില്ലെങ്കിൽ കോളേജ് വിട്ട ശേഷം കൂട്ടുകാരോടൊപ്പം മൊണാസ്ട്രി ചാപ്പലിലോ പരിസരത്തോ ഒക്കെയായി കുറെ സമയം ചിലവഴിക്കുന്നത് കാണാം. വൈകിട്ട് കോളേജിന്റെ അടുത്തുള്ള ഇടവകപ്പള്ളിയിൽ കുർബാനയുണ്ടാകും. അതിൽ സംബന്ധിക്കാനാണീ കാത്തു നിൽപ്പ്. ഒരിക്കൽ പരിചയപ്പെട്ടവർ വിസ്മരിക്കാത്ത പ്രസന്ന ഭാവം, ആവേശത്തോടെയുള്ള സംസാരം. അത് ഈശോയെക്കുറിച്ചാണെങ്കിൽ ആവേശം ഇരട്ടിയാകും. നല്ല മാർക്കോടെ ഡിഗ്രി പൂർത്തിയാക്കി അജ്ന പിജിയ്ക്ക് ഇവിടെത്തന്നെ അഡ്മിഷൻ എടുത്തപ്പോൾ കൂട്ടുകാർക്കെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ! രണ്ടാം വർഷം പിജി പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യുജിസി നെറ്റ് പരീക്ഷ പാസായി കോളേജിൽ പഠിപ്പിക്കാൻ യോഗ്യത നേടി. "ഈശോ എനിക്ക് വേണ്ടി അത്ഭുതം പ്രവർത്തിച്ചതുകൊണ്ടാണ്", പഠിക്കാൻ ഏറെ സമർത്ഥയായിരുന്നെങ്കിലും വിനയപൂർവ്വം കുസൃതിച്ചിരിയോടെ തന്റെ വിജയത്തെക്കുറിച്ച് അവൾ പറഞ്ഞിരുന്നതിങ്ങനെയാണ്. അവധി ദിവസങ്ങളിൽ പല സ്‌ഥലങ്ങളിലും ജീസസ് യൂത്തിന്റെ ക്യാമ്പുകളിൽ പങ്കെടുക്കാനും ക്ലാസ്സുകൾ എടുക്കാനും മ്യൂസിക് മിനിസ്ട്രിയിൽ ഭാഗമാകാനും അവൾ പോകും. "ഈശോയ്ക്ക് വേണ്ടി നമ്മൾ സമയം കൊടുത്താൽ ഒരിക്കലും അത് നഷ്ടമാവില്ല" അവളുടെ ബോധ്യമായിരുന്നു അത്. "ഇനി എന്താണ് പരിപാടി"? പിജി പഠനം പൂർത്തിയാക്കിയ സമയത്ത് ഒരിക്കൽ അവളോട് ചോദിച്ചു. "കുറച്ചു കോളേജുകളിൽ പഠിപ്പിക്കാൻ ആപ്ലിക്കേഷൻ അയച്ചിട്ടുണ്ട്. ഒരു നല്ല കോളേജ് ഈശോ കൊണ്ടത്തരും. അച്ചൻ പ്രാർഥിക്കണം". ആ വർഷം മെയ് മാസത്തിൽ ഞാൻ വീട്ടിൽ അവധിക്കു പോയിരിക്കെ ഒരു മെസ്സേജ് വന്നു: "അച്ചാ, ഒന്ന് പ്രാർത്ഥിക്കണം, എന്റെ മുഖത്തിന്റെ ഒരു വശത്ത് ചെറിയ മരപ്പു പോലെ ഇടയ്ക്ക് അനുഭവപ്പെടുന്നു. ഡോക്ടറെ കാണിച്ചപ്പോൾ കൂടുതൽ പരിശോധനകൾ വേണമെന്ന് പറഞ്ഞു. അമൃത മെഡിക്കൽ കോളേജിൽ പോയി ടെസ്റ്റ് ചെയ്തു. ലാബ് റിസൾട്ട് വരണം." രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാവിലെ ഒരു കോൾ വന്നു: "അച്ചാ, ഒരു സന്തോഷവാർത്തയുണ്ട്. ഞാൻ രാജഗിരി കോളേജിൽ ലക്ച്ചർ പോസ്റ്റിന് അപേക്ഷിച്ച് ഇന്റർവ്യൂന് പോയിരുന്നു. എനിക്ക് അവിടെ ജോലി കിട്ടി എന്ന് ഇപ്പോൾ അറിയിപ്പ് ലഭിച്ചു. നമ്മുടെ ഈശോ എത്ര നല്ലവനാണ് അല്ലേ?" പഠിച്ചിറങ്ങിയപ്പോൾത്തന്നെ കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളിലൊന്നിൽ അധ്യാപികയായി നിയമനം കിട്ടുക. എന്തൊരു വലിയ ദൈവാനുഗ്രഹമാണ്! തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന, രണ്ടു പെണ്മക്കൾ മാത്രമുള്ള അവളുടെ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും ഈ വാർത്ത. ദൈവത്തിന് ഏറെ നന്ദി പറഞ്ഞു. നിശ്ചയമായും അജ്ന കോളേജിൽ പഠിച്ച നാളുകളിൽ ഈശോയ്ക്ക് വേണ്ടി ചെയ്ത സാക്ഷ്യ ജീവിതത്തിനും സൽക്കർമ്മങ്ങൾക്കും അവിടുന്ന് നൽകിയ പ്രതിഫലമാണിത്. ഞാൻ മനസ്സിലോർത്തു. എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളു. വൈകിട്ട് ഫോണിൽ വന്ന മെസ്സേജ് കണ്ടു ഹൃദയം തകർന്നു പോയി. "എന്റെ ബയോപ്സി റിസൾട്ട് വന്നു. താടിയെല്ലിനു സർക്കോമ എന്ന വിഭാഗത്തിൽ പെട്ട ക്യാൻസറാണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണമത്രേ. രോഗ ബാധിതമായ ഭാഗം മുറിച്ചു കളഞ്ഞ് അവിടെ കാലിന്റെ ഒരു എല്ല് എടുത്ത് വച്ച് പിടിപ്പിക്കണം എന്നാണ് ഡോക്ടർ പറയുന്നത്". മറുപടി പറയാനും ആശ്വസിപ്പിക്കാനും വാക്കുകളില്ലാതെ കുഴങ്ങി. ഓപ്പറേഷന് രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് ജീസസ് യൂത്തിലെ ഞങ്ങളുടെ പ്രിയ കൂട്ടുകാരനായ ജിത്തുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ എങ്ങനെ അവളെ ഫേസ് ചെയ്യും, എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്തയിലായിരുന്നു. താടിയെല്ലിന് ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ ക്ലാസ്സ് എടുക്കാൻ പറ്റുമോ? മുഖത്തിന്റെ ഷേപ്പ് മാറുമോ? വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിക്ക് അത് എന്തുമാത്രം ഹൃദയ ഭേദകമായിരിക്കും! ഉറപ്പായിട്ടും അവൾ എന്നോട് ചോദിക്കും: " അച്ചാ, ഞാൻ ഈശോയ്ക്ക് വേണ്ടി ഇത്രേമൊക്കെ ചെയ്തിട്ട് ഈശോ എന്നോട് ഇങ്ങനെ ചെയ്തതെന്താ"? എന്ത് മറുപടി പറയും! ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടി വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അജ്നയാണ്. പ്രതീക്ഷിച്ചത് വിഷാദിച്ച് കണ്ണീരോടെ...എന്നാൽ, കണ്ടതാകട്ടെ പതിവുള്ള പുഞ്ചിരി മായാത്ത മുഖത്തോടെ "ഹലോ, ഇതാരൊക്കെ" എന്ന് പറഞ്ഞ് സ്വാഗതം ചെയ്യുന്ന മാലാഖക്കുട്ടിയെ. അകത്തു ചെന്നപ്പോൾ അപ്പച്ചനും അമ്മയും ഞങ്ങളെക്കണ്ട് പെട്ടന്നൊന്ന് വിതുമ്പി. രണ്ടു പേരെയും ചേർത്ത് പിടിച്ച്അവൾ പറയുന്നത് വിസ്മയത്തോടെയല്ലാതെ കണ്ടു നിൽക്കാനായില്ല: "അയ്യേ, എന്താ ഇത്, അമ്മച്ചി പോയി അച്ചന് ചായ വച്ചേ, അപ്പച്ചൻ അവിടെ ഒന്ന് സമാധാനത്തോടെ ഇരുന്നേ"...ഏതാണ്ട് രണ്ടു മണിക്കൂറോളം അവരോടൊത്തിരുന്നു. ഇരുട്ട് വീണപ്പോൾ ഒരുമിച്ചിരുന്നു കുടുംബ പ്രാർഥയനയെത്തിച്ചു. ഇറങ്ങാൻ നേരം അവളുടെ കരം പിടിച്ച് ഇങ്ങനെ ചോദിച്ചു: "അജ്ന, അടുത്ത ദിവസം ഓപ്പറേഷനല്ലേ, നിനക്ക് പേടിയൊന്നുമില്ലേ? എങ്ങനെ ഇത്ര ധൈര്യത്തോടെ, സന്തോഷത്തോടെ....?? "അച്ചാ, ഈശോ അറിയാതെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമോ? എന്റെ ഓപ്പറേഷൻ കഴിഞ്ഞ് എല്ലാം ഭേദമായി വന്നാൽ ഞാൻ മുമ്പത്തെപ്പോലെ തന്നെ ഈശോയ്ക്ക് വേണ്ടി ജീവിക്കും. അല്ലാ, ഇത് എന്നെ തിരിച്ചു വിളിക്കാൻ ഈശോ ഒരുക്കുന്നതാണെങ്കിൽ പരാതിയില്ലാതെ ഞാനത് സഹിച്ച് ഈശോയുടെ അടുത്തെത്തും. ഞാനെന്തിന് പേടിക്കണം"! ഈ വാക്കുകൾ വെറുതെ പറഞ്ഞതല്ലെന്നു ഞങ്ങൾ തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട്. തുടർച്ചയായ ആസ്പത്രി വാസങ്ങൾ, ഓപ്പറേഷനുകൾക്കു മേൽ ഓപ്പറേഷനുകൾ, നിരന്തരമായ കീമോ തെറാപ്പി മൂലം ദുർബലമായ ശരീരം, തലയിലെ മുടി മുഴുവൻ പൊഴിഞ്ഞ് ഷേപ്പ് മാറിപ്പോയ അവസ്‌ഥ, കാലിലെ മുറിവ് ഉണങ്ങാതെ തീവ്ര വേദന സഹിച്ച ദിവസങ്ങൾ...മാസങ്ങൾ. കാൻസർ അവളുടെ ആത്മവിശ്വാസത്തിനു മുൻപിൽ തോറ്റു പിന്മാറിയെന്നു കരുതിയ നാളുകളിൽ ഒരു വർഷത്തോളം തേവര കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ അധ്യാപികയായി സേവനം ചെയ്തു. ആ നാളുകളിൽ അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് ഈശോയെ കൊടുക്കാൻ എന്തു മാത്രം ശ്രമിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്തുള്ള സ്‌കൂളുകളിൽ മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കാൻ പോകുമ്പോൾ ഞാൻ അജ്‌നയെയും കൂട്ടിയിരുന്നു. നൂറു കണക്കിന് കുട്ടികളുള്ള ഓഡിറ്റോറിയത്തിൽ ഒന്ന് രണ്ടു മണിക്കൂറൊക്കെ അനായാസമായി അവൾ ദൈവസ്നേഹത്തെക്കുറിച്ച് ക്ലാസ് എടുക്കുമായിരുന്നു. ഇത്ര വലിയ സഹനത്തിലൂടെ കടന്നു പോയിട്ടും പതറാതെ ദൈവ സ്നേഹത്തെ തെല്ലും സംശയിക്കാതെ അവൾ നൽകുന്ന ക്രിസ്തീയ സാക്ഷ്യം ശ്രോതാക്കൾക്ക് ആഴമേറിയ ആത്മീയ ബോധ്യങ്ങൾ നൽകാൻ ഉതകുന്നവയായിരുന്നു. ഏതാണ്ട് ഒരു വർഷം അദ്ധ്യാപികയായി ജോലി ചെയ്തു കഴിഞ്ഞപ്പോൾ കാൻസർ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്ലാസ്സ് എടുക്കാൻ വയ്യാതെയായി. വീണ്ടും കീമോ തെറാപ്പികൾ, ഓപ്പറേഷനുകൾ... കുറച്ചൊന്നു ഭേദമായെന്നു തോന്നിയപ്പോൾ കോളേജിനോട് ചേർന്നുള്ള സെമിനാരിയിൽ കുട്ടികളെ പഠിപ്പിക്കാൻ റെക്ടറായിരുന്ന ബ. ജോസഫ് അച്ചന്റെ ക്ഷണ പ്രകാരം വന്നിരുന്നു. ലോക് ഡൗൺ നാളുകളിൽ പള്ളികളിൽ കുർബാന ഇല്ലാതായപ്പോൾ സെമിനാരി ചാപ്പലിൽ വന്നു കുർബാന കാണുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. യാത്ര ചെയ്യാൻ തീരെ വയ്യാതാവുന്ന നാളുകളോളം ഏകദേശം ആറു കിലോമീറ്ററോളം ദൂരം സ്കൂട്ടറോടിച്ച് വന്ന് അവൾ സെമിനാരി വിദ്യാർഥികൾക്ക് ക്ലാസ്സുകൾ എടുത്തിരുന്നു. അവളുടെ ജീവിത സാക്ഷ്യം അവർക്ക് ഏറെ ആവേശം പകർന്നിരുന്നുവെന്നതിൽ സംശയമില്ല. അവശയായ നാളുകളിൽ പലതവണ അവളെ വീട്ടിൽ പോയി സന്ദർശിക്കാൻ ഇടയായിട്ടുണ്ട്. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും കാൻസർ അവളുടെ മുഖത്തെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഒരിക്കൽ പോലും ഒരു പരാതിയോ പരിഭവമോ അവൾ പറഞ്ഞിട്ടില്ല. എത്ര വയ്യെങ്കിലും സുസ്മേര വദനയായി പതിയെ പതിയെ നടന്നു വന്ന് അരികിലിരുന്ന് സംസാരിക്കുകയും കോളേജിലെ ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. മുഖം വിരൂപമായിത്തുടങ്ങിയിട്ടും ആവശ്യപ്പെട്ടപ്പോഴൊക്കെ കോളേജിലെ പുതിയ ജീസസ് യൂത്ത് കുട്ടികൾക്ക് വീഡിയോ ഓൺ ചെയ്തു തന്നെ ഓൺലൈനായി തന്റെ ദൈവാനുഭവങ്ങൾ പങ്കു വയ്ക്കാൻ ഒരു മടിയും കാണിച്ചില്ല. എല്ലാ ദിവസവും അമ്മയുടെ കൈ പിടിച്ച് അതിരാവിലെ ഇടവക ദേവാലയത്തിൽ പോയി വി. കുർബാനയിൽ പങ്കു കൊള്ളുമായിരുന്നു. കുർബാന സമയത്തുള്ള അവളുടെ ഭക്തിയെക്കുറിച്ചും ആരാധയിൽ പങ്കെടുക്കുമ്പോഴുള്ള മുഖ ഭാവത്തെക്കുറിച്ചുമെല്ലാം ഇടവക വികാരിയച്ചൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നടക്കാൻ തീരെ വയ്യാതായ ദിനങ്ങളിൽ പോലും രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ എത്രയും വേഗം ദിവ്യ കാരുണ്യ ഈശോയുടെ അരികിലെത്താനുള്ള ആവേശം മൂലം അവൾ സ്പീഡ് കൂട്ടുന്നതുകൊണ്ട് അമ്മയ്ക്ക് ചിലപ്പോൾ പുറകെ ഓടേണ്ടി വരുന്നത് കണ്ടിട്ടുണ്ടെന്ന് അയൽക്കാർ ചിലർ തമാശയായി പറയുന്നത് കേൾക്കാനിടയായി. തീരെ വയ്യാതായി എന്ന് കേട്ടപ്പോൾ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുന്നതിന് ഒരാഴ്ച മുൻപ് അവളെ കാണാൻ വീട്ടിൽ പോയി. പ്രശാന്ത് അച്ചനെയും കൂട്ടിയാണ് പോയത്. സത്യമായും അത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ആ മുഖത്തേയ്ക്ക് ഒന്ന് നോക്കിയ ഉടനെ ഞങ്ങൾ കണ്ണ് പിൻവലിച്ചു. കണ്ണും കാതും മുഖ കാന്തിയും ചുണ്ടുകളുമൊക്കെ ഇഞ്ചിഞ്ചായി കവർന്നു കവർന്നു കാൻസർ അതിന്റെ ഭീകര രൂപം വരച്ചിരുന്നു അവളുടെ മുഖത്ത്. നീര് വച്ച് വീർത്ത് നിറയെ വ്രണങ്ങളും തുളകളും നിറഞ്ഞ മുഖം. മുറിവുകളിൽ നിന്ന് പഴുപ്പും വെള്ളവുമൊക്കെ ഒഴുകിയിറങ്ങുന്നുണ്ട്. ഒന്നെനിക്കുറപ്പുണ്ട്. അവളല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ അങ്ങനെ ഒരു രൂപത്തിൽ മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തയ്യാറാവില്ല. അവൾ വന്ന് പതിവ് പോലെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അരികിലിരുന്നു. കയ്യിലുള്ള ടർക്കിതൂവാല കൊണ്ട് ഇടയ്ക്കിടെ മുഖത്തെ വ്രണങ്ങൾ ഒപ്പുന്നുണ്ട്. ദൈവമേ, എന്തൊരു സാത്വിക ഭാവത്തോടെയാണ് അവൾ അത് ചെയ്തിരുന്നത്! സംസാരിക്കാൻ അത്രമേൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി പ്രശാന്തച്ചൻ നടത്തിയ ബൈക്ക് യാത്രയെക്കുറിച്ച് ആവേശത്തോടെ അവൾ ചോദിച്ചറിഞ്ഞു. അച്ചന്റെ മൊബൈൽ മേടിച്ച് വളരെ താല്പര്യത്തോടെ അച്ചനെടുത്ത ഫോട്ടോകളൊക്കെ കണ്ടു. അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. കുറച്ചു കാലം കൂടി ജീവിക്കാനും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ കാണാനും അവൾ കൊതിക്കുന്നതുപോലെ തോന്നിപ്പോയി. അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ, നിങ്ങൾ പറയൂ, ആർക്കു കഴിയും ഇത് പോലെ ഒരവസ്‌ഥയിൽ നടന്നു പള്ളിയിൽ പോകാൻ! തീരെ അവശയായപ്പോൾ "പള്ളിയിൽ വരാൻ വാഹനം ക്രമീകരിക്കട്ടേ" എന്ന് ചോദിച്ച വികാരി അച്ചനോട് അവൾ കുസൃതിയോടെ പറഞ്ഞതിങ്ങനെയാണത്രെ: "സഹനം ഒഴിവാക്കാൻ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ"? യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് ഞങ്ങളോട് ബൈ പറയാൻ പതിയെ എണീറ്റ് നിന്നപ്പോൾ അവളെ അഭിമാനത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി. ഏറ്റവും ശക്തമായ യുദ്ധത്തിലേർപ്പെടാൻ അവസരം കിട്ടുന്നത് ഏറ്റവും ധൈര്യമുള്ള പോരാളികൾക്കായിരിക്കുമല്ലോ. ഈശോയുടെ ധീരയായ പോരാളിയെ ഞാനൊന്ന് ചേർത്ത് പിടിച്ചു. കാൻസർ ദയ തോന്നി അധികം സ്പർശിക്കാതിരുന്ന, എന്നാൽ, നീര് വച്ച് വീർത്ത, മുഖത്തിന്റെ വലതു ഭാഗം എന്റെ നെഞ്ചോടു ചേർത്ത് വച്ച് കുറച്ച് നേരം അവൾ നിന്നു. പിരിയുമ്പോൾ റ്റാറ്റാ തന്നയച്ചു....എന്നേയ്ക്കുമായി. അവസാന ദിവസങ്ങളിൽ അമൃത മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിക്കുമ്പോഴും ഒരു നിർബന്ധം അവർക്കുണ്ടായിരുന്നു: "എനിക്ക് കുർബാന മുടക്കരുത്". വായിലൂടെ ഈശോയെ സ്വീകരിക്കാൻ സാധിക്കാതെയായിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു. നാളുകളായി വയറിൽ തുളയിട്ടു ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. വി. കുർബാന ഗ്ളാസ്സിലെ വെള്ളത്തിൽ അലിയിപ്പിച്ച് ആ ട്യൂബിലൂടെ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇടവക ദേവാലയത്തിൽ വി. ബലിക്ക് ശേഷം പള്ളിമുറിയിൽ ചെന്നിരുന്ന് അമ്മയുടെ സഹായത്തോടെ ട്യൂബിലൂടെ ഈശോയെ സ്വീകരിക്കുകയായിരുന്നു. അജ്നയുടെ ചേച്ചിയുടെ സഹപാഠിയായ ഫാ. ജീൻ അവസാന രണ്ടു വർഷങ്ങളിൽ ഇടവക വികാരിയായി എത്തിയത് അവൾക്കും കുടുംബത്തിനും സഹനവേളയിൽ വലിയ അനുഗ്രഹമായി. ആജ്നമോളുടെ സുകൃത ജീവിതം കുഞ്ഞു നാളു മുതൽക്കു തന്നെ അടുത്തറിഞ്ഞിരുന്ന അച്ചൻ ലോക് ഡൗൺ കാലത്ത് വേറെ ആരും പള്ളിയിൽ വരാത്തപ്പോഴും അമ്മയ്ക്കും മകൾക്കും കുർബാനയ്ക്കു വരാൻ പ്രത്യേകാനുവാദം കൊടുത്തു. പള്ളിയിൽ വരാൻ അവൾക്ക് സാധിക്കാത്ത അവസ്‌ഥകൾ വന്നപ്പോളൊക്കെ ലോക് ഡൗൺ നാളുകളിൽപ്പോലും വീട്ടിലെത്തി ദിവ്യകാരുണ്യ നാഥനെ നൽകി. പലപ്പോഴും അച്ചനെ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തിട്ടുണ്ടത്രേ. മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലും മുടങ്ങാതെ വൈകുന്നേരങ്ങളിൽ ആസ്പത്രിയിലെത്തി അച്ചൻ അവൾക്ക് ദിവ്യകാരുണ്യം നൽകുമായിരുന്നു. കുറേ നേരം ഈശോയെ അരികിൽ വച്ച് ഭക്തിപൂർവ്വം ആരാധിച്ച ശേഷമാണ് അവൾ ഉൾക്കൊണ്ടിരുന്നത്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് തനിക്കുണ്ടായ ഒരു അനുഭവം അച്ചൻ പങ്കു വച്ചതിങ്ങനെയാണ്. അന്ന് എന്തോ ആലോചിച്ചു ഹോസ്പിറ്റലിലേക്ക് കയറിച്ചെന്ന അച്ചന് ടവർ മാറിപ്പോയി. വഴി കണ്ടു പിടിക്കാനാവാതെ അച്ചൻ ബുദ്ധിമുട്ടി. ആ സമയത്ത് അജ്ന തീരെ അവശയായി ഏതാണ്ട് ആറു മണിക്കൂറോളം അബോധാവസ്‌ഥയിൽ കിടക്കുകയായിരുന്നു. പെട്ടന്ന് അവൾ ബോധമുണർന്ന് ചേച്ചിയോട് നേർത്ത സ്വരത്തിൽ ആയാസപ്പെട്ട് പറഞ്ഞുവത്രേ: "ജീനച്ചൻ...ജീനച്ചന് വഴി തെറ്റിയിട്ടുണ്ട്...ഫോണിൽ ലൊക്കേഷൻ ഇട്ടു കൊടുക്ക്". ചേച്ചി അത് ചെയ്യാനൊരുങ്ങുമ്പോഴേയ്ക്കും അച്ചൻ മുറിയിലെത്തിയത്രേ. അച്ചൻ ആ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് കുർബാനയും കൊണ്ട് പോകാറ്. എന്നാൽ, അജ്ന മരിച്ച ദിവസം ഉച്ചയ്ക്ക് ശക്തമായ പ്രേരണ, ഇന്ന് നേരത്തെ ചെല്ലണം. അങ്ങനെ പതിവ് തെറ്റിച്ച് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി അവളുടെ അരികിലെത്തി. ഈശോയെ കൊടുത്ത് അവളുടെ അരികിലിരുന്ന് സുകൃത ജപം ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കെ കൃത്യം മൂന്നു മണിക്ക്ദിവ്യകാരുണ്യ ഈശോയുടെ സ്വന്തം അജ്നയെ അവിടുന്ന് എന്നേയ്ക്കുമായി തന്റെ മാറോടു ചേർത്തു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു! മൃത സംസ്കാരത്തിന് ഒരു മണിക്കൂർ മുൻപ് കോളേജിൽ നിന്നും മാനേജർ ഫാ. പൗലോസ്, അജ്നയുടെ മറ്റൊരു പ്രിയ സുഹൃത്തായിരുന്ന ഫാ. ജോസഫ് എന്നിവരോടൊപ്പം ഞാൻ വീട്ടിലെത്തി. മൃത സംസ്കാര ശുശൂഷകളാരംഭിക്കുമ്പോൾ വികാരിയച്ചൻ പറഞ്ഞു: "അച്ചൻ രണ്ടു വാക്ക് പറയണം". ഞങ്ങളുടെ അജ്ന ഒരു കൊച്ചു വിശുദ്ധയാണെന്നല്ലാതെ ഞാൻ മറ്റെന്തു പറയാൻ! തൈക്കൂടം വി. റാഫേൽ മാലാഖയുടെ പള്ളി സെമിത്തേരിയിലാണ് അവളെ സംസ്കരിച്ചത്. മുഖത്തിന്റെ വിരൂപമായ ഇടതുവശം പഞ്ഞി കൊണ്ട് മറച്ചു വച്ചിരുന്നു. എന്നാൽ, അവളുടെ സുകൃത ജീവിതവും ആത്മാവിന്റെ വിശുദ്ധിയും ആർക്കും മറച്ചു വയ്ക്കാൻ സാധ്യമായിരുന്നില്ലല്ലോ. അവളുടെ മുഖം അവസാന ദിവസങ്ങളിൽ വിരൂപമാക്കാൻ ക്യാൻസർ രോഗത്തിന് കഴിഞ്ഞിരിക്കാം. എന്നാൽ, അവളുടെ ജീവിത വിശുദ്ധിക്ക് പരിക്കേൽപ്പിക്കാൻ ഒരു പ്രതികൂല ജീവിത സാഹചര്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നത് നിസ്തർക്കമാണ്. അന്ന് വൈകിട്ട് തന്നെ സോഷ്യൽ മീഡിയകളിൽ അവളുടെ ജീവിതവും മരണവും ചർച്ചാ വിഷയമായി. ജീനച്ചൻ അവളെക്കുറിച്ച് എഴുതിയ മനോഹരമായ കുറിപ്പ് വായിച്ച ലോകം മുഴുവൻ ഏറ്റു പറഞ്ഞു: "അതേ, ഇവൾ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യ ഭക്തൻ വാഴ്ത്തപ്പെട്ട കാർലോ അക്വറ്റസിന്റെ സഹോദരി തന്നെ".ഇപ്പോൾ കോളേജിൽ പഠിപ്പിക്കേണ്ടിയിരുന്ന അവൾക്ക് സ്വർഗ്ഗത്തിൽ ഒരു വേക്കൻസി ഉണ്ടെന്ന് കണ്ട് തമ്പുരാൻ അങ്ങോട്ട് പ്രമോഷൻ കൊടുത്തതല്ലെന്ന് ആരറിഞ്ഞു! ഫാ. സാബു കുമ്പുക്കൽ, അസി. പ്രൊഫസർ, SH കോളേജ് തേവര
Image: /content_image/SocialMedia/SocialMedia-2022-01-27-17:26:43.jpg
Keywords: അജ്ന
Content:
18252
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണത്തിന്റെ ഓര്‍മ്മയില്‍ പ്രാര്‍ത്ഥനയുമായി മൊസാംബിക്കിലെ ക്രൈസ്തവര്‍
Content: കാബോ ഡെകല്‍ഗാഡോ: തെക്കേ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ഇരയാവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയുമായി മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയിലെ മിയസ് പട്ടണത്തിലെ നൂയസ്ട്ര സെനോര ഡെല്‍ കാര്‍മെന്‍ ഇടവകാംഗങ്ങള്‍. 2017-ലെ തീവ്രവാദി ആക്രമണത്തില്‍ തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്രൂശിത രൂപത്തിന്റെ മുന്നില്‍വെച്ചായിരുന്നു പ്രാര്‍ത്ഥന. ക്രൂശിത രൂപത്തിന് പുറമേ, കുരിശിന്റെ വഴിയും, ജപമാലയും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടിയുള്ള സ്ഥലങ്ങളും വിശ്വാസികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിഷ്ടൂരമായ ആക്രമണത്തില്‍ അംഗഭംഗം വന്ന പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ സാഹചര്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുവാനാണ് പ്രത്യേകമായി പ്രാര്‍ത്ഥന നടത്തിയതെന്നു കാബോ ഡെല്‍ഗാഡോയിലെ ബ്രസീല്‍ സ്വദേശിയായ സലേഷ്യന്‍ മിഷ്ണറി ഫാ. എഡെഗാര്‍ഡ് സില്‍വ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന് (എ.സി.എന്‍) നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം മിയസെ പട്ടണത്തിലെ ക്രൈസ്തവര്‍ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുരിശിന്റെ വഴിക്കും, ജപമാലക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് ഫാ. എഡെഗാര്‍ഡ് സില്‍വ. കുരിശിന്റെ വഴിയിലെ മുഖ്യ ഘടകമാണ് അഗ്നിക്കിരയായ ക്രിസ്ത്യന്‍ ദേവാലയത്തിലെ മരംകൊണ്ട് നിര്‍മ്മിച്ച ക്രൂശിത രൂപമെന്ന്‍ പറഞ്ഞ ഫാ. സില്‍വ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും പ്രാര്‍ത്ഥിക്കുമ്പോഴും കാബോ ഡെല്‍ഗാഡോയിലെ കൂട്ടക്കൊല ഓര്‍മ്മവരുമെന്നും കൂട്ടിച്ചേര്‍ത്തു. “കാബോ ഡെല്‍ഗാഡോയിലെ ക്രിസ്തുവിന്റെ മുഖമാണിത്” എന്നെഴുതിയ ഒരു ബോര്‍ഡും കുരിശിന്റെ വഴിക്കായി തയ്യാറാക്കിയ സ്ഥലത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയവക്ക് ഇരയായ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമാണ് മൊസാംബിക്ക്.
Image: /content_image/News/News-2022-01-27-19:19:49.jpg
Keywords: മൊസാം
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണത്തിന്റെ ഓര്‍മ്മയില്‍ പ്രാര്‍ത്ഥനയുമായി മൊസാംബിക്കിലെ ക്രൈസ്തവര്‍
Content: കാബോ ഡെകല്‍ഗാഡോ: തെക്കേ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ഇരയാവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയുമായി മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയിലെ മിയസ് പട്ടണത്തിലെ നൂയസ്ട്ര സെനോര ഡെല്‍ കാര്‍മെന്‍ ഇടവകാംഗങ്ങള്‍. 2017-ലെ തീവ്രവാദി ആക്രമണത്തില്‍ തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്രൂശിത രൂപത്തിന്റെ മുന്നില്‍വെച്ചായിരുന്നു പ്രാര്‍ത്ഥന. ക്രൂശിത രൂപത്തിന് പുറമേ, കുരിശിന്റെ വഴിയും, ജപമാലയും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടിയുള്ള സ്ഥലങ്ങളും വിശ്വാസികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിഷ്ടൂരമായ ആക്രമണത്തില്‍ അംഗഭംഗം വന്ന പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ സാഹചര്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുവാനാണ് പ്രത്യേകമായി പ്രാര്‍ത്ഥന നടത്തിയതെന്നു കാബോ ഡെല്‍ഗാഡോയിലെ ബ്രസീല്‍ സ്വദേശിയായ സലേഷ്യന്‍ മിഷ്ണറി ഫാ. എഡെഗാര്‍ഡ് സില്‍വ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന് (എ.സി.എന്‍) നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം മിയസെ പട്ടണത്തിലെ ക്രൈസ്തവര്‍ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുരിശിന്റെ വഴിക്കും, ജപമാലക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് ഫാ. എഡെഗാര്‍ഡ് സില്‍വ. കുരിശിന്റെ വഴിയിലെ മുഖ്യ ഘടകമാണ് അഗ്നിക്കിരയായ ക്രിസ്ത്യന്‍ ദേവാലയത്തിലെ മരംകൊണ്ട് നിര്‍മ്മിച്ച ക്രൂശിത രൂപമെന്ന്‍ പറഞ്ഞ ഫാ. സില്‍വ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും പ്രാര്‍ത്ഥിക്കുമ്പോഴും കാബോ ഡെല്‍ഗാഡോയിലെ കൂട്ടക്കൊല ഓര്‍മ്മവരുമെന്നും കൂട്ടിച്ചേര്‍ത്തു. “കാബോ ഡെല്‍ഗാഡോയിലെ ക്രിസ്തുവിന്റെ മുഖമാണിത്” എന്നെഴുതിയ ഒരു ബോര്‍ഡും കുരിശിന്റെ വഴിക്കായി തയ്യാറാക്കിയ സ്ഥലത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയവക്ക് ഇരയായ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമാണ് മൊസാംബിക്ക്.
Image: /content_image/News/News-2022-01-27-19:19:49.jpg
Keywords: മൊസാം
Content:
18253
Category: 13
Sub Category:
Heading: ഹെയ്തി ഭൂചലന പരമ്പര: പ്രതിബന്ധങ്ങളെ അതിജീവിച്ച് കമിലിയൻ മിഷ്ണറിമാരുടെ സേവനം തുടരുന്നു
Content: കരീബിയൻ രാജ്യമായ ഹെയ്തിയുടെ ദക്ഷിണ പടിഞ്ഞാൻ മേഖലയില്‍ ആഞ്ഞടിച്ച ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി കമിലിയൻ മിഷ്ണറിമാർ. ഭൂകമ്പങ്ങളുടെ ഇരകൾക്ക് സഹായമെത്തിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ മിഷ്ണറിമാർ രംഗത്തുണ്ട്. പ്രതിബന്ധങ്ങൾക്കിടയിലും ദരിദ്രരായവർക്ക് സേവനം ചെയ്യുന്നതിൽ മുടക്കം വന്നിട്ടില്ലായെന്ന് കമിലിയൻ സഭയിലെ മിഷനറി വൈദികനായ അൻറ്റോണിയോ മെനിജോൺ ഏജൻസിയ ഫിഡസ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസം ഉണ്ടായ ഭൂമികുലുക്കത്തിൽ 2200-ല്‍ അധികം ആളുകൾ കൊല്ലപ്പെടുകയും 130000 ഭവനങ്ങൾക്ക് നാശനഷ്ടം വരികയും ചെയ്തിരുന്നു. ഈ പ്രദേശത്ത് ഇപ്പോൾ മിഷണറിമാരുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഒരു സ്കൂൾ, കുട്ടികൾക്കായി ഇതിനകം തുറന്നു നൽകി. കൂടാതെ ഭവനങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി മാസം വിയൂസ് ബോർഗ് ഡി അക്വിൻ എന്ന സ്ഥലത്ത് മറ്റൊരു സ്കൂളിന്റെ പണി ആരംഭിക്കുമെന്ന് അൻറ്റോണിയോ മെനിജോൺ പറഞ്ഞു. പലസ്ഥലത്തും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അനേകം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മിഷ്ണറിമാർ നിസ്തുലമായ സേവനം തുടരുകയാണ്.
Image: /content_image/News/News-2022-01-27-21:38:47.jpg
Keywords: ഹെയ്തി
Category: 13
Sub Category:
Heading: ഹെയ്തി ഭൂചലന പരമ്പര: പ്രതിബന്ധങ്ങളെ അതിജീവിച്ച് കമിലിയൻ മിഷ്ണറിമാരുടെ സേവനം തുടരുന്നു
Content: കരീബിയൻ രാജ്യമായ ഹെയ്തിയുടെ ദക്ഷിണ പടിഞ്ഞാൻ മേഖലയില്‍ ആഞ്ഞടിച്ച ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി കമിലിയൻ മിഷ്ണറിമാർ. ഭൂകമ്പങ്ങളുടെ ഇരകൾക്ക് സഹായമെത്തിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ മിഷ്ണറിമാർ രംഗത്തുണ്ട്. പ്രതിബന്ധങ്ങൾക്കിടയിലും ദരിദ്രരായവർക്ക് സേവനം ചെയ്യുന്നതിൽ മുടക്കം വന്നിട്ടില്ലായെന്ന് കമിലിയൻ സഭയിലെ മിഷനറി വൈദികനായ അൻറ്റോണിയോ മെനിജോൺ ഏജൻസിയ ഫിഡസ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസം ഉണ്ടായ ഭൂമികുലുക്കത്തിൽ 2200-ല്‍ അധികം ആളുകൾ കൊല്ലപ്പെടുകയും 130000 ഭവനങ്ങൾക്ക് നാശനഷ്ടം വരികയും ചെയ്തിരുന്നു. ഈ പ്രദേശത്ത് ഇപ്പോൾ മിഷണറിമാരുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഒരു സ്കൂൾ, കുട്ടികൾക്കായി ഇതിനകം തുറന്നു നൽകി. കൂടാതെ ഭവനങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി മാസം വിയൂസ് ബോർഗ് ഡി അക്വിൻ എന്ന സ്ഥലത്ത് മറ്റൊരു സ്കൂളിന്റെ പണി ആരംഭിക്കുമെന്ന് അൻറ്റോണിയോ മെനിജോൺ പറഞ്ഞു. പലസ്ഥലത്തും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അനേകം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മിഷ്ണറിമാർ നിസ്തുലമായ സേവനം തുടരുകയാണ്.
Image: /content_image/News/News-2022-01-27-21:38:47.jpg
Keywords: ഹെയ്തി