Contents

Displaying 18371-18380 of 25081 results.
Content: 18755
Category: 18
Sub Category:
Heading: സുറിയാനി ഭാഷ പഠനം: ഓണ്‍ലൈന്‍ കോഴ്സ് മേയ് നാലു മുതൽ
Content: കോട്ടയം: സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സീരി) സുറിയാനി ഭാഷ എഴുതാനും വായിക്കാനും വിവർത്തനം ചെയ്യുവാനും പഠിതാക്കളെ പ്രാപ്തരാക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ് മേയ് നാലു മുതൽ ഓൺലൈനായി ആരംഭിക്കുന്നു. താത്പര്യമുള്ളവർ കോട്ടയം ബേക്കർ ഹില്ലിലുള്ള സീരിയിൽ നേരിട്ടോ seerikottayam@gmail.com എന്ന ഈ-മെയിലി ലോ 9447156533, 04812934333 എന്ന നമ്പരിലോ ബന്ധപ്പെടണം.
Image: /content_image/India/India-2022-04-25-08:53:42.jpg
Keywords: സുറിയാനി
Content: 18756
Category: 1
Sub Category:
Heading: ഫ്രാൻസിൽ വിശുദ്ധ കുര്‍ബാന മധ്യേ വൈദികനു നേരെ കത്തി ആക്രമണം: രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച സന്യാസിനിക്കു പരിക്ക്
Content: നീസ്: ഫ്രഞ്ച് നഗരമായ നീസിൽ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്ന കത്തോലിക്ക വൈദികനു നേരെ കത്തി ആക്രമണം. സെന്റ് പിയറി ഡി അരീൻ ദേവാലയത്തിലെ വൈദികനാണ് കത്തികൊണ്ട് നിരവധി തവണ ആക്രമിക്കപ്പെട്ടത്. ഇന്നലെ ഞായറാഴ്ച നടന്ന സംഭവത്തിൽ വൈദികന്റെ ജീവൻ രക്ഷിക്കാൻ മുമ്പോട്ടു വന്ന മരിയ ക്ലൗഡി എന്ന കത്തോലിക്കാ സന്യാസിനിയ്ക്കു പരിക്കേറ്റു. അക്രമിയെ ഉടനെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ജീവഹാനി സംഭവിക്കാൻ തക്കവിധമുള്ള പരിക്ക് വൈദികന് ഉണ്ടായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിൻ ട്വീറ്റ് ചെയ്തു. ഫാ. ക്രിസ്റ്റഫ് എന്ന വൈദികനാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് നാഷ്ണൽ അസംബ്ലിയിലെ പ്രതിനിധിയായ എറിക് സിയോട്ടി വെളിപ്പെടുത്തി. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Une agression a eu lieu ce matin dans une église à Nice. Le prêtre est blessé. Pas de pronostic vital engagé. Solidarité avec les paroissiens et merci aux forces de l’ordre qui ont interpellé rapidement l’auteur. Le Préfet est sur place.</p>&mdash; Gérald DARMANIN (@GDarmanin) <a href="https://twitter.com/GDarmanin/status/1518150163080044544?ref_src=twsrc%5Etfw">April 24, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വൈദികന്‍ ദേവാലയത്തിന് സമീപത്തുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഫ്രിജൂസ് എന്ന പട്ടണത്തിലെ മാനസികവിഭ്രാന്തി ഉള്ള ഒരാളാണെന്നാണ് നീസ് മേയർ ക്രിസ്ത്യൻ എസ്ട്രോയി പറയുന്നത്. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ഒന്നും ചുമത്തപ്പെട്ടിട്ടില്ല. അക്രമിക്ക് 31 വയസ്സ് ഉണ്ടെന്നു ഫ്രഞ്ച് മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിൽ പ്രസിഡന്റ് ഇലക്ഷന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് അക്രമം ഉണ്ടായിരിക്കുന്നതെതു ശ്രദ്ധേയമാണ്. നിലവിലെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ രണ്ടാംവട്ടവും ഫ്രാൻസിനെ ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ 85 വയസ്സുള്ള ഫാ. ജാക്വസ് ഹാമല്‍ എന്ന വൈദികനെ കഴുത്തറത്തു കൊലപ്പെടുത്തിയിരിന്നു. ഫ്രാന്‍സില്‍ ഓരോദിവസവും മൂന്നോളം ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകളില്‍ പറയുന്നത്. നേരത്തെ ചരിത്ര പ്രസിദ്ധ ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. യൂറോപ്പിലെ പ്രബല ക്രിസ്ത്യന്‍ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുടെ ഇടമായി മാറുന്നതിനെ ഭയത്തോടെയാണ് ഏവരും നോക്കികാണുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-25-14:39:54.jpg
Keywords: ഫ്രാന്‍സില്‍
Content: 18757
Category: 10
Sub Category:
Heading: വെനിസ്വേലയിൽ ദൈവകരുണയുടെ സിൽവർ ജൂബിലി വർഷത്തിന് ആരംഭം
Content: മരാകായിബോ: ദൈവകരുണയുടെ ദിനാചരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മരാകായിബോ എന്ന വെനിസ്വേലൻ അതിരൂപതയിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം. ഈ വർഷം ഏപ്രിൽ 24 മുതൽ (ഇന്നലെ) അടുത്തവർഷം ഏപ്രിൽ 16 വരെ ദണ്ഡവിമോചനം നേടാനുള്ള അവസരവും രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് ലൂയിസ് അസുവാജേ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി വർഷത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ വിശദമായ വിവരം അടുത്ത ദിവസങ്ങളിൽ രൂപത അധികൃതർ പുറത്തു വിടും. അതിരൂപതയിലെ എല്ലാ ഇടവകകളിലൂടെയും ദൈവകരുണയുടെ ചിത്രവുമായി നടത്തുന്ന പ്രയാണം ഇതിൽ സവിശേഷ ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്. വർഷങ്ങളായി നടത്തിവരുന്ന പ്രയാണം 25 വർഷം പൂർത്തിയാക്കുന്നതിൽ മരിയ കാമിനു എ ജീസസ് അസോസിയേഷൻ അധ്യക്ഷൻ ജോസ് ലൂയിസ് മത്തിയൂസ് ആഹ്ലാദം രേഖപ്പെടുത്തി. 2019-ൽ മൂന്നു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത പ്രയാണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഒഴിവാക്കിയിരുന്നു. പീഡിതരുടെ ആശ്വാസമായ മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന് പുറത്ത് ദിവ്യകാരുണ്യ മണിക്കൂർ ആചരിക്കാൻ ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വിശ്വാസികൾ ഒരുമിച്ചു കൂടിയിരിന്നു. മരാകായിബോ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ എമിരറ്റസ് ബെനഡിക് പതിനാറാമൻ മാർപാപ്പ ആശീർവദിച്ച ചിത്രവുമായി പ്രദക്ഷിണവും നടന്നു. വെനിസ്വേലയിലെ ജനസംഖ്യയുടെ 96%വും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-25-16:29:06.jpg
Keywords: കരുണയുടെ
Content: 18758
Category: 13
Sub Category:
Heading: പ്രതിസന്ധിയുടെ സമയങ്ങളില്‍ കര്‍ത്താവ് നമ്മെ കാത്തിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയുടെയും തളര്‍ച്ചയുടെയും നടുവില്‍ കര്‍ത്താവ് നമ്മുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ നിന്ന് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രതിസന്ധികളെ നാം ഭയപ്പെടേണ്ടതില്ലായെന്നും പലപ്പോഴും അവ നമ്മെ വിനയാന്വിതരാക്കുകയാണെന്നും പാപ്പ പറഞ്ഞു. യേശു എല്ലായ്‌പ്പോഴും സദാ വാതിലിൽ മുട്ടുന്നു, ശക്തമായ അടയാളങ്ങളോടെയല്ല, മറിച്ച് അവൻറെ മുറിവുകളോടെയാണ് അവൻ തിരിച്ചുവരുന്നത്; അവൻറെ മുറിവുകൾ, നമ്മുടെ ബലഹീനതകളെ സ്വന്തമാക്കിയ അവൻറെ സ്നേഹത്തിൻറെ അടയാളങ്ങൾ കാണിച്ചുകൊണ്ട് അവൻ തിരിച്ചുവരുകയാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. പ്രയാസകരമായ ഒരു നിമിഷത്തിലോ പ്രതിസന്ധി ഘട്ടത്തിലോ, നാം സ്വയം അടച്ചുപൂട്ടി, നമ്മുടെ പ്രശ്‌നങ്ങളുടെ തടവറയിലാകുകയും യേശുവിനെ വീടിനു പുറത്തു നിറുത്തുകയും ചെയ്ത സമയത്തെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാം. അടുത്ത തവണ, വേദനയുടെ വേളയിൽ, യേശുവിനെ അന്വേഷിക്കുകയും, അവനിലേക്ക്, അവൻറെ പാപമോചനത്തിലേക്ക്, നമ്മെ വീണ്ടും സൗഖ്യമാക്കിയ അവൻറെ മുറിവുകളിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് നമുക്ക് വീണ്ടും വാഗ്ദാനം ചെയ്യാം - അവൻ എപ്പോഴും ക്ഷമിക്കുന്നു, എപ്പോഴും! അങ്ങനെ നാം അനുകമ്പയുള്ളവരും മറ്റുള്ളവരുടെ മുറിവുകളെ കാർക്കശ്യവും മുൻവിധികളുമില്ലാതെ സമീപിക്കാൻ പ്രാപ്തരുമാകുമെന്നും പാപ്പ പറഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന ആവര്‍ത്തിച്ചുക്കൊണ്ടാണ് പാപ്പ പിന്‍വാങ്ങിയത്.
Image: /content_image/News/News-2022-04-25-20:03:55.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 18759
Category: 13
Sub Category:
Heading: ജെറുസലേം തിരുക്കല്ലറപ്പള്ളിയിലെ ഹോളി ഫയര്‍ ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
Content: ജെറുസലേം: ഇസ്രായേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും യേശുവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ എത്തിയത് ആയിരങ്ങള്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓര്‍ത്തഡോക്സ് സഭ ഇന്നലെയാണ് ഈസ്റ്റര്‍ കൊണ്ടാടിയത്. കഴിഞ്ഞ വര്‍ഷം മൗണ്ട് മെരോണ്‍ എന്ന യഹൂദ പുണ്യകേന്ദ്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും 45 പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് തിരുക്കല്ലറപ്പള്ളിയിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഇസ്രായേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈസ്റ്ററിന് മുന്‍പുള്ള ശനിയാഴ്ച ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തിനുള്ളില്‍ അത്ഭുത തീനാളം പ്രത്യക്ഷപ്പെടുന്നുവെന്നാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പാരമ്പര്യ വിശ്വാസം. ദേവാലയത്തിനുള്ളിലെ ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന അറയ്ക്കുള്ളില്‍ പ്രവേശിച്ചു ഗ്രീക്ക് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ കത്തിച്ച മെഴുകുതിരികളുമായി പുറത്തുവരികയും അതില്‍ നിന്നും ആയിരങ്ങള്‍ തങ്ങളുടെ കൈകളില്‍ പിടിച്ചിരിക്കുന്ന മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നതാണ് ഹോളി ഫയര്‍ ആഘോഷം. പ്രത്യേക വിമാനങ്ങളില്‍ വിവിധ രാജ്യങ്ങളിലുള്ള ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമൂഹങ്ങളിലേക്ക് ഈ തിരിനാളം എത്തിക്കുന്നതാണ്. മോസ്കോയിലേക്കായിരിക്കും ഈ തിരിനാളം അടുത്തതായി പോകുന്നത്. അതേസമയം സ്ഥല പരിധിയും, പ്രവേശന കവാടങ്ങളുടെ എണ്ണവും അനുസരിച്ച് വിശ്വാസികളുടെ എണ്ണം ഇത്തവണ പരിമിതപ്പെടുത്തിയിരിന്നു. തിരുക്കല്ലറപ്പള്ളിയില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുക്കേണ്ടിവരുമെന്നും അതുകൊണ്ടാണ് ഈ നിയന്ത്രണങ്ങളെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റര്‍റിലീജിയസ് അഫയേഴ്സിന്റെ ചുമതലയുള്ള താനിയ ബെര്‍ഗ്-റഫേലി പറഞ്ഞു. 4,000 പേര്‍ക്ക് മാത്രമാണ് ഇക്കൊല്ലത്തെ ഹോളി ഫയര്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരിന്നുള്ളു. ഇതില്‍ 1,800 പേര്‍ക്ക് മാത്രമാണ് ദേവാലയത്തിനകത്ത് പ്രവേശനം ലഭിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-25-20:54:41.jpg
Keywords: :ഇസ്രായേ
Content: 18761
Category: 14
Sub Category:
Heading: 'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്': വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ബിഗ് സ്ക്രീനിലേക്ക്
Content: കൊച്ചി: മധ്യപ്രദേശിലെ പീഡിതജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ആസ്പദമാക്കിയുള്ള 'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മലയാളം, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ നിർമിച്ച ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തുമെന്നു സംവിധായകൻ ഡോ. ഷൈസൺ പി. ഔസേപ്പ് പറഞ്ഞു. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിൻസി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ടൈറ്റിൽ ലോഞ്ച് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം ഐഎംഎ ഹാളിൽ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, റോജി എം ജോൺ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനി നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം ജയപാൽ അനന്തൻ, കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം പകരുന്നു. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാ ഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യ നാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി സമന്ദര്‍സിംഗ് എത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-26-09:10:25.jpg
Keywords: റാണി മരിയ
Content: 18762
Category: 10
Sub Category:
Heading: മാഡ്രിഡിന്റെ തെരുവുകള്‍ക്ക് ആത്മീയ ഉണര്‍വ് സമ്മാനിച്ച് പുരുഷന്മാരുടെ ജപമാല
Content: മാഡ്രിഡ്: ഇക്കഴിഞ്ഞ ഏപ്രില്‍ 23 ശനിയാഴ്ച സ്പെയിനിലെ മാഡ്രിഡില്‍ നടന്ന ‘പുരുഷന്‍മാരുടെ ജപമാല’ (മെന്‍സ് റോസറി) വിശ്വാസീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാഡ്രിഡിലെ പ്ലാസാ ഡെ ലാ വില്ലായില്‍ 7 മണിക്ക് നടന്ന ജപമാലയില്‍ നൂറുകണക്കിന് വിശ്വാസികളാണ് തെരുവില്‍ മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലിയത്. രണ്ടു വൈദികരും ജപമാലയില്‍ പങ്കെടുത്തു. ജപമാലയില്‍ പങ്കെടുക്കുവാനെത്തിയ പുരുഷന്‍മാരെ വൈദികര്‍ ആശീര്‍വദിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന ആരംഭിച്ചത്. ശനിയാഴ്ച ദിവസത്തില്‍ മഹിമയുടെ രഹസ്യമാണ് സാധാരണയായി ചൊല്ലാറുള്ളതെങ്കിലും ദുഖത്തിന്റെ രഹസ്യമാണ് മെന്‍സ് റോസറിയില്‍ ചൊല്ലിയത്. മാഡ്രിഡിന്റേയും, സ്പെയിനിന്റേയും ആത്മീയ നവീകരണത്തിന് ഒപ്പം തന്നെ, പുരുഷന്‍മാരുടെ നഷ്ടപ്പെട്ട മഹത്വവും വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് മെന്‍സ് റോസറി സംഘടിപ്പിക്കുന്നതെന്നു സംഘാടകരില്‍ ഒരാളായ റിക്കാര്‍ഡോ അല്‍മാഗ്രോ പറഞ്ഞു.പുരുഷന്‍മാര്‍ക്ക് ത്യാഗം എന്താണെന്നും, പുരുഷന്റെ ഏറ്റവും പൂര്‍ണ്ണമായ മാതൃക ക്രിസ്തുവാണെന്നും നമ്മെ ബോധ്യപ്പെടുത്തുവാന്‍ ജപമാലയിലെ രഹസ്യങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മെന്‍സ് റോസറിയില്‍ പങ്കെടുത്ത ഫെര്‍ണാണ്ടോ എന്ന യുവാവ് പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F3306981762879488%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ശരിയായതും, ചെയ്യേണ്ടതുമായ കാര്യങ്ങള്‍ മാത്രം ചെയ്യുകയും, ചരിത്രത്തില്‍ ഇതുവരെ ആരും സഹിക്കാത്തത്ര സഹനം സഹിക്കുകയും ചെയ്ത ക്രിസ്തുവാണ്‌ പുരുഷത്വത്തിന്റെ പരിപൂര്‍ണ്ണ മാതൃക. സ്പെയിനില്‍ മാത്രമല്ല ലോകത്ത് എവിടെനോക്കിയാലും പുരുഷന്റെ ഇന്നത്തെ മാതൃക അല്‍പ്പം ആശങ്കാജനകമാണെന്നും, ആധുനിക മനുഷ്യന്‍ അവന്റെ ഉത്തരവാദിത്തങ്ങള്‍ മറന്ന് ലോകത്തിന്റെ ഭൗതീകതയില്‍ ആഹ്ലാദം കണ്ടെത്തുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിശ്വാസം ഒരു സ്വകാര്യമായ കാര്യമല്ല, മറിച്ച് പരസ്യമായ കാര്യമാണ്. ജപമാല അതിന്റെ ഉദാഹരണമാണെന്നും ഫെര്‍ണാണ്ടോ പറയുന്നു. മെന്‍സ് റോസറി വീണ്ടും സംഘടിപ്പിക്കും എന്നതിന്റെ സൂചനകള്‍ സംഘാടകര്‍ നല്‍കിയെങ്കിലും എന്നായിരിക്കും എന്നതിനെ കുറിച്ച് യാതൊരു സൂചനയും നല്‍കിയിട്ടില്ല. പോളണ്ടിലാണ് മെന്‍സ് റോസറി ഉദയം കൊണ്ടത്. ദൈവമാതാവും രാജ്ഞിയുമായ പരിശുദ്ധ കന്യകാ മാതാവിന്റെ അഭീഷ്ടം നിറവേറ്റുവാന്‍ താല്‍പ്പര്യമുള്ള പുരുഷന്‍മാരാണ് മെന്‍സ് റോസറിയില്‍ പങ്കെടുക്കുന്നതെന്നു മെന്‍സ് റോസറിയുടെ വെബ്സൈറ്റില്‍ പറയുന്നു. ദൈവത്തിന്റെ പദ്ധതിയില്‍ പുരുഷന്‍മാര്‍ക്കുള്ള അതേ പങ്ക് തന്നെയാണ് തങ്ങളുടെ പങ്കെന്നും, യേശുവും വിശുദ്ധ യൗസേപ്പിതാവുമാണ് തിരുക്കുടുംബത്തിന്റെ ഭൗമീക സംരക്ഷകരെന്നും, സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പുരുഷന്‍മാര്‍ക്കുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു. സ്പെയിനിന് പുറമേ, പോളണ്ട്, അയര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങളിലും മെന്‍സ് റോസറി സംഘടിപ്പിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-26-10:16:30.jpg
Keywords: ജപമാല
Content: 18763
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: ഇരകളുടെ പ്രിയപ്പെട്ടവരെയും ശ്രീലങ്കന്‍ ജനതയെയും വീണ്ടും ആശ്വസിപ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ നടുക്കിയ ഈസ്റ്റര്‍ സ്ഫോടനത്തിന്റെ ഇരകളുടെ പ്രിയപ്പെട്ടവരെയും ശ്രീലങ്കന്‍ സമൂഹത്തെയും വീണ്ടും സമാശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഏപ്രിൽ 25, തിങ്കളാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവെച്ചാണ് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കകാരുമായി കൂടിക്കാഴ്ച നടത്തി ആശ്വാസ വാക്കുകള്‍ പകര്‍ന്നത്. 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മരണവും ഭീകരതയും വിതച്ച ദാരുണമായ സംഭവങ്ങളുടെ വാർഷികമാണ് അവരെ വത്തിക്കാനിലേക്കു വിളിച്ചതിന് കാരണമെന്ന് പാപ്പ പറഞ്ഞു. ഭീകരമായ ആക്രമണങ്ങളിൽ ഇരയായവരെ പ്രത്യേകം ഓര്‍ത്തുവെന്നും ശ്രീലങ്കയിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ താനും പങ്കുചേരുന്നുവെന്നും പാപ്പ പറഞ്ഞു. "നിങ്ങൾക്ക് സമാധാനം" എന്ന് ഉത്ഥിതനായ കർത്താവ് ആവർത്തിക്കുന്നു. അവിടുന്ന് നമ്മുടെ രക്ഷകനാണ്, അവിടുന്നു മാത്രം! മനുഷ്യർക്ക് ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്ന ഭീകരത അഭിമുഖീകരിക്കുമ്പോൾ, തിന്മയുടെ പ്രവൃത്തി പ്രകടമാണ്. അപ്പോൾ നിരപരാധിയും, പരിശുദ്ധനും, നീതിമാനുമായ ദൈവപുത്രൻ, നമ്മെ രക്ഷിക്കാൻ ക്രൂശിക്കപ്പെട്ട് മരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാകും. മരണം മാത്രമല്ല, തിന്മയുടെയും വിദ്വേഷത്തിന്റെയും സഹോദരഹത്യയുടെയും ക്രൂരത അവിടുന്ന് സ്വയം ഏറ്റെടുത്തു. അവിടുത്തെ കുരിശും, ഉത്ഥാനവും, കനത്ത ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചവുമാണ്. അക്രമത്തിന്റെയും യുദ്ധത്തിന്റെയും, പ്രത്യേകിച്ച് തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കുമായി ഇന്ന് നമുക്ക് പ്രാർത്ഥിക്കാം. - പാപ്പ പറഞ്ഞു. </p> <iframe width="727" height="409" src="https://www.youtube.com/embed/Xo7CvaIYDJs" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ഭരണാധികാരികൾക്കും, സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉത്തരവാദിത്തങ്ങൾ ഉള്ളവർക്കും, എല്ലാ ജനങ്ങൾക്കും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരുടെയും പ്രതിബദ്ധത കൊണ്ടും സഹകരണം കൊണ്ടും ഇപ്പോഴത്തെ പ്രയാസങ്ങൾ പരിഹരിക്കപ്പെടട്ടെ. ശ്രീലങ്കയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം എന്നാവശ്യപ്പെട്ട പാപ്പ, പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാൽ പരിശുദ്ധാത്മാവിനാൽ നിറയുകയും രക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം സന്തോഷപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്യട്ടെയെന്നും പറഞ്ഞു. ശ്രീലങ്കൻ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിതിന്റെ നേതൃത്വത്തിലാണു ബോംബ് സ്ഫോടനത്തിലെ ഇരകളുടെ ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചത്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-26-13:37:54.jpg
Keywords: ശ്രീലങ്ക
Content: 18764
Category: 1
Sub Category:
Heading: ദേവാലയ പുനര്‍നിര്‍മ്മാണം: തടങ്കലിലായ ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്കു മോചനം
Content: കെയ്റോ: ഈജിപ്തില്‍ അഗ്നിബാധയെ തുടര്‍ന്ന്‍ തകര്‍ന്ന ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട 9 കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ഒടുവില്‍ മോചനം. മിന്യാ പ്രവിശ്യയിലെ എസ്ബെറ്റ് ഫറഗാല ഗ്രാമത്തില്‍ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരില്‍ ജനുവരി 30 മുതൽ തടവിലായിരുന്ന ക്രൈസ്തവര്‍ക്കു ഇക്കഴിഞ്ഞ ഏപ്രിൽ 23 ശനിയാഴ്ചയാണ് മോചനം ലഭിച്ചത്. 2016-ലാണ് എസ്ബെറ്റ് ഫറഗാല ഗ്രാമത്തിലെ സെന്റ്‌ ജോസഫ് ആന്‍ഡ്‌ അബു സെഫെയിന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ അവിചാരിതമായുണ്ടായ തീപിടുത്തത്തില്‍ തകരുന്നത്. അന്ന് മുതല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ടായിരിന്നു. മേഖലയിലെ എണ്ണൂറോളം ക്രൈസ്തവരുടെ ആശ്രയമായിരുന്നു ദേവാലയം. ഇതിനിടെ ദേവാലയ കെട്ടിടം പൊളിച്ചു കളയുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. നിയമവിരുദ്ധമായ യോഗങ്ങളിൽ പങ്കെടുത്ത് പൊതുസുരക്ഷയ്‌ക്കെതിരായി പ്രവര്‍ത്തിച്ചു, തകർന്ന പള്ളിയുടെ പുനർനിർമ്മാണത്തിലെ കാലതാമസത്തിന് അധികൃതരെ വിമർശിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു തുടങ്ങീ നിരവധി ആരോപണങ്ങള്‍ ചാര്‍ത്തിയാണ് ക്രൈസ്തവരെ തടങ്കലിലാക്കിയത്. മോചനം ലഭിച്ച ഒമ്പത് പേർക്കും തങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കാനും ഏപ്രിൽ 24 ഞായറാഴ്ച കോപ്റ്റിക് സഭകൾ ആഘോഷിച്ച ഈസ്റ്റർ ചടങ്ങുകളിൽ പങ്കുചേരാനും കഴിഞ്ഞുവെന്ന്‍ ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ മാർച്ച് 30ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഈജിപ്ഷ്യൻ സർക്കാരിനോട് തടവിലാക്കിയ ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിന്നു. കാലാകാലങ്ങളായി ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഒരുപാട് നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഈജിപ്ത്. 2016-ല്‍ ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അയവുവരുത്തിയെങ്കിലും, ദേവാലയ നിര്‍മ്മാണ, പുനര്‍നിര്‍മ്മാണ അപേക്ഷകളില്‍ ഭൂരിഭാഗവും തള്ളപ്പെടുകയാണ് പതിവ്. ഗ്രാമപ്രദേശങ്ങളിലാണ് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്ക് പലപ്പോഴും മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നത്. ചോദ്യം ചെയ്താല്‍ തടവിലാക്കപ്പെടുന്ന സ്ഥിതിയും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. ഇസ്ളാമിക ഭൂരിപക്ഷരാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-26-14:34:59.jpg
Keywords: ഈജി
Content: 18765
Category: 14
Sub Category:
Heading: ടൂറിനിലെ തിരുകച്ച യേശുവിന്റെ കാലത്തേതു തന്നെ: ശാസ്ത്രീയ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രസംഘം
Content: ടൂറിന്‍: ഇറ്റലിയിലെ ടൂറിനിലെ ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ ശരീരം പതിഞ്ഞ തിരുകച്ച യേശുവിന്റെ കാലത്തേത് തന്നെയാണെന്നതിന് കൂടുതല്‍ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് താന്‍ നടത്തിയ ഫാബ്രിക് ടെസ്റ്റില്‍ തിരുകച്ചക്ക് ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിഞ്ഞതായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ലിബെരട്ടോ ഡെ കാരോ നാഷ്ണല്‍ കാത്തലിക് രജിസ്റ്ററിനോട് പറഞ്ഞു. വൈഡ്-ആംഗിള്‍ എക്സ്റേ സ്കാറ്ററിംഗ് (WAXS) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡെ കാരോയും സംഘവും പരിശോധന നടത്തിയത്. മറവ് ചെയ്യുന്നതിന് മുന്‍പ് യേശുവിന്റെ ശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ ഈ ലിനന്‍ കച്ച വര്‍ഷങ്ങളായി നിരവധി ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്. തിരുക്കച്ചക്ക് 700 വര്‍ഷങ്ങളുടെ പഴക്കമാണെന്ന 34 വര്‍ഷം മുന്‍പുള്ള കാര്‍ബണ്‍ ഡേറ്റിംഗ് ഫലത്തിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് ഡെ കാരോയുടെ പരിശോധനാഫലം. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനാ രീതി തുണികളില്‍ അത്രകണ്ട് ഫലപ്രദമല്ലായെന്ന് ഡെ കാരോ പറയുന്നു. 1988-ലെ പരിശോധനാ ഫലം തെറ്റാണെന്ന് വ്യക്തമാക്കുന്ന നിരവധി കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാബ്രിക് സാമ്പിളുകള്‍ സാധാരണഗതിയില്‍ എല്ലാത്തരം മാലിന്യങ്ങള്‍ക്കും വിധേയമാകാറുണ്ട്. അത് നിയന്ത്രിക്കുന്നതിനോ സാമ്പിളില്‍ നിന്നും മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനോ കഴിയുകയില്ല. സാമ്പിള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയില്ലെങ്കില്‍ കാര്‍ബണ്‍-14 ഡേറ്റിംഗ് പരിശോധനാ ഫലം കൃത്യമായിരിക്കില്ലെന്നു ഡെ കാരോ പറയുന്നു. വൈഡ്-ആംഗിള്‍ എക്സ്റേ സ്കാറ്ററിംഗ് ടെസ്റ്റ്‌ വഴി ലഭിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ കൃത്യതയാര്‍ന്നതാണെന്ന് ഡെ കാരോയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ കത്തോലിക്കാ വാര്‍ത്തപോര്‍ട്ടലായ ‘അലീഷ്യാ’യുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ബി.സി 3000-ത്തിനും, എ.ഡി 2000-ത്തിനും ഇടയിലുള്ള ചരിത്രമൂല്യമുള്ള നിരവധി ഫാബ്രിക് സാമ്പിളുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ടൂറിനിലെ തിരുകച്ചയും ഈ സാമ്പിളുകളുമായി താരതമ്യം ചെയ്തുനോക്കിയപ്പോള്‍, ഇസ്രായേലിലെ മസാദാ ഉപരോധ സമയത്തെ (എ.ഡി 55-74) തുണികഷണമാണ് ടൂറിനിലെ തിരുകച്ചയുമായി ഏറ്റവുമധികം മാച്ച് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പുരാതനകാലത്ത് പലസ്തീനില്‍ കണ്ടുവന്നിരുന്ന പൂമ്പൊടിയുടെ സാമ്പിളുകള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും, തിരുകച്ച മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും യൂറോപ്പിലെത്തിയതിന്റെ തെളിവാണിതെന്നും ഡെ കാരോ പറഞ്ഞു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-26-17:04:13.jpg
Keywords: ടൂറി