Contents

Displaying 1831-1840 of 24975 results.
Content: 2003
Category: 1
Sub Category:
Heading: വാഷിംഗ്ടണ്ണില്‍ പ്രാര്‍ത്ഥനയ്ക്കായി ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ഒത്തുകൂടി
Content: വാഷിംഗ്ടണ്‍: വിവിധ സഭാംഗങ്ങളായ മൂന്നരലക്ഷം ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി വാഷിംഗ്ടണ്ണില്‍ ഒത്തുകൂടി. 'ടുഗതര്‍ 2016' എന്ന പേരില്‍ നടത്തപ്പെട്ട കൂട്ടായ്മ വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളിലാണ് നടന്നത്. യേശുവിലുള്ള വിശ്വാസം നവീകരിക്കുന്നതിനും കൂട്ടായ പ്രാര്‍ത്ഥനയുമാണ് പരിപാടിയിലൂടെ മുഖ്യമായും ലക്ഷ്യമിട്ടത്. യുഎസ് നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ദൈവീക ഇടപെടല്‍ മൂലം പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയും വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മണിക്കാണ് 'ടുഗതര്‍ 2016' ആരംഭിച്ചത്. പരിപാടിയില്‍ പങ്കെടുക്കുവാനായി എത്തിയവര്‍ കിലോമീറ്ററുകളോളം നിരനിരയായി നിന്നു. വൈകുന്നേരം 4 മണിവരെ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തപ്പെട്ടു. 'പള്‍സ്' എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സ്ഥാപകനായ നിക്ക് ഹാളടങ്ങുന്ന ടീമാണ് കൂട്ടായ്മക്ക് നേതൃത്വം നല്കിയത്. സമ്മേളനത്തിന്റെ ഭാഗമാകുവാന്‍ പ്രശസ്തരായ ഗായകരും സുവിശേഷ പ്രസംഗകരും എത്തിയിരുന്നു. ലൗറന്‍ ഡഗ്ലി, രവി സക്കറിയ, ഫ്രാന്‍സിസ് ചാന്‍, ആന്റി മിനിയോ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു. മുന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരം ടിം ടിബോയും യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സന്ദേശം മഹാസമ്മേളനത്തില്‍ വായിച്ചു. "ടുഗതര്‍ 2016-ല്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. ചഞ്ചലപ്പെടാതെ എല്ലാ ക്രൈസ്തവരും ഒത്തുകൂടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ക്രിസ്തുവിങ്കലേക്കുള്ള മടങ്ങിവരവിനായി ഈ സമ്മേളനം വഴിയൊരുക്കട്ടെ. പഠനത്തിനും, പ്രാര്‍ത്ഥനയ്ക്കും, അനുഭവം പങ്കിടുന്നതിനുമായി ഇന്നു നിങ്ങള്‍ കൂടിയിരിക്കുമ്പോള്‍ ഞാന്‍ എന്റെ ആശംസകള്‍ നിങ്ങളെ അറിയിക്കുന്നു". ബറാക്ക് ഒബാമ അയച്ച സന്ദേശത്തില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിയ്ക്കും പഠനത്തിനുമായി യുഎസില്‍ എത്തിയവര്‍ക്ക് സമ്മേളനം വലിയ ആവേശമാണ് സമ്മാനിച്ചത്. യുഎസ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നുള്ള വിടുതല്‍, കൂട്ടായ പ്രാര്‍ത്ഥനയിലൂടെ ഉണ്ടാകുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-07-20-00:32:42.jpg
Keywords: together,2016,Washington,christian,gathering,prayer
Content: 2004
Category: 1
Sub Category:
Heading: ഈജിപ്റ്റില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു; മുസ്ലീം സംഘം ക്രൈസ്തവ യുവാവിനെ കുത്തികൊന്നു
Content: കെയ്‌റോ: ഈജിപ്റ്റില്‍ അക്രമാസക്തരായ മുസ്ലീം സംഘം ക്രൈസ്തവ യുവാവിനെ കുത്തികൊന്നു. ദക്ഷിണ ഈജിപ്റ്റിലെ മിന്യയില്‍ നടന്ന സംഭവം ബിഷപ്പ് മക്കാരിയോസാണ് പുറംലോകത്തെ അറിയിച്ചത്. രണ്ടു വൈദികരുള്ള ഒരു കുടുംബത്തിനു നേരെയാണ് ആക്രമണം നടന്നത്. തനാ-അല്‍-ഗബല്‍ എന്ന ഗ്രാമത്തിലേക്ക് ആയുധങ്ങളുമായി എത്തിയ മുസ്ലീം വിശ്വാസികള്‍ വീടുകയറി ആക്രമിക്കുകയായിരുന്നു. ഫം ഖലാഫ് എന്ന 27-കാരനെയാണ് സംഘം കുത്തിക്കൊന്നത്. കുടുംബത്തിലെ ഒരു വൈദികനും കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. അക്രമത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ യുവാവിന്റെ മൃതശരീരം സംസ്‌കരിക്കുവാന്‍ എത്തിയ ജനക്കൂട്ടം "രക്തവും ജീവനും നല്‍കി ക്രിസ്തുവിന്റെ ക്രൂശിനെ ഉയര്‍ത്തിപിടിക്കും" എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി തങ്ങളുടെ വിശ്വാസം വീണ്ടും ഏറ്റു പറഞ്ഞു. ഈജിപ്റ്റിലെ ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമേ ക്രൈസ്തവരുള്ളു. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ പതിവു സംഭവങ്ങളായി രാജ്യത്ത് മാറിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ഒരു സംഘം മുസ്ലീങ്ങള്‍ മിന്യയിലെ തന്നെ അബു-യാകൗബ് എന്ന ഗ്രാമത്തിലെ ഒരു ക്രൈസ്തവ ഭവനം തീവച്ചു നശിപ്പിച്ചിരുന്നു. സമീപത്തായി പ്രവര്‍ത്തിക്കുന്ന ചെറിയ സ്‌കൂള്‍ ദേവാലയമായി പുനര്‍നിര്‍മ്മിക്കുവാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പരത്തിയ ശേഷമാണ് ക്രൈസ്തവ ഭവനത്തിനു നേരെ ആക്രമണം നടന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 14 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ മുസ്ലീം പെണ്‍കുട്ടിയെ ക്രൈസ്തവ യുവാവ് പ്രണയിക്കുകയും മതം മാറ്റി വിവാഹം കഴിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവാവിന്റെ വൃദ്ധമാതാവിന് നേരെയും ആക്രമണം നടന്നിരുന്നു. ക്രൈസ്തവ യുവാവിന്റെ പ്രായമായ അമ്മയെ പൊതുനിരത്തില്‍ വച്ച് നഗ്നയാക്കി കിലോമീറ്ററുകളോളം നടത്തിയ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഈജിപ്റ്റിനെ ദീര്‍ഘനാള്‍ ഭരിച്ച മുസ്ലീം ഏകാധിപതിയായിരുന്ന മുഹമ്മദ് മുര്‍സിയുടെ പതനത്തിനു ശേഷമാണ് ബ്രദര്‍ഹുഡ് പാര്‍ട്ടി നേതാവും മുന്‍ സൈന്യാധിപനുമായിരുന്ന മുഹമ്മദ് അല്‍ സിസി ഭരണത്തില്‍ എത്തിയത്. ഈജിപ്റ്റിലെ കോപ്റ്റിക് ക്രൈസ്തവ സമൂഹം അദ്ദേഹത്തെ പിന്‍തുണച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുസ്ലീം തീവ്രവാദികളുടെ ആക്രമണം ക്രൈസ്തവര്‍ക്ക് നേരെ ശക്തമായത്. അല്‍ സിസിയുമായി ക്രൈസതവര്‍ ഗൂഡാലോചന നടത്തി മുസ്ലീങ്ങളെ അക്രമിക്കുകയാണെന്ന് ആരോപിച്ചാണ് മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ സ്ഥിരമായി നടത്തുന്നത്.
Image: /content_image/News/News-2016-07-20-06:18:28.jpg
Keywords: Egypt,Coptic,christian,stabled,death,Muslim,attack,christian
Content: 2005
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാനും ഇടപ്പെടുന്നു
Content: ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാനും ഇടപ്പെടുന്നു. സൗദി അറേബ്യന്‍ വികാരിയാത്ത് വഴിയാണ് വത്തിക്കാന്‍ മോചനശ്രമങ്ങള്‍ നടത്തുന്നത്. ഇതിനിടെ യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്‍ ജോസ്.കെ.മാണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ഫാ. ടോം ഉഴുന്നാലിലിന്റെതു എന്ന്‍ സംശയിക്കുന്ന പുതിയ ഫോട്ടോയും വീഡിയോയും പുറത്തായ സാഹചര്യത്തിലാണ് എംപിയുടെ ഇടപെടല്‍. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നും അഭ്യൂഹം പരന്നിട്ടുണ്ട്. ഫാദര്‍ ടോം ഉഴുന്നാലില്‍ മോശം പെരുമാറ്റങ്ങള്‍ക്ക് ഇരയാകുന്നുവെന്നും അദ്ദേഹത്തിന്റെ യമനീസ് സുഹൃത്താണെന്നും പറഞ്ഞു ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്ന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് മെസ്സേജ് ലഭിച്ചിരിന്നു. നിലവില്‍ പ്രചരിക്കുന്ന വീഡിയോയുടെ ട്വിറ്റര്‍ ലിങ്കും പ്രസ്തുത മെസ്സേജുകളില്‍ ഉണ്ടായിരിന്നു. പുറത്തു വന്നിരിക്കുന്ന വീഡിയോയുടെയും ചിത്രത്തിന്റെയും ആധികാരികതയില്‍ സംശയമുണ്ടെന്ന് ബാംഗ്ലൂര്‍ സലേഷ്യന്‍ പ്രോവിന്‍സ് അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2016-07-20-02:32:34.jpg
Keywords:
Content: 2006
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ഒന്നാം ദിവസം
Content: #{red->n->n->പ്രാരംഭ ഗാനം}# ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌ <br> ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ <br> നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ <br> സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. <br> ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം <br> അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി <br> ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ, <br> അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന}# സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. #{blue->n->n->ഒന്നാം ദിവസം: വിശ്വാസം}# "എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും" എന്ന് തിരുവചനങ്ങളിലൂടെ അവിടുന്ന് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ദൈവം ഈ പ്രപഞ്ചം മുഴുവനിലും തിങ്ങിനിറഞ്ഞിരിക്കുന്നു. ആഴമേറിയ വിശ്വാസമുള്ളവര്‍ക്ക് അങ്ങ് സമീപസ്ഥനാണ്. നല്ലവനായ ദൈവമേ! അങ്ങേ എളിയ ദാസിയായ അല്‍ഫോന്‍സാമ്മയ്ക്ക്‌ വിശ്വാസം എന്ന ദാനം നല്‍കിയ അവളെ ശക്തിപ്പെടുത്തിയല്ലോ. സജീവവിശ്വാസത്തോടെ അനുദിന കടമകള്‍ നിര്‍വ്വഹിക്കുവാനും അങ്ങനെ അങ്ങേയ്ക്ക് പ്രസാദിക്കുന്നവളായി തീരുവാനും അവിടുന്ന്‌ അവളെ അനുഗ്രഹിച്ചതിനേക്കുറിച്ച് ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ ദിവ്യനാഥാ, ഞങ്ങള്‍ക്കു സജീവവിശ്വാസവും ഞങ്ങള്‍ യാചിക്കുന്ന (.........) അനുഗ്രഹവും അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം വഴി നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന പ്രാര്‍ത്ഥന}# "ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ. ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന ഗാനം}# മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ <br> നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ... (മാലാഖമാരൊത്തു..) സുരലോക ഗോളമേ വരജാലഭാണ്ഡമേ <br> ക്ലാരസഭാരമ മലരേ, മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ <br> അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)
Image: /content_image/ChristianPrayer/ChristianPrayer-2016-07-20-04:10:20.jpg
Keywords: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള
Content: 2007
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- രണ്ടാം ദിവസം
Content: #{red->n->n->പ്രാരംഭ ഗാനം}# ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌ <br> ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ <br> നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ <br> സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. <br> ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം <br> അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി <br> ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ, <br> അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന}# സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. #{blue->n->n->രണ്ടാം ദിവസം: ശരണം}# അങ്ങില്‍ പ്രത്യാശ വയ്ക്കുന്നവരിലേക്ക് അനുഗ്രഹത്തിന്‍റെ നീര്‍ചാലുകള്‍ ഒഴുക്കി കൊണ്ടിരിക്കുന്ന ദിവ്യനാഥാ! ജീവിതത്തിന്‍റെ പ്രസിസന്ധികളില്‍ അങ്ങയെ ആശ്രയിച്ച് അവിടുത്തെ പരിളാനയില്‍ മുഴുകുവാന്‍ അല്‍ഫോന്‍സാമ്മയെ അനുവദിച്ചതിനെക്കുറിച്ച് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ദാനമായി നല്‍കുന്ന പ്രത്യാശയെന്ന പുണ്യം ലഭിക്കുന്നതിന്, അങ്ങില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍, അങ്ങ് ഞങ്ങളില്‍ സ്വന്തംപോലെ പ്രവര്‍ത്തിക്കുവാന്‍ സ്വയം വിട്ടുതരുവാനുള്ള നല്ല മനസ്സും ഞങ്ങള്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസിയുടെ മാദ്ധ്യസ്ഥത വഴി ഞങ്ങള്‍ക്കു നല്‍കണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന പ്രാര്‍ത്ഥന}# "ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ. ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന ഗാനം}# മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ <br> നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ... (മാലാഖമാരൊത്തു..) സുരലോക ഗോളമേ വരജാലഭാണ്ഡമേ <br> ക്ലാരസഭാരമ മലരേ, മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ <br> അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..) ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-07-20-04:22:17.jpeg
Keywords: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള
Content: 2008
Category: 1
Sub Category:
Heading: യുഎസിലെ വൈദികരില്‍ ഇനി 'ടോപ്പര്‍' മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍
Content: ഹാരിസ്ബര്‍ഗ്: 104-ാം വയസിലും വിശ്വാസതീഷ്ണതയുടെ യൗവനമാണ് വിന്‍സെന്റ് ടോപ്പര്‍ എന്ന യുഎസിലെ ഏറ്റവും പ്രായം കൂടിയ വൈദികന്റെ കൈമുതല്‍. ദൈവമനുവദിച്ചാല്‍ ജൂലൈ 28-നു മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍ എന്ന കത്തോലിക്ക പുരോഹിതന്‍ തന്റെ 104-ാം ജന്മദിനം ആഘോഷിക്കും. യുഎസിലെ ഏറ്റവും പ്രായം കൂടിയ വൈദികന്‍ എന്ന ബഹുമതിയും ഇതോടെ അദ്ദേഹത്തെ തേടി എത്തും. 104-ാം വയസിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനും ജനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുവാനും ഫാദര്‍ വിന്‍സെന്റ് ടോപ്പര്‍ക്ക് കഴിയുന്നുണ്ട്. പാരമ്പര്യമായി ക്ഷയരോഗം മൂലം ഏറെ കഷ്ട്ടപ്പെട്ടിരിന്ന ഒരു കുടുംബത്തിലാണ് വിന്‍സെന്റ് ടോപ്പര്‍ ജനിച്ചത്. വിന്‍സെന്റ്-ഫ്‌ളോറാ ടോപ്പര്‍ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമത്തെ മകനായി ക്ഷയ രോഗത്തോടെയാണ് വിന്‍സെന്റ് ടോപ്പര്‍ ജനിച്ചത്. തങ്ങളുടെ മകന്‍ ഭൂമിയില്‍ അധിക ദിവസങ്ങള്‍ ജീവിച്ചിരിക്കുവാന്‍ സാധ്യതയില്ലയെന്ന്‍ മനസിലാക്കിയ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജനിച്ച അതേ ദിവസം തന്നെ വിന്‍സെന്റ് ടോപ്പറിനെ മാമോദീസാ മുക്കി. ഉടന്‍ മരിക്കുമെന്ന് എല്ലാവരും കരുതിയ കുഞ്ഞു വിന്‍സെന്റ് ടോപ്പറിനെ കുറിച്ചുള്ള ദൈവീക പദ്ധതി മനുഷ്യ ബുദ്ധിക്കതീതമായിരുന്നു. രണ്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ തന്നെ വിന്‍സെന്റ് ടോപ്പര്‍ എന്ന ബാലന്‍ തന്റെ ജീവിതലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞു. തനിക്ക് വൈദികനാകണമെന്ന് അവന്‍ മാതാപിതാക്കളോട് പറഞ്ഞു. ഒരേ സമയം മാതാപിതാക്കള്‍ക്ക് സന്തോഷവും സങ്കടവും തന്റെ തീരുമാനം മൂലം ഉണ്ടായതായി വിന്‍സെന്റ് ടോപ്പര്‍ ഓര്‍ക്കുന്നു. തങ്ങളുടെ കുടുംബ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുവാന്‍ ആളില്ല എന്നതിനാലാണ് മാതാപിതാക്കള്‍ക്ക് സങ്കടമുണ്ടായത്. എന്നാല്‍, ദൈവഹിത പ്രകാരം ജീവിക്കുവാനുള്ള വഴി തന്നെ അവസാനം വിന്‍സെന്റ് ടോപ്പര്‍ തെരഞ്ഞെടുത്തു. പതിനഞ്ച് വയസുള്ളപ്പോള്‍ തന്റെ ആത്മീയ ഗുരുക്കന്‍മാരുടെ നേതൃത്വത്തല്‍ ലാട്രോബിലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ആര്‍ച്ചാബൈ സെമിനാരിയില്‍ പ്രവേശനത്തിന് വിന്‍സെന്റ് ടോപ്പര്‍ ശ്രമിച്ചു. മൂന്നു മാസത്തേക്ക് താല്‍ക്കാലികമായിട്ടാണ് ആദ്യം അദ്ദേഹത്തിന് അവിടെ പ്രവേശനം ലഭിച്ചത്. ലാറ്റിന്‍, ഗ്രീക്ക് ഭാഷകള്‍ പഠിക്കുവാന്‍ ആദ്യം ബുദ്ധിമുട്ടുകള്‍ നേരിട്ട വിന്‍സെന്റ് ടോപ്പര്‍ ക്രമേണ എല്ലാറ്റിലും കഴിവ് തെളിയിച്ചു. 1939 ജൂണ്‍ ആറാം തീയതിയാണ് ഹാരിസ്ബുര്‍ഗ് രൂപതയുടെ അധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ലീച്ചിന്റെ കൈയില്‍ നിന്നും വിന്‍സെന്റ് ടോപ്പര്‍ വൈദിക പട്ടം സ്വീകരിച്ചത്. ഇന്ന്‍ നൂറ്റിനാലാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ ആറു ഇടവകകളില്‍ ഏഴു ബിഷപ്പുമാരുടെയും എട്ടു മാര്‍പാപ്പമാരുടെയും കീഴില്‍ നിന്ന് പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പറിന് ലഭിച്ചു. 1978-ല്‍ ദീര്‍ഘകാലത്തെ തന്റെ ഇടവകകളിലെ സേവനത്തില്‍ നിന്നും ടോപ്പര്‍ വിരമിച്ചു. പിന്നീട് ഹാരിസ്ബുര്‍ഗ് രൂപതയുടെ ഓഡിറ്ററായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. ഇപ്പോള്‍ ഹാരിസ്ബുര്‍ഗിലുള്ള സെന്റ് കാതറിന്‍ ലബൗറി കത്തീഡ്രല്‍ പള്ളിയോടു ചേര്‍ന്നാണ് മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍ താമസിക്കുന്നത്. എല്ലാ ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന വിന്‍സെന്റ് അച്ചന്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നാണ് അള്‍ത്താരയിലെ ശുശ്രൂഷകള്‍ നടത്തുന്നത്. സേവനം ചെയ്ത ഇടവകകളിലെല്ലാം തന്നെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഏറെ വികസന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുവാന്‍ സാധിച്ചു എന്നതാണ് തന്റെ എളിയ സംഭാവനയെന്ന് വിന്‍സെന്റ് ടോപ്പര്‍ അച്ചന്‍ പറയുന്നു. സഭയുടെ പ്രബോധനങ്ങള്‍ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തുവാന്‍ കഴിഞ്ഞു. സ്‌കൂളുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുവാനും വൈദികനു സാധിച്ചു. ദൈവീക സാന്നിധ്യത്തിന്റെ ആഴമായുള്ള തിരിച്ചറിവാണ് തന്റെ വൈദിക ജീവിതത്തെ 80 വര്‍ഷം മനോഹരമാക്കി മുന്നോട്ടു കൊണ്ടുപോയതെന്ന് 104 വയസിലേക്ക് കടക്കുന്ന വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു. വൈദികനായി സേവനം ചെയ്ത താന്‍ കടന്നുപോകുമ്പോള്‍, ഒരു പുതിയ സമൂഹം വൈദിക ശുശ്രൂഷയെ ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരണമെന്നതാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍ പറയുന്നു.
Image: /content_image/News/News-2016-07-20-04:52:27.jpg
Keywords: oldest,priest,in,united,states,vincent,topper
Content: 2009
Category: 1
Sub Category:
Heading: സിറിയന്‍ അഭയാര്‍ത്ഥികളെ ഇനി മുതല്‍ സഭയ്ക്കും സ്‌പോണ്‍സര്‍ ചെയ്യാം; പുതിയ പദ്ധതിയ്ക്കു യുകെ ഗവണ്‍മെന്‍റ് അനുമതി നല്‍കി
Content: ലണ്ടന്‍: സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നം നേരിട്ട് ഏറ്റെടുക്കുവാന്‍ യുകെയിലെ സഭയ്ക്ക് ഭരണാധികാരികളില്‍ നിന്നും അനുമതി ലഭിച്ചു. 'കമ്യൂണിറ്റി സ്‌പോണ്‍സര്‍ഷിപ്പ് സ്‌കീം' എന്ന പദ്ധതിയുടെ കീഴിലാണ് കത്തോലിക്ക സഭയ്ക്ക് സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം സഭയ്‌ക്കോ മറ്റു സന്നദ്ധ സംഘടനകള്‍ക്കോ ബിസിനസ് ഗ്രൂപ്പുകള്‍ക്കോ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ അനുമതി ലഭിക്കും. ഇത്തരത്തില്‍ സിറിയയിലെ അഭയാര്‍ത്ഥികളെ കൊണ്ടുവരുമ്പോള്‍ അവരുടെ എല്ലാ ആവശ്യങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടന നല്‍കണം എന്നതാണ് പ്രധാന വ്യവസ്ഥ. സാല്‍ഫോര്‍ഡ് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മോണിക്കാ ദേവാലയത്തിനാണ് ആദ്യമായി ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ കൊണ്ടുവരുവാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. പ്രസ്തുത ഇടവക സ്‌പോണ്‍സര്‍ ചെയ്യുന്ന അഭയാര്‍ത്ഥി കുടുംബം ഈ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പു തന്നെ യുകെയില്‍ എത്തും. കാരിത്താസ് സോഷ്യല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കാണ് സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പാര്‍ലമെന്റ് അംഗമായ റിച്ചാര്‍ഡ് ഹാരിംഗ്ടണാണ് ഇത്തരം ഒരു പദ്ധതി സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കുകയും സഭയ്ക്ക് ശുശ്രൂഷമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നേടി നേടിയെടുക്കുകയും ചെയ്തത്. വെസ്റ്റ് മിന്‍സ്റ്റര്‍ ബിഷപ്പ് കര്‍ദിനാള്‍ നിക്കോള്‍സ്, സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. "കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സഭ കരുതലോടെ പ്രതികരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം കത്തോലിക്ക സഭയ്ക്ക് അഭയാര്‍ത്ഥികളെ ഏറെ കരുതലോടെ സേവിക്കുവാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ ഇത് ശരിയായി വിനയോഗിക്കും". കര്‍ദിനാള്‍ നിക്കോള്‍സ് പറഞ്ഞു. സാല്‍ഫോര്‍ഡ് രൂപതയുടെ മെത്രാനായിരിക്കുന്ന ബിഷപ്പ് ജോണ്‍ ആര്‍ണോള്‍ഡും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്‌നേഹവും കരുതലും നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കുവാന്‍ കിട്ടുന്ന അസുലഭ അവസരമാണിതെന്നും സെന്റ് മോണിക്ക ദേവാലയം തയ്യാറാക്കുന്ന പൈലറ്റ് പദ്ധതി വിജയിക്കുന്നതനുസരിച്ച് കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തുവാനും പുനരധിവസിപ്പിക്കുവാനും മറ്റു ദേവാലയങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമപ്രകാരം സിറിയയിലെ അഭയാര്‍ത്ഥികളെ മാത്രമാണ് യുകെയിലേക്ക് കൊണ്ടുവരുവാന്‍ അനുവാദമുള്ളത്. മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ ഇവിടേയ്ക്ക് കൊണ്ടുവരുവാന്‍ സാധിക്കില്ല. സിറിയയിലെ യുദ്ധമുഖത്ത് ഇപ്പോള്‍ താമസിക്കുന്നവര്‍ക്കാണ് പദ്ധതി മൂലം യുകെയില്‍ എത്തുവാന്‍ സാധിക്കുക. യുകെയില്‍ ഇതുവരെ 5102 അഭയാര്‍ത്ഥികള്‍ എത്തിയതായാണ് ഔദ്യോഗിക കണക്ക്.
Image: /content_image/News/News-2016-07-20-06:33:43.jpg
Keywords: syrian,refugee,welcomed,catholic,church,uk,sponsorship
Content: 2010
Category: 6
Sub Category:
Heading: ക്രിസ്തുവിനോട് 'അതെ' എന്നു പറയുവാന്‍ പരിശീലിക്കുവിന്‍
Content: "ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു" (മത്തായി 19:22) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 20}# കര്‍ത്താവിന് സമര്‍പ്പിക്കേണ്ട ജീവിതം ആ യുവാവ് തന്റെ സ്വാര്‍ദ്ധതയിലൂടെ ഇല്ലാതാക്കി. കര്‍ത്താവിന്റെ വാക്കുകള്‍ അവന്‍ അനുസരിച്ചിരിന്നെങ്കില്‍, അവന് ലഭിക്കുമായിരുന്ന സന്തോഷം എത്രമാത്രം വലുതായേനെ! അവന്‍ ഇഷ്ടപ്പെട്ടത്, ''അവന്റെ വസ്തുവകകളാണ്''. അതായത്, അവന്റെ സ്വസ്ഥത, വീട്, പദ്ധതികള്‍. ജീവിതത്തിലെ സുപ്രധാന തിരഞ്ഞെടുപ്പിനെ അവന്‍ നേരിടേണ്ടിവന്നപ്പോള്‍, അവന്‍ തെരഞ്ഞെടുത്തത് തെറ്റിന്റെ പാതയായിരിന്നു; സുവിശേഷത്തില്‍ പറയുന്നത് പോലെ, അവന്‍ സങ്കടത്തോടെ അവന്റെ വഴിക്ക് പോയി. സ്വാര്‍ത്ഥത തെരഞ്ഞെടുത്ത അവന്‍ സങ്കടം കണ്ടെത്തി. ക്രിസ്തുവിനെ പിന്‍തുടരുന്ന നമ്മള്‍, ഈ ധനികനായ യുവാവിന് സമാനാകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നൈമിഷിക സുഖഭോഗങ്ങള്‍ക്കും ഭൗതികതയ്ക്കും പുറകെ നാം പോകാറുണ്ടോ? അപരന്റെ വേദനയിലും ദുഃഖങ്ങളിലും നാം പങ്ക് പറ്റാറുണ്ടോ? അഹംഭാവം എന്ന തിന്മ വെടിഞ്ഞു ക്രിസ്തുവിന്റെ മാതൃകയെ ജീവിതത്തിലേക്ക് സ്വീകരിക്കുക. മറ്റുള്ളവര്‍ക്ക് അവന്റെ സ്നേഹം പകര്‍ന്ന് നല്കുക. എന്നെ കേള്‍ക്കുന്ന യുവജനങ്ങളെ, നിത്യ ജീവന്‍ ലഭിക്കാന്‍ എന്ത് ചെയ്യണമെന്നറിയാനാഗ്രഹിക്കുന്ന യുവജനങ്ങളേ, എപ്പോഴും 'അതെ' എന്ന് ദൈവത്തോട് പറയുക; അവന്‍ നിങ്ങളെ അവന്റെ സന്തോഷം കൊണ്ട് നിറയ്ക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസണ്‍സിയോണ്‍, പരാഗ്വേ 18.5.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-20-08:48:28.jpg
Keywords: ക്രിസ്തു
Content: 2011
Category: 8
Sub Category:
Heading: ആത്മാക്കളുടെ മോചനത്തിൽ സംതൃപ്തനാകുന്ന ദൈവം
Content: “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18-19). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-20}# “നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി, ശുദ്ധീകരണസ്ഥലത്ത്‌ നിന്നും ഒരാത്മാവ് മോചിപ്പിക്കപ്പെടുമ്പോള്‍ ദൈവം വളരെയേറെ സംതൃപ്തനാകുന്നു. നമ്മള്‍ ദൈവത്തെ തന്നെ തടവറയില്‍ നിന്നും മോചിപ്പിക്കുന്നത് പോലെയാണത്”. (വി. ജെര്‍ത്രൂഡ്‌). #{red->n->n->വിചിന്തനം:}# നമ്മെ മുറിവേല്‍പ്പിക്കുന്നവരോട് അപ്പോള്‍ തന്നെ ക്ഷമിക്കുക. യേശുവിന് ഏറ്റവും പ്രിയപ്പെട്ട ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നന്മയുടെ ഈ പ്രവര്‍ത്തി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-20-09:50:37.jpg
Keywords: ആത്മാക്കളുടെ
Content: 2012
Category: 9
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ബോസ്റ്റന്‍ കാത്തലിക് ചര്‍ച്ചില്‍
Content: പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ബോസ്റ്റന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. 22ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് റവ. ഫാ: അലക്‌സ് ആഡ്കിന്‍സ് വിഎഫ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ആരംഭിക്കുന്ന തിരുന്നാളില്‍ 2. 15 ന് നിത്യസഹായ മാതാവിന്റെ നൊവേന, 2. 30 ന് റവ. ഫാ: റിജോ വിതയത്തില്‍ നേതൃത്വം നല്‍കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, 4. 30 ന് ലദീഞ്ഞ് 4. 45ന് തിരുന്നാള്‍ പ്രദക്ഷിണം, ചെണ്ടമേളം, 6. 30 ന് സമാപന ആശിര്‍വാദം, തിരുശേഷിപ്പ് വണക്കം, 7 ന് സണ്‍ മ്യൂസിക്, സ്‌നേഹ വിരുന്ന് എന്നിവയാണ് നടക്കുക. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക}# ബിജി - 07853856069, രാജു - 0773702881 #{blue->n->n->ദേവാലയത്തിന്റെ അഡ്രസ്സ്}# St. Mary's Catholic Church, 24 horncastle road, Boston PE21 9BU, Lincolnshire
Image: /content_image/Events/Events-2016-07-20-13:29:12.jpg
Keywords: