Contents

Displaying 2071-2080 of 24978 results.
Content: 2247
Category: 8
Sub Category:
Heading: പരിശുദ്ധ മറിയം വഴി മരണത്തിന് മുന്‍പ് തന്നെ ശുദ്ധീകരണസ്ഥലത്ത് നിന്ന്‍ രക്ഷ നേടിയ വാഴ്ത്തപ്പെട്ട റെനിയര്‍
Content: “അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” (യോഹന്നാന്‍ 2:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-16}# പരിശുദ്ധ മറിയത്തിന്റെ ഒരു വലിയ ഭക്തനായിരുന്ന സിറ്റ്യൂക്സിലെ വാഴ്ത്തപ്പെട്ട റെനിയര്‍, താന്‍ ചെയ്തിട്ടുള്ള പാപങ്ങളെക്കുറിച്ചും, മരണ ശേഷമുള്ള ദൈവത്തിന്റെ നീതിയെക്കുറിച്ചും ചിന്തിച്ച മാത്രയില്‍ തന്നെ ഭയചകിതനായി വിറച്ചു. തന്റെ ആ ഭയത്തില്‍ ഏറെ ദുഃഖിതനായ അവന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടി. ദൈവമാതാവ്‌ അവളുടെ തിരുകുമാരനോട് തന്റെ സഹായത്തിനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം കണ്ടു. “എന്റെ മകനെ, ശുദ്ധീകരണസ്ഥലത്ത്‌ അവന്‍ വരുമ്പോള്‍ അവനെ നീ കാരുണ്യപൂര്‍വ്വം പരിഗണിക്കണം കാരണം അവന്‍ എളിമയോട് കൂടി താന്‍ ചെയ്തിട്ടുള്ള പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു.” യേശു പരിശുദ്ധ അമ്മയോട് പ്രതിവചിച്ചു, "ഞാന്‍ അവനെ നിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു. നിന്റെ ദാസന്‍മാരോട് നിന്റെ ഇഷ്ടപ്രകാരം നീ ചെയ്തുകൊള്‍ക". പരിശുദ്ധ മറിയം ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള തന്റെ മോചനം നേടിയെടുത്തു എന്ന വസ്തുത വാഴ്ത്തപ്പെട്ട റെനിയര്‍ അത്യാഹ്ലാദത്തോടു കൂടി മനസ്സിലാക്കി” (ഫാദര്‍ എഫ്. എക്സ്. ഷൌപ്പെ, എസ്. ജെ, ഗ്രന്ഥരചയിതാവ്‌). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകള്‍ക്ക്‌ ഒരു ചെറിയ ധന സഹായം നല്‍കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-16-09:43:05.jpg
Keywords: മറിയം
Content: 2248
Category: 6
Sub Category:
Heading: ദൈവത്തിന്റെ വെളിച്ചം ഓരോ മനുഷ്യരിലൂടെയും പ്രകാശിക്കുന്നു
Content: "നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 16}# യുവതീ യുവാക്കളെ, നിങ്ങളുടെ ശരീരത്തേയും മറ്റുള്ളവരുടെ ശരീരത്തേയും അത്യധികം ബഹുമാനിക്കുക. നിങ്ങളുടെ ശരീരം നിങ്ങളുടെ അന്തരാത്മാവിനെ സേവിക്കട്ടെ. നിങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും എല്ലായ്‌പ്പോഴും നിങ്ങളുടെ ആത്മാവിന്റെ പ്രതിഫലനമായിരിക്കട്ടെ. ശരീരാരാധന? ഒരിക്കലും പാടില്ല! ശരീരത്തോട് വെറുപ്പ്? അതും പാടില്ല! ശരീരനിയന്ത്രണം? ആവാം. ദൈനംദിന ജോലികളില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച പുരുഷന്മാരെയും സ്ത്രീകളെയും നിങ്ങള്‍ മിക്കപ്പോഴും പുകഴ്ത്തിപ്പറയാറില്ലേ? സ്വന്തം കുട്ടിയെ വളര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനമ്മമാരുടെ മുഖത്ത് തെളിയുന്ന പിതൃത്വത്തിന്റേയും മാതൃത്വത്തിന്റേയും സന്തോഷത്തെപ്പറ്റി ചിന്തിച്ചുനോക്കുക. എഴുത്തുകാര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന സംഗീതജ്ഞരേയും അഭിനേതാക്കളേയും പറ്റി ചിന്തിച്ചുനോക്കുക! ദൈവത്തിന്റെ വെളിച്ചം ഓരോ മനുഷ്യരിലൂടെയും പ്രകാശിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 16.6.80).
Image: /content_image/Meditation/Meditation-2016-08-16-10:10:39.jpg
Keywords: Meditation, Saint John Paul 2, Pravachaka Sabdam, Malayalam
Content: 2249
Category: 6
Sub Category:
Heading: ദൈവത്തിന്റെ വെളിച്ചം ഓരോ മനുഷ്യരിലൂടെയും പ്രകാശിക്കുന്നു
Content: "നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 16}# യുവതീ യുവാക്കളെ, നിങ്ങളുടെ ശരീരത്തേയും മറ്റുള്ളവരുടെ ശരീരത്തേയും അത്യധികം ബഹുമാനിക്കുക. നിങ്ങളുടെ ശരീരം നിങ്ങളുടെ അന്തരാത്മാവിനെ സേവിക്കട്ടെ. നിങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും എല്ലായ്‌പ്പോഴും നിങ്ങളുടെ ആത്മാവിന്റെ പ്രതിഫലനമായിരിക്കട്ടെ. ശരീരാരാധന? ഒരിക്കലും പാടില്ല! ശരീരത്തോട് വെറുപ്പ്? അതും പാടില്ല! ശരീരനിയന്ത്രണം? ആവാം. ദൈനംദിന ജോലികളില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച പുരുഷന്മാരെയും സ്ത്രീകളെയും നിങ്ങള്‍ മിക്കപ്പോഴും പുകഴ്ത്തിപ്പറയാറില്ലേ? സ്വന്തം കുട്ടിയെ വളര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനമ്മമാരുടെ മുഖത്ത് തെളിയുന്ന പിതൃത്വത്തിന്റേയും മാതൃത്വത്തിന്റേയും സന്തോഷത്തെപ്പറ്റി ചിന്തിച്ചുനോക്കുക. എഴുത്തുകാര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന സംഗീതജ്ഞരേയും അഭിനേതാക്കളേയും പറ്റി ചിന്തിച്ചുനോക്കുക! ദൈവത്തിന്റെ വെളിച്ചം ഓരോ മനുഷ്യരിലൂടെയും പ്രകാശിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 16.6.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-16-10:10:45.jpg
Keywords: വെളിച്ചം
Content: 2250
Category: 18
Sub Category:
Heading: മാര്‍ റാഫേല്‍ ചീനാത്ത് പാവപ്പെട്ടവരുടെ പടനായകന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: കാല്‍ നൂറ്റാണ്ടിലധികം കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ഇടയനായി ശുശ്രൂഷ ചെയ്ത മാര്‍ റാഫേല്‍ ചീനാത്തിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. പാവപ്പെട്ടവരുടെ പടനായകനായി സഭാവേദികളിലും പുറത്തും നിറസാന്നിധ്യമായിരുന്ന മാര്‍ റാഫേല്‍ ചീനാത്തിനെ ആദരവോടെ ഓര്‍ക്കുന്നു. തന്റെ ജീവിതകാലമത്രയും ഉറച്ച ബോധ്യങ്ങളോടെയും തികഞ്ഞ വിശ്വാസത്തോടെയും നടന്നുനീങ്ങിയ പിതാവിനു നിത്യസൗഭാഗ്യം ലഭിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2016-08-16-14:01:11.jpg
Keywords:
Content: 2251
Category: 1
Sub Category:
Heading: ആയിരങ്ങള്‍ പ്രാര്‍ത്ഥനയുമായി ഒത്തുകൂടി; കറുത്ത കുര്‍ബാനയില്‍ പങ്കെടുത്തത് ചുരുക്കം ആളുകള്‍ മാത്രം
Content: ഒക്‌ലഹോമ: നൂറുകണക്കിനു ആളുകളെ പ്രതീക്ഷിച്ചു ആഡം ദാനിയേലിന്റെ നേതൃത്വത്തില്‍ നടത്തിയ കറുത്ത കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയത് ചുരുക്കം ആളുകള്‍ മാത്രം. നേരത്തെ തന്നെ എല്ലാ ടിക്കറ്റുകളും മുൻകൂട്ടി വിറ്റുപോയതിനാല്‍ അനേകം സാത്താന്‍ ആരാധകരെ പ്രതീക്ഷിച്ചു നടത്തിയ കറുത്ത കുര്‍ബാനയില്‍ പങ്കെടുത്തത് വളരെ ചുരുക്കം ആളുകളായിരിന്നുവെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിച്ച ആഗസ്റ്റ് 15-നാണ് സാത്താന്‍ സേവകര്‍ കറുത്ത കുര്‍ബാന അര്‍പ്പിച്ചത്. കറുത്ത കുര്‍ബാന നടക്കുന്ന ഒക്‌ലഹോമ സിവിക് സെന്റര്‍ മ്യൂസിക് ഹാളിനു പുറത്തു ഡിഫന്‍സ് ഓഫ് ട്രെഡീഷണല്‍ ഫാമിലി ആന്റ് പ്രോപ്പര്‍ട്ടി, അമേരിക്ക നീഡ്സ് ഫാത്തിമ, എന്നീ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സഭാ വ്യത്യാസമില്ലാതെ ആയിരക്കണക്കിനു ക്രൈസ്തവര്‍ ശക്തമായ പ്രാര്‍ത്ഥനയുമായി ഒത്തു കൂടിയിരിന്നു. ജപമാല റാലിയും ദിവ്യകാരുണ്യ പ്രദിക്ഷണത്തിലും പ്രാര്‍ത്ഥനകളിലും ആയിരങ്ങളാണ് ഒക്‌ലഹോമയിലും മറ്റ് സ്ഥലങ്ങളിലും പങ്കെടുത്തത്. ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്‌ലിയെ പ്രതിനിധീകരിച്ച് ഫാദര്‍ വില്യം നോവാക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ആഗോളതലത്തിലെ വിശ്വാസികളോട് ഇത്തരം ഒരു പരസ്യമായ തിന്മ നടത്തുവാന്‍ നേതൃത്വം നല്‍കിയവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഫാദര്‍ വില്യം ആഹ്വാനം നല്‍കി. "ക്രിസ്തുവില്‍ നാം എല്ലാവരും സഹോദരങ്ങളാണ്. സാമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായിട്ടാണ് നാം ഏവരും ഇവിടെ ഒന്നിച്ചു കൂടിയിരിക്കുന്നത്. ദുഷ്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നമ്മെ ഒന്നിച്ചു കൂട്ടുന്നതും നമ്മില്‍ വസിക്കുന്ന ഈ ദൈവീക സമാധാനമാണ്". ഫാദര്‍ വില്യം നോവാക്ക് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് സാത്താന്‍ ആരാധകര്‍ കറുത്ത കുര്‍ബാന നടത്തുവാനുള്ള അനുമതി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും വാങ്ങിയെടുത്തത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-17-02:45:10.jpg
Keywords: Oklahoma,black mass,christian,protest,peace,prayer
Content: 2252
Category: 6
Sub Category:
Heading: കാലത്തിന്റെ വെല്ലുവിളിയെ അതിജീവിക്കാന്‍ ക്രിസ്തു നല്കിയ വിശുദ്ധിയുടെ മാതൃക ഏറ്റെടുക്കുക
Content: "എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതു കൊണ്ട് പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ" (1 കോറിന്തോസ് 7:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 17}# കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത്, നിങ്ങളോരോരുത്തരും ക്രിസ്തു നമ്മുക്ക് നല്കിയ വിശുദ്ധിയുടെ മാതൃക ഏറ്റെടുത്ത് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യുവാക്കളും മുതിര്‍ന്നവരുമായ നിങ്ങളുടെ ജീവിതത്തില്‍ ലൈംഗികതയുടെ കെട്ടുറപ്പിനായി ശാരീരിക നിയന്ത്രണശക്തി നിര്‍ണ്ണായകമാണ്. കാര്യമായ വിലക്കുകളില്ലാത്തതിനാല്‍ ലൈംഗികവാസനയുടെ ചൂഷണം സംജാതമായ ഇക്കാലത്ത് ലൈംഗികതയെപ്പറ്റി സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ട് ജീവികള്‍ക്ക് പരസ്പരം ആശയസമ്പര്‍ക്കം പുലര്‍ത്താന്‍ പറ്റിയ ഏറ്റവും ശക്തമായ ഭാഷയാണ് ശരീരങ്ങളുടെ കൂടിച്ചേരല്‍. ഈ സ്നേഹത്തിന്റെ കൂടിചേരല്‍ ദൈവതിരുമുന്‍പില്‍ പരസ്യമായി പ്രതിജ്ഞ എടുത്ത വിവാഹത്തിലൂടെ മാത്രമേ പാടുള്ളൂ. മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനെ കൂടുതല്‍ ധ്യാനിക്കുക. മനുഷ്യപ്രകൃതി സ്വീകരിച്ചവനായി ധാരാളം കലാകാരന്മാര്‍ സ്വഭാവികതയോടെ ചിത്രീകരിച്ചിട്ടുള്ള വചനം മാംസമായി തീര്‍ന്നത് അവനിലാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 16.6.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-17-00:35:14.jpg
Keywords: വെല്ലുവിളി
Content: 2253
Category: 8
Sub Category:
Heading: തങ്ങളുടെ പാപത്തിന്റെ അന്ധകാരത്തെ ദൈവത്തിന്റെ പ്രകാശത്തില്‍ കാണുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും” (ഉത്പ്പത്തി 3:19). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-17}# "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളുടെ പാപത്തിന്റെ അന്ധകാരത്തെ ദൈവത്തിന്റെ പ്രകാശത്തില്‍ കാണുകയും, ദൈവം നല്‍കുന്ന ദീര്‍ഘമായ സഹനങ്ങളിലൂടെ തങ്ങളുടെ നന്ദിയില്ലായ്മയേയും, തങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള അപൂര്‍ണ്ണതയെയും അവര്‍ അറിയുകയും ചെയ്യുന്നു. തങ്ങളുടെ ഒന്നുമില്ലായ്മയേയും, ശൂന്യതയേയും പറ്റിയുള്ള ഈ ചിന്ത, ദൈവീക സന്നിധിയില്‍ അവര്‍ എത്തുന്നതുവരെ നീണ്ടു പോകും" (മദര്‍ മേരി ഓഫ് സെന്റ്‌ ഓസ്റ്റിന്‍, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥകാരി). #{red->n->n->വിചിന്തനം:}# മരിച്ചവരും, ജീവിച്ചിരിക്കുന്നവരും, ഇനി വരുവാനിരിക്കുന്നവരുമായ നിങ്ങളുടെ കുടുംബത്തിലെ എല്ലാ ആത്മാക്കള്‍ക്ക്‌ വേണ്ടിയും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-17-01:04:34.jpg
Keywords: ശുദ്ധീകരണ
Content: 2254
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി 25 മുതല്‍ കൊടകരയില്‍; ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 515 പ്രതിനിധികള്‍ പങ്കെടുക്കും
Content: തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ സഭയുടെ 50 മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 515 പ്രതിനിധികള്‍ പങ്കെടുക്കും. സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലന ശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യമെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ആതിഥേയരായ ഇരിങ്ങാലക്കുട രൂപതയുടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം. വിവിധ സമര്‍പ്പിത സന്യാസ സമൂഹങ്ങളെയും 32 സീറോ മലബാര്‍ രൂപതകളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനിമാരും 220 അല്‍മായരും ഉള്‍പ്പെടെ 515 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുക. ആദ്യദിനമായ 25 നു വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ അസംബ്ലിക്കു തുടക്കമാകും. തുടര്‍ന്ന് 6.30 നു നടക്കുന്ന സമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആലഞ്ചേരി അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സിബിസിഐ പ്രസിഡന്‍റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കം വിവിധ ക്രൈസ്തവ സഭകളുടെ മെത്രാന്മാര്‍ വിവിധ ദിവസങ്ങളില്‍ അസംബ്ലിയില്‍ സന്ദര്‍ശനം നടത്തും. വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചര്‍ച്ച, ഓപ്പണ്‍ ഫോറം, പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കും. ഇതാദ്യമായാണ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിനു പുറത്തു അസംബ്ലിക്കു വേദിയൊരുങ്ങുന്നത്.
Image: /content_image/India/India-2016-08-17-01:29:21.jpg
Keywords:
Content: 2255
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന അല്‍കോഷ് പട്ടണത്തില്‍ നൂറു കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി
Content: അല്‍കോഷ്: ഐഎസ് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന അല്‍കോഷ് പട്ടണത്തില്‍ നൂറു കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. യുദ്ധത്തിന്റെയും ഭീഷണിയുടെയും മധ്യത്തില്‍ നിലനിന്നിരുന്ന പ്രദേശത്തെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ പുതിയ ഉണര്‍വിലേക്കും പ്രതീക്ഷയിലേക്കുമാണ് എത്തിച്ചിരിക്കുന്നത്. തീവ്രവാദികള്‍ തങ്ങളുടെ പല സമീപ പ്രദേശങ്ങളിലും പിടിമുറിക്കിയിട്ടുണ്ടെങ്കിലും അല്‍കോഷ് പട്ടണത്തിലേക്ക് കടക്കുവാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ബാഗ്ദാദ് സഹായ മെത്രാന്‍ ബേസില്‍ യല്‍ദോ പറഞ്ഞു. കല്‍ദായ കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പാത്രീയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാകോ ആദ്യകുര്‍ബാന ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 700-ല്‍ പരം വിശ്വാസികളും, അല്‍കോഷ് പട്ടണത്തിലുള്ള എല്ലാ വൈദികരും കന്യാസ്ത്രീകളും ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തി. തങ്ങളുടെ പൂര്‍വ്വീകര്‍ കൈമാറിയ വിശ്വാസവും സംസ്‌കാരവും സംരക്ഷിക്കേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്നും ആയതിനാല്‍ യുദ്ധത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പലായനം ചെയ്യാതെ മാതൃരാജ്യത്ത് തുടരണമെന്നും ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളോട് പാത്രീയാര്‍ക്കീസ് സാകോ ആഹ്വാനം ചെയ്തു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളോട് സംസാരിച്ച പാത്രീയാര്‍ക്കീസ് അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. തനിക്ക് വളരുമ്പോള്‍ ഒരു വൈദികനാകണമെന്ന് ഒരു കുട്ടി പാത്രീയാര്‍ക്കീസിനോട് പറഞ്ഞു. ക്ലേശങ്ങളുടെ നടുവിലും ദൈവവിശ്വാസം കൈവിടാതെ പിടിക്കുന്ന ബാലന്റെ വാക്കുകള്‍ പാത്രീയാര്‍ക്കീസിന്റെ മിഴികള്‍ നിറച്ചു. ഏറെ നല്ല കാര്യമാണെന്നും ആരാലും സഹായമില്ലാത്ത ജനവിഭാഗത്തെ സഹായിക്കുന്നത് വലിയ നന്മ പ്രവര്‍ത്തിയാണെന്നും പാത്രീയാര്‍ക്കീസ് ബാലനോട് പറഞ്ഞു. അല്‍കോഷില്‍ നിന്നും കിര്‍ക്കുക്കിലേക്ക് യാത്ര തിരിച്ച പാത്രീയാര്‍ക്കീസ് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിനു സമീപമുള്ള മാതാവിന്റെ പുതിയ ഗ്രോട്ടോ കൂദാശ ചെയ്തു. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയതും പാത്രീയാര്‍ക്കീസ് സാക്കോ തന്നെയാണ്. വെടിവയ്പ്പിന്റെ ശബ്ദം നിലയ്ക്കാത്ത നാട്ടില്‍ സമാധാനം സ്ഥാപിക്കപ്പെടുവാനായി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-17-03:06:38.jpg
Keywords: Iraq,100,children,first,holy,Communion
Content: 2256
Category: 1
Sub Category:
Heading: ആദ്യത്തെ തദ്ദേശീയ വൈദികനു വേണ്ടി മംഗോളിയന്‍ വിശ്വാസ സമൂഹം ഒരുങ്ങി; ഡീക്കന്‍ ജോസഫ് എന്‍ക് ഈ മാസം 28-ന് അഭിഷിക്തനാകും
Content: ഉലാന്‍ബറ്റാര്‍: മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികനായി ഡീക്കന്‍ ജോസഫ് എന്‍ക് ഈ മാസം 28-ാം തീയതി അഭിഷിക്തനാകും. മംഗോളിയായുടെ അപ്പോസ്‌ത്തോലിക് അദ്ധ്യക്ഷന്‍ ബിഷപ്പ് വെന്‍സിസലോ പാഡില്ലയാണ് ഡീക്കന്‍ ജോസഫ് എന്‍കിനു തിരുപട്ടം നല്‍കുന്നത്. നിലവില്‍ രാജ്യത്തിന് പുറത്തു നിന്നുമുള്ള വൈദികരാണ് മംഗോളിയന്‍ വിശ്വാസ സമൂഹത്തിന്റെ എല്ലാ ആത്മീയ ആവശ്യങ്ങളും നിര്‍വഹിക്കുന്നത്. പുതിയ വൈദികന്‍ എത്തുന്നതോടെ മംഗോളിയന്‍ ജനത കൂടുതല്‍ ഉത്സാഹത്തോടെ ദൈവത്തിലേക്ക് അടുത്തുവരുമെന്ന് ഇമാക്യുലിന്‍ ഹേര്‍ട്ട് ഓഫ് മേരി കോണ്‍ഗ്രിഗേഷനിലെ വൈദികനായ ഫാദര്‍ പ്രോസ്പര്‍ മൂമ്പ പറഞ്ഞു. "1992-ല്‍ പുനസ്ഥാപിതമായ മംഗോളിയായിലെ സഭ വിദേശത്തു നിന്നുമെത്തുന്ന അജപാലകരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹമായിരുന്നു. പുതിയ വൈദികന്‍ എത്തുന്നതോടെ അത് കൂടുതല്‍ ആഴത്തില്‍ തദ്ദേശീയ ബന്ധം ആരംഭിക്കാന്‍ ഉപകരിക്കും". ഫാദര്‍ പ്രോസ്പര്‍ മൂമ്പ പറയുന്നു. തദ്ദേശീയനായ ഒരു വ്യക്തി വൈദികനായി മാറുന്നത്, തങ്ങളുടെ ആത്മീയ ഉണര്‍വ്വിന് ലഭിച്ച ദൈവീക വരദാനമായാണ് വിശ്വാസികള്‍ കാണുന്നത്. 2014 ഡിസംബര്‍ മാസം 11-ാം തീയതി ഡൈജിയോണില്‍ വച്ച് ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട ജോസഫ് എന്‍ക് അതിനു ശേഷം തന്റെ ശുശ്രൂഷ മേഖല മംഗോളിയായിലേക്ക് മാറ്റിയിരുന്നു. മംഗോളിയായിലെ വിവിധ ഇടവകകളിലായി തന്റെ വൈദിക പരിശീലനം ഡീക്കന്‍ ജോസഫ് എന്‍ക് അഭ്യസിച്ചു. 20 മിഷ്‌ണറിമാരും 50 കന്യാസ്ത്രീകളും 12 കോണ്‍ഗ്രിഗേഷനും മംഗോളിയായില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പുതിയ പുരോഹിതന്റെ തിരുപട്ട ശുശ്രൂഷയ്ക്ക് മുന്നോടിയായി മംഗോളിയന്‍ വിശ്വാസികള്‍ ഇടവക തലങ്ങളില്‍ ധ്യാനങ്ങളും പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്ന തിരക്കിലാണ്. തങ്ങളുടെ ഭാവി വൈദികന് ആശംസകള്‍ നേര്‍ന്നുള്ള എഴുത്തുകള്‍ വിശ്വാസികള്‍ ഡീക്കന്‍ ജോസഫ് എന്‍കിന്റെ പേരില്‍ അയച്ചു തുടങ്ങി. തങ്ങളുടെ രാജ്യത്തു നിന്നു തന്നെ ഒരാളെ വൈദികനായി ലഭിക്കുന്നതിലുള്ള ഏറെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-17-04:50:37.jpg
Keywords: mangolia,Church,prepares,ordination,first,native,priest