Contents

Displaying 25121-25130 of 26068 results.
Content: 25574
Category: 1
Sub Category:
Heading: ഇസ്ലാമിക പീഡനം മറികടക്കാന്‍ ഫ്രാൻസിലേക്ക് കുടിയേറിയ ക്രൈസ്തവ വിശ്വാസി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കൊല്ലപ്പെട്ടു
Content: പാരീസ്: ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ വിശ്വാസി വിശ്വാസപ്രഘോഷണത്തിനിട കുത്തേറ്റു മരിച്ചു. സെപ്റ്റംബർ 10ന് വൈകുന്നേരം തെക്കൻ ഫ്രാൻസിലെ ലിയോണിൽ വികലാംഗന്‍ കൂടിയായ അഷുർ സർനയ എന്ന ക്രൈസ്തവ വിശ്വാസിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീല്‍ ചെയറില്‍ ഇരിന്നുക്കൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തികൊണ്ട് കഴുത്തിൽ കുത്തിയായിരിന്നു കൊലപാതകം. വീഡിയോ ക്ലിപ്പില്‍ സർനയയുടെ ശരീരത്ത് നിന്നു രക്തം വാര്‍ന്നൊഴുകുന്നതു ദൃശ്യമാണ്. ആക്രമണം പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഇറാഖ് പിടിച്ചെടുക്കുന്നതിനിടെയാണ് അഷുർ സർനയ ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെ തന്റെ സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരിന്നു. അസീറിയൻ ക്രൈസ്തവ വിശ്വാസിയായ സർനയ, വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. </p> <iframe src="//www.ultimedia.com/deliver/generic/iframe/mdtk/01051340/src/30z3qrz/zone/4/showtitle/1/" frameborder="0" scrolling="no" marginwidth="0" marginheight="0" hspace="0" vspace="0" webkitallowfullscreen="true" mozallowfullscreen="true" allowfullscreen="true" allow="autoplay" referrerpolicy="no-referrer-when-downgrade"width="790" height="444" allow="autoplay; fullscreen"></iframe> <p> ഈ വീഡിയോകളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നുവെന്നു ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർനയ പലപ്പോഴും അറബിയിലുള്ള വിശ്വാസ സാക്ഷ്യങ്ങൾ പങ്കുവെച്ചിരുന്നു. മുസ്ലീം ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാരണം തന്റെ വീഡിയോകള്‍ക്ക് തടസ്സം നേരിട്ടിരിന്നുവെന്നും കഴിഞ്ഞ മാർച്ചിൽ, ഇസ്ലാം മതസ്ഥര്‍ തന്നെ ശാരീരികമായി ആക്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. യൂറോപ്പിലും ക്രൈസ്തവരുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-13-14:09:10.jpg
Keywords: ക്രൈസ്തവ, ഫ്രാന്‍സില്‍
Content: 25575
Category: 1
Sub Category:
Heading: "രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ"; വിശ്വാസ ധീരതയാല്‍ എറിക്ക ചാര്‍ലിയുടെ പ്രസംഗം
Content: വാഷിംഗ്ടണ്‍ ഡി‌സി: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാർലി കിര്‍ക്കിന്റെ വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക. "സ്നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ" എന്നെഴുതിയ പ്രസംഗ പീഠത്തിന് മുന്നില്‍ നിന്നാണ് ഭാര്യ എറിക്ക ആദ്യമായി പ്രതികരിച്ചത്. മൗന പ്രാർത്ഥനയ്ക്ക് ശേഷമാണ് എറിക്ക കിർക്ക് സംസാരിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ അകാലവിയോഗത്തിലും ചാർലി പോഡ്‌കാസ്റ്റുകൾ ചെയ്തിരുന്ന ഓഫിസിൽവെച്ചു ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചായിരിന്നു എറിക്കയുടെ പ്രസംഗം. "നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മരിക്കാൻ ഞാൻ അനുവദിക്കില്ല". ദേശസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെയും സന്ദേശം പ്രസംഗിച്ചതിനാലാണ് അവർ ചാർലിയെ കൊന്നത്. ഈ ഭാര്യയുടെ ഉള്ളിൽ നിങ്ങൾ കത്തിച്ച തീ എന്താണെന്ന് നിങ്ങൾക്കറിയില്ല, ഈ വിധവയുടെ നിലവിളി ഒരു യുദ്ധവിളി പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും. തന്റെ പരേതനായ ഭർത്താവിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരണമെന്നും പള്ളിയിൽ അംഗങ്ങളായി മാറണമെന്നും എറിക്ക യുവജനങ്ങളോട് ആഹ്വാനം ചെയ്തു. മകള്‍ അച്ചനെവിടെ എന്നു ചോദിച്ച ചോദ്യവും അതിന് കൊടുത്ത മറുപടിയും എറിക്ക പങ്കുവെച്ചു. "കുഞ്ഞേ, അച്ഛൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ വിഷമിക്കേണ്ട. അവൻ യേശുവിനൊപ്പം ഒരു ജോലി യാത്രയിലാണ്" എന്നാണ് മറുപടി നല്‍കിയത്. കുരിശ് മാല ധരിച്ച് സംസാരിച്ച എറിക്ക കിർക്ക്, തന്റെ സന്ദേശത്തില്‍ ബൈബിൾ വചനം ഉദ്ധരിച്ചിരിന്നു. "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം" (എഫേസോസ് 5:25) എന്ന വചനമാണ് ഭര്‍ത്താവിന്റെ ദീപ്തമായ സ്മരണയ്ക്കു ഒപ്പം അവള്‍ ഏറ്റുപറഞ്ഞത്. പതിനാറു മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലെ വിവിധ ഭാഗങ്ങളില്‍ അവര്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണ് എറിക്ക സന്ദേശം ചുരുക്കിയത്. അതേസമയം, ചാർലി കർക്കിനെ കൊലപ്പെടുത്തിയതിന് കസ്‌റ്റഡിയിലുള്ള ടൈലർ റോബിൻസണ്‍ എന്ന പ്രതിയുടെ പേര് എറിക്ക തന്റെ പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല. ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വേണ്ടി പോരാടിയ ചാർലിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ചാര്‍ലി- എറിക്ക ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-13-16:10:20.jpg
Keywords: ചാര്‍ലി കിര്‍, അമേരി
Content: 25576
Category: 1
Sub Category:
Heading: വത്തിക്കാനിലെ സാന്ത്വന ജൂബിലിയാചരണം സെപ്റ്റംബർ 15ന്
Content: വത്തിക്കാന്‍ സിറ്റി: ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കും സമാശ്വാസത്തിൻറെ ജൂബിലിയാചരണം വത്തിക്കാനിൽ ഒരുങ്ങുന്നു. ജീവിതത്തിൽ യാതനകൾ, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാൽ വേദനയനുഭവിച്ചവരോ ഇപ്പോൾ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവർക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ചാണ് സമാശ്വാസത്തിൻറെ ജൂബിലി ആചരിക്കപ്പെടുന്നത്. 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആചരിക്കപ്പെടുന്നതിന്റെ ഭാഗമായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 തിങ്കളാഴ്ചയാണ് ഈ സാന്ത്വന ജൂബിലി ആചരണം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണായിരത്തിയഞ്ഞൂറോളം പേർ ഇതിൽ പങ്കുകൊള്ളുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രതീക്ഷ പ്രകടിപ്പിച്ചു. ജൂബിലി ആചരണത്തിനെത്തുന്നവർ തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിലൂടെ പ്രവേശിക്കും. തിങ്കളാഴ്ച വൈകുന്നേരം ബസിലിക്കയിൽ ലെയോ പതിനാലാമൻ പാപ്പ നയിക്കുന്ന ജാഗരണ പ്രാർത്ഥന നടക്കും. പ്രത്യാശയുടെ നാഥയായ കന്യകാമറിയത്തിൻറെ തിരുസ്വരൂപത്തിൻറെ സാന്നിധ്യത്തിലായിരിക്കും പ്രാർത്ഥനാശുശ്രൂഷ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-13-19:41:11.jpg
Keywords: സഹന
Content: 25577
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
Content: നസ്രത്തിലെ തിരസ്ക്കരണം, പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു എന്നീ വിശുദ്ധ മര്‍ക്കോസിന്റെ ആറാം അദ്ധ്യായത്തിലെ സുവിശേഷ ഭാഗത്തെ കുറിച്ചു ഒരിജന്‍, വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്, രക്തസാക്ഷിയായ ജസ്റ്റിന്‍, വിശുദ്ധ അപ്രേം, നസിയാന്‍സിലെ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ജോണ്‍ കാസിയാന്‍, വിശുദ്ധ ജറോം, പ്രൂഡന്‍ഷ്യസ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ സിപ്രിയാന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: നസ്രത്തിലെ തിരസ്ക്കരണം - വിശുദ്ധ മര്‍ക്കോസ് 6:1-6 }# (മത്താ 13,53-58) (ലൂക്കാ 4,16-30) 1 ഈശോ അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. 2 സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3 ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. 4 ഈശോ അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധു ജനങ്ങളു ടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. 5 ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. 6 അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്മയിച്ചു. *************************************************************** ➤ #{red->none->b->ഒരിജന്‍: }# ''സ്വന്തം ദേശം'' എന്നതുകൊണ്ടുദ്ദേശിക്കുന്നത് നസ്രത്താണ്. കാരണം ''അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും''എന്ന് എഴുതപ്പെട്ടിരിക്കുന്നു (മത്താ 2,23). സ്വന്തം ദേശത്ത് ഈശോ ബഹുമാനിക്കപ്പെട്ടില്ല. എന്നാല്‍ ''ഉടമ്പടിക്ക് അപരിചിതരായിരുന്ന ജനങ്ങളുടെ'' (എഫേ 2,12) അഥവാ പുറജാതികളുടെ ഇടയില്‍ അവിടുന്ന് വിലമതിക്കപ്പെട്ടു. എന്നിരുന്നാലും അവിടുന്ന് സിനഗോഗില്‍ പഠിപ്പിച്ചിരുന്നു എന്നത് വിസ്മരിക്കരുത്. സിനഗോഗില്‍നിന്ന് അകന്നുനിന്നുകൊണ്ടോ അതിനെ അവഗണിച്ചുകൊണ്ടോ അല്ല ഈശോ പഠിപ്പിച്ചത് (മത്താ 13,54) (Commentary on Matthew 10.16). #{black->none->b-> ദൈവത്തിന്റെ ശക്തിയും നമ്മുടെ വിശ്വാസവും }# ലോഹങ്ങള്‍ക്ക് കാന്തത്തിലേക്കും ധാതുഎണ്ണയ്ക്ക് തീയിലേക്കും പ്രകൃത്യാ ആകര്‍ഷണമുള്ളതുപോലെ ശരിയായ വിശ്വാസത്തിന് ദൈവശക്തിയുടെ നേര്‍ക്ക് ആകര്‍ഷണമുണ്ടാകുന്നു. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: ''നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു പറഞ്ഞാല്‍ അത് സംഭവിക്കും'' (മത്താ 17,20). വിശ്വസിക്കാത്തവരില്‍പ്പോലും പ്രവര്‍ത്തിക്കുന്ന, സര്‍വ്വാതിശായിയായ, മൂല്യമുള്ള ഒന്നായി ദൈവത്തിന്റെ ശക്തിയെ അവതരിപ്പിക്കാനാണ് മത്തായിയും മര്‍ക്കോസും ശ്രമിക്കുന്നത്. എങ്കിലും വിശ്വാസമുള്ളവരില്‍ കൃപ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്നു സൂചിപ്പിക്കാനും അവര്‍ മറക്കുന്നില്ല. അതുകൊണ്ട്, ആളുകളുടെ അവിശ്വാസം നിമിത്തം ഈശോയ്ക്ക് ഒരത്ഭുതവും ചെയ്യാന്‍ കഴിഞ്ഞില്ലെന്നല്ല, ധാരാളം അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണവര്‍ രേഖപ്പെടുത്തുന്നത് (മര്‍ക്കോ 6,5). ''ഏതാനും രോഗികളുടെമേല്‍ കൈവച്ച് അവരെ സുഖപ്പെടുത്തി'' എന്ന് അവിടെ മര്‍ക്കോസ് വ്യക്തമാക്കുന്നുണ്ട്. അതായത് ഈശോയുടെ ശക്തി ആളുകളുടെ അവിശ്വാസത്തെയും മറികടക്കുന്നതായിരുന്നു (Commentary on Matthew 10.19). ➤ #{red->none->b->പീറ്റര്‍ ക്രിസോലോഗസ്: }# സ്ഥലങ്ങള്‍ക്കോ ഇടങ്ങള്‍ക്കോ പരിമിതപ്പെടുത്താനാവാത്തവന്‍ ഒരിടത്തേക്കു 'വന്നു', ഒരിടത്തേക്കു 'പോയി' എന്നെല്ലാം പറയാന്‍ എങ്ങനെ കഴിയും? വാസ്തവത്തില്‍ മിശിഹാ വന്നത് നിങ്ങളിലേക്കും നിങ്ങള്‍ക്കു വേണ്ടിയുമാണ്. നിങ്ങള്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവരുന്നതുവരെ, നിങ്ങളെ അടിമത്തത്തില്‍ നിന്നു തിരികെ വിളിക്കാന്‍ അവന്‍ വരുന്നു (ഉത്പ 3,8; സങ്കീ 24,1; മത്താ 9,13; 18,11; ലൂക്കാ 15,4) (Sermons 49). ➤ #{red->none->b->രക്തസാക്ഷിയായ ജസ്റ്റിന്‍: }# ഈശോ മരപ്പണിക്കാരന്റെ മകനായി വന്നു (മത്താ 13,55). പ്രവാചകര്‍ അവനെക്കുറിച്ചു പറഞ്ഞിരുന്നതുപോലെ, അഴകോ ആകാരഭംഗിയോ അവനുണ്ടായിരുന്നില്ല (ഏശ 53,2). നുകങ്ങളും കലപ്പകളും നിര്‍മ്മിക്കുന്ന ഒരു സാധാരണ മരപ്പണിക്കാരനായിരുന്നു അവന്‍. നീതിയുടെ ഇത്തരം പ്രതീകങ്ങളിലൂടെ അലസജീവിതം ഒഴിവാക്കാന്‍ അവന്‍ നമ്മെ ഉദ്‌ബോധിപ്പിച്ചു (Dialogue with Trypho 7.9). ➤ #{red->none->b-> വിശുദ്ധ അപ്രേം: }# യൗസേപ്പിന്റെ മകന്റെ പക്കലേക്ക് ഈ ഗാനമാലപിച്ചുകൊണ്ട് സാധാരണക്കാരായ തൊഴിലാളികള്‍ വരും. എല്ലാ തൊഴിലാളികളുടെയും അധിനാഥനായവനേ, നിന്റെ ആഗമനം അനുഗൃഹീതമാകുന്നു (സങ്കീ 118,26). നിന്റെ കരവിരുതിന്റെ മുദ്ര പേടകത്തില്‍ ഞങ്ങള്‍ കാണുന്നു (പുറ 25,10-16). താല്‍ക്കാലികം മാത്രമായ സമാഗമകൂടാരത്തിന്റെ രൂപകല്‍പനയിലും അത് ഞങ്ങള്‍ ദര്‍ശിച്ചു (പുറ 26). ഞങ്ങളുടെ കരവേലകള്‍ ഞങ്ങളുടെ നിത്യമഹത്ത്വമായ അങ്ങയെ പ്രകീര്‍ത്തിക്കുന്നു. ഞങ്ങള്‍ക്കായി ഭാരം കുറഞ്ഞതും വഹിക്കാനെളുപ്പമുള്ളതുമായ നുകം അങ്ങു നിര്‍മ്മിച്ചാലും (മത്താ 11,30). ഒട്ടും തെറ്റാത്ത നുകം ഞങ്ങളുടെമേല്‍ വച്ചാലും (Hymns on the Nativity 6). ➤ #{red->none->b-> നസിയാന്‍സിലെ വിശുദ്ധ ഗ്രിഗറി }# 'കഴിഞ്ഞില്ല' എന്ന പ്രയോഗം മിശിഹായെ സംബന്ധിച്ചിടത്തോളം അവിടുത്തെ മാനുഷിക ഇച്ഛയുടെ പരിധിയെ കാണിക്കുന്നതായിരിക്കാം. നസ്രത്തില്‍ വച്ച് ആളുകളുടെ അവിശ്വാസം നിമിത്തം ഈശോയ്ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത ഉദാഹരണമാണ് (മത്താ 13,58; മര്‍ക്കോ 6,5). സൗഖ്യം പ്രാപിക്കാന്‍ ഇരുഭാഗത്തുനിന്നും ചില കാര്യങ്ങള്‍ ആവശ്യമുണ്ട്: രോഗിക്ക് വിശ്വാസവും ഭിഷഗ്വരന് പ്രാപ്തിയും ഉണ്ടായിരിക്കണം. ഇതിലൊന്ന് ഇല്ലാതിരുന്നാല്‍ സൗഖ്യം ലഭിക്കാന്‍ ''കഴിയില്ല''. ഇക്കാര്യം ചികിത്സയിലെന്നപോലെ ആത്മീയ നവീകരണത്തിലും ബാധകമാണ്. മാനുഷിക ഹിതത്തിന്റെ പരിമിതികള്‍ വ്യക്തമാക്കുന്ന മറ്റു ചില തിരുലിഖിതഭാഗങ്ങള്‍ ഇവയാണ്: ''ലോകത്തിന് നിങ്ങളെ വെറുക്കാതിരിക്കാനാവില്ല''. ''അണലി സന്തതികളേ, ദുഷ്ടരായിരിക്കെ നിങ്ങള്‍ക്കെങ്ങനെ നല്ല കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയും?''(മത്താ 12,34). ഇവിടെയെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ''അസാധ്യം'' എന്ന ആശയം, ഇച്ഛ ബോധപൂര്‍വ്വം ഒരു കാര്യത്തെ തിരസ്‌കരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്നു പറയുന്നിടത്തും ഈ ആശയം കാണാം (മത്താ 19,26; മര്‍ക്കോ 10,27). പ്രായമായ ഒരു മനുഷ്യന് രണ്ടാമതും ശാരീരികമായി ജനിക്കാന്‍ കഴിയില്ല (യോഹ 3,4). സൂചിക്കുഴയ്ക്ക് ഒട്ടകത്തെ കടത്തിവിടാനാവില്ല (മത്താ 19,24; മര്‍ക്കോ 10,25; ലൂക്കാ 18,25) എന്നിങ്ങനെ പറഞ്ഞിരിക്കുന്നിടത്തും ഇതേ ആശയം തന്നെയാണുള്ളത്. എന്നാല്‍ ദൈവം നേരിട്ടാഗ്രഹിച്ചാല്‍ (മനുഷ്യസ്വാതന്ത്ര്യം അനുവദിക്കാതെ) സാധിക്കാത്തതായി എന്തുണ്ട്? ഈശോയ്ക്ക് നസറത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വാക്യവും ഇത്തരത്തില്‍ മനസിലാക്കണം. ദൈവമെന്ന നിലയില്‍ ഈശോയ്ക്ക് എന്തെങ്കിലും അസാധ്യമായിരുന്നു എന്നു ചിന്തിക്കുന്നതു യുക്തിസഹമല്ല. ദൈവം എന്നാല്‍ തിന്മയാണെന്നോ അവിടുന്ന് ഇല്ലെന്നോ ചിന്തിക്കാന്‍ നമുക്കാവില്ല. യാഥാര്‍ത്ഥ്യത്തിന് അസ്തിത്വമില്ലെന്നോ രണ്ടും രണ്ടും പതിനാലാണെന്നോ നമുക്ക് ചിന്തിക്കുവാനാവില്ല. അങ്ങനെതന്നെ ദൈവമെന്ന നിലയില്‍ പുത്രന് അസാധ്യമായ കാര്യങ്ങളുണ്ടായിരുന്നെന്ന വാദഗതിയും അചിന്തനീയമാണ് (Oration 30, On the Son 10-11). ➤ #{red->none->b-> വിശുദ്ധ ജോണ്‍ കാസിയാന്‍: }# ''അവന്‍ എല്ലാ രോഗികളെയും സുഖപ്പെടുത്തി'' (മത്താ 8,16; ലൂക്കാ 4,40). സുവിശേഷകര്‍ വിസ്മയിക്കത്തക്കവിധം ചില സന്ദര്‍ഭങ്ങളില്‍ ഈശോ അത്ഭുതങ്ങള്‍ വഴി സൗഖ്യം സമൃദ്ധമായി വര്‍ഷിച്ചു. എന്നാല്‍ ചിലരുടെയിടയില്‍ മിശിഹായുടെ നന്മ ഒഴുകുന്നതിനു തടസം സൃഷ്ടിക്കപ്പെട്ടു. ''അവരുടെ അവിശ്വാസം നിമിത്തം ഈശോയ്ക്ക് അവരുടെയിടയില്‍ അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല'' എന്നെഴുതപ്പെട്ടിരിക്കുന്നു (മത്താ 13,58; മര്‍ക്കോ 6,6). ദൈവമെന്ന നിലയില്‍ ഈശോയ്ക്ക് എന്തെങ്കിലും അസാധ്യമായിരുന്നു എന്നു ചിന്തിക്കുന്നതു യുക്തിസഹമല്ല. നമ്മുടെ വിശ്വാസത്തിന്റെ തോതനുസരിച്ച് നല്‍കപ്പെടുന്ന ദാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. അതുകൊണ്ടാണ്, ''നിന്റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ'' എന്ന് ഒരുവനോടും (മത്താ 9,29) ''പോവുക, നീ വിശ്വസിച്ചതുപോലെ നിനക്കു വരട്ടെ'' (മത്താ 8,13) എന്ന് രണ്ടാമതൊരുവനോടും മറ്റൊരുവനോടു ''നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ'' എന്നും (മത്താ 15,28) ഇനിയും ഒരുവനോട് ''നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‍കിയിരിക്കുന്നു'' എന്നും പറയപ്പെട്ടത് (Third Conference of Abbot Chaermeon 15).. #{black->none->b-> അവരുടെ അവിശ്വാസത്തെപ്പറ്റി അവന്‍ വിസ്മയിച്ചു: }# രോഗികള്‍ക്കോ അവരെ കൊണ്ടുവരുന്നവര്‍ക്കോ വേണ്ടത്ര വിശ്വാസമില്ലെങ്കില്‍ അത് രോഗശാന്തി നല്‍കുന്നതിന് രോഗശാന്തിയുടെ വരമുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു (Second Conference of Abbot Nesteros). ♦️ #{blue->none->b-> വചനഭാഗം: പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു - വിശുദ്ധ മര്‍ക്കോസ് 6:7-13 }# (മത്താ 10,5-15) (ലൂക്കാ 9,1-6) 7 അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ തന്റെ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അവന്‍ കല്പിച്ചു: 8 യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്. 9 ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; 10 അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍. 11 എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. 12 ശിഷ്യന്‍മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. 13 അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി. *************************************************************** ➤ #{red->none->b-> വിശുദ്ധ ജറോം: }# രണ്ടുടുപ്പോ, ഭക്ഷണമോ മടിശ്ശീലയില്‍ പണമോ കരുതരുതെന്നും എന്നാല്‍ യാത്രയ്ക്കുള്ള വടിയെടുക്കാമെന്നും രണ്ടു ചെരിപ്പുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദ്ദേശം (മത്താ 10,9; മര്‍ക്കോ 6,8) ആരെ ഉദ്ദേശിച്ചാണ്? തങ്ങള്‍ക്കുള്ളവ വിറ്റ് ദരിദ്രര്‍ക്കു കൊടുത്തശേഷം ഈശോയെ അനുഗമിക്കണമെന്ന ആഹ്വാനം എല്ലാവരെയും ഉദ്ദേശിച്ചാണോ? തീര്‍ച്ചയായും അല്ല. ഈ പ്രബോധനം കൃപയോട് അത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും കൂടി പ്രതികരിക്കാനാഗ്രഹിക്കുന്നവരോടാണ്. താന്‍ നിയമം മുഴുവന്‍ പാലിക്കുന്നുണ്ടെന്ന് പൊങ്ങച്ചം പറഞ്ഞവനോട് ഈശോ പറഞ്ഞു: ''നീ പൂര്‍ണ്ണനാകാനാഗ്രഹിക്കുന്നെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക''(മത്താ 19,21). വിശ്വാസത്തില്‍ പരിപൂര്‍ണ്ണത പ്രാപിക്കാനാഗ്രഹിക്കുന്നവരോടാണ് ഈശോ ഇതു പറഞ്ഞത്. വിസമ്മതിക്കുന്നവരുടെ ചുമലില്‍ വന്‍ഭാരം വയ്ക്കാന്‍ അവിടുന്നാഗ്രഹിക്കുന്നില്ല (Against Jovinianus 2). ➤ #{red->none->b->പ്രൂഡന്‍ഷ്യസ്: }# ആവശ്യത്തിലേറെ ആഗ്രഹിക്കാതിരിക്കുക അതുതാന്‍ പരമപ്രശാന്തത. ലളിതമാം ഭക്ഷണവസ്ത്രങ്ങളാല്‍ മാത്രമീ ഗാത്രത്തെ പോറ്റുകയത്രേ പ്രകൃതിയേകും സന്ദേശം. യാത്രയില്‍ കരുതേണ്ട പണസഞ്ചി, മറുവസ്ത്രം (മര്‍ക്കോ 6,8-9), നാളയെക്കുറിച്ചുള്ളതാം ഭയാശങ്കയും വേണ്ട (മത്താ 6,34). ഓരോദിനവും മടങ്ങിയെത്തും സൂര്യനോടൊപ്പം വന്നെത്തീടും നമ്മള്‍ക്കായ് കരുതപ്പെട്ട അന്നന്നയപ്പവും. നാളെയെച്ചൊല്ലി ആകുലപ്പെടാറുണ്ടോ പറവകളേതെങ്കിലും? പോറ്റുവാന്‍ ദൈവമുണ്ടെന്ന- റിയുന്നവ നിശ്ചയം (മത്താ 10,29) (The Spiritual Combat). ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# രണ്ടുടുപ്പുകള്‍ കൊണ്ടുപോകുന്നതിനെയോ കൈവശം വയ്ക്കുന്നതിനെയോ കുറിച്ചല്ല, ഒരേ സമയം രണ്ടുടുപ്പുകള്‍ ധരിക്കുന്നതിനെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ''രണ്ടുടുപ്പുകള്‍ ധരിക്കരുത്'' എന്നാണ് വാക്കുകള്‍. ഇരട്ടസ്വഭാവം (കപടത) പാടില്ല, നേരുള്ളവരായി ജീവിക്കണം എന്നാണിതിന്റെ സൂചന (Harmony of the Gospels 2.32.75).. ➤ #{red->none->b-> വിശുദ്ധ സിപ്രിയാന്‍: }# തൈലം സ്വീകരിക്കുന്നവര്‍ ദൈവത്തിന്റെ അഭിഷിക്തരും മിശിഹായുടെ കൃപയുള്ളവരുമാകാന്‍വേണ്ടി മാമ്മോദീസാ സ്വീകരിച്ചവരെ മാത്രമെ അഭിഷേചിക്കാവൂ. മാമ്മോദീസായും തൈലാഭിഷേകവും നടത്തേണ്ടത് ബലിപീഠത്തില്‍വച്ച് വിശുദ്ധീകരിക്കപ്പെട്ട തൈലത്താലാണ്. ബലിപീഠമോ പള്ളിയോ (കുര്‍ബാനയോ സഭകൂട്ടായ്മയോ?) ഇല്ലാത്തവര്‍ക്ക് തൈലം സാധുവായി വിശുദ്ധീകരിക്കാന്‍ കഴിയില്ല (Epistle 69, To Januanius 2). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍-> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍-> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍-> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍-> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍-> https://www.pravachakasabdam.com/index.php/site/news/25464}} -- {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-13-20:29:37.jpg
Keywords: സഭാപിതാക്കന്മാരുടെ സുവിശേഷ
Content: 25578
Category: 1
Sub Category:
Heading: ആഗോള സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു എഴുപതാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു എഴുപതാം പിറന്നാള്‍. മാര്‍പാപ്പ പദവിയിലെത്തിയ ആദ്യ അമേരിക്കന്‍ കര്‍ദ്ദിനാള്‍, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ലീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അഗാധ പ്രാവീണ്യമുള്ള വ്യക്തി, പെറുവിലെ സാധാരണക്കാരുടെ ഹൃദയം അറിഞ്ഞ വ്യക്തി, വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടര്‍ന്നുള്ള അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് കഴിഞ്ഞ മെയ് മാസത്തില്‍ ആഗോള കത്തോലിക്ക സഭയുടെ 267ാമത് പാപ്പയായി റോബെര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. #{blue->none->b-> ജനനവും ബാല്യവും ‍}# 1955 സെപ്റ്റംബർ 14 ന് അമേരിക്കയിലെ ഇല്ലിനോയിസിലെ ബ്രോൺസ്‌വില്ലയിലെ മേഴ്‌സി ഹോസ്പിറ്റലിലാണ് പ്രെവോസ്റ്റിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂയിസ്, ഇറ്റാലിയൻ - ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരിന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള മിൽഡ്രഡ് മാർട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. സെന്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തിൽ പാടിയും അൾത്താര ബാലനായി ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് വേര് പാകി. #{blue->none->b->പഠനത്തില്‍ പുലര്‍ത്തിയ മികവ് ‍}# 1973-ൽ മിഷിഗണിലെ ഫെൽറ്റ് മാൻഷനിലെ മൈനർ സെമിനാരിയായ സെന്റ് അഗസ്റ്റിൻ സെമിനാരി ഹൈസ്കൂളിൽ നിന്ന് റോബര്‍ട്ട് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാദമിക് മികവിന് ലെറ്റർ ഓഫ് കമൻഡേഷൻ ബഹുമതി നേടി. സ്ഥിരമായി ഇയർബുക്ക് ചീഫ് എഡിറ്റർ, സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി, നാഷണൽ ഓണർ സൊസൈറ്റി അംഗം എന്നീ നിലകളിൽ സ്കൂളില്‍ ശ്രദ്ധേയനായിരിന്നു. പ്രസംഗത്തിലും സംവാദത്തിലും അവന്‍ വലിയ മികവ് പുലര്‍ത്തിയിരിന്നു. #{blue->none->b->സെമിനാരി പ്രവേശനം ‍}# 1977 ൽ സെന്റ് അഗസ്റ്റിൻ (OSA) സന്യാസ സമൂഹത്തിന്റെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ൽ വ്രത വാഗ്ദാനം നടത്തി. 1977 ൽ വില്ലനോവ സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദവും, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. #{blue->none->b->തിരുപ്പട്ട സ്വീകരണവും പുതിയ ഉത്തരവാദിത്വങ്ങളും ‍}# 1982 ജൂൺ 19-ന് റോമിൽ വെച്ച് അഗസ്റ്റീനിയന്‍ അംഗങ്ങള്‍ക്കായി നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ ആർച്ച് ബിഷപ്പ് ജീൻ ജാഡോട്ടില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു അഭിഷിക്തനായി. ഇതിനിടെ ചിക്കാഗോയിലെ സെന്റ് റീത്ത ഓഫ് കാസിയ ഹൈസ്കൂളിൽ ഭൗതികശാസ്ത്ര, ഗണിത അധ്യാപകനായി റോബര്‍ട്ട് സേവനമനുഷ്ഠിച്ചു. വൈദിക പട്ടം സ്വീകരിച്ചതിനുശേഷം, 1985-ൽ പെറുവിലെ അഗസ്തീനിയൻ മിഷനിൽ ചേർന്നു. 1985 മുതൽ 1986 വരെ ഒരു വര്‍ഷം പെറുവിലെ ചുലുക്കാനസ് മേഖലയുടെ ചാൻസലറായി സേവനം ചെയ്തു. #{blue->none->b->അധ്യാപന ജീവിതവും മറ്റ് പദവികളും ‍}# 1987 മുതൽ 1988 വരെ അമേരിക്കയിൽ ഷിക്കാഗോയിലെ അഗസ്തീനിയൻ പ്രോവിന്‍സിന്റെ ദൈവവിളി വിഭാഗത്തില്‍ പാസ്റ്ററായും മിഷൻ ഡയറക്ടറായും അദ്ദേഹം ചെലവഴിച്ചു. തുടർന്ന് വീണ്ടും പെറുവിലേക്ക് മടങ്ങി. അവിടെ ട്രൂജില്ലോയിലെ അഗസ്തീനിയൻ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയിൽ കാനോൻ നിയമം പഠിപ്പിച്ചും അദ്ദേഹം സേവനം ചെയ്തു. ഒരു പതിറ്റാണ്ട് നീണ്ട സേവനമായിരിന്നു അത്. ഇടവക വൈദികന്‍, രൂപതാ ഉദ്യോഗസ്ഥൻ, ഫോര്‍മേഷന്‍ ഡയറക്ടർ, സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1998-ൽ, ചിക്കാഗോ ആസ്ഥാനമായുള്ള സെന്റ് അഗസ്റ്റിൻ പ്രോവിൻസിന്റെ പ്രോവിൻഷ്യലായി പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു, 1999 മാർച്ച് 8-ന് ആ സ്ഥാനം ഏറ്റെടുത്തു. #{blue->none->b-> തേടിയെത്തിയ മെത്രാന്‍ പദവിയും ‍ഇരട്ട പൗരത്വവും}# ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ എല്ലാം ഭംഗിയായി നിറവേറ്റിയ അദ്ദേഹം അനേകരുടെ മുന്നില്‍ സ്വീകാര്യനായിരിന്നു. 2014 നവംബർ 3-ന് ഫ്രാൻസിസ് മാർപാപ്പ പ്രെവോസ്റ്റിനെ പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2014 ഡിസംബർ 12-ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലിൽവെച്ച് മെത്രാഭിഷേകം നടന്നു. 2015 സെപ്റ്റംബർ 26-ന് അദ്ദേഹത്തെ ചിക്ലായോയിലെ ബിഷപ്പായി നിയമിച്ചു. നയതന്ത്ര ഉടമ്പടി പ്രകാരം, ബിഷപ്പാകുന്നതിന് മുമ്പ് പ്രെവോസ്റ്റ് പെറുവിലെ പൗരത്വം നേടി. അതായത് അമേരിക്കയിലെ പൗരത്വവും ഉള്‍പ്പെടെ ഇരട്ട പൗരത്വം. #{blue->none->b-> വത്തിക്കാന്‍ തിരുസംഘത്തിലേക്ക്}# 2019 ജൂലൈ 13-ന്, പ്രീവോസ്റ്റിനെ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ വൈദികർക്കായുള്ള തിരുസംഘത്തിലെ അംഗമായി നിയമിച്ചു. 2019-ൽ തന്നെ വിദ്യാഭ്യാസ സാംസ്കാരിക കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ പെറുവിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. 2020 ഏപ്രിൽ 15-ന് പെറുവിന്റെ തലസ്ഥാനമായ ലിമായിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. 2018–2020 കാലയളവില്‍ പെറുവിലെ എപ്പിസ്കോപ്പൽ കോൺഫറൻസിൽ, അദ്ദേഹം സ്ഥിരം കൗൺസില്‍ അംഗമായി. 2020 നവംബർ 21-ന് അദ്ദേഹം ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയില്‍ അംഗമായി. 2023 ജനുവരി 30-ന്, ഫ്രാൻസിസ് മാർപാപ്പ, ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പദവിയോടെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ നിയമിച്ചു. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്‍ സ്ഥാനാർത്ഥികളെ വിലയിരുത്തുന്നതിലും ശുപാർശ ചെയ്യുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2023 ഏപ്രിൽ 12നു ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായി സ്ഥാനമേറ്റു. #{blue->none->b-> കര്‍ദ്ദിനാള്‍ പദവി}# 2023 ജൂലൈ 9 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ആയിരങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ തിരുസഭയ്ക്കു 21 കര്‍ദ്ദിനാളുമാരെ പ്രഖ്യാപിച്ചിരിന്നു. അതില്‍ ഒരു പേര് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നായിരിന്നു. 2023 സെപ്റ്റംബർ 30-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. #{blue->none->b->പ്രവചനങ്ങളെ മാറ്റിമറിച്ച് തിരുസഭയുടെ പരമാദ്ധ്യക്ഷ പദവിയിലേക്ക് }# ഫ്രാന്‍സിസ് പാപ്പ ദിവംഗതനായപ്പോള്‍ മുതല്‍ പുതിയ പാപ്പയെ കുറിച്ചുള്ള പ്രവചനങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിന്നു. മുഖ്യ പ്രചരണങ്ങളില്‍ ഒന്നിലും കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് ഉണ്ടായിരിന്നില്ല. കോണ്‍ക്ലേവില്‍ വോട്ട് അവകാശമുള്ള 133 കര്‍ദ്ദിനാളുമാരില്‍ (135 പേര്‍ ഉണ്ടെങ്കിലും രണ്ടു പേര്‍ വിട്ടുനിന്നിരിന്നു) ഒരാളായി കോണ്‍ക്ലേവില്‍ പ്രാര്‍ത്ഥനയോടെ പ്രവേശിച്ച വ്യക്തി. സാധ്യതകളെയും പ്രവചനകളെയും മാറ്റി മറിക്കുന്ന കോണ്‍ക്ലേവ് മെയ് 7നു ആരംഭിക്കുന്നു. രണ്ടാം ദിനമായ മെയ് എട്ടിന് വത്തിക്കാന്‍ സമയം വൈകീട്ട് 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41). സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക. തിരുസഭയ്ക്കു പുതിയ മാര്‍പാപ്പയെ ലഭിച്ചിരിക്കുന്നു. പതിനായിരങ്ങള്‍ വത്തിക്കാന്‍ ചത്വരത്തില്‍. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. ലെയോ പതിനാലാമന്‍ പാപ്പ എന്ന സ്ഥാനിക നാമത്തില്‍ അറിയപ്പെടും. ലോകം കാത്തിരിന്ന ആ വാര്‍ത്തയ്ക്കു ഔദ്യോഗിക സ്ഥിരീകരണമായത് ആ നിമിഷമായിരിന്നു. #{black->none->b->എഴുപതിന്റെ നിറവിലായിരിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. }# <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-14-07:38:23.jpg
Keywords: പാപ്പ
Content: 25579
Category: 1
Sub Category:
Heading: മിഷ്ണറിമാര്‍ ദേശവിരുദ്ധര്‍, ഭീകരവാദത്തിലേക്ക് നയിക്കുന്നവര്‍; ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും വിഷം തുപ്പി ആര്‍‌എസ്‌എസ് വാരിക കേസരി
Content: കോട്ടയം: ക്രൈസ്‌തവർക്കെതിരെ കേരളത്തിലും വർഗീയവികാരം സൃഷ്ടിക്കാൻ കോപ്പുകൂട്ടി ആർഎസ്എസ് മുഖവാരികയായ 'കേസരി'യുടെ വര്‍ഗ്ഗീയ ലേഖനം. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ. എസ്. ബിജു എഴുതിയ ലേഖനത്തിലാണ് ക്രൈസ്തവര്‍ക്ക് നേരെ വര്‍ഗ്ഗീയ വിദ്വേഷം തുപ്പുന്ന ഭാഗങ്ങളുള്ളത്. മിഷ്ണറിമാര്‍ ദേശവിരുദ്ധവും വിഘടനവാദപരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് നയിക്കുകയാണെന്നും മറ്റുമായി നിരവധി വിഷലിപ്തമായ പരാമര്‍ശങ്ങളാണ് ലേഖനത്തില്‍ ഉടനീളമുള്ളത്. "ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ക്രൈസ്തവ മതം രാജ്യങ്ങളിലെ സംസ്‌കൃതിയെ തകര്‍ത്തു"വെന്നുമുള്ള വിചിത്ര ആരോപണം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ക്രൈസ്‌തവർ രാജ്യത്ത് മതസ്‌പർധ വളർത്താൻ ശ്രമിക്കുന്നെന്നും ഭരണഘടനയെ ചോദ്യംചെയ്യുന്നെന്നുമുള്ള ഗുരുതരമായ ആരോപണമാണ് യാതൊരടിസ്ഥാനവുമില്ലാതെ ലേഖനത്തിൽ ഉന്നയിക്കുന്നത്. മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷ്ണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലക്കെടുത്തുവെന്നും ലേഖനത്തിൽ ആരോപിക്കുന്നു. കേരളത്തിലും വിവിധ മാർഗങ്ങളിലൂടെ നടത്തുന്ന മതപരിവർത്തന ശ്രമങ്ങൾ സർവസീമകളും ലംഘിച്ച് മുന്നേറുകയാണെന്ന് ലേഖനത്തിൽ പറയുന്നു. ഹെർമൻ ഗുണ്ടർട്ട് മലയാള നിഘണ്ടു ഉണ്ടാക്കിയത് മതപരിവർത്തനം ത്വരിതപ്പെടുത്താനായിരുന്നുവെന്നും ആർഎസ്‌എസ് വാരികയിലെ ലേഖനത്തിൽ പറയുന്നുണ്ട്. "പുറമെ ക്രൈസ്തവരോട് സ്നേഹം" കാണിക്കലും അകത്തു വർഗീയവിഷവുംവെച്ചുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ വിദ്വേഷമുഖത്തിന്റെ പ്രകടമായ തെളിവായാണ് ഈ ലേഖനത്തെ പൊതുവേ വിലയിരുത്തുന്നത്. ഇതാദ്യമായല്ല ആര്‍‌എസ്‌എസ് മാസിക ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വിഷം ചീറ്റുന്ന ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഭാരതത്തിലെ ആദ്യ അത്മായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായം പിള്ളയേയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന രീതിയിലുള്ള ലേഖനം 'കേസരി'യില്‍ പ്രസിദ്ധീകരിച്ചിരിന്നു. ഇതിനെതിരെ കെ‌സി‌വൈ‌എം, കത്തോലിക്ക കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ സാമുദായിക സംഘടനകള്‍ ശക്തമായ രീതിയില്‍ രംഗത്തുവന്നിരിന്നു. ഇതിന് സമാനമായ വിധത്തില്‍ കേസരിയുടെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ മുഖം തുറന്നുക്കാട്ടുവാന്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വരണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-15-13:31:18.jpg
Keywords: കേസരി, ആർഎസ്എസ്
Content: 25580
Category: 1
Sub Category:
Heading: എഴുപതാം ജന്മദിനം ലളിതമായി ആഘോഷിച്ച് ലെയോ പാപ്പ; ലോകത്തിന്റെ ആശംസാപ്രവാഹം
Content: വത്തിക്കാൻ സിറ്റി: ഇന്നലെ ഞായറാഴ്ച എഴുപതാം ജന്മദിനമാഘോഷിച്ച ലെയോ പതിനാലാമൻ പാപ്പയ്ക്ക് ലോകമെമ്പാടും നിന്നും ആശംസാപ്രവാഹം. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്‌സ് കോൺഫറൻസുകൾ, ഇതര സഭാമേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പാപ്പയെ നേരില്‍ കണ്ട് ജന്മദിനാശംസ നേരുകയും കേക്ക് സമ്മാനിക്കുകയും ചെയ്തിരിന്നു. ഇന്നലെ കര്‍ദ്ദിനാളുമാരുടെ സാന്നിധ്യത്തില്‍ ലെയോ പാപ്പ കേക്ക് മുറിച്ചതു കൂടാതെ മറ്റ് ആഘോഷങ്ങള്‍ ഒന്നുമുണ്ടായിരിന്നില്ല. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വലിയ ബാനറുകളുമായാണ് തീർത്ഥാടകർ ത്രികാല ജപപ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത്. 70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയവരും നിരവധിയായിരിന്നു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷ്ണറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡൻ്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ കുറിച്ചു. ജർമ്മനിയിലെ വിശ്വാസികളുടെയും മെത്രാന്മാരുടെയും പേരിൽ, ആത്മാർത്ഥമായ ആശംസകൾ നേരുകയാണെന്നു ജർമ്മൻ മെത്രാന്‍ സമിതി പ്രസിഡന്റ്, ലിംബർഗിലെ ബിഷപ്പ് ജോർജ്ജ് ബാറ്റ്സിംഗ് പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നു. റോമിലെ ഉണ്ണീശോയുടെ നാമധേയത്തിലുള്ള പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്‌ത പെയിൻറിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തിരിന്നു. പാപ്പയ്ക്കു ജന്മദിനാശംസകള്‍ നേരുകയാണെന്നും ഇറ്റാലിയൻ സഭയെ അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നും ഇറ്റാലിയന്‍ മെത്രാന്‍ സമിതി സന്ദേശത്തില്‍ കുറിച്ചു. വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളും പാപ്പയ്ക്കു ആശംസ നേര്‍ന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-15-15:11:45.jpg
Keywords: പാപ്പ
Content: 25581
Category: 1
Sub Category:
Heading: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ വിസ്മയം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു മുകളില്‍ നടന്ന ഡ്രോണ്‍ ഷോ കാഴ്ചക്കാര്‍ക്ക് കൗതുകമായി. മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള മൂന്നാം ലോക സമ്മേളനത്തിന്റെ സമാപനമായ ഗ്രേസ് ഫോർ ദി വേൾഡ് എന്ന വമ്പിച്ച സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴായിരിന്നു ഡ്രോണ്‍ ഷോയും നടന്നത്. മൂവായിരത്തിലധികം ഡ്രോണുകളാണ് ബസിലിക്കയ്ക്ക് മുകളിലുള്ള രാത്രി ആകാശത്തെ പ്രകാശിപ്പിച്ചത്. വത്തിക്കാന്റെ ചരിത്രത്തിലെ ആദ്യത്തെ ഡ്രോണ്‍ ഷോയാണ് കഴിഞ്ഞ ശനിയാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്. ദൈവമാതാവ്, ഫ്രാൻസിസ് മാർപാപ്പ, മൈക്കലാഞ്ചലോയുടെ ചിത്രങ്ങള്‍ തുടങ്ങീ വിവിധങ്ങളായ രൂപങ്ങളാണ് വത്തിക്കാന്റെ ആകാശത്തിന് മുകളില്‍ വിരിഞ്ഞത്. ഓരോ ഡ്രോണ്‍ വിന്യാസവും പൂര്‍ത്തിയാകുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് ജനക്കൂട്ടം ദൃശ്യവിസ്മയത്തെ വരവേറ്റത്. മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ ആദത്തിന്റെ സൃഷ്ടിയിലെ കൈകൾ, സമാധാനത്തിന്റെ സ്മാരക പ്രാവ്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന മൈക്കലാഞ്ചലോയുടെ പ്രശസ്തമായ പിയത്താ രൂപം തുടങ്ങീ അനേകം ദൃശ്യങ്ങളാണ് കാണികള്‍ക്ക് ഒരുക്കിയിരിന്നത്. ഫ്രാൻസിസ് മാർപാപ്പ ഏറെ വിലമതിച്ചിരിന്ന, പാപ്പയെ അടക്കം ചെയ്ത ദേവാലയമായ സെന്റ് മേരി മേജർ ബസിലിക്കയിലെ സാലുസ് പോപ്പുലി റൊമാനി രൂപവും ഡ്രോണ്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിരിന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അരങ്ങേറിയ താരനിബിഡമായ സംഗീത മേള രാത്രിയിലെ പരിപാടിയുടെ ഭാഗമായിരിന്നു. ഫാരെല്‍ വില്യംസും ആന്‍ഡ്രിയ ബോസെല്ലിയും ചേര്‍ന്നാണ് സംഗീത പരിപാടി സംവിധാനം ചെയ്തത്. കൊളംബിയന്‍ സൂപ്പര്‍സ്റ്റാര്‍ കരോള്‍ ജി, ആര്‍ & ബി ഇതിഹാസം ജോണ്‍ ലെജന്‍ഡ്, ഹിപ്-ഹോപ്പ് ടീമായ ക്ലിപ്സെ, പ്രശസ്ത ആഫ്രിക്കന്‍ വോക്കലിസ്റ്റ് ആഞ്ചലിക് കിഡ്‌ജോ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-15-17:07:54.jpg
Keywords: ഡ്രോ, ഷോ
Content: 25582
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
Content: പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയിൻ്റ്സ് പബ്ലിക് സ്കൂ‌ളിലാണ് പുനരൈക്യ വാർഷികാഘോഷം. സമ്മേളന നഗറിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ നഗരസഭാധ്യക്ഷൻ കെ. മഹേഷ്കുമാർ എന്നിവർ പ്രസംഗിക്കും. നാളെ വൈകുന്നേരം അഞ്ചിന് ബൈബിൾ കൺവൻഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. വേറ്റിനാട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ വചനശുശ്രൂഷ നിർവഹിക്കും. 18, 19 തീയതികളിലും വൈകുന്നേരം വചനശുശ്രൂഷ തുടരും. 19ന് ഉച്ചകഴിഞ്ഞ് ഭക്ത സംഘടന സമ്മേളനങ്ങൾ. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവും നടക്കും. 20നാണ് സഭാസംഗമവും പുനരൈക്യ വാർഷിക സമ്മേളനവും നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-16-11:03:07.jpg
Keywords: മലങ്കര
Content: 25583
Category: 1
Sub Category:
Heading: 'ആധുനിക ക്രൈസ്തവ രക്തസാക്ഷികളുടെ' പട്ടികയിൽ ആഫ്രിക്ക ഒന്നാമത്
Content: വത്തിക്കാൻ സിറ്റി: മൂന്നാം സഹസ്രാബ്ദത്തിലെ ക്രൈസ്തവ രക്തസാക്ഷികളുടെ സംഭവബഹുലമായ ജീവിതകഥകള്‍ ഗവേഷണം ചെയ്യുന്നതിനും പട്ടികപ്പെടുത്തുന്നതിനുമായി 2023-ൽ ഫ്രാൻസിസ് മാർപാപ്പ രൂപം നല്‍കിയ "കമ്മീഷൻ ഓഫ് ന്യൂ മാർട്ടിേഴ്സ്" സമാഹരിച്ച പട്ടിക പ്രകാരം 'ആധുനിക രക്തസാക്ഷികളുടെ' പട്ടികയിൽ ആഫ്രിക്ക ഒന്നാമത്. ഈ നൂറ്റാണ്ടില്‍ മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയിലെ ക്രൈസ്തവരാണ് കൂടുതലായി കൊല്ലപ്പെട്ടതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിഅറുനൂറിലധികം പുരുഷന്മാരും സ്ത്രീകളും ക്രൈസ്തവരായതിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ (ACN) ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിൽ 643 പേർ സബ്-സഹാറൻ ആഫ്രിക്കയിലും ഏഷ്യയിലും ഓഷ്യാനിയയിലും 357 പേരും 304 പേർ അമേരിക്കന്‍ ഐക്യ നാടിലും 277 പേർ മിഡിൽ ഈസ്റ്റിലും യൂറോപ്പില്‍ 43 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കയിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീകരമായ പീഡനത്തിന്റെ നേര്‍സാക്ഷ്യമാണ് റിപ്പോര്‍ട്ട്. അതേസമയം രക്തസാക്ഷികളുടെ എണ്ണം പൂർണ്ണമായി എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തതിനാൽ, വിദൂര പ്രദേശങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് വത്തിക്കാൻ കമ്മീഷൻ ഡെപ്യൂട്ടിയും സാന്റ് എജിഡിയോ കമ്മ്യൂണിറ്റി സ്ഥാപകയുമായ ആൻഡ്രിയ റിക്കാർഡി പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ പീഡനം നടക്കുന്നതായി പറയപ്പെടുന്ന നൈജീരിയയിൽ, ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ക്രിസ്ത്യാനികളായതിന്റെ പേരിൽ 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) എന്ന സംഘടനയുടെ കണക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയിൽ ഓരോ ദിവസവും ശരാശരി 30 ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഇന്റർ സൊസൈറ്റി കണക്കാക്കുന്നു. ആഫ്രിക്കയില്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന് പിന്നില്‍ ഇസ്ളാമിക തീവ്രവാദികളാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-16-11:27:13.jpg
Keywords: ആഫ്രിക്ക