Contents
Displaying 25141-25142 of 25142 results.
Content:
25594
Category: 18
Sub Category:
Heading: മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഇടയ ശുശ്രൂഷയിലൂടെ മാനന്തവാടി രൂപതയ്ക്കു ലഭിച്ചത് വലിയ ദൈവാനുഗ്രഹങ്ങള്‍
Content: മാനന്തവാടി: 1973-ല്‍ മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ അഭിവന്ദ്യ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ അനുശോചനവുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷങ്ങളും താമരശ്ശേരി രൂപതയുടെ ഇടയനായി ഏതാണ്ട് രണ്ടു വര്‍ഷവും തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വരെ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായി പത്തു വര്‍ഷത്തോളവും ശുശ്രൂഷ ചെയ്ത അഭിവന്ദ്യ പിതാവിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നു രൂപത പ്രസ്താവിച്ചു. സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വിശാലമായി വ്യാപിച്ചു കിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തിലും സഭാത്മകചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങള്‍ക്ക് അടിത്തറയിടാന്‍ ജേക്കബ് തൂങ്കുഴി പിതാവിന് സാധിച്ചു എന്നത് രൂപത സാഭിമാനവും കൃതജ്ഞതയോടെയും അനുസ്മരിക്കുന്നു. മാനന്തവാടി രൂപതയില്‍ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാംഗങ്ങള്‍ മാത്രമല്ല, നാനാജാതിമതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ-സാമുദായികനേതാക്കളും ശ്രദ്ധിച്ചിരുന്നു - അവര്‍ ആ പ്രവര്‍ത്തനങ്ങളോട് സര്‍വ്വാത്മനാ സഹകരിച്ചിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ലളിതവും സൗമ്യസുന്ദരവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനശൈലിയും ആ ഇടയജീവിതത്തിന്റെ തനതുസവിശേഷതകളായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാരംഭിച്ച ഇടയശുശ്രൂഷയില്‍ വലിയ ദൈവാനുഗ്രഹങ്ങള്‍ രൂപതയുടെ പ്രാദേശികാതിര്‍ത്തിക്കുള്ളില്‍ കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിന്റെ ഉത്തമഉദാഹരണമാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ അശരണര്‍ക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ കാലഘട്ടത്തില്‍ തുടക്കം കുറിക്കപ്പെട്ട സംരംഭങ്ങളാണ് സെന്‍റ് ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍, മേരി മാതാ കോളേജ്, ന്യൂമാന്‍സ് പാരലല്‍ കോളേജ്, മറ്റ് നിരവധി സ്കൂളുകള്‍ എന്നിവ. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ രൂപീകരിച്ച ട്രൈബല്‍ ഡവലപ്പ്മെന്റ് സെന്റര്‍ പാവപ്പെട്ടവരോടും പ്രത്യേകിച്ച് വയനാടന്‍ ഗോത്രജനതയോടുമുള്ള അഭിവന്ദ്യ പിതാവിന്റെ കരുതല്‍ വ്യക്തമാക്കുന്ന മറ്റൊരുദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഊരുകള്‍ പിതാവ് സന്ദര്‍ശിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം അഭിവന്ദ്യ പിതാവ് നിലനിര്‍ത്തിയിരുന്നു. സാധിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം രൂപതയുടെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമായിരുന്ന പിതാവിന്റെ സ്നേഹനിര്‍ഭരമായ സാന്നിദ്ധ്യവും സൗമ്യമായ കുശലാന്വേഷണങ്ങളും ഇനിയുണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ മാനന്തവാടി രൂപതാകുടുംബം ഒന്നാകെ അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രൂപത നേതൃത്വം അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-18-11:33:42.jpg
Keywords: മാനന്തവാടി
Category: 18
Sub Category:
Heading: മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഇടയ ശുശ്രൂഷയിലൂടെ മാനന്തവാടി രൂപതയ്ക്കു ലഭിച്ചത് വലിയ ദൈവാനുഗ്രഹങ്ങള്‍
Content: മാനന്തവാടി: 1973-ല്‍ മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ അഭിവന്ദ്യ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ അനുശോചനവുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷങ്ങളും താമരശ്ശേരി രൂപതയുടെ ഇടയനായി ഏതാണ്ട് രണ്ടു വര്‍ഷവും തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വരെ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായി പത്തു വര്‍ഷത്തോളവും ശുശ്രൂഷ ചെയ്ത അഭിവന്ദ്യ പിതാവിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നു രൂപത പ്രസ്താവിച്ചു. സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വിശാലമായി വ്യാപിച്ചു കിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തിലും സഭാത്മകചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങള്‍ക്ക് അടിത്തറയിടാന്‍ ജേക്കബ് തൂങ്കുഴി പിതാവിന് സാധിച്ചു എന്നത് രൂപത സാഭിമാനവും കൃതജ്ഞതയോടെയും അനുസ്മരിക്കുന്നു. മാനന്തവാടി രൂപതയില്‍ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാംഗങ്ങള്‍ മാത്രമല്ല, നാനാജാതിമതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ-സാമുദായികനേതാക്കളും ശ്രദ്ധിച്ചിരുന്നു - അവര്‍ ആ പ്രവര്‍ത്തനങ്ങളോട് സര്‍വ്വാത്മനാ സഹകരിച്ചിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ലളിതവും സൗമ്യസുന്ദരവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനശൈലിയും ആ ഇടയജീവിതത്തിന്റെ തനതുസവിശേഷതകളായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാരംഭിച്ച ഇടയശുശ്രൂഷയില്‍ വലിയ ദൈവാനുഗ്രഹങ്ങള്‍ രൂപതയുടെ പ്രാദേശികാതിര്‍ത്തിക്കുള്ളില്‍ കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിന്റെ ഉത്തമഉദാഹരണമാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ അശരണര്‍ക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ കാലഘട്ടത്തില്‍ തുടക്കം കുറിക്കപ്പെട്ട സംരംഭങ്ങളാണ് സെന്‍റ് ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍, മേരി മാതാ കോളേജ്, ന്യൂമാന്‍സ് പാരലല്‍ കോളേജ്, മറ്റ് നിരവധി സ്കൂളുകള്‍ എന്നിവ. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ രൂപീകരിച്ച ട്രൈബല്‍ ഡവലപ്പ്മെന്റ് സെന്റര്‍ പാവപ്പെട്ടവരോടും പ്രത്യേകിച്ച് വയനാടന്‍ ഗോത്രജനതയോടുമുള്ള അഭിവന്ദ്യ പിതാവിന്റെ കരുതല്‍ വ്യക്തമാക്കുന്ന മറ്റൊരുദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഊരുകള്‍ പിതാവ് സന്ദര്‍ശിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം അഭിവന്ദ്യ പിതാവ് നിലനിര്‍ത്തിയിരുന്നു. സാധിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം രൂപതയുടെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമായിരുന്ന പിതാവിന്റെ സ്നേഹനിര്‍ഭരമായ സാന്നിദ്ധ്യവും സൗമ്യമായ കുശലാന്വേഷണങ്ങളും ഇനിയുണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ മാനന്തവാടി രൂപതാകുടുംബം ഒന്നാകെ അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രൂപത നേതൃത്വം അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-18-11:33:42.jpg
Keywords: മാനന്തവാടി
Content:
25595
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
Content: ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്‌തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകർക്കു നേരേയാണ് വെടിവയ്പ്‌പുണ്ടായത്. അഫ്‌സൽ മസിഹ് (42) എന്ന ക്രൈസ്തവ വിശ്വാസിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റു. റിക്ഷാ ഡ്രൈവറായിരുന്ന അഫ്സൽ മാസിഹ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ലാഹോർ അതിരൂപതയിലെ സമാനാബാദ് പരിസരത്തുള്ള സെന്റ് അൽഫോൻസ് ഇടവകാംഗമാണ്. ലാഹോറിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ, മോട്ടോർ സൈക്കിളുകളിൽ എത്തിയ ഏതാനും യുവാക്കൾ സംഘത്തെ പ്രകോപിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു തർക്കമുണ്ടായി. യുവാക്കളുടെ പക്കലുണ്ടായിരിന്ന കുരിശുകൾ കണ്ട് ക്രിസ്ത്യൻ തീർത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതല്‍ ഇവര്‍ പ്രകോപിതരാകുകയായിരിന്നു. അഫ്സൽ മാസിഹിനെയും മറ്റ് വിശ്വാസികളെയും അപമാനിക്കാൻ ശ്രമം നടത്തി. വാഹനം പെട്രോൾ പമ്പിൽ നിർത്തിയപ്പോഴാണ് മുഹമ്മദ് വഖാസ് എന്ന പ്രതിയും കൂട്ടരും വെടിയുതിർത്തത്. വെടിയേറ്റ അഫ്സലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയിൽനിന്ന് 30 കിലോമീറ്റർ അകലെയായിരിന്നു സംഭവം. 1893ൽ കപ്പൂച്ചിൻ മിഷ്ണറിമാർ സ്ഥാപിച്ച മരിയമാബാദിലെ ലൂർദ് ഗ്രോട്ടോ 1949ൽ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിന്നു. എല്ലാവർഷവും സെപ്റ്റംബര്‍ മാസത്തില്‍ മാത്രം അഞ്ചു ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണി വെളിപ്പെടുത്തുന്നതാണ് സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-18-12:17:51.jpg
Keywords: പാക്കി
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
Content: ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്‌തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകർക്കു നേരേയാണ് വെടിവയ്പ്‌പുണ്ടായത്. അഫ്‌സൽ മസിഹ് (42) എന്ന ക്രൈസ്തവ വിശ്വാസിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റു. റിക്ഷാ ഡ്രൈവറായിരുന്ന അഫ്സൽ മാസിഹ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ലാഹോർ അതിരൂപതയിലെ സമാനാബാദ് പരിസരത്തുള്ള സെന്റ് അൽഫോൻസ് ഇടവകാംഗമാണ്. ലാഹോറിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ, മോട്ടോർ സൈക്കിളുകളിൽ എത്തിയ ഏതാനും യുവാക്കൾ സംഘത്തെ പ്രകോപിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു തർക്കമുണ്ടായി. യുവാക്കളുടെ പക്കലുണ്ടായിരിന്ന കുരിശുകൾ കണ്ട് ക്രിസ്ത്യൻ തീർത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതല്‍ ഇവര്‍ പ്രകോപിതരാകുകയായിരിന്നു. അഫ്സൽ മാസിഹിനെയും മറ്റ് വിശ്വാസികളെയും അപമാനിക്കാൻ ശ്രമം നടത്തി. വാഹനം പെട്രോൾ പമ്പിൽ നിർത്തിയപ്പോഴാണ് മുഹമ്മദ് വഖാസ് എന്ന പ്രതിയും കൂട്ടരും വെടിയുതിർത്തത്. വെടിയേറ്റ അഫ്സലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയിൽനിന്ന് 30 കിലോമീറ്റർ അകലെയായിരിന്നു സംഭവം. 1893ൽ കപ്പൂച്ചിൻ മിഷ്ണറിമാർ സ്ഥാപിച്ച മരിയമാബാദിലെ ലൂർദ് ഗ്രോട്ടോ 1949ൽ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിന്നു. എല്ലാവർഷവും സെപ്റ്റംബര്‍ മാസത്തില്‍ മാത്രം അഞ്ചു ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണി വെളിപ്പെടുത്തുന്നതാണ് സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-18-12:17:51.jpg
Keywords: പാക്കി