Contents
Displaying 25171-25180 of 26068 results.
Content:
25624
Category: 1
Sub Category:
Heading: മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ കൂട്ടായ്മ
Content: മെക്സിക്കോ സിറ്റി: ഒക്ടോബർ 11ന് മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ സംഘം തയാറെടുക്കുന്നു. രാജ്യ തലസ്ഥാനത്തുള്ള മെട്രോപൊളിറ്റൻ കത്തീഡ്രലിനു മുന്നിലുള്ള ഹിസ്റ്റോറിക് സെന്ററിന് സമീപത്തു നിന്നു ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ നൂറുകണക്കിന് പുരുഷന്മാര്‍ പങ്കെടുക്കും. അന്താരാഷ്ട്ര അല്‍മായ പ്രസ്ഥാനമായ നൈറ്റ്സ് ഓഫ് ദി റോസറിയുടെ നേതൃത്വത്തിലാണ് ജപമാല പ്രദിക്ഷണം നടക്കുക. പുരുഷന്മാരുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളില്‍ ജപമാല ചൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് നൈറ്റ്സ് ഓഫ് ദി റോസറി സംഘടനയുടെ പ്രവര്‍ത്തന ശൈലി. രാവിലെ 11 മണിയോടെ നൂറുകണക്കിന് വിശ്വാസികള്‍ അണിചേരുന്ന പ്രദിക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. ജപമാല റാണിയുടെ തിരുനാളിനോട് അനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഒക്ടോബർ 7നും 12നും ഇടയിൽ മെക്സിക്കോ സിറ്റിയിൽ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നു ജനറൽ കോർഡിനേറ്റർ ഡാനിയേൽ സെറാനോ വെളിപ്പെടുത്തി. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ നമ്മുടെ വിശ്വാസത്തില്‍ നിന്നു പിന്നോട്ട് പോയെന്നും ഇത് വിശ്വാസത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ ജപമാല സമര്‍പ്പണത്തിന് പുറമേ, ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13, ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 7, ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 12 എന്നിങ്ങനെയുള്ള പ്രത്യേക തീയതികളില്‍ സംഘടന ജപമാല പ്രദിക്ഷണം നടത്തുന്നുണ്ട്. തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന പുരുഷന്‍മാരാണ് സംഘടനയുടെ ബലം. അമേരിക്ക, വെനിസ്വേല, സ്പെയിൻ, കൊളംബിയ, അർജന്റീന, ഇക്വഡോർ, ചിലി എന്നിവിടങ്ങളിലും മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘടനയ്ക്കു സജീവ സാന്നിധ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-23-16:23:36.jpg
Keywords: ജപമാല
Category: 1
Sub Category:
Heading: മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ കൂട്ടായ്മ
Content: മെക്സിക്കോ സിറ്റി: ഒക്ടോബർ 11ന് മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ സംഘം തയാറെടുക്കുന്നു. രാജ്യ തലസ്ഥാനത്തുള്ള മെട്രോപൊളിറ്റൻ കത്തീഡ്രലിനു മുന്നിലുള്ള ഹിസ്റ്റോറിക് സെന്ററിന് സമീപത്തു നിന്നു ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ നൂറുകണക്കിന് പുരുഷന്മാര്‍ പങ്കെടുക്കും. അന്താരാഷ്ട്ര അല്‍മായ പ്രസ്ഥാനമായ നൈറ്റ്സ് ഓഫ് ദി റോസറിയുടെ നേതൃത്വത്തിലാണ് ജപമാല പ്രദിക്ഷണം നടക്കുക. പുരുഷന്മാരുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളില്‍ ജപമാല ചൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് നൈറ്റ്സ് ഓഫ് ദി റോസറി സംഘടനയുടെ പ്രവര്‍ത്തന ശൈലി. രാവിലെ 11 മണിയോടെ നൂറുകണക്കിന് വിശ്വാസികള്‍ അണിചേരുന്ന പ്രദിക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. ജപമാല റാണിയുടെ തിരുനാളിനോട് അനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഒക്ടോബർ 7നും 12നും ഇടയിൽ മെക്സിക്കോ സിറ്റിയിൽ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നു ജനറൽ കോർഡിനേറ്റർ ഡാനിയേൽ സെറാനോ വെളിപ്പെടുത്തി. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ നമ്മുടെ വിശ്വാസത്തില്‍ നിന്നു പിന്നോട്ട് പോയെന്നും ഇത് വിശ്വാസത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ ജപമാല സമര്‍പ്പണത്തിന് പുറമേ, ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13, ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 7, ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 12 എന്നിങ്ങനെയുള്ള പ്രത്യേക തീയതികളില്‍ സംഘടന ജപമാല പ്രദിക്ഷണം നടത്തുന്നുണ്ട്. തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന പുരുഷന്‍മാരാണ് സംഘടനയുടെ ബലം. അമേരിക്ക, വെനിസ്വേല, സ്പെയിൻ, കൊളംബിയ, അർജന്റീന, ഇക്വഡോർ, ചിലി എന്നിവിടങ്ങളിലും മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘടനയ്ക്കു സജീവ സാന്നിധ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-23-16:23:36.jpg
Keywords: ജപമാല
Content:
25625
Category: 1
Sub Category:
Heading: നാം കർത്താവിനോടു ചേർന്നു നിന്നാൽ മഹത്തായവ സംഭവിക്കും: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം കർത്താവിനോടു ചേർന്നു നിന്നാൽ നമ്മുടെ ദാരിദ്ര്യത്തിലും മഹത്തായവ സംഭവിക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ദിവസം 'എക്സി'ല്‍ കുറിച്ച കുറിപ്പിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. നമ്മുടെ പ്രവൃത്തി കർത്താവിന്റെ കരങ്ങളിലാണ്. നാം വെറും ചെറുതും അപര്യാപ്തവുമായ ഉപകരണമാണെന്നും നാം നമ്മെത്തന്നെ അവനിൽ ഏൽപ്പിച്ചാൽ, നാം അവനിൽ ഐക്യപ്പെട്ടാൽ, ദാരിദ്ര്യത്തിലും വലിയ കാര്യങ്ങൾ സംഭവിക്കുമെന്ന് പാപ്പ കുറിച്ചു. “നമ്മുടെ പ്രവൃത്തി കർത്താവിൻറെ കരങ്ങളിലാണ്, നാം കേവലം ചെറുതും അപര്യാപ്തവുമായ ഉപകരണങ്ങളാണ്. സുവിശേഷം പറയുന്നതുപോലെ, "പ്രയോജനമില്ലാത്ത ദാസന്മാർ" മാത്രമാണ് (ലൂക്ക 17:10). എന്നിരുന്നാലും, നാം നമ്മെത്തന്നെ അവന് ഭരമേല്പിക്കുകയും, അവനുമായി ഐക്യത്തിലായിരിക്കുകയും ചെയ്താൽ, കൃത്യമായും നമ്മുടെ ദാരിദ്ര്യത്തിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു.”- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സഹിതം 9 ഭാഷകളിലായാണ് പാപ്പയുടെ 'എക്സ്' സന്ദേശം ലഭ്യമാക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-23-18:20:54.jpg
Keywords: ലെയോ
Category: 1
Sub Category:
Heading: നാം കർത്താവിനോടു ചേർന്നു നിന്നാൽ മഹത്തായവ സംഭവിക്കും: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം കർത്താവിനോടു ചേർന്നു നിന്നാൽ നമ്മുടെ ദാരിദ്ര്യത്തിലും മഹത്തായവ സംഭവിക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ദിവസം 'എക്സി'ല്‍ കുറിച്ച കുറിപ്പിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. നമ്മുടെ പ്രവൃത്തി കർത്താവിന്റെ കരങ്ങളിലാണ്. നാം വെറും ചെറുതും അപര്യാപ്തവുമായ ഉപകരണമാണെന്നും നാം നമ്മെത്തന്നെ അവനിൽ ഏൽപ്പിച്ചാൽ, നാം അവനിൽ ഐക്യപ്പെട്ടാൽ, ദാരിദ്ര്യത്തിലും വലിയ കാര്യങ്ങൾ സംഭവിക്കുമെന്ന് പാപ്പ കുറിച്ചു. “നമ്മുടെ പ്രവൃത്തി കർത്താവിൻറെ കരങ്ങളിലാണ്, നാം കേവലം ചെറുതും അപര്യാപ്തവുമായ ഉപകരണങ്ങളാണ്. സുവിശേഷം പറയുന്നതുപോലെ, "പ്രയോജനമില്ലാത്ത ദാസന്മാർ" മാത്രമാണ് (ലൂക്ക 17:10). എന്നിരുന്നാലും, നാം നമ്മെത്തന്നെ അവന് ഭരമേല്പിക്കുകയും, അവനുമായി ഐക്യത്തിലായിരിക്കുകയും ചെയ്താൽ, കൃത്യമായും നമ്മുടെ ദാരിദ്ര്യത്തിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു.”- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സഹിതം 9 ഭാഷകളിലായാണ് പാപ്പയുടെ 'എക്സ്' സന്ദേശം ലഭ്യമാക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-23-18:20:54.jpg
Keywords: ലെയോ
Content:
25626
Category: 18
Sub Category:
Heading: പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ഒരു ആജീവനാന്ത യാത്രയുടെ ആരംഭമാണ്: മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: വൈദിക രൂപീകരണം സെമിനാരി പരിശീലന വർഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തിൽ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പുരോഹിതൻ തുടർച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ, പുരോഹിതനും നവീകരണത്തിനും പരിവർത്തനത്തിനും തുറന്നിരിക്കണം. രൂപീകരണം പൗരോഹിത്യ സ്വീകരണത്തിൽ അവസാനിക്കുന്നില്ല - അത് നാം ജീവിക്കുന്ന കാലത്തിനനുസൃതമായ രൂപഭാവങ്ങൾ സ്വീകരിക്കുന്നു. വിശ്വസ്തതയോടും, വിനയത്തോടും കൂടെ, അജപാലന ശുശ്രൂഷയുടെയും വിശ്വാസികളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും മറുപടിയായി വിശുദ്ധിയിൽ വേരൂന്നിയ ഒരിക്കലും അവസാനിക്കാത്ത യാഥാർത്ഥ്യമാണിത്. യുവ പുരോഹിതരുടെ തുടർപരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞത്. സീറോമലബാർ മേജർ ആർകിഎപ്പിസ്‌കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദിക കമ്മീഷൻ സെക്രട്ടറി റവ. ഫാ. ടോം ഒലിക്കരോട്ട് എന്നിവരും പരിപാടിയിൽ സംസാരിച്ചു. സീറോ മലബാർ സഭയിലെ 14 രൂപതകളിൽനിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ബിഷപ് മാർ ടോണി നീലങ്കാവിൽ ചെയർമാനായിട്ടുള്ള വൈദീകർക്കുവേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/India/India-2025-09-23-18:25:16.jpg
Keywords: തട്ടി
Category: 18
Sub Category:
Heading: പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ഒരു ആജീവനാന്ത യാത്രയുടെ ആരംഭമാണ്: മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: വൈദിക രൂപീകരണം സെമിനാരി പരിശീലന വർഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തിൽ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പുരോഹിതൻ തുടർച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ, പുരോഹിതനും നവീകരണത്തിനും പരിവർത്തനത്തിനും തുറന്നിരിക്കണം. രൂപീകരണം പൗരോഹിത്യ സ്വീകരണത്തിൽ അവസാനിക്കുന്നില്ല - അത് നാം ജീവിക്കുന്ന കാലത്തിനനുസൃതമായ രൂപഭാവങ്ങൾ സ്വീകരിക്കുന്നു. വിശ്വസ്തതയോടും, വിനയത്തോടും കൂടെ, അജപാലന ശുശ്രൂഷയുടെയും വിശ്വാസികളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും മറുപടിയായി വിശുദ്ധിയിൽ വേരൂന്നിയ ഒരിക്കലും അവസാനിക്കാത്ത യാഥാർത്ഥ്യമാണിത്. യുവ പുരോഹിതരുടെ തുടർപരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞത്. സീറോമലബാർ മേജർ ആർകിഎപ്പിസ്‌കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദിക കമ്മീഷൻ സെക്രട്ടറി റവ. ഫാ. ടോം ഒലിക്കരോട്ട് എന്നിവരും പരിപാടിയിൽ സംസാരിച്ചു. സീറോ മലബാർ സഭയിലെ 14 രൂപതകളിൽനിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ബിഷപ് മാർ ടോണി നീലങ്കാവിൽ ചെയർമാനായിട്ടുള്ള വൈദീകർക്കുവേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/India/India-2025-09-23-18:25:16.jpg
Keywords: തട്ടി
Content:
25627
Category: 1
Sub Category:
Heading: കളമശ്ശേരി എന്താ കേരളത്തിലല്ലേ?
Content: കണ്മുൻപിൽ അത്യന്തം ഗുരുതരമായൊരു നിയമലംഘനവും മനുഷ്യാവകാശ നിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കൂട്ടം ആശ്രമവാസികൾക്കുനേരെയാണ് ഇരുട്ടിന്റെ മറവിൽ ആരുടെയൊക്കെയോ മൗനാനുവാദത്തോടെ നിയമ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കിനിർത്തിയിട്ടു ഈ അതിക്രമം നടന്നിരിക്കുന്നത്. സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത കൈയേറ്റക്കാർക്ക് സംരക്ഷണം കൊടുക്കാനൊ? നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന ഗുണ്ടാ സംഘങ്ങളിൽനിന്നും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേരളത്തിലെ നിയമവാഴ്ച നശിച്ചു എന്നല്ലേ മനസിലാക്കേണ്ടത്? കോടതിവിധികൾപോലുംനടപ്പിലാക്കാൻ കഴിയാത്ത പോലീസും രാഷ്ട്രീയ നേതൃത്വവും പരിഹാസ്യമായൊരു കാഴ്ചയായിമാറുന്നു. വസ്തുതകളുടെ യാഥാർഥ്യം മനസിലാക്കാൻ പലരും കണ്ടിട്ടും കാണാതെപോയ ആശ്രമ സുപ്പീരിയർ ജോർജ് പാറയ്ക്ക ORC പുറത്തിറക്കിയ പത്രകുറിപ്പുകൂടെ ഷെയർ ചെയ്യുന്നു. #{blue->none->b->മാർത്തോമാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം പ്രതിഷേധാർഹം: ഫാ. ജോർജ് പാറക്ക ORC, സുപ്പീരിയർ, മാർത്തോമാ ഭവനം, കളമശ്ശേരി }# ബഹുമാനപ്പെട്ട എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തിയ്യതി പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം ബഹു. കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടരുകയാണ്. 1982 ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ. പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു. ഇപ്പോഴും ഇപ്രകാരമുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പോലീസ് മേലുദ്യോഗസ്ഥരും നിഷ്ക്രിയരായി തുടരുകയാണ്. നഗ്നമായ ഈ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താൻ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകൾ ജനപ്രതിനിധികളും നടത്തണം. പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്. ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നീതി ലക്ഷ്യമാക്കിയുള്ള എല്ലാത്തരം നിയമ, പ്രതിഷേധ നടപടികളിലേക്കും നീങ്ങാൻ ക്രൈസ്തവ സമൂഹം നിർബന്ധിതരായിതീരും. #{blue->none->b->Fr. George Paracka ORC Superior, Mar Thoma Bhavanam, Kalamassery }# ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-24-17:49:51.jpg
Keywords: ആശ്രമ
Category: 1
Sub Category:
Heading: കളമശ്ശേരി എന്താ കേരളത്തിലല്ലേ?
Content: കണ്മുൻപിൽ അത്യന്തം ഗുരുതരമായൊരു നിയമലംഘനവും മനുഷ്യാവകാശ നിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കൂട്ടം ആശ്രമവാസികൾക്കുനേരെയാണ് ഇരുട്ടിന്റെ മറവിൽ ആരുടെയൊക്കെയോ മൗനാനുവാദത്തോടെ നിയമ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കിനിർത്തിയിട്ടു ഈ അതിക്രമം നടന്നിരിക്കുന്നത്. സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത കൈയേറ്റക്കാർക്ക് സംരക്ഷണം കൊടുക്കാനൊ? നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന ഗുണ്ടാ സംഘങ്ങളിൽനിന്നും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേരളത്തിലെ നിയമവാഴ്ച നശിച്ചു എന്നല്ലേ മനസിലാക്കേണ്ടത്? കോടതിവിധികൾപോലുംനടപ്പിലാക്കാൻ കഴിയാത്ത പോലീസും രാഷ്ട്രീയ നേതൃത്വവും പരിഹാസ്യമായൊരു കാഴ്ചയായിമാറുന്നു. വസ്തുതകളുടെ യാഥാർഥ്യം മനസിലാക്കാൻ പലരും കണ്ടിട്ടും കാണാതെപോയ ആശ്രമ സുപ്പീരിയർ ജോർജ് പാറയ്ക്ക ORC പുറത്തിറക്കിയ പത്രകുറിപ്പുകൂടെ ഷെയർ ചെയ്യുന്നു. #{blue->none->b->മാർത്തോമാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം പ്രതിഷേധാർഹം: ഫാ. ജോർജ് പാറക്ക ORC, സുപ്പീരിയർ, മാർത്തോമാ ഭവനം, കളമശ്ശേരി }# ബഹുമാനപ്പെട്ട എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തിയ്യതി പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം ബഹു. കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടരുകയാണ്. 1982 ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ. പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു. ഇപ്പോഴും ഇപ്രകാരമുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പോലീസ് മേലുദ്യോഗസ്ഥരും നിഷ്ക്രിയരായി തുടരുകയാണ്. നഗ്നമായ ഈ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താൻ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകൾ ജനപ്രതിനിധികളും നടത്തണം. പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്. ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നീതി ലക്ഷ്യമാക്കിയുള്ള എല്ലാത്തരം നിയമ, പ്രതിഷേധ നടപടികളിലേക്കും നീങ്ങാൻ ക്രൈസ്തവ സമൂഹം നിർബന്ധിതരായിതീരും. #{blue->none->b->Fr. George Paracka ORC Superior, Mar Thoma Bhavanam, Kalamassery }# ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-24-17:49:51.jpg
Keywords: ആശ്രമ
Content:
25628
Category: 1
Sub Category:
Heading: ഷെക്കെയ്‌ന ന്യൂസിന് യൂറോപ്പിന്റെ മണ്ണില്‍ പുതിയ സ്റ്റുഡിയോ
Content: ബിര്‍മിങ്ങ്ഹാം: യുകെയിലെ വെസ്റ്റ് മിഡ്ലന്റ്‌സിലെ വൂള്‍വര്‍ഹാംപ്ട്ടണില്‍ ഷെക്കെയ്‌ന യൂറോപ്പിന്റെ പുതിയ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റുഡിയോയുടെ ആശിര്‍വാദം സെപ്റ്റംബര്‍ 19 വെളളിയാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ബിര്‍മിങ്ങ്ഹാം അതിരൂപത ഓക്‌സിലറി ബിഷപ്പ് തിമോത്തി മെനസെസും ചേര്‍ന്ന് നിര്‍വഹിച്ചു. സഭയ്ക്ക് അനുഗ്രഹമായി മാറുന്ന ഷെക്കെയ്‌ന ന്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായും ബ്രദര്‍ സന്തോഷിന്റെയും ടീമിന്റെയും വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. കര്‍ത്താവിന്റെ നാമത്തിന്റെ ഉപരി മഹത്വത്തിനും സഭയുടെ നന്മയ്ക്കും ലോകസുവിശേഷവത്കരണത്തിനുമായി 2016 ല്‍ കര്‍ത്താവില്‍ നിന്ന് ലഭിച്ച ആലോചനപ്രകാരം സാറ്റ്ലൈറ്റ് ന്യൂസ് ചാനല്‍ ആരംഭിക്കാനുള്ള പാതയില്‍ നേരിട്ട സങ്കീര്‍ണതകളും തടസ്സങ്ങളും അത്ഭുതകരമായ സ്വര്‍ഗ്ഗീയ ഇടപെടലുകളാല്‍ തരണം ചെയ്തതിന്റെയും ശൈശവദിശയില്‍ കര്‍ത്താവ് തന്നെ ഷെക്കെയ്നയെ പിച്ചവച്ചു നടത്തി ഇപ്പോള്‍ ലോകം മുഴുവനും വേണ്ടി ഷെക്കെയ്നാ ഗ്ലോബല്‍ ചാനലിന്റെ പ്രവര്‍ത്തനത്തിനായി ഇംഗ്ലണ്ടില്‍ സ്റ്റുഡിയോ നല്‍കി അനുഗ്രഹിച്ചതിന്റെയും നാള്‍വഴികള്‍ വചനപ്രഘോഷകനും ഷെക്കെയ്ന ന്യൂസ് മാനേജിങ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് സദസിനോട് വിവരിച്ചു. ഷെക്കെയ്നാ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ വിന്നര്‍ നന്ദി പറഞ്ഞു. ആഗോളവ്യാപകമായ വലിയ ഉണര്‍വ്വിനായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഷെക്കെയ്‌ന ഗ്ലോബല്‍ ചാനലിന്റെ സുഗമമായ നടത്തിപ്പിനായി ഇംഗ്ലണ്ടിലെ പുതിയ സ്റ്റുഡിയോ പ്രയോജനപ്പെടുമെന്നാണ് ടീം ഷെക്കെയ്‌നയുടെ പ്രതീക്ഷ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-11:16:42.jpg
Keywords: ഷെക്കെയ്ന
Category: 1
Sub Category:
Heading: ഷെക്കെയ്ന ന്യൂസിന് യൂറോപ്പിന്റെ മണ്ണില്‍ പുതിയ സ്റ്റുഡിയോ
Content: ബിര്‍മിങ്ങ്ഹാം: യുകെയിലെ വെസ്റ്റ് മിഡ്ലന്റ്‌സിലെ വൂള്‍വര്‍ഹാംപ്ട്ടണില്‍ ഷെക്കെയ്‌ന യൂറോപ്പിന്റെ പുതിയ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റുഡിയോയുടെ ആശിര്‍വാദം സെപ്റ്റംബര്‍ 19 വെളളിയാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ബിര്‍മിങ്ങ്ഹാം അതിരൂപത ഓക്‌സിലറി ബിഷപ്പ് തിമോത്തി മെനസെസും ചേര്‍ന്ന് നിര്‍വഹിച്ചു. സഭയ്ക്ക് അനുഗ്രഹമായി മാറുന്ന ഷെക്കെയ്‌ന ന്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായും ബ്രദര്‍ സന്തോഷിന്റെയും ടീമിന്റെയും വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. കര്‍ത്താവിന്റെ നാമത്തിന്റെ ഉപരി മഹത്വത്തിനും സഭയുടെ നന്മയ്ക്കും ലോകസുവിശേഷവത്കരണത്തിനുമായി 2016 ല്‍ കര്‍ത്താവില്‍ നിന്ന് ലഭിച്ച ആലോചനപ്രകാരം സാറ്റ്ലൈറ്റ് ന്യൂസ് ചാനല്‍ ആരംഭിക്കാനുള്ള പാതയില്‍ നേരിട്ട സങ്കീര്‍ണതകളും തടസ്സങ്ങളും അത്ഭുതകരമായ സ്വര്‍ഗ്ഗീയ ഇടപെടലുകളാല്‍ തരണം ചെയ്തതിന്റെയും ശൈശവദിശയില്‍ കര്‍ത്താവ് തന്നെ ഷെക്കെയ്നയെ പിച്ചവച്ചു നടത്തി ഇപ്പോള്‍ ലോകം മുഴുവനും വേണ്ടി ഷെക്കെയ്നാ ഗ്ലോബല്‍ ചാനലിന്റെ പ്രവര്‍ത്തനത്തിനായി ഇംഗ്ലണ്ടില്‍ സ്റ്റുഡിയോ നല്‍കി അനുഗ്രഹിച്ചതിന്റെയും നാള്‍വഴികള്‍ വചനപ്രഘോഷകനും ഷെക്കെയ്ന ന്യൂസ് മാനേജിങ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് സദസിനോട് വിവരിച്ചു. ഷെക്കെയ്നാ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ വിന്നര്‍ നന്ദി പറഞ്ഞു. ആഗോളവ്യാപകമായ വലിയ ഉണര്‍വ്വിനായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഷെക്കെയ്‌ന ഗ്ലോബല്‍ ചാനലിന്റെ സുഗമമായ നടത്തിപ്പിനായി ഇംഗ്ലണ്ടിലെ പുതിയ സ്റ്റുഡിയോ പ്രയോജനപ്പെടുമെന്നാണ് ടീം ഷെക്കെയ്‌നയുടെ പ്രതീക്ഷ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-11:16:42.jpg
Keywords: ഷെക്കെയ്ന
Content:
25629
Category: 1
Sub Category:
Heading: നിയോഗം സമാധാനം: ഒക്ടോബർ മാസത്തിൽ അനുദിനം ജപമാല ചൊല്ലുവാന്‍ ആഹ്വാനവുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥനയ്ക്ക് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി ജപമാല പ്രാർത്ഥന നടത്താൻ ഏവരെയും ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവസവും വൈകുന്നേരം ഏഴിന് നടക്കുന്ന ഈ പ്രത്യേക ജപമാല യജ്ഞത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന ഏവരെയും പാപ്പ പ്രത്യേകമായി ക്ഷണിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചതിന്റെ വാർഷികദിനാചരണദിനമായ ഒക്ടോബർ 11-ന് വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേകം ജപമാല പ്രാർത്ഥന നടക്കും. ഇതില്‍ വിശ്വാസികള്‍ക്കും ക്ഷണമുണ്ട്. ഇന്നലെ സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോള സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും തേടാൻ പാപ്പ ഏവരെയും ക്ഷണിച്ചത്. ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്തണമെന്ന് പാപ്പ പറഞ്ഞു. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാൻ സേവനമനുഷ്ഠിക്കുന്ന ഏവരോടും പങ്കുചേരണമെന്ന് പാപ്പ പ്രത്യേകമായി ആഹ്വാനം ചെയ്തു. 1962 ഒക്ടോബർ 11ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപത്തിമൂന്നാമത് വാർഷികദിനമാണ് ഈ വർഷം ഒക്ടോബർ 11ന് ആചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഒക്ടോബർ 11, 12 തീയതികളിലാണ് മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് മുന്നിലെ ചത്വരത്തിൽ നടക്കാൻ പോകുന്ന ജപമാല പ്രാർത്ഥനയിൽ നമുക്കൊരുമിച്ച് പങ്കെടുക്കാമെന്നും ലെയോ പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-12:08:32.jpg
Keywords: ജപമാല
Category: 1
Sub Category:
Heading: നിയോഗം സമാധാനം: ഒക്ടോബർ മാസത്തിൽ അനുദിനം ജപമാല ചൊല്ലുവാന്‍ ആഹ്വാനവുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥനയ്ക്ക് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി ജപമാല പ്രാർത്ഥന നടത്താൻ ഏവരെയും ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവസവും വൈകുന്നേരം ഏഴിന് നടക്കുന്ന ഈ പ്രത്യേക ജപമാല യജ്ഞത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന ഏവരെയും പാപ്പ പ്രത്യേകമായി ക്ഷണിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചതിന്റെ വാർഷികദിനാചരണദിനമായ ഒക്ടോബർ 11-ന് വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേകം ജപമാല പ്രാർത്ഥന നടക്കും. ഇതില്‍ വിശ്വാസികള്‍ക്കും ക്ഷണമുണ്ട്. ഇന്നലെ സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോള സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും തേടാൻ പാപ്പ ഏവരെയും ക്ഷണിച്ചത്. ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്തണമെന്ന് പാപ്പ പറഞ്ഞു. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാൻ സേവനമനുഷ്ഠിക്കുന്ന ഏവരോടും പങ്കുചേരണമെന്ന് പാപ്പ പ്രത്യേകമായി ആഹ്വാനം ചെയ്തു. 1962 ഒക്ടോബർ 11ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപത്തിമൂന്നാമത് വാർഷികദിനമാണ് ഈ വർഷം ഒക്ടോബർ 11ന് ആചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഒക്ടോബർ 11, 12 തീയതികളിലാണ് മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് മുന്നിലെ ചത്വരത്തിൽ നടക്കാൻ പോകുന്ന ജപമാല പ്രാർത്ഥനയിൽ നമുക്കൊരുമിച്ച് പങ്കെടുക്കാമെന്നും ലെയോ പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-12:08:32.jpg
Keywords: ജപമാല
Content:
25630
Category: 18
Sub Category:
Heading: മാർത്തോമ്മാ ഭവനത്തിനു നേരെയുള്ള ആക്രമണം: പോലീസ് നിഷ്ക്രിയത്വത്തിനെതിരെ കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവർക്കെതിരേ ശക്തമായ ക്രിമിനൽ നടപടി സ്വീകരിക്കാത്തത് പോലീസിന്റെ നിഷ്ക്രിയത്വമെന്ന് കത്തോലിക്ക കോൺഗ്രസ്. ആരുടെ താത്പര്യങ്ങൾക്കുവേണ്ടിയാണിതെന്ന് പോലീസ് വ്യക്തമാക്കണമെന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല. അത് അനുവദിച്ചുകിട്ടാൻ മാർത്തോമ്മാ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കു സഞ്ചാരസ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നില്ല. സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്ത് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നത് ന്യായീകരിക്കാനാകില്ല. അത് ക്രമസമാധാന പ്രശ്‌നവുമാണ്. സാമുദായികസൗഹാർദം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന നിലപാട് അധികാരികൾ എടുക്കരുത്. അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. സുരക്ഷയൊരുക്കാൻ വന്നവർ കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്കു ചേർന്നതല്ല. മാർത്തോമ്മാ ഭവനു നീതി നടപ്പിലാക്കി കൊടുക്കാൻ മുഖ്യമന്ത്രി ഇടപെടണം. മാർത്തോമ്മ ഭവന് കത്തോലിക്ക കോൺഗ്രസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും സംഘടന വ്യക്തമാക്കി. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-25-12:31:43.jpg
Keywords: കോണ്‍ഗ്ര
Category: 18
Sub Category:
Heading: മാർത്തോമ്മാ ഭവനത്തിനു നേരെയുള്ള ആക്രമണം: പോലീസ് നിഷ്ക്രിയത്വത്തിനെതിരെ കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവർക്കെതിരേ ശക്തമായ ക്രിമിനൽ നടപടി സ്വീകരിക്കാത്തത് പോലീസിന്റെ നിഷ്ക്രിയത്വമെന്ന് കത്തോലിക്ക കോൺഗ്രസ്. ആരുടെ താത്പര്യങ്ങൾക്കുവേണ്ടിയാണിതെന്ന് പോലീസ് വ്യക്തമാക്കണമെന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല. അത് അനുവദിച്ചുകിട്ടാൻ മാർത്തോമ്മാ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കു സഞ്ചാരസ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നില്ല. സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്ത് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നത് ന്യായീകരിക്കാനാകില്ല. അത് ക്രമസമാധാന പ്രശ്‌നവുമാണ്. സാമുദായികസൗഹാർദം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന നിലപാട് അധികാരികൾ എടുക്കരുത്. അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. സുരക്ഷയൊരുക്കാൻ വന്നവർ കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്കു ചേർന്നതല്ല. മാർത്തോമ്മാ ഭവനു നീതി നടപ്പിലാക്കി കൊടുക്കാൻ മുഖ്യമന്ത്രി ഇടപെടണം. മാർത്തോമ്മ ഭവന് കത്തോലിക്ക കോൺഗ്രസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും സംഘടന വ്യക്തമാക്കി. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-25-12:31:43.jpg
Keywords: കോണ്‍ഗ്ര
Content:
25631
Category: 1
Sub Category:
Heading: ആഗോള ഭൂതോച്ചാടകരുടെ സമ്മേളനത്തിന് സമാപനം; ഏറെ പ്രധാനപ്പെട്ട ശുശ്രൂഷയെന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന ആഗോള ഭൂതോച്ചാടക വൈദികരുടെ സമ്മേളനത്തിന് ഇറ്റലിയില്‍ സമാപനം. ഇറ്റലിയിലെ സാക്രൊഫാനോയിൽ സെപ്റ്റംബർ 15 മുതൽ 20 വരെ തീയതികളിൽ നടന്ന പതിനഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിനു ലെയോ പതിനാലാമൻ പാപ്പ ആശംസ സന്ദേശമയച്ചു. തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യർക്ക് വിടുതലും ആശ്വാസവും നൽകുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പ പറഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുൾപ്പെടെ മുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു വർഷങ്ങൾ കൂടുമ്പോഴാണ് ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. ഭൂതോച്ചാടനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്‌കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തിൽ പാപ്പായുടെ സന്ദേശം വായിച്ചത്. ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഭൂതോച്ചാടനമെന്ന കൗദാശികശുശ്രൂഷയിലൂടെ കർത്താവ് സാത്താനുമേൽ വിജയം നൽകാൻവേണ്ടിയും, തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കർത്താവിനോട് കൂടുതല്‍ അപേക്ഷിക്കാനും പ്രാർത്ഥിക്കാനും പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ആയിരത്തിലേറെ അംഗങ്ങളുള്ള സംഘടനയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്സ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-16:09:03.jpg
Keywords: ഭൂതോ
Category: 1
Sub Category:
Heading: ആഗോള ഭൂതോച്ചാടകരുടെ സമ്മേളനത്തിന് സമാപനം; ഏറെ പ്രധാനപ്പെട്ട ശുശ്രൂഷയെന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന ആഗോള ഭൂതോച്ചാടക വൈദികരുടെ സമ്മേളനത്തിന് ഇറ്റലിയില്‍ സമാപനം. ഇറ്റലിയിലെ സാക്രൊഫാനോയിൽ സെപ്റ്റംബർ 15 മുതൽ 20 വരെ തീയതികളിൽ നടന്ന പതിനഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിനു ലെയോ പതിനാലാമൻ പാപ്പ ആശംസ സന്ദേശമയച്ചു. തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യർക്ക് വിടുതലും ആശ്വാസവും നൽകുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പ പറഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുൾപ്പെടെ മുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു വർഷങ്ങൾ കൂടുമ്പോഴാണ് ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. ഭൂതോച്ചാടനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്‌കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തിൽ പാപ്പായുടെ സന്ദേശം വായിച്ചത്. ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഭൂതോച്ചാടനമെന്ന കൗദാശികശുശ്രൂഷയിലൂടെ കർത്താവ് സാത്താനുമേൽ വിജയം നൽകാൻവേണ്ടിയും, തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കർത്താവിനോട് കൂടുതല്‍ അപേക്ഷിക്കാനും പ്രാർത്ഥിക്കാനും പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ആയിരത്തിലേറെ അംഗങ്ങളുള്ള സംഘടനയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്സ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-16:09:03.jpg
Keywords: ഭൂതോ
Content:
25632
Category: 18
Sub Category:
Heading: ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ഓണ്‍ലൈന്‍ ധ്യാനം ഇന്നു മുതല്‍
Content: കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യം ആയിരങ്ങള്‍ക്ക് മുന്നില്‍ സൗഖ്യ ശുശ്രൂഷയിലൂടെ തുറന്നുക്കാണിച്ചിട്ടുള്ള പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന വിടുതല്‍ ധ്യാനം ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ നടക്കും. 'എഫ്ഫാത്ത മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ ഇന്ത്യന്‍ സമയം രാത്രി 7 മുതല്‍ 9 വരെയാണ് ZOOM-ല്‍ ശുശ്രൂഷ നടക്കുക. ജപമാല, വചന സന്ദേശം, ആരാധന, സൗഖ്യ വിടുതല്‍ ശുശ്രൂഷ എന്നിവ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ധ്യാനത്തിന് ഒരുക്കമായി 06.30 മുതല്‍ ജപമാല ആരംഭിക്കും. ശുശ്രൂഷ യൂടൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ സമയം 6.20 pm മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് 6.30pm മുതൽ ഈ ശുശ്രൂഷ യൂട്യൂബിലൂടെ സംബന്ധിക്കാവുന്നതാണെന്ന് 'എഫ്ഫാത്ത മിനിസ്ട്രി' അറിയിച്ചു. ➤ #{green->none->b-> Join Zoom Meeting: }# {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 }} Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube LIVE Link: -> https://www.youtube.com/watch?v=csE56xdh1Vw&ab_channel=EphphathaGlobalMinistry }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-25-16:27:04.jpg
Keywords: ധ്യാന
Category: 18
Sub Category:
Heading: ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ഓണ്‍ലൈന്‍ ധ്യാനം ഇന്നു മുതല്‍
Content: കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യം ആയിരങ്ങള്‍ക്ക് മുന്നില്‍ സൗഖ്യ ശുശ്രൂഷയിലൂടെ തുറന്നുക്കാണിച്ചിട്ടുള്ള പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന വിടുതല്‍ ധ്യാനം ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ നടക്കും. 'എഫ്ഫാത്ത മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ ഇന്ത്യന്‍ സമയം രാത്രി 7 മുതല്‍ 9 വരെയാണ് ZOOM-ല്‍ ശുശ്രൂഷ നടക്കുക. ജപമാല, വചന സന്ദേശം, ആരാധന, സൗഖ്യ വിടുതല്‍ ശുശ്രൂഷ എന്നിവ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ധ്യാനത്തിന് ഒരുക്കമായി 06.30 മുതല്‍ ജപമാല ആരംഭിക്കും. ശുശ്രൂഷ യൂടൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ സമയം 6.20 pm മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് 6.30pm മുതൽ ഈ ശുശ്രൂഷ യൂട്യൂബിലൂടെ സംബന്ധിക്കാവുന്നതാണെന്ന് 'എഫ്ഫാത്ത മിനിസ്ട്രി' അറിയിച്ചു. ➤ #{green->none->b-> Join Zoom Meeting: }# {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 }} Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube LIVE Link: -> https://www.youtube.com/watch?v=csE56xdh1Vw&ab_channel=EphphathaGlobalMinistry }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-25-16:27:04.jpg
Keywords: ധ്യാന
Content:
25633
Category: 1
Sub Category:
Heading: രൂപത സ്ഥാപിതമായിട്ട് 5 നൂറ്റാണ്ട്; 500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്സിക്കന്‍ രൂപത
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും പഴക്കം ചെന്ന രൂപതയായ ത്ലാക്സ്കല സ്ഥാപിതമായിട്ട് 500 വര്‍ഷം പൂര്‍ത്തിയാകുന്നു. കാനോനികമായ രൂപത സ്ഥാപനത്തിന്റെ അഞ്ഞൂറാം വാർഷികം കൃതജ്ഞതയുടെയും വിശ്വാസ നവീകരണത്തിന്റെയും ആഘോഷമാക്കി മാറ്റാനാണ് രൂപത ഒരുങ്ങുന്നത്. 500 മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടത്തുമെന്നു രൂപത വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ സെപ്റ്റംബർ 12ന് ആരംഭിച്ച ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 3ന് അവസാനിക്കും. രൂപതയുടെ ഏഴ് ഭാഗങ്ങള്‍ ഉൾപ്പെടുന്ന പള്ളികൾക്കിടയിലാണ് പ്രധാനമായും ദിവ്യകാരുണ്യ ആരാധന നടത്തുന്നത്. 500-ാം വാർഷികത്തിന്റെ ജൂബിലി ആഘോഷത്തിനായി ആത്മീയമായി തയ്യാറെടുക്കുക എന്നതാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി. ഞായറാഴ്ച വിശുദ്ധ കുർബാനകളിൽ ഇടവകയില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്താന്‍ കുടുംബങ്ങളെയും സംഘടനകളെയും വിശ്വാസികളെയും പ്രോത്സാഹിപ്പിക്കാനും രൂപത ആഹ്വാനം നല്‍കി. രൂപതയുടെ അഞ്ച് നൂറ്റാണ്ടുകളുടെ നിലനിൽപ്പിനെ അനുസ്മരിക്കുന്ന പരിപാടിയുടെ ഭാഗമാണ് ദിവ്യകാരുണ്യ ആരാധനയെന്നും രൂപതാനേതൃത്വം വ്യക്തമാക്കി. ഒക്‌ടോബർ 12-ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് കൺസിലിയാർ സെമിനാരിയിൽ ജൂബിലി വിശുദ്ധ കുർബാന നടക്കുമെന്ന് രൂപത പ്രഖ്യാപിച്ചു. 2021 ജൂലൈയിൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ത്ലാക്സ്കലയിലെ ഫ്രാൻസിസ്കൻ കോൺവെന്‍റ് ദൈവമാതാവിന്റെ കത്തീഡ്രലായി ഉയര്‍ത്തിയതിന് ശേഷമുള്ള ഔദ്യോഗിക ആശീർവാദവും കൂദാശയും ഒക്ടോബർ 13ന് നടക്കുമെന്നും റിപ്പോർട്ടുണ്ട്. ചടങ്ങില്‍ അപ്പസ്തോലിക് ന്യൂൺഷ്യോ സന്നിഹിതനായിരിക്കും. 2022-ലെ കണക്കുകള്‍ പ്രകാരം രൂപതയുടെ കീഴില്‍ 12,18,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. 83 ഇടവകകളിലായി 161 വൈദികരാണ് സേവനം ചെയ്യുന്നത്. 7,565 വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിരക്കിലാണ് രൂപതയിലെ അനുപാതം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-18:27:32.jpg
Keywords: മെക്സി
Category: 1
Sub Category:
Heading: രൂപത സ്ഥാപിതമായിട്ട് 5 നൂറ്റാണ്ട്; 500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്സിക്കന്‍ രൂപത
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും പഴക്കം ചെന്ന രൂപതയായ ത്ലാക്സ്കല സ്ഥാപിതമായിട്ട് 500 വര്‍ഷം പൂര്‍ത്തിയാകുന്നു. കാനോനികമായ രൂപത സ്ഥാപനത്തിന്റെ അഞ്ഞൂറാം വാർഷികം കൃതജ്ഞതയുടെയും വിശ്വാസ നവീകരണത്തിന്റെയും ആഘോഷമാക്കി മാറ്റാനാണ് രൂപത ഒരുങ്ങുന്നത്. 500 മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടത്തുമെന്നു രൂപത വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ സെപ്റ്റംബർ 12ന് ആരംഭിച്ച ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 3ന് അവസാനിക്കും. രൂപതയുടെ ഏഴ് ഭാഗങ്ങള്‍ ഉൾപ്പെടുന്ന പള്ളികൾക്കിടയിലാണ് പ്രധാനമായും ദിവ്യകാരുണ്യ ആരാധന നടത്തുന്നത്. 500-ാം വാർഷികത്തിന്റെ ജൂബിലി ആഘോഷത്തിനായി ആത്മീയമായി തയ്യാറെടുക്കുക എന്നതാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി. ഞായറാഴ്ച വിശുദ്ധ കുർബാനകളിൽ ഇടവകയില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്താന്‍ കുടുംബങ്ങളെയും സംഘടനകളെയും വിശ്വാസികളെയും പ്രോത്സാഹിപ്പിക്കാനും രൂപത ആഹ്വാനം നല്‍കി. രൂപതയുടെ അഞ്ച് നൂറ്റാണ്ടുകളുടെ നിലനിൽപ്പിനെ അനുസ്മരിക്കുന്ന പരിപാടിയുടെ ഭാഗമാണ് ദിവ്യകാരുണ്യ ആരാധനയെന്നും രൂപതാനേതൃത്വം വ്യക്തമാക്കി. ഒക്‌ടോബർ 12-ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് കൺസിലിയാർ സെമിനാരിയിൽ ജൂബിലി വിശുദ്ധ കുർബാന നടക്കുമെന്ന് രൂപത പ്രഖ്യാപിച്ചു. 2021 ജൂലൈയിൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ത്ലാക്സ്കലയിലെ ഫ്രാൻസിസ്കൻ കോൺവെന്‍റ് ദൈവമാതാവിന്റെ കത്തീഡ്രലായി ഉയര്‍ത്തിയതിന് ശേഷമുള്ള ഔദ്യോഗിക ആശീർവാദവും കൂദാശയും ഒക്ടോബർ 13ന് നടക്കുമെന്നും റിപ്പോർട്ടുണ്ട്. ചടങ്ങില്‍ അപ്പസ്തോലിക് ന്യൂൺഷ്യോ സന്നിഹിതനായിരിക്കും. 2022-ലെ കണക്കുകള്‍ പ്രകാരം രൂപതയുടെ കീഴില്‍ 12,18,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. 83 ഇടവകകളിലായി 161 വൈദികരാണ് സേവനം ചെയ്യുന്നത്. 7,565 വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിരക്കിലാണ് രൂപതയിലെ അനുപാതം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-25-18:27:32.jpg
Keywords: മെക്സി