Contents

Displaying 25161-25170 of 26068 results.
Content: 25614
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴിയ്ക്കു സാംസ്ക‌ാരികനഗരിയുടെ വിട
Content: തൃശൂർ: രണ്ടര പതിറ്റാണ്ടിലധികം നാടിന്റെ സ്പന്ദനമറിഞ്ഞ മാർ ജേക്കബ് തൂങ്കുഴിയ്ക്കു സാംസ്ക‌ാരികനഗരിയുടെ യാത്രാമൊഴി. മാർ ജേക്കബ് തൂങ്കുഴിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനേകരാണ് എത്തിയത്. തങ്ങളുടെ പുണ്യപിതാവിനെ അവസാനമായി ഒരുനോക്കുകാണാനും സ്നേഹാദരവ് നിറഞ്ഞ യാത്രയയപ്പ് നൽകാനും പതിനായിരങ്ങളാണ് തൃശൂർ പുത്തൻപള്ളിയെന്ന ഡോളേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. സംസ്കാരശുശ്രൂഷയുടെ ആദ്യഘട്ടം രാവിലെ അതിരൂപതാമന്ദിരത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കാർമികത്വത്തിൽ ആരംഭിച്ചു. തുടർന്ന് പുത്തൻ പള്ളിയിലെത്തിച്ച ഭൗതികദേഹം പൊതുദർശനത്തിനുവച്ചപ്പോൾ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ, സംഘടന ഭാരവാഹികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചകഴിഞ്ഞതോടെ ഡോളേഴ്‌സ് ബസിലിക്ക അങ്കണം ജനനിബിഡമായി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നടത്തിയ പ്രാർത്ഥനാശുശ്രൂഷയോടെയാണ് പുത്തൻപള്ളിയിലെ പൊതുദർശനം സമാപിച്ചത്. തുടർന്ന് സ്വരാജ് റൗണ്ട് ചുറ്റിയുള്ള വിലാപയാത്ര ആരംഭിച്ചു. സ്ലീവാകുരിശ്, തിരിക്കാലുകൾ, പൊൻ- വെള്ളി കുരിശുകൾ, വെള്ള ഓപ്പയും കറുത്ത മോറിസും ധരിച്ച അഞ്ഞൂറോളം വരുന്ന ദർശനസമൂഹാംഗങ്ങൾ, ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ നിരന്നു. തുടർന്നാണ് പതിനായിരക്കണക്കിനു വിശ്വാസികൾ അണിചേർന്നത്. ശേഷം നൂറുകണക്കിനു സിസ്റ്റേഴ്‌സ്, വൈദികർ, വൈദിക വിദ്യാർഥികൾ, മാർ തൂങ്കുഴി സ്ഥാപിച്ച ക്രിസ്‌തുദാസി സന്യാസിനീസമൂഹത്തിലെ സിസ്റ്റേഴ്‌സ്, മാർ തൂങ്കുഴിയുടെ ബന്ധുക്കൾ എന്നിവരായിരിന്നു പിന്നില്‍. മൂന്നുവശവും കാണാവുന്ന ശീതീകരിച്ച പുഷ്പാലംകൃത വാഹനത്തിലായിരുന്നു ഭൗതികദേഹം അടങ്ങിയ മഞ്ചം കിടത്തിയിരുന്നത്. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്‌സൻ കൂനംപ്ലാക്കലും പിതാവിനെ ശുശ്രൂഷിച്ചിരുന്ന സിസ്റ്റർ ജെസി ഡൊമിനിക്കും ഇരുവശങ്ങളിലുമായി ഇരുന്നു. ഭൗതികദേഹം വഹിച്ച വാഹനത്തിനു പിന്നിലായി അൾത്താരബാലന്മാർ മണിമുഴക്കുകയും ധൂപാർപ്പണം നടത്തുകയും ചെയ്തു. പിന്നിലായി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഷംഷാബാദ് ആർച്ച് ബിഷപ്പ് പ്രിൻസ് ആൻ്റണി പാണേങ്ങാടൻ, തൃശൂർ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ അനുഗമിച്ചു. വിലാപയാത്ര ലൂർദ് കത്തീഡ്രലിൽ എത്തിച്ചേർന്നതോടെ നടന്ന ഒപ്പീസിന് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നേതൃത്വംനൽകി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സന്ദേശം നൽകി. ബിഷപ്പുമാരായ മാർ ജോസ് പൊരുന്നേടം, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, യൂഹാനോൻ മാർ തെയഡോഷ്യസ്, മാർ ബോസ്കോ പുത്തൂർ, മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായിരുന്നു. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് നേരിട്ടെത്തി ആദരാഞ്ജലിയർപ്പിച്ചിരിന്നു.
Image: /content_image/India/India-2025-09-22-10:31:47.jpg
Keywords: തൂങ്കുഴി
Content: 25615
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴിയ്ക്കു ഇന്നു അന്ത്യ യാത്രാമൊഴി
Content: കോഴിക്കോട്: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെയും താമരശ്ശേരി രൂപതയുടെയും മെത്രാനായിരിന്ന ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ഇന്ന് അന്ത്യവിശ്രമം. തൃശൂരിൽനിന്ന് ഇന്ന് ഉച്ചയ്ക്ക് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരം നാലോടെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് പള്ളിയിലെത്തും. അവിടെ ഭൗതികദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്‌തുദാസി സന്യാസിനീസ മൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിൽ ഭൗതികശരീരം എത്തിക്കും. അവിടെവച്ച് മൃതസംസ്കാര ശുശ്രൂഷയുടെ സമാപനകർമങ്ങൾ പൂർത്തിയാക്കും. തുടർന്ന് എസ്കെഡി ജനറലേറ്റ് കപ്പേളയിൽ ഭൗതികശരീരം അടക്കം ചെയ്യും. മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി ഇന്ന് താമരശേരി രൂപതയിലെയും എല്ലാ സ്ക്‌കൂളുകൾക്കും മറ്റുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായും പിതാവിനുവേണ്ടി ഇന്ന് ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയും ഒപ്പീസും ചൊല്ലേണ്ടതാണെന്നും താമരശേരി രൂപത വാർത്താകുറിപ്പിൽ അറിയിച്ചു. സംസ്കാര ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തത്സമയ സംപ്രേഷണത്തിന്റെ ഓൺലൈൻ ലിങ്ക് ഇടവക ഗ്രൂപ്പുകളിൽ ലഭ്യമാക്കും. സാധിക്കുന്നവരെല്ലാം ദേവഗിരി പള്ളിയിലെ പൊതുദർശനത്തിൽ പങ്കെടുക്കണമെന്നും സ്ഥലപരിമിതിമൂലം വളരെ കുറച്ചു പേർക്കു മാത്രമേ കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റിൽ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷയുടെ സമാപന പ്രാർത്ഥനകളിൽ പങ്കുചേരാൻ സാധിക്കുകയുള്ളൂവെന്നും രൂപതാധികൃതർ അറിയിച്ചു.
Image: /content_image/India/India-2025-09-22-10:45:57.jpg
Keywords: തൂങ്കുഴി
Content: 25616
Category: 1
Sub Category:
Heading: ജാർഖണ്ഡില്‍ കന്യാസ്ത്രീയെയും സംഘത്തെയും തടഞ്ഞുവെച്ച് തീവ്രഹിന്ദുത്വവാദികള്‍
Content: ജംഷഡ്പുർ: ജാർഖണ്ഡിലെ ജംഷഡ്‌പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും തീവ്രഹിന്ദുത്വവാദികള്‍ തടഞ്ഞുവച്ചു. മതപരിവർത്തനത്തിനായി കുട്ടികളെ കടത്തുകയാണെന്ന് ആരോപിച്ചാണ് ജംഷഡ്‌പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ വിഎച്ച്പി, ബജ്‌രംഗ്‌ദൾ പ്രവർത്തകർ ചേർന്നു സംഘത്തെ തടഞ്ഞുവച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. വിവരം വിഎച്ച്പി, ബജ്‌രംഗ്ദൾ നേതാക്കൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവച്ചതോടെ നിരവധി പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവ. റെയിൽവേ പോലീസും എത്തി കന്യാസ്ത്രീയെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. വിവരമറിഞ്ഞ് ജംഷഡ്‌പുർ രൂപതാകേന്ദ്രത്തിൽനിന്നു വൈദികരുമെത്തി. ജംഷഡ്പുർ രൂപതയുടെ കീഴിലുള്ള സന്നദ്ധസംഘടനയായ കാത്തലിക് ചാരിറ്റീസ് സംഘടിപ്പിച്ച കൗമാരക്കാരുടെ ആരോഗ്യവും നൈപുണ്യ വികസനവും ആസ്‌പദമാക്കിയുള്ള പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ പോയവരാണു കുട്ടികളെന്നു വ്യക്തമായതോടെ പുലർച്ചെ മൂന്നോടെയാണ് ഇവരെ വിട്ടയച്ചത്. പോലീസ് അകമ്പടിയോടെയാണു സംഘത്തെ സുന്ദർ നഗറിലെ കാത്തലിക് ചാരിറ്റീസ് സെൻ്റർ ഓഫീസിലെത്തിച്ചത്. സംഘടനയുടെ സുന്ദർനഗറിലെ ഓഫീസിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചിരുന്നത്. കുട്ടികൾ രാജ്‌ഖർസവാനിൽനിന്നുള്ളവരാണ്. കൗമാരക്കാരുടെ നൈപുണ്യ വികസനത്തിനായുള്ള വിവിധ പദ്ധതികൾ കത്തോലിക്ക സന്നദ്ധ സംഘടന നടത്തുന്നുണ്ട്. രണ്ടു ദിവസത്തെ പരിശീലനത്തിനായി കുട്ടികളെ ക്ഷണിച്ചിരുന്നു. തുടക്കത്തിൽ 12 കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് അനുമതി കത്തുകൾ ഉണ്ടായിരുന്നു. എന്നാൽ അവസാനനിമിഷം കൂടുതൽ കുട്ടികൾ വരാൻ ആഗ്രഹം പ്രകടിപ്പിച്ച തോടെ ചിലർക്ക് ആധാർ കാർഡുകളോ മാതാപിതാക്കളുടെ സമ്മതപത്രങ്ങളോ ഇല്ലായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് കാത്തലിക് ചാരിറ്റീസ് ഡയറക്ടർ ഫാ. ബിരേന്ദ്ര ടെറ്റ് വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ തീവ്രഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുന്നതും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുന്നതും പതിവാകുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-22-13:40:24.jpg
Keywords: തീവ്രഹിന്ദു
Content: 25617
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും വൈദിക നരഹത്യ; യുവവൈദികന്‍ കൊല്ലപ്പെട്ടു
Content: അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. സെപ്റ്റംബർ 19ന് വൈകുന്നേരം തെക്കുകിഴക്കൻ നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ എൻസുക്ക കൗണ്ടിയിലെ ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽവെച്ചാണ് സെന്റ് ചാൾസ് ഇടവക വികാരിയായിരുന്ന ഫാ. മാത്യു ഇയ എന്ന്‍ വൈദികന് വെടിയേറ്റത്. സായുധധാരികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരിന്നു. വൈദികന്‍ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ, മോട്ടോർ സൈക്കിളിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരെ വെടിവച്ചു. വൈകാതെ കാർ നിർത്താൻ നിർബന്ധിച്ച ശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവെയ്ക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല, മറിച്ച് കൃത്യമായി ലക്ഷ്യംവെച്ചുള്ള കൊലപാതകമായിരുന്നുവെന്ന് അധികൃതര്‍ വിലയിരുത്തി. വൈദികന്റെ കൊലപാതക വാർത്തയില്‍ എൻസുക്ക രൂപതയുടെ ചാൻസലർ ഫാ. കാജെറ്റൻ ഇയിഡോബി ദുഃഖം പ്രകടിപ്പിച്ചു. വേദനയും ദുഃഖവും ഉളവാക്കുന്ന വാര്‍ത്തയാണിതെന്നും മരിച്ചവരുടെ പുനരുത്ഥാനത്തിനായുള്ള ഉറച്ച പ്രത്യാശയോടെ പ്രാര്‍ത്ഥന തുടരണമെന്നും അദ്ദേഹം പ്രതികരിച്ചു. കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 38 പേരെ അറസ്റ്റ് ചെയ്തു. വൈദികന്റെ ഘാതകരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം നൈറ (ഏകദേശം €5,700) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കത്തോലിക്ക വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-22-15:52:17.jpg
Keywords: നൈജീരിയ
Content: 25618
Category: 1
Sub Category:
Heading: സുവിശേഷം പ്രസംഗിക്കുന്നതിനിടെ ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസിയെ അനുസ്മരിച്ച് അസീറിയന്‍ സഭ
Content: ലണ്ടന്‍/ പാരീസ്: ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ വിശ്വാസി വിശ്വാസപ്രഘോഷണത്തിനിടെ കുത്തേറ്റു മരിച്ച സംഭവത്തെ അപലപിച്ച് അസീറിയന്‍ സഭ. സെപ്റ്റംബർ 10ന് വൈകുന്നേരം തെക്കൻ ഫ്രാൻസിലെ ലിയോണിൽ കൊല്ലപ്പെട്ട അഷുർ സർനയ എന്ന ക്രൈസ്തവ വിശ്വാസിയെ അനുസ്മരിച്ചാണ് ലണ്ടനിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും അസീറിയൻ ബിഷപ്പ് മാർ അവ്രഹാം യൂഖാനിസ് രംഗത്ത് വന്നത്. സുവിശേഷം പ്രസംഗിക്കുന്നതിനും നമ്മുടെ കർത്താവിനു സാക്ഷ്യം നല്‍കുന്നതിനും വേണ്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു ബിഷപ്പ് അനുസ്മരിച്ചു. ക്രിസ്തുവിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സാക്ഷ്യത്തെ ഞങ്ങൾ ആദരിക്കുന്നു. നമ്മുടെ കർത്താവിന്റെ നിത്യമായ ആലിംഗനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് വിശ്രമം ലഭിക്കാനും, അമ്മയ്ക്കും കുടുംബത്തിനും ആശ്വാസം നൽകാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. വിശ്വാസികൾക്കിടയിൽ അക്രമത്തിന് സ്ഥാനമില്ല. വിശ്വാസത്തിന്റെ വ്യത്യാസങ്ങൾ എന്തുതന്നെയായാലും, സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ച് ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ പേരിൽ ഒരു ജീവൻ എടുക്കുന്നത് ദൈവത്തിനും മനുഷ്യത്വത്തിനും എതിരായ അപമാനമാണെന്നും ബിഷപ്പ് പ്രസ്താവനയില്‍ കുറിച്ചു. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഇറാഖ് പിടിച്ചെടുക്കുന്നതിനിടെയാണ് അസീറിയൻ ക്രൈസ്തവ വിശ്വാസിയായ അഷുർ സർനയ ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെ തന്റെ സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരിന്നു. വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വീഡിയോകളില്‍ സുവിശേഷപ്രഘോഷണവും പതിവായിരിന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സുവിശേഷപ്രഘോഷണത്തില്‍ വിറളിപൂണ്ട ഇസ്ലാം മതസ്ഥര്‍ ഭീഷണി മുഴക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തിരിന്നു. വീല്‍ ചെയറില്‍ ഇരിന്നുക്കൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ അജ്ഞാതര്‍ കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയത്. പിന്നില്‍ തീവ്ര ഇസ്ളാമിക നിലപാടുള്ളവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-22-16:49:32.jpg
Keywords: സുവിശേഷം, ഫ്രാന്‍സില്‍
Content: 25619
Category: 1
Sub Category:
Heading: ക്രിസ്തു കുരിശില്‍ നിന്ന് ക്ഷമിച്ചതുപോലെ ഞാനും ക്ഷമിക്കുന്നു: ഘാതകന് മാപ്പ് നല്‍കി എറിക്കയുടെ വൈകാരിക പ്രസംഗം
Content: അരിസോണ: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവെന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്‍റെ ഘാതകന് ക്രിസ്തു കുരിശില്‍ നിന്നു ക്ഷമിച്ചതുപോലെ താനും മാപ്പ് നൽകുന്നതായി അദ്ദേഹത്തിന്‍റെ വിധവ എറിക്ക കിര്‍ക്ക്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കിര്‍ക്കിന്‍റെ അനുസ്മരണ ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും പതിനായിരക്കണക്കിനുവരുന്ന ആളുകളെയും സാക്ഷിനിര്‍ത്തിയാണ് എറിക്കയുടെ വൈകാരിക പ്രഖ്യാപനം. ചാര്‍ലി ജീവിച്ചിരുന്നുവെങ്കില്‍ ക്രിസ്തു കാണിച്ചതിന് സമാനമായി തെറ്റുകള്‍ ചെയ്യുന്നവരോട് അദ്ദേഹവും ഇതുതന്നെയാവും ചെയ്യുകയെന്നും അവര്‍ പറഞ്ഞു. "കുരിശിൽ കിടന്ന് നമ്മുടെ രക്ഷകൻ പറഞ്ഞു, 'ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. പിതാവേ, അവരോട് ക്ഷമിക്കണമേ'. ആ മനുഷ്യൻ, ആ യുവാവ്, (ചാര്‍ലിയെ കൊലപ്പെടുത്തിയ വ്യക്തി) ഞാൻ അവനോട് ക്ഷമിക്കുന്നു". ഇടറിയ സ്വരത്തില്‍ നിന്നു വിങ്ങിപൊട്ടി എറിക്ക ഇത് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തിലെ സകലരും എഴുന്നേറ്റ് നിന്നു കൈയടിച്ചിരിന്നു. ചിലര്‍ എറിക്കയുടെ പ്രതികരണത്തിന് പിന്നാലെ കണ്ണീര്‍ പൊഴിച്ചു. ലോകത്തെ മുഖ്യധാര മാധ്യമങ്ങളെല്ലാം ഈ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം പ്രഘോഷിക്കുന്നതായിരിന്നു എറിക്കയുടെ പ്രതികരണം. ദീര്‍ഘമായ നെടുവീര്‍പ്പിന് ശേഷം എറിക്ക തുടര്‍ന്നു - "ക്രിസ്തു ചെയ്തത് അതാണ്, ചാര്‍ലിയും അങ്ങനെ തന്നെ ചെയ്യുമായിരിന്നു. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല. സുവിശേഷത്തിൽ നിന്ന് നമുക്കറിയാവുന്ന ഉത്തരം സ്നേഹമാണ്. ശത്രുക്കളോടുള്ള സ്നേഹവും നമ്മെ പീഡിപ്പിക്കുന്നവരോടുള്ള സ്നേഹവുമാണ്. ചാർളിയുടെ ജീവിതം ഈ രാജ്യത്തിന് ഒരു വഴിത്തിരിവായിരുന്നു - അതൊരു അത്ഭുതമായിരുന്നു. പ്രാർത്ഥന തിരഞ്ഞെടുക്കുക, ധൈര്യം തിരഞ്ഞെടുക്കുക, സാഹസികത തിരഞ്ഞെടുക്കുക, കുടുംബം തിരഞ്ഞെടുക്കുക, വിശ്വാസജീവിതം തിരഞ്ഞെടുക്കുക. ഏറ്റവും പ്രധാനമായി, ക്രിസ്തുവിനെ തിരഞ്ഞെടുക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു ചാർളി". എറിക്കയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് തുടര്‍ന്നും ലഭിച്ചത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ്, ശതകോടീശ്വരൻ ഇലോൺ മസ്‌ക് തുടങ്ങിയ നിരവധി പ്രമുഖർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. 63,000 പേർക്ക് ഇരിക്കാവുന്ന അരിസോണ സ്‌റ്റേഡിയത്തിന്റെ അരീനയിൽ ഒരു ലക്ഷത്തിലധികം പേരാണ് എത്തിച്ചേർന്നത്. ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാര്‍ലി കിര്‍ക്ക് സെപ്റ്റംബര്‍ 10നു യൂട്ടവാലി സർവകലാശാലയിൽവെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-22-17:23:21.jpg
Keywords: ചാര്‍ലി
Content: 25620
Category: 18
Sub Category:
Heading: മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെ‌സി‌ബി‌സി ജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-ല്‍ കോടതി വിധിയിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാര്‍ത്തോമാ ഭവന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി ചിലര്‍ രംഗത്ത് വരികയായിരിന്നു. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ 2 മണിയോടെ മാര്‍ത്തോമാ ഭവന്റെ ചുറ്റുമതില്‍ പൊളിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെയാണ് മാര്‍ത്തോമ്മാ ഭവനിലുള്ളവര്‍ സംഭവം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് പൊലീസെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും പ്രവൃത്തികള്‍ തുടര്‍ന്നിരിന്നു. സംഭവം ഉണ്ടായ നാൾ മുതൽ ഇതൊരു വർഗീയ സംഘർഷമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിന്റെ തുടർച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വർഷങ്ങളായി കോടതിവ്യവഹാരമുള്ള സ്ഥലമാണിത്. കോടതിയിൽനിന്ന് ആശ്രമത്തിന് അനുകൂലമായി വിധി വരികയും കീഴ്ക്‌കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. മുൻസിഫ് കോടതിയിൽ നടക്കുന്ന മറ്റൊരു കേസിന്റെ വിധി ഈ ദിവസങ്ങളിൽ വരാനിരിക്കുമ്പോഴാണ് ഇപ്പോൾ കൈയേറ്റം ഉണ്ടായിട്ടുള്ളത്. ആശ്രമത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് മുൻ ഉടമസ്ഥനുമായി നിയമവ്യവഹാരങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പ്രശ്നത്തെ വർഗീയരീതിയിൽ കാണാതിരിക്കാനുള്ള വിവേകവും പക്വതയും ആശ്രമവും സഭാധികാരികളും പുലർത്തിയിട്ടുണ്ടെന്നും ആശ്രമം സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്കലും എറണാകുളം -അങ്കമാലി അതിരൂപതയും ആവശ്യമായ കാര്യങ്ങൾ ക്രമപ്പെടുത്തുന്നുണ്ടെന്നും നിയമാനുസൃത നടപടികളിലൂടെ നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Image: /content_image/India/India-2025-09-23-10:56:56.jpg
Keywords: ജാഗ്രത
Content: 25621
Category: 18
Sub Category:
Heading: ആയിരങ്ങളുടെ പ്രാർത്ഥനയേറ്റുവാങ്ങി ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയ്ക്കു വിട
Content: കോഴിക്കോട്: പാവങ്ങൾക്കും അശരണർക്കും സാന്ത്വനസ്‌പർശമേകിയ ആത്മീയജീവിതം നിത്യതയിലേക്കു മറഞ്ഞു. ഹൃദയം നിറഞ്ഞുതുളുമ്പുന്ന സ്നേഹാദരവുമായി ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർത്ഥനയേറ്റുവാങ്ങി ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി ഓർമയായി. ഒരായുഷ്ക്കാലം സമൂഹത്തെ ചേർത്തുനിർത്തിയ നല്ല ഇടയന് ഇന്നലെ സായംസന്ധ്യയിൽ വിശ്വാസി സമൂഹം വിടനൽകി. പൂപോലൊരു മനസുള്ള ആത്മീയാചാര്യൻ സർവ്വരുടെയും നിറസ്നേഹം ഏറ്റുവാങ്ങിയാണ് കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്‌തുദാസി സന്യാസിനീസമൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിലെ കബറിടത്തിലേക്കു മടങ്ങിയത്. അവസാനമായി ഒരു നോക്കു കാണാൻ കുന്നും മലയും പാടവും കടന്ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിലേക്കെത്തിയ ആബാലവൃദ്ധം കണ്ണീർ തുള്ളികളാൽ സ്നേഹം പകർന്നു. ദേവഗിരി സെന്റ് ജോസ്‌ഫ്‌സ് പള്ളിയിലെ പൊതുദർശനത്തിനുശേഷമാണ് എസ്കെഡി ജനറലേറ്റ് ചാപ്പലിൽ പ്രത്യേകം ക്രമീകരിച്ച കബറിടത്തിൽ സംസ്‌കാരം നടന്നത്. വൈകുന്നേരം 3.40നാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ഭൗതികദേഹം ദേവഗിരി സെന്റ് ജോസ്‌ഫ്‌സ് പള്ളിയിൽ എത്തിയത്. പ്രധാന ഗേറ്റിനു മുന്നിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, മെൽബൺ എമരിറ്റസ് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്‌സ് താരാമംഗലം, താമരശേരി രൂപത വികാരി ജനറൽ ഫാ. ഏബ്രഹാം വയലിൽ, പ്രൊക്യുറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് വിലാപയാത്രയായാണ് പള്ളിയിലേക്ക് എത്തിച്ചത്. കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, വികാരി ജനറാൾ ഫാ. ജൻസൻ പുത്തൻവീട്ടിൽ, യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെ ത്രാപ്പോലീത്ത ഐറേനിയോസ് മാർ പൗലോസ്, ഓർത്തഡോക്‌സ് സഭ മലബാർ ഭദ്രാസനമെത്രാപ്പോലീത്ത ഗീവർഗീസ് മാർ പക്കോമിയോസ്, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. ജോസഫ് മുണ്ടോളിക്കൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ച് പ്രാർത്ഥന നടത്തി. മാർ തൂങ്കുഴിയുടെ കുടുംബാംഗങ്ങളും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Image: /content_image/India/India-2025-09-23-11:15:24.jpg
Keywords: തൂങ്കുഴി
Content: 25622
Category: 1
Sub Category:
Heading: എറിക്ക ചാര്‍ലിയുടെ പ്രസംഗം: താന്‍ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്‍ഫ്ലുവെന്‍സറും ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ എറിക്ക കഴിഞ്ഞ ദിവസം നടത്തിയ അനുസ്മരണ പ്രഭാഷണം, താന്‍ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണമാണെന്നു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച് ഘാതകനോട് ക്ഷമിക്കുന്നതായി പ്രഖ്യാപിച്ചുള്ള എറിക്കയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. കേവലം 30 വർഷം ജീവിച്ച ഒരു ചെറുപ്പക്കാരന് ഒരു ലക്ഷത്തോളം ആൾക്കാർ അന്ത്യോപചാരം അർപ്പിച്ചുവെന്നും അനേക ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുത്തുവെന്നും ഇത് ചരിത്രത്തില്‍ തന്നെ വിരളമായ സംഭവമാണെന്നും ആര്‍ച്ച് ബിഷപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനുസ്മരിച്ചു. ആഴമായ വിശ്വാസത്തിൽ അടിയുറച്ചു തന്റെ പ്രിയ ഭർത്താവിന്റെ ഘാതകന് മാപ്പു നൽകിയ അവർ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമായിരിന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. "കിരാതമായ ഈ വധത്തിനു ശേഷം നാം അക്രമങ്ങളൊന്നും കണ്ടില്ല. കലാപങ്ങളും പൊട്ടിപുറപ്പെട്ടില്ല. നമ്മൾ വിപ്ലവങ്ങളും കണ്ടില്ല. അതിനു പകരം, നാം കണ്ടത്, എന്റെ ഭർത്താവ് ഈ രാജ്യത്തു കാണാൻ ആഗ്രഹിച്ച 'പുനരുജ്ജീവനം' ആയിരുന്നു. കഴിഞ്ഞ ആഴ്ച അനേകർ ഈ ദശാബ്ദത്തിൽ ആദ്യമായി ബൈബിൾ തുറന്നു വായിച്ചു. അനേകം ആളുകൾ തങ്ങളുടെ ബാല്യത്തിനുശേഷം ആദ്യമായി പ്രാർത്ഥിക്കുന്നത് നാം കണ്ടു. അനേകർ ജീവിതത്തിലാദ്യമായി പള്ളിയിൽ പോകുന്നത് നമ്മൾ കണ്ടു". ഈ അടുത്ത കാലത്തു താന്‍ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണം ആയിരുന്നു എറിക്കയുടേതെന്ന വാക്കുകളോടെ ആദരാഞ്ജലികൾ അര്‍പ്പിച്ചുക്കൊണ്ടാണ് ആര്‍ച്ച് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്. #{blue->none->b->ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍}# ചാർളി കിർക് എന്ന മുപ്പത്തിയൊന്നുകാരന്റെ മൃതസംസ്കാരശുശ്രൂഷകൾ കാണാൻ ഇടയായി. കേവലം 30 വർഷം ജീവിച്ച ഒരു ചെറുപ്പക്കാരന് ഒരു ലക്ഷത്തോളം ആൾക്കാർ അന്ത്യോപചാരം അർപ്പിച്ചു. അനേക ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുത്തു. ചരിത്രത്തിൽ തന്നെ വിരളം. അദ്ദേഹത്തിന്റെ പ്രിയ പത്നി എറിക കിർക്കിന്റെ പ്രഭാഷണം ഏറെ സ്പർശിക്കുന്നതായിരുന്നു. ആഴമായ വിശ്വാസത്തിൽ അടിയുറച്ചു തന്റെ പ്രിയ ഭർത്താവിന്റെ ഘാതകന് മാപ്പു നൽകിയ അവർ നടത്തിയ ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമായി: </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2Fpfbid02eM43DFkcQqyKjbxnUSKujxNvt8UuqFNr4tMSpnQ8yGfPYpo275Ho9WR52LTBk1z2l&show_text=true&width=500" width="500" height="250" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> "കിരാതമായ ഈ വധത്തിനു ശേഷം നാം അക്രമങ്ങളൊന്നും കണ്ടില്ല. കലാപങ്ങളും പൊട്ടിപുറപ്പെട്ടില്ല. നമ്മൾ വിപ്ലവങ്ങളും കണ്ടില്ല. അതിനു പകരം, നാം കണ്ടത്, എന്റെ ഭർത്താവ് ഈ രാജ്യത്തു കാണാൻ ആഗ്രഹിച്ച 'പുനരുജ്ജീവനം' ആയിരുന്നു. കഴിഞ്ഞ ആഴ്ച അനേകർ ഈ ദശാബ്ദത്തിൽ ആദ്യമായി ബൈബിൾ തുറന്നു വായിച്ചു. അനേകം ആളുകൾ തങ്ങളുടെ ബാല്യത്തിനുശേഷം ആദ്യമായി പ്രാർത്ഥിക്കുന്നത് നാം കണ്ടു. അനേകർ ജീവിതത്തിലാദ്യമായി പള്ളിയിൽ പോകുന്നത് നമ്മൾ കണ്ടു". ഈ അടുത്ത കാലത്തു ഞാൻ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണം ആയിരുന്നു എറിക്കയുടേത്. ആദരാഞ്ജലികൾ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-23-12:54:42.jpg
Keywords: തറയി
Content: 25623
Category: 1
Sub Category:
Heading: ലെയോ പാപ്പയും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും സ്വകാര്യ കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: തിരുസഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും കാലഘട്ടത്തിന്റെ വെല്ലുവിളികളെ ശക്തമായി തുറന്നുക്കാട്ടുകയും ചെയ്തു മാധ്യമ ശ്രദ്ധ നേടിയ ആരാധനാക്രമ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ലെയോ പതിനാലാമന്‍ പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. മെയ് മാസത്തിൽ ലെയോ പാപ്പ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇരുവരും ഔദ്യോഗികമായി കണ്ടുമുട്ടുന്നത് ഇതാദ്യമായാണ്. സംഭാഷണത്തിന്റെ ഉള്ളടക്കം വത്തിക്കാൻ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ സാറ, ലെയോ പാപ്പയുടെ പേപ്പല്‍ പദവിയില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചിരിന്നു. താന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ലെയോ പാപ്പയുടെ പേപ്പല്‍ പദവിയെ കാണുന്നതെന്നും ലെയോ പാപ്പ തിരുസഭയില്‍ ക്രിസ്തു കേന്ദ്രീകരണം കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരിന്നു. കഴിഞ്ഞ സെപ്റ്റംബർ 12ന്, ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പത്രമായ അവെനിയറിനു അനുവദിച്ച അഭിമുഖത്തില്‍ കർത്താവിലല്ലാതെ സമാധാനം കെട്ടിപ്പടുക്കാനോ, സഭയെ കെട്ടിപ്പടുക്കാനോ, ആത്മാക്കളെ രക്ഷിക്കാനോ നമുക്ക് ഒന്നും ചെയ്യാനോ കഴിയില്ലായെന്നു ലെയോ പാപ്പ പറയുകയാണെന്ന് കര്‍ദ്ദിനാള്‍ സാറ അനുസ്മരിച്ചു. കര്‍ദ്ദിനാള്‍ സാറയ്ക്കു സമാനമായി ക്രിസ്തു കേന്ദ്രീകൃതമായ സുവിശേഷ പ്രഖ്യാപനത്തിന് മുന്‍ഗണന നല്‍കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ നിലപാട് പ്രതീക്ഷ പകരുകയാണെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ്‌ മുള്ളറും അടുത്തിടെ പറഞ്ഞിരിന്നു. 2014 നവംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ ആരാധനാക്രമ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ സാറ വിരമിക്കല്‍ 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് 2020-ല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. 2021-ലാണ് പാപ്പ രാജി സ്വീകരിച്ചത്. വത്തിക്കാനിലെ ഏറ്റവും മുതിര്‍ന്ന ആഫ്രിക്കന്‍ പുരോഹിതനായ കര്‍ദ്ദിനാള്‍ സാറ 2001-മുതല്‍ വത്തിക്കാനില്‍ പല പ്രധാന പദവികളും വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള സഭയില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ് കര്‍ദ്ദിനാള്‍ സാറ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-23-14:56:14.jpg
Keywords: പാപ്പ, സാറ