Contents

Displaying 25381-25390 of 26062 results.
Content: 25837
Category: 18
Sub Category:
Heading: മിഷൻ ലീഗ് പ്രേഷിത കലോത്സവം; പാലാ രൂപത ഓവറോൾ ചാമ്പ്യന്മാര്‍
Content: കിടങ്ങൂർ : ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം സർഗപ്രഭ 2025 ൽ പാലാ രൂപത ഓവറോൾ ചാമ്പ്യൻമാരായി. മാനന്തവാടി രൂപതയ്ക്കാണ് രണ്ടാം സ്ഥാനം. കോതമംഗലം രൂപത മൂന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തിൽ കിടങ്ങൂർ സെന്റ് മേരിസ് ഫൊറോനയിൽ നടത്തപ്പെട്ട കലോത്സവം ഫൊറോന വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി വാർഷികത്തിനും സമാപന സമ്മേളനത്തിനും സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങൾ വിതരണം ചെയ്തു. അതിരൂപത ഡയറക്‌ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, സംസ്ഥാന ഡയറക്‌ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, മാത്തുക്കുട്ടി സണ്ണി, സിസ്റ്റർ മേരി ജൂലിയ, ജയ്‌സൺ പുളിച്ചുമാക്കൽ, ബിനോയി പള്ളിപ്പറമ്പിൽ, സുജി പുല്ലുക്കാട്ട്, ജസ്റ്റിൻ വയലിൽ, ബിബിൻ കണ്ടോത്ത്, തോമസ് സെബാസ്റ്റ്യൻ അടുപ്പുകല്ലുങ്കൽ, ജിതിൻ വേലിക്കകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-11-10-09:30:57.jpg
Keywords: മിഷൻ
Content: 25838
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സ് തകര്‍ത്ത പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ക്ക് സമീപം വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ ആലപ്പോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നാശം വിതച്ച ബ്രാഡ് ഗ്രാമത്തിൽ ഐഎസ് ആക്രമണത്തിൽ തകർക്കപ്പെട്ട പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ക്ക് സമീപം വിശുദ്ധ കുര്‍ബാന അര്‍പ്പണം. ഒന്നര പതിറ്റാണ്ടിന് ശേഷം മാരോണൈറ്റ് തീർഥാടനകേന്ദ്രമായ സെന്റ് മാറോൻ പള്ളിയുടെ ശേഷിപ്പുകൾക്കു സമീപം വിശുദ്ധ കുർബാന നടന്നത്. മാരോണൈറ്റ് സ്കൗട്‌സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർഥയാത്രയുടെ ഭാഗമായിട്ടായിരിന്നു ബലിയര്‍പ്പണം. ചരിത്രമുറങ്ങുന്ന ദേവാലയത്തില്‍ 15 വർഷത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഘാൻഡി മഹാന്ന കാർമികത്വം വഹിച്ചു. പുരാതന ക്രൈസ്‌തവ കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരോണൈറ്റ് സ്കൗട്‌സിൻ്റെ നേതൃത്വത്തിൽ തീർഥയാത്ര സംഘടിപ്പിച്ചത്. നിരവധി വിശ്വാസികൾ പങ്കെടുത്തു. ഐഎസ് ഭീകരരുടെ അധിനിവേശത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ച സന്യാസി തൗഫിക് അജിബിൻ്റെ വസതിയായിരുന്ന ഗുഹ ചാപ്പലും സമീപത്തുള്ള സെന്‍റ് സിമിയോൺ ദ സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്‌ടങ്ങളും സംഘം സന്ദർശിച്ചു. ചെറുപ്പക്കാരും പ്രായമായവരുമായ എണ്‍പതിലധികം പേർ പങ്കെടുത്തു. സിറിയയിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിലും തുടർന്ന് ഇവർക്കെതിരായ യുദ്ധത്തിലുമായി സെന്റ് മാറോൻ തീർത്ഥാടന കേന്ദ്രമുൾപ്പെടെ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. നൂറുകണക്കിന് ക്രൈസ്‌തവർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. ഇസ്ലാമിക് തീവ്രവാദികള്‍ വന്‍ നാശം വിതച്ച മേഖലയാണ് ആലപ്പോ. സിറിയയില്‍ ക്രൈസ്തവ നരഹത്യയ്ക്കു ചുക്കാന്‍ പിടിച്ച തീവ്രവാദി സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-10-11:53:56.jpg
Keywords: ഇസ്ലാമിക
Content: 25839
Category: 18
Sub Category:
Heading: മാർ മാത്യു പോത്തനാമൂഴി അവാര്‍ഡ് സമ്മാനിച്ചു
Content: മൂവാറ്റുപുഴ: മനുഷ്യർക്ക് പ്രവൃത്തികളിലെ സ്നേഹസ്‌പർശംകൊണ്ട് ഹാപ്പി ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അതു സമൂഹത്തിൽ ശാന്തി സൃഷ്‌ടിക്കുമെന്നും ഹൃദയ ശസ്ത്രക്രിയ വിദഗ്‌ധനും എറണാകുളം ലിസി ആശുപത്രി കാർഡിയാക് തൊറാസിക് സർജറി വിഭാഗം തലവനുമായ പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. മൂവാറ്റുപുഴ നിർമല കോളജിൽ പത്താമത് മാർ മാത്യു പോത്തനാമൂഴി സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറവ വറ്റാത്ത കാരുണ്യസ്‌പർശമാണ് നമുക്ക് ഇന്നാവശ്യം. വാഹനം ഓടിക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് പരിഗ ണന നൽകിയും കാൽനടയാത്രികർക്കു വഴിനടക്കാൻ സാഹചര്യമൊരുക്കിയും ഹാപ്പി ഹോർമോൺ സൃഷ്ടിക്കാനാകും. സഹായം ചെയ്‌തു അപരനെ സന്തോഷിപ്പിച്ചുകൊണ്ടാകണം ഹാപ്പി ഹോർമോണുകളെ സൃഷ്‌ടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണപ്രഭാഷണ ചടങ്ങിൽ കോളജ് മാനേജർ മോൺ. ഡോ. പയസ് മലേ ക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകനും എടത്വ സെൻ്റ് അലോഷ്യസ് കോളജ് മുൻ പ്രിൻ സിപ്പലും ദീപിക ഡയറക്‌ടറുമായ റവ. ഡോ. തോമസ് പോത്തനാമൂഴി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ ബിഷപ്പ് പോത്തനാമൂഴി ഫൗണ്ടേഷൻ പുരസ്‌കാരം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സമ്മാനിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി കെ. ജോസഫ്, കോ-ഓർഡിനേറ്റർമാരായ ഡോ. നിബു തോംസൺ, ഡോ. അനിത ജെ. മറ്റം എന്നിവർ പ്ര സംഗിച്ചു. പോത്തനാമൂഴി കുടുംബാംഗങ്ങളായ മാണി പോത്തനാമൂഴി, മാത്യു പോത്തനാമൂഴി, വിൻസെൻ്റ് പോത്തനാമൂ ഴി, ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി എന്നിവർ അനുസ്‌മരണചടങ്ങിൽ പങ്കെടുത്തു.
Image: /content_image/India/India-2025-11-11-11:15:39.jpg
Keywords: പോത്തനാ
Content: 25840
Category: 18
Sub Category:
Heading: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യ ദമ്പതീധ്യാനം നവംബർ 28 മുതല്‍
Content: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദമ്പതീധ്യാനം നവംബർ 28നു രാവിലെ ഒന്‍പതുമുതൽ 30 വരെ നടത്തുമെന്നു ഡയറക്‌ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കു പ്രവേശനം. ദമ്പതികളുടെ കൂടെവരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്ക് ചെയ്യാൻ 9447785548.
Image: /content_image/India/India-2025-11-11-11:21:31.jpg
Keywords: ധ്യാന
Content: 25841
Category: 1
Sub Category:
Heading: നൈജീരിയന്‍ വൈദികന്‍ പൊന്തിഫിക്കൽ ഭവനത്തിന്റെ പുതിയ ഉപാധ്യക്ഷൻ
Content: വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കൽ ഭവനത്തിന്റെ പുതിയ ഉപാധ്യക്ഷനായി അഗസ്റ്റീനിയൻ വൈദികനും, നൈജീരിയന്‍ സ്വദേശിയുമായ ഫാ. എഡ്‌വേർഡ് ഡാനിയാങ് ദാലെങ്ങിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. പരിശുദ്ധ പിതാവിന്റെ പൊതു - സ്വകാര്യ കൂടിക്കാഴ്ചകൾക്ക് വേദിയാകുന്ന ഇടമാണ് പൊന്തിഫിക്കൽ ഭവനം അഥവാ പേപ്പൽ ഹൌസ് ഹോൾഡ്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിൽ അംഗവും, പ്രോക്യുറേറ്റർ ജനറലുമായി ഫാ. എഡ്‌വേർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977 ഏപ്രിൽ 4 ന് നൈജീരിയയിലെ ക്വാലയിലെ യിറ്റ്‌ലാറിൽ ജനിച്ച അദ്ദേഹം 2001 നവംബർ 9ന് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. 2004 നവംബർ 13ന് വ്രതവാഗ്ദാനം നടത്തി. 005 സെപ്റ്റംബർ 10 ന് പൗരോഹിത്യം സ്വീകരിച്ചു. 2012 ൽ അൽഫോൻസിയൻ അക്കാദമിയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. ആഫ്രിക്കൻ ഭൂഖണ്ഡത്തോട് ലെയോ പതിനാലാമന്‍ പാപ്പയ്ക്കുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് ഫാ. എഡ്‌വേർഡ് നേരത്തെ പങ്കുവെച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-11-17:25:58.jpg
Keywords: പാപ്പ
Content: 25842
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവരുടെ സംരക്ഷണത്തിന് ട്രംപിന്റെ ഇടപെടല്‍ തേടി ക്രിസ്ത്യൻ നേതാക്കൾ
Content: വാഷിംഗ്ടണ്‍ ഡി‌സി/ ഡമാസ്ക്കസ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷാരയുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ എണ്‍പതിലധികം ക്രിസ്ത്യൻ നേതാക്കൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്ത് കൈമാറി. സിറിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടെയും ദുരവസ്ഥയില്‍ ഇടപെടല്‍ തേടിയാണ് കത്ത്. "സേവ് ദി പെർസെക്യൂട്ടഡ് ക്രിസ്ത്യന്‍സ്" എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അപേക്ഷ കൈമാറിയത്. സിറിയയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കത്ത് കൈമാറിയിരിക്കുന്നത്. നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളില്‍ ട്രംപ് കാണിച്ച ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും അതിനാലാണ് സിറിയന്‍ ക്രൈസ്തവരുടെ വിഷയത്തിലും ഇടപെടല്‍ തേടിയിരിക്കുന്നതെന്നും കൊളറാഡോ ആസ്ഥാനമായുള്ള സംഘടനയുടെ പ്രസിഡന്റായ ഡെഡെ ലോഗെസെൻ ട്രംപിന് അയച്ച കത്തില്‍ പറയുന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സിറിയയിലെ മതന്യൂനപക്ഷങ്ങൾ ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയുടെ അഭാവം നേരിടുന്നുവെന്നും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഐസിസ് ഭീകരർ ബന്ദികളാക്കിവെച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2011-ൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സിറിയയിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂട്ട ക്രിസ്ത്യൻ പലായനത്തിനും വിനാശകരമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിനും ഇടയിൽ സിറിയയിൽ നിന്ന് ക്രീസ്തീയ വിശ്വാസം അപ്രത്യക്ഷമാകുകയാണെന്ന് അടുത്തിടെ സിറിയയിലെ ഹോംസ് ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് വെളിപ്പെടുത്തിയിരിന്നു. 2011-ൽ ഏകദേശം 2.1 ദശലക്ഷമുണ്ടായിരിന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 2024-ൽ ഏകദേശം 540,000 ആയി കുറഞ്ഞുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-11-18:54:24.jpg
Keywords: സിറിയ
Content: 25843
Category: 18
Sub Category:
Heading: ഇന്ത്യൻ ക്രിസ്‌ത്യൻ മൂവ്‌മെന്‍റ് പുരസ്‌കാരം ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവയ്ക്ക്
Content: കൊച്ചി: ഇന്ത്യൻ ക്രിസ്‌ത്യൻ മൂവ്‌മെന്‍റ് (ഐസിഎം) ഏർപ്പെടുത്തിയ ഡോ. ജെ. അലക്‌സാണ്ടർ പുരസ്‌കാരം മലങ്കര ഓർത്തഡോക്സ് സിറിയൻ സഭാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവയ്ക്ക്. പതിനേഴ് ചാരിറ്റി സംഘടനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണമുൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഐസിഎം ഭാരവാഹികൾ അറിയിച്ചു. 15ന് കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്ക്‌കാരം സമ്മാനി ക്കും. ഐസിഎം പ്രസിഡൻ്റ് ഡോ. ജോൺ ജോസഫ് അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2025-11-12-10:57:41.jpg
Keywords: മലങ്കര
Content: 25844
Category: 18
Sub Category:
Heading: പ്രോലൈഫ് ബോധവത്കരണവും ജപമാല പ്രാർത്ഥനയും നടത്തി
Content: ചങ്ങനാശേരി: അതിരൂപത കൃപ പ്രോലൈഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മതുമൂല കവലയിൽ പ്രോലൈഫ് ബോധവത്കരണവും ജപമാല പ്രാർത്ഥനയും നടത്തി. ഫാ. അലക്‌സ് വാച്ചാപറമ്പിൽ, ഫാ. ലൂയീസ് വെള്ളാനിക്കൽ എന്നിവർ സന്ദേശം നൽകി. ജീവനെതിരായി വളർന്നുവരുന്ന മദ്യം, മയക്കുമരുന്ന്, ലൈംഗിക തിന്മകൾ തുടങ്ങിയവയിൽനിന്നും ഗർഭഛിദ്രം, ആത്മഹത്യ, ദയാവധം തുടങ്ങിയ തിന്മകൾക്കെതിരേയും സമൂഹത്തെ ബോധവത്കരിക്കാൻ വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സിബിച്ചൻ ഉപ്പുകുന്നേൽ, ഏബ്രഹാം പുത്തൻകളം, ജെസി ജേക്കബ്, ഡോമിനിക് ആന്റണി, ജോഷി കൊല്ലാപുരം, ജോസ് കരിങ്ങട, ലില്ലിക്കുട്ടി ആയാലൂർ, ആനിയമ്മ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2025-11-12-11:04:36.jpg
Keywords: ചങ്ങനാശേരി
Content: 25845
Category: 1
Sub Category:
Heading: 2026-ല്‍ അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ തീരുമാനം
Content: ബാൾട്ടിമോര്‍: 2026-ൽ രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്നതിന് ദേശീയ മെത്രാന്‍ സമിതി അംഗീകാരം നൽകി. ബാൾട്ടിമോറിൽ നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്ലീനറി അസംബ്ലിയിൽ ബിഷപ്പുമാർ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹത്തിനും കരുതലിനും സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരിന്നു. കത്തോലിക്ക വിശ്വാസികളെ സമർപ്പണത്തിനായി ഒരുങ്ങാൻ സഹായിക്കുന്നതിന്, ബിഷപ്പുമാർ നൊവേന ഉൾപ്പെടെയുള്ളവയ്ക്കൂ രൂപം നല്‍കുമെന്നു ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻ-സൗത്ത് ബെൻഡിലെ ബിഷപ്പ് കെവിൻ റോഡ്‌സ് പറഞ്ഞു. നൂറു വർഷങ്ങൾക്ക് മുന്‍പ്, 1925-ൽ ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോട് അനുബന്ധിച്ചുള്ള തന്റെ ചാക്രികലേഖനത്തിൽ, പയസ് പതിനൊന്നാമൻ മാർപാപ്പ, ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രബോധനം ഉപയോഗിച്ച് ക്രിസ്തുവിനോടുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുള്ള ഒരു മാർഗമായി, തന്നെത്തന്നെയും കുടുംബങ്ങളെയും രാഷ്ട്രങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന രീതിയെ കുറിച്ച് പരാമര്‍ശിച്ചിരിന്നു. തന്റെ നാലാമത്തെയും അവസാനത്തെയും ചാക്രിക ലേഖനമായ ഡിലെക്സിത് നോസിൽ, ഫ്രാൻസിസ് മാർപാപ്പ ദൈവ മനുഷ്യ സ്നേഹത്തിന്റെ ആത്യന്തിക പ്രതീകമായി തിരുഹൃദയ ഭക്തിയെ കത്തോലിക്ക ജീവിതത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവന്നുവെന്നും മെത്രാന്‍ സമിതിയുടെ കീഴിലുള്ള മതസ്വാതന്ത്ര്യ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച റോഡ്‌സ് അനുസ്മരിച്ചു. യേശുവിന്റെ തിരുഹൃദയ തിരുനാൾ ആഘോഷത്തിനും പ്രതിഷ്ഠയ്ക്കും യു‌എസ് പ്രസിഡന്‍റ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ക്ഷണിക്കണമെന്നുള്ള നിര്‍ദ്ദേശം മിയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി മുന്നോട്ടുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2025-11-12-12:49:03.jpg
Keywords: അമേരിക്ക
Content: 25846
Category: 1
Sub Category:
Heading: നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ ലെയോ പാപ്പ ശ്രീലങ്കയിലേക്ക്?
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ ലെയോ പാപ്പ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക ഉയർന്നുവരുന്ന പശ്ചാത്തലത്തില്‍ മാർപാപ്പയുടെ സന്ദർശന സാധ്യത വത്തിക്കാൻ നയതന്ത്രജ്ഞനും സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള വത്തിക്കാന്‍ ബന്ധങ്ങളുടെ സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറാണ് ഉന്നയിച്ചിരിക്കുന്നത്. 1975 സെപ്റ്റംബർ 6ന് പരിശുദ്ധ സിംഹാസനവുമായി സ്ഥാപിതമായ നയതന്ത്ര ബന്ധങ്ങള്‍ക്കു അന്‍പത് വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ നവംബർ 3-8 തീയതികളിൽ ശ്രീലങ്ക സന്ദർശിച്ചിരിന്നു. പ്രസിഡന്റ് അനുര കുമാര ദിസനായകേയയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ, സമാധാനത്തിനും സുസ്ഥിരമായ പുരോഗതിയും കണക്കിലെടുത്ത് ലെയോ പതിനാലാമൻ പാപ്പ രാജ്യം സന്ദർശിക്കുന്നത് പരിഗണിക്കാമെന്ന് ആർച്ച് ബിഷപ്പ് ഗല്ലാഘർ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="ta" dir="ltr">பொருளாதார ஸ்திரத்தன்மை, தேசிய ஒற்றுமைக்கான இலங்கை அரசாங்கத்தின் முயற்சிகளுக்கு வத்திக்கான் பாராட்டு<br><br>மேலதிக விபரம் &gt;&gt;&gt; <a href="https://t.co/BKX4gPkj1I">https://t.co/BKX4gPkj1I</a><a href="https://twitter.com/hashtag/PresidentAnuraKumaraDissanayake?src=hash&amp;ref_src=twsrc%5Etfw">#PresidentAnuraKumaraDissanayake</a> <a href="https://twitter.com/hashtag/AnuraKumaraDissanayake?src=hash&amp;ref_src=twsrc%5Etfw">#AnuraKumaraDissanayake</a> <a href="https://twitter.com/hashtag/PresidentialSecretariat?src=hash&amp;ref_src=twsrc%5Etfw">#PresidentialSecretariat</a> <a href="https://twitter.com/hashtag/ArchbishopGallagher?src=hash&amp;ref_src=twsrc%5Etfw">#ArchbishopGallagher</a> <a href="https://twitter.com/hashtag/Vatican?src=hash&amp;ref_src=twsrc%5Etfw">#Vatican</a> <a href="https://twitter.com/hashtag/SriLanka?src=hash&amp;ref_src=twsrc%5Etfw">#SriLanka</a> <a href="https://twitter.com/hashtag/LKA?src=hash&amp;ref_src=twsrc%5Etfw">#LKA</a> <a href="https://twitter.com/hashtag/SL?src=hash&amp;ref_src=twsrc%5Etfw">#SL</a> <a href="https://t.co/hLtEvZZjPy">pic.twitter.com/hLtEvZZjPy</a></p>&mdash; Thinakaran News (@ThinakaranLK) <a href="https://twitter.com/ThinakaranLK/status/1985746676674625965?ref_src=twsrc%5Etfw">November 4, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മത - വംശീയ വിഭാഗങ്ങൾക്കിടയിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്ക കൈവരിച്ച പുരോഗതിയിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു മതിപ്പുണ്ടെന്നും വത്തിക്കാന്റെ ശ്രീലങ്കയുമായുള്ള ബന്ധവും പല മേഖലകളിലുമുള്ള പുരോഗതിയും കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ ശ്രീലങ്ക സന്ദർശിക്കുന്നതിനെക്കുറിച്ച് പാപ്പ പരിഗണിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015 ജനുവരിയിൽ, ഫ്രാൻസിസ് മാർപാപ്പ ശ്രീലങ്ക സന്ദർശിച്ചിരിന്നു. സന്ദർശന വേളയിലാണ് ശ്രീലങ്കയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ജോസഫ് വാസിനെ (1651–1711) ഫ്രാൻസിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2025-11-12-14:44:14.jpg
Keywords: പാപ്പ, ശ്രീലങ്ക