Contents
Displaying 25821-25830 of 26058 results.
Content:
26279
Category: 1
Sub Category:
Heading: "ലഭിച്ചത് ആഴമേറിയ ആത്മീയനുഭവം": ധ്യാന ഗുരുവിന് നന്ദിയര്‍പ്പിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 22 മുതല്‍ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനത്തിന് സമാപനം. നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡന്‍ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു. യൂജിൻ മൂന്നാമൻ എന്ന പേരിൽ പാപ്പയായിത്തീർന്ന ഇറ്റലിയിലെ പിസയിൽനിന്നുള്ള ബെർണാർഡോ ദേയി പാഗനെല്ലിക്ക് എഴുതിയ തന്റെ കത്തിലൂടെ വിശുദ്ധ ബെർണാഡ് നൽകിയ ഉപദേശങ്ങള്‍ ശ്രദ്ധേയമായിരിന്നുവെന്നും "പ്രലോഭനങ്ങളെ"ക്കുറിച്ചുള്ള ധ്യാനങ്ങളും വിശുദ്ധ ബെർണാഡ്, സന്യാസ ജീവിതം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലൂടെ കടന്നുപോയതും അനുഭവഭേദ്യമായെന്നും പാപ്പ പറഞ്ഞു. വിശുദ്ധൻ ജീവിച്ചിരുന്ന കാലത്തെ സഭയുടെ പ്രശ്നങ്ങൾക്ക് പ്രയോഗികപരിഹാരം നിർദ്ദേശിക്കുക എന്നതിനേക്കാൾ, മെച്ചപ്പെട്ട ഒരു പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി, നല്ല വ്യക്തികളെ കൂടെക്കൂട്ടാനാണ് വിശുദ്ധ ബെർണാഡ് പാഗനെല്ലിക്ക് നൽകുന്ന ഉപദേശമെന്ന്, ബിഷപ്പ് വാർഡൻ ധ്യാനത്തിനിടെ ഓർമ്മിപ്പിച്ചിരിന്നു. ലെയോ പതിനാലാമൻ പാപ്പ കൂടി അംഗമായ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ആദ്ധ്യാത്മികപിതാവായ വിശുദ്ധ അഗസ്റ്റിന്റെ ഉദ്‌ബോധങ്ങളെയും ധ്യാനഗുരു തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. മെത്രാന്റെ ഓഫീസെന്നത് ഒരു പടയാളിയുടെ ഭാണ്ഡക്കെട്ട് പോലെയാണെന്ന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച ബിഷപ്പ് വാർഡൻ, ക്രിസ്തുവിന്റെ നുകം ലഘുവാണെന്നും, അത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും തിരുവചനത്തെയും വിശുദ്ധ അഗസ്റ്റിന്റെ കൃതികളെയും അധികരിച്ച് പ്രസ്താവിച്ചു. തങ്ങളുടെ ചുമടുകളെ സ്നേഹിക്കുന്നവർക്ക് അത് ഭാരം കുറഞ്ഞതാണെന്നും, എന്നാൽ വെറുക്കുന്നവർക്ക് അത് കഠിനമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിന്നു. ഫെബ്രുവരി 22നു അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ ആരംഭിച്ച ധ്യാനം ഇന്നലെയാണ് സമാപിച്ചത്. റോമിൽ താമസിക്കുന്ന കർദ്ദിനാളുമാരും കൂരിയായുടെ വിവിധ ഡിക്കാസ്റ്ററികളിലെ അധ്യക്ഷന്മാരും പാപ്പയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികളും ധ്യാനത്തിൽ പങ്കെടുത്തു. ധ്യാനം നയിച്ച ബിഷപ്പ് വാർഡന്‍ പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്നു. നിരീശ്വരവാദത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ വ്യക്തിപരമായ യാത്രയെക്കുറിച്ച് അദ്ദേഹം പലതവണ വിവരിച്ചിട്ടുണ്ട്. 2020 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം അഭിഷിക്തനായത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-16:12:09.jpg
Keywords: ലെയോ
Category: 1
Sub Category:
Heading: "ലഭിച്ചത് ആഴമേറിയ ആത്മീയനുഭവം": ധ്യാന ഗുരുവിന് നന്ദിയര്‍പ്പിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 22 മുതല്‍ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനത്തിന് സമാപനം. നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡന്‍ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു. യൂജിൻ മൂന്നാമൻ എന്ന പേരിൽ പാപ്പയായിത്തീർന്ന ഇറ്റലിയിലെ പിസയിൽനിന്നുള്ള ബെർണാർഡോ ദേയി പാഗനെല്ലിക്ക് എഴുതിയ തന്റെ കത്തിലൂടെ വിശുദ്ധ ബെർണാഡ് നൽകിയ ഉപദേശങ്ങള്‍ ശ്രദ്ധേയമായിരിന്നുവെന്നും "പ്രലോഭനങ്ങളെ"ക്കുറിച്ചുള്ള ധ്യാനങ്ങളും വിശുദ്ധ ബെർണാഡ്, സന്യാസ ജീവിതം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലൂടെ കടന്നുപോയതും അനുഭവഭേദ്യമായെന്നും പാപ്പ പറഞ്ഞു. വിശുദ്ധൻ ജീവിച്ചിരുന്ന കാലത്തെ സഭയുടെ പ്രശ്നങ്ങൾക്ക് പ്രയോഗികപരിഹാരം നിർദ്ദേശിക്കുക എന്നതിനേക്കാൾ, മെച്ചപ്പെട്ട ഒരു പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി, നല്ല വ്യക്തികളെ കൂടെക്കൂട്ടാനാണ് വിശുദ്ധ ബെർണാഡ് പാഗനെല്ലിക്ക് നൽകുന്ന ഉപദേശമെന്ന്, ബിഷപ്പ് വാർഡൻ ധ്യാനത്തിനിടെ ഓർമ്മിപ്പിച്ചിരിന്നു. ലെയോ പതിനാലാമൻ പാപ്പ കൂടി അംഗമായ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ആദ്ധ്യാത്മികപിതാവായ വിശുദ്ധ അഗസ്റ്റിന്റെ ഉദ്‌ബോധങ്ങളെയും ധ്യാനഗുരു തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. മെത്രാന്റെ ഓഫീസെന്നത് ഒരു പടയാളിയുടെ ഭാണ്ഡക്കെട്ട് പോലെയാണെന്ന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച ബിഷപ്പ് വാർഡൻ, ക്രിസ്തുവിന്റെ നുകം ലഘുവാണെന്നും, അത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും തിരുവചനത്തെയും വിശുദ്ധ അഗസ്റ്റിന്റെ കൃതികളെയും അധികരിച്ച് പ്രസ്താവിച്ചു. തങ്ങളുടെ ചുമടുകളെ സ്നേഹിക്കുന്നവർക്ക് അത് ഭാരം കുറഞ്ഞതാണെന്നും, എന്നാൽ വെറുക്കുന്നവർക്ക് അത് കഠിനമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിന്നു. ഫെബ്രുവരി 22നു അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ ആരംഭിച്ച ധ്യാനം ഇന്നലെയാണ് സമാപിച്ചത്. റോമിൽ താമസിക്കുന്ന കർദ്ദിനാളുമാരും കൂരിയായുടെ വിവിധ ഡിക്കാസ്റ്ററികളിലെ അധ്യക്ഷന്മാരും പാപ്പയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികളും ധ്യാനത്തിൽ പങ്കെടുത്തു. ധ്യാനം നയിച്ച ബിഷപ്പ് വാർഡന്‍ പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്നു. നിരീശ്വരവാദത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ വ്യക്തിപരമായ യാത്രയെക്കുറിച്ച് അദ്ദേഹം പലതവണ വിവരിച്ചിട്ടുണ്ട്. 2020 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം അഭിഷിക്തനായത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-16:12:09.jpg
Keywords: ലെയോ
Content:
26280
Category: 1
Sub Category:
Heading: കോപ്റ്റിക് രക്തസാക്ഷികള്‍ വിശ്വാസ ജീവിതത്തിന് പ്രത്യാശ പകരുന്നു: അനുസ്മരണവുമായി നടൻ ജോനാഥൻ റൂമി
Content: വാഷിംഗ്ടൺ ഡിസി: ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച 21 ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് 'ദ ചോസൺ' പരമ്പരയിൽ യേശുക്രിസ്തുവിനെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ നടൻ ജോനാഥൻ റൂമി. ശക്തമായ വിശ്വാസം ആവശ്യമുള്ള നമ്മുടെ ജീവിതത്തിലെ നിമിഷങ്ങളിൽ ഇവരുടെ ജീവിതക്കഥ നമ്മുടെ ദൃഡനിശ്ചയത്തെ ശക്തിപ്പെടുത്താൻ സഹായിക്കുകയാണെന്നും പ്രത്യേകിച്ച് ജീവിതത്തിലെ ചില മേഖലകളിൽ നാം ദുർബലരായിരിക്കുമ്പോൾ ഇവരുടെ ജീവിതം പ്രത്യാശ പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 22ന് വാഷിംഗ്ടണിൽ നടന്ന രക്തസാക്ഷികളെ അനുസ്മരിച്ചുള്ള പരിപാടിയിലാണ് റൂമിയുടെ പ്രതികരണം. ഈജിപ്തിലെ ദുർബലരായ കുട്ടികളെ സേവിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ കോപ്റ്റിക് ഓർഫൻസും മ്യൂസിയവും സംഘടിപ്പിച്ച പരിപാടിയിലാണ് ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ചത്. ‘അവർ യേശുവിനു വേണ്ടി മരിച്ചു. ഇന്ന് അവനുവേണ്ടി ജീവിക്കാൻ ഞാൻ എന്താണ് ചെയ്യുന്നത്?’ റൂമി ചോദ്യമുയര്‍ത്തി. കോപ്റ്റിക് ജനതയുടെ ചരിത്രം, 21 രക്തസാക്ഷികളുടെ ജീവിതകഥ കേന്ദ്രമാക്കിയുള്ള പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. 2015 ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ലോകത്തെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക തീവ്രവാദികളാണ് കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസത്തില്‍ വിറളിപൂണ്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ പിന്നീട് കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-17:16:40.jpg
Keywords: കോപ്റ്റി
Category: 1
Sub Category:
Heading: കോപ്റ്റിക് രക്തസാക്ഷികള്‍ വിശ്വാസ ജീവിതത്തിന് പ്രത്യാശ പകരുന്നു: അനുസ്മരണവുമായി നടൻ ജോനാഥൻ റൂമി
Content: വാഷിംഗ്ടൺ ഡിസി: ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച 21 ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് 'ദ ചോസൺ' പരമ്പരയിൽ യേശുക്രിസ്തുവിനെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ നടൻ ജോനാഥൻ റൂമി. ശക്തമായ വിശ്വാസം ആവശ്യമുള്ള നമ്മുടെ ജീവിതത്തിലെ നിമിഷങ്ങളിൽ ഇവരുടെ ജീവിതക്കഥ നമ്മുടെ ദൃഡനിശ്ചയത്തെ ശക്തിപ്പെടുത്താൻ സഹായിക്കുകയാണെന്നും പ്രത്യേകിച്ച് ജീവിതത്തിലെ ചില മേഖലകളിൽ നാം ദുർബലരായിരിക്കുമ്പോൾ ഇവരുടെ ജീവിതം പ്രത്യാശ പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 22ന് വാഷിംഗ്ടണിൽ നടന്ന രക്തസാക്ഷികളെ അനുസ്മരിച്ചുള്ള പരിപാടിയിലാണ് റൂമിയുടെ പ്രതികരണം. ഈജിപ്തിലെ ദുർബലരായ കുട്ടികളെ സേവിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ കോപ്റ്റിക് ഓർഫൻസും മ്യൂസിയവും സംഘടിപ്പിച്ച പരിപാടിയിലാണ് ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ചത്. ‘അവർ യേശുവിനു വേണ്ടി മരിച്ചു. ഇന്ന് അവനുവേണ്ടി ജീവിക്കാൻ ഞാൻ എന്താണ് ചെയ്യുന്നത്?’ റൂമി ചോദ്യമുയര്‍ത്തി. കോപ്റ്റിക് ജനതയുടെ ചരിത്രം, 21 രക്തസാക്ഷികളുടെ ജീവിതകഥ കേന്ദ്രമാക്കിയുള്ള പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. 2015 ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ലോകത്തെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക തീവ്രവാദികളാണ് കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസത്തില്‍ വിറളിപൂണ്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ പിന്നീട് കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-17:16:40.jpg
Keywords: കോപ്റ്റി
Content:
26281
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ പത്രോസിന്റെ വിശ്വാസപ്രഖ്യാപനം, പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ബീഡ്, വിശുദ്ധ ആഗസ്തീനോസ്, ആള്‍സിലെ ചെസാറിയൂസ്, തെര്‍ത്തുല്യന്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, വിശുദ്ധ സിപ്രിയാന്‍, അലക്‌സാണ്ഡ്രിയായിലെ സിറിള്‍, നീസായിലെ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: കേസറിയാ-ഫിലിപ്പിയിലെ മനുഷ്യത്വവും സൂചിപ്പിക്കപ്പെടുന്നു- വിശുദ്ധ മര്‍ക്കോസ് 8:27-30 }# (മത്താ 16,13-20) (ലൂക്കാ 9,18-21) 27 ഈശോയും ശിഷ്യന്‍മാരും കേസറിയാ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? 28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു. 29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ മിശിഹായാണ്. 30 തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു. *************************************************************** ➤ #{red->none->b->വിശുദ്ധ ബീഡ്: }# കര്‍ത്താവ് തന്നെത്തന്നെ 'മനുഷ്യപുത്രന്‍' എന്നു വിളിച്ചു (മത്താ 8,20; 9,6; മര്‍ക്കോ 8,31; 14,62; ലൂക്കാ 18,31; 22,48; യോഹ 5,27). നഥാനയേല്‍ അവനെ ദൈവപുത്രനായി ഏറ്റുപറഞ്ഞു (യോഹ 1,49). ഇതിനു സമാനമാണ് ഇപ്പോഴത്തെ വിവരണം. ആളുകള്‍ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്ന് ആരാഞ്ഞപ്പോള്‍ ഈശോയോട് പത്രോസ് പറഞ്ഞത്: ''നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു'' എന്നാണ് (മത്താ 16,16). ഇത് നീതിയുടെ രക്ഷാപദ്ധതിപ്രകാരം സംഭവിച്ചതാണ്. ഏകമദ്ധ്യസ്ഥന്റെ രണ്ടു സ്വഭാവങ്ങളും ഇവിടെ ഊന്നിപ്പറയുന്നു. അവന്റെ മനുഷ്യത്വവും ദൈവത്വവും മറ്റു മനുഷ്യരും ഈശോതന്നെയും സാക്ഷ്യപ്പെടുത്തുന്നു. ദൈവവും മനുഷ്യനുമായവന്‍ താന്‍ സ്വീകരിച്ച മനുഷ്യത്വത്തിന്റെ ദുര്‍ബലത എടുത്തുപറയുമ്പോള്‍ മനുഷ്യര്‍ അവനിലുള്ള നിത്യദൈവികതയുടെ ശക്തിയെ ഏറ്റുപറയുന്നു (Homilies on the Gospels 1.17). #{black->none->b->വിശ്വാസികള്‍ ''ക്രിസ്ത്യാനികള്‍'' എന്നു വിളിക്കപ്പെടുന്നു }# മിശിഹാ എന്ന ഹെബ്രായ പദത്തിനു തുല്യമായ ഗ്രീക്കുവാക്ക് 'ക്രിസ്‌തോസ്' 'ക്രിസ്തു' (അഭിഷിക്തന്‍) എന്നാണ്. ഗ്രീക്കിലെ 'ക്രിസ്മ' ( (Chrisma) എന്നതിന്റെ അര്‍ത്ഥം 'അഭിഷേകം' എന്നാണ്. നമ്മുടെ കര്‍ത്താവ് 'ക്രിസ്തു' അഥവാ 'അഭിഷിക്തന്‍' എന്നു വിളിക്കപ്പെട്ടു. കാരണം, പത്രോസ് പറയുന്നപ്രകാരം അവന്‍ ''പരിശുദ്ധാരൂപിയാലും ശക്തിയായും അഭിഷേകം ചെയ്യപ്പെട്ടു'' (നടപടി 10,38). ഈശോയെക്കുറിച്ച് സങ്കീര്‍ത്തകനും പറയുന്നു: ''ദൈവം, അങ്ങയുടെ ദൈവം, സന്തോഷത്തിന്റെ തൈലത്താല്‍, സ്‌നേ ഹിതരെക്കാള്‍ അധികമായി അങ്ങയെ അഭിഷേചിച്ചു'' (സങ്കീ 45,7). ഈശോ നമ്മെ സ്‌നേഹിതരെന്നു വിളിക്കുന്നു. എന്തെന്നാല്‍ ദൃശ്യമായ തൈലത്താല്‍, മാമ്മോദീസായില്‍ പരിശുദ്ധാരൂപിയുടെ കൃപ സ്വീകരിക്കാന്‍ നമ്മളും പൂര്‍ണ്ണമായി അഭിഷേകം ചെയ്യപ്പെട്ടു. ക്രിസ്തുവിന്റെ പേരിനാല്‍ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടുന്നു (നടപടി 11,26) (Exposition on the Gospel of St.Mark 1.16). ♦️ #{blue->none->b-> വചനഭാഗം: പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം- വിശുദ്ധ മര്‍ക്കോസ് 8:31-38 }# (മത്താ 16,21-28) (ലൂക്കാ 9,22-27) 31 മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാന പുരോഹിതന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. 32 അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്‌സം പറയാന്‍ തുടങ്ങി. 33 ഈശോ പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. 34 അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 35 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. 36 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? 37 മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? 38 പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും. *************************************************************** ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# ഈശോ പറയുന്നു: ''എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിക്കട്ടെ'' (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). എത്ര ദുഷ്‌ക്കരമാണ് ഇത്. എന്നാല്‍ അവിടുന്ന് കല്‍പിക്കുന്നത് നിറവേറ്റാനുള്ള സഹായം അവിടുന്നുതന്നെ നമുക്കു നല്‍കുമ്പോള്‍ അത് ദുഷ്‌ക്കരമോ വേദനാജനകമോ അല്ല. എന്തെന്നാല്‍ കല്‍പിക്കപ്പെട്ടവയില്‍ ദുഷ്‌ക്കരമായിട്ടുള്ളതിനെ സ്‌നേഹം എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു (മത്താ 11,29-30) (Sermons on the New Testament Lessons 46.1). #{black->none->b->ശരിയായ പരിത്യജിക്കല്‍ }# ''സ്വന്തം ജീവനെ നഷ്ടപ്പെടുത്തുക'' എന്നത് ഹത്യയ്ക്കുള്ള ആഹ്വാനമായി കണക്കാക്കരുത്. സ്വയംഹത്യ അക്ഷന്തവ്യമായ കുറ്റമാണ്. എന്നാല്‍ വരാനിരിക്കുന്ന ജീവിതത്തെ അവഗണിക്കത്തക്കവിധം ഈലോകത്തിലെ അവിഹിത സന്തോഷങ്ങളോട് ഒരുവനെ ബന്ധിച്ചു നിര്‍ത്തുന്നതായി അവനിലുള്ള എല്ലാറ്റിനെയും അവന്‍ ഹനിക്കണം. ''സ്വന്തം ജീവനെ വെറുക്കണം'' എന്നതിന്റെ അര്‍ത്ഥമിതാണ്. അതിനോടു ചേര്‍ത്തുതന്നെ ജീവന്‍ നേടുന്നതിന്റെ മെച്ചവും അവിടുന്ന് വ്യക്തമാക്കുന്നു. ''ഈ ലോകത്തില്‍ തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ നിത്യജീവനിലേക്ക് അതിനെ നേടുന്നു'' (യോഹ 12,25) (Letter 243, To Laetus). ➤ #{red->none->b->ആള്‍സിലെ ചെസാറിയൂസ്: }# അവിടുത്തെ കല്‍പനകള്‍ വിഷമമേറിയവയല്ല; എന്തെന്നാല്‍ താന്‍ കല്‍പിക്കുന്നതു നിറവേറ്റാന്‍ അവിടുന്ന് നമ്മെ സഹായിക്കുന്നു. നമ്മോടുതന്നെയുള്ള സ്‌നേഹത്താലാണ് നമ്മള്‍ നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്. നമ്മെത്തന്നെ പരിത്യജിക്കുന്നതിലൂടെ നമ്മള്‍ കണ്ടെത്തപ്പെടും. തന്നോടുതന്നെയുള്ള സ്‌നേഹമാണ് ആദ്യമനുഷ്യന്റെ നാശത്തിന് വഴിവച്ചത്. ക്രമരാഹിത്യത്തിനടിപ്പെട്ട് അവന്‍ തന്നെത്തന്നെ സ്‌നേഹിക്കാതിരുന്നങ്കില്‍ അവന്‍ ദൈവത്തിനു വിധേയപ്പെടുകയും തന്നെക്കാളുപരി ദൈവത്തെ സ്‌നേഹിക്കുകയും ചെയ്യുമായിരുന്നു (Sermons 159). #{black->none->b->''നിന്റെ കുരിശെടുക്കുക'' }# ''നിന്റെ കുരിശെടുക്കുക'' എന്നതിന്റെ അര്‍ത്ഥമിതാണ്: എല്ലാ പ്രയാസങ്ങളും സഹിക്കുന്നതുവഴി അവന്‍ എന്നെ അനുഗമിക്കും. എന്റെ പഠനങ്ങളും പ്രബോധനങ്ങളുമനുസരിച്ച് അവന്‍ എന്നെ അനുഗമിക്കാനാരംഭിക്കുമ്പോള്‍ പലരും അവനെതിരാകുകയും അവന്റെ മാര്‍ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവനെ പരിഹസിക്കുന്നവരും പീഡിപ്പിക്കുന്നവരും ഉണ്ടാകും (മത്താ 5,11). അവരില്‍ സഭയ്ക്കു പുറമേയുള്ളവര്‍ മാത്രമല്ല. സഭാംഗങ്ങളാണെന്ന പ്രതീതിയുളവാക്കുകയും എന്നാല്‍ വഴിപിഴച്ച ജീവിതശൈലികള്‍മൂലം അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരും ഉണ്ടാകും. പേരില്‍മാത്രം ക്രിസ്ത്യാനികളായ ഇത്തരക്കാര്‍ സത്യക്രിസ്ത്യാനികളെ പിന്തുടര്‍ന്നു പീഡിപ്പിക്കും. ശരീരത്തില്‍ ശുദ്ധരക്തത്തിനുപുറമേ അശുദ്ധ രക്തവുമുള്ളതുപോലെ സഭാഗാത്രത്തില്‍ ഇത്തരക്കാരുമുണ്ടായേക്കാം (2 പത്രോ 2,1-3). നീ മിശിഹായെ പിന്‍ചെല്ലാനാഗ്രഹിക്കുന്നെങ്കില്‍ കുരിശെടുക്കാന്‍ വൈകരുത്. പാപികളോട് സഹിഷ്ണത പുലര്‍ത്തുക; എന്നാല്‍ അവര്‍ക്ക് കീഴട ങ്ങരുത്. ദുഷ്ടരുടെ കപടസന്തോഷങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. മിശിഹായെപ്രതിയും അവനുമായുള്ള സൗഹാര്‍ദ്ദത്തിന് യോഗ്യരാകുന്നതിനുവേണ്ടിയും നിങ്ങള്‍ എല്ലാറ്റിലുംനിന്ന് അകന്നുനില്ക്കുവിന്‍ (Sermons 159.5). #{black->none->b->നടക്കാന്‍ കാലുകള്‍ വേണം }# തന്നെത്തന്നെ പരിത്യജിക്കണമെന്ന ഉദ്‌ബോധനം കഠിനമെന്നും കര്‍ത്താവ് നമ്മുടെമേല്‍ ദുര്‍വഹമായ ഭാരംചുമത്തുന്നെന്നും നമ്മള്‍ വിചാരിക്കുന്നുണ്ടാവാം (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). ഒരു കല്പന നിറവേറ്റാന്‍ സഹായിക്കുന്നവന്‍ തന്നെ അതു നല്‍കുമ്പോള്‍ അതൊരു ഭാരമല്ല. അവിടുന്ന് കടന്നുപോയ സ്ഥലത്തേക്കുതന്നെയാണ് പിന്തുടരേണ്ടത്. അവിടുന്ന് ഉയിര്‍ത്തശേഷം സ്വര്‍ഗാരോഹണം ചെയ്തുവെന്ന് നമുക്കറിയാം. എങ്കില്‍ നമ്മളും അവനെ പിന്തുടരണം. നിരാശപ്പെടേണ്ട. സ്വന്തം കഴിവിനാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. എന്നാല്‍ മിശിഹാ നല്‍കിയ വാഗ്ദാനം നമുക്കുണ്ട്. മിശിഹായില്‍ വസിക്കുന്നുവെന്നവകാശപ്പെടുന്നവന്‍ അവന്‍ ചരിച്ചതുപോലെ ചരിക്കണം. നീ മിശിഹായെ അനുഗമിക്കാനാഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ താഴ്ത്തിയതുപോലെ നീയും സ്വയം വിനീതനാകുക. അവന്‍ ഉയര്‍ന്നിടത്തോളം ഉയരാന്‍ നീയാഗ്രഹിക്കുന്നെങ്കില്‍ അവന്റെ താഴ്മയെ നീ പുച്ഛിക്കരുത്. മനുഷ്യപാപങ്ങള്‍ വഴിയെ പരുപരുത്തതാക്കി. മിശിഹായുടെ ഉത്ഥാനം അതിനെ നേരെയാക്കി. അവന്‍ തന്നെ മുമ്പേനടന്ന് ഏറ്റവും ഇടുങ്ങിയ വഴിയായിരുന്നതിനെ രാജകീയ വീഥിയാക്കി മാറ്റിയിരിക്കുന്നു. ഈ രാജപാതയിലൂടെ പായണമെങ്കില്‍ രണ്ടു കാലുകള്‍ വേണം. എളിമയും ഉപവിയുമാണവ. ഉന്നതത്തിലെത്താനാഗ്രഹിക്കുന്ന ആരും കയറേണ്ട ആദ്യപടി എളിമയുടേതാണ്. എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലേക്കു ചാടേണ്ട. കയറുന്നതിനു പകരം വീഴുകയായിരിക്കും ഫലം. എളിമയെന്ന ആദ്യപടി മുതല്‍ ആരംഭിക്കൂ. നിങ്ങള്‍ക്കു കയറാനാകും (Sermons 159.1.4-6). ➤ #{red->none->b->തെര്‍ത്തുല്യന്‍: }# ''നിന്റെ കുരിശ്'' എന്നത് (മത്താ 16,24; ലൂക്കാ 9,23; 14,27) നിന്റെ ശരീരത്തില്‍ നീ വഹിക്കുന്ന ഉത്ക്കണ്ഠകളെയും സഹനങ്ങളെയും സൂചിപ്പിക്കുന്നു. ശരീരംതന്നെ, ഒരുതരത്തില്‍, കുരിശാകൃതിയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (On Idolaty 12). #{black->none->b->ലജ്ജയെ തള്ളിക്കളയുക}# തെര്‍ത്തുല്യന്‍: ദൈവപുത്രന്‍ ക്രൂശിതനായെന്ന് ഏറ്റുപറയുന്നതില്‍ വിശ്വാസി ലജ്ജിക്കുന്നില്ല. ലജ്ജിക്കാതിരിക്കുന്നതുവഴി നല്ല അര്‍ത്ഥത്തില്‍ അവര്‍ ''ലജ്ജയില്ലാത്തവരും ഭോഷന്മാരും'' ആണെന്നു പറയാം. മാനുഷിക വീക്ഷണത്തില്‍ കുരിശുമരണം നിന്ദനീയമാണ്. മനുഷ്യരെല്ലാം ഇതൊരു ഇടര്‍ച്ചയായി (അപമാനമായി) കരുതുമ്പോഴും ''ദൈവപുത്രന്‍ സത്യമായും മരിച്ചു'' എന്നു നമ്മള്‍ ഉറപ്പിച്ചുപറയണം (മത്താ 27,50; മര്‍ക്കോ 15,37; ലൂക്കാ 23,46; യോഹ 19,30). പുത്രന്‍ സംസ്‌കരിക്കപ്പെട്ടു (മത്താ 27,60; മര്‍ക്കോ 15,46; ലൂക്കാ 23,53; യോഹ 19,42), അവന്‍ മരിച്ചവരില്‍നിന്നുയിര്‍ത്തു (മത്താ 28,6; മര്‍ക്കോ 16,6; ലൂക്കാ 24,5; യോഹ 20,16). അത്യന്തം ഭോഷത്തമായി തോന്നുന്നതിനാല്‍ ഇതാണ് ഏവരെയും കൂടുതല്‍ വെറുപ്പിക്കുന്നത്. തന്നെത്തന്നെ വെളിപ്പെടുത്തിയ ഒരേ ഒരുവന്‍തന്നെയല്ല ഇവനെങ്കില്‍ ഇതൊന്നും വാസ്തവമായിരിക്കുകയില്ല (On the Flesh of Christ 5). #{black->none->b->പീഡനങ്ങളെ നേരിടുക }# ഞാന്‍ സഹനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെങ്കില്‍ ലജ്ജകൂടാതെ ഈ വചനം ഉച്ചരിക്കാന്‍ എനിക്കു കഴിയുകയില്ല. ''എന്റെ നാമത്തെപ്രതി പീഡ സഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (മത്താ 5,10-11). ചിലപ്പോള്‍ ദൈവം ആവശ്യപ്പെടുന്ന സഹനങ്ങളെ നിഷേധിച്ചുകൊണ്ട് ഓടിയൊളിക്കുന്നവര്‍ അസന്തുഷ്ടരായിത്തീരും. ''അവസാനംവരെ സഹിച്ചുനില്‍ക്കുന്നവര്‍ രക്ഷപ്രാപിക്കും'' (മത്താ 10,22). ഓടി രക്ഷപെടാന്‍ നിങ്ങള്‍ എന്നോടു പറയുമ്പോള്‍ ഞാന്‍ അവസാനംവരെ സഹിച്ചു നില്‍ക്കുന്നവനാകുമോ? (Flight in the Time of Persecution 7). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# നന്മപ്രവൃത്തികളെ അവഗണിക്കുന്നവര്‍ ദൈവത്തിന്റെ നന്മയില്‍നിന്നു തങ്ങള്‍ എത്രമാത്രം സ്വീകരിച്ചിട്ടുണ്ടെന്നതു വിസ്മരിക്കുന്നവരാണ്. ഇത്തരക്കാര്‍ ദൈവത്തില്‍നിന്നു നന്മകള്‍ സ്വീകരിക്കത്തക്കവിധത്തില്‍ ഉചിതമായി പ്രവര്‍ത്തിക്കാന്‍ ശേഷി കുറഞ്ഞവരാണ്. അവര്‍ക്ക് അവ ലഭിച്ചാലും അതിനെപ്പറ്റിയുള്ള അവബോധം ഉണ്ടാകാന്‍ സാധ്യത കുറവാണ്. അവര്‍ ആ നന്മകളെ ആസ്വദിക്കുന്നുണ്ടെങ്കിലും സ്വീകരിച്ചവയെപ്പറ്റി അറിവില്ലായ്കയാല്‍ യോഗ്യമാംവിധം ആസ്വദിക്കുന്നില്ല. അവര്‍ക്കു ലഭിച്ചിരിക്കുന്ന നന്മകളെ എങ്ങനെയുപയോഗിക്കണമെന്ന് അവരറിയുന്നില്ല. തങ്ങളുടെ ദുശ്ശാഠ്യം നിമിത്തം, ലഭിച്ച ദൈവികദാനങ്ങള്‍ ഉപയോഗിക്കേണ്ടതിനെപ്പറ്റിയുള്ള അജ്ഞതയില്‍ അവര്‍ തുടരുകയും ചെയ്യും (Stromateis 6.14). ➤ #{red->none->b->ക്ലെമന്റിന്റെ പേരിലറിയപ്പെടുന്ന കൃതി: }# വ്യഭിചാരം, അഴിമതി, ധനമോഹം, വഞ്ചന തുടങ്ങിയവയെക്കുറിച്ചു ഭൗതിക ലോകം സംസാരിക്കുമ്പോള്‍ വരാനിരിക്കുന്ന ലോകം ഇവയോടു വിടപറയുന്നു. അങ്ങനെയെങ്കില്‍ നമുക്ക് ഒരേസമയം രണ്ടിന്റെയും സുഹൃത്തുക്കളാകാന്‍ കഴിയില്ല. അതിനെ സ്വന്തമാക്കാന്‍ നമ്മള്‍ ഇതിനോട് വിടചൊല്ലണം. ഈ ലോകത്തിലെ കാര്യങ്ങള്‍ ചെറുതും നശ്വരവും നൈമിഷികവുമാകയാല്‍ അവയെ വിട്ടുപേക്ഷിക്കുന്നതും പരലോകത്തിലെ കാര്യങ്ങള്‍ നല്ലതും അനശ്വരവുമാകയാല്‍ അവയെ സ്‌നേഹിക്കുന്നതും കൂടുതല്‍ നല്ലതായി നമ്മള്‍ കരുതുന്നു (2 Clement 6.4-6). #{black->none->b->ലോകത്തെ ശരിയായി സ്‌നേഹിക്കുക }# ലോകത്തില്‍ സ്‌നേഹയോഗ്യങ്ങളായ പലതുമുണ്ട്. അവയെല്ലാം യഥാര്‍ഹം സ്‌നേഹിക്കപ്പടുന്നത് അവയെ സൃഷ്ടിച്ചവനോട് ബന്ധപ്പെടുത്തി സ്‌നേഹിക്കുമ്പോഴാണ്. ലോകം മനോഹരമാണ്: എന്നാല്‍ അതിനെ രൂപപ്പെടുത്തിയവന് അതിനേക്കാള്‍ സൗന്ദര്യമുണ്ട്. ലോകം പ്രഭാവമുള്ളതാണ്; എന്നാല്‍ അതിനേക്കാല്‍ മഹത്വപൂര്‍ണ്ണനാണ് പ്രപഞ്ചത്തിന് അടിസ്ഥാനമിട്ടവന്‍. ലോകത്തോടുള്ള സ്‌നേഹം അതില്‍ത്തന്നെ നമ്മെ കീഴടക്കാതിരിക്കാനും സ്രഷ്ടാവിലുപരി സൃഷ്ടിയെ സ്‌നേഹിക്കാതിരിക്കാനും നമുക്ക് കഴിയുന്നത്ര പരിശ്രമിക്കാം. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസോടുംകൂടെ നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുന്നതിനാണ് അവിടുന്ന് ഭൗമികവസ്തുക്കള്‍ നമുക്ക് നല്കിയിരിക്കുന്നത് (നിയമ 10,12; മത്താ 22,37). ചിലപ്പോഴൊക്കെ ദൈവത്തെക്കാളുപരി അവിടുത്തെ ദാനങ്ങളെ സ്‌നേഹിച്ചുകൊണ്ട് നമ്മള്‍ ദൈവത്തിന്റെ അപ്രീതി സമ്പാദിക്കുന്നു. മാനുഷിക ബന്ധങ്ങളിലും ഇത് സംഭവിക്കാറുണ്ട്. ഒരാള്‍ തന്റെ കീഴിലുള്ള ഒരുവന് ഒരു സവിശേഷസമ്മാനം നല്‍കുന്നുവെന്നിരിക്കട്ടെ. അധീനര്‍ ദാതാവിനെക്കാളുപരി ദാനത്തെ സ്‌നേഹിക്കാനാരംഭിച്ചാല്‍ വൈകാതെ ദാതാവിനെ മിത്രമെന്നതിനെക്കാള്‍ ശത്രുവായിപ്പോലും ഗണിക്കാനിടയുണ്ട്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും ഇതുതന്നെ സംഭവിക്കാം. നല്‍കിയ സമ്മാനത്തെപ്രതിയല്ലാതെ നമ്മെപ്രതിമാത്രം ആരെങ്കിലും നമ്മളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവരെ നമ്മളും കൂടുതലായി സ്‌നേഹിക്കുന്നു. ദൈവം നല്‍കിയ ദാനത്തെക്കാള്‍ ദൈവത്തെ സ്‌നേഹിക്കുന്നവരെ അവിടുന്ന് കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്ന് പറയപ്പെടുന്നത് അതുകൊണ്ടാണ് (Sermons 159.6). ➤ #{red->none->b->വിശുദ്ധ സിപ്രിയാന്‍: }# ക്രിസ്ത്യാനിയായിരിക്കുന്നതില്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവര്‍ ക്രിസ്ത്യാനിയേയല്ല. മിശിഹായുടേതായിരിക്കുന്നതില്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവന്‍ എങ്ങനെ മിശിഹായോടൊത്തായിരിക്കും?(The Lapsed 28). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറിള്‍: }# ദൈവമെന്ന നിലയില്‍ സഹനത്തിനതീതനായവന്‍ മനുഷ്യനെന്ന നിലയില്‍ സഹനം വരിച്ചു. ശരീരമെടുത്തപ്പോള്‍ അവന്‍ ദൈവമല്ലാതായി മാറിയില്ല. അവന്‍ സൃഷ്ടിയിലേക്ക് പ്രവേശിച്ചെങ്കിലും അതിലുപരി ഉയര്‍ന്നുനിന്നു. നിയമത്തിനധീനനായ ശുശ്രൂഷകനായപ്പോഴും അവന്‍ നിയമദാതാവു തന്നെയായിരുന്നു (ഗലാ 4,4) ''ദാസന്റെ രൂപം സ്വീകരിച്ചപ്പോഴും'' (ഫിലി 2,7) അവന്‍ ദൈവിക മഹത്വം ക്ഷതമേല്‍ക്കാതെ നിലനിര്‍ത്തി ''നിരവധി സഹോദരന്‍മാര്‍ക്കിടയിലെ ആദ്യജാതനായപ്പോഴും'' (റോമാ 8,30), അവന്‍ ഏകജാതനായിരുന്നു. അതിനാല്‍ മനുഷ്യത്വത്തില്‍ അവന്‍ സഹിക്കുന്നതില്‍ അത്ഭുതത്തിന് സ്ഥാനമില്ല. അതുകൊണ്ടാണ് അത്യന്തം വിവേകിയായ പൗലോസ്, പിതാവായ ദൈവത്തോടു തുല്യനും ദൈവത്തിന്റെ രൂപത്തിലായിരുന്നവനും (ഫിലി 2,6) ആയ വചനം ''കുരിശുമരണംവരെ അനുസരണമുള്ളവനായിത്തീര്‍ന്നു'' (ഫിലി 2,8) എന്നെഴുതിയത് (Letter 55, To Anasthasius and the Monks). ➤ #{red->none->b->നീസായിലെ ഗ്രിഗറി: }# പുത്രന്‍ തന്റെ മഹത്ത്വം പിതാവുമായി പങ്കുവയ്ക്കുന്നില്ല, മറിച്ച് പിതാവിന്റെ മഹത്ത്വം പൂര്‍ണ്ണമായി സ്വീകരിക്കുകയാണ്. പിതാവാകട്ടെ പുത്രന്റെ മഹത്ത്വം പൂര്‍ണ്ണമായി സ്വീകരിക്കുന്നു (യോഹ 17,5) (Against Eunomius 2.6). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 -> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 -> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 -> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 -> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 -> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 -> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 -> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 -> https://www.pravachakasabdam.com/index.php/site/news/25832}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 -> https://www.pravachakasabdam.com/index.php/site/news/26101}} ⧪⧪⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} ⧪⧪⧪⧪⧪ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-19:45:50.jpg
Keywords: സഭാപിതാ
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ പത്രോസിന്റെ വിശ്വാസപ്രഖ്യാപനം, പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ബീഡ്, വിശുദ്ധ ആഗസ്തീനോസ്, ആള്‍സിലെ ചെസാറിയൂസ്, തെര്‍ത്തുല്യന്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, വിശുദ്ധ സിപ്രിയാന്‍, അലക്‌സാണ്ഡ്രിയായിലെ സിറിള്‍, നീസായിലെ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: കേസറിയാ-ഫിലിപ്പിയിലെ മനുഷ്യത്വവും സൂചിപ്പിക്കപ്പെടുന്നു- വിശുദ്ധ മര്‍ക്കോസ് 8:27-30 }# (മത്താ 16,13-20) (ലൂക്കാ 9,18-21) 27 ഈശോയും ശിഷ്യന്‍മാരും കേസറിയാ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? 28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു. 29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ മിശിഹായാണ്. 30 തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു. *************************************************************** ➤ #{red->none->b->വിശുദ്ധ ബീഡ്: }# കര്‍ത്താവ് തന്നെത്തന്നെ 'മനുഷ്യപുത്രന്‍' എന്നു വിളിച്ചു (മത്താ 8,20; 9,6; മര്‍ക്കോ 8,31; 14,62; ലൂക്കാ 18,31; 22,48; യോഹ 5,27). നഥാനയേല്‍ അവനെ ദൈവപുത്രനായി ഏറ്റുപറഞ്ഞു (യോഹ 1,49). ഇതിനു സമാനമാണ് ഇപ്പോഴത്തെ വിവരണം. ആളുകള്‍ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്ന് ആരാഞ്ഞപ്പോള്‍ ഈശോയോട് പത്രോസ് പറഞ്ഞത്: ''നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു'' എന്നാണ് (മത്താ 16,16). ഇത് നീതിയുടെ രക്ഷാപദ്ധതിപ്രകാരം സംഭവിച്ചതാണ്. ഏകമദ്ധ്യസ്ഥന്റെ രണ്ടു സ്വഭാവങ്ങളും ഇവിടെ ഊന്നിപ്പറയുന്നു. അവന്റെ മനുഷ്യത്വവും ദൈവത്വവും മറ്റു മനുഷ്യരും ഈശോതന്നെയും സാക്ഷ്യപ്പെടുത്തുന്നു. ദൈവവും മനുഷ്യനുമായവന്‍ താന്‍ സ്വീകരിച്ച മനുഷ്യത്വത്തിന്റെ ദുര്‍ബലത എടുത്തുപറയുമ്പോള്‍ മനുഷ്യര്‍ അവനിലുള്ള നിത്യദൈവികതയുടെ ശക്തിയെ ഏറ്റുപറയുന്നു (Homilies on the Gospels 1.17). #{black->none->b->വിശ്വാസികള്‍ ''ക്രിസ്ത്യാനികള്‍'' എന്നു വിളിക്കപ്പെടുന്നു }# മിശിഹാ എന്ന ഹെബ്രായ പദത്തിനു തുല്യമായ ഗ്രീക്കുവാക്ക് 'ക്രിസ്‌തോസ്' 'ക്രിസ്തു' (അഭിഷിക്തന്‍) എന്നാണ്. ഗ്രീക്കിലെ 'ക്രിസ്മ' ( (Chrisma) എന്നതിന്റെ അര്‍ത്ഥം 'അഭിഷേകം' എന്നാണ്. നമ്മുടെ കര്‍ത്താവ് 'ക്രിസ്തു' അഥവാ 'അഭിഷിക്തന്‍' എന്നു വിളിക്കപ്പെട്ടു. കാരണം, പത്രോസ് പറയുന്നപ്രകാരം അവന്‍ ''പരിശുദ്ധാരൂപിയാലും ശക്തിയായും അഭിഷേകം ചെയ്യപ്പെട്ടു'' (നടപടി 10,38). ഈശോയെക്കുറിച്ച് സങ്കീര്‍ത്തകനും പറയുന്നു: ''ദൈവം, അങ്ങയുടെ ദൈവം, സന്തോഷത്തിന്റെ തൈലത്താല്‍, സ്‌നേ ഹിതരെക്കാള്‍ അധികമായി അങ്ങയെ അഭിഷേചിച്ചു'' (സങ്കീ 45,7). ഈശോ നമ്മെ സ്‌നേഹിതരെന്നു വിളിക്കുന്നു. എന്തെന്നാല്‍ ദൃശ്യമായ തൈലത്താല്‍, മാമ്മോദീസായില്‍ പരിശുദ്ധാരൂപിയുടെ കൃപ സ്വീകരിക്കാന്‍ നമ്മളും പൂര്‍ണ്ണമായി അഭിഷേകം ചെയ്യപ്പെട്ടു. ക്രിസ്തുവിന്റെ പേരിനാല്‍ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടുന്നു (നടപടി 11,26) (Exposition on the Gospel of St.Mark 1.16). ♦️ #{blue->none->b-> വചനഭാഗം: പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം- വിശുദ്ധ മര്‍ക്കോസ് 8:31-38 }# (മത്താ 16,21-28) (ലൂക്കാ 9,22-27) 31 മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാന പുരോഹിതന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. 32 അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്‌സം പറയാന്‍ തുടങ്ങി. 33 ഈശോ പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. 34 അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 35 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. 36 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? 37 മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? 38 പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും. *************************************************************** ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# ഈശോ പറയുന്നു: ''എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിക്കട്ടെ'' (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). എത്ര ദുഷ്‌ക്കരമാണ് ഇത്. എന്നാല്‍ അവിടുന്ന് കല്‍പിക്കുന്നത് നിറവേറ്റാനുള്ള സഹായം അവിടുന്നുതന്നെ നമുക്കു നല്‍കുമ്പോള്‍ അത് ദുഷ്‌ക്കരമോ വേദനാജനകമോ അല്ല. എന്തെന്നാല്‍ കല്‍പിക്കപ്പെട്ടവയില്‍ ദുഷ്‌ക്കരമായിട്ടുള്ളതിനെ സ്‌നേഹം എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു (മത്താ 11,29-30) (Sermons on the New Testament Lessons 46.1). #{black->none->b->ശരിയായ പരിത്യജിക്കല്‍ }# ''സ്വന്തം ജീവനെ നഷ്ടപ്പെടുത്തുക'' എന്നത് ഹത്യയ്ക്കുള്ള ആഹ്വാനമായി കണക്കാക്കരുത്. സ്വയംഹത്യ അക്ഷന്തവ്യമായ കുറ്റമാണ്. എന്നാല്‍ വരാനിരിക്കുന്ന ജീവിതത്തെ അവഗണിക്കത്തക്കവിധം ഈലോകത്തിലെ അവിഹിത സന്തോഷങ്ങളോട് ഒരുവനെ ബന്ധിച്ചു നിര്‍ത്തുന്നതായി അവനിലുള്ള എല്ലാറ്റിനെയും അവന്‍ ഹനിക്കണം. ''സ്വന്തം ജീവനെ വെറുക്കണം'' എന്നതിന്റെ അര്‍ത്ഥമിതാണ്. അതിനോടു ചേര്‍ത്തുതന്നെ ജീവന്‍ നേടുന്നതിന്റെ മെച്ചവും അവിടുന്ന് വ്യക്തമാക്കുന്നു. ''ഈ ലോകത്തില്‍ തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ നിത്യജീവനിലേക്ക് അതിനെ നേടുന്നു'' (യോഹ 12,25) (Letter 243, To Laetus). ➤ #{red->none->b->ആള്‍സിലെ ചെസാറിയൂസ്: }# അവിടുത്തെ കല്‍പനകള്‍ വിഷമമേറിയവയല്ല; എന്തെന്നാല്‍ താന്‍ കല്‍പിക്കുന്നതു നിറവേറ്റാന്‍ അവിടുന്ന് നമ്മെ സഹായിക്കുന്നു. നമ്മോടുതന്നെയുള്ള സ്‌നേഹത്താലാണ് നമ്മള്‍ നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്. നമ്മെത്തന്നെ പരിത്യജിക്കുന്നതിലൂടെ നമ്മള്‍ കണ്ടെത്തപ്പെടും. തന്നോടുതന്നെയുള്ള സ്‌നേഹമാണ് ആദ്യമനുഷ്യന്റെ നാശത്തിന് വഴിവച്ചത്. ക്രമരാഹിത്യത്തിനടിപ്പെട്ട് അവന്‍ തന്നെത്തന്നെ സ്‌നേഹിക്കാതിരുന്നങ്കില്‍ അവന്‍ ദൈവത്തിനു വിധേയപ്പെടുകയും തന്നെക്കാളുപരി ദൈവത്തെ സ്‌നേഹിക്കുകയും ചെയ്യുമായിരുന്നു (Sermons 159). #{black->none->b->''നിന്റെ കുരിശെടുക്കുക'' }# ''നിന്റെ കുരിശെടുക്കുക'' എന്നതിന്റെ അര്‍ത്ഥമിതാണ്: എല്ലാ പ്രയാസങ്ങളും സഹിക്കുന്നതുവഴി അവന്‍ എന്നെ അനുഗമിക്കും. എന്റെ പഠനങ്ങളും പ്രബോധനങ്ങളുമനുസരിച്ച് അവന്‍ എന്നെ അനുഗമിക്കാനാരംഭിക്കുമ്പോള്‍ പലരും അവനെതിരാകുകയും അവന്റെ മാര്‍ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവനെ പരിഹസിക്കുന്നവരും പീഡിപ്പിക്കുന്നവരും ഉണ്ടാകും (മത്താ 5,11). അവരില്‍ സഭയ്ക്കു പുറമേയുള്ളവര്‍ മാത്രമല്ല. സഭാംഗങ്ങളാണെന്ന പ്രതീതിയുളവാക്കുകയും എന്നാല്‍ വഴിപിഴച്ച ജീവിതശൈലികള്‍മൂലം അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരും ഉണ്ടാകും. പേരില്‍മാത്രം ക്രിസ്ത്യാനികളായ ഇത്തരക്കാര്‍ സത്യക്രിസ്ത്യാനികളെ പിന്തുടര്‍ന്നു പീഡിപ്പിക്കും. ശരീരത്തില്‍ ശുദ്ധരക്തത്തിനുപുറമേ അശുദ്ധ രക്തവുമുള്ളതുപോലെ സഭാഗാത്രത്തില്‍ ഇത്തരക്കാരുമുണ്ടായേക്കാം (2 പത്രോ 2,1-3). നീ മിശിഹായെ പിന്‍ചെല്ലാനാഗ്രഹിക്കുന്നെങ്കില്‍ കുരിശെടുക്കാന്‍ വൈകരുത്. പാപികളോട് സഹിഷ്ണത പുലര്‍ത്തുക; എന്നാല്‍ അവര്‍ക്ക് കീഴട ങ്ങരുത്. ദുഷ്ടരുടെ കപടസന്തോഷങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. മിശിഹായെപ്രതിയും അവനുമായുള്ള സൗഹാര്‍ദ്ദത്തിന് യോഗ്യരാകുന്നതിനുവേണ്ടിയും നിങ്ങള്‍ എല്ലാറ്റിലുംനിന്ന് അകന്നുനില്ക്കുവിന്‍ (Sermons 159.5). #{black->none->b->നടക്കാന്‍ കാലുകള്‍ വേണം }# തന്നെത്തന്നെ പരിത്യജിക്കണമെന്ന ഉദ്‌ബോധനം കഠിനമെന്നും കര്‍ത്താവ് നമ്മുടെമേല്‍ ദുര്‍വഹമായ ഭാരംചുമത്തുന്നെന്നും നമ്മള്‍ വിചാരിക്കുന്നുണ്ടാവാം (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). ഒരു കല്പന നിറവേറ്റാന്‍ സഹായിക്കുന്നവന്‍ തന്നെ അതു നല്‍കുമ്പോള്‍ അതൊരു ഭാരമല്ല. അവിടുന്ന് കടന്നുപോയ സ്ഥലത്തേക്കുതന്നെയാണ് പിന്തുടരേണ്ടത്. അവിടുന്ന് ഉയിര്‍ത്തശേഷം സ്വര്‍ഗാരോഹണം ചെയ്തുവെന്ന് നമുക്കറിയാം. എങ്കില്‍ നമ്മളും അവനെ പിന്തുടരണം. നിരാശപ്പെടേണ്ട. സ്വന്തം കഴിവിനാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. എന്നാല്‍ മിശിഹാ നല്‍കിയ വാഗ്ദാനം നമുക്കുണ്ട്. മിശിഹായില്‍ വസിക്കുന്നുവെന്നവകാശപ്പെടുന്നവന്‍ അവന്‍ ചരിച്ചതുപോലെ ചരിക്കണം. നീ മിശിഹായെ അനുഗമിക്കാനാഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ താഴ്ത്തിയതുപോലെ നീയും സ്വയം വിനീതനാകുക. അവന്‍ ഉയര്‍ന്നിടത്തോളം ഉയരാന്‍ നീയാഗ്രഹിക്കുന്നെങ്കില്‍ അവന്റെ താഴ്മയെ നീ പുച്ഛിക്കരുത്. മനുഷ്യപാപങ്ങള്‍ വഴിയെ പരുപരുത്തതാക്കി. മിശിഹായുടെ ഉത്ഥാനം അതിനെ നേരെയാക്കി. അവന്‍ തന്നെ മുമ്പേനടന്ന് ഏറ്റവും ഇടുങ്ങിയ വഴിയായിരുന്നതിനെ രാജകീയ വീഥിയാക്കി മാറ്റിയിരിക്കുന്നു. ഈ രാജപാതയിലൂടെ പായണമെങ്കില്‍ രണ്ടു കാലുകള്‍ വേണം. എളിമയും ഉപവിയുമാണവ. ഉന്നതത്തിലെത്താനാഗ്രഹിക്കുന്ന ആരും കയറേണ്ട ആദ്യപടി എളിമയുടേതാണ്. എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലേക്കു ചാടേണ്ട. കയറുന്നതിനു പകരം വീഴുകയായിരിക്കും ഫലം. എളിമയെന്ന ആദ്യപടി മുതല്‍ ആരംഭിക്കൂ. നിങ്ങള്‍ക്കു കയറാനാകും (Sermons 159.1.4-6). ➤ #{red->none->b->തെര്‍ത്തുല്യന്‍: }# ''നിന്റെ കുരിശ്'' എന്നത് (മത്താ 16,24; ലൂക്കാ 9,23; 14,27) നിന്റെ ശരീരത്തില്‍ നീ വഹിക്കുന്ന ഉത്ക്കണ്ഠകളെയും സഹനങ്ങളെയും സൂചിപ്പിക്കുന്നു. ശരീരംതന്നെ, ഒരുതരത്തില്‍, കുരിശാകൃതിയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (On Idolaty 12). #{black->none->b->ലജ്ജയെ തള്ളിക്കളയുക}# തെര്‍ത്തുല്യന്‍: ദൈവപുത്രന്‍ ക്രൂശിതനായെന്ന് ഏറ്റുപറയുന്നതില്‍ വിശ്വാസി ലജ്ജിക്കുന്നില്ല. ലജ്ജിക്കാതിരിക്കുന്നതുവഴി നല്ല അര്‍ത്ഥത്തില്‍ അവര്‍ ''ലജ്ജയില്ലാത്തവരും ഭോഷന്മാരും'' ആണെന്നു പറയാം. മാനുഷിക വീക്ഷണത്തില്‍ കുരിശുമരണം നിന്ദനീയമാണ്. മനുഷ്യരെല്ലാം ഇതൊരു ഇടര്‍ച്ചയായി (അപമാനമായി) കരുതുമ്പോഴും ''ദൈവപുത്രന്‍ സത്യമായും മരിച്ചു'' എന്നു നമ്മള്‍ ഉറപ്പിച്ചുപറയണം (മത്താ 27,50; മര്‍ക്കോ 15,37; ലൂക്കാ 23,46; യോഹ 19,30). പുത്രന്‍ സംസ്‌കരിക്കപ്പെട്ടു (മത്താ 27,60; മര്‍ക്കോ 15,46; ലൂക്കാ 23,53; യോഹ 19,42), അവന്‍ മരിച്ചവരില്‍നിന്നുയിര്‍ത്തു (മത്താ 28,6; മര്‍ക്കോ 16,6; ലൂക്കാ 24,5; യോഹ 20,16). അത്യന്തം ഭോഷത്തമായി തോന്നുന്നതിനാല്‍ ഇതാണ് ഏവരെയും കൂടുതല്‍ വെറുപ്പിക്കുന്നത്. തന്നെത്തന്നെ വെളിപ്പെടുത്തിയ ഒരേ ഒരുവന്‍തന്നെയല്ല ഇവനെങ്കില്‍ ഇതൊന്നും വാസ്തവമായിരിക്കുകയില്ല (On the Flesh of Christ 5). #{black->none->b->പീഡനങ്ങളെ നേരിടുക }# ഞാന്‍ സഹനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെങ്കില്‍ ലജ്ജകൂടാതെ ഈ വചനം ഉച്ചരിക്കാന്‍ എനിക്കു കഴിയുകയില്ല. ''എന്റെ നാമത്തെപ്രതി പീഡ സഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (മത്താ 5,10-11). ചിലപ്പോള്‍ ദൈവം ആവശ്യപ്പെടുന്ന സഹനങ്ങളെ നിഷേധിച്ചുകൊണ്ട് ഓടിയൊളിക്കുന്നവര്‍ അസന്തുഷ്ടരായിത്തീരും. ''അവസാനംവരെ സഹിച്ചുനില്‍ക്കുന്നവര്‍ രക്ഷപ്രാപിക്കും'' (മത്താ 10,22). ഓടി രക്ഷപെടാന്‍ നിങ്ങള്‍ എന്നോടു പറയുമ്പോള്‍ ഞാന്‍ അവസാനംവരെ സഹിച്ചു നില്‍ക്കുന്നവനാകുമോ? (Flight in the Time of Persecution 7). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# നന്മപ്രവൃത്തികളെ അവഗണിക്കുന്നവര്‍ ദൈവത്തിന്റെ നന്മയില്‍നിന്നു തങ്ങള്‍ എത്രമാത്രം സ്വീകരിച്ചിട്ടുണ്ടെന്നതു വിസ്മരിക്കുന്നവരാണ്. ഇത്തരക്കാര്‍ ദൈവത്തില്‍നിന്നു നന്മകള്‍ സ്വീകരിക്കത്തക്കവിധത്തില്‍ ഉചിതമായി പ്രവര്‍ത്തിക്കാന്‍ ശേഷി കുറഞ്ഞവരാണ്. അവര്‍ക്ക് അവ ലഭിച്ചാലും അതിനെപ്പറ്റിയുള്ള അവബോധം ഉണ്ടാകാന്‍ സാധ്യത കുറവാണ്. അവര്‍ ആ നന്മകളെ ആസ്വദിക്കുന്നുണ്ടെങ്കിലും സ്വീകരിച്ചവയെപ്പറ്റി അറിവില്ലായ്കയാല്‍ യോഗ്യമാംവിധം ആസ്വദിക്കുന്നില്ല. അവര്‍ക്കു ലഭിച്ചിരിക്കുന്ന നന്മകളെ എങ്ങനെയുപയോഗിക്കണമെന്ന് അവരറിയുന്നില്ല. തങ്ങളുടെ ദുശ്ശാഠ്യം നിമിത്തം, ലഭിച്ച ദൈവികദാനങ്ങള്‍ ഉപയോഗിക്കേണ്ടതിനെപ്പറ്റിയുള്ള അജ്ഞതയില്‍ അവര്‍ തുടരുകയും ചെയ്യും (Stromateis 6.14). ➤ #{red->none->b->ക്ലെമന്റിന്റെ പേരിലറിയപ്പെടുന്ന കൃതി: }# വ്യഭിചാരം, അഴിമതി, ധനമോഹം, വഞ്ചന തുടങ്ങിയവയെക്കുറിച്ചു ഭൗതിക ലോകം സംസാരിക്കുമ്പോള്‍ വരാനിരിക്കുന്ന ലോകം ഇവയോടു വിടപറയുന്നു. അങ്ങനെയെങ്കില്‍ നമുക്ക് ഒരേസമയം രണ്ടിന്റെയും സുഹൃത്തുക്കളാകാന്‍ കഴിയില്ല. അതിനെ സ്വന്തമാക്കാന്‍ നമ്മള്‍ ഇതിനോട് വിടചൊല്ലണം. ഈ ലോകത്തിലെ കാര്യങ്ങള്‍ ചെറുതും നശ്വരവും നൈമിഷികവുമാകയാല്‍ അവയെ വിട്ടുപേക്ഷിക്കുന്നതും പരലോകത്തിലെ കാര്യങ്ങള്‍ നല്ലതും അനശ്വരവുമാകയാല്‍ അവയെ സ്‌നേഹിക്കുന്നതും കൂടുതല്‍ നല്ലതായി നമ്മള്‍ കരുതുന്നു (2 Clement 6.4-6). #{black->none->b->ലോകത്തെ ശരിയായി സ്‌നേഹിക്കുക }# ലോകത്തില്‍ സ്‌നേഹയോഗ്യങ്ങളായ പലതുമുണ്ട്. അവയെല്ലാം യഥാര്‍ഹം സ്‌നേഹിക്കപ്പടുന്നത് അവയെ സൃഷ്ടിച്ചവനോട് ബന്ധപ്പെടുത്തി സ്‌നേഹിക്കുമ്പോഴാണ്. ലോകം മനോഹരമാണ്: എന്നാല്‍ അതിനെ രൂപപ്പെടുത്തിയവന് അതിനേക്കാള്‍ സൗന്ദര്യമുണ്ട്. ലോകം പ്രഭാവമുള്ളതാണ്; എന്നാല്‍ അതിനേക്കാല്‍ മഹത്വപൂര്‍ണ്ണനാണ് പ്രപഞ്ചത്തിന് അടിസ്ഥാനമിട്ടവന്‍. ലോകത്തോടുള്ള സ്‌നേഹം അതില്‍ത്തന്നെ നമ്മെ കീഴടക്കാതിരിക്കാനും സ്രഷ്ടാവിലുപരി സൃഷ്ടിയെ സ്‌നേഹിക്കാതിരിക്കാനും നമുക്ക് കഴിയുന്നത്ര പരിശ്രമിക്കാം. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസോടുംകൂടെ നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുന്നതിനാണ് അവിടുന്ന് ഭൗമികവസ്തുക്കള്‍ നമുക്ക് നല്കിയിരിക്കുന്നത് (നിയമ 10,12; മത്താ 22,37). ചിലപ്പോഴൊക്കെ ദൈവത്തെക്കാളുപരി അവിടുത്തെ ദാനങ്ങളെ സ്‌നേഹിച്ചുകൊണ്ട് നമ്മള്‍ ദൈവത്തിന്റെ അപ്രീതി സമ്പാദിക്കുന്നു. മാനുഷിക ബന്ധങ്ങളിലും ഇത് സംഭവിക്കാറുണ്ട്. ഒരാള്‍ തന്റെ കീഴിലുള്ള ഒരുവന് ഒരു സവിശേഷസമ്മാനം നല്‍കുന്നുവെന്നിരിക്കട്ടെ. അധീനര്‍ ദാതാവിനെക്കാളുപരി ദാനത്തെ സ്‌നേഹിക്കാനാരംഭിച്ചാല്‍ വൈകാതെ ദാതാവിനെ മിത്രമെന്നതിനെക്കാള്‍ ശത്രുവായിപ്പോലും ഗണിക്കാനിടയുണ്ട്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും ഇതുതന്നെ സംഭവിക്കാം. നല്‍കിയ സമ്മാനത്തെപ്രതിയല്ലാതെ നമ്മെപ്രതിമാത്രം ആരെങ്കിലും നമ്മളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവരെ നമ്മളും കൂടുതലായി സ്‌നേഹിക്കുന്നു. ദൈവം നല്‍കിയ ദാനത്തെക്കാള്‍ ദൈവത്തെ സ്‌നേഹിക്കുന്നവരെ അവിടുന്ന് കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്ന് പറയപ്പെടുന്നത് അതുകൊണ്ടാണ് (Sermons 159.6). ➤ #{red->none->b->വിശുദ്ധ സിപ്രിയാന്‍: }# ക്രിസ്ത്യാനിയായിരിക്കുന്നതില്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവര്‍ ക്രിസ്ത്യാനിയേയല്ല. മിശിഹായുടേതായിരിക്കുന്നതില്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവന്‍ എങ്ങനെ മിശിഹായോടൊത്തായിരിക്കും?(The Lapsed 28). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറിള്‍: }# ദൈവമെന്ന നിലയില്‍ സഹനത്തിനതീതനായവന്‍ മനുഷ്യനെന്ന നിലയില്‍ സഹനം വരിച്ചു. ശരീരമെടുത്തപ്പോള്‍ അവന്‍ ദൈവമല്ലാതായി മാറിയില്ല. അവന്‍ സൃഷ്ടിയിലേക്ക് പ്രവേശിച്ചെങ്കിലും അതിലുപരി ഉയര്‍ന്നുനിന്നു. നിയമത്തിനധീനനായ ശുശ്രൂഷകനായപ്പോഴും അവന്‍ നിയമദാതാവു തന്നെയായിരുന്നു (ഗലാ 4,4) ''ദാസന്റെ രൂപം സ്വീകരിച്ചപ്പോഴും'' (ഫിലി 2,7) അവന്‍ ദൈവിക മഹത്വം ക്ഷതമേല്‍ക്കാതെ നിലനിര്‍ത്തി ''നിരവധി സഹോദരന്‍മാര്‍ക്കിടയിലെ ആദ്യജാതനായപ്പോഴും'' (റോമാ 8,30), അവന്‍ ഏകജാതനായിരുന്നു. അതിനാല്‍ മനുഷ്യത്വത്തില്‍ അവന്‍ സഹിക്കുന്നതില്‍ അത്ഭുതത്തിന് സ്ഥാനമില്ല. അതുകൊണ്ടാണ് അത്യന്തം വിവേകിയായ പൗലോസ്, പിതാവായ ദൈവത്തോടു തുല്യനും ദൈവത്തിന്റെ രൂപത്തിലായിരുന്നവനും (ഫിലി 2,6) ആയ വചനം ''കുരിശുമരണംവരെ അനുസരണമുള്ളവനായിത്തീര്‍ന്നു'' (ഫിലി 2,8) എന്നെഴുതിയത് (Letter 55, To Anasthasius and the Monks). ➤ #{red->none->b->നീസായിലെ ഗ്രിഗറി: }# പുത്രന്‍ തന്റെ മഹത്ത്വം പിതാവുമായി പങ്കുവയ്ക്കുന്നില്ല, മറിച്ച് പിതാവിന്റെ മഹത്ത്വം പൂര്‍ണ്ണമായി സ്വീകരിക്കുകയാണ്. പിതാവാകട്ടെ പുത്രന്റെ മഹത്ത്വം പൂര്‍ണ്ണമായി സ്വീകരിക്കുന്നു (യോഹ 17,5) (Against Eunomius 2.6). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 -> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 -> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 -> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 -> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 -> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 -> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 -> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 -> https://www.pravachakasabdam.com/index.php/site/news/25832}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 -> https://www.pravachakasabdam.com/index.php/site/news/26101}} ⧪⧪⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} ⧪⧪⧪⧪⧪ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-19:45:50.jpg
Keywords: സഭാപിതാ
Content:
26282
Category: 18
Sub Category:
Heading: വേളാങ്കണ്ണി പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി
Content: കൊച്ചി: എറണാകുളത്തുനിന്ന് ബുധനാഴ്‌ച രാത്രി 11.50 ന് പുറപ്പെട്ട് വ്യാഴാഴ്‌ച വൈകുന്നേരം 5.35ന് വേളാങ്കണ്ണിയിലെത്തുന്ന പുതിയ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി. വ്യാഴാഴ്‌ച വേളാങ്കണ്ണിയിൽനിന്നു രാത്രി എട്ടിനു പുറപ്പെട്ട് വെള്ളിയാഴ്‌ച രാവിലെ 11.55ന് തിരികെ എറണാകുളത്തെ ത്തുന്ന വിധത്തിലാണു സമയക്രമം. സർവീസ് ആരംഭിക്കുന്ന ദിവസം വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ഹൈബി ഈഡ ൻ എംപി ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്ന സർവീസാണിത്.
Image: /content_image/India/India-2026-03-01-07:23:10.jpg
Keywords: വേളാങ്കണ്ണി
Category: 18
Sub Category:
Heading: വേളാങ്കണ്ണി പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി
Content: കൊച്ചി: എറണാകുളത്തുനിന്ന് ബുധനാഴ്‌ച രാത്രി 11.50 ന് പുറപ്പെട്ട് വ്യാഴാഴ്‌ച വൈകുന്നേരം 5.35ന് വേളാങ്കണ്ണിയിലെത്തുന്ന പുതിയ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി. വ്യാഴാഴ്‌ച വേളാങ്കണ്ണിയിൽനിന്നു രാത്രി എട്ടിനു പുറപ്പെട്ട് വെള്ളിയാഴ്‌ച രാവിലെ 11.55ന് തിരികെ എറണാകുളത്തെ ത്തുന്ന വിധത്തിലാണു സമയക്രമം. സർവീസ് ആരംഭിക്കുന്ന ദിവസം വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ഹൈബി ഈഡ ൻ എംപി ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്ന സർവീസാണിത്.
Image: /content_image/India/India-2026-03-01-07:23:10.jpg
Keywords: വേളാങ്കണ്ണി
Content:
26283
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്കാവസ്ഥ പഠിക്കാൻ സാഹചര്യമുണ്ടായത്: ജസ്റ്റീസ് ജെ.ബി. കോശി
Content: പാലക്കാട്: സീറോ മലബാർ സഭയുടെ ശക്തമായ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രിസ്‌ത്യൻ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ സാഹചര്യം ഉണ്ടായതെന്ന് ജസ്റ്റീസ് ജെ.ബി. കോശി. പാലക്കാട് രൂപത സമുദായ ശക്തീകരണവർഷം മുണ്ടൂർ യുവക്ഷേത്ര കോളജിൽ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ പിതാക്കന്മാരിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച നിർലോഭമായ സഹകരണവും പിന്തുണയുമാണ് ഏറ്റവും കൃത്യമായ റിപ്പോർട്ട് തയാറാക്കാൻ കമ്മീഷനെ തുണച്ചത്. മനുഷ്യർക്കു ജീവിക്കാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ എത്തിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിൻ്റെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ റിപ്പോർട്ട് യാതൊരു വിധത്തിലും ഇതര സമുദായങ്ങൾക്ക് എതിരല്ല. കമ്മീഷൻ റിപ്പോർട്ട് തീരദേശത്തെയും മലയോരത്തെയും മനുഷ്യരുടെ പ്രശ്‌നങ്ങളെ പ്രത്യേകം പ്രത്യേകമാണ് പരിഗ ണിച്ചത്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളെ വളരെ അടുത്തറിയാൻ കമ്മീഷൻ്റെ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെട്ടു. പ്രത്യേകിച്ച് മലയോരജനതയ്ക്ക് ഒരുരീതിയിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് എന്നതു റിപ്പോർട്ടിൽ വ്യക്തമാണ്. മരത്തിൽ എന്തുണ്ടായാലും അണ്ണാനും കുരങ്ങും കൊണ്ടുപോകും. മണ്ണിൽ നട്ടാൽ കാട്ടുപന്നി കൊണ്ടുപോകും. അന്വേഷിക്കാൻ മനുഷ്യർ പോയാൽ അവരെ വന്യമൃഗം കൊണ്ടുപോകും എന്നതാണ് ഇവിടത്തെ മലയോരത്തെ മനുഷ്യ രുടെ ദാരുണാവസ്ഥ എന്നും ജസ്റ്റീസ് ജെ.ബി. കോശി പറഞ്ഞു. വിശ്വാസവും പ്രാർത്ഥനയും നമ്മുടെ ആശ്രയവും തനിമയും ആകണമെന്നു ജസ്റ്റീസ് സൂചിപ്പിച്ചു. പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മാറുന്ന സാഹചര്യത്തിൽ സീറോ മലബാർ സമൂഹം ഒരു ആഗോളസമൂഹമായി മാറുന്നുവെന്നും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും ബിഷപ്പ് സൂചിപ്പിച്ചു. ഇവിടെ ആരും ഔദാര്യങ്ങൾക്കു വേണ്ടി യാചിക്കുന്നവർ അല്ല. രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.
Image: /content_image/India/India-2026-03-01-07:32:58.jpg
Keywords: പാലക്കാ
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്കാവസ്ഥ പഠിക്കാൻ സാഹചര്യമുണ്ടായത്: ജസ്റ്റീസ് ജെ.ബി. കോശി
Content: പാലക്കാട്: സീറോ മലബാർ സഭയുടെ ശക്തമായ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രിസ്‌ത്യൻ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ സാഹചര്യം ഉണ്ടായതെന്ന് ജസ്റ്റീസ് ജെ.ബി. കോശി. പാലക്കാട് രൂപത സമുദായ ശക്തീകരണവർഷം മുണ്ടൂർ യുവക്ഷേത്ര കോളജിൽ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ പിതാക്കന്മാരിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച നിർലോഭമായ സഹകരണവും പിന്തുണയുമാണ് ഏറ്റവും കൃത്യമായ റിപ്പോർട്ട് തയാറാക്കാൻ കമ്മീഷനെ തുണച്ചത്. മനുഷ്യർക്കു ജീവിക്കാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ എത്തിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിൻ്റെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ റിപ്പോർട്ട് യാതൊരു വിധത്തിലും ഇതര സമുദായങ്ങൾക്ക് എതിരല്ല. കമ്മീഷൻ റിപ്പോർട്ട് തീരദേശത്തെയും മലയോരത്തെയും മനുഷ്യരുടെ പ്രശ്‌നങ്ങളെ പ്രത്യേകം പ്രത്യേകമാണ് പരിഗ ണിച്ചത്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളെ വളരെ അടുത്തറിയാൻ കമ്മീഷൻ്റെ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെട്ടു. പ്രത്യേകിച്ച് മലയോരജനതയ്ക്ക് ഒരുരീതിയിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് എന്നതു റിപ്പോർട്ടിൽ വ്യക്തമാണ്. മരത്തിൽ എന്തുണ്ടായാലും അണ്ണാനും കുരങ്ങും കൊണ്ടുപോകും. മണ്ണിൽ നട്ടാൽ കാട്ടുപന്നി കൊണ്ടുപോകും. അന്വേഷിക്കാൻ മനുഷ്യർ പോയാൽ അവരെ വന്യമൃഗം കൊണ്ടുപോകും എന്നതാണ് ഇവിടത്തെ മലയോരത്തെ മനുഷ്യ രുടെ ദാരുണാവസ്ഥ എന്നും ജസ്റ്റീസ് ജെ.ബി. കോശി പറഞ്ഞു. വിശ്വാസവും പ്രാർത്ഥനയും നമ്മുടെ ആശ്രയവും തനിമയും ആകണമെന്നു ജസ്റ്റീസ് സൂചിപ്പിച്ചു. പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മാറുന്ന സാഹചര്യത്തിൽ സീറോ മലബാർ സമൂഹം ഒരു ആഗോളസമൂഹമായി മാറുന്നുവെന്നും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും ബിഷപ്പ് സൂചിപ്പിച്ചു. ഇവിടെ ആരും ഔദാര്യങ്ങൾക്കു വേണ്ടി യാചിക്കുന്നവർ അല്ല. രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.
Image: /content_image/India/India-2026-03-01-07:32:58.jpg
Keywords: പാലക്കാ
Content:
26284
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത}# രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പിനോടുമുള്ള ഭക്തിയില്‍ സഭാംഗങ്ങള്‍ പുരോഗമിച്ചു കാണുവാന്‍ തിരുസ്സഭ ആഗ്രഹിക്കുന്നു. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വി. യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ ലത്തീന്‍ കുര്‍ബാനയില്‍ പ. കന്യകയെ അനുസ്മരിച്ചതിനുശേഷം വി.യൗസേപ്പിനെയും അനുസ്മരിക്കണമെന്നു പ. പിതാവ് ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പാ തന്നെ പ്രഖ്യാപിച്ചു. വി. യൗസേപ്പിനോടുള്ള ഭക്തി ആധുനിക യുഗത്തിലും അനുപേക്ഷണീയമാണ്. അദ്ദേഹം പ. കന്യകാമറിയം കഴിഞ്ഞാല്‍ നമ്മുടെ സവിശേഷമായ ഭക്തിവണക്കങ്ങള്‍ക്ക് അര്‍ഹനാണ്. വി. യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ. കന്യകയുടെ വിരക്തഭര്‍ത്താവുമായതിനാല്‍ മറ്റ് സകല വിശുദ്ധരേക്കാള്‍ നമ്മുടെ വണക്കത്തിന് അര്‍ഹനാണല്ലോ. അദ്ദേഹം തിരുസ്സഭയുടെ സാര്‍വ്വത്രികമദ്ധ്യസ്ഥനാണ്. കുടുംബജീവിതക്കാരുടെയും സന്യാസിനീ സന്യാസികളുടെയും വൈദികരുടേയും ആദര്‍ശപുരുഷനുമത്രേ. ഒരു മാതൃകാ തൊഴിലാളിയുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ഏറ്റവും ആദര്‍ശയോഗ്യനായ മാതൃകയായി വി. യൗസേപ്പിനെ നമുക്ക് കാണിച്ചു കൊടുക്കുവാന്‍ സാധിക്കും. വി. യൗസേപ്പ് പരിത്രാണപരിപാടിയില്‍ വഹിച്ച സമുന്നതമായ സ്ഥാനം നാം പരിഗണിക്കുമ്പോഴും നമ്മുടെ ഭക്ത്യാദരങ്ങള്‍ക്കര്‍ഹനാണ്. വി. യൗസപ്പിനോടുള്ള ഭക്തി ആദ്ധ്യാത്മികവും, ഭൗമികവുമായ അനേകം അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നതിന് പര്യാപ്തമത്രേ. പൗരാണിക കാലം മുതല്‍ കേരള കത്തോലിക്കരുടെ ഇടയില്‍ മാര്‍ യൗസേപ്പിനോടുള്ള ഭക്തി നിലനിന്നിരുന്നു. ജോസഫ് എന്ന് പേരുള്ള ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണല്ലോ. കേരള കര്‍മ്മലീത്താസഭയുടെ സ്ഥാപനത്തോടെ ആ ഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. #{red->n->n->സംഭവം}# ആസ്സാമിലെ ഗിരിവര്‍ഗ്ഗക്കാരുടെയിടയില്‍ ഒരന്ധവിശ്വാസമുണ്ട്. വീടുകളും പാലങ്ങളും പണിയുമ്പോള്‍ കുട്ടികളെ കുരുതി കഴിച്ച് അവരുടെ രക്തം ഒഴിക്കുകയാണെങ്കില്‍ പാലത്തിനും വീടിനും വളരെ ഉറപ്പുണ്ടാകും. ഇതാണവരുടെ വിശ്വാസം. വനത്തില്‍ ഒരു പാലം പണിയണം. അതുറപ്പുള്ളതാക്കാന്‍ ഏതെങ്കിലും കുട്ടിയുടെ രക്തം വേണം. നിംബാലു എന്ന ഗോത്രത്തലവന്‍റെ നിര്‍ദ്ദേശം അനുചരന്മാര്‍ നിറവേറ്റി. ഗ്രാമത്തില്‍ കടന്ന്‍ ഏഴു വയസ്സുള്ള ഒരു പൈതലിനെ പാട്ടിലാക്കി അവര്‍ അവരുടെ നേതാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു. ഗ്രാമത്തില്‍ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്ന ആ കുട്ടി കാടന്‍മാരുടെ വസതിയില്‍ വന്നപ്പോള്‍ പേടിച്ചുവിറച്ചു പോയി. നിരപരാധിയായ ആ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തറുത്തു രക്തം ചിന്തുവാന്‍ ആ കശ്മലന്‍മാര്‍ കത്തിയുമായി നിന്നു. നിസ്സഹായനായ പൈതല്‍ വാവിട്ട് കരയുക മാത്രം ചെയ്തു. അത്ഭുതം എന്നു പറയട്ടെ ഗോത്രത്തലവന്‍ മരണനിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കുട്ടിയുടെ കഴുത്തില്‍ സൂക്ഷിച്ചുനോക്കി തീപ്പന്തത്തിന്‍റെ അരുണപ്രഭയില്‍, വിശുദ്ധ യൗസേപ്പും ഉണ്ണീയീശോയും നില്‍ക്കുന്ന മെഡല്‍ മിന്നിത്തിളങ്ങുന്നു. കണ്ണുകളില്‍ കാരുണ്യവും മുഖത്ത് മാധുര്യവും വഴിയുന്ന ഒരു താപസന്‍ ഓമനപ്പൈതലിനെ മാറോടുചേര്‍ത്ത് നിറുത്തിയിട്ടുള്ള ചിത്രം. ആരാണത് എന്നു ഗോത്രത്തലവന് മനസ്സിലായില്ല. എങ്കിലും അയാള്‍ക്ക് മരണമടഞ്ഞ സ്വന്തം പിതാവിന്‍റെ രൂപമാണ് അതു കണ്ടപ്പോള്‍ മനസ്സിലുണ്ടായത്. കുട്ടിയെ വധിക്കുവാന്‍ അയാള്‍ക്ക് മനസ്സുണ്ടായില്ല. അയാള്‍ പറഞ്ഞു: "ഈ കുട്ടിയെ നമുക്ക് വധിക്കേണ്ട. നിങ്ങള്‍ ഇവന് യാതൊരു അപകടവും സംഭവിക്കാതെ പൂര്‍വ്വസ്ഥലത്തേക്ക് കൊണ്ടുപോയി വിടുക." ഗോത്രനേതാവിന്‍റെ ഈ വാക്കുകള്‍ മൂലം ബാലന്‍ രക്തച്ചൊരിച്ചില്‍ കൂടാതെ രക്ഷപെട്ടു. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-07:36:17.jpg
Keywords: വണക്ക
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത}# രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പിനോടുമുള്ള ഭക്തിയില്‍ സഭാംഗങ്ങള്‍ പുരോഗമിച്ചു കാണുവാന്‍ തിരുസ്സഭ ആഗ്രഹിക്കുന്നു. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വി. യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ ലത്തീന്‍ കുര്‍ബാനയില്‍ പ. കന്യകയെ അനുസ്മരിച്ചതിനുശേഷം വി.യൗസേപ്പിനെയും അനുസ്മരിക്കണമെന്നു പ. പിതാവ് ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പാ തന്നെ പ്രഖ്യാപിച്ചു. വി. യൗസേപ്പിനോടുള്ള ഭക്തി ആധുനിക യുഗത്തിലും അനുപേക്ഷണീയമാണ്. അദ്ദേഹം പ. കന്യകാമറിയം കഴിഞ്ഞാല്‍ നമ്മുടെ സവിശേഷമായ ഭക്തിവണക്കങ്ങള്‍ക്ക് അര്‍ഹനാണ്. വി. യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ. കന്യകയുടെ വിരക്തഭര്‍ത്താവുമായതിനാല്‍ മറ്റ് സകല വിശുദ്ധരേക്കാള്‍ നമ്മുടെ വണക്കത്തിന് അര്‍ഹനാണല്ലോ. അദ്ദേഹം തിരുസ്സഭയുടെ സാര്‍വ്വത്രികമദ്ധ്യസ്ഥനാണ്. കുടുംബജീവിതക്കാരുടെയും സന്യാസിനീ സന്യാസികളുടെയും വൈദികരുടേയും ആദര്‍ശപുരുഷനുമത്രേ. ഒരു മാതൃകാ തൊഴിലാളിയുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ഏറ്റവും ആദര്‍ശയോഗ്യനായ മാതൃകയായി വി. യൗസേപ്പിനെ നമുക്ക് കാണിച്ചു കൊടുക്കുവാന്‍ സാധിക്കും. വി. യൗസേപ്പ് പരിത്രാണപരിപാടിയില്‍ വഹിച്ച സമുന്നതമായ സ്ഥാനം നാം പരിഗണിക്കുമ്പോഴും നമ്മുടെ ഭക്ത്യാദരങ്ങള്‍ക്കര്‍ഹനാണ്. വി. യൗസപ്പിനോടുള്ള ഭക്തി ആദ്ധ്യാത്മികവും, ഭൗമികവുമായ അനേകം അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നതിന് പര്യാപ്തമത്രേ. പൗരാണിക കാലം മുതല്‍ കേരള കത്തോലിക്കരുടെ ഇടയില്‍ മാര്‍ യൗസേപ്പിനോടുള്ള ഭക്തി നിലനിന്നിരുന്നു. ജോസഫ് എന്ന് പേരുള്ള ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണല്ലോ. കേരള കര്‍മ്മലീത്താസഭയുടെ സ്ഥാപനത്തോടെ ആ ഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. #{red->n->n->സംഭവം}# ആസ്സാമിലെ ഗിരിവര്‍ഗ്ഗക്കാരുടെയിടയില്‍ ഒരന്ധവിശ്വാസമുണ്ട്. വീടുകളും പാലങ്ങളും പണിയുമ്പോള്‍ കുട്ടികളെ കുരുതി കഴിച്ച് അവരുടെ രക്തം ഒഴിക്കുകയാണെങ്കില്‍ പാലത്തിനും വീടിനും വളരെ ഉറപ്പുണ്ടാകും. ഇതാണവരുടെ വിശ്വാസം. വനത്തില്‍ ഒരു പാലം പണിയണം. അതുറപ്പുള്ളതാക്കാന്‍ ഏതെങ്കിലും കുട്ടിയുടെ രക്തം വേണം. നിംബാലു എന്ന ഗോത്രത്തലവന്‍റെ നിര്‍ദ്ദേശം അനുചരന്മാര്‍ നിറവേറ്റി. ഗ്രാമത്തില്‍ കടന്ന്‍ ഏഴു വയസ്സുള്ള ഒരു പൈതലിനെ പാട്ടിലാക്കി അവര്‍ അവരുടെ നേതാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു. ഗ്രാമത്തില്‍ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്ന ആ കുട്ടി കാടന്‍മാരുടെ വസതിയില്‍ വന്നപ്പോള്‍ പേടിച്ചുവിറച്ചു പോയി. നിരപരാധിയായ ആ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തറുത്തു രക്തം ചിന്തുവാന്‍ ആ കശ്മലന്‍മാര്‍ കത്തിയുമായി നിന്നു. നിസ്സഹായനായ പൈതല്‍ വാവിട്ട് കരയുക മാത്രം ചെയ്തു. അത്ഭുതം എന്നു പറയട്ടെ ഗോത്രത്തലവന്‍ മരണനിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കുട്ടിയുടെ കഴുത്തില്‍ സൂക്ഷിച്ചുനോക്കി തീപ്പന്തത്തിന്‍റെ അരുണപ്രഭയില്‍, വിശുദ്ധ യൗസേപ്പും ഉണ്ണീയീശോയും നില്‍ക്കുന്ന മെഡല്‍ മിന്നിത്തിളങ്ങുന്നു. കണ്ണുകളില്‍ കാരുണ്യവും മുഖത്ത് മാധുര്യവും വഴിയുന്ന ഒരു താപസന്‍ ഓമനപ്പൈതലിനെ മാറോടുചേര്‍ത്ത് നിറുത്തിയിട്ടുള്ള ചിത്രം. ആരാണത് എന്നു ഗോത്രത്തലവന് മനസ്സിലായില്ല. എങ്കിലും അയാള്‍ക്ക് മരണമടഞ്ഞ സ്വന്തം പിതാവിന്‍റെ രൂപമാണ് അതു കണ്ടപ്പോള്‍ മനസ്സിലുണ്ടായത്. കുട്ടിയെ വധിക്കുവാന്‍ അയാള്‍ക്ക് മനസ്സുണ്ടായില്ല. അയാള്‍ പറഞ്ഞു: "ഈ കുട്ടിയെ നമുക്ക് വധിക്കേണ്ട. നിങ്ങള്‍ ഇവന് യാതൊരു അപകടവും സംഭവിക്കാതെ പൂര്‍വ്വസ്ഥലത്തേക്ക് കൊണ്ടുപോയി വിടുക." ഗോത്രനേതാവിന്‍റെ ഈ വാക്കുകള്‍ മൂലം ബാലന്‍ രക്തച്ചൊരിച്ചില്‍ കൂടാതെ രക്ഷപെട്ടു. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-07:36:17.jpg
Keywords: വണക്ക
Content:
26285
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി
Content: യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18). #{red->n->n-> വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ്}# ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം മാനവരാശി പൈശാചികമായ ബന്ധനത്തിലകപ്പെട്ടു. എന്നാല്‍ ദൈവത്തിന് മാനവകുലത്തോടുള്ള കാരുണ്യം നിമിത്തം തന്‍റെ പ്രിയ പുത്രനെ വാഗ്ദാനം ചെയ്തു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് പരിത്രാണനകൃത്യം നിര്‍വ്വഹിക്കുക എന്നതായിരുന്നു അവിടുത്തെ പദ്ധതി. ദൈവകുമാരന് മനുഷ്യജന്മം വരിക്കുന്നതിന് മാതൃത്വപദം അലങ്കരിക്കുവാന്‍ നിത്യകാലം മുതല്‍തന്നെ കന്യകയെ ദൈവം തെരഞ്ഞെടുത്തു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ അമ്മ യേശുവിനെ ഗര്‍ഭം ധരിക്കണമെന്നതും ദൈവജനനിയുടെ അഭിമാനത്തെ സംരക്ഷിക്കേണ്ടതും ദൈവീക രഹസ്യമായിരിന്നു. അതിനാല്‍ അവള്‍ക്ക് അനുയോജ്യനായ ഒരു വരനെ ദൈവം തെരഞ്ഞെടുത്തതു. ദാവീദു വംശജനായ യാക്കോബിന്‍റെ പുത്രന്‍ യൗസേപ്പിനെ, ദൈവം തന്‍റെ അനന്ത ജ്ഞാനത്താല്‍ തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പു മാര്‍ യൗസേപ്പിതാവിന്‍റെ മഹത്വത്തെ അപാരമാക്കി തീര്‍ക്കുന്നു. ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായി സേവനം അനുഷ്ഠിക്കേണ്ട വ്യക്തിയാണ് ജോസഫ് എന്നത്, അദ്ദേഹം മര്‍ത്ത്യനായി ഉരുവാകുന്നതിന് മുന്‍പെ ദൈവം പദ്ധതിയിട്ടിരിന്നതാണ്. ഒരു വ്യക്തിയെ അസാധാരണമായ ഒരു ദൗത്യം നിര്‍വഹിക്കുവാനായി ദൈവം തെരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആ വ്യക്തിക്ക് ചില ഗുണങ്ങളും മേന്മകളും ഉണ്ടായിരിക്കേണ്ടതാണല്ലോ. ലോകാരംഭം മുതല്‍ അവസാനം വരെ ജന്മമെടുത്തിട്ടുള്ള എല്ലാ മനുഷ്യരിലും വച്ച്, ദൈവം ഏറ്റവും കൂടുതല്‍ സ്നേഹ വായ്പോടുകൂടി വി. യൗസേപ്പിനെ ദൈവജനനിയുടെ വിരക്ത ഭര്‍ത്താവും ലോകനിയന്താവായ ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായി നിയോഗിച്ചതില്‍ നിന്നും വിശുദ്ധ യൗസേപ്പിന്‍റെ മഹത്വം എത്ര വലുതാണെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. അദൃശ്യമായതും ഉന്നതസ്ഥാനം അലങ്കരിക്കുവാന്‍ മനുഷ്യരില്‍ നിന്നും ഏറ്റവും അനുയോജ്യനായ വ്യക്തിയെ ദൈവം തെരഞ്ഞെടുത്തു. അതും മാര്‍ യൗസേപ്പിന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുന്നു. പിതാവായ ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിച്ചാണ് വിശുദ്ധ യൗസേപ്പിനെ തെരഞ്ഞെടുത്തത് എന്നാണല്ലോ ഐതിഹ്യം. അതുപോലെ ദൈവം നമ്മെയും സവിശേഷമാം വിധം സ്നേഹിച്ച് തിരുസഭയില്‍ പ്രത്യേക ദൗത്യനിര്‍വ്വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ദൈവം നമ്മില്‍ നിന്ന്‍ പ്രതീക്ഷിക്കുന്നത് എന്താണെന്ന്‍ മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം സാഫല്യമടയുകയുള്ളൂ. ജീവിതവിജയം വരിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ഏതായാലും വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശത്തിന്‍റെ അഭിമാനപാത്രവും സകല മനുഷ്യ വ്യക്തികളിലും ആദരണീയനുമാണെന്നു മനസ്സിലാക്കാം. #{red->n->n->സംഭവം}# മാര്‍ സെയില്‍സ് പട്ടണത്തില്‍ വിശ്വാസം പരിത്യജിച്ച് ഒരു മനുഷ്യന്‍ അസന്മാര്‍ഗ്ഗിക ജീവിതം നയിച്ചിരുന്നു. 876-ല്‍ ഇയാള്‍ക്ക് മാരകമായ ഒരു രോഗം പിടിപെട്ടു. ഇയാളുടെ പരിതാപകരമായ ആദ്ധ്യാത്മികത്തകര്‍ച്ചയും രോഗവും നിമിത്തം ബന്ധുമിത്രാദികള്‍ ഭയവിഹ്വലരായി. മരണാവസ്ഥയിലെങ്കിലും ഇയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടാകണമെന്നു കരുതി, ഉറ്റബന്ധുക്കള്‍ പല ഉപദേശങ്ങളും നല്‍കി. എന്നാല്‍ യാതൊരു വ്യത്യാസവും ആ മനുഷ്യനില്‍ ഉണ്ടായില്ല. അയാള്‍ കിടന്നിരുന്ന തൊട്ടടുത്ത മുറിയില്‍ കുടുംബാംഗങ്ങള്‍ മാര്‍ യൗസേപ്പ് പിതാവിന്‍റെ സ്വരൂപം സ്ഥാപിച്ച് പ്രതിഷ്ഠയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ജപങ്ങള്‍ നിര്‍ത്തുമ്പോള്‍ അടുത്ത മുറിയില്‍ കിടക്കുന്ന അയാള്‍ സ്വകുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഒമ്പതാം ദിവസം ഏവര്‍ക്കും വിസ്മയം ജനിപ്പിക്കുമാറ് ആ മനുഷ്യനില്‍ ഭാവമാറ്റമുണ്ടായി. ഒരു വൈദികന്‍ സമീപത്തണയുവാന്‍ പോലും അനുവദിക്കാതിരുന്ന ആ മനുഷ്യന്‍ ഉടനെ ഒരു വൈദികനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അയാള്‍ ഉത്തമ മനസ്താപത്തോടു കൂടി പാപസങ്കീര്‍ത്തനം നിര്‍വഹിക്കുകയും നല്ല മരണം പ്രാപിക്കുകയും ചെയ്തു. #{red->n->n->ജപം}# ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# വിവേകമതിയായ വിശുദ്ധ യൗസേപ്പേ, നന്മ തെരഞ്ഞെടുക്കുവാനുള്ള വിവേകം ഞങ്ങള്‍ക്ക് നല്‍കണമേ. (Source: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം) {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-08:10:53.jpg
Keywords: വണക്ക
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി
Content: യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18). #{red->n->n-> വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ്}# ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം മാനവരാശി പൈശാചികമായ ബന്ധനത്തിലകപ്പെട്ടു. എന്നാല്‍ ദൈവത്തിന് മാനവകുലത്തോടുള്ള കാരുണ്യം നിമിത്തം തന്‍റെ പ്രിയ പുത്രനെ വാഗ്ദാനം ചെയ്തു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് പരിത്രാണനകൃത്യം നിര്‍വ്വഹിക്കുക എന്നതായിരുന്നു അവിടുത്തെ പദ്ധതി. ദൈവകുമാരന് മനുഷ്യജന്മം വരിക്കുന്നതിന് മാതൃത്വപദം അലങ്കരിക്കുവാന്‍ നിത്യകാലം മുതല്‍തന്നെ കന്യകയെ ദൈവം തെരഞ്ഞെടുത്തു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ അമ്മ യേശുവിനെ ഗര്‍ഭം ധരിക്കണമെന്നതും ദൈവജനനിയുടെ അഭിമാനത്തെ സംരക്ഷിക്കേണ്ടതും ദൈവീക രഹസ്യമായിരിന്നു. അതിനാല്‍ അവള്‍ക്ക് അനുയോജ്യനായ ഒരു വരനെ ദൈവം തെരഞ്ഞെടുത്തതു. ദാവീദു വംശജനായ യാക്കോബിന്‍റെ പുത്രന്‍ യൗസേപ്പിനെ, ദൈവം തന്‍റെ അനന്ത ജ്ഞാനത്താല്‍ തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പു മാര്‍ യൗസേപ്പിതാവിന്‍റെ മഹത്വത്തെ അപാരമാക്കി തീര്‍ക്കുന്നു. ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായി സേവനം അനുഷ്ഠിക്കേണ്ട വ്യക്തിയാണ് ജോസഫ് എന്നത്, അദ്ദേഹം മര്‍ത്ത്യനായി ഉരുവാകുന്നതിന് മുന്‍പെ ദൈവം പദ്ധതിയിട്ടിരിന്നതാണ്. ഒരു വ്യക്തിയെ അസാധാരണമായ ഒരു ദൗത്യം നിര്‍വഹിക്കുവാനായി ദൈവം തെരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആ വ്യക്തിക്ക് ചില ഗുണങ്ങളും മേന്മകളും ഉണ്ടായിരിക്കേണ്ടതാണല്ലോ. ലോകാരംഭം മുതല്‍ അവസാനം വരെ ജന്മമെടുത്തിട്ടുള്ള എല്ലാ മനുഷ്യരിലും വച്ച്, ദൈവം ഏറ്റവും കൂടുതല്‍ സ്നേഹ വായ്പോടുകൂടി വി. യൗസേപ്പിനെ ദൈവജനനിയുടെ വിരക്ത ഭര്‍ത്താവും ലോകനിയന്താവായ ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായി നിയോഗിച്ചതില്‍ നിന്നും വിശുദ്ധ യൗസേപ്പിന്‍റെ മഹത്വം എത്ര വലുതാണെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. അദൃശ്യമായതും ഉന്നതസ്ഥാനം അലങ്കരിക്കുവാന്‍ മനുഷ്യരില്‍ നിന്നും ഏറ്റവും അനുയോജ്യനായ വ്യക്തിയെ ദൈവം തെരഞ്ഞെടുത്തു. അതും മാര്‍ യൗസേപ്പിന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുന്നു. പിതാവായ ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിച്ചാണ് വിശുദ്ധ യൗസേപ്പിനെ തെരഞ്ഞെടുത്തത് എന്നാണല്ലോ ഐതിഹ്യം. അതുപോലെ ദൈവം നമ്മെയും സവിശേഷമാം വിധം സ്നേഹിച്ച് തിരുസഭയില്‍ പ്രത്യേക ദൗത്യനിര്‍വ്വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ദൈവം നമ്മില്‍ നിന്ന്‍ പ്രതീക്ഷിക്കുന്നത് എന്താണെന്ന്‍ മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം സാഫല്യമടയുകയുള്ളൂ. ജീവിതവിജയം വരിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ഏതായാലും വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശത്തിന്‍റെ അഭിമാനപാത്രവും സകല മനുഷ്യ വ്യക്തികളിലും ആദരണീയനുമാണെന്നു മനസ്സിലാക്കാം. #{red->n->n->സംഭവം}# മാര്‍ സെയില്‍സ് പട്ടണത്തില്‍ വിശ്വാസം പരിത്യജിച്ച് ഒരു മനുഷ്യന്‍ അസന്മാര്‍ഗ്ഗിക ജീവിതം നയിച്ചിരുന്നു. 876-ല്‍ ഇയാള്‍ക്ക് മാരകമായ ഒരു രോഗം പിടിപെട്ടു. ഇയാളുടെ പരിതാപകരമായ ആദ്ധ്യാത്മികത്തകര്‍ച്ചയും രോഗവും നിമിത്തം ബന്ധുമിത്രാദികള്‍ ഭയവിഹ്വലരായി. മരണാവസ്ഥയിലെങ്കിലും ഇയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടാകണമെന്നു കരുതി, ഉറ്റബന്ധുക്കള്‍ പല ഉപദേശങ്ങളും നല്‍കി. എന്നാല്‍ യാതൊരു വ്യത്യാസവും ആ മനുഷ്യനില്‍ ഉണ്ടായില്ല. അയാള്‍ കിടന്നിരുന്ന തൊട്ടടുത്ത മുറിയില്‍ കുടുംബാംഗങ്ങള്‍ മാര്‍ യൗസേപ്പ് പിതാവിന്‍റെ സ്വരൂപം സ്ഥാപിച്ച് പ്രതിഷ്ഠയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ജപങ്ങള്‍ നിര്‍ത്തുമ്പോള്‍ അടുത്ത മുറിയില്‍ കിടക്കുന്ന അയാള്‍ സ്വകുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഒമ്പതാം ദിവസം ഏവര്‍ക്കും വിസ്മയം ജനിപ്പിക്കുമാറ് ആ മനുഷ്യനില്‍ ഭാവമാറ്റമുണ്ടായി. ഒരു വൈദികന്‍ സമീപത്തണയുവാന്‍ പോലും അനുവദിക്കാതിരുന്ന ആ മനുഷ്യന്‍ ഉടനെ ഒരു വൈദികനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അയാള്‍ ഉത്തമ മനസ്താപത്തോടു കൂടി പാപസങ്കീര്‍ത്തനം നിര്‍വഹിക്കുകയും നല്ല മരണം പ്രാപിക്കുകയും ചെയ്തു. #{red->n->n->ജപം}# ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# വിവേകമതിയായ വിശുദ്ധ യൗസേപ്പേ, നന്മ തെരഞ്ഞെടുക്കുവാനുള്ള വിവേകം ഞങ്ങള്‍ക്ക് നല്‍കണമേ. (Source: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം) {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-08:10:53.jpg
Keywords: വണക്ക
Content:
26286
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മൂന്നാം തീയതി
Content: എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു (ലൂക്കാ 4:22). #{red->n->n-> വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹത്വം}# ദൈവം ഒരു വ്യക്തിയെ ഒരു പ്രത്യേക ദൗത്യനിര്‍വഹണത്തിനോ ജോലിക്കോ ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായിട്ടുള്ള എല്ലാ ആദ്ധ്യാത്മികവും ഭൗമികവുമായിട്ടുള്ള ദാനങ്ങളും ആ വ്യക്തിക്ക് നല്‍കുമെന്ന് വി. തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നു. മനുഷ്യ ജന്മം വരിച്ച ദൈവത്തിന്‍റെ വളര്‍ത്തുപിതാവും ദൈവമാതാവായ പ.കന്യകയുടെ വിരക്തഭര്‍ത്താവും എന്ന മഹോന്നതമായ ദൗത്യം നിര്‍വഹിക്കുവാനായി ദൈവം വിശുദ്ധ യൗസേപ്പിനെ തെരഞ്ഞെടുത്തു. അപ്പോള്‍ അതിനാവശ്യമായ എല്ലാ ദാനങ്ങളാലും ദൈവം വിശുദ്ധ യൗസേപ്പിനെ സമ്പന്നനാക്കി. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവെന്ന ദൗത്യനിര്‍വഹണത്താല്‍ വി.യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിക്കുന്നു. പ. കന്യകയുടെ വിരക്ത ഭര്‍ത്താവെന്ന നിലയില്‍ പരിശുദ്ധാത്മാവിന്‍റെ മഹനീയ വരവും വി.യൗസേപ്പിനുണ്ട്. ഇതില്‍ നിന്നെല്ലാം വി.യൗസേപ്പിന്‍റെ മഹത്വം നമുക്ക് അനുമാനിക്കാന്‍ സാധിക്കും. ദൈവപിതാവിനെ പ്രതിനിധീകരിച്ച് സുതനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള സ്ഥാനം വി. യൗസേപ്പിനെ മറ്റെല്ലാ വിശുദ്ധരിലും മാലാഖാമാരിലും അതീതനാക്കിത്തീര്‍ക്കുന്നുണ്ട്. തന്നിമിത്തം വി.യൗസേപ്പ് സര്‍വഗുണ സമ്പൂര്‍ണ്ണനാണ്. വരപ്രസാദത്തിന്‍റെ ഏറ്റവും ഉയര്‍ന്ന മണ്ഡലത്തിലാണ് അദ്ദേഹം ജീവിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിശിഹായില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഏക വ്യക്തിയില്‍ സമ്മേളിക്കുന്ന അത്ഭുതപ്രക്രിയയ്ക്ക് 'Hypostatic Union' അഥവാ ഉപസ്ഥിതിബന്ധമെന്ന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ അഭിസംബോധന ചെയ്യുന്നു. ആ തലത്തോടു ബന്ധപ്പെട്ടാണ് വി.യൗസേപ്പിന്‍റെ വ്യക്തിത്വം രൂപം നമ്മുക്ക് കാണാന്‍ സാധിയ്ക്കും. മാംസമായ വചനത്തോട് ദൈവമാതാവായ കന്യക കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് വി.യൗസേപ്പായിരിന്നു. വി.യൗസേപ്പ് ഈശോമിശിഹായോടു കൂടിയും ഈശോമിശിഹായ്ക്കു വേണ്ടിയുമാണ് സര്‍വതും പ്രവര്‍ത്തിച്ചിട്ടുള്ളത്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിരക്ത ഭര്‍ത്താവ് എന്ന നിലയില്‍ വി.യൗസേപ്പിന് ദൈവമാതാവിനോടു അടുത്ത ദാനങ്ങളും വരങ്ങളും ലഭിച്ചിരിക്കണമെന്ന് ന്യായമായി അനുമാനിക്കാന്‍ സാധിക്കും. വിശുദ്ധ യൌസേപ്പ് പിതാവ് കണ്ട സ്വപ്നത്തില്‍, ദിവ്യസൂര്യനായ ഈശോമിശിഹായും, ചന്ദ്രനെ പാദപീഠമാക്കിയിരിക്കുന്നവളായ പ.കന്യകയും മറ്റ് വിശുദ്ധരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിന്‍റെ സ്ഥാനമാഹാത്മ്യം അതുല്യമാണെന്നു അനുമാനിക്കാം. #{red->n->n->സംഭവം}# മദ്യപാനിയായ ഒരു മനുഷ്യന്‍റെ വീട്ടില്‍ എന്നും വലിയ കലാപമായിരുന്നു. എല്ലാ ദിവസവും സന്ധ്യാസമയത്ത് അയാള്‍ മദ്യപിച്ച് വീട്ടില്‍ വരും. ഭാര്യയേയും കുട്ടികളെയും കാരണമില്ലാതെ തല്ലിച്ചതയ്ക്കും. ഇതിനാല്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച അയാളുടെ ഭാര്യ ഒരു ദിവസം ഇങ്ങനെ പറഞ്ഞു: "മദ്യപിക്കരുതെന്ന് പറഞ്ഞാല്‍ അങ്ങ് അതു കാര്യമാക്കുകയില്ല. എന്തുതന്നെയായിരുന്നാലും ശരി, ഇന്നുമുതല്‍ നമ്മുടെ കുടുംബത്തെ തിരുക്കുടുംബത്തിനു പ്രതിഷ്ഠിക്കുകയും തിരുക്കുടുംബ പാലകനായ വി. യൗസേപ്പിനോടു മാദ്ധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുകയാണ്. ദയവായി അങ്ങ് ഈ പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം. അതിനുശേഷം പോയി മദ്യപാനം ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല." ഭാര്യയുടെ വാക്കുകള്‍ അയാള്‍ സ്വീകരിച്ചു. ആ വീട്ടില്‍ സമാധാനം വിളയാടി. നവനാള്‍ അവസാനിക്കുന്ന ദിവസം കുടുംബനായകനില്‍ വലിയ പരിവര്‍ത്തനം ഉണ്ടായി. അയാള്‍ മദ്യപാനം പാടേ ഉപേക്ഷിച്ചു. #{red->n->n->ജപം}# ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ.കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വി.യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു ലഭിച്ചു തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# മഹത്വമുള്ള മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. (Source: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം) {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-08:44:02.jpg
Keywords: വണക്ക
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മൂന്നാം തീയതി
Content: എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു (ലൂക്കാ 4:22). #{red->n->n-> വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹത്വം}# ദൈവം ഒരു വ്യക്തിയെ ഒരു പ്രത്യേക ദൗത്യനിര്‍വഹണത്തിനോ ജോലിക്കോ ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായിട്ടുള്ള എല്ലാ ആദ്ധ്യാത്മികവും ഭൗമികവുമായിട്ടുള്ള ദാനങ്ങളും ആ വ്യക്തിക്ക് നല്‍കുമെന്ന് വി. തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നു. മനുഷ്യ ജന്മം വരിച്ച ദൈവത്തിന്‍റെ വളര്‍ത്തുപിതാവും ദൈവമാതാവായ പ.കന്യകയുടെ വിരക്തഭര്‍ത്താവും എന്ന മഹോന്നതമായ ദൗത്യം നിര്‍വഹിക്കുവാനായി ദൈവം വിശുദ്ധ യൗസേപ്പിനെ തെരഞ്ഞെടുത്തു. അപ്പോള്‍ അതിനാവശ്യമായ എല്ലാ ദാനങ്ങളാലും ദൈവം വിശുദ്ധ യൗസേപ്പിനെ സമ്പന്നനാക്കി. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവെന്ന ദൗത്യനിര്‍വഹണത്താല്‍ വി.യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിക്കുന്നു. പ. കന്യകയുടെ വിരക്ത ഭര്‍ത്താവെന്ന നിലയില്‍ പരിശുദ്ധാത്മാവിന്‍റെ മഹനീയ വരവും വി.യൗസേപ്പിനുണ്ട്. ഇതില്‍ നിന്നെല്ലാം വി.യൗസേപ്പിന്‍റെ മഹത്വം നമുക്ക് അനുമാനിക്കാന്‍ സാധിക്കും. ദൈവപിതാവിനെ പ്രതിനിധീകരിച്ച് സുതനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള സ്ഥാനം വി. യൗസേപ്പിനെ മറ്റെല്ലാ വിശുദ്ധരിലും മാലാഖാമാരിലും അതീതനാക്കിത്തീര്‍ക്കുന്നുണ്ട്. തന്നിമിത്തം വി.യൗസേപ്പ് സര്‍വഗുണ സമ്പൂര്‍ണ്ണനാണ്. വരപ്രസാദത്തിന്‍റെ ഏറ്റവും ഉയര്‍ന്ന മണ്ഡലത്തിലാണ് അദ്ദേഹം ജീവിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിശിഹായില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഏക വ്യക്തിയില്‍ സമ്മേളിക്കുന്ന അത്ഭുതപ്രക്രിയയ്ക്ക് 'Hypostatic Union' അഥവാ ഉപസ്ഥിതിബന്ധമെന്ന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ അഭിസംബോധന ചെയ്യുന്നു. ആ തലത്തോടു ബന്ധപ്പെട്ടാണ് വി.യൗസേപ്പിന്‍റെ വ്യക്തിത്വം രൂപം നമ്മുക്ക് കാണാന്‍ സാധിയ്ക്കും. മാംസമായ വചനത്തോട് ദൈവമാതാവായ കന്യക കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് വി.യൗസേപ്പായിരിന്നു. വി.യൗസേപ്പ് ഈശോമിശിഹായോടു കൂടിയും ഈശോമിശിഹായ്ക്കു വേണ്ടിയുമാണ് സര്‍വതും പ്രവര്‍ത്തിച്ചിട്ടുള്ളത്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിരക്ത ഭര്‍ത്താവ് എന്ന നിലയില്‍ വി.യൗസേപ്പിന് ദൈവമാതാവിനോടു അടുത്ത ദാനങ്ങളും വരങ്ങളും ലഭിച്ചിരിക്കണമെന്ന് ന്യായമായി അനുമാനിക്കാന്‍ സാധിക്കും. വിശുദ്ധ യൌസേപ്പ് പിതാവ് കണ്ട സ്വപ്നത്തില്‍, ദിവ്യസൂര്യനായ ഈശോമിശിഹായും, ചന്ദ്രനെ പാദപീഠമാക്കിയിരിക്കുന്നവളായ പ.കന്യകയും മറ്റ് വിശുദ്ധരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിന്‍റെ സ്ഥാനമാഹാത്മ്യം അതുല്യമാണെന്നു അനുമാനിക്കാം. #{red->n->n->സംഭവം}# മദ്യപാനിയായ ഒരു മനുഷ്യന്‍റെ വീട്ടില്‍ എന്നും വലിയ കലാപമായിരുന്നു. എല്ലാ ദിവസവും സന്ധ്യാസമയത്ത് അയാള്‍ മദ്യപിച്ച് വീട്ടില്‍ വരും. ഭാര്യയേയും കുട്ടികളെയും കാരണമില്ലാതെ തല്ലിച്ചതയ്ക്കും. ഇതിനാല്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച അയാളുടെ ഭാര്യ ഒരു ദിവസം ഇങ്ങനെ പറഞ്ഞു: "മദ്യപിക്കരുതെന്ന് പറഞ്ഞാല്‍ അങ്ങ് അതു കാര്യമാക്കുകയില്ല. എന്തുതന്നെയായിരുന്നാലും ശരി, ഇന്നുമുതല്‍ നമ്മുടെ കുടുംബത്തെ തിരുക്കുടുംബത്തിനു പ്രതിഷ്ഠിക്കുകയും തിരുക്കുടുംബ പാലകനായ വി. യൗസേപ്പിനോടു മാദ്ധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുകയാണ്. ദയവായി അങ്ങ് ഈ പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം. അതിനുശേഷം പോയി മദ്യപാനം ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല." ഭാര്യയുടെ വാക്കുകള്‍ അയാള്‍ സ്വീകരിച്ചു. ആ വീട്ടില്‍ സമാധാനം വിളയാടി. നവനാള്‍ അവസാനിക്കുന്ന ദിവസം കുടുംബനായകനില്‍ വലിയ പരിവര്‍ത്തനം ഉണ്ടായി. അയാള്‍ മദ്യപാനം പാടേ ഉപേക്ഷിച്ചു. #{red->n->n->ജപം}# ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ.കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വി.യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു ലഭിച്ചു തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# മഹത്വമുള്ള മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. (Source: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം) {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-08:44:02.jpg
Keywords: വണക്ക
Content:
26287
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: നാലാം തീയതി
Content: "പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). #{red->n->n-> ദാവീദിന്‍റെ വിശിഷ്ട സന്താനം}# മാനവകുലത്തെ രക്ഷിക്കുവാനായി മനുഷ്യനായി അവതരിക്കുവാന്‍ ദൈവം തിരുമനസ്സായി. മാനവരാശിയില്‍ നിന്നു ദൈവം ഇസ്രായേല്‍ ജനതയെ അവിടുത്തെ ആഗമനത്തിനു വേണ്ടി തെരഞ്ഞെടുത്ത് ഒരുക്കികൊണ്ടുവന്നു. അവിടുന്ന്‍ അബ്രാഹത്തെ തെരഞ്ഞെടുത്ത് അദ്ദേഹവുമായി ഒരു ഉടമ്പടി ചെയ്തു. അദ്ദേഹത്തിന്‍റെ സന്തതിയില്‍ ലോകത്തിലെ സകല ജനപദങ്ങളും അനുഗൃഹീതരായിരിക്കുമെന്ന് പിതാവായ ദൈവം അരുളിച്ചെയ്തു. അബ്രാഹത്തിന്‍റെ സന്താന പരമ്പരയില്‍ നിന്നും ദൈവം യാക്കോബിനെ സവിശേഷമായി തെരഞ്ഞെടുത്തു. അദ്ദേഹത്തെ അനുഗ്രഹിക്കുകയും ഇസ്രായേല്‍ എന്ന്‍ അഭിസംബോധന ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പുത്രന്‍മാരാണ് ഇസ്രായേല്‍ ജനത. അവരെ ദൈവം സ്വന്തം ജനമായി തെരഞ്ഞെടുത്തു. ഇസ്രായേലിലെ മറ്റു വംശങ്ങളില്‍ നിന്നും വേര്‍തിരിച്ച് അനുഗ്രഹിച്ച് ഉടമ്പടി ചെയ്ത് അവിടുത്തെ പ്രിയപ്പെട്ട ദൈവജനമാക്കി മാറ്റി. യാക്കോബിന്‍റെ പുത്രന്മാരില്‍തന്നെ യൂദായെ ലോകപരിത്രാതാവിന്‍റെ വംശമാക്കി ഉയര്‍ത്തി. അവരില്‍ പ്രധാനി ദാവീദ് രാജാവായിരുന്നു. ദാവീദിന്‍റെ വംശത്തില്‍പെട്ട ആളായിരിന്നു നമ്മുടെ പിതാവായ മാര്‍ യൗസേപ്പ്. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹം വി.യൗസേപ്പില്‍ പ്രകടമാകുന്നുണ്ട്. ലോകരക്ഷകന്‍റെ വളര്‍ത്തു പിതാവെന്ന സ്ഥാനം അലങ്കരിക്കുന്നതിന് അനുയോജ്യനായി മനുഷ്യ വംശത്തില്‍ ദൈവം കണ്ടെത്തിയത് വി. യൗസേപ്പിനെയാണ്. രാജവംശജനെങ്കിലും വി. യൗസേപ്പ് വളരെ ദരിദ്രമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹം ലൗകിക സമ്പത്തിനേക്കാള്‍ ആദ്ധ്യാത്മിക സമ്പത്തിനെ വിലമതിച്ചിരുന്നു. ആദ്യ പാപത്തിനുശേഷം കളമൊരുക്കിയ ലോകരക്ഷകന്‍റെ ആഗമനത്തിനു വേണ്ടി, ദൈവമാതാവായ പ.കന്യകയെയും അവിടുത്തെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവുമായ മാര്‍ യൗസേപ്പിനെയും തെരഞ്ഞെടുത്ത് സവിശേഷമായ ദാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു കൊണ്ടാണ്. ദൈവമാതാവായ മറിയത്തിന്‍റെ വിരക്ത ഭര്‍ത്താവെന്ന സ്ഥാനത്തിനും ദാവീദ് രാജവംശജരില്‍ ദൈവം തെരഞ്ഞെടുത്തത് മാര്‍ യൗസേപ്പിതാവിനെയാണ്. ദൈവം നമ്മെ ഓരോരുത്തരെയും ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. അതനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ നമ്മുടെ വ്യക്തിജീവിതം അനുഗ്രഹം പ്രാപിക്കുകയും നമ്മുടെ ജീവിതം ധന്യമാവുകയും ചെയ്യുകയുള്ളൂ. ശരിയായ ദൗത്യബോധം ഉണ്ടെങ്കില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നമ്മുക്ക് സാധിക്കും. അപ്പോള്‍ ജീവിതം കൂടുതല്‍ ഹൃദ്യവും മനോഹരവുമാകും. #{red->n->n->സംഭവം}# കേരളത്തില്‍ മലയോരപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇത്. സന്ധ്യാസമയം. ശക്തിയായി പുതുമഴ ചെയ്യുന്നു. ഇരുണ്ടുമൂടിയ ആകാശം, ഭയങ്കരമായ കാറ്റും മഴയും. വന്മരങ്ങള്‍ കാറ്റില്‍ കടപുഴകി മറിഞ്ഞുവീഴുന്നു. ആകാശവും ഭൂമിയും നടുക്കുമാറ് കനത്ത ഇടിയും മിന്നലും. ഇതിനിടെ വീട്ടിലെ എട്ട് വയസ്സുള്ള കുട്ടി മാമ്പഴം പെറുക്കുവാന്‍ പോയി. ഇടിവാള്‍ വെട്ടി തഴച്ചു നില്‍ക്കുന്ന മാവില്‍ നീല നിറമുള്ള തീയ് ആളിപ്പടരുന്നതു കണ്ട കുട്ടിയുടെ മാതാപിതാക്കള്‍ വാവിട്ടു കരഞ്ഞു. ആ വീട്ടില്‍ പ്രതിഷ്ഠിച്ചിരുന്നതായ അഗതികളുടെ സഹായമായ മാര്‍ യൗസേപ്പിതാവിന്‍റെ രൂപത്തിന്‍റെ മുമ്പില്‍ കൂടി അവര്‍ നിലവിളിച്ചപേക്ഷിച്ചു. കാറ്റും മഴയും മേഘഗര്‍ജ്ജനവും പൂര്‍വ്വാധികം ശക്തിപ്പെടുകയാണ്. അവര്‍ നോക്കിനില്‍ക്കെ ഭയങ്കരമായ മറ്റൊരു ഇടിവാള്‍ കൂടി ഭൂമിയില്‍ മിന്നിപ്പതിഞ്ഞു. കുട്ടി നിന്ന സ്ഥലത്താണ് ഇടിവെട്ടുണ്ടായതെന്നു കണ്ട് എല്ലാവരും ഞടുങ്ങി. അവരുടെ ഹൃദയത്തില്‍ തീ ആളിപ്പടര്‍ന്നു. അല്പസമയത്തിനുള്ളില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ അരുമബാലന്‍ വീട്ടില്‍ കയറി. അവന്‍റെ കഴുത്തിലെ സ്വര്‍ണ്ണമാലയുടെ തിളക്കം കൊണ്ടാണ് ഇടിമിന്നല്‍ ഭൂമിയില്‍ വന്നത്. സ്വര്‍ണ്ണമാല ഉരുകിപ്പോയിരുന്നു. പക്ഷെ ബാലന് യാതൊരു അപകടവും സംഭവിച്ചില്ല. തങ്ങളുടെ ഓമന മകനെ സംരക്ഷിച്ചത് മാര്‍ യൌസേപ്പിന്‍റെ മാദ്ധ്യസ്ഥ ശക്തി ഒന്നുമാത്രമാണെന്ന് ആ കുടുംബത്തിലെ എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. #{red->n->n->ജപം}# ദാവീദു രാജവംശജനായ മാര്‍ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്‍റെ സൂനവും അഭിമാനപാത്രവുമത്രേ. ലോകപരിത്രാതാവിന്‍റെ ആഗമനത്തിനായി ദൈവം അങ്ങേ പ്രത്യേക വിധമായി തെരഞ്ഞെടുത്തു. അനേകം അനുഗ്രഹങ്ങളാല്‍ സമലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളെ കരുണാപൂര്‍വ്വം കടാക്ഷിക്കേണമേ. ഞങ്ങള്‍ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച് കുടുംബത്തിന്‍റെ മണിദീപങ്ങളും സമുദായത്തിന്‍റെ അഭിമാനസ്തംഭങ്ങളും തിരുസ്സഭയുടെ ഉത്തമപുത്രരുമായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദാവീദിന്‍റെ പുത്രനായ മാര്‍ യൗസേപ്പേ, തിരുസഭയുടെ ഉത്തമ പുത്രാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-08:48:42.jpg
Keywords: വണക്ക
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: നാലാം തീയതി
Content: "പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). #{red->n->n-> ദാവീദിന്‍റെ വിശിഷ്ട സന്താനം}# മാനവകുലത്തെ രക്ഷിക്കുവാനായി മനുഷ്യനായി അവതരിക്കുവാന്‍ ദൈവം തിരുമനസ്സായി. മാനവരാശിയില്‍ നിന്നു ദൈവം ഇസ്രായേല്‍ ജനതയെ അവിടുത്തെ ആഗമനത്തിനു വേണ്ടി തെരഞ്ഞെടുത്ത് ഒരുക്കികൊണ്ടുവന്നു. അവിടുന്ന്‍ അബ്രാഹത്തെ തെരഞ്ഞെടുത്ത് അദ്ദേഹവുമായി ഒരു ഉടമ്പടി ചെയ്തു. അദ്ദേഹത്തിന്‍റെ സന്തതിയില്‍ ലോകത്തിലെ സകല ജനപദങ്ങളും അനുഗൃഹീതരായിരിക്കുമെന്ന് പിതാവായ ദൈവം അരുളിച്ചെയ്തു. അബ്രാഹത്തിന്‍റെ സന്താന പരമ്പരയില്‍ നിന്നും ദൈവം യാക്കോബിനെ സവിശേഷമായി തെരഞ്ഞെടുത്തു. അദ്ദേഹത്തെ അനുഗ്രഹിക്കുകയും ഇസ്രായേല്‍ എന്ന്‍ അഭിസംബോധന ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പുത്രന്‍മാരാണ് ഇസ്രായേല്‍ ജനത. അവരെ ദൈവം സ്വന്തം ജനമായി തെരഞ്ഞെടുത്തു. ഇസ്രായേലിലെ മറ്റു വംശങ്ങളില്‍ നിന്നും വേര്‍തിരിച്ച് അനുഗ്രഹിച്ച് ഉടമ്പടി ചെയ്ത് അവിടുത്തെ പ്രിയപ്പെട്ട ദൈവജനമാക്കി മാറ്റി. യാക്കോബിന്‍റെ പുത്രന്മാരില്‍തന്നെ യൂദായെ ലോകപരിത്രാതാവിന്‍റെ വംശമാക്കി ഉയര്‍ത്തി. അവരില്‍ പ്രധാനി ദാവീദ് രാജാവായിരുന്നു. ദാവീദിന്‍റെ വംശത്തില്‍പെട്ട ആളായിരിന്നു നമ്മുടെ പിതാവായ മാര്‍ യൗസേപ്പ്. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹം വി.യൗസേപ്പില്‍ പ്രകടമാകുന്നുണ്ട്. ലോകരക്ഷകന്‍റെ വളര്‍ത്തു പിതാവെന്ന സ്ഥാനം അലങ്കരിക്കുന്നതിന് അനുയോജ്യനായി മനുഷ്യ വംശത്തില്‍ ദൈവം കണ്ടെത്തിയത് വി. യൗസേപ്പിനെയാണ്. രാജവംശജനെങ്കിലും വി. യൗസേപ്പ് വളരെ ദരിദ്രമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹം ലൗകിക സമ്പത്തിനേക്കാള്‍ ആദ്ധ്യാത്മിക സമ്പത്തിനെ വിലമതിച്ചിരുന്നു. ആദ്യ പാപത്തിനുശേഷം കളമൊരുക്കിയ ലോകരക്ഷകന്‍റെ ആഗമനത്തിനു വേണ്ടി, ദൈവമാതാവായ പ.കന്യകയെയും അവിടുത്തെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവുമായ മാര്‍ യൗസേപ്പിനെയും തെരഞ്ഞെടുത്ത് സവിശേഷമായ ദാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു കൊണ്ടാണ്. ദൈവമാതാവായ മറിയത്തിന്‍റെ വിരക്ത ഭര്‍ത്താവെന്ന സ്ഥാനത്തിനും ദാവീദ് രാജവംശജരില്‍ ദൈവം തെരഞ്ഞെടുത്തത് മാര്‍ യൗസേപ്പിതാവിനെയാണ്. ദൈവം നമ്മെ ഓരോരുത്തരെയും ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. അതനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ നമ്മുടെ വ്യക്തിജീവിതം അനുഗ്രഹം പ്രാപിക്കുകയും നമ്മുടെ ജീവിതം ധന്യമാവുകയും ചെയ്യുകയുള്ളൂ. ശരിയായ ദൗത്യബോധം ഉണ്ടെങ്കില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നമ്മുക്ക് സാധിക്കും. അപ്പോള്‍ ജീവിതം കൂടുതല്‍ ഹൃദ്യവും മനോഹരവുമാകും. #{red->n->n->സംഭവം}# കേരളത്തില്‍ മലയോരപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇത്. സന്ധ്യാസമയം. ശക്തിയായി പുതുമഴ ചെയ്യുന്നു. ഇരുണ്ടുമൂടിയ ആകാശം, ഭയങ്കരമായ കാറ്റും മഴയും. വന്മരങ്ങള്‍ കാറ്റില്‍ കടപുഴകി മറിഞ്ഞുവീഴുന്നു. ആകാശവും ഭൂമിയും നടുക്കുമാറ് കനത്ത ഇടിയും മിന്നലും. ഇതിനിടെ വീട്ടിലെ എട്ട് വയസ്സുള്ള കുട്ടി മാമ്പഴം പെറുക്കുവാന്‍ പോയി. ഇടിവാള്‍ വെട്ടി തഴച്ചു നില്‍ക്കുന്ന മാവില്‍ നീല നിറമുള്ള തീയ് ആളിപ്പടരുന്നതു കണ്ട കുട്ടിയുടെ മാതാപിതാക്കള്‍ വാവിട്ടു കരഞ്ഞു. ആ വീട്ടില്‍ പ്രതിഷ്ഠിച്ചിരുന്നതായ അഗതികളുടെ സഹായമായ മാര്‍ യൗസേപ്പിതാവിന്‍റെ രൂപത്തിന്‍റെ മുമ്പില്‍ കൂടി അവര്‍ നിലവിളിച്ചപേക്ഷിച്ചു. കാറ്റും മഴയും മേഘഗര്‍ജ്ജനവും പൂര്‍വ്വാധികം ശക്തിപ്പെടുകയാണ്. അവര്‍ നോക്കിനില്‍ക്കെ ഭയങ്കരമായ മറ്റൊരു ഇടിവാള്‍ കൂടി ഭൂമിയില്‍ മിന്നിപ്പതിഞ്ഞു. കുട്ടി നിന്ന സ്ഥലത്താണ് ഇടിവെട്ടുണ്ടായതെന്നു കണ്ട് എല്ലാവരും ഞടുങ്ങി. അവരുടെ ഹൃദയത്തില്‍ തീ ആളിപ്പടര്‍ന്നു. അല്പസമയത്തിനുള്ളില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ അരുമബാലന്‍ വീട്ടില്‍ കയറി. അവന്‍റെ കഴുത്തിലെ സ്വര്‍ണ്ണമാലയുടെ തിളക്കം കൊണ്ടാണ് ഇടിമിന്നല്‍ ഭൂമിയില്‍ വന്നത്. സ്വര്‍ണ്ണമാല ഉരുകിപ്പോയിരുന്നു. പക്ഷെ ബാലന് യാതൊരു അപകടവും സംഭവിച്ചില്ല. തങ്ങളുടെ ഓമന മകനെ സംരക്ഷിച്ചത് മാര്‍ യൌസേപ്പിന്‍റെ മാദ്ധ്യസ്ഥ ശക്തി ഒന്നുമാത്രമാണെന്ന് ആ കുടുംബത്തിലെ എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. #{red->n->n->ജപം}# ദാവീദു രാജവംശജനായ മാര്‍ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്‍റെ സൂനവും അഭിമാനപാത്രവുമത്രേ. ലോകപരിത്രാതാവിന്‍റെ ആഗമനത്തിനായി ദൈവം അങ്ങേ പ്രത്യേക വിധമായി തെരഞ്ഞെടുത്തു. അനേകം അനുഗ്രഹങ്ങളാല്‍ സമലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളെ കരുണാപൂര്‍വ്വം കടാക്ഷിക്കേണമേ. ഞങ്ങള്‍ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച് കുടുംബത്തിന്‍റെ മണിദീപങ്ങളും സമുദായത്തിന്‍റെ അഭിമാനസ്തംഭങ്ങളും തിരുസ്സഭയുടെ ഉത്തമപുത്രരുമായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദാവീദിന്‍റെ പുത്രനായ മാര്‍ യൗസേപ്പേ, തിരുസഭയുടെ ഉത്തമ പുത്രാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2026-03-01-08:48:42.jpg
Keywords: വണക്ക
Content:
26288
Category: 22
Sub Category:
Heading: പുറത്താക്കാം 'രണ്ടാം യജമാനനെ' | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 14
Content: "നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിക്കാന്‍ സാധിക്കുകയില്ല" (മത്തായി 6:24). ഭൗതിക സമ്പത്തും ദൈവഹിതവും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തിൽ നാം ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ നിത്യതയെ നിർണ്ണയിക്കുന്നത്. പഴയനിയമത്തിൽ ഇസ്രായേൽ ജനത്തോട് ദൈവം ആവശ്യപ്പെട്ടത് 'ഏകദൈവത്തെ മാത്രം സ്നേഹിക്കാനാണ്' (നിയമാവർത്തനം 6:4-5). വിഗ്രഹാരാധനയ്ക്കെതിരെ പ്രവാചകന്മാർ ശക്തമായി സംസാരിച്ചു. പുതിയനിയമത്തിൽ ഈശോ ഈ 'വിഗ്രഹത്തെ' നമ്മുടെ ഹൃദയത്തിലെ സമ്പത്തോടുള്ള ആർത്തിയായി പുനർനിർവചിക്കുന്നു. ഗിരി പ്രഭാഷണത്തിൽ ഈശോ പഠിപ്പിക്കുന്നത് ആകാശം നോക്കാനല്ല, മറിച്ച് നമ്മുടെ ഹൃദയം എവിടെയാണെന്ന് നോക്കാനാണ് (മത്തായി 6:21). ലൗകിക സമ്പത്ത് കീടങ്ങളും ചിതലുകളും നശിപ്പിക്കുമ്പോൾ, സ്വർഗ്ഗത്തിൽ സമ്പത്ത് നിക്ഷേപിക്കാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. 'മാമോൻ' (Mammon) എന്നത് സമ്പത്ത് അല്ലെങ്കിൽ സ്വത്ത് എന്നർത്ഥമുള്ള അറമായ പദമാണ്. എന്നാൽ ഈശോ ഈ പദത്തെ കേവലം ഭൗതികവസ്തുവായിട്ടല്ല, മറിച്ച് വ്യക്തിത്വം നൽകി ഒരു 'യജമാനനായിട്ടാണ്' അവതരിപ്പിക്കുന്നത്. സമ്പത്ത് കൈവശമുള്ളവനല്ല, മറിച്ച് സമ്പത്തിന്റെ അടിമയായവനെയാണ് ഈശോ താക്കീത് ചെയ്യുന്നതെന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. വിശുദ്ധ ആഗസ്തിനോസ് മമ്മോനെ 'ഈ ലോകത്തിന്റെ രാജകുമാരൻ' (ശാസിക്കപ്പെട്ട പിശാച്) എന്ന് വിശേഷിപ്പിച്ചു. പണം ഒരു ഉപകരണമായിരിക്കേണ്ടതിന് പകരം നമ്മുടെ ഹൃദയത്തിന്റെ നാഥനാകുമ്പോൾ, അത് നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. "ലൗകികത എന്നത് ഒരു വിഗ്രഹമാണ്, അത് നമ്മെ അടിമകളാക്കുന്നു" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പലപ്പോഴും ഓർമ്മിപ്പിച്ചട്ടുണ്ട്. പണത്തെ പൂജിക്കുന്ന സംസ്കാരത്തെ അദ്ദേഹം 'നിസ്സംഗതയുടെ ആഗോളീകരണം' എന്ന് വിളിക്കുന്നു. ഭൗതിക വസ്തുക്കൾ ദൈവത്തെ സേവിക്കാനും അയൽക്കാരെ സഹായിക്കാനുമുള്ള ഉപകരണങ്ങൾ മാത്രമാണ്. സമ്പത്ത് നമ്മുടെ ലക്ഷ്യമാകുമ്പോൾ നാം ദൈവരാജ്യത്തിന് പുറത്താകുന്നു. നികുതി പിരിവു കേന്ദ്രം ഉപേക്ഷിച്ചു ഈശോയെ അനുഗമിച്ച മത്തായി ശ്ലീഹായെപ്പോലെ, ലൗകിക ലാഭത്തേക്കാൾ ദൈവവിളിയെ വിലമതിക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ പക്കലുള്ള അമിതമായ വസ്തുക്കളെ ഉപേക്ഷിക്കുക. മാമോന്റെ മേലുള്ള വിജയം ആരംഭിക്കുന്നത് പങ്കുവയ്ക്കുന്നതിലൂടെയാണ്. ദൈവത്തെ സേവിക്കുക എന്നാൽ അവിടുത്തെ സ്നേഹത്തിനും കരുണയ്ക്കും നമ്മെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുക എന്നാണ്. മാമോന്റെ സേവനം താല്ക്കാലികമായ സുരക്ഷിതത്വം നൽകിയേക്കാമെങ്കിലും, ആത്മീയമായ ശൂന്യതയാണ് അതിന്റെ ഫലം. ഈ വലിയ നോമ്പിൽ, നമ്മുടെ ജീവിതത്തിലെ 'രണ്ടാം യജമാനനെ' പുറത്താക്കി ദൈവത്തിന് മാത്രമായി ഹൃദയത്തിൽ സിംഹാസനം ഒരുക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-01-09:11:53.jpg
Keywords: വിചിന്തന
Category: 22
Sub Category:
Heading: പുറത്താക്കാം 'രണ്ടാം യജമാനനെ' | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 14
Content: "നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിക്കാന്‍ സാധിക്കുകയില്ല" (മത്തായി 6:24). ഭൗതിക സമ്പത്തും ദൈവഹിതവും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തിൽ നാം ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ നിത്യതയെ നിർണ്ണയിക്കുന്നത്. പഴയനിയമത്തിൽ ഇസ്രായേൽ ജനത്തോട് ദൈവം ആവശ്യപ്പെട്ടത് 'ഏകദൈവത്തെ മാത്രം സ്നേഹിക്കാനാണ്' (നിയമാവർത്തനം 6:4-5). വിഗ്രഹാരാധനയ്ക്കെതിരെ പ്രവാചകന്മാർ ശക്തമായി സംസാരിച്ചു. പുതിയനിയമത്തിൽ ഈശോ ഈ 'വിഗ്രഹത്തെ' നമ്മുടെ ഹൃദയത്തിലെ സമ്പത്തോടുള്ള ആർത്തിയായി പുനർനിർവചിക്കുന്നു. ഗിരി പ്രഭാഷണത്തിൽ ഈശോ പഠിപ്പിക്കുന്നത് ആകാശം നോക്കാനല്ല, മറിച്ച് നമ്മുടെ ഹൃദയം എവിടെയാണെന്ന് നോക്കാനാണ് (മത്തായി 6:21). ലൗകിക സമ്പത്ത് കീടങ്ങളും ചിതലുകളും നശിപ്പിക്കുമ്പോൾ, സ്വർഗ്ഗത്തിൽ സമ്പത്ത് നിക്ഷേപിക്കാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. 'മാമോൻ' (Mammon) എന്നത് സമ്പത്ത് അല്ലെങ്കിൽ സ്വത്ത് എന്നർത്ഥമുള്ള അറമായ പദമാണ്. എന്നാൽ ഈശോ ഈ പദത്തെ കേവലം ഭൗതികവസ്തുവായിട്ടല്ല, മറിച്ച് വ്യക്തിത്വം നൽകി ഒരു 'യജമാനനായിട്ടാണ്' അവതരിപ്പിക്കുന്നത്. സമ്പത്ത് കൈവശമുള്ളവനല്ല, മറിച്ച് സമ്പത്തിന്റെ അടിമയായവനെയാണ് ഈശോ താക്കീത് ചെയ്യുന്നതെന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. വിശുദ്ധ ആഗസ്തിനോസ് മമ്മോനെ 'ഈ ലോകത്തിന്റെ രാജകുമാരൻ' (ശാസിക്കപ്പെട്ട പിശാച്) എന്ന് വിശേഷിപ്പിച്ചു. പണം ഒരു ഉപകരണമായിരിക്കേണ്ടതിന് പകരം നമ്മുടെ ഹൃദയത്തിന്റെ നാഥനാകുമ്പോൾ, അത് നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. "ലൗകികത എന്നത് ഒരു വിഗ്രഹമാണ്, അത് നമ്മെ അടിമകളാക്കുന്നു" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പലപ്പോഴും ഓർമ്മിപ്പിച്ചട്ടുണ്ട്. പണത്തെ പൂജിക്കുന്ന സംസ്കാരത്തെ അദ്ദേഹം 'നിസ്സംഗതയുടെ ആഗോളീകരണം' എന്ന് വിളിക്കുന്നു. ഭൗതിക വസ്തുക്കൾ ദൈവത്തെ സേവിക്കാനും അയൽക്കാരെ സഹായിക്കാനുമുള്ള ഉപകരണങ്ങൾ മാത്രമാണ്. സമ്പത്ത് നമ്മുടെ ലക്ഷ്യമാകുമ്പോൾ നാം ദൈവരാജ്യത്തിന് പുറത്താകുന്നു. നികുതി പിരിവു കേന്ദ്രം ഉപേക്ഷിച്ചു ഈശോയെ അനുഗമിച്ച മത്തായി ശ്ലീഹായെപ്പോലെ, ലൗകിക ലാഭത്തേക്കാൾ ദൈവവിളിയെ വിലമതിക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ പക്കലുള്ള അമിതമായ വസ്തുക്കളെ ഉപേക്ഷിക്കുക. മാമോന്റെ മേലുള്ള വിജയം ആരംഭിക്കുന്നത് പങ്കുവയ്ക്കുന്നതിലൂടെയാണ്. ദൈവത്തെ സേവിക്കുക എന്നാൽ അവിടുത്തെ സ്നേഹത്തിനും കരുണയ്ക്കും നമ്മെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുക എന്നാണ്. മാമോന്റെ സേവനം താല്ക്കാലികമായ സുരക്ഷിതത്വം നൽകിയേക്കാമെങ്കിലും, ആത്മീയമായ ശൂന്യതയാണ് അതിന്റെ ഫലം. ഈ വലിയ നോമ്പിൽ, നമ്മുടെ ജീവിതത്തിലെ 'രണ്ടാം യജമാനനെ' പുറത്താക്കി ദൈവത്തിന് മാത്രമായി ഹൃദയത്തിൽ സിംഹാസനം ഒരുക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-01-09:11:53.jpg
Keywords: വിചിന്തന