Contents
Displaying 6251-6260 of 25124 results.
Content:
6556
Category: 1
Sub Category:
Heading: ഇറാഖിലെ ചരിത്ര പ്രാധാന്യമുള്ള ക്രൈസ്തവ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍
Content: ബാഗ്ദാദ്: ചരിത്രപരവും പുരാവസ്തുപരവുമായി പ്രാധാന്യവുമുള്ള ഇറാഖിലെ ക്രൈസ്തവ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍. കര്‍ബലാക്കും നജഫിനും ഇടയിലുള്ള ഏതാണ്ട് നാനൂറോളം ക്രൈസ്തവ കേന്ദ്രീകൃതമായ സ്ഥലങ്ങളാണ് ഗവണ്‍മെന്റിന്റെ അനാസ്ഥയെ തുടര്‍ന്നു ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായി പരിഗണിക്കപ്പെട്ടുവരുന്ന നൂറുകണക്കിന് പൗരാണിക സ്ഥലങ്ങളില്‍ മിക്കതും നശിച്ചുകൊണ്ടിരിക്കുകയും മറ്റ് ചിലത് അപ്രത്യക്ഷമായികൊണ്ടിരിക്കുകയുമാണ്. അസ്സീറിയന്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ നേതാവും, പാര്‍ലമെന്ററി ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, ക്രിസ്ത്യന്‍ പാര്‍ലമെന്റെറി അംഗവുമായ യോനാദം കന്നയാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. പുരാവസ്തുപരവുമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടും അവയെ തടയുവാനോ, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനോ ഇറാഖിലെ കേന്ദ്ര സാംസ്കാരിക-വിനോദ മന്ത്രാലയം ഒന്നും തന്നെ ചെയ്തില്ലെന്ന ശക്തമായ ആരോപണം അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു. കേന്ദ്ര സാംസ്കാരിക-വിനോദ മന്ത്രാലയം ഇവയെ സംരക്ഷിക്കുന്നതിനാവശ്യമായ തുക നല്‍കാത്തതാണ് പുരാവസ്തുമേഖലകളുടെ നാശത്തിന്റെ മുഖ്യകാരണമായി യോനാദം കന്ന ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവ സംരക്ഷിക്കുന്നതിന് സംരക്ഷണവേലികളുടേയും കാവല്‍ക്കാരുടേയും ആവശ്യമുണ്ടെന്നും എന്നാല്‍ മതിയായ ഫണ്ടില്ലെന്നുമാണ് സാംസ്കാരിക-വിനോദ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായ ക്വായിസ് ഹുസൈന്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. കല്‍ദായ സഭാ പാത്രിയാര്‍ക്കീസായ ലൂയീസ് റാഫേല്‍ സാകോയും ഇറാഖി സംസ്കാരത്തിന്റെ മുഖമുദ്രകളായ സ്ഥലങ്ങളെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. നിരവധി അപേക്ഷകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുരാവസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിനുള്ള പോരാട്ടം ഇറാഖി ഗവണ്‍മെന്റ് പുനഃരാരംഭിച്ചിട്ടുണ്ട്. ഐഎസിനെ പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ ക്രൈസ്തവ പുരാവസ്തുക്കളുടെ കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
Image: /content_image/News/News-2017-11-29-05:34:18.jpg
Keywords: ഇറാഖ
Category: 1
Sub Category:
Heading: ഇറാഖിലെ ചരിത്ര പ്രാധാന്യമുള്ള ക്രൈസ്തവ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍
Content: ബാഗ്ദാദ്: ചരിത്രപരവും പുരാവസ്തുപരവുമായി പ്രാധാന്യവുമുള്ള ഇറാഖിലെ ക്രൈസ്തവ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍. കര്‍ബലാക്കും നജഫിനും ഇടയിലുള്ള ഏതാണ്ട് നാനൂറോളം ക്രൈസ്തവ കേന്ദ്രീകൃതമായ സ്ഥലങ്ങളാണ് ഗവണ്‍മെന്റിന്റെ അനാസ്ഥയെ തുടര്‍ന്നു ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായി പരിഗണിക്കപ്പെട്ടുവരുന്ന നൂറുകണക്കിന് പൗരാണിക സ്ഥലങ്ങളില്‍ മിക്കതും നശിച്ചുകൊണ്ടിരിക്കുകയും മറ്റ് ചിലത് അപ്രത്യക്ഷമായികൊണ്ടിരിക്കുകയുമാണ്. അസ്സീറിയന്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ നേതാവും, പാര്‍ലമെന്ററി ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, ക്രിസ്ത്യന്‍ പാര്‍ലമെന്റെറി അംഗവുമായ യോനാദം കന്നയാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. പുരാവസ്തുപരവുമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടും അവയെ തടയുവാനോ, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനോ ഇറാഖിലെ കേന്ദ്ര സാംസ്കാരിക-വിനോദ മന്ത്രാലയം ഒന്നും തന്നെ ചെയ്തില്ലെന്ന ശക്തമായ ആരോപണം അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു. കേന്ദ്ര സാംസ്കാരിക-വിനോദ മന്ത്രാലയം ഇവയെ സംരക്ഷിക്കുന്നതിനാവശ്യമായ തുക നല്‍കാത്തതാണ് പുരാവസ്തുമേഖലകളുടെ നാശത്തിന്റെ മുഖ്യകാരണമായി യോനാദം കന്ന ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവ സംരക്ഷിക്കുന്നതിന് സംരക്ഷണവേലികളുടേയും കാവല്‍ക്കാരുടേയും ആവശ്യമുണ്ടെന്നും എന്നാല്‍ മതിയായ ഫണ്ടില്ലെന്നുമാണ് സാംസ്കാരിക-വിനോദ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായ ക്വായിസ് ഹുസൈന്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. കല്‍ദായ സഭാ പാത്രിയാര്‍ക്കീസായ ലൂയീസ് റാഫേല്‍ സാകോയും ഇറാഖി സംസ്കാരത്തിന്റെ മുഖമുദ്രകളായ സ്ഥലങ്ങളെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. നിരവധി അപേക്ഷകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുരാവസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിനുള്ള പോരാട്ടം ഇറാഖി ഗവണ്‍മെന്റ് പുനഃരാരംഭിച്ചിട്ടുണ്ട്. ഐഎസിനെ പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ ക്രൈസ്തവ പുരാവസ്തുക്കളുടെ കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
Image: /content_image/News/News-2017-11-29-05:34:18.jpg
Keywords: ഇറാഖ
Content:
6557
Category: 1
Sub Category:
Heading: ആയിരങ്ങളുടെ പ്രാര്‍ത്ഥനാമദ്ധ്യേ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് ആരംഭം
Content: കറാച്ചി: തിരുവോസ്തിയില്‍ സന്നിഹിതനായ യേശുവിനോടുള്ള ആഭിമുഖ്യത്തില്‍ ആഴപ്പെടുവാന്‍ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷാചരണത്തിന് തുടക്കമായി. നവംബര്‍ 24നു കറാച്ചിയിലെ സദ്ദാര്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വെച്ചാണ് ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. മെത്രാന്‍മാരുടെ സമൂഹബലിയെ തുടര്‍ന്നു നടന്ന ചടങ്ങില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. പൊതുസമ്മേളനവും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് നേരത്തെ വ്യക്തമാക്കിയിരിന്നു. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയമായി തിരഞ്ഞെടുത്ത് രാജ്യത്തെ കത്തോലിക്ക സമൂഹം ധ്യാനിക്കുന്നത്. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.
Image: /content_image/News/News-2017-11-29-07:01:27.jpg
Keywords: പാക്കി
Category: 1
Sub Category:
Heading: ആയിരങ്ങളുടെ പ്രാര്‍ത്ഥനാമദ്ധ്യേ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് ആരംഭം
Content: കറാച്ചി: തിരുവോസ്തിയില്‍ സന്നിഹിതനായ യേശുവിനോടുള്ള ആഭിമുഖ്യത്തില്‍ ആഴപ്പെടുവാന്‍ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷാചരണത്തിന് തുടക്കമായി. നവംബര്‍ 24നു കറാച്ചിയിലെ സദ്ദാര്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വെച്ചാണ് ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. മെത്രാന്‍മാരുടെ സമൂഹബലിയെ തുടര്‍ന്നു നടന്ന ചടങ്ങില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. പൊതുസമ്മേളനവും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് നേരത്തെ വ്യക്തമാക്കിയിരിന്നു. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയമായി തിരഞ്ഞെടുത്ത് രാജ്യത്തെ കത്തോലിക്ക സമൂഹം ധ്യാനിക്കുന്നത്. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.
Image: /content_image/News/News-2017-11-29-07:01:27.jpg
Keywords: പാക്കി
Content:
6558
Category: 1
Sub Category:
Heading: ആയിരങ്ങളുടെ പ്രാര്‍ത്ഥനാ മദ്ധ്യേ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് ആരംഭം
Content: കറാച്ചി: തിരുവോസ്തിയില്‍ സന്നിഹിതനായ യേശുവിനോടുള്ള ആഭിമുഖ്യത്തില്‍ ആഴപ്പെടുവാന്‍ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷാചരണത്തിന് തുടക്കമായി. നവംബര്‍ 24നു കറാച്ചിയിലെ സദ്ദാര്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വെച്ചാണ് ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. മെത്രാന്‍മാരുടെ സമൂഹബലിയെ തുടര്‍ന്നു നടന്ന ചടങ്ങില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. പൊതുസമ്മേളനവും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് നേരത്തെ വ്യക്തമാക്കിയിരിന്നു. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയമായി തിരഞ്ഞെടുത്ത് രാജ്യത്തെ കത്തോലിക്ക സമൂഹം ധ്യാനിക്കുന്നത്. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.
Image: /content_image/News/News-2017-11-29-07:05:34.jpg
Keywords: പാക്കി
Category: 1
Sub Category:
Heading: ആയിരങ്ങളുടെ പ്രാര്‍ത്ഥനാ മദ്ധ്യേ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് ആരംഭം
Content: കറാച്ചി: തിരുവോസ്തിയില്‍ സന്നിഹിതനായ യേശുവിനോടുള്ള ആഭിമുഖ്യത്തില്‍ ആഴപ്പെടുവാന്‍ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷാചരണത്തിന് തുടക്കമായി. നവംബര്‍ 24നു കറാച്ചിയിലെ സദ്ദാര്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വെച്ചാണ് ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. മെത്രാന്‍മാരുടെ സമൂഹബലിയെ തുടര്‍ന്നു നടന്ന ചടങ്ങില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. പൊതുസമ്മേളനവും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് നേരത്തെ വ്യക്തമാക്കിയിരിന്നു. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയമായി തിരഞ്ഞെടുത്ത് രാജ്യത്തെ കത്തോലിക്ക സമൂഹം ധ്യാനിക്കുന്നത്. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.
Image: /content_image/News/News-2017-11-29-07:05:34.jpg
Keywords: പാക്കി
Content:
6559
Category: 1
Sub Category:
Heading: അമേരിക്കയിലെ സാത്താനിക അടയാളം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
Content: ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ബോക്കാ റാട്ടണിലെ സാന്‍ബോണ്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന സാത്താനിക അടയാളം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി' (TFP) എന്ന സംഘടനയാണ് പരസ്യമായ ദൈവനിന്ദക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ തരംതാഴ്ത്തിയും കുരിശ് രൂപത്തെ അപമാനിച്ചും സ്ഥാപിച്ചിരിക്കുന്ന സാത്താനിക അടയാളം നീക്കം ചെയ്യാന്‍ ബോക്കാ റാട്ടണ്‍ സിറ്റി അധികാരികളെ സമീപിച്ചിരിക്കുകയാണ് സംഘടന. തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന ഭീമഹര്‍ജിയില്‍ ഒപ്പിടുവാനും സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ മാസങ്ങളില്‍ ക്രിസ്തുമസ്സിന്റെ ആഗമനം വിളിച്ചോതുവാനായി പ്രദേശവാസികള്‍ സാന്‍ബോണ്‍ സ്ക്വയറില്‍ തിരുപ്പിറവിയുടെ ദൃശ്യങ്ങള്‍ ഒരുക്കുക പതിവായിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് മിഡില്‍ സ്കൂള്‍ ഭാഷാ അദ്ധ്യാപകനായ പ്രെസ്റ്റോണ്‍ സ്മിത്ത് എന്ന വ്യക്തി “സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” “കുട്ടികള്‍ സാത്താനെ മഹത്വപ്പെടുത്തട്ടെ” എന്നെഴുതിയ 5 ഇതളുകളോട് കൂടിയ നക്ഷത്ര ചിഹ്നം സാത്താന്റെ പ്രതീകമായി ഇവിടെ സ്ഥാപിക്കുകയായിരിന്നു. ഇത് പരസ്യമായ ദൈവനിന്ദയാണെന്നു ടിഎഫ്‌പി അധികൃതര്‍ വ്യക്തമാക്കി. സാത്താനിക അടയാളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു വരുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. എന്നാല്‍ സാന്‍ബോണ്‍ സ്ക്വയറില്‍ തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കുന്നതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു കലാ പ്രദര്‍ശനം മാത്രമാണ് തന്റെ പ്രദര്‍ശനം എന്നാണ് പ്രെസ്റ്റോണ്‍ സ്മിത്ത് പറയുന്നത്. ദൃശ്യ പ്രദര്‍ശനങ്ങള്‍ കുറ്റകരമാണെങ്കിലും, അനാവശ്യമായ നിയമകുരുക്കിലേക്ക് വലിച്ചിഴക്കുന്നതുകൊണ്ട് തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യുവാന്‍ കഴിയില്ലായെന്നാണ് ബോക്കാ റാട്ടണിലെ ഡെപ്യൂട്ടി മേയറായ ജെറമി റോഡ്രിഗസ് പറയുന്നത്. ക്രിസ്തുമസ് അടക്കമുള്ള അവധിക്കാലങ്ങളില്‍ സാത്താന്‍ ആരാധകര്‍ ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും അപമാനിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇതിനെ സാധൂകരിക്കുന്നതാണ് സാന്‍ബോണ്‍ സ്ക്വയറിലെ സാത്താനിക പ്രദര്‍ശനം. അതേസമയം ഇതിനെതിരെയുള്ള പരാതിയില്‍ ഇതിനോടകം തന്നെ 44,000-ത്തോളം ആളുകള്‍ ഒപ്പിട്ടുണ്ട്.
Image: /content_image/News/News-2017-11-29-08:51:48.jpg
Keywords: സാത്താ
Category: 1
Sub Category:
Heading: അമേരിക്കയിലെ സാത്താനിക അടയാളം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
Content: ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ബോക്കാ റാട്ടണിലെ സാന്‍ബോണ്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന സാത്താനിക അടയാളം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി' (TFP) എന്ന സംഘടനയാണ് പരസ്യമായ ദൈവനിന്ദക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ തരംതാഴ്ത്തിയും കുരിശ് രൂപത്തെ അപമാനിച്ചും സ്ഥാപിച്ചിരിക്കുന്ന സാത്താനിക അടയാളം നീക്കം ചെയ്യാന്‍ ബോക്കാ റാട്ടണ്‍ സിറ്റി അധികാരികളെ സമീപിച്ചിരിക്കുകയാണ് സംഘടന. തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന ഭീമഹര്‍ജിയില്‍ ഒപ്പിടുവാനും സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ മാസങ്ങളില്‍ ക്രിസ്തുമസ്സിന്റെ ആഗമനം വിളിച്ചോതുവാനായി പ്രദേശവാസികള്‍ സാന്‍ബോണ്‍ സ്ക്വയറില്‍ തിരുപ്പിറവിയുടെ ദൃശ്യങ്ങള്‍ ഒരുക്കുക പതിവായിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് മിഡില്‍ സ്കൂള്‍ ഭാഷാ അദ്ധ്യാപകനായ പ്രെസ്റ്റോണ്‍ സ്മിത്ത് എന്ന വ്യക്തി “സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” “കുട്ടികള്‍ സാത്താനെ മഹത്വപ്പെടുത്തട്ടെ” എന്നെഴുതിയ 5 ഇതളുകളോട് കൂടിയ നക്ഷത്ര ചിഹ്നം സാത്താന്റെ പ്രതീകമായി ഇവിടെ സ്ഥാപിക്കുകയായിരിന്നു. ഇത് പരസ്യമായ ദൈവനിന്ദയാണെന്നു ടിഎഫ്‌പി അധികൃതര്‍ വ്യക്തമാക്കി. സാത്താനിക അടയാളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു വരുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. എന്നാല്‍ സാന്‍ബോണ്‍ സ്ക്വയറില്‍ തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കുന്നതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു കലാ പ്രദര്‍ശനം മാത്രമാണ് തന്റെ പ്രദര്‍ശനം എന്നാണ് പ്രെസ്റ്റോണ്‍ സ്മിത്ത് പറയുന്നത്. ദൃശ്യ പ്രദര്‍ശനങ്ങള്‍ കുറ്റകരമാണെങ്കിലും, അനാവശ്യമായ നിയമകുരുക്കിലേക്ക് വലിച്ചിഴക്കുന്നതുകൊണ്ട് തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യുവാന്‍ കഴിയില്ലായെന്നാണ് ബോക്കാ റാട്ടണിലെ ഡെപ്യൂട്ടി മേയറായ ജെറമി റോഡ്രിഗസ് പറയുന്നത്. ക്രിസ്തുമസ് അടക്കമുള്ള അവധിക്കാലങ്ങളില്‍ സാത്താന്‍ ആരാധകര്‍ ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും അപമാനിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇതിനെ സാധൂകരിക്കുന്നതാണ് സാന്‍ബോണ്‍ സ്ക്വയറിലെ സാത്താനിക പ്രദര്‍ശനം. അതേസമയം ഇതിനെതിരെയുള്ള പരാതിയില്‍ ഇതിനോടകം തന്നെ 44,000-ത്തോളം ആളുകള്‍ ഒപ്പിട്ടുണ്ട്.
Image: /content_image/News/News-2017-11-29-08:51:48.jpg
Keywords: സാത്താ
Content:
6560
Category: 1
Sub Category:
Heading: പാപ്പയെ കാണാൻ അഞ്ഞൂറ് കിലോമീറ്റര്‍ സൈക്കിള്‍ യാത്രയുമായി മിഷ്ണറി വൈദികനും സംഘവും
Content: ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം നാളെ ആരംഭിക്കാനിരിക്കെ പാപ്പയെ കാണാന്‍ അഞ്ഞൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്തു മിഷ്ണറി വൈദികനും സംഘവും. ഇറ്റാലിയന്‍ വൈദികനായ ഫാ. അൽമിർ ട്രിന്‍ഡാഡേയും രണ്ട് സഹപ്രവർത്തകരുമാണ് മാർപാപ്പയെ കാണാൻ വടക്കൻ ബംഗ്ലാദേശിൽ നിന്നു കിലോമീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്ത് ധാക്കയ്ക്കു സമീപം എത്തിചേര്‍ന്നിരിക്കുന്നത്. നവംബർ ഇരുപതിനാണ് ദിനജ്പുർ ജില്ലയിലെ സെന്‍റ് ജോസഫ് കത്തോലിക്ക ദേവാലയത്തിൽ നിന്നും മുപ്പത്തിയെട്ടുകാരനായ ഫാ. ട്രിന്‍ഡാഡേ തീർത്ഥാടനം ആരംഭിച്ചത്. വിദേശ മിഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഫാ. ട്രിന്‍ഡാഡേയെ തദ്ദേശീയ കത്തോലിക്കരായ റിപൺ അൽബിനസ് ലക്രയും രഞ്ജൺ മിഞ്ചുമാണ് അനുഗമിക്കുന്നത്. ഡിസംബർ ഒന്നിന് ധാക്കയിലെ സഹരവാർഡി ഉദ്യാനില്‍ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ബലിയിലും തൊട്ടടുത്ത ദിവസം നോട്ടർഡാം കോളേജിലെ യുവജന സംഗമത്തിലും പങ്കെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ആറ് മാസങ്ങൾക്ക് മുന്‍പാണ് സൈക്കിൾ തീർത്ഥാടനം എന്ന ആശയം മിഷൻ പ്രവർത്തനമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ഫാ. ട്രിന്‍ഡാഡേ പറഞ്ഞു. യാത്രയിൽ കണ്ടുമുട്ടിയ നാനാ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ളവരെ മാർപാപ്പയുടെ സന്ദർശനം അറിയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരകണക്കിന് മൈലുകൾക്കപ്പുറത്ത് നിന്നും ബംഗ്ലാദേശിലേക്ക് തീർത്ഥാടനം നടത്തുന്ന പാപ്പയെപ്പോലെ തങ്ങളും സൈക്കിൾ സവാരി വഴി തീർത്ഥാടകരാകുകയാണെന്നു ഫാ. ട്രിന്‍ഡാഡേ പറഞ്ഞു. 2012 മുതൽ ബംഗ്ലാദേശിലെ സജീവ മിഷ്ണറി പ്രവർത്തകനാണദ്ദേഹം.
Image: /content_image/News/News-2017-11-29-09:53:44.jpg
Keywords: ബംഗ്ലാ, പാപ്പ
Category: 1
Sub Category:
Heading: പാപ്പയെ കാണാൻ അഞ്ഞൂറ് കിലോമീറ്റര്‍ സൈക്കിള്‍ യാത്രയുമായി മിഷ്ണറി വൈദികനും സംഘവും
Content: ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം നാളെ ആരംഭിക്കാനിരിക്കെ പാപ്പയെ കാണാന്‍ അഞ്ഞൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്തു മിഷ്ണറി വൈദികനും സംഘവും. ഇറ്റാലിയന്‍ വൈദികനായ ഫാ. അൽമിർ ട്രിന്‍ഡാഡേയും രണ്ട് സഹപ്രവർത്തകരുമാണ് മാർപാപ്പയെ കാണാൻ വടക്കൻ ബംഗ്ലാദേശിൽ നിന്നു കിലോമീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്ത് ധാക്കയ്ക്കു സമീപം എത്തിചേര്‍ന്നിരിക്കുന്നത്. നവംബർ ഇരുപതിനാണ് ദിനജ്പുർ ജില്ലയിലെ സെന്‍റ് ജോസഫ് കത്തോലിക്ക ദേവാലയത്തിൽ നിന്നും മുപ്പത്തിയെട്ടുകാരനായ ഫാ. ട്രിന്‍ഡാഡേ തീർത്ഥാടനം ആരംഭിച്ചത്. വിദേശ മിഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഫാ. ട്രിന്‍ഡാഡേയെ തദ്ദേശീയ കത്തോലിക്കരായ റിപൺ അൽബിനസ് ലക്രയും രഞ്ജൺ മിഞ്ചുമാണ് അനുഗമിക്കുന്നത്. ഡിസംബർ ഒന്നിന് ധാക്കയിലെ സഹരവാർഡി ഉദ്യാനില്‍ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ബലിയിലും തൊട്ടടുത്ത ദിവസം നോട്ടർഡാം കോളേജിലെ യുവജന സംഗമത്തിലും പങ്കെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ആറ് മാസങ്ങൾക്ക് മുന്‍പാണ് സൈക്കിൾ തീർത്ഥാടനം എന്ന ആശയം മിഷൻ പ്രവർത്തനമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ഫാ. ട്രിന്‍ഡാഡേ പറഞ്ഞു. യാത്രയിൽ കണ്ടുമുട്ടിയ നാനാ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ളവരെ മാർപാപ്പയുടെ സന്ദർശനം അറിയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരകണക്കിന് മൈലുകൾക്കപ്പുറത്ത് നിന്നും ബംഗ്ലാദേശിലേക്ക് തീർത്ഥാടനം നടത്തുന്ന പാപ്പയെപ്പോലെ തങ്ങളും സൈക്കിൾ സവാരി വഴി തീർത്ഥാടകരാകുകയാണെന്നു ഫാ. ട്രിന്‍ഡാഡേ പറഞ്ഞു. 2012 മുതൽ ബംഗ്ലാദേശിലെ സജീവ മിഷ്ണറി പ്രവർത്തകനാണദ്ദേഹം.
Image: /content_image/News/News-2017-11-29-09:53:44.jpg
Keywords: ബംഗ്ലാ, പാപ്പ
Content:
6561
Category: 1
Sub Category:
Heading: പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കണം: മതനേതാക്കളോട് ഫ്രാന്‍സിസ് പാപ്പ
Content: യാംഗൂണ്‍: സഹോദരങ്ങളായി പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാന്‍ സാധിക്കണമെന്നു മതനേതാക്കളോട് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. ഇന്നലെ യാംഗൂണിലെ മെത്രാസന മന്ദിരത്തില്‍ ബുദ്ധ, ഇസ്ലാം, യഹൂദ, ഹൈന്ദവ അടക്കമുള്ള 17 മതങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു പാപ്പ. വിവിധ മതക്കാരായ എല്ലാവരുടെയും സാഹോദരക്കൂട്ടായ്മയില്‍ അതിയായി സന്തോഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സ്പാനിഷ് ഭാഷയില്‍ മതനേതാക്കളെ അഭിസംബോധന ചെയ്ത പാപ്പയുടെ സന്ദേശം ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. വിവിധ വിശ്വാസങ്ങള്‍ക്കും മതപാരമ്പര്യങ്ങള്‍ക്കും അതിന്‍റേതായ സമ്പന്നതകളും മൂല്യങ്ങളും പങ്കുവയ്ക്കാനുണ്ട്. ഇത് സാധിക്കണമെങ്കില്‍ എല്ലാവരും ആദ്യം സമാധാനത്തില്‍ ജീവിക്കണം. ഐക്യം വൈവിധ്യങ്ങളിലാണ് വളരുന്നതും നിലനില്‍ക്കുന്നതും. ഇണക്കവും സ്വരചേര്‍ച്ചയുമാണ് സമാധാനം. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ജനകീയമായ വ്യത്യാസങ്ങളും തനിമയും നാം മാനിക്കുകയും മനസ്സിലാക്കുകയും വേണം. സഹോദരങ്ങളായി പരസ്പരം സഹായിച്ചും സ്നേഹിച്ചും ജീവിക്കാന്‍ സാധിക്കണം. അങ്ങനെ വൈവിധ്യങ്ങളുള്ള കൂട്ടായ്മയിലാണ് മ്യാന്മറില്‍ ജീവിക്കേണ്ടതും രാജ്യത്തെ വളര്‍ത്തേണ്ടതും. സമ്പന്നമായ മത സാംസ്ക്കാരിക വൈവിധ്യങ്ങളുള്ള നാടാണ് മ്യാന്മര്‍. വൈവിധ്യങ്ങളടെ ഭാവവ്യത്യാസങ്ങളെ ഭയക്കരുത്, എതിര്‍ക്കുത്. മറിച്ച് അംഗീകരിച്ചും, ആദരിച്ചും ജീവിക്കാന്‍ പഠിക്കണം. നാം സഹോദരങ്ങളാണ്. ദൈവം സൃഷ്ടിച്ചത് വൈവിധ്യത്തിലാണ്. ആ വൈവിധ്യത്തില്‍ ഐക്യം കണ്ടെത്താം. പരസ്പരം ആദരിച്ചും സ്നേഹിച്ചും സമാധാനത്തില്‍ ജീവിക്കാം. ദൈവകൃപ എല്ലാവരിലും പ്രകാശിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.
Image: /content_image/News/News-2017-11-29-11:04:23.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കണം: മതനേതാക്കളോട് ഫ്രാന്‍സിസ് പാപ്പ
Content: യാംഗൂണ്‍: സഹോദരങ്ങളായി പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാന്‍ സാധിക്കണമെന്നു മതനേതാക്കളോട് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. ഇന്നലെ യാംഗൂണിലെ മെത്രാസന മന്ദിരത്തില്‍ ബുദ്ധ, ഇസ്ലാം, യഹൂദ, ഹൈന്ദവ അടക്കമുള്ള 17 മതങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു പാപ്പ. വിവിധ മതക്കാരായ എല്ലാവരുടെയും സാഹോദരക്കൂട്ടായ്മയില്‍ അതിയായി സന്തോഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സ്പാനിഷ് ഭാഷയില്‍ മതനേതാക്കളെ അഭിസംബോധന ചെയ്ത പാപ്പയുടെ സന്ദേശം ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. വിവിധ വിശ്വാസങ്ങള്‍ക്കും മതപാരമ്പര്യങ്ങള്‍ക്കും അതിന്‍റേതായ സമ്പന്നതകളും മൂല്യങ്ങളും പങ്കുവയ്ക്കാനുണ്ട്. ഇത് സാധിക്കണമെങ്കില്‍ എല്ലാവരും ആദ്യം സമാധാനത്തില്‍ ജീവിക്കണം. ഐക്യം വൈവിധ്യങ്ങളിലാണ് വളരുന്നതും നിലനില്‍ക്കുന്നതും. ഇണക്കവും സ്വരചേര്‍ച്ചയുമാണ് സമാധാനം. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ജനകീയമായ വ്യത്യാസങ്ങളും തനിമയും നാം മാനിക്കുകയും മനസ്സിലാക്കുകയും വേണം. സഹോദരങ്ങളായി പരസ്പരം സഹായിച്ചും സ്നേഹിച്ചും ജീവിക്കാന്‍ സാധിക്കണം. അങ്ങനെ വൈവിധ്യങ്ങളുള്ള കൂട്ടായ്മയിലാണ് മ്യാന്മറില്‍ ജീവിക്കേണ്ടതും രാജ്യത്തെ വളര്‍ത്തേണ്ടതും. സമ്പന്നമായ മത സാംസ്ക്കാരിക വൈവിധ്യങ്ങളുള്ള നാടാണ് മ്യാന്മര്‍. വൈവിധ്യങ്ങളടെ ഭാവവ്യത്യാസങ്ങളെ ഭയക്കരുത്, എതിര്‍ക്കുത്. മറിച്ച് അംഗീകരിച്ചും, ആദരിച്ചും ജീവിക്കാന്‍ പഠിക്കണം. നാം സഹോദരങ്ങളാണ്. ദൈവം സൃഷ്ടിച്ചത് വൈവിധ്യത്തിലാണ്. ആ വൈവിധ്യത്തില്‍ ഐക്യം കണ്ടെത്താം. പരസ്പരം ആദരിച്ചും സ്നേഹിച്ചും സമാധാനത്തില്‍ ജീവിക്കാം. ദൈവകൃപ എല്ലാവരിലും പ്രകാശിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.
Image: /content_image/News/News-2017-11-29-11:04:23.jpg
Keywords: പാപ്പ
Content:
6562
Category: 4
Sub Category:
Heading: യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1
Content: റവ. ഫാ. സൈജു തുരുത്തിയില്‍ MCBS നടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തെ KCBC അനുകൂലിക്കുന്നു എന്നു വരുത്തി തീര്‍ക്കാനായി പ്രസ്തുത ധ്യാനത്തിന്റെ വക്താക്കള്‍ കെസിബിസിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കൊടുത്തിരിക്കുന്ന ''യോഗ ഒരു ക്രിസ്തീയ വിലയിരുത്തല്‍'' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം വായിക്കാനിടയായി. ഇത് ക്രിസ്തീയ വിശ്വാസികളെ ഏറെ വഴിതെറ്റിക്കുമെന്നതുകൊണ്ട് ഈ റിപ്പോര്‍ട്ടിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുക അനിവാര്യമായിരിക്കുന്നു. ഇന്ത്യയില്‍ എല്ലാവരും യോഗ ചെയ്യണമെന്ന നിര്‍ബന്ധവും സമ്മര്‍ദ്ദവും സംഘടിതമായിത്തന്നെ വര്‍ദ്ധിച്ചുവരികയും ദൈവവുമായി ഐക്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗമെന്നുപറഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം ഇത്യാദി പേരുകളിലുള്ള ധ്യാനപരിപാടികള്‍ വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കികൊണ്ട് കത്തോലിക്കാ വൈദികരുടെ നേതൃത്വത്തില്‍ പോലും അരങ്ങേറുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ വിശ്വാസ ജീവിതത്തിനും വിശ്വാസ സംഹിതയ്ക്കും തെല്ലും കോട്ടം തട്ടാത്തവിധം ഇക്കാര്യത്തില്‍ ശരിയായൊരു നിലപാട് രൂപപ്പെടുത്താന്‍വേണ്ടി വിശ്വാസസമര്‍ത്ഥനപരമായ ഒരു പഠനവിലയിരുത്തല്‍ KCBC ആരോടെങ്കിലും ആവശ്യപ്പെട്ടതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ടെങ്കില്‍ ഇത് ആ ലക്ഷ്യത്തിന് ഉപകരിക്കാത്തതും വ്യതിചലിപ്പിക്കുന്നതുമാണ്. പെട്ടെന്നുള്ള വായനയില്‍ നിഷ്പക്ഷവും പണ്ഡിതോചിതവുമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് അര്‍ദ്ധസത്യങ്ങളുടെ ആവരണമണിഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനത്തേയും സമാനവ്യതിചലനങ്ങളേയും സാധൂകരിക്കാന്‍ ഉതകുന്ന തരത്തില്‍ തയ്യാറാക്കിയിരിക്കുന്നതാണ്. അനുമാനം ഇന്നതായിരിക്കണമെന്ന് ആദ്യമെ തന്നെ നിശ്ചയിച്ചിട്ട് അതിനുതക്കരീതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. സഭാ പ്രബോധനങ്ങളെ അതിന്റെ അന്തഃസത്തയും ആത്യന്തികസന്ദേശവും ഉള്‍ക്കൊള്ളാതെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടിന് 'ഒരു ക്രിസ്തീയ വിലയിരുത്തല്‍' എന്ന തലക്കെട്ട് തെല്ലും അര്‍ഹിക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ അവസാനം യോഗാഭ്യാസത്തിന് പല ഗുണങ്ങളുമുണ്ടെന്നും ഭാരതത്തിലെ മൂന്ന് വ്യക്തിസഭകളും തങ്ങളുടെ ആത്മീയ രീതികളെ സമ്പന്നമാക്കാനും സമഗ്രമാക്കാനും സഹായകമായ യോഗയുടെ സമഗ്ര ആത്മീയ പദ്ധതിയെ സ്വാഗതം ചെയ്യണമെന്നും ആങ്ങനെ ഭാരതത്തിലെ സഭ ഒരു ഭാരതീയ സഭ ആകാനുള്ള സാധ്യത വിനിയോഗിക്കണമെന്നും കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശം കമ്മീഷന്റെ യഥാര്‍ത്ഥ ഉള്ളിലിരുപ്പ് വെളിച്ചത്തുകൊണ്ടുവരുന്നു. #{green->n->n->ഇനി ഈ റിപ്പോര്‍ട്ട് വഴിതെറ്റിക്കുന്നതാണെന്ന് പറഞ്ഞതിന്റെ കാരണങ്ങള്‍ വിശദീകരിക്കാം. എളുപ്പത്തിനായി അഞ്ചുഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവുമെടുത്ത് വിശകലനം നടത്തുകയാണ്. }# 1. #{blue->none->b-> 'യോഗയുടെ ഉത്ഭവവും വളര്‍ച്ചയും' }# #{red->n->n->എന്ന തലക്കെട്ടിലുള്ളതാണ് ഒന്നാം ഭാഗം}# #{black->none->b->A) }# യോഗ ക്രൈസ്തവര്‍ക്ക് സ്വീകാര്യമാണെന്നു വരുത്താന്‍ അത് മതേതരമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഒന്നാം ഭാഗത്ത് നടത്തുന്നത് അതിനായി സിന്ധൂ നദീതട സംസ്‌കാരത്തിന്റെ പുരാവസ്തു പഠനത്തേയാണ് ലേഖകന്‍ കൂട്ടുപിടിക്കുന്നത്. #{blue->n->n-> റിപ്പോര്‍ട്ട് ഉദ്ധരിക്കാം:}# 'പുരാവസ്തു ഗവേഷകര്‍ക്ക് സിന്ധൂ നദീതട പ്രദേശത്തുനിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ പത്മാസനത്തിലിരിക്കുന്ന യോഗിയുടെ രൂപത്തോട് സാദൃശ്യമുള്ള കല്‍പ്രതിമകളും ഉണ്ടായിരുന്നു (2). പുരാതന ഭാരതീയ മതങ്ങളായ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിനു മുമ്പുതന്നെ യോഗ ഇന്നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന അനുമാനത്തിലേയ്ക്കാണ് സിന്ധൂനദീതട സംസ്‌കാരത്തിന്റെ പഠനം നമ്മെ നയിക്കുന്നത്. മതനിരപേക്ഷമായ പുരാതന ഭാരതീയ സംസ്‌കാരത്തിന്റെ തനതു അനുഷ്ഠാനങ്ങളും ആത്മീയ അഭ്യാസങ്ങളുമാവണം പില്‍ക്കാലത്ത് യോഗാശാസ്ത്രമായി വളര്‍ന്നത്'. #{red->none->b->വിശകലനം: }# ചില വസ്തുതകള്‍ നല്‍കിയിട്ട് തനിക്കിണങ്ങിയ നിഗമനം സ്വീകരിക്കുന്നതിന് ഉദാഹരണമാണിത്. സിന്ധൂനദീതടങ്ങളിലെ പുരാതന ഭാരതീയ സംസ്‌കാരം മതനിരപേക്ഷമായിരുന്നെന്ന് പറഞ്ഞിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇതിന്റെ പൊള്ളത്തരം വിശദമാക്കാന്‍ ചരിത്രകാരനായ എ. ശ്രീധരമേനോന്‍ ' ഇന്ത്യാ ചരിത്രം' എന്ന വിഖ്യാതപുസ്തകത്തില്‍ (Vol: 1, P.39) പറയുന്നത് ഉദ്ധരിക്കാം: 'സിന്ധുജനതയുടെ മതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ മോഹന്‍ജോദാരോവിലേയും ഹാരപ്പയിലേയും അവശിഷ്ടങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. അവര്‍ ആരാധിച്ചിരുന്ന മാതൃദേവതയുടെ മണ്‍കോലങ്ങള്‍ ധാരാളം കിട്ടിയിട്ടുണ്ട്. ഈ ദേവതയുടെ പ്രീതിക്കുവേണ്ടി നരബലിനടത്തുക പതിവായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു... ആന, പുലി, കണ്ടാമൃഗം, പോത്ത് എന്നിങ്ങനെ നാലുമൃഗങ്ങളാല്‍ചുറ്റപ്പെട്ട്, ഒറ്റക്കൊമ്പും മൂന്ന് മുഖങ്ങളുമുള്ള യോഗാസനസ്ഥനായ ഒരു ദേവന്റെ മുഖത്തോടുകൂടിയ മുദ്ര, സിന്ധൂതടത്തില്‍ നിന്നും ലഭിച്ച മുദ്രകളുടെ കൂട്ടത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ജോണ്‍ മാര്‍ഷലിന്റെ(3) അഭിപ്രായം ഇത് 'ആദിശിവ'നാകാമെന്നാണ്. വൃക്ഷാരാധനയും ലിംഗാരാധനയും സിന്ധുജനതയുടെയിടയില്‍ നിലവിലിരുന്നു. ഇത്തരത്തിലുള്ള മതാനുഷ്ഠാനങ്ങളെ പരിഗണിച്ച് സിന്ധുതടമാണ് പില്‍ക്കാലത്തെ ഹിന്ദു മതത്തിന്റെ ഉദ്ഭവസ്ഥാനമെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.' പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 'Glimpses of World History' എന്ന പുസ്തകത്തില്‍ മോഹന്‍ജോദാരോയെക്കുറിച്ച് പറയുന്നിടത്ത് ഉദ്ധരിച്ചിരിക്കുന്ന സര്‍ ജോണ്‍ മാര്‍ഷലിന്റെ വാക്കുകള്‍ ഇതാണ്, “In the religion of the Indus people there is much of course, that might be paralleled in other countries. This is true of every prehistoric and most historic religions as well. But, taken as a whole , their religion is so characteristically Indian as hardly to be distinguished from still living Hinduism” (P.188). മേലുദ്ധരിച്ചവയില്‍ നിന്നും സിന്ധൂനദീതട സംസ്‌കാരം മതനിരപേക്ഷമായിരുന്നു എന്ന നിഗമനം വസ്തുതകളേക്കാള്‍ ഭാവനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാകുന്നു സിന്ധൂനദീതടസംസ്‌കാരത്തിലെ ആരാധനാവിഷയങ്ങളും രീതികളും ഹിന്ദു മതത്തിലെ ആരാധനാവിഷയങ്ങളും രീതികളുമായി ഏറെ സാധര്‍മ്മ്യം പുലര്‍ത്തുന്നവയാണ് എന്നതുകൊണ്ടാണല്ലോ പില്‍ക്കാല ഹിന്ദുമതത്തിന്റെ ഉദ്ഭവസ്ഥാനം തന്നെ സിന്ധുതടമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നത്. ആ നിലയ്ക്ക്, മതവിശ്വാസവും ആരാധനയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള മതനിരപേക്ഷമായ യോഗ സിന്ധൂനദീതടത്തിലെ ജനങ്ങള്‍ അഭ്യസിച്ചിരുന്നുവെന്നും പിന്നീടാണ് മതാത്മകമാനങ്ങള്‍ യോഗയ്ക്ക് കൈവന്നതെന്നും പറയുന്നത് വാക്കുകള്‍കൊണ്ടുള്ള കളിയല്ലാതെ വസ്തുതാപരമായ നിഗമനമല്ല. #{black->none->b->B) }# മതാത്മകമായി പ്രചരിച്ചുതുടങ്ങിയ യോഗയ്ക്ക് താത്വികമായ വ്യാഖ്യാനം നല്‍കി ശാസ്ത്രീയമായി വീണ്ടെടുത്ത് സാര്‍വ്വത്രികസ്വഭാവമുള്ള ഒരു സമഗ്ര ആത്മീയ പരിശീലന പദ്ധതിയായി പുനരവതരിപ്പിച്ചത് പതഞ്ജലിയാണെന്നും അദ്ദേഹം അതിന് അടിസ്ഥാനമായി സ്വീകരിച്ചത് വേദ-ബുദ്ധ-ജൈന ദര്‍ശനങ്ങളായിരുന്നില്ല, മറിച്ച് അനാര്യന്മാരായ ആദിമഭാരതീയരുടെ ചിന്തകളില്‍ നിന്ന് ഉദ്ഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്ന സാംഖ്യദര്‍ശനത്തെയാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. വേദസാഹിത്യ കര്‍ത്താക്കളായ ആര്യന്മാരില്‍നിന്നല്ലാതെ ഉദ്ഭവിച്ച സാംഖ്യദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് യോഗയെ മതാത്മകമായി കണക്കാക്കി മാറ്റിനിര്‍ത്തേണ്ടതില്ലെന്നും മതനിരപേക്ഷമായി കണക്കാക്കി സ്വീകരിക്കാമെന്നുമായിരിക്കണം കമ്മീഷന്‍ ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് വിലയിരുത്താന്‍ ഉപകരിക്കുന്ന എ. ശ്രീധരമേനോന്റെ വാക്കുകള്‍ ഉദ്ധരിക്കാം: 'അതിപ്രാചീനകാലം മുതല്‍ തന്നെ തത്ത്വശാസ്ത്ര പരമായ സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ വ്യക്തമായി ഉരുത്തിരിഞ്ഞുവന്നു. ബുദ്ധ-ജൈന മതങ്ങള്‍ അവയുടേതായ തത്ത്വശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. വേദകൃതികളുടെ അപ്രമാദിത്വത്തേയും പ്രാമാണിത്വത്തേയും അംഗീകരിക്കാത്തതിനാല്‍ ഇവയെ 'നാസ്തി'കമെന്നു വിളിച്ചുവന്നു. ഈ നാസ്തിക സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി 'ആസ്തിക'മെന്നു വിളിക്കപ്പെട്ട ആറു ഹൈന്ദവ തത്ത്വശാസ്ത്രങ്ങള്‍ക്ക് (ഷഡ്ദര്‍ശനങ്ങള്‍) കാലക്രമേണ ഹിന്ദുമത പണ്ഡിതന്മാര്‍ വ്യക്തമായി രൂപം നല്‍കി. വേദകൃതികളുടെ ആധികാരികത്വത്തെ അംഗീകരിക്കുന്നതിനാലാണ് ഇവ ആസ്തികമെന്ന് വിശേഷിപ്പിക്ക പ്പെടുന്നത്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിവയാണ് ഷഡ്ദര്‍ശനങ്ങള്‍. യഥാക്രമം ഗൗതമന്‍, കനഡന്‍, കപിലന്‍, പതഞ്ജലി, ജെമിനി, ബാദരായണന്‍ എന്നീ പണ്ഡിതന്മാരാണ് ഈ തത്ത്വശാസ്ത്രസിദ്ധാന്തങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്' (ഇന്ത്യാചരിത്രം Vol.1 P.153). ഇതില്‍ നിന്നും വ്യക്തമാകുന്നത് യഥാക്രമം സാംഖ്യ, യോഗ ദര്‍ശനങ്ങള്‍ നവ്യമായി അവതരിപ്പിച്ച കപിലനും പതഞ്ജലിയും ഹിന്ദുമത പണ്ഡിതന്മാരായിരുന്നെന്നും വേദകൃതികളുടെ ആധികാരികത്വത്തെ അംഗീകരിച്ച് അതിനുചേര്‍ന്നവിധമാണ് അവര്‍ അതു രൂപപ്പെടുത്തിയതെന്നുമാണ്. തന്മൂലമാണ് ആരംഭഘട്ടത്തില്‍ ഭൗതികവാദത്തിന്റെ പരിവേഷമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന സംഖ്യം ആത്മീയതയില്‍ വിശ്വാസമര്‍പ്പിക്കുന്ന സിദ്ധാന്തമായി രൂപാന്തരപ്പെട്ടത്. ഇങ്ങനെ വേദാനുസാരം മതാത്മകമായി രൂപാന്തരപ്പെട്ട സാംഖ്യദര്‍ശനത്തന്റെ താത്ത്വികനിലപാടുകളാണ് പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ അടിസ്ഥാനം. അങ്ങനെയെങ്കില്‍ യോഗയെ പതഞ്ജലി മതാത്മകതയില്‍ നിന്ന് ശാസ്ത്രീയമായി വീണ്ടെടുത്ത് സമഗ്ര ആത്മീയ പരിശീലനപദ്ധതിയായി പുനരവതരിപ്പിച്ചു എന്നു പറയുന്നത് എങ്ങനെ ശരിയാകും? 'സാംഖ്യ ദര്‍ശനത്തില്‍ അടിസ്ഥാനമുറപ്പിച്ചെങ്കിലും യോഗയെ ഭാരതീയ മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രമാക്കി വളര്‍ത്താന്‍ പതഞ്ജലിക്കായില്ല' എന്ന കമ്മീഷന്റെ തന്നെ പ്രസ്താവന മതനിരപേക്ഷ യോഗ എന്നത് വെറും സങ്കല്‍പ്പമാണെന്നത് വെളിവാക്കുന്നതല്ലേ? 'പതഞ്ജലിയുടെ യോഗയും പില്‍ക്കാലത്ത് ഹൈന്ദവ മതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതുമെന്നും അതിന്റെ പ്രബോധനങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കും ഭാരതീയമതാത്മകതയുടെ - പ്രത്യേകിച്ച് ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവ മതാത്മകതയുടെ -പരിവേഷം കൈവന്നു' എന്നുമുള്ള കമ്മീഷന്റെ വാക്കുകള്‍ ശാസ്ത്രീയമായി വീണ്ടെടുക്കപ്പെട്ട മതനിരപേക്ഷയോഗ എന്നത് ആശയതലത്തില്‍ ഒതുങ്ങുന്നുവെന്നത് വ്യക്തമാക്കുന്നില്ലേ? #{black->none->b->C) }# ഇനി മതനിരപേക്ഷ യോഗയുടെ അടിസ്ഥാന തത്വമായി പതഞ്ജലി സ്വീകരിച്ചുവെന്ന് പറഞ്ഞിരിക്കുന്ന സാംഖ്യദര്‍ശനം ക്രൈസ്തവവിശ്വാസവുമായി ചേര്‍ന്നുപോകുമോ എന്ന് പരിശോധിക്കാം. #{blue->n->n-> റിപ്പോര്‍ട്ട്:}# 'ഉണ്ടായിട്ടുള്ള സര്‍വ്വതും ഉണ്ടാകുന്നതിനു മുമ്പ് പ്രകൃതി, പുരുഷന്‍ എന്നീ രണ്ട് അടിസ്ഥാനതത്ത്വങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, പ്രകൃതിയുടെ പരിണാമത്തില്‍ നിന്നാണ് പ്രപഞ്ചത്തിലെ ഭൗതികവും മാനസി്കവുമായ എല്ലാ പ്രതിഭാസങ്ങളും ഉണ്ടായതെന്നും ബഹുത്വസ്വഭാവമുള്ള പുരുഷന്‍ പ്രകൃതിയുമായി ബന്ധപ്പട്ടാണിരിക്കുന്നതെങ്കിലും പ്രകൃതിയുടെ പരിണാമപ്രകൃയയില്‍ വെറും സാക്ഷിമാത്രമാണെന്നും സാംഖ്യദര്‍ശനം പ്രഖ്യാപിക്കുന്നു. സാംഖ്യത്തിന്റെ ഈ താത്ത്വിക നിലപാടുകളാണ് പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ അടിസ്ഥാനം'. #{red->none->b->വിശകലനം: }# യോഗയുടെ അടിസ്ഥാനമായ ഈ തത്ത്വചിന്ത സ്രഷ്ടാവും സൃഷ്ടിയുമെന്ന ക്രിസ്ത്യന്‍ നിലപാടുമായി ചേര്‍ന്നുപോകുന്നില്ല. യഹൂദ-ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം അനാദിയായവന്‍ ദൈവം മാത്രമാണ്. ഈ ദൈവം ഇല്ലായ്മയില്‍ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു. എന്നാല്‍ സാംഖ്യദര്‍ശനപ്രകാരം ദൃശ്യപ്രപഞ്ചത്തിന്റെ മൂലകാരണങ്ങളായ പുരുഷനും (Self) പ്രകൃതിയും (urmatter) അനാദിയാണ്. ഇവയുടെ സാമീപ്യപ്രതിപ്രവര്‍ത്തനഫലമാണ് സകലതും. ഇത് സകലതും ദൈവമാണ്, ദൈവം സകലതിലുമാണ് എന്ന വിശ്വാസത്തിലെത്തിക്കുന്നു (Pantheism). #{blue->n->n-> റിപ്പോര്‍ട്ട്:}# 'സ്വതവേ സ്വതന്ത്രനും ശുദ്ധനുമായ പുരുഷന്‍ അവിദ്യമൂലം പ്രകൃതിയുടെ ഗുണങ്ങളുമായി ഐക്യപ്പെട്ട് കഴിയുന്നതിനാല്‍, പ്രകൃതിയുമായുള്ള കെട്ടുപിണച്ചിലില്‍ നിന്ന് പുരുഷനെ മോചിപ്പിക്കുക എന്നതിലാണ് യോഗ ശ്രദ്ധ ചെലുത്തുന്നത്. പ്രകൃതിയുടെ പരിണാമഫലങ്ങളായ മനസ്സിന്റെയും ശരീരത്തിന്റേയും പ്രവര്‍ത്തനങ്ങളെ നിയ ന്ത്രിക്കുകയോ നിരോധിക്കുയോ നിശ്ചലമാക്കുകയോ ചെയ്യുന്നതുവഴി പുരുഷനെ തന്റെ സഹജമായ സ്വതന്ത്രാവസ്ഥ സാക്ഷാത്കരിക്കാന്‍ സഹായിക്കുകയാണ് വിവിധ അഭ്യാസങ്ങളിലൂടെ യോഗാശാസ്ത്രം ചെയ്യുന്നത്.' #{red->none->b->വിശകലനം: }# അവിദ്യമൂലം 'പ്രകൃതിയുമായി' ഐക്യപ്പെട്ട് ദുരവസ്ഥയിലായ 'പുരുഷനെ' (Self) ആ അവസ്ഥയില്‍ നിന്ന് മോചിക്കാന്‍ സഹായിക്കുന്നതാണ് യോഗയിലെ അഭ്യാസങ്ങള്‍ എന്നാണ് കമ്മീഷന്‍ പറയുന്നത്. യോഗയുടെ തത്ത്വചിന്തപ്രകാരം അവിദ്യയാണ് മനുഷ്യന്റെ ദുരവസ്ഥക്കു കാരണം. അതില്‍ നിന്നുള്ള മോചനമാണ് മോക്ഷം. എന്നാല്‍ ക്രൈസ്തവ ചിന്തയില്‍ മനുഷ്യന്‍ ദുരവസ്ഥയിലായത് പാപം മൂലമാണ്. നിത്യമായി വ്യത്യസ്തരായിരിക്കുന്ന സ്രഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധത്തിനു പാപം ക്ഷതം വരുത്തി. പാപമോചനം വഴിയാണ് തകര്‍ന്ന ഈ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുക. അത് മനുഷ്യന് സ്വയം സാധിക്കുകയില്ലാത്തതുകൊണ്ട് ദൈവം മനുഷ്യനായി പാപപരിഹാര ബലിഅര്‍പ്പിച്ച് ദൈവ - മനുഷ്യ അനുരഞ്ജനം സാധിച്ചു. ചരിത്രപുരുഷനായ യേശുക്രിസ്തുവിലൂടെ നിറവേറിയ വീണ്ടെടുപ്പാകുന്ന ഈ സത്യം അറിഞ്ഞ് ആശ്ലേഷിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുക. ഈ യഥാര്‍ത്ഥ സ്വാതന്ത്ര്യം മനുഷ്യന് തന്റെതന്നെ അഭ്യാസത്തിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല. അത് ദൈവത്തിന്റെ ദാനമാണ്. സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിന്റെ അനന്യമഹത്വവും വ്യതിരിക്തതയും താഴ്മയോടെ അംഗീകരിച്ചാദരിച്ച് മനുഷ്യന്‍ ഈ ദാനം നന്ദി യോടെ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഞാന്‍ എന്റെ തന്നെ അഭ്യാസങ്ങള്‍ കൊണ്ട് സ്വയം സ്വതന്ത്രനായി എന്റെ ദൈവത്വം സാക്ഷാത്കരിച്ചുകൊള്ളാം എന്ന തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന, ദുഷ്ടാരൂപിയുടെ പ്രലോഭനം മൂലമൂണ്ടായ ആദ്യപാപത്തിനുചേര്‍ന്ന മൂഢ ചിന്തയുടെ തടവറയില്‍ തുടരുകയല്ല. 'ആത്മീയ യാഥാര്‍ത്ഥ്യങ്ങളേയും അനുഭവങ്ങളേയും അംഗീകരിക്കുമ്പോഴും സ്രഷ്ടാവും പരിപാലകനും ജീവിത ലക്ഷ്യവുമായ ഒരു ഈശ്വരന്‍ യോഗയില്‍ ഇല്ല' എന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ക്രൈസ്തവജീവിതം സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ത്രിയേക ദൈവത്തില്‍ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് സ്വര്‍ഗ്ഗോന്മുഖമായ ജീവിതയാത്രയാണ്. എന്നിരിക്കെ, അങ്ങനെയൊന്നിനെ അംഗീകരിക്കാത്ത അഥവാ ആവശ്യമുള്ളതായി കണക്കാക്കാത്ത ഒരു ആത്മപരിശീലന പദ്ധതിയെ ക്രൈസ്തവര്‍ എന്തിന് സ്വീകരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യണം? ഇവിടെ Orationis Formas എന്ന വത്തിക്കാന്‍ രേഖയിലെ 3-ാം നമ്പറില്‍ പറഞ്ഞിരിക്കുന്നത് അങ്ങേയറ്റം പ്രസക്തവും പ്രധാനപ്പെട്ടതുമാകുന്നു: “Christian prayer is always determined by the structure of the Christian faith, in which the very truth of God and creature shines forth. For this reason, it is defined, properly speaking, as a personal , intimate and profound dialogue between man and God. It expresses therefore the communion of redeemed creatures with the intimate life of the persons of the Trinity. This communion, based on Baptism and the Eucharist, source and summit of the life of the Church, implies an attitude of conversion, a flight from “self”” to the “You” of God. Thus Christian prayer is at the same time always authentically personal and communitarian . It flees from impersonal techniques or from concentrating on oneself, which can create a kind of rut, imprisoning the person praying in a spiritual privatism which is incapable of a free openness to the transcendental God. Within the church , in the legitimate search for new methods of meditation it must always be borne in mind that the essential element of authentic Christian prayer is the meeting of two freedoms, the infinite freedom of God with the finite freedom of man”(4). എഫേസൂസ് 2: 4-10 ഉദ്ധരിച്ചുകൊണ്ട് ഒന്നാം ഭാഗത്തിന്റെ വിശകലനം അവസാനിപ്പിക്കട്ടെ: 'നമ്മള്‍ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടുകാണിച്ച മഹത്തായ സ്‌നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍ വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത് അത് നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അത് പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.' (CCC 457 is worth reading). #{blue->none->b-> 'യോഗയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍' }# #{red->n->n->എന്ന തലക്കെട്ടിലുള്ളതാണ് റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം}# ഈ ഭാഗത്ത് ക്രൈസ്തവര്‍ക്ക് യോഗ പരിശീലനത്തിന് പ്രചോദനമേകിയത് എന്നു പറഞ്ഞ് ഏതാനും വത്തിക്കാന്‍ രേഖകളുടെയും ഒരു സിബിസിഐ രേഖയുടെയും പേരുകളും പൗരസ്ത്യ ആദ്ധ്യാത്മിക രീതികളെ കരുതലോടെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന ചില രേഖകളുടെ പേരുകളും പറയുന്നതല്ലാതെ തലക്കെട്ടിനിണങ്ങും വിധം വിശ്വാസസമര്‍ത്ഥനപരമായ സമഗ്രപ്രതിപാദനം നടത്തിയിട്ടില്ല. തന്നെയുമല്ല ജാഗ്രതയ്ക്ക് ആഹ്വാനം നല്‍കുന്ന രേഖകളെ അപ്രധാനമായി കണക്കാക്കിയാല്‍മതി എന്ന് ധ്വനിപ്പിക്കുന്ന സമീപനമാണ് പുലര്‍ത്തിയിരിക്കുന്നത്. Jesus Christ the Bearer of the Water of Life എന്ന രേഖയുടെ തന്നെ മുഖവുരയില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് എന്നുപറഞ്ഞിട്ട് അടിക്കുറിപ്പില്‍ “The study is a provisional report” എന്നത് ഉദ്ധരിച്ച സന്ദര്‍ഭവും രീതിയും കമ്മീഷന്റെ മേല്‍പ്പറഞ്ഞ സമീപനത്തിന്റെ ബഹിര്‍സ്ഫുരണമാണ്. JCBWL എന്ന രേഖയുടെ ആമുഖത്തില്‍ ഇത് provisional report ആണ് എന്നുപറഞ്ഞിരിക്കുന്നത് ഉള്ളടക്കത്തിന്റെ പ്രാധാന്യത്തെ തെല്ലും ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് മൂന്നു പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ കൂട്ടായ പഠനം നടത്തി പുറപ്പെടുവിച്ചതാണ് ഈ രേഖ എന്ന വസ്തുതതന്നെ വ്യക്തമാക്കുന്നുണ്ട്. മറിച്ചൊരു പഠനമോ തിരുത്തലോ നല്‍കാത്തിടത്തോളം കാലം ജാഗ്രതയ്ക്കുള്ള ഈ മാര്‍ഗനിര്‍ദേശം പ്രധാനപ്പെട്ടതു തന്നെയാണ്. രേഖയുടെ മുഖവുരയിലും മറ്റുഭാഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. #{green->n->n->ഉദാഹരണം 1: }# From the foreword itself: “The present publication calls attention to the need to know and understand New Age as a cultural current, as well as the need for Catholics to have an understanding of authentic Catholic doctrine and spirituality in order to properly assess New Age themes ”. #{green->n->n->ഉദാഹരണം 2: }# JCBWL-1: The document guides those involved in pastoral work in their understanding and response to New Age spirituality, both illustrating the points where this spirituality contrasts with the Catholic faith and refuting the positions espoused by New Age thinkers in opposition to Christian faith”. #{green->n->n->ഉദാഹരണം 3: }# JCBWL-4: “ In a cultural environment marked by religious relativism it is necessary to signal a warning against the attempt to place New Age religiosity on the same level as Christian faith making the difference between faith and belief seem relative, thus creating greater confusion for the unwary... It is therefore necessary to accurately identify those elements which belong to the New Age movement, and which cannot be accepted by those who are faithful to Christ and his Church”. മേലുദ്ധരിച്ചവയില്‍ നിന്നും നവയുഗ ആത്മീയതയെ ക്രിസ്ത്യന്‍ വിശ്വാസത്തിന് ഒപ്പം പ്രതിഷ്ഠിക്കാനുള്ള ഉദ്യമത്തിനെതിരെ മുന്നറിയിപ്പ് നല്‍കുക അത്യാവശ്യമായി തീര്‍ന്നതിനാലാണ് JCBWL എന്ന രേഖ നല്‍കിയിരിക്കുന്നത് എന്നു വ്യക്തമാണ്. 2003ല്‍ നല്‍കപ്പെട്ട ഈ രേഖ യോഗയെ New Age പാരമ്പര്യത്തോടു ചേര്‍ന്നുപോകുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. 2011ല്‍ നല്‍കപ്പെട്ട You Cat 356 ഇത് സ്ഥിരീകരിക്കുകയും യോഗ നിഗൂഢവിദ്യയാണെന്നും അത് ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോവുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ രേഖകളെ പരാമര്‍ശിക്കുന്ന കമ്മീഷന്‍ അവ നല്‍കുന്ന മുന്നറിയിപ്പുകളെ കാര്യമായി കണക്കാക്കാതെ യോഗയെ സ്വീകാര്യമാണെന്നു വരുത്തിതീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ് രണ്ടാം ഭാഗത്തിന്റെ സൂക്ഷ്മ വായനയില്‍ വ്യക്തമാകുന്നത്. #{red->none->b->തുടരും... }#
Image: /content_image/Mirror/Mirror-2017-11-29-12:36:43.jpg
Keywords: യോഗയെ, സാര്‍വ്വത്രീകമാക്കാന്‍
Category: 4
Sub Category:
Heading: യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1
Content: റവ. ഫാ. സൈജു തുരുത്തിയില്‍ MCBS നടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തെ KCBC അനുകൂലിക്കുന്നു എന്നു വരുത്തി തീര്‍ക്കാനായി പ്രസ്തുത ധ്യാനത്തിന്റെ വക്താക്കള്‍ കെസിബിസിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കൊടുത്തിരിക്കുന്ന ''യോഗ ഒരു ക്രിസ്തീയ വിലയിരുത്തല്‍'' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം വായിക്കാനിടയായി. ഇത് ക്രിസ്തീയ വിശ്വാസികളെ ഏറെ വഴിതെറ്റിക്കുമെന്നതുകൊണ്ട് ഈ റിപ്പോര്‍ട്ടിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുക അനിവാര്യമായിരിക്കുന്നു. ഇന്ത്യയില്‍ എല്ലാവരും യോഗ ചെയ്യണമെന്ന നിര്‍ബന്ധവും സമ്മര്‍ദ്ദവും സംഘടിതമായിത്തന്നെ വര്‍ദ്ധിച്ചുവരികയും ദൈവവുമായി ഐക്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗമെന്നുപറഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം ഇത്യാദി പേരുകളിലുള്ള ധ്യാനപരിപാടികള്‍ വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കികൊണ്ട് കത്തോലിക്കാ വൈദികരുടെ നേതൃത്വത്തില്‍ പോലും അരങ്ങേറുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ വിശ്വാസ ജീവിതത്തിനും വിശ്വാസ സംഹിതയ്ക്കും തെല്ലും കോട്ടം തട്ടാത്തവിധം ഇക്കാര്യത്തില്‍ ശരിയായൊരു നിലപാട് രൂപപ്പെടുത്താന്‍വേണ്ടി വിശ്വാസസമര്‍ത്ഥനപരമായ ഒരു പഠനവിലയിരുത്തല്‍ KCBC ആരോടെങ്കിലും ആവശ്യപ്പെട്ടതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ടെങ്കില്‍ ഇത് ആ ലക്ഷ്യത്തിന് ഉപകരിക്കാത്തതും വ്യതിചലിപ്പിക്കുന്നതുമാണ്. പെട്ടെന്നുള്ള വായനയില്‍ നിഷ്പക്ഷവും പണ്ഡിതോചിതവുമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് അര്‍ദ്ധസത്യങ്ങളുടെ ആവരണമണിഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനത്തേയും സമാനവ്യതിചലനങ്ങളേയും സാധൂകരിക്കാന്‍ ഉതകുന്ന തരത്തില്‍ തയ്യാറാക്കിയിരിക്കുന്നതാണ്. അനുമാനം ഇന്നതായിരിക്കണമെന്ന് ആദ്യമെ തന്നെ നിശ്ചയിച്ചിട്ട് അതിനുതക്കരീതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. സഭാ പ്രബോധനങ്ങളെ അതിന്റെ അന്തഃസത്തയും ആത്യന്തികസന്ദേശവും ഉള്‍ക്കൊള്ളാതെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടിന് 'ഒരു ക്രിസ്തീയ വിലയിരുത്തല്‍' എന്ന തലക്കെട്ട് തെല്ലും അര്‍ഹിക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ അവസാനം യോഗാഭ്യാസത്തിന് പല ഗുണങ്ങളുമുണ്ടെന്നും ഭാരതത്തിലെ മൂന്ന് വ്യക്തിസഭകളും തങ്ങളുടെ ആത്മീയ രീതികളെ സമ്പന്നമാക്കാനും സമഗ്രമാക്കാനും സഹായകമായ യോഗയുടെ സമഗ്ര ആത്മീയ പദ്ധതിയെ സ്വാഗതം ചെയ്യണമെന്നും ആങ്ങനെ ഭാരതത്തിലെ സഭ ഒരു ഭാരതീയ സഭ ആകാനുള്ള സാധ്യത വിനിയോഗിക്കണമെന്നും കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശം കമ്മീഷന്റെ യഥാര്‍ത്ഥ ഉള്ളിലിരുപ്പ് വെളിച്ചത്തുകൊണ്ടുവരുന്നു. #{green->n->n->ഇനി ഈ റിപ്പോര്‍ട്ട് വഴിതെറ്റിക്കുന്നതാണെന്ന് പറഞ്ഞതിന്റെ കാരണങ്ങള്‍ വിശദീകരിക്കാം. എളുപ്പത്തിനായി അഞ്ചുഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവുമെടുത്ത് വിശകലനം നടത്തുകയാണ്. }# 1. #{blue->none->b-> 'യോഗയുടെ ഉത്ഭവവും വളര്‍ച്ചയും' }# #{red->n->n->എന്ന തലക്കെട്ടിലുള്ളതാണ് ഒന്നാം ഭാഗം}# #{black->none->b->A) }# യോഗ ക്രൈസ്തവര്‍ക്ക് സ്വീകാര്യമാണെന്നു വരുത്താന്‍ അത് മതേതരമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഒന്നാം ഭാഗത്ത് നടത്തുന്നത് അതിനായി സിന്ധൂ നദീതട സംസ്‌കാരത്തിന്റെ പുരാവസ്തു പഠനത്തേയാണ് ലേഖകന്‍ കൂട്ടുപിടിക്കുന്നത്. #{blue->n->n-> റിപ്പോര്‍ട്ട് ഉദ്ധരിക്കാം:}# 'പുരാവസ്തു ഗവേഷകര്‍ക്ക് സിന്ധൂ നദീതട പ്രദേശത്തുനിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ പത്മാസനത്തിലിരിക്കുന്ന യോഗിയുടെ രൂപത്തോട് സാദൃശ്യമുള്ള കല്‍പ്രതിമകളും ഉണ്ടായിരുന്നു (2). പുരാതന ഭാരതീയ മതങ്ങളായ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിനു മുമ്പുതന്നെ യോഗ ഇന്നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന അനുമാനത്തിലേയ്ക്കാണ് സിന്ധൂനദീതട സംസ്‌കാരത്തിന്റെ പഠനം നമ്മെ നയിക്കുന്നത്. മതനിരപേക്ഷമായ പുരാതന ഭാരതീയ സംസ്‌കാരത്തിന്റെ തനതു അനുഷ്ഠാനങ്ങളും ആത്മീയ അഭ്യാസങ്ങളുമാവണം പില്‍ക്കാലത്ത് യോഗാശാസ്ത്രമായി വളര്‍ന്നത്'. #{red->none->b->വിശകലനം: }# ചില വസ്തുതകള്‍ നല്‍കിയിട്ട് തനിക്കിണങ്ങിയ നിഗമനം സ്വീകരിക്കുന്നതിന് ഉദാഹരണമാണിത്. സിന്ധൂനദീതടങ്ങളിലെ പുരാതന ഭാരതീയ സംസ്‌കാരം മതനിരപേക്ഷമായിരുന്നെന്ന് പറഞ്ഞിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇതിന്റെ പൊള്ളത്തരം വിശദമാക്കാന്‍ ചരിത്രകാരനായ എ. ശ്രീധരമേനോന്‍ ' ഇന്ത്യാ ചരിത്രം' എന്ന വിഖ്യാതപുസ്തകത്തില്‍ (Vol: 1, P.39) പറയുന്നത് ഉദ്ധരിക്കാം: 'സിന്ധുജനതയുടെ മതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ മോഹന്‍ജോദാരോവിലേയും ഹാരപ്പയിലേയും അവശിഷ്ടങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. അവര്‍ ആരാധിച്ചിരുന്ന മാതൃദേവതയുടെ മണ്‍കോലങ്ങള്‍ ധാരാളം കിട്ടിയിട്ടുണ്ട്. ഈ ദേവതയുടെ പ്രീതിക്കുവേണ്ടി നരബലിനടത്തുക പതിവായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു... ആന, പുലി, കണ്ടാമൃഗം, പോത്ത് എന്നിങ്ങനെ നാലുമൃഗങ്ങളാല്‍ചുറ്റപ്പെട്ട്, ഒറ്റക്കൊമ്പും മൂന്ന് മുഖങ്ങളുമുള്ള യോഗാസനസ്ഥനായ ഒരു ദേവന്റെ മുഖത്തോടുകൂടിയ മുദ്ര, സിന്ധൂതടത്തില്‍ നിന്നും ലഭിച്ച മുദ്രകളുടെ കൂട്ടത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ജോണ്‍ മാര്‍ഷലിന്റെ(3) അഭിപ്രായം ഇത് 'ആദിശിവ'നാകാമെന്നാണ്. വൃക്ഷാരാധനയും ലിംഗാരാധനയും സിന്ധുജനതയുടെയിടയില്‍ നിലവിലിരുന്നു. ഇത്തരത്തിലുള്ള മതാനുഷ്ഠാനങ്ങളെ പരിഗണിച്ച് സിന്ധുതടമാണ് പില്‍ക്കാലത്തെ ഹിന്ദു മതത്തിന്റെ ഉദ്ഭവസ്ഥാനമെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.' പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 'Glimpses of World History' എന്ന പുസ്തകത്തില്‍ മോഹന്‍ജോദാരോയെക്കുറിച്ച് പറയുന്നിടത്ത് ഉദ്ധരിച്ചിരിക്കുന്ന സര്‍ ജോണ്‍ മാര്‍ഷലിന്റെ വാക്കുകള്‍ ഇതാണ്, “In the religion of the Indus people there is much of course, that might be paralleled in other countries. This is true of every prehistoric and most historic religions as well. But, taken as a whole , their religion is so characteristically Indian as hardly to be distinguished from still living Hinduism” (P.188). മേലുദ്ധരിച്ചവയില്‍ നിന്നും സിന്ധൂനദീതട സംസ്‌കാരം മതനിരപേക്ഷമായിരുന്നു എന്ന നിഗമനം വസ്തുതകളേക്കാള്‍ ഭാവനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാകുന്നു സിന്ധൂനദീതടസംസ്‌കാരത്തിലെ ആരാധനാവിഷയങ്ങളും രീതികളും ഹിന്ദു മതത്തിലെ ആരാധനാവിഷയങ്ങളും രീതികളുമായി ഏറെ സാധര്‍മ്മ്യം പുലര്‍ത്തുന്നവയാണ് എന്നതുകൊണ്ടാണല്ലോ പില്‍ക്കാല ഹിന്ദുമതത്തിന്റെ ഉദ്ഭവസ്ഥാനം തന്നെ സിന്ധുതടമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നത്. ആ നിലയ്ക്ക്, മതവിശ്വാസവും ആരാധനയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള മതനിരപേക്ഷമായ യോഗ സിന്ധൂനദീതടത്തിലെ ജനങ്ങള്‍ അഭ്യസിച്ചിരുന്നുവെന്നും പിന്നീടാണ് മതാത്മകമാനങ്ങള്‍ യോഗയ്ക്ക് കൈവന്നതെന്നും പറയുന്നത് വാക്കുകള്‍കൊണ്ടുള്ള കളിയല്ലാതെ വസ്തുതാപരമായ നിഗമനമല്ല. #{black->none->b->B) }# മതാത്മകമായി പ്രചരിച്ചുതുടങ്ങിയ യോഗയ്ക്ക് താത്വികമായ വ്യാഖ്യാനം നല്‍കി ശാസ്ത്രീയമായി വീണ്ടെടുത്ത് സാര്‍വ്വത്രികസ്വഭാവമുള്ള ഒരു സമഗ്ര ആത്മീയ പരിശീലന പദ്ധതിയായി പുനരവതരിപ്പിച്ചത് പതഞ്ജലിയാണെന്നും അദ്ദേഹം അതിന് അടിസ്ഥാനമായി സ്വീകരിച്ചത് വേദ-ബുദ്ധ-ജൈന ദര്‍ശനങ്ങളായിരുന്നില്ല, മറിച്ച് അനാര്യന്മാരായ ആദിമഭാരതീയരുടെ ചിന്തകളില്‍ നിന്ന് ഉദ്ഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്ന സാംഖ്യദര്‍ശനത്തെയാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. വേദസാഹിത്യ കര്‍ത്താക്കളായ ആര്യന്മാരില്‍നിന്നല്ലാതെ ഉദ്ഭവിച്ച സാംഖ്യദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് യോഗയെ മതാത്മകമായി കണക്കാക്കി മാറ്റിനിര്‍ത്തേണ്ടതില്ലെന്നും മതനിരപേക്ഷമായി കണക്കാക്കി സ്വീകരിക്കാമെന്നുമായിരിക്കണം കമ്മീഷന്‍ ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് വിലയിരുത്താന്‍ ഉപകരിക്കുന്ന എ. ശ്രീധരമേനോന്റെ വാക്കുകള്‍ ഉദ്ധരിക്കാം: 'അതിപ്രാചീനകാലം മുതല്‍ തന്നെ തത്ത്വശാസ്ത്ര പരമായ സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ വ്യക്തമായി ഉരുത്തിരിഞ്ഞുവന്നു. ബുദ്ധ-ജൈന മതങ്ങള്‍ അവയുടേതായ തത്ത്വശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. വേദകൃതികളുടെ അപ്രമാദിത്വത്തേയും പ്രാമാണിത്വത്തേയും അംഗീകരിക്കാത്തതിനാല്‍ ഇവയെ 'നാസ്തി'കമെന്നു വിളിച്ചുവന്നു. ഈ നാസ്തിക സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി 'ആസ്തിക'മെന്നു വിളിക്കപ്പെട്ട ആറു ഹൈന്ദവ തത്ത്വശാസ്ത്രങ്ങള്‍ക്ക് (ഷഡ്ദര്‍ശനങ്ങള്‍) കാലക്രമേണ ഹിന്ദുമത പണ്ഡിതന്മാര്‍ വ്യക്തമായി രൂപം നല്‍കി. വേദകൃതികളുടെ ആധികാരികത്വത്തെ അംഗീകരിക്കുന്നതിനാലാണ് ഇവ ആസ്തികമെന്ന് വിശേഷിപ്പിക്ക പ്പെടുന്നത്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിവയാണ് ഷഡ്ദര്‍ശനങ്ങള്‍. യഥാക്രമം ഗൗതമന്‍, കനഡന്‍, കപിലന്‍, പതഞ്ജലി, ജെമിനി, ബാദരായണന്‍ എന്നീ പണ്ഡിതന്മാരാണ് ഈ തത്ത്വശാസ്ത്രസിദ്ധാന്തങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്' (ഇന്ത്യാചരിത്രം Vol.1 P.153). ഇതില്‍ നിന്നും വ്യക്തമാകുന്നത് യഥാക്രമം സാംഖ്യ, യോഗ ദര്‍ശനങ്ങള്‍ നവ്യമായി അവതരിപ്പിച്ച കപിലനും പതഞ്ജലിയും ഹിന്ദുമത പണ്ഡിതന്മാരായിരുന്നെന്നും വേദകൃതികളുടെ ആധികാരികത്വത്തെ അംഗീകരിച്ച് അതിനുചേര്‍ന്നവിധമാണ് അവര്‍ അതു രൂപപ്പെടുത്തിയതെന്നുമാണ്. തന്മൂലമാണ് ആരംഭഘട്ടത്തില്‍ ഭൗതികവാദത്തിന്റെ പരിവേഷമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന സംഖ്യം ആത്മീയതയില്‍ വിശ്വാസമര്‍പ്പിക്കുന്ന സിദ്ധാന്തമായി രൂപാന്തരപ്പെട്ടത്. ഇങ്ങനെ വേദാനുസാരം മതാത്മകമായി രൂപാന്തരപ്പെട്ട സാംഖ്യദര്‍ശനത്തന്റെ താത്ത്വികനിലപാടുകളാണ് പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ അടിസ്ഥാനം. അങ്ങനെയെങ്കില്‍ യോഗയെ പതഞ്ജലി മതാത്മകതയില്‍ നിന്ന് ശാസ്ത്രീയമായി വീണ്ടെടുത്ത് സമഗ്ര ആത്മീയ പരിശീലനപദ്ധതിയായി പുനരവതരിപ്പിച്ചു എന്നു പറയുന്നത് എങ്ങനെ ശരിയാകും? 'സാംഖ്യ ദര്‍ശനത്തില്‍ അടിസ്ഥാനമുറപ്പിച്ചെങ്കിലും യോഗയെ ഭാരതീയ മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രമാക്കി വളര്‍ത്താന്‍ പതഞ്ജലിക്കായില്ല' എന്ന കമ്മീഷന്റെ തന്നെ പ്രസ്താവന മതനിരപേക്ഷ യോഗ എന്നത് വെറും സങ്കല്‍പ്പമാണെന്നത് വെളിവാക്കുന്നതല്ലേ? 'പതഞ്ജലിയുടെ യോഗയും പില്‍ക്കാലത്ത് ഹൈന്ദവ മതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതുമെന്നും അതിന്റെ പ്രബോധനങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കും ഭാരതീയമതാത്മകതയുടെ - പ്രത്യേകിച്ച് ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവ മതാത്മകതയുടെ -പരിവേഷം കൈവന്നു' എന്നുമുള്ള കമ്മീഷന്റെ വാക്കുകള്‍ ശാസ്ത്രീയമായി വീണ്ടെടുക്കപ്പെട്ട മതനിരപേക്ഷയോഗ എന്നത് ആശയതലത്തില്‍ ഒതുങ്ങുന്നുവെന്നത് വ്യക്തമാക്കുന്നില്ലേ? #{black->none->b->C) }# ഇനി മതനിരപേക്ഷ യോഗയുടെ അടിസ്ഥാന തത്വമായി പതഞ്ജലി സ്വീകരിച്ചുവെന്ന് പറഞ്ഞിരിക്കുന്ന സാംഖ്യദര്‍ശനം ക്രൈസ്തവവിശ്വാസവുമായി ചേര്‍ന്നുപോകുമോ എന്ന് പരിശോധിക്കാം. #{blue->n->n-> റിപ്പോര്‍ട്ട്:}# 'ഉണ്ടായിട്ടുള്ള സര്‍വ്വതും ഉണ്ടാകുന്നതിനു മുമ്പ് പ്രകൃതി, പുരുഷന്‍ എന്നീ രണ്ട് അടിസ്ഥാനതത്ത്വങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, പ്രകൃതിയുടെ പരിണാമത്തില്‍ നിന്നാണ് പ്രപഞ്ചത്തിലെ ഭൗതികവും മാനസി്കവുമായ എല്ലാ പ്രതിഭാസങ്ങളും ഉണ്ടായതെന്നും ബഹുത്വസ്വഭാവമുള്ള പുരുഷന്‍ പ്രകൃതിയുമായി ബന്ധപ്പട്ടാണിരിക്കുന്നതെങ്കിലും പ്രകൃതിയുടെ പരിണാമപ്രകൃയയില്‍ വെറും സാക്ഷിമാത്രമാണെന്നും സാംഖ്യദര്‍ശനം പ്രഖ്യാപിക്കുന്നു. സാംഖ്യത്തിന്റെ ഈ താത്ത്വിക നിലപാടുകളാണ് പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ അടിസ്ഥാനം'. #{red->none->b->വിശകലനം: }# യോഗയുടെ അടിസ്ഥാനമായ ഈ തത്ത്വചിന്ത സ്രഷ്ടാവും സൃഷ്ടിയുമെന്ന ക്രിസ്ത്യന്‍ നിലപാടുമായി ചേര്‍ന്നുപോകുന്നില്ല. യഹൂദ-ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം അനാദിയായവന്‍ ദൈവം മാത്രമാണ്. ഈ ദൈവം ഇല്ലായ്മയില്‍ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു. എന്നാല്‍ സാംഖ്യദര്‍ശനപ്രകാരം ദൃശ്യപ്രപഞ്ചത്തിന്റെ മൂലകാരണങ്ങളായ പുരുഷനും (Self) പ്രകൃതിയും (urmatter) അനാദിയാണ്. ഇവയുടെ സാമീപ്യപ്രതിപ്രവര്‍ത്തനഫലമാണ് സകലതും. ഇത് സകലതും ദൈവമാണ്, ദൈവം സകലതിലുമാണ് എന്ന വിശ്വാസത്തിലെത്തിക്കുന്നു (Pantheism). #{blue->n->n-> റിപ്പോര്‍ട്ട്:}# 'സ്വതവേ സ്വതന്ത്രനും ശുദ്ധനുമായ പുരുഷന്‍ അവിദ്യമൂലം പ്രകൃതിയുടെ ഗുണങ്ങളുമായി ഐക്യപ്പെട്ട് കഴിയുന്നതിനാല്‍, പ്രകൃതിയുമായുള്ള കെട്ടുപിണച്ചിലില്‍ നിന്ന് പുരുഷനെ മോചിപ്പിക്കുക എന്നതിലാണ് യോഗ ശ്രദ്ധ ചെലുത്തുന്നത്. പ്രകൃതിയുടെ പരിണാമഫലങ്ങളായ മനസ്സിന്റെയും ശരീരത്തിന്റേയും പ്രവര്‍ത്തനങ്ങളെ നിയ ന്ത്രിക്കുകയോ നിരോധിക്കുയോ നിശ്ചലമാക്കുകയോ ചെയ്യുന്നതുവഴി പുരുഷനെ തന്റെ സഹജമായ സ്വതന്ത്രാവസ്ഥ സാക്ഷാത്കരിക്കാന്‍ സഹായിക്കുകയാണ് വിവിധ അഭ്യാസങ്ങളിലൂടെ യോഗാശാസ്ത്രം ചെയ്യുന്നത്.' #{red->none->b->വിശകലനം: }# അവിദ്യമൂലം 'പ്രകൃതിയുമായി' ഐക്യപ്പെട്ട് ദുരവസ്ഥയിലായ 'പുരുഷനെ' (Self) ആ അവസ്ഥയില്‍ നിന്ന് മോചിക്കാന്‍ സഹായിക്കുന്നതാണ് യോഗയിലെ അഭ്യാസങ്ങള്‍ എന്നാണ് കമ്മീഷന്‍ പറയുന്നത്. യോഗയുടെ തത്ത്വചിന്തപ്രകാരം അവിദ്യയാണ് മനുഷ്യന്റെ ദുരവസ്ഥക്കു കാരണം. അതില്‍ നിന്നുള്ള മോചനമാണ് മോക്ഷം. എന്നാല്‍ ക്രൈസ്തവ ചിന്തയില്‍ മനുഷ്യന്‍ ദുരവസ്ഥയിലായത് പാപം മൂലമാണ്. നിത്യമായി വ്യത്യസ്തരായിരിക്കുന്ന സ്രഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധത്തിനു പാപം ക്ഷതം വരുത്തി. പാപമോചനം വഴിയാണ് തകര്‍ന്ന ഈ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുക. അത് മനുഷ്യന് സ്വയം സാധിക്കുകയില്ലാത്തതുകൊണ്ട് ദൈവം മനുഷ്യനായി പാപപരിഹാര ബലിഅര്‍പ്പിച്ച് ദൈവ - മനുഷ്യ അനുരഞ്ജനം സാധിച്ചു. ചരിത്രപുരുഷനായ യേശുക്രിസ്തുവിലൂടെ നിറവേറിയ വീണ്ടെടുപ്പാകുന്ന ഈ സത്യം അറിഞ്ഞ് ആശ്ലേഷിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുക. ഈ യഥാര്‍ത്ഥ സ്വാതന്ത്ര്യം മനുഷ്യന് തന്റെതന്നെ അഭ്യാസത്തിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല. അത് ദൈവത്തിന്റെ ദാനമാണ്. സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിന്റെ അനന്യമഹത്വവും വ്യതിരിക്തതയും താഴ്മയോടെ അംഗീകരിച്ചാദരിച്ച് മനുഷ്യന്‍ ഈ ദാനം നന്ദി യോടെ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഞാന്‍ എന്റെ തന്നെ അഭ്യാസങ്ങള്‍ കൊണ്ട് സ്വയം സ്വതന്ത്രനായി എന്റെ ദൈവത്വം സാക്ഷാത്കരിച്ചുകൊള്ളാം എന്ന തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന, ദുഷ്ടാരൂപിയുടെ പ്രലോഭനം മൂലമൂണ്ടായ ആദ്യപാപത്തിനുചേര്‍ന്ന മൂഢ ചിന്തയുടെ തടവറയില്‍ തുടരുകയല്ല. 'ആത്മീയ യാഥാര്‍ത്ഥ്യങ്ങളേയും അനുഭവങ്ങളേയും അംഗീകരിക്കുമ്പോഴും സ്രഷ്ടാവും പരിപാലകനും ജീവിത ലക്ഷ്യവുമായ ഒരു ഈശ്വരന്‍ യോഗയില്‍ ഇല്ല' എന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ക്രൈസ്തവജീവിതം സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ത്രിയേക ദൈവത്തില്‍ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് സ്വര്‍ഗ്ഗോന്മുഖമായ ജീവിതയാത്രയാണ്. എന്നിരിക്കെ, അങ്ങനെയൊന്നിനെ അംഗീകരിക്കാത്ത അഥവാ ആവശ്യമുള്ളതായി കണക്കാക്കാത്ത ഒരു ആത്മപരിശീലന പദ്ധതിയെ ക്രൈസ്തവര്‍ എന്തിന് സ്വീകരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യണം? ഇവിടെ Orationis Formas എന്ന വത്തിക്കാന്‍ രേഖയിലെ 3-ാം നമ്പറില്‍ പറഞ്ഞിരിക്കുന്നത് അങ്ങേയറ്റം പ്രസക്തവും പ്രധാനപ്പെട്ടതുമാകുന്നു: “Christian prayer is always determined by the structure of the Christian faith, in which the very truth of God and creature shines forth. For this reason, it is defined, properly speaking, as a personal , intimate and profound dialogue between man and God. It expresses therefore the communion of redeemed creatures with the intimate life of the persons of the Trinity. This communion, based on Baptism and the Eucharist, source and summit of the life of the Church, implies an attitude of conversion, a flight from “self”” to the “You” of God. Thus Christian prayer is at the same time always authentically personal and communitarian . It flees from impersonal techniques or from concentrating on oneself, which can create a kind of rut, imprisoning the person praying in a spiritual privatism which is incapable of a free openness to the transcendental God. Within the church , in the legitimate search for new methods of meditation it must always be borne in mind that the essential element of authentic Christian prayer is the meeting of two freedoms, the infinite freedom of God with the finite freedom of man”(4). എഫേസൂസ് 2: 4-10 ഉദ്ധരിച്ചുകൊണ്ട് ഒന്നാം ഭാഗത്തിന്റെ വിശകലനം അവസാനിപ്പിക്കട്ടെ: 'നമ്മള്‍ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടുകാണിച്ച മഹത്തായ സ്‌നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍ വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത് അത് നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അത് പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.' (CCC 457 is worth reading). #{blue->none->b-> 'യോഗയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍' }# #{red->n->n->എന്ന തലക്കെട്ടിലുള്ളതാണ് റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം}# ഈ ഭാഗത്ത് ക്രൈസ്തവര്‍ക്ക് യോഗ പരിശീലനത്തിന് പ്രചോദനമേകിയത് എന്നു പറഞ്ഞ് ഏതാനും വത്തിക്കാന്‍ രേഖകളുടെയും ഒരു സിബിസിഐ രേഖയുടെയും പേരുകളും പൗരസ്ത്യ ആദ്ധ്യാത്മിക രീതികളെ കരുതലോടെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന ചില രേഖകളുടെ പേരുകളും പറയുന്നതല്ലാതെ തലക്കെട്ടിനിണങ്ങും വിധം വിശ്വാസസമര്‍ത്ഥനപരമായ സമഗ്രപ്രതിപാദനം നടത്തിയിട്ടില്ല. തന്നെയുമല്ല ജാഗ്രതയ്ക്ക് ആഹ്വാനം നല്‍കുന്ന രേഖകളെ അപ്രധാനമായി കണക്കാക്കിയാല്‍മതി എന്ന് ധ്വനിപ്പിക്കുന്ന സമീപനമാണ് പുലര്‍ത്തിയിരിക്കുന്നത്. Jesus Christ the Bearer of the Water of Life എന്ന രേഖയുടെ തന്നെ മുഖവുരയില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് എന്നുപറഞ്ഞിട്ട് അടിക്കുറിപ്പില്‍ “The study is a provisional report” എന്നത് ഉദ്ധരിച്ച സന്ദര്‍ഭവും രീതിയും കമ്മീഷന്റെ മേല്‍പ്പറഞ്ഞ സമീപനത്തിന്റെ ബഹിര്‍സ്ഫുരണമാണ്. JCBWL എന്ന രേഖയുടെ ആമുഖത്തില്‍ ഇത് provisional report ആണ് എന്നുപറഞ്ഞിരിക്കുന്നത് ഉള്ളടക്കത്തിന്റെ പ്രാധാന്യത്തെ തെല്ലും ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് മൂന്നു പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ കൂട്ടായ പഠനം നടത്തി പുറപ്പെടുവിച്ചതാണ് ഈ രേഖ എന്ന വസ്തുതതന്നെ വ്യക്തമാക്കുന്നുണ്ട്. മറിച്ചൊരു പഠനമോ തിരുത്തലോ നല്‍കാത്തിടത്തോളം കാലം ജാഗ്രതയ്ക്കുള്ള ഈ മാര്‍ഗനിര്‍ദേശം പ്രധാനപ്പെട്ടതു തന്നെയാണ്. രേഖയുടെ മുഖവുരയിലും മറ്റുഭാഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. #{green->n->n->ഉദാഹരണം 1: }# From the foreword itself: “The present publication calls attention to the need to know and understand New Age as a cultural current, as well as the need for Catholics to have an understanding of authentic Catholic doctrine and spirituality in order to properly assess New Age themes ”. #{green->n->n->ഉദാഹരണം 2: }# JCBWL-1: The document guides those involved in pastoral work in their understanding and response to New Age spirituality, both illustrating the points where this spirituality contrasts with the Catholic faith and refuting the positions espoused by New Age thinkers in opposition to Christian faith”. #{green->n->n->ഉദാഹരണം 3: }# JCBWL-4: “ In a cultural environment marked by religious relativism it is necessary to signal a warning against the attempt to place New Age religiosity on the same level as Christian faith making the difference between faith and belief seem relative, thus creating greater confusion for the unwary... It is therefore necessary to accurately identify those elements which belong to the New Age movement, and which cannot be accepted by those who are faithful to Christ and his Church”. മേലുദ്ധരിച്ചവയില്‍ നിന്നും നവയുഗ ആത്മീയതയെ ക്രിസ്ത്യന്‍ വിശ്വാസത്തിന് ഒപ്പം പ്രതിഷ്ഠിക്കാനുള്ള ഉദ്യമത്തിനെതിരെ മുന്നറിയിപ്പ് നല്‍കുക അത്യാവശ്യമായി തീര്‍ന്നതിനാലാണ് JCBWL എന്ന രേഖ നല്‍കിയിരിക്കുന്നത് എന്നു വ്യക്തമാണ്. 2003ല്‍ നല്‍കപ്പെട്ട ഈ രേഖ യോഗയെ New Age പാരമ്പര്യത്തോടു ചേര്‍ന്നുപോകുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. 2011ല്‍ നല്‍കപ്പെട്ട You Cat 356 ഇത് സ്ഥിരീകരിക്കുകയും യോഗ നിഗൂഢവിദ്യയാണെന്നും അത് ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോവുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ രേഖകളെ പരാമര്‍ശിക്കുന്ന കമ്മീഷന്‍ അവ നല്‍കുന്ന മുന്നറിയിപ്പുകളെ കാര്യമായി കണക്കാക്കാതെ യോഗയെ സ്വീകാര്യമാണെന്നു വരുത്തിതീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ് രണ്ടാം ഭാഗത്തിന്റെ സൂക്ഷ്മ വായനയില്‍ വ്യക്തമാകുന്നത്. #{red->none->b->തുടരും... }#
Image: /content_image/Mirror/Mirror-2017-11-29-12:36:43.jpg
Keywords: യോഗയെ, സാര്‍വ്വത്രീകമാക്കാന്‍
Content:
6563
Category: 1
Sub Category:
Heading: ബംഗ്‌ളാദേശി വൈദികനെ കാണാതായി: തട്ടിക്കൊണ്ട് പോയതെന്ന് സൂചന
Content: ധാക്ക: വടക്കു പടിഞ്ഞാറന്‍ ബംഗ്‌ളാദേശിലെ രാജഷാഹി രൂപതാംഗമായ വൈദികനെ കാണാതായി. ബോണ്‍പാറയിലെ സെന്റ് ലൂയിസ് ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഇടവകയിലെ സഹവികാരിയുമായിരുന്ന ഫാ. വാള്‍ട്ടര്‍ റൊസാരിയോ എന്ന വൈദികനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ഇന്ന് ആരംഭിക്കാനിരിക്കെ നടന്ന സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതേസമയം മോചനദ്രവ്യം ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചെന്ന് ഫാ. റൊസാരിയോയുടെ ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. സുബ്രതോ പറഞ്ഞു. മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനായി 300ല്‍ അധികം ഇടവകക്കാരുമായി ധാക്കയിലേക്കു പോകാന്‍ ഫാ. റൊസാരിയോ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് തിരോധാനം. വൈദികനെ കാണാതായതില്‍ രാജഷാഹി രൂപതാദ്ധ്യക്ഷന്‍ ഗെര്‍വ്സ് റൊസാരിയോ ഉത്കണ്ഠ പ്രകടിപ്പിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയെന്നു ബലമായി സംശയിക്കുന്നതായും സഭാനേതൃത്വം അതീവ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈദികനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും മോചനദ്രവ്യം വേണമെന്നും പറഞ്ഞു ഫാ. റൊസാരിയോയുടെ ബന്ധുവിനും സന്ദേശം ലഭിച്ചു. നടോര്‍ ജില്ലാ പോലീസാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സംഭവത്തിന് പിന്നില്‍ ഇസ്ളാമിക തീവ്രവാദികളാണെന്നു പോലീസ് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2017-11-30-04:16:51.jpg
Keywords: ബംഗ്ലാ
Category: 1
Sub Category:
Heading: ബംഗ്‌ളാദേശി വൈദികനെ കാണാതായി: തട്ടിക്കൊണ്ട് പോയതെന്ന് സൂചന
Content: ധാക്ക: വടക്കു പടിഞ്ഞാറന്‍ ബംഗ്‌ളാദേശിലെ രാജഷാഹി രൂപതാംഗമായ വൈദികനെ കാണാതായി. ബോണ്‍പാറയിലെ സെന്റ് ലൂയിസ് ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഇടവകയിലെ സഹവികാരിയുമായിരുന്ന ഫാ. വാള്‍ട്ടര്‍ റൊസാരിയോ എന്ന വൈദികനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ഇന്ന് ആരംഭിക്കാനിരിക്കെ നടന്ന സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതേസമയം മോചനദ്രവ്യം ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചെന്ന് ഫാ. റൊസാരിയോയുടെ ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. സുബ്രതോ പറഞ്ഞു. മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനായി 300ല്‍ അധികം ഇടവകക്കാരുമായി ധാക്കയിലേക്കു പോകാന്‍ ഫാ. റൊസാരിയോ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് തിരോധാനം. വൈദികനെ കാണാതായതില്‍ രാജഷാഹി രൂപതാദ്ധ്യക്ഷന്‍ ഗെര്‍വ്സ് റൊസാരിയോ ഉത്കണ്ഠ പ്രകടിപ്പിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയെന്നു ബലമായി സംശയിക്കുന്നതായും സഭാനേതൃത്വം അതീവ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈദികനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും മോചനദ്രവ്യം വേണമെന്നും പറഞ്ഞു ഫാ. റൊസാരിയോയുടെ ബന്ധുവിനും സന്ദേശം ലഭിച്ചു. നടോര്‍ ജില്ലാ പോലീസാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സംഭവത്തിന് പിന്നില്‍ ഇസ്ളാമിക തീവ്രവാദികളാണെന്നു പോലീസ് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2017-11-30-04:16:51.jpg
Keywords: ബംഗ്ലാ
Content:
6564
Category: 1
Sub Category:
Heading: മ്യാന്മറില്‍ പാപ്പയുടെ ബലിയര്‍പ്പണം ചരിത്രമായി: പങ്കെടുത്തത് ഒന്നരലക്ഷത്തോളം ആളുകള്‍
Content: യാംഗൂണ്‍: നൂറ്റമ്പതോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കയിക്കാസന്‍ മൈതാനിയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് ഒന്നരലക്ഷത്തോളം ആളുകള്‍. മ്യാന്മറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന സംഗമമാണ് ഇന്നലെ നടന്നതെന്ന്‍ കത്തോലിക്ക മാധ്യമമായ യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാംഗൂണിലെ മെത്രാസന മന്ദിരത്തില്‍ നിന്നും കാറില്‍ മൈതാനിയിലേക്ക് യാത്രയായ പാപ്പയെ കാണാന്‍ അക്രൈസ്തവര്‍ അടക്കം നൂറുകണക്കിനു ആളുകള്‍ വഴിയിലും തമ്പടിച്ചിരിന്നു. മൈതാനിയിലെത്തിയ പാപ്പാ, കാറില്‍ നിന്ന് ജനങ്ങള്‍ക്കു പരസ്പരം കാണത്തക്കവിധം സജ്ജീകരിച്ചിട്ടുള്ള പോപ്പ് മൊബീലിലേക്ക്, മാറിക്കയറി ജനങ്ങളെ അഭിവാന്ദ്യം ചെയ്തു. തുടര്‍ന്നാണ് പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ പ്രവേശിച്ച് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയില്‍ കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും അടക്കം നൂറ്റമ്പതോളം പേര്‍ സഹകാര്‍മ്മികരായി. ദൈവീക രഹസ്യങ്ങളുടെ പരമ വ്യാഖ്യാതാവ് യേശുവാണെന്നും അവിടുന്ന് ജ്ഞാനത്തിന്‍റെ ആള്‍രൂപമാണെന്നും പാപ്പ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സുദീര്‍ഘങ്ങളായ പ്രഭാഷണങ്ങളാലോ രാഷ്ട്രീയത്തിന്‍റെയോ ഭൗമികാധികാരത്തിന്‍റെയോ വന്‍ പ്രകടനങ്ങളാലോ അല്ല മറിച്ച് കുരിശില്‍ സ്വന്തം ജീവന്‍ നല്കിക്കൊണ്ടാണ് യേശു അവിടുത്തെ ജ്ഞാനം നമ്മെ പഠിപ്പിച്ചത്. ചിലപ്പോള്‍ നാം നമ്മുടെ തന്നെ ജ്ഞാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന കെണിയില്‍ വീണുപോയെന്നുവരും. ഫലമോ നമുക്കു നമ്മുടെ ദിശാബോധം എളുപ്പത്തില്‍ നഷ്ടമാകും. അപ്പോഴൊക്കെ ക്രുശിതനില്‍ സുനിശ്ചിതമായ ഒരു വഴികാട്ടി നമുക്കുണ്ട് എന്ന് നാം ഓര്‍ക്കണം. നാം സൗഖ്യമാക്കപ്പെട്ടത് യേശു, പിതാവിന് സമര്‍പ്പിച്ച അവിടുത്തെ മുറിവുകളാലാണ്. എനിക്കറിയാം, മ്യന്മാറില്‍ നിരവധിപ്പേര്‍ അക്രമത്തിന്‍റെ ദൃശ്യവും അദൃശ്യവുമായ മുറിവുകള്‍ പേറുന്നവരാണ്. നമ്മുടെ ആകമാന സൗഖ്യത്തിന്‍റെ ഉറവിടം ക്രിസ്തുവിന്‍റെ മുറിവുകളില്‍ കണ്ടെത്താനുള്ള ജ്ഞാനം നമുക്കെന്നും ഉണ്ടാകട്ടെ! കോപത്തിലും പ്രതികാരത്തിലും നിന്ന് സൗഖ്യം ഉണ്ടാകുമെന്നു നാം ചിന്തിക്കുന്നു. പ്രതികാരത്തിന്‍റെ സരണി യേശുവിന്‍റേതല്ല. യേശുമാര്‍ഗ്ഗം മൗലികമായി വ്യത്യസ്തമാണ്. വിദ്വേഷവും തിരസ്കരണവും പീഢാസഹനമരണങ്ങളിലേക്ക് യേശുവിനെ നയിച്ചപ്പോള്‍ അവിടന്നു പ്രതികരിച്ചത് മാപ്പു നല്‍കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ സ്നേഹം ചൊരിയപ്പെട്ടിരിക്കുന്നത് പരിശുദ്ധാരൂപി വഴിയാണെന്നും പാപ്പ പറഞ്ഞു. ഇംഗ്ലീഷ്, ബര്‍മ്മീസ്, ലത്തീന്‍ എന്നീ മൂന്നു ഭാഷകളാണ് വിശുദ്ധ കുര്‍ബാനയില്‍ പാപ്പ ഉപയോഗിച്ചത്. തമിഴ്‍ ഉള്‍പ്പടെ 6 ഭാഷകളിലായിരുന്നു വിശ്വാസികളുടെ മറുപടി പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് യാംഗൂണ്‍ അതിരൂപതുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ പാപ്പായ്ക്ക് നന്ദിപറഞ്ഞു. ഇന്ന്‍ പാപ്പ ബംഗ്ലാദേശിലേക്ക് തിരിക്കും.
Image: /content_image/News/News-2017-11-30-05:18:30.jpg
Keywords: മ്യാ
Category: 1
Sub Category:
Heading: മ്യാന്മറില്‍ പാപ്പയുടെ ബലിയര്‍പ്പണം ചരിത്രമായി: പങ്കെടുത്തത് ഒന്നരലക്ഷത്തോളം ആളുകള്‍
Content: യാംഗൂണ്‍: നൂറ്റമ്പതോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കയിക്കാസന്‍ മൈതാനിയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് ഒന്നരലക്ഷത്തോളം ആളുകള്‍. മ്യാന്മറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന സംഗമമാണ് ഇന്നലെ നടന്നതെന്ന്‍ കത്തോലിക്ക മാധ്യമമായ യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാംഗൂണിലെ മെത്രാസന മന്ദിരത്തില്‍ നിന്നും കാറില്‍ മൈതാനിയിലേക്ക് യാത്രയായ പാപ്പയെ കാണാന്‍ അക്രൈസ്തവര്‍ അടക്കം നൂറുകണക്കിനു ആളുകള്‍ വഴിയിലും തമ്പടിച്ചിരിന്നു. മൈതാനിയിലെത്തിയ പാപ്പാ, കാറില്‍ നിന്ന് ജനങ്ങള്‍ക്കു പരസ്പരം കാണത്തക്കവിധം സജ്ജീകരിച്ചിട്ടുള്ള പോപ്പ് മൊബീലിലേക്ക്, മാറിക്കയറി ജനങ്ങളെ അഭിവാന്ദ്യം ചെയ്തു. തുടര്‍ന്നാണ് പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ പ്രവേശിച്ച് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയില്‍ കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും അടക്കം നൂറ്റമ്പതോളം പേര്‍ സഹകാര്‍മ്മികരായി. ദൈവീക രഹസ്യങ്ങളുടെ പരമ വ്യാഖ്യാതാവ് യേശുവാണെന്നും അവിടുന്ന് ജ്ഞാനത്തിന്‍റെ ആള്‍രൂപമാണെന്നും പാപ്പ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സുദീര്‍ഘങ്ങളായ പ്രഭാഷണങ്ങളാലോ രാഷ്ട്രീയത്തിന്‍റെയോ ഭൗമികാധികാരത്തിന്‍റെയോ വന്‍ പ്രകടനങ്ങളാലോ അല്ല മറിച്ച് കുരിശില്‍ സ്വന്തം ജീവന്‍ നല്കിക്കൊണ്ടാണ് യേശു അവിടുത്തെ ജ്ഞാനം നമ്മെ പഠിപ്പിച്ചത്. ചിലപ്പോള്‍ നാം നമ്മുടെ തന്നെ ജ്ഞാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന കെണിയില്‍ വീണുപോയെന്നുവരും. ഫലമോ നമുക്കു നമ്മുടെ ദിശാബോധം എളുപ്പത്തില്‍ നഷ്ടമാകും. അപ്പോഴൊക്കെ ക്രുശിതനില്‍ സുനിശ്ചിതമായ ഒരു വഴികാട്ടി നമുക്കുണ്ട് എന്ന് നാം ഓര്‍ക്കണം. നാം സൗഖ്യമാക്കപ്പെട്ടത് യേശു, പിതാവിന് സമര്‍പ്പിച്ച അവിടുത്തെ മുറിവുകളാലാണ്. എനിക്കറിയാം, മ്യന്മാറില്‍ നിരവധിപ്പേര്‍ അക്രമത്തിന്‍റെ ദൃശ്യവും അദൃശ്യവുമായ മുറിവുകള്‍ പേറുന്നവരാണ്. നമ്മുടെ ആകമാന സൗഖ്യത്തിന്‍റെ ഉറവിടം ക്രിസ്തുവിന്‍റെ മുറിവുകളില്‍ കണ്ടെത്താനുള്ള ജ്ഞാനം നമുക്കെന്നും ഉണ്ടാകട്ടെ! കോപത്തിലും പ്രതികാരത്തിലും നിന്ന് സൗഖ്യം ഉണ്ടാകുമെന്നു നാം ചിന്തിക്കുന്നു. പ്രതികാരത്തിന്‍റെ സരണി യേശുവിന്‍റേതല്ല. യേശുമാര്‍ഗ്ഗം മൗലികമായി വ്യത്യസ്തമാണ്. വിദ്വേഷവും തിരസ്കരണവും പീഢാസഹനമരണങ്ങളിലേക്ക് യേശുവിനെ നയിച്ചപ്പോള്‍ അവിടന്നു പ്രതികരിച്ചത് മാപ്പു നല്‍കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ സ്നേഹം ചൊരിയപ്പെട്ടിരിക്കുന്നത് പരിശുദ്ധാരൂപി വഴിയാണെന്നും പാപ്പ പറഞ്ഞു. ഇംഗ്ലീഷ്, ബര്‍മ്മീസ്, ലത്തീന്‍ എന്നീ മൂന്നു ഭാഷകളാണ് വിശുദ്ധ കുര്‍ബാനയില്‍ പാപ്പ ഉപയോഗിച്ചത്. തമിഴ്‍ ഉള്‍പ്പടെ 6 ഭാഷകളിലായിരുന്നു വിശ്വാസികളുടെ മറുപടി പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് യാംഗൂണ്‍ അതിരൂപതുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ പാപ്പായ്ക്ക് നന്ദിപറഞ്ഞു. ഇന്ന്‍ പാപ്പ ബംഗ്ലാദേശിലേക്ക് തിരിക്കും.
Image: /content_image/News/News-2017-11-30-05:18:30.jpg
Keywords: മ്യാ
Content:
6565
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി നൈറ്റ്സ് ഓഫ് കൊളംബസ്
Content: വാഷിംഗ്ടണ്‍: ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ കണ്ണീരൊപ്പാന്‍ സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് വീണ്ടും രംഗത്ത്. ഇര്‍ബില്‍ അതിരൂപതയിലെ ഭവനരഹിതരായ ക്രൈസ്തവര്‍ക്കു ക്രിസ്തുമസ് കാലത്ത് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്. പത്തുലക്ഷം ഡോളറിന്റെ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുക. ചൊവ്വാഴ്ച വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലൂടെ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സിഇഓ കാള്‍ ആന്‍ഡേഴ്സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശം മൂലം നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഏതാണ്ട് 15,000-ത്തോളം കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭ്യമാകുക. കല്‍ദായ അതിരൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദാ വഴിയാണ് ഈ സഹായം വിതരണം ചെയ്യുന്നത്. ബിഷപ്പ് ബാഷര്‍ വര്‍ദായും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരിന്നു. കുര്‍ദ്ദിഷ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയെ തുടര്‍ന്ന് ഇറാഖി ഗവണ്‍മെന്റ് കുര്‍ദ്ദിഷ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സഹായമെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഇറാഖിലെ മതന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിനായി തങ്ങള്‍ നേരിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും നന്ദി അറിയിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ഇര്‍ബില്‍ അതിരൂപതയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അതിരൂപതക്ക് 20 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ധനസഹായവും നൈറ്റ്സ് ഓഫ് കൊളംബസ് നല്‍കിയിരുന്നു. നേരത്തെ ഹംഗറി ഗവണ്‍മെന്റ് നല്‍കിയ 20ലക്ഷം ഡോളറിന്റെ ധനസഹായത്താലാണ് ഒക്ടോബര്‍ അവസാനത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കഫിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Image: /content_image/News/News-2017-11-30-06:50:10.jpg
Keywords: നൈറ്റ്സ്
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി നൈറ്റ്സ് ഓഫ് കൊളംബസ്
Content: വാഷിംഗ്ടണ്‍: ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ കണ്ണീരൊപ്പാന്‍ സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് വീണ്ടും രംഗത്ത്. ഇര്‍ബില്‍ അതിരൂപതയിലെ ഭവനരഹിതരായ ക്രൈസ്തവര്‍ക്കു ക്രിസ്തുമസ് കാലത്ത് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്. പത്തുലക്ഷം ഡോളറിന്റെ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുക. ചൊവ്വാഴ്ച വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലൂടെ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സിഇഓ കാള്‍ ആന്‍ഡേഴ്സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശം മൂലം നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഏതാണ്ട് 15,000-ത്തോളം കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭ്യമാകുക. കല്‍ദായ അതിരൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദാ വഴിയാണ് ഈ സഹായം വിതരണം ചെയ്യുന്നത്. ബിഷപ്പ് ബാഷര്‍ വര്‍ദായും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരിന്നു. കുര്‍ദ്ദിഷ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയെ തുടര്‍ന്ന് ഇറാഖി ഗവണ്‍മെന്റ് കുര്‍ദ്ദിഷ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സഹായമെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഇറാഖിലെ മതന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിനായി തങ്ങള്‍ നേരിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും നന്ദി അറിയിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ഇര്‍ബില്‍ അതിരൂപതയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അതിരൂപതക്ക് 20 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ധനസഹായവും നൈറ്റ്സ് ഓഫ് കൊളംബസ് നല്‍കിയിരുന്നു. നേരത്തെ ഹംഗറി ഗവണ്‍മെന്റ് നല്‍കിയ 20ലക്ഷം ഡോളറിന്റെ ധനസഹായത്താലാണ് ഒക്ടോബര്‍ അവസാനത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കഫിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Image: /content_image/News/News-2017-11-30-06:50:10.jpg
Keywords: നൈറ്റ്സ്