Contents

Displaying 6231-6240 of 25124 results.
Content: 6536
Category: 1
Sub Category:
Heading: ഫാ. ടോണി പഴയകളം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സിഎസ്ടിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ് ഫാ. ടോണി. 2001 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗളൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസെന്‍ഷ്യേറ്റും ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി. ആലുവ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആന്റ് റിലീജിയൻ ഡീൻ ഓഫ് സ്റ്റഡീസ്, ഡബ്ലിൻ സെൻറ് ക്രോസ് ഇടവകയിൽ അഞ്ചുവർഷം അജപാലന ശുശ്രുഷ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയപെടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.
Image: /content_image/News/News-2017-11-27-05:53:11.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 6537
Category: 1
Sub Category:
Heading: മ്യാന്‍മര്‍ ഒരുങ്ങി: ഫ്രാന്‍സിസ് പാപ്പ ഇന്നെത്തും
Content: വത്തിക്കാന്‍ സിറ്റി/ യാംഗൂണ്‍: മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ പാപ്പ എന്ന ഖ്യാതിയോടെ ഫ്രാൻസിസ് മാർപാപ്പ ഇന്നു രാജ്യത്തു എത്തും. ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ പ്രധാന നഗരമായ യാംഗൂണിലെ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പാക്കും സംഘത്തിനും വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. പാപ്പയ്ക്ക് സ്വാഗതമറിയിച്ചുകൊണ്ട് നിരവധി പടുകൂറ്റന്‍ ഫ്ലക്സുകളും പോസ്റ്റുറുകളുമാണ് യാംഗൂണിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. നിരവധി അസ്വസ്ഥതകൾ നിലനിൽക്കുന്ന മ്യാൻമറിലേക്ക് മാർപാപ്പ വരുന്നത് സമാധാനത്തിന്റെ പുതുവഴി തുറക്കുമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ് മാർ ഫെലിക്സ് ലിയാൻ പറഞ്ഞു. കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു ആളുകളാണ് ദിവസങ്ങൾക്കു മുൻപേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു വിദൂര ദേശങ്ങളില്‍ നിന്നും യാങ്കൂണിൽ എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്കേ അതിർത്തിയിൽനിന്നു കാലേകൂട്ടി നിന്നും മാത്രം മൂവായിരത്തോളം പേരാണ് പാപ്പയുടെ വരവിനായി സെന്റ് ആന്റണീസ് പള്ളിയങ്കണത്തില്‍ കഴിയുന്നത്. രാജ്യത്തെ രോഹിൻഗ്യ അഭയാർഥികളെയും അവരുടെ പ്രതിനിധികളെയും മാര്‍പാപ്പ സന്ദര്‍ശിക്കുന്നില്ലെങ്കിലും പാപ്പയുമൊത്തു മതസംവാദത്തിൽ പങ്കെടുക്കുന്നവരിൽ മുസ്‌ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്നാണ് സി‌ബി‌സി‌എം വ്യക്തമാക്കിയിരിക്കുന്നത്.
Image: /content_image/News/News-2017-11-27-06:22:38.jpg
Keywords: ബംഗ്ലാ, മ്യാന്മാ
Content: 6538
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട രൂപതാംഗം ബെനീറ്റ പീറ്റര്‍ ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭ
Content: കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിങ്ങാലക്കുട രൂപതാംഗം ബെനീറ്റ പീറ്റര്‍ ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭയ്ക്ക് വിശുദ്ധനാടു സന്ദര്‍ശനവും പാലയ്ക്കല്‍ തോമ്മാ മല്പാന്‍ കാഷ് അവാര്‍ഡുമാണു സമ്മാനം. എറണാകുളം അങ്കമാലി അതിരൂപതാംഗമായ പിഒസി സുവര്‍ണജൂബിലിയുടെ പ്രത്യേക അവാര്‍ഡ് ലിസി ജെയിംസ് സ്വന്തമാക്കി. ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണു ബെനീറ്റ. ഇ വിഭാഗത്തിലാണു ലിസി ജയിംസ് ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിലും പുറത്തുമുള്ള 37 രൂപതകളില്‍നിന്നായി 5.20 ലക്ഷം പേരാണ് ഇക്കുറി ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത്. ലോഗോസ് ഫാമിലി ക്വിസ് ഫൈനലില്‍ പാലാ രൂപതയിലെ ജോസഫ് കല്ലറയ്ക്കലും കുടുംബവും ഒന്നാം സ്ഥാനത്തെത്തി. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യുവിന്റെ കുടുംബം രണ്ടാം സ്ഥാനത്തിനും ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കലിന്റെ കുടുംബം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. എ വിഭാഗത്തില്‍ കോട്ടപ്പുറം രൂപതാംഗം റോസ് മേരിയും ബി വിഭാഗത്തില്‍ തലശേരി രൂപതാംഗം അല്‍ഫോന്‍സ് റോസും ഡി വിഭാഗത്തില്‍ കോതമംഗലം രൂപതാംഗം റോസ് മേരിയും എഫ് വിഭാഗത്തില്‍ പാല രൂപതാംഗം മേരി പോളും ജേതാക്കളായി. കേരളത്തിനു പുറത്തുനിന്നുള്ളവരില്‍ ഡോ. സിന്ധു പോള്‍ ഒന്നാംസ്ഥാനത്തെത്തി. സമാപന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരം എറണാകുളംഅങ്കമാലി അതിരൂപതയിലെ ഫാ. ജസ്റ്റിന്‍ കൈപ്രന്പാടനു ചടങ്ങില്‍ സമ്മാനിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോണ്‍സണ്‍ പുതുശേരി, ജോയി പാലയ്ക്കല്‍, മാത്യു കണ്ടിരിക്കല്‍, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജിസ്‌മോന്‍ തുടിയംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-27-06:50:18.jpg
Keywords: ലോഗോസ്
Content: 6539
Category: 1
Sub Category:
Heading: യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഘോഷിച്ച് പ്രശസ്ത പോപ്പ് താരം സെലേന
Content: ലോസ് ഏഞ്ചലസ്: യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഘോഷിച്ചുകൊണ്ട് പ്രശസ്ത അഭിനേത്രിയും പോപ്പ് ഗായികയുമായ സെലേന ഗോമസ്. തന്നെ ജീവിതത്തിൽ വഴിനടത്തുന്നത് സ്നേഹപിതാവായ ദൈവമാണെന്നും താൻ ദൈവത്തിന്റെ കുഞ്ഞാണെന്നുമാണ് ലോസ് ഏഞ്ചൽസിൽ നടന്ന സമ്മേളനത്തിൽ സെലേന ഗോമസ് സാക്ഷ്യപ്പെടുത്തിയത്. തന്റെ ആശ്രയവും ശക്തികേന്ദ്രവും ദൈവമാണെന്നും പ്രശസ്തിയിൽ വളർന്നുവെങ്കിലും രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ദൈവത്തെ ആത്മാർത്ഥമായി കണ്ടെത്തിയതെന്നും അവർ സ്മരിച്ചു. ഇരുപത്തിയഞ്ചുകാരിയായ താരം തന്റെ ബാല്യം മുതൽ ഇതുവരെയും സ്വീകരിച്ച ദൈവാനുഭവ സാക്ഷ്യം തനിക്ക് വേണ്ടി തന്നെ തയ്യാറാക്കിയിരിക്കുന്ന കത്ത് രൂപത്തിലാണ് അവതരിപ്പിച്ചത്. വിശ്വാസിയായി വളർന്നുവെങ്കിലും യഥാർത്ഥ ആശ്രയബോധം എവിടെയാണെന്ന് തിരിച്ചറിയാത്ത കാലഘട്ടമായിരുന്നു നിന്റെ കൗമാരജീവിതം. ദൈവം തന്നെ വിളിച്ചിരിക്കുന്നുവെന്നും അവിടുന്ന് നിന്നെ നയിക്കുന്നുവെന്നും മനസ്സിലാക്കാൻ കഴിയാതെ പോയി. എന്നും രാത്രി പ്രാർത്ഥിക്കുക എന്നതിലുപരി യാതൊരു ബന്ധവും നിനക്ക് ദൈവവുമായി ഉണ്ടായിരുന്നില്ല. ഹോളിവുഡ് എന്ന പ്രശസ്തി മോഹനമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് നിനക്ക് വേദനയും ആശങ്കയും മാത്രമാണ് സമ്മാനിച്ചത്. ദൈവം നിന്നെ എത്രയധികമായി സ്നേഹിക്കുന്നുവെന്ന തിരിച്ചറിവ് ജീവിതത്തിന് പ്രതീക്ഷ നല്കി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വം എന്നതിൽ കവിഞ്ഞ വിശേഷണം വേറെയില്ല. നിന്റെ ശ്രദ്ധയ്ക്കായി പരിശുദ്ധാത്മാവിന്റെ സ്വരം മറ്റെന്തിനേക്കാളും ഉച്ചയിൽ മുഴുകുന്നുണ്ട്. നിന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ക്രിസ്തു നിന്നിൽ യാഥാർത്ഥ്യമായത്. ജാഗരണ പ്രാർത്ഥനയേക്കാളും സൗഹൃദങ്ങളെക്കാളും യേശു നിനക്ക് യാഥാർത്ഥ്യനായി. അദ്ധ്വാനമോ സ്നേഹമോ പ്രശസ്തിയോ അഭിനന്ദനമോ ആയിരിക്കുകയില്ല നിന്നെ നയിക്കുക. മറിച്ചു അവിടുന്നാണ്. ആരംഭം മുതലേ ദൈവത്തിന്റെ മകളായ നിനക്ക് അവിടുത്തെ കൃപയും സംരക്ഷണവും ഉണ്ടാകുമെന്ന ആത്മഗതത്തോടെയാണ് സെലേന തന്റെ വിശ്വാസസാക്ഷ്യം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-11-27-08:23:44.jpg
Keywords: യേശു
Content: 6540
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു മ്യാൻമറില്‍ ആവേശകരമായ സ്വീകരണം
Content: യാംഗൂണ്‍: മ്യാൻമര്‍ ജനതയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെത്തി. മ്യാന്മര്‍ പ്രസിഡന്റിന്റെ പ്രതിനിധിയും ദേശീയ മെത്രാന്‍ സമിതിയിലെ എല്ലാ അംഗങ്ങളും പാപ്പയെ സ്വീകരിക്കാന്‍ യാംഗൂണിലെ വിമാനത്താവളത്തില്‍ എത്തിയിരിന്നു. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച ഒട്ടേറെപ്പേരും അദ്ദേഹത്തെ സ്വീകരിക്കാനായി അണിനിരന്നിരിന്നു. കൊടികൾ വീശിയും നൃത്തം ചെയ്തും അവർ പാപ്പയ്ക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. നഗരത്തിലെ ദേവാലയത്തില്‍ നിന്നു എത്തിയ കുട്ടികള്‍ പാപ്പയ്ക്ക് പൂവ് നല്‍കിയാണ് തങ്ങളുടെ സ്നേഹം പങ്കുവെച്ചത്. ഔദ്യോഗിക സ്വീകരണത്തിനു ശേഷം പാപ്പ യാംഗൂണിലെ ആര്‍ച്ച് ബിഷപ്പ് മന്ദിരത്തിലേക്കാണ് പോയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും 18 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് മന്ദിരത്തിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ തടിച്ചുകൂടിയ ആയിരങ്ങളെ പാപ്പ കൈവീശി കാണിച്ചു. വത്തിക്കാന്റെയും മ്യാന്മറിന്റെയും പതാകകള്‍ വീശിക്കൊണ്ടാണ് ആയിരകണക്കിന് വിശ്വാസികള്‍ വഴിയില്‍ ഉടനീളം നിന്നത്. ഇന്ന് പാപ്പയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഇല്ല. നാളെ ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നായിപ്പിഡോയിലേക്ക് പാപ്പയും സംഘവും പുറപ്പെടും. 30വരെയാണ് പാപ്പയുടെ മ്യാൻമര്‍ സന്ദര്‍ശനം.
Image: /content_image/News/News-2017-11-27-09:59:01.jpg
Keywords: ബംഗ്ലാ, മ്യാന്‍മ
Content: 6541
Category: 1
Sub Category:
Heading: "സുവിശേഷം ആനന്ദമാണ്": അര്‍ജന്റീനയില്‍ മിഷ്ണറി കോണ്‍ഫറന്‍സ് നടന്നു
Content: ബ്യൂണസ് അയേഴ്സ്: യേശുവിനെ പ്രഘോഷിക്കുന്നതിനു കൂടുതല്‍ തീക്ഷ്ണതയും വിശ്വാസബോധ്യങ്ങളും നേടുന്നതിനായി അര്‍ജന്റീനയില്‍ ദേശീയ മിഷ്ണറി കോണ്‍ഫറന്‍സ് നടന്നു. ന്യൂക്വെനില്‍ വെച്ച് നടത്തപ്പെട്ട അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സില്‍ അറുനൂറോളം പേരാണ് പങ്കെടുത്തത്. “അര്‍ജന്‍റീന ഇന്‍ മിഷന്‍, ദി ഗോസ്പല്‍ ഈസ്‌ ജോയ്‌” എന്നതായിരുന്നു നവംബര്‍ 18 മുതല്‍ 20 വരെ തിയതികളിലായി നടന്ന കോണ്‍ഫറന്‍സിന്റെ പ്രമേയം. കൊമോഡോറൊ റിവാഡിയയിലെ സഹായക മെത്രാനായ ബിഷപ്പ് ഫെര്‍ണാണ്ടോ ക്രോക്സാട്ടോയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ്‌ പാപ്പാ കത്തയച്ചിരുന്നു. വിശ്വാസികള്‍ പ്രേഷിത ആത്മാവില്‍ വളരുവാനും, അതേ മനോഭാവത്തോടു കൂടിതന്നെ യേശുവിനെ പ്രഘോഷിക്കുവാനും ഈ കോണ്‍ഫറന്‍സ്‌ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പാപ്പാ കത്തില്‍ കുറിച്ചിരിന്നു. സുവിശേഷ പ്രഘോഷണ ദൗത്യവുമായി പോവുക എന്നാല്‍, വിദൂര സ്ഥലങ്ങളില്‍, നഗരങ്ങളില്‍, പട്ടണങ്ങളില്‍ പോവുക മാത്രമല്ല ആളുകളുമായി സമയം ചിലവിടുക കൂടിയാണെന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവരുമായി കൂടുതല്‍ അടുക്കണമെന്നും സമാപന ദിവസത്തെ വിശുദ്ധ കുര്‍ബാനക്കിടയിലെ പ്രസംഗത്തില്‍ ബിഷപ്പ് ക്രോക്സാട്ടോ പറഞ്ഞു. ആശയവിനിമയത്തിലെ അപര്യാപ്തത, പുരോഹിതരുടെ കുറവ്‌ തുടങ്ങി സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെകുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുകയുണ്ടായി. കോണ്‍ഫറന്‍സിനിടയില്‍ രൂപതാ പ്രതിനിധികളുടെ യോഗമുണ്ടായിരുന്നു. പ്രേഷിത പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണ രേഖയായ 'അഡ്‌ ജെന്റിസ്' നിലവില്‍ വരുത്തുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അടുത്തവര്‍ഷം ജൂലൈ മാസത്തില്‍ ബൊളീവിയയില്‍ വെച്ച് നടക്കുന്ന അമേരിക്കന്‍ മിഷ്ണറി കോണ്‍ഗ്രസ്സിനായി ആത്മീയമായ തയ്യാറെടുപ്പുകള്‍ നടത്തുവാനും യോഗം ആഹ്വാനം ചെയ്യുകയുണ്ടായി.
Image: /content_image/News/News-2017-11-27-10:42:46.jpg
Keywords: അര്‍ജ
Content: 6542
Category: 1
Sub Category:
Heading: നിരീശ്വര ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികള്‍
Content: ന്യൂയോര്‍ക്ക്: ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കുന്നതിനാണ് ശാസ്ത്രജ്ഞരില്‍ പലരും നിരീശ്വരവാദികളായി നടിക്കുന്നതെന്നും ഇവരില്‍ അനേകം പേര്‍ ദൈവവിശ്വാസികളാണെന്നും വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ ഡയറക്ടറായ ബ്രദര്‍ ഗയ് കോണ്‍സോള്‍മാഗ്നോ. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത തോന്നിക്കുവാനായി ചില ജ്യോതിശാസ്ത്രജ്ഞര്‍ നിരീശ്വരവാദികളേപ്പോലെ നടിക്കുകയാണെന്നും എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരു ദേവാലയത്തില്‍ പോകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിദ്ധ കനേഡിയന്‍ ദിനപത്രമായ ‘വാന്‍കൂവര്‍ സണ്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്‌. ഇന്ന് ടെലിവിഷനിലും മറ്റും കാണുന്ന ശാസ്ത്രജ്ഞര്‍ തങ്ങള്‍ നിരീശ്വരവാദികളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ശാസ്ത്രലോകത്ത്‌ തങ്ങളുടെ വിശ്വാസ്യത കൂട്ടുവാനാണ് അവര്‍ നിരീശ്വരവാദികളായി നടിക്കുന്നത്. "എനിക്കറിയാവുന്നതില്‍ കൂടുതല്‍ അറിയുന്നവനാണ് ഒരു നിരീശ്വരവാദി. എങ്കിലും ദൈവമുണ്ടെന്ന കാര്യം തനിക്കുമറിയില്ലെന്ന് അവനും സമ്മതിക്കേണ്ടതായി വരുമെന്ന" പ്രസിദ്ധ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സാഗന്‍ പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഭൗതീകമായ ശരീരമില്ലാത്ത ദൈവസൃഷ്ടികളായ മാലാഖമാരില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നുണ്ട്. അതിനാല്‍ അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനുമുള്ള ഉത്തരം തങ്ങളുടെ പക്കല്‍ ഇല്ലെന്ന കാര്യം സമ്മതിക്കുവാനുള്ള എളിമ ശാസ്ത്രത്തിന് ഇല്ലാതെ പോയതാണ് പ്രധാന പ്രശ്നമെന്ന് ജെസ്യൂട്ട് സഭാംഗം കൂടിയായ കോണ്‍സോള്‍മാഗ്നോ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2017-11-27-11:41:38.jpg
Keywords: ശാസ്ത്ര
Content: 6543
Category: 1
Sub Category:
Heading: നിരീശ്വര ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികള്‍
Content: ന്യൂയോര്‍ക്ക്: ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കുന്നതിനാണ് ശാസ്ത്രജ്ഞരില്‍ പലരും നിരീശ്വരവാദികളായി നടിക്കുന്നതെന്നും ഇവരില്‍ അനേകം പേര്‍ ദൈവവിശ്വാസികളാണെന്നും വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ ഡയറക്ടറായ ബ്രദര്‍ ഗയ് കോണ്‍സോള്‍മാഗ്നോ. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത തോന്നിക്കുവാനായി ചില ജ്യോതിശാസ്ത്രജ്ഞര്‍ നിരീശ്വരവാദികളേപ്പോലെ നടിക്കുകയാണെന്നും എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരു ദേവാലയത്തില്‍ പോകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിദ്ധ കനേഡിയന്‍ ദിനപത്രമായ ‘വാന്‍കൂവര്‍ സണ്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്‌. ഇന്ന് ടെലിവിഷനിലും മറ്റും കാണുന്ന ശാസ്ത്രജ്ഞര്‍ തങ്ങള്‍ നിരീശ്വരവാദികളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ശാസ്ത്രലോകത്ത്‌ തങ്ങളുടെ വിശ്വാസ്യത കൂട്ടുവാനാണ് അവര്‍ നിരീശ്വരവാദികളായി നടിക്കുന്നത്. "എനിക്കറിയാവുന്നതില്‍ കൂടുതല്‍ അറിയുന്നവനാണ് ഒരു നിരീശ്വരവാദി. എങ്കിലും ദൈവമുണ്ടെന്ന കാര്യം തനിക്കുമറിയില്ലെന്ന് അവനും സമ്മതിക്കേണ്ടതായി വരുമെന്ന" പ്രസിദ്ധ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സാഗന്‍ പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഭൗതീകമായ ശരീരമില്ലാത്ത ദൈവസൃഷ്ടികളായ മാലാഖമാരില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നുണ്ട്. അതിനാല്‍ അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനുമുള്ള ഉത്തരം തങ്ങളുടെ പക്കല്‍ ഇല്ലെന്ന കാര്യം സമ്മതിക്കുവാനുള്ള എളിമ ശാസ്ത്രത്തിന് ഇല്ലാതെ പോയതാണ് പ്രധാന പ്രശ്നമെന്ന് ജെസ്യൂട്ട് സഭാംഗം കൂടിയായ കോണ്‍സോള്‍മാഗ്നോ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2017-11-27-11:45:09.jpg
Keywords: ശാസ്ത്ര
Content: 6544
Category: 1
Sub Category:
Heading: 'ഐ ലവ് ഇന്ത്യ': ഭാരതത്തോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: യാംഗൂണ്‍: മ്യാന്മാര്‍ യാത്രയ്ക്കിടെ ഭാരതത്തോടുള്ള സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ നിന്നു മ്യാന്മറിലേക്കുള്ള അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലുള്ള യാത്രാ മധ്യേ 'ഐ ലവ് ഇന്ത്യ' (ഇന്ത്യയെ സ്‌നേഹിക്കുന്നു) എന്നാണ് പാപ്പ പറഞ്ഞത്. പാപ്പയുടെ വാക്കുകളില്‍ ദക്ഷിണേഷ്യയിലേക്കുള്ള തന്‍റെ യാത്രയില്‍ ഇന്ത്യ ഉള്‍പ്പെടാതെ പോയതിന്‍റെ സൂചനകള്‍ പ്രകടമായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ ന്യൂഡല്‍ഹിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസിക്കും, ലക്‌നോ, കൊല്‍ക്കത്ത എന്നീ നഗരങ്ങളുടെ നേരേ മുകളിലൂടെയായിരുന്നു പാപ്പയുടെ യാത്ര. മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തോട് നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാട്ടിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിച്ചുവെന്ന് പാപ്പയോടൊപ്പം ഉണ്ടായിരിന്ന മാധ്യമ സംഘത്തിലെ ജര്‍മ്മന്‍ പ്രതിനിധി റോളണ്ട് പറഞ്ഞു. ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പാപ്പ നേരത്തെ പ്രകടിപ്പിച്ചിരിന്നു. പക്ഷേ വിഷയത്തില്‍ പ്രധാനമന്ത്രിക്കും മാര്‍പാപ്പാക്കും യോജിക്കുന്ന സമയം ക്രമീകരിക്കുവാന്‍ കഴിയുന്നില്ലായെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ആദ്യമായി പാപ്പ പ്രകടിപ്പിച്ചത്. പിന്നീട് ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ഇന്ത്യാ, ബംഗ്‌ളാദേശ് സന്ദര്‍ശനത്തെക്കുറിച്ച് പാപ്പ പറഞ്ഞിരുന്നു. അതേസമയം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നായിപ്പിഡോയിലേക്ക് പാപ്പയും സംഘവും പുറപ്പെടും. തുടര്‍ന്നു മൂന്നു മണിയോട് കൂടെ നായിപ്പിഡോയില്‍ എത്തിച്ചേരുന്ന പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണ നല്‍കും. ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലും പാപ്പയ്ക്ക് ഔപചാരിക സ്വീകരണം നല്‍കും. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. വൈകീട്ട് 5 മണിക്ക് ശേഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കും. സര്‍ക്കാരിലെ ഉന്നതര്‍, പൗരപ്രമുഖര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. ശേഷം പാപ്പ യാംഗൂണിലേക്ക് മടങ്ങും.
Image: /content_image/News/News-2017-11-28-03:52:40.jpg
Keywords: മ്യാ
Content: 6545
Category: 18
Sub Category:
Heading: മെത്രാഭിഷേക രജതജൂബിലി നിറവില്‍ മാര്‍ ജേക്കബ് മനത്തോടത്ത്
Content: പാലക്കാട്: പാലക്കാട് രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബിലി ഇന്ന് ആഘോഷിക്കുന്നു. ലളിതമായ രീതിയിലാണ് ആഘോഷം. മുണ്ടൂര്‍ യുവക്ഷേത്ര കോളജ് ചാപ്പലില്‍ രൂപതയിലെ വൈദികര്‍ക്കൊപ്പം ജൂബിലേറിയന്‍ കൃതജ്ഞതാ സമൂഹബലിയര്‍പ്പിക്കും. പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ- രജത ജൂബിലി നിറവിലായിരിക്കുന്ന ഫാ.ജോസ് പി.ചിറ്റിലപ്പിള്ളി, ഫാ. ഷാജു അങ്ങേവീട്ടില്‍, ഫാ. ഗില്‍ബര്‍ട്ട് എട്ടൊന്നില്‍, ഫാ.റെജി മാത്യു പെരുമ്പിള്ളില്‍ എന്നീ ജൂബിലേറിയന്‍മാരും മുഖ്യസഹകാര്‍മികരായി ബലിയര്‍പ്പണത്തില്‍ പങ്കുചേരും. 1992 നവംബര്‍ 11-നാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ജേക്കബ് മനത്തോടത്തിനെ പരിശുദ്ധ സിംഹാസനം നിയമിക്കുന്നത്. നവംബര്‍ 28-ന് അഭിഷിക്തനായി ചുമതലയേറ്റെടുത്തു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1996 നവംബര്‍ 11-നു പാലക്കാട് രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരുമ്പന്റെ പിന്‍ഗാമിയായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിക്കുകയായിരിന്നു. 1997 ഫെബ്രുവരി ഒന്നിന് പാലക്കാട് രൂപതാധ്യക്ഷനായി ബിഷപ് മനത്തോടത്ത് സ്ഥാനാരോഹണം ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോടംതുരുത്ത് മനത്തോടത്ത് കുര്യന്റെയും കത്രീനയുടെയും ഏഴ് മക്കളില്‍ മൂത്തമകനായി 1947 ഫെബ്രുവരി 22നാണ് അദ്ദേഹം ജനിച്ചത്. തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂനെ പേപ്പല്‍ സെമിനാരിയില്‍ പൂര്‍ത്തീകരിച്ചുകൊണ്ട് 1972 നവംബര്‍ നാലിന് പൗരോഹിത്യം സ്വീകരിച്ചു. തിരുപട്ടം സ്വീകരിച്ചു 20വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇന്ന് നവീകരണ രംഗത്ത് പുത്തന്‍ ചലനങ്ങളുണ്ടാക്കുന്ന അട്ടപ്പാടി സെഹിയോന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ ആത്മീയ നേതൃത്വത്തിലാണ് മുന്നേറുന്നത്.
Image: /content_image/News/News-2017-11-28-04:47:17.jpg
Keywords: മനത്തോ