India - 2025

മാര്‍ മാത്യു വട്ടകുഴിയ്ക്കു വിട: ഭൗതികശരീരം സംസ്കരിച്ചു

സ്വന്തം ലേഖകന്‍ 25-11-2016 - Friday

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ ബിഷപ്പ് മാർ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ സംസ്കരിച്ചു. സഭാ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും ആയിരക്കണക്കിനു വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടന്നത്.

രൂപതയുടെ പ്രഥമ മെത്രാൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ അനുസ്മരണത്തോടെ ശുശ്രൂഷകൾ ആരംഭിച്ചു. ലാളിത്യവും കൃത്യനിഷ്ഠയും മുഖമുദ്രയാക്കിയ മാർ വട്ടക്കുഴി പ്രബോധനത്തിലും പാണ്ഡിത്യത്തിലും ഔന്നത്യം പുലർത്തിയ പിതാവായിരുന്നുവെന്നു മാർ പവ്വത്തിൽ അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പായ്ക്കുവേണ്ടി ഓറിയന്റൽ കോൺഗ്രിഗേഷൻ പ്രിഫെക്ട് കർദിനാൾ ലെയനാർഡോ സാന്ദ്രിയുടെ അനുശോചന സന്ദേശം രൂപത വികാരി ജനറാ ൾ റവ.ഡോ.കുര്യൻ താമരശേരി വായിച്ചു.

മൃതസംസ്കാര ശുശ്രൂഷകളോട് അനുബന്ധിച്ച നടത്തിയ ദിവ്യബലിയില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മിക്ത്വം വഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ.സൂസ പാക്യം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, രൂപത വൈസ്ചാൻസിലർ റവ.ഡോ. മാത്യു കല്ലറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.

രൂപതയിലെ വൈദികരും സന്യസ്തരും ഉള്‍പ്പെടെ വിവിധ ഇടവകളിൽനിന്നുള്ള ആയിരകണക്കിനു വിശ്വാസികളും സംസ്കാരശുശ്രൂഷകളിൽ പങ്കുചേർന്നു. വിശുദ്ധകുർബാനയ്ക്കുശേഷം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് സൂസപാക്യം എന്നിവർ അനുസ്മരണസന്ദേശം നൽകി. ബിഷപ് മാർ മാത്യു അറയ്ക്കൽ രൂപതയുടെ കൃതജ്‌ഞത രേഖപ്പെടുത്തി.

ആർച്ച്ബിഷപ്പുമാരായ മാർ ആ ൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂ ലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട്, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസഫ് പണ്ടാരശേരി, മാർ ജോർജ് മഠത്തിക്കണ്ടം, മാർ മാത്യു വാണിയക്കിഴക്കേൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.ജോസഫ് കരിയിൽ, ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, കുര്യാക്കോസ് മാർ ഇറാനിയോസ്, ബിഷപ് ഡോ.വിൻസന്റ് സാമുവൽ, ഫിലിപ്പോസ് മാർ സ്തേഫാനോസ്, സാമുവേൽ മാർ ഐറേനിയോസ്, മാർ റമീജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ പോളി കണ്ണൂക്കാടൻ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ അന്തിമഉപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരിന്നു.

More Archives >>

Page 1 of 30