India - 2025

ഫാ. ടോമിന്റെ മോചനം: തെരുവോര യോഗം നടന്നു

സ്വന്തം ലേഖകന്‍ 24-01-2017 - Tuesday

കൊല്ലം: മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനശ്രമം നടത്തുന്നതിൽ കേന്ദ്രസർക്കാർ നിശ്ബ്ദത അനാസ്ഥ കാണിക്കുകയാണെന്ന് കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി. ഫാ. ടോമിന്‍റെ മോചനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെ‌സി‌ബി‌സി പ്രൊ-ലൈഫ് സംസ്ഥാന സമിതി കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈദികന്റെ മോചനത്തിന് കേന്ദ്രസർക്കാർ യാതൊന്നും ചെയ്തില്ലെങ്കിൽ ഇപ്പോൾ തുടങ്ങിയ സമരം വ്യാപകമാക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ആത്മാർഥതയില്ല. ഇതു സംശയം ജനിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പോലും ഫാ. ടോം ഉഴുന്നാലിലിനെ അറിയില്ലെന്നാണു പറയുന്നത്. ഇതിൽനിന്നു മനസിലാക്കേണ്ടതു കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തിൽ ചർച്ച ചെയ്തിട്ടിലായെന്നാണെന്നും ഫാ. പോൾ മാടശേരി പറഞ്ഞു.

ഭരണാധികാരികൾ ഉണർന്ന് പ്രവർത്തിക്കാത്തതാണ് ഇത്തരം അധമ സംഭവങ്ങൾ ഉണ്ടാകാൻ കാരണമെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പരിപാടി അഭിപ്രായപ്പെട്ടു. ഭരണാധികാരികൾ ജനങ്ങളുടെ കാവൽക്കാരാകേണ്ടവരാണ്. ഇത് ഇല്ലാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രൂപതാ എപ്പിസ്കോപ്പൽ വികാർ ഫാ. ഡോ. ബൈജു ജൂലിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷ ഷാഹിദ കമാൽ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്‍റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന പ്രസിഡന്‍റ് ജോർജ് എഫ്. സേവ്യർ വലിയവീട്, കെസിവൈഎം കൊല്ലം രൂപത പ്രസിഡന്‍റ് എഡ്വേർഡ് രാജു, പ്രൊലൈഫ് സമിതി സംസ്ഥാന സെക്രട്ടറി സാബു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 42