News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27
പ്രവാചകശബ്ദം 11-07-2026 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിലെ ഏറ്റവും വലിയ കല്‍പന, വിധവയുടെ കാണിക്ക എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ അത്തനേഷ്യസ്, പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി, വിശുദ്ധ ബേസില്‍, ഒരിജന്‍, നീസായിലെ ഗ്രിഗറി, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ ബീഡ്, കലിസ്റ്റസ്, നസിയാന്‍സിലെ ഗ്രിഗറി, വിശുദ്ധ ആഗസ്തീനോസ്, ഹെഗമോണിയസ്, ആള്‍സിലെ ചെസാരിയൂസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: ഏറ്റവും വലിയ കല്‍പന- വിശുദ്ധ മര്‍ക്കോസ് 12:28-40 (മത്താ 22,34-40) (ലൂക്കാ 10,25-28)
28 ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? 29 ഈശോ പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. 30 നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണ ആത്മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കുക. 31 രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.
32 നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും 33 അവിടുത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹന ബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. 34 അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി ഈശോ പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല. പിന്നീട് ഈശോയോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
35 ദൈവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ ചോദിച്ചു: മിശിഹാ ദാവീദിന്റെ പുത്രനാണെന്ന് നിയമജ്ഞര്‍ പറയുന്നതെങ്ങനെ? 36 പരിശുദ്ധാത്മാ വിനാല്‍ പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനാവുക. 37 ദാവീദുതന്നെ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ അവന്റെ പുത്രനാകുന്നത്? ജനക്കൂട്ടം സന്തോഷപൂര്‍വം അവന്റെ വാക്കുകള്‍ ശ്രവിച്ചു. 38 അവന്‍ ഇങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും 39 സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു. 40 എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.
***************************************************************
➤ വിശുദ്ധ അത്തനേഷ്യസ്:
ദൈവം ഏകനായതിനാല്‍ (നിയമ 6,4) ആകാശത്തിന്റെയും ഭൂമിയു ടെയും മറ്റൊരു ഉടയവനെക്കുറിച്ച് സങ്കല്പ്പിക്കു ന്നതു തന്നെ പരിഹാസ്യമാണ്. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും വ്യാപ്തിയിലുള്ള എല്ലാറ്റിനെയും ഏകദൈവം നിറയ്ക്കുന്നെങ്കില്‍, എല്ലാറ്റിന്റെയും കര്‍ത്താവായി മറ്റൊരാളില്ല (Against the Heathen 6.4)
➤ പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി:
വിശുദ്ധ സത്യത്തിനെതിരായി ദൈവദൂഷണമുയരുമ്പോള്‍ നമ്മള്‍ നിശബ്ദത പാലിക്കാറുണ്ട്. എന്നാല്‍ ഈ നിശബ്ദത മൗനസമ്മതമായി വ്യാഖ്യാനിക്ക പ്പെടുന്നു. ഒരേയൊരു ദൈവമേയുള്ളുവെന്നും അതുകൊണ്ട് ദൈവപുത്രന്‍ ദൈവമല്ലെന്നും ആരിയൂസ് പ്രഖ്യാപിച്ചപ്പോള്‍ സംഭവിച്ചതും ഇതാണ്. ദൈവപുത്രനെ ദൈവമായി ഏറ്റുപറ യാന്‍ നമ്മെ ശക്തിപ്പെടുത്തുന്നവന്‍ തന്നെയാണ് ഏകദൈവത്തെ പ്രഘോഷിക്കുന്നതില്‍ നമ്മെ നീതികരിക്കുന്നതും (On the Trinity 5,1-2).
ദഹനബലിയെക്കാള്‍ ശ്രേഷ്ഠം
നിയമജ്ഞന്റെ മറുപടി കര്‍ത്താവിന്റെ വാക്കുകളോടു ചേര്‍ന്നു പോകുന്നതായിരുന്നു. ഏകദൈവത്തെ സ്‌നേഹി ക്കുന്നതും സഹോദരങ്ങളെ സ്‌നേഹിക്കുന്നതും ദഹനബലികളെക്കാള്‍ ശ്രേഷ്ഠമായി അയാള്‍ കണക്കാക്കി (On the Trinity 9,24).
എല്ലാറ്റിലുമുപരി സ്‌നേഹിക്കുക
എല്ലാറ്റിലു മുപരിയായി സ്‌നേഹിക്കപ്പെടേണ്ട ഏക ദൈവ ത്തെ അംഗീകരിക്കുമ്പോള്‍ നിയമജ്ഞന്‍ ദൈവ രാജ്യത്തില്‍നിന്ന് അകലെയല്ല. എങ്കിലും നിയമം മിശിഹായില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നുവെന്ന രഹസ്യം അയാള്‍ പൂര്‍ണമായും ഗ്രഹിച്ചില്ല. നിയമ ജ്ഞന്‍ ഈശോയെ ജഡപ്രകാരം ദാവീദിന്റെ വംശത്തില്‍ മറിയത്തില്‍നിന്നു പിറന്നവനായി മാത്രമാണ് കണ്ടത് (മത്താ 1,20; ലൂക്കാ 1,27). അല്ലാതെ ദാവീദിന്റെയും നാഥനായല്ല (സങ്കീ 110,1; മത്താ 22,44-46; മര്‍ക്കോ 12,35-37; ലൂക്കാ 21,41-44) (On the Trinity 9.26).
➤ വിശുദ്ധ ബേസില്‍:
സ്‌നേഹത്തിന്റെ പൂര്‍ണതയി ലേക്കു പ്രയാണം ചെയ്യുന്നതും യഥാര്‍ത്ഥത്തില്‍ സ്‌നേഹയോഗ്യനായവനെ അറിയുന്നതും എല്ലാ മനുഷ്യര്‍ക്കും സാധിക്കുന്നതല്ല. മറിച്ച്, ''വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിച്ചവനും'' (എഫേ 4,22-24) സ്രഷ്ടാവിന്റെ പ്രതിഛായയ്ക്കനുസൃതമായി അനുദിനം നവീകരിക്കപ്പെടുന്നവനുമാണ് ഇതിനു കഴിയുന്നത്. എന്നാല്‍ ധനമോഹിയും ശരീരത്തിന്റെ ക്ഷയോന്മു ഖമായ സൗന്ദര്യത്താല്‍ വശീകരിക്കപ്പെടുന്ന വനും ഈ ലോകത്തിന്റെ ക്ഷണിക മഹത്വത്തെ അതിരറ്റു സ്‌നേഹിക്കുന്നവനും ഇതിനു സാധി ക്കുകയില്ല. കാരണം സ്‌നേഹിക്കാനുള്ള തന്റെ ശക്തി അനുചിതമായവയ്ക്കുമേല്‍ ചെലവഴിച്ചു കളഞ്ഞതിനാല്‍ യഥാര്‍ത്ഥത്തില്‍ സ്‌നേഹയോഗ്യ നായവനെ ധ്യാനിക്കാനാവാത്തവിധം അവന്‍ അന്ധനായിത്തീരുന്നു (Exegetic Homilies, Homily 17).
ഭാഗികമായല്ല, പൂര്‍ണമായി സ്‌നേഹിക്കുക
പൂര്‍ണഹൃദയത്തോടെ എന്ന പ്രയോഗത്തില്‍നിന്നു വ്യക്തമാകുന്നതുപോലെ സ്‌നേഹം വിഭജിക്കപ്പെട്ടു പോകാന്‍ പാടില്ല. താഴ്ന്ന വസ്തുക്കള്‍ക്കുമേല്‍ എത്രമാത്രം സ്‌നേഹം നീ ചൊരിയുന്നുവോ മുഴുവന്‍ സ്‌നേഹത്തില്‍ നിന്നു അത്രയും കുറഞ്ഞുപോകും (Exegetic Homilies, Homily 17).
➤ ഒരിജന്‍:
ഈ നിയമത്തെ പിന്‍തുടരാന്‍ നിങ്ങള്‍ തീരുമാനിക്കുകയും മറ്റു ദേവന്മാരെയും പ്രഭുക്കളെയും പിഞ്ചെല്ലുകയില്ലെന്ന് നിശ്ചയി ക്കുകയും ചെയ്താല്‍ നിങ്ങള്‍ സന്ധിയില്ലാത്ത സമരത്തിലാണെന്നോര്‍ത്തു കൊള്ളുക. അതി നാല്‍ മാമ്മോദീസായുടെ കവാടത്തില്‍വച്ച് നമ്മള്‍ എല്ലാ ദേവന്മാരെയും ശക്തികളെയും തള്ളിപ്പറയു കയും പിതാവും പുത്രനും പരിശുദ്ധാരൂപിയുമായ ഏകദൈവത്തെ ഏറ്റു പറയുകയും ചെയ്യുന്നു (മത്താ 28,10) (On Exodus Homily 84).
➤ നീസായിലെ ഗ്രിഗറി:
മനുഷ്യവ്യക്തി മൂന്നുഘടകങ്ങള്‍ ചേര്‍ന്നതാണ്. കര്‍ത്താവിന്റെ ആഗമനത്തില്‍ നമ്മള്‍ ആത്മാവ്, ശരീരം, അരൂപി എന്നിവ ഉള്ളവരായിരിക്കുമെന്ന് എഫേസോസു കാര്‍ക്കുള്ള ലേഖനത്തില്‍ ശ്ലീഹാ എഴുതിയതില്‍ നിന്ന് ഇതു വ്യക്തമാണ്. ശരീരം മാംസളമായ തിനെയും ആത്മാവ് ജീവദായകഘടകത്തെയും അരൂപി ബൗദ്ധികഘടകത്തെയും സൂചിപ്പിക്കുന്നു. ഇപ്രകാരം തന്നെ ദൈവത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസോടും കൂടെ സ്‌നേഹിക്കണമെന്ന് കര്‍ത്താവ് കല്‍പ്പിക്കുന്നു (മത്താ 22,37; മര്‍ക്കോ 12,30; ലൂക്കാ 10,27). ഈ പദപ്രയോഗം മുഴുവന്‍ മനുഷ്യനെയും ഉള്‍ക്കൊള്ളുന്നു. മാംസളഭാഗമായ ഹൃദയം, മാനസിക - ബൗദ്ധിക ഘടകമായ മനസ്, അവയെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഘടകമായ ആത്മാവ് എന്നിവ അവനില്‍ നമുക്കു കാണാം (On the Making of Man 8.5).
➤ ക്ലെമന്റിന്റെ പേരിലുള്ള കൃതി:
സഹോദ രരേ, നമുക്ക് പരസ്പരം സ്‌നേഹിച്ചുകൊണ്ട് പ്രവൃത്തികളിലൂടെ അവനെ ഏറ്റുപറയാം (യോഹ 13,35;15,12; 1 യോഹ 3,11). വ്യഭിചാരവും പരദൂഷണവും അസൂയയും ഒഴിവാക്കിക്കൊണ്ടും (പുറ 20,14; ഗലാ 5,19; സുഭാ10,18; 6,34) ആത്മ നിയന്ത്രണവും അനുകമ്പയും ആര്‍ദ്രതയും പുലര്‍ത്തിക്കൊണ്ടും നമുക്കവനെ ഏറ്റുപറയാം. നമ്മള്‍ ആര്‍ത്തിയുള്ളവരാകരുത്; സഹാനുഭൂതി യുള്ളവരാകണം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ വഴി നമുക്ക് അവനെ ഏറ്റുപറയുന്നവരാകാം (2 Clement 3.4)..
➤ വിശുദ്ധ ക്രിസോസ്‌തോം:
പുണ്യത്തിന്റെ പരമ കോടിയും ദൈവപ്രമാണങ്ങളുടെ അടിസ്ഥാനവും ഇതാണ്; ദൈവസ്‌നേഹവും പരസ്‌നേഹവും (മത്താ 22,39; മര്‍ക്കോ 12,31; ലൂക്കാ 10,27). ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെ അവഗണിക്കുകയോ സ്വന്തം ശരീരത്തിലെ അവയവം തന്നെയായ അവനെക്കാള്‍ മതിപ്പ് പണത്തിനു നല്‍കുകയോ ചെയ്യുന്നില്ല. മറിച്ച് അവനോട് ഔദാര്യപൂര്‍വ്വം പെരുമാറുകയും ''എന്റെ ഈ എളിയ സഹോദരന്മാരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്'' (മത്താ 25,40) എന്നു പറഞ്ഞവനെ അനുസരി ക്കുകയും ചെയ്യും. ദരിദ്രനെ ആശ്വസിപ്പിക്കാനായി ചെയ്യുന്നതെല്ലാം തനിക്കുതന്നെ ചെയ്തതായി കര്‍ത്താവ് കണക്കാക്കുമെന്ന് അവനറിയുന്നു. അവന്‍ കണക്കിലെടുക്കുന്നത് ദരിദ്രന്റെ നിസഹാ യാവസ്ഥയല്ല, ദരിദ്രര്‍ക്കു ചെയ്തത് തനിക്കു ചെയ്തതായി കണക്കാക്കുമെന്ന് വാഗ്ദാനം ചെയ്തവന്റെ വലിപ്പമാണ് (മത്താ 25,31-46) (Homilies on Genesis, Homily 55.12).
➤ വിശുദ്ധ ബീഡ്: ഈ രണ്ടു തരം സ്‌നേഹവും ഒന്നു മറ്റൊന്നിനെ കൂടാതെ പൂര്‍ണ്ണമാവുകയില്ല. എന്തെന്നാല്‍ സഹോദരനെ സ്‌നേഹിക്കാതെ ദൈവത്തെയോ ദൈവത്തെ സ്‌നേഹിക്കാതെ സഹോദരനെയോ സ്‌നേഹിക്കാനാവുകയില്ല (മത്താ 22,37-39; മര്‍ക്കോ 12,30-31; ലൂക്കാ 10,27). അതുകൊണ്ട് ''നീ എന്നെ സ്‌നേഹിക്കുന്നുവോ'' എന്നു പത്രോസിനോട് ചോദിക്കുകയും ''ഉവ്വ്'' എന്നു മറുപടി പറയുകയും ചെയ്ത ഓരോ തവണയും ''എന്റെ ആടുകളെ മേയിക്കുക'' എന്നോ ''എന്റെ കുഞ്ഞാടുകളെ നീ മേയിക്കുക'' എന്നോ ഈശോ കൂട്ടിച്ചേര്‍ക്കുന്നുണ്ട് (യോഹ 21,15-17). ''ദൈവത്തോടുള്ള പരിപൂര്‍ണസ്‌നേഹം പ്രകടിപ്പി ക്കാന്‍ ഒരു വഴിയേയുള്ളൂ: നിങ്ങളുടെയിടയിലെ ആവശ്യക്കാരനെ സഹായിക്കുക. അവനെ നിരന്തരം പരിഗണിക്കുക'' എന്ന് അവിടുന്നു പറയു ന്നതിനു തുല്യമായിരുന്നു ഇത് (Exposition on the Gospel of Mark 2.22).
മറ്റൊന്നും ആവശ്യമില്ല
തന്നെ പൂര്‍ണഹൃദയ ത്തോടെ സ്‌നേഹിക്കാനും തന്റെ കല്‍പനകള്‍ അനുസരിക്കാനുമല്ലാതെ മറ്റൊന്നും മിശിഹാ നിന്നില്‍നിന്നു അവശ്യപ്പെടുന്നില്ല. അതായത്, വേണ്ടതുപോലെ മിശിഹായെ സ്‌നേഹിക്കുന്നവന്‍ അവന്റെ കല്‍പനകള്‍ പാലിക്കും. രണ്ടുപേര്‍ സ്‌നേഹിതരാണെങ്കില്‍ ഓരോരുത്തനും അപരന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ ആവശ്യമായതെന്തും ചെയ്യും. നമ്മള്‍ മിശിഹായെ സ്‌നേഹിക്കുന്നുവെങ്കില്‍ അവന്റെ കല്‍പ്പനകള്‍ പാലിക്കുകയും കര്‍ത്താവിനെ അലോസരപ്പെടുത്തുന്നതൊന്നും ചെയ്യാതിരിക്കുകയും ചെയ്യും.
സ്വര്‍ഗരാജ്യമെന്നാല്‍ ഇതാണ്: നന്മകളുടെ ആസ്വാദനം; അവര്‍ണ്ണ നീയമായ അനുഗ്രഹങ്ങള്‍; അവനെ യഥോചിതം സ്‌നേഹിക്കാന്‍ അര്‍ഹതയുള്ളവരായി എണ്ണപ്പെ ടുക. കര്‍ത്താവിനോടും നമ്മുടെ സഹോദരങ്ങ ളോടുമുള്ള വലിയ സ്‌നേഹത്തിന് വേണ്ടത്ര തെളി വുകളുണ്ടെങ്കില്‍ നമ്മുടെ സ്‌നേഹം യഥാര്‍ത്ഥമായിരിക്കും (1 യോഹ 4,19-21) (Homilies on Genesis, Homily 55.1).
സ്‌നേഹയോഗ്യമായതിനെ സ്‌നേഹിക്കുക
സ്‌നേഹയോഗ്യമായ തിനെ സ്‌നേഹിക്കുന്നതാണു പുണ്യം. അതിനെ തെരഞ്ഞെടുക്കുന്നത് വിവേകവും ഒരു കാരണ വശാലും അതില്‍നിന്നു പിന്‍തിരിയാതിരിക്കുന്നത് ധൈര്യവും മറ്റുള്ളവയുടെ പ്രലോഭനങ്ങളില്‍ തിരിയാതിരിക്കുന്നത് മിതത്വവും അഹംഭാവം നിമിത്തം അതില്‍നിന്നു വ്യതിചലിക്കാതിരി ക്കുന്നത് നീതിയുമാകുന്നു. നമ്മള്‍ പരിപൂര്‍ണ മായി ഒന്നിനെ സ്‌നേഹിക്കുന്നത് അതിനെക്കാള്‍ നല്ലതിനെ കണ്ടെത്താനാവാത്തതുകൊണ്ടല്ലേ? ഇതാ ഇവിടെ ഒരു സൃഷ്ടിയോടും തുലനം ചെയ്യപ്പെടാനാവാത്ത ദൈവം! അനന്തനന്മയായ അവിടു ത്തോട് അടുക്കുന്നതിലൂടെ നമ്മള്‍ കൂടുതല്‍ നല്ലവരാക്കപ്പെടും.
അവിടുന്നിലേക്ക് നടന്നു കൊണ്ടല്ല, സ്‌നേഹിച്ചുകൊണ്ടാണ് അടുക്കുന്നത്. നമ്മുടെ സ്‌നേഹം ശുദ്ധീകരിക്കപ്പെടുന്നതിനനു സൃതമായി അവിടുന്ന് നമ്മളോടടുക്കും. അവിടുന്ന് ഒരു ഭൗതികയാഥാര്‍ത്ഥ്യമല്ലാത്തതിനാലും സര്‍വ്വ സന്നിഹിതനായതിനാലും ശാരീരിക ചലനം വഴിയല്ല, പെരുമാറ്റം വഴിയാണ് നമ്മള്‍ ദൈവ ത്തോടടുക്കുന്നത്. പെരുമാറ്റം നിര്‍ണയിക്കപ്പെ ടുന്നത് അറിവിന്റെ അടിസ്ഥാനത്തിലല്ല, സ്‌നേഹ ത്തിന്റെ അടിസ്ഥാനത്തിലാണ്. നല്ലതോ, ദുഷി ച്ചതോ ആയ സ്‌നേഹം നല്ലതോ ദുഷിച്ചതോ ആയ പെരുമാറ്റത്തെ സൃഷ്ടിക്കുന്നു (Letter 155, To Macedonians).
➤ കലിസ്റ്റസ്:
സഹോദരരേ, കരുണയെ ഇല്ലാ താക്കുന്ന വിധി അന്യനെപ്പറ്റി നിരൂപിക്കുകയോ കേള്‍ക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ കരുണ എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ ശ്രേഷ്ഠമാണ് (1 സാമു 15,22; ഹോസി 6,6) (The Second Epistle to all the Bishops of Gaul).
➤ ജറോമിന്റെ പേരിലുള്ള കൃതി:
''നീ ദൂരെയല്ല'' എന്നു പറയുമ്പോള്‍ നിയമജ്ഞന്‍ ദൈവരാജ്യത്തില്‍നിന്ന് അല്‍പമകലെയാണ് എന്നൊരു സൂചനയുണ്ട് (Commentary on Mark).
➤ നസിയാന്‍സിലെ ഗ്രിഗറി:
ഉന്നതതരമായ വയെല്ലാം, സഹനത്തിനും ഭൗതികതലത്തിനു മുപരിയായവയെല്ലാം അവന്റെ ദൈവത്വത്തിന്റേ താണ്. എന്നാല്‍ താഴ്ന്നവയെല്ലാം നിന്നെപ്രതി മനുഷ്യശരീരം സ്വീകരിക്കുകയും ശൂന്യനാക്കു കയും ചെയ്തവന്റെ മനുഷ്യാവസ്ഥയുടേതാണ് (Oration 29, On the Son 18).
➤ വിശുദ്ധ ആഗസ്തീനോസ്:
മറിയത്തെ സൃഷ്ടിച്ചവന്‍ മരിക്കുന്നില്ല: എന്നാല്‍ മറിയത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടത് മരണവിധേയമാണ്. അവന്റെ നിത്യദൈവത്വം മരിക്കുന്നില്ല. എന്നാല്‍ അവന്റെ ജഡത്തിന്റെ ബലഹീനത മരിക്കുന്നതാണ്. അതിനാല്‍ താന്‍ ആരില്‍നിന്നു വന്നുവെന്നും ആരിലൂടെ വന്നുവെന്നും വ്യക്തമാക്കുന്ന ആ മറുപടി അവന്‍ നല്‍കി. ആകാശത്തിന്റെയും ഭൂമിയുടെയും നാഥനും ദൈവവുമായവന്‍ ഒരു സ്ത്രീയിലൂടെ വന്നു. ആകാശത്തിന്റെയും ഭൂമി യുടെയും സ്രഷ്ടാവെന്ന നിലയില്‍ അവന്‍ മറിയ ത്തിന്റെയും സ്രഷ്ടാവാണ്. ''നിയമത്തിനധീന നായി. സ്ത്രീയില്‍ നിന്നു ജനിച്ചു'' (ഗലാ 4,4).
എഴുതപ്പെട്ടിരിക്കുന്നതിനാല്‍ അവന്‍ മറിയത്തിന്റെ പുത്രനാണ്. അവന്‍ ഒരേസമയം പുത്രനും നാഥനുമാണെന്നതില്‍ വിസ്മയിക്കേണ്ട. അവന്‍ മറിയത്തിന്റെ പുത്രനെന്നതുപോലെ ദാവീദിന്റെ പുത്രനെന്നും വിളിക്കപ്പെടുന്നു. മറിയത്തിന്റെ പുത്രനായതുകൊണ്ട് ദാവീദിന്റെ പുത്രനുമാണ്. ശ്ലീഹാ വ്യക്തമാക്കുന്നു: ''അവന്‍ ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചു'' (റോമാ 1,3). അവന്‍ ദാവീദിന്റെ നാഥനാണെന്ന് വി. ഗ്രന്ഥം വ്യക്തമാക്കുന്നു. ദാവീദ്തന്നെ പറയുന്നു: ''കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളി ച്ചെയ്തു. നീ എന്റെ വലത്തുവശത്തുപവിഷ്ട നാകുക'' (സങ്കീ 110,1). ഈശോ തന്നെ ഇതു യഹൂദര്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു. അതവരെ ഉത്തരം മുട്ടിക്കുകയും ചെയ്തു (മത്താ 22,41-46; മര്‍ക്കോ 12,35-37; ലൂക്കാ 20,41-44).
ചുരുക്കത്തില്‍, അവന്‍ ദാവീദിന്റെ പുത്രനും നാഥനുമായതുപോലെ മറിയത്തിന്റെ പുത്രനും നാഥനുമാണ്; ജഡപ്രകാരം പുത്രനും ദൈവികത പ്രകാരം നാഥനും. കാനായില്‍വച്ച് മറിയം ഒരത്ഭുതം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ദൈവികത അവളില്‍ നിന്നല്ലാത്തതിനാല്‍ ഈശോ ഉത്തരം നല്‍കി: ''സ്ത്രീയേ, എനിക്കും നിനക്കും എന്ത്'' (യോഹ 2,4). എന്നാല്‍ അമ്മയെന്ന സ്ഥാനം നിഷേധിക്കുന്നുവെന്ന് നീ കരുതാതിരിക്കേ ണ്ടതിന്: ''എന്റെ സമയം ഇനിയും ആയിട്ടില്ല'' (യോഹ 2,4). നീ ഏതു ബലഹീനതയ്ക്കു ജന്മം നല്‍കിയോ അത് കുരിശില്‍ തൂങ്ങുമ്പോള്‍ ഞാന്‍ നിന്നെ ഏറ്റുപറയും (Tractates on John 8.9).
ഈശോയുടെ അധികാരം
തന്നെ അംഗീകരിച്ചേറ്റു പറയുന്നവര്‍ക്ക് വ്യക്തമാകത്തക്ക വിധത്തില്‍ ഈശോ ഉത്തരം നല്‍കി. അവരെ നിയമജ്ഞരുടെ പ്രബോധങ്ങളില്‍നിന്നു പിന്‍തിരിക്കണമെന്ന് അവന്‍ കരുതി. എന്തെന്നാല്‍ മിശിഹാ ജഡ പ്രകാരംമാത്രം ദാവീദിന്റെ സന്തതിയാണെന്ന് നിയമജ്ഞര്‍ വിചാരിച്ചിരിക്കുന്നു. അവന്‍ ദൈവ മാണെന്നും അതിനാല്‍ ദാവീദിന്റെയും നാഥനു മാണെന്നും അവര്‍ മനസിലാക്കിയില്ല (Harmony of the Gospels 2,74).
➤ ഹെഗമോണിയസ്:
ഫരിസേയര്‍ ''തുളസി, ചതകുപ്പ തുടങ്ങിയവയുടെ ദശാംശം നല്‍കു കയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു'' (മത്താ 23,23; ലൂക്കാ 11,42). ബാഹ്യമായ കാര്യങ്ങള്‍ക്ക് വലിയ ശ്രദ്ധ നല്‍കിയപ്പോള്‍ ആത്മാവിന്റെ രക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. ''പൊതുസ്ഥലങ്ങളിലെ അഭിവാദനവും'' (മത്താ 23,6; മര്‍ക്കോ 12,38; ലൂക്കാ 20,46) ''വിരുന്നു കളില്‍ അഗ്രാസനങ്ങളും'' (മത്താ 23,6-7; മര്‍ക്കോ 12,38-39; ലൂക്കാ 20,46) അവര്‍ അഭിലഷിച്ചു പോന്നു. അവരുടെ കുടിലത മനസിലാക്കിയ കര്‍ത്താവീശോ അവരെക്കുറിച്ച് പ്രഖ്യാപിച്ചു. അവര്‍ ബാഹ്യമായ കാര്യങ്ങളെ ശ്രദ്ധിക്കുകയും ആന്തരികമായവയെ അവഗണിക്കുകയും ചെയ്തു. ശരീരം സൃഷ്ടിച്ചവന്‍ തന്നെയാണ് ആത്മാവി നെയും സൃഷ്ടിച്ചതെന്ന് അവര്‍ മനസിലാക്കിയില്ല (The Disputation with Manes 21).
♦️ വചനഭാഗം: വിധവയുടെ കാണിക്ക- വിശുദ്ധ മര്‍ക്കോസ് 12:41-44 (ലൂക്കാ 21:1-4)
41 അവന്‍ ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു. 42 അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വില കുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. 43 അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. 44 എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
***************************************************************
➤ വിശുദ്ധ ക്രിസോസ്‌തോം: നിരാശപ്പെടേണ്ട. സ്വര്‍ഗീയകാര്യങ്ങള്‍ പണം കൊടുത്ത് വാങ്ങാന്‍ ആര്‍ക്കും കഴിയില്ല. അവ പണം നല്‍കി സ്വന്ത മാക്കാമായിരുന്നെങ്കില്‍ രണ്ടു ചെമ്പുതുട്ടുകള്‍ നിക്ഷേപിച്ച വിധവയ്ക്കു കാര്യമായൊന്നും കിട്ടുകയില്ലായിരുന്നു. അവളില്‍ പണത്തെക്കാള്‍ പ്രബലപ്പെട്ടുനിന്നത് ഉദ്ദേശ്യശുദ്ധിയായിരുന്നതി നാല്‍ അവള്‍ എല്ലാം നേടി. ദൈവരാജ്യം പണ ത്താല്‍ നേടാനാകുമെന്ന് ആരും പറയരുത്. അചഞ്ചലമായ ഉദ്ദേശ്യശുദ്ധിയാലാണതു ലഭിക്കുന്നത്. ആ ഉദ്ദേശ്യശുദ്ധി പണംവഴി പ്രകടിപ്പിക്കാനാ വുമെന്നു മാത്രം. അങ്ങനെയെങ്കില്‍ പണത്തിന്റെ പ്രസക്തി എന്ത്?
ക്രിസ്തീയ മനോഭാവം പ്രകടമാക്കുന്നതിനുള്ള ഉപാധി മാത്രം. ഈ മനോഭാവം പ്രകടമാക്കുന്നതിനുള്ള നാണയങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് സ്വര്‍ഗം വാങ്ങാം. ഈ മനോഭാവമി ല്ലെങ്കില്‍ പതിനായിരം താലന്ത് സ്വര്‍ണത്തിനു പോലും രണ്ടു ചെമ്പു നാണയങ്ങള്‍ നേടിയത് നേടാനാവുകയില്ല. നിങ്ങള്‍ ധാരാളം പണമുണ്ടാ യിരിക്കേ അല്‍പം മാത്രം നല്‍കുന്നുവെങ്കില്‍ നിങ്ങള്‍ ദാനധര്‍മ്മം ചെയ്‌തെന്നു പറയാം: എന്നാല്‍ വിധവ ദാനധര്‍മ്മം നല്‍കിയതുപോലെ നല്‍കിയെന്നു കരുതാനാവില്ല. എന്തെന്നാല്‍ അവള്‍ നിക്ഷേപിച്ച ഉത്സാഹത്തോടെയല്ല നിങ്ങള്‍ നിക്ഷേപിച്ചത്. എന്തെന്നാല്‍ അവള്‍ തനിക്കു ണ്ടായിരുന്നതെല്ലാം ഉദാരമായി ദാനം ചെയ്തു (Homilies on Philippians).
ഓരോരുത്തര്‍ക്കും കഴിയുന്നത്
ദാനധര്‍മ്മം ചെയ്യുമ്പോ ഴുള്ള മനോഭാവമാണ് സുപ്രധാനം. ധനം, ഭവനം, വസ്ത്രം, ചെരുപ്പ് തുടങ്ങിയവയെക്കുറിച്ച് നീ വ്യാകുലനാണെങ്കില്‍ മിശിഹാ വിധവയെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകള്‍ വായിക്കുക (മര്‍ക്കോ 12,43; ലൂക്കാ 21,3-4). നീ അത്യന്തം ദരിദ്രനാ ണെങ്കിലും ഭിക്ഷ യാചിക്കുന്നവനായിരുന്നാല്‍ പ്പോലും, നിന്റെ രണ്ടു ചെമ്പുനാണയങ്ങള്‍ നിക്ഷേപിച്ചാല്‍ നിനക്കു സാധ്യമായതത്രയും നീ ചെയ്തു കഴിഞ്ഞിരിക്കുന്നു. ബാര്‍ലിമാവു കൊണ്ടുള്ള ഒരപ്പം മാത്രമേ നിനക്കുള്ളൂവെന്നിരി ക്കില്‍ അതു നീയര്‍പ്പിച്ചാല്‍ നീ കാണിക്കയര്‍പ്പി ക്കുന്നതിന്റെ അകക്കാമ്പിലേക്കു പ്രവേശിച്ചിരി ക്കുന്നു (The Gospel of St. Matthew, Homily 52-5)
➤ വിശുദ്ധ ജറോം:
ദരിദ്രയായ വിധവ രണ്ടു ചെമ്പു തുട്ടുകളാണ് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചത്. എങ്കിലും അവര്‍ തനിക്കുള്ളതെല്ലാം നല്‍കിയതി നാല്‍ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേ പിച്ചത് അവളാണെന്ന് കര്‍ത്താവ് പറഞ്ഞു (മര്‍ക്കോ 12,43-44) ഇത്തരം കാണിക്കകളുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നത് അവയുടെ അളവു കളെയും തൂക്കങ്ങളെയും ആശ്രയിച്ചല്ല, മറിച്ച് അതിനു പിന്നിലുള്ള നന്മയെ പ്രതിയാണ് (Letter 118, To Julian 5)..
സ്രാപ്പേന്മാരുടെ ഗീതം
സുവിശേഷത്തിലെ ദരിദ്ര വിധവ യിലേക്കു നമുക്കു ശ്രദ്ധ തിരിക്കാം (മര്‍ക്കോ 12,43; ലൂക്കാ 21,3-4). ഒരു കടുകുമണിക്കു തുല്യം സമ്പത്തേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. എങ്കിലും ആ ധാന്യപ്പൊടിയിലേക്ക് അവള്‍ പുളിമാവ് ചേര്‍ത്തു. പിതാവിനെയും പുത്രനെയും പരിശുദ്ധാ രൂപിയുടെ കൃപയേയും ഏറ്റുപറഞ്ഞുകൊണ്ട് അവള്‍ തന്റെ ചില്ലിത്തുട്ടുകള്‍ ഭണ്ഡാരത്തിലിട്ടു. തനിക്കുണ്ടായിരുന്നതെല്ലാം അവള്‍ തന്റെ വിശ്വാസത്തിന്റെ രണ്ടുടമ്പടികളില്‍ നിക്ഷേപിച്ചു. ഈ രണ്ടു നാണയങ്ങള്‍ മൂന്നുതരം ഗീതങ്ങളാല്‍ ത്രിത്വത്തെ സ്തുതിക്കുന്ന രണ്ടു സ്രാപ്പേമാലാഖ മാരെപ്പോലെയാണ് (ഏശ 6,2-3). അവ സഭയുടെ ഭണ്ഡാരത്തിലേക്കു മുതല്‍ചേര്‍ക്കപ്പെട്ടു. പാപിക ളുടെ അധരങ്ങളെ ശുദ്ധമാക്കുന്നതിനുവേണ്ടി ജ്വലിക്കുന്ന തീക്കനലിനെയെടുക്കുന്ന കൊടി ലിന്റെ രണ്ടു കാലുകള്‍പോലെയാണവ (ഏശ 6, 6-7) (Letter 54, To Furia 17).
ലുബ്ധന് നഷ്ടമാകുന്നത്
ലുബ്ധന് ഉള്ളിടത്തോളം തന്നെ ഇല്ലായ്മയുണ്ടെന്ന് ഒരു ചൊല്ലുണ്ട്. ഒരുവന് ലോകത്തോളംതന്നെ സമ്പത്തുണ്ടായിരിക്കാം. മറ്റൊരുവന് ചില്ലിത്തുട്ടുപോലുമില്ലായിരിക്കാം. ഓരോരുത്തനും ''ഒന്നുമില്ലാത്തവരെപ്പോലെയും എല്ലാം കൈവശമുള്ളവരെപ്പോലെയും'' (2 കോറി. 6,10) ജീവിക്കട്ടെ. (Letter 53, To Paulinus 11)
➤ വിശുദ്ധ ആഗസ്തീനോസ്:
സക്കേവൂസ് തന്റെ പകുതി സമ്പാദ്യംകൊണ്ടും (ലൂക്കാ 19,8). വിധവ രണ്ടു നാണയത്തുട്ടുകള്‍ കൊണ്ടും (മര്‍ക്കോ 12,42) സ്വര്‍ഗം നേടുമെന്നു മാത്രമല്ല ഇരുവര്‍ക്കും അവിടെ തുല്യ ഓഹരിയായിരിക്കുകയും ചെയ്യും. ദരിദ്രന്‍ ഒരു പാത്രം പച്ചവെള്ളംകൊണ്ടും ധനവാന്‍ നിക്ഷേപശേഖരംകൊണ്ടും ഒരേ സ്വര്‍ഗ രാജ്യം തന്നെ അവകാശപ്പെടുത്തുന്നു (മത്താ 10,42) (On the Psalms 112,3).
➤ ആള്‍സിലെ ചെസാരിയൂസ്:
സന്മന സുള്ളവര്‍ക്ക് എല്ലാമുണ്ട്. മറ്റൊന്നുമില്ലെങ്കിലും ഇതുമതി. എന്നാല്‍ മറ്റെന്തുതന്നെയുണ്ടെങ്കിലും സന്മനസില്ലെങ്കില്‍ ഒന്നുമില്ലാത്തതിനു തുല്യ മാണ്. ഇതുണ്ടെങ്കില്‍ എല്ലാമായി. എന്നാല്‍ സ്‌നേഹമില്ലാതെ വന്നാല്‍ യാതൊരു പ്രയോജന വുമില്ല (എഫേ 6,7) (Sermons 182.3).
➤ ബീഡ്:
ഒരുവന്റെ ഹൃദയത്തിലുള്ള നിക്ഷേപം അവന്റെ മനോഭാവമാണ്. അതില്‍ നിന്നു പുറത്തുവരുന്നവയെയാണ് ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ വിലയിരുത്തുന്നത്. ചിലര്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ നന്മപ്രവൃത്തി കളാണു ചെയ്യുന്നതെങ്കിലും വലിയ സ്വര്‍ഗീയ പ്രതിഫലം നേടാറുണ്ട്. തങ്ങള്‍ക്കു സാധിക്കു മായിരുന്നെങ്കില്‍ വന്‍കാര്യങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത അവര്‍ക്കുള്ളതിനാലാണ് ഇത്. നേരെമറിച്ച്, വേറെ ചിലര്‍ വന്‍കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ചെറിയ പ്രതിഫലമാണ് കര്‍ത്താവിനാല്‍ അവര്‍ക്കു നല്‍കപ്പെടുന്നത്. എന്തെന്നാല്‍ അവര്‍ തങ്ങളുടെ മന്ദോഷ്ണ ഹൃദയത്തിന്റെ നിസംഗതയിലാണ് വര്‍ത്തിക്കു ന്നത്. ഹൃദയങ്ങള്‍ക്കുള്ളിലുള്ളതിനെ തൂക്കി നോക്കുന്നവന്‍ വിധവയുടെ ചെമ്പുതുട്ടുകളെ യാണ് ധനികരുടെ സംഭാവനകളെക്കാള്‍ വില മതിച്ചത് (മര്‍ക്കോ 12,42-44; ലൂക്കാ 2,1-4) (Homilies on the Gospels 2.25).
➤ എവാഗ്രിയൂസ്:
ചെറിയ കാര്യങ്ങളില്‍ തുടങ്ങി ശക്തിപ്രാപിച്ച് വന്‍കാര്യങ്ങളില്‍ എത്തു ന്നതാണ് വലിയ കാര്യങ്ങളില്‍ ആദ്യമേ ആരംഭം കുറിച്ച് പാതിവഴിയില്‍ ഇട്ടുപേക്ഷിക്കുന്നതിനേ ക്കാള്‍ നല്ലത്. ചിലര്‍ പരിപൂര്‍ണതയുടെ ജീവിത ശൈലിയിലേക്ക് എടുത്തു ചാടുകയും പിന്നീട് മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന ചിന്തയാലോ പതിവിന്റെ പേരിലോ മാത്രം അതു തുടരുകയും ചെയ്യുന്നു. അതൊരു പാഴ്‌വേലയാണെന്നു പറ യാതെ തരമില്ല. സഞ്ചാരികളുടെ കാര്യത്തിലും ഇതു ശരിയാണ്. ആദ്യദിനംതന്നെ നിര്‍ത്താതെ ഓടാന്‍ തുടങ്ങിയാല്‍ അവര്‍ ക്രമേണ തളരുകയും രോഗത്താലും ക്ഷീണത്താലും പിന്നീടുള്ള പല ദിവസങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ മിതമായ വേഗതയില്‍ ചരിക്കാനാരംഭിച്ച് അതു പരിശീലിച്ചു കഴിഞ്ഞാല്‍ അനേകദൂരം നടന്നാലും അവര്‍ തളര്‍ച്ചയറിയുകയില്ല.
ഇപ്ര കാരം പുണ്യജീവിതത്തില്‍ പുരോഗമിക്കാ നാഗ്രഹിക്കുന്നവര്‍ ചെറുതായി ആരംഭിച്ച് ക്രമേണ തന്റെ കഴിവിന്റെ പൂര്‍ണവികാസത്തിലെത്തണം. നമ്മുടെ മുന്‍ഗാമികളായ പിതാക്കന്മാര്‍ നടന്ന പല വഴികള്‍ കണ്ട് പരിഭ്രമിക്കുകയും കുഴങ്ങുകയും വേണ്ട. എന്തെന്നാല്‍ ഓരോരുത്തരും വ്യത്യസ്ത രാണ്. അതിതീക്ഷ്ണതയാല്‍ അവരെയെല്ലാം ഒന്നിച്ചനുകരിക്കാന്‍ ശ്രമിക്കേണ്ട.
അതു നിങ്ങ ളുടെ ജീവിതശൈലിയെ തകിടം മറിക്കും. മറിച്ച്, നിന്റെ ദുര്‍ബലാവസ്ഥയ്ക്കു ചേര്‍ന്ന ഒരു ജീവിത ശൈലി തിരഞ്ഞെടുക്കുക. അതില്‍ത്തന്നെ ഉറച്ചു നിന്ന് പ്രയാണം ചെയ്യുക; നീ ജീവിക്കും. കര്‍ത്താവ് കരുണാമയനാണ്; അവന്‍ നിന്നെ കൈക്കൊളളും. നിന്റെ നേട്ടങ്ങള്‍ മൂലമല്ല: നിന്റെ സന്മനസ്സു കണ്ടിട്ട് അഗതിയായ സ്ത്രീയുടെ കാണിക്ക സ്വീകരിച്ചതു പോലെ സ്വീകരിക്കും (2 ദിന 6,14; 30,9; നെഹ 1,5; സങ്കീ 25,10; യാക്കോ 5,11) (Admonition on Prayer)..
➤ നോളായിലെ പൗളിനൂസ്:
ഭൗതിക സമ്പത്ത് പൊതുനന്മയ്ക്കുവേണ്ടി കൈകാര്യം ചെയ്യാനും ഉപയോഗിക്കാനുമാണ് നമുക്കേല്‍പ്പി ക്കപ്പെട്ടിരിക്കുന്നത്. സ്വകാര്യസ്വത്തിന്റെ നിത്യമായ ഉടമസ്ഥാവകാശം നമുക്കില്ല. ഭൂമിയിലെ ഉടമസ്ഥാ വകാശം താല്‍ക്കാലികമാണെന്നു മനസിലാക്കി യാല്‍ നീ സ്വര്‍ഗത്തില്‍ നിത്യാവകാശം നേടും. ദരിദ്രരോടുള്ള സഹാനുഭൂതിയില്‍ തന്നെത്തന്നെ മറന്ന്, വരാനുള്ള ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിച്ച് തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നല്‍കിയ വിധവയെക്കുറിച്ച് ഓര്‍മ്മിക്കുവിന്‍. കര്‍ത്താവ് തന്നെ സാക്ഷ്യപ്പെടുത്തുന്നതുപോലെ മറ്റുള്ളവര്‍ തങ്ങളുടെ സുഭിക്ഷതയില്‍ നിന്നു സംഭാവന ചെയ്തപ്പോള്‍ അത്യധികം ദരിദ്രയായ വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇട്ടു. ധനികരെ ക്കാള്‍ അവള്‍ ആത്മീയമായി സമ്പന്നയായിരുന്നു.
അവള്‍ വരാനിരിക്കുന്ന ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വര്‍ഗീയ നിക്ഷേപത്തെ അതി യായി ആഗ്രഹിക്കുകയും ചെയ്തിരുന്നതിനാല്‍ ഭൂമിയില്‍നിന്നു ലഭിച്ചവ അവിടെത്തന്നെ നല്‍കി ത്തീര്‍ക്കാന്‍ തീരുമാനിച്ചു. ദൈവത്തില്‍നിന്നു ലഭിച്ചവ അവന്റെ പക്കല്‍ത്തന്നെ തിരികെ നിക്ഷേ പിക്കാം. അവനില്‍നിന്നു സ്വീകരിക്കാത്തതായി ഒന്നും നമുക്കില്ല. നമ്മുടെ അസ്തിത്വംപോലും അവന്റെ ദാനമാണ്. അതിനാല്‍, ദൈവം തന്ന ദാനങ്ങള്‍ അവിടുത്തേക്കു കാഴ്ചയര്‍പ്പിക്കാം. ദരിദ്രര്‍ക്കു ചെയ്യുന്നവ തനിക്കുതന്നെ ചെയ്യുന്ന വയായി കണക്കാക്കുന്നവന് നമുക്കു നല്‍കാം. സന്തോഷത്തോടെ നല്‍കുവിന്‍, അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം സ്വീകരിക്കുമ്പോള്‍ നമ്മള്‍ അതിരറ്റു സന്തോഷിക്കും (Letters 34,2-4).
➤ ഹെഗമോണിയസ്:
മോശയുടെ നിയമത്തിലുള്ളതിനെക്കാള്‍ വ്യത്യസ്തമായ ഒന്ന് ഈ കാഴ്ചയര്‍പ്പണത്തിലുണ്ട്. എന്തെന്നാല്‍ അവന്‍ ഉള്ളവരില്‍നിന്നും കാണിക്ക സ്വീകരിച്ചു. ഈശോ യാകട്ടെ ഇല്ലാത്തവനില്‍നിന്നു കാഴ്ച സ്വീകരി ക്കുന്നു (The Disputation with Manes 42).
➤ വിശുദ്ധ ക്രിസോസ്‌തോം:
വിധവ രണ്ടു ചെമ്പു തുട്ടുകള്‍ നിക്ഷേപിച്ചപ്പോള്‍ കര്‍ത്താവ് തിരികെ രണ്ടു നാണയങ്ങളല്ല നല്‍കിയത് (മര്‍ക്കോ 12, 41-44; ലൂക്കാ 21,1-4). കാരണം അവന്‍ പണത്തിന്റെ അളവല്ല ശ്രദ്ധിച്ചത്. അവളുടെ ആത്മാവിന്റെ സമ്പാദ്യത്തിലാണ് അവന്‍ ശ്രദ്ധവച്ചത്. അവളുടെ പണത്തിന്റെ അളവെടുത്താല്‍ അവള്‍ നിര്‍ദ്ധന യാണ്. അവളുടെ നിയോഗശുദ്ധി പരിഗണിച്ചാല്‍ അവളുടെ ഔദാര്യം അളവറ്റതാണ് (On the Incomprehensible Nature of God 6.12).
--------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26
⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ⧪⧪⧪⧪⧪



















