Contents

Displaying 11041-11050 of 25160 results.
Content: 11355
Category: 1
Sub Category:
Heading: വര്‍ഗ്ഗീയാക്രമണങ്ങള്‍ ഭയന്ന് പാക്ക് ക്രൈസ്തവര്‍ കുട്ടികള്‍ക്ക് മുസ്ലീം നാമങ്ങള്‍ നല്‍കുന്നു
Content: ഹൈദരാബാദ് (പാക്കിസ്ഥാന്‍): തങ്ങളുടെ കുട്ടികള്‍ സ്കൂളുകളില്‍ വര്‍ഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാന്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുസ്ലീം നാമങ്ങള്‍ നല്‍കുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ്. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസണ്‍ ഷുക്കാര്‍ഡിനാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് (എ.സി.എന്‍) നു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളില്‍ പോലും പ്രകടമായ മതവര്‍ഗ്ഗീയതയും, ക്രിസ്ത്യന്‍ വിരുദ്ധതയുമാണ്‌ ക്രിസ്ത്യന്‍ മാതാപിതാക്കളെ തങ്ങളുടെ കുട്ടികള്‍ക്ക് മുസ്ലീം നാമങ്ങള്‍ നല്‍കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാലയങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ക്രിസ്ത്യന്‍ കുട്ടികള്‍ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രിസ്ത്യാനികള്‍ക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പാക്കിസ്ഥാനിലെ വര്‍ഗ്ഗീയവാദികള്‍ ദേവാലയങ്ങള്‍ക്കു നേരെ അക്രമമഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിരബന്ധമായി മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമ പ്രദേശങ്ങളില്‍ സര്‍വ്വസാധാരണമാണെന്നും ബിഷപ്പ് ഷുക്കാര്‍ഡിന്‍ വെളിപ്പെടുത്തുന്നു. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവനെ ഏതുവിധേനെയും മതപരിവര്‍ത്തനം ചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന വിശ്വാസവും, വിദ്യാഭ്യാസമില്ലായ്മയുമാണ്‌ ഇതിന്റെ കാരണമായി മെത്രാന്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച എസിഎന്നിനു നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ സമാനമായ കാര്യങ്ങള്‍ ആരോപിച്ചിരിന്നു.
Image: /content_image/News/News-2019-10-05-11:14:58.jpg
Keywords: പാക്കി
Content: 11356
Category: 12
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ എങ്ങനെ ബന്ധപ്പെടാം? മറുപടി ലഭിക്കുമോ?
Content: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാർപാപ്പയെ എങ്ങനെ ബന്ധപ്പെടാം? കത്തെഴുതിയാല്‍ പാപ്പയ്ക്ക് അത് ലഭിക്കുമോ? ലഭിക്കുമെങ്കില്‍ എങ്ങനെ കത്തയയ്ക്കാം? മറുപടി ലഭിക്കാനുളള സാധ്യതകള്‍ എത്രത്തോളമാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നാം ഇവിടെ. മാർപാപ്പയ്ക്ക് സ്വന്തമായൊരു മെയിൽ ഐഡി ഇല്ലായെന്നാണ് യാഥാര്‍ത്ഥ്യം. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആളുകൾ എഴുതുന്ന കമന്റുകളും മാർപാപ്പ വായിക്കാൻ സാധ്യതയില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മാർപാപ്പയെ എങ്ങനെ ബന്ധപ്പെടാമെന്ന് റെഡിറ്റ് എന്ന സാമൂഹ്യ മാധ്യമത്തിൽ ഉയർന്നുവന്ന ചോദ്യത്തിന് മറുപടിയായി 'ചര്‍ച്ച് പോപ്പ്' എന്ന കത്തോലിക്ക മാധ്യമമാണ് വിശദമായ മറുപടി നല്കിയിരിക്കുന്നത്. സാധാരണയായി മാർപാപ്പമാർ താമസിക്കാറുള്ള അപ്പസ്തോലിക് പാലസിലേക്ക് കത്തയക്കാനുള്ള മേൽവിലാസം അമേരിക്കന്‍ എംബസി സൈറ്റില്‍ പരസ്യമാണ്. ആ മേൽ വിലാസം ഇങ്ങനെയാണ്: His Holiness, Pope Francis, Apostolic Palace, 00120 Vatican City. എന്നാല്‍ മുന്‍ പാപ്പമാരില്‍ നിന്നും വ്യത്യസ്തമായി ഫ്രാൻസിസ് മാർപാപ്പ ഇപ്പോൾ താമസിക്കുന്നത് സാന്താ മാര്‍ത്തയിലാണ്. അവിടുത്തെ മേൽവിലാസം ഇപ്രകാരമാണ്. #{black->none->b->His Holiness Pope Francis,}# <br> #{black->none->b->Saint Martha House, ‍}# <br> #{black->none->b-> 00120 Città del Vaticano, Vatican City ‍}# മാര്‍പാപ്പക്ക് എഴുതുന്ന കത്ത് എപ്രകാരമുള്ളതായിരിക്കണം? രണ്ടു ഘടകങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കത്ത് ഹ്രസ്വവും, അതേസമയം ബഹുമാനപൂർവ്വവുമായിരിക്കണമെന്ന്‍ 'ചർച്ച് പോപ്പ്' പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. #{red->none->b->കത്ത് എഴുതിയാല്‍ മറുപടി ലഭിക്കുമോ? ‍}# 130 കോടി ജനങ്ങളുടെ തലവന് കേവലം ഒരു വിശ്വാസി കത്തയച്ചാല്‍ അതിനു മറുപടിയോ? അസാധ്യമെന്ന്‍ മുന്‍വിധി നടത്താന്‍ വരട്ടെ. മറുപടി കിട്ടിയ വ്യക്തികളുമുണ്ട്. പ്രസ്തുത ലേഖനത്തിലെ, മാർഗനിർദ്ദേശങ്ങളനുസരിച്ച് മാർപാപ്പയ്ക്ക് കത്തയച്ച ഡേവിഡ് എന്നയാൾക്ക് മറുപടി ലഭിച്ചത് അടുത്തിടെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച മറുപടി ഡേവിഡിനെ അത്ഭുതപ്പെടുത്തി. ഒറ്റ പേജിലായാണ് ഡേവിഡ് കത്തെഴുതിയത്. തന്റെ അമ്മയ്ക്കുവേണ്ടി എന്തെങ്കിലും വാക്കുകൾ തിരികെ അയയ്ക്കണമെന്നായിരുന്നു കത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി പാപ്പയുടെ മറുപടിയും, അതോടൊപ്പം മാർപാപ്പ ആശീർവദിച്ച കൊന്തയും ഇരട്ടിമധുരം പോലെ അദ്ദേഹത്തിന് തിരികെ ലഭിക്കുന്നത്. മോൺസിഞ്ഞോർ പൗളോ ബോർഗിയയാണ് മാർപാപ്പയ്ക്ക് വേണ്ടി കത്തെഴുതിയിരിക്കുന്നത്. പാപ്പ ഡേവിഡിന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. തനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഡേവിഡ് 'ചർച്ച് പോപ്പ്' മാധ്യമത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറുപടി ലഭിക്കുമെന്ന്‍ ഉറപ്പില്ലെങ്കിലും പാപ്പക്കു ഒരു കത്ത് എഴുതി നോക്കുന്നോ? പ്രതീക്ഷക്കു വകയായി ഡേവിഡിന്റെ അനുഭവം നമ്മുടെ മുന്‍പില്‍ ഉണ്ടെന്ന് മറക്കണ്ട. മറുപടി ലഭിച്ചാല്‍ പ്രവാചക ശബ്ദത്തിനെ അറിയിക്കണേ..! #{red->none->b->ഡേവിഡിന് ലഭിച്ച കത്തും ജപമാലയും താഴെ ‍}#
Image: /content_image/Mirror/Mirror-2019-10-05-13:40:27.jpg
Keywords: എങ്ങനെ
Content: 11357
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഡോക്യുമെന്ററി
Content: ഈ അസാധാരണ മിഷ്ണറി മാസത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സീറോ മലബാർ സഭയും ഫിയാത്ത് മിഷനും ചേർന്ന് ഒരുക്കിയ വളരെ മനോഹരമായ ഡോക്യുമെന്ററി. ഈ മിഷൻ മാസത്തിന്റെ ആരംഭത്തിൽ ഇന്നു തന്നെ വേദാപാഠം പഠിക്കുന്ന കുഞ്ഞുങ്ങളെ കാണിക്കുവാന്‍ മുന്‍കൈ എടുക്കുന്നത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ സഹായകമായേക്കാം.
Image: /content_image/Videos/Videos-2019-10-05-15:02:55.jpg
Keywords: അസാധാരണ
Content: 11358
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- അഞ്ചാം ദിവസം
Content: മിഷൻ മേഖലകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതാണ്? ഇതിന് ഒരു പരിഹാരമേകാൻ നമ്മുക്ക് ശ്രമിച്ചുകൂടേ?
Image:
Keywords: അസാധാരണ
Content: 11359
Category: 1
Sub Category:
Heading: നിയുക്ത കര്‍ദ്ദിനാള്‍മാരെ ഔദ്യോഗിക പദവിയിലേക്ക് ഉയര്‍ത്തി
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പന്ത്രണ്ടു രാജ്യങ്ങളില്‍നിന്നുള്ള 13 പേര്‍ ഇന്നലെ കര്‍ദ്ദിനാള്‍ തിരുസംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇവര്‍ക്കു ചുവന്ന തൊപ്പിയും മോതിരവും അധികാര പത്രവും കൈമാറി. പുതിയ കര്‍ദ്ദിനാള്‍മാരില്‍ വത്തിക്കാനില്‍ ഉന്നത പദവികള്‍ വഹിക്കുന്ന മൂന്നു പേരും 12 പേര്‍ ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് പദവി വഹിക്കുന്നവരും ഒരാള്‍ ജസ്യൂട്ട് വൈദികനുമാണ്. ഗ്വാട്ടിമാല, മൊറോക്കോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ലക്‌സംബൂര്‍ഗ്, പോര്‍ച്ചുഗല്‍, ക്യൂബ, കാനഡ, ഇംഗ്ലണ്ട്, സ്‌പെയിന്‍, ലിത്വാനിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍. ഇതില്‍ പത്തു പേര്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള എണ്‍പതു വയസിനു താഴെയുള്ളവരാണ്. അതേസമയം കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 212 ആയി. ഇതില്‍ 118 പേര്‍ 80 വയസില്‍ താഴെയുള്ളവരാണ്. മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് മിഗ്വേല്‍ എയ്ജല്‍ അയൂസോ ഗ്വിക്‌സോട്ട്, വത്തിക്കാന്‍ ആര്‍ക്കൈവിസ്റ്റും ലൈബ്രേറിയനും ആര്‍ച്ച് ബിഷപ്പ് ഹൊസെ ടോളെന്റീനോ മഡോന്‍സ, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യോ, ക്യൂബയിലെ ഹവാന ആര്‍ച്ച് ബിഷപ്പ് ഹുവാന്‍ ഗാര്‍സ്യ റൊദ്രിഗസ്, കോംഗോയിലെ കിന്‍ഷാസ ആര്‍ച്ച് ബിഷപ്പ് ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു, ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് ഴാംഗ് ക്ലോദ് ഹൊളോരിക്, ഗ്വാട്ടിമാല ബിഷപ്പ് അല്‍വാരോ റാമസിനി ഇമേരി, ഇറ്റലിയിലെ ബൊളോഞ്ഞ ആര്‍ച്ച് ബിഷപ്പ് മാത്തെയോ സുപ്പി, മൊറോക്കോയിലെ റബാത്ത് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റബാള്‍ ലോപെസ് റോമേരോ, അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി ഫാ. മൈക്കിള്‍ സെര്‍നി എസ്.ജെ, നെപ്‌റ്റെ ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, ലിത്വാനിയയിലെ കൗനാസ് ആര്‍ച്ച് ബിഷപ്പ് സിഗിറ്റാസ് താംകെവിഷ്യസ്, കൗനാസ് സിഗിറ്റാസ് ആര്‍ച്ച് ബിഷപ്പ് താംകെവിഷ്യസ്, അംഗോള ആര്‍ച്ച് ബിഷപ്പ് യൂജീനിയോ ഡെല്‍ കോര്‍സോ എന്നിവരാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
Image: /content_image/News/News-2019-10-06-01:14:16.jpg
Keywords: കര്‍ദ്ദി
Content: 11360
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് കേരളത്തിലേക്ക്
Content: ക്രാക്കോവ്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ടിലെ ക്രാക്കോവ് അതിരൂപത, ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ദിവസം പോളണ്ട് സന്ദര്‍ശിച്ച ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്രാക്കോവ് മുന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. സ്റ്റനിസ്‌ളാവ് ജിവിഷില്നിഷന്നുമാണ് തിരുശേഷിപ്പ് അള്‍ത്താര വണക്കത്തിനായി സ്വീകരിച്ചത്. കര്‍ദിനാള്‍ ജിവിഷ് 37 വര്‍ഷം ജോണ്‍ പോള്‍ രണ്ടാമന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി സേവനം ചെയ്തിരിന്നു. ജോണ്‍ പോള്‍ രണ്ടാമനോടൊപ്പം രണ്ടുപ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച കര്‍ദിനാള്‍ ജിവിഷ് രണ്ടുതവണയും കേരളത്തില്‍ എത്തിയിരുന്നു. അന്നത്തെ സന്ദര്‍ശന മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മാര്‍ പെരുന്തോട്ടവുമായി പങ്കുവച്ചു. തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നല്‍കിയതിനു നന്ദി പറഞ്ഞ മാര്‍ പെരുന്തോട്ടം കര്‍ദിനാള്‍ ജിവിഷിനെ കേരളത്തിലേക്കു വീണ്ടും ക്ഷണിച്ചു.
Image: /content_image/News/News-2019-10-06-01:35:27.jpg
Keywords: ജോണ്‍ പോള്‍
Content: 11361
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Content: തിരുവനന്തപുരം: അണുബാധ കലശലായി പനിബാധയെ ത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സകള്‍ നടത്തിവരുന്നത്. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസും വികാരി ജനറാള്‍ മോണ്‍. സി. ജോസഫും ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആരോഗ്യനിലയെപ്പറ്റി സംസാരിച്ചിരുന്നു. ആന്തരിക അവയവങ്ങള്‍ ഗണ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പിതാവിനെ വെന്‍റിലേറ്ററില്‍ നിന്ന്‍ മാറ്റിയിട്ടില്ല. തുടര്‍ന്നും ഏവരും പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-10-06-01:50:25.jpg
Keywords: സൂസപാക്യ
Content: 11362
Category: 18
Sub Category:
Heading: രാമപുരം പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ ആരംഭിക്കും
Content: രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ ആരംഭിച്ച് 16ന് സമാപിക്കും. നാളെ മുതല്‍ 11 വരെ ദിവസങ്ങളില്‍ രാവിലെ ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. ഇന്ന് കടനാട് പള്ളിയില്‍നിന്നു കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു പദയാത്ര നടക്കും. നാളെ രാവിലെ ഒന്പതിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം തീര്‍ഥാടനം. എസ്എംവൈഎം രാമപുരം മേഖല, ലൂര്‍ദ് മൗണ്ട് സെന്റ് ആന്റണീസ് പള്ളി, ശാന്തിഗിരി സെന്റ് ജോസഫ് പള്ളികള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു ജപമാല പ്രദക്ഷിണം, നാലിനു വിശുദ്ധ കുര്‍ബാന. എട്ടിനു രാവിലെ ഒന്പതിനു വിശുദ്ധ കുര്‍ബാന, സന്ദേശം. 10.30ന് തീര്‍ഥാടനം മാതൃവേദി, പിതൃവേദി പാലാ രൂപത. മൂന്നിനു രാമപുരം ഇടവകയിലെ കുടുംബക്കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ പ്രേഷിതറാലി. ഒന്‍പതിനു രാവിലെ ഒന്‍പതിനു വിശുദ്ധ കുര്‍ബാന, നാലിന് വിശുദ്ധ കുര്‍ബാന പാലാ രൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. പത്തിനു രാവിലെ ഒന്പതിന് വിശുദ്ധ കുര്‍ബാന, 11നു രാവിലെ പത്തിന് കരിസ്മാറ്റിക് പ്രേഷിതസംഗമം (രാമപുരം സബ് സോണ്‍). 12ന് രാവിലെ 10.30 ന് സമര്‍പ്പിതരുടെ തീര്‍ഥാടനം. മൂന്നിനു ഡിസിഎംഎസ് രാമപുരം യൂണിറ്റ്, കോതമംഗലം രൂപത ഡിസിഎംഎസ് എന്നിവയുടെ നേതൃത്വത്തില്‍ തീര്‍ഥാടനം. നാലിനു കൊടിയേറ്റ് വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. 13ന് 1.30 തീര്‍ഥാടനം, 14ന് 2.30ന് കര്‍ഷകദിനാചരണം, കര്‍ഷക സമ്മേളനം, കൃഷിയിടങ്ങള്‍ക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാര്‍ത്ഥന, കാഴ്ചസമര്‍പ്പണം (എകെസിസി, കര്‍ഷകദളം, ഇന്‍ഫാം, പിതൃവേദി, ഡിസിഎംഎസ് സംഘടനകളുടെ നേതൃത്വത്തില്‍). 15നു വൈകുന്നേരം ആറിനു തീര്‍ഥാടനം പാലാ സെന്റ് തോമസ് കത്തീഡ്രല്‍. 6.15ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിവസമായ 16ന് രാവിലെ 5.15 ന് വിശുദ്ധ കുര്‍ബാന, ഒന്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. 11ന് പാലാ രൂപത ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്കു സ്വീകരണം. 12 നു പ്രദക്ഷിണം. 4.30 നു വിശുദ്ധ കുര്‍ബാന.
Image: /content_image/India/India-2019-10-06-01:57:07.jpg
Keywords: രാമ
Content: 11363
Category: 1
Sub Category:
Heading: പുതിയ കര്‍ദ്ദിനാളുമാര്‍ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പതിമൂന്ന് കര്‍ദ്ദിനാളുമാര്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനില്‍ നിന്ന്‍ മുന്‍ പാപ്പ വിശ്രമിക്കുന്ന വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ ബസ് മുഖേനെ നേരിട്ടെത്തിയായിരിന്നു സന്ദര്‍ശനം. മാര്‍പാപ്പയോടുള്ള വിശ്വസ്തതയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച മുന്‍ പാപ്പ കര്‍ദ്ദിനാളുമാര്‍ക്ക് ശ്ലൈഹീക ആശീര്‍വ്വാദവും നല്‍കി. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്.
Image: /content_image/News/News-2019-10-06-02:13:44.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 11364
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ആറാം ദിവസം
Content: ഈ അസാധാരണ മിഷൻ മാസത്തില്‍ കര്‍ത്താവിന് സാക്ഷ്യം നല്‍കുന്നതില്‍ നമ്മുക്ക് വിമുഖത കാണിക്കാതെ ഇരിക്കാം. തുറവിയോടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ സമീപിക്കാം, സഹായിക്കാം
Image:
Keywords: അസാധാരണ