Contents

Displaying 13411-13420 of 25142 results.
Content: 13757
Category: 7
Sub Category:
Heading: CCC Malayalam 37 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയേഴാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13758
Category: 1
Sub Category:
Heading: ഫ്ലോറിഡയില്‍ കത്തോലിക്ക ദേവാലയത്തിലേക്ക് വാഹനമോടിച്ചു കയറ്റി അഗ്നിക്കിരയാക്കുവാന്‍ ശ്രമം
Content: ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ വിശ്വാസികള്‍ പ്രഭാത ബലിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ കത്തോലിക്ക ദേവാലയത്തിനുള്ളിലേക്ക് വാഹനമോടിച്ചു കയറ്റി യുവാവിന്റെ അക്രമം. ദേവാലയത്തിനുള്ളിലേക്ക് മിനി വാന്‍ ഇടിപ്പിച്ചു കയറ്റിയ യുവാവ് തീകൊളുത്തുവാന്‍ ശ്രമം നടത്തി. ഫ്ലോറിഡയിലെ ഒക്കാലയില്‍ 6455 എസ്.ഡബ്ലിയു സ്റ്റേറ്റ് റോഡ്‌ 200-ല്‍ സ്ഥിതി ചെയ്യുന്ന ‘ക്വീന്‍ ഓഫ് പീസ്‌’ ദേവാലയത്തിലാണ് സ്റ്റീവന്‍ എന്ന യുവാവ് തീകൊളുത്തുവാന്‍ ശ്രമിച്ചതെന്ന് മാരിയോണ്‍ കൗണ്ടി പോലീസ് വ്യക്തമാക്കി. ഗാസോലിന്‍ എറിഞ്ഞാണ് അഗ്നിക്കിരയാക്കുവാന്‍ ശ്രമം നടത്തിയത്. ആക്രമണം നടത്തിയ ശേഷം തന്റെ വാഹനത്തില്‍ കുതിച്ചു പാഞ്ഞ യുവാവിനെ ഏറെ ദൂരം പിന്തുടര്‍ന്നതിന് ശേഷമാണ് പോലീസ് കീഴടക്കിയത്. ആര്‍ക്കും പരിക്കേല്‍ക്കാത്തതിന് തങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും, ക്വീന്‍ ഓഫ് പീസ്‌ ഇടവകക്ക് വേണ്ടിയും അതിക്രമം നടത്തിയ യുവാവിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും ഓര്‍ലാന്‍റോ രൂപത പ്രതികരിച്ചു. ഫ്ലോറിഡയില്‍ പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പിക്കുന്ന ചുരുക്കം ചില ദേവാലയങ്ങളിലൊന്നാണ് ക്വീന്‍ ഓഫ് പീസ്‌ ദേവാലയം. ലോസ് ഏഞ്ചലസിലെ വിശുദ്ധ ജൂനിപെറോ സ്ഥാപിച്ച മിഷന്‍ ദേവാലയത്തിന് പുറത്ത് തീപിടുത്തമുണ്ടായ അതേ സമയത്ത് തന്നെയാണ് ക്വീന്‍ ഓഫ് പീസ്‌ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമിച്ചതെന്നതു ശ്രദ്ധേയമാണ്. കേസ് ഫെഡറല്‍ ബ്യൂറോകള്‍ സംയുക്തമായി അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-13-08:54:42.jpg
Keywords: ദേവാലയ, അമേരിക്ക
Content: 13759
Category: 24
Sub Category:
Heading: വിശുദ്ധ കുര്‍ബാന മുടക്കാതെ പ്രാര്‍ത്ഥനയില്‍ ശരണംവെച്ച് കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത ടാന്‍സാനിയ
Content: മാര്‍ച്ച്‌ മാസം ഇരുപത്തിയൊന്നാം തിയതി. ഇരുണ്ട ഭൂഖണ്ഡത്തിലെ ചെറിയ രാജ്യങ്ങളില്‍ ഒന്നായ ടാന്‍സാനിയയുടെ പ്രസിഡന്റ്‌ ജോർജ് ജോസഫ് പോഗ്ബ മാഗ്‌ഫുലിയുടെ വാര്‍ത്താസമ്മേളനം. "കോവിഡ്‌ നമ്മുടെ രാജ്യത്തും വ്യാപിക്കുന്നു സാമ്പത്തികമായും മറ്റു ആതുരശുശ്രുഷ മേഖലകളിലും, ലോകത്തിന്‌ മാതൃകയായ രാജ്യങ്ങള്‍ പോലും നിസ്സഹായരാകുമ്പോള്‍ നിശ്ചലരാകുമ്പോള്‍... നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ദേവാലയങ്ങള്‍ അടച്ചുകൊണ്ട്‌ തുറക്കാന്‍ നമുക്ക്‌ ആശുപത്രികള്‍ ഇല്ല. ആയതിനാല്‍ ദേവാലയങ്ങളും നമ്മുടെ മറ്റു എല്ലാ ആരാധനാലയങ്ങളും തുറന്നു തന്നെ കിടക്കട്ടെ. ദൈവം നമ്മളെ സുഖപ്പെടുത്തും". മാര്‍ച്ച്‌ 19 ആദ്യ കോവിഡ്‌ കേസ്‌ റിപ്പോര്‍ട്ട ചെയ്ത അന്നുമുതല്‍, ലോകം മുഴുവന്‍ കുര്‍ബാന മുടങ്ങിയപ്പോഴും ഒരു ദിവസം പോലും വിശുദ്ധ കുർബാന മുടങ്ങാത്ത ഒരു രാജ്യമാണ്‌ ടാന്‍സാനിയ. വിശുദ്ധ കുര്‍ബാനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കൂട്ടായ്മ തിരിച്ചു വിശ്വാസികളുടെ തിരക്ക്‌ ക്രമീകരിച്ചും ടാന്‍സാനിയന്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന മുടങ്ങാതിരുന്നു. ഉത്ഭവവും സ്വഭാവവും ഒന്നും അറിയാതെ ലോകം മുഴുവന്‍ വൈറസിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നപ്പോള്‍, ഏപ്രില്‍ 22, 23, 24 തിയതികളില്‍ പ്രാര്‍ത്ഥനാ ദിനങ്ങള്‍ ആയി ആചരിച്ച ഇവിടുത്തെ ജനങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ മുട്ടുകുത്തി. പിന്നിട് ഉള്ള തന്റെ എല്ലാ പത്രസമ്മേളനങ്ങളിലും പ്രസിഡന്റ്‌ ആഹ്വാനം ചെയ്തത്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം എന്ന്‌ മാത്രമാണ്‌. ദൈവാനുഗ്രഹം എന്ന്‌ പറയട്ടെ ജൂണ്‍ 8 ന്‌ ടാന്‍സാനിയ കോവിഡ്‌ ഫ്രീ സോണ്‍ ആയി. ഇതിലും കൂടുതല്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത്‌ തങ്ങളുടെ രാജ്യം പൂര്‍ണമായും സുഖപെടുന്നത്തിനു മുന്‍പ് തന്നെ തങ്ങളെ സുഖപെടുത്തുന്ന ദൈവത്തിന്‌ നന്ദി പറയാന്‍ ഒരു ആഴ്ച മാറ്റിവച്ചു ഈ നാട്‌. വെറും 150 വര്‍ഷം മാത്രം ക്രൈസ്തവ പാരമ്പര്യം ഉള്ള, വിദ്യാഭ്യാസത്തിലും മറ്റു മേഖലകളിലും പുറകില്‍ ആണ്‌ എന്ന്‌ നമ്മള്‍ പറയുന്ന 'കുറുത്തവരായ ദൈവത്തിന്റെ പാവപ്പെട്ടവര്‍. കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു പള്ളിയില്‍ 2 ആഴ്ച സഹായിക്കാന്‍ പോയി. വൈകുന്നേരം ആയപ്പോള്‍ കുറെ കുട്ടികള്‍ വന്ന്‌ മരത്തിന്റെ ചുവട്ടില്‍ കിടക്കുന്ന കായ്കള്‍ പെറുക്കി കഴിക്കുന്നത്‌ കണ്ടു, ഇത്ര രുചി ഉള്ള ഈ പഴം ഏതാണെന്ന്‌ നോക്കാന്‍ ഒരു കൗതുകത്തിന്‌ ഞാനും ഒരെണ്ണം കഴിച്ചു. മധുരം അല്ല, കയ്പ്‌.... നല്ല കയ്പ്, മധുരം കൊണ്ടോ കൊതി കൊണ്ടോ അല്ല വിശപ്പു കൊണ്ട് മാത്രം കഴിക്കാൻ പറ്റുന്ന ഭക്ഷണം. കോവിഡിനെ ചെറുക്കാന്‍ നമ്മള്‍ നല്ല ഭക്ഷണവും മുന്‍കരുതലുകളും എടുത്തപ്പോള്‍ ബഹുഭൂരിപക്ഷവും ഒരു നേരത്തെ അന്നം മാത്രം കഴിക്കുന്ന, അതിന്‌ വേണ്ടി പോലും നന്നേ കഷ്ടപ്പെടുന്ന ഇവിടുത്തെ ജനതയ്ക്ക്‌ രോഗപ്രതിരോധശേഷിയും രോഗമുക്തിയും നല്‍കിയത്‌ അടയ്ക്കാത്ത പള്ളികളിലെ മുടങ്ങാത്ത കുര്‍ബാനകളിലെ ദിവ്യകാരുണ്യ അപ്പമാണ് . ഇങ്ങനെ വിശ്വസിക്കാനാണ്‌ ഇവര്‍ക്ക്‌ ഇഷ്ട, അതിനുള്ള തെളിവാണ്‌ കോവിഡിന്, ശേഷം ദേവാലയങ്ങളില്‍ വര്‍ധിച്ച ജനസാന്നിധ്യം. അവര്‍ ദൈവത്തോട് പ്രാർത്ഥിക്കുന്നു. #{blue->none->b->ഫാ. തോമസ്‌ മൂലയില്‍ എം‌സി‌ബി‌എസ് ‍}#
Image: /content_image/SocialMedia/SocialMedia-2020-07-13-10:07:20.jpg
Keywords: ആഫ്രിക്ക, ടാന്‍സാ
Content: 13760
Category: 1
Sub Category:
Heading: ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം വീണ്ടും അടച്ചു
Content: ജെറുസലേം: കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് യേശുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ഹോളി സെപ്പൽച്ചർ ദേവാലയം വെള്ളിയാഴ്ച വീണ്ടും അടച്ചുപൂട്ടി. ഇതേ ദിവസം 331 പാലസ്തീനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിന്നു. രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് വെള്ളിയാഴ്ച രാവിലെ പള്ളി അടച്ചതെന്ന് പലസ്തീൻ വാർത്താ ഏജൻസിയായ ഡബ്ല്യു‌എ‌എഫ്‌എ വ്യക്തമാക്കി. ദേവാലയം വീണ്ടും തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. രോഗബാധയെ തുടര്‍ന്നു രണ്ട് മാസത്തേക്ക് അടച്ചിട്ടിരിന്ന ദേവാലയം ഏതാനും ആഴ്ചകൾക്ക് മുന്‍പാണ് ഉപാധികളോടെ തുറന്നിരിന്നത്. യേശുവിനെ അടക്കം ചെയ്തിരിന്ന കല്ലറ നിലനിന്നിരിന്ന പുരാതന റോമന്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് തിരുകല്ലറ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പുനര്‍നിര്‍മ്മിക്കുകയായിരിന്നു. ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. റോമന്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, തുടങ്ങിയ ക്രിസ്ത്യന്‍ സഭകളാണ് ദേവാലയത്തിന്റെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-13-11:18:54.jpg
Keywords: തിരുക്കല്ലറ
Content: 13761
Category: 1
Sub Category:
Heading: നിരപരാധികളായ അറുനൂറോളം ക്രൈസ്തവര്‍ എറിത്രിയന്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
Content: അസ്മാര: ആഫ്രിക്കയിലെ ഉത്തരകൊറിയ എന്നറിയപ്പെടുന്ന എറിത്രിയയില്‍ ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അറുന്നൂറോളം ക്രൈസ്തവര്‍ അന്യായമായി ജയിലില്‍ കഴിയുന്നുണ്ടെന്ന്‍ റിപ്പോര്‍ട്ട്. വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സിന്റെ നെറ്റില്‍ടണ്‍ ടോഡാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആരുടേയും പേരില്‍ ഇതുവരെ ഔദ്യോഗികമായി യാതൊരു കുറ്റവും ആരോപിക്കപ്പെടുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് ടോഡ്‌ പറഞ്ഞു. നീതി കാത്ത് ഇടുങ്ങിയ തടവറയില്‍ ആറായിരത്തോളം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രിസ്ത്യാനികള്‍ വരെ എറിത്രിയന്‍ ജയിലുകളില്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങള്‍ തയാറാക്കിയ കത്ത് തര്‍ജ്ജമ ചെയ്ത് ജയിലില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് അയക്കുന്ന പ്രിസണര്‍അലര്‍ട്ട്.കോം എന്ന സൈറ്റിന്റെ അഡ്രസ്സും ടോഡ്‌, ഫെയിത്ത് വയറിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിട്ടുണ്ട്. കത്തുകള്‍ അവര്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും തങ്ങളെ ലോകം നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം അധികാരികള്‍ക്കുളവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സമീപകാലത്ത് രണ്ടു ക്രൈസ്തവര്‍ ജയില്‍ മോചിതരായ കാര്യവും ടോഡ്‌ വെളിപ്പെടുത്തി. ഇതില്‍ ഒരാള്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ ക്രൈസ്തവര്‍ക്കെതിരായ മത പീഡനത്തിന്റെ കാര്യത്തില്‍ പ്രസിദ്ധമാണ്. സന്നദ്ധ സംഘടനയായ 'ഓപ്പണ്‍ഡോഴ്സ്' പുറത്തുവിട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ എറിത്രിയ ആറാം സ്ഥാനത്താണ്. മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാനും, അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ വിട്ടയക്കുവാനും എറിത്രിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക മനുഷ്യാവകാശ റിപ്പോര്‍ട്ടറായ ഡാനിയേല ക്രാവെറ്റ്സ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-13-14:38:10.jpg
Keywords: എറിത്രി
Content: 13762
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ നിലപാടിലൂടെ തുര്‍ക്കി സമാധാനത്തിന് തുരങ്കം വയ്ക്കുന്നു: യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍
Content: ബ്രസല്‍സ്: ഇസ്താംബൂളിലെ ഹാഗിയ സോഫിയ വീണ്ടും മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയനിലെ 27 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിമര്‍ശനം. കോവിഡ് 19 മഹാമാരി മൂലമുണ്ടായ വലിയ ഇടവേളയ്ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ ഹാഗിയ സോഫിയയെ മോസ്‌കാക്കി മാറ്റിയതില്‍ ഇയു മന്ത്രിമാര്‍ തുര്‍ക്കിയെ വിമര്‍ശിച്ചു. നടപടി മതസമൂഹങ്ങള്‍ തമ്മില്‍ വിവേചനമുണ്ടാക്കുന്നതും തുര്‍ക്കിയുമായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും സഹകരണത്തിനും തുരങ്കം വയ്ക്കുന്നതുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമേധാവി ജോസഫ് ബോറല്‍ പറഞ്ഞു. ഹാഗിയ സോഫിയയെ മോസ്‌ക് ആക്കിമാറ്റിയത് പുനഃപരിശോധിക്കണമെന്നാണ് ഇയു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗനില്‍നിന്ന് ഇയു വെല്ലുവിളിയും അപമാനവുമാണ് നേരിടുന്നതെന്ന് ഗ്രീക്ക് സര്‍ക്കാര്‍ വക്താവ് സ്റ്റീലസ് പെറ്റ്‌സാസ് പറഞ്ഞു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെ തുര്‍ക്കി തള്ളി. ഹാഗിയ സോഫിയയ്ക്കു മോസ്‌കിന്റെ പാരമ്പര്യമുണ്ടെന്നും മോസ്‌ക് ആയി ഉപയോഗിക്കുമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മേവലൂത്ത് ചൗഷോലു ദേശീയ മാധ്യമമായ ടി‌ആര്‍‌ടിയോട് പറഞ്ഞു. തുര്‍ക്കിയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റത്തെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി. തീവ്ര ഇസ്ലാമിക നിലപാടു പുലര്‍ത്തിയുള്ളഏര്‍ദ്ദോഗന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അമേരിക്ക, റഷ്യ, സൈപ്രസ്, ഗ്രീസ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിരിന്നു. വരും ദിവസങ്ങളില്‍ പ്രതിഷേധം കനക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-14-04:38:12.jpg
Keywords: ഹാഗിയ, യൂറോപ്യന്‍ യൂണി
Content: 13763
Category: 1
Sub Category:
Heading: കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാർട്ടേർഡ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങി
Content: കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാർട്ടേർഡ് വിമാനങ്ങൾ ദുബായിൽ നിന്നു പുറപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി. കോവിഡ് വ്യാപനത്തിനിടയിലും സ്തുത്യർഹ സേവനം ചെയ്യുന്ന നേഴ്‌സുമാർ, അവരുടെ കുടുംബാംഗങ്ങൾ, വിസിറ്റ് വിസയിൽ ജോലിയന്വേഷിച്ചു വന്നു മടങ്ങിപ്പോകാൻ കഴിയാതെ മാസങ്ങളായി ദുരിതത്തിലായിരുന്നവർ, ജോലി നഷ്ട്ടപ്പെട്ടതിനാൽ സാമ്പത്തികപ്രതിസന്ധിയിലായവർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് സൗജന്യ വിമാന ടിക്കറ്റുകളും മറ്റുള്ള എല്ലാ യാത്രക്കാർക്കും വന്ദേ ഭാരത് വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനും കാത്തലിക് കോൺഗ്രസിനു സാധിച്ചു. സതേൺ അറേബ്യന്‍ വികാരിയേറ്റിന് കീഴിലുള്ള എല്ലാ ഇടവകകളിൽനിന്നുമുള്ളവർക്കും നാനാജാതി മതസ്ഥർക്കും ചാർട്ടേർഡ് വിമാനത്തിൽ യാത്രചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ നാട്ടിലെത്താനാവാതെ ദുരിതത്തിലായിരിക്കുന്ന പ്രവാസികൾക്ക് ഒരുകൈത്താങ്ങാവാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യം ഉണ്ടെന്നു കാത്തലിക് കോൺഗ്രസ്സ് യു‌എ‌ഇയുടെ പ്രസിഡന്റ് ബെന്നി പുളിക്കേക്കര പറഞ്ഞു. ഷാർജ സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ. വർഗീസ് ചെമ്പോളി രണ്ടാമത്തെ ചാർട്ടേർഡ് വിമാനത്തിന്റെയും ജബൽ അലി സെന്റ്. ഫ്രാൻസിസ് അസ്സീസ്സി ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. ബിജു പണിക്കപ്പറമ്പിൽ മൂന്നാമത്തെ ചാർട്ടേർഡ് വിമാനത്തിന്റെയും ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. കാത്തലിക് കോൺഗ്രസ് പ്രസിഡണ്ട് ബെന്നി മാത്യു പുളിക്കേക്കര, ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്, വൈസ് പ്രസിഡന്റുമാരായ രാജീവ് ഏബ്രഹാം, ടോം അലക്സ്, ജോയന്റ് സെക്രട്ടറി നിക്കി ജോർജ്, ട്രെഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോർഡിനേറ്റർ സന്തോഷ് മാത്യു, എസ്‌എം‌സി പ്രസിഡന്റുമാരായ ബെന്നി തോമസ് (ദുബായ്), ഷാജു ജോസഫ് (ഷാർജ), മാത്യു പോൾ (അജ്‌മാൻ) എന്നിവരും സന്നിഹിതരായിരുന്നു. കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ വർക്കിങ് കമ്മിറ്റി ഭാരവാഹികൾ, എസ്‌എം‌സി എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനായത്. ജോലി നഷ്ട്ടപ്പെട്ടു കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ് ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.
Image: /content_image/News/News-2020-07-14-05:49:42.jpg
Keywords: യു‌എ‌ഇ
Content: 13764
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ പെരുന്നാള്‍ നാളെ സമാപിക്കും
Content: തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ 67 മത് ഓര്‍മ പെരുന്നാള്‍ നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. ഇതോടെ ജൂലൈ ഒന്നു മുതല്‍ നടന്നു വന്ന ഓര്‍മ പെരുനാളിന് സമാപനമാകും. നാളെ രാവിലെ എട്ടിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപപ്രാര്‍ഥന. ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാ പ്രാര്‍ഥന. തുടര്‍ന്ന് എല്ലാ വര്‍ഷവും നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം പ്രതീകാത്മക മായി നടക്കും. ഈ വര്‍ഷം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മാത്രമായിരിക്കും പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നും ആശിര്‍വാദം നല്‍കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-14-06:09:50.jpg
Keywords: ഈവാനി
Content: 13765
Category: 1
Sub Category:
Heading: വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലിലേക്ക് ബിഷപ്പ് റാഫി മഞ്ഞളിയും
Content: വത്തിക്കാൻ സിറ്റി: മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലിലേക്ക് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യൻ ബിഷപ്പുമാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. അലഹബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി, മഹാരാഷ്ട്രയിലെ വസായ് ആർച്ച്ബിഷപ്പ് ഫെലിക്‌സ് മച്ചാഡോ എന്നിവരാണ് ഭാരതത്തിൽ നിന്ന് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1964ൽ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വം വളർത്താൻ ലക്ഷ്യമിട്ട് പോൾ ആറാമൻ പാപ്പ രൂപംകൊടുത്ത സംവിധാനമാണിത്. മൊത്തം 23 നിയമനങ്ങള്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്. തൃശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ ഇടവകാംഗമായ ഡോ. റാഫി മഞ്ഞളി 1958-ലാണ് ജനിച്ചത്. 1983 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. 2007 ഫെബ്രുവരി മുതല്‍ വാരാണസി രൂപതാധ്യക്ഷനായി സേവനം ചെയ്തു കൊണ്ടിരിന്ന അദ്ദേഹം 2013-ലാണ് അലഹബാദ് ബിഷപ്പായി നിയമിക്കപ്പെടുന്നത്. സുവിശേഷവത്ക്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് ടാഗ്ലെയും പൊന്തിഫിക്കൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 മേയ് 25 മുതൽ കർദ്ദിനാൾ മിഖുവേൽ എയ്ഞ്ചലാണ് മതാന്തര സംവാദത്തിനുവേണ്ടിയുള്ള കൗൺസിലിന്റെ അധ്യക്ഷൻ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-14-06:53:43.jpg
Keywords: മലയാ
Content: 13766
Category: 7
Sub Category:
Heading: CCC Malayalam 38 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയെട്ടാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര