Contents

Displaying 13791-13800 of 25139 results.
Content: 14139
Category: 13
Sub Category:
Heading: "എന്റെ ശക്തി യേശുവിലാണ്": യു​​വേ​​ഫ ചാമ്പ്യൻ​​സ് ലീ​​ഗ് കിരീട വിജയത്തിന് ശേഷം ഡേവിഡ് അലാബ
Content: ലിസ്ബണ്‍: പോർച്ചുഗലിലെ ലി​​സ്ബ​​ണിൽ നടന്ന യു​​വേ​​ഫ ചാമ്പ്യൻ​​സ് ലീ​​ഗ് ഫുട്ബോൾ ഫൈ​​നലിലെ വിജയത്തിന് ശേഷം മഹത്വം ക്രിസ്തുവിന് നല്‍കി ജർമൻ ഫുട്ബോൾ ക്ലബായ ബയേൺ മ്യൂണിക് താരം ഡേവിഡ് അലാബയുടെ വിശ്വാസ സാക്ഷ്യം. കീരീട നേട്ടത്തിനു "Meine Kraft liegt in Jesus" അഥവാ "എന്റെ ശക്തി യേശുവിലാണ്" എന്നെഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് ക്രിസ്തുവിലുള്ള തൻ്റെ വിശ്വാസം ഒരിക്കൽ കൂടി അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. മഹത്വം ക്രിസ്തുവിന് നല്‍കിയുള്ള ടി ഷര്‍ട്ടു ധരിച്ചു ട്രോഫിയുമായി മുട്ടുകുത്തി ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തി ദൈവത്തിനു നന്ദി പറയുന്ന താരത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. ഓസ്ട്രിയയുടെ ദേശീയ ഫുട്ബോള്‍ താരമായ ഡേവിഡ് വര്‍ഷങ്ങളായി ബയേൺ മ്യൂണിക്കിന് വേണ്ടി നിരവധി തവണ ബൂട്ട് അണിഞിട്ടുണ്ട്. മത്സരവേദികളില്‍ തന്റെ വിശ്വാസത്തെ പൊതു സമൂഹത്തിൽ വിളിച്ചു പറയാൻ ഒരിക്കലും മടി കാണിക്കാത്ത ഉത്തമ ക്രൈസ്തവ വിശ്വാസിയാണ് അലാബ. "ബോളില്ലാത്ത ഫുട്ബോൾ മത്സരം പോലെയാണ് ദൈവമില്ലാത്ത ജീവിതമെന്ന്‍" വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. 2013 ലെ യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടധാരണ സമയത്തും "എന്റെ ശക്തി യേശുവിലാണ്" എന്നെഴുതിയ ടീ ഷർട്ടാണ് ഡേവിഡ് അണിഞ്ഞിരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-25-15:14:22.jpg
Keywords: യേശു, ക്രിസ്തു
Content: 14140
Category: 7
Sub Category:
Heading: CCC Malayalam 73 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിമൂന്നാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14141
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് ഇസ്ലാമിലേക്ക് മതം മാറാൻ 1186 ഡോളര്‍: പാക്ക് വ്യവസായിയുടെ വീഡിയോ വിവാദത്തിൽ
Content: കറാച്ചി: ഇസ്ലാമിലേക്ക് മതം മാറിയാൽ ക്രൈസ്തവര്‍ക്ക് 1186 അമേരിക്കൻ ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന പാക്കിസ്ഥാൻ വ്യവസായിയുടെ ടിക് ടോക് വീഡിയോ വിവാദത്തിൽ. വസ്ത്ര വ്യാപാരിയായ കാഷിഫ് സമീർ ചൗധരി എന്നയാളുടെ വീഡിയോയാണ് അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചാവിഷയം ആയിരിക്കുന്നത്. ഒരു ക്രൈസ്തവ കുടുംബം മുഴുവനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്താൽ 5930 ഡോളര്‍ നൽകാമെന്നും ഇയാൾ പറയുന്നുണ്ട്. ഏറ്റവും മികച്ച മതം ഇസ്ലാമാണെന്നാണ് ചൗധരിയുടെ അവകാശവാദം. ആളുകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സഹായിച്ചാൽ നിത്യതയിൽ പ്രതിഫലം ലഭിക്കുമെന്നും ഇയാൾ പറയുന്നു. വലിയ സ്വര്‍ണ്ണമാല ധരിച്ചുകൊണ്ടാണ് ഇയാളുടെ വാഗ്ദാനം. ഇരുപത്തിമൂന്നാം തീയതി പഞ്ചാബ് ഗവർണറായ ചൗധരി മുഹമ്മദ് സർവാറിനെ അഭിവാദനം ചെയ്തു കൊണ്ട് മറ്റൊരു വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ചൗധരിക്ക് ഉണ്ടെന്ന് ഈ വീഡിയോ തെളിയിക്കുകയാണ്. പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സാമ്പത്തിക ദയനീയാവസ്ഥ കണക്കിലെടുത്ത് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുന്നതിനെതിരെ വിശ്വാസി സമൂഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നിരവധി മുസ്ലീം യുവാക്കൾ ചേർന്ന് ഒരു ക്രൈസ്തവ യുവാവിനെ ഇസ്ലാമിക വിശ്വാസ പ്രമാണം ചൊല്ലാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ ജൂലൈ മാസം ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബിലാൽ മാഹർ 479 എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ എന്ത് പ്രത്യാഘാതം നേരിട്ടാലും തന്റെ വിശ്വാസം ഉപേക്ഷിക്കില്ലെന്ന് ധീരതയോടെ ക്രൈസ്തവ യുവാവ് പറയുന്നതായുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള വീഡിയോകൾ ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്ന ആളുകളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് കറാച്ചിയിലെ മനുഷ്യാവകാശ പ്രവർത്തകയും അധ്യാപികയുമായ മറിയം കാഷിഫ് അന്തോണി പറഞ്ഞു. ക്രൈസ്തവർക്ക് പണമില്ലെങ്കിലും, ക്രൈസ്തവർ ദുർബലരാണെങ്കിലും തങ്ങൾ ക്രിസ്തുവിൽ ഉറച്ചുവിശ്വസിക്കുന്നു. മനുഷ്യർക്ക് തോൽപ്പിക്കാൻ സാധിക്കാത്ത കർത്താവായ യേശുവിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും മറിയം കൂട്ടിചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-25-17:43:52.jpg
Keywords: പാക്ക്, പാക്കി
Content: 14142
Category: 1
Sub Category:
Heading: ‘ജീവന്റെ ജാലക’ത്തില്‍ വീണ്ടും അതിഥി: ‘സൂസിയ’യെ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ പോളിഷ് കന്യാസ്ത്രീകള്‍
Content: വാര്‍സോ, പോളണ്ട്: തങ്ങള്‍ക്ക് ജനിക്കുന്ന കുരുന്നുകളെ പരിപാലിക്കുവാന്‍ കഴിവില്ലാത്ത മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നതിനായി പോളണ്ടിലെ ഫ്രാന്‍സിസ്കന്‍ കന്യാസ്ത്രീകള്‍ (ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഫാമിലി ഓഫ് മേരി) സ്ഥാപിച്ച “ജീവന്റെ ജാലകം” ബേബി ബോക്സില്‍ പുതിയൊരു അതിഥി കൂടി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ബേബി ബോക്സില്‍ പുതിയൊരു പെണ്‍കുട്ടിയെ സിസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ മൂന്നു മണിയ്ക്കാണ് കുഞ്ഞ് ജനിച്ചതെന്ന കുറിപ്പോടെ കുട്ടിയെ ബേബി ബോക്സില്‍ കണ്ടെത്തിയെന്നാണ് വാര്‍സോ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ജീവന്റെ ജാലകത്തില്‍ കണ്ടെത്തുന്ന പതിനെട്ടാമത്തെ കുഞ്ഞിന് ‘സൂസിയ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞ് ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. വാര്‍സോയിലെ ഹോസാ സ്ട്രീറ്റിലെ കോണ്‍വെന്റിന് പുറത്തുനിന്നുകൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികളെ നിക്ഷേപിക്കുവാന്‍ കഴിയുന്ന രീതിയില്‍ കോണ്‍വെന്റിനോട് ചേര്‍ന്ന്‍ തന്നെയാണ് ജീവന്റെ ജാലകം സ്ഥാപിച്ചിരിക്കുന്നത്. ബേബി ബോക്സില്‍ കുട്ടികള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതും, കണ്ടെത്തുന്ന കുഞ്ഞുങ്ങളുടെ പരിപാലനവും കന്യാസ്ത്രീകളുടെ ചുമതലയാണ്. 2008 ഡിസംബര്‍ ആറിന് ആര്‍ച്ച് ബിഷപ്പ് കാസിമിയേഴ്സ് നിക്സാണ് ‘ജീവന്റെ ജാലക’ത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-25-18:48:39.jpg
Keywords: കുഞ്ഞ, ജീവ
Content: 14143
Category: 10
Sub Category:
Heading: ക്രിസ്തു ലോകരക്ഷകനാണെന്ന് മനസിലാക്കുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കരുത്ത് ഒരുവനു ലഭിക്കുന്നത് ദൈവകൃപയാല്‍ മാത്രമാണെന്നും അതിനാല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണു ക്രിസ്തുവെന്നും, അവിടുന്ന് ലോക രക്ഷകനാണെന്നും മനസ്സിലാക്കുവാനും പ്രഖ്യാപിക്കുവാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ആഗസ്റ്റ് 23 ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പത്രോസിനു ലഭിച്ച ദൈവകൃപ, സ്വര്‍ഗ്ഗീയ പിതാവിന്‍റെ അനുഗ്രഹത്തിന്‍റെ അംഗീകാരം ലഭിച്ചതുപോലെയാണെന്നും ക്രിസ്തു ദൈവപുത്രനാണെന്നുള്ള പത്രോസിന്‍റെ ബോധ്യമുള്ള വിശ്വാസത്തിന്മേലാണ് അദ്ദേഹത്തെ സഭയുടെ തലവനാക്കിയതെന്നും പാപ്പ പറഞ്ഞു. താന്‍ ആരാണെന്നാണ് ശിഷ്യന്മാര്‍ പറയുന്നത്? ഇന്ന് ക്രിസ്തു നമ്മോട് ഓരോരുത്തരോടുമാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ക്രിസ്തു ആരാണെന്ന ചോദ്യത്തിന് നാം നല്‍കേണ്ട ഉത്തരം താത്വികമായ ഒന്നല്ല, മറിച്ച് വിശ്വാസപരവും ജീവല്‍ ബന്ധിയുമായിരിക്കണം. ക്രിസ്തു ആരാണെന്ന് നാം ഓരോരുത്തരും പത്രോസ് ശ്ലീഹായ്ക്കൊപ്പം സ്വയം ചോദിക്കണം. ഇതിന് ഉത്തരം പ്രത്യേകമായി പറയേണ്ടതാണ്. കാരണം ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാണ്. നമ്മുടെ അര്‍പ്പണത്തിന്‍റെയും സഭാസമര്‍പ്പണത്തിന്‍റെയും സാമൂഹിക കൂട്ടായ്മയുടെയും ലക്ഷ്യം ക്രിസ്തുവാണ്. അങ്ങനെ ജീവിതലക്ഷ്യം രക്ഷകനായ ക്രിസ്തുവാണെങ്കില്‍, ചോദ്യത്തിനുള്ള ഉത്തരം അനുപേക്ഷണീയവും നാം അനുദിനം നല്കേണ്ടതുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-25-22:13:11.jpg
Keywords: പാപ്പ
Content: 14144
Category: 18
Sub Category:
Heading: യാക്കോബായ സഭയ്ക്കു ആരാധനയ്ക്കുവേണ്ടി ദേവാലയങ്ങള്‍ തുറന്നു നല്‍കാമെന്നു കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ
Content: തിരുവനന്തപുരം: സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതു വരെ യാക്കോബായ സഭയ്ക്കു മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി തുറന്നു നല്‍കാമെന്നു മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് അയച്ച കത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം അറിയിച്ചത്. യാക്കോബായ സഭയ്ക്ക് അവരുടെ ആരാധനാലയങ്ങള്‍ നഷ്ടപ്പെടുന്നതിലെ വേദനയും കര്‍ദ്ദിനാള്‍ പങ്കുവച്ചു. സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ യാക്കോബായ വിശ്വാസികളുടെ ആരാധന മുടങ്ങരുത്. ദേവാലയങ്ങളോ ചാപ്പലുകളോ ഏതു ഭദ്രാസനത്തിലാണോ ആ ഭദ്രാസനാധിപനെ സമീപിച്ചാല്‍ മതിയാകും. മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ ഭദ്രാസനാധിപന്മാരെയും താന്‍ ഇതു സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ കത്തില്‍ അറിയിച്ചു. "മലങ്കര യാക്കോബായ സുറിയാനി സഭ ഈയടുത്ത നാളുകളില്‍ അനുഭവിക്കുന്ന വേദന മനസിലാക്കുന്നു. കര്‍തൃസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ സമൂഹം അനുഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും നിങ്ങളുടെ ആരാധനാലയങ്ങള്‍ സഭയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു വേദനയോടെ കാണുന്നു". മധ്യസ്ഥശ്രമങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഔദ്യോഗികമായും അനൗദ്യോഗികമായും കേരളത്തിലെ സഭാധ്യക്ഷന്മാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതും അത്തരം ശ്രമങ്ങള്‍ സ്വീകരിക്കാതെ ഇരിക്കുന്നതും അഭിവന്ദ്യ തിരുമേനിക്കും അങ്ങയുടെ സഭയ്ക്കും അറിയാവുന്നതാണല്ലോ. ഈയടുത്ത ദിവസങ്ങളില്‍ അഭിവന്ദ്യ തിരുമേനിയുടെ മാതൃദേവാലയമായ മുളന്തുരുത്തി ഉള്‍പ്പെടെയുള്ള ഏതാനും ദേവാലയങ്ങള്‍ കൂടി സഭയ്ക്കു നഷ്ടപ്പെട്ടതില്‍ അങ്ങേക്കും അങ്ങയുടെ സഭയ്ക്കുമുള്ള വേദനയിലും നഷ്ടത്തിലും മലങ്കര സുറിയാനി കത്തോലിക്കാ സഭ മറ്റു സഭകളോടൊപ്പം പങ്കു ചേരുന്നു. ക്രിസ്തീയ സാക്ഷ്യവും സാഹോദര്യവും പൊതുസമൂഹത്തിന്റെ മുന്പിലും ക്രിസ്തീയ യുവതലമുറയുടെ മുന്‍പിലും പരാജയപ്പെടുന്നതില്‍ ഏറ്റം ഖേദിക്കുന്നു. യാക്കോബായ സുറിയാനി സഭയോടും മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്കുള്ള സ്നേഹവും ബന്ധവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. വേദനകള്‍ ശമിക്കുവാനും സ്ഥായിയായി പരിഹാരം ഉണ്ടാകുന്നതിനും വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പരിശുദ്ധ ദൈവമാതാവും സകല വിശുദ്ധരും ഈ വിഷയത്തില്‍ മാധ്യസ്ഥം വഹിക്കട്ടെയെന്നും കര്‍ദ്ദിനാള്‍ കത്തില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-26-09:23:39.jpg
Keywords: മലങ്കര, ബാവ
Content: 14145
Category: 18
Sub Category:
Heading: റവ.ഡോ. അബ്രാഹം പാലത്തിങ്കല്‍ ഷംഷാബാദ് രൂപത വികാരി ജനറാള്‍
Content: പാലക്കാട്: പാലക്കാട് രൂപതാംഗം റവ.ഡോ. അബ്രാഹം പാലത്തിങ്കല്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപത വികാരി ജനറാളായി നിയമിതനായി. രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ അഭ്യര്‍ത്ഥന പ്രകാരം മൂന്നുവര്‍ഷത്തെ സേവനത്തിനാണ് പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് റവ.ഡോ. പാലത്തിങ്കലിനെ നിയോഗിച്ചത്. വിവിധ ഇടവകകളില്‍ വികാരി, കെസിവൈഎം ഡയറക്ടര്‍, പിഎസ്എസ്പി എക്‌സിക്യൂട്ടീവ് സെക്രട്ടറി, കോട്ടയം സെമിനാരി പ്രഫസര്‍, രൂപത പിആര്‍ഒ, കര്‍ഷക ജാഗ്രതാ കമ്മിറ്റി അംഗം തുടങ്ങി വിവിധതലങ്ങളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2020-08-26-10:00:25.jpg
Keywords: ഷംഷാ
Content: 14146
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത സ്ഥാപനദിനാചരണം 29ന്
Content: കോട്ടയം: വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗക്കാര്‍ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 110ാം വാര്‍ഷികദിനാചരണം 29നു നടക്കും. ദൈവാലയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൃതജ്ഞതാബലി അര്‍പ്പിക്കും. മൂന്നിനു ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേരും. പരിപാടികളില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുവാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്നു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2020-08-26-10:13:27.jpg
Keywords: മൂലക്കാ, കോട്ടയം
Content: 14147
Category: 10
Sub Category:
Heading: മഹാമാരി മധ്യേ ഓസ്ട്രേലിയന്‍ ജനതയുടെ പ്രാര്‍ത്ഥനയിലും ദൈവാശ്രയ ബോധത്തിലും വര്‍ദ്ധനവ്
Content: മെല്‍ബണ്‍: കൊറോണ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഓസ്ട്രേലിയന്‍ ജനതയുടെ ദൈവ വിശ്വാസത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്‍ വെളിപ്പെടുത്തുന്ന സര്‍വ്വേ ഫലം പുറത്ത്. റിവെഞ്ച്വര്‍ ലിമിറ്റഡ്, മക്ക്രിന്‍ഡില്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ‘മെയിന്‍സ്ട്രീറ്റ് ഇന്‍സൈറ്റ്സ്’ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ആയിരം പേരില്‍ നടത്തിയ സര്‍വ്വേയില്‍ 26%വും കൊറോണ കാലയളവില്‍ ദൈവവുമായുള്ള തങ്ങളുടെ ആത്മീയ സംഭാഷണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു വെളിപ്പെടുത്തിയപ്പോള്‍ 28% തങ്ങളുടെ പ്രാര്‍ത്ഥനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്‍ സമ്മതിച്ചു. 33% പേര്‍ പറഞ്ഞത് തങ്ങള്‍ ദൈവത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചുവെന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ കോവിഡ് കാലയളവില്‍ തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും, 47% പേര്‍ തങ്ങളുടെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മാസത്തില്‍ ഒരിക്കലെങ്കിലും ദേവാലയത്തില്‍ പോകുന്ന പതിവുള്ളവരില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 38% കൊറോണക്കാലയളവില്‍ തങ്ങള്‍ കൂടുതലായി ദേവാലയത്തില്‍ പോയെന്നും, 45% തങ്ങളുടെ ബൈബിള്‍ വായനയില്‍ വര്‍ദ്ധനവുണ്ടായെന്നും 63% തങ്ങളുടെ പ്രാര്‍ത്ഥനയില്‍ വര്‍ദ്ധനവുണ്ടായെന്നും സമ്മതിച്ചു. ഓസ്ട്രേലിയന്‍ ജനതക്ക് ദൈവ വിശ്വാസവുമായി ബന്ധമില്ലെന്ന പൊതുധാരണ ശരിയല്ലെന്ന് സര്‍വ്വേയില്‍ നിന്നും വ്യക്തമായതായി മെയിന്‍സ്ട്രീറ്റ് ഇന്‍സൈറ്റ്സിന്റെ സഹസ്ഥാപകരില്‍ ഒരാളും റിവെഞ്ച്വര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ലിന്‍ഡ്സേ മക്മില്ലന്‍ പറയുന്നു. കോവിഡ് 19 കാലത്ത് ഓസ്ട്രേലിയന്‍ ജനതയുടെ ആത്മീയ കാര്യങ്ങളിലെ ഇടപെടലില്‍ മാത്രമല്ല, ദൈവ വിശ്വാസത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോ. ലിന്‍ഡ്സേ കൂട്ടിച്ചേര്‍ത്തു. സര്‍വ്വേയില്‍ 502 പുരുഷന്മാരും 500 സ്ത്രീകളുമാണ് പങ്കെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-26-12:15:06.jpg
Keywords: വിശ്വാസ
Content: 14148
Category: 4
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം
Content: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിന് 200-350 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മനോഹരമായ മലമ്പ്രദേശമാണ് കന്ധമാൽ. ജില്ലയുടെ ജനസംഖ്യയിൽ 52 ശതമാനം വരുന്ന ആദിവാസികളായ 'കാന്ധോ' ഗോത്രവർഗക്കാരുടെ സ്ഥലമെന്നാണ് ഈ പദത്തിൻ്റെ വാച്യാർത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽത്തന്നെ, കന്ധമാൽ മലയോരങ്ങളിൽ ക്രൈസ്തവ മിഷ്ണറിമാർ നിരവധി കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ക്രമേണ ഈ വനമ്പ്രദേശങ്ങളിൽ ഊർജസ്വലതയുള്ള ക്രൈസ്തവസമൂഹം വളർന്നുവന്നു. 2001-ലെ ജനസംഖ്യാ കണക്കനുസരിച്ച് ആ ജില്ലയിലെ ആറര ലക്ഷം ജനങ്ങളിൽ പതിനെട്ടു ശതമാനം ക്രൈസ്തവരാണ്. അതേസമയം ഇന്ത്യയിൽ ക്രൈസ്തവർ വെറും 2.32 ശതമാനമേയുള്ളൂ. ഈ ഗ്രന്ഥത്തിൽ പലയിടത്തും ക്രൈസ്തവർ കാട്ടിലേക്കു പലായനം ചെയ്തു എന്നു കുറിച്ചിരിക്കുന്നതു കാണാം. ഇത് മനസിലാക്കുന്നതിന് കേരളത്തിൻ്റെയും കന്ധമാലിൻ്റെയും ജനസാന്ദ്രത താരതമ്യപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. 38,000 ചതുരശ്ര കി.മീ. വ്യാപിച്ചു കിടക്കുന്ന കേരളത്തിൽ ഓരോ 1,000 ചതുരശ്ര കി.മീറ്ററിലും 10 ലക്ഷത്തോളം ജനങ്ങൾ നിവസിക്കുന്നുണ്ട്. പക്ഷെ കാനനജില്ലയായ കന്ധമാലിന് കേരളത്തിൻ്റെ അഞ്ചിലൊന്നു വലിപ്പം (8000 ചതുരശ്ര കി.മീ.) ഉണ്ടെങ്കിലും ആ ജില്ലയിൽ ആകർ 6,50,000 ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ചുരുക്കത്തിൽ, ചെറുതും വലുതുമായ ഓരോ ഗ്രാമത്തിനു ചുറ്റിലും കാടുകളായിരുന്നത് കൊണ്ട് അക്രമികളിൽ നിന്ന് രക്ഷ പെടുന്നതിന് കാട്ടിലേക്ക് പലായനം ചെയ്യുന്നതിന് അവർക്ക് അധികം ദൂരം പോകേണ്ടിയിരുന്നില്ല. കന്ധമാൽ അന്തർ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത് 2007-ലെ ക്രിസ്‌മസ്‌ കാലത്താണ്. ക്രൈസ്തവ കേന്ദ്രങ്ങൾക്ക് നേരെ ക്രിസ്‌മസിൻ്റെ തലേരാത്രി മുതൽ സംഘടിത ആക്രമണങ്ങളുണ്ടായി. നൂറിലേറെ ദൈവാലയങ്ങൾ താറുമാറാക്കി. അനേകം ക്രൈസ്തവസ്ഥാപനങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു, നാല് ദിവസങ്ങൾക്കിടെ നാനൂറിലധികം ഭവനങ്ങൾ തകർത്തു. 40 വര്ഷങ്ങളായി ക്രിസ്തുമതത്തിനെതിരെ വൻതോതിൽ പ്രചാരണം അഴിച്ചുവിട്ടിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ക്രൈസ്തവർ ആക്രമിച്ചുവെന്ന കിംവദന്തിയുടെ അടിസ്ഥാനത്തിലാണ് സംഘപരിവാർ ഈ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. 2008 ആഗസ്റ്റ് 23-ന് സ്വാമി കൊല്ലപ്പെട്ടതിന് ശേഷമുള്ള ആഴ്ചകളിൽ അക്രമികൾ സംഹാരതാണ്ഡവമാടി. കൂട്ടക്കൊലകളും അക്രമങ്ങളും കന്ധമാലിനെ പൈശാചിക പാതാളമാക്കി മാറ്റി. കന്ധമാലിന് ക്രിസ്തുമത ചരിത്രത്തിൽത്തന്നെ ഒരു പ്രത്യേക സ്ഥാനം നൽകി. ഈ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികളെ ക്രൈസ്തവർക്കെതിരെ തിരിച്ചുവിട്ട് വർഗീയശക്തികൾ ക്രൈസ്തവ പീഡനം ആളിപ്പടർത്തി. തങ്ങളാണ് സ്വാമിയെ കൊന്നതെന്ന് പ്രഖ്യാപിച്ച് മാവോയിസ്റ്റുകൾ ഉത്തരവാദിത്ത്വം ഏറ്റെടുത്തു. എന്നിട്ടും എൺപത്തൊന്നു വയസ്സുകാരനായ സ്വാമി ലക്ഷ്മണാനന്ദയെ വധത്തിനു പിന്നിൽ ക്രിസ്തീയ ഗൂഢാലോചനയാണെന്ന് ശഠിക്കുകയാണ് സംഘപരിവാർ ചെയ്തത്. വിവിധ ക്രൈസ്തവ സഭകളും സഭാവിഭാഗങ്ങളും കൊലപാതകത്തെ അപലപിച്ചത് അവർ കണ്ടില്ലെന്ന് നടിച്ചു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ പ്രകോപിക്കുന്നതിനായി, കൊലചെയ്യപ്പെട്ട സ്വാമിയുടെ മൃതദേഹം കന്ധമാലിലെ കുഗ്രാമങ്ങളിൽകൂടി പോലും വികാര പ്രക്ഷുബ്ധരായ ജനാവലിയുടെ അകമ്പടിയോടെ കൊണ്ടുനടന്നത് രണ്ടു ദിവസമാണ്. സർക്കാർ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയെ കാറ്റിൽ പറത്തി നടത്തിയ ഈ വിലാപയാത്രയിലുടനീളം പോലീസ് നിശബ്ദ നിരീക്ഷകരായി നിലകൊണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ കന്ധമാലിൻ്റെ ഭരണം കയ്യാളിയത് ഹിന്ദുമൗലികവാദികളാണ്. സായുധ സംഘങ്ങൾ അഴിഞ്ഞാടി, ക്രൈസ്തവരെ വേട്ടയാടി. അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ഭവനങ്ങൾക്കും ദൈവാലങ്ങൾക്കും തീവയ്ക്കുകയും ചെയ്തു. ആരംഭത്തിൽ അരങ്ങേറിയ കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും ശേഷം ആസൂത്രിതമായ ഒരു പദ്ധതി പ്രകാരമുള്ള ദൗത്യമായിട്ടായിരുന്നു സംഹാര പ്രവർത്തനങ്ങൾ കാവിപ്പട, ക്രൈസ്തവകുടുംബങ്ങൾക്ക് അന്ത്യശാസനം നൽകി. ഒന്നുകിൽ വിശ്വാസം പരിത്യജിക്കണം; അല്ലെങ്കിൽ സ്ഥലം വിട്ടുപോകണം. അന്ത്യശാസനത്തിൻ്റെ കാലാവധി കഴിഞ്ഞതോടെ മുൻനിശ്ചയപ്രകാരം സംഘപരിവാർ നേതൃത്വത്തിൽ സായുധസംഘങ്ങൾ കാപാലികരായി. വിശ്വാസത്തിൽ ഉറച്ചുനിന്ന ക്രൈസ്തവർക്ക് വിശ്വാസം ഉപേക്ഷിക്കുവാൻ ഒരു അവസരം കൂടി നൽകി. ആയിരക്കണക്കിന് ക്രിസ്താനികൾ സർവവും ത്യജിച്ച് കാടുകളിലേക്ക് പലായനം ചെയ്തപ്പോൾ, കൈയിൽ കിട്ടിയ നൂറുകണക്കിന് ക്രൈസ്തവരെ ബലമായി അമ്പലങ്ങളിലേക്ക് കൊണ്ടുപോയി പുനർപക്രൈസ്തവവിശ്വാസം പരിത്യജിക്കുന്നതിൻ്റെ ഭയാനകമായ പ്രതിജ്ഞകൾ നിർബന്ധമായി ചൊല്ലിക്കുകയും ചെയ്തു. സംഘപരിവാറിൻ്റെ കൽപന ധിക്കരിച്ച് വിശ്വാസത്തിൽ ഉറച്ചു നിന്നവരെ ക്രൂരമായി പീഡിപ്പിച്ചു. ഡസൻ കണക്കിന് ക്രിസ്ത്യാനികൾ അതിക്രൂരമായി കൊല്ലപ്പെട്ടു. ഭാരതത്തിൻ്റെ ചരിത്രത്തിലുണ്ടായ അതിനീചമായ ഈ മതമർദ്ദനത്തിൽ കന്ധമാലിലെ 1,17,000 ക്രൈസ്തവരിൽ പകുതിയിലേറെയും ഭവനരഹിതരായി. വഴിയാധാരമായി ആയിരക്കണക്കിന് ക്രൈസ്തവർ കന്ധമാലിൽ സർക്കാർ സജ്ജമാക്കിയ 26 അഭയാർത്ഥി ക്യാമ്പുകളിൽ താമസമാക്കി. അവിടെ വെള്ളമോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ആഴ്ചകളോളം താമസിക്കേണ്ടി വന്ന ക്രൈസ്തവരിൽ വളരെപ്പേർ ഇടക്കാല ആശ്വാസമായ 10,000 രൂപ കൈപ്പറ്റിയ ഉടനെ ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്തു. വലിയ നഗരങ്ങളിലെ ചേരികളിൽ അവർ സങ്കേതം തേടി. ഭുവനേശ്വറിലെ സലിയസാഹി എന്ന ചേരിയിൽ മാത്രം കന്ധമാലിൽ നിന്ന് പലായനം ചെയ്ത 10000 -ലേറെ ക്രിസ്ത്യാനികൾ അഭയം കണ്ടെത്തി. മാസങ്ങൾക്കുശേഷം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുചെന്ന അഭയാർത്ഥികളെ എതിരേറ്റത് ശാഠ്യം പിടിച്ച മൗലിക വാദികൾ ആയിരുന്നു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറുള്ളവരെ മാത്രമേ സ്വന്തം ഗ്രാമങ്ങളിൽ താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അവർ പ്രഖ്യാപിച്ചു. കാരണം, ഹിന്ദു രാഷ്ട്രവാദത്തിൻ്റെ വക്താക്കളായ ബി.ജെ.പി., ഒഡീഷ സർക്കാരിൽ സഖ്യകക്ഷികളായതു കൊണ്ട് , കലാപകാരികൾക്കെതിരെ നടപടി എടുക്കരുതെന്ന് പോലീസിന് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. ഇത് 2009 ജൂൺ 15 -ലെ കൂടിക്കാഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്തിയായിരുന്ന പി ചിദംബരം എന്നോട് സ്ഥിരീകരിച്ചിരുന്നു. തങ്ങളെ ധിക്കരിച്ച ക്രൈസ്തവർക്കെതിരെ സംഘപരിവാർ അണികൾ ഊരുവിലക്ക് പ്രഖ്യാപിച്ച പല ഗ്രാമങ്ങളും ശ്മാശാനതുല്യമായി വിലക്ക് ലംഘിച്ച് ക്രൈസ്തവർക്ക് ജോലി നൽകുകയോ, അവർക്കുവേണ്ടി പണി എടുക്കുകയോ അവർക്ക് നിത്യോപയോഗ സാധങ്ങൾ വിൽക്കുകയോ ചെയ്ത ഹിന്ദുക്കൾക്ക് പോലും കർശനമായ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വന്നു. ഹിന്ദുതീവ്രവാദത്തോട് മമത പുലർത്തുന്ന ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ക്രൈസ്തവർക്കെതിരായ ഊരുവിലക്ക് കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല, വർഗീയവാദികളുടെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത സ്ഥിതി സംജാതമാക്കുവാൻ പോലീസും കൂട്ടുനിന്നു. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ക്രൈസ്തവരെ മാറ്റിത്താമസിപ്പിക്കുന്നതിന് ഈ അധികാരികൾ വിജനപ്രദേശങ്ങളിൽ ക്രൈസ്തവരുടെ മാത്രം കോളനികൾ സൃഷ്ടിച്ചു. ഇങ്ങനെ നിലവിൽ വന്ന നന്ദാഗിരിയിലെ ശാന്തിനഗർ, ടിക്കാ ബലിയിലെ ആനന്ദ് നഗർ തുടങ്ങിയ ക്രൈസ്തവ കോളനികൾ ഭാരതത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമായ മതസ്വാതന്ത്ര്യത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ജ്വലിക്കുന്ന വിശ്വാസം) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-08-26-16:51:35.jpg
Keywords: കന്ധമാ, കാണ്ഡ