Contents

Displaying 14001-14010 of 25137 results.
Content: 14350
Category: 18
Sub Category:
Heading: മലങ്കര സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം
Content: കൊല്ലം/ പുന്നമൂട് (മാവേലിക്കര): മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് മാവേലിക്കര പുന്നമൂട് മാര്‍ ഈവാനിയോസ് നഗറില്‍ കൊടിയേറി. മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത പേപ്പല്‍ പതാകയും കാതോലിക്കാ ദിന പതാകയും ഉയര്‍ത്തി കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഫാ. ജോണ്‍ കുഴിനാപ്പുറത്ത് ഒഐസി, അലക്‌സാണ്ടര്‍ ശെമ്മാശന്‍, കീളിലേത്ത് ചാക്കോ എന്നിവര്‍ പുനരൈക്യപ്പെട്ട കൊല്ലം തങ്കശേരി അരമന ചാപ്പലില്‍ ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് മാവേലിക്കര പുന്നമൂട് സമ്മേളന നഗരിയിലേക്ക് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിലുള്ള ദീപശിഖാപ്രയാണം ആരംഭിച്ചു. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ദീപശിഖ തെളിച്ച് മുന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ദീപശിഖാ പ്രയാണത്തിനും വിളംബര റാലിക്കും ഛായചിത്ര പ്രയാണങ്ങള്‍ക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മാവേലിക്കര ഭദ്രാസന വികാരി ജനറാളും പുനരൈക്യ നവതി ജനറല്‍ കണ്‍വീനറുമായ മോണ്‍. ജോസ് വെണ്മലോട്ട്, മാവേലിക്കര ഭദ്രാസന ചാന്‍സലര്‍ പുനരൈക്യ നവതി ജനറല്‍ സെക്രട്ടറി ഫാ. ബനഡിക്ട് പെരുമുറ്റത്ത്, എംസിവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുകളുംപുറത്ത്, ഫാ. ജോണ്‍ വൈപ്പില്‍, ഫാ. ജോണ്‍ തോട്ടത്തില്‍, ഫാ. ഇമ്മാനുവേല്‍ പുന്തലവിളയില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഗീവര്‍ഗീസ് കൈതവന, എംസിവൈഎം ഭദ്രാസന പ്രസിഡന്റ് ജോബി നീലേശ്വരം, എന്നിവര്‍ പങ്കെടുത്തു. ഇന്നു രാവിലെ ഏഴിന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ മാതൃഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നിനു പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ മതസൗഹാര്‍ദ സമ്മേളനം നടക്കും.
Image: /content_image/India/India-2020-09-19-07:22:06.jpg
Keywords: മലങ്കര
Content: 14351
Category: 1
Sub Category:
Heading: ‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ ഭരണകൂടം ഫ്രാന്‍സിസ്കന്‍ സഭക്ക് തിരികെ നല്‍കി
Content: ആലപ്പോ: സിറിയന്‍ പട്ടണമായ ആലപ്പോയിലെ ക്രൈസ്തവ സാന്നിധ്യ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ സര്‍ക്കാര്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ സാവോ പോളോ പ്രവിശ്യക്ക് ഔദ്യോഗികമായി തിരികെ നല്‍കി. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നേരത്തെ ദേശസാൽക്കരിച്ചപ്പോൾ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരിന്നു. സിറിയ, ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ഫ്രാന്‍സിസ്കന്‍ സമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് സാവോ പോളോ പ്രവിശ്യ. പ്രവിശ്യയിലെ സമൂഹത്തിന്റെ അധ്യക്ഷനായ ഫാ. ഫിറാസ് ലുട്ഫി ഒ.എഫ്.എം പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആലപ്പോയിലെ ലത്തീന്‍ കത്തോലിക്ക ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വളരെക്കാലമായി കാത്തിരുന്ന സമ്മാനം’ എന്ന വിശേഷണം നല്‍കി പരിശുദ്ധ കന്യകാമാതാവിന് നന്ദി പറഞ്ഞ ഫാ. ഫിറാസ്, ഹോളി ലാന്‍ഡ് കോളേജ് തിരികെ ലഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനും നന്ദി അറിയിച്ചു. യുദ്ധത്താലും, പകര്‍ച്ചവ്യാധിയാലും, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളാലും ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ കൂടുതല്‍ ഫലപ്രദമായി സേവിക്കുന്നതിനു ഫ്രാന്‍സിസ്കന്‍ സഭക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ഡിസംബര്‍ 23ന് ഫ്രാന്‍സിസ്കന്‍ വൈദികര്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയും ഹോളി ലാന്‍ഡ് കെട്ടിടവും തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നതായി ‘ഒറാ പ്രൊ സിറിയ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, രാഷ്ട്രീയക്കാരും പഠിച്ചിറങ്ങിയ ഹോളി ലാന്‍ഡ് കോളേജ് സിറിയയിലെ ചരിത്രപ്രധാനമായ ഒരു സ്ഥാപനമാണ്‌. അതേസമയം ആഭ്യന്തര യുദ്ധത്തിന്റെ പ്രത്യാഘാതത്താല്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന സിറിയന്‍ ജനതക്കിടയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഫ്രാന്‍സിസ്കന്‍ വൈദികര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നീണ്ടകാലത്തെ ആഭ്യന്തര യുദ്ധത്താല്‍ മനസ്സ് മരവിച്ച നൂറുകണക്കിന് കുട്ടികളാണ് ഉല്ലാസത്തിനായി ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-19-09:37:11.jpg
Keywords: ആലപ്പോ, ഫ്രാന്‍സിസ്ക
Content: 14352
Category: 1
Sub Category:
Heading: ‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ ഭരണകൂടം ഫ്രാന്‍സിസ്കന്‍ സഭക്ക് തിരികെ നല്‍കി
Content: ആലപ്പോ: സിറിയന്‍ പട്ടണമായ ആലപ്പോയിലെ ക്രൈസ്തവ സാന്നിധ്യ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ സര്‍ക്കാര്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ സാവോ പോളോ പ്രവിശ്യക്ക് ഔദ്യോഗികമായി തിരികെ നല്‍കി. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നേരത്തെ ദേശസാൽക്കരിച്ചപ്പോൾ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരിന്നു. സിറിയ, ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ഫ്രാന്‍സിസ്കന്‍ സമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് സാവോ പോളോ പ്രവിശ്യ. പ്രവിശ്യയിലെ സമൂഹത്തിന്റെ അധ്യക്ഷനായ ഫാ. ഫിറാസ് ലുട്ഫി ഒ.എഫ്.എം പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആലപ്പോയിലെ ലത്തീന്‍ കത്തോലിക്ക ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വളരെക്കാലമായി കാത്തിരുന്ന സമ്മാനം’ എന്ന വിശേഷണം നല്‍കി പരിശുദ്ധ കന്യകാമാതാവിന് നന്ദി പറഞ്ഞ ഫാ. ഫിറാസ്, ഹോളി ലാന്‍ഡ് കോളേജ് തിരികെ ലഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനും നന്ദി അറിയിച്ചു. യുദ്ധത്താലും, പകര്‍ച്ചവ്യാധിയാലും, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളാലും ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ കൂടുതല്‍ ഫലപ്രദമായി സേവിക്കുന്നതിനു ഫ്രാന്‍സിസ്കന്‍ സഭക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ഡിസംബര്‍ 23ന് ഫ്രാന്‍സിസ്കന്‍ വൈദികര്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയും ഹോളി ലാന്‍ഡ് കെട്ടിടവും തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നതായി ‘ഒറാ പ്രൊ സിറിയ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, രാഷ്ട്രീയക്കാരും പഠിച്ചിറങ്ങിയ ഹോളി ലാന്‍ഡ് കോളേജ് സിറിയയിലെ ചരിത്രപ്രധാനമായ ഒരു സ്ഥാപനമാണ്‌. അതേസമയം ആഭ്യന്തര യുദ്ധത്തിന്റെ പ്രത്യാഘാതത്താല്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന സിറിയന്‍ ജനതക്കിടയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഫ്രാന്‍സിസ്കന്‍ വൈദികര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നീണ്ടകാലത്തെ ആഭ്യന്തര യുദ്ധത്താല്‍ മനസ്സ് മരവിച്ച നൂറുകണക്കിന് കുട്ടികളാണ് ഉല്ലാസത്തിനായി ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-19-10:17:06.jpg
Keywords: ആലപ്പോ, ഫ്രാന്‍സിസ്ക
Content: 14353
Category: 1
Sub Category:
Heading: കൊച്ചിയിൽ അൽക്വയ്ദ ഭീകരർ പിടിയിൽ: വട്ടായിലിച്ചന്റെ പ്രസംഗത്തെ വിമർശിച്ചവർ എവിടെയെന്ന് സോഷ്യൽ മീഡിയ
Content: കൊച്ചി∙ കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരികയും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചിയില്‍ അല്‍ക്വയ്ദ ഭീകരര്‍ പിടിയില്‍. നിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തില്‍ കൊച്ചിയിലും പെരുമ്പാവൂരിലുമായി ഒളിച്ചു താമസിച്ച് ആക്രമണത്തിനു പദ്ധതിയിടുകയായിരുന്ന മൂന്നു ഭീകരരെയാണ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ എന്‍ഐഎ പിടികൂടിയത്. ഇവര്‍ക്കു കേരളത്തില്‍ ഒളിത്താവളം ഒരുക്കുകയും സഹായം നല്‍കുകയും ചെയ്തവരെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിലെ സമസ്ത മേഖലകളിലും തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സന്ദേശത്തെ വിമര്‍ശിച്ചവര്‍ എവിടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഷെക്കെയ്ന ടെലിവിഷനിലെ ഓണ്‍ലൈന്‍ ധ്യാനത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നടത്തിയ പ്രസംഗത്തിനെതിരെ, കേരളത്തില്‍ വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുവെന്ന യുക്തിരഹിതമായ ആരോപണമുന്നയിച്ചായിരിന്നു ചിലര്‍ രംഗത്ത് വന്നത്. എന്നാല്‍ കേരളത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെ അല്‍ക്വയ്ദ ഭീകരര്‍ ഇന്നു പിടിയിലായ വാര്‍ത്തയും ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം നൂറു ശതമാനം ശരിവെയ്ക്കുകയാണെന്നും വൈദികനെതിരെ പോസ്റ്റുകള്‍ എഴുതികൂട്ടിയവര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തയെ എങ്ങനെ സമീപിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദ്യമുയര്‍ത്തി. കേരളത്തിലെ ജനസമൂഹം തമ്മിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥ തകർക്കാൻ മാത്രം ലക്‌ഷ്യംവെച്ച് തീവ്ര ചിന്താഗതിയുള്ള ഒരു കൂട്ടർ വ്യക്തമായ അജണ്ടയോടെ വേരുറപ്പിക്കുന്നുവെന്ന വട്ടായിലച്ചന്‍റെ സന്ദേശത്തെ പൂര്‍ണ്ണമായും സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്നു അറസ്റ്റിലായ കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപര ശാലയില്‍ ജോലി ചെയ്യുന്നുണ്ടായിരിന്നു. ചിലര്‍ നിര്‍മ്മാണ തൊഴിലാളികളായിട്ടാണ് നിലയുറപ്പിച്ചിരിന്നത്. ഇവര്‍ക്ക് ഒളിത്താവളമൊരുക്കാന്‍ സംസ്ഥാനത്തെ ചിലര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും വ്യാപകമാണ്. അതേസമയം രാജ്യത്തു ഇന്നു ആകെ ഒന്‍പത് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-19-13:48:25.jpg
Keywords: ഐ‌എസ്, വട്ടായി
Content: 14354
Category: 24
Sub Category:
Heading: കൊച്ചിയിൽ അൽക്വയ്ദ ഭീകരർ പിടിയിൽ: വട്ടായിലച്ചന്റെ പ്രസംഗത്തെ വിമർശിച്ചവർ എവിടെയെന്ന് സോഷ്യൽ മീഡിയ
Content: കൊച്ചി∙ കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരികയും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചിയില്‍ അല്‍ക്വയ്ദ ഭീകരര്‍ പിടിയില്‍. നിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തില്‍ കൊച്ചിയിലും പെരുമ്പാവൂരിലുമായി ഒളിച്ചു താമസിച്ച് ആക്രമണത്തിനു പദ്ധതിയിടുകയായിരുന്ന മൂന്നു ഭീകരരെയാണ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ എന്‍ഐഎ പിടികൂടിയത്. ഇവര്‍ക്കു കേരളത്തില്‍ ഒളിത്താവളം ഒരുക്കുകയും സഹായം നല്‍കുകയും ചെയ്തവരെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിലെ സമസ്ത മേഖലകളിലും തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സന്ദേശത്തെ വിമര്‍ശിച്ചവര്‍ എവിടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഷെക്കെയ്ന ടെലിവിഷനിലെ ഓണ്‍ലൈന്‍ ധ്യാനത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നടത്തിയ പ്രസംഗത്തിനെതിരെ, കേരളത്തില്‍ വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുവെന്ന യുക്തിരഹിതമായ ആരോപണമുന്നയിച്ചായിരിന്നു ചിലര്‍ രംഗത്ത് വന്നത്. എന്നാല്‍ കേരളത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെ അല്‍ക്വയ്ദ ഭീകരര്‍ ഇന്നു പിടിയിലായ വാര്‍ത്തയും ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം നൂറു ശതമാനം ശരിവെയ്ക്കുകയാണെന്നും വൈദികനെതിരെ പോസ്റ്റുകള്‍ എഴുതികൂട്ടിയവര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തയെ എങ്ങനെ സമീപിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദ്യമുയര്‍ത്തി. കേരളത്തിലെ ജനസമൂഹം തമ്മിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥ തകർക്കാൻ മാത്രം ലക്‌ഷ്യംവെച്ച് തീവ്ര ചിന്താഗതിയുള്ള ഒരു കൂട്ടർ വ്യക്തമായ അജണ്ടയോടെ വേരുറപ്പിക്കുന്നുവെന്ന വട്ടായിലച്ചന്‍റെ സന്ദേശത്തെ പൂര്‍ണ്ണമായും സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്നു അറസ്റ്റിലായ കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപര ശാലയില്‍ ജോലി ചെയ്യുന്നുണ്ടായിരിന്നു. ചിലര്‍ നിര്‍മ്മാണ തൊഴിലാളികളായിട്ടാണ് നിലയുറപ്പിച്ചിരിന്നത്. ഇവര്‍ക്ക് ഒളിത്താവളമൊരുക്കാന്‍ സംസ്ഥാനത്തെ ചിലര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും വ്യാപകമാണ്. അതേസമയം രാജ്യത്തു ഇന്നു ആകെ ഒന്‍പത് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-19-13:51:18.jpg
Keywords: ഐ‌എസ്, വട്ടായി
Content: 14355
Category: 7
Sub Category:
Heading: CCC Malayalam 94 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിനാലാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14356
Category: 1
Sub Category:
Heading: ചൈനയിലെ മതകാര്യ ബ്യൂറോ തട്ടിക്കൊണ്ടുപോയ വൈദികന് 17 ദിവസങ്ങള്‍ക്ക് ശേഷം മോചനം
Content: മിന്‍ഡോങ്ങ്‌: ചൈനയിലെ മതകാര്യ ബ്യൂറോ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗർഭ സഭയിൽപ്പെട്ട കത്തോലിക്ക വൈദികൻ ഫാ. ലിയു മാവോചുന്‍ 17 ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. തടങ്കലില്‍ നിന്നു മോചിതനായ നാല്പത്തിയാറുകാരനായ ഫാ. മാവോചുന്‍ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ സ്വന്തം ഭവനത്തിലെത്തിയെന്നാണ് ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വത്തിക്കാനുമായി ബന്ധമില്ലാത്ത സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് അസോസിയേഷന്റെ കീഴിലുള്ള സ്വതന്ത്ര സഭയില്‍ ചേരുവാന്‍ വിസമ്മതിച്ചതിനാലാണ് ഫാ. മാവോചുന്നിനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് റിലീജിയസ് അഫയേഴ്സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയത്. മിന്‍ഡോങ്ങ്‌ രൂപതയിലെ ഫാ. ലിയു അടക്കം ഇരുപതോളം വൈദികര്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരുവാന്‍ വിസമ്മതിച്ചിട്ടുണ്ട്. അതിനു വേണ്ടി ഇവരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ധമുണ്ടായിരിന്നുവെന്നും ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് ഫാ. ലിയു ചില രോഗികളെ സന്ദര്‍ശിക്കുവാന്‍ ആശുപത്രിയില്‍ പോയിരുന്നു. ഇതേ ദിവസം വൈകീട്ട് റിലീജിയസ് അഫയേഴ്സ് ബ്യൂറോ അയച്ച ആളുകള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരിന്നു. ഫാ. ലിയു തങ്ങളുടെ പക്കലുണ്ട് എന്ന വിവരം മാത്രമാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോ പുറത്തുവിട്ടത്. അനാഥര്‍ക്കിടയിലെ സേവനങ്ങളാല്‍ പ്രശസ്തനായ ഹെബെയി പ്രവിശ്യയിലെ സെന്‍ഡിങ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂലിയസ് ജിയാ ഴിഗുവോയെ അറസ്റ്റ് ചെയ്തത് അടുത്ത നാളുകളിലാണ്. തന്റെ രൂപതയുടെ കീഴിലുള്ള ഇടവകയില്‍ നിന്നും വത്തിക്കാനെ അംഗീകരിക്കാത്ത പാട്രിയോട്ടിക് അസോസിയേഷനില്‍ ചേര്‍ന്ന വൈദികനെ ബിഷപ്പ് നീക്കം ചെയ്തിരുന്നു. ആ വൈദികനെ തിരിച്ചെടുക്കണമെന്നായിരിന്നു പാട്രിയോട്ടിക് അസോസിയേഷന്റെ ആവശ്യം. അതേസമയം ചൈനയിലെ അധോസഭയില്‍പ്പെട്ട കത്തോലിക്ക വൈദികരെ റിലീജിയസ് അഫയേഴ്സ് ബ്യൂറോ തട്ടിക്കൊണ്ടുപോകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-19-15:54:58.jpg
Keywords: ചൈന
Content: 14357
Category: 18
Sub Category:
Heading: പുനരൈക്യ നവതി: സീറോ മലങ്കര സഭക്ക് ആശംസകള്‍ അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. നവതി ആഘോഷങ്ങൾ വിശ്വാസികളുടെ സഭാ ജീവിതത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അപ്പസ്തോലിക അടിത്തറയെ ബലപ്പെടുത്തുമെന്ന് പാപ്പ ആശംസിച്ചു. 1930ൽ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻ്റെ നവതി ആഘോഷങ്ങളോടു അനുബന്ധിച്ച് മേജർ ആർച്ചുബിഷപ്പ് കര്‍ദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. യുവ തലമുറക്ക് അവരുടെ സഭാ ജീവിതത്തിനും വിശുദ്ധ ജീവിതത്തിനും ഈ ആഘോഷങ്ങൾ പ്രചോദനമാകും. മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ആത്മീയ പാരമ്പര്യം, യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷക്ക് ആനന്ദകരമായ സാക്ഷ്യം നൽകുന്നതിനും യേശുവിൻ്റെ കരുണാർദ്രമായ സ്നേഹം ദരിദ്രർക്കും അധ:സ്ഥിതർക്കും, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ മഹാമാരിയുടെ പിടിയിലകപ്പെട്ടവർക്ക് നൽകുന്നതിന് സഹായകരമാകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിലൂടെ ഇതര ക്രൈസ്തവ സമൂഹങ്ങളോടും വിവിധ മത സംസ്കാരങ്ങളോടും തുടർന്നു വരുന്ന ആശയ സംവാദത്തിലൂടെ മനുഷ്യ സമൂഹത്തിൻ്റെ നന്മക്കായി ആഴമുള്ള സഹവർത്തിത്വവും സാഹോദര്യത്തിലൂന്നിയ സഹകരണവും നൽകുന്ന ശാശ്വതമായ ഒരു സംസ്കാരം കെട്ടിപ്പടുക്കുവാൻ കഴിയുമെന്നും മാർപാപ്പ പറഞ്ഞു. മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ സംരക്ഷണത്തിനായി സമർപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്. പാപ്പയ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനാണ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാക്ക് സന്ദേശം കൈമാറിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-19-17:31:26.jpg
Keywords: മലങ്കര, ബാവ
Content: 14358
Category: 1
Sub Category:
Heading: അരനൂറ്റാണ്ടോളം ഇന്ത്യന്‍ സെമിനാരി വിദ്യാർത്ഥികളെ പരിശീലിപ്പിച്ച ബെൽജിയൻ വൈദികൻ അന്തരിച്ചു
Content: റാഞ്ചി: ഭാരതത്തിലെ സെമിനാരി വിദ്യാർത്ഥികളെ അരനൂറ്റാണ്ടോളം പരിശീലിപ്പിച്ച ബെൽജിയൻ സ്വദേശിയായ കത്തോലിക്ക വൈദികൻ അന്തരിച്ചു. സെമിനാരി അധ്യാപകൻ, ധ്യാനപ്രസംഗകൻ, കൗൺസിലർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ച ഈശോ സഭാവൈദികനായ ഫാ. എറിക്ക് ബ്രേ (79)യാണ് ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽവച്ച് ഇന്നലെ മരണമടഞ്ഞത്. ഹൃദയാഘാതമായിരിന്നു. 1940 ഡിസംബർ 10ന് ബെൽജിയത്തിലെ ഇസജെമ്മിലാണ് ഫാ. എറിക് ബ്രേ ജനിച്ചത്. 1959 സെപ്തംബർ 7ന് ഈശോ സഭയിൽ ചേർന്ന അദ്ദേഹം 1965-ല്‍ വൈദിക വിദ്യാർത്ഥിയാണ് റാഞ്ചിയിൽ എത്തിയത്. റാഞ്ചി സെന്റ് ആൽബർട്ട്സ് കോളജിലും, പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠത്തിലും ലുവെനിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മെത്രാൻമാരും സന്യസ്തരും വൈദികരും അൽമായരുമെല്ലാം അദ്ദേഹത്തിന്റെ പിതൃനിർവ്വിശേഷമായ സ്നേഹവും കാരുണ്യവും എക്കാലവും അനുഭവിച്ചിരുന്നുവെന്ന് ഫാ. എറിക് ബ്രേ നാലു പതിറ്റാണ്ട് സേവനമനുഷ്ഠിച്ച റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജ് പ്രസിഡന്‍റ് ഫാ. ജോൺ ക്രാസ്റ്റ അനുസ്മരിച്ചു. റാഞ്ചി ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോയുടെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടന്നു. ബിഷപ്പുമാരായ ബിനയ് കാൺഡുൽനായും തിയോഡോർ മസ്ക്രീനാസും സഹകാർമ്മികരായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബഹുജന പങ്കാളിത്തമില്ലാതെയായിരിന്നു ചടങ്ങുകള്‍.
Image: /content_image/News/News-2020-09-19-18:55:23.jpg
Keywords: സെമിനാരി, ബെല്‍ജിയ
Content: 14359
Category: 1
Sub Category:
Heading: സിറിയൻ ജനതയെ വരിഞ്ഞു മുറുക്കി 'ദാരിദ്ര്യ ബോംബ്': ദയനീയാവസ്ഥ വിവരിച്ച് വത്തിക്കാൻ പ്രതിനിധി
Content: ഡമാസ്ക്കസ്: പത്തു വർഷം നീണ്ട യുദ്ധത്തിന് ഇരകളായ സിറിയൻ ജനത, കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണെന്ന് സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ കർദ്ദിനാൾ മാരിയോ സെനാരി. വർഷങ്ങളായി തുടരുന്ന സംഘർഷത്തിൽ നിരവധി സിറിയക്കാർ കൊല്ലപ്പെട്ടുവെന്നും, 2008 മുതൽ സിറിയയിലെ വത്തിക്കാൻ പ്രതിനിധിയായി സേവനം ചെയ്തു വരുന്ന കർദ്ദിനാൾ സെനാരി ലെസാർവതോറ റോമാനോയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്മരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ദാരിദ്ര്യമെന്ന ബോംബ് 80% ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി എടുക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു ഭക്ഷ്യക്ഷാമമാണ് സിറിയ നേരിടുന്നതെന്ന്‍ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 93 ലക്ഷം ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നില്ല. കൊറോണ വൈറസ് രൂക്ഷമായതിനു ശേഷമാണ് 14 ലക്ഷം ആളുകളെ കൂടി പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്. എന്നാൽ വിഷയത്തെപ്പറ്റി കൂടുതൽ ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ നടക്കുന്നില്ല. മറ്റ് പല സംഘർഷങ്ങളും പോലെ ഇതും ആളുകൾ മറന്നുപോകുന്നു. ആളുകൾക്ക് ഇങ്ങനെയുള്ള വാർത്ത കേൾക്കാൻ താല്പര്യമില്ല. അടുത്തിടെയായി നടന്ന പല സംഭവവികാസങ്ങളും സിറിയയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽ രാജ്യമായ ലെബനോന്റെ കറൻസി മൂല്യം താഴേക്ക് പോയത് രാജ്യത്തെ ബാധിച്ചു. കൂടാതെ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനം, വൈറസ് വ്യാപനം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഇതിനിടയിൽ സിറിയ ലെബനോൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള തങ്ങളുടെ അതിർത്തി അടച്ചു. സിറിയയ്ക്കു അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ ലെബനോനിലെ ബാങ്കുകളിലൂടെയാണ് രാജ്യത്തേക്ക് എത്തിയിരുന്നതെന്ന് കർദ്ദിനാൾ സെനാരി വിശദീകരിച്ചു. 3654 കോവിഡ് കേസുകൾ മാത്രമേ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഈ കണക്ക് തെറ്റാണെന്നാണ് ഐക്യരാഷ്ട്രസഭ പോലും പറയുന്നത്. ആലപ്പോയിൽ സേവനം ചെയ്തു വന്നിരുന്ന രണ്ട് ഫ്രാൻസിസ്കൻ സന്യാസികൾ ഓഗസ്റ്റ് മാസം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞിരുന്നു. യുദ്ധം മൂലം രാജ്യത്തെ ഏകദേശം പകുതിയോളം ആശുപത്രികൾ നാമാവശേഷമായി. ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് രാജ്യത്ത് അതിജീവിക്കുന്നതെന്നും വത്തിക്കാൻ പ്രതിനിധി കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-19-20:27:02.jpg
Keywords: സിറിയ