Contents

Displaying 14641-14650 of 25132 results.
Content: 14995
Category: 9
Sub Category:
Heading: തകർച്ചയിൽ പ്രത്യാശയേകി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: തിരുപ്പിറവിയുടെ സുവിശേഷവുമായി വചന വേദിയിൽ ഫാ. നടുവത്താനിയിലും ഫാ.സാജു ഇലഞ്ഞിയിലും
Content: കോവിഡ് മഹാമാരിയുടെ തകർച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നൽകിക്കൊണ്ട് സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഓൺലൈനിൽ നാളെ നടക്കും. കൺവെൻഷനെ ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓൺലൈൻ ശുശ്രൂഷയാക്കിമാറ്റിയിക്കൊണ്ട് സെഹിയോൻ യുകെയുടെ നവസുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയിൽ ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് ഡിസംബർ മാസ കൺവെൻഷൻ അനുഗ്രഹീത വചന പ്രഘോഷകനായ സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും പ്രശസ്ത ധ്യാനഗുരുവും വിടുതൽ ശുശ്രൂഷകനുമായ ഫാ. സാജു ഇലഞ്ഞിയിലും കൺവെൻഷനിൽ പങ്കുചേരും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഓൺലൈനിൽ നടക്കുമ്പോൾ കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ റവ. ഫാ. ബെനഡിക്‌ടോ ഡിയോടീലിയോയും ഇത്തവണ വചന വേദിയിലെത്തും. യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. {{ http://www.sehionuk.org/LIVE ‍ -> http://www.sehionuk.org/LIVE ‍}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2020-12-11-08:20:46.jpg
Keywords: രണ്ടാം
Content: 14996
Category: 22
Sub Category:
Heading: ജോസഫ് വിശ്വസ്തനായ വളർത്തു പിതാവ്
Content: ഈശോയുടെ കാലഘട്ടത്തിലെ യഹൂദ പാരമ്പര്യമനുസരിച്ചുള്ള വിശ്വാസത്തിലും ജീവിത രീതിയിലും യേശുവിനെ രൂപപ്പെടുത്തിയതിൽ വിശുദ്ധ യൗസേപ്പിനുള്ള പങ്കു ചെറുതല്ല. നിതാന്ത ജാഗ്രതയുള്ള ജോസഫിൻ്റെ കണ്ണുകളിലൂടെയാണ് ഈശോ "ജ്‌ഞാനം നിറഞ്ഞു ശക്‌തനായി, ദൈവത്തിന്റെ കൃപയിൽ (ലൂക്കാ 2 : 40) വളർന്നത്. അതുപോലെ ഈ കാലഘട്ടത്തിൽ കുടുംബമാകുന്ന ഗാർഹിക സഭയിൽ അപ്പൻമാർ തങ്ങളുടെ ദൗത്യം തിരിച്ചറിയണം. കുടുംബമാകുന്ന സഭയിലെ ആദ്യത്തെ സുവിശേഷ പ്രസംഗകൻ കുടുംബനാഥനായിരിക്കണം. മക്കൾ കണി കണ്ടു ഉണരേണ്ട നന്മയായിരിക്കണം അപ്പൻ്റെ വിശ്വാസ ജീവിതം. പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഈശോയെ ജറുസലേം ദൈവാലയത്തിൽ കാണാതായയി, മൂന്നു ദിവസം മറിയത്തോടൊപ്പം ഈശോക് ക്കായി പരിഭ്രാന്തിയോടെ അന്വേഷിച്ച ജോസഫിനെ തിരു ലിഖിതങ്ങളിൽ കണ്ടുമുട്ടുന്നു. ദൈവാലയത്തിൽ കണ്ടെത്തിയപ്പോൾ ഈശോ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. (ലൂക്കാ 2 : 46). മകനെ കാണാതായപ്പോൾ ഏതു പിതാവിൻ്റെതു പോലെ ആ പിതൃ ഹൃദയവും വേദനിച്ചു. പക്ഷേ മകനെ ദൈവാലയത്തിൽത്തന്നെ കണ്ടുമുട്ടിയപ്പോൾ ആ അപ്പൻ്റെ ഹൃദയം അതിലധികം സന്തോഷിച്ചു. കാരണംതൻ്റെ വളർത്തുഗുണം മകനെ കർത്തൃ സന്നിധിയിലേക്കാണ് അടിപ്പിച്ചത്. പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനാകാൻ ഈശോയ്ക്കു സാധിച്ചത് ജോസഫും മറിയവും ഈശോയെ ദൈവപ്രീതിയിൽ വളർത്തിയതു നിമിത്തമാണ്. അവരുടെ വിശ്വാസ പരിശീലനം ഈ കാലഘട്ടത്തിലെ മാതാപിതാക്കൾക്കുള്ള ഉത്തമമായ മാതൃകയാണ്. തിരു കുടുംബത്തിലെ ചില ജിവിത മനോഭാവങ്ങൾ നമ്മുടെ ഭവനങ്ങളെയും തിരു കടുംബമാക്കും. ലളിത ജീവിതം, നിതാന്ത ജാഗ്രത , സഭയോടും മതാചാരങ്ങളോടുമുള്ള കൂറ് ദൈവാശ്രയത്വ ബോധം തുടങ്ങിയവ അവയിൽ ചിലതാണ്. വിശുദ്ധർ സ്വർഗ്ഗത്തിൽ വലിയ ശക്തി അനുഭവിക്കുന്നു എന്നത് ശരിയാണ്, പക്ഷേ അവർ സേവകരെന്ന നിലയിലാണ് മധ്യസ്ഥത നിർവ്വഹിക്കുന്നത്, അവരാരും യജമാനൻമാരായി ആജ്ഞാപിക്കാറില്ല. എന്നാൽ വിശുദ്ധ യൗസേപ്പിന് ഭൂമിയിൽ ഈശോയ്ക്കു മേൽ അധികാരം ഉണ്ടായിരുന്നതിനാൽ അവൻ ആഗ്രഹിക്കുന്ന ഏതു കാര്യങ്ങളും സ്വർഗ്ഗത്തിലുള്ള അവൻ്റെ വളർത്തുപുത്രൻ സാധിച്ചു കൊടുക്കുന്നു എന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2020-12-11-08:24:52.jpg
Keywords: ജോസഫ്, യൗസേ
Content: 14997
Category: 10
Sub Category:
Heading: ടെലിഫോണ്‍ മുഖേനയുള്ള കുമ്പസാരത്തിന് സാധുതയില്ല: വിശദീകരണവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ടെലിഫോണിലൂടെയുള്ള കുമ്പസാരത്തിന്റെ സാധുത സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വത്തിക്കാന്‍. ഫോണിലൂടെയുള്ള കുമ്പസാരങ്ങള്‍ക്ക് സാധുതയുണ്ടാവില്ലെന്ന്‍ വത്തിക്കാന്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സാ വ്യക്തമാക്കി. മഹാമാരിയെ തുടര്‍ന്നു കൂദാശകള്‍ പോലും സ്വീകരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണെങ്കിലും ഫോണിലൂടേയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടേയുമുള്ള കുമ്പസാരങ്ങള്‍ക്ക് സാധുതയുണ്ടാവില്ലെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 5ന് ‘എല്‍’ഒസ്സെര്‍വേട്ടോറെ റൊമാനോ’ എന്ന വത്തിക്കാന്‍ വാര്‍ത്താപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ വ്യക്തത വരുത്തിയത്. അനുതാപിയുടെ യഥാര്‍ത്ഥ സാന്നിധ്യവും വാക്കുകളുടെ യഥാര്‍ത്ഥ കൈമാറ്റവും ഫോണിലൂടെയുള്ള കുമ്പസാരത്തില്‍ സാധ്യമല്ലെന്നും വാക്കുകള്‍ പുനര്‍സൃഷ്ടിക്കുന്ന വൈദ്യുത പ്രകമ്പനങ്ങള്‍ മാത്രമാണുള്ളതെന്നും, അതിനാല്‍ പാപപരിഹാരത്തിനുള്ള ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് സാധുതയില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വൈറസ് ബാധിച്ച് മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന രോഗികളുള്ള ആശുപത്രികള്‍ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ കൂട്ടായ പാപപരിഹാരം അനുവദിക്കണമോ വേണ്ടയോ എന്ന് പ്രാദേശിക മെത്രാന്മാര്‍ക്ക് തീരുമാനിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വൈദികര്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്നും രോഗികള്‍ കേള്‍ക്കുംവിധം ഉച്ചത്തില്‍ സംസാരിക്കുവാന്‍ ശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിച്ചു. കുമ്പസാരത്തിന് വൈദികന്റെയും അനുതാപിയുടേയും ശാരീരിക സാന്നിധ്യമുണ്ടായിരിക്കണമെന്നാണ് സഭാനിയമങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൂദാശകള്‍ നല്‍കുവാന്‍ വൈദികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിച്ചുകൊണ്ട് തന്നെ നേരിട്ടുള്ള കുമ്പസാരങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുവാന്‍ വൈദികരോടും വിശ്വാസികളോടും നിര്‍ദ്ദേശിക്കേണ്ടത് മെത്രാന്‍മാരുടെ ചുമതലയാണ്. പ്രാദേശിക മേഖലകളിലെ രോഗബാധയുടെ സാഹചര്യം കണക്കിലെടുത്തു വേണം നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍. അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി മാര്‍ച്ചില്‍ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് കര്‍ദ്ദിനാള്‍ ചെയ്തത്. ദൈവ സ്നേഹത്തില്‍ നിന്നുമുള്ള പൂര്‍ണ്ണ അനുതാപത്തോടേയും, എത്രയും പെട്ടെന്ന് കൗദാശികമായ കുമ്പസാരം നടത്താമെന്ന ഉറച്ച തീരുമാനത്തോടേയും അപേക്ഷിച്ചാല്‍ പാപപരിഹാരം നേടാമെന്നാണ് അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്. മാര്‍ച്ച് 20ന് തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയും ഈ സാധ്യതയെക്കുറിച്ച് പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-11-10:29:17.jpg
Keywords: കുമ്പസാ
Content: 14998
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം ഉറപ്പുവരുത്തണം; സന്നദ്ധ സംഘടനകളോട് സഹായമെത്തിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: സിറിയയിലെയും ഇറാഖിലെയും മധ്യപൂര്‍വ്വേഷ്യയിലെ മറ്റ് അയല്‍ രാജ്യങ്ങളിലും നിലനിൽക്കുന്ന പ്രതിസന്ധി ഗുരുതരമാണെന്നും ഇവിടങ്ങളില്‍ സഹായമെത്തിക്കുവാന്‍ പരിശ്രമിക്കണമെന്നും സന്നദ്ധ സംഘടനകളോട് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വ്യാഴാഴ്ച മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ നേതാക്കളുടെ വെർച്വൽ മീറ്റിംഗിലാണ് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം നല്‍കിയത്. ഈ രാജ്യങ്ങളിലെ ക്രിസ്തീയ സാന്നിധ്യം എല്ലായ്പ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും സമാധാനം, പുരോഗതി, വികസനം, ജനങ്ങൾ തമ്മിലുള്ള അനുരഞ്ജനം എന്നിവ പുനഃസ്ഥാപിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സമഗ്ര മാനവിക വികസനത്തിനയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി സംഘടിപ്പിച്ച മീറ്റിംഗ്, സൂം പ്ലാറ്റ്ഫോമിലാണ് നടത്തപ്പെട്ടത്. സന്നദ്ധ സംഘടനകൾ, രൂപത പ്രതിനിധികൾ, മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന വിവിധ ക്രൈസ്തവ സഭ പ്രതിനിധികൾ എന്നിവയുൾപ്പെടെ പ്രാദേശിക കത്തോലിക്കാ സന്നദ്ധ സംഘടനകളുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും നിരവധി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മേഖലയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിവിധ സഭാ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം നവീകരിക്കുവാന്‍ യോഗം സഹായകമായെന്ന് വത്തിക്കാന്‍ പിന്നീട് പത്രകുറിപ്പില്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-11-11:15:35.jpg
Keywords: പാപ്പ, മധ്യപൂര്‍
Content: 14999
Category: 14
Sub Category:
Heading: ജ്ഞാനികള്‍ക്ക് വഴികാട്ടിയായ ബത്‌ലഹേമിലെ നക്ഷത്രം ഡിസംബർ 21ന് വീണ്ടും? അപൂര്‍വ്വ ആകാശവിസ്മയം ഒരുങ്ങുന്നു
Content: ന്യൂയോര്‍ക്ക്: ഡിസംബർ ഇരുപത്തിയൊന്നാം തീയതി അപൂര്‍വ്വ ആകാശ വിസ്മയത്തിന് ലോകം സാക്ഷ്യം വഹിക്കുവാന്‍ ഒരുങ്ങവേ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യേശുക്രിസ്തുവിലേക്ക് എത്താന്‍ ജ്ഞാനികൾക്ക് വഴികാട്ടിയായ ബെത്‌ലഹേമിലെ നക്ഷത്രത്തോട് ഉപമിച്ച് വിശ്വാസികൾ. ശനി, വ്യാഴം ഗ്രഹങ്ങൾ ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന ദൃശ്യവിസ്മയമാണ് ഡിസംബർ 21ന് ഒരുങ്ങുന്നത്. ഇരു ഗ്രഹങ്ങളും ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് മൂലം വലിയൊരു നക്ഷത്ര സമാനമായ വസ്തു ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തെത്താൻ ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തോടാണ് വിശ്വാസികൾ ഇതിനെ ഉപമിക്കുന്നത്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം 20 വർഷത്തിലൊരിക്കൽ ഇങ്ങനെ ഒരു പ്രതിഭാസം നടക്കുന്നതാണെങ്കിലും, ഇരു ഗ്രഹങ്ങളും ഇത്രയ്ക്ക് അടുത്ത വരുന്നത് വളരെ വിചിത്രമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനുമുമ്പ് ഇരു ഗ്രഹങ്ങളും ഇത്രയും അടുത്ത് വന്നത് 1226 മാർച്ച് മാസം നാലാം തീയതിയാണെന്ന് റൈസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കുറിപ്പിൽ ശാസ്ത്രജ്ഞനായ പാട്രിക് ഹാർട്ടികൻ വെളിപ്പെടുത്തി. നോർത്ത് അമേരിക്കയിൽ ഡിസംബർ 21നു സൂര്യഗ്രഹണത്തിനു ശേഷമായിരിക്കും പ്രതിഭാസം കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന വെളിച്ചം പൂര്‍ണ്ണ ചന്ദ്രൻറെ വെളിച്ചത്തെക്കാൾ അധികമായിരിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. ക്രിസ്മസിനോട് അടുത്ത ദിവസം അപൂര്‍വ്വ ദൃശ്യവിസ്മയം സംഭവിക്കുന്നതിനാലാണ് ബത്‌ലഹേമിലെ നക്ഷത്രവുമായി ആളുകൾ ഇതിനെ താരതമ്യം ചെയ്യുന്നത്. ബത്‌ലഹേമിലെ നക്ഷത്രം ഒരുപക്ഷേ ഒരു സൂപ്പർനോവയോ, അതുമല്ലെങ്കിൽ വ്യാഴവും, ശനിയും, ശുക്രനും അടുത്തു വന്ന പ്രതിഭാസമോ ആയിരിക്കാമെന്ന് പ്രമുഖ മീറ്റീയോറോളജിസ്റ്റായ മാർക്ക് കോളിൻസ് അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-11-13:47:19.jpg
Keywords: അപൂര്‍വ്വ
Content: 15000
Category: 1
Sub Category:
Heading: സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനുള്ള നടപടികള്‍ക്കെതിരെ മെത്രാന്‍ സമിതി
Content: ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുവാനുള്ള നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍. സ്വിസ്സ് സെനറ്റ് പാസ്സാക്കിയ ബില്‍ ഭരണപരവും, നിയമപരവും, ധാര്‍മ്മികപരവുമായി തെറ്റുകള്‍ നിറഞ്ഞതാണെന്ന് ഡിസംബര്‍ 4ന് സ്വിസ്സ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2013ല്‍ ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി അവതരിപ്പിച്ച “സകലര്‍ക്കും വിവാഹം” എന്ന് പേരിട്ടിരിക്കുന്ന ബില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 1നാണ് സെനറ്റ് പാസ്സാക്കിയത്. സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കുന്നതിനും, സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ബീജദാനത്തിനുള്ള അനുമതിക്കും, സ്വവര്‍ഗ്ഗ പങ്കാളികളുടെ പൗരത്വത്തിനും, ദത്തെടുക്കല്‍ അവകാശങ്ങള്‍ക്കും പുതിയ ബില്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇതില്‍ രാജ്യത്തെ കത്തോലിക്ക മെത്രാന്‍മാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പൗരാവകാശങ്ങളുടെ കാര്യത്തിലും, സാമൂഹ്യ ക്ഷേമപദ്ധതികളിലും എല്‍.ജി.ബി.ടി സമൂഹത്തിന്റെ തുല്യത മെത്രാന്‍സമിതി അംഗീകരിക്കുന്നുണ്ടെന്നും അതിനാല്‍ സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് ഒരു വിവേചനമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ‘വിവാഹം എന്ന കൂദാശ കത്തോലിക്കാ സഭയുടെ പ്രാഥമിക ചുമതലകളില്‍ ഒന്നാണ്, ദൈവത്തിന്റെ സന്നിധിയില്‍വെച്ച് പുരുഷനും സ്ത്രീയും തമ്മില്‍ സുസ്ഥിരവും പ്രത്യുല്‍പ്പാദനപരവും സ്നേഹത്തില്‍ അധിഷ്ടിതവുമായ ഐക്യത്തെയാണ് സഭ വിവാഹമെന്ന കൂദാശയില്‍ പ്രഘോഷിക്കുന്നത്. ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ഐ.വി.എഫ് ചികിത്സയില്‍ ബലികഴിക്കപ്പെടുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിന് പുറമേ വൈകല്യമുള്ള ഭ്രൂണങ്ങളെ ഒഴിവാക്കുന്നതിനുള്ള സാധ്യതയും കൂടുതലാണെന്ന്‍ മാത്രമല്ല പ്രത്യുല്‍പ്പാദനത്തെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുകയാണെന്നും അത് ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. എല്‍.ജി.ബി.ടി സമൂഹത്തെ സ്നേഹത്തോടും കരുണയോടും കൂടി പരിഗണിക്കേണ്ടതാണെന്നു കത്തോലിക്ക പ്രബോധനം പഠിപ്പിക്കുന്നതെങ്കിലും സ്വവര്‍ഗ്ഗബന്ധം പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമെന്നാണ് സഭ വ്യക്തമാക്കുന്നുണ്ട്.. മുന്‍ പാപ്പയായിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ കര്‍ദ്ദിനാളായിരിക്കെ എഴുതി 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അംഗീകാരം നല്‍കിയ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രമാണത്തിലും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതല്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-11-17:00:58.jpg
Keywords: സ്വവര്‍ഗ്ഗ
Content: 15001
Category: 18
Sub Category:
Heading: ഫാ. പോൾ പീടിയേക്കൽ ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ
Content: ജയ്പൂർ: ജയ്പൂർ ഹോളി ഫാമിലി ഇടവക വികാരി ഫാ. പോൾ പീടിയേക്കലിനെ ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേൽ തട്ടിൽ, ജയ്പൂർ മിഷൻ സോണൽ വികാരിയായി നിയമിച്ചു. രാജസ്ഥാനിലെ പന്ത്രണ്ട് ജില്ലകളിലായി വളർന്ന് വരുന്ന സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതിന് വികാരി ജനറാൾ ഫാ. ജയിംസ് പാലക്കലിന്റെ നിർദ്ദേശപ്രകാരമാണ് നിയമനം. ജയ്പൂർ സിറ്റി പാരിഷ്, ജോട്ട് വാര സെന്റ് തോമസ് ചർച്ച്, കോട്ട മാർ സ്ലീവാ ചർച്ച്, സെന്റ് ജൂഡ് മിഷൻ ബുന്ധി, ബിവാഡി സെന്റ് ജോസഫ് ചർച്ച് എന്നിവിടങ്ങളിൽ കാനോൻ നിയമം നിഷ്കർഷിക്കുന്ന ഫൊറോന വികാരിയുടെ ചുമതലകൾ അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. നിലവിൽ ജയ്പൂർ ഹോളി ഫാമിലി ചർച്ചിന്റെ വികാരിയായി സേവനമനുഷ്ടിക്കുകയായിരിന്നു ഫാ. പോൾ.
Image: /content_image/India/India-2020-12-11-19:18:41.jpg
Keywords: മിഷന്‍, റാഫേല്‍
Content: 15002
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാന്‍ ഏഴു നിര്‍ദേശങ്ങളുമായി വത്തിക്കാന്‍
Content: റോം: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന മാര്‍ഗ്ഗങ്ങളില്‍ വ്യക്തതയുമായി വത്തിക്കാന്‍. ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ നീളുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തില്‍ ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സാധ്യതകളുണ്ടെന്ന് വത്തിക്കാന്‍ ഡിക്രിയിലൂടെ അറിയിച്ചു. അനുരജ്ഞന കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം കൈക്കൊള്ളുകയും, പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് പൂര്‍ണ്ണദണ്ഡ വിമോചനത്തിന് യോഗ്യത നേടാന്‍ അര്‍ഹരാകുന്നത്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) #{black->none->b->വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തില്‍ എങ്ങനെ ദണ്ഡവിമോചനം പ്രാപിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് വത്തിക്കാന്‍ മീഡിയ മലയാള വിഭാഗം പുറത്തിറക്കിയ ഏഴു മാര്‍ഗ്ഗങ്ങള്‍ ചുവടെ നല്‍കുന്നു ‍}# 1. #{green->none->b-> ദൈവഹിതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം ‍}# ദൈവപിതാവിന്റെ ഹിതത്തോടും പുത്രസഹജമായ വിധേയത്വവും അനുസരണയും വഴി കാണിച്ച യഥാര്‍ത്ഥമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യനെയാണ് സഭ വിശുദ്ധ യൗസേപ്പിതാവിനെ വിശ്വാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവഹിതത്തോടുളള വിധേയത്വം, ദൈവഹിതം എന്നീ വിഷയങ്ങളെക്കുറിച്ച് മുപ്പതു മിനിറ്റ് ധ്യാനിക്കുകയോ, വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നതാണ്. 2. #{green->none->b->കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അവസരം ‍}# വിശുദ്ധ യൗസേപ്പിനെ സുവിശേഷം വിശേഷിപ്പിക്കുന്നത് “നീതിമാന്‍” എന്ന വിളിപ്പേരോടെയാണ് (മത്തായി 1:19). ദൈവീക രഹസ്യങ്ങളുടെ അഗാധതയെ മൗനമായും വിശ്വസ്തതയോടെയും ഹൃദയത്തിലേറ്റി സമൂഹത്തിലും കുടുംബത്തിലും മാന്യമായി ജീവിച്ച ലാളിത്യതയുള്ള മനുഷ്യനായിരുന്ന നസ്രത്തിലെ ജോസഫ്. നിശബ്ദത, പ്രാര്‍ത്ഥന, വിവേകം, വിശ്വസ്തത, നീതിയുടെ മാതൃക എന്നീ ഗുണഗണങ്ങള്‍ ക്രൈസ്തവമക്കള്‍ പാലിക്കേണ്ടതാണെന്ന് ഡിക്രി അനുസ്മരിപ്പിക്കുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികള്‍ വേണ്ട ഒരുക്കത്തോടെ പൂര്‍ണ്ണദണ്ഡ വിമോചനത്തിന് ആവശ്യമായ പ്രാഥമിക കാര്യങ്ങള്‍ കൂടി ചെയ്യുന്നവര്‍ പ്രത്യേക വര്‍ഷത്തില്‍ പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിക്ക് അര്‍ഹരായിത്തീരും. 3. #{green->none->b->കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ദണ്ഡവിമോചനത്തിന് അവസരം ‍}# വിശുദ്ധ യൗസേപ്പിനു നല്‍കുന്ന ശ്രദ്ധേയമായ വിശേഷണമാണ് “തിരുക്കുടുംബ പാലകന്‍”. കന്യകാമറിയത്തിന്‍റെ വിരക്ത ഭര്‍ത്താവ്, യേശുവിന്‍റെ നൈയ്യാമിക പിതാവ് എന്നിങ്ങനെ നസ്രത്തിലെ കുടുംബത്തെ തന്‍റെ കരവേലകൊണ്ടും വിരക്തമായ ജീവിതംകൊണ്ടും പരിപാലിച്ച പുണ്യവാന്‍ ഇന്നും കുടുംബങ്ങള്‍ക്ക് പ്രചോദനവും മധ്യസ്ഥനും മാതൃകയുമാണ്. അതിനാല്‍ ഈ ജൂബിലി വര്‍ഷത്തില്‍ ആത്മീയവും കൗദാശീകവുമായ ഒരുക്കങ്ങളോടെ കുടുംബങ്ങളില്‍ ഒരുമയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അര്‍ഹരാണെന്ന് ഡിക്രി രേഖപ്പെടുത്തുന്നു. 4. #{green->none->b->തൊഴില്‍ വിശ്വസ്തതയോടെ ചെയ്യുന്നവര്‍ക്ക് ‍}# 1955-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് വിശുദ്ധ യൗസേപ്പിനെ “തൊഴിലാളികളുടെ മധ്യസ്ഥനാ”യി സഭാമക്കള്‍ക്കു നല്കിയത്. അതുവഴി തൊഴിലിന്‍റെ മാഹാത്മ്യം, സാമൂഹിക ജീവിതവും നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും മൂല്യങ്ങള്‍ കൈമാറുവാനാണ് വിശുദ്ധ യൗസേപ്പിന്‍റെ മാതൃകയിലും മാദ്ധ്യസ്ഥത്തിലും സഭ ഉദ്ബോധിപ്പിക്കുന്നത്. അതിനാല്‍ ഓരോരുത്തരും അവരുടെ തൊഴിലിനെ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിക്കായി പരിശ്രമിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു. 5. #{green->none->b->പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ‍}# ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും കുടിയേറ്റവും സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു (മത്തായി 2: 14). മനുഷ്യര്‍ അപകട സന്ധികളും, പരിത്യക്തതയും പാര്‍ശ്വവത്ക്കരണവും അനുഭവിക്കുമ്പോള്‍ ദൈവം കാവല്ക്കാരനായി എത്തുമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. അതിനാല്‍ ക്ലേശിക്കുന്ന കുടിയേറ്റക്കാര്‍ക്കും, പീഡിതരായ ക്രൈസ്തവര്‍ക്കും വേണ്ടി ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും സഭ പൂര്‍ണ്ണദണ്ഡ വിമോചനം വാഗ്ദാനംചെയ്യുന്നു. 6. #{green->none->b->വിശുദ്ധന്‍റെ ദിനാചരണങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ‍}# വിശുദ്ധ യൗസേപ്പിന്‍റെ വണക്കത്തിനും മധ്യസ്ഥതയ്ക്കുമുള്ള ആഗോളപ്രസക്തി ഈ ഡിക്രി പുനര്‍സ്ഥാപിക്കുന്നുണ്ട്. ഇതുവഴി മാര്‍ച്ച് 19-ലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍, മെയ് 1-നുള്ള തൊഴിലാളി മധ്യസ്ഥന്‍റെ തിരുനാള്‍, ബൈസന്‍റൈന്‍ പാരമ്പര്യത്തിലെ യൗസേപ്പിതാവിന്‍റെ ഞായര്‍ എന്നീ ദിനങ്ങള്‍ ആദരവോടെ ആചരിക്കുകയും, അന്നേ ദിവസങ്ങളില്‍ കൗദാശീകമായ ഒരുക്കത്തോടെ പങ്കെടുത്ത് പരിശുദ്ധ പിതാവിന്‍റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിന് അര്‍ഹരാണ്. 7. #{green->none->b->അജപാലന മേഖലയില്‍ ഉള്ളവര്‍ക്ക് ‍}# അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുരഞ്ജന കൂദാശ, രോഗീലേപനം, രോഗികള്‍ക്ക് പരിശുദ്ധ കുര്‍ബാന നല്കല്‍ എന്നിവ തീക്ഷ്ണതയോടെ പരികര്‍മ്മം ചെയ്തുകൊണ്ട് രോഗീപരിചരണത്തില്‍ വ്യാപൃതരായിക്കൊണ്ട് പരിശുദ്ധ പിതാവിന്‍റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-11-22:16:03.jpg
Keywords: ദണ്ഡ
Content: 15003
Category: 10
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാന്‍ ഏഴു നിര്‍ദേശങ്ങളുമായി വത്തിക്കാന്‍
Content: റോം: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന മാര്‍ഗ്ഗങ്ങളില്‍ വ്യക്തതയുമായി വത്തിക്കാന്‍. ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ നീളുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തില്‍ ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സാധ്യതകളുണ്ടെന്ന് വത്തിക്കാന്‍ ഡിക്രിയിലൂടെ അറിയിച്ചു. അനുരജ്ഞന കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം കൈക്കൊള്ളുകയും, പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് പൂര്‍ണ്ണദണ്ഡ വിമോചനത്തിന് യോഗ്യത നേടാന്‍ അര്‍ഹരാകുന്നത്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) #{black->none->b->വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തില്‍ എങ്ങനെ ദണ്ഡവിമോചനം പ്രാപിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് വത്തിക്കാന്‍ മീഡിയ മലയാള വിഭാഗം പുറത്തിറക്കിയ ഏഴു മാര്‍ഗ്ഗങ്ങള്‍ ചുവടെ നല്‍കുന്നു ‍}# 1. #{green->none->b-> ദൈവഹിതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം ‍}# ദൈവപിതാവിന്റെ ഹിതത്തോടും പുത്രസഹജമായ വിധേയത്വവും അനുസരണയും വഴി കാണിച്ച യഥാര്‍ത്ഥമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യനെയാണ് സഭ വിശുദ്ധ യൗസേപ്പിതാവിനെ വിശ്വാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവഹിതത്തോടുളള വിധേയത്വം, ദൈവഹിതം എന്നീ വിഷയങ്ങളെക്കുറിച്ച് മുപ്പതു മിനിറ്റ് ധ്യാനിക്കുകയോ, വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നതാണ്. 2. #{green->none->b->കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അവസരം ‍}# വിശുദ്ധ യൗസേപ്പിനെ സുവിശേഷം വിശേഷിപ്പിക്കുന്നത് “നീതിമാന്‍” എന്ന വിളിപ്പേരോടെയാണ് (മത്തായി 1:19). ദൈവീക രഹസ്യങ്ങളുടെ അഗാധതയെ മൗനമായും വിശ്വസ്തതയോടെയും ഹൃദയത്തിലേറ്റി സമൂഹത്തിലും കുടുംബത്തിലും മാന്യമായി ജീവിച്ച ലാളിത്യതയുള്ള മനുഷ്യനായിരുന്ന നസ്രത്തിലെ ജോസഫ്. നിശബ്ദത, പ്രാര്‍ത്ഥന, വിവേകം, വിശ്വസ്തത, നീതിയുടെ മാതൃക എന്നീ ഗുണഗണങ്ങള്‍ ക്രൈസ്തവമക്കള്‍ പാലിക്കേണ്ടതാണെന്ന് ഡിക്രി അനുസ്മരിപ്പിക്കുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികള്‍ വേണ്ട ഒരുക്കത്തോടെ പൂര്‍ണ്ണദണ്ഡ വിമോചനത്തിന് ആവശ്യമായ പ്രാഥമിക കാര്യങ്ങള്‍ കൂടി ചെയ്യുന്നവര്‍ പ്രത്യേക വര്‍ഷത്തില്‍ പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിക്ക് അര്‍ഹരായിത്തീരും. 3. #{green->none->b->കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ദണ്ഡവിമോചനത്തിന് അവസരം ‍}# വിശുദ്ധ യൗസേപ്പിനു നല്‍കുന്ന ശ്രദ്ധേയമായ വിശേഷണമാണ് “തിരുക്കുടുംബ പാലകന്‍”. കന്യകാമറിയത്തിന്‍റെ വിരക്ത ഭര്‍ത്താവ്, യേശുവിന്‍റെ നൈയ്യാമിക പിതാവ് എന്നിങ്ങനെ നസ്രത്തിലെ കുടുംബത്തെ തന്‍റെ കരവേലകൊണ്ടും വിരക്തമായ ജീവിതംകൊണ്ടും പരിപാലിച്ച പുണ്യവാന്‍ ഇന്നും കുടുംബങ്ങള്‍ക്ക് പ്രചോദനവും മധ്യസ്ഥനും മാതൃകയുമാണ്. അതിനാല്‍ ഈ ജൂബിലി വര്‍ഷത്തില്‍ ആത്മീയവും കൗദാശീകവുമായ ഒരുക്കങ്ങളോടെ കുടുംബങ്ങളില്‍ ഒരുമയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അര്‍ഹരാണെന്ന് ഡിക്രി രേഖപ്പെടുത്തുന്നു. 4. #{green->none->b->തൊഴില്‍ വിശ്വസ്തതയോടെ ചെയ്യുന്നവര്‍ക്ക് ‍}# 1955-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് വിശുദ്ധ യൗസേപ്പിനെ “തൊഴിലാളികളുടെ മധ്യസ്ഥനാ”യി സഭാമക്കള്‍ക്കു നല്കിയത്. അതുവഴി തൊഴിലിന്‍റെ മാഹാത്മ്യം, സാമൂഹിക ജീവിതവും നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും മൂല്യങ്ങള്‍ കൈമാറുവാനാണ് വിശുദ്ധ യൗസേപ്പിന്‍റെ മാതൃകയിലും മാദ്ധ്യസ്ഥത്തിലും സഭ ഉദ്ബോധിപ്പിക്കുന്നത്. അതിനാല്‍ ഓരോരുത്തരും അവരുടെ തൊഴിലിനെ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിക്കായി പരിശ്രമിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു. 5. #{green->none->b->പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ‍}# ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും കുടിയേറ്റവും സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു (മത്തായി 2: 14). മനുഷ്യര്‍ അപകട സന്ധികളും, പരിത്യക്തതയും പാര്‍ശ്വവത്ക്കരണവും അനുഭവിക്കുമ്പോള്‍ ദൈവം കാവല്ക്കാരനായി എത്തുമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. അതിനാല്‍ ക്ലേശിക്കുന്ന കുടിയേറ്റക്കാര്‍ക്കും, പീഡിതരായ ക്രൈസ്തവര്‍ക്കും വേണ്ടി ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും സഭ പൂര്‍ണ്ണദണ്ഡ വിമോചനം വാഗ്ദാനംചെയ്യുന്നു. 6. #{green->none->b->വിശുദ്ധന്‍റെ ദിനാചരണങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ‍}# വിശുദ്ധ യൗസേപ്പിന്‍റെ വണക്കത്തിനും മധ്യസ്ഥതയ്ക്കുമുള്ള ആഗോളപ്രസക്തി ഈ ഡിക്രി പുനര്‍സ്ഥാപിക്കുന്നുണ്ട്. ഇതുവഴി മാര്‍ച്ച് 19-ലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍, മെയ് 1-നുള്ള തൊഴിലാളി മധ്യസ്ഥന്‍റെ തിരുനാള്‍, ബൈസന്‍റൈന്‍ പാരമ്പര്യത്തിലെ യൗസേപ്പിതാവിന്‍റെ ഞായര്‍ എന്നീ ദിനങ്ങള്‍ ആദരവോടെ ആചരിക്കുകയും, അന്നേ ദിവസങ്ങളില്‍ കൗദാശീകമായ ഒരുക്കത്തോടെ പങ്കെടുത്ത് പരിശുദ്ധ പിതാവിന്‍റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിന് അര്‍ഹരാണ്. 7. #{green->none->b->അജപാലന മേഖലയില്‍ ഉള്ളവര്‍ക്ക് ‍}# അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുരഞ്ജന കൂദാശ, രോഗീലേപനം, രോഗികള്‍ക്ക് പരിശുദ്ധ കുര്‍ബാന നല്കല്‍ എന്നിവ തീക്ഷ്ണതയോടെ പരികര്‍മ്മം ചെയ്തുകൊണ്ട് രോഗീപരിചരണത്തില്‍ വ്യാപൃതരായിക്കൊണ്ട് പരിശുദ്ധ പിതാവിന്‍റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-11-22:23:32.jpg
Keywords: ദണ്ഡ
Content: 15004
Category: 18
Sub Category:
Heading: ബഹുസ്വരത സംരക്ഷിക്കുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: തിരുവനന്തപുരം: ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരത്ത് രാജ്ഭവനില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച 'ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രജുഡീസ് ടു നണ്‍'' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ബഹുസ്വരത അംഗീകരിക്കപ്പെടുകയും നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ സാധിക്കൂ എന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും തങ്ങളുടെ സവിശേഷമായ പ്രവര്‍ത്തനശൈലിമൂലം ജനങ്ങളുടെ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2020-12-12-05:48:47.jpg
Keywords: ആലഞ്ചേ