Contents

Displaying 16301-16310 of 25122 results.
Content: 16672
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ സര്‍ക്കാരിന്റെ മനപ്പൂര്‍വമുള്ള ഉപേക്ഷ: അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡിസി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്ക. ഇന്ത്യന്‍ സര്‍ക്കാരിന്റെ മനപ്പൂര്‍വമുള്ള ഉപേക്ഷയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കലാശിച്ചതെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള സുപ്രധാന പങ്ക് അംഗീകരിക്കാന്‍ എല്ലാ സര്‍ക്കാരുകളും തയാറാകണമെന്ന് ഓഫീസ് ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നടക്കുന്നതു ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യു‌എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു. ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് 'സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ' എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം ഇതില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക്, ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് 'സിപിസി' എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം നൽകിയിരുന്നു. 'സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ' അഥവാ ‘Country of Particular Concern (CPC)’ എന്നതാണ് സിപിസി കാറ്റഗറി. നിക്കരാഗ്വ, നൈജീരിയ, ചൈന എന്നിവയാണ് ഈ കാറ്റഗറിയിൽ ഇപ്പോഴേ ഉള്ള മറ്റു ചില രാജ്യങ്ങൾ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-09-11:20:07.jpg
Keywords: അമേരിക്ക, യു‌എസ്
Content: 16673
Category: 1
Sub Category:
Heading: ഭീമ കൊറഗാവ്: തെളിവുകള്‍ എന്‍‌ഐ‌എ വ്യാജമായി നിര്‍മ്മിച്ചത്, വെളിപ്പെടുത്തലുമായി യു‌എസ് ഫോറന്‍സിക് ഏജന്‍സി
Content: ന്യൂഡല്‍ഹി: ഭീമ കൊറേഗാവില്‍ ആക്രമണത്തിന് ആഹ്വാനം നല്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് ജലിലിടയ്ക്കപ്പെട്ട് ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ഫാ. സ്റ്റാന്‍ സ്വാമി അടക്കമുള്ളവര്‍ക്കെതിരേയുള്ള തെളിവുകള്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടതെന്ന് അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സി. യുഎസ് ഫോറന്‍സിക് ഏജന്‍സി ആഴ്‌സനല്‍ കണ്‍സള്‍ട്ടിംഗാണ് നിര്‍ണ്ണായക കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് മരണം വരെ സ്റ്റാൻ സ്വാമി വാദിച്ചിരുന്നു. യു‌എസ് ഏജന്‍സി നടത്തിയ ഫോറൻസിക് അന്വേഷണം ആദ്യം എൻ.‌ഡി.‌ടി.വിയും വാഷിംഗ്ടൺ പോസ്റ്റുമാണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. സൈബർ തെളിവുകൾ എന്ന പേരിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഇ-മെയിലുകളുടെ ആധികാരികതയാണ് അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക്‌ ‌‌ വിദഗ്‌ധർ ചോദ്യം ചെയ്തിരിക്കുന്നത്. സ്റ്റാൻ സ്വാമിക്കൊപ്പം അറസ്റ്റിലായവരിലൊരാളാണ് അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്ങും. കേസിൽ കസ്റ്റഡിയിലുള്ള 16 മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരിൽ അറസ്റ്റിലായ ആദ്യ വ്യക്തികളിൽ ഒരാളാണ് ഗാഡ്‌ലിങ്. ഗാഡ്ലിംഗിന്റെ കംപ്യൂട്ടറിലൂടെ മാല്‍വെയറുകള്‍ വഴി ചില വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെന്നാണു ഫോറന്‍സിക് ഏജന്‍സിയുടെ കണ്ടെത്തല്‍. 2019ൽ പൂനെ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ തനിക്കെതിരെ അന്വേഷണ ഏജൻസികൾ സമർപ്പിച്ച ഇ-മെയിൽ തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്‌തിരുന്നു. സുരേന്ദ്ര ഗാഡ്‌ലിങ്ങിൻെറ കമ്പ്യൂട്ടറിൽ നിന്ന്‌‌ പിടിച്ചെടുത്തെന്ന പേരിലാണ്‌ ഇ-മെയിൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്‌. ഫാ. സ്റ്റാന്‍ സ്വാമിക്കു മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിനു മതിയായ തെളിവുണ്ടെന്നും യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യം നല്കരുതെന്നുമാണ് ( എന്‍‌ഐ‌എ ) ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ ബോധിപ്പിച്ചത്. ഈ തെളിവുകളുടെ വിശ്വാസ്യതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. വിഷയം വിവാദമായെങ്കിലും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് എന്‍‌ഐ‌എ നിലപാട്. എഫ്‌എ‌എ. സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ എന്‍‌ഐ‌എ വിവേചനപരമായ നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-09-12:45:52.jpg
Keywords: സ്റ്റാന്‍
Content: 16674
Category: 1
Sub Category:
Heading: നാലു വർഷമായി ഇസ്ലാമിക തീവ്രവാദികളുടെ പിടിയിൽ: സഹോദരന് വികാരനിർഭരമായ കത്തയച്ച് കത്തോലിക്ക സന്യാസിനി
Content: ബൊഗോട്ട: നാലു വർഷങ്ങൾക്കു മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മാലിയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫ്രാൻസിസ്കൻ സന്യാസിനി സിസ്റ്റർ ഗ്ലോറിയ നർവേഴ്സ് സെസിലിയ സഹോദരന് അയച്ച കത്ത് ചര്‍ച്ചയാകുന്നു. 57 വയസ്സുള്ള സിസ്റ്റർ ഗ്ലോറിയ സഹോദരനായ എഡ്ഗർ നർവേഴ്സ് അർഗോട്ടിക്ക് ഫെബ്രുവരി മാസം അയച്ച കത്ത് കഴിഞ്ഞദിവസം ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പുറത്തുവിട്ടതോടെയാണ് കത്ത് മാധ്യമ ശ്രദ്ധ നേടുന്നത്. സന്നദ്ധ സംഘടനയായ റെഡ്ക്രോസ് വഴിയാണ് സിസ്റ്റർ സഹോദരന് കത്തയച്ചത്. മെയ് മാസത്തിലാണ് കത്ത് കുടുംബത്തിന് ലഭിക്കുന്നത്. "ഞാൻ എല്ലാവർക്കും ആശംസകൾ നേരുന്നു. നല്ല കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുകയും അവർക്ക് ആയുരാരോഗ്യം നൽകുകയും ചെയ്യട്ടെ. ഞാൻ നാലു വർഷമായി തടവറയിലാണ്. ഇപ്പോൾ ഞാൻ പുതിയൊരു സംഘടനയുടെ പക്കലാണ്," കത്തിലെ ഏതാനും വരികൾ ഇങ്ങനെയാണ്. തന്നെ ഇപ്പോൾ തടങ്കലിൽ വച്ചിരിക്കുന്നത് ദി ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീംസ് എന്ന സംഘടനയാണെന്ന് സിസ്റ്റർ ഗ്ലോറിയ സൂചിപ്പിച്ചിട്ടുണ്ട്. സാഹലിൽ പ്രവർത്തിക്കുന്ന അൽക്വയ്ദയുമായി ബന്ധമുള്ള ഒരു തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് ഈ സംഘടന എന്ന് കരുതപ്പെടുന്നു. തന്റെ വിമോചനത്തിന് വേണ്ടി പ്രാർത്ഥിക്കാനും സിസ്റ്റർ ഗ്ലോറിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയും ഫ്രാൻസിസ്കൻ സന്യാസിനി പങ്കുവെച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലാണ് സിസ്റ്റർ ഗ്ലോറിയ നർവേഴ്സ് അർഗോട്ടി ജനിച്ചത്. സഹോദരൻ എഡ്ഗർ അവിടെയുള്ള ഒരു സ്കൂളിലെ അധ്യാപകനാണ്. റെഡ് ക്രോസ് സംഘടനയിൽ നിന്ന് ലഭ്യമായ വിവരങ്ങളനുസരിച്ച് തന്റെ സഹോദരിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എഡ്ഗർ പറഞ്ഞു. 2020 ഒക്ടോബർ എട്ടിന് തീവ്രവാദികൾ ബന്ധികളാക്കിയിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാകുകയായിരിന്നു. ഇതിനിടയിൽ സിസ്റ്ററിന്റെ മോചനത്തിനായി മാർച്ച് മാസം മാലിയിലേക്ക് പുറപ്പെട്ട കൊളംബിയൻ സംഘത്തിന് തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കാതെ ജൂൺ മാസം തിരികെ മടങ്ങേണ്ടിവന്നു. മാലിയിലെ സർക്കാർ അട്ടിമറിയെ തുടർന്നുണ്ടായ സംഘർഷങ്ങൾ മൂലമാണ് അവർക്ക് തിരിച്ചു മടങ്ങേണ്ടി വന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-09-15:19:25.jpg
Keywords: കന്യാസ്ത്രീ, സന്യാസ
Content: 16675
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: കാനഡയിലെ തദ്ദേശീയ നേതാക്കള്‍
Content: ഒട്ടാവ: കാനഡയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി കാനഡയിലെ തദ്ദേശീയ നേതാക്കള്‍. റെസിഡെന്‍ഷ്യല്‍ സ്കൂള്‍ അതിക്രമങ്ങളെ അതിജീവിച്ച തദ്ദേശീയ ഗോത്ര സംഘടനകള്‍ക്ക് ഈ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന ഊഹാപോഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പങ്കില്ലെന്നും ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശീയ നേതാക്കളും റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കഴിഞ്ഞിട്ടുള്ളവരും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 21ന് ശേഷം നിരവധി കത്തോലിക്കാ ദേവാലയങ്ങളാണ് കാനഡയില്‍ പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇതിനു പുറമേ, കത്തോലിക്കാ ദേവാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഭാഗികമായി കത്തി നശിക്കുകയോ, ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നേരത്തെ പ്രവർത്തനം അവസാനിപ്പിച്ച കത്തോലിക്ക റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് തദ്ദേശീയരായ കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ആക്രമങ്ങള്‍ നടന്നത്. ഇതേത്തുടര്‍ന്നു അക്രമങ്ങള്‍ക്ക് പിന്നിലുള്ളത് ഗോത്രവര്‍ഗ്ഗ സംഘടനകള്‍ ആണെന്ന ആരോപണവും ഉയര്‍ന്നിരിന്നു. ഗോത്രവര്‍ഗ്ഗമേഖലയിലാണ് ദേവാലയങ്ങള്‍ കൂടുതലായും അഗ്നിക്കിരയായത്. ആല്‍ബര്‍ട്ടാ, ഒന്‍റാരിയോ എന്നീ പ്രവിശ്യകളിലെ ദേവാലയങ്ങളാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായിരിക്കുന്നത്. കാല്‍ഗരിയിലെ വിയറ്റ്നാമീസ് ദേവാലയമായ അലയന്‍സ് ദേവാലയം, ഒന്‍റാരിയോയിലെ സിക്സ് നാഷന്‍സ് ലാന്‍ഡിലെ ജോണ്‍സ്ഫീല്‍ഡ് ബാപ്റ്റിസ്റ്റ് ദേവാലയം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രണ്ടു തീപിടുത്തങ്ങളും മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന സംശയം പോലീസ് ഉയര്‍ത്തിയിരിന്നു. സ്പ്രൂസ്‌ലാന്‍ഡിലെ ട്രിനിറ്റി യുണൈറ്റഡ് ചര്‍ച്ചിലുണ്ടായ തീപിടുത്തവും പോലീസ് അന്വേഷിക്കുന്നുണ്ട്. തീപിടുത്തമുണ്ടായ ദേവാലയങ്ങളില്‍ 4 എണ്ണം ബ്രിട്ടീഷ് കൊളംബിയയിലുള്ള ദേവാലയങ്ങളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-09-16:21:41.jpg
Keywords: കാനഡ
Content: 16676
Category: 11
Sub Category:
Heading: അമേരിക്കയില്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി 2700 മൈല്‍ സൈക്കിള്‍ യാത്ര: 'ബൈക്കിംഗ് ഫോര്‍ ബേബീസ്' ജൂലൈ 11ന് ആരംഭിക്കും
Content: വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രചാരണവും, പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണവും ലക്ഷ്യമാക്കിയുള്ള പന്ത്രണ്ടാമത് നാഷ്ണല്‍ ബൈസൈക്കിള്‍ റൈഡായ “ബൈക്കിംഗ് ഫോര്‍ ബേബീസ്” അമേരിക്കയില്‍ ജൂലൈ 11ന് ആരംഭിക്കും. കോളേജ് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ഉള്‍പ്പെടെ അന്‍പതോളം പേരാണ് ഇക്കൊല്ലത്തെ റൈഡില്‍ പങ്കെടുക്കുന്നത്. ഒരുദിവസം 100 മൈല്‍ എന്ന കണക്കില്‍ മൊത്തം 2,700 മൈലുകളോളം സഞ്ചരിക്കുവാനാണ് പദ്ധതി. ‘ബൈക്കിംഗ് ഫോര്‍ ബേബീസ്’ എന്നെഴുതിയ മഞ്ഞ ബനിയനും ധരിച്ചാണ് സൈക്കിളോട്ടക്കാര്‍ റൈഡില്‍ പങ്കെടുക്കുക. പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങള്‍ക്ക് വേണ്ടി ഏതാണ്ട് 2,25,000 ഡോളര്‍ സമാഹരിക്കുവാനാണ് ഇക്കൊല്ലത്തെ റൈഡ് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തുക സമാഹരിക്കുവാന്‍ കഴിഞ്ഞാല്‍ സംഘാടകര്‍ തങ്ങളുടെ ചരിത്രത്തിലാദ്യമായി പത്തുലക്ഷം ലക്ഷം ഡോളര്‍ എന്ന ലക്ഷ്യം മറികടക്കും. മാസങ്ങള്‍ നീണ്ട പരിശീലനത്തിനും, തങ്ങളുടെ പ്രാദേശിക പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങളെക്കുറിച്ചും, ദൗത്യത്തേക്കുറിച്ചും നീണ്ട പഠനത്തിനും ശേഷമാണ് സൈക്കിളോട്ടക്കാര്‍ റൈഡില്‍ പങ്കെടുക്കുന്നത്. ഗ്രീന്‍ ബേ, വിസ്കോണ്‍സിന്‍, കൊളംബസ്, ഒഹിയോ, നാഷെസ്, മിസ്സിസ്സിപ്പി,-ഹോളി, കോളറാഡോ എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനസംഘങ്ങളാണ് ഇത്തവണത്തെ റൈഡില്‍ പങ്കെടുക്കുന്നത്. സാംസ്കാരിക അന്ധകാരത്തിലേക്ക് വെളിച്ചം കൊണ്ടുവരുവാനും, റോഡുകളില്‍ പ്രതീക്ഷയും, സാക്ഷ്യവും നല്‍കുവാനുമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. സംഘടനയുടെ ബോര്‍ഡ് ചെയര്‍മാനായ ജിമ്മി ബെക്കറും, അദ്ദേഹത്തിന്റെ സുഹൃത്ത് മൈക്ക് ഷാഫറും ചേര്‍ന്ന്‍ 2009 മാര്‍ച്ചിലാണ് ബൈക്കിംഗ് ഫോര്‍ ബേബീസിന് ആരംഭം കുറിച്ചത്. സതേണ്‍ ഇല്ലിനോയിസ്‌ യൂണിവേഴ്സിറ്റി കാര്‍ബണ്‍ഡേലില്‍ നിന്നും 600 മൈല്‍ എന്ന ലക്ഷ്യവുമായി ആരംഭിച്ച യാത്രയില്‍ പ്രാദേശിക പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്ക് വേണ്ടി 14,000 ഡോളറാണ് അന്ന് സമാഹരിച്ചത്. 2010-ലാണ് ബൈക്കിംഗ് ഫോര്‍ ബേബീസ് ഒരു ദേശീയ സൈക്കിള്‍ റൈഡായി മാറിയത്. അന്ന് ന്യൂ ഓര്‍ലീന്‍സില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 8 ദിവസമെടുത്ത് ഇല്ലിനോയിസിലെ ഷാംപേനിലാണ് അവസാനിച്ചത്. കഴിഞ്ഞവര്‍ഷത്തെ റൈഡ് ഫ്ലോറിഡയില്‍ നിന്നും ആരംഭിച്ച്, ടെക്സാസ്, ലൂയിസിയാന വഴി ഷിക്കാഗോയിലാണ് അവസാനിച്ചു. 2017-ലെ ബൈക്കിംഗ് ഫോര്‍ ബേബീസ് റൈഡ് സെന്റ്‌ ലൂയീസിലേക്കു നടത്തിയത് കുരിശും വഹിച്ചുകൊണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-09-22:06:08.jpg
Keywords: അബോര്‍ഷ, ഗര്‍ഭസ്ഥ
Content: 16677
Category: 22
Sub Category:
Heading: സ്വർഗ്ഗം നേടാൻ ജോസഫ് ഹൃദയത്തിന്റെ ഈ സവിശേഷതകൾ സ്വന്തമാക്കുക
Content: മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണല്ലോ ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്‍റെ പ്രധാന ധര്‍മ്മം. ജീവനുള്ള ചലനാത്മകമായ ,കഠിനാധ്വാനം ചെയ്യുന്ന ദശ ലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം . കേവലം 300 ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു ജീവിതകാലം മുതൽ ഹൃദയം ചെയ്യുന്ന ജോലിയിൽ നിന്ന് ഉണ്ടാകുന്ന ഊർജം ചന്ദ്രനിലേക്കും തിരിച്ചും വാഹനമോടിക്കാൻ പ്രര്യാപ്തമാണത്രേ പണ്ഡിതമതം ഇനി നമുക്കു വിശുദ്ധ യൗസേപ്പിൻ്റെ ഹൃദയത്തിലേക്കു വരാം . വിശുദ്ധ യൗസേപ്പിതാവിൻ്റെ ഹൃദയത്തിൻ്റെ മൂന്നു സവിശേഷതകൾ കാത്തു സൂക്ഷിച്ചാൽ സ്വർഗ്ഗത്തിലേക്കുള്ള വാഹനം ഭയം കൂടാതെ ഓടിക്കാൻ ഏതു വിശ്വാസിക്കും സാധിക്കും. അനുസരണം ഹേറോദോസ് രാജാവിൻ്റെ കൈകളിൽ നിന്നു ഈശോയെയും മറിയത്തെയും രക്ഷിച്ചതു യൗസേപ്പിതാവായിരുന്നു. അതിനു നിമിത്തമായത് ദൈവീക പദ്ധതികളിൽ വിശ്വസിച്ചിരുന്ന യൗസേപ്പിതാവിൻ്റെ അനുസരണമുള്ള ഹൃദയത്താലായിരുന്നു. കുടുംബത്തെ സംരക്ഷിക്കുക എന്നത് ഏതൊരു പുരുഷൻ്റെയും പ്രധാന കർത്തവ്യമാണല്ലോ തന്നെ ഭരമേല്പിച്ചവരെ കാത്തു സംരക്ഷിക്കുക എന്നത് പൗരഷത്വത്തിൻ്റെ ലക്ഷണമാണ്. അതിനാലാണ് കുടുംബങ്ങുടെയും സഭയുടെയും സംരക്ഷകനും നിയന്താവുമായി യൗസേപ്പിതാവിനെ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. അനുസരണയുള്ള ഹൃദയത്തിൽ ദൈവീക ദൗത്യങ്ങൾക്ക് സ്വർത്ഥ താൽപര്യങ്ങളെക്കാൾ സ്ഥാനവും വിലയുമുണ്ട്. മാലാഖയുടെ സ്വരം ശ്രവിച്ചതേ അനുസരണയുള്ള യൗസേപ്പിതാവിൻ്റെ ഹൃദയത്തിൽ സർവ്വതും സമർപ്പിക്കാനുള്ള എളിമയും ഹൃദയ വിശാലതയും തെളിഞ്ഞു വന്നു. ✝️ ആത്മദാനം. യൗസേപ്പിതാവിൻ്റെ ഹൃദയത്തിൻ്റെ രണ്ടാമത്തെ സവിശേഷത ആത്മദാനമായിരുന്നു. അനുസരണം ജീവിത വ്രതമാക്കിയ ഒരു വ്യക്തിയുടെ ആത്മസമർപ്പണം ആത്മദാനത്തിലാണ് പൂർണ്ണതയിലെത്തുന്നത്. സ്വയം ശൂന്യനാക്കിയ ഈശോ കാൽവരിയിൽ ആത്മ ദാനമായി. യൗസേപ്പ് മറിയത്തിനും ഈശോയ്ക്കും സംരക്ഷകനാകാൻ തീരുമാനിച്ചതു വഴി ആത്മദാനത്തിൻ്റെ ദിവ്യ ചൈതന്യം ആ ഹൃദയത്തിൽ സന്നിഹിതമായതിനാലായിരുന്നു. യൗസേപ്പിതാവിൻ്റെ സന്നദ്ധത സ്വയം ബലിയായിത്തീരുവാനുള്ള ആർജ്ജവത്തിൻ്റെ ബഹിർസ്ഫുരണമായിരുന്നു. ✝️ നിശബ്ദത. ജോസഫ് ഹൃദയത്തിൻ്റെ മൂന്നാമത്തെ സവിശേഷത അതു നിശബ്ദ ഹൃദയം ആയിരുന്നു എന്നായിരുന്നു. . നിശബ്ദതയിൽ ദൈവം ശബ്ദിച്ച ആ ഹൃദയം സദാ കർമ്മനിരതമായിരുന്നു. നിശബ്ദതയിൽ ദൈവവചനത്തിനു ജിവിതംകൊണ്ടു സാക്ഷ്യം നൽകുവാൻ യൗസേപ്പിതാവിനു സാധിച്ചു. നിശബ്ദതയിൽ മറ്റെന്തിനെക്കാളും തന്നെ ശ്രവിക്കുന്നവനുമായി ദൈവ പിതാവ് ഒരു ഉടമ്പടി ഉണ്ടാക്കി അതാണ് യൗസേപ്പിതാവിൻ്റെ ദൈവപുത്രൻ്റെ വളർത്തപ്പ സ്ഥാനം. യൗസേപ്പിതാവിനെപ്പോലെ അനുസരണവും ആത്മദാനവും നിശബ്ദതയും അഭ്യസിച്ചാൽ നമ്മുടെ ഹൃദങ്ങൾക്കും സ്വർഗ്ഗം അവകാശമാക്കാൻ കഴിയും.
Image: /content_image/SeasonalReflections/SeasonalReflections-2021-07-09-23:04:39.jpg
Keywords: ജോസഫ
Content: 16678
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിയ ഏര്‍ദോഗന്റെ ആ ഒപ്പുവെയ്ക്കലിന് ഇന്നേക്ക് ഒരാണ്ട്: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവര്‍
Content: ഇസ്താംബൂള്‍: ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. എന്നാല്‍ ഇത് മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. 2020 ജൂലൈ 24നു ആദ്യമായി ദേവാലയത്തില്‍ നിസ്ക്കാരം നടന്നു. ഈ ദിവസം ഗ്രീക്ക് സഭയുടെ ആഹ്വാന പ്രകാരം വിലാപ ദിനമായാണ് ആചരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-10-11:03:26.jpg
Keywords: ഹാഗിയ
Content: 16679
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം
Content: മുംബൈ: ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലോ ജുഡീഷല്‍ കസ്റ്റഡിയിലോ മരണം സംഭവിച്ചാല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ട്. പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷമാകും അന്വേഷണമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ തിങ്കളാഴ്ച 1.30നായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ജയിലില്‍ അദ്ദേഹം കടുത്ത വിവേചനത്തിന് ഇരയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-10-12:18:52.jpg
Keywords: സ്റ്റാന്‍
Content: 16680
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഞായറാഴ്ചത്തെ ത്രികാലജപ പ്രാര്‍ത്ഥന ജെമെല്ലി ആശുപത്രിയില്‍ നിന്ന്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഞായാറാഴ്ച പതിവുള്ള ത്രികാലജപ പ്രാര്‍ത്ഥന റോമിലെ ജെമെല്ലി ആശുപത്രിയില്‍വച്ചു ചൊല്ലുമെന്നു വത്തിക്കാന്‍. വന്‍കുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ഈ ആശുപത്രിയില്‍ വിശ്രമിക്കുന്ന മാര്‍പാപ്പ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. നാളെ ഞായറാഴ്ച ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പാപ്പ പതിവു ത്രികാലജപ പ്രാര്‍ത്ഥന നടത്തുമെന്നും പാപ്പയ്ക്ക് വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥന യാചിക്കുകയാണെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ തന്റെ വാസസ്ഥലത്തുള്ള ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോള്‍ മുതല്‍ അദ്ദേഹത്തെ പരിചരിച്ചവര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. റോമിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ പ്രദേശമായ മോണ്ടെ മാരിയോയിലാണ് വിശാലമായ ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2021-07-10-13:49:47.jpg
Keywords: പാപ്പ
Content: 16681
Category: 1
Sub Category:
Heading: ഭ്രൂണഹത്യ മനുഷ്യാവകാശമല്ല: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്നതിനെ ശക്തമായി എതിര്‍ത്തുക്കൊണ്ട് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ബെൽജിയത്തിലെ ബ്രസ്സൽസിൽ കഴിഞ്ഞമാസം നടന്ന യൂറോപ്യൻ യൂണിയൻ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്ന മറ്റിക്ക് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പ്രമേയം 255 നെതിരെ 378 വോട്ടുകൾക്ക് പാസാക്കിയിരിന്നു. 42 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റിപ്പോർട്ടിൽ പറയുന്ന നിർവചനത്തെ പരിശുദ്ധ സിംഹാസനം തള്ളിക്കളയുന്നതായി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ ജൂലൈ ഏഴാം തീയതി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലേക്ക് നടത്തിയ യാത്രാമധ്യേ പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് ഈ കാര്യത്തിൽ എന്താണെന്ന് ചിന്തിക്കാൻ പ്രയാസമില്ലെന്ന് റേഡിയോ റെനാസെൻഗക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2270, 2271 ഖണ്ഡികകള്‍ യഥാക്രമം ഇപ്രകാരം പഠിപ്പിക്കുന്നു, "മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ്". "മനഃപൂർവം നടത്തുന്ന ഗർഭഛിദ്രം ധാർമികതിൻമയാണെന്നു സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്." പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തില്‍ പോർച്ചുഗീസ് വിദേശകാര്യമന്ത്രി അഗസ്റ്റോസ് സാൻറ്റോസ് സിൽവയുമായി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ കൂടിക്കാഴ്ച നടത്തി. 2023 ലോക യുവജന സമ്മേളനത്തിന് വേദിയാകുന്നത് പോർച്ചുഗലാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവജനങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കുമെന്ന് പ്രതീക്ഷയിലാണ് സംഘാടകർ. ജൂലൈ ഒന്നാം തീയതി രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ലെബനോനിലെ ക്രൈസ്തവ നേതാക്കളുമായി വത്തിക്കാനിൽ പാപ്പ നടത്തിയ കൂടിക്കാഴ്ചയെ പറ്റിയും ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ പരാമർശിച്ചു. ക്രൈസ്തവ നേതാക്കൾ തിരികെ മടങ്ങി ജനങ്ങളോടും, സർക്കാർ പ്രതിനിധികളോടും സംസാരിക്കുമെന്നും, വത്തിക്കാന് എന്തെല്ലാം ഇടപെടൽ നടത്താൻ സാധിക്കുമെന്നതിനെ പറ്റി ചിന്തിക്കുമെന്നും, പരിശുദ്ധ സിംഹാസനം അതിന് തയ്യാറാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-10-16:12:55.jpg
Keywords: ഭ്രൂണ