Contents

Displaying 16741-16750 of 25118 results.
Content: 17113
Category: 1
Sub Category:
Heading: പാപ്പയുടെ ആരാധനാപരമായ തിരുകര്‍മ്മങ്ങളുടെ മേല്‍നോട്ടമുള്ള മോണ്‍. ഗുയിദോ മരിനി മെത്രാന്‍ പദവിയില്‍
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ആരാധനാപരമായ തിരുകര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന (മാസ്റ്റര്‍ ഓഫ് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ്) മോണ്‍. ഗുയിദോ മരിനിയെ വടക്കന്‍ ഇറ്റലിയിലെ ടോര്‍ടോണ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. മോണ്‍. മരിനിയുടെ സ്വന്തം അതിരൂപതയായ ജെനോവയിലെ മെത്രാപ്പോലീത്ത വഴി ഇക്കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് ഇതുസംബന്ധിച്ച അറിയിപ്പ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടത്. വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിതനായ മോണ്‍. വിറ്റോറിയോ ഫ്രാന്‍സെസ്കോ വിയോളയുടെ പിന്‍ഗാമിയായിട്ടാണ് മോണ്‍. മരിനി ഏതാണ്ട് 2,80,000ത്തോളം വിശ്വാസികളുള്ള ടോര്‍ടോണ രൂപതയുടെ മെത്രാനായി അഭിഷിക്തനാവുന്നത്. 1965 ജനുവരി 31-ന് ജെനോവയില്‍ ജനിച്ച മോണ്‍. മരിനി ബിരുദപഠനത്തിനു ശേഷം ജെനോവയിലെ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1989 ഫെബ്രുവരി 4നായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. സഭാ നിയമങ്ങളിലും, പൊതു നിയമങ്ങളിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം പൊന്തിഫിക്കല്‍ സലേഷ്യന്‍ സര്‍വ്വകലാശാലയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ സൈക്കോളജിയില്‍ ബിരുദവും കരസ്ഥമാക്കി. ജിയോവാനി കനേസ്ട്രി (1988-1995), ഡയോനിഗി ടെറ്റമാൻസി (1995-2002), ടാർസിസിയോ ബെർട്ടോൺ തുടങ്ങിയ കര്‍ദ്ദിനാള്‍മാരുടെ സെക്രട്ടറി ആയി സേവനമനുഷ്ടിച്ചിട്ടുള്ള മോണ്‍. മരിനി ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന്റെ കാനന്‍ ലോ ലെക്ച്ചററായും, പ്രിസ്ബൈറ്ററല്‍ കൗണ്‍സില്‍ അംഗമായും, സാന്‍ ലോറന്‍സോ കത്തീഡ്രല്‍ കാനോനായും, രൂപതയുടെ സ്കൂള്‍സ് ഓഫീസ് ഡയറക്ടറായും, ആര്‍ക്കിഎപ്പിസ്കോപ്പല്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടറായും, ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സിലറായും, എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ അംഗമായും സേവനം ചെയ്തിട്ടുണ്ട്. 2018 - 2019 അക്കാദമിക വര്‍ഷത്തില്‍ ‘പൊന്തിഫിക്കല്‍ അഥനേയം സാന്റ് അന്‍സെല്‍മോ' യൂണിവേഴ്സിറ്റിയിലെ പേപ്പല്‍ ലിറ്റര്‍ജി വിഭാഗം അധ്യാപകനായും ഇദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. പൗരോഹിത്യം സ്വീകരിച്ചതിനുശേഷം, ആത്മീയ പ്രബോധനങ്ങളും, ആത്മീയ ദിശാബോധം നല്‍കലും, യുവജന കൂട്ടായ്മകളെയും വിവിധ ആത്മീയ കൂട്ടായ്മകളെ സഹായിക്കലുമായി തന്റെ പ്രേഷിത ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് മോണ്‍. മരിനി. 2007-ല്‍ പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്റെ മാസ്റ്ററായി ബെനഡിക്ട് പതിനാറാമന്‍ പാപ്പയാല്‍ നിയമിതനായ മോണ്‍. മരിനി ഫ്രാന്‍സിസ് പാപ്പയുടെ കാലത്തും ഈ പദവിയില്‍ തുടരുകയായിരുന്നു. 2019-ല്‍ പൊന്തിഫിക്കല്‍ മ്യൂസിക്കല്‍ ചാപ്പലിന്റെ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-31-13:25:36.jpg
Keywords: പാപ്പ, ആരാധന
Content: 17114
Category: 1
Sub Category:
Heading: ബ്യൂണസ് അയേഴ്സിലെ മെട്രോപ്പൊളിറ്റന്‍ കത്തീഡ്രല്‍ പ്രക്ഷോഭകര്‍ വികൃതമാക്കി
Content: ബ്യൂണസ് അയേഴ്സ് : അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ മെട്രോപ്പൊളിറ്റന്‍ കത്തീഡ്രല്‍ ബൈബിളിനും പുരോഹിതര്‍ക്കും, എതിരായ ചുവരെഴുത്തുകളാല്‍ വികൃതമാക്കി. വര്‍ക്കേഴ്സ് സോഷ്യലിസ്റ്റ് മൂവ്മെന്റ് (എം.എസ്.റ്റി), പോളോ ഒബ്രെരോ എന്നീ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് പ്ലാസാ ഡെ മേയോ സ്ക്വയറില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തവരാണ് കത്തീഡ്രലിനെതിരെ അക്രമം അഴിച്ചു വിട്ടത്. 'ദേവാലയങ്ങള്‍ കത്തിക്കുക', 'പുരോഹിതര്‍ ലൈംഗീക പീഡകര്‍', 'ഞാന്‍ ബൈബിള്‍ വായിക്കുകയല്ല പുകയ്ക്കുകയാണ് ചെയ്യുന്നത്' എന്നിങ്ങനെ പ്രകോപനപരമായ വാക്യങ്ങളാണ് ദേവാലയ ഭിത്തികളില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr"><a href="https://twitter.com/hashtag/MarchaNacionalContraElGatilloF%C3%A1cil?src=hash&amp;ref_src=twsrc%5Etfw">#MarchaNacionalContraElGatilloFácil</a><br><br>Plaza de Mayo: Realizaron pintadas en las fachadas de la Catedral Metropolitana, el Cabildo y el Palacio Municipal durante una manifestación.<br><br> Informa <a href="https://twitter.com/adanielagian?ref_src=twsrc%5Etfw">@adanielagian</a> en <a href="https://twitter.com/hashtag/ElDiario?src=hash&amp;ref_src=twsrc%5Etfw">#ElDiario</a> <a href="https://t.co/ogKpKrkKhF">pic.twitter.com/ogKpKrkKhF</a></p>&mdash; C5N (@C5N) <a href="https://twitter.com/C5N/status/1431383893081460737?ref_src=twsrc%5Etfw">August 27, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ‘റിലീജിയസ് റെസ്പക്റ്റ് നെറ്റ്വര്‍ക്ക്’ എന്ന മതസ്വാതന്ത്ര്യ ശൃംഖല അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. ഇത്തരം ഹീന പ്രവര്‍ത്തികള്‍ക്കെതിരെയോ, വിദ്വേഷപരമായ പ്രസ്താവനകള്‍ക്കെതിരെയോ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്നു സംഘടന ആരോപിച്ചു. പൊതു അധികാരികളുടെ മടികാരണമാണ് ഇത്തരത്തിലുള്ള വിവേകശൂന്യമായ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ കൂടിവരുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇതിനെതിരെ കോടതിയില്‍ പരാതി സമര്‍പ്പിക്കും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-31-14:57:27.jpg
Keywords: അര്‍ജ
Content: 17115
Category: 18
Sub Category:
Heading: ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ കേരള ലേബർ മൂവ്മെന്റ് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന കെ എൽ എം മെറിറ്റ് അവാർഡ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സോഷ്യൽ മീഡിയായെ ഒത്തിരിയെറെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ ആത്മനിയന്ത്രണം പാലിക്കണമെന്നും അടിമകൾ ആകരുതെന്നും നന്നായി പ്രാർത്ഥിക്കുകയും, നന്നായി പഠിച്ച് നാട്ടിൽ തന്നെ ഗവൺമെന്റ് ജോലികൾക്കായി പരിശ്രമിക്കണമെന്നും മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു. തുടർന്ന് വികാരി ജനറാൾ റവ. ഫാദർ ജോസഫ് വാണിയപുരയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു. സണ്ണി അഞ്ചിൽ സ്വാഗതം ആശംസിച്ചു. അതിരൂപത ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം ആമുഖ പ്രസംഗം നടത്തി. സോബിച്ചൻ ജോസഫ് നന്ദി രേഖപ്പെടുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-31-15:50:48.jpg
Keywords: പെരുന്തോ
Content: 17116
Category: 1
Sub Category:
Heading: ക്ലരീഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ പദവിയില്‍ ഫാ. മാത്യു വട്ടമറ്റം വീണ്ടും
Content: റോം: പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പെയിനില്‍ സ്ഥാപിതമായ സന്യാസസമൂഹമായ ക്ലരീഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ പദവിയിലേക്ക് പാലാ രൂപതാംഗമായ ഫാ. മാത്യു വട്ടമറ്റം സി.എം.എഫ് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തുകൊണ്ടിരിന്ന അദ്ദേഹത്തെ ഇന്നലെ ഓഗസ്റ്റ് 30 റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്ററിലാണ് വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പാലാ രൂപതയിലെ കളത്തൂര്‍ സെന്‍റ് മേരീസ് ഇടവകാംഗമായ ഫാ. വട്ടമറ്റം ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്. 1959ൽ കളത്തൂർ സെന്റ് മേരീസ് ഇടവക വട്ടമറ്റം പോളിന്റെയും പരേതയായ അന്നമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം 1974 ജൂലൈ മൂന്നിനു കുറവിലങ്ങാട് ക്ലരീഷ്യൻ ഭവനിൽ സന്യാസാർത്ഥിയായി ചേർന്നു. 1986 മേയ് 10ന് തിരുപ്പട്ടവും സ്വീകരിച്ചു. കേരളത്തിലും കർണാടകയിലും ശുശ്രൂഷ ചെയ്തു അദ്ദേഹം 1989 മുതൽ 1994വരെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. പിന്നീട് ബംഗളൂരുവിലെ ക്ലാരറ്റ് നിവാസ് ധ്യാനകേന്ദ്രം ഡയറക്ടറായും ബംഗളൂരു പ്രോവിൻസ് നൊവിസ് മാസ്റ്ററായും സേവനം ചെയ്തു. 12 വര്‍ഷം സഭയുടെ ജനറല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച ശേഷമാണ് ആദ്യമായി ജനറാളായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ എല്ലാ ക്ലരീഷ്യന്‍ സെമിനാരി വിദ്യാര്‍ത്ഥികളുടേയും സന്യാസപരിശീലനത്തിന്‍റെ ചുമതലയാണു കൗണ്‍സിലറെന്ന നിലയില്‍ വഹിച്ചിരുന്നത്. ആഗോളതലത്തില്‍ 65 രാജ്യങ്ങളിലായി മൂവായിരത്തിലേറെ അംഗങ്ങളുള്ള സന്യാസസമൂഹം പതിനേഴോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും സേവനം ചെയ്യുന്നുണ്ട്. 1960കളില്‍ തന്നെ ഇന്ത്യയില്‍ നിന്ന് ക്ലരീഷ്യന്‍ സഭയിലേയ്ക്ക് അംഗങ്ങളെ സ്വീകരിച്ചു തുടങ്ങിയിരിന്നു. ആദ്യത്തെ പുരോഹിതരുടെ പരിശീലനം ജര്‍മ്മനിയിലായിരുന്നു. അവര്‍ തിരിച്ചുവന്ന് 1970-ല്‍ ഇവിടെ സന്യാസഭവനമാരംഭിച്ചു. ഇന്ത്യയില്‍ കേരളം, ബാംഗ്ലൂര്‍, ചെന്നൈ, നോര്‍ത്ത് ഈസ്റ്റ്, ജാര്‍ഖണ്ഡ് തുടങ്ങീ അഞ്ചു പ്രോവിന്‍സുകള്‍ ഉണ്ട്. ഇതില്‍ മലയാളി വൈദികര്‍ മുന്നൂറ്റമ്പതോളം പേരുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-31-17:11:14.jpg
Keywords: ക്ലരീ
Content: 17117
Category: 18
Sub Category:
Heading: സീറോ മലബാർ സഭാസിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യ പ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ
Content: കാക്കനാട്: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷൻ അഭിപ്രായപ്പെട്ടു. സിനഡിന്റെ തീരുമാനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടനൽകാത്ത വിധം അറിയിച്ചിരുന്നു. സിനഡാനന്തര ഇടയലേഖനവും പ്രസ്താവനയും ഏവർക്കും ലഭ്യമാക്കിയിട്ടുണ്ട്. സിനഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാംഗങ്ങൾ പൊതുവിൽ പ്രകടമാക്കിയ ഔത്സുക്യം അഭിനന്ദനാർഹമാണ്. എന്നാൽ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേർന്നതല്ലായെന്നും സഭാ ഗാത്രത്തിൽ ഭിന്നതയും അസ്വസ്ഥതയും പടർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മാധ്യമ കമ്മീഷൻ പ്രസ്താവിച്ചു. എന്നാൽ, ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണ്. സിനഡിൻറെ മൂന്നിലൊന്ന് പിതാക്കൻമാർ എതിർത്തിട്ടും ഭൂരിപക്ഷ തീരുമാനം നിർബന്ധിതമായി നടപ്പിലാക്കി എന്ന അർത്ഥത്തിലുള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതകളിലെ പിതാക്കന്മാർ സിനഡൽ തീരുമാനം നടപ്പിലാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെക്കുറിച്ച് സിനഡിൽ പങ്കുവച്ചു എന്നുള്ളത് സത്യമാണ്. എന്നാൽ, പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിരുദ്ധമായൊരു തീരുമാനമെടുക്കാൻ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്ഠേനയുള്ള നിലപാടാണ്. 1999ൽ സിനഡ് ഐക്യകണ്ഠേന എടുത്തതും 2020ൽ ആവർത്തിച്ച് അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണ രീതിയുടെ ഏകീകരണത്തെക്കുറിച്ചുള്ള തീരുമാനം ഉടനടി നടപ്പിലാക്കാനാണ് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടത്. അതിനാൽ, തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളും അതിനുള്ള തിയതിയും നിശ്ചയിക്കുക എന്നതു മാത്രമായിരുന്നു ഈ സിനഡിന്റെ ചർച്ചാ വിഷയം. സിനഡിലെ ചർച്ചകൾ സഭയുടെ കൂട്ടായ്മയും ഐക്യവും സവിശേഷമാം വിധം പ്രകടമാക്കുന്നതായിരുന്നു. സഭയിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സിനഡ് അനുഭാവപൂർവ്വം ചർച്ച ചെയ്തിരുന്നു. ഏകീകരിച്ച ബലിയർപ്പണ രീതി നടപ്പിലാക്കുന്നതിലൂടെ സഭയിൽ കൈവരുന്ന ഐക്യവുമായി താരതമ്യം ചെയ്യുമ്പോൾ ചില പ്രദേശങ്ങളിൽ നിന്ന് തുടക്കത്തിൽ ഉണ്ടാകാനിടയുള്ള എതിർപ്പുകൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ല എന്ന കാര്യത്തിലും സിനഡിൽ പൊതുധാരണയിലെത്തിയിരുന്നു. സിനഡൽ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് അത് പ്രകടമാക്കാൻ കാനോനിക മാർഗങ്ങൾ അവലംബിക്കാൻ അവകാശവും അവസരവും ഉണ്ട്. എന്നാൽ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേർന്നതല്ല. സഭാ ഗാത്രത്തിൽ ഭിന്നതയും അസ്വസ്ഥതയും പടർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗഗത്തുനിന്നും ഉണ്ടാകരുത്. ഇത്തരം തെറ്റായ പ്രചരണം മൂലം തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സിനഡൽ തീരുമാനത്തെ അനുകൂലിച്ചോ, പ്രതികൂലിച്ചോ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മീഡിയ കമ്മീഷൻ അഭ്യർത്ഥിക്കുന്നു. വിശുദ്ധ കുർബാനയർപ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ തികച്ചും ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അവയുമായി ബന്ധപ്പെട്ട ചർച്ചകൾ സഭാതലത്തിൽ ഒതുക്കി നിർത്തേണ്ടതുമാണ്. അത് മാധ്യമ വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമല്ല. അതിനാൽ, വി. കുർബാനയുടെ അർപ്പണരീതിയുമായി ബന്ധപ്പെട്ട സിനഡിന്റെ തീരുമാനം വിവാദമാക്കി മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വകമായ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും മാധ്യമ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-31-18:14:05.jpg
Keywords: സീറോ
Content: 17118
Category: 13
Sub Category:
Heading: രാത്രി പകലാക്കി പ്രാര്‍ത്ഥന, നെഞ്ചില്‍ തീയുമായി ക്രൈസ്തവര്‍ ഒളിവു ജീവിതം തുടരുന്നു: അഫ്ഗാനില്‍ നിന്ന്‌ കരളലിയിക്കുന്ന റിപ്പോര്‍ട്ട്
Content: കാബൂള്‍: ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ആഴ്ചകളായി ക്രൈസ്തവ സമൂഹം നയിച്ചു വരുന്നതു ഒളിവുജീവിതമാണെന്ന റിപ്പോര്‍ട്ട് പുറത്ത്. തങ്ങളുടെ പക്കല്‍ പാസ്പോര്‍ട്ടോ, യു.എസ് സര്‍ക്കാര്‍ നല്‍കുന്ന എക്സിറ്റ് പേപ്പറുകളോ ഇല്ലാത്തതിനാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും രക്ഷപ്പെടുമെന്ന തങ്ങളുടെ പ്രതീക്ഷകള്‍ നശിച്ചു വരികയാണെന്നും 12 ക്രൈസ്തവര്‍ക്കൊപ്പം കാബൂളിലെ ഒരു വീട്ടില്‍ രഹസ്യമായി താമസിക്കുന്ന ജായുദ്ദീന്‍ (സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പേര് യഥാര്‍ത്ഥമല്ല) യു‌എസ് ആസ്ഥാനമായ സി.ബി.എന്‍ ന്യൂസിനോട് വെളിപ്പെടുത്തി. താലിബാന്‍ വന്നു തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്നുണ്ടെങ്കില്‍ മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ രാത്രികളില്‍ തങ്ങളില്‍ ഒരാള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നിരിക്കുകയാണ് പതിവെന്നും ജായുദ്ദീന്‍ പറഞ്ഞു. ഓരോ ദിവസവും തനിക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും താലിബാന്‍ തീവ്രവാദി ഫോണ്‍ ചെയ്യാറുണ്ട്, തന്നെ വീണ്ടും കണ്ടാല്‍ ശിരച്ചേദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അയാള്‍. ഞങ്ങളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി കർത്താവ് തന്റെ മാലാഖമാരെ തങ്ങളുടെ ഭവനത്തിന് ചുറ്റും ഏര്‍പ്പെടുത്തുവാന്‍ വേണ്ടിയും, രാജ്യത്ത് സമാധാനം ഉണ്ടാകുവാന്‍ വേണ്ടിയും പരസ്പരം പ്രാര്‍ത്ഥിക്കുവാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നത്. തനിക്ക് മരിക്കാന്‍ ഭയമില്ലെന്നും തന്റെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ലോകത്തോട്‌ തനിക്ക് പറയുവാനുള്ളതെന്നും ജായുദ്ദീന്‍ പറഞ്ഞു. തങ്ങളുടെ മറ്റ് സഹോദരീ-സഹോദരന്മാരുമായി സുവിശേഷം പങ്കുവെക്കുവാന്‍ തങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ ഉണ്ടായിരിന്നുവെന്നും താലിബാന്റെ പെട്ടെന്നുള്ള വരവ് എല്ലാം തകിടം മറിച്ചെന്നും തങ്ങള്‍ ഇപ്പോള്‍ താലിബാന്റെ നോട്ടപ്പുള്ളികളാണെന്നും ക്രിസ്ത്യന്‍ നേതാവായ സാറാ വെളിപ്പെടുത്തി. അതേസമയം അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ ക്രൈസ്തവരുടെ മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ‘ശരിയത്ത്’ എന്ന കര്‍ക്കശമായ ഇസ്ലാമിക നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെയാണ്. ബുര്‍ഖ ധരിക്കാത്ത ഒറ്റസ്ത്രീകള്‍ക്കും നിലവില്‍ താലിബാന്‍ കൈയയടക്കിയ രാജ്യത്തു എവിടേയും സഞ്ചാരസ്വാതന്ത്ര്യമില്ല. ജന്മം കൊണ്ട് ഇസ്ലാം മതം പിന്തുടരുന്നവരില്‍ പോലും താലിബാന്‍ കടുത്ത മതഭരണം അടിച്ചമര്‍ത്തുമ്പോള്‍ വരാന്‍ പോകുന്നത് കൊടിയ പീഡനങ്ങളുടെ ദിനമാണെന്ന തിരിച്ചറിവോടെ പ്രാര്‍ത്ഥനയില്‍ മാത്രം ആശ്രയിച്ച് കഴിയുകയാണ് അഫ്ഗാനിലെ ക്രൈസ്തവര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-31-21:12:22.jpg
Keywords: താലിബാ, അഫ്ഗാ
Content: 17119
Category: 22
Sub Category:
Heading: വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്
Content: ഗോൺസാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ൽ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവിൽ ഗോൺസാലോ റോമിൽ വൈദീക വിദ്യാർത്ഥിയായിരുന്നു. "അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള " 30 ദിവസത്തെ പ്രാർത്ഥന പൂർത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോൺസാലോയുടെ പൈലറ്റായ സഹോദരൻ ജെയിം പറത്തിയ വിമാനം ഗ്രാനഡയിൽ ലാൻഡിങ്ങിനിടയിൽ അപകടത്തിൽ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകർന്നെങ്കിലും 26 പേർക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല. പ്രാദേശിക പത്രങ്ങൾ ഈ അപകടം സംഭവിച്ച Aviaco Airlines McDonnel Douglas DC 9 എന്ന വിമാനത്തെ "അത്ഭുത വിമാനം" എന്ന് വിളിച്ചത്. റോമിൽ ഗോൺസാലോ പഠിച്ചിരുന്ന സ്പാനിഷ് കോളേജ് ഓഫ് സെന്റ് ജോസഫിന്റെ ശതാബ്ദി വർഷമായിരുന്നു 1992. ആഘോഷങ്ങളുടെ ഭാഗമായി യൗസേപ്പിതാവിനോട് അസാധ്യമായ കാര്യങ്ങൾക്കു സഹായം ലഭിക്കാൻ 30 ദിവസത്തെ പ്രാർത്ഥന നടത്തിയിരുന്നു. യൗസേപ്പിതാവിൻ്റെ മധ്യസ്ഥതയിലാണ് വിമാന അപകടത്തിൽ നിന്നു അത്ഭുതകരമായി തൻ്റെ സഹോദരനും യാത്രക്കാരും രക്ഷപെട്ടതെന്ന് ഗോൺസാലോ അച്ചൻ വിശ്വസിക്കുന്നു . മുപ്പതു വർഷമായി ഗോൺസാലോ അച്ചൻ "അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള" 30 ദിവസത്തെ പ്രാർത്ഥന മുടക്കാറില്ല. ദൈവ സിംഹാസനത്തിനു മുമ്പിലുള്ള യൗസേപ്പിതാവിന്റെ മഹത്തരമായ ശക്തിയുടെ അടയാളമായാണ് അത്ഭുത വിമാനത്തിന്റെ സംഭവത്തെ ഗോൺസാല അച്ചൻ കാണുന്നത്. ദൈവ സിംഹാസനത്തിൽ അധികാരവും ശക്തിയുമുള്ള യൗസേപ്പിതാവിനെ നമുക്കും മധ്യസ്ഥനായി സ്വീകരിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-08-31-21:23:15.jpg
Keywords: ജോസഫ, യൗസേ
Content: 17120
Category: 18
Sub Category:
Heading: കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ ത്രിദിന വെബിനാര്‍ ഇന്നു മുതല്‍
Content: കൊച്ചി: ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ (ഒസിഎല്‍എസ്ഐ) യുടെ ത്രിദിന വെബിനാര്‍ ഇന്നു തുടങ്ങും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടുവരെ സൂം പ്ലാറ്റ്ഫോമിലാണു വെബിനാര്‍ നടക്കുകയെന്നു കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, ജനറല്‍ സെക്രട്ടറി റവ. ഡോ. വര്‍ഗീസ് പെരുമായന്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ വിഷയാവതരണം നടത്തും. റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍ മോഡറേറ്ററാകും. ഫോണ്‍: 9656265278.
Image: /content_image/India/India-2021-09-01-09:42:38.jpg
Keywords: കാനന്‍
Content: 17121
Category: 18
Sub Category:
Heading: ചെല്ലാനത്തെ സമഗ്ര തീരസംരക്ഷണ പദ്ധതി: അനുമോദനം അറിയിച്ച് കെ‌സി‌ബി‌സിയും കെആര്‍എല്‍സിബിസിയും
Content: കൊച്ചി: ചെല്ലാനത്തെ തീരശോഷണവും കടല്‍കയറ്റവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് 344.2 കോടി രൂപ ചെലവു കണക്കാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തും നന്ദി അറിയിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യും കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുമോദിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും അറിയിച്ചു. കാലവിളംബമില്ലാതെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സാധ്യമായ സഹകരണങ്ങള്‍ നല്‍കുന്നതിനു സഭ സന്നദ്ധമാണ്. ചെല്ലാനത്തെ ജനങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു. ഈ പ്രക്ഷോഭങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് കെആര്‍എല്‍സിബിസിയുടെ നേതൃത്വത്തിലുള്ള 'കടല്‍'എന്ന സംഘടനയും കെആര്‍എല്‍സിസി യുടെ സഹകരണത്തോടെ കൊച്ചി, ആലപ്പുഴ എന്നീ രൂപതകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെയര്‍ ചെല്ലാനവും പ്രശ്നപരിഹാരത്തിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുള്ളത്. ജനപ്രതിനിധികളും ജനകീയ സംഘടനകളും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു. എല്ലാവരെയും അഭിനന്ദിക്കുന്നു. പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ചെല്ലാനത്തു നടപ്പാക്കുന്നതുപോലെ ആവശ്യമായ മറ്റു തീരപ്രദേശങ്ങളിലും സംരക്ഷണ പദ്ധതികള്‍ നടപ്പാക്കണം. തീരവും കടലും മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും അന്യമാക്കുന്ന വികസന പദ്ധതികളെക്കുറിച്ചു സര്‍ക്കാര്‍ പുനരാലോചിക്കണം. പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപ്പെടുന്ന വസ്തുവകകളുടെ തോതനുസരിച്ച് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്ന കാര്യത്തിലും സത്വരമായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുണ്ടാകണമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയും കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-01-10:01:18.jpg
Keywords: ചെല്ലാ
Content: 17122
Category: 1
Sub Category:
Heading: ഛത്തീസ്ഗഢിൽ യുവ വചനപ്രഘോഷകന് ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദ്ദനം: ബൈബിള്‍ കീറിക്കളഞ്ഞതായും റിപ്പോർട്ട്
Content: ഡല്‍ഹി: ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ പൊല്‍മി ഗ്രാമത്തില്‍ പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനെ നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ബൈബിളുകൾ കീറി കളയുകയും ചെയ്തതായി റിപ്പോർട്ട്. ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള കാവല്‍സിംഗ് പരാസ്തെയാണ് ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായതെന്നു 'ഏഷ്യ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ് (ജി.സി.ഐ.സി) പ്രസിഡന്റായ സാജന്‍ കെ ജോര്‍ജ്ജാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണമെന്നു സാജന്‍ ഏഷ്യാന്യൂസിനോട് പ്രസ്താവിച്ചു. ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസും' ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വചനപ്രഘോഷകനെയും കുടുംബത്തേയും ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വവാദികള്‍ ബൈബിളുകള്‍ കീറിക്കളയുകയും, സ്ത്രീകളെ ആക്രമിച്ചെന്നും സാജന്‍ കെ ജോര്‍ജ്ജ് വെളിപ്പെടുത്തി. കാവല്‍സിംഗ് പരാസ്തെയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ നൂറോളം വരുന്ന അക്രമികള്‍ ആരാധനാ സാമഗ്രികളും വീട്ടുപകരണങ്ങളും തകര്‍ക്കുകയും, പരാസ്തെയെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയ ശേഷം രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ആക്രമണത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംശയിക്കപ്പെടുന്ന ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ക്രൈസ്തവര്‍ക്ക് നേരെ നടന്ന മുന്‍ ആക്രമണങ്ങള്‍ പോലെ തന്നെ ഈ കേസും അവസാനിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികളായ ക്രിസ്ത്യാനികള്‍. ഒരിക്കല്‍ കൂടി ക്രിസ്ത്യാനികള്‍ ആക്രമത്തിനും, വിവേചനത്തിനും, മതസ്വാതന്ത്ര്യ നിഷേധത്തിനും ഇരയായിരിക്കുന്നുവെന്നും ഒരു മതനിരപേക്ഷ രാജ്യമാണെങ്കിലും മതന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള മതന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സാജന്‍ കെ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും വിശുദ്ധ ലിഖിതങ്ങള്‍ വലിച്ച് കീറുകയും ചെയ്ത വര്‍ഗ്ഗീയവാദികള്‍ ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2.3 ശതമാനത്തോളം മാത്രമാണ് രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ എന്ന വസ്തുത മതപരിവര്‍ത്തനമെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങള്‍ വെറും വ്യാജ പ്രചാരണം മാത്രമാണെന്നതിന്റെ തെളിവാണെന്നും സാജന്‍ കെ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. അതേസമയം കൊറോണ കാലത്തും ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന വസ്തുത ആശങ്ക ഉളവാക്കുന്നതാണ്. ഭാരതത്തില്‍ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ജാര്‍ഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ജനക്കൂട്ട ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, പോലീസും മാധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.ലോകത്തെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ അന്‍പതു രാജ്യങ്ങളുടെ ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-01-11:47:54.jpg
Keywords: ആര്‍‌എസ്‌എസ്, ഹിന്ദുത്വ