Contents
Displaying 16711-16720 of 25119 results.
Content:
17083
Category: 1
Sub Category:
Heading: അനിശ്ചിതത്വത്തിന് വിരാമം: ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനം
Content: കൊച്ചി: വിശുദ്ധ കുർബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സിനഡാനന്തര പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏകീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണമെന്ന്‍ സിനഡ് നിര്‍ദ്ദേശിച്ചു. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വിശുദ്ധ കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം. കാർമ്മികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിക്കുന്നുവെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഓൺലൈനായാണ് നടന്നത്. അതേസമയം വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. സിനഡിന്റെ വിജയത്തിനായി ഉപവാസമെടുത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു. #{blue->none->b->സീറോമലബാർ സഭ സിനഡാനന്തര പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി നടന്നു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ചാ വിഷയമായി: 1. #{black->none->b->ആദരാഞ്ജലികൾ }# കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് സിനഡ് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു. സീറോമലങ്കര സഭയുടെ ഗുഡ്ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജേക്കബ് ബാർണബാസ് പിതാവിന്റെ മരണത്തിൽ സിനഡ് പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷ നടത്തി അനുശോചനം അറിയിച്ചു. കോവിഡു ബാധിച്ചു മരിച്ച സാഗർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ പിതാവിന്റെ സേവനങ്ങളെ സിനഡ് കൃതജ്ഞതയോടെ അനുസ്മരിച്ചു. കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി. കോവിഡ് നിയന്ത്രണത്തിനും വാക്സിനേഷനും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്നും സിനഡ് നിർദ്ദേശിച്ചു. കോവിഡുമൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈററികൾ ഇതിനായി ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്നും സിനഡ് നിരീക്ഷിച്ചു. 2. #{black->none->b->ആരാധനാക്രമം }# വി. കുർബ്ബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസീസ് മാർപാപ്പാ സീറോമലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമായി എഴുതിയ കത്തിനെ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന സ്വീകരിച്ചു. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്. കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബ്ബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു. ഏകീകരിച്ച വി. കുർബ്ബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണം. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വി. കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം. 3. #{black->none->b->ജനപ്രതിനിധികളുമായുള്ള ചർച്ച }# കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡുപിതാക്കന്മാർ ചർച്ച നടത്തി. കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാർലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങൾക്കു വഴിയൊരുക്കാം എന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകി. കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ ചർച്ചകൾക്കു വിഷയമായി. രാഷ്ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സിനഡ് ജനപ്രതിനിധികളെ അറിയിച്ചു. സംവരണേതരവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചർച്ചചെയ്തു. 4. #{black->none->b->ഇതര വാർത്തകൾ}# സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ ഉയർത്താൻ തീരുമാനിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകൾ കേരളത്തിന്റെ സാംസ്ക്കാരിക രംഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വാർത്താപോർട്ടൽ (www.syromalabarvision.com) സിനഡിൽവച്ച് അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് കാർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭാവാർത്തകൾ യഥാസമയം സംലഭ്യമാക്കാൻ ഈ സംരംഭം സഹായമാകുമെന്ന് സിനഡ് വിലയിരുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-20:06:38.jpg
Keywords: സീറോ മലബാര്‍
Category: 1
Sub Category:
Heading: അനിശ്ചിതത്വത്തിന് വിരാമം: ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനം
Content: കൊച്ചി: വിശുദ്ധ കുർബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സിനഡാനന്തര പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏകീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണമെന്ന്‍ സിനഡ് നിര്‍ദ്ദേശിച്ചു. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വിശുദ്ധ കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം. കാർമ്മികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിക്കുന്നുവെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഓൺലൈനായാണ് നടന്നത്. അതേസമയം വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. സിനഡിന്റെ വിജയത്തിനായി ഉപവാസമെടുത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു. #{blue->none->b->സീറോമലബാർ സഭ സിനഡാനന്തര പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി നടന്നു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ചാ വിഷയമായി: 1. #{black->none->b->ആദരാഞ്ജലികൾ }# കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് സിനഡ് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു. സീറോമലങ്കര സഭയുടെ ഗുഡ്ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജേക്കബ് ബാർണബാസ് പിതാവിന്റെ മരണത്തിൽ സിനഡ് പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷ നടത്തി അനുശോചനം അറിയിച്ചു. കോവിഡു ബാധിച്ചു മരിച്ച സാഗർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ പിതാവിന്റെ സേവനങ്ങളെ സിനഡ് കൃതജ്ഞതയോടെ അനുസ്മരിച്ചു. കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി. കോവിഡ് നിയന്ത്രണത്തിനും വാക്സിനേഷനും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്നും സിനഡ് നിർദ്ദേശിച്ചു. കോവിഡുമൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈററികൾ ഇതിനായി ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്നും സിനഡ് നിരീക്ഷിച്ചു. 2. #{black->none->b->ആരാധനാക്രമം }# വി. കുർബ്ബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസീസ് മാർപാപ്പാ സീറോമലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമായി എഴുതിയ കത്തിനെ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന സ്വീകരിച്ചു. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്. കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബ്ബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു. ഏകീകരിച്ച വി. കുർബ്ബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണം. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വി. കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം. 3. #{black->none->b->ജനപ്രതിനിധികളുമായുള്ള ചർച്ച }# കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡുപിതാക്കന്മാർ ചർച്ച നടത്തി. കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാർലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങൾക്കു വഴിയൊരുക്കാം എന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകി. കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ ചർച്ചകൾക്കു വിഷയമായി. രാഷ്ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സിനഡ് ജനപ്രതിനിധികളെ അറിയിച്ചു. സംവരണേതരവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചർച്ചചെയ്തു. 4. #{black->none->b->ഇതര വാർത്തകൾ}# സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ ഉയർത്താൻ തീരുമാനിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകൾ കേരളത്തിന്റെ സാംസ്ക്കാരിക രംഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വാർത്താപോർട്ടൽ (www.syromalabarvision.com) സിനഡിൽവച്ച് അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് കാർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭാവാർത്തകൾ യഥാസമയം സംലഭ്യമാക്കാൻ ഈ സംരംഭം സഹായമാകുമെന്ന് സിനഡ് വിലയിരുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-20:06:38.jpg
Keywords: സീറോ മലബാര്‍
Content:
17084
Category: 1
Sub Category:
Heading: അഫ്ഗാനില്‍ ഇറ്റലിയുടെ രക്ഷാദൗത്യം: ഭിന്നശേഷിക്കാരായ കുട്ടികളെയും കന്യാസ്ത്രീകളെയും വൈദികനെയും ഇറ്റലിയിലെത്തിച്ചു
Content: വത്തിക്കാൻ സിറ്റി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയ്ക്കിടെ ഒറ്റപ്പെട്ടു പോയ ഭിന്നശേഷിക്കാരായ 14 കുട്ടികളെയും അവരുടെ ശുശ്രൂഷകരായിരിന്ന കന്യാസ്ത്രീകളെയും ഇറ്റലിയിലെത്തിച്ചു. മാതാപിതാക്കൾ ഉപേക്ഷിച്ച ഭിന്നശേഷിക്കാരായ 14 കുട്ടികളെയും ഇവര്‍ക്ക് ആശ്രയമായിരിന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ നാലംഗങ്ങളും മിഷ്ണറി വൈദികനെയുമാണ് ഇറ്റലിയിലെത്തിച്ചിരിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിൽ ‘പ്രോ ബാംബിനി ഓഫ് കാബൂൾ’ (പി.ബി.കെ) സ്‌കൂളിലായിരിന്നു ഇവര്‍ കഴിഞ്ഞുക്കൊണ്ടിരിന്നത്. അഫ്ഗാനിലെ കത്തോലിക്ക മിഷൻ ദൗത്യങ്ങളുടെ ചുമതലക്കാരനുമായ ഫാ. ജിയോവാന്നി സ്‌കാലസാണ് അഫ്ഗാനിസ്ഥാനില്‍ നിന്നു റോമില്‍ എത്തിചേര്‍ന്ന വൈദികന്‍. കഴിഞ്ഞ ദിവസം കാബൂളില്‍ നിന്നു ഡല്‍ഹിയില്‍ എത്തിചേര്‍ന്ന കാസര്‍ഗോഡ് സ്വദേശിനി സിസ്റ്റര്‍ തെരേസ ക്രാസ്റ്റയുടെ അടുത്ത സഹപ്രവര്‍ത്തകയായ പാക്കിസ്ഥാനിൽ നിന്നുള്ള കത്തോലിക്ക സന്യാസിനി സിസ്റ്റർ ഷഹ്‌നാസ് ഭാട്ടിയും റോമില്‍ എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയ ഭിന്നശേഷിക്കാരായ കുട്ടികളില്‍ ആറ് മുതൽ 20 വയസ്സുവരെ പ്രായമുള്ളവരുണ്ട്. 2006 ൽ കാബൂളിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച അനാഥാലയമായിരിന്നു നാളിതുവരെ ഇവരുടെ ആശ്രയകേന്ദ്രം. കാബൂള്‍ നഗരം താലിബാൻ ഏറ്റെടുത്തതിനെ തുടര്‍ന്നു ഇത് അടച്ചുപൂട്ടേണ്ടി വന്നിരിന്നു. അഫ്ഗാനില്‍ നിന്നുള്ള സംഘത്തെ സ്വീകരിക്കാന്‍ കുട്ടികൾക്കായുള്ള എൻജിഒ പ്രസിഡന്റ് ഫാ. മാറ്റിയോ സാനാവിയോ ഇറ്റാലിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരിന്നു. തങ്ങൾ പരസ്പരം ആദ്യം പറഞ്ഞ വാക്കുകൾ "കർത്താവ് വലിയ കാര്യങ്ങൾ ചെയ്തതിനാൽ ഞങ്ങൾ അവനെ സ്തുതിക്കുന്നു" എന്നായിരിന്നുവെന്ന് ഫാ. മാറ്റിയോ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ഇറ്റാലിയൻ സൈന്യത്തിന്റെ പ്രവർത്തനത്തിനും അർപ്പണബോധത്തിനും നന്ദി പറയണം. കന്യാസ്ത്രീകളെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു, അഫ്ഗാനിസ്ഥാനിൽ ക്രിസ്ത്യൻ ചാരിറ്റിയുടെ ഈ ചെറിയ വിത്തുകളെ കടുത്ത വൈകല്യങ്ങളുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ കുട്ടികളെ രക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും നന്ദി പറയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 25 ന് റോമിൽ ഇറങ്ങിയ രണ്ട് രക്ഷാദൗത്യ വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനില്‍ നിന്നു 277 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-21:39:48.jpg
Keywords: അഫ്ഗാ
Category: 1
Sub Category:
Heading: അഫ്ഗാനില്‍ ഇറ്റലിയുടെ രക്ഷാദൗത്യം: ഭിന്നശേഷിക്കാരായ കുട്ടികളെയും കന്യാസ്ത്രീകളെയും വൈദികനെയും ഇറ്റലിയിലെത്തിച്ചു
Content: വത്തിക്കാൻ സിറ്റി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയ്ക്കിടെ ഒറ്റപ്പെട്ടു പോയ ഭിന്നശേഷിക്കാരായ 14 കുട്ടികളെയും അവരുടെ ശുശ്രൂഷകരായിരിന്ന കന്യാസ്ത്രീകളെയും ഇറ്റലിയിലെത്തിച്ചു. മാതാപിതാക്കൾ ഉപേക്ഷിച്ച ഭിന്നശേഷിക്കാരായ 14 കുട്ടികളെയും ഇവര്‍ക്ക് ആശ്രയമായിരിന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ നാലംഗങ്ങളും മിഷ്ണറി വൈദികനെയുമാണ് ഇറ്റലിയിലെത്തിച്ചിരിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിൽ ‘പ്രോ ബാംബിനി ഓഫ് കാബൂൾ’ (പി.ബി.കെ) സ്‌കൂളിലായിരിന്നു ഇവര്‍ കഴിഞ്ഞുക്കൊണ്ടിരിന്നത്. അഫ്ഗാനിലെ കത്തോലിക്ക മിഷൻ ദൗത്യങ്ങളുടെ ചുമതലക്കാരനുമായ ഫാ. ജിയോവാന്നി സ്‌കാലസാണ് അഫ്ഗാനിസ്ഥാനില്‍ നിന്നു റോമില്‍ എത്തിചേര്‍ന്ന വൈദികന്‍. കഴിഞ്ഞ ദിവസം കാബൂളില്‍ നിന്നു ഡല്‍ഹിയില്‍ എത്തിചേര്‍ന്ന കാസര്‍ഗോഡ് സ്വദേശിനി സിസ്റ്റര്‍ തെരേസ ക്രാസ്റ്റയുടെ അടുത്ത സഹപ്രവര്‍ത്തകയായ പാക്കിസ്ഥാനിൽ നിന്നുള്ള കത്തോലിക്ക സന്യാസിനി സിസ്റ്റർ ഷഹ്‌നാസ് ഭാട്ടിയും റോമില്‍ എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയ ഭിന്നശേഷിക്കാരായ കുട്ടികളില്‍ ആറ് മുതൽ 20 വയസ്സുവരെ പ്രായമുള്ളവരുണ്ട്. 2006 ൽ കാബൂളിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച അനാഥാലയമായിരിന്നു നാളിതുവരെ ഇവരുടെ ആശ്രയകേന്ദ്രം. കാബൂള്‍ നഗരം താലിബാൻ ഏറ്റെടുത്തതിനെ തുടര്‍ന്നു ഇത് അടച്ചുപൂട്ടേണ്ടി വന്നിരിന്നു. അഫ്ഗാനില്‍ നിന്നുള്ള സംഘത്തെ സ്വീകരിക്കാന്‍ കുട്ടികൾക്കായുള്ള എൻജിഒ പ്രസിഡന്റ് ഫാ. മാറ്റിയോ സാനാവിയോ ഇറ്റാലിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരിന്നു. തങ്ങൾ പരസ്പരം ആദ്യം പറഞ്ഞ വാക്കുകൾ "കർത്താവ് വലിയ കാര്യങ്ങൾ ചെയ്തതിനാൽ ഞങ്ങൾ അവനെ സ്തുതിക്കുന്നു" എന്നായിരിന്നുവെന്ന് ഫാ. മാറ്റിയോ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ഇറ്റാലിയൻ സൈന്യത്തിന്റെ പ്രവർത്തനത്തിനും അർപ്പണബോധത്തിനും നന്ദി പറയണം. കന്യാസ്ത്രീകളെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു, അഫ്ഗാനിസ്ഥാനിൽ ക്രിസ്ത്യൻ ചാരിറ്റിയുടെ ഈ ചെറിയ വിത്തുകളെ കടുത്ത വൈകല്യങ്ങളുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ കുട്ടികളെ രക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും നന്ദി പറയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 25 ന് റോമിൽ ഇറങ്ങിയ രണ്ട് രക്ഷാദൗത്യ വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനില്‍ നിന്നു 277 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-21:39:48.jpg
Keywords: അഫ്ഗാ
Content:
17085
Category: 22
Sub Category:
Heading: സ്ഥിരതയോടെ സഹായിക്കും യൗസേപ്പിതാവിനെ തിരിച്ചറിയുക
Content: മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കണ്ണീരിൻ്റെ ഈ അമ്മ. അഗസ്തീനോസിൻ്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. സ്ഥിരത അവളുടെ സ്വഭാവത്തിൻ്റെ സവിശേഷതയായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ ഈശോയെ ഭർത്താവിനും മക്കൾക്കു പകർന്നു നൽകാൻ എത്തു ത്യാഗം സഹിക്കുവാനും അവൾ സന്നദ്ധയായി ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതിലും അവൾ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവും സ്ഥിരതയുള്ള മനുഷ്യനായിരുന്നു സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായവും ബോധ്യങ്ങളും മാറ്റുക അദ്ദേഹത്തിൻ്റെ ജീവിതത്തിലില്ലായിരുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകുക എന്ന ദൗത്യം സങ്കീർണ്ണതകൾ നിറത്തതായിരുന്നെങ്കിലും സ്ഥിരതയോടെ അതിൽ നിലനിന്നു. ആത്മീയ ജീവിതത്തിൻ്റെ മാറ്റുരയ്ക്കുന്ന ഉരകല്ലാണ് സ്ഥിരത .സ്ഥിരതയോടെ കാത്തിരിക്കുന്നവർക്കു മുമ്പിൽ ദൈവാനുഗ്രഹങ്ങളുടെ കലവറ തുറക്കപ്പെടും. "അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്‌ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!" (സങ്കീ: 119 : 5) എന്നു സങ്കീർത്തകൻ ആശിക്കുന്നുണ്ട്. പൗലോസ് ശ്ലീഹാ " പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍." (റോമാ 12 : 12 ) എന്ന് റോമാ സഭയെ ഉപദേശിക്കുന്നുണ്ട്. സ്ഥിരതയുള്ള മനുഷ്യരെ ആശ്രയിക്കുവാനും വിശ്വസിക്കുവാനും എളുപ്പമുണ്ട്. വിശ്വാസികൾക്ക് ഏതു സാഹചര്യത്തിലും സമീപിക്കാൻ പറ്റുന്ന വിശ്വസ്തനായ മധ്യസ്ഥനാണ് സ്ഥിരതയുള്ള യൗസേപ്പിതാവ്
Image: /content_image/SeasonalReflections/SeasonalReflections-2021-08-27-23:08:58.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: സ്ഥിരതയോടെ സഹായിക്കും യൗസേപ്പിതാവിനെ തിരിച്ചറിയുക
Content: മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കണ്ണീരിൻ്റെ ഈ അമ്മ. അഗസ്തീനോസിൻ്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. സ്ഥിരത അവളുടെ സ്വഭാവത്തിൻ്റെ സവിശേഷതയായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ ഈശോയെ ഭർത്താവിനും മക്കൾക്കു പകർന്നു നൽകാൻ എത്തു ത്യാഗം സഹിക്കുവാനും അവൾ സന്നദ്ധയായി ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതിലും അവൾ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവും സ്ഥിരതയുള്ള മനുഷ്യനായിരുന്നു സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായവും ബോധ്യങ്ങളും മാറ്റുക അദ്ദേഹത്തിൻ്റെ ജീവിതത്തിലില്ലായിരുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകുക എന്ന ദൗത്യം സങ്കീർണ്ണതകൾ നിറത്തതായിരുന്നെങ്കിലും സ്ഥിരതയോടെ അതിൽ നിലനിന്നു. ആത്മീയ ജീവിതത്തിൻ്റെ മാറ്റുരയ്ക്കുന്ന ഉരകല്ലാണ് സ്ഥിരത .സ്ഥിരതയോടെ കാത്തിരിക്കുന്നവർക്കു മുമ്പിൽ ദൈവാനുഗ്രഹങ്ങളുടെ കലവറ തുറക്കപ്പെടും. "അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്‌ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!" (സങ്കീ: 119 : 5) എന്നു സങ്കീർത്തകൻ ആശിക്കുന്നുണ്ട്. പൗലോസ് ശ്ലീഹാ " പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍." (റോമാ 12 : 12 ) എന്ന് റോമാ സഭയെ ഉപദേശിക്കുന്നുണ്ട്. സ്ഥിരതയുള്ള മനുഷ്യരെ ആശ്രയിക്കുവാനും വിശ്വസിക്കുവാനും എളുപ്പമുണ്ട്. വിശ്വാസികൾക്ക് ഏതു സാഹചര്യത്തിലും സമീപിക്കാൻ പറ്റുന്ന വിശ്വസ്തനായ മധ്യസ്ഥനാണ് സ്ഥിരതയുള്ള യൗസേപ്പിതാവ്
Image: /content_image/SeasonalReflections/SeasonalReflections-2021-08-27-23:08:58.jpg
Keywords: ജോസഫ്, യൗസേ
Content:
17086
Category: 18
Sub Category:
Heading: ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന് ഇന്നു യാത്രാമൊഴി
Content: ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാലംചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സംസ്‌കാരം ഇന്ന്. ഡല്‍ഹി നെബ്സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 10ന് തുടങ്ങുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ മറ്റു ബിഷപ്പുമാര്‍ ശൂശ്രൂഷകളില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, അല്‍ഫോന്സ് കണ്ണന്താനം എംപി, പൗരപ്രമുഖര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ഇന്നലെ നെബ് സരായി കത്തീഡ്രലിലെത്തി പരേതന് ആദരമര്‍പ്പിച്ചു. ഡല്‍ഹി ഫരീദാബാദ് രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, സിബിസിഐ വൈസ് പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍, ഷിംല ചണ്ഡിഗഡ് ബിഷപ്പ് ഡോ. ഇഗ്‌നേഷ്യസ് ലയോള മസ്‌ക്രീനാസ്, ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഡല്‍ഹി അതിരൂപതാ നിയുക്ത സഹായമെത്രാന്‍ മോണ്‍. ദീപക് വലേറിയന്‍ തോറോ, ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ് ജോണ്‍ മോര്‍ ഐറേനിയോസ്, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ തുടങ്ങിയവര്‍ ഇന്നലെ പള്ളിയിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തി.
Image: /content_image/India/India-2021-08-28-08:44:54.jpg
Keywords: ബര്‍ണ
Category: 18
Sub Category:
Heading: ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന് ഇന്നു യാത്രാമൊഴി
Content: ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാലംചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സംസ്‌കാരം ഇന്ന്. ഡല്‍ഹി നെബ്സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 10ന് തുടങ്ങുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ മറ്റു ബിഷപ്പുമാര്‍ ശൂശ്രൂഷകളില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, അല്‍ഫോന്സ് കണ്ണന്താനം എംപി, പൗരപ്രമുഖര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ഇന്നലെ നെബ് സരായി കത്തീഡ്രലിലെത്തി പരേതന് ആദരമര്‍പ്പിച്ചു. ഡല്‍ഹി ഫരീദാബാദ് രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, സിബിസിഐ വൈസ് പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍, ഷിംല ചണ്ഡിഗഡ് ബിഷപ്പ് ഡോ. ഇഗ്‌നേഷ്യസ് ലയോള മസ്‌ക്രീനാസ്, ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഡല്‍ഹി അതിരൂപതാ നിയുക്ത സഹായമെത്രാന്‍ മോണ്‍. ദീപക് വലേറിയന്‍ തോറോ, ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ് ജോണ്‍ മോര്‍ ഐറേനിയോസ്, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ തുടങ്ങിയവര്‍ ഇന്നലെ പള്ളിയിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തി.
Image: /content_image/India/India-2021-08-28-08:44:54.jpg
Keywords: ബര്‍ണ
Content:
17087
Category: 18
Sub Category:
Heading: ബിഷപ്പ് ബർണബാസിന്റെ നിസ്വാർത്ഥ സേവനം എക്കാലവും അനുസ്മരിക്കപ്പെടും: അരവിന്ദ് കേജ്രിവാള്‍
Content: ഡല്‍ഹി: കാലം ചെയ്ത മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മാർ ബർണബാസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൌണ്ടിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഡൽഹിയിലെ പാവങ്ങൾക്കും നിർധനർക്കും വേണ്ടിയുള്ള ബിഷപ്പ് ജേക്കബ് മാർ ബർണബാസിന്റെ നിസ്വാർത്ഥമായ സേവനവും അദ്ദേഹത്തിന്റെ മഹത്തായ മാനുഷിക പ്രവർത്തനങ്ങളും എന്നും അനുസ്മരിക്കപ്പെടുമെന്ന് അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. ബിഷപ്പിന്റെ ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഇടയില്‍ നിസ്വാര്‍ത്ഥമായ രീതിയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന ബിഷപ്പ് ജേക്കബ് മാർ ബർണബാസ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-28-09:45:06.jpg
Keywords: അരവിന്ദ്
Category: 18
Sub Category:
Heading: ബിഷപ്പ് ബർണബാസിന്റെ നിസ്വാർത്ഥ സേവനം എക്കാലവും അനുസ്മരിക്കപ്പെടും: അരവിന്ദ് കേജ്രിവാള്‍
Content: ഡല്‍ഹി: കാലം ചെയ്ത മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മാർ ബർണബാസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൌണ്ടിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഡൽഹിയിലെ പാവങ്ങൾക്കും നിർധനർക്കും വേണ്ടിയുള്ള ബിഷപ്പ് ജേക്കബ് മാർ ബർണബാസിന്റെ നിസ്വാർത്ഥമായ സേവനവും അദ്ദേഹത്തിന്റെ മഹത്തായ മാനുഷിക പ്രവർത്തനങ്ങളും എന്നും അനുസ്മരിക്കപ്പെടുമെന്ന് അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. ബിഷപ്പിന്റെ ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഇടയില്‍ നിസ്വാര്‍ത്ഥമായ രീതിയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന ബിഷപ്പ് ജേക്കബ് മാർ ബർണബാസ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-28-09:45:06.jpg
Keywords: അരവിന്ദ്
Content:
17088
Category: 10
Sub Category:
Heading: മാര്‍പാപ്പയുടെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണ്: വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച് വിശദമായ സര്‍ക്കുലറുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
Content: കൊച്ചി: രണ്ടായിരം വർഷത്തെ അനുസ്യൂതമായ കത്തോലിക്ക വിശ്വാസ പാരമ്പര്യമുള്ള സീറോമലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാർവത്രിക സഭയോടും മാർപാപ്പായോടും പുലർത്തിയ അചഞ്ചലമായ വിശ്വസ്തതയാണെന്നും വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച അന്തിമ തീരുമാനം സിനഡ് എടുത്തതിന് പിന്നാലെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച ആഴമേറിയ ചിന്ത കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പങ്കുവെച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ സീറോ മലബാര്‍ സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന വാക്കുകള്‍ ഉദ്ധരിച്ചുക്കൊണ്ട് ആരംഭിക്കുന്ന സര്‍ക്കുലറില്‍ കുര്‍ബാനക്രമം ഏകീകരണം സംബന്ധിച്ച ചരിത്രപശ്ചാത്തലവും സഭയിലെ പൗരാണികമായ പാരമ്പര്യവും പ്രത്യേകം വിശദീകരിക്കുന്നുണ്ട്. സെപ്റ്റംബർ 05-ാം തീയതി ഞായറാഴ്ച കുർബാനമദ്ധ്യേ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കുവാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് സര്‍ക്കുലര്‍. #{black->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! “പുതിയ റാസ കുർബാന തക്സയ്ക്ക് അംഗീകാരം നൽകുന്ന സന്ദർഭം ഉപയോഗിച്ചു നിങ്ങളുടെ സഭയുടെ ഐക്യത്തിനും ഉപരിനന്മയ്ക്കുമായി വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഐക്യരൂപ്യം ഉടനടി നടപ്പിലാക്കാൻ എല്ലാ വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും ഞാൻ ആഹ്വാനം ചെയ്യുന്നു. സിനഡിന്റെ തീരുമാനം നിങ്ങൾ നടപ്പിലാക്കുമ്പോൾ പരിശുദ്ധാത്മാവു നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ഐക്യവും യോജിപ്പും സാഹോദര്യവും പരിപോഷിപ്പിക്കട്ടെ” - ഫ്രാൻസിസ് മാർപാപ്പ. മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, 1934 മുതൽ നമ്മുടെ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986-ൽ പുനരുദ്ധരിക്കപ്പെട്ട റാസക്രമം നിലവിൽ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തിൽ പുതിയ ഉൾക്കാഴ്ചകൾ സ്വീകരിക്കാൻ സഹായകമായ ആഴമേറിയ പഠനങ്ങൾ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കർമക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റു ആരാധനക്രമകർമങ്ങളും ഏകീകൃത രൂപത്തിലാക്കാൻ കഴിഞ്ഞു. എന്നാൽ, വിശുദ്ധ കുർബാനയർപ്പണരീതി ഏകീകൃതരൂപത്തിലാക്കാൻ നാം നടത്തിയ പരിശ്രമങ്ങൾ പലകാരണങ്ങളാൽ പൂർണ ഫലപ്രാപ്തിയിലെത്തിയില്ല. 1999-ലെ സിനഡ് ഇതിനായി ഒരു ഏകീകൃതരൂപം നൽകിയെങ്കിലും അത് എല്ലാ രൂപതകളിലും നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. എങ്കിലും വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ എെക്യത്തിനായി സഭയുടെ തലത്തിൽ നിരന്തരം ആവശ്യമുയർന്നുകൊണ്ടിരുന്നു. സഭാമക്കൾ അതിനായി പ്രാർഥിച്ചു കൊണ്ടേയിരുന്നു. ഈ കാലഘട്ടത്തിൽ നടന്ന എല്ലാ സഭാഅസംബ്ലികളിലും വിശുദ്ധ കുർബാനയർപ്പണരീതിയിലെ ഏകീകരണത്തിനായി എല്ലാവരും ഒരേ സ്വരത്തിൽ വാദിച്ചിരുന്നു. മെത്രാന്മാരുടെ സിനഡൽ സമ്മേളനങ്ങളും അർപ്പണരീതിയിലെ ഏകീകരണത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. 2019 ആഗസ്റ്റിലെ സിനഡ് സമ്മേളനത്തിനിടയിൽ മെത്രാന്മാരോടൊപ്പം രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഒരുമിച്ചു കൂടിയപ്പോൾ അവരും വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ശക്തമായി ആവശ്യപ്പെട്ടു. 2020 ആഗസ്റ്റിലെ മെത്രാന്മാരുടെ സിനഡ് അതുവരെ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കാതിരുന്ന രൂപതകളിൽ അപ്രകാരം ചെയ്യണമെന്നു നിർദ്ദേശിച്ചു. കൊറോണക്കാലത്ത് ഒാൺലൈൻ കുർബാനകളിൽ പ്രത്യക്ഷപ്പെട്ട വിവിധ രൂപതകളിലെ അർപ്പണരീതികളുടെ വൈവിധ്യവും വൈരുദ്ധ്യവും സഭാംഗങ്ങളെ കൂടുതൽ അസ്വസ്ഥരാക്കി. പരിശുദ്ധ സിംഹാസനത്തെയും കുർബാനയർപ്പണരീതികളിലെ അനൈക്യം അത്ഭുതപ്പെടുത്തി. ഐക്യരൂപ്യം കൊണ്ടുവരേണ്ടത് സഭയുടെ ഐക്യത്തിന് അത്യാവശ്യമാണെന്ന നിഗമനത്തിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം എത്തിച്ചേർന്നു. അതിൻപ്രകാരം 2020 മെയ് 4-ന് അപ്പസ്തോലിക് നുൺഷ്യോ മേജർ ആർച്ചുബിഷപ്പിനു കത്തെഴുതി. നവീകരിച്ച വിശുദ്ധ കുർബാനയുടെ തക്സ അംഗീകാരത്തിനു സമർപ്പിച്ചപ്പോൾ അർപ്പണരീതിയിൽ ഐക്യം ആവശ്യപ്പെട്ടുകൊണ്ടു 2020 നവംബർ 9-ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നേരിട്ടു കത്തെഴുതി. നവീകരിച്ച തക്സയ്ക്ക് അംഗീകാരം നൽകിക്കൊണ്ട് 2021 ജൂൺ 9-ന് എഴുതിയ കത്തിലും വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഐക്യരൂപ്യം വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകി. ഇതിനെതുടർന്നാണു പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ തന്നെ വളരെ ആധികാരികമായി 2021 ജൂലൈ മൂന്നാം തീയതി നമ്മുടെ സഭയിൽ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ ഐക്യരൂപ്യം ആവശ്യപ്പെട്ടുകൊണ്ടു മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ വിശ്വാസികൾക്കുമായി കത്തെഴുതിയത്. ഇതു സീറോമലബാർസഭ മുഴുവനും വേണ്ടി പരിശുദ്ധ പിതാവ് എഴുതിയ കത്താണ്. അതിനാൽ ഇൗ കത്തിലെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കാൻ ഒാരോ സീറോമലബാർ വിശ്വാസിക്കും കടമയുണ്ട്. ഇൗ കത്തിൽ പരിശുദ്ധ പിതാവു നടത്തിയ ആഹ്വാനമാണ് ഇൗ ഇടയലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചിരിക്കുന്നത്. മാർപാപ്പ ഇപ്രകാരം നമ്മുടെ സഭയ്ക്ക് ഒരു കത്തെഴുതുന്നത് ഇതാദ്യമാണ്. ഈ പശ്ചാത്തലത്തിൽ, 2021 ആഗസ്റ്റ് 16 മുതൽ 27 വരെ ഒാൺലൈനായി സമ്മേളിച്ച സിനഡ് ഈ വിഷയം ആഴമായ പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കി. രണ്ടായിരം വർഷത്തെ അനുസ്യൂതമായ കത്തോലിക്കാവിശ്വാസപാരമ്പര്യമുള്ള സീറോമലബാർസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാർവത്രിക സഭയോടും മാർപാപ്പായോടും പുലർത്തിയ അചഞ്ചലമായ വിശ്വസ്തതയാണ്. പത്രോസിനോടൊപ്പവും പത്രോസിനോടുള്ള വിധേയത്വത്തിലും (cum Petro et sub Petro) സഭാതലവനോടും രൂപതാ മെത്രാനോടുമുള്ള അനുസരണത്തിലും ജീവിച്ച പാരമ്പര്യമാണ് നമ്മുടെ പിതാമഹന്മാർ നമുക്കു പകർന്നു തന്നിട്ടുള്ളത്. 1934-ൽ സഭയുടെ ആരാധനക്രമം സംബന്ധിച്ചുണ്ടായ സമാനമായ പ്രതിസന്ധിയിൽ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ അഗസ്റ്റിൻ കണ്ടത്തിൽ പിതാവു മാർപാപ്പായ്ക്ക് എഴുതിയത് “തിരുസിംഹാസനം എടുക്കുന്ന ഏതു തീരുമാനവും ഞങ്ങൾക്കു പൂർണ്ണമായും സ്വീകാര്യമാണ്” എന്നായിരുന്നു. ഈ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. പരിശുദ്ധാത്മാവ് തിരുസ്സഭയെ ഏറ്റവും വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നത് പരിശുദ്ധ പിതാവിലൂടെയാണെന്ന് നാം വിശ്വസിക്കുന്നു. പരിശുദ്ധ പിതാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ വിശ്വാസികൾക്കുള്ള കടമയെക്കുറിച്ചു നമുക്ക് അറിവുള്ളതാണല്ലോ (CCEO, c. 45). ആരാധനക്രമത്തെ സംബന്ധിച്ച കാര്യങ്ങൾ അന്തിമതീർപ്പു കല്പിക്കേണ്ടതു മാർപാപ്പായാണെന്നു സഭാപ്രബോധനങ്ങളിൽ വ്യക്തമാക്കുന്നുണ്ട് (SC,22). മാർപാപ്പ തീർപ്പുകല്പിച്ച ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ മാറ്റംവരുത്താനോ വൈദികർക്കോ മറ്റുള്ളവർക്കോ അവകാശമില്ല (SC,22.3). അതിനാൽ, പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണ്. വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാൻ സിനഡിനോ ഏതെങ്കിലും രൂപതാധ്യക്ഷനോ അവകാശമില്ല. “അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമാണ്” (1 സാമു 15:22) എന്നതു നാം മറക്കരുത്. പരിശുദ്ധ പിതാവു കാണിച്ചുതരുന്ന വഴിയാണു നമുക്കു ദൈവാനുഗ്രഹത്തിന്റെ വഴി. അതിനാൽ, സഭാമക്കൾ ആഗ്രഹിച്ചതും സിനഡ് അംഗീകരിച്ചതും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരിക്കുന്നതുമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതി അനുവർത്തിക്കുക എന്നതു കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയിലുള്ള നമ്മുടെ ഉത്തരവാദിത്വനിർവഹണവും പരിശുദ്ധ പിതാവിനോടുള്ള നമ്മുടെ വിധേയത്വത്തിന്റെ പ്രകാശനവുമാണ്. ആരാധനക്രമത്തിൽ ഐകരൂപ്യമല്ല ഐക്യമാണ് വേണ്ടത് എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്. അടിസ്ഥാന ഘടകങ്ങളിലുള്ള ഐക്യരൂപ്യം എെക്യത്തിന് ആവശ്യമാണ്. ആരാധനക്രമത്തിന്റെ അടിസ്ഥാനരൂപങ്ങളിൽ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിനു നമ്മുടെ സഭയുടെ ചരിത്രം തന്നെ സാക്ഷിയാണ്. വിശുദ്ധ കുർബാനയർപ്പണത്തിലെ ഐകരൂപ്യം ഇതാണ്: കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ഉൾപ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക. അർത്ഥപൂർണമായ ബലിയർപ്പണത്തിനു വചനത്തിന്റെ മേശയും (ബേമ്മ) അപ്പത്തിന്റെ മേശയും (ബലിപീഠം) ആവശ്യമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (DV, 14). നമ്മുടെ സഭയിലെ പൗരാണികമായ പാരമ്പര്യവും ഇതുതന്നെയാണ്. നമ്മുടെ വിശുദ്ധ കുർബാനയിൽ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും യഥാക്രമം ഇൗശോയുടെ ജനനത്തെയും പരസ്യജീവിതത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഇൗ അടിസ്ഥാനത്തിലാണ് വിശുദ്ധ കുർബാനയുടെ ആദ്യഭാഗം വചനവേദിയിൽ ജനാഭിമുഖമായി അർപ്പിക്കുന്നത്. തുടർന്നു, “കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ” വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുന്ന പുരോഹിതൻ സഭയുടെ നാമത്തിൽ മിശിഹായുടെ പ്രതിനിധിയായി പരമപിതാവിനു ബലിയർപ്പിക്കുകയാണ്. അതിനാലാണു കൂദാശാഭാഗം മദ്ബഹായ്ക്ക്് അഭിമുഖമായി അർപ്പിക്കണമെന്നു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പാശ്ചാത്യ, പൗരസ്ത്യ സഭകളിലെല്ലാം 1965 വരെ അൾത്താരയ്ക്ക് അഭിമുഖമായാണ് വി. കുർബാന അർപ്പിച്ചിരുന്നത്. സഭയുടെ ആരംഭം മുതലേ നിലനിന്നിരുന്ന ഈ വിശുദ്ധ പാരമ്പര്യം വീണ്ടെടുക്കാനാണു പരിശുദ്ധ പിതാവു നമ്മോട് ആവശ്യപ്പെടുന്നത്. വിശുദ്ധ കുർബാനയുടെ അർപ്പണഭാഗം സമാപിക്കു ന്നതുകൊണ്ടാണു കുർബാനസ്വീകരണത്തിനു ശേഷമുള്ള കൃതജ്ഞതാപ്രാർഥനകളും സമാപനാശീർവാദവും ജനങ്ങളുടെ നേരെ തിരിഞ്ഞു ചൊല്ലേണ്ടതാണെന്നു നിർദേശി ക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുർബാനയെന്നതു മിശിഹായുടെ ശരീരമായ സഭ ശിരസ്സായ അവിടത്തോടു ചേർന്നു പിതാവായ ദൈവത്തിന് അർപ്പിക്കുന്ന ബലിയാണ്. അതിനാൽ സഭാഗാത്രമായ ദൈവജനവും ശിരസ്സായ മിശിഹായുടെ നാമത്തിൽ വിശുദ്ധ രഹസ്യങ്ങൾ പരികർമം ചെയ്യുന്ന വൈദികനും പിതാവായ ദൈവത്തിന്റെ സിംഹാസനമായ വിശുദ്ധ അൾത്താരയ്ക്ക് അഭിമുഖമായി ബലിയർപ്പണവേദിയിൽ വ്യാപരിക്കുന്നതു സമുചിതമാണെന്ന് ആദിമകാലം മുതലേ സഭ കരുതിയിരുന്നു. വിശുദ്ധ കുർബാനയർപ്പിക്കുന്ന കാർമികൻ ഒരേസമയം ക്രിസ്തുവിനെയും സഭയെയും പ്രതിനിധാനം ചെയ്യുന്നു (alter Christus et altera Ecclesia). ക്രിസ്തീയ ജീവിതം സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടനമാണെന്ന വിശ്വാസവും ഇൗ അനുഷ്ഠാനത്തിലൂടെ തിരുസ്സഭ പ്രഘോഷിക്കുന്നുണ്ട്. മദ്ബഹാ പ്രതിനിധാനം ചെയ്യുന്ന സ്വർഗത്തെ ലക്ഷ്യമാക്കി ദൈവജനമൊന്നാകെ തീർത്ഥാടനം ചെയ്യുന്ന അനുഭവമാണു കുർബാനയിലൂടെ ലഭിക്കുന്നത്. ദൈവത്തിന്റെ സിംഹാസനമായ ബലിപീഠത്തിനു മുന്നിൽ കുമ്പിട്ടാരാധിക്കുന്ന മാലാഖവൃന്ദങ്ങളോടും സ്വർഗവാസികളായ വിശുദ്ധരോടും ചേർന്നു ഭൂവാസികളും ദൈവത്തെ ആരാധിക്കുന്ന രീതിയിലാണു നമ്മുടെ വിശുദ്ധ കുർബ്ബാനയിലെ പ്രാർത്ഥനകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒരേ സമയം പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവും നമ്മുടെ കർത്താവിന്റെ കബറിടവുമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ അൾത്താരയ്ക്കു നമ്മുടെ ആരാധനക്രമത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിനാലാണ് അൾത്താരയിലേക്കു തിരിയുന്നതിനെ “കർത്താവിലേക്കു തിരിയുന്നതായി” (conversi ad Dominum) നമ്മുടെ പിതാക്കന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പരിഗണിച്ചു വിശുദ്ധ കുർബാനയിലെ അനാഫൊറയുടെ ആരംഭം മുതൽ വിശുദ്ധ കുർബാനസ്വീകരണംവരെയുള്ള ഭാഗം മദ്ബഹായ്ക്കു അഭിമുഖമായി അർപ്പിക്കണമെന്ന സിനഡിന്റെ തീരുമാനം ഉടനടി (promptly) നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരാധനക്രമത്തിലെ ഐക്യമാണു സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം എന്ന സത്യം തിരിച്ചറിയാൻ നാം വൈകിയതും സഭാഗാത്രത്തിൽ ഏറെ മുറിവുകൾ സൃഷ്ടിക്കാൻ കാരണമായി. ഈ വീഴ്ചയെ എളിമയോടും അനുതാപത്തോടുംകൂടെ നമുക്കു ദൈവതിരുമുമ്പിൽ ഏറ്റുപറയാം. ‘അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം സാധ്യമല്ല’ എന്ന ബെനഡിക്റ്റ് മാർപാപ്പയുടെ ചിന്ത നമുക്കു മാർഗദീപമാകട്ടെ. ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കുന്നതിലെ വൈഷമ്യങ്ങൾ ചൂണ്ടികാണിച്ചു വിവിധ തലങ്ങളിൽനിന്നുയർന്ന നിരീക്ഷണങ്ങളെക്കുറിച്ചും സിനഡ് പിതാക്കന്മാർ ആത്മാർത്ഥമായി ചർച്ച ചെയ്തു. ഏതാനും ദശകങ്ങളായി ശീലിച്ച പതിവു ശൈലി മാറ്റുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആശങ്കകൾ പിതാക്കന്മാർ ഹൃദയപൂർവം മനസ്സിലാക്കുന്നു. എന്നാൽ, കർത്താവിന്റെ അജഗണത്തെ ഒരുമയോടെ മുന്നോട്ടു നയിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം ശിരസ്സാവഹിക്കണമെന്നാണു സിനഡിലെ ചർച്ചകളിലൂടെ പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്നതെന്നു പിതാക്കന്മാർക്കു ബോധ്യപ്പെട്ടു. സഭയിൽ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്. ആരാധനക്രമാനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ചു സിനഡു തീരുമാനിച്ച മധ്യമാർഗ്ഗമാണു പരിശുദ്ധ പിതാവു നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ, പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതിയിൽ നവീകരിച്ച കുർബാനക്രമം (editio typica) അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി മംഗളവാർത്തക്കാലം ഒന്നാം ഞായറാഴ്ച മുതൽ നമ്മുടെ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.സിനഡിന്റെ വിജയത്തിനുവേണ്ടി സഭ മുഴുവൻ കഴിഞ്ഞ ഒരു മാസം ഉപവസിച്ചു പ്രാർഥിക്കുകയായിരുന്നല്ലോ. സിനഡിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ദൈവാനുഗ്രഹം ലഭിക്കുന്നതിന് ഈ പ്രാർഥന സഹായകമായി. സഭാമക്കളേവരോടും ഹൃദയപൂർവം നന്ദി പറയുന്നു. വി. കുർബാനയർപ്പണം ദൈവജനത്തിനു കൂട്ടായ്മയുടെ അനുഗ്രഹം സ്വന്തമാക്കാനുള്ള അവസരമാക്കി മാറ്റാൻ നമുക്ക് ഒരു മനസോടെ തീരുമാനമെടുക്കാം. ഇക്കാര്യത്തിൽ ഇനിയും വിയോജനസ്വരങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരുമാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നു സ്നേഹപൂർവം ഓർമിപ്പിക്കുന്നു. ലോകത്തെ രക്ഷിക്കാൻ ഈശോ അർപ്പിച്ച ആത്മബലി അത് അർപ്പിക്കുന്ന അവിടത്തെ മൗതികശരീരമായ നമ്മുടെയും ആത്മബലിയാകട്ടെ. ഭിന്നതകളുടെ മതിലുകൾ തകർക്കുന്ന ദൈവാരൂപിയുടെ പ്രവർത്തനത്തിനായി നമുക്കു സഭയെ സമർപ്പിക്കാം. കാൽവരിയിലെ തിരുക്കുമാരന്റെ ബലിയിൽ ഏറ്റവും ആത്മാർത്ഥതയോടെ പങ്കെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെയും സത്യവിശ്വാസം പകർന്നുതന്ന നമ്മുടെ പിതാവു മാർത്തോമ്മാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും സവിശേഷമായ മാധ്യസ്ഥ്യം കൂട്ടായ്മയുടെ അരൂപിയിൽ നമ്മെ നയിക്കട്ടെ. കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ! (കാക്കനാട് മൗണ്ട് സെന്റ് തോമസ്സിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്ന് 2021-ാം ആണ്ട് ആഗസ്റ്റ് മാസം 27-ാം തീയതി നല്കപ്പെട്ടത്) #{black->none->b->കർദ്ദിനാൾ ജോർജ് ആലഞ്ചേരി }# (സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ്) NB: ഈ ഇടയലേഖനം 2021 സെപ്റ്റംബർ 05-ാം തീയതി ഞായറാഴ്ച കുർബാനമദ്ധ്യേ നമ്മുടെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കേണ്ടതാണ്. വി. കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്തവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ കോപ്പി സംലഭ്യമാക്കേണ്ടതുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-11:07:28.jpg
Keywords: സീറോ മലബാര്‍
Category: 10
Sub Category:
Heading: മാര്‍പാപ്പയുടെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണ്: വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച് വിശദമായ സര്‍ക്കുലറുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
Content: കൊച്ചി: രണ്ടായിരം വർഷത്തെ അനുസ്യൂതമായ കത്തോലിക്ക വിശ്വാസ പാരമ്പര്യമുള്ള സീറോമലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാർവത്രിക സഭയോടും മാർപാപ്പായോടും പുലർത്തിയ അചഞ്ചലമായ വിശ്വസ്തതയാണെന്നും വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച അന്തിമ തീരുമാനം സിനഡ് എടുത്തതിന് പിന്നാലെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച ആഴമേറിയ ചിന്ത കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പങ്കുവെച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ സീറോ മലബാര്‍ സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന വാക്കുകള്‍ ഉദ്ധരിച്ചുക്കൊണ്ട് ആരംഭിക്കുന്ന സര്‍ക്കുലറില്‍ കുര്‍ബാനക്രമം ഏകീകരണം സംബന്ധിച്ച ചരിത്രപശ്ചാത്തലവും സഭയിലെ പൗരാണികമായ പാരമ്പര്യവും പ്രത്യേകം വിശദീകരിക്കുന്നുണ്ട്. സെപ്റ്റംബർ 05-ാം തീയതി ഞായറാഴ്ച കുർബാനമദ്ധ്യേ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കുവാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് സര്‍ക്കുലര്‍. #{black->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! “പുതിയ റാസ കുർബാന തക്സയ്ക്ക് അംഗീകാരം നൽകുന്ന സന്ദർഭം ഉപയോഗിച്ചു നിങ്ങളുടെ സഭയുടെ ഐക്യത്തിനും ഉപരിനന്മയ്ക്കുമായി വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഐക്യരൂപ്യം ഉടനടി നടപ്പിലാക്കാൻ എല്ലാ വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും ഞാൻ ആഹ്വാനം ചെയ്യുന്നു. സിനഡിന്റെ തീരുമാനം നിങ്ങൾ നടപ്പിലാക്കുമ്പോൾ പരിശുദ്ധാത്മാവു നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ഐക്യവും യോജിപ്പും സാഹോദര്യവും പരിപോഷിപ്പിക്കട്ടെ” - ഫ്രാൻസിസ് മാർപാപ്പ. മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, 1934 മുതൽ നമ്മുടെ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986-ൽ പുനരുദ്ധരിക്കപ്പെട്ട റാസക്രമം നിലവിൽ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തിൽ പുതിയ ഉൾക്കാഴ്ചകൾ സ്വീകരിക്കാൻ സഹായകമായ ആഴമേറിയ പഠനങ്ങൾ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കർമക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റു ആരാധനക്രമകർമങ്ങളും ഏകീകൃത രൂപത്തിലാക്കാൻ കഴിഞ്ഞു. എന്നാൽ, വിശുദ്ധ കുർബാനയർപ്പണരീതി ഏകീകൃതരൂപത്തിലാക്കാൻ നാം നടത്തിയ പരിശ്രമങ്ങൾ പലകാരണങ്ങളാൽ പൂർണ ഫലപ്രാപ്തിയിലെത്തിയില്ല. 1999-ലെ സിനഡ് ഇതിനായി ഒരു ഏകീകൃതരൂപം നൽകിയെങ്കിലും അത് എല്ലാ രൂപതകളിലും നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. എങ്കിലും വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ എെക്യത്തിനായി സഭയുടെ തലത്തിൽ നിരന്തരം ആവശ്യമുയർന്നുകൊണ്ടിരുന്നു. സഭാമക്കൾ അതിനായി പ്രാർഥിച്ചു കൊണ്ടേയിരുന്നു. ഈ കാലഘട്ടത്തിൽ നടന്ന എല്ലാ സഭാഅസംബ്ലികളിലും വിശുദ്ധ കുർബാനയർപ്പണരീതിയിലെ ഏകീകരണത്തിനായി എല്ലാവരും ഒരേ സ്വരത്തിൽ വാദിച്ചിരുന്നു. മെത്രാന്മാരുടെ സിനഡൽ സമ്മേളനങ്ങളും അർപ്പണരീതിയിലെ ഏകീകരണത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. 2019 ആഗസ്റ്റിലെ സിനഡ് സമ്മേളനത്തിനിടയിൽ മെത്രാന്മാരോടൊപ്പം രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഒരുമിച്ചു കൂടിയപ്പോൾ അവരും വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ശക്തമായി ആവശ്യപ്പെട്ടു. 2020 ആഗസ്റ്റിലെ മെത്രാന്മാരുടെ സിനഡ് അതുവരെ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കാതിരുന്ന രൂപതകളിൽ അപ്രകാരം ചെയ്യണമെന്നു നിർദ്ദേശിച്ചു. കൊറോണക്കാലത്ത് ഒാൺലൈൻ കുർബാനകളിൽ പ്രത്യക്ഷപ്പെട്ട വിവിധ രൂപതകളിലെ അർപ്പണരീതികളുടെ വൈവിധ്യവും വൈരുദ്ധ്യവും സഭാംഗങ്ങളെ കൂടുതൽ അസ്വസ്ഥരാക്കി. പരിശുദ്ധ സിംഹാസനത്തെയും കുർബാനയർപ്പണരീതികളിലെ അനൈക്യം അത്ഭുതപ്പെടുത്തി. ഐക്യരൂപ്യം കൊണ്ടുവരേണ്ടത് സഭയുടെ ഐക്യത്തിന് അത്യാവശ്യമാണെന്ന നിഗമനത്തിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം എത്തിച്ചേർന്നു. അതിൻപ്രകാരം 2020 മെയ് 4-ന് അപ്പസ്തോലിക് നുൺഷ്യോ മേജർ ആർച്ചുബിഷപ്പിനു കത്തെഴുതി. നവീകരിച്ച വിശുദ്ധ കുർബാനയുടെ തക്സ അംഗീകാരത്തിനു സമർപ്പിച്ചപ്പോൾ അർപ്പണരീതിയിൽ ഐക്യം ആവശ്യപ്പെട്ടുകൊണ്ടു 2020 നവംബർ 9-ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നേരിട്ടു കത്തെഴുതി. നവീകരിച്ച തക്സയ്ക്ക് അംഗീകാരം നൽകിക്കൊണ്ട് 2021 ജൂൺ 9-ന് എഴുതിയ കത്തിലും വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഐക്യരൂപ്യം വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകി. ഇതിനെതുടർന്നാണു പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ തന്നെ വളരെ ആധികാരികമായി 2021 ജൂലൈ മൂന്നാം തീയതി നമ്മുടെ സഭയിൽ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ ഐക്യരൂപ്യം ആവശ്യപ്പെട്ടുകൊണ്ടു മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ വിശ്വാസികൾക്കുമായി കത്തെഴുതിയത്. ഇതു സീറോമലബാർസഭ മുഴുവനും വേണ്ടി പരിശുദ്ധ പിതാവ് എഴുതിയ കത്താണ്. അതിനാൽ ഇൗ കത്തിലെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കാൻ ഒാരോ സീറോമലബാർ വിശ്വാസിക്കും കടമയുണ്ട്. ഇൗ കത്തിൽ പരിശുദ്ധ പിതാവു നടത്തിയ ആഹ്വാനമാണ് ഇൗ ഇടയലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചിരിക്കുന്നത്. മാർപാപ്പ ഇപ്രകാരം നമ്മുടെ സഭയ്ക്ക് ഒരു കത്തെഴുതുന്നത് ഇതാദ്യമാണ്. ഈ പശ്ചാത്തലത്തിൽ, 2021 ആഗസ്റ്റ് 16 മുതൽ 27 വരെ ഒാൺലൈനായി സമ്മേളിച്ച സിനഡ് ഈ വിഷയം ആഴമായ പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കി. രണ്ടായിരം വർഷത്തെ അനുസ്യൂതമായ കത്തോലിക്കാവിശ്വാസപാരമ്പര്യമുള്ള സീറോമലബാർസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാർവത്രിക സഭയോടും മാർപാപ്പായോടും പുലർത്തിയ അചഞ്ചലമായ വിശ്വസ്തതയാണ്. പത്രോസിനോടൊപ്പവും പത്രോസിനോടുള്ള വിധേയത്വത്തിലും (cum Petro et sub Petro) സഭാതലവനോടും രൂപതാ മെത്രാനോടുമുള്ള അനുസരണത്തിലും ജീവിച്ച പാരമ്പര്യമാണ് നമ്മുടെ പിതാമഹന്മാർ നമുക്കു പകർന്നു തന്നിട്ടുള്ളത്. 1934-ൽ സഭയുടെ ആരാധനക്രമം സംബന്ധിച്ചുണ്ടായ സമാനമായ പ്രതിസന്ധിയിൽ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ അഗസ്റ്റിൻ കണ്ടത്തിൽ പിതാവു മാർപാപ്പായ്ക്ക് എഴുതിയത് “തിരുസിംഹാസനം എടുക്കുന്ന ഏതു തീരുമാനവും ഞങ്ങൾക്കു പൂർണ്ണമായും സ്വീകാര്യമാണ്” എന്നായിരുന്നു. ഈ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. പരിശുദ്ധാത്മാവ് തിരുസ്സഭയെ ഏറ്റവും വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നത് പരിശുദ്ധ പിതാവിലൂടെയാണെന്ന് നാം വിശ്വസിക്കുന്നു. പരിശുദ്ധ പിതാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ വിശ്വാസികൾക്കുള്ള കടമയെക്കുറിച്ചു നമുക്ക് അറിവുള്ളതാണല്ലോ (CCEO, c. 45). ആരാധനക്രമത്തെ സംബന്ധിച്ച കാര്യങ്ങൾ അന്തിമതീർപ്പു കല്പിക്കേണ്ടതു മാർപാപ്പായാണെന്നു സഭാപ്രബോധനങ്ങളിൽ വ്യക്തമാക്കുന്നുണ്ട് (SC,22). മാർപാപ്പ തീർപ്പുകല്പിച്ച ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ മാറ്റംവരുത്താനോ വൈദികർക്കോ മറ്റുള്ളവർക്കോ അവകാശമില്ല (SC,22.3). അതിനാൽ, പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണ്. വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാൻ സിനഡിനോ ഏതെങ്കിലും രൂപതാധ്യക്ഷനോ അവകാശമില്ല. “അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമാണ്” (1 സാമു 15:22) എന്നതു നാം മറക്കരുത്. പരിശുദ്ധ പിതാവു കാണിച്ചുതരുന്ന വഴിയാണു നമുക്കു ദൈവാനുഗ്രഹത്തിന്റെ വഴി. അതിനാൽ, സഭാമക്കൾ ആഗ്രഹിച്ചതും സിനഡ് അംഗീകരിച്ചതും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരിക്കുന്നതുമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതി അനുവർത്തിക്കുക എന്നതു കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയിലുള്ള നമ്മുടെ ഉത്തരവാദിത്വനിർവഹണവും പരിശുദ്ധ പിതാവിനോടുള്ള നമ്മുടെ വിധേയത്വത്തിന്റെ പ്രകാശനവുമാണ്. ആരാധനക്രമത്തിൽ ഐകരൂപ്യമല്ല ഐക്യമാണ് വേണ്ടത് എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്. അടിസ്ഥാന ഘടകങ്ങളിലുള്ള ഐക്യരൂപ്യം എെക്യത്തിന് ആവശ്യമാണ്. ആരാധനക്രമത്തിന്റെ അടിസ്ഥാനരൂപങ്ങളിൽ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിനു നമ്മുടെ സഭയുടെ ചരിത്രം തന്നെ സാക്ഷിയാണ്. വിശുദ്ധ കുർബാനയർപ്പണത്തിലെ ഐകരൂപ്യം ഇതാണ്: കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ഉൾപ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക. അർത്ഥപൂർണമായ ബലിയർപ്പണത്തിനു വചനത്തിന്റെ മേശയും (ബേമ്മ) അപ്പത്തിന്റെ മേശയും (ബലിപീഠം) ആവശ്യമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (DV, 14). നമ്മുടെ സഭയിലെ പൗരാണികമായ പാരമ്പര്യവും ഇതുതന്നെയാണ്. നമ്മുടെ വിശുദ്ധ കുർബാനയിൽ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും യഥാക്രമം ഇൗശോയുടെ ജനനത്തെയും പരസ്യജീവിതത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഇൗ അടിസ്ഥാനത്തിലാണ് വിശുദ്ധ കുർബാനയുടെ ആദ്യഭാഗം വചനവേദിയിൽ ജനാഭിമുഖമായി അർപ്പിക്കുന്നത്. തുടർന്നു, “കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ” വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുന്ന പുരോഹിതൻ സഭയുടെ നാമത്തിൽ മിശിഹായുടെ പ്രതിനിധിയായി പരമപിതാവിനു ബലിയർപ്പിക്കുകയാണ്. അതിനാലാണു കൂദാശാഭാഗം മദ്ബഹായ്ക്ക്് അഭിമുഖമായി അർപ്പിക്കണമെന്നു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പാശ്ചാത്യ, പൗരസ്ത്യ സഭകളിലെല്ലാം 1965 വരെ അൾത്താരയ്ക്ക് അഭിമുഖമായാണ് വി. കുർബാന അർപ്പിച്ചിരുന്നത്. സഭയുടെ ആരംഭം മുതലേ നിലനിന്നിരുന്ന ഈ വിശുദ്ധ പാരമ്പര്യം വീണ്ടെടുക്കാനാണു പരിശുദ്ധ പിതാവു നമ്മോട് ആവശ്യപ്പെടുന്നത്. വിശുദ്ധ കുർബാനയുടെ അർപ്പണഭാഗം സമാപിക്കു ന്നതുകൊണ്ടാണു കുർബാനസ്വീകരണത്തിനു ശേഷമുള്ള കൃതജ്ഞതാപ്രാർഥനകളും സമാപനാശീർവാദവും ജനങ്ങളുടെ നേരെ തിരിഞ്ഞു ചൊല്ലേണ്ടതാണെന്നു നിർദേശി ക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുർബാനയെന്നതു മിശിഹായുടെ ശരീരമായ സഭ ശിരസ്സായ അവിടത്തോടു ചേർന്നു പിതാവായ ദൈവത്തിന് അർപ്പിക്കുന്ന ബലിയാണ്. അതിനാൽ സഭാഗാത്രമായ ദൈവജനവും ശിരസ്സായ മിശിഹായുടെ നാമത്തിൽ വിശുദ്ധ രഹസ്യങ്ങൾ പരികർമം ചെയ്യുന്ന വൈദികനും പിതാവായ ദൈവത്തിന്റെ സിംഹാസനമായ വിശുദ്ധ അൾത്താരയ്ക്ക് അഭിമുഖമായി ബലിയർപ്പണവേദിയിൽ വ്യാപരിക്കുന്നതു സമുചിതമാണെന്ന് ആദിമകാലം മുതലേ സഭ കരുതിയിരുന്നു. വിശുദ്ധ കുർബാനയർപ്പിക്കുന്ന കാർമികൻ ഒരേസമയം ക്രിസ്തുവിനെയും സഭയെയും പ്രതിനിധാനം ചെയ്യുന്നു (alter Christus et altera Ecclesia). ക്രിസ്തീയ ജീവിതം സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടനമാണെന്ന വിശ്വാസവും ഇൗ അനുഷ്ഠാനത്തിലൂടെ തിരുസ്സഭ പ്രഘോഷിക്കുന്നുണ്ട്. മദ്ബഹാ പ്രതിനിധാനം ചെയ്യുന്ന സ്വർഗത്തെ ലക്ഷ്യമാക്കി ദൈവജനമൊന്നാകെ തീർത്ഥാടനം ചെയ്യുന്ന അനുഭവമാണു കുർബാനയിലൂടെ ലഭിക്കുന്നത്. ദൈവത്തിന്റെ സിംഹാസനമായ ബലിപീഠത്തിനു മുന്നിൽ കുമ്പിട്ടാരാധിക്കുന്ന മാലാഖവൃന്ദങ്ങളോടും സ്വർഗവാസികളായ വിശുദ്ധരോടും ചേർന്നു ഭൂവാസികളും ദൈവത്തെ ആരാധിക്കുന്ന രീതിയിലാണു നമ്മുടെ വിശുദ്ധ കുർബ്ബാനയിലെ പ്രാർത്ഥനകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒരേ സമയം പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവും നമ്മുടെ കർത്താവിന്റെ കബറിടവുമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ അൾത്താരയ്ക്കു നമ്മുടെ ആരാധനക്രമത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിനാലാണ് അൾത്താരയിലേക്കു തിരിയുന്നതിനെ “കർത്താവിലേക്കു തിരിയുന്നതായി” (conversi ad Dominum) നമ്മുടെ പിതാക്കന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പരിഗണിച്ചു വിശുദ്ധ കുർബാനയിലെ അനാഫൊറയുടെ ആരംഭം മുതൽ വിശുദ്ധ കുർബാനസ്വീകരണംവരെയുള്ള ഭാഗം മദ്ബഹായ്ക്കു അഭിമുഖമായി അർപ്പിക്കണമെന്ന സിനഡിന്റെ തീരുമാനം ഉടനടി (promptly) നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരാധനക്രമത്തിലെ ഐക്യമാണു സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം എന്ന സത്യം തിരിച്ചറിയാൻ നാം വൈകിയതും സഭാഗാത്രത്തിൽ ഏറെ മുറിവുകൾ സൃഷ്ടിക്കാൻ കാരണമായി. ഈ വീഴ്ചയെ എളിമയോടും അനുതാപത്തോടുംകൂടെ നമുക്കു ദൈവതിരുമുമ്പിൽ ഏറ്റുപറയാം. ‘അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം സാധ്യമല്ല’ എന്ന ബെനഡിക്റ്റ് മാർപാപ്പയുടെ ചിന്ത നമുക്കു മാർഗദീപമാകട്ടെ. ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കുന്നതിലെ വൈഷമ്യങ്ങൾ ചൂണ്ടികാണിച്ചു വിവിധ തലങ്ങളിൽനിന്നുയർന്ന നിരീക്ഷണങ്ങളെക്കുറിച്ചും സിനഡ് പിതാക്കന്മാർ ആത്മാർത്ഥമായി ചർച്ച ചെയ്തു. ഏതാനും ദശകങ്ങളായി ശീലിച്ച പതിവു ശൈലി മാറ്റുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആശങ്കകൾ പിതാക്കന്മാർ ഹൃദയപൂർവം മനസ്സിലാക്കുന്നു. എന്നാൽ, കർത്താവിന്റെ അജഗണത്തെ ഒരുമയോടെ മുന്നോട്ടു നയിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം ശിരസ്സാവഹിക്കണമെന്നാണു സിനഡിലെ ചർച്ചകളിലൂടെ പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്നതെന്നു പിതാക്കന്മാർക്കു ബോധ്യപ്പെട്ടു. സഭയിൽ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്. ആരാധനക്രമാനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ചു സിനഡു തീരുമാനിച്ച മധ്യമാർഗ്ഗമാണു പരിശുദ്ധ പിതാവു നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ, പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതിയിൽ നവീകരിച്ച കുർബാനക്രമം (editio typica) അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി മംഗളവാർത്തക്കാലം ഒന്നാം ഞായറാഴ്ച മുതൽ നമ്മുടെ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.സിനഡിന്റെ വിജയത്തിനുവേണ്ടി സഭ മുഴുവൻ കഴിഞ്ഞ ഒരു മാസം ഉപവസിച്ചു പ്രാർഥിക്കുകയായിരുന്നല്ലോ. സിനഡിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ദൈവാനുഗ്രഹം ലഭിക്കുന്നതിന് ഈ പ്രാർഥന സഹായകമായി. സഭാമക്കളേവരോടും ഹൃദയപൂർവം നന്ദി പറയുന്നു. വി. കുർബാനയർപ്പണം ദൈവജനത്തിനു കൂട്ടായ്മയുടെ അനുഗ്രഹം സ്വന്തമാക്കാനുള്ള അവസരമാക്കി മാറ്റാൻ നമുക്ക് ഒരു മനസോടെ തീരുമാനമെടുക്കാം. ഇക്കാര്യത്തിൽ ഇനിയും വിയോജനസ്വരങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരുമാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നു സ്നേഹപൂർവം ഓർമിപ്പിക്കുന്നു. ലോകത്തെ രക്ഷിക്കാൻ ഈശോ അർപ്പിച്ച ആത്മബലി അത് അർപ്പിക്കുന്ന അവിടത്തെ മൗതികശരീരമായ നമ്മുടെയും ആത്മബലിയാകട്ടെ. ഭിന്നതകളുടെ മതിലുകൾ തകർക്കുന്ന ദൈവാരൂപിയുടെ പ്രവർത്തനത്തിനായി നമുക്കു സഭയെ സമർപ്പിക്കാം. കാൽവരിയിലെ തിരുക്കുമാരന്റെ ബലിയിൽ ഏറ്റവും ആത്മാർത്ഥതയോടെ പങ്കെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെയും സത്യവിശ്വാസം പകർന്നുതന്ന നമ്മുടെ പിതാവു മാർത്തോമ്മാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും സവിശേഷമായ മാധ്യസ്ഥ്യം കൂട്ടായ്മയുടെ അരൂപിയിൽ നമ്മെ നയിക്കട്ടെ. കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ! (കാക്കനാട് മൗണ്ട് സെന്റ് തോമസ്സിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്ന് 2021-ാം ആണ്ട് ആഗസ്റ്റ് മാസം 27-ാം തീയതി നല്കപ്പെട്ടത്) #{black->none->b->കർദ്ദിനാൾ ജോർജ് ആലഞ്ചേരി }# (സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ്) NB: ഈ ഇടയലേഖനം 2021 സെപ്റ്റംബർ 05-ാം തീയതി ഞായറാഴ്ച കുർബാനമദ്ധ്യേ നമ്മുടെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കേണ്ടതാണ്. വി. കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്തവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ കോപ്പി സംലഭ്യമാക്കേണ്ടതുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-11:07:28.jpg
Keywords: സീറോ മലബാര്‍
Content:
17089
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായി സലേഷ്യൻ സന്യാസിനിയെ നിയമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാല സെക്രട്ടറിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) അഥവാ സലേഷ്യന്‍ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ അലെസ്സാന്ത്ര സ്മെറീല്ലിയെയാണ് പാപ്പ പുതിയ പദവിയില്‍ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (26/08/21) ആണ് തൽസ്ഥാനത്തേക്കു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. 46 വയസ്സുള്ള സിസ്റ്റർ സ്മെറില്ലി ഇറ്റലി സ്വദേശിനിയാണ്. മാർച്ച് മുതൽ വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ ഉപകാര്യദർശിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സിസ്റ്റര്‍ അലെസ്സാന്ത്ര. മാനവവികസന വിഭാഗത്തിൻറെ സെക്രട്ടറി മോൺസിഞ്ഞോർ ബ്രൂണൊ മരീ ദുഫെയും അഡീഷണൽ സെക്രട്ടറി ഫാ. ഔഗൂസ്തൊ ത്സമ്പീനിയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് താല്ക്കാലിക നിയമനം. വത്തിക്കാൻറെ കോവിഡ് 19 സമിതിയുടെ പ്രതിനിധി എന്ന ചുമതലയും സിസ്റ്റര്‍ വഹിക്കുന്നുണ്ടായിരിന്നു. അതേസമയം വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ ചുമതലകളിലേക്ക് വനിതകളെ നിയമിക്കുന്നത് ഫ്രാന്‍സിസ് പാപ്പ തുടരുകയാണ്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ചതാണ് ഇതിന് മുന്‍പ് ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന നിയമനം. സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസാണ് ചരിത്രത്തില്‍ ആദ്യമായി ഈ പദവിയുടെ ഉത്തരവാദിത്വം ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഏറ്റെടുത്തത് #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-12:38:41.jpg
Keywords: വനിത
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായി സലേഷ്യൻ സന്യാസിനിയെ നിയമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാല സെക്രട്ടറിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) അഥവാ സലേഷ്യന്‍ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ അലെസ്സാന്ത്ര സ്മെറീല്ലിയെയാണ് പാപ്പ പുതിയ പദവിയില്‍ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (26/08/21) ആണ് തൽസ്ഥാനത്തേക്കു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. 46 വയസ്സുള്ള സിസ്റ്റർ സ്മെറില്ലി ഇറ്റലി സ്വദേശിനിയാണ്. മാർച്ച് മുതൽ വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ ഉപകാര്യദർശിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സിസ്റ്റര്‍ അലെസ്സാന്ത്ര. മാനവവികസന വിഭാഗത്തിൻറെ സെക്രട്ടറി മോൺസിഞ്ഞോർ ബ്രൂണൊ മരീ ദുഫെയും അഡീഷണൽ സെക്രട്ടറി ഫാ. ഔഗൂസ്തൊ ത്സമ്പീനിയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് താല്ക്കാലിക നിയമനം. വത്തിക്കാൻറെ കോവിഡ് 19 സമിതിയുടെ പ്രതിനിധി എന്ന ചുമതലയും സിസ്റ്റര്‍ വഹിക്കുന്നുണ്ടായിരിന്നു. അതേസമയം വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ ചുമതലകളിലേക്ക് വനിതകളെ നിയമിക്കുന്നത് ഫ്രാന്‍സിസ് പാപ്പ തുടരുകയാണ്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ചതാണ് ഇതിന് മുന്‍പ് ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന നിയമനം. സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസാണ് ചരിത്രത്തില്‍ ആദ്യമായി ഈ പദവിയുടെ ഉത്തരവാദിത്വം ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഏറ്റെടുത്തത് #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-12:38:41.jpg
Keywords: വനിത
Content:
17090
Category: 1
Sub Category:
Heading: അഫ്ഗാനിലെ ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത ആശങ്ക: പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍
Content: സ്റ്റ്യൂബന്‍വില്ല: ഇസ്ലാമിക ശരിയത്ത് നിയമം അടിച്ചേല്‍പ്പിക്കുന്ന തീവ്ര ഇസ്ലാമികവാദികളായ താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുന്നതിനിടയില്‍ തിരുസഭയുടെ മക്കള്‍ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും ശക്തമായ ആയുധമായ പ്രാര്‍ത്ഥന പ്രയോഗിക്കണമെന്ന ആഹ്വാനവുമായി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍. ഒഹിയോ സംസ്ഥാനത്തിലെ സ്റ്റ്യൂബന്‍വില്ലെയിലെ മെത്രാനായ ജെഫ്രി മോണ്‍ഫോര്‍ട്ടണ്‍ ആണ് അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണമെന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാനിലെ അവസ്ഥയുടെ കാര്യത്തില്‍ നാം നിശബ്ദത പാലിച്ചാല്‍ നമ്മളും ഈ അടിച്ചമര്‍ത്തലില്‍ പങ്കാളികളാകും. “നിങ്ങള്‍ ഒരുപക്ഷേ സമൂഹമാധ്യമങ്ങളില്‍ കണ്ടിരിക്കാം. താലിബാന്‍ നിയന്ത്രണമേറ്റെടുക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍ അധികം താമസിയാതെ തന്നെ ‘യേശുവിനെ കാണും’ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ശക്തമായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടി മാധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ് അമേരിക്കയിലെമ്പാടുമുള്ള ക്രിസ്ത്യാനികള്‍. ബലപ്രയോഗത്തിനല്ല ഐക്യത്തിനുവേണ്ടിയാണ് നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. ഇതാദ്യമായല്ല ക്രൈസ്തവ സമൂഹം മതപീഡനത്തിനിരയാകുന്നതെന്നും, ഇത് ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സമീപ വര്‍ഷങ്ങളില്‍ താന്‍ നടത്തിയ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ തന്റെ തിരുവസ്ത്രത്തിന്റെ പേരില്‍ തന്നെ ആരും എതിര്‍ക്കാന്‍ വന്നില്ല. എല്ലാ മതങ്ങളും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈയൊരു അവസ്ഥയാണ് താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ സംജാതമാകേണ്ടത്. ഇവിടുത്തെ മതസ്വാതന്ത്ര്യം ചിലപ്പോള്‍ ദുര്‍ബ്ബലമാകാറുണ്ടെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മതസ്വാതന്ത്ര്യം പത്തിലൊന്നായി കുറഞ്ഞുവരികയാണ്. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയാണ് ഏറ്റവും നല്ല ആയുധമെന്നും ഇരുണ്ട നിമിഷങ്ങളിലായിരിക്കും ചിലപ്പോള്‍ പ്രകാശം ശക്തമായി തിളങ്ങുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 2019 മുതല്‍ മധ്യ-കിഴക്കന്‍ യൂറോപ്യന്‍ സഭയെ സഹായിക്കുന്നതിനു വേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഉപകമ്മിറ്റി അധ്യക്ഷനായി സേവനം ചെയ്ത വ്യക്തിയാണ് ബിഷപ്പ് മോണ്‍ഫോര്‍ട്ടണ്‍.
Image: /content_image/News/News-2021-08-28-15:22:46.jpg
Keywords: താലിബാ, അഫ്ഗാ
Category: 1
Sub Category:
Heading: അഫ്ഗാനിലെ ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത ആശങ്ക: പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍
Content: സ്റ്റ്യൂബന്‍വില്ല: ഇസ്ലാമിക ശരിയത്ത് നിയമം അടിച്ചേല്‍പ്പിക്കുന്ന തീവ്ര ഇസ്ലാമികവാദികളായ താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുന്നതിനിടയില്‍ തിരുസഭയുടെ മക്കള്‍ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും ശക്തമായ ആയുധമായ പ്രാര്‍ത്ഥന പ്രയോഗിക്കണമെന്ന ആഹ്വാനവുമായി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍. ഒഹിയോ സംസ്ഥാനത്തിലെ സ്റ്റ്യൂബന്‍വില്ലെയിലെ മെത്രാനായ ജെഫ്രി മോണ്‍ഫോര്‍ട്ടണ്‍ ആണ് അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണമെന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാനിലെ അവസ്ഥയുടെ കാര്യത്തില്‍ നാം നിശബ്ദത പാലിച്ചാല്‍ നമ്മളും ഈ അടിച്ചമര്‍ത്തലില്‍ പങ്കാളികളാകും. “നിങ്ങള്‍ ഒരുപക്ഷേ സമൂഹമാധ്യമങ്ങളില്‍ കണ്ടിരിക്കാം. താലിബാന്‍ നിയന്ത്രണമേറ്റെടുക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍ അധികം താമസിയാതെ തന്നെ ‘യേശുവിനെ കാണും’ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ശക്തമായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടി മാധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ് അമേരിക്കയിലെമ്പാടുമുള്ള ക്രിസ്ത്യാനികള്‍. ബലപ്രയോഗത്തിനല്ല ഐക്യത്തിനുവേണ്ടിയാണ് നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. ഇതാദ്യമായല്ല ക്രൈസ്തവ സമൂഹം മതപീഡനത്തിനിരയാകുന്നതെന്നും, ഇത് ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സമീപ വര്‍ഷങ്ങളില്‍ താന്‍ നടത്തിയ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ തന്റെ തിരുവസ്ത്രത്തിന്റെ പേരില്‍ തന്നെ ആരും എതിര്‍ക്കാന്‍ വന്നില്ല. എല്ലാ മതങ്ങളും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈയൊരു അവസ്ഥയാണ് താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ സംജാതമാകേണ്ടത്. ഇവിടുത്തെ മതസ്വാതന്ത്ര്യം ചിലപ്പോള്‍ ദുര്‍ബ്ബലമാകാറുണ്ടെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മതസ്വാതന്ത്ര്യം പത്തിലൊന്നായി കുറഞ്ഞുവരികയാണ്. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയാണ് ഏറ്റവും നല്ല ആയുധമെന്നും ഇരുണ്ട നിമിഷങ്ങളിലായിരിക്കും ചിലപ്പോള്‍ പ്രകാശം ശക്തമായി തിളങ്ങുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 2019 മുതല്‍ മധ്യ-കിഴക്കന്‍ യൂറോപ്യന്‍ സഭയെ സഹായിക്കുന്നതിനു വേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഉപകമ്മിറ്റി അധ്യക്ഷനായി സേവനം ചെയ്ത വ്യക്തിയാണ് ബിഷപ്പ് മോണ്‍ഫോര്‍ട്ടണ്‍.
Image: /content_image/News/News-2021-08-28-15:22:46.jpg
Keywords: താലിബാ, അഫ്ഗാ
Content:
17091
Category: 11
Sub Category:
Heading: വൈദികര്‍ എന്ന വ്യാജേനെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ ഫോണ്‍ കോളുകള്‍: ജാഗ്രതാ നിര്‍ദ്ദേശവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: മുന്‍ ഇടവക വികാരിയാണെന്ന വ്യാജേനെ സ്ത്രീകളെ ലക്ഷ്യമിട്ട് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ഈ കെണിയിൽ വീഴാതിരിക്കുവാന്‍ കുടുംബങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും അറിയിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെണിയുടെ രീതി വിവരിച്ചുക്കൊണ്ട് കുടുംബങ്ങള്‍ക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്നു വൈദികരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്ത്. നമ്മുടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ എന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. അടുത്ത കാലത്തായി കണ്ടുവരുന്ന തന്ത്രം ഇടവകയിൽ നേരത്തെ ശുശ്രൂഷ ചെയ്തിരുന്ന വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപെടുന്ന സ്ത്രീകളെ, പ്രത്യേകിച്ച് പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വരെ ഫോൺ വിളിക്കുകയും വിളിക്കുമ്പേൾ താനവിടുത്തെ പഴയ വികാരിയാണെന്നു പറഞ്ഞ് ആളുകൾക്കു സുപരിചിതനായ ഒരു വികാരിയുടെ പേരു പറയുകയും ചെയ്യും. വേറെ ചിലപ്പോൾ താനവിടുത്തെ പഴയ ഒരു കൊച്ചച്ചനാണെന്നും മനസ്സിലായില്ലേ എന്നും ചോദിക്കും. അവരെ കൊണ്ട് ഒരു പേരു പറയിക്കുകയും താൻ അയാൾ തന്നെയെന്ന് വിളിക്കുന്നയാൾ സന്തോഷപൂർവ്വം അംഗീകരിക്കുകയും ചെയ്യുന്നു. അടുത്ത ഘട്ടമായി താൻ ജർമ്മനിക്ക് വിദേശത്ത് പെട്ടെന്നു ഏതാനും പേരോടൊപ്പം പോന്നതാണെന്നും നാളെ ഒരു പേപ്പർ അവതരിപ്പിക്കണം. അതിനു ചെറുപ്പക്കാരും പഠനം നടത്തുന്നവരുമായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പരും നൽകാനും പറയുന്നു. അത് ഉടൻ നൽകണമെന്നും അഞ്ചു മിനിറ്റിനുശേഷം താനവരെ വിളിക്കുമെന്നു പറയണമെന്നും തിരക്കു അഭിനയിച്ചു അറിയിക്കുന്നു. സത്യസന്ധത, മാതൃ-പുത്രീബന്ധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരിക്കാനാണെന്നു പറയും. സംസാരിക്കുന്നവർ, തങ്ങളോടു സംസാരിക്കുന്നു എന്നു പറയുന്ന വൈദികന്റെ ശബ്ദം ഇതല്ലല്ലോ എന്നു പറഞ്ഞാൽ ജർമ്മനിയിലെ വിദേശരാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദ വ്യത്യാസമെന്നു സ്ഥാപിക്കുന്നു. പെൺകുട്ടികളുമായി സംസാരിച്ചു തുടങ്ങി അൽപം കഴിയുമ്പോൾ വിഷയവും ഭാഷാശൈലിയും അപ്പാടെ മാറുന്നു. ഇതു പോലുള്ള ചതിക്കുഴികൾ വിവിധ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. ഇത്തരം കെണിയിൽപെടാതെ ഇരിക്കുവാന്‍ കുടുംബങ്ങൾക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്ന് വൈദികരെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. 'വ്യാജ സന്ദേശം കരുതിയിരിക്കുക' എന്ന തലക്കെട്ടോടെയാണ് കത്ത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-17:03:04.jpg
Keywords: കല്ലറങ്ങാട്ട്
Category: 11
Sub Category:
Heading: വൈദികര്‍ എന്ന വ്യാജേനെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ ഫോണ്‍ കോളുകള്‍: ജാഗ്രതാ നിര്‍ദ്ദേശവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: മുന്‍ ഇടവക വികാരിയാണെന്ന വ്യാജേനെ സ്ത്രീകളെ ലക്ഷ്യമിട്ട് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ഈ കെണിയിൽ വീഴാതിരിക്കുവാന്‍ കുടുംബങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും അറിയിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെണിയുടെ രീതി വിവരിച്ചുക്കൊണ്ട് കുടുംബങ്ങള്‍ക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്നു വൈദികരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്ത്. നമ്മുടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ എന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. അടുത്ത കാലത്തായി കണ്ടുവരുന്ന തന്ത്രം ഇടവകയിൽ നേരത്തെ ശുശ്രൂഷ ചെയ്തിരുന്ന വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപെടുന്ന സ്ത്രീകളെ, പ്രത്യേകിച്ച് പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വരെ ഫോൺ വിളിക്കുകയും വിളിക്കുമ്പേൾ താനവിടുത്തെ പഴയ വികാരിയാണെന്നു പറഞ്ഞ് ആളുകൾക്കു സുപരിചിതനായ ഒരു വികാരിയുടെ പേരു പറയുകയും ചെയ്യും. വേറെ ചിലപ്പോൾ താനവിടുത്തെ പഴയ ഒരു കൊച്ചച്ചനാണെന്നും മനസ്സിലായില്ലേ എന്നും ചോദിക്കും. അവരെ കൊണ്ട് ഒരു പേരു പറയിക്കുകയും താൻ അയാൾ തന്നെയെന്ന് വിളിക്കുന്നയാൾ സന്തോഷപൂർവ്വം അംഗീകരിക്കുകയും ചെയ്യുന്നു. അടുത്ത ഘട്ടമായി താൻ ജർമ്മനിക്ക് വിദേശത്ത് പെട്ടെന്നു ഏതാനും പേരോടൊപ്പം പോന്നതാണെന്നും നാളെ ഒരു പേപ്പർ അവതരിപ്പിക്കണം. അതിനു ചെറുപ്പക്കാരും പഠനം നടത്തുന്നവരുമായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പരും നൽകാനും പറയുന്നു. അത് ഉടൻ നൽകണമെന്നും അഞ്ചു മിനിറ്റിനുശേഷം താനവരെ വിളിക്കുമെന്നു പറയണമെന്നും തിരക്കു അഭിനയിച്ചു അറിയിക്കുന്നു. സത്യസന്ധത, മാതൃ-പുത്രീബന്ധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരിക്കാനാണെന്നു പറയും. സംസാരിക്കുന്നവർ, തങ്ങളോടു സംസാരിക്കുന്നു എന്നു പറയുന്ന വൈദികന്റെ ശബ്ദം ഇതല്ലല്ലോ എന്നു പറഞ്ഞാൽ ജർമ്മനിയിലെ വിദേശരാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദ വ്യത്യാസമെന്നു സ്ഥാപിക്കുന്നു. പെൺകുട്ടികളുമായി സംസാരിച്ചു തുടങ്ങി അൽപം കഴിയുമ്പോൾ വിഷയവും ഭാഷാശൈലിയും അപ്പാടെ മാറുന്നു. ഇതു പോലുള്ള ചതിക്കുഴികൾ വിവിധ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. ഇത്തരം കെണിയിൽപെടാതെ ഇരിക്കുവാന്‍ കുടുംബങ്ങൾക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്ന് വൈദികരെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. 'വ്യാജ സന്ദേശം കരുതിയിരിക്കുക' എന്ന തലക്കെട്ടോടെയാണ് കത്ത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-17:03:04.jpg
Keywords: കല്ലറങ്ങാട്ട്
Content:
17092
Category: 10
Sub Category:
Heading: യുനെസ്കോ സംരക്ഷണത്തിലുള്ള റഷ്യയിലെ വുഡന്‍ ദേവാലയത്തില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം
Content: മോസ്ക്കോ: റഷ്യയിലെ കിഴി ദ്വീപിൽ സ്ഥിതി ചെയ്യുന്ന തടികൊണ്ട് നിർമ്മിച്ച ഇരുപത്തിരണ്ടു ഗോപുരങ്ങളുള്ള പ്രശസ്തമായ രൂപാന്തരീകരണ ദേവാലയത്തില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം. ഓഗസ്റ്റ് ഇരുപതാം തീയതി ദേവാലയം വീണ്ടും കൂദാശ ചെയ്യപ്പെടുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. 1928ലാണ് ഇവിടെ ഏറ്റവുമൊടുവിലായി ദിവ്യബലി അർപ്പിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് സർക്കാർ ഇടപെട്ട് ദേവാലയത്തിലെ ദിവ്യബലി നിർത്തിവെക്കുകയായിരുന്നു. 1980ന് ശേഷം ദേവാലയം പുറത്തുനിന്ന് കാണാൻ വിശ്വാസികൾക്ക് അവസരം ലഭിക്കുന്നുണ്ടായിരിന്നു. പതിനഞ്ചു വര്‍ഷത്തെ നവീകരണത്തിന് ശേഷമാണ് ദേവാലയം ഇപ്പോള്‍ തുറന്നിരിക്കുന്നത്. യുനെസ്കോയുടെ സംരക്ഷണത്തിലുള്ള ദേവാലയത്തിൽ ചൊവ്വാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് പെട്രോസവോഡ്സ്ക് ആൻഡ് കെരാളിയ മെട്രോപോളിറ്റൻ ആയ കോൺസ്റ്റാൻഡിൻ കാര്‍മ്മികത്വം വഹിച്ചു. ഇതിന് ശേഷം കുരിശുമായി പ്രദക്ഷിണവും നടന്നു. 1714ൽ പണികഴിപ്പിച്ച രൂപാന്തരീകരണ ദേവാലയത്തിന് ദേശീയ തലത്തിൽ വലിയ പദവിയാണ് കൽപ്പിക്കപ്പെടുന്നത്. 17 മുതൽ 19 വരെ നൂറ്റാണ്ടുകൾക്കിടയിൽ വരച്ച നൂറോളം ചിത്രങ്ങളുടെ അമൂല്യ ശേഖരവും ദേവാലയത്തിലുണ്ട്. അലക്സി പെടുകോവ് എന്ന വൈദികനായിരുന്നു ഇവിടുത്തെ അവസാനത്തെ വികാരി. സോവിയറ്റ് ഭരണാധികാരികൾ ദേവാലയം നിർബന്ധപൂർവ്വം അടച്ചിട്ടും അവിടെത്തന്നെ സേവനം ചെയ്യാനായിരിന്നു അലക്സിയുടെ തീരുമാനം. ഇതിന്റെ പേരിൽ 1937 ഒക്ടോബർ മാസം അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഒരു മാസത്തിനു ശേഷം വിചാരണ നടത്തി അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. അതേസമയം ഇനി മുതൽ എല്ലാ വർഷവും രൂപാന്തരീകരണ തിരുനാൾ ദിനത്തില്‍ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കുവാനാണ് റഷ്യന്‍ സഭയുടെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-19:18:04.jpg
Keywords: റഷ്യ
Category: 10
Sub Category:
Heading: യുനെസ്കോ സംരക്ഷണത്തിലുള്ള റഷ്യയിലെ വുഡന്‍ ദേവാലയത്തില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം
Content: മോസ്ക്കോ: റഷ്യയിലെ കിഴി ദ്വീപിൽ സ്ഥിതി ചെയ്യുന്ന തടികൊണ്ട് നിർമ്മിച്ച ഇരുപത്തിരണ്ടു ഗോപുരങ്ങളുള്ള പ്രശസ്തമായ രൂപാന്തരീകരണ ദേവാലയത്തില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം. ഓഗസ്റ്റ് ഇരുപതാം തീയതി ദേവാലയം വീണ്ടും കൂദാശ ചെയ്യപ്പെടുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. 1928ലാണ് ഇവിടെ ഏറ്റവുമൊടുവിലായി ദിവ്യബലി അർപ്പിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് സർക്കാർ ഇടപെട്ട് ദേവാലയത്തിലെ ദിവ്യബലി നിർത്തിവെക്കുകയായിരുന്നു. 1980ന് ശേഷം ദേവാലയം പുറത്തുനിന്ന് കാണാൻ വിശ്വാസികൾക്ക് അവസരം ലഭിക്കുന്നുണ്ടായിരിന്നു. പതിനഞ്ചു വര്‍ഷത്തെ നവീകരണത്തിന് ശേഷമാണ് ദേവാലയം ഇപ്പോള്‍ തുറന്നിരിക്കുന്നത്. യുനെസ്കോയുടെ സംരക്ഷണത്തിലുള്ള ദേവാലയത്തിൽ ചൊവ്വാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് പെട്രോസവോഡ്സ്ക് ആൻഡ് കെരാളിയ മെട്രോപോളിറ്റൻ ആയ കോൺസ്റ്റാൻഡിൻ കാര്‍മ്മികത്വം വഹിച്ചു. ഇതിന് ശേഷം കുരിശുമായി പ്രദക്ഷിണവും നടന്നു. 1714ൽ പണികഴിപ്പിച്ച രൂപാന്തരീകരണ ദേവാലയത്തിന് ദേശീയ തലത്തിൽ വലിയ പദവിയാണ് കൽപ്പിക്കപ്പെടുന്നത്. 17 മുതൽ 19 വരെ നൂറ്റാണ്ടുകൾക്കിടയിൽ വരച്ച നൂറോളം ചിത്രങ്ങളുടെ അമൂല്യ ശേഖരവും ദേവാലയത്തിലുണ്ട്. അലക്സി പെടുകോവ് എന്ന വൈദികനായിരുന്നു ഇവിടുത്തെ അവസാനത്തെ വികാരി. സോവിയറ്റ് ഭരണാധികാരികൾ ദേവാലയം നിർബന്ധപൂർവ്വം അടച്ചിട്ടും അവിടെത്തന്നെ സേവനം ചെയ്യാനായിരിന്നു അലക്സിയുടെ തീരുമാനം. ഇതിന്റെ പേരിൽ 1937 ഒക്ടോബർ മാസം അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഒരു മാസത്തിനു ശേഷം വിചാരണ നടത്തി അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. അതേസമയം ഇനി മുതൽ എല്ലാ വർഷവും രൂപാന്തരീകരണ തിരുനാൾ ദിനത്തില്‍ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കുവാനാണ് റഷ്യന്‍ സഭയുടെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-28-19:18:04.jpg
Keywords: റഷ്യ