Contents

Displaying 16681-16690 of 25119 results.
Content: 17053
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസിയെ താലിബാൻ ഭീകരർ ജീവനോടെ തൊലിയുരിഞ്ഞു?: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ജനപ്രതിനിധി
Content: വാഷിംഗ്ടൺ ഡി.സി: താലിബാൻ ഭീകരര്‍ സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെ അഫ്ഗാനിസ്ഥാനില്‍ അതിക്രൂരമായ ക്രിസ്തീയ വിരുദ്ധ പീഡനം നടന്നുവെന്ന വെളിപ്പെടുത്തലുമായി നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള മുന്‍ യുഎസ് ജനപ്രതിനിധിയും വചനപ്രഘോഷകനുമായ മാർക്ക് വാക്കര്‍. അമേരിക്കൻ റേഡിയോ അവതാരകൻ ടോഡ് സ്റ്റാർണസിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ, ക്രൈസ്തവ വിശ്വാസിയെ ജീവനോടെ തൊലിയുരിഞ്ഞ് തൂണിൽ തൂക്കിയെന്ന് മാർക്ക് വാക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ ഭയാനകം എന്നു വിശേഷിപ്പിച്ച മാർക്ക് വാക്കർ ചൊവ്വാഴ്ചയാണ് ഈ സംഭവം നടന്നതെന്നും പറഞ്ഞു. കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ചാണ് ഈ ക്രൂരത നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം ടോഡ് സ്റ്റാർണസിന്റെ പോഡ്കാസ്റ്റുള്ള വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് അറിഞ്ഞതെന്ന റേഡിയോ അവതാരകന്റെ ചോദ്യത്തിന് തനിക്ക് അവിടെ സേവനം ചെയ്യുന്ന ചിലരുമായുള്ള ബന്ധത്തിലൂടെയാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താനാകില്ലായെന്നുമായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കായി പ്രത്യേകം പ്രാർത്ഥിക്കാൻ സമയം നീക്കിവെയ്ക്കണമെന്നും ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് മാർക്ക് വാക്കർ അഭ്യർത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗുരുതരമാണെന്നും ബിഷപ്പുമാരും വൈദികരും പാസ്റ്റർമാരും അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥിക്കാൻ വാരാന്ത്യ ആരാധനകളിൽ അഞ്ച് മിനിറ്റ് നീക്കിവയ്ക്കുണമെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി അദ്ദേഹം ട്വീറ്റ് ചെയ്തിരിന്നു. ഇതിനിടെ താലിബാന്‍ തീവ്രവാദികള്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ കയറിയിറങ്ങി പരിശോധന നടത്തുന്നതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-23-21:24:15.jpg
Keywords: താലിബാ, അഫ്ഗാ
Content: 17054
Category: 22
Sub Category:
Heading: ജോസഫ്: ദൈവപിതാവിന്റെ ഭൂമിയിലെ പങ്കാളി
Content: ആഗസ്റ്റു മാസം ഇരുപത്തിമൂന്നാം തീയതി അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലിമായിലെ വി. റോസയുടെ തിരുനാൾ ആണ് ഡൊമിനിക്കൽ മൂന്നാം സഭയിലെ അംഗമായിരുന്നു റോസാ ഒരിക്കൽ ഈശോ അവളോടു, “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക.” ഈശോയുമായി പതിവായി സംസാരിച്ചിരുന്ന അവൾ ഒരിക്കൽ ഇപ്രകാരം എഴുതി: “കഷ്ടതകൾക്കു ശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ...! വേദനകളും കഷ്ടപ്പാടുകളും കൂടാതെ കൃപയുടെ ഉന്നതിയിലെത്താൻ കഴിയില്ല… സമരങ്ങൾ കൂടുന്നതിനനുസരിച്ച് കൃപയുടെ ദാനങ്ങൾ വർദ്ധിക്കുന്നു...പറുദീസയിലേക്കുള്ള ഏക യഥാർത്ഥ ഗോവണി കുരിശാണ്, കുരിശില്ലാതെ സ്വർഗത്തിലേക്ക് കയറാൻ മറ്റൊരു വഴിയുമില്ല” ലിമായിലെ വിശുദ്ധ റോസായോട് എന്റെ പങ്കാളിയായുക എന്നു ഈശോ പറഞ്ഞെങ്കിൽ .രണ്ടായിരം വർഷങ്ങൾക്കു മുമ്പ് നസറത്തിലെ ഒരു മരപ്പണിക്കാരനോട് പിതാവായ ദൈവം പറഞ്ഞു ഭൂമിയിലെ എൻ്റെ പങ്കാളി ആകുക, ആ നീതിമാൻ ആ സ്വരം ശ്രവിച്ചു ആ കടമ ഭംഗിയായി നിർവ്വഹിച്ചു. അതിനാൽ സ്വർഗ്ഗത്തിലും പിതാവായ ദൈവം അവനെ തൻ്റെ കൃപകളുടെ വിതരണക്കാരനാക്കി ഉയർത്തി. യൗസേപ്പിതാവിന്റെ ഈ ഭൂമിയിലെ ജീവിതം കുരുശുകളും സഹനങ്ങളും നിറഞ്ഞതായിരുന്നു, അവ നിശബ്ദമായി പരാതി കൂടാതെ സഹിച്ചപ്പോൾ അവ സ്വർഗ്ഗത്തിലേക്കു കയറാനുള്ള ചവിട്ടുപടികളായി രൂപാന്തരപ്പെട്ടു. നാം ചെയ്യാനായി ദൈവം എൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നമുക്കു വിശ്വസ്തയോടെ പങ്കാളിയാകാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-23-21:43:47.jpg
Keywords: ജോസഫ, യൗസേ
Content: 17055
Category: 11
Sub Category:
Heading: ജീവന്റെ സന്ദേശവുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയുടെ നെറുകയിൽ
Content: കിളിമഞ്ചാരോ: കഠിനമായ ശൈത്യത്തേയും, ഹിമപാതം പോലെയുള്ള അപകടങ്ങളേയും വകവെക്കാതെ ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയതും അപകടമേറിയതുമായ കൊടുമുടികളിലൊന്നായ ടാന്‍സാനിയായിലെ കിളിമഞ്ചാരോ കൊടുമുടിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരുടെ ജീവ സന്ദേശം. “ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക” എന്ന സന്ദേശം സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് അവര്‍ ലോകത്തിന് പകര്‍ന്നു നല്‍കിയത്. ടാന്‍സാനിയായിലെ ടബോരയിലെ മെത്രാപ്പോലീത്തയുടെ ആഹ്വാനപ്രകാരം ജീവനെക്കുറിച്ചുള്ള സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ലൈഫ് റണ്ണേഴ്സിന്റെ’ പ്രോലൈഫ് ദൗത്യങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പര്‍വതാരോഹണം. കഴിഞ്ഞ മാസം ടാന്‍സാനിയിലെ ഇഫുച്ച മേഖലയിലെ ദൈവകരുണയുടെ ദേവാലയവും, അല്‍ബിനോ അനാഥാലയവും, ആശ്രമവും, മഠവും സന്ദര്‍ശിക്കുന്നതിനിടയില്‍ ഇവര്‍ക്ക് ലഭിച്ച ശക്തമായ സാക്ഷ്യങ്ങളാണ് പ്രോലൈഫ് സന്ദേശവുമായുള്ള ഈ അപകടമേറിയ പര്‍വ്വതാരോഹണത്തിലേക്ക് വഴി തെളിച്ചത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ലോകമെമ്പാടുമുള്ള പ്രോലൈഫ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു തങ്ങളെ ഈ അപകടം നിറഞ്ഞ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നു ലൈഫ് റണ്ണേഴ്സിന്റെ സ്ഥാപകനായ ഡോ. പാറ്റ് കാസ്സില്‍ ലൈഫ്സൈറ്റ് ന്യൂസിനോട് പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഘട്ടമായിരുന്നു ഏറ്റവും പ്രയാസകരമെന്ന്‍ വെളിപ്പെടുത്തിയ കാസ്സില്‍, ഹിമപാതവും, കുറഞ്ഞ ഊഷ്മാവും, കാഴ്ചക്കുറവും തങ്ങളുടെ ദൗത്യം ഏറ്റവും അപകടമേറിയതാക്കിയെന്നു കൂട്ടിച്ചേര്‍ത്തു. കൊടുമുടിയുടെ മുകളിലെത്തിയ നാലു പേരും ‘ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക’ എന്ന ബാനറുമായി ഫോട്ടോക്ക് പോസ് ചെയ്യുകയാണ് ആദ്യം ചെയ്തത്. "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു" എന്ന ബൈബിള്‍ വാക്യത്തെ പരാമര്‍ശിക്കുന്നതിനായി 'ജെറമിയ 1:5' എന്നും ബാനറില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ കയറ്റം എത്ര കഠിനമായിരുന്നാലും അതിലും കഷ്ടമാണ് അമ്മമാരുടെ ഉദരത്തില്‍ നടക്കുന്നതെന്നു ഇവര്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുഹത്യയ്ക്കെതിരെയുള്ള പ്രോലൈഫ് പ്രവര്‍ത്തകരുടെ ഈ നിറഞ്ഞ സാക്ഷ്യത്തിന് വലിയ കൈയടിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-24-07:29:43.jpg
Keywords: ജീവന്‍, കൊടുമുടി
Content: 17056
Category: 13
Sub Category:
Heading: കുഞ്ഞിനെ പുഞ്ചിരിയോടെ ആശ്വസിപ്പിക്കുന്ന യു‌എസ് സൈനികന്റെ ചിത്രം വൈറല്‍: അഫ്ഗാനിലെ മഹത്തായ ക്രിസ്തീയ പാഠത്തിന്റെ ഉദാഹരണമെന്ന് സ്പാനിഷ് വൈദികന്‍
Content: കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന അരാജകത്വത്തിന്റെ വാര്‍ത്തകള്‍ക്കിടെ പുറത്തുവന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഭീകര സംഭവങ്ങള്‍ക്കിടെ ചെറുപുഞ്ചിരിയുമായി ഒരു കൊച്ചു കുട്ടിയെ കൈകളിലെടുത്ത് ആശ്വസിപ്പിക്കുന്ന യു.എസ് സൈനികന്റെ ചിത്രമാണ് ഏവരുടെയും ഹൃദയം കവരുന്നത്. ഇത് മഹത്തായ ഒരു ക്രിസ്തീയ പാഠമാണ് എന്നായിരിന്നു ട്വിറ്ററില്‍ പതിനായിരകണക്കിന് അനുയായികളുള്ള സ്പാനിഷ് വൈദികനായ ഫാ. ജുവാന്‍ മാനുവലിന്റെ പ്രതികരണം. സ്വന്തം മഹത്വവും ശക്തിയും അടിച്ചേല്‍പ്പിക്കുന്ന ഈ ലോകത്തിലെ ശക്തികള്‍ക്ക് വിപരീതമായി ചെറിയ കാര്യങ്ങളില്‍ മറഞ്ഞിരിക്കുന്നവനാണ് ദൈവമെന്നും തന്റെ കടമ നിറവേറ്റുന്ന ആ സൈനികന്റെ പുഞ്ചിരിയിലും ദൈവമുണ്ടെന്ന് ലോകത്തിന് അദ്ദേഹം കാണിച്ചു തരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കാബൂളിലെ ഹമീദ് കര്‍സായി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ (എച്ച്.കെ.ഐ.എ) ആളുകളെ ഒഴിപ്പിക്കുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രത്തിന് നവമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത് മുതല്‍ അഫ്ഗാനിലെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ അമേരിക്കന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളുടെ ഭീകരതയില്‍ നിന്നും കുട്ടികളെ അമേരിക്കന്‍ സൈന്യം രക്ഷിക്കും എന്ന വിശ്വാസമാണ് കുഞ്ഞുങ്ങളെ കൈമാറാന്‍ ഇവര്‍ക്ക് പ്രചോദനമേകുന്നത്. രാജ്യതലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ രാജ്യത്തിന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്നാക്കി മാറ്റിയിരിന്നു. താലിബാന്റെ അധിനിവേശത്തോടെ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-24-07:54:03.jpg
Keywords: അഫ്ഗാ
Content: 17057
Category: 1
Sub Category:
Heading: വാര്‍ത്ത അവതരണത്തിനിടെ 'തലകീഴായ കുരിശും സാത്താന്‍ സ്തുതിയും': എബിസി ടിവിയുടെ പ്രക്ഷേപണം വിവാദത്തില്‍
Content: സിഡ്നി: വാര്‍ത്ത അവതരണത്തിനിടെ തലകീഴായ കുരിശും കറുത്ത വസ്ത്രവും ധരിച്ചു സാത്താന്‍ സേവകര്‍ നടത്തുന്ന ബ്ലാക്ക് മാസിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തത് വിവാദത്തില്‍. ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന എബിസി ടിവിയിലാണ് ഇത് സംഭവിച്ചത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ചാനലിന്റെ വിശദീകരണം. ക്വീൻസ്ലാന്റിലെ പോലീസ് മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് പൈശാചിക ആരാധനയുടെ വീഡിയോയുടെ ദൃശ്യം ടിവിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു കെട്ടിടത്തിന് പുറത്ത് സൂട്ട് ധരിച്ച കുറച്ച് വ്യക്തികൾ നിന്ന് ചർച്ച ചെയ്യുന്ന രംഗം കാണിച്ചാണ് വാർത്ത ആരംഭിക്കുന്നത്. ആളുകൾ പുതിയ നിയമ നിർദ്ദേശത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">ABC&#39;s satanic slip-up. What was going on here? <a href="https://twitter.com/abcnews?ref_src=twsrc%5Etfw">@abcnews</a> <a href="https://t.co/D1dWfjOYhM">pic.twitter.com/D1dWfjOYhM</a></p>&mdash; Media Watch (@ABCmediawatch) <a href="https://twitter.com/ABCmediawatch/status/1428495793363636227?ref_src=twsrc%5Etfw">August 19, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തലകീഴായുള്ള തിളങ്ങുന്ന ഒരു കുരിശും സാത്താന്‍ സേവകര്‍ പ്രധാനമായി ഉപയോഗിക്കുന്ന പെന്‍റഗ്രാം മുദ്രയും അതിന് സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലോട്ട് കൈ ഉയർത്തി നിൽക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കറുത്ത വസ്ത്രം ധരിച്ച വ്യക്തി “ഹെയ്ൽ സാത്താൻ” (സാത്താന് സ്തുതി) എന്ന് പറയുന്നതും വീഡിയോയിലുണ്ട്. കേവലം സെക്കന്‍റുകള്‍ മാത്രമാണ് വീഡിയോയില്‍ ഉള്ളതെങ്കിലും ഇത് യുവതീയുവാക്കളെ തിന്‍മയിലേക്ക് ആകര്‍ഷിക്കുമോയെന്ന ആശങ്കയാണ് വിശ്വാസികള്‍ പങ്കുവെയ്ക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-24-09:58:44.jpg
Keywords: സാത്താ, പിശാച
Content: 17058
Category: 1
Sub Category:
Heading: ആശ്വാസ തീരത്ത്: അഫ്ഗാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ഡല്‍ഹിയിലെത്തി
Content: കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ സിസ്റ്റര്‍ തെരേസ ഡല്‍ഹിയിലെത്തി. താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് ദില്ലിയിലേക്ക് പ്രത്യേകം എത്തിച്ചിരിക്കുന്ന വിമാനത്തില്‍ 78 ഇന്ത്യക്കാരുമുണ്ട്. നേരത്തെ അമേരിക്കന്‍ സൈനിക വിമാനത്തിലാണ് സിസ്റ്റര്‍ താജിക്കിസ്ഥാനിലെത്തിയത്. ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷമാണ് കാബൂളിലെ ഹാമിദ് അന്‍സാരി വിമാനത്താവളത്തില്‍ സിസ്റ്റര്‍ക്ക് പ്രവേശിക്കുവാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. അഫ്ഗാനിസ്ഥാനിൽ നിന്നു താജിക്കിസ്ഥാനിലെത്തിയ സന്ദേശം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു സിസ്റ്ററുടെ വീട്ടിൽ ലഭിച്ചിരിന്നു. ഒരാഴ്ചയിലേറെ സിസ്റ്റർ തെരേസ ക്രാസ്റ്റ കാബൂളിലെ താമസസ്ഥലത്തുനിന്നു പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു. വെള്ളിയാഴ്ചയ്ക്കു ശേഷം സിസ്റ്ററുമായി ബന്ധപ്പെടാൻ വീട്ടുകാർക്കു കഴിഞ്ഞിരുന്നില്ല. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ മംഗളൂരു പ്രോവിൻസ് അംഗമായ സിസ്റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിനടുത്ത്, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന ഇറ്റലിയുടെ മേൽനോട്ടത്തിലുള്ള സ്കൂളിലെ അധ്യാപികയായിരുന്നു. താലിബാന്‍ തീവ്രവാദികളില്‍ നിന്നു രക്ഷപ്പെട്ട് സിസ്റ്റര്‍ നാട്ടില്‍ എത്തിയതിന്റെ ആഹ്ലാദത്തിലാണ് സന്യാസ സമൂഹവും ബന്ധുക്കളും. സിസ്റ്ററിനോടൊപ്പം ഇന്നു ഡല്‍ഹിയില്‍ എത്തിയവരില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങളുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-24-11:24:34.jpg
Keywords: അഫ്ഗാ
Content: 17059
Category: 1
Sub Category:
Heading: അലി എഹ്സാനിയുടെ ഇടപെടല്‍ ഫലം കണ്ടു: അഫ്ഗാനിലെ ആ ക്രൈസ്തവ കുടുംബത്തെ ഇറ്റലിയിലെത്തിച്ചു
Content: വത്തിക്കാൻ സിറ്റി: താലിബാന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിലെ ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഇറ്റാലിയന്‍ സന്നദ്ധ സംഘടന കുടുംബത്തെ ഇറ്റലിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയാണ് കുടുംബത്തിന്റെ നിസ്സഹായവസ്ഥയും പാപ്പയുടെ സഹായം തേടിയുള്ള അഭ്യര്‍ത്ഥനയും അടക്കമുള്ള കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നു ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ സാൻ മിഷേൽ ആർക്കഞ്ചലോ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന 'ഫോണ്ടാസിയോൺ മീറ്റ് ഹ്യൂമൻ’ സംഘടനയാണ് കുടുംബത്തെ ഇറ്റലിയിലേക്ക് എത്തിച്ചിരിക്കുന്നത്. അലി എഹ്സാനിയുടെ സഹായത്തോടെ, ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കും അഫ്ഗാൻ അഭയാർത്ഥികൾക്കുമുള്ള എയർലിഫ്റ്റില്‍ ക്രിസ്ത്യൻ കുടുംബത്തെ പ്രത്യേകം തെരഞ്ഞെടുത്താണ് ഒടുവില്‍ അഭയസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 1989ൽ കാബൂളിൽ ജനിച്ച അലിയുടെ മാതാപിതാക്കളെ താലിബാൻ ഭീകരർ വധിച്ചതിനെ തുടർന്ന് സഹോദരനോടൊപ്പം അലി രക്ഷപ്പെടുകയായിരുന്നു. 2015ൽ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മാതൃരാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യവുമായി അലി മുന്നോട്ടുപോവുകയായിരുന്നു. അടുത്തകാലത്ത് പരിചയമുള്ള ഒരു അഫ്ഗാൻ പൗരനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ക്ലേശം അനുഭവിക്കുന്ന ക്രൈസ്തവ കുടുംബത്തെപ്പറ്റി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യുകയായിരിന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരം ഇല്ലാത്തതിനാൽ, ഇറ്റലിയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന ഓൺലൈനിൽ കാണാൻ അദ്ദേഹം ഈ കുടുംബത്തിന് അവസരം ഒരുക്കിക്കൊടുത്തിരിന്നു. അധികം വൈകാതെ ക്രൈസ്തവ കുടുംബങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു താലിബാൻകാർ വീടുകൾ കയറിയിറങ്ങുകയാണെന്ന് ഈ കുടുംബം അലിയെ അറിയിച്ചു. ഇതിനിടെ പാപ്പയോട് അഫ്ഗാൻ കുടുംബം സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത് അലി ചര്‍ച്ചയാക്കി. ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ നടത്തുന്ന പദ്ധതിയിൽ ഈ കുടുംബത്തെ ഉള്‍പ്പെടുത്തുവാന്‍ ഏറെ ശ്രമകരമായ ഇടപെടലാണ് അലി നടത്തിയത്. ഒടുവില്‍ അലിയുടെ ഇടപെടലില്‍ കുടുംബം പുതുജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-24-19:43:22.jpg
Keywords: അഫ്ഗാ, അഭയാര്‍
Content: 17060
Category: 22
Sub Category:
Heading: ജോസഫ്: ദൈവപിതാവു കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരൻ
Content: ആഗസ്റ്റു മാസം ഇരുപത്തി നാലാം തീയതി തിരുസഭ വിശുദ്ധ ബര്‍ത്തലോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു .ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പരാമർശിക്കപ്പെടുന്ന നഥാനിയേല്‍ വിശുദ്ധ ബര്‍ത്തലോമിയോ ആണ്. ഈശോയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഈശോ അവനെ വിശേഷിപ്പിക്കുക “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍” എന്നാണ്. "നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍" (യോഹ 1 : 47). ദൈവപുത്രൻ കണ്ട നിഷ്‌കപടനായ മനുഷ്യൻ നഥാനയേൽ ആയിരുന്നെങ്കിൽ ദൈവ പിതാവു കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരനായിരുന്നു യൗസേപ്പിതാവ്. തൻ്റെ പ്രിയപുത്രനെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്കയക്കാൻ തീരുമാനിച്ചപ്പോൾ സ്വർഗ്ഗീയ പിതാവിൻ്റെ കണ്ണുകൾ ഉടക്കിയത് നസറത്തിലെ നിഷ്കപടനായ യൗസേപ്പിതാവിലായിരുന്നു. ആ ഭൗത്യം ആ പിതാവു ഭംഗിയായി നിറവേറ്റി. ദൈവം നിഷ്കപടരായി കാണുന്ന മനുഷ്യരെ ശരിക്കും ഭാഗ്യവാൻമാർ അവരയല്ലേ നമ്മൾ യാർത്ഥത്തിൽ മാതൃകയാക്കേണ്ടതും അനുകരിക്കേണ്ടതും. നീതിയുടെ മാനദണ്ഡമായി സങ്കീർത്തകൻ ചൂണ്ടിക്കാണിക്കുന്ന ഒരു ഗുണം നിഷ്കളങ്കതയാണ്: "നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍." (സങ്കീ: 15 : 2). നീതിമാനായ യൗസേപ്പിതാവ് നിഷ്കളങ്കതയിലൂടെ ദൈവ പിതാവിനു പ്രീതനായതുപോലെ കളങ്കമില്ലാതെ ജീവിച്ചു ഈശോയ്ക്കു ഇഷ്ടപ്പെടവരാകാൻ നമുക്കു പരിശ്രമിക്കാം. അതിനായി മാർ യൗസേപ്പിതാവും ബർത്തിലോമിയോ ശ്ലീഹായും നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-08-24-23:29:14.jpg
Keywords: ജോസഫ, യൗസേ
Content: 17061
Category: 13
Sub Category:
Heading: കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ സുവിശേഷം ദൈവത്തിനായി പ്രചരിപ്പിക്കുന്നവർ: ബിഷപ്പ് ക്രിസ്തുദാസ്
Content: തിരുവനന്തപുരം: കൂടുതൽ മക്കളെ സ്വീകരിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ്. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന്‌ മാതൃകകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അതിരൂപതയിൽ കുടുംബപ്രേഷിത ശുശ്രൂഷ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവന്റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാലും അതിന്‌ മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടത്തുന്നതിന്‌ തുടക്കം കുറിച്ചുക്കൊണ്ട് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. 2021 ആഗസ്റ്റ് 23 തിങ്കളാഴ്ച വെള്ളയമ്പലം സെന്റ്. തെരേസ ദൈവാലയത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ വെള്ളയമ്പലം ഇടവകയിലെ ബിനോജ് മണി, ബ്രിന്ദ ദമ്പതികളുടെ ഏഴാമത്തെ കുഞ്ഞിനും പൂന്തുറ ഇടവകയിലെ മാർക്കോസ് സ്റ്റെല്ല ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിനും മാമോദീസ കർമ്മം നടന്നു. ചടങ്ങിൽ കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. എ ആർ ജോൺ, വെള്ളയമ്പലം ഇടവക വികാരി ഫാ. ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-08-25-07:29:38.jpg
Keywords: മക്കള
Content: 17062
Category: 1
Sub Category:
Heading: കൽദായൻ പാത്രിയാർക്കേറ്റിന്റെ പേരിനോടു ഒപ്പമുണ്ടായിരുന്ന 'ബാബിലോൺ' പരാമർശം നീക്കി
Content: ഇറാഖ്: കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളമായി കൽദായൻ പാത്രിയാർക്കേറ്റിന്റെ പേരിനോടു കൂടെയുണ്ടായിരുന്ന 'ബാബിലോൺ' പരാമർശം നീക്കം ചെയ്തു. ചരിത്രപരമായി അനുചിതം എന്ന് ചൂണ്ടിക്കാട്ടിയാണ് പാത്രിയാർക്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക സൂചികയിൽ 'കൽദായ ബാബിലോണിയൻ പാത്രിയാർക്കേറ്റ്' എന്നത് 'കൽദായൻ പാത്രിയാർക്കേറ്റ്' എന്നാക്കി മാറ്റിയത്. 1830 മുതൽ ഉപയോഗിച്ചു വന്നിരുന്ന ഈ പദം നീക്കം ചെയ്ത നടപടി ഈയടുത്തു നടന്ന കൽദായൻ സഭാസിനഡിൽ ഉയർന്ന എതിർപ്പുകളോടുള്ള പ്രതികരണമായിരുന്നു. പുരാതന ബാബിലോൺ രാജ്യത്തിന്റെ തലസ്ഥാന നാമപരാമർശം ചരിത്രപരമായ പിശകാണെന്നും അത് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കോ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ വിശദീകരിച്ചു. കൂടാതെ ബാബിലോൺ ഒരിക്കലും മെത്രാന്റെയോ പാത്രിയാർക്കിന്റെയോ സിംഹാസനമായിരുന്നില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അതിനാൽ പാത്രിയാർക്കേറ്റിന്റെ വിഭാഗത്തിൽ കൽദേയൻ എന്ന വിശേഷണം മാത്രമേ ഉൾക്കൊള്ളുന്നു എന്നത് യുക്തിസഹജമാണെന്നും അറിവില്ലായ്മ കൊണ്ടാണ് മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങൾ എന്നും തീരുമാനത്തെ കുറ്റപ്പെടുത്തിയവരോടു അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2015ൽ സ്ഥാപിക്കപ്പെട്ട കൽദായൻ ഇന്റർനാഷ്ണൽ ലീഗ് എന്ന അൽമായ സംഘടന പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട മെസപ്പൊട്ടോമിയയിലെ അസീറിയക്കാരുടെ പിൻഗാമികളായ പൗരസ്ത്യ അസിറിയൻ സഭയിലെ വിശ്വാസികളുടെ ഇടയിൽ പതിമൂന്നാം നൂറ്റാണ്ടിൽ ഫ്രാൻസിസ്കൻ സഭക്കാരും ഡോമിനിക്കൻ സഭക്കാരും നടത്തിയ പ്രവർത്തനത്തിൽ നിന്നാണ് അസീറിയൻ കൽദായ കത്തോലിക്ക സഭയുടെ ആരംഭം. അസ്സിറിയൻ - കൽദായൻ സഭ ചരിത്രപരമായി ഇറാഖിലെ ഏറ്റം വലിയ ക്രിസ്ത്യൻ സമൂഹമാണ്. ഇറാഖിലെ കല്‍ദായ സഭയ്ക്കു ഇന്ന് ഇറാനിലും (നാലു സഭാപ്രവിശ്യകൾ) തുർക്കി, ഈജിപ്ത്, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-25-08:08:38.jpg
Keywords: കല്‍ദായ